<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>SADIKKALI SHIHAB THANGAL &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sadikkali-shihab-thangal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 13 May 2023 06:54:29 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>SADIKKALI SHIHAB THANGAL &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കർണാടക; കോൺഗ്രസ് ശക്തിപ്പെടുന്നതിൻ്റെ സൂചന: പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ</title>
		<link>https://www.chandrikadaily.com/karnataka-sign-of-congress-getting-stronger-panakkad-syed-sadikhali-thangal.html</link>
					<comments>https://www.chandrikadaily.com/karnataka-sign-of-congress-getting-stronger-panakkad-syed-sadikhali-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 13 May 2023 06:54:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[news]]></category>
		<category><![CDATA[SADIKKALI SHIHAB THANGAL]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=253539</guid>

					<description><![CDATA[വോട്ടുകള്&#x200d; ഏകീകരിക്കുന്ന ഒരു സ്ഥിതി കര്&#x200d;ണാടകയില്&#x200d; കാണുകയുണ്ടായി.]]></description>
										<content:encoded><![CDATA[<p>കോണ്&#x200d;ഗ്രസ് ദേശീയതലത്തില്&#x200d; ശക്തി പ്രാപിക്കുന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കര്&#x200d;ണാടക തെരഞ്ഞെടുപ്പിന്റെ ഫലമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്&#x200d;. വോട്ടുകള്&#x200d; ഏകീകരിക്കുന്ന ഒരു സ്ഥിതി കര്&#x200d;ണാടകയില്&#x200d; കാണുകയുണ്ടായി. ഇത് നല്ല ഒരു സൂചനയാണ് തങ്ങള്&#x200d; പറഞ്ഞു.</p>
<p>അതേസമയം വര്&#x200d;ഗീയ കാര്&#x200d;ഡ് കൊണ്ട് എല്ലാം നേടാന്&#x200d; കഴിയുമെന്ന് ബിജെപിയുടെ ആശയത്തിനും തന്ത്രത്തിനും ഏറ്റ തിരിച്ചടിയാണ് കര്&#x200d;ണാടക തെരഞ്ഞെടുപ്പ് ഫലമെന്ന് എന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ദക്ഷിണേന്ത്യയില്&#x200d; ഇപ്പോള്&#x200d; ബിജെപി ഇല്ല എന്ന സ്ഥിതിയായി. രാഹുല്&#x200d; ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും ബിജെപിയെ ചെറുക്കുന്ന നിലപാടും ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. കോണ്&#x200d;ഗ്രസില്&#x200d; ഇപ്പോള്&#x200d; ഉണ്ടായിട്ടുള്ള പ്രതിഫലനം ഇനി ഇന്ത്യ ഒട്ടാകെ വ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karnataka-sign-of-congress-getting-stronger-panakkad-syed-sadikhali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യം : മുസ്ലിം ലീഗ് പ്രൊഫൈൽ ക്യാമ്പയിൻ ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/fbmuslimleageprofilpiccampaigntrending.html</link>
					<comments>https://www.chandrikadaily.com/fbmuslimleageprofilpiccampaigntrending.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 28 Mar 2023 07:08:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim leag]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[SADIKKALI SHIHAB THANGAL]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244877</guid>

					<description><![CDATA[സോഷ്യൽ മീഡിയയിൽ ഈ കാമ്പയിൻ 10 ലക്ഷം പേർ ഏറ്റെടുക്കുമെന്ന് സംഘടകർ പറഞ്ഞു]]></description>
										<content:encoded><![CDATA[<p>രാജ്യത്തെ ജനാധിപത്യ, മതേതര മൂല്യങ്ങളെ ഇല്ലാതാക്കി, പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി നിശബ്ദരാക്കാൻ ശ്രമിക്കുന്ന ഭരണകൂട നീക്കങ്ങൾക്കെതിരെയും രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം അന്യായമായി റദ്ദാക്കിയ നടപടിക്കെതിരെയും മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സോഷ്യൽ മീഡിയ പ്രൊഫൈൽ പിക്ചർ കാമ്പയിന് തുടക്കമായി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രൊഫൈൽ പിക്ചർ മാറ്റി കാമ്പയിൻ ഉദ്ഘാടനം ചെയ്തു.സോഷ്യൽ മീഡിയയിൽ ഈ കാമ്പയിൻ 10 ലക്ഷം പേർ ഏറ്റെടുക്കുമെന്ന് സംഘടകർ പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fbmuslimleageprofilpiccampaigntrending.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജുഡീഷറി ജനാധിപത്യത്തിന്റെ കാതലും, കാവലും : സാദിഖലി ശിഹാബ് തങ്ങൾ</title>
		<link>https://www.chandrikadaily.com/news-kerala-sadiqali-shihab-thangal-latest-news.html</link>
					<comments>https://www.chandrikadaily.com/news-kerala-sadiqali-shihab-thangal-latest-news.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sat, 17 Dec 2022 17:50:35 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[SADIKKALI SHIHAB THANGAL]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227214</guid>

					<description><![CDATA[ലീഗ് ഹൗസിൽ ചേർന്ന അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് : ജുഡീഷറി ജനാധിപത്യത്തിന്റെ കാതലും കാവലുമാണെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. കേരളാ ലോയേഴ്സ് ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ലീഗ് ഹൗസിൽ ചേർന്ന അഭിഭാഷക സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. ജനാധിപത്യ വ്യവസ്ഥിതിയെ നിലനിർത്തുന്ന ഏറ്റവും പ്രധാന സംവിധാനമാണ് ജുഡീഷറി. ലെജിസ്ലേച്ചറിനും, എക്സിക്യൂട്ടീവിനും വീഴ്ച സംഭവിക്കുമ്പോൾ അത് തിരുത്തുന്നതിനുള്ള ഏക മാർഗ്ഗമാണ് ജുഡീഷ്യൽ സംവിധാനം. പൗരന്റെ അവസാന അഭയവും ജുഡീഷ റിയാണ്. അതു കൊണ്ട് തന്നെ ജുഡീഷറിയുടെ ഭാഗമായി പ്രവർത്തിക്കുന്ന അഭിഭാഷകരുടെ കടമയും, കർത്തവ്യവും ഏറെ വലുതും വിലപ്പെട്ടതുമാണെന്നും തങ്ങൾ കൂട്ടി ചേർത്തു. പുതിയ മെംബർഷിപ്പ് ക്യാമ്പെയിനിന്റെ &#8216;അഭിമാനകരമായ അസ്തിത്വം, കെ.എൽ. എഫിൽ അണിചേരൂ എന്ന ക്യാപ്ഷൻ തങ്ങൾ യോഗത്തിൽ വിളംബരം ചെയ്തു. മെംബർഷിപ്പ് ക്യാമ്പയിൻ വൻ വിജയമാക്കുവാൻ തങ്ങൾ ആഹ്വാനം ചെയ്തു. പാർട്ടിയുടെ പൂർണ്ണ പുന്തുണ ഉണ്ടായിരിക്കുമെന്നും തങ്ങൾ പറഞ്ഞു.</p>
<p>മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് മുഖ്യ പ്രഭാഷണവും, മുസ്ലിം ലീഗ് ദേശീയ ട്രഷറർ പി.വി. അബ്ദുൽ വഹാബ് സാഹിബ് പ്രത്യേക പ്രഭാഷണവും നിർവഹിച്ചു. ജനുവരി ഒന്ന് മുതൽ ആരംഭിക്കുന്ന സംഘടനയുടെ പുതിയ മെംബർഷിപ്പ് ക്യാമ്പെയിൻ പ്രഖ്യാപനം മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.എം.എ സലാം സാഹിബ് നിർവഹിച്ചു . ലോയേഴ്സ് ഫോറം സംസ്ഥാന പ്രസിഡൻറ് അഡ്വ.മുഹമ്മദ് ഷാ അദ്ധ്യക്ഷത വഹിച്ചു.</p>
<p>സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.അബൂ സിദ്ധീഖ് ക്യാമ്പയിൻ സംബന്ധിച്ച് വിശദീകരണം നല്കി. സംസ്ഥാന ഭാരവാഹികളായ അഡ്വ.എസ്.വി. ഉസ്മാൻ കോയ, അഡ്വ.എൻ.എ. ഖാലിദ്, അഡ്വ.എ.എ റസാഖ്, അഡ്വ.എസ്. മുഹമ്മദ്, അഡ്വ. കെ.എ.ലത്തീഫ് , അഡ്വ.ഖാലിദ് രാജ, അഡ്വ.അൻസലാഹ് മുഹമ്മദ്, അഡ്വ. മുഹമ്മദലി മറ്റാതടം, അഡ്വ.പി.പി.ഹാരിഫ്, അഡ്വ. കാരാട്ട് അബ്ദുറഹിമാൻ, അഡ്വ.പീർ മുഹമ്മദ് ഖാൻ , അഡ്വ.പി.കെ. റജീന, അസ്വ.ഒ.എസ്. നഫീസ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ.ആലിക്കോയ വിവിധ ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ എന്നിവർ പ്രസംഗിച്ചു .</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/news-kerala-sadiqali-shihab-thangal-latest-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിക്കുക: സാദിഖലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/celebrate-independence-day-elaborately-sadikhali-thangal.html</link>
					<comments>https://www.chandrikadaily.com/celebrate-independence-day-elaborately-sadikhali-thangal.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 11 Aug 2022 11:55:07 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[SADIKKALI SHIHAB THANGAL]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=216470</guid>

