<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sadiqali &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sadiqali/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 16 Jun 2018 08:43:19 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sadiqali &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശുഭ മംഗളം, ഈദിന്&#x200d; വന്ദനം</title>
		<link>https://www.chandrikadaily.com/editorial-page-article-by-sadikali-thangal-eid-special.html</link>
					<comments>https://www.chandrikadaily.com/editorial-page-article-by-sadikali-thangal-eid-special.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 14 Jun 2018 20:39:23 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[SADIKKALI SHIHAB THANGAL]]></category>
		<category><![CDATA[Sadiqali]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=90143</guid>

					<description><![CDATA[പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; ഒരു മഴക്കാലത്തിന്റെ നോമ്പനുഭവങ്ങളിലൂടെയാണ് ഈ വര്&#x200d;ഷം കേരളീയര്&#x200d; റമസാന്&#x200d; ദിനങ്ങള്&#x200d; പിന്നിട്ടത്. മെയ് പാതിയോടെ റമസാന്&#x200d; തുടങ്ങി. മഴക്കാലം വരവറയിച്ചതും അപ്പോള്&#x200d; തന്നെ. ഇളം കുളിരും മഴത്തുള്ളികളുടെ നനവും ശരീരത്തെ തണുപ്പിച്ചു. നോമ്പിന്റെ ഉഷ്ണം അലിഞ്ഞമര്&#x200d;ന്നപ്പോള്&#x200d; ക്ഷീണമറിയാതെ നോമ്പെടുക്കാനായി. ആ ശീതോഷ്ണം മനസ്സിനെ തലോടിയപ്പോള്&#x200d; നോമ്പുമായി പൊരുത്തപ്പെടുക എന്ന മെയ്‌വഴക്കം ശരീരത്തിന് അനായാസമായി. എന്നാല്&#x200d; ഉത്തരേന്ത്യയിലും ഗള്&#x200d;ഫ് രാജ്യങ്ങളിലും അത്യുഷ്ണത്തിന്റെ പൊടിപടലങ്ങളിലൂടെയാണ് മുസ്‌ലിം സഹോദരങ്ങള്&#x200d;ക്ക് വ്രതമനുഷ്ഠിക്കേണ്ടിവന്നത് എന്നു നമ്മള്&#x200d; ഓര്&#x200d;ക്കുക. [&#8230;]]]></description>
										<content:encoded><![CDATA[<p><strong>പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;</strong></p>
<p>ഒരു മഴക്കാലത്തിന്റെ നോമ്പനുഭവങ്ങളിലൂടെയാണ് ഈ വര്&#x200d;ഷം കേരളീയര്&#x200d; റമസാന്&#x200d; ദിനങ്ങള്&#x200d; പിന്നിട്ടത്. മെയ് പാതിയോടെ റമസാന്&#x200d; തുടങ്ങി. മഴക്കാലം വരവറയിച്ചതും അപ്പോള്&#x200d; തന്നെ. ഇളം കുളിരും മഴത്തുള്ളികളുടെ നനവും ശരീരത്തെ തണുപ്പിച്ചു. നോമ്പിന്റെ ഉഷ്ണം അലിഞ്ഞമര്&#x200d;ന്നപ്പോള്&#x200d; ക്ഷീണമറിയാതെ നോമ്പെടുക്കാനായി. ആ ശീതോഷ്ണം മനസ്സിനെ തലോടിയപ്പോള്&#x200d; നോമ്പുമായി പൊരുത്തപ്പെടുക എന്ന മെയ്‌വഴക്കം ശരീരത്തിന് അനായാസമായി. എന്നാല്&#x200d; ഉത്തരേന്ത്യയിലും ഗള്&#x200d;ഫ് രാജ്യങ്ങളിലും അത്യുഷ്ണത്തിന്റെ പൊടിപടലങ്ങളിലൂടെയാണ് മുസ്‌ലിം സഹോദരങ്ങള്&#x200d;ക്ക് വ്രതമനുഷ്ഠിക്കേണ്ടിവന്നത് എന്നു നമ്മള്&#x200d; ഓര്&#x200d;ക്കുക.<br />
