<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>safari sainul aabidin &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/safari-sainul-aabidin/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 05 Dec 2024 06:27:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>safari sainul aabidin &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പ്രവാസി അവകാശങ്ങള്&#x200d;ക്കായി ഡല്&#x200d;ഹിയിലൊരു &#8216;ഡയസ്പോറ&#8217;</title>
		<link>https://www.chandrikadaily.com/a-diaspora-in-delhi-for-diaspora-rights.html</link>
					<comments>https://www.chandrikadaily.com/a-diaspora-in-delhi-for-diaspora-rights.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 05 Dec 2024 06:27:07 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[business]]></category>
		<category><![CDATA[Expatriate organizations]]></category>
		<category><![CDATA[Expatriates]]></category>
		<category><![CDATA[safari sainul aabidin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320516</guid>

					<description><![CDATA[അനിയന്ത്രിതമായ വിമാനയാത്രാ നിരക്ക് വര്&#x200d;ദ്ധനവും, പ്രവാസികളുടെ വോട്ടവകാശവും പ്രവാസികളുടെ മക്കളുടെ വിദ്യഭ്യാസവുമായിരുന്നു പ്രധാനമായും പരിഹാരം കാണേണ്ട വിഷയങ്ങളായി ഉന്നയിച്ചത്]]></description>
										<content:encoded><![CDATA[<p><strong>സഫാരി സൈനുല്&#x200d; ആബിദീന്&#x200d;</strong></p>
<p>&nbsp;</p>
<p>നാടിന്റെ സര്&#x200d;വ്വ മേഖലകളിലെയും വികസന മുന്നേറ്റത്തിന് നട്ടെല്ലായി വര്&#x200d;ത്തിക്കുന്ന പ്രവാസി സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളോടും മുഖം തിരിക്കുന്ന സര്&#x200d;ക്കാര്&#x200d; സമീപനങ്ങളില്&#x200d; മാറ്റം കൊണ്ടു വരാനും ശക്തമായ ഇടപെടലുകള്&#x200d; ആവശ്യപ്പെട്ടു കൊണ്ടും സര്&#x200d;ക്കാരുകളുടെ ശ്രദ്ധ ക്ഷണിക്കാന്&#x200d; വേണ്ടി പ്രവാസി സംഘടനകള്&#x200d; ഡല്&#x200d;ഹിയിലൊരു ഡയസ്പോറ സമ്മിറ്റി നടത്തുകയാണ്. ബില്യണ്&#x200d; ഡോളര്&#x200d; കണക്കിന് വരുമാനം രാജ്യത്തിന് ഉണ്ടാക്കി കൊടുക്കുന്ന ഒരു സമൂഹത്തോട് സ്വാഭാവികമായും ചെയ്യേണ്ട നീതിയുണ്ട്. ആ നീതി പലപ്പോഴും നിഷേധിക്കപ്പെടുന്നതായാണ് പ്രവാസി സമൂഹങ്ങള്&#x200d;ക്കുണ്ടാകുന്ന അനുഭവം.</p>
<p>അബുദാബി കെഎംസിസി യുടെ നേതൃത്വത്തില്&#x200d; പ്രവാസ ലോകത്തെ മുഴുവന്&#x200d; സംഘടനകളെയും ഒരുമിച്ചിരുത്തി കൊണ്ട് പ്രവാസികളുടെ ആവശ്യങ്ങള്&#x200d;ക്കായി ഒറ്റക്കെട്ടായി നില്&#x200d;ക്കേണ്ടതിന്റെയും വ്യാവസ്ഥാപിതമായ നീക്കങ്ങള്&#x200d;ക്ക് നേതൃത്വം നല്&#x200d;കേണ്ടതിന്റെ അനിവാര്യതയും ചര്&#x200d;ച്ച ചെയ്തു. 