<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>SADIKALITHANGAL &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sadikalithangal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 10 Jun 2023 15:13:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>SADIKALITHANGAL &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഫാസിസ്റ്റുകള്&#x200d; ഭരണഘടനയെ ചെറുതായി കാണുന്നു : സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/fascists-look-down-on-the-constitution-sadiqali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/fascists-look-down-on-the-constitution-sadiqali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 10 Jun 2023 15:13:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[fascist]]></category>
		<category><![CDATA[SADIKALITHANGAL]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=258632</guid>

					<description><![CDATA[കോഴിക്കോട് : ഫാസിസ്റ്റുകള്&#x200d; ഭരണഘടനയെ ചെറുതായി കാണുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീതി സാഹിബ് അക്കാദമിയ പാഠശാലയില്&#x200d; ആദ്യ ബാച്ചില്&#x200d; പഠനം പൂര്&#x200d;ത്തിയാക്കിയവരുടെ കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്&#x200d;. ഭരണഘടനയെ ചെറുതായി കാണുന്ന ഫാസിസ്റ്റുകളെ രാജ്യം പരാജയപ്പെടുത്തും. അതിന് തെളിവാണ് കര്&#x200d;ണാടക. ഫാസിസത്തെ പരാജയപ്പെടുത്തിയ കര്&#x200d;ണാടകയിലെ ജനങ്ങള്&#x200d; ഭരണഘടനയെയും മതേതതരത്വത്തെയും ഉയര്&#x200d;ത്തിപ്പിടിക്കുകയായിരുന്നു. ഇന്ത്യന്&#x200d; സമൂഹം ഉണരേണ്ട സമയത്ത് ഉണരും എന്നതിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : ഫാസിസ്റ്റുകള്&#x200d; ഭരണഘടനയെ ചെറുതായി കാണുകയാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ സീതി സാഹിബ് അക്കാദമിയ പാഠശാലയില്&#x200d; ആദ്യ ബാച്ചില്&#x200d; പഠനം പൂര്&#x200d;ത്തിയാക്കിയവരുടെ കോൺവൊക്കേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്&#x200d;. ഭരണഘടനയെ ചെറുതായി കാണുന്ന ഫാസിസ്റ്റുകളെ രാജ്യം പരാജയപ്പെടുത്തും. അതിന് തെളിവാണ് കര്&#x200d;ണാടക. ഫാസിസത്തെ പരാജയപ്പെടുത്തിയ കര്&#x200d;ണാടകയിലെ ജനങ്ങള്&#x200d; ഭരണഘടനയെയും മതേതതരത്വത്തെയും ഉയര്&#x200d;ത്തിപ്പിടിക്കുകയായിരുന്നു. ഇന്ത്യന്&#x200d; സമൂഹം ഉണരേണ്ട സമയത്ത് ഉണരും എന്നതിന്റെ തെളിവാണ് കര്&#x200d;ണാകയിലെ കോണ്&#x200d;ഗ്രസിന്റെ വിജയമെന്നും സാദിഖലി തങ്ങള്&#x200d; പറഞ്ഞു.</p>
<p>സാമാജ്യത്വത്തിന്റെ പകര്&#x200d;പ്പുകള്&#x200d; ഇന്നും നിലനില്&#x200d;ക്കുന്നുണ്ട്. ഇതിനെതിരെ ശബ്ദമുയര്&#x200d;ത്തേണ്ടതുണ്ട്. ഇതിന് ഏറ്റവും നല്ല പാഠശാല ചരിത്രമാണ്. ചരിത്രത്തെ വീണ്ടെടുക്കുകയും അതില്&#x200d; നിന്നും പാഠം ഉള്&#x200d;കൊള്ളുകയും വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മരണ വക്്ത്രത്തില്&#x200d; പോലും പുതിയ കാര്യങ്ങള്&#x200d; പഠിക്കാന്&#x200d; താത്പര്യം കാണിച്ച ജ്ഞാനികളെ പോലെയാണ് യുവാക്കള്&#x200d;.</p>