ചന്ദ്രമാസ നിലാവുകള്&#x200d; ഹിജ്‌റ കാലഗണന തീര്&#x200d;ക്കുമ്പോള്&#x200d; സൂര്യചലനങ്ങള്&#x200d; കാലാവസ്ഥയെ മെരുക്കിക്കൊണ്ടുപോകുന്നു. അക്ഷാംശ, രേഖാംശങ്ങളില്&#x200d; ചൂടും തണുപ്പും വെയിലും മഞ്ഞും നിര്&#x200d;ണയിക്കപ്പെടുന്നു. അതു ദേശങ്ങളുടെ ഋതുക്കളായി പരിണമിക്കുന്നു. അങ്ങനെ വരുമ്പോള്&#x200d; ഇങ്ങ് കേരളത്തിലും ചൂടുകാല നോമ്പനുഭവങ്ങളിലേക്ക് നമുക്കും പോകേണ്ടിവരും. ഇതെല്ലാം വ്രതാനുഷ്ഠാനത്തിന്റെ ഭൗതിക ഭാവങ്ങള്&#x200d; മാത്രം. എന്നാല്&#x200d; വ്രതം ആത്മീയ ശീലങ്ങളുടേത് കൂടിയാകുന്നു. അവിടെ കാലാവസ്ഥ ഒരു വെല്ലുവിളിയായി കടന്നുവരുന്നില്ല. ഋതുഭേദങ്ങള്&#x200d; ശരീരത്തെ മാത്രമേ നേരിട്ടു ബാധിക്കുന്നുള്ളൂ. എന്നാല്&#x200d; നോമ്പ് മനസ്സിന്റെ സ്ഥൈര്യവുമായി ബന്ധപ്പെട്ടതിനാല്&#x200d; ശരീരത്തിന്റെ പഴക്കങ്ങള്&#x200d; തടസ്സമാകുന്നില്ല.<br />
വിശ്വാസമാണ് പരമപ്രധാനം. ആ വിശ്വാസമാണ് ഭക്തിയുടെ നിറവും ഭംഗിയും ആകുന്നത്. ശ്രേഷ്ഠ സ്മരണകള്&#x200d; തന്നെയാണ് നോമ്പിനെ വഴി നടത്തിയത്. ഹിജ്‌റ രണ്ടാം വര്&#x200d;ഷത്തിലെ റമസാന്&#x200d; മുതലാണ് വിശ്വാസികള്&#x200d; വ്രതം അനുഷ്ഠിക്കണമെന്ന് വിശുദ്ധ ഖുര്&#x200d;ആന്&#x200d; പ്രഖ്യാപിച്ചത്. വിശുദ്ധ പ്രവാചകന്&#x200d; (സ) യും സഹാബികളും അത് അനുസരണയോടെ ഏറ്റെടുത്തു. മുന്&#x200d;കാല ജനതയെയും നോമ്പ് അനുഷ്ഠിച്ച് അല്ലാഹു മെരുക്കിയെടുത്തുവെന്നും ഭക്തി മാര്&#x200d;ഗത്തിലൂടെ ജീവിക്കുവാന്&#x200d; പ്രേരിപ്പിച്ചു എന്നും ഖുര്&#x200d;ആന്&#x200d; വെളിപ്പെടുത്തുന്നു.<br />
സൃഷ്ടിപ്പിന്റെ അഗാധ രഹസ്യങ്ങള്&#x200d; സ്രഷ്ടാവിന്റെ സ്വന്തം അറിവാണ്. അത് വെച്ചുകൊണ്ട് അല്ലാഹു &#8216;നിങ്ങളില്&#x200d; എളുപ്പത്തെയാണ് ഉദ്ദേശിക്കുന്നത്, ബുദ്ധിമുട്ടിക്കുവാനല്ല&#8217; എന്ന് നോമ്പിനെ കുറിച്ചാണ് പറഞ്ഞത്. ദൃഢതരമായ വിശ്വാസ പ്രപഞ്ചത്തിലൂടെ വിശ്വാസിയെ സഞ്ചരിപ്പിക്കാനാണ് അല്ലാഹു നോമ്പ് നിര്&#x200d;ബന്ധമാക്കിയിട്ടുള്ളത്. അത് സ്രഷ്ടാവിന്റെ സന്തോഷവുമായി ബന്ധപ്പെടുത്തി എന്നതും നോമ്പിന്റെ പവിത്രതയാണ്.<br />
നമസ്‌കാരം മുസ്‌ലിം സമൂഹത്തിന്റെ പ്രതാപമാണ്. നമസ്‌കാരം ഉപേക്ഷിക്കുന്ന സമൂഹത്തില്&#x200d; ഈ പ്രതാപം നഷ്ടപ്പെടുന്നുവെന്നോര്&#x200d;ക്കുക. സക്കാത്ത് സാമൂഹ്യ സമത്വത്തിലേക്കുള്ള സമ്പദ് വ്യവസ്ഥയാണ്. ഹജ്ജ് സാഹോദര്യവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കുന്ന മാനവിക ഐക്യത്തിന്റെ ഉദ്‌ഘോഷമാണ്. ഈ നിര്&#x200d;ബന്ധ കര്&#x200d;മ്മങ്ങള്&#x200d; സൃഷ്ടി വിശ്വാസികളുടെ കടമയും ബാധ്യതയും ആയി കടന്നുപോവുമ്പോള്&#x200d; വ്രതം സൃഷ്ടാവിന് ആനന്ദം പകര്&#x200d;ന്ന് നല്&#x200d;കുന്ന അനുഷ്ഠാനമാകുന്നു. നോമ്പെനിക്കുള്ളതാണ്. നാമാണ് അതിന് പ്രതിഫലം