<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sadikhali Thangal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sadikhali-thangal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 20 Nov 2025 05:29:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sadikhali Thangal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യു.ഡി.എഫ്. വലിയ വിജയം നേടും: സാദിഖലി തങ്ങള്‍</title>
		<link>https://www.chandrikadaily.com/udf-will-win-big-sadikhali-thangal.html</link>
					<comments>https://www.chandrikadaily.com/udf-will-win-big-sadikhali-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 20 Nov 2025 05:29:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Sadikhali Thangal]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=364444</guid>

					<description><![CDATA[വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സെമി ഫൈനല്‍ എന്ന നിലക്ക് വളരെ ഗൗരവത്തോടെയാണ് മുസ്‌ലിം ലീഗ് പാര്‍ട്ടിയും ഐക്യജനാധിപത്യ മുന്നണിയും തിരഞ്ഞെടുപ്പിനെ കാണുന്നത്.]]></description>
										<content:encoded><![CDATA[<p>മലപ്പുറം: വനിതളും യുവാക്കളും പരിചയ സമ്പന്നരുമെല്ലാം കൂടി ചേര്&#x200d;ന്ന മികച്ച സ്ഥാനാര്&#x200d;ത്ഥികളെയാണ് മുസ്ലിംലീഗ് മത്സര രംഗത്തേക്കിറക്കിയിരിക്കുന്നതെന്നും സംസ്ഥാനത്ത് ഐക്യജനാധിപത്യ മുന്നണിക്ക് വലിയ വിജയമുണ്ടാകുമെന്നും മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;. വരാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള സെമി ഫൈനല്&#x200d; എന്ന നിലക്ക് വളരെ ഗൗരവത്തോടെയാണ് മുസ്‌ലിം ലീഗ് പാര്&#x200d;ട്ടിയും ഐക്യജനാധിപത്യ മുന്നണിയും തിരഞ്ഞെടുപ്പിനെ കാണുന്നത്.</p>
<p>മികച്ചവരെ ഉള്&#x200d;പ്പെടുത്തി സ്ഥാനാര്&#x200d;ത്ഥി പ്രഖ്യാപനമെല്ലാം നേരത്തെ തന്നെ പൂര്&#x200d;ത്തിയാക്കാന്&#x200d; മുസ്ലിംലീഗിനായിട്ടുണ്ട്. നേരത്തെ തന്നെ ഒരുക്കങ്ങളെല്ലാം തുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ നേടിയതിനേക്കാള്&#x200d; തദ്ദേശ സ്ഥാപനങ്ങള്&#x200d; ഇത്തവണ യുഡിഎഫിന് നേടാനാകും. മുന്നണി ഒറ്റക്കെട്ടായിട്ടാണ് പ്രവര്&#x200d;ത്തിക്കുന്നത്. മുന്&#x200d;വര്&#x200d;ഷങ്ങളെ അപേക്ഷിച്ച് മുന്നണിക്കകത്ത് കാര്യമായ പ്രശ്‌നങ്ങളില്ല. പ്രവര്&#x200d;ത്തകരെല്ലാം വലിയ ആവേശത്തിലാണ്. ഇതിന്റെ ഗുണം ഫലത്തില്&#x200d; കാണുമെന്നും തങ്ങള്&#x200d; പറഞ്ഞു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദ ലിഡര്&#x200d; പരിപാടി ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു തങ്ങള്&#x200d;.</p>