<p>സീതി സാഹിബ് അക്കാദമിയ കോഴ്‌സ് പൂര്&#x200d;ത്തിയാക്കിയവര്&#x200d; യൂത്ത് ലീഗിന്റെ നോളജ് ബാങ്ക് ആണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് അധ്യക്ഷനായി. സീതി സാഹിബ് അക്കാദമിയ പാഠശാലയില്&#x200d; പഠനം പൂര്&#x200d;ത്തിയാക്കിയ എണ്ണൂറോളം പഠിതാക്കള്&#x200d;ക്ക് മെഡലുകളും സര്&#x200d;ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. രാഷ്ട്രത്തിന്റെയും സമുദായത്തിന്റെയും പുരോഗതയില്&#x200d; മുസ്ലിം ലീഗ് പ്രസ്ഥാനം വഹിച്ച പങ്കിനെ കുറിച്ചും ഇന്ത്യന്&#x200d; ഭരണഘടനയും വിവിധ രാഷ്ട്രീയ ചിന്താധാരകളെയും സംബന്ധിച്ച് പുതിയ തലമുറയില്&#x200d; അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് പാഠശാല പകര്&#x200d;ന്നത്. ഇന്ത്യന്&#x200d; ഭരണഘടന, ഇന്ത്യന്&#x200d; സ്വാതന്ത്ര്യ സമരവും നായകരും, ബഹുസ്വരത, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമ്പ്രദായം, ഫാസിസം, മുന്നണി രാഷ്ട്രീയം, കേരളീയ നവോത്ഥനം, തീവ്രവാദത്തിന്റെ ഭവിഷ്യത്തുകള്&#x200d;, ജനാധിപത്യ ശാസ്ത്രീകരണം തുടങ്ങിയ വിവിധ വിഷയങ്ങള്&#x200d; സിലബസ്സിന്റെ ഭാഗമായിരുന്നു. പഞ്ചായത്ത് തലത്തില്&#x200d; ആണ് പാഠശാല സംഘടിപ്പിച്ചത്.</p>
<p>മുസ്ലിം ലീഗ് സ്ഥാപക നേതാവും മുന്&#x200d; സ്പീക്കറുമായ സീതി സാഹിബിന്റെ നാമത്തിലായി നടന്ന പാഠശാലയുടെ ആദ്യ ബാച്ചിന്റെ കോണ്&#x200d;വൊക്കേഷന്&#x200d; ആണ് നടന്നത്. പാഠശാല ജില്ല തല കോർഡിനേറ്റർമാരിൽ മികച്ച പ്രവർത്തനം കാഴ്ച്ചവെച്ച മലപ്പുറം ജില്ല കോർഡിനേറ്റർ എൻ. കെ അഫ്സൽ റഹ്‌മാൻ, കാസർഗോഡ് ജില്ല കോർഡിനേറ്റർ നൂറുദ്ദീൻ ബെളിഞ്ച എന്നിവരെ പരിപാടിയിൽ വെച്ച് അനുമോദിച്ചു. കോഴ്‌സ് പൂര്&#x200d;ത്തീകരിച്ച പഠിതാക്കള്&#x200d;ക്ക് പുറമേ സംസ്ഥാന കമ്മിറ്റി നല്&#x200d;കിയ നാല് റിഫ്രഷ്‌മെന്റ് കോഴ്‌സ്‌കളില്&#x200d; പങ്കെടുത്ത ഫാക്കല്&#x200d;റ്റി അംഗങ്ങള്&#x200d;ക്കും, പാഠശാലയുടെ ആറ് ക്ലാസ്സുകളും പൂര്&#x200d;ത്തീകരിച്ച വിവിധ തലങ്ങളിലെ ഒബ്‌സര്&#x200d;വര്&#x200d;മാര്&#x200d;ക്കും മെഡലും സര്&#x200d;ട്ടിഫിക്കറ്റും നല്&#x200d;കി. ക്ലാസ്സ് പുൂര്&#x200d;ത്തീകരിച്ച പഞ്ചായത്ത്, മണ്ഡലം കമ്മറ്റികളെ ആദരിക്കുകയും ചെയ്തു.</p>
<p>മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.കെ ഫിറോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷററും സീതി സാഹിബ് അക്കാദമിയ പാഠശാല സംസ്ഥാന കോര്&#x200d;ഡിനേറ്ററുമായ പി. ഇസ്മായില്&#x200d; സ്വാഗതം പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ദേശിയ ഓര്&#x200d;ഗനൈസിംഗ് സെക്രട്ടറി ടി.പി അഷ്‌റഫലി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ ഫൈസല്&#x200d; ബാഫഖി തങ്ങള്&#x200d;, അഷറഫ് എടനീര്&#x200d;, കെ.എ മാഹീന്&#x200d;, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂര്&#x200d; കോല്&#x200d;ക്കളത്തില്&#x200d;, ടി.പി.എം ജിഷാന്&#x200d; പ്രസംഗിച്ചു. മിസ്ഹബ് കീഴരിയൂര്&#x200d;, ടി. മൊയ്തീന്&#x200d; കോയ, അസീസ് കളത്തൂര്&#x200d;, സഹീര്&#x200d; ആസിഫ്, പി.സി നസീര്&#x200d;, എം.പി നവാസ്, സി.എച്ച് ഫസല്&#x200d;, ശരീഫ് കുറ്റൂര്&#x200d; സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fascists-look-down-on-the-constitution-sadiqali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ ഇഫ്താര്&#x200d; ഇന്ന്</title>
		<link>https://www.chandrikadaily.com/iftarmeet.html</link>
					<comments>https://www.chandrikadaily.com/iftarmeet.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 26 Mar 2023 06:59:26 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Water]]></category>
		<category><![CDATA[Iftar]]></category>
		<category><![CDATA[SADIKALITHANGAL]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244515</guid>

					<description><![CDATA[മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ ഇഫ്താര്&#x200d; ഇന്ന് ഹോട്ടല്&#x200d; ഈസ്റ്റ് അവന്യൂ, നടക്കാവില്&#x200d; വെച്ച് നടക്കും.]]></description>
