<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Safety &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/safety/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 10 Dec 2025 10:36:45 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Safety &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിച്ച് അയ്യപ്പ ഭക്തര്‍; ട്രെയിനില്‍ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തി</title>
		<link>https://www.chandrikadaily.com/shabarimala-devotees-defied-safety-instructions-camphor-lit-prayers-were-offered-in-the-train.html</link>
					<comments>https://www.chandrikadaily.com/shabarimala-devotees-defied-safety-instructions-camphor-lit-prayers-were-offered-in-the-train.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 10 Dec 2025 10:30:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Ayyappadevotees]]></category>
		<category><![CDATA[Camphor]]></category>
		<category><![CDATA[instructions]]></category>
		<category><![CDATA[Safety]]></category>
		<category><![CDATA[train]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367933</guid>

					<description><![CDATA[ട്രെയിനിലെ സ്ലീപ്പര്‍ കോച്ചില്‍ വെച്ചാണ് ഇന്ന് പുലര്‍ച്ചെ കര്‍പ്പൂരം കത്തിച്ച് പ്രാര്‍ത്ഥന നടത്തിയത്.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: ട്രെയിനില്&#x200d; കര്&#x200d;പ്പൂരം കത്തിച്ച് പ്രാര്&#x200d;ത്ഥന നടത്തി ശബരിമല തീര്&#x200d;ത്ഥാടകര്&#x200d;.വിശാഖപട്ടണം-കൊല്ലം സൂപ്പര്&#x200d;ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ട്രെയിനിലെ സ്ലീപ്പര്&#x200d; കോച്ചില്&#x200d; വെച്ചാണ് ഇന്ന് പുലര്&#x200d;ച്ചെ കര്&#x200d;പ്പൂരം കത്തിച്ച് പ്രാര്&#x200d;ത്ഥന നടത്തിയത്.</p>
<p>ദക്ഷിണ റെയില്&#x200d;വേ ട്രെയിനിലെ കര്&#x200d;പ്പൂരം കത്തിച്ചുളള പൂജ വിലക്കിയിരുന്നു. കര്&#x200d;പ്പൂരം കത്തിച്ച് പൂജ നടത്തിയാല്&#x200d; പിഴയും മൂന്ന് വര്&#x200d;ഷം വരെ തടവും ലഭിക്കുമെന്ന് റെയില്&#x200d;വേ മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു. സംഭവത്തില്&#x200d; അന്വേഷണം വേണമെന്നാണ് മറ്റ് യാത്രക്കാരുടെ ആവശ്യം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shabarimala-devotees-defied-safety-instructions-camphor-lit-prayers-were-offered-in-the-train.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദൈവത്തിന്റെ നാട്ടിൽ കുട്ടികൾക്ക് രക്ഷയില്ല: 8വർഷത്തിനിടെ അതിക്രമത്തിന് ഇരയായത് 33,088 കുട്ടികൾ</title>
		<link>https://www.chandrikadaily.com/there-is-no-safety-for-children-in-gods-country-33088-children-were-victims-of-violence-in-8-years.html</link>
					<comments>https://www.chandrikadaily.com/there-is-no-safety-for-children-in-gods-country-33088-children-were-victims-of-violence-in-8-years.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 19 Nov 2023 13:19:29 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[children]]></category>
		<category><![CDATA[Safety]]></category>
		<category><![CDATA[victims]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283443</guid>

					<description><![CDATA[അതിക്രമങ്ങൾക്കിരയായ നാടോടികളുടെയും ഇതര സംസ്ഥാനക്കാരുടെയും കൃത്യമായ കണക്കില്ല.]]></description>
										<content:encoded><![CDATA[<p>ദൈവത്തിന്റെ നാടെന്ന് കീർത്തികേട്ട കേരളത്തിൽ പിഞ്ചോമനകൾക്കെതിരായ പീഡനം അനുദിനം പെരുകുന്നു. വധശിക്ഷവരെ കിട്ടാവുന്ന അതിശക്തമായ പോക്സോ നിയമമുണ്ടെങ്കിലും 8വർഷത്തിനിടെ ഈ ഇനത്തിൽ 33,088 കേസുകളുണ്ടായി. 225കുട്ടികൾ കൊല്ലപ്പെട്ടു. 10,168കുഞ്ഞുങ്ങൾ ലൈംഗിക അതിക്രമത്തിനിരയായി. 1667കുട്ടികളെ തട്ടിക്കൊണ്ടുപോയി. ഇക്കാലയളവിൽ 74ശൈശവ വിവാഹങ്ങളുമുണ്ടായി. അതിക്രമങ്ങൾക്കിരയായ നാടോടികളുടെയും ഇതര സംസ്ഥാനക്കാരുടെയും കൃത്യമായ കണക്കില്ല. പുറത്തറിയാതെയും കേസില്ലാതെയും ഒത്തുതീർപ്പായിപ്പോവുന്നതുമായ കേസുകൾ ഇതിന്റെ പലമടങ്ങുണ്ടാവും.</p>