					<description><![CDATA[


75 കേന്ദ്രങ്ങളില്&#x200d; മുസ്‌ലിംലീഗ് ആഘോഷ പരിപാടികള്&#x200d;]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കാന്&#x200d; മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; ആഹ്വാനം ചെയ്തു. എഴുപത്തിയഞ്ചാം വാര്&#x200d;ഷികത്തോടനുബന്ധിച്ച് 75 കേന്ദ്രങ്ങളിലാണ് മുസ്‌ലിംലീഗ് ആഘോഷ പരിപാടികള്&#x200d; സംഘടിപ്പിക്കുന്നത്. ജില്ല, മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പരിപാടികള്&#x200d; നടത്തേണ്ടത്. ശാഖ കമ്മിറ്റികള്&#x200d; പതിവായി നടത്തുന്ന സ്വാതന്ത്ര്യദിന പരിപാടികള്&#x200d;ക്ക് പുറമേയാണിത്. രാജ്യത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാനും ഐക്യവും അഖണ്ഡതയും നിലനിര്&#x200d;ത്താനും സ്വാതന്ത്ര്യദിന പരിപാടികളില്&#x200d; പ്രതിജ്ഞ പുതുക്കുമെന്ന് സാദിഖലി തങ്ങള്&#x200d; പറഞ്ഞു.</p>
<p>രാഷ്ട്രനേതാക്കള്&#x200d; വിഭാവനം ചെയ്ത രാജ്യത്തിന്റെ സമ്പൂര്&#x200d;ണ സ്വാതന്ത്ര്യം സാര്&#x200d;ത്ഥകമാക്കുന്നതിനും ഭരണഘടനാ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും പ്രാധാന്യം കല്പിക്കേണ്ട സമയമാണിത്. സ്വാതന്ത്ര്യത്തെയും ഭരണഘടനയേയും കശാപ്പു ചെയ്യാനുള്ള ശ്രമം ഭരണകൂടത്തിന്റെ ഒത്താശയോടെ തന്നെ നടന്നുകൊണ്ടിരിക്കുമ്പോള്&#x200d; നിശ്ശബ്ദമായിരിക്കാനാവില്ല. ന്യൂനപക്ഷങ്ങള്&#x200d;ക്കും ദളിതര്&#x200d;ക്കുമെതിരെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്&#x200d;ക്കെതിരെ ശക്തമായ ശബ്ദം ഉയരണം. വൈവിധ്യ സംസ്‌കാരങ്ങളുടെ സംഗമ ഭൂമിയാണ് ഇന്ത്യ. മതേതരത്വം നിലനിര്&#x200d;ത്താനും രാജ്യത്തിന്റെ സമഗ്രവളര്&#x200d;ച്ചക്ക് ശക്തിപകരാനുമുള്ള ശ്രമങ്ങളില്&#x200d; മുസ്‌ലിംലീഗ് നിര്&#x200d;ണായക പങ്കാളിത്തം വഹിക്കുമെന്നും തങ്ങള്&#x200d; പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/celebrate-independence-day-elaborately-sadikhali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതേതരത്വത്തെ മുറുകെപിടിച്ച സന്യാസി-പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/sadikali-thangal-on-agnovesh.html</link>
					<comments>https://www.chandrikadaily.com/sadikali-thangal-on-agnovesh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 12 Sep 2020 19:44:14 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[SADIKKALI SHIHAB THANGAL]]></category>
		<category><![CDATA[Swami Agnivesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152664</guid>