<p><strong>ഒരു മുഴം മുന്നേ മികച്ച സ്ഥാനാര്&#x200d;ത്ഥികള്&#x200d;</strong></p>
<p>തിരഞ്ഞെടുപ്പില്&#x200d; വളരെ മുന്നെ തന്നെ മുസ്ലിംലീഗ് പാര്&#x200d;ട്ടിയുടെ നേതൃത്വത്തിലും യു.ഡി.എ യു.ഡി.എഫ് ആയും മുന്നൊരുക്കങ്ങള്&#x200d; ആരംഭിച്ചിരുന്നു. ഇതിന്റെ ഗുണം തന്നെയാണ് സ്ഥാനാര്&#x200d;ത്ഥികളെ വേഗത്തില്&#x200d; കണ്ടത്താനായത്. മികവ് തന്നെയായിരുന്നു യോഗ്യത. വനിതകളും യുവാക്കളും പരിചയ സമ്പന്നരുമെല്ലാമുണ്ട്. അടിസ്ഥാന വര്&#x200d;ഗത്തിന്റെ വികസനമാണ് പ്രധാനം. ഇതിനായി മികച്ച സാരഥികള്&#x200d; ജയിച്ചുവരണം. വികസന ക്ഷേമ പ്രവര്&#x200d;ത്തനങ്ങള്&#x200d; എല്ലാവരിലുമെത്തണം. അതാണ് യു.ഡി.എഫ് ലക്ഷ്യം. യു.ഡി.എഫ് ഭരണത്തിലുണ്ടായിരുന്ന് തദ്ദേശ സ്ഥാ പനങ്ങളിലെല്ലാം ജനകീയ ഭരണമാണ് കാഴ്ച്ചവെച്ചത്. മുസ്ലിംലീഗ് ഭരണ സമിതിയേയും ഓരോ മെമ്പര്&#x200d;മാരേയും മോണിറ്ററിങ് ചെയ്യാനുള്ള സംവിധാനം പാര്&#x200d;ട്ടിയിലുണ്ടായിരുന്നു. അതുകൊണ്ടു തന്നെ അവരില്&#x200d; നിന്നെല്ലാം മികച്ച പ്രകടനമാണ് ഉണ്ടായത്. അവരുടെ ഭരണ നേട്ടം തുടര്&#x200d;ന്ന് വരുന്നവര്&#x200d;ക്ക് വോട്ടാകും.നേരത്തെ ജനപ്രതിനിധികളായവരില്&#x200d; നിന്നും മകിച്ച പ്രകടനം നടത്തി യവരും പുതുമുഖങ്ങളും വനിതകള്&#x200d;, വിദ്യാര്&#x200d;ത്ഥികള്&#x200d;, തൊഴിലാളികള്&#x200d;, പ്ര വാസികളായവരെല്ലാം അടങ്ങുന്നതാ ണ് ഇത്തവണത്തെ സ്ഥാനാര്&#x200d;ത്ഥി പ ട്ടിക ഇതുകൊണ്ടു തന്നെ വലിയ ആ ത്മവിശ്വാസത്തോടെയാണ് യു. ഡി.എഫ് സ്ഥാനാര്&#x200d;ത്ഥികള്&#x200d; മത്സര രംഗത്തുള്ളത്.</p>
<p><strong>സര്&#x200d;ക്കാറിന്റെ ജനവിരുദ്ധാനയങ്ങള്&#x200d; വോട്ടാകും</strong></p>
<p>ഇടതുപക്ഷ സര്&#x200d;ക്കാറിന്റെ ജനവിരുദ്ധ സമീപനങ്ങള്&#x200d; സിപിഎമ്മിന്റെ നയവ്യതിയാനങ്ങള്&#x200d; എല്ലാം ചര്&#x200d;ച്ചയാകുന്ന തിരഞ്ഞെടുപ്പാണിത്. അതു കൊണ്ടു തന്നെ ജനം ഒന്നടങ്കം യു .ഡി.എഫ് ജയിക്കാന്&#x200d; ആഗ്രഹിക്കുന്നു. വിലക്കയറ്റവും നികുതി വര്&#x200d;ധനവുകളും വികസന മുരടിപ്പും ആരോഗ്യ രംഗത്തെ തകര്&#x200d;ച്ചയും തൊഴിലില്ലായ്മയുമടക്കം എല്ലാ രംഗത്തുംപരാജയപ്പെട്ട സര്&#x200d;ക്കാര്&#x200d; ഒരുഭാഗത്തു നില്&#x200d;ക്കുമ്പോള്&#x200d; പിഎം ശ്രീയടക്കം കേന്ദ്ര സര്&#x200d;ക്കാറിന്റെ സംഘ്പരിവാര്&#x200d; അജണ്ടകള്&#x200d;ക്ക് നിന്നുകൊടുക്കുന്ന സിപിഎം നയവ്യതിയാനവും വോട്ടര്&#x200d; മാരെ സ്വാധീനിക്കും.</p>
<p><strong>സ്ത്രീ ശാക്തീകരണത്തിന്റെ വേദി</strong></p>