2024 ഫിബ്രവരിയില്&#x200d; അബുദാബി കെഎംസിസി നടത്തിയ കേരള ഫെസ്റ്റിലായിരുന്നു പ്രവാസികളുടെ വിഷയങ്ങളില്&#x200d; ഒരുമിച്ചിരുന്നു പരിഹാരത്തിലെത്തേണ്ടതിന്റെ അനിവാര്യത ആദ്യമായി ചര്&#x200d;ച്ചയാക്കിയത്. അനിയന്ത്രിതമായ വിമാനയാത്രാ നിരക്ക് വര്&#x200d;ദ്ധനവും, പ്രവാസികളുടെ വോട്ടവകാശവും പ്രവാസികളുടെ മക്കളുടെ വിദ്യഭ്യാസവുമായിരുന്നു പ്രധാനമായും പരിഹാരം കാണേണ്ട വിഷയങ്ങളായി ഉന്നയിച്ചത്. ഇതില്&#x200d; പ്രവാസികളുടെ വോട്ടവകാശവും വിമാന യാത്രാ നിരക്ക് വര്&#x200d;ദ്ധനവിലുള്ള ഇടപെടലും അടിയന്തിരമായി പരിഹരിക്കപ്പെടേണ്ടതാണെന്നതില്&#x200d; തര്&#x200d;ക്കമില്ല.</p>
<p>അബുദാബി കെഎംസിസിയുടെ നേതൃത്വം ഈ വിഷയവുമായി മുന്നോട്ട് വന്നപ്പോള്&#x200d; എല്ലാ പ്രവാസി സംഘടനകളും ഈ വിഷയത്തില്&#x200d; ഒരുമിച്ചു നിന്നു. കെഎംസിസി, ഇന്&#x200d;കാസ്,കേരള സോഷ്യല്&#x200d; സെന്റര്&#x200d;,ഇന്ത്യാ സോഷ്യല്&#x200d; സെന്റര്&#x200d;,അബുദാബി മലയാളി സമാജം,ശക്തി തിയേറ്റേഴ്‌സ്,ഡബ്ലുഎംസി തുടങ്ങിയ സംഘടനാ പ്രതിനിധികളൊക്കെ ഈ ശ്രമത്തില്&#x200d; ചേര്&#x200d;ന്നു നിന്നു. ഗള്&#x200d;ഫ് രാജ്യങ്ങള്&#x200d;ക്കു പുറമെ യുറോപ്യന്&#x200d; രാജ്യങ്ങളിലെയും പ്രതിനിധികള്&#x200d; ഡിസംബര്&#x200d; അഞ്ചിന് ഡല്&#x200d;ഹിയില്&#x200d; നടത്തുന്ന പ്രവാസി സംഗമത്തിന് എത്തുന്നത് ലോക മലയാളികള്&#x200d; ഒന്നടങ്കം ആഗ്രഹിക്കുന്ന വിഷയങ്ങളിലേക്കാണ് ഇത്തരം സംഗമങ്ങളിലെ ചര്&#x200d;ച്ചകള്&#x200d; നയിക്കുന്നതെന്നത് കൊണ്ടാണ്.</p>
<p>പ്രവാസികള്&#x200d;ക്കുവേണ്ടി ആരംഭിക്കുമെന്ന് പ്രഖ്യാപിക്കുന്ന മിക്ക പദ്ധതികളും യാഥാര്&#x200d;ത്ഥ്യമാകാതെ പോകുന്നത് ആ സമൂഹത്തെ വലിയ നിരാശയിലാഴ്ത്തുന്നുണ്ടെന്നത് അധികാരികള്&#x200d; മനസ്സിലാക്കണം. കപ്പല്&#x200d;സര്&#x200d;വീസ് എയര്&#x200d;കേരള പദ്ധതികളൊക്കെ ഇങ്ങനെ ഇല്ലാതായിപ്പോകുന്നതില്&#x200d; പെട്ടതാണ്. കഴിഞ്ഞ 50 വര്&#x200d;ഷമായി നിലനില്&#x200d;ക്കുന്ന പ്രശ്നമാണ് പ്രവാസി വോട്ടവകാശം. വിവിധ രാജ്യങ്ങള്&#x200d; അതാതു രാജ്യത്തെ പൗരന്മാര്&#x200d;ക്ക് വിദേശങ്ങളില്&#x200d; നിന്നു പോലും വോട്ടവകാശം ഉറപ്പാക്കാനുള്ള സാഹചര്യം ഒരുക്കുന്നുണ്ട്. എന്നാല്&#x200d; ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്, ആ രാജ്യത്തിന്റെ സര്&#x200d;വമേഖലകളിലും പുരോഗതിക്ക് നിതാനമായി മാറിയ പ്രവാസി സമൂഹത്തിന്റെ കാര്യത്തില്&#x200d; അനുകൂല നിലപാടെടുക്കാന്&#x200d; വലിയ സമയം വേണ്ടി വരുന്നു.</p>
<p>വിമാനയാത്രാ നിരക്ക് വര്&#x200d;ദ്ധനവില്&#x200d; സര്&#x200d;ക്കാര്&#x200d; യാതൊരു പ്രായോഗിക നിയന്ത്രണം വരുത്തിടത്തോളം അത് പ്രവാസികളെ ചൂഷണം ചെയ്യാനുള്ള ഒരു അവസരം മാത്രമാണ്. കാലങ്ങളായി ഇതില്&#x200d; കണ്ടു വരുന്ന ഒരു പ്രവണത, പ്രവാസികള്&#x200d; ഇത്തരത്തിലുള്ള വിഷയങ്ങളുന്നയിക്കുമ്പോള്&#x200d; വിമാനക്കമ്പനികള്&#x200d; കണക്കുകളുമായി വരികയും സര്&#x200d;ക്കാരിനെ തെറ്റിദ്ധരിപ്പിക്കുയും ചെയ്യുന്നു. അതോടെ അത്തരം ചര്&#x200d;ച്ചകള്&#x200d; വഴിമുട്ടുന്നു. ഈ രീതി അവസാനിക്കേണ്ടതുണ്ട്. വിമാനക്കമ്പനികള്&#x200d;ക്ക് യാതൊരു നഷ്ടവും വരാതെ തന്നെ ഈ ചൂഷണ വ്യവസ്ഥക്ക് അന്ത്യം കുറിക്കാന്&#x200d; സാധിക്കും. ഇതിനുള്ള പ്രായോഗിക പരിഹാര മാര്&#x200d;ഗ്ഗങ്ങള്&#x200d; പോലും പ്രവാസി സംഘടനകളുടെ പഠനങ്ങളിലൂടെയും ആലോചനകളിലൂടെയും ഉരിത്തിരിഞ്ഞു വന്നിട്ടുണ്ട്. സര്&#x200d;ക്കാര്&#x200d; ഇതിനെ മുഖവിലക്കെടുക്കുകയേ വേണ്ടൂ.</p>