<p>കുഞ്ഞുങ്ങൾക്കെതിരായ അതിക്രമങ്ങൾക്കുപിന്നിൽ ലഹരി, കുടുംബപ്രശ്നങ്ങൾ, ക്വട്ടേഷൻ എന്നിങ്ങനെ പല കാരണങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. ബാലാവകാശ കമ്മിഷനും പൊലീസിനും ശിശുക്ഷേമസമിതിക്കുമൊന്നും അതിക്രമങ്ങൾ തടയാനാവുന്നില്ല. പോക്സോ കേസുകളേറെയും തിരുവനന്തപുരത്താണ്. 620പോക്സോ ഇരകൾക്ക് സർക്കാർ 14.39കോടി നഷ്ടപരിഹാരം നൽകി. പ്രതിയെ കിട്ടാത്ത കേസുകളിലും ആസിഡാക്രമണങ്ങളിലും നഷ്ടപരിഹാരം നൽകുന്നുണ്ട്. പ്രതികളിലേറെയും അയൽക്കാരും ബന്ധുക്കളും രക്ഷിതാക്കളുടെ സുഹൃത്തുക്കളും അദ്ധ്യാപകരുമാണ്. 2022ലെ 4518പോക്സോ കേസുകളിൽ 115സ്ത്രീകളടക്കം 5002പ്രതികളുണ്ട്. ഒരുവർഷത്തിനകം വിചാരണയും ശിക്ഷയും വേണമെന്നാണ് നിയമമെങ്കിലും നീണ്ടുപോവും. 2022ലെ 4518കേസുകളിൽ വിധിയായത് 68ൽമാത്രം. ഇതിൽ പ്രതികൾ ശിക്ഷിക്കപ്പെട്ടത് എട്ടെണ്ണത്തിൽ. 13,000ത്തോളം കേസുകൾ കെട്ടിക്കിടക്കുന്നു.</p>
<p>പോക്സോ കേസുകളിൽ അന്വേഷണം പൂർത്തിയാവാൻ കാലതാമസമുണ്ടാവുന്നെന്നും പ്രതികൾക്കെതിരെ തെളിവ് ശേഖരിക്കുന്നതിൽ വീഴ്ച സംഭവിക്കുന്നെന്നും അടുത്തിടെ എ.ഡി.ജി.പി എം.ആർ.അജിത്കുമാർ മനുഷ്യാവകാശകമ്മിഷനിൽ തുറന്നുസമ്മതിച്ചിരുന്നു. അന്വേഷണ, വിചാരണ വേളകളിൽ മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മേൽനോട്ടത്തിൽ വീഴ്ചയുണ്ടാവുന്നു. വിചാരണവേളയിൽ അതിജീവിതയും സാക്ഷികളും പ്രതിക്ക് അനുകൂലമായി മൊഴി മാറ്റുന്നു. പ്രതികളിൽ നിന്ന് പണവും ആനുകൂല്യങ്ങളും കൈപ്പറ്റി കേസ് ഒത്തുതീർപ്പാക്കുന്നെന്നും എ.ഡി.ജി.പി പറഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-is-no-safety-for-children-in-gods-country-33088-children-were-victims-of-violence-in-8-years.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്&#x200d; സംസ്ഥാനത്ത് വ്യാപകമായി പരിശോധന; 929 സ്ഥാപനങ്ങള്&#x200d; അടച്ചുപൂട്ടി</title>
		<link>https://www.chandrikadaily.com/widespread-inspection-in-the-state-under-the-leadership-of-the-food-safety-department-929-establishments-were-closed-down.html</link>
					<comments>https://www.chandrikadaily.com/widespread-inspection-in-the-state-under-the-leadership-of-the-food-safety-department-929-establishments-were-closed-down.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 02 Aug 2023 01:11:28 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Department]]></category>
		<category><![CDATA[food]]></category>
		<category><![CDATA[inspection]]></category>
		<category><![CDATA[Safety]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267676</guid>

					<description><![CDATA[ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്&#x200d; സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്&#x200d; ഫോസ്‌കോസ് ലൈസന്&#x200d;സ് െ്രെഡവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്&#x200d; നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ്. ലൈസന്&#x200d;സ് ഇല്ലാതെ പ്രവര്&#x200d;ത്തിച്ച 929 സ്ഥാപനങ്ങളുടെ പ്രവര്&#x200d;ത്തനം നിര്&#x200d;ത്തിവയ്ക്കാന്&#x200d; ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചു എന്നും മന്ത്രി പറഞ്ഞു. പരിശോധനയില്&#x200d; 458 സ്ഥാപനങ്ങള്&#x200d; ലൈസന്&#x200d;സിന് പകരം രജിസ്‌ട്രേഷന്&#x200d; എടുത്ത് പ്രവര്&#x200d;ത്തിക്കുന്നതായി കണ്ടതിനാല്&#x200d; അവര്&#x200d;ക്ക് ലൈസന്&#x200d;സ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നല്&#x200d;കി. കൂടാതെ ലൈസന്&#x200d;സ് [&#8230;]]]></description>
										<content:encoded><![CDATA[<p>ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്&#x200d; സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷന്&#x200d; ഫോസ്‌കോസ് ലൈസന്&#x200d;സ് െ്രെഡവിന്റെ ഭാഗമായി ഒറ്റ ദിവസം കൊണ്ട് 4463 പരിശോധനകള്&#x200d; നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്&#x200d;ജ്. ലൈസന്&#x200d;സ് ഇല്ലാതെ പ്രവര്&#x200d;ത്തിച്ച 929 സ്ഥാപനങ്ങളുടെ പ്രവര്&#x200d;ത്തനം നിര്&#x200d;ത്തിവയ്ക്കാന്&#x200d; ഭക്ഷ്യ സുരക്ഷാ വകുപ്പ് നടപടി സ്വീകരിച്ചു എന്നും മന്ത്രി പറഞ്ഞു.</p>
<p>പരിശോധനയില്&#x200d; 458 സ്ഥാപനങ്ങള്&#x200d; ലൈസന്&#x200d;സിന് പകരം രജിസ്‌ട്രേഷന്&#x200d; എടുത്ത് പ്രവര്&#x200d;ത്തിക്കുന്നതായി കണ്ടതിനാല്&#x200d; അവര്&#x200d;ക്ക് ലൈസന്&#x200d;സ് എടുക്കുന്നതിനു വേണ്ടി നോട്ടീസ് നല്&#x200d;കി. കൂടാതെ ലൈസന്&#x200d;സ് എടുത്ത് പ്രവര്&#x200d;ത്തിക്കുന്നതിന് 756 സ്ഥാപനങ്ങള്&#x200d;ക്ക് നോട്ടീസ് നല്&#x200d;കി. 112 സ്‌ക്വാഡുകളാണ് ലൈസന്&#x200d;സ് പരിശോധനയ്ക്ക് സജ്ജമാക്കിയിരിക്കുന്നത്. വരും ദിവസങ്ങളിലും ലൈസന്&#x200d;സ് പരിശോധന തുടരുമെന്നും മന്ത്രി വ്യക്തമാക്കി.</p>
<p>ഭക്ഷണം വില്&#x200d;പ്പന നടത്തുന്ന സ്ഥാപനങ്ങള്&#x200d; ലൈസന്&#x200d;സ് എടുത്തു മാത്രമേ പ്രവര്&#x200d;ത്തനം നടത്താന്&#x200d; പാടുള്ളൂ എന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിരവധി തവണ വ്യക്തമാക്കിയിരുന്നിട്ടും അതിന് നടപടി സ്വീകരിക്കാത്തതിനെ തുടര്&#x200d;ന്നാണ് പരിശോധനകള്&#x200d; കര്&#x200d;ശനമാക്കാന്&#x200d; തീരുമാനിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/widespread-inspection-in-the-state-under-the-leadership-of-the-food-safety-department-929-establishments-were-closed-down.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രധാനമന്ത്രിയുടെ സുരക്ഷ: സന്ദര്&#x200d;ശന സുരക്ഷാ വിവരങ്ങള്&#x200d; വാട്‌സ്ആപ്പില്&#x200d;; മുഖ്യമന്ത്രി വിശദീകരണം നല്&#x200d;കണം- വി.മുരളീധരന്&#x200d;</title>
		<link>https://www.chandrikadaily.com/prime-ministers-visit-security-information-on-whatsapp.html</link>
					<comments>https://www.chandrikadaily.com/prime-ministers-visit-security-information-on-whatsapp.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 22 Apr 2023 09:04:39 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[pinara]]></category>
		<category><![CDATA[prime minister]]></category>
		<category><![CDATA[Safety]]></category>
		<category><![CDATA[v muralidaran]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249422</guid>

					<description><![CDATA[പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്&#x200d;സ് എഡിജിപിയുടെ റിപ്പോര്&#x200d;ട്ട് ചോര്&#x200d;ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്&#x200d;. ചോര്&#x200d;ച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നടപടി വേണം. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷപോലും രഹസ്യമാക്കി വയ്ക്കാന്&#x200d; പറ്റാത്തവരാണ് ഭരണത്തിലെന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വിമര്&#x200d;ശിച്ചു. അതീവരഹസ്യമായി കൈകാര്യം ചെയ്യേണ്ട റിപ്പോര്&#x200d;ട്ട് വാട്‌സ് ആ പ്പില്&#x200d; പ്രചരിക്കുകയാണ്. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് മുരളീധരന്&#x200d; ആരോപിച്ചു. എ.ഡി.ജി.പി ഇന്റലിജന്&#x200d;സ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോര്&#x200d;ന്നത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്&#x200d;ണ [&#8230;]]]></description>
										<content:encoded><![CDATA[<p>പ്രധാനമന്ത്രിയുടെ സുരക്ഷ സംബന്ധിച്ച ഇന്റലിജന്&#x200d;സ് എഡിജിപിയുടെ റിപ്പോര്&#x200d;ട്ട് ചോര്&#x200d;ന്നത് ഗുരുതര വീഴ്ചയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്&#x200d;. ചോര്&#x200d;ച്ചയെക്കുറിച്ച് അന്വേഷണം വേണമെന്നും മുഖ്യമന്ത്രി വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നടപടി വേണം.</p>
<p>രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ സുരക്ഷപോലും രഹസ്യമാക്കി വയ്ക്കാന്&#x200d; പറ്റാത്തവരാണ് ഭരണത്തിലെന്നത് ലജ്ജാകരമാണെന്നും അദ്ദേഹം വിമര്&#x200d;ശിച്ചു. അതീവരഹസ്യമായി കൈകാര്യം ചെയ്യേണ്ട റിപ്പോര്&#x200d;ട്ട് വാട്‌സ് ആ പ്പില്&#x200d; പ്രചരിക്കുകയാണ്. ആഭ്യന്തരവകുപ്പ് കുത്തഴിഞ്ഞ അവസ്ഥയിലാണെന്ന് മുരളീധരന്&#x200d; ആരോപിച്ചു.</p>
<p>എ.ഡി.ജി.പി ഇന്റലിജന്&#x200d;സ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോര്&#x200d;ന്നത്. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്&#x200d;ണ വിവരങ്ങള്&#x200d; അടക്കമുള്ളവയാണിവ. 49 പേജുള്ള റിപ്പോര്&#x200d;ട്ടില്&#x200d; വി.വി.ഐ.പി സുരക്ഷയുടെ സമഗ്രവിവരങ്ങള്&#x200d; അടങ്ങിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്&#x200d;ശനം നടക്കുന്ന ജില്ലകളിലെ മുതിര്&#x200d;ന്ന പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് മാത്രമാണിത് കൈമാറിയിരുന്നത്. ഇതെങ്ങനെ ചോര്&#x200d;ന്നുവെന്നതില്&#x200d; അന്വേഷണം എ.ഡി.ജി.പി ഇന്റലിജന്&#x200d;സ് ടി.കെ. വിനോദ് കുമാര്&#x200d; ആരംഭിച്ചു. മാറ്റം വരുത്തി പുതിയ സ്‌കീം തയ്യാറാക്കുകയാണിപ്പോള്&#x200d;.</p>
<p>ഇതിനിടെ കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നേരെ ആക്രമണം നടത്തുമെന്ന് ഭീഷണി സന്ദേശം ലഭിച്ചു. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് കത്ത് വഴി ഭീഷണി സന്ദേശമെത്തിയത്. എറണാകുളം സ്വദേശി ജോസഫ് ജോണ്&#x200d; നടുമുറ്റത്തിലിന്റെ പേരിലാണ് കത്ത് വന്നത്. കത്ത് എ.ഡി.ജി.പി ഇന്റലജന്&#x200d;സിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്&#x200d; അതീവ ഗൌരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/prime-ministers-visit-security-information-on-whatsapp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ടല്&#x200d;കാട് സംരക്ഷണം: ജനജീവിതത്തിന ഭീഷണിയാവരുത് ഒരുമ ഒരുമനയൂര്&#x200d; മുഖ്യമന്ത്രിക്ക് നിവേദനം നല്&#x200d;കി</title>