					<description><![CDATA[കേരളത്തെക്കുറിച്ചും ഇവിടുത്തെ മതസൗഹാര്&#x200d;ദ്ദത്തെക്കുറിച്ചും ഏറെ അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. പൗരത്വ പ്രക്ഷോഭത്തെ തുടര്&#x200d;ന്ന് മുസ്്‌ലിം യൂത്ത്‌ലീഗിന്റെ ഷാഹിന്&#x200d;ബാഗ് സ്‌ക്വയറില്&#x200d; നടത്തിയ പ്രസംഗം മതേതര ജനാധിപത്യ വിശ്വാസികള്&#x200d;ക്ക് അവേശം നല്&#x200d;കുന്നതായിരുന്നു.]]></description>
										<content:encoded><![CDATA[<p>ആര്യസമാജ പണ്ഡിതനും സാമൂഹിക പ്രവര്&#x200d;ത്തകനുമായിരുന്ന സ്വാമി അഗ്‌നിവേശിന്റെ നിര്യാണത്തിലൂടെ രാജ്യത്തിന് നഷ്ടമായത് സാമൂഹ്യനീതിക്കും മനുഷ്യാവകാശങ്ങള്&#x200d;ക്കുംവേണ്ടി പൊരുതിയ സന്യാസിവര്യനെയാണ്. നിലപാടിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുകയും വാക്കുകളില്&#x200d; അഗ്‌നി വമിപ്പിക്കുകയും ഇരുട്ടിനെതിരെ നിരന്തരം പ്രകാശം പരത്തുകയും ചെയ്തുകൊണ്ടാണ് അദ്ദേഹം യാത്രയായിരിക്കുന്നത്.</p>
<p>ജനങ്ങള്&#x200d; കണ്ടുശീലിച്ച രീതിയിലുള്ള സന്യാസിയല്ല താനെന്ന് അഗ്‌നിവേശ് പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. പ്രപഞ്ചത്തെ മുഴുവനായും അതിലെ സര്&#x200d;വചരാചരങ്ങളെയും ഉള്&#x200d;ക്കൊള്ളുന്ന സങ്കല്&#x200d;പ്പമായിരുന്നു അദ്ദേഹത്തിന്റേത്. മാനവികതയായിരുന്നു അദ്ദേഹത്തിന്റെ മതം. അതില്&#x200d; ഏതെങ്കിലും ഒരു മതത്തിന് പ്രാധാന്യമുണ്ടായിരുന്നില്ല. എല്ലാവരെയും ഒരുപോലെ കാണാന്&#x200d; അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വേദങ്ങളുടെ ആധ്യാത്മിക സാരമായിരുന്നു തന്റെ ജീവിതത്തിലേക്കും പകര്&#x200d;ത്താന്&#x200d; ശ്രമിച്ചത്. സിഖ് കലാപത്തെതുടര്&#x200d;ന്ന് നിരപരാധികള്&#x200d; വേട്ടയാടപ്പെട്ടപ്പോള്&#x200d; തെരുവിലേക്കിറങ്ങി അക്രമം അവസാനിപ്പിക്കൂവെന്ന് ഉറക്കെ വിളിച്ചുപറയാന്&#x200d; അദ്ദേഹത്തിന് കഴിഞ്ഞത് അതുകൊണ്ടാണ്. പാര്&#x200d;ശ്വവത്കരിക്കപ്പെട്ടവര്&#x200d;ക്കും മര്&#x200d;ദ്ദിതര്&#x200d;ക്കുംവേണ്ടി നിലകൊണ്ട അദ്ദേഹം പെണ്&#x200d; ഭ്രൂണഹത്യമുതല്&#x200d; ബാലവേല വരെ നീളുന്ന സാമൂഹിക ദുരാചാരങ്ങള്&#x200d;ക്കെതിരെ പോരാടി.</p>
<p>തീവ്ര ഹിന്ദുത്വത്തിനെതിരെ നടത്തിയ ഇടപെടലുകള്&#x200d; രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്&#x200d;ക്കെതിരായ പോരാട്ടത്തിന് കരുത്തുപകര്&#x200d;ന്നു. മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്&#x200d;ക്ക് വേണ്ടിയും ജാതി വിരുദ്ധ സമരങ്ങളിലും തൊഴില്&#x200d; സമരങ്ങളിലും മുന്നിട്ടിറങ്ങിയ അദ്ദേഹം പൗരത്വ വിഷയത്തില്&#x200d; ഹിന്ദുത്വ അജണ്ട നടപ്പാക്കാനുള്ള കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കത്തിനെതിരെ അതിശക്തമായ നിലപാടെടുത്തവരില്&#x200d; പ്രമുഖനാണ്. ആള്&#x200d;ക്കൂട്ട ആക്രമണങ്ങള്&#x200d;ക്കും ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെ വെറുപ്പും വിദ്വേഷവും പടര്&#x200d;ത്തുന്നതിനുമെതിരെ അദ്ദേഹം ശബ്ദിച്ചു. മോദിക്കും കേന്ദ്ര സര്&#x200d;ക്കാരിനുമെതിരെ പലപ്പോഴും രൂക്ഷമായ പ്രതികരണങ്ങള്&#x200d; തന്നെ നടത്തി. മനുഷ്യനെ കൊല്ലാന്&#x200d; ഇവിടെ അനുമതി നല്&#x200d;കുന്നത് ഭരണകൂടമാണെന്ന് ആള്&#x200d;ക്കൂട്ട കൊലപാതകങ്ങളില്&#x200d; പ്രധാനമന്ത്രിയുടെ മൗനം ആധാരമാക്കി അദ്ദേഹം വിളിച്ചുപറഞ്ഞു. ഇന്ത്യയുടെ മതേതരത്വവും സംസ്‌കാരവും തകരുന്നതില്&#x200d; ഏറെ ആകുലനായിരുന്നു. ആള്&#x200d;ക്കൂട്ട ആക്രമണങ്ങള്&#x200d;ക്കും ന്യൂനപക്ഷവേട്ടക്കും നിയമസാധുത നല്&#x200d;കാനും അതിനെ മഹത്വവല്&#x200d;ക്കരിക്കാനും മോദി ഭരണകാലത്ത് നടക്കുന്ന ശ്രമങ്ങളെ തുറന്നെതിര്&#x200d;ത്തു.</p>
<p>സംഘ്പരിവാര്&#x200d; രാഷ്ട്രീയത്തോട് സന്ധിയില്ലാതെ എതിര്&#x200d;പ്പുകള്&#x200d; അറിയിച്ചുകൊണ്ട് തന്നെ നിലകൊണ്ടു. ഒരു ഘട്ടത്തില്&#x200d; മോദിയുടെയും ഹിറ്റ്‌ലറുടെതും ഒരേ ഭാഷയാണെന്നും വെറുപ്പിന്റെ പൈതൃകമാണ് അവര്&#x200d; വളര്&#x200d;ത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കാവി ധരിച്ചപ്പോഴും തീവ്ര ഹിന്ദുത്വത്തിനെതിരെ നിലകൊണ്ടതിന്റെ പേരില്&#x200d; പലപ്പോഴും അദ്ദേഹത്തിന് എതിര്&#x200d;പ്പുകള്&#x200d; നേരിടേണ്ടിവന്നു. 20 18 ജൂലൈയില്&#x200d; ഝാര്&#x200d;ഖണ്ഡി ല്&#x200d; സംഘ്പരിവാര്&#x200d; ആക്രമണത്തില്&#x200d; ക്രൂരമായ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടിവന്നത്.</p>
<p>കേരളത്തെക്കുറിച്ചും ഇവിടുത്തെ മതസൗഹാര്&#x200d;ദ്ദത്തെക്കുറിച്ചും ഏറെ അഭിമാനത്തോടെ സംസാരിച്ചിട്ടുണ്ട്. പൗരത്വ പ്രക്ഷോഭത്തെ തുടര്&#x200d;ന്ന് മുസ്്‌ലിം യൂത്ത്‌ലീഗിന്റെ ഷാഹിന്&#x200d;ബാഗ് സ്‌ക്വയറില്&#x200d; നടത്തിയ പ്രസംഗം മതേതര ജനാധിപത്യ വിശ്വാസികള്&#x200d;ക്ക് അവേശം നല്&#x200d;കുന്നതായിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ വേഷം നോക്കി തിരിച്ചറിയാം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനക്കെതിരെ കണ്ണൂരില്&#x200d; നടന്ന പരിപാടിയില്&#x200d; അദ്ദേഹം രംഗത്തെത്തിയിരുന്നു. പരിപാടിയുടെ സംഘാടകനായിരുന്ന വി.കെ അബ്ദുല്&#x200d; ഖാദര്&#x200d; മൗലവിയെ തന്റെ തലപ്പാവ് ധരിപ്പിക്കുകയും അദ്ദേഹത്തിന്റെ തൊപ്പി സ്വാമി ധരിച്ചുകൊണ്ട് വേഷം നോക്കി തിരിച്ചറിയാമെങ്കില്&#x200d; തിരിച്ചറിയൂ എന്ന പ്രഖ്യാപനം ഹര്&#x200d;ഷാരവത്തോടെയാണ് ജനങ്ങള്&#x200d; സ്വീകരിച്ചിരുന്നത്. അഗ്‌നിവേശിന്റെ നിര്യാണത്തോടെ മത നിരപേക്ഷതയുടെ ശക്തമായ ഒരു ശബ്ദം കൂടിയാണ് ഇല്ലാതായത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sadikali-thangal-on-agnovesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് മണ്ഡലത്തില്&#x200d;   രാഹുല്&#x200d; ഗാന്ധിയുടെ   &#8216;വാര്&#x200d; റൂം&#8217;; ദിവ്യ സ്പന്ദന ഉദ്ഘാടനം ചെയ്തു</title>
		<link>https://www.chandrikadaily.com/rahul-gandhi-election-office-started-at-wayanad.html</link>
					<comments>https://www.chandrikadaily.com/rahul-gandhi-election-office-started-at-wayanad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 11 Apr 2019 15:00:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Divya spandana]]></category>
		<category><![CDATA[Rahul in Wayanad]]></category>
		<category><![CDATA[SADIKKALI SHIHAB THANGAL]]></category>
		<category><![CDATA[wayanad constituency]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124123</guid>

					<description><![CDATA[രാഹുല്&#x200d; ഗാന്ധിക്ക് വേണ്ടി നവ മാധ്യമങ്ങളില്&#x200d; പ്രചാരണം സജീവമാക്കാന്&#x200d; വയനാട് ലോക്‌സഭാ മണ്ഡലത്തില്&#x200d; &#8216;വാര്&#x200d; റൂം&#8217; ഒരുങ്ങി. 24 മണിക്കൂറും പ്രവര്&#x200d;ത്തിക്കുന്ന രീതിയില്&#x200d; മണ്ഡല പരിധിലുള്ള മുക്കത്താണ് വാര്&#x200d; റൂം സജ്ജമാക്കിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്&#x200d; പരിചയ സമ്പന്നരായ ഒരു ഡസനിലേറെ വരുന്ന യുവാക്കള്&#x200d; സംഘത്തിലുണ്ട്. പ്രചാരണത്തിനൊപ്പം മുഴുവന്&#x200d; സമയം സാമൂഹ്യ മാധ്യമങ്ങള്&#x200d; നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്&#x200d; നുണ പ്രചാരണങ്ങള്&#x200d; കണ്ടെത്തി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്&#x200d; പ്രത്യേക സംഘം വാര്&#x200d; റൂമില്&#x200d; ഉണ്ടായിരിക്കും. കെ.പി.സി.സി ജനറല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[
<p>രാഹുല്&#x200d; ഗാന്ധിക്ക് വേണ്ടി നവ മാധ്യമങ്ങളില്&#x200d; പ്രചാരണം സജീവമാക്കാന്&#x200d; വയനാട് ലോക്‌സഭാ മണ്ഡലത്തില്&#x200d; &#8216;വാര്&#x200d; റൂം&#8217; ഒരുങ്ങി. 24 മണിക്കൂറും പ്രവര്&#x200d;ത്തിക്കുന്ന രീതിയില്&#x200d; മണ്ഡല പരിധിലുള്ള മുക്കത്താണ് വാര്&#x200d; റൂം സജ്ജമാക്കിയിരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്&#x200d; പരിചയ സമ്പന്നരായ ഒരു ഡസനിലേറെ വരുന്ന യുവാക്കള്&#x200d; സംഘത്തിലുണ്ട്. പ്രചാരണത്തിനൊപ്പം മുഴുവന്&#x200d; സമയം സാമൂഹ്യ മാധ്യമങ്ങള്&#x200d; നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്&#x200d;പ്പെടുത്തിയിട്ടുണ്ട്. <br> <br>സാമൂഹ്യ മാധ്യമങ്ങളില്&#x200d; നുണ പ്രചാരണങ്ങള്&#x200d; കണ്ടെത്തി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്&#x200d; പ്രത്യേക സംഘം വാര്&#x200d; റൂമില്&#x200d; ഉണ്ടായിരിക്കും. കെ.പി.സി.സി ജനറല്&#x200d; സെക്രട്ടറിയും വയനാട് ലോക്‌സഭാ മണ്ഡലം മീഡിയ കോ ഓര്&#x200d;ഡിനേറ്ററുമായ അഡ്വ. കെ.പി അനില്&#x200d;കുമാറിന്റെ മേല്&#x200d;നോട്ടത്തിലാണ് വാര്&#x200d; റൂം പ്രവര്&#x200d;ത്തിക്കുന്നത്. <br> <br>എ.ഐ.സി.സി സോഷ്യല്&#x200d; മീഡിയ ചെയര്&#x200d;പേഴ്‌സണ്&#x200d; ദിവ്യ സ്പന്ദന ഉദ്ഘാടനം ചെയ്തു. രാജ്യത്തെ തെക്കെന്നും വടക്കെന്നും വിഭജിക്കുന്നവര്&#x200d;ക്കുള്ള മറുപടിയാണ് രാഹുല്&#x200d; ഗാന്ധിയുടെ സ്ഥാനാര്&#x200d;ത്ഥിത്വമെന്ന് ദിവ്യ സ്പന്ദ പറഞ്ഞു. വയനാട്ടിലെ ഫലത്തെ കുറിച്ച് തികഞ്ഞ ശുഭപ്രതീക്ഷയുണ്ട്. സ്ത്രീകളും കുട്ടികളും ഉള്&#x200d;പ്പടെ സാമൂഹ്യ മാധ്യമങ്ങളില്&#x200d; സജീവമായ സാഹചര്യത്തിലാണ് വാര്&#x200d; റൂം വഴി രാഹുല്&#x200d; ഗാന്ധിയുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; ജനങ്ങളിലെത്തിക്കാന്&#x200d; തീരുമാനിച്ചതെന്നും ദിവ്യ സ്പന്ദ കൂട്ടിച്ചേര്&#x200d;ത്തു.<br></p>