<p>ഏറ്റവും കൂടുതല്&#x200d; വനിതാ ജനപ്രതിനിധികളെ കാണാനാവുക തദ്ദേശ സ്ഥാപനങ്ങളിലാണ്. അറുപത് ശതമാനത്തിനേക്കാള്&#x200d; വനിതകള്&#x200d; മത്സര രംഗത്തുണ്ട്. ഇതില്&#x200d; നല്ലൊരു വിഭാഗം വനിതകളും ജനപ്രതിനിധിയായി മാറും. ഭരണം കൈയാളുന്നവരായി വനിതകള്&#x200d; മാറും. കുടുംബിനികള്&#x200d; വികസന പ്രക്രിയയില്&#x200d; ഭാഗമാകും.അത് സ്ത്രീസമൂഹത്തിനും പൊതുവിലും വലിയ അംഗീകാരവും മാറ്റവുമായിട്ടാണ് കാണാനാവുക. മുസ്‌ലിംലീഗ് വനിതകള്&#x200d;ക്ക് വലിയ പ്രാധാന്യമാണ് നല്&#x200d;കുന്നത്. മികവുള്ളവരെ ഉയര്&#x200d;ത്തികൊണ്ടുവരും. സാമൂഹ്യ പുരോഗതിയില്&#x200d; രാഷ്ട്ര നിര്&#x200d;മ്മാണത്തിലുമെല്ലാം സാധാരണക്കാരനും പങ്കുചേരുന്നു.</p>
<p><strong>തെക്കന്&#x200d; മേഖലയിലെ പ്രശ്നങ്ങള്&#x200d; പരിഹരിക്കും</strong></p>
<p>തെക്കന്&#x200d; മേഖലയില്&#x200d; മുസ്ലിംലീഗിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന പരാതി ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചര്&#x200d;ച്ചകള്&#x200d; നടന്നുകൊ ണ്ടിരിക്കുകയാണ്. മുസ്ലിംലീഗും കോണ്&#x200d;ഗ്രസും മറ്റുഘടകകക്ഷികളുമെല്ലാം സംസാരിച്ച് ഇത്തരം വിഷയങ്ങള്&#x200d; വേഗത്തില്&#x200d; തീര്&#x200d;ക്കും. മുസ്ലിം ലീഗിന് അര്&#x200d;ഹതപ്പെട്ട സീറ്റുകള്&#x200d; ലഭിക്കുന്നതുമായി ബന്ധപ്പെട്ട ചര്&#x200d;ച്ചകള്&#x200d; തുടരുകയാണ്. തിരുവനന്തപുരത്തും അതത് ജില്ലകളിലും യു.ഡി.എഫ് മുസ്ലിംലീഗ് നേതൃത്വം കാര്യങ്ങള്&#x200d; സംസാരിക്കുന്നുണ്ട്. തീര്&#x200d;ച്ചയായും എല്ലാം പരിഹരിക്കപ്പെടും. തുടക്കത്തില്&#x200d; പലപ്രശ്നങ്ങളും ഉണ്ടാകാറുണ്ടെങ്കിലും അന്തിമമായി എല്ലാം പരിഹരിക്കപ്പെടും എന്നതാണ് പതിവ്.</p>
<p><strong>മൂന്നു ടേം വ്യവസ്ഥയില്&#x200d; ഇളവ് നുണം ചെയ്യും</strong></p>
<p>അത്യാവശ്യമുള്ള ഇടങ്ങളില്&#x200d; നേതൃത്വത്തിന്റെ കൃത്യമായ അറിവോടെ മാത്രമാണ് മൂന്നു ടേം നിബന്ധനയില്&#x200d; ഇളവ് വരുത്തിയിട്ടൊള്ളൂ. വളരെ നേരത്തെ തിരഞ്ഞെടുപ്പ് രംഗത്ത് വന്ന് മൂന്നു തവണ പൂര്&#x200d;ത്തിയാക്കി മാറി നില്&#x200d;ക്കുന്ന ഒരുപാട് ചെറുപ്പക്കാര്&#x200d; ഉണ്ട് പാര്&#x200d;ട്ടിയില്&#x200d;. വലിയ ജനകീയര്&#x200d;. മൂന്നു തവണ മത്സരിച്ച് ഒരു തവണ മാറി നിന്നവര്&#x200d;ക്കാണ് ഇതില്&#x200d; ഇളവ് വരുത്തി വീണ്ടും അവസരം നല്&#x200d;കുന്നത്. അതത് പ്രാദേശിക പഞ്ചായത്ത് ഘടകങ്ങളുടെ നിര്&#x200d;ദേശപ്രകാരം മാത്രമാണ് ഇതില്&#x200d; ഇളവ് നല്&#x200d;കിയത്. യുവാക്കളോടൊപ്പം പരിചയ സമ്പന്നരെ കൂടി ഉള്&#x200d;പ്പെടുത്താനായി. ഒരു തവണ മാത്രമാണ് ഈ ഇളവ് ഒരാള്&#x200d;ക്ക് അനുവദിക്കുക. എങ്കിലും പട്ടികയില്&#x200d; മഹാഭൂരിപക്ഷവും യുവാക്കളും പുതുമുഖങ്ങളുമാണ് സ്ഥാനം പി ടിച്ചിരിക്കുന്നത്.</p>