		<link>https://www.chandrikadaily.com/mangrove-tree-safety.html</link>
					<comments>https://www.chandrikadaily.com/mangrove-tree-safety.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 20 Apr 2023 14:39:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[letter]]></category>
		<category><![CDATA[mangrove]]></category>
		<category><![CDATA[Safety]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=249153</guid>

					<description><![CDATA[ദുബൈ: ജനങ്ങള്&#x200d;ക്ക് ഭീഷണിയാകുന്ന വിധത്തിൽ രൂപം നൽകിയ കണ്ടല്&#x200d;കാട് സംരക്ഷണത്തില്&#x200d; മാറ്റം വരുത്തണമെന്ന് ഒരുമ ഒരുമനയൂര്&#x200d; യുഎഇ സെന്&#x200d;ട്രല്&#x200d; കമ്മിറ്റി മുഖ്യമന്ത്രിക്ക അയച്ച നിവേദനത്തില്&#x200d; ആവശ്യപ്പെട്ടു. ഗുരുവായൂര്&#x200d; നിയോജക മണ്ഡലത്തിലെ ഒരുമനയൂര്&#x200d;, പാവറട്ടി പഞ്ചായത്തുകളില്&#x200d; കണ്ടല്&#x200d; കാട് സംരക്ഷണത്തിന്റെ പേരില്&#x200d; പുതിയ നിയമം വരുന്നതുമൂലം പ്രദേശത്തെ ജനങ്ങള്&#x200d; കടുത്ത ആശങ്കയിലാണ്. ഈ പ്രദേശം വനമേഖലയും പക്ഷി സങ്കേതവുമായി പ്രഖ്യാപിക്കുന്നതിലൂടെ പരമ്പരാഗതമായി ഇവിടെ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്&#x200d; കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. &#8216;ബഫര്&#x200d; സോണ്&#x200d;&#8217; ന്റെ പേരില്&#x200d; തലമുറകളായി [&#8230;]]]></description>
										<content:encoded><![CDATA[<p>ദുബൈ: ജനങ്ങള്&#x200d;ക്ക് ഭീഷണിയാകുന്ന വിധത്തിൽ രൂപം നൽകിയ കണ്ടല്&#x200d;കാട് സംരക്ഷണത്തില്&#x200d; മാറ്റം വരുത്തണമെന്ന് ഒരുമ ഒരുമനയൂര്&#x200d; യുഎഇ സെന്&#x200d;ട്രല്&#x200d; കമ്മിറ്റി മുഖ്യമന്ത്രിക്ക അയച്ച നിവേദനത്തില്&#x200d; ആവശ്യപ്പെട്ടു.</p>
<p>ഗുരുവായൂര്&#x200d; നിയോജക മണ്ഡലത്തിലെ ഒരുമനയൂര്&#x200d;, പാവറട്ടി പഞ്ചായത്തുകളില്&#x200d; കണ്ടല്&#x200d; കാട് സംരക്ഷണത്തിന്റെ പേരില്&#x200d; പുതിയ നിയമം വരുന്നതുമൂലം പ്രദേശത്തെ ജനങ്ങള്&#x200d; കടുത്ത ആശങ്കയിലാണ്.</p>
<p>ഈ പ്രദേശം വനമേഖലയും പക്ഷി സങ്കേതവുമായി പ്രഖ്യാപിക്കുന്നതിലൂടെ പരമ്പരാഗതമായി ഇവിടെ താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്&#x200d; കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. &#8216;ബഫര്&#x200d; സോണ്&#x200d;&#8217; ന്റെ പേരില്&#x200d; തലമുറകളായി ജീവിക്കുന്ന വീടും അനുബന്ധ സ്വത്തുവഹകളും കടുത്ത നിയന്ത്രണത്തിലായി മാറുകയെന്നത് ജനങ്ങളില്&#x200d; കടുത്ത ആശങ്കയുളവാക്കിയിട്ടുണ്ട്.</p>
<p>കേരളത്തിലെ ഏറ്റവും ചെറിയ പഞ്ചായത്തും ജനസാന്ദ്രത കൂടുതലുള്ള പ്രദേശവുമായ ഒരുമനയൂര്&#x200d; പഞ്ചായത്തിന്റെ ഇരുവശങ്ങളിലൂടെയും കായലോരങ്ങളാണ്. ഒരുവശത്ത് കനോലി കനാലും മറുവശം കാളമന കായലും മധ്യത്തിലൂടെ ദേശീയ പാതയും കടന്നുപോകുന്നു. കായലോരങ്ങളിലെ നിലവിലെ നിബന്ധനകള്&#x200d; തന്നെ തദ്ദേശവാസികളെ പ്രയാസത്തിലാക്കിയിട്ടുണ്ട്.<br />
വനംമേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളും പക്ഷി സങ്കേതവും വരുന്നതോടെ നിരവധികുടുംബങ്ങള്&#x200d;ക്ക് വീട് പുതുക്കിപ്പണിയാനോ പുതിയവ നിര്&#x200d;മ്മിക്കാനോ കഴിയാത്ത അവസ്ഥയായി മാറും.</p>
<p>കണ്ടല്&#x200d;കാട് സംരക്ഷണത്തിന് പ്രദേശത്തെ മുഴുവന്&#x200d; ജനങ്ങളും ഒറ്റക്കെട്ടായി സര്&#x200d;ക്കാറിനോടൊപ്പമുണ്ടാകും. എന്നാല്&#x200d; ഇത് സാധാരണ ജീവിതത്തിന് ഭംഗം വരുന്ന തരത്തിലാവരുതെന്നാണ് ജനങ്ങളുടെ അപേക്ഷ. ഇക്കാര്യത്തില്&#x200d; മുഖ്യമന്ത്രിയുടെ അടിയന്തിര ഇടപെടല്&#x200d; ഉണ്ടാവണമെന്ന് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. വകുപ്പ് മന്ത്രി,ജനപ്രതിനിധികൾ, ജില്ലാ കളക്ടര്&#x200d; തുടങ്ങിയവര്&#x200d;ക്കും നിവേദനം നല്&#x200d;കിയിട്ടുണ്ട്.</p>
<p>ഇതുസംബന്ധിച്ചു പ്രസിഡണ്ട് മുസദ്ദിഖിന്റെ അധ്യക്ഷതയില്&#x200d; നടന്ന യോഗത്തില്&#x200d; ജനറല്&#x200d; സെക്രട്ടറി പിസി ആസിഫ് സ്വാഗതം പറഞ്ഞു. സ്ഥാപക പ്രസിഡണ്ട് റസാഖ് ഒരുമനയൂര്&#x200d; മുഖ്യപ്രഭാഷണം നടത്തി.<br />
വിവിധ കമ്മിറ്റി ഭാരവാഹികളായ ആര്&#x200d; എം കബീര്&#x200d;, പി ഗഫൂര്&#x200d;, നസറുല്ല, ഷംസീര്&#x200d;, താരിഖ് പികെ, ഉസ്മാന്&#x200d; വിപി, അഷറഫ് പിപി, അന്&#x200d;വര്&#x200d; പിപി, ബനീജ്, ആരിഫ് കാട്ടത്തറ, ഗഫൂര്&#x200d; ഒരുമനയൂര്&#x200d;,ഷൗക്കത്ത് ഒരുമനയൂര്&#x200d;, പിപി ബഷീര്&#x200d;, അബ്ദുല്&#x200d;ഖാദര്&#x200d;, റഫീഖ് മുഹമ്മദുണ്ണി, അഷറഫ് എന്&#x200d;കെ തുങ്ങിയവര്&#x200d; സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mangrove-tree-safety.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആഘോഷം അപകടരഹിതമാക്കാൻ മോട്ടോർ വാഹന വകുപ്പ്; വിനോദ കേന്ദ്രങ്ങളിൽ പ്രത്യേക പരിശോധന</title>