<blockquote class="twitter-tweet" data-lang="en"><p lang="en" dir="ltr">.<a href="https://twitter.com/divyaspandana?ref_src=twsrc%5Etfw">@divyaspandana</a> addressing the young and energetic social media team in Wayanad. So full of passion and fascinating ideas. Looking forward to working with all you awesome people. <img src="https://s.w.org/images/core/emoji/13.1.0/72x72/1f60a.png" alt="😊" class="wp-smiley" style="height: 1em; max-height: 1em;" /> <a href="https://t.co/jjtlIVy2Vw">pic.twitter.com/jjtlIVy2Vw</a></p>&mdash; Hasiba <img src="https://s.w.org/images/core/emoji/13.1.0/72x72/1f308.png" alt="🌈" class="wp-smiley" style="height: 1em; max-height: 1em;" /> #AbHogaNYAY (@HasibaAmin) <a href="https://twitter.com/HasibaAmin/status/1116354673777078272?ref_src=twsrc%5Etfw">April 11, 2019</a></blockquote>
<script async src="https://platform.twitter.com/widgets.js" charset="utf-8"></script>




<p>തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്&#x200d; കണ്&#x200d;വീനര്&#x200d; പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; അധ്യക്ഷത വഹിച്ചു. മാധ്യമ വിഭാഗം കോ ഓര്&#x200d;ഡിനേറ്റര്&#x200d; അഡ്വ. കെ.പി അനില്&#x200d;കുമാര്&#x200d; സ്വാഗതവും കെ.പി നൗഷാദലി നന്ദിയും പറഞ്ഞു. കെ.പി.സി.സി ജനറല്&#x200d; സെക്രട്ടറിമാരായ സജീവ് ജോസഫ്, എന്&#x200d; സുബ്രഹ്മണ്യന്&#x200d;, മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് എന്നിവര്&#x200d; പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rahul-gandhi-election-office-started-at-wayanad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നേതൃത്വം നല്&#x200d;കുന്ന പിന്തുണയിലാണ് കൊലപാതകങ്ങള്&#x200d; ഉണ്ടാകുന്നത്: സാദിഖലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/sadiqali-thangal-fb-post-2.html</link>
					<comments>https://www.chandrikadaily.com/sadiqali-thangal-fb-post-2.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 28 Feb 2019 18:19:53 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Facebook post]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[panakkad]]></category>
		<category><![CDATA[SADIKKALI SHIHAB THANGAL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=119962</guid>

					<description><![CDATA[കാസര്&#x200d;കോട്: രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും കേരളം ഇതുവരെ കൈവരിച്ച സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അന്തസത്ത തന്നെ ഇല്ലാതാക്കുകയാണെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;. പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാതലത്തില്&#x200d; കൊലപാതക രാഷ്ട്രീയത്തെ വിമര്&#x200d;ശിച്ച് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് തങ്ങളുടെ പരാമര്&#x200d;ശം. നേതൃത്വം നല്&#x200d;കുന്ന പിന്തുണയും പൊലീസിനെ ജോലി ചെയ്യാന്&#x200d; അനുവദിക്കാത്തതും പ്രതികള്&#x200d; ശിക്ഷിക്കപ്പെടാത്തതും അക്രമികള്&#x200d;ക്ക് കിട്ടുന്ന ഹീറോ പരിവേഷവും കൊണ്ടാണ് കൊലപാതകങ്ങളും അക്രമങ്ങളും തുടരുന്നതെന്നും തങ്ങള്&#x200d; കുറ്റപ്പെടുത്തി. ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം ഇങ്ങനെ: അവസാനിക്കാത്ത [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p>കാസര്&#x200d;കോട്: രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും കേരളം ഇതുവരെ കൈവരിച്ച സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അന്തസത്ത തന്നെ ഇല്ലാതാക്കുകയാണെന്ന് മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;. <br>
പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാതലത്തില്&#x200d; കൊലപാതക രാഷ്ട്രീയത്തെ വിമര്&#x200d;ശിച്ച് ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് തങ്ങളുടെ പരാമര്&#x200d;ശം. നേതൃത്വം നല്&#x200d;കുന്ന പിന്തുണയും പൊലീസിനെ ജോലി ചെയ്യാന്&#x200d; അനുവദിക്കാത്തതും പ്രതികള്&#x200d; ശിക്ഷിക്കപ്പെടാത്തതും അക്രമികള്&#x200d;ക്ക് കിട്ടുന്ന ഹീറോ പരിവേഷവും കൊണ്ടാണ് കൊലപാതകങ്ങളും അക്രമങ്ങളും തുടരുന്നതെന്നും തങ്ങള്&#x200d; കുറ്റപ്പെടുത്തി.</p>



<p>ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം ഇങ്ങനെ:<br>
അവസാനിക്കാത്ത കൊലപാതക രാഷ്ട്രീയത്തിന്റെ ഇരകളാണ് കാസര്&#x200d;കോട്ടെ കൃപേഷും ശരത്തും. ജീവിച്ചു തുടങ്ങുമ്പോഴേക്കും നിസ്സാര കാരണങ്ങളുടെ പേരില്&#x200d; ഈ രണ്ടു യുവാക്കളും കൊലക്കത്തിക്കിരയായി. രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും കേരളം ഇത് വരെ കൈവരിച്ച സാമൂഹിക-രാഷ്ട്രീയ മുന്നേറ്റങ്ങളുടെ അന്തസത്ത തന്നെ ഇല്ലാതാക്കുകയാണ്. വിപ്ലവാത്മകമായ മുന്നേറ്റങ്ങളിലൂടെ രാജ്യത്തിന് മാതൃക ആയ കേരളത്തില്&#x200d; രാഷ്ട്രീയ കൊലപാതകങ്ങള്&#x200d; വാര്&#x200d;ത്ത അല്ലാതാവുന്നു.</p>



<p>നേതൃത്വം നല്&#x200d;കുന്ന പിന്തുണ, പോലീസിനെ ജോലി ചെയ്യാന്&#x200d; അനുവദിക്കാത്തത്, പ്രതികള്&#x200d; ശിക്ഷിക്കപ്പെടാത്തത്, അക്രമികള്&#x200d;ക്ക് കിട്ടുന്ന ഹീറോ പരിവേഷം ഇക്കാരണങ്ങള്&#x200d; കൊണ്ട് കൊലപാതകങ്ങളും അക്രമങ്ങളും തുടരുന്നു. കേവലമായ അപലപിക്കല്&#x200d; മാത്രം പോരാ. അക്രമികള്&#x200d;ക്ക് പിന്തുണ നല്&#x200d;കാന്&#x200d; പാര്&#x200d;ട്ടികള്&#x200d; തയ്യാറാവരുത്.</p>