<p><strong>ധൃതിപിടിച്ചുള്ള എസ്.ഐ.ആര്&#x200d; നിര്&#x200d;ത്തണം</strong></p>
<p>എസ്.ഐ.ആര്&#x200d; പ്രായോഗികമല്ല. കാലങ്ങളായി വോട്ടു ചെയ്യുന്നവരുടെ വോട്ടു പോലും ഇല്ലാതാക്കും. ബീഹാറിലടക്കം അതാണ് അനുഭവം.അ വിശ്വസനീയമായ ഫലമാണ് ബീഹാറിലുണ്ടായത്. ഇതിനെ കുറിച്ച് കൂടുതല്&#x200d; അന്വേഷണങ്ങള്&#x200d; നടക്കേണ്ടതാണ്. സത്യം പുറത്തുവരേണ്ടതാണ്. എസ്.ഐ.ആര്&#x200d; തിരഞ്ഞെടുപ്പിനിടയില്&#x200d; ധൃതിപിടിച്ച് നടത്തേണ്ടതല്ല. ഇതിനെതിരെയാണ് മുസ്ലിം ലീഗ് കോടതിയില്&#x200d; പോയിരിക്കുന്നത്‌നിര്&#x200d;ത്തിവെക്കണമെന്നാണ് ആവശ്യം പൗരന്മാരുടെ ആശങ്കയും അവകാശങ്ങളും കേന്ദ്രസര്&#x200d;ക്കാര്&#x200d; ഗൗനിക്കുന്നില്ല. ജനാധിപത്യത്തെ ദുര്&#x200d;ബ ലപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഓരോ ദിവസവും കേന്ദ്രം ഭരിക്കുന്ന വരുടെ ഭാഗത്തുനിന്നും ഉണ്ടാകു ന്നത്. ബീഹാറില്&#x200d; സംഭവിച്ചത് കേരളത്തില്&#x200d; സംഭവിക്കാന്&#x200d; പാടില്ല. എസ്.ഐ.ആര്&#x200d; ഫലപ്രദമല്ല</p>
<p><strong>കേരളത്തില്&#x200d; ഭരണമാറ്റം ജനം ആഗ്രഹിക്കുന്നു</strong></p>
<p>2026-ലെ തിരഞ്ഞെടുപ്പില്&#x200d; കേരളത്തിലൊരു ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. അത്രയും പൊറുതിമുട്ടിയിരിക്കുകയാണ് ഈ ഭരണത്തില്&#x200d; ജനം. നല്ലൊരു ഭരണം കേരളത്തില്&#x200d; വരണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഇതിനായി യു .ഡി.എഫ് ഒറ്റക്കെട്ടായി രംഗത്തുണ്ട്. ഭരണവിരുദ്ധ വികാരം ശക്തമാണ്. ഇത് വലിയ ആത്മവിശ്വാസമാണ് യുഡി എഫിന് നല്&#x200d;കുന്നത്. ഒറ്റക്കെട്ടായി പ്രവര്&#x200d;ത്തിച്ചാല്&#x200d; വലിയ വിജയം ഉണ്ടാ കുമെന്നതില്&#x200d; സംശയമില്ല. കോണ്&#x200d;ഗ്രസ് ആ ഉത്തരവാദിത്തം നിര്&#x200d;വഹിക്കും.</p>
<p><strong>വോട്ട് ഭാവിയെ മുന്നില്&#x200d; കണ്ടുള്ളതാവണം; ആനുകുല്യങ്ങളില്&#x200d; മയങ്ങരുത്</strong></p>
<p>തിരഞ്ഞെടുപ്പ് അടുത്തപ്പോള്&#x200d; പ്ര ഖ്യാപിക്കപ്പെട്ട സ്ത്രീ സുരക്ഷ പെന്&#x200d;ഷന്&#x200d; പദ്ധതിയുടെ ഉദ്ദേശ ശുദ്ധി പരിശോധിക്കണം. മറ്റു സംസ്ഥാ നങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് അടുക്കുമ്പോള്&#x200d; ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങളും മറ്റും നല്&#x200d;കാറുണ്ട് ജയലളിത മുമ്പ് സാരി നല്&#x200d;കി. ബീഹാറില്&#x200d; പതിനായിരം രൂപയാണ് നല്&#x200d;കിയത്. ജനാധിപത്യത്തിന്റെ മൂല്യം ഇല്ലാതാക്കുന്നതാണ് ഇതെല്ലാം എന്നതാണ് വസ്തുത. ജനങ്ങളുടെ അഭിപ്രായങ്ങള്&#x200d; ഭാവിയെ മുന്നില്&#x200d; കണ്ടാവണം. അവിടെയാണ് ജനാധിപത്യം വിജയിക്കുന്നത്. ഇന്ന് കിട്ടുന്ന ആനുകൂല്യത്തില്&#x200d; തൃപ്തിപ്പെടുക<br />
