<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sadikali Thangal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sadikali-thangal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 30 Oct 2023 10:14:02 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sadikali Thangal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കളമശ്ശേരി സ്ഫോടനം; പലരും കണ്ടത് മുന്&#x200d;വിധിയോടെ: സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/kalamassery-blast-many-saw-it-with-prejudice-sadiqali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/kalamassery-blast-many-saw-it-with-prejudice-sadiqali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 30 Oct 2023 10:14:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sadikali Thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=281242</guid>

					<description><![CDATA[ചില മാധ്യമങ്ങള്&#x200d; വിഷയത്തെ വേറെ തലത്തിലേക്ക് കൊണ്ടുപോകാന്&#x200d; ശ്രമിച്ചു.]]></description>
										<content:encoded><![CDATA[<p>കളമശ്ശേരി സ്ഫോടനത്തെ പലരും മുന്&#x200d;വിധിയോടെയാണ് കണ്ടതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; . മാര്&#x200d;ട്ടിന്&#x200d; കീഴടങ്ങിയത് കൊണ്ട് കേരളം രക്ഷപ്പെട്ടു. അല്ലെങ്കില്&#x200d; ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്&#x200d; തെറ്റിദ്ധാരണകള്&#x200d; പരക്കുമായിരുന്നു.</p>
<p>ചില മാധ്യമങ്ങള്&#x200d; വിഷയത്തെ വേറെ തലത്തിലേക്ക് കൊണ്ടുപോകാന്&#x200d; ശ്രമിച്ചു. സാമൂഹ്യ മാധ്യമങ്ങളുടെ കാര്യം പറയാനില്ല. മുന്&#x200d;വിധിയോടെയാണ് പലരും സംഭവത്തെ കണ്ടത്. അന്വേഷണത്തില്&#x200d; കൂടുതല്&#x200d; കാര്യങ്ങള്&#x200d; പുറത്ത് വരട്ടെയെന്നും സാദിഖലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalamassery-blast-many-saw-it-with-prejudice-sadiqali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാണക്കാടെത്തി സാദിഖലി തങ്ങളെ സന്ദർശിച്ച് ചാണ്ടി ഉമ്മൻ</title>
		<link>https://www.chandrikadaily.com/chandi-oommen-visited-panakkate-sadikhali.html</link>
					<comments>https://www.chandrikadaily.com/chandi-oommen-visited-panakkate-sadikhali.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 21 Oct 2023 10:48:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[chandy ommen]]></category>
		<category><![CDATA[pk kujalikutty]]></category>
		<category><![CDATA[Sadikali Thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280196</guid>

					<description><![CDATA[പുതുപ്പള്ളിയിലെ ചരിത്ര വിജയത്തിന് ശേഷം പാണക്കാടെത്തി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ.]]></description>
										<content:encoded><![CDATA[<p>പുതുപ്പള്ളിയിലെ ചരിത്ര വിജയത്തിന് ശേഷം പാണക്കാടെത്തി സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ സന്ദർശിച്ച് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. പാണക്കാട്ടെ കൂടിക്കാഴ്ചയിൽ തങ്ങളോടൊപ്പം പി കെ കുഞ്ഞാലിക്കുട്ടി,മുനവ്വറലി ശിഹാബ് തങ്ങൾ,അബ്ബാസലി ശിഹാബ് തങ്ങൾ, വിഎസ് ജോയ് എന്നിവർ സംബന്ധിച്ചു.</p>
<p>ചാണ്ടി ഉമ്മനുമായി ചിലവഴിച്ച സമയങ്ങളത്രയും ഉമ്മൻ ചാണ്ടിയുടെ ഓർമകളിലൂടെയുള്ള സഞ്ചാരം കൂടിയായിരുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chandi-oommen-visited-panakkate-sadikhali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അക്രമവും പ്രകോപനവുമല്ല, രാഷ്ട്രീയ പരിഹാരമാണ് ഫലസ്തീന്&#x200d; വിഷയത്തില്&#x200d; വേണ്ടതെന്ന് സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/sadiqali-shihab-thangal-said-that-what-is-needed-in-the-palestinian-issue-is-a-political-solution-not-violence-and-provocation.html</link>
					<comments>https://www.chandrikadaily.com/sadiqali-shihab-thangal-said-that-what-is-needed-in-the-palestinian-issue-is-a-political-solution-not-violence-and-provocation.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 09 Oct 2023 07:12:17 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Sadikali Thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=278489</guid>

					<description><![CDATA[അക്രമവും പ്രകോപനവുമല്ല, രാഷ്ട്രീയ പരിഹാരമാണ് ഫലസ്തീന്&#x200d; വിഷയത്തില്&#x200d; വേണ്ടതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>അക്രമവും പ്രകോപനവുമല്ല, രാഷ്ട്രീയ പരിഹാരമാണ് ഫലസ്തീന്&#x200d; വിഷയത്തില്&#x200d; വേണ്ടതെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖുദ്സിന്റെ മോചനം മാനവ സമൂഹത്തിന്റെ ആവശ്യമാണ്. അവിടെ ഇസ്രായേല്&#x200d; നടത്തുന്ന അധിനിവേശത്തിനും അക്രമത്തിനുമെതിരെ പ്രത്യാക്രമണമുണ്ടായി. എന്നാല്&#x200d; അക്രമം കൊണ്ടോ പ്രകോപനം കൊണ്ടോ അല്ല, ലോക സമൂഹം ഒന്നിച്ചിരുന്ന് രാഷ്ട്രീയ പരിഹാരം കാണുകയാണ് വേണ്ടത്.</p>