<p>കേരളത്തിന് സമാധാനം നിഷേധിക്കുന്ന അക്രമികളെ ജനാധിപത്യ വിശ്വാസികള്&#x200d; ഒറ്റപ്പെടുത്തണം. ഈ രണ്ടു യുവാക്കളുടെയും കുടുംബത്തിന് ആവശ്യമായ പിന്തുണ നല്&#x200d;കാനും സഹായം എത്തിക്കാനും മുസ്ലിം ലീഗ് മുന്നിലുണ്ടാവും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sadiqali-thangal-fb-post-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8220;ഹൈന്ദവ സഹോദരങ്ങള്&#x200d;ക്ക് വേദനയുണ്ടാക്കിയ സംഭവം&#8221;; ശബരിമല വിഷയത്തില്&#x200d; പ്രതികരിച്ച് സാദിഖലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/sayyid-sadik-ali-shihab-thangal-in-sabirimala-issue.html</link>
					<comments>https://www.chandrikadaily.com/sayyid-sadik-ali-shihab-thangal-in-sabirimala-issue.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 02 Jan 2019 13:47:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sabarimala women entry]]></category>
		<category><![CDATA[SADIKKALI SHIHAB THANGAL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115250</guid>

					<description><![CDATA[ശബരിമല സംഭവത്തില്&#x200d; പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്&#x200d;. ശബരിമലയിലുണ്ടായ സ്ത്രീ പ്രവേശനം ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരങ്ങള്&#x200d;ക്ക് വേദനയുണ്ടാക്കിയ സംഭവമാണെന്ന് സാദിഖലി തങ്ങള്&#x200d; ഫെയ്‌സ്ബുകില്&#x200d; കുറിച്ചു. കുറിപ്പ് പൂര്&#x200d;ണമായി വായിക്കാം.. ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരങ്ങള്&#x200d;ക്ക് വേദനയുണ്ടാക്കിയ സംഭവമാണ് ആചാരങ്ങള്&#x200d; ലംഘിച്ച് ശബരിമലയിലുണ്ടായ സ്ത്രീ പ്രവേശനം. സര്&#x200d;ക്കാര്&#x200d; ഈ വിഷയത്തില്&#x200d; കൂടുതല്&#x200d; ജാഗ്രത പുലര്&#x200d;ത്തേണ്ടിയിരുന്നു. ഇതുമൂലം ഹൈന്ദവ വിശ്വാസികള്&#x200d;ക്കുണ്ടായ വേദനയില്&#x200d; പങ്കുചേരുന്നു. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ചുള്ള വിഷയങ്ങളില്&#x200d; വിശ്വാസികളുടെ വികാരങ്ങള്&#x200d;ക്കാണ് പ്രാമുഖ്യം നല്&#x200d;കേണ്ടത്. ഇത് മറികടന്നുള്ള ഇടപെടലുകള്&#x200d; ഉചിതമല്ല. [&#8230;]]]></description>
										<content:encoded><![CDATA[<p>ശബരിമല സംഭവത്തില്&#x200d; പ്രതികരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്&#x200d;. ശബരിമലയിലുണ്ടായ സ്ത്രീ പ്രവേശനം ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരങ്ങള്&#x200d;ക്ക് വേദനയുണ്ടാക്കിയ സംഭവമാണെന്ന് സാദിഖലി തങ്ങള്&#x200d; ഫെയ്‌സ്ബുകില്&#x200d; കുറിച്ചു.</p>
<p><strong>കുറിപ്പ് പൂര്&#x200d;ണമായി വായിക്കാം..</strong><br />
ലക്ഷക്കണക്കിന് ഹൈന്ദവ സഹോദരങ്ങള്&#x200d;ക്ക് വേദനയുണ്ടാക്കിയ സംഭവമാണ് ആചാരങ്ങള്&#x200d; ലംഘിച്ച് ശബരിമലയിലുണ്ടായ സ്ത്രീ പ്രവേശനം. സര്&#x200d;ക്കാര്&#x200d; ഈ വിഷയത്തില്&#x200d; കൂടുതല്&#x200d; ജാഗ്രത പുലര്&#x200d;ത്തേണ്ടിയിരുന്നു. ഇതുമൂലം ഹൈന്ദവ വിശ്വാസികള്&#x200d;ക്കുണ്ടായ വേദനയില്&#x200d; പങ്കുചേരുന്നു.</p>
<p>ആചാരങ്ങളും അനുഷ്ഠാനങ്ങളും സംബന്ധിച്ചുള്ള വിഷയങ്ങളില്&#x200d; വിശ്വാസികളുടെ വികാരങ്ങള്&#x200d;ക്കാണ് പ്രാമുഖ്യം നല്&#x200d;കേണ്ടത്. ഇത് മറികടന്നുള്ള ഇടപെടലുകള്&#x200d; ഉചിതമല്ല. മറ്റൊരു വശത്ത് സ്ത്രീ പ്രവേശനത്തിന്റെ പേരില്&#x200d; തെരുവുയുദ്ധം നടത്തുകയാണ് ബി.ജെ.പി. ഹര്&#x200d;ത്താലുകള്&#x200d; നടത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബി.ജെ.പിയുടെയും ആര്&#x200d;.എസ്.എസിന്റെയും നിലപാടിനെതിരേയും പ്രതിഷേധം ഉയരേണ്ടതുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sayyid-sadik-ali-shihab-thangal-in-sabirimala-issue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ളതല്ല വിദ്യാര്&#x200d;ത്ഥി രാഷ്ട്രീയം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/new-student-politics-is-not-for-martyrs-says-sadiq-ali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/new-student-politics-is-not-for-martyrs-says-sadiq-ali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 02 Aug 2018 14:45:18 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[malappuram]]></category>
		<category><![CDATA[MSF]]></category>
		<category><![CDATA[msf kerala]]></category>
		<category><![CDATA[SADIKKALI SHIHAB THANGAL]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=97266</guid>