എന്നതല്ല. വോട്ടവകാശം ഭാവിയെ കൂടി കണ്ടുള്ളതാവണം. ആശയങ്ങള്&#x200d; തമ്മിലുള്ള പോരാട്ടമാണ് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നത്. ആനുകൂല്യങ്ങളുടെ പെരുമഴയില്&#x200d; എല്ലാവരുടെയും അഭിപ്രായങ്ങളും നയനിലപാടുകളും ഇല്ലാതാകുന്നത് രാജ്യത്തിന് നല്ലതല്ല. ജനാധിപത്യ ത്തിനും. വോട്ട് ഭാവിയെ മുന്നില്&#x200d; കണ്ടുള്ളതാവണം. ആനുകൂല്യങ്ങളില്&#x200d; മയങ്ങിപോകരുത്. എന്നാല്&#x200d; കേരളത്തിലെ പ്രബുദ്ധരായ ജനം ഇതില്&#x200d; വീണ് പോവും എന്ന് കരുതുന്നില്ല.</p>
<p><strong>ശബരിമലയില്&#x200d; കൂടുതല്&#x200d; സുരക്ഷ ഒരുക്കണം</strong></p>
<p>പതിനായിരങ്ങള്&#x200d; തിങ്ങി നിറയുന്ന ശബരിമലയില്&#x200d; സുരക്ഷ ശക്തമാക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; കൂടുതല്&#x200d; ശ്രദ്ധ ചെലുത്തണം. കേരളത്തില്&#x200d; നിന്ന് മത്രമല്ല, ഇന്ത്യയുടെ പല ഭാഗത്തു നിന്നും ആയിരങ്ങളാണ് ദിവസവും അവിടെ എത്തുന്നത്. ഇവരുടെ സുരക്ഷ വളരെ പ്രധാനമാണ്. അവര്&#x200d;ക്ക് നല്ല രീതിയില്&#x200d; പ്രാര്&#x200d;ത്ഥിച്ച് ആചാര അനുഷ്ടാനങ്ങളെല്ലാം ചെയ്തു മടങ്ങാനുള്ള സാഹചര്യം ഉണ്ടാവണം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/udf-will-win-big-sadikhali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പരസ്പര ആദരവാണ് രാജ്യത്തിന്റെ കാതല്&#x200d;: സാദിഖലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/mutual-respect-is-the-core-of-the-nation-sadikhali-thangal.html</link>
					<comments>https://www.chandrikadaily.com/mutual-respect-is-the-core-of-the-nation-sadikhali-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 25 Jan 2024 15:31:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Mutual respect]]></category>
		<category><![CDATA[Sadikhali Thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288880</guid>