										<content:encoded><![CDATA[<p>മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സൗഹൃദ ഇഫ്താര്&#x200d; ഇന്ന് ഹോട്ടല്&#x200d; ഈസ്റ്റ് അവന്യൂ, നടക്കാവില്&#x200d; വെച്ച് നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iftarmeet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാണക്കാട്ടെ മുത്ത് വീണ്ടും അമരത്തെത്തുമ്പോള്&#x200d;</title>
		<link>https://www.chandrikadaily.com/2panakkad-sadhikali-thangal.html</link>
					<comments>https://www.chandrikadaily.com/2panakkad-sadhikali-thangal.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 18 Mar 2023 15:53:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[panakkad]]></category>
		<category><![CDATA[SADIKALITHANGAL]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243258</guid>

					<description><![CDATA[സ്വതസ്സിദ്ധമായ നര്&#x200d;മത്തോടൊപ്പം പാര്&#x200d;ട്ടികാര്യങ്ങളിലെ കാര്&#x200d;ക്കശ്യവും സാദിഖലി തങ്ങളുടെ സവിശേഷതയാണ്. അത് പാര്&#x200d;ട്ടിക്കും സമുദായത്തിനും സമൂഹത്തിനാകെയും മുതല്&#x200d;കൂട്ടാണെന്ന് പ്രമുഖര്&#x200d; വിലയിരുത്തുന്നു.]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>പാണക്കാട് കുടുംബത്തില്&#x200d;നിന്ന് ഇതാ വീണ്ടും മുസ്്‌ലിം ലീഗിന്റെ അമരത്തേക്കൊരു മുത്ത് ഇറങ്ങിവന്നിരിക്കുന്നു. കേരളീയസാംസ്‌കാരികമതരംഗത്തെ നിറസാന്നിധ്യവും മുസ്്‌ലിം ലീഗിന്റെ അമരക്കാരനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; ഇത് ആദ്യമായാണ് പാര്&#x200d;ട്ടിയുടെ മെംബര്&#x200d;ഷിപ്പ് ക്യാമ്പയിന്&#x200d; പൂര്&#x200d;ത്തിയാക്കിയ ശേഷമുള്ള സമിതിയുടെ സാരഥ്യമേറ്റെടുക്കുന്നത്.സഹോദരന്&#x200d; പാണക്കാട് സയ്യിദ് ഹൈദരലിശിഹാബ് തങ്ങളുടെ അപ്രതീക്ഷിത വേര്&#x200d;പാടിനെതുടര്&#x200d;ന്ന് 2022 മാര്&#x200d;ച്ച് ഏഴിനാണ് സാദിഖലി തങ്ങള്&#x200d; പാര്&#x200d;ട്ടിയുടെ സംസ്ഥാന അധ്യക്ഷപദത്തിലേക്ക് കാലെടുത്തുവെക്കുന്നത്. അന്നുമുതല്&#x200d; പാര്&#x200d;ട്ടിയെ കൂടുതല്&#x200d; ജനപ്രിയമാക്കുന്നതിനും വിവിധ സമൂഹങ്ങളുമായി അടുത്തിടപഴകുന്നതിനും അദ്ദേഹം സമയം കണ്ടെത്തി. വെറും പത്തുമാസത്തിനകം പാര്&#x200d;ട്ടിയുടെ വേരുകള്&#x200d;കൂടുതല്&#x200d; ജനങ്ങളിലേക്ക് പടര്&#x200d;ത്തുന്നതില്&#x200d; തങ്ങളുടെ നേതൃപാടവം അനന്യമായിരുന്നു. തങ്ങളുടെ സൗഹാര്&#x200d;ദയാത്രതന്നെയാണ് അദ്ദേഹത്തിലെ മഹാമനീഷിയെ പുറത്തെടുത്തത്. പല സമുദായനേതാക്കളുമായും രാഷ്ട്രീയ നേതൃത്വവുമായി നടത്തിയ ചര്&#x200d;ച്ചകളില്&#x200d; ചുരുങ്ങിയ കാലയളവില്&#x200d; അദ്ദേഹം തന്റെ സ്വീകാര്യത വര്&#x200d;ധിപ്പിച്ചു.</p>
<p>പാണക്കാട് കുടുംബത്തിന്റെ മഹത്വം ഉയര്&#x200d;ത്തിപ്പിടിക്കുന്ന ശരീരചേഷ്ടകളും തീരുമാനങ്ങളും തന്നെയാണ് തങ്ങളില്&#x200d;നിന്നുണ്ടായത്. കേരളത്തിലും പുറത്തും അദ്ദേഹത്തിന്റെ സൗഹാര്&#x200d;ദസംഗമങ്ങള്&#x200d; പാര്&#x200d;ട്ടിക്ക് കരുത്തായി.</p>