					<description><![CDATA[മലപ്പുറം : സര്&#x200d;ഗാത്മക കലാലയങ്ങളെ സൃഷ്ടിക്കുക എന്ന ഉത്തരവാദിത്തമാണ് വിദ്യാര്&#x200d;ത്ഥി സംഘടനകള്&#x200d; നിര്&#x200d;വഹിക്കേണ്ടതെന്നും അല്ലാതെ അക്രമത്തിന്റെയും സംഹാരത്തിന്റെയും മാര്&#x200d;ഗം സ്വീകരിച്ചു രക്ത സാക്ഷികളെ സൃഷ്ടിക്കാനുള്ളതല്ല വിദ്യാര്&#x200d;ത്ഥി രാഷ്ട്രീയമെന്ന് പാണക്കാട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; അഭിപ്രായപ്പെട്ടു. ക്യാമ്പസ്സുകളില്&#x200d; സര്&#x200d;ഗ്ഗാത്മകതയുടെ നിലനില്&#x200d;പ്പിനും മതേതര ജനാതിപത്യ മൂല്യങ്ങള്&#x200d; പ്രചരിപ്പിക്കുന്നതിനും എം.എസ്.എഫ് നടത്തുന്ന ശ്രമങ്ങള്&#x200d; മാതൃകാപരമാണെന്നും, മറ്റു വിദ്യാര്&#x200d;ത്ഥിസംഘടനകള്&#x200d;ക്ക് മാതൃകയാണു എം.എസ്.എഫിന്റെ പ്രവര്&#x200d;ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്യാമ്പസ്സുകളില്&#x200d; വര്&#x200d;ഗ്ഗീയ-അക്രമ രാഷ്ട്രീയംകൊണ്ട് അരാജകത്വം സൃഷ്ടിക്കുമ്പോള്&#x200d; എം.എസ്.എഫ് ഉയര്&#x200d;ത്തിപിടിച്ച കഠാര വെടിയുക തൂലികയേന്തുക [&#8230;]]]></description>
										<content:encoded><![CDATA[<p>മലപ്പുറം : സര്&#x200d;ഗാത്മക കലാലയങ്ങളെ സൃഷ്ടിക്കുക എന്ന ഉത്തരവാദിത്തമാണ് വിദ്യാര്&#x200d;ത്ഥി സംഘടനകള്&#x200d; നിര്&#x200d;വഹിക്കേണ്ടതെന്നും അല്ലാതെ അക്രമത്തിന്റെയും സംഹാരത്തിന്റെയും മാര്&#x200d;ഗം സ്വീകരിച്ചു രക്ത സാക്ഷികളെ സൃഷ്ടിക്കാനുള്ളതല്ല വിദ്യാര്&#x200d;ത്ഥി രാഷ്ട്രീയമെന്ന് പാണക്കാട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; അഭിപ്രായപ്പെട്ടു.</p>
<p><img loading="lazy" class="alignnone size-medium wp-image-97267" src="https://www.chandrikadaily.com/wp-content/uploads/2018/08/56e1ebba-8d55-49d7-a04c-a5b220737cf4-300x168.jpg" alt="" width="300" height="168" srcset="https://www.chandrikadaily.com/wp-content/uploads/2018/08/56e1ebba-8d55-49d7-a04c-a5b220737cf4-300x168.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/08/56e1ebba-8d55-49d7-a04c-a5b220737cf4-768x431.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/08/56e1ebba-8d55-49d7-a04c-a5b220737cf4-1024x574.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/08/56e1ebba-8d55-49d7-a04c-a5b220737cf4-696x390.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/08/56e1ebba-8d55-49d7-a04c-a5b220737cf4-1068x599.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/08/56e1ebba-8d55-49d7-a04c-a5b220737cf4-749x420.jpg 749w, https://www.chandrikadaily.com/wp-content/uploads/2018/08/56e1ebba-8d55-49d7-a04c-a5b220737cf4.jpg 1280w" sizes="(max-width: 300px) 100vw, 300px" /></p>
<p>ക്യാമ്പസ്സുകളില്&#x200d; സര്&#x200d;ഗ്ഗാത്മകതയുടെ നിലനില്&#x200d;പ്പിനും മതേതര ജനാതിപത്യ മൂല്യങ്ങള്&#x200d; പ്രചരിപ്പിക്കുന്നതിനും എം.എസ്.എഫ് നടത്തുന്ന ശ്രമങ്ങള്&#x200d; മാതൃകാപരമാണെന്നും, മറ്റു വിദ്യാര്&#x200d;ത്ഥിസംഘടനകള്&#x200d;ക്ക് മാതൃകയാണു എം.എസ്.എഫിന്റെ പ്രവര്&#x200d;ത്തനങ്ങളെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ ക്യാമ്പസ്സുകളില്&#x200d; വര്&#x200d;ഗ്ഗീയ-അക്രമ രാഷ്ട്രീയംകൊണ്ട് അരാജകത്വം സൃഷ്ടിക്കുമ്പോള്&#x200d; എം.എസ്.എഫ് ഉയര്&#x200d;ത്തിപിടിച്ച കഠാര വെടിയുക തൂലികയേന്തുക എന്ന മുദ്രാവാക്യം ഏറെ പ്രസക്തമാണെന്നും തങ്ങള്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p><img loading="lazy" class="alignnone size-medium wp-image-97268" src="https://www.chandrikadaily.com/wp-content/uploads/2018/08/701f6407-743f-4a6f-8756-4e75215c4965-300x169.jpg" alt="" width="300" height="169" srcset="https://www.chandrikadaily.com/wp-content/uploads/2018/08/701f6407-743f-4a6f-8756-4e75215c4965-300x169.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/08/701f6407-743f-4a6f-8756-4e75215c4965-768x432.jpg 768w, https://www.chandrikadaily.com/wp-content/uploads/2018/08/701f6407-743f-4a6f-8756-4e75215c4965-1024x576.jpg 1024w, https://www.chandrikadaily.com/wp-content/uploads/2018/08/701f6407-743f-4a6f-8756-4e75215c4965-696x392.jpg 696w, https://www.chandrikadaily.com/wp-content/uploads/2018/08/701f6407-743f-4a6f-8756-4e75215c4965-1068x601.jpg 1068w, https://www.chandrikadaily.com/wp-content/uploads/2018/08/701f6407-743f-4a6f-8756-4e75215c4965-747x420.jpg 747w, https://www.chandrikadaily.com/wp-content/uploads/2018/08/701f6407-743f-4a6f-8756-4e75215c4965.jpg 1280w" sizes="(max-width: 300px) 100vw, 300px" /></p>
<p>കഠാര വെടിയുക, തൂലികയേന്തുക എന്ന പ്രമേയത്തില്&#x200d; എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരിന്റെയും, സെക്രട്ടറി എം.പി നവാസിന്റേയും നേതൃത്വത്തില്&#x200d; നടത്തുന്ന ക്യാമ്പസ് യാത്രയുടെ മലപ്പുറം ജില്ലയിലെ രണ്ടാം ദിനം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജില്&#x200d; ഉല്&#x200d;ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് വി.കെ ഫൈസല്&#x200d; ബാബു മുഖ്യപ്രഭാഷണം നടത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-student-politics-is-not-for-martyrs-says-sadiq-ali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശുഭ മംഗളം, ഈദിന്&#x200d; വന്ദനം</title>
		<link>https://www.chandrikadaily.com/editorial-page-article-by-sadikali-thangal-eid-special.html</link>
					<comments>https://www.chandrikadaily.com/editorial-page-article-by-sadikali-thangal-eid-special.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 14 Jun 2018 20:39:23 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[SADIKKALI SHIHAB THANGAL]]></category>
		<category><![CDATA[Sadiqali]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=90143</guid>