<p>മറ്റൊരു പ്രധാനപ്പെട്ട വഷിയം പ്രവാസികളുടെ വോട്ടവകാശമാണ്. പ്രവാസികള്&#x200d;ക്ക് വിദേശത്തുനിന്നും വോട്ട് ചെയ്യാനുള്ള അവകാശം ഇപ്പോഴും യാഥാര്&#x200d;ത്ഥ്യ മായിട്ടില്ല. പ്രവാസ ലോകത്ത് പ്രവര്&#x200d;ത്തിക്കുന്ന വിവിധ മലയാളി സംഘടനകള്&#x200d; വിമാനങ്ങള്&#x200d; ചാര്&#x200d;ട്ട് ചെയ്തും വലിയ തുക മുടക്കിയും നാട്ടിലെ ജനാധിപത്യ പ്രക്രിയയില്&#x200d; പങ്കാളികളാവാന്&#x200d; ഇത്തവണയും എത്തുന്നുണ്ട്. എന്നാല്&#x200d; പ്രവാസികളും കാണിക്കുന്ന ഉത്തരവാദിത്വബോധവും രാജ്യകൂറും തിരിച്ച് കാണിക്കാന്&#x200d; സര്&#x200d;ക്കാരുകള്&#x200d;ക്കും രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d;ക്കും വേണ്ടത്ര സാധിക്കുന്നില്ലെന്നതാണ് യാഥാര്&#x200d;ത്ഥ്യം വോട്ടുചെയ്യുന്നതിനുവേണ്ടിമാത്രം വന്&#x200d;തുകമുടക്കി നാട്ടില്&#x200d; വരാന്&#x200d; എല്ലാ പ്രവാസികള്&#x200d;ക്കും സാധിക്കുന്ന കാര്യമല്ല.ഇന്ത്യന്&#x200d; പൗരത്വമുള്ള പ്രവാസികളില്&#x200d; ഒരു ചെറിയ ശതമാനത്തിനുമാത്രമേ അപ്രകാരം വോട്ടു ചെയ്ത് ജനാധിപത്യത്തിന്റെ മഹോത്സവത്തില്&#x200d; പങ്കെടുക്കാനുള്ള സാഹചര്യം ഉള്ളൂ എന്നതാണ് യാഥാര്&#x200d;ത്ഥ്യം.<br />
നൂറു കോടിയലധികം ജനങ്ങളുള്ള ഒരു രാജ്യത്ത് കുറച്ചാളുകളുകളുടെ സമ്മതിദായകവകാശ വിനിയോഗത്തെ കുറിച്ചുള്ള ആധികള്&#x200d; ഗൗരവത്തിലെടുക്കേണ്ടെന്ന് കരുതുന്നവരും ഉണ്ടാകാം. എന്നാല്&#x200d;, മാറിമറിയുന്ന ഇന്ത്യന്&#x200d; രാഷ്ട്രീയ സാഹചര്യത്തില്&#x200d; പൗരന്മാര്&#x200d; അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ആശങ്കകള്&#x200d; വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയകളില്&#x200d; നിന്ന് മാറി നിന്നാല്&#x200d; പൗരത്വം നഷ്ടപ്പെട്ടു പോവുമോ എന്നാങ്കപ്പെടുന്ന ധാരാളം ഉത്തരേന്ത്യന്&#x200d; സഹോദരന്മാരും ഗള്&#x200d;ഫ് മേഖലയില്&#x200d; ജോലി ചെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ, നിര്&#x200d;ണ്ണായക തെരഞ്ഞെടുപ്പുകളില്&#x200d; പ്രവാസികളുടെ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള അവസരം ഒരുക്കല്&#x200d; രാഷ്ട്രീയ പാര്&#x200d;ട്ടികളുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും ബാധ്യതയാണെന്ന് പറയാതെ വയ്യ.</p>
<p>&nbsp;</p>