നല്&#x200d;കുന്നത് എന്ന് അല്ലാഹു പറയുമ്പോള്&#x200d; നോമ്പെടുക്കുന്നത് അടിമകള്&#x200d;, അതില്&#x200d; ആനന്ദിക്കുന്നത് രാജാധിരാജനും സൃഷ്ടി കര്&#x200d;മ്മത്തിന്റെ ഉടമയുമായ അല്ലാഹുവും! സമാനമായ ഒരു പരാമര്&#x200d;ശം വരുന്നത് റഹ്മത്തുന്&#x200d; ലില്&#x200d; ആലമീനായ നബി (സ) യുടെ പേരില്&#x200d; &#8216;അല്ലാഹുവും മാലാഖമാരും സ്വലാത്ത് ചൊല്ലുന്നു&#8217; എന്ന ഖുര്&#x200d;ആന്റെ പ്രഖ്യാപനത്തിലാണ്. ഖുര്&#x200d;ആന്&#x200d; പറയുന്നത് അല്ലാഹു പ്രസവിച്ചിട്ടില്ല. പ്രസവിക്കപ്പെട്ടിട്ടുമില്ല. പക്ഷെ നോമ്പെടുക്കുന്ന അടിമയെക്കുറിച്ചുള്ള അല്ലാഹുവിന്റെ സന്തോഷം, വാത്സല്യാതിരേകത്താല്&#x200d;, അദൃശ്യമായ ഒരു പൊക്കിള്&#x200d;കൊടി ബന്ധത്തിന്റെ ഊഷ്മളതയിലേക്ക് അടിമയെ അടുപ്പിച്ചുനിര്&#x200d;ത്തുന്നുണ്ട് എന്നതാണ്. അപ്പോള്&#x200d; യഥാര്&#x200d;ത്ഥത്തില്&#x200d; ആനന്ദിക്കുന്നത് ആരാണ്? നിസ്സാരനായ അടിമ തന്നെയല്ലേ ആ ആനന്ദം ഏറ്റുവാങ്ങുന്നത്. അല്ലാഹു ആഹ്ലാദിക്കുന്നു എന്നു പറയുമ്പോള്&#x200d; വിശ്വാസി തന്നെയാണ് ആഹ്ലാദം ഏറ്റുവാങ്ങുന്നത്.<br />
മുസ്‌ലിമായി ജിവിക്കുമ്പോള്&#x200d; അപകര്&#x200d;ഷതാബോധം വെടിഞ്ഞു ജീവിക്കാന്&#x200d; നാം പ്രാപ്തരാവുന്നു. അതിന് റമസാന്&#x200d; തന്നെയാണ് ഏറ്റവും വലിയ സാക്ഷ്യം. ആ സാക്ഷ്യത്തിന്റെ വിശുദ്ധി അണിഞ്ഞുകൊണ്ടാണ് നാം പെരുന്നാളിലേക്ക് പ്രവേശിക്കേണ്ടത്. ഇത് കൃതജ്ഞതയുടെ ദിവസമാകുന്നു. നമ്മെ ശുചിയാക്കി എടുത്തതിലുള്ള നന്ദി പ്രകാശിപ്പിക്കേണ്ട ദിവസം. അല്ലാഹുവിന്റെ സാമീപ്യം ഭൂമിയോടടുപ്പിച്ച് നിര്&#x200d;ത്തിയും അസംഖ്യം മാലാഖമാരെ, അല്ലാഹുവിന് ആരാധനയെടുക്കുന്ന വിശ്വാസികള്&#x200d;ക്ക് വേണ്ടി പ്രാര്&#x200d;ത്ഥിക്കുവാനായി ഭൂമിയിലേക്കയച്ചും, റമസാന്റെ ആത്മാവായ ഖദ്‌റിന്റെ രാത്രിയില്&#x200d; നമസ്‌കരിച്ചും, ഖുര്&#x200d;ആന്&#x200d; ഓതിയും, ദിക്‌റുകള്&#x200d; ഉരുവിട്ടും കഴിഞ്ഞുകൂടിയ വിശ്വാസിയെ കുട്ടികളെ കുളിപ്പിക്കുന്ന പോലെ പാപക്കറകളില്&#x200d; നിന്ന് കഴുകി വെളുപ്പിച്ച നാഥന്റെ കാരുണ്യത്തോടുള്ള നന്ദി അര്&#x200d;പ്പിക്കേണ്ടതിന്റെയും ദിനമാണ് ഇന്ന്. ഈ ദിനത്തില്&#x200d; വിനീതനാവുക എന്നത് തന്നെയാണ് നമ്മുടെ ആഘോഷം. കാരണം പ്രവാചകന്മാരും സലഫുസാലിഹിങ്ങളും സൂഫികളും വലിയ്യുമാരും വിനീതരായിരുന്നു. അല്ലാഹു അവന്റെ വിനീത ദാസന്മാരെ ഇഷ്ടപ്പെടുന്നു എന്നത് കൊണ്ട്.<br />