		<link>https://www.chandrikadaily.com/department-of-motor-vehicles-to-make-the-celebration-safe-special-inspection-at-entertainment-centers.html</link>
					<comments>https://www.chandrikadaily.com/department-of-motor-vehicles-to-make-the-celebration-safe-special-inspection-at-entertainment-centers.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Apr 2023 11:02:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[accident in palakad]]></category>
		<category><![CDATA[mvd]]></category>
		<category><![CDATA[Safety]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=248907</guid>

					<description><![CDATA[നിയമ ലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കും]]></description>
										<content:encoded><![CDATA[<p>പെരുന്നാൾ ആഘോഷങ്ങൾ പ്രമാണിച്ച് നിരത്തുകൾ അപകടരഹിതമാക്കാൻ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്. ഇരുചക്ര വാഹനങ്ങളുമായി അഭ്യാസപ്രകടനത്തിനും റൈസിങിനും എത്തുന്നതും നിയമലംഘിച്ച് നിരത്തിലിറങ്ങുന്നതും തടയാൻ വിനോദ കേന്ദ്രങ്ങൾ, പ്രധാന ടൗണുകൾ, ദേശീയ സംസ്ഥാനപാതകൾ, ഗ്രാമീണ റോഡുകൾ എന്നിവ കേന്ദ്രീകരിച്ച് മഫ്തിയിൽ ക്യാമറ ഉപയോഗിച്ചാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുക. വിനോദ കേന്ദ്രങ്ങളിൽ ഉണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ പ്രധാന ടൗണുകൾ തീരദേശ മേഖല, ദേശീയ സംസ്ഥാനപാതകൾ കേന്ദ്രീകരിച്ചും റോഡ് സുരക്ഷാ സന്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്ത് ബോധവത്കരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിയമലംഘനങ്ങൾക്കെതിരെ നടപടിയുമായി ഉദ്യോഗസ്ഥർ രംഗത്തിറങ്ങിയത്.</p>
<p>ആഘോഷ ദിവസങ്ങളിൽ നിരത്തിൽ നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്ജി മലപ്പുറം ജില്ലാ<br />
ആർ.ടി.ഒ സി.വി.എം ഷരീഫ്. മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിങ്, അമിതവേഗത, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം എന്നീ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് ആർ.ടി.ഒ പറഞ്ഞു. രൂപമാറ്റം നടത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനവുമായി നിരത്തിലിറങ്ങുന്നവർ ജാഗ്രത പുലർത്തണമെന്നും കുട്ടികൾ വാഹനവുമായി നിരത്തിലിറങ്ങുന്നത് തടയാൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും ആർ.ടി.ഒ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/department-of-motor-vehicles-to-make-the-celebration-safe-special-inspection-at-entertainment-centers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അനാരോഗ്യം ഭക്ഷിക്കുന്ന മലയാളി- HEALTHCHANDRIKA</title>
		<link>https://www.chandrikadaily.com/safefood.html</link>
					<comments>https://www.chandrikadaily.com/safefood.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 19 Jan 2023 08:50:02 +0000</pubDate>
				<category><![CDATA[Food]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[food]]></category>
		<category><![CDATA[GODFOOD]]></category>
		<category><![CDATA[Safety]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=233465</guid>

					<description><![CDATA[എന്തിനും വേണം വെള്ളിക്കല്ലും നെല്ലിപ്പലകയും. അതിനപ്പുറം പോകുന്നത് തടയണം. അതാണ് ജാഗ്രതയുടെ സീമ.]]></description>
										<content:encoded><![CDATA[<p><strong>മുസ്തഫ വാക്കാലൂര്&#x200d;</strong></p>
<p><strong>സാമൂഹികമായി ലോ</strong>ലമായ ഇന്നത്തെ കേരള സാഹചര്യത്തില്&#x200d; ജാഗ്രതാസമീപനം എടുക്കേണ്ടവര്&#x200d; എടുക്കുന്നില്ലെന്നത് ഖേദകരമാണ്. മലയാളിയെക്കുറിച്ച് ഉത്തരേന്ത്യയില്&#x200d; പുതിയൊരു ജിഹാദിന്റെ ചമല്&#x200d;ക്കാരം തീര്&#x200d;ക്കാന്&#x200d; പണിയെടുക്കുന്നവര്&#x200d;ക്ക് തുണ്ട് കൊടുക്കുന്നതില്&#x200d;നിന്നും പ്രബുദ്ധ കേരളം പിന്മാറേണ്ടതുണ്ട്. ഒന്നാമത് സര്&#x200d;ക്കാര്&#x200d;, രണ്ടാമത് മീഡിയ, മൂന്നാമത് രാഷ്ട്രീയക്കാര്&#x200d;, നാലാമത് സമൂഹമാധ്യമ ധര്&#x200d;മജന്മാര്&#x200d;. മൂന്ന് മതങ്ങളും അര ഡസന്&#x200d; ജാതികളും പ്രബലപ്രതാപത്തോടെ കഴിയുന്ന കേരളത്തില്&#x200d; മത ധ്രൂവീകരണം നടന്നാല്&#x200d; വീണ്ടും കേരളമൊരു ഭ്രാന്താലയമാവും. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഒടുവില്&#x200d; കേരളം സന്ദര്&#x200d;ശിച്ച വിവേകാന്ദ സ്വാമികള്&#x200d; നെഞ്ചുപിളര്&#x200d;ക്കുന്ന ജാത്യാതിക്രമങ്ങള്&#x200d; കണ്ടുകൊണ്ടാണ് ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. അദ്ദേഹവും ഡോ. പല്&#x200d;പ്പുവും തെക്കുനിന്നും കണ്ടെടുത്ത കീഴാളനായ ശ്രീനാരായണ ഗുരുവാണ് തന്റെ ജീവിതദൗത്യം തിരിച്ചറിഞ്ഞുകൊണ്ട് മനുഷ്യരില്&#x200d; മനുഷ്യത്വം നിറച്ചത്. പല ഭാവങ്ങളില്&#x200d; അതിന്റെ തിരിച്ചിറക്കം ദൃശ്യമാവുമ്പോള്&#x200d; മറുമരുന്നില്ല മുന്നില്&#x200d;, ജാഗ്രതകൊള്ളുകയല്ലാതെ.<br />