<p>ഒണ്&#x200d;ലൈന്&#x200d; വോട്ട് പ്രോക്‌സി വോട്ട് വോഴി ഇന്ത്യന്&#x200d; പൗരന്മാര്&#x200d;ക്ക് വിദേശത്തു നിന്നും സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവസരം സര്&#x200d;ക്കാര്&#x200d; ഭാഗത്തു നിന്നും ഉണ്ടാവണമെന്നതാണ് ദീര്&#x200d;ഘകാലമായുള്ള ആവശ്യം. ഇതില്&#x200d; തെരഞ്ഞടുപ്പ് കമ്മീഷനും കേന്ദ്രസര്&#x200d;ക്കാരുമാണ് മുന്&#x200d;കൈ എടുക്കേണ്ടത്. സുപ്രീം കോടതി പോലും ഇക്കാര്യത്തില്&#x200d; അനുകൂല തീരുമാനമെടുക്കാന്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നിട്ടും അനുകൂല വിധിയുണ്ടായില്ല. ഗള്&#x200d;ഫില്&#x200d; ജോലി ചെയ്യുന്ന മറ്റു വിദേശരാജ്യങ്ങളില്&#x200d; നിന്നുള്ളവര്&#x200d;ക്ക് ഈ വോട്ടിങ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഫിലിപ്പൈന്&#x200d;സുകാര്&#x200d; അവരുടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്&#x200d; ഇ -വോട്ടിങ് നടത്തിയാണ് മുന്നോട്ടു പോകുന്നത് തെരഞ്ഞെടുപ്പ് കമീഷന്റെ മാനദണ്ഡങ്ങള്&#x200d;ക്ക് വിധേയമായി നിര്&#x200d;മിക്കുന്ന ഒരു ഡിജിറ്റല്&#x200d; ബാലറ്റ് ആണ് അവര്&#x200d;ക്കുള്ളത്.</p>
<p>ആറുമാസം എങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്തിട്ടുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകള്&#x200d; കൊടുത്താല്&#x200d; അവരെ ഡിജിറ്റല്&#x200d; വോട്ടേഴ്സ് ലിസ്റ്റില്&#x200d; ചേര്&#x200d;ക്കും. അവരുടെ ഇമെയില്&#x200d; വിലാസങ്ങളില്&#x200d; ഇ- ബാലറ്റ് ഇലക്ഷന്&#x200d; ദിവസങ്ങളില്&#x200d; അയച്ചുകൊടുത്തു രഹസ്യ പിന്&#x200d;നമ്പറും നല്&#x200d;കി ബാലറ്റില്&#x200d; കമ്പ്യൂട്ടര്&#x200d; ഉപയോഗിച്ച് തന്നെ വോട്ട് രേഖപ്പെടുത്തി ഇ-മെയില്&#x200d; വഴി തിരികെ അയക്കണം. ഈ രീതി ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമീഷന്&#x200d; അംഗീകരിച്ചതുമാണ്.എന്നാല്&#x200d;, വ്യക്തമായ തീരുമാനത്തിലെത്താന്&#x200d; അധികാരികള്&#x200d; താല്&#x200d;പര്യം കാണിച്ചില്ല. ഈ പ്രശ്നത്തിനും പരിഹാരം കാണേണ്ടതുണ്ട്. സര്&#x200d;ക്കാരുകള്&#x200d; തെരഞ്ഞെടുപ്പ് കാലത്ത് കാണിക്കുന്ന പ്രവാസി സ്‌നേഹങ്ങള്&#x200d;ക്കപ്പുറം, നാടിന്റെ സാമ്പത്തിക നട്ടെല്ലായ പ്രവാസികളുടെ അടിസ്ഥാന ആവശ്യങ്ങളെ ഏറ്റെടുക്കുന്നതില്&#x200d; എത്രത്തോളം ആത്മാര്&#x200d;ത്ഥതയും ചങ്കുറപ്പും കാണിക്കുന്നവരാണെന്നത് സംശയാസ്പദമാണ്.<br />
ലോകം അതിവേഗം മാറുന്ന വര്&#x200d;ത്തമാനകാലത്ത് അരനൂറ്റാണ്ടുകാലമായി പ്രവാസികള്&#x200d; അനുഭവിക്കുന്ന പ്രശ്‌നങ്ങള്&#x200d;ക്ക് മാത്രം മാറ്റം വരുന്നില്ലെന്നതും തീര്&#x200d;ത്തും വേദനാജനകമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-diaspora-in-delhi-for-diaspora-rights.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാമൂഹ്യ പുരോഗതിക്ക് സാമുദായിക ഐക്യം അനിവാര്യം</title>
		<link>https://www.chandrikadaily.com/community-cohesion-is-essential-for-social-progress.html</link>
					<comments>https://www.chandrikadaily.com/community-cohesion-is-essential-for-social-progress.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 07 Nov 2024 05:41:05 +0000</pubDate>