					<description><![CDATA[പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; ഒരു മഴക്കാലത്തിന്റെ നോമ്പനുഭവങ്ങളിലൂടെയാണ് ഈ വര്&#x200d;ഷം കേരളീയര്&#x200d; റമസാന്&#x200d; ദിനങ്ങള്&#x200d; പിന്നിട്ടത്. മെയ് പാതിയോടെ റമസാന്&#x200d; തുടങ്ങി. മഴക്കാലം വരവറയിച്ചതും അപ്പോള്&#x200d; തന്നെ. ഇളം കുളിരും മഴത്തുള്ളികളുടെ നനവും ശരീരത്തെ തണുപ്പിച്ചു. നോമ്പിന്റെ ഉഷ്ണം അലിഞ്ഞമര്&#x200d;ന്നപ്പോള്&#x200d; ക്ഷീണമറിയാതെ നോമ്പെടുക്കാനായി. ആ ശീതോഷ്ണം മനസ്സിനെ തലോടിയപ്പോള്&#x200d; നോമ്പുമായി പൊരുത്തപ്പെടുക എന്ന മെയ്‌വഴക്കം ശരീരത്തിന് അനായാസമായി. എന്നാല്&#x200d; ഉത്തരേന്ത്യയിലും ഗള്&#x200d;ഫ് രാജ്യങ്ങളിലും അത്യുഷ്ണത്തിന്റെ പൊടിപടലങ്ങളിലൂടെയാണ് മുസ്‌ലിം സഹോദരങ്ങള്&#x200d;ക്ക് വ്രതമനുഷ്ഠിക്കേണ്ടിവന്നത് എന്നു നമ്മള്&#x200d; ഓര്&#x200d;ക്കുക. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;</strong></p>
<p>ഒരു മഴക്കാലത്തിന്റെ നോമ്പനുഭവങ്ങളിലൂടെയാണ് ഈ വര്&#x200d;ഷം കേരളീയര്&#x200d; റമസാന്&#x200d; ദിനങ്ങള്&#x200d; പിന്നിട്ടത്. മെയ് പാതിയോടെ റമസാന്&#x200d; തുടങ്ങി. മഴക്കാലം വരവറയിച്ചതും അപ്പോള്&#x200d; തന്നെ. ഇളം കുളിരും മഴത്തുള്ളികളുടെ നനവും ശരീരത്തെ തണുപ്പിച്ചു. നോമ്പിന്റെ ഉഷ്ണം അലിഞ്ഞമര്&#x200d;ന്നപ്പോള്&#x200d; ക്ഷീണമറിയാതെ നോമ്പെടുക്കാനായി. ആ ശീതോഷ്ണം മനസ്സിനെ തലോടിയപ്പോള്&#x200d; നോമ്പുമായി പൊരുത്തപ്പെടുക എന്ന മെയ്‌വഴക്കം ശരീരത്തിന് അനായാസമായി. എന്നാല്&#x200d; ഉത്തരേന്ത്യയിലും ഗള്&#x200d;ഫ് രാജ്യങ്ങളിലും അത്യുഷ്ണത്തിന്റെ പൊടിപടലങ്ങളിലൂടെയാണ് മുസ്‌ലിം സഹോദരങ്ങള്&#x200d;ക്ക് വ്രതമനുഷ്ഠിക്കേണ്ടിവന്നത് എന്നു നമ്മള്&#x200d; ഓര്&#x200d;ക്കുക.<br />
ചന്ദ്രമാസ നിലാവുകള്&#x200d; ഹിജ്‌റ കാലഗണന തീര്&#x200d;ക്കുമ്പോള്&#x200d; സൂര്യചലനങ്ങള്&#x200d; കാലാവസ്ഥയെ മെരുക്കിക്കൊണ്ടുപോകുന്നു. അക്ഷാംശ, രേഖാംശങ്ങളില്&#x200d; ചൂടും തണുപ്പും വെയിലും മഞ്ഞും നിര്&#x200d;ണയിക്കപ്പെടുന്നു. അതു ദേശങ്ങളുടെ ഋതുക്കളായി പരിണമിക്കുന്നു. അങ്ങനെ വരുമ്പോള്&#x200d; ഇങ്ങ് കേരളത്തിലും ചൂടുകാല നോമ്പനുഭവങ്ങളിലേക്ക് നമുക്കും പോകേണ്ടിവരും. ഇതെല്ലാം വ്രതാനുഷ്ഠാനത്തിന്റെ ഭൗതിക ഭാവങ്ങള്&#x200d; മാത്രം. എന്നാല്&#x200d; വ്രതം ആത്മീയ ശീലങ്ങളുടേത് കൂടിയാകുന്നു. അവിടെ കാലാവസ്ഥ ഒരു വെല്ലുവിളിയായി കടന്നുവരുന്നില്ല. ഋതുഭേദങ്ങള്&#x200d; ശരീരത്തെ മാത്രമേ നേരിട്ടു ബാധിക്കുന്നുള്ളൂ. എന്നാല്&#x200d; നോമ്പ് മനസ്സിന്റെ സ്ഥൈര്യവുമായി ബന്ധപ്പെട്ടതിനാല്&#x200d; ശരീരത്തിന്റെ പഴക്കങ്ങള്&#x200d; തടസ്സമാകുന്നില്ല.<br />
വിശ്വാസമാണ് പരമപ്രധാനം. ആ വിശ്വാസമാണ് ഭക്തിയുടെ നിറവും ഭംഗിയും ആകുന്നത്. ശ്രേഷ്ഠ സ്മരണകള്&#x200d; തന്നെയാണ് നോമ്പിനെ വഴി നടത്തിയത്. ഹിജ്‌റ രണ്ടാം വര്&#x200d;ഷത്തിലെ റമസാന്&#x200d; മുതലാണ് വിശ്വാസികള്&#x200d; വ്രതം അനുഷ്ഠിക്കണമെന്ന് വിശുദ്ധ ഖുര്&#x200d;ആന്&#x200d; പ്രഖ്യാപിച്ചത്. വിശുദ്ധ പ്രവാചകന്&#x200d; (സ) യും സഹാബികളും അത് അനുസരണയോടെ ഏറ്റെടുത്തു. മുന്&#x200d;കാല ജനതയെയും നോമ്പ് അനുഷ്ഠിച്ച് അല്ലാഹു മെരുക്കിയെടുത്തുവെന്നും ഭക്തി മാര്&#x200d;ഗത്തിലൂടെ ജീവിക്കുവാന്&#x200d; പ്രേരിപ്പിച്ചു എന്നും ഖുര്&#x200d;ആന്&#x200d; വെളിപ്പെടുത്തുന്നു.<br />
സൃഷ്ടിപ്പിന്റെ അഗാധ രഹസ്യങ്ങള്&#x200d; സ്രഷ്ടാവിന്റെ സ്വന്തം അറിവാണ്. അത് വെച്ചുകൊണ്ട് അല്ലാഹു &#8216;നിങ്ങളില്&#x200d; എളുപ്പത്തെയാണ് ഉദ്ദേശിക്കുന്നത്, ബുദ്ധിമുട്ടിക്കുവാനല്ല&#8217; എന്ന് നോമ്പിനെ കുറിച്ചാണ് പറഞ്ഞത്. ദൃഢതരമായ വിശ്വാസ പ്രപഞ്ചത്തിലൂടെ വിശ്വാസിയെ സഞ്ചരിപ്പിക്കാനാണ് അല്ലാഹു നോമ്പ് നിര്&#x200d;ബന്ധമാക്കിയിട്ടുള്ളത്. അത് സ്രഷ്ടാവിന്റെ സന്തോഷവുമായി ബന്ധപ്പെടുത്തി എന്നതും നോമ്പിന്റെ പവിത്രതയാണ്.<br />
നമസ്‌കാരം മുസ്‌ലിം സമൂഹത്തിന്റെ പ്രതാപമാണ്. നമസ്‌കാരം ഉപേക്ഷിക്കുന്ന സമൂഹത്തില്&#x200d; ഈ പ്രതാപം നഷ്ടപ്പെടുന്നുവെന്നോര്&#x200d;ക്കുക. സക്കാത്ത് സാമൂഹ്യ സമത്വത്തിലേക്കുള്ള സമ്പദ് വ്യവസ്ഥയാണ്. ഹജ്ജ് സാഹോദര്യവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കുന്ന മാനവിക ഐക്യത്തിന്റെ ഉദ്‌ഘോഷമാണ്. ഈ നിര്&#x200d;ബന്ധ കര്&#x200d;മ്മങ്ങള്&#x200d; സൃഷ്ടി വിശ്വാസികളുടെ കടമയും ബാധ്യതയും ആയി കടന്നുപോവുമ്പോള്&#x200d; വ്രതം സൃഷ്ടാവിന് ആനന്ദം പകര്&#x200d;ന്ന് നല്&#x200d;കുന്ന അനുഷ്ഠാനമാകുന്നു. നോമ്പെനിക്കുള്ളതാണ്. നാമാണ് അതിന് പ്രതിഫലം നല്&#x200d;കുന്നത് എന്ന് അല്ലാഹു പറയുമ്പോള്&#x200d; നോമ്പെടുക്കുന്നത് അടിമകള്&#x200d;, അതില്&#x200d; ആനന്ദിക്കുന്നത് രാജാധിരാജനും സൃഷ്ടി കര്&#x200d;മ്മത്തിന്റെ ഉടമയുമായ അല്ലാഹുവും! സമാനമായ ഒരു പരാമര്&#x200d;ശം വരുന്നത് റഹ്മത്തുന്&#x200d; ലില്&#x200d; ആലമീനായ നബി (സ) യുടെ പേരില്&#x200d; &#8216;അല്ലാഹുവും മാലാഖമാരും സ്വലാത്ത് ചൊല്ലുന്നു&#8217; എന്ന ഖുര്&#x200d;ആന്റെ പ്രഖ്യാപനത്തിലാണ്. ഖുര്&#x200d;ആന്&#x200d; പറയുന്നത് അല്ലാഹു പ്രസവിച്ചിട്ടില്ല. പ്രസവിക്കപ്പെട്ടിട്ടുമില്ല. പക്ഷെ നോമ്പെടുക്കുന്ന അടിമയെക്കുറിച്ചുള്ള അല്ലാഹുവിന്റെ സന്തോഷം, വാത്സല്യാതിരേകത്താല്&#x200d;, അദൃശ്യമായ ഒരു പൊക്കിള്&#x200d;കൊടി ബന്ധത്തിന്റെ ഊഷ്മളതയിലേക്ക് അടിമയെ അടുപ്പിച്ചുനിര്&#x200d;ത്തുന്നുണ്ട് എന്നതാണ്. അപ്പോള്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; ആനന്ദിക്കുന്നത് ആരാണ്? നിസ്സാരനായ അടിമ തന്നെയല്ലേ ആ ആനന്ദം ഏറ്റുവാങ്ങുന്നത്. അല്ലാഹു ആഹ്ലാദിക്കുന്നു എന്നു പറയുമ്പോള്&#x200d; വിശ്വാസി തന്നെയാണ് ആഹ്ലാദം ഏറ്റുവാങ്ങുന്നത്.<br />