					<description><![CDATA[പരസ്പരം സഹകരിച്ചുള്ള ഊഷ്മളമായ ബന്ധം, ആദരവിലൂന്നിയതായിരുന്നു രാജ്യത്തിന്റെ കാതലെന്നും തങ്ങള്&#x200d; പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: രാജ്യത്ത് പൂര്&#x200d;വികര്&#x200d; തുടര്&#x200d;ന്ന് വന്നത് പരസ്പര സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും രാഷ്ട്രീയമായിരുന്നുവെന്ന് മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്&#x200d;. പരസ്പരം സഹകരിച്ചുള്ള ഊഷ്മളമായ ബന്ധം, ആദരവിലൂന്നിയതായിരുന്നു രാജ്യത്തിന്റെ കാതലെന്നും തങ്ങള്&#x200d; പറഞ്ഞു. മുസ്‌ലിംലീഗ് കണ്ണൂര്&#x200d; ജില്ലാ കമ്മിറ്റി നടത്തുന്ന ദേശരക്ഷായാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് ഒരു ഭാഗത്ത്. മറുഭാഗത്ത് പ്രീണനത്തിന്റെ രാഷ്ട്രീയമാണ്. രണ്ടും അധികാരത്തിലേക്കുള്ള പടവുകളായാണ് സംഘ്പരിവാര്&#x200d; ഭരണകൂടം ഉപയോഗപ്പെടുത്തുന്നത്. ഇങ്ങിനെയൊരു കാലഘട്ടത്തിലൂടെ മുന്നോട്ടുപോകുമ്പോള്&#x200d; ഭീതികരമാണ് സാഹചര്യം. പരസ്പര സ്പര്&#x200d;ദ ലക്ഷ്യമാക്കിയാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്. ധാര്&#x200d;മികമായ വിശ്വാസ പ്രമാണങ്ങള്&#x200d; കേവല രാഷ്ട്രീയത്തിന്റെ തുറുപ്പ് ശീട്ടുകളായി ഉപയോഗിക്കുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പതിറ്റാണ്ടുകളുടെ മതേതര സാഹോദര്യത്തിന്റെ സംസ്കാരവും പെെതൃകവും കൂടിചേര്&#x200d;ന്നതാണ്.</p>
<p>വിശ്വാസ പ്രമാണങ്ങളെ ബഹുമാനിക്കുന്നതാണ് ഭാരതീയ സംസ്കാരം. പരസ്പര ആദരവിന്റേതായ കാതല്&#x200d;, മുനിമാരും മഹര്&#x200d;ഷിമാരും സ്വാമിമാലും സൂഫിവര്യന്&#x200d;മാരും ഔലിയാക്കളും മഠങ്ങളിലെ ആരാധ്യ പുരുഷന്&#x200d;മാരും സ്വന്തം വിശ്വാസ പ്രമാണങ്ങളില്&#x200d; ഊന്നിയിരുന്നപ്പോഴും പരസ്പരം ബഹുമാനിച്ചും സ്നേഹിച്ചുമാണ് കഴിഞ്ഞുപോന്നത്. ഗാന്ധിജിയും പണ്ഡിറ്റ് ജവഹര്&#x200d;ലാര്&#x200d; നെഹ്റുവും ആ സംസ്കാരത്തെ കണ്ടറിഞ്ഞവരായിരുന്നു. വെെവിധ്യങ്ങളില്&#x200d; ഇന്ത്യന്&#x200d; ജനതയെ കോര്&#x200d;ത്തിണക്കിയാണ് ഗാന്ധിജി മുതല്&#x200d; രാജ്യം ഭരിച്ചത്.</p>
<p>രാമക്ഷേത്ര ഉദ്ഘാടനം രാഷ്ട്രീയവല്&#x200d;ക്കരിച്ചതോടെ രാജ്യം തുടര്&#x200d;ന്നുവന്ന സംസ്കാരത്തെയാണ് ഭരണകൂടം തകര്&#x200d;ത്തത്. വിശ്വാസികളെ ചൂഷണം ചെയ്യുകയാണ് ഇന്ത്യന്&#x200d; ഭരണകൂടം. ഇനിയും കബളിപ്പിക്കപ്പെടേണ്ട സാഹചര്യത്തിന് നാം കൂട്ട് നില്&#x200d;ക്കരുത്. ജനങ്ങള്&#x200d; പ്രതീക്ഷയര്&#x200d;പ്പിക്കുന്നത് കോണ്&#x200d;ഗ്രസിലാണ്. മാധ്യമങ്ങളില്&#x200d; സൃഷ്ടിക്കപ്പെടുന്ന വാര്&#x200d;ത്തകള്&#x200d; യാഥാര്&#x200d;ഥ്യങ്ങളില്&#x200d; നിന്നും അകലെയാണ് ചില ഘട്ടങ്ങളില്&#x200d;. പ്രതിസന്ധികളെ അതിജീവിക്കേണ്ടതുണ്ടെന്നും സാദിഖലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mutual-respect-is-the-core-of-the-nation-sadikhali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