				<category><![CDATA[Article]]></category>
		<category><![CDATA[More]]></category>
		<category><![CDATA[article]]></category>
		<category><![CDATA[chandrika]]></category>
		<category><![CDATA[safari sainul aabidin]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=316562</guid>

					<description><![CDATA[സഫാരി സൈനുൽ ആബിദീൻ കലഹങ്ങളും ഭിന്നിപ്പുകളും മാനവ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യാ ചരിത്രം പരിശോധിച്ചാലും നമുക്കിതു ബോധ്യമാകും. സമ്പന്നമായ നാട്ടു രാജ്യങ്ങളുടെ കൂട്ടമായിരുന്ന ഇന്ത്യാ ഉപഭൂഘണ്ഡം രണ്ടു നൂറ്റാണ്ടോളം ബ്രിട്ടീഷ് അധിനിവേശത്തിലേക്ക് വഴുതി വീണത് പരസ്പര ഭിന്നിപ്പിന്റെയും ഏറ്റുമുട്ടലുകളുടെയും ഫലമായിരുന്നു. ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യം 1947ൽ ഇന്ത്യ വിട്ടു പോകുമ്പോൾ അവിഭക്ത ഇന്ത്യാ ദേശം ദാരിദ്ര്യത്തിന്റെ പിടിയിലമർന്നിരുന്നു. ബ്രിട്ടീഷുകാരുമായി ഒരു നിലയ്ക്കും സഹകരിക്കില്ലെന്നു പ്രഖ്യാപിച്ചതിന്റെ പേരിൽ അക്കാലത്തും സമസ്ത വിമർശനം നേരിട്ടിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലാകെയും ബ്രിട്ടീഷ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സഫാരി സൈനുൽ ആബിദീൻ</strong></p>
<p>കലഹങ്ങളും ഭിന്നിപ്പുകളും മാനവ ചരിത്രത്തിന്റെ ഭാഗമാണ്. ഇന്ത്യാ ചരിത്രം പരിശോധിച്ചാലും നമുക്കിതു ബോധ്യമാകും. സമ്പന്നമായ നാട്ടു രാജ്യങ്ങളുടെ കൂട്ടമായിരുന്ന ഇന്ത്യാ ഉപഭൂഘണ്ഡം രണ്ടു നൂറ്റാണ്ടോളം ബ്രിട്ടീഷ് അധിനിവേശത്തിലേക്ക് വഴുതി വീണത് പരസ്പര ഭിന്നിപ്പിന്റെയും ഏറ്റുമുട്ടലുകളുടെയും ഫലമായിരുന്നു. ഭിന്നിപ്പിച്ചു ഭരിച്ച ബ്രിട്ടീഷ് സാമ്രാജ്യം 1947ൽ ഇന്ത്യ വിട്ടു പോകുമ്പോൾ അവിഭക്ത ഇന്ത്യാ ദേശം ദാരിദ്ര്യത്തിന്റെ പിടിയിലമർന്നിരുന്നു. ബ്രിട്ടീഷുകാരുമായി ഒരു നിലയ്ക്കും സഹകരിക്കില്ലെന്നു പ്രഖ്യാപിച്ചതിന്റെ പേരിൽ അക്കാലത്തും സമസ്ത വിമർശനം നേരിട്ടിട്ടുണ്ട്. കേരളത്തിലും ഇന്ത്യയിലാകെയും ബ്രിട്ടീഷ് അധിനിവേശത്തിന്റെ തിക്ത ഫലങ്ങൾ ഏറെയനുഭവിച്ച ഒരു സമുദായമാണ് മുസ്ലിം സമുദായം. അതിന്റെ ദുരന്ത ഫലങ്ങളിൽ നിന്നു കരകയറാൻ പതിറ്റാണ്ടുകൾ വേണ്ടി വന്നുവെന്നത് വർത്തമാന കാല യാഥാർത്ഥ്യമാണ്. കേരള മുസ്ലിംകൾക്കിടയിലെ ധാർമിക, നവോത്ഥാന, രാഷ്ട്രീയ മുന്നേറ്റങ്ങൾ അതിനു കാരണമായിട്ടുണ്ട്. ഇതിൽ മുസ്ലിം സമുദായത്തിലെ ബഹുഭൂരിപക്ഷത്തിന്റെയും ധർമ പാതയിലെ വഴികാട്ടി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയാണ്. അതേസമയം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കേരളത്തേക്കാൾ കൂടുതൽ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളുണ്ട്. മുസ്ലിം ജനവിഭാഗം ഗതി നിർണയിക്കുന്ന മണ്ഡലങ്ങൾ അംഗുലീ പരിമിതവുമല്ല. കേരളത്തേക്കാൾ സാമൂഹ്യ നിലവാരം, തൊഴിൽ സാധ്യത എന്നിവയിൽ മുന്നിട്ടു നിൽക്കുന്ന പ്രദേശങ്ങളുമുണ്ട്. പിന്നെയെന്താണ് കേരളവും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം. കേരളത്തിലെ മുസ്ലിംകൾക്ക് മത, രാഷ്ട്രീയ രംഗങ്ങളിൽ കൃത്യമായ നേതൃത്വമുണ്ടായിരുന്നു എന്നതു മാത്രമാണ് അതിനുള്ള ഉത്തരം.</p>