അല്ലാഹുവിന്റെ മഹാ സിംഹാസനത്തെയാണ് നോമ്പു കാലത്ത് നമുക്ക് സന്തോഷിപ്പിക്കുവാനായത്. ആ പ്രക്രിയ നമ്മളായിട്ടു ചെയ്തതല്ല. അതിനുവേണ്ടി നമ്മളെ തെരഞ്ഞെടുത്തതും പ്രയോഗിച്ചതും അല്ലാഹുവാണ്. ദിവ്യമായ ആ മഹദ് സത്യത്തെ ഓര്&#x200d;മ്മിക്കേണ്ട ദിനമാണിന്ന്. ഇനിയുള്ള ജീവിതത്തിലേക്ക് തിരികൊളുത്തുന്നതാവട്ടെ ആ ഓര്&#x200d;മ്മകള്&#x200d;. നമുക്ക് സന്തോഷിക്കുവാന്&#x200d; രണ്ട് പെരുന്നാളുകളെക്കുറിച്ച് വിശുദ്ധ നബി (സ) പറഞ്ഞു. ശവ്വാല്&#x200d; ഒന്ന് അതില്&#x200d; പെട്ടതാണ്. ഒരു മാസം വ്രതമെടുത്ത് അല്ലാഹുവിനെ തൃപ്തിപ്പെടുത്തിയതിനുള്ള പാരിതോഷികമായി നമുക്ക് നല്&#x200d;കപ്പെട്ട പുണ്യദിനം. ഈ ഈദ് ദിനം. അല്ലാഹു വാത്സല്യപൂര്&#x200d;വം ഇഛിക്കുന്നു; ഇന്നെല്ലാവരും ഭക്ഷണം കഴിച്ചിരിക്കണം എന്ന് മാത്രമല്ല ഒരാള്&#x200d;ക്കും ഭക്ഷണം കിട്ടാതിരിക്കുന്നില്ല എന്നുറപ്പു വരുത്തുകയും വേണം എന്നും. (അതിനുവേണ്ടി ഫിത്‌റ് സക്കാത്ത് വ്യവസ്ഥ ചെയ്തു) അതിനര്&#x200d;ത്ഥം പെരുന്നാളിന്റെ ഭക്ഷണം അല്ലാഹുവിന്റെ സല്&#x200d;ക്കാരമാണ് എന്നു തന്നെയാണ്. ഹജ്ജാജി അല്ലാഹുവിന്റെ അതിഥിയാകുന്നത് പോലെ.<br />
പെരുന്നാള്&#x200d; നമസ്‌കാരത്തിന് പള്ളിയിലേക്ക് പുറപ്പെടുന്ന വിശ്വാസികള്&#x200d;ക്ക് സ്വീകരണമൊരുക്കി പാതക്കിരുവശവും അണിനിരക്കുന്ന മാലാഖമാരോട് അല്ലാഹു അഭിമാനത്തോടെ സംവദിക്കുന്നുണ്ട്. അവരെ ചൂണ്ടി പറയും &#8216;ആ പോകുന്നവര്&#x200d; എനിക്ക് വേണ്ടി അരികത്ത് ആഹാരമുണ്ടായിട്ടും അതെല്ലാം ഉപേക്ഷിച്ചവരാണ്. എന്റെ പ്രതിഫലം അവര്&#x200d;ക്ക് തന്നെയാണ് എന്ന് പറയുമ്പോള്&#x200d;&#8217; പെരുന്നാള്&#x200d; ദിനത്തിലെ ഭക്ഷണം അല്ലാഹു വിശ്വാസിക്ക് നല്&#x200d;കുന്ന ദിവ്യ ഭോജനമാണ് എന്ന് പറയാതെ പറയുകയാണ്. അങ്ങനെ അത് വിലമതിക്കാനാവാത്തതാകുന്നു. ആര്&#x200d;ഭാടം വേണ്ട. കാരണം അല്ലാഹു ലാളിത്യത്തെ ഇഷ്ടപ്പെടുന്നു എന്നത് തന്നെ.<br />
തക്ബീര്&#x200d; മധുരം നുണഞ്ഞു പള്ളിയില്&#x200d; ഒത്തുചേരാനുള്ള തിടുക്കവുമായി തുടങ്ങുന്ന പെരുന്നാള്&#x200d; ദിനം. നമസ്‌കാരത്തെ മുന്തിക്കുന്നു. കാരണം നന്ദി ചെയ്യാന്&#x200d;, ദൈവത്തിന്റെ മുമ്പില്&#x200d; മനസ്സിനെ നമിക്കുവാന്&#x200d; ഏറ്റവും നല്ല മാര്&#x200d;ഗം സുജൂദ് തന്നെയാണ്. അല്ലാഹുവിന് നന്ദി ചെയ്യുവാനുള്ളതാണ് ഈ ദിവസം എന്നതിന്റെ സൂചന കൂടിയാണിത്. ഇസ്‌ലാമിക ജീവിതത്തിലെ പ്രധാനമായ വെള്ളിയാഴ്ച ജുമുഅയില്&#x200d; പോലും ഖുതുബ (പ്രസംഗം) ക്ക് ശേഷമാണല്ലോ നമസ്‌കാരം വരുന്നത്.<br />
നീതിമാനായ അല്ലാഹുവും, പുണ്യ പ്രവാചകനും ആദ്യമായി നിങ്ങള്&#x200d; കുടുംബത്തോട് നീതി ചെയ്യുക എന്ന് നിര്&#x200d;ദ്ദേശിക്കുന്നു. സ്വന്തം കുടുംബത്തില്&#x200d; സ്‌നേഹം ഊട്ടിയുറപ്പിച്ച് തുടങ്ങുക; അടുത്ത ബന്ധുക്കള്&#x200d;, സ്‌നേഹിതര്&#x200d;, നാട്ടുകാര്&#x200d; അങ്ങനെ സൗഹൃദത്തിന്റെ വലയങ്ങളെ തലോടി ഉണര്&#x200d;ത്തുക. നല്ല വാക്കുകളില്&#x200d; ആശംസിച്ചും മധുരം പങ്കുവെച്ചും വിശ്വാസവും സാഹോദര്യവും ഒന്നുതന്നെയാണ് എന്ന സന്ദേശം അന്യോന്യം പങ്കുവെക്കുക.<br />