ഈയിടെ ഉണ്ടായ വിവാദങ്ങളിലൊക്കെ മുഖ്യ പങ്ക് സര്&#x200d;ക്കാരിനും അതിന്റെ മുഖ്യ പാര്&#x200d;ട്ടിക്കുമുണ്ടെന്നതാണ് വസ്തുത. അല്&#x200d;പമാനമായ ലാഘവത്തോടെ അധികാര സ്ഥാനീയരുടെ പ്രതികരണങ്ങള്&#x200d; കാണുമ്പോള്&#x200d; ചില ആസൂത്രണങ്ങള്&#x200d; അരങ്ങത്ത് നടക്കുന്നതിന്റെ ലക്ഷണങ്ങള്&#x200d; ബാക്കിയാവുന്നുണ്ട്. ഫാഷിസം പയറ്റുന്ന മുഖ്യായുധമാണ് ശത്രുവിനെ ചാപ്പയടിക്കല്&#x200d; (േെശഴാമശ്വേമശേീി). ജര്&#x200d;മനിയില്&#x200d; ജൂതരെ ചിലന്തിയോടും ചെകുത്താനോടുമൊക്കെയാണ് ഉപമിച്ചിരുന്നത്. &#8216;എല്ലാ മുസ്‌ലിംകളും തീവ്രവാദികളല്ല, എന്നാല്&#x200d; എല്ലാ തീവ്രവാദികളും മുസ്‌ലിംകളാണ്&#8217; എന്നതാണ് ഇന്ത്യയില്&#x200d; അതിന്റെ കാവ്യമുഖമായി അവതരിപ്പിക്കപ്പെടാറുള്ളത്. കേരളത്തില്&#x200d; 2016 മുതലുള്ള എല്ലാ പ്രക്ഷോഭങ്ങളിലും മുസ്‌ലിം ജനസാമാന്യം പങ്കാളികളാകുമ്പോള്&#x200d; അവിടെയൊക്കെ ഈ ചാപ്പയടി നടക്കുന്നുവെന്നത് പരോക്ഷാര്&#x200d;ത്ഥത്തിലുള്ള ഫാസിസ്റ്റ് മനോഭാവമൊന്നുകൊണ്ടുതന്നെയല്ലേ?<br />
മുഖ്യധാരാ മാധ്യമങ്ങളാവട്ടെ, നാശത്തിന്റെ വൃന്ദാവിഷ്‌കരണം നടത്തുന്നവര്&#x200d;ക്ക് പാദശുശ്രൂഷ ചെയ്യുകയാണ്. കേരളത്തില്&#x200d; &#8216;ഭക്ഷണ താലിബാനിസം&#8217; നടമാടുന്നുവെന്ന് പ്രചരിപ്പിക്കപ്പെടുമ്പോള്&#x200d; ഭക്ഷ്യവിഷബാധകള്&#x200d;ക്ക് അറേബ്യന്&#x200d; ഭക്ഷണങ്ങളെന്ന് പുനരാഖ്യാനം നല്&#x200d;കുന്ന നിഷ്‌കര്&#x200d;ഷ വരരുതായിരുന്നു. ഇത്തരം സ്ഥൂലീകരണങ്ങള്&#x200d; കേരളീയ സംസ്‌കാരത്തിന്റെ സൗഗമ്യം കെടുത്തുമെന്ന ചിന്ത ഉത്തരവാദിത്ത പത്രപ്രവര്&#x200d;ത്തനത്തിന്റെ ഭാഗമാവണം. എല്ലാം ദുഷിക്കുമ്പോഴും സമൂഹത്തിന്റെ സദ്ഭാവത്തില്&#x200d; എള്ളളവ് വിട്ടുവീഴ്ച്ച പാടില്ലെന്ന് ശഠിക്കേണ്ടത് മാധ്യമങ്ങളാണ്. സമൂഹത്തിന്റെ താത്പര്യങ്ങള്&#x200d;ക്കുമേല്&#x200d; കരിനിഴല്&#x200d; വീഴ്ത്തുന്ന ദുശക്തികള്&#x200d;ക്കെതിരെ തിരിച്ചുപിടിച്ച കണ്ണാടിയാണല്ലോ ഫോര്&#x200d;ത്ത് എസ്റ്റേറ്റ്. കീര്&#x200d;ത്തനീയമല്ലാത്തതും വിഘടിക സ്വഭാവമുള്ളതുമായ വിഷയങ്ങള്&#x200d; അന്തിച്ചര്&#x200d;ക്കക്കെടുക്കേണ്ടതുണ്ടോ എന്ന് ഡെസ്‌കില്&#x200d; കണിശമായ വിചാരമുണ്ടാവട്ടെ. ഏതെങ്കിലുമൊരു പ്രസംഗകന്റെ സ്‌കലിതങ്ങള്&#x200d; കഥോപകഥനം നടത്താന്&#x200d; മാത്രമെന്തിരിക്കുന്നു എന്ന ചിന്തയും ഉയരട്ടെ. ഹതലക്ഷണ ചര്&#x200d;ച്ചകളെല്ലാം സാര്&#x200d;ഥകമായതിലേക്ക് വഴിമാറണം. പ്രശ്‌നങ്ങളോട് രാഷ്ട്രീയ നേതൃത്വമെടുക്കുന്ന സമീപനങ്ങളും പുനഃപരിശോധിക്കേണ്ടതുണ്ട്. യുവജനോത്സവ സ്വാഗതഗാന വിവാദം കൊടുമ്പിരിക്കൊണ്ടപ്പോള്&#x200d; എം.വി ഗോവിന്ദന്&#x200d; മാഷിനോട് അതേക്കുറിച്ച് ചോദിച്ചപ്പോഴുണ്ടായ പ്രതികരണത്തിലെ ഒരുഭാഗം &#8216;എനിക്കതിനെപ്പറ്റി വിവരമില്ല&#8217; എന്നായിരുന്നു. ഈ വാക്കുകളില്&#x200d; ആശങ്കപ്പെടേണ്ടതായി പലതുമുണ്ട്, വിശേഷിച്ചും ആവിക്കല്&#x200d; സമരത്തില്&#x200d; പങ്കെടുത്തത്തിന്റെ പേരില്&#x200d; അവിടത്തെ മുസ്‌ലിംകളെ സംസ്ഥാനം മുഴുവന്&#x200d; നടന്ന് &#8216;തീവ്രവാദികള്&#x200d;&#8217; എന്ന് ചാപ്പകുത്തിയ അതേ വ്യക്തിയില്&#x200d; നിന്നാകുമ്പോള്&#x200d;. &#8216;ഇതൊക്കെയത്ര ചര്&#x200d;ച്ചക്കെടുക്കേണ്ട വിഷയമാണോ?&#8217; എന്ന മനോനിലയില്&#x200d; ഒളിഞ്ഞിരിക്കുന്നത് മുസ്‌ലിംകള്&#x200d; തീവ്രവാദികള്&#x200d; തന്നെയെന്ന സ്ഥിരീകരമാകുകയാണ്. പൊതുബോധത്തിന്റെ ഉപബോധ മനസ്സ് ഇത്രശക്തമായി ആരക്കാലിനപ്പുറം കടക്കുമ്പോള്&#x200d; പേടിക്കണം. മുസ്‌ലിം തീവ്രവാദിയെ അരങ്ങത്തവതരിപ്പിക്കുമ്പോള്&#x200d; സദസ്സില്&#x200d; മന്ത്രിമാര്&#x200d;, ജനപ്രതിനിധികള്&#x200d;, പൊതുവിദ്യാഭ്യാസ ഡയറക്ടര്&#x200d; എന്നിവരൊക്കെ സന്നിഹിതരായിട്ടും നടനവൈഭവത്തെ സ്ലാഘിക്കാനല്ലാതെ, അതിലെ രസക്കൂട്ടിനെ തിരിച്ചറിയാന്&#x200d; അവര്&#x200d;ക്കായില്ല. കലിയുഗത്തിലെ നേതാക്കളേ, നിങ്ങള്&#x200d; ജാഗ്രതയുടെ തേരാളികളാകേണ്ടതുണ്ട്.<br />