<p>സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ കേരള മുസ്ലിംകൾ വിദ്യാഭ്യാസ പരമായും സാമൂഹ്യമായും ഏറെ പുരോഗതി പ്രാപിച്ചിട്ടുണ്ട്. നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അടക്കമുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുമായി ലോകം മുന്നേറുമ്പോൾ അതിന്റെ ചുവടു പിടിച്ചു മുന്നോട്ടു പോകാൻ നാം പര്യാപതരാകണം. ഇതിൽ ഏറെക്കുറെ വിജയിക്കുന്നുണ്ട് എന്നു തന്നെ വേണം കരുതാൻ. മുസ്ലിംകളും ഇതര സമുദായങ്ങളും തമ്മിലുള്ള വൈജ്ഞാനിക, സാമൂഹ്യ അന്തരം കുറഞ്ഞു വരുന്നുണ്ട്. ഏറെ മുന്നേറാനുണ്ടെങ്കിലും ലക്ഷണങ്ങൾ ശുഭകരമാണ്. മുസ്ലിം സമൂഹത്തിന്റെ സാമൂഹ്യ പുരോഗതി വിലയിരുത്തുമ്പോൾ അളവുകോൽ പലപ്പോഴും ഗൾഫ് കുടിയേറ്റവും അറബിപ്പൊന്നും മാത്രമായി ചുരുക്കപ്പെടാറുണ്ട്.</p>
<p>എന്നാൽ കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുമായി ആയിരക്കണക്കിന് സ്ഥാപനങ്ങൾ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നൽകാനായി സമസ്തയുടെ കീഴിൽ നടത്തപ്പെടുന്നുണ്ട്. കേവലം മദ്രസാ വിദ്യാഭ്യാസം മാത്രമായി ഒതുങ്ങുന്നതല്ല സമസ്തയുടെ വൈജ്ഞാനിക ശൃംഖല. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷവും ഭൗതിക തലങ്ങളിൽ യോഗ്യത നേടാവുന്ന വിവിധ കോഴ്സുകൾ കോളേജ് തലങ്ങളിൽ സമസ്ത നേരിട്ടു നടത്തി വരുന്നുണ്ട്. സമസ്തയുടെ സ്വാധീനത്തിൽ പിറവിയെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആയിരക്കണക്കിനു വേറെയുമുണ്ട്. സംഘടനയുടെ നേതാക്കളും പ്രവർത്തകരുമെല്ലാം തന്നെയാണ് ഇതിനു നേതൃത്വം നല്കുന്നത്. ഇവയിൽ നിന്നെല്ലാം ധാർമിക, ഭൗതിക വൈജ്ഞാനിക യോഗ്യതകൾ നേടിയിറങ്ങുന്ന തലമുറകൾ സാമൂഹ്യ നവോത്ഥാനത്തിൽ വഹിക്കുന്ന പങ്ക്, പലപ്പോഴും ചരിത്രത്തിന്റെ കണക്കു പുസ്തകത്തിൽ രേഖപ്പെടാതെ പോകുന്നുണ്ടെങ്കിലും അവയുടെ സ്വാധീനം നമുക്ക് വിസ്മരിക്കാവതല്ല.</p>
<p>ഗൾഫ് രാജ്യങ്ങളിലെ സമസ്ത മേഖലകളിലും ഉന്നത തൊഴിൽ രംഗങ്ങളിൽ ഇവിടെ പഠിച്ചിറങ്ങിയവരെ കാണാവുന്നതാണ്. അറബി ഭാഷാ പഠന രംഗത്ത് സമസ്ത നൽകിയ സംഭാവനകൾ ഗൾഫ് കുടിയേറ്റത്തിന്റെ ഗുണഫലങ്ങൾ സ്വരൂപിക്കാൻ മലയാളിക്ക് അവസരം നൽകിയിട്ടുണ്ട്. ഇവിടെ രാഷ്ട്രീയത്തിന് എന്തു പ്രസക്തി എന്നന്വേഷിക്കുന്നവരോടാണ് പറയുവാനുള്ളത്. ഫാഷിസവും ഇസ്ലാമോഫോഭിയയും അരങ്ങു വാഴുന്ന ഇക്കാലത്ത് സ്വന്തം വലിപ്പത്തെ കുറിച്ച് ചിന്തിച്ചു ചെറുതാകുന്നതിനു പകരം കേരളത്തിൽ ലഭ്യമായിട്ടുള്ള രാഷ്ട്രീയ സുരക്ഷ കൂടി ഇല്ലാതാക്കാനുള്ള ശ്രമം അനുഗുണമല്ല. സമുദായം രാഷ്ട്രീയമായി സംഘടിച്ചതിന്റെ ഗുണഫലം കൂടിയാണ് നാടൊട്ടുക്കും ഉയർന്നു നിൽക്കുന്ന മത സ്ഥാപനങ്ങൾ. അതിൽ സമസ്തയുടേതു മാത്രമല്ല ഉൾപ്പെടുന്നത്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനവുമായി യോജിച്ചു മുന്നേറിയതിന്റെ അടയാളം കൂടിയാണത്. ദോഷങ്ങൾ അന്വേഷിച്ചു പിടിച്ചു പെരുപ്പിച്ചു കാണിക്കുകയും അൽപ്പ വിചാരത്തോടെ സമീപിക്കുകയും ചെയ്യുന്നതിനു പകരം ഗുണപരമായ കാര്യങ്ങളിൽ സമൂഹം ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്.</p>
<p>മുസ്ലിം ലീഗിന്റെയും സമസ്തയുടെയും വളർച്ചക്കു പിന്നിലെ ധൈഷണിക, ആത്മീയ നേതൃത്വത്തെ തെരഞ്ഞാൽ തെരഞ്ഞു ചെന്നാൽ എത്തിപ്പെടുന്നത് പ്രവാചക പരമ്പരയിലെ രണ്ടു പ്രമുഖ കുടുംബങ്ങളായ ബാഫഖി, പാണക്കാട് കടുംബങ്ങളിലാണ്. അവരുടെ ദീർഘ വീക്ഷണത്തിന്റെ ഫലമായാണ് സമസ്ത വിദ്യാഭ്യാസ ബോർഡ് രൂപപ്പെട്ടത്. വിശിഷ്യാ ബാഫഖി തങ്ങളാണ് അതിനു നേതൃത്വം നൽകിയത്. ഈ രണ്ടു കുടുംബങ്ങളുടെയും പിൻതലമുറക്കാർ ഇരു സംഘടനകളുടെയും നേതൃ തലത്തിൽ ഇപ്പോഴും സജീവവുമാണ്. ഇവരെ തെരഞ്ഞു പിടിച്ചു വിമർശിക്കുകയും ഒറ്റതിരിഞ്ഞു അക്രമിക്കുകയും ചെയ്യുന്നത് ഒട്ടും കരണീയമല്ല. ഇരു പ്രസ്ഥാനങ്ങളെയും ഇന്നു നയിക്കുന്ന സാദിഖലി ശിഹാബ് തങ്ങളും സമസ്തയുടെ ജിഫ്രി തങ്ങളും പദവിക്ക് നിരക്കാത്തവരാണെന്ന തോന്നൽ സമുദായത്തിന്റെ ഗുണം കാക്ഷിക്കുന്ന ഏതെങ്കിലും പണ്ഡിതനോ, സാധാരണക്കാരനോ ഉണ്ടെന്നു തോന്നുന്നില്ല. പണക്കാട് കുടുംബം കൈമാറിപ്പോരുന്ന ധാർമികവും വിവേകപരവുമായ ആശയ സംവേദനക്ഷമതയിൽ സാദിഖലി തങ്ങൾ ഒട്ടും പിറകിലല്ല. കുടുംബം എന്നതിൽ കവിഞ്ഞ് സമൂഹത്തിന്റെ നേതൃത്വം അവരിൽ ഭദ്രമാകുന്നതിനു ഈ കാരണങ്ങളാലാണ്. സമസ്തയുടെ അഭിപ്രായങ്ങൾ കേരളം കാതോർക്കുന്നതും ജിഫ്രി തങ്ങളുടെ നിലപാടുകളും പക്വമായ ഇടപെടലുകളും അടക്കമുള്ള കാരണങ്ങളാലാണ്.</p>
<p>മുജാഹിദ് പ്രസ്ഥാനവുമായി വിയോജിപ്പ് നിലനിൽക്കുമ്പോഴും കെഎം സീതി സാഹിബിനെയും എംകെ ഹാജിയെയും പിന്തുടർന്ന് നമസ്കരിക്കുകയും പരസ്പരം സ്ഥാപനങ്ങൾ ഉദ്ഘാടനം ചെയ്യുകയും ചെയ്യുകയും ചെയ്യുന്ന സംഭവങ്ങൾക്ക് ബാഫഖി തങ്ങളുടെ കാലം തന്നെ സാക്ഷിയാണ്. സമസ്തയും ലീഗും അവരവരുടെ നിലപാടുകളിൽ ഉറച്ചു നിന്നുകൊണ്ടു തന്നെ യോജിക്കാവുന്ന മേഖലകളിൽ യോജിച്ചു തന്നെയാണ് ഇക്കാലം വരെ മുന്നോട്ടു പോയത്.<br />
നമ്മുടെ പ്രതികരണങ്ങൾ എന്തു ഫലങ്ങളാണുണ്ടാക്കുകയെന്ന സൂക്ഷ്മ ബോധം നമുക്കുണ്ടായിരിക്കണം. സമുദായത്തിന്റെ ഐക്യത്തെ മാത്രമല്ല, സുദായത്തെ തന്നെ തകർക്കാൻ പുറത്തു നിന്നും ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ അകത്തു നിന്നും വാതിൽ തുറന്നു കൊടുക്കാനുള്ള ശ്രമം ആരുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൂടാ. കുറ്റങ്ങൾ കണ്ടെത്താനുള്ള ഭൂതക്കണ്ണാടികൾ താഴെ വെച്ച് യുവ പണ്ഡിതൻമാർ സമൂഹത്തിൽ ഐക്യത്തിനു പ്രാധാന്യം നൽകി മുന്നോട്ടു പോകണം. വൈജ്ഞാനികവും രാഷ്ട്രീയവുമായ നേതൃത്വങ്ങൾ വിശേഷിച്ചും ഐക്യത്തോടെ മുന്നോട്ടു പോകേണ്ടതുണ്ട്.</p>
<p>അസ്വാരസ്യങ്ങളുണ്ടെങ്കിൽ പറഞ്ഞു തീർത്ത് പൊതു ജനങ്ങളുടെ കാതും നാവും ധർമ പാതയിലേക്കു തിരിച്ചു വിടേണ്ടവരാണ് നാം. പകരം സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം കുറ്റപ്പെടുത്തുന്ന അവസ്ഥ എങ്ങിനെ സംഭവിച്ചു എന്നത് യുവ തലമുറ ആലോചനയ്ക്കു വിധേയമാക്കേണ്ടതാണ്. വിട്ടുവീഴ്ചയുടെ ഹുദൈബിയാ സന്ധികൾ ഉദ്ഘോഷിക്കുന്ന സമുദായത്തിന്റെ ഭാവി നേതൃത്വത്തിലേക്ക് വരേണ്ട ചെറുപ്പാക്കാർ പക്വതയോടെയും പാകതയോടെയും വിഷയങ്ങൽ കൈകാര്യം ചെയ്യാനുള്ള ശേഷി കൈവരിക്കണം. പൊതു ഇന്ത്യൻ പശ്ചാത്തലത്തിൽ രാഷ്ട്രീയ പ്രസ്ഥാനത്തിൽ അടിയുറച്ചു നിൽക്കുന്നവർക്ക് അതിനുസരിച്ചു മുന്നോട്ടു പോകേണ്ടതുണ്ട്. സാമുദായിക അസ്തിത്തോടെയുള്ള നിലനിൽപ്പിനു മാത്രമല്ല, ഊരും ഉയിരും സംരക്ഷിക്കപ്പെടണമെങ്കിൽ രാഷ്ട്രീയ കൂട്ടായ്മ അനിവാര്യമാണെന്നു ചിന്തിക്കുന്നവരാണ് ഏറെയും. അവർക്കും മത നേതൃത്വത്തിനു കീഴിൽ തുടർന്നു പോകാനുള്ള സമവായ മേഖലകൾ മുന്നിൽ കണ്ടു വേണം പണ്ഡിതൻമാരുടെ പ്രതികരണം. മത ചിന്തകളുമായി കൂടുതൽ മുന്നോട്ടു പോകുന്നുവരിൽ ചില യുവ പണ്ഡിതൻമാർ ഒഴികെ മറ്റാർക്കും ഈ പോക്ക് നന്നായി തോന്നുന്നുമില്ല. ചുരുക്കത്തിൽ മതപരമായ മുന്നോട്ടു പോക്കിന് സംഘടന എന്തിന് എന്ന ചിന്ത വളർത്താൻ മാത്രമേ ഇപ്പോഴുള്ള സംഭവ വികാസങ്ങൾ ഉപകരിക്കുകയുള്ളൂ.</p>
<p>രൂപീകരണ കാലം തൊട്ട് യാഥാസ്തികത ആരോപണം ഏറെ നേരിട്ടാണ് സമസ്ത ഇത്രയും വളർച്ച പ്രാപിച്ചത്. നവോത്ഥാന സംഘടനകൾ എത്രയൊക്കെ ശ്രമിച്ചിട്ടും സംഘടനാപരമായി ഇതിലേറെ പ്രശ്നങ്ങൾ കഴിഞ്ഞു പോയിട്ടും കേരള മുസ്ലിംകളുടെ പ്രഥമ സംഘടനയായി സമസ്ത ഇന്നും നിലനിൽക്കുന്നു എന്നതു തന്നെയാണ് അതിന്റെ യോഗ്യത. ഒരു നേതൃത്വത്തിന്റെ കീഴിൽ നിശബ്ദമായി മുന്നോട്ടു പോകുന്നു എന്നതു തന്നെയാണ് അതിന്റെ പ്രധാന കാരണം. ചെയ്തു വെച്ച ഓരോ കാര്യങ്ങളും വിളിച്ചു കൂവുന്ന പിടക്കോഴി സംസ്കാരം സമസ്തയ്ക്കില്ല. കാരണം സംഘടന എന്നതിനേക്കാൾ വലിയ ആശയ സംസ്കാരമാണ് അതിന്റെ ഘടന നിർണയിക്കുന്നത്. പൈതൃകങ്ങൾക്കു നേരെ പഴഞ്ചൻ ആരോപണം ഉന്നയിക്കുകയും അതു സ്ഥാപിക്കാൻ പരിശ്രമിക്കുകയും ചെയ്യുന്ന പ്രവണത പൊതു സമൂഹത്തിൽ സംഘടനയെയും സമുദായത്തെയും താറടിക്കാൻ മാത്രമേ ഉതകുകയുള്ളൂ. പൈതൃകം തന്നെയാണ് സമസ്തയുടെ ആശയങ്ങളിൽ ജനങ്ങളെ അണിനിരത്തുന്നത്. ഇതു മനസ്സിലാക്കാതെ സമൂഹ മാധ്യമങ്ങളിലേക്കും പൊതു ഇടങ്ങളിലേക്കും പ്രശ്നങ്ങളെ വലിച്ചിഴക്കുന്നത് മലർന്നു കിടന്നു തുപ്പുന്നതിനു സമാനമായിരിക്കും. വ്യത്യസ്ത ചിന്തകളുണ്ടെങ്കിലും പണ്ഡിതൻമാർ സമുദായത്തിന്റെ പുരോഗതി ലക്ഷ്യമാക്കി പരസ്പരം ആശ്ലേഷിക്കേണ്ടവരാണ്. രാഷ്ട്രീയ ആക്രമണ ലക്ഷ്യങ്ങളുടെ ഉപകരങ്ങളായി അവർ മാറിക്കൂടാ. അതിരുകടന്ന ആക്ഷേപക്ഷങ്ങൾ അവർക്കന്യമായിരിക്കണം. അവരുടെ ലക്ഷ്യങ്ങൾ കൃത്യവും സുതാര്യവുമായിരിക്കണം. ലീഗിന്റെയും സമസ്തയുടെയും ചരിത്രം നമ്മെ ബോധ്യപ്പെടുത്തുന്നതും ഇതു തന്നെ. സാമൂഹ്യ പുരോഗതിക്ക് സാമുദായിക ഐക്യം അനിവാര്യമാണെന്നത് സമുദായത്തെ സ്നേഹിക്കുന്നവർ നിരന്തരം ഓർത്തുക്കേണ്ടതാണ്. അങ്ങനെ അസ്വാരസ്യങ്ങളില്ലാത്ത സാമൂഹ്യാന്തരീക്ഷം കെട്ടിപ്പടുക്കാൻ സാധിക്കട്ടെ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/community-cohesion-is-essential-for-social-progress.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