അങ്ങനെ ഈദിന് തിരശ്ശീല വീഴുന്നില്ല. ഹൃദയം തരളിതമാവുമ്പോഴെല്ലാം ഈദിലേക്കാണ് നമ്മളെത്തുന്നത് എന്നറിയുക. ശുഭ മംഗളം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-by-sadikali-thangal-eid-special.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമൂഹത്തിന്റെ വളര്&#x200d;ച്ചയുടെ മാനദണ്ഡം ഉന്നത വിദ്യാഭ്യാസം: സാദിഖലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/higher-education-the-yard-stick-of-good-environment-says-thangal.html</link>
					<comments>https://www.chandrikadaily.com/higher-education-the-yard-stick-of-good-environment-says-thangal.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 17 Mar 2018 15:50:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[IUML]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[Sadiqali]]></category>
		<category><![CDATA[Thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=75389</guid>

					<description><![CDATA[കണ്ണൂര്&#x200d;: സമൂഹത്തിന്റെ പുരോഗതിയെ നിര്&#x200d;ണ്ണയിക്കുന്നതില്&#x200d; ഉന്നത വിദ്യാഭ്യാസം വലിയ പങ്കാണ് വഹിക്കുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;. കണ്ണൂരില്&#x200d; കോണ്&#x200d;ഫെഡറേഷന്&#x200d; ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി) എട്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭരണകൂടത്തെ പോലും നിയന്ത്രിക്കുന്ന കോര്&#x200d;പ്പറേറ്റുകള്&#x200d; എഴുത്തുകാരന്&#x200d;മാരെയും ചരിത്രകാരന്&#x200d;മാരെയുമെല്ലാം വിലക്കെടുക്കുമ്പോള്&#x200d; ലക്ഷ്യ ബോധത്തോടെയുള്ള വിദ്യാഭ്യാസമാണ് സമൂഹത്തിന് ആവശ്യം. മുന്നിലെത്താന്&#x200d; എന്തും ചെയ്യുന്ന അവസ്ഥ മാറ്റി മൂല്യാധിഷ്ഠിതമായി പ്രവര്&#x200d;ത്തിക്കാന്&#x200d; നമുക്കാവണമെന്നും സാദിഖലി തങ്ങള്&#x200d; പറഞ്ഞു. നവ സമൂഹം ചരിത്രത്തെ അവഗണിക്കുകയാണെന്നും ചരിത്രത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: സമൂഹത്തിന്റെ പുരോഗതിയെ നിര്&#x200d;ണ്ണയിക്കുന്നതില്&#x200d; ഉന്നത വിദ്യാഭ്യാസം വലിയ പങ്കാണ് വഹിക്കുന്നതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;. കണ്ണൂരില്&#x200d; കോണ്&#x200d;ഫെഡറേഷന്&#x200d; ഓഫ് കേരള കോളജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി) എട്ടാം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.</p>
<p>ഭരണകൂടത്തെ പോലും നിയന്ത്രിക്കുന്ന കോര്&#x200d;പ്പറേറ്റുകള്&#x200d; എഴുത്തുകാരന്&#x200d;മാരെയും ചരിത്രകാരന്&#x200d;മാരെയുമെല്ലാം വിലക്കെടുക്കുമ്പോള്&#x200d; ലക്ഷ്യ ബോധത്തോടെയുള്ള വിദ്യാഭ്യാസമാണ് സമൂഹത്തിന് ആവശ്യം. മുന്നിലെത്താന്&#x200d; എന്തും ചെയ്യുന്ന അവസ്ഥ മാറ്റി മൂല്യാധിഷ്ഠിതമായി പ്രവര്&#x200d;ത്തിക്കാന്&#x200d; നമുക്കാവണമെന്നും സാദിഖലി തങ്ങള്&#x200d; പറഞ്ഞു.</p>