<p>ഐക്യരാഷ്ട്ര സഭ അതിനു വേണ്ടി പ്രത്യേകമായ ഇടപെടല്&#x200d; നടത്തണം. ഹമാസ് തീവ്രവാദികളാണെന്ന് പറയുമ്പോള്&#x200d; ഇസ്രായേലിന്റെ തീവ്രവാദം കാണാതെ പോകരുത്. നിരന്തരമായ പ്രകോപനമാണ് ഇസ്രായേല്&#x200d; നടത്തുന്നത്. അക്രമങ്ങളില്&#x200d; കൊല്ലപ്പെടുന്നത് നിരപരാധികളാണ്. ഇങ്ങനെ കൂട്ടക്കൊല നടത്തിയിട്ടല്ല ഖുദ്സ് മോചനം സാധ്യമാകേണ്ടത്. രാഷ്ട്രീയ പരിഹാരത്തിനാണ് എല്ലാവരും ശ്രദ്ധ ചെലുത്തേണ്ടതെന്നും സാദിഖലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sadiqali-shihab-thangal-said-that-what-is-needed-in-the-palestinian-issue-is-a-political-solution-not-violence-and-provocation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വപ്‌നങ്ങളെ സിദ്ധാന്തമാക്കിയ സി.എച്ച്: സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/00ch-who-theorized-dreams.html</link>
					<comments>https://www.chandrikadaily.com/00ch-who-theorized-dreams.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 28 Sep 2023 03:16:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ch mohammed koya]]></category>
		<category><![CDATA[Sadikali Thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276642</guid>

					<description><![CDATA[സി.എച്ച് വിടപറഞ്ഞിട്ട് 40 വര്&#x200d;ഷം]]></description>
										<content:encoded><![CDATA[<p><strong>സാദിഖലി ശിഹാബ് തങ്ങള്&#x200d;/ റവാസ് ആട്ടീരി</strong></p>
<p><strong>? നാല്&#x200d;പ്പതാണ്ടിനിപ്പുറം സി.എച്ചിനെ ഓര്&#x200d;ത്തെടുക്കുമ്പോള്&#x200d; ആദ്യം മനസില്&#x200d; വരുന്നത്</strong></p>
<p>= &#8216;സി.എച്ച്&#8217; എന്ന് കേള്&#x200d;ക്കുമ്പോള്&#x200d; ഇതിഹാസ പുരുഷനാണ് മനസില്&#x200d; ആദ്യം തെളിഞ്ഞുവരുന്നത്. അത് ആലങ്കാരികമല്ല. സമുദായത്തിന്റെ ഓരോ നിശ്വാസത്തിലും അലിഞ്ഞുചേര്&#x200d;ന്ന സത്യമാണത്. സി.എച്ചാണ് കേരള മുസ്‌ലിംകളുടെ സ്വത്വബോധത്തെ വളര്&#x200d;ത്തി വലുതാക്കിയത്. അദ്ദേഹത്തിന്റെ സംഭാവനകളെ സാങ്കല്&#x200d;പികമായി ഒന്നു മാറ്റിനിര്&#x200d;ത്തി നോക്കൂ. എത്രമേല്&#x200d; വലിയ ശൂന്യതയാകും ആ ഭാവനയില്&#x200d; രൂപപ്പെടുക. ഏറെ കാലം പിന്നില്&#x200d; നില്&#x200d;ക്കുന്ന സമൂഹത്തെയും നിങ്ങള്&#x200d;ക്ക് ആ കണ്ണാടിയില്&#x200d; കാണാം. &#8216;ശബ്ദമില്ലാത്തവരുടെ ശബ്ദം&#8217; എന്നായിരുന്നു സി.എച്ചിനെ വിശേഷിപ്പിച്ചിരുന്നത്. പിന്നാക്ക-ന്യൂനപക്ഷ സമുദായങ്ങളുടെ അവകാശങ്ങള്&#x200d;ക്കുവേണ്ടി ആയുഷ്‌കാലം മുഴുവന്&#x200d; പോരാടിയ സി.എച്ചിനോട് ആ വിശേഷണം പൂര്&#x200d;ണമായും അര്&#x200d;ത്ഥം ചേര്&#x200d;ന്നുനിന്നു. മികച്ച ഭരണാധികാരി, സാമൂഹ്യ പരിഷ്‌കര്&#x200d;ത്താവ്, സാംസ്‌കാരിക നായകന്&#x200d;, സമുദായ സമുദ്ധാരകന്&#x200d;, സാഹിത്യ തേജസ്വി&#8230; ഇതെല്ലാം സമഞ്ജസമായി സമ്മേളിച്ച സി.എച്ചിനെ &#8216;ഇതിഹാസ&#8217;മായിട്ടല്ലാതെ മനസില്&#x200d; സങ്കല്&#x200d;പിക്കാനാവില്ല.</p>
<p><strong>? സി.എച്ചിന്റെ ദര്&#x200d;ശനങ്ങള്&#x200d; എത്രമേല്&#x200d; സ്വാധീനം ചെലുത്തി?</strong></p>
<p>=കുട്ടിക്കാലത്തുതന്നെ സി.എച്ചിനോട് അടങ്ങാത്ത അഭിനിേവശമായിരുന്നു. വന്ദ്യപിതാവ് പൂക്കോയ തങ്ങളെ കാണാനും രാഷ്ട്രീയ കാര്യങ്ങള്&#x200d; ചര്&#x200d;ച്ചചെയ്യാനും കൊടപ്പനക്കല്&#x200d; തറവാട്ടില്&#x200d; എത്തുമ്പോള്&#x200d; സി.എച്ചിനെ കൗതുകത്തോടെ നോക്കിനിന്നിട്ടുണ്ട്. പലപ്പോഴും ഞങ്ങളെ ചേര്&#x200d;ത്തുപിടിച്ച് പഠനകാര്യങ്ങള്&#x200d; ചോദിച്ചറിയുന്നത് ഇന്നും ഓര്&#x200d;മച്ചെപ്പിലുണ്ട്. ആ വേഷവും ഭാവവും സംസാരവും പെരുമാറ്റവുമെല്ലാം ആരെയും ആകര്&#x200d;ഷിക്കുന്നതായിരുന്നു. കൂടുതല്&#x200d; അടുത്തറിഞ്ഞപ്പോഴാണ് അദ്ദേഹത്തിന്റെ ചിന്തകളുടെ ആഴവും പരപ്പും ബോധ്യമായത്. സി.എച്ചിന്റെ സംസാരങ്ങളിലൊന്നും പാഴ്‌വാക്കുകളുണ്ടായിരുന്നില്ല. അര്&#x200d;ത്ഥതലങ്ങള്&#x200d; അടങ്ങിയതല്ലാത്ത ഒരു വാക്കുപോലും അദ്ദേഹം ഉരുവിട്ടിട്ടില്ല. അത് ഗൗരവമുള്ളതാകാം, നര്&#x200d;മരസമുള്ളതാകാം, ആക്ഷേപഹാസ്യമാകാം. എല്ലാം ഔചിത്യത്തോടെ മാത്രം ഉപയോഗിച്ചു എന്നതാണ് സി.എച്ചിനെ വ്യതിരക്തനാക്കുന്നത്.</p>
<p>സി.എച്ചിന്റെ ദര്&#x200d;ശനങ്ങളാണ് ഇന്ന് മുസ്‌ലിം സമുദായത്തിന്റെ ഭാവിയെ ഭാസുരമാക്കിയത്. സമൂഹത്തിന് ഉന്നത വിദ്യാഭ്യാസ പ്രതലമൊരുക്കുക എന്നതായിരുന്നു സി.എച്ചിന്റെ ഏറ്റവും വലിയ സ്വപ്‌നം. അതിനുവേണ്ടി നാടുനീളെ അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. പല നാട്ടുകാരും സി.എച്ചിനെ സമീപിച്ചിട്ടുമുണ്ട്. തനിക്ക് അധികാരം ലഭിച്ചപ്പോഴെല്ലാം ആ സ്വപ്‌നം സാക്ഷാത്കരിക്കാന്&#x200d; സി.എച്ചിനായിട്ടുണ്ട്. 1967ലെ ഇ.എം.എസ് മന്ത്രിസഭയില്&#x200d; വിദ്യാഭ്യാസ മന്ത്രിയായിരുന്നു അദ്ദേഹം. മാറ്റങ്ങളും പുരോഗമന പരിഷ്‌കാരങ്ങളുമായി വിദ്യാര്&#x200d;ഥികളില്&#x200d; പുത്തനുണര്&#x200d;വ് സമ്മാനിച്ചതായിരുന്നു സി.എച്ചിന്റെ വിദ്യാഭ്യാസ മന്ത്രിക്കാലം. പിന്നാക്ക പ്രദേശങ്ങളിലും സമുദായങ്ങളിലും വൈജ്ഞാനിക ചിന്തകളെ പ്രസരണം ചെയ്യാനും അക്കാലം സി.എച്ചിന് സാധിച്ചിട്ടുണ്ട്. കേരളം കണ്ട ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയായി ഇന്നും അദ്ദേഹം വാഴ്ത്തപ്പെടുന്നു.</p>