<p>പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങളുടെ ആറുമക്കളില്&#x200d; അഞ്ചാമനായാണ് പിറന്നത്. പിതാവിന്റെയും ജ്യേഷ്ഠന്&#x200d; പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും പാണക്കാട് ഉമറലി തങ്ങളുടെയും തൊട്ടടുത്ത സഹോദരന്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെയും പന്ഥാവ് തന്നെയാണ് സാദിഖലിയും പിന്തുടരുന്നത്. മന്ദഹാസമായിരുന്നു അതിന്റെ മുഖമുദ്ര. വിവിധ സമുദായങ്ങളുടെ മുറ്റത്ത് കസേരയിട്ടിരിക്കാനും അവരുടെ വിരുന്നുകളില്&#x200d; പങ്കുകൊള്ളാനും സാദിഖലിതങ്ങള്&#x200d;ക്കും കഴിയുന്നത് അതുകൊണ്ടാണ്. പ്രസിഡന്റ് പദവി പോലെതന്നെയാണ് ദേശീയതലത്തിലെ രാഷ്ട്രീയകാര്യസമിതി ചെയര്&#x200d;മാന്&#x200d; പദവിയും തങ്ങള്&#x200d; ചുമലിലേറ്റിയിരിക്കുന്നത്. സ്വതസ്സിദ്ധമായ നര്&#x200d;മത്തോടൊപ്പം പാര്&#x200d;ട്ടികാര്യങ്ങളിലെ കാര്&#x200d;ക്കശ്യവും സാദിഖലി തങ്ങളുടെ സവിശേഷതയാണ്. അത് പാര്&#x200d;ട്ടിക്കും സമുദായത്തിനും സമൂഹത്തിനാകെയും മുതല്&#x200d;കൂട്ടാണെന്ന് പ്രമുഖര്&#x200d; വിലയിരുത്തുന്നു.</p>
<p>മുസ്്‌ലിംലീഗിന്റെ എഴുപത്തഞ്ചാം വാര്&#x200d;ഷികാഘോഷം ചെന്നൈയില്&#x200d; വന്&#x200d;വിജയമാക്കിയതിലും വരും നാളുകളില്&#x200d; രാജ്യത്തെ പ്രതിപക്ഷകക്ഷികളുടെ കൂട്ടായ്മ വിളിച്ചുചേര്&#x200d;ക്കുന്നതിലും സാദിഖലിതങ്ങളുടെ തീരുമാനങ്ങള്&#x200d;ക്ക് വലിയ പങ്കുണ്ട്. സമസ്തയുടെ വാഫിവിഭാഗം തലവനും എസ്.വൈ.എസ് അധ്യക്ഷനും കൂടിയായ സാദിഖലി തങ്ങള്&#x200d; സമുദായത്തിലെ പ്രശ്‌നങ്ങള്&#x200d; തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്നതിലും വിജയം വരിച്ചശേഷമാണ് വീണ്ടും പാര്&#x200d;ട്ടിയുടെ അമരത്തെത്തിയിരിക്കുന്നത്. &#8221;എല്ലാവരുടെയും എല്ലാം എപ്പോഴും വേണ&#8221;മെന്ന തങ്ങളുടെ കുറിപ്പ് തന്നെയാണ് വരുംകാലത്തെ സാദിഖലിതങ്ങളെ രേഖപ്പെടുത്തുക . വലിയൊരു പാരമ്പര്യവും ജനലക്ഷങ്ങളുടെ പിന്തുണയും തേട്ടവും തന്നെയാണ് ഈ അമരത്ത് പാണക്കാട്ടെ പുതിയമുത്തിനും ബലമാകുക എന്നതില്&#x200d;സംശയമില്ല. വലിയ പ്രതീക്ഷകള്&#x200d; രാഷ്ട്രീയസാംസ്‌കാരികകൈരളി കാത്തുവെക്കുന്നതും തങ്ങളിലെ ഈ എളിമയും മെയ് വഴക്കവും കൊണ്ടുതന്നെയാണ്. പ്രായം അമ്പത്തെട്ടുമാത്രമാണെന്നതും ഭാവി ഈ കരങ്ങളില്&#x200d; ഭദ്രമാണെന്ന് വിളിച്ചോതുന്നു. ആയിരത്തോളം മഹല്ലുകളുടെ കാരണവസ്ഥാനവും തങ്ങളിലെ പ്രതീക്ഷകള്&#x200d; വാനോളം ഉയര്&#x200d;ത്തുന്നതാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2panakkad-sadhikali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി- തലമുറകള്&#x200d;ക്ക് പ്രകാശമേകിയ പണ്ഡിതനായ പ്രഭാഷകന്&#x200d;</title>
		<link>https://www.chandrikadaily.com/vylithara-sayyid-sadikalithangal.html</link>
					<comments>https://www.chandrikadaily.com/vylithara-sayyid-sadikalithangal.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 01 Feb 2023 04:13:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[SADIKALITHANGAL]]></category>
		<category><![CDATA[vylithara]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235395</guid>

					<description><![CDATA[തലമുറകളിലേക്ക് വെളിച്ചം പകര്&#x200d;ന്ന ആ വിളക്കുമാടം കണ്&#x200d;മറഞ്ഞു. അദ്ദേഹത്തിന്റെ കര്&#x200d;മങ്ങള്&#x200d; പരലോകത്ത് പ്രകാശം പരത്തട്ടെ എന്നു പ്രാര്&#x200d;ത്ഥിക്കുന്നു.]]></description>
										<content:encoded><![CDATA[<p><img loading="lazy" class="alignnone size-medium wp-image-235396" src="https://www.chandrikadaily.com/wp-content/uploads/2023/02/Untitled-4-copy-236x300.jpg" alt="" width="236" height="300" srcset="https://www.chandrikadaily.com/wp-content/uploads/2023/02/Untitled-4-copy-236x300.jpg 236w, https://www.chandrikadaily.com/wp-content/uploads/2023/02/Untitled-4-copy.jpg 576w" sizes="(max-width: 236px) 100vw, 236px" /></p>
<p><strong>പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;</strong></p>
<p>വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ പ്രഭാഷണം നേരിട്ടുകേള്&#x200d;ക്കുക എന്നത് എന്റെ ചെറുപ്പത്തിലെ വലിയ ആഗ്രഹമായിരുന്നു. ദൂരെ ദിക്കിലാണെങ്കിലും കേള്&#x200d;വിക്കാരനായി എത്തിച്ചേരുകയും ചെയ്തിരുന്നത് ഇന്നും ഓര്&#x200d;മകളില്&#x200d; മായാതെ കിടപ്പുണ്ട്. വശ്യമായ ശൈലിയില്&#x200d; രൂപപ്പെടുത്തിയ ആ പ്രസംഗങ്ങള്&#x200d; കേള്&#x200d;ക്കാന്&#x200d; ആയിരങ്ങള്&#x200d; തടിച്ചുകൂടിയിരുന്നു. അക്കാലങ്ങളില്&#x200d; ഒറ്റ ദിവസത്തെ പ്രസംഗങ്ങളല്ല ഉണ്ടായിരുന്നത്. പ്രസംഗം പരമ്പരയായി ദിവസങ്ങള്&#x200d; തുടരുന്നതായിരുന്നു. ചില സന്ദര്&#x200d;ഭങ്ങളില്&#x200d; അത് ആഴ്ചകള്&#x200d; തുടര്&#x200d;ന്നു. പായയും തലയിണയുമായി സ്ത്രീകളും കുട്ടികളും വയള് സദസ്സുകളിലേക്ക് പോയിരുന്നത് അക്കാലത്തെ നിത്യ കാഴ്ചകളായിരുന്നു.<br />
പാണ്ഡിത്യത്തിന്റെ നിറവു തന്നെയായിരുന്നു ആ പ്രഭാഷണത്തിന്റെ മികവും. തലമുറകളുടെ മതബോധത്തിന് കരുത്തേകി ഏഴു പതിറ്റാണ്ട് കാലം പ്രബോധന രംഗത്തു നിറഞ്ഞുനിന്നു അദ്ദേഹം. കേരളത്തിലെ എല്ലാ ഭാഗങ്ങളിലും അദ്ദേഹത്തിന് കേള്&#x200d;വിക്കാര്&#x200d; ഉണ്ടായിരുന്നു. പ്രത്യേകിച്ച് മലബാര്&#x200d; മേഖലയില്&#x200d; അദ്ദേഹത്തിന്റെ പ്രഭാഷണ സദസ്സുകളില്&#x200d; പ്രാര്&#x200d;ത്ഥനാ നിരതരായി ആയിരങ്ങള്&#x200d; ഒത്തുകൂടി. മുസ്‌ലിംകള്&#x200d; മാത്രമായിരുന്നില്ല ആ അറിവിന്റേയും സര്&#x200d;ഗാത്മകമായ കഴിവിന്റേയും ആകര്&#x200d;ഷണ വലയത്തില്&#x200d; ലയിക്കാന്&#x200d; എത്തിച്ചേര്&#x200d;ന്നത്. എല്ലാ വിഭാഗം ജനങ്ങളും അദ്ദേഹത്തിന്റെ കേള്&#x200d;വിക്കാരായിരുന്നു.<br />
ഇസ്‌ലാമിക കാര്യങ്ങളില്&#x200d; അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹത്തിന് ഇതര മത വിഭാഗങ്ങളുടെ പ്രമാണങ്ങളിലും വേദഗ്രന്ഥങ്ങളിലും അറിവുണ്ടായിരുന്നു. അതുകൊണ്ട്തന്നെ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്&#x200d;ക്ക് വിഷയത്തിന്റെ വൈവിധ്യവുമുണ്ടായി. മതവും ശാസ്ത്രവും പരസ്പരം എതിര്&#x200d;ക്കപ്പെടേണ്ട ഒന്നല്ല എന്നും ശാസ്ത്രീയമായ അറിവുകളും കണ്ടെത്തലുകളും സ്രഷ്ടാവിന്റെ മഹത്വവും വിശ്വാസദൃഢതയും നമ്മില്&#x200d; ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രമാണങ്ങളുടേയും കര്&#x200d;മശാസ്ത്രങ്ങളുടേയും ശാസ്ത്ര അറിവുകളുടേയും പിന്&#x200d;ബലത്താല്&#x200d; സദസ്സിനെ ബോധ്യപ്പെടുത്തി. ഇസ്‌ലാം മുന്&#x200d;നിര്&#x200d;ത്തുന്ന മാനവികതയും നൈതികതയും സാംസ്‌കാരികമായ ഔന്നിത്യവും വിശദീകരിച്ചുകൊണ്ടേയിരുന്നു പ്രസംഗം. ഖുര്&#x200d;ആനും തിരുസുന്നത്തും ഇസ്‌ലാമിക ചരിത്ര പുരുഷന്&#x200d;മാരുടേയും ഇമാമുമാരുടേയും സൂഫികളുടേയും ചിന്തകരുടേയും ഉദ്ധരണികളും നിറഞ്ഞുനിന്നിരുന്ന പ്രസംഗത്തില്&#x200d; ഇതര മത വേദഗ്രന്ഥങ്ങളിലെ ഉദ്ധരണികളും നിറഞ്ഞുനിന്നു. മലയാളത്തിലെ നവോത്ഥാന നായകരുടെ വാക്കുകളും കാവ്യശലകങ്ങളും നാരായണ ഗുരുവും കുമാരനാശാനും വാഗ്ഭടാനന്ദനും ചങ്ങമ്പുഴയും കടന്നുവന്നു.</p>
<p><img loading="lazy" class="alignnone size-medium wp-image-235343" src="https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-31-at-9.35.45-AM-300x156.jpeg" alt="" width="300" height="156" srcset="https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-31-at-9.35.45-AM-300x156.jpeg 300w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-31-at-9.35.45-AM-1024x533.jpeg 1024w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-31-at-9.35.45-AM-768x400.jpeg 768w, https://www.chandrikadaily.com/wp-content/uploads/2023/01/WhatsApp-Image-2023-01-31-at-9.35.45-AM.jpeg 1080w" sizes="(max-width: 300px) 100vw, 300px" /><br />