<p>നവ സമൂഹം ചരിത്രത്തെ അവഗണിക്കുകയാണെന്നും ചരിത്രത്തെ ഭാവി തലമുറക്കും പകര്&#x200d;ന്ന് നല്&#x200d;കാനാവണമെന്നും മുഖ്യപ്രഭാഷണം നടത്തിയ എം പി അബ്ദുസ്സമദ് സമദാനി പറഞ്ഞു. ഭാഷകളെയും സംസ്‌കാരങ്ങളെയും ഇല്ലാതാക്കി ഫാസിസം ഇന്ത്യയുടെ ബഹുസ്വരതയെ നശിപ്പിക്കുമ്പോള്&#x200d; മതേതരത്തിന്റെ സംരക്ഷണത്തിന് അധ്യാപകര്&#x200d;ക്ക് ഏറെ പങ്ക് വഹിക്കാനുണ്ടെന്നും സമദാനി പറഞ്ഞു.</p>
<p>സി കെ സി ടി സംസ്ഥാന പ്രസിഡന്റ് ഡോ. സൈനുല്&#x200d; ആബിദ് കോട്ട അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്&#x200d; ഖാദര്&#x200d; മൗലവി, ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, സെക്രട്ടറി അബ്ദുല്&#x200d; കരീം ചേലേരി, ട്രഷറര്&#x200d; വി പി വമ്പന്&#x200d;, സീനിയര്&#x200d; വൈസ് പ്രസിഡന്റ് ടി പി വി കാസിം, റോഷ്‌നി ഖാലിദ്, തളിപ്പറമ്പ് നഗരസഭ ചെയര്&#x200d;മാന്&#x200d; മഹമൂദ് അള്ളാംകുളം, നസീര്&#x200d; പുറത്തീല്&#x200d;, പ്രൊഫ.പാമ്പള്ളി മഹമൂദ്, പ്രൊഫ. പി എം സലാഹുദ്ദീന്&#x200d;, ഇഖ്ബാല്&#x200d; കോയിപ്ര, കെ ഇസ്മാഈല്&#x200d;, കെ വി ടി മുസ്തഫ, സി അബ്ദുല്&#x200d; അസീസ്, ബഷീര്&#x200d; ചെറിയാണ്ടി, സി കെ സി ടി സംസ്ഥാന സെക്രട്ടറി ഷഹദ് ബിന്&#x200d; അലി ട്രഷറര്&#x200d; ഡി റെജികുമാര്&#x200d; സംസാരിച്ചു. ഇ അഹമ്മദ് ഹയര്&#x200d; എജുക്കേഷന്&#x200d; എക്‌സലന്&#x200d;സി പുരസ്‌കാരം പി മഹമൂദ്, എം പി അഹമ്മദ് ബഷീര്&#x200d;, കെ കെ മുഹമ്മദ്, പൊട്ടങ്കണ്ടി അബ്ദുല്ല എന്നിവര്&#x200d;ക്ക് സമ്മാനിച്ചു.</p>
<p>അറക്കല്&#x200d; കൊട്ടാരത്തില്&#x200d; നടന്ന &#8216;കാവിവല്&#x200d;ക്കരിക്കപ്പെടുന്ന ഇന്ത്യന്&#x200d; ചരിത്രം&#8217; ചരിത്ര സമ്മേളനം ആദിരാജ മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. കാലിക്കറ്റ് സര്&#x200d;വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ കെ എസ് മാധവന്&#x200d; വിഷയാവതരണം നടത്തി. പി വി സൈനുദ്ദീന്&#x200d; ആമുഖ ഭാഷണം നടത്തി. അജ്മല്&#x200d; മുഈന്&#x200d;, ഡോ അബ്ദുല്&#x200d; ജബ്ബാര്&#x200d;, പി ടി ബഷീര്&#x200d;, ശംസുദ്ദീന്&#x200d; പാലക്കോട് ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തു. ഡോ. ഷെഫി ഇ എ മോഡറേറ്ററായിരുന്നു. പ്രൊഫ.അബ്ദുല്&#x200d; ജലീല്&#x200d; ഒതായി, കെ കെ അഷ്‌റഫ്, ആദിരാജ ബാബു, സി സമീര്&#x200d;, എം പി മുഹമ്മദലി, ഡോ അലി നൗഫല്&#x200d; സംസാരിച്ചു. സമാപന ദിവസമായ ഇന്ന് അക്കാദമിക് സെഷനില്&#x200d; സോഷ്യല്&#x200d; ആക്ടിവിസ്റ്റ് ഷബ്‌നം ഹാഷ്മി പങ്കെടുക്കും. സമാപന സമ്മേളനം കാലിക്കറ്റ് സര്&#x200d;വകലാശാല രജിസ്ട്രാര്&#x200d; ഡോ ടി എ അബ്ദുല്&#x200d; മജീദ് ഉദ്ഘാടനം ചെയ്യും. കണ്ണൂര്&#x200d; സര്&#x200d;വകലാശാല രജിസ്ട്രാര്&#x200d; ഡോ ബാലചന്ദ്രന്&#x200d; കീഴോത്ത് മുഖ്യപ്രഭാഷണം നടത്തും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/higher-education-the-yard-stick-of-good-environment-says-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.എം സാദിഖലി: ത്രിപുരയില്&#x200d; ലെനിന്&#x200d; പ്രതിമ തകര്&#x200d;ത്തത് ആഘോഷിക്കാനുള്ള കാര്യമല്ല</title>
		<link>https://www.chandrikadaily.com/sadiqali-facebook-post-on-lenin-statue-demolition.html</link>
					<comments>https://www.chandrikadaily.com/sadiqali-facebook-post-on-lenin-statue-demolition.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 07 Mar 2018 13:22:27 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[Lenin]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[Sadiqali]]></category>
		<category><![CDATA[TRIPURA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=73487</guid>

					<description><![CDATA[ത്രിപുരയില്&#x200d; ഇടതുപക്ഷം അധികാരത്തില്&#x200d; നിന്നു പുറത്താക്കപ്പെട്ടതിനെ ലെനിന്&#x200d; പ്രതിമ തകര്&#x200d;ത്ത് ആഘോഷിക്കുന്നതിനെ, സോവിയറ്റ് യൂണിയനില്&#x200d; കമ്മ്യൂണിസം തകര്&#x200d;ന്നതിനു ശേഷമുള്ള ആഘോഷം പോലെ കാണാനാവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. ഫേസ്ബുക്കില്&#x200d; എഴുതിയ കുറിപ്പിലാണ് സാദിഖലി ഇക്കാര്യം അഭിപ്രായപ്പെട്ടത്. മുസ്ലിംകളും ക്രിസ്ത്യാനികളും ദളിത് പിന്നോക്കക്കാരും പോലെ കമ്മ്യൂണിസ്റ്റുകളും ആര്&#x200d;.എസ്.എസിന്റെ മുഖ്യശത്രുക്കളാണെന്നും അത് ലക്ഷ്യം കാണുന്നതിന്റെ ആവേശം മാത്രമാണ് ത്രിപുരയിലേതെന്നും അദ്ദേഹം എഴുതുന്നു. പോസ്റ്റിന്റെ പൂര്&#x200d;ണ രൂപം: നീണ്ട എഴുപത് വർഷത്തെ കമ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരായ ജനാധിപത്യ മുന്നേറ്റത്തിലാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ത്രിപുരയില്&#x200d; ഇടതുപക്ഷം അധികാരത്തില്&#x200d; നിന്നു പുറത്താക്കപ്പെട്ടതിനെ ലെനിന്&#x200d; പ്രതിമ തകര്&#x200d;ത്ത് ആഘോഷിക്കുന്നതിനെ, സോവിയറ്റ് യൂണിയനില്&#x200d; കമ്മ്യൂണിസം തകര്&#x200d;ന്നതിനു ശേഷമുള്ള ആഘോഷം പോലെ കാണാനാവില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി. ഫേസ്ബുക്കില്&#x200d; എഴുതിയ കുറിപ്പിലാണ് സാദിഖലി ഇക്കാര്യം അഭിപ്രായപ്പെട്ടത്. മുസ്ലിംകളും ക്രിസ്ത്യാനികളും ദളിത് പിന്നോക്കക്കാരും പോലെ കമ്മ്യൂണിസ്റ്റുകളും ആര്&#x200d;.എസ്.എസിന്റെ മുഖ്യശത്രുക്കളാണെന്നും അത് ലക്ഷ്യം കാണുന്നതിന്റെ ആവേശം മാത്രമാണ് ത്രിപുരയിലേതെന്നും അദ്ദേഹം എഴുതുന്നു.</p>
<p><strong>പോസ്റ്റിന്റെ പൂര്&#x200d;ണ രൂപം:</strong></p>