<p>പത്താം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യമാക്കിയത് സി.എച്ചിന്റെ കാലത്താണല്ലൊ. അതേ കാലത്തുതന്നെയാണ് മുസ്‌ലിം പെണ്&#x200d;കുട്ടികള്&#x200d;ക്ക് ഹൈസ്‌കൂള്&#x200d; വിദ്യാഭ്യാസത്തിന് സ്‌കോളര്&#x200d;ഷിപ്പ് നടപ്പിലാക്കിയതും. ഇന്ന് മുസ്‌ലിം പെണ്&#x200d;കുട്ടികള്&#x200d; വിദ്യഭ്യാസ മേഖലയിലെ സുവര്&#x200d;ണ നക്ഷത്രങ്ങളാണ്. റാങ്കുകളും പദവികളുമെല്ലാം അവരെ തേടിവരുന്ന കാലമാണിത്. പെണ്&#x200d;കുട്ടികള്&#x200d;ക്ക് ഉന്നത വിദ്യാഭ്യാസം എന്നത് സി.എച്ചിന്റെ നിറമുള്ള സ്വപ്‌നമായിരുന്നു. അദ്ദേഹത്തിന്റെ ചിന്തകളിലും പ്രസംഗങ്ങളിലും അതൊരു സിദ്ധാന്തമായി സമുദായത്തെ പഠിപ്പിക്കുകയായിരുന്നു. ഇന്ന് ബഹിരാകാശ ഗവേഷണത്തോളം ഉയര്&#x200d;ന്നുനില്&#x200d;ക്കുകയാണ് മുസ്‌ലിം പെണ്&#x200d;കുട്ടികള്&#x200d;. ഉന്നത നേട്ടങ്ങള്&#x200d; അവരെ തേടിയെത്തുമ്പോള്&#x200d; നാം &#8216;സി.എച്ച് സ്വപ്‌നം കണ്ടത്&#8217; എന്ന് അറിയാതെ വിശേഷിപ്പിച്ചു പോകുന്നതുതന്നെ സി.എച്ചിന്റെ ദാര്&#x200d;ശനികതയുടെ വിജയമാണ്. മുസ്‌ലിം സമുദായത്തെ ഭൗതിക വിദ്യാഭ്യാസത്തിലേക്ക് ആകര്&#x200d;ഷിക്കാന്&#x200d; വേണ്ടിയാണ് അദ്ദേഹം പ്രാഥമിക വിദ്യാലയങ്ങളില്&#x200d; അറബി ഭാഷ നിര്&#x200d;ബന്ധമാക്കിയത്. എത്ര ബുദ്ധിപരമായ സമുദ്ധാരണ രീതിയായിരുന്നു അത്. സൂക്ഷ്മകാഴ്ചപ്പാട്‌കൊണ്ടും ക്രിയാത്മക പ്രവര്&#x200d;ത്തനംകൊണ്ടും വിദ്യാഭ്യാസ മേഖലയില്&#x200d; വിപ്ലവ പരിവര്&#x200d;ത്തനമായിരുന്നു സി.എച്ച് കാഴ്ച്ചവെച്ചത്. പ്രൈമറിതലം മുതല്&#x200d; യൂണിവേഴ്‌സിറ്റി തലം വരെ സമുദായത്തിന് വിദ്യാഭ്യാസ വഴി വെട്ടിത്തെളിച്ചതില്&#x200d; സി.എച്ചിന്റെ പങ്ക് നിസ്തുലമാണ്.</p>
<p><strong>? &#8216;ബഹുസ്വരതയെ ബഹുമാനിച്ച സി.എച്ച്&#8217; എങ്ങനെ വിലയിരുത്തുന്നു?</strong></p>
<p>= സി.എച്ച് ഉയര്&#x200d;ത്തിപ്പിടിച്ച ഏറ്റവും വലിയ മൂല്യമായിരുന്നു ബഹുസ്വരത. അവകാശപ്പോരാട്ടങ്ങള്&#x200d; അടിയറവെക്കാതെയായിരുന്നു സി.എച്ച് ബഹുസ്വര സമൂഹത്തെ തന്നിലേക്ക് ആകര്&#x200d;ഷിച്ചത്. വാക്കിലും നോക്കിലും പ്രവൃത്തിയിലുമെല്ലാം സംശയലേശമന്യേ സി.എച്ച് അത് തെളിയിച്ചു. ബഹുസ്വര സമൂഹത്തിലെ പൊതുരാഷ്ട്രീയ അമരക്കാരനായും ജനാധിപത്യ അവകാശ സംരക്ഷകനായുമാണ് സി.എച്ചിനെ വ്യാഖ്യാനിക്കപ്പെട്ടത്. സാമൂഹിക സഹവര്&#x200d;ത്തിത്തവും സാമുദായിക സൗഹാര്&#x200d;ദവും നിലനിന്നുകാണാനാണ് സി.എച്ച് പ്രവര്&#x200d;ത്തിച്ചത്. മറ്റു സമുദായങ്ങളുടെ അവകാശങ്ങളില്&#x200d;നിന്നു തലനാരിഴ പോലും തങ്ങള്&#x200d;ക്കുവേണ്ടെന്നു പറഞ്ഞാണ് തങ്ങളുടെ അവകാശങ്ങളില്&#x200d; അണുമണിപോലും വിട്ടുതരികയില്ല എന്നു പ്രഖ്യാപിച്ചത്. ഇതൊരു നയപ്രഖ്യാപനംപോലെ ഇന്നും പ്രസക്തമായി നിലനില്&#x200d;ക്കുകയാണ്. തികഞ്ഞ മതവിശ്വാസിയായിരിക്കെതന്നെ കറകളഞ്ഞ മതേതരവാദിയാകാന്&#x200d; അദ്ദേഹത്തിനു കഴിഞ്ഞു. മതേതരത്വം എന്നത് സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെല്ലാം തലമുറകളായി ജനങ്ങള്&#x200d; നിലനിര്&#x200d;ത്തിപ്പോന്ന സാമുദായിക സൗഹൃദത്തിന്റെ രാഷ്ട്രീയ രൂപമാണെന്നായിരുന്നു സി.എച്ചിന്റെ പക്ഷം. അതിന്റെ അനിവാര്യത രാഷ്ട്രീയത്തിന്റേതും ഭരണക്രമത്തിന്റേതും മാത്രമല്ല, സമൂഹത്തിന്റേതും സംസ്‌കൃതിയുടേതുമാണെന്ന് അദ്ദേഹം എപ്പോഴും ഓര്&#x200d;മിപ്പിച്ചു.</p>
<p>കേരള മുസ്ലിം സമുദായത്തില്&#x200d; പാരമ്പര്യത്തേയും ആധുനികതയേയും കൂട്ടിയിണക്കിയ വ്യക്തിയാണ് സി.എച്ച് എന്നു മുസ്ലിംസ് ഓഫ് കേരള എന്ന ഗവേഷണ ഗ്രന്ഥമെഴുതിയ ഡോ. റൊളാങ് ഇ മില്ലര്&#x200d; അടയാളപ്പെടുത്തുന്നുണ്ട.് മുസ്ലിം സമുദായത്തെ മതേതര ജനാധിപത്യ മാര്&#x200d;ഗത്തില്&#x200d; രാഷ്ട്രീയമായി സംഘടിപ്പിക്കാനും പിന്നാക്ക-ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്&#x200d;ക്കു വേണ്ടി മറ്റു പ്രസ്ഥാനങ്ങളുമായി സഹകരിച്ച് പ്രവര്&#x200d;ത്തിക്കാനുമാണ് സി.എച്ച് പഠിപ്പിച്ചത്. സാമൂഹികമായ വ്യവഹാരങ്ങളുടെ ദിശ നിയന്ത്രിക്കുന്ന ഭരണകൂടവും രാഷ്ട്രീയ നേതൃത്വവും പൂര്&#x200d;ണമായും മതേതരമായിരിക്കണമെന്ന നിര്&#x200d;ബന്ധ ബുദ്ധിയും സി.എച്ചിനുണ്ടായിരുന്നു. മതാനുഷ്ഠാനങ്ങള്&#x200d; കണിശമായി നിര്&#x200d;വഹിക്കുന്ന യഥാര്&#x200d;ത്ഥ മുസ്ലിമായിരിക്കെതന്നെ മതനിരപേക്ഷ മേഖലകളില്&#x200d;നിന്ന് ആദരം നേടാന്&#x200d; കഴിയുമെന്ന് സി.എച്ച് കാണിച്ചുതന്നു. ബഹുസ്വര സമൂഹത്തില്&#x200d; നല്ല വ്യക്തിത്വം നിലനിറുത്തി മുഖ്യധാരയില്&#x200d; നിലയുറപ്പിക്കാനുള്ള ദിശാബോധമാണ് സി.എച്ച് പകര്&#x200d;ന്നുനല്&#x200d;കിയത്.</p>
<p><strong>? സാഹിത്യകാരനായ സി.എച്ച് അക്കാലത്തെ അലങ്കാരമല്ലേ?</strong></p>
<p>= സി.എച്ചിന്റെ എഴുത്തും പ്രസംഗവും നര്&#x200d;മവുമെല്ലാം സമുദായത്തിന് ഉണര്&#x200d;വുണ്ടാക്കിയിട്ടുണ്ട്. എത്രദൂരം താണ്ടിയും എത്രനേരം കാത്തിരുന്നും ആ വാക്കുകള്&#x200d; കേള്&#x200d;ക്കാന്&#x200d; ജനങ്ങള്&#x200d; ഒഴുകിയെത്തുമായിരുന്നു. അഭിസംബോധന കൊണ്ടുതന്നെ സദസിനെ ഇളക്കിമറിക്കുന്ന വാഗ്ധോരണിയില്&#x200d; ആരും ലയിച്ചിരുന്നുപോകും. ഒരു വാചകത്തില്&#x200d;തന്നെ ശോകത്തിന്റെ നിഴല്&#x200d; പരത്താനും ക്ഷോഭത്തിന്റെ കടലിരമ്പമുണ്ടാക്കാനും ഫലിതം ചേര്&#x200d;ത്ത് പൊട്ടിച്ചിരിപ്പിക്കാനും കഴിയുന്ന അനുപമ സിദ്ധിയായിരുന്നു സി.എച്ചിന്. ഉറങ്ങിക്കിടന്ന മുസ്‌ലിം സമുദായത്തെ അദ്ദേഹം ഉണര്&#x200d;ത്തിച്ചിന്തിപ്പിച്ചത് ആ പ്രസംഗങ്ങളിലൂടെയാണ്. കാല്&#x200d;പ്പനികതയും സര്&#x200d;ഗാത്മകതയും സി.എച്ചിന്റെ കൂടപ്പിറപ്പുകളായിരുന്നു. വര്&#x200d;ഷങ്ങള്&#x200d; കഴിഞ്ഞിട്ടും സി.എച്ചിന്റെ പ്രയോഗങ്ങളും ഉപമകളും ഇന്നും രാഷ്ട്രീയ വേദികളില്&#x200d; മുഴങ്ങുന്നത് നാം കേള്&#x200d;ക്കുന്നു. ചിലപ്പോള്&#x200d; പണ്ഡിതോചിതമാകും ആ പ്രഭാഷണം. മറ്റുചിലപ്പോള്&#x200d; ആവേശ പ്രസംഗവും. രണ്ടിലും ആവശ്യത്തിന് നര്&#x200d;മവും കടന്നുവരും. ഏതുതരം പ്രസംഗമാണെങ്കിലും എല്ലാറ്റിലും അടങ്ങിയ കാതല്&#x200d; നവോത്ഥാനമാകും. സമുദായത്തിനു വളരാനുതകുന്ന വളമിട്ടുനല്&#x200d;കുന്നതായിരുന്നു സി.എച്ചിന്റെ വാക്കുകളത്രയും. ജനാധിപത്യം, മതേതരത്വം തുടങ്ങിയ അടിസ്ഥാനപരമായ രാഷ്ട്രീയ സിദ്ധാന്തങ്ങളെയും നിലപാടുകളെയുമെല്ലാം സി.എച്ച് സമീപിച്ചത് സാംസ്‌കാരികപരമായ ഉള്&#x200d;ക്കാഴ്ചയോടെയായിരുന്നു. വാഗ്മിയായും പത്രാധിപരായും സഞ്ചാര സാഹിത്യകാരനായും ഭരണകര്&#x200d;ത്താവായും അറിയപ്പെട്ട സി. എച്ച് കേരളത്തിലെ തലയെടുപ്പുള്ള സാഹിത്യകാരന്മാരുമായും ബുദ്ധിജീവികളുമായും പുലര്&#x200d;ത്തിയ വ്യക്തിബന്ധം നമുക്ക് അഭിമാനം പകരുന്നതാണ്. ചന്ദ്രികയുടെ പത്രാധിപരായി സാഹിത്യ നഭസ്സില്&#x200d; ജ്വലിച്ചുനിന്ന സി.എച്ച് തന്റെ തൂലികത്തുമ്പും സമുദായ സമുദ്ധാരണത്തിന്റെ പടവാളാക്കുകയായിരുന്നു.</p>