മുസ്‌ലിമായി ജിവിക്കുമ്പോള്&#x200d; അപകര്&#x200d;ഷതാബോധം വെടിഞ്ഞു ജീവിക്കാന്&#x200d; നാം പ്രാപ്തരാവുന്നു. അതിന് റമസാന്&#x200d; തന്നെയാണ് ഏറ്റവും വലിയ സാക്ഷ്യം. ആ സാക്ഷ്യത്തിന്റെ വിശുദ്ധി അണിഞ്ഞുകൊണ്ടാണ് നാം പെരുന്നാളിലേക്ക് പ്രവേശിക്കേണ്ടത്. ഇത് കൃതജ്ഞതയുടെ ദിവസമാകുന്നു. നമ്മെ ശുചിയാക്കി എടുത്തതിലുള്ള നന്ദി പ്രകാശിപ്പിക്കേണ്ട ദിവസം. അല്ലാഹുവിന്റെ സാമീപ്യം ഭൂമിയോടടുപ്പിച്ച് നിര്&#x200d;ത്തിയും അസംഖ്യം മാലാഖമാരെ, അല്ലാഹുവിന് ആരാധനയെടുക്കുന്ന വിശ്വാസികള്&#x200d;ക്ക് വേണ്ടി പ്രാര്&#x200d;ത്ഥിക്കുവാനായി ഭൂമിയിലേക്കയച്ചും, റമസാന്റെ ആത്മാവായ ഖദ്‌റിന്റെ രാത്രിയില്&#x200d; നമസ്‌കരിച്ചും, ഖുര്&#x200d;ആന്&#x200d; ഓതിയും, ദിക്‌റുകള്&#x200d; ഉരുവിട്ടും കഴിഞ്ഞുകൂടിയ വിശ്വാസിയെ കുട്ടികളെ കുളിപ്പിക്കുന്ന പോലെ പാപക്കറകളില്&#x200d; നിന്ന് കഴുകി വെളുപ്പിച്ച നാഥന്റെ കാരുണ്യത്തോടുള്ള നന്ദി അര്&#x200d;പ്പിക്കേണ്ടതിന്റെയും ദിനമാണ് ഇന്ന്. ഈ ദിനത്തില്&#x200d; വിനീതനാവുക എന്നത് തന്നെയാണ് നമ്മുടെ ആഘോഷം. കാരണം പ്രവാചകന്മാരും സലഫുസാലിഹിങ്ങളും സൂഫികളും വലിയ്യുമാരും വിനീതരായിരുന്നു. അല്ലാഹു അവന്റെ വിനീത ദാസന്മാരെ ഇഷ്ടപ്പെടുന്നു എന്നത് കൊണ്ട്.<br />
അല്ലാഹുവിന്റെ മഹാ സിംഹാസനത്തെയാണ് നോമ്പു കാലത്ത് നമുക്ക് സന്തോഷിപ്പിക്കുവാനായത്. ആ പ്രക്രിയ നമ്മളായിട്ടു ചെയ്തതല്ല. അതിനുവേണ്ടി നമ്മളെ തെരഞ്ഞെടുത്തതും പ്രയോഗിച്ചതും അല്ലാഹുവാണ്. ദിവ്യമായ ആ മഹദ് സത്യത്തെ ഓര്&#x200d;മ്മിക്കേണ്ട ദിനമാണിന്ന്. ഇനിയുള്ള ജീവിതത്തിലേക്ക് തിരികൊളുത്തുന്നതാവട്ടെ ആ ഓര്&#x200d;മ്മകള്&#x200d;. നമുക്ക് സന്തോഷിക്കുവാന്&#x200d; രണ്ട് പെരുന്നാളുകളെക്കുറിച്ച് വിശുദ്ധ നബി (സ) പറഞ്ഞു. ശവ്വാല്&#x200d; ഒന്ന് അതില്&#x200d; പെട്ടതാണ്. ഒരു മാസം വ്രതമെടുത്ത് അല്ലാഹുവിനെ തൃപ്തിപ്പെടുത്തിയതിനുള്ള പാരിതോഷികമായി നമുക്ക് നല്&#x200d;കപ്പെട്ട പുണ്യദിനം. ഈ ഈദ് ദിനം. അല്ലാഹു വാത്സല്യപൂര്&#x200d;വം ഇഛിക്കുന്നു; ഇന്നെല്ലാവരും ഭക്ഷണം കഴിച്ചിരിക്കണം എന്ന് മാത്രമല്ല ഒരാള്&#x200d;ക്കും ഭക്ഷണം കിട്ടാതിരിക്കുന്നില്ല എന്നുറപ്പു വരുത്തുകയും വേണം എന്നും. (അതിനുവേണ്ടി ഫിത്‌റ് സക്കാത്ത് വ്യവസ്ഥ ചെയ്തു) അതിനര്&#x200d;ത്ഥം പെരുന്നാളിന്റെ ഭക്ഷണം അല്ലാഹുവിന്റെ സല്&#x200d;ക്കാരമാണ് എന്നു തന്നെയാണ്. ഹജ്ജാജി അല്ലാഹുവിന്റെ അതിഥിയാകുന്നത് പോലെ.<br />
പെരുന്നാള്&#x200d; നമസ്‌കാരത്തിന് പള്ളിയിലേക്ക് പുറപ്പെടുന്ന വിശ്വാസികള്&#x200d;ക്ക് സ്വീകരണമൊരുക്കി പാതക്കിരുവശവും അണിനിരക്കുന്ന മാലാഖമാരോട് അല്ലാഹു അഭിമാനത്തോടെ സംവദിക്കുന്നുണ്ട്. അവരെ ചൂണ്ടി പറയും &#8216;ആ പോകുന്നവര്&#x200d; എനിക്ക് വേണ്ടി അരികത്ത് ആഹാരമുണ്ടായിട്ടും അതെല്ലാം ഉപേക്ഷിച്ചവരാണ്. എന്റെ പ്രതിഫലം അവര്&#x200d;ക്ക് തന്നെയാണ് എന്ന് പറയുമ്പോള്&#x200d;&#8217; പെരുന്നാള്&#x200d; ദിനത്തിലെ ഭക്ഷണം അല്ലാഹു വിശ്വാസിക്ക് നല്&#x200d;കുന്ന ദിവ്യ ഭോജനമാണ് എന്ന് പറയാതെ പറയുകയാണ്. അങ്ങനെ അത് വിലമതിക്കാനാവാത്തതാകുന്നു. ആര്&#x200d;ഭാടം വേണ്ട. കാരണം അല്ലാഹു ലാളിത്യത്തെ ഇഷ്ടപ്പെടുന്നു എന്നത് തന്നെ.<br />
തക്ബീര്&#x200d; മധുരം നുണഞ്ഞു പള്ളിയില്&#x200d; ഒത്തുചേരാനുള്ള തിടുക്കവുമായി തുടങ്ങുന്ന പെരുന്നാള്&#x200d; ദിനം. നമസ്‌കാരത്തെ മുന്തിക്കുന്നു. കാരണം നന്ദി ചെയ്യാന്&#x200d;, ദൈവത്തിന്റെ മുമ്പില്&#x200d; മനസ്സിനെ നമിക്കുവാന്&#x200d; ഏറ്റവും നല്ല മാര്&#x200d;ഗം സുജൂദ് തന്നെയാണ്. അല്ലാഹുവിന് നന്ദി ചെയ്യുവാനുള്ളതാണ് ഈ ദിവസം എന്നതിന്റെ സൂചന കൂടിയാണിത്. ഇസ്‌ലാമിക ജീവിതത്തിലെ പ്രധാനമായ വെള്ളിയാഴ്ച ജുമുഅയില്&#x200d; പോലും ഖുതുബ (പ്രസംഗം) ക്ക് ശേഷമാണല്ലോ നമസ്‌കാരം വരുന്നത്.<br />
നീതിമാനായ അല്ലാഹുവും, പുണ്യ പ്രവാചകനും ആദ്യമായി നിങ്ങള്&#x200d; കുടുംബത്തോട് നീതി ചെയ്യുക എന്ന് നിര്&#x200d;ദ്ദേശിക്കുന്നു. സ്വന്തം കുടുംബത്തില്&#x200d; സ്‌നേഹം ഊട്ടിയുറപ്പിച്ച് തുടങ്ങുക; അടുത്ത ബന്ധുക്കള്&#x200d;, സ്‌നേഹിതര്&#x200d;, നാട്ടുകാര്&#x200d; അങ്ങനെ സൗഹൃദത്തിന്റെ വലയങ്ങളെ തലോടി ഉണര്&#x200d;ത്തുക. നല്ല വാക്കുകളില്&#x200d; ആശംസിച്ചും മധുരം പങ്കുവെച്ചും വിശ്വാസവും സാഹോദര്യവും ഒന്നുതന്നെയാണ് എന്ന സന്ദേശം അന്യോന്യം പങ്കുവെക്കുക.<br />
അങ്ങനെ ഈദിന് തിരശ്ശീല വീഴുന്നില്ല. ഹൃദയം തരളിതമാവുമ്പോഴെല്ലാം ഈദിലേക്കാണ് നമ്മളെത്തുന്നത് എന്നറിയുക. ശുഭ മംഗളം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-by-sadikali-thangal-eid-special.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