<p><em>നീണ്ട എഴുപത് വർഷത്തെ കമ്യൂണിസ്റ്റ് ഏകാധിപത്യത്തിനെതിരായ ജനാധിപത്യ മുന്നേറ്റത്തിലാണ് സോവിയറ്റ് യൂണിയനിൽ ജനങ്ങൾ ലെനിന്റെ പ്രതിമ അടിച്ചു തകർത്തത്. ത്രിപുരയിലെ 25 വർഷത്തെ സി.പി.എം തുടർ ഭരണത്തിനെതിരായ ജനവിധിക്കു ശേഷം സമാന രീതിയിൽ ജനങ്ങളുടെ ആഹ്ലാദാരവം നടക്കുന്നുവെന്ന് വരുത്താനാണ് ആർ.എസ്.എസ് ആസൂത്രണത്തിൽ അവിടെ നടക്കുന്ന അക്രമ പ്രവർത്തനങ്ങൾ. ഇത് തീർത്തും അപഹാസ്യമാണ്. നമ്മുടെ നാട് തുടക്കം മുതലേ ഒരു ജനാധിപത്യ രാജ്യമാണെന്ന് ഓർക്കണം.</em></p>
<p><em>25 വർഷം ത്രിപുരയിലും കമ്യൂണിസ്റ്റ് അടിച്ചമർത്തൽ ഭരണമായിരുന്നുവെന്നത് ഒരു സത്യമാണ്.</em><br />
<em> മേധാവിത്തമുള്ളിടത്തൊക്കെ അധീശത്വം സ്ഥാപിക്കുന്ന കമ്യൂണിസ്റ്റുകാരുടെ സ്ഥിരം ശൈലിയാണത്.</em><br />
<em> പക്ഷെ ത്രിപുരയിൽ ഓരോ തവണയും തെരഞ്ഞെടുപ്പിൽ ജനങ്ങളാണ് സി.പി.എമ്മിനെ അധികാരത്തിലേറ്റിയതെന്ന വസ്തുത കാണാതിരുന്നു കൂടാ! നമ്മുടെ ജനായത്ത സംവിധാനത്തെ ഇക്കാര്യത്തിൽ മുഖവിലക്കെടുത്തേ മതിയാകൂ &#8230;.</em></p>
<p><em>രായ്ക്കുരാമാനം കോൺഗ്രസ് മുക്ത ഭാരതം ഉരുവിട്ട് കൊണ്ടിരിക്കുകയാണ് ബി.ജെ.പി.</em><br />
<em> ഇന്ത്യയുടെ ജനാധിപത്യ മതേതര ആശയങ്ങളുടെ വേരറുക്കണമെങ്കിൽ അവക്ക് ബീജം നൽകി വളർത്തി വലുതാക്കിയ കോൺഗ്രസിനെ നിഷ്കാസനം ചെയ്യണമെന്ന് സംഘപരിവാരത്തിന് നല്ലപോലെ അറിയാം.</em><br />
<em> എന്നാൽ ആർ.എസ്.എസ് വിചാരധാരയിലെ മുഖ്യ ശത്രുക്കൾ മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും ദലിത് പിന്നോക്കക്കാർക്കും പുറമെ കമ്യൂണിസ്റ്റുകാരുമാണെന്നത് നാം പലവുരു പറഞ്ഞു കൊണ്ടിരിക്കുന്നതാണ്.</em><br />
<em> അത് ലക്ഷ്യം കാണുന്നതിന്റെ ആവേശമാണ് അവർ ത്രിപുരയിൽ ലെനിൻ പ്രതിമയും തമിഴ്നാട്ടിൽ പെരിയാർ പ്രതിമയും തകർത്ത് കൊണ്ട് ആഘോഷിക്കുന്നത്.</em></p>
<p><em>ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതി സംരക്ഷിക്കപ്പെടണം എന്ന ഉറച്ച നിലപാടാണ് ഇന്ന് എല്ലാവരിൽ നിന്നും രാജ്യം ആവശ്യപ്പെടുന്നത്. കൈ മെയ്‌ മറന്നെല്ലങ്കിലും എല്ലാ ജനാധിപത്യ കക്ഷികളും അതിനു വേണ്ടി ഒന്നിക്കണമന്ന വെളിപാടാണ് പ്രധാനം. തലക്ക് വെളിവില്ലെന്ന് സ്വയം നടിച്ചു കൊണ്ടിരിക്കുന്ന, &#8216;ത്രീ പുര&#8217; (ബംഗാൾ, ത്രിപുര, കേരളം)ക്ക് ശേഷം അവശേഷിക്കുന്ന കേരളത്തിലെ &#8216;വൺ പുര&#8217; സഖാക്കൾക്ക് ഇത് ബോധ്യമാകാൻ യാതൊരു സാധ്യതയും ഇനിയും ഇല്ല.</em></p>
<p><iframe loading="lazy" style="border: none; overflow: hidden;" src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpmsadiqaliofficial%2Fposts%2F1988190861221216%3A0&amp;width=500" width="500" height="575" frameborder="0" scrolling="no"></iframe></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sadiqali-facebook-post-on-lenin-statue-demolition.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