സംസ്‌കാരത്തിന്റെ മണിക്കട്ടിലൊരുക്കിത്തന്ന മഹാരഥന്മാരോടുള്ള യാതൊരു കടപ്പാടുമറിഞ്ഞുകൂടാത്ത, അവരെ പരിഗണിക്കാനറിഞ്ഞുകൂടാത്ത ഒരു വിഭാഗമുണ്ട്. അവരുടെ കയ്യിലാണ് സമൂഹമാധ്യമം. എല്ലാ മതരാഷ്ട്രീയ വിഭാഗങ്ങളുടെയും മൗത്ഓര്&#x200d;ഗന്&#x200d; തങ്ങളാണെന്ന ഭാവേനയാണ് നിരുത്തരവാദപരമായ ഈ ചാവേറുകളുടെ നില്&#x200d;പ്പ്. അവരുടെ വിഴുപ്പഴിക്കലിലൂടെ വമിക്കുന്ന ആരോപണങ്ങളുടെ അതിവാഹിത സ്വഭാവവും അനര്&#x200d;ത്ഥങ്ങളും തിട്ടപ്പെടുത്താന്&#x200d; ഒരു മാപിനിക്കും കഴിയില്ല. സംസ്ഥാനത്തെ ഒരു പ്രമുഖ പാര്&#x200d;ട്ടിയുടെ അധ്യക്ഷന്&#x200d; &#8216;കേരളത്തില്&#x200d; ബ്രാഹ്മണ തേജോവധം&#8217; എന്ന മട്ടിലാണ് വെജ്-നോണ്&#x200d; വെജ് വിവാദത്തില്&#x200d; ട്വീറ്റ് ചെയ്തത്. മതസ്പര്&#x200d;ദ്ധ വളര്&#x200d;ത്തുന്ന സമൂഹമാധ്യമ ഇടപെടലുകള്&#x200d;ക്കെതിരെ നിയമങ്ങള്&#x200d; ശക്തമല്ലാത്തതും ഉള്ള നിയമങ്ങള്&#x200d; പ്രയോഗിച്ചുകൊണ്ട് ശിക്ഷാനടപടികള്&#x200d; കൈകൊള്ളാത്തതും ഈ കൊള്ളിയൂട്ട് അഭംഗുരം തുടരുന്നതിന് പ്രോത്സാഹനമാണ്. എന്തിനും വേണം വെള്ളിക്കല്ലും നെല്ലിപ്പലകയും. അതിനപ്പുറം പോകുന്നത് തടയണം. അതാണ് ജാഗ്രതയുടെ സീമ.<br />
കഴിവ് കണ്ട് കേരളത്തിന്റെ പൊതു കാര്യങ്ങള്&#x200d; ആരെയെങ്കിലും ഏല്&#x200d;പ്പിക്കുംമുമ്പ് ഇന്നത്തെക്കാലത്ത് അവരുടെ സോഷ്യല്&#x200d;മീഡിയാ സാന്നിധ്യമെങ്കിലും സര്&#x200d;ക്കാര്&#x200d; പരിശോധിക്കണം. കുറെയൊക്കെ പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; അതുമതിയാകും. സ്ത്രീ നവോത്ഥാനത്തിന് ബാബരി ധ്വംസനം നടത്തിയ സുഗതന്&#x200d; തന്നെ പടനായകനാവേണ്ടതുണ്ടോ, കലോത്സവ സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തില്&#x200d; ഭീകരവാദിക്ക് മുസ്‌ലിം വേഷമേ അന്വര്&#x200d;ഥകമാവൂ എന്ന് ചിന്തിക്കുന്ന സംഘ്പരിവാര്&#x200d; പ്രവര്&#x200d;ത്തകന്&#x200d; തന്നെ വേഷമിടേണ്ടതുണ്ടോ എന്നതൊക്കെ പരിശോധിക്കുക. തെറ്റുപറ്റിയെന്ന് ബോധ്യമായാല്&#x200d; സധീരം, സത്വരം തിരുത്തുക. അശോകന്&#x200d; ചരുവില്&#x200d; നമ്മുടെ ആളായിരിക്കാം. കേരള സാഹിത്യ അക്കാദമി അവാര്&#x200d;ഡ് ലഭിച്ചിട്ടുണ്ടായിരിക്കാം. എങ്കിലും വീണ്&#x200d;വാക്കുകള്&#x200d; അനാകാലത്തില്&#x200d; എഴുന്നള്ളിക്കുമ്പോള്&#x200d; അതിലെ ദുരന്തപര്&#x200d;വ്വം ഓര്&#x200d;ത്തെങ്കിലും തടയിടുക. പിന്നീട് ദുഃഖഭാരത്താല്&#x200d; ആയിരംകുടം നേത്രാംബു ഒഴുക്കുന്നതിനേക്കാള്&#x200d; അതാണ് ഭേദം.<br />
വാക്കുകള്&#x200d; ആറ്റംബോംബിനേക്കാളും ശക്തമാണ്. അധികാരം ഇരുതല മൂര്&#x200d;ച്ചയുള്ള കഠാരയാണ്. സോഷ്യല്&#x200d;മീഡിയ കൈവിട്ട കല്ലാണ്. ക്രമം പരിപാലിക്കപ്പെടുന്നില്ലെങ്കില്&#x200d; അക്രമമാണ് പകരം വാഴുക. അവിടെ എന്ത് വീഴും ആര് വീഴും ഏത് പാതാളത്തിലേക്കാപതിക്കും എന്നൊന്നുമൊരു നിശ്ചയവുമില്ല. ഒരു നൂറ്റാണ്ടിലധികമായി ഏകോദര സഹോദരരെപ്പോലെ മലയാളികള്&#x200d; അഭിമാനത്തോടെ ജീവിക്കുന്നു. ലോകത്തിങ്ങനെയൊരു തുരുത്തില്ലെന്ന് പറയാം. അതിന്റെ കാതലിലാണ് ഇത്തിള്&#x200d;കണ്ണിയുടെ വള്ളിപ്പടര്&#x200d;പ്പ് പറ്റിപ്പിടിച്ചിരിക്കുന്നത്. അതിവേഗം പടരുകയാണാ വിനാശിനി. ഈ കൂരിരുട്ടില്&#x200d; പ്രതീക്ഷയുടെ ഒരിന്ദുബിംബം തെളിയട്ടേയെന്ന് പ്രത്യാശിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/safefood.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യോമയാന സുരക്ഷാ പട്ടികയില്&#x200d; ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ</title>
		<link>https://www.chandrikadaily.com/india-achieves-historic-achievement-in-aviation-safety-list.html</link>
					<comments>https://www.chandrikadaily.com/india-achieves-historic-achievement-in-aviation-safety-list.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 04 Dec 2022 06:02:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Science]]></category>
		<category><![CDATA[Aviation]]></category>
		<category><![CDATA[list]]></category>
		<category><![CDATA[Safety]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=225042</guid>

					<description><![CDATA[54 സ്ഥാനങ്ങള്&#x200d; മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്]]></description>
										<content:encoded><![CDATA[<p>ഡല്&#x200d;ഹി: വ്യോമയാന സുരക്ഷാ റാങ്കിങ്ങില്&#x200d; ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ. ഇന്റര്&#x200d;നാഷണല്&#x200d; സിവില്&#x200d; ഏവിയേഷന്&#x200d; ഓര്&#x200d;ഗനൈസേഷന്&#x200d; നടത്തിയ സമഗ്ര സുരക്ഷാ ഓഡിറ്റില്&#x200d; 48ാം സ്ഥാനമാണ് ഇന്ത്യ കരസ്ഥമാക്കിയിരിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും കൂടിയ സ്‌കോറാണ് ഇന്ത്യ നേടിയിരിക്കുന്നത്.</p>