ഗള്&#x200d;ഫ് നാടുകളില്&#x200d; നിന്നെത്തിയ നാണ്യവിളകളാല്&#x200d; കേരളത്തിലെ മുസ്‌ലിം സാമൂഹിക രംഗത്ത് മാറ്റങ്ങള്&#x200d; വന്നെത്തും മുമ്പ് മലയാളി മുസ്‌ലിം സമൂഹത്തില്&#x200d; ദാരിദ്ര്യം നിറഞ്ഞുനിന്ന കാലത്ത് പള്ളികളും, മദ്രസകളും മറ്റു മുസ്‌ലിം മതസ്ഥാപനങ്ങളും ഉയര്&#x200d;ന്നുവന്നത് വയള് പരമ്പരകളില്&#x200d; നിന്നെത്തിയ നാണയ തുട്ടുകളിലൂടെയായിരുന്നു. വയള് പരമ്പരയും ലേലം വിളികളും വിഭവ സമാഹരണങ്ങളും ഇന്നലെകളിലെ മാറ്റങ്ങള്&#x200d;ക്ക് വലിയ കാരണമായിട്ടുണ്ട്. അതിനായി ത്യാഗസന്നദ്ധരായ നിരവധി പണ്ഡിതന്&#x200d;മാരുമുണ്ടായിട്ടുണ്ട്. മതസ്ഥാപനങ്ങള്&#x200d; നിര്&#x200d;മിക്കാന്&#x200d; ഫണ്ട് കണ്ടെത്താന്&#x200d; സംഘടിപ്പിക്കുന്ന മതപ്രസംഗ പരമ്പരയിലേക്ക് വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ തിയ്യതി കിട്ടാന്&#x200d; കാത്തിരുന്ന മഹല്&#x200d; കമ്മിറ്റികള്&#x200d; ധാരാളമുണ്ടായിരുന്നു. പള്ളികളില്&#x200d; ദര്&#x200d;സുകള്&#x200d; ആരംഭിക്കുന്നതിനും ദര്&#x200d;സുകളുടെ ദൈനംദിന ചിലവുകള്&#x200d;ക്കും ഫണ്ട് കണ്ടെത്താന്&#x200d; സംഘടിപ്പിക്കുന്ന മതപ്രസംഗ പരമ്പരയില്&#x200d; പ്രസംഗിക്കാന്&#x200d; അദ്ദേഹത്തിന് വലിയ താല്&#x200d;പര്യമായിരുന്നു. ദര്&#x200d;സ് മേക്കര്&#x200d; എന്ന് അദ്ദേഹത്തെ വിളിച്ചിരുന്നതായി അദ്ദേഹം തന്നെ പല തവണ പഞ്ഞിട്ടുണ്ട്. ഇസ്‌ലാമിക പ്രബോധന രംഗത്തേക്ക് പുതിയ തലമുറ വന്നാല്&#x200d; മാത്രമേ വരും തലമുറകളിലും ഇസ്‌ലാമിക സംസ്‌കാരം നിലനില്&#x200d;ക്കുകയുള്ളൂ എന്ന ദീര്&#x200d;ഘദര്&#x200d;ശനമാണ് അദ്ദേഹം ദര്&#x200d;സ് കാര്യത്തില്&#x200d; പ്രത്യേകം ശ്രദ്ധ പതിപ്പിച്ചത്.<br />
റമളാന്&#x200d; മാസത്തിലും റബീഉല്&#x200d; അവ്വല്&#x200d; മാസത്തിലും അദ്ദേഹത്തിന്റെ തിയ്യതി കിട്ടാന്&#x200d; മാസങ്ങള്&#x200d;ക്കുമുമ്പേ സംഘാടകര്&#x200d; അദ്ദേഹത്തെ സമീപിക്കും. കേള്&#x200d;വിക്കാരെ പിടിച്ചുനിര്&#x200d;ത്തുന്ന ആകര്&#x200d;ഷണീയമായ ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. അത് ഏറെ ആസ്വാദകരമാകുന്ന രീതിയില്&#x200d; അദ്ദേഹം ആവിഷ്‌ക്കരിക്കുമ്പോഴും ആത്മസംസ്‌കരണത്തിന്റെ വഴിതുറക്കുന്ന ആശയങ്ങളിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം മുന്നോട്ട്‌പോയത് എന്നതാണ് അദ്ദേഹത്തിന്റെ സംഭാവനകളില്&#x200d; ഏറ്റവും പ്രധാനം.<br />
മലയാളി മുസ്‌ലിം കേട്ടു ശീലിച്ച മതപ്രസംഗ ശൈലിയില്&#x200d; നിന്നും മാറി പുതിയൊരു ശൈലിയിലൂടെയായിരുന്ന അദ്ദേഹത്തിന്റെ പ്രസംഗം. ആ ശൈലി മാറ്റത്തിന് പില്&#x200d;കാലത്ത് പിന്തുടര്&#x200d;ച്ചക്കാരുമുണ്ടായി. അന്നുവരെ നിലനിന്നിരുന്ന ശൈലിയില്&#x200d; മാറ്റംവരുത്തി എന്നതിനര്&#x200d;ത്ഥം അന്നോളം നിലനിന്നിരുന്ന ശൈലിയില്&#x200d; അപാകതകളുണ്ടായി എന്നല്ല. വ്യത്യസ്ത ശൈലിയിലൂടെ പുതുമകള്&#x200d; ഏറ്റെടുത്തു എന്നുമാത്രം. പതിറ്റാണ്ടുകള്&#x200d; പഴക്കമുള്ള പഴയ ശൈലി ഇന്നും തുടരുന്നവരും അത് കേള്&#x200d;ക്കാന്&#x200d; ആഗ്രഹിക്കുന്നവരുമുണ്ട്.<br />
മതപരമായ കാര്യത്തിലും രാഷ്ട്രീയ കാര്യത്തിലും കൃത്യമായ നിലപാടുകളും, അത് പല ഘട്ടങ്ങളിലായി തുറന്നു പറയാനുള്ള ആര്&#x200d;ജവവും അദ്ദേഹം പ്രകടിപ്പിച്ചു. ശരീഅത്ത് സംവാദകാലത്തും ബാബരി മസ്ജിദ് തകര്&#x200d;ക്കപ്പെട്ടതിനു ശേഷമുണ്ടായ രാഷ്ട്രീയ കാര്യങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകള്&#x200d; ഏറെ ശ്രദ്ധിക്കപ്പെടുകയും ആശ്വാസം പകരുകയും ചെയ്യുന്നതായിരുന്നു. പിതാവ് പൂക്കോയ തങ്ങളുമായുള്ള ബന്ധം അദ്ദേഹം പല ഇന്റര്&#x200d;വ്യൂകളിലും പ്രസംഗങ്ങളിലും പറഞ്ഞിട്ടുണ്ട്. മലബാറിലെത്തിയാല്&#x200d; പാണക്കാട് വീട്ടില്&#x200d; എത്തുക എന്നതും പതിവായിരുന്നു. പാണക്കാട് കുടുംബത്തിലെ തലമുറകളിലേക്ക് ആ ബന്ധം അദ്ദേഹം നിലനിര്&#x200d;ത്തി. ജേഷ്ഠന്&#x200d; ശിഹാബ് തങ്ങളുമായി നാലു പതിറ്റാണ്ടിന്റെ സൗഹൃദം കാത്തു സൂക്ഷിക്കാനായി എന്ന് അദ്ദേഹം പറയുമ്പോഴെല്ലാം വളരെ വികാരഭരിധിതനായിരുന്നു. സയ്യിദ് അബ്ദുറഹിമാന്&#x200d; ബാഫഖി തങ്ങള്&#x200d;, റഈസുല്&#x200d; മുഹഖിക്കീന്&#x200d; കണ്ണിയത്ത് അഹമ്മദ് മുസ്‌ല്യാര്&#x200d;, ശംസുല്&#x200d; ഉലമ ഇ.കെ അബൂബക്കര്&#x200d; മുസ്‌ല്യാര്&#x200d; തുടങ്ങിയവരുമായി വലിയ ബന്ധമായിരുന്നു അദ്ദേഹത്തിന്. തലമുറകളിലേക്ക് വെളിച്ചം പകര്&#x200d;ന്ന ആ വിളക്കുമാടം കണ്&#x200d;മറഞ്ഞു. അദ്ദേഹത്തിന്റെ കര്&#x200d;മങ്ങള്&#x200d; പരലോകത്ത് പ്രകാശം പരത്തട്ടെ എന്നു പ്രാര്&#x200d;ത്ഥിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vylithara-sayyid-sadikalithangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഫലമായ യാത്രയെന്ന് സയ്യിദ് സാദിഖലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/syed-sadiqali-thangal-said-it-was-a-successful-trip.html</link>
					<comments>https://www.chandrikadaily.com/syed-sadiqali-thangal-said-it-was-a-successful-trip.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 30 Jan 2023 16:40:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bharath jodod yathra]]></category>
		<category><![CDATA[jodo yathra]]></category>
		<category><![CDATA[Rahul gandi]]></category>
		<category><![CDATA[SADIKALITHANGAL]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=235227</guid>

					<description><![CDATA[രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റയാത്ര
]]></description>
										<content:encoded><![CDATA[<p>ഭാരത് ജോഡോ യാത്ര സഫലമായെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;. സഫലമായ ഒരു യാത്രയാണിത്. രാജ്യം ഹൃദയത്തില്&#x200d; സ്വീകരിച്ച യാത്ര. ഭാരത് ജോഡോ യാത്ര.</p>
<p>രാഹുല്&#x200d; ഗാന്ധിയെന്ന ഇച്ഛാശക്തിയുള്ള നേതാവിനെ രാജ്യം കണ്&#x200d;കുളിര്&#x200d;ക്കെ കണ്ട ദിവസങ്ങളാണ് കടന്നുപോയത്. 4080 കിലോമീറ്റര്&#x200d;, 146 ദിവസം. ചരിത്രത്തിലേക്കുള്ള നടത്തമായിരുന്നു അത്.</p>
<p>ഇത് രാജ്യം കണ്ട ഏറ്റവും വലിയ ജനകീയ മുന്നേറ്റയാത്രയാണ്. രാജ്യത്തെ നയിക്കാന്&#x200d; രാഹുലിന്റെ കരങ്ങള്&#x200d;ക്ക് കരുത്തുണ്ടെന്ന് തെളിയിച്ച യാത്ര. വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ സ്‌നേഹത്തിന്റെ സന്ദേശം പ്രചരിപ്പിച്ച യാത്ര. 2022 സെപ്തംബര്&#x200d; ഏഴിന് തുടങ്ങി ഇന്ന് യാത്ര സമാപിക്കുമ്പോള്&#x200d; ഓരോ ഇന്ത്യക്കാരനും പ്രതീക്ഷകളിലാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാന്&#x200d; ഈ യാത്രക്ക് സാധിക്കുമെന്ന പ്രതീക്ഷ വളരെ വലുതാണ്. ഈ യാത്രയില്&#x200d; അണിചേര്&#x200d;ന്ന് നടക്കാന്&#x200d; സാധിച്ച നിമിഷങ്ങള്&#x200d; ധന്യമായിരുന്നു.</p>
<p>പ്രിയപ്പെട്ട രാഹുല്&#x200d;ജി,<br />
മതേതര ഇന്ത്യ അങ്ങയില്&#x200d; പ്രതീക്ഷയര്&#x200d;പ്പിക്കുന്നു.<br />
ഇന്ത്യയെ തിരിച്ചുപിടിക്കാന്&#x200d; അങ്ങേക്ക് സാധിക്കുമെന്ന് ആഗ്രഹിക്കുന്നു. അതിനായുള്ള പ്രവര്&#x200d;ത്തനങ്ങള്&#x200d;ക്ക് പൂര്&#x200d;ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. യാത്രകള്&#x200d; അവസാനിക്കുന്നില്ല. ജനാധിപത്യ മുന്നേറ്റത്തിന്റെ ജൈത്രയാത്രകള്&#x200d;ക്കായി നമുക്ക് കാത്തിരിക്കാം. തങ്ങള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/syed-sadiqali-thangal-said-it-was-a-successful-trip.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതേതരത്വത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുക: സാദിഖലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/sadikalithangal-samatha.html</link>
					<comments>https://www.chandrikadaily.com/sadikalithangal-samatha.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 09 Jan 2023 06:05:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[SADIKALITHANGAL]]></category>
		<category><![CDATA[samastha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231668</guid>

					<description><![CDATA[സര്&#x200d;ക്കാരില്&#x200d; നിന്നുള്ള ആനുകൂല്യങ്ങള്&#x200d; ഭരണഘടനാ സംവിധാനങ്ങളിലുടെ നേടിയെടുക്കാന്&#x200d; നമുക്ക് സാധിച്ചു. അത് നിലനിര്&#x200d;ത്തണം. സാദിഖലി തങ്ങള്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കേരളീയ മുസ്്‌ലിം സമുദായത്തിന്റെ ധൈഷണികവും പ്രായോഗികവുമായ ജീവിതത്തിന് വഴികാണിച്ച പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമയെന്ന്്് മുസ്്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റും എസ്.വൈ.എസ് സംസ്ഥാന അധ്യക്ഷനുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു. കോഴിക്കോട്ട് സമസ്ത ആദര്&#x200d;ശ സമ്മേളനത്തില്&#x200d; വീഡിയോ സന്ദേശത്തിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ മുന്നേറ്റത്തിലൂടെ ജനതയെ പുരോഗതിയിലേക്കു നയിക്കാന്&#x200d; സമസ്ത ഉത്തരവാദിത്തബോധത്തോടെ പ്രവര്&#x200d;ത്തിച്ചു. മതവിദ്യാഭ്യാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സമസ്ത മാതൃക കാണിച്ചു.<br />
സമന്വയവിദ്യാഭ്യാസം വിജയിപ്പിച്ചുകാണിച്ചു. മികച്ച പണ്ഡിതനിരയെ സമസ്ത വാര്&#x200d;ത്തെടുത്തു. കേരളത്തിലെ മതസൗഹാര്&#x200d;ദ്ദപരമായ സഹവര്&#x200d;ത്തിത്വത്തിന് സമസ്ത പാത തെളിച്ചു. മതേതരത്വത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കലാണ് സമൂഹത്തിന് വേണ്ടി നമുക്ക് ചെയ്യാനുള്ളത്. ബഹുസ്വരതയെ ശക്തിപ്പെടുത്താന്&#x200d; നാം യത്‌നിക്കണം. സമസ്തയുടെ എക്കാലത്തെയും നേതാക്കളെ നാം അനുസ്മരിക്കേണ്ടതുണ്ട്. അവരുടെ സംഭാവനകളാണ് നാം ഇന്ന് അനുഭവിക്കുന്ന നേട്ടങ്ങള്&#x200d;.<br />
പ്രതിസന്ധികളെ നമുക്ക് തരണം ചെയ്യാന്&#x200d; സാധിക്കുന്നത് അവര്&#x200d; കാണിച്ചുതന്ന മാര്&#x200d;ഗം പിന്തുടരുന്നതുകൊണ്ടാണ്. അതില്&#x200d; വിള്ളല്&#x200d; വീഴ്ത്താനാണ് ശത്രുക്കള്&#x200d; ശ്രമിക്കുക. തീവ്രതയുടെ നിലപാടുകളെ കേരളീയ മുസ്്‌ലിം സമൂഹം അവരുടെ നേതൃത്വം കൊണ്ട് തള്ളിക്കളഞ്ഞു. ഉലമാക്കളും ഉമറാക്കളും ഒന്നിച്ചുമുന്നേറിയതുകൊണ്ടാണ് ഈ നേട്ടമുണ്ടായത്. സര്&#x200d;ക്കാരില്&#x200d; നിന്നുള്ള ആനുകൂല്യങ്ങള്&#x200d; ഭരണഘടനാ സംവിധാനങ്ങളിലുടെ നേടിയെടുക്കാന്&#x200d; നമുക്ക് സാധിച്ചു. അത് നിലനിര്&#x200d;ത്തണം. സാദിഖലി തങ്ങള്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sadikalithangal-samatha.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