<p><strong>? സി.എച്ചിന്റെ സൗന്ദര്യം അദ്ദേഹത്തിന്റെ നേതൃഗുണമായിരുന്നോ?</strong></p>
<p>= തീര്&#x200d;ച്ചയായും ഒരു നല്ല നേതാവിന്റെ എല്ലാ നേതൃഗുണങ്ങളും സി.എച്ചില്&#x200d; സമ്മേളിച്ചിരുന്നു. ഖാഇദെ മില്ലത്തിന്റെ ആത്മാര്&#x200d;ത്ഥതയും സീതിസാഹിബിന്റെ ധൈഷണികതയും ബാഫഖി തങ്ങളുടെ ആര്&#x200d;ദ്രതയും അലിഞ്ഞുചേര്&#x200d;ന്ന വ്യക്തിത്വമായിരുന്നു സി.എച്ചിന്റേത്. മതം, രാഷ്ട്രീയം, സമുദായം, സമൂഹം, സംസ്‌കാരം, സാഹിത്യം, ധര്&#x200d;മം, നര്&#x200d;മം&#8230; ഇങ്ങനെ വിവിധ വിഷയങ്ങളില്&#x200d; ആശയസമ്പുഷ്ടമായിരുന്നു സി.എച്ചിന്റെ ചിന്ത. അതുകൊണ്ടുതന്നെ നല്ല നേതാവിന്റെ പക്വത സി.എച്ചിന്റെ വാക്കുകളില്&#x200d; മാത്രമായിരുന്നില്ല, പ്രവൃത്തികളിലും പ്രശോഭിച്ചു നിന്നു. ചെയ്യുന്ന പ്രവര്&#x200d;ത്തനങ്ങളില്&#x200d; ആത്മാര്&#x200d;ത്ഥതയും നിഷ്‌കളങ്കതയും മാത്രം നിഴലിച്ച സി.എച്ചിന് മുന്നിലേക്ക് സ്ഥാനങ്ങള്&#x200d; തേടിയെത്തുകയായിരുന്നു. അറിവിലൂടെ സമൂഹത്തെ മുന്നോട്ടുനടത്താനും അധികാരത്തിലൂടെ സമുദായത്തെ ശക്തിപ്പെടുത്താനുമുള്ള വിചാരപ്പെടലുകള്&#x200d; സി.എച്ചിന്റെ ചിന്താമണ്ഡലത്തെ ഊതിക്കാച്ചിയെടുത്തു. മുസ്‌ലിംലീഗിന്റെ അമരത്തും മുന്നണി രാഷ്ട്രീയത്തിന്റെ മര്&#x200d;മത്തിലും സി.എച്ചിന്റെ നേതൃവൈഭവം കണ്ടു. സത്താര്&#x200d; സേട്ട് സാഹിബിന്റേയും സീതിസാഹിബിന്റേയും പരിലാളനയില്&#x200d; ബാഫഖി തങ്ങളുടെ അനുഗ്രഹാശിസുകളോടെ വളര്&#x200d;ന്ന സി.എച്ച് വളരെ ചെറുപ്പത്തിലേ മുസ്‌ലിംലീഗിന്റെ നേതൃനിരയിലെത്തി. മുപ്പതാം വയസ്സിലാണ് അദ്ദേഹം കേരള നിയമസഭയില്&#x200d; പാര്&#x200d;ട്ടിയുടെ നിയമസഭാകക്ഷി നേതാവായത്. കക്ഷി നേതാവായും സ്പീക്കറായും മുഖ്യമന്ത്രിയായും നിയമസഭയില്&#x200d; പ്രവര്&#x200d;ത്തിച്ച റെക്കോര്&#x200d;ഡ് സി.എച്ചിനു മാത്രമാണ്. നഗരസഭാംഗമായി തുടങ്ങിയ സി.എച്ച് രണ്ടുതവണ ലോക്സഭയിലുമെത്തിയത് അദ്ദേഹത്തിന്റെ നേതൃതലം അടയാളപ്പെടുത്തുന്നതാണ്.</p>
<p>അപകര്&#x200d;ഷബോധം അദ്ദേഹത്തെ തീരെ തൊട്ടുതീണ്ടിയിരുന്നില്ല. അണികളില്&#x200d; അഭിമാനബോധമുണ്ടാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. ചെങ്കോട്ടയും കുത്തബ്മിനാറും താജ്മഹലുമെല്ലാം ഉയര്&#x200d;ത്തിക്കാട്ടി പിന്നാക്കത്തിന്റെ കാവടി ഇറക്കിവെക്കാന്&#x200d; അദ്ദേഹം സമുദായത്തോട് ആഹ്വാനം ചെയ്തുകൊണ്ടേയിരുന്നു. വിദ്യാഭ്യാസംകൊണ്ട് അന്തസുള്ളവരാകാനും സംഘബോധം കൊണ്ട് ശക്തരാകാനും പഠിപ്പിച്ച നേതാവായിരുന്നു സി.എച്ച്. ആളിപ്പടരുന്ന തീനാളങ്ങള്&#x200d;ക്കിടയിലൂടെ കാലുഷ്യമില്ലാത്ത ഇടങ്ങള്&#x200d; സൃഷ്ടിക്കാന്&#x200d; സി.എച്ച് ഓടിനടന്നു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മാഈല്&#x200d; സാഹിബ്, സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങള്&#x200d;, കെ.എം സീതിസാഹിബ്, പാണക്കാട് പൂക്കോയ തങ്ങള്&#x200d;, ശിഹാബ് തങ്ങള്&#x200d; തുടങ്ങിയവരുടെ നേതൃത്വത്തിനുകീഴില്&#x200d; മുസ്‌ലിംലീഗിന്റെ മുന്നണിപ്പോരാളിയാകാനും സി.എച്ചിന് കഴിഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/00ch-who-theorized-dreams.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാദിഖലി തങ്ങള്&#x200d;ക്ക് ഓണക്കോടിയുമായി ക്ഷേത്രം തന്ത്രിയുടെ പ്രതിനിധി സംഘം</title>
		<link>https://www.chandrikadaily.com/a-delegation-of-the-temple-tantri-brought-onakodi-to-them-at-sadikhali.html</link>
					<comments>https://www.chandrikadaily.com/a-delegation-of-the-temple-tantri-brought-onakodi-to-them-at-sadikhali.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 28 Aug 2023 07:01:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Sadikali Thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=271861</guid>

					<description><![CDATA[സാദിഖലി തങ്ങള്&#x200d;ക്ക് ഓണക്കോടിയും പാലട പ്രഥമനും ശര്&#x200d;ക്കര വരട്ടിയും ഉണ്ണിയപ്പവുമായാണ് സംഘം എത്തിയത്.]]></description>
										<content:encoded><![CDATA[<p>പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;ക്ക് ഓണക്കോടിയും ഓണാശംസകളുമായി ശ്രീദുര്&#x200d;ഗാ ഭഗവതി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ<br />
തെക്കിനിയേടത്ത് തരണനല്ലൂര്&#x200d; പത്മനാഭന്&#x200d; ഉണ്ണി നമ്പൂതിരിയുടെ പ്രതിനിധികള്&#x200d; ഉത്രാടം നാളില്&#x200d; പാണക്കാട്ടെത്തി (28ന് രാവിലെ 9:45) . സാദിഖലി തങ്ങള്&#x200d;ക്ക് ഓണക്കോടിയും പാലട പ്രഥമനും ശര്&#x200d;ക്കര വരട്ടിയും ഉണ്ണിയപ്പവുമായാണ് സംഘം എത്തിയത്. സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും വലിയ സന്ദേശമാണ് ഓണമായി നാം ഒരുമിച്ച് ആഘോഷിക്കുന്നതെന്ന് തന്ത്രി തങ്ങള്&#x200d;ക്ക് കൊടുത്തയച്ച ഓണസന്ദേശത്തില്&#x200d; പറഞ്ഞു.</p>
<p><img loading="lazy" class="alignnone size-medium wp-image-271863" src="https://www.chandrikadaily.com/wp-content/uploads/2023/08/ANW_0752-300x200.jpg" alt="" width="300" height="200" srcset="https://www.chandrikadaily.com/wp-content/uploads/2023/08/ANW_0752-300x200.jpg 300w, https://www.chandrikadaily.com/wp-content/uploads/2023/08/ANW_0752-1024x683.jpg 1024w, https://www.chandrikadaily.com/wp-content/uploads/2023/08/ANW_0752-768x512.jpg 768w, https://www.chandrikadaily.com/wp-content/uploads/2023/08/ANW_0752-1536x1024.jpg 1536w, https://www.chandrikadaily.com/wp-content/uploads/2023/08/ANW_0752.jpg 1620w" sizes="(max-width: 300px) 100vw, 300px" /></p>
<p>മുതുവല്ലൂര്&#x200d; ദുര്&#x200d;ഗാഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്&#x200d;ത്തനങ്ങളോടനുബന്ധിച്ചുള്ള ചടങ്ങില്&#x200d; പാണക്കാട് സാദിഖലി തങ്ങള്&#x200d; മുഖ്യാതിഥിയായി എത്തിയിരുന്നു. ആരാധനാലയങ്ങള്&#x200d;ക്കകത്തെ സ്നേഹവും ആദരവും പുറത്തുമുണ്ടാവണമെന്നും മനുഷ്യനെ തിരിച്ചറിയാതെ ദൈവത്തെ തിരിച്ചറിയാന്&#x200d; കഴിയില്ലെന്നുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്&#x200d; ശ്രദ്ധനേടി. മതങ്ങള്&#x200d;ക്കിടയില്&#x200d; സ്നേഹവും വിശ്വാസവും വളര്&#x200d;ത്തേണ്ട കാലമായതുകൊണ്ടാണ് ഓണസന്ദേശവുമായി ജാതി മത ഭേദമില്ലാതെ തന്റെ ആത്മബന്ധുക്കളെ അയക്കുന്നന്നതെന്നും അദ്ദേഹം പറഞ്ഞു.ഐതിഹ്യപ്രകാരം പരശുരാമനാല്&#x200d; അനുഗ്രഹീതമായ തരണനല്ലൂര്&#x200d; പത്മനാഭന്&#x200d; ഉണ്ണി നമ്പൂതിരി ആയിരക്കണക്കിന് ക്ഷേത്രങ്ങളുടെ തന്ത്രിയാണ്.</p>
<p>മലബാര്&#x200d; ദേവസ്വം ബോര്&#x200d;ഡ് അംഗം കെ. ലോഹ്യയുടെ നേതൃത്വത്തില്&#x200d; എത്തിയ സംഘത്തില്&#x200d; പൊതുപ്രവര്&#x200d;ത്തകരായ കെ.പി. നൗഷാദ് അലി, ശങ്കരന്&#x200d; നമ്പീശന്&#x200d;, തലയൂര്&#x200d; ഇല്ലത്ത് വിനയരാജന്&#x200d; മൂസത്, മുതുവല്ലൂര്&#x200d; ദുര്&#x200d;ഗാ ഭഗവതി ക്ഷേത്രം ഭാരവാഹികളായ ചന്ദ്രന്&#x200d; പുല്ലുത്തൊടി, ശശി രാജന്&#x200d;, ജ്യോതിര്&#x200d; ബാബു, കെ പി ഗോപിനാഥന്&#x200d;, ശിവദാസന്&#x200d; കിഴക്കേപ്പാട്ട് തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.</p>
<p>പരിപാടിയില്&#x200d; പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം, അഡ്വക്കേറ്റ് മുഹമ്മദ് ഷാ തുടങ്ങി നേതാക്കളും പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-delegation-of-the-temple-tantri-brought-onakodi-to-them-at-sadikhali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്&#x200d; യുവതക്ക് നവചിന്ത പകര്&#x200d;ന്ന് ചിന്തന്&#x200d; മിലന്&#x200d; സമാപിച്ചു</title>
		<link>https://www.chandrikadaily.com/chintan-milan-concluded-by-imparting-new-thinking-to-the-indian-youth.html</link>
					<comments>https://www.chandrikadaily.com/chintan-milan-concluded-by-imparting-new-thinking-to-the-indian-youth.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 15 Aug 2023 16:23:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[maharashtara]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Sadikali Thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=269988</guid>

					<description><![CDATA[മഹാരാഷ്ട്രയിലെ ലോനവാലയില്&#x200d; മുസ്‌ലിം യൂത്ത് ലീഗ് 'ചിന്തന്&#x200d; മിലന്&#x200d;' വ്യത്യസ്തവും മനോഹരവുമായ ചിന്തകള്&#x200d; പകര്&#x200d;ന്ന് സമാപിച്ചു.]]></description>
										<content:encoded><![CDATA[<p>മഹാരാഷ്ട്രയിലെ ലോനവാലയില്&#x200d; മുസ്‌ലിം യൂത്ത് ലീഗ് &#8216;ചിന്തന്&#x200d; മിലന്&#x200d;&#8217; വ്യത്യസ്തവും മനോഹരവുമായ ചിന്തകള്&#x200d; പകര്&#x200d;ന്ന് സമാപിച്ചു. മൂന്ന് ദിവസങ്ങളിലായി രാജ്യത്തെ 17 സംസ്ഥാനങ്ങളിലെ യൂത്ത് ലീഗ് നേതാക്കള്&#x200d; ഒരുമിച്ചിരുന്ന് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരമാര്&#x200d;ഗങ്ങളെക്കുറിച്ചും ആഴത്തിലുള്ള ചര്&#x200d;ച്ചകള്&#x200d; നടത്തി.</p>
<p>പ്രതിസന്ധികള്&#x200d;ക്കിടയിലും മുസ്ലിം ലീഗിന്റെ സന്ദേശം ഉയര്&#x200d;ത്തിപ്പിടിക്കുന്ന ഉത്തരേന്ത്യയില്&#x200d; നിന്നുള്ള യുവജന നേതാക്കള്&#x200d;ക്ക് പുതിയ ഊര്&#x200d;ജവും ഉള്&#x200d;ക്കാഴ്ച്ചയും നല്&#x200d;കുന്നതായിരുന്നു ഓരോ സെഷനുകളും. പാണക്കാട് സയ്യിദ് സാദിഖലി തങ്ങള്&#x200d; സെഷന്&#x200d; ഉദ്ഘാടനം ചെയ്തു.സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; ക്യാമ്പിലെ ഒരു സെഷനില്&#x200d; പ്രതിനിധികളുമായി സംവദിച്ചു.</p>
<p>പ്രസ്ഥാനത്തോടുള്ള ആത്മാര്&#x200d;ത്ഥ നിഴലിക്കുന്നതായിരുന്നു അവരുടെ ചോദ്യങ്ങളും സംശങ്ങളും. മുസ്ലിം യൂത്ത് ലീഗ് കേരളത്തില്&#x200d; നേടിയ കരുത്തിനും ജനകീയതക്കും പിന്നില്&#x200d; ഇവിടുത്തെ പ്രവര്&#x200d;ത്തകരുടെ ചിട്ടയായ സംഘടനാ പ്രവര്&#x200d;ത്തനത്തിന്റെയും കരുത്തുണ്ട് എന്ന സന്ദേശമാണ് അവര്&#x200d;ക്ക് കൈമാറാന്&#x200d; ശ്രമിച്ചത്.</p>
<p>ദേശീയ തലത്തില്&#x200d; മുസ്ലിം യൂത്ത് ലീഗിന്റെ ചരിത്രത്തിലെ പ്രഥമ ത്രിദിന ക്യാമ്പായിരുന്നു ചിന്തന്&#x200d; മിലന്&#x200d;. ഈ ചരിത്ര വിജയത്തിന്റെ പിന്നില്&#x200d; പ്രവര്&#x200d;ത്തിച്ച മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയുടെ അമരക്കാര്&#x200d;ക്ക് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; അഭിനന്ദനം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chintan-milan-concluded-by-imparting-new-thinking-to-the-indian-youth.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആ കുഞ്ഞിന്റെ മുഖം മനസ്സില്&#x200d;നിന്ന് മായുന്നില്ല: സയ്യിദ് സാദിഖലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/that-childs-face-is-indelible-syed-sadiqali-thangal-aluva-murder-case.html</link>
					<comments>https://www.chandrikadaily.com/that-childs-face-is-indelible-syed-sadiqali-thangal-aluva-murder-case.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 31 Jul 2023 02:21:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aluva murder case]]></category>
		<category><![CDATA[Sadikali Thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267252</guid>

					<description><![CDATA[ആ കുഞ്ഞിന്റെ മുഖം മനസ്സില്&#x200d;നിന്ന് മായുന്നില്ലെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;.]]></description>
										<content:encoded><![CDATA[<p>ആ കുഞ്ഞിന്റെ മുഖം മനസ്സില്&#x200d;നിന്ന് മായുന്നില്ലെന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;. ആലുവയില്&#x200d; അഞ്ചുവയസുള്ള കുരുന്ന് അതിദാരുണമായി കൊലചെയ്യപ്പെട്ട സംഭവം ഹൃദയാന്തരങ്ങളിലേക്ക് നോവായി പടരുകയാണ്. മാധ്യമങ്ങളില്&#x200d; വരുന്ന വിവരണങ്ങള്&#x200d; മനസ്സിലേക്ക് കൂരമ്പുപോലെയാണ് തറച്ചുകയറുന്നത്. ആ കുഞ്ഞുമോളുടെ നിഷ്‌കളങ്കമായ മുഖവും ചിരിയും മനസില്&#x200d; നിന്നും മായുന്നേയില്ല. ഇനിയൊരു കുഞ്ഞിനും ഇങ്ങനെയൊരു ഗതി വരാതിരിക്കട്ടെ.</p>
<p>പിഞ്ചുമക്കളെ പോലും ക്രൂരമായി കൊലചെയ്യാന്&#x200d; തക്കവണ്ണം നമ്മുടെ സാമൂഹ്യപരിസരം മാറിയിരിക്കുന്നുവെന്നത് അത്യധികം വേദനയും ഞെട്ടലുമുളവാക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്&#x200d; വീണ്ടും വീണ്ടും ആവര്&#x200d;ത്തിക്കപ്പെടുന്നു.</p>
<p>മനസ്സ് മരവിപ്പിക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളില്&#x200d; മിക്കപ്പോഴും വില്ലനാകുന്നത് ലഹരിയാണ്. മദ്യനയത്തെ കുറിച്ച് ജനങ്ങള്&#x200d; ആശങ്ക പ്രകടിപ്പിക്കുന്ന ഈ ഘട്ടത്തില്&#x200d; ഇത്തരം സംഭവങ്ങള്&#x200d; സര്&#x200d;ക്കാരിന്റെ കണ്ണുതുറപ്പിക്കണം. ഏത് സര്&#x200d;ക്കാര്&#x200d; ആയാലും ലഹരി സുലഭമാക്കുന്നതിന് പകരം അതിനെ നിരുത്സാഹപ്പെടുത്താനാണ് ശ്രമിക്കേണ്ടത്. നാടിനെ കുരുതി കൊടുത്തിട്ടല്ല വരുമാനം ഉണ്ടാക്കേണ്ടത്.</p>
<p>മാരകമായ പല ലഹരികളും ഇന്ന് പല രൂപത്തില്&#x200d; സമൂഹത്തില്&#x200d; വ്യാപകമാണ് ഇതിനെതിരെ നമ്മുടെ നിയമ സംവിധാനം കടുത്ത നടപടികള്&#x200d; എടുത്തേ പറ്റൂ. ഈ സംഭവം നമുക്ക് ഒരു ഓര്&#x200d;മപ്പെടുത്തലും മുന്നറിയിപ്പുമാകട്ടെ. ഇനിയും ഇങ്ങനെയൊന്ന് സംഭവിക്കാതിരിക്കാന്&#x200d; നമുക്ക് പ്രാര്&#x200d;ത്ഥിക്കാം അദ്ദേഹം പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/that-childs-face-is-indelible-syed-sadiqali-thangal-aluva-murder-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ സന്ദര്&#x200d;ശിച്ച് സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/sadikhali-shihab-thangal-visited-karnataka-chief-minister-siddaramaiah.html</link>
					<comments>https://www.chandrikadaily.com/sadikhali-shihab-thangal-visited-karnataka-chief-minister-siddaramaiah.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 28 Jul 2023 16:53:45 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[KARNATKA]]></category>
		<category><![CDATA[Sadikali Thangal]]></category>
		<category><![CDATA[Sidharamayya]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=266898</guid>

					<description><![CDATA[കര്&#x200d;ണാടകയില്&#x200d; കോണ്&#x200d;ഗ്രസ് നേടിയത് പ്രതിപക്ഷ മഹാ സഖ്യത്തിന് പ്രതീക്ഷകള്&#x200d; സമ്മാനിച്ച വിജയമാണെന്ന് തങ്ങള്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രത്യേക ക്ഷണപ്രകാരം ഔദ്യോഗിക വസതിയിലെത്തി അദ്ദേഹത്തെ സന്ദര്&#x200d;ശിച്ച് സാദിഖലി ശിഹാബ് തങ്ങള്&#x200d;. കര്&#x200d;ണാടകയില്&#x200d; കോണ്&#x200d;ഗ്രസ് നേടിയത് പ്രതിപക്ഷ മഹാ സഖ്യത്തിന് പ്രതീക്ഷകള്&#x200d; സമ്മാനിച്ച വിജയമാണെന്ന് തങ്ങള്&#x200d; പറഞ്ഞു.</p>
<p>ഈ വിജയത്തിന് ചുക്കാന്&#x200d; പിടിക്കുന്നതില്&#x200d; പ്രമുഖ പങ്ക് വഹിച്ചത് സിദ്ധരാമയ്യയാണ്. അദ്ദേഹത്തെയും സഹപ്രവര്&#x200d;ത്തകരെയും അഭിനന്ദിക്കുകയും ഇന്ത്യന്&#x200d; യൂണിയന്&#x200d; മുസ്ലിംലീഗിന്റെ പിന്തുണ സാദിഖലി തങ്ങള്&#x200d; അറിയിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sadikhali-shihab-thangal-visited-karnataka-chief-minister-siddaramaiah.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉമ്മന്&#x200d;ചാണ്ടി ജനങ്ങളെ പഠിച്ച നായകന്&#x200d;:  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/oommenchandy-the-hero-who-taught-the-people-panakkad-syed-sadiqali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/oommenchandy-the-hero-who-taught-the-people-panakkad-syed-sadiqali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 19 Jul 2023 14:09:52 +0000</pubDate>
				<category><![CDATA[columns]]></category>
		<category><![CDATA[Features]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sadikali Thangal]]></category>
		<category><![CDATA[ummen chandy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265444</guid>

					<description><![CDATA[വാക്കുകളിലും പ്രവര്&#x200d;ത്തികളിലും നിലപാടുകളിലുമുണ്ടാകുന്ന മനുഷ്യസഹജമായ ശരിതെറ്റുകളും തീരുമാനങ്ങളിലെ വൈവിധ്യങ്ങളും തുറന്നുപറയാനും പങ്കുവെക്കാനും കഴിയുന്ന നേതാവായിരുന്നു.]]></description>
										<content:encoded><![CDATA[<p>ഉമ്മന്&#x200d;ചാണ്ടി എന്ന പേരില്&#x200d;തന്നെ ഒരു സാധാരണത്വമുണ്ട്. ചെറുപ്പത്തിലേ കേട്ടു പരിചയിച്ച പേരാണത്. രാഷ്ട്രീയം ഗൗരവമായി കാണാന്&#x200d; തുടങ്ങിയ കാലം മുതല്&#x200d; ആ പേര് ദൈനംദിനമെന്നോണം കേള്&#x200d;ക്കുകയും വലിയ ഇടവേളകളില്ലാതെതന്നെ പല ഘട്ടങ്ങളിലായി കാണുകയും ചെയ്തു. കാഴ്ചകള്&#x200d; പരിചയത്തിലേക്കും, സൗഹൃദം ആത്മബന്ധത്തിലേക്കുമെത്താന്&#x200d; അധികകാലം വേണ്ടിവന്നില്ല. മലപ്പുറത്ത് എത്തിയാല്&#x200d; അദ്ദേഹം പാണക്കാട് വീട്ടിലെത്തുമായിരുന്നു. പിതാവ് പൂക്കോയ തങ്ങളുടെ കാലം മുതലുള്ള ആ ബന്ധം ജ്യേഷ്ഠ സഹോദരങ്ങളായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d;, സയ്യിദ് ഉമര്&#x200d; അലി ശിഹാബ് തങ്ങള്&#x200d;, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; എന്നിവരിലൂടെ നിലനിര്&#x200d;ത്തി. ജ്യേഷ്ഠ സഹോദരന്മാര്&#x200d; അദ്ദേഹത്തോടുള്ള സൗഹൃദ ബന്ധത്തെ ദൃഢപ്പെടുത്തിയിരുന്നു. ആ പൈതൃകത്തിന്റെ തുടര്&#x200d;ച്ചതന്നെയായിരുന്നു എനിക്കും അദ്ദേഹത്തോടുള്ള ബന്ധം.</p>
<p>വാക്കുകളിലും പ്രവര്&#x200d;ത്തികളിലും നിലപാടുകളിലുമുണ്ടാകുന്ന മനുഷ്യസഹജമായ ശരിതെറ്റുകളും തീരുമാനങ്ങളിലെ വൈവിധ്യങ്ങളും തുറന്നുപറയാനും പങ്കുവെക്കാനും കഴിയുന്ന നേതാവായിരുന്നു. സൗഹൃദങ്ങളേയും സാഹചര്യങ്ങളേയും ഉള്&#x200d;ക്കൊള്ളാന്&#x200d; കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിക്കുന്ന വിടവ് അത്ര വേഗം നികത്താനാവുകയില്ല.ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ മുന്&#x200d; നായകന്&#x200d; മൈക്ക് ബ്രെയര്&#x200d;ലിയെ കുറിച്ച് ഓസ്‌ട്രേലിയന്&#x200d; ഫാസ്റ്റ് ബോളര്&#x200d; റോഡ്‌നി ഹോഗ് പറഞ്ഞ പ്രസിദ്ധമായൊരു വാക്കുണ്ട്. ഇയാള്&#x200d;ക്ക് ജനങ്ങളില്&#x200d; ബിരുദമുണ്ട് എന്നായിരുന്നു അത്. മേല്&#x200d; വാചകം ഉമ്മന്&#x200d;ചാണ്ടിയുടെ വിശേഷണമായി മലയാളത്തിലെ പ്രമുഖ മാധ്യമപ്രവര്&#x200d;ത്തകന്&#x200d; ജോണി ലൂക്കോസ് ഒരിക്കല്&#x200d; പറഞ്ഞിരുന്നു. അദ്ദേഹത്തിന് ജനങ്ങളില്&#x200d; ബിരുദമുണ്ടായിരുന്നു എന്നും അദ്ദേഹത്തിന്റെ പേരിനു കൂടെ ജനകീയന്&#x200d; എന്ന വാക്ക് മലയാളി പറഞ്ഞിരുന്നു എന്നതും വെറുതെയായിരുന്നില്ല. ജനങ്ങളിലേക്കിറങ്ങി ചെന്ന് അവരെ കേള്&#x200d;ക്കുകയും അറിയുകയും വായിക്കുകയും അവര്&#x200d;ക്കുവേണ്ടി നിയമങ്ങള്&#x200d; സൃഷ്ടിക്കുകയും നിയമങ്ങള്&#x200d; ഭേദഗതിവരുത്തുകയും ക്ഷേമ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടപ്പിലാക്കുകയും ചെയ്തു. മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ ജനസമ്പര്&#x200d;ക്ക പരിപാടികളില്&#x200d; ഓരോ ജില്ലയിലും തീര്&#x200d;പ്പാക്കിയത് ഫയലുകളായിരുന്നു. അതിലധികവും പാവങ്ങളുടെ പ്രശ്‌നങ്ങളായിരുന്നു. അത് വെറും പ്രശ്‌നങ്ങളായിരുന്നില്ല സാധാരണക്കാരുടെ ജീവിത കാര്യങ്ങളായിരുന്നു. ഭക്ഷണം, ചികിത്സ, പാര്&#x200d;പ്പിടം എന്നിങ്ങനെ സാധാരണക്കാരന്റെ അടിസ്ഥാന ആവശ്യങ്ങളില്&#x200d; അദ്ദേഹം പ്രത്യേക ശ്രദ്ധ പതിപ്പിച്ചു. സൗജന്യ നിരക്കില്&#x200d; അരിയും ധാന്യങ്ങളും റേഷന്&#x200d; കടകള്&#x200d;വഴി വിതരണം ചെയ്യാന്&#x200d; തുടങ്ങിയതും ദരിദ്ര ജനങ്ങളുടെ ചികിത്സക്കായി കാരുണ്യ പദ്ധതികളും സര്&#x200d;ക്കാര്&#x200d; മെഡിക്കല്&#x200d; കോളജുകള്&#x200d; ഇല്ലാത്ത എല്ലാ ജില്ലകളിലും മെഡിക്കല്&#x200d; കോളജുകള്&#x200d; കൊണ്ടുവന്നതും ക്ഷേമ പെന്&#x200d;ഷന്&#x200d; അര്&#x200d;ഹരായവര്&#x200d;ക്ക് മുഴുവന്&#x200d; എത്തിക്കാന്&#x200d; സംവിധാനമൊരുക്കിയതും അദ്ദേഹത്തിന്റെ ഭരണകാല നേട്ടങ്ങളായിരുന്നു.</p>
<p>നിയമത്തിന്റെ നൂലാമാലകളിലും സാങ്കേതിക തടസ്സങ്ങളിലും കുടുങ്ങി ജനങ്ങള്&#x200d;ക്ക് ലഭ്യമാവേണ്ട ആനുകൂല്യങ്ങള്&#x200d; തടയപ്പെടുന്ന അവസ്ഥക്ക് മാറ്റംവരുത്താന്&#x200d; നിരവധി തവണ നിയമഭേദഗതി കൊണ്ടുവന്നത് അദ്ദേഹത്തിന്റെ കാലത്ത്. ബാലസംഘത്തിലൂടെയും പിന്നീട് വിദ്യാര്&#x200d;ത്ഥി രാഷ്ട്രീയത്തിലൂടേയുമാണ് അദ്ദേഹം പൊതു പ്രവര്&#x200d;ത്തന രംഗത്ത് സജീവമായത്. കോണ്&#x200d;ഗ്രസ്സിന്റെ വിദ്യാര്&#x200d;ത്ഥി യുവജന സംഘടനകളുടെ സംസ്ഥാന അധ്യക്ഷനായി പൊതുമണ്ഡലത്തില്&#x200d; കഴിവ് തെളിയിച്ചു. കേരളത്തിന്റെ വികസന രംഗത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട നാഴികക്കല്ലുകളായ കൊച്ചിമെട്രോ, കണ്ണൂര്&#x200d; വിമാനത്താവളം, സ്മാര്&#x200d;ട്ട് സിറ്റി, വല്ലാര്&#x200d;പാടം തുറമുഖ പദ്ധതി തുടങ്ങിയവ അദ്ദേഹത്തിന്റെ ഭരണമികവിന്റെ അടയാളപ്പെടുത്തലുകളാണ്. ഭരണകാര്&#x200d;ത്താവും രാഷ്ട്രീയക്കാരനുമായ ഉമ്മന്&#x200d;ചാണ്ടിക്ക് നിയമസഭാ സാമാജികനായി അരനൂറ്റാണ്ട് പൂര്&#x200d;ത്തിയാക്കാനും സൗഭാഗ്യമുണ്ടായി. ഒരേ മണ്ഡലത്തില്&#x200d; നിന്നുമാണ് അദ്ദേഹത്തെ നിയമസഭാ സാമാജികനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത് എന്ന സവിശേഷത കൂടിയുണ്ട്. ഈ കാലയളവില്&#x200d; നിയമസഭാ തിരഞ്ഞെടുപ്പുകളില്&#x200d; അദ്ദേഹം പരാജയപ്പെട്ടിട്ടില്ല, മത്സരിക്കാതിരുന്നിട്ടുമില്ല. പാര്&#x200d;ലമെന്ററി ജനാധിപത്യത്തില്&#x200d; അദ്ദേഹത്തിനു ലഭിച്ച ഈ അപൂര്&#x200d;വ സൗഭാഗ്യം ഏറെ പേര്&#x200d;ക്കുണ്ടാവാന്&#x200d; സാധ്യതയില്ല.</p>
<p>ആദര്&#x200d;ശ പ്രതിബദ്ധതയുള്ള കോണ്&#x200d;ഗ്രസ്സ് നേതാവായിരിക്കുമ്പോഴും സൈദ്ധാന്തികതയുടെ സങ്കീര്&#x200d;ണതകളിലൂടെയല്ല അദ്ദേഹം സഞ്ചരിച്ചതും സംസാരിച്ചതും. കോണ്&#x200d;ഗ്രസ്സിനെ ജനകീയമാക്കുന്നതിലും ഐക്യജനാധിപത്യ മുന്നണിയെ ജന ഹൃദയങ്ങളിലെത്തിക്കുന്നതിലും ഉമ്മന്&#x200d;ചാണ്ടി എന്ന നേതാവിന്റെ ചിന്തയും കര്&#x200d;മ കുശലതയും എടുത്തുപറയേണ്ടതാണ്. കോണ്&#x200d;ഗ്രസിലെ കഴിഞ്ഞ കാല നേതാക്കന്മാര്&#x200d; സ്വീകരിച്ച വ്യക്തിപരവും രാഷ്ട്രീയപരവുമായ ആത്മബന്ധത്തിന്റെ നല്ല പിന്തുടര്&#x200d;ച്ചക്കാരന്&#x200d; തന്നെയായിരുന്നു ഉമ്മന്&#x200d;ചാണ്ടി. കോണ്&#x200d;ഗ്രസ്സിന്റേയോ ഐക്യജനാധിപത്യ മുന്നണിയുടേയോ മാത്രമല്ല, കേരളത്തിന്റെതന്നെ പൊതു സ്വത്തായിരുന്നു. സൗഹൃദ ബന്ധങ്ങളിലും പ്രവര്&#x200d;ത്തന മേഖലകളിലും കരുതലും കാവലുമാകാന്&#x200d; പുതുപ്പള്ളിയുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിന് സാധിച്ചു. സൗഹൃദത്തിന്റേയും കരുതലിന്റേയും ധാരാളം അടയാളങ്ങള്&#x200d; ആ ജീവിതം പരിശോധിച്ചാല്&#x200d; കണ്ടെത്താന്&#x200d; കഴിയും. വിദ്യാര്&#x200d;ത്ഥി കാലത്ത് സഹപാഠിയായ സുഹൃത്തിന് പോളിടെക്‌നിക്കില്&#x200d; പഠിക്കാന്&#x200d; അഡ്മിഷന്&#x200d; ഫീസിന് പണമില്ലെന്നറിഞ്ഞ അദ്ദേഹം വിരലിലെ സ്വര്&#x200d;ണ മോതിരം ഊരിക്കൊടുത്തതുമുതല്&#x200d; മുഖ്യമന്ത്രിയായിരിക്കേ കോഴിക്കോട് പൊതുപരിപാടിക്കിടയില്&#x200d; സഹപാഠിക്ക് വീടില്ലെന്ന് പറഞ്ഞ മൂന്നാം ക്ലാസ്സുകാരിയുടെ സങ്കട പരാതിക്ക് വളരെ വേഗത്തില്&#x200d; പരിഹാരം കണ്ടതു വരെയുണ്ട്. ഉമ്മന്&#x200d;ചാണ്ടിയുടെ ജീവിത പുസ്തകത്തിലെ ഓരോ അധ്യായങ്ങളിലും അത്തരം കഥകള്&#x200d; ധാരാളം രേഖപ്പെടുത്തിയിട്ടുണ്ട്. മോതിരം കിട്ടിയ തങ്കപ്പനെ പോലെ, മൂന്നാം ക്ലാസുകാരി ശിവാനിയെ പോലെ, വീട് കിട്ടിയ അമലിനെ പോലെ ആയിരക്കണക്കിനു കഥാപാത്രങ്ങളെ അടുക്കി വെച്ചതാണ് ഉമ്മന്&#x200d;ചാണ്ടി എന്ന പുസ്തകം. സഹജീവികളുടെ പ്രശ്‌നങ്ങള്&#x200d; പരിഹരിക്കുന്ന ഉദാരമനസ്‌ക്കനായ സുല്&#x200d;ത്താനാണ് ആ പുസ്തകത്തില്&#x200d; അദ്ദേഹം. ഉമ്മന്&#x200d;ചാണ്ടിയുടെ തന്നെ വാക്കുകള്&#x200d; പറയുന്നതും അതാണ്. &#8216;സാധാരക്കാരില്&#x200d; സാധാരണക്കാരായവരില്&#x200d; നിന്നും നമുക്ക് പലതും അറിയാനും പഠിക്കാനുമുണ്ട്. പാവങ്ങളുടെ ദു:ഖങ്ങളും സങ്കടങ്ങളും കേള്&#x200d;ക്കുമ്പോഴാണ് പലതും നാം അറിയുന്നത്. ജനങ്ങളില്&#x200d;നിന്നും കിട്ടുന്ന അറിവും അനുഭവങ്ങളും ഒരു പുസ്തകത്തില്&#x200d; നിന്നും കിട്ടില്ല. എന്റെ പുസ്തകം ജനങ്ങളാണ്&#8217;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/oommenchandy-the-hero-who-taught-the-people-panakkad-syed-sadiqali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നമ്മുടെ ഹൃദയങ്ങളിലെ മറക്കാനാവാത്ത ഓര്&#x200d;മ്മയാണ്, മഹാനായ നേതാവിന് വിട: സാദിഖലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/an-unforgettable-memory-in-our-hearts-farewell-to-the-great-leader-sadikhali-thangal.html</link>
					<comments>https://www.chandrikadaily.com/an-unforgettable-memory-in-our-hearts-farewell-to-the-great-leader-sadikhali-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Tue, 18 Jul 2023 02:22:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sadikali Thangal]]></category>
		<category><![CDATA[ummen chandy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=265157</guid>

					<description><![CDATA[മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയുടെ വിയോഗത്തില്&#x200d; അനുസ്മരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;.]]></description>
										<content:encoded><![CDATA[<p>മുന്&#x200d; മുഖ്യമന്ത്രി ഉമ്മന്&#x200d;ചാണ്ടിയുടെ വിയോഗത്തില്&#x200d; അനുസ്മരിച്ച് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;. ആ ജീവിതം തന്നെ അനശ്വരമായ ഓര്&#x200d;മ്മകളുടെ സഞ്ചാരമാണ്. മലയാളിയുടെ ജീവിത യാനത്തെ ഇത്രമേല്&#x200d; സുരക്ഷിതമായി മുന്നോട്ടു നയിച്ച മറ്റൊരു മുഖ്യമന്ത്രിയെ നമുക്കു ചൂണ്ടികാണിക്കുവാനില്ല അദ്ദേഹം ഫെയ്‌സ്ബുക്കില്&#x200d; കുറിച്ചു.</p>
<p><strong>കുറിപ്പിന്റെ പൂര്&#x200d;ണ്ണരൂപം</strong></p>
<p>അദ്ദേഹം പ്രതീക്ഷകളുടെ രാജാവായിരുന്നു. തന്റെ നാടിനും ജനതക്കും വേണ്ടി പ്രതീക്ഷാ നിര്&#x200d;ഭരമായിരുന്നു അദ്ദേഹത്തിന്റെ ഓരോ ചുവടുവെപ്പും.&#8217;അതിവേഗം ബഹുദൂരം&#8217; എന്നത് ഒരുമുദ്രാവാക്യം മാത്രമായിരുന്നില്ല, അതു തന്നെയായിരുന്നു ആ ജീവിതത്തിന്റെ സന്ദേശവും.</p>
<p>നമുക്കു വിടചൊല്ലാനാവില്ല കാരണം അദ്ദേഹം നമ്മുടെ ഹൃദയങ്ങളിലെ മറക്കാനാവാത്ത ഓര്&#x200d;മ്മയാണ്.പരേതാത്മാവിന് നിത്യശാന്തി നേരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/an-unforgettable-memory-in-our-hearts-farewell-to-the-great-leader-sadikhali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