<p>ഇതിന് മുമ്പ് ഓഡിറ്റ് നടന്ന 2018ല്&#x200d; 69.95 ശതമാനമായിരുന്നു സ്‌കോര്&#x200d;. നാലു വര്&#x200d;ഷം പിന്നിടുമ്പോള്&#x200d; 85.49 ശതമാനമായി ഉയര്&#x200d;ന്നു. 2018ല്&#x200d; 102ാം സ്ഥാനമായിരുന്നത് 54 സ്ഥാനങ്ങള്&#x200d; മറികടന്നാണ് ഇന്ത്യ പുതിയ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇന്ത്യക്ക് തൊട്ടുപിന്നിലാണ് ചൈന. 49ആം സ്ഥാനമാണ് ചൈനയുടെ റാങ്കിങ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്&#x200d; പുറത്ത് വിടുമെന്ന് ഡി.ജി.സി.ഐ. ഡയറക്ടര്&#x200d; ജനറല്&#x200d; അരുണ്&#x200d; കുമാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-achieves-historic-achievement-in-aviation-safety-list.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡ്രൈവർമാരുടെ ശ്രദ്ധയ്ക്ക്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാം</title>
		<link>https://www.chandrikadaily.com/safe-driving-tips.html</link>
					<comments>https://www.chandrikadaily.com/safe-driving-tips.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Sep 2020 08:14:37 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[driver]]></category>
		<category><![CDATA[DRIVING]]></category>
		<category><![CDATA[road]]></category>
		<category><![CDATA[Safety]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=152737</guid>

					<description><![CDATA[ഇന്ത്യയിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ 95 ശതമാനവും മാനുഷികമായ പിഴവുകൾ കാരണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൂക്ഷിച്ചാൽ അപകടം ഒഴിവാക്കാവുന്ന നിരവധി സ്വഭാവങ്ങളും ശീലങ്ങളും പിഴവുകളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം പരിചയപ്പെടാം.]]></description>
										<content:encoded><![CDATA[<p>കോവിഡ് മഹാമാരിയുടെ വരവോടെ സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വർധിച്ചിരിക്കുകയാണ്. പൊതുഇടങ്ങളിലെ സമ്പർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ഏറ്റവും നല്ലത് സ്വന്തമായി വാഹനമോടിക്കുകയാണെന്ന തിരിച്ചറിവിലാണ് പലരും. വാഹനവിപണിയിലെ ഉണർവിനും ഇത് കാരണമായിട്ടുണ്ട്.</p>
<p>മുമ്പ് ബസ്, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത മാർഗങ്ങളെ ആശ്രയിച്ചിരുന്ന പലരും സ്വന്തമായി വാഹനം വാങ്ങുകയോ, സ്വന്തമായുണ്ടായിരുന്ന വാഹനം കൂടുതലായി ഉപയോഗിച്ചു തുടങ്ങുകയോ ചെയ്തു. സ്വാഭാവികമായും റോഡിലും ഇതിന്റെ പ്രതിഫലനം കണ്ടുതുടങ്ങി. അതുകൊണ്ടുതന്നെ, റോഡപകടങ്ങൾക്കുള്ള സാധ്യതയും വർധിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.</p>
<p>ഡ്രൈവിങ് എന്നത് പൂർണമായ ശ്രദ്ധയും കരുതലും ആവശ്യമായ ഒരു ജോലിയാണ്. നമ്മുടെ അശ്രദ്ധ നമ്മെ മാത്രമല്ല, മറ്റുള്ളവരെയും അപകടപ്പെടുത്താം. അതുപോലെത്തന്നെ, വാഹനമോടിക്കുമ്പോൾ നമ്മൾ എത്ര കരുതൽ പാലിച്ചാലും മറ്റുള്ളവരുടെ അശ്രദ്ധയോ സാഹസികതയോ നമ്മുടെ സുരക്ഷയെ ബാധിക്കാനും ഇടയുണ്ട്. റോഡിൽ വണ്ടിയുമായി ഇറങ്ങുന്ന എല്ലാവരും പൂർണശ്രദ്ധ പാലിക്കുക എന്നതു മാത്രമാണ് നൂറു ശതമാനം സുരക്ഷയിലേക്കുള്ള ഏകവഴി.</p>
<p>ഇന്ത്യയിലുണ്ടാകുന്ന വാഹനാപകടങ്ങളിൽ 95 ശതമാനവും മാനുഷികമായ പിഴവുകൾ കാരണമാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സൂക്ഷിച്ചാൽ അപകടം ഒഴിവാക്കാവുന്ന നിരവധി സ്വഭാവങ്ങളും ശീലങ്ങളും പിഴവുകളുമുണ്ട്. അവയിൽ പ്രധാനപ്പെട്ട അഞ്ചെണ്ണം പരിചയപ്പെടാം.</p>
<p><strong>1. മൊബൈൽ ഉപയോഗം</strong></p>
<p>ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതു കാരണമായി നിരവധി അപകടങ്ങളാണുണ്ടാകുന്നത്. യാത്രയ്ക്കിടയിൽ വാട്ട്‌സാപ്പ് അല്ലെങ്കിൽ മറ്റെന്തെങ്കിലും സന്ദേശം വായിക്കാൻ വേണ്ടി ഫോണിലേക്ക് നോക്കാനെടുക്കുന്ന നിമിഷാർധം ഡ്രൈവറുടെ ശ്രദ്ധ വണ്ടിയിൽ നിന്ന് തെറ്റുന്നു.</p>
<p><img loading="lazy" class="alignnone wp-image-152740" src="https://www.chandrikadaily.com/wp-content/uploads/2020/09/mobile.jpg" alt="" width="493" height="322" /></p>
<p>ഒരു കൈ കൊണ്ട് ഫോൺ എടുത്ത് കോൾ അറ്റൻഡ് ചെയ്യുന്നതും അപകടത്തിന് കാരണമാകുന്നുണ്ട്. ഫോണിൽ സംസാരിക്കുമ്പോൾ റോഡിലുണ്ടാവുന്ന കാര്യങ്ങൾ വിലയിരുത്താനും അവയോട് പ്രതികരിക്കാനുമുള്ള നമ്മുടെ ശേഷി 50 ശതമാനമായി കുറയും. ഒരു കാരണവശാലും ഡ്രൈവിംഗിനിടെ ഫോൺ കൈയിലെടുക്കരുത്. വളരെ അത്യാവശ്യമാണെങ്കിൽ വാഹനം റോഡരികിൽ ഒതുക്കിയ ശേഷം ഫോണിൽ സംസാരിക്കുക; അല്ലെങ്കിൽ, ഹാൻഡ്‌സ് ഫ്രീ സംവിധനങ്ങൾ ഉപയോഗിക്കുക.</p>
<p><strong>2. കണ്ണാടി നന്നായാൽ അപകടമൊഴിവാക്കാം</strong></p>
<p>റിയർ വ്യൂ, സൈഡ് മിററുകൾക്ക് ഡ്രൈവിംഗിൽ അതീവമായ പ്രാധാന്യമാണുള്ളത്. വാഹനത്തിന്റെ പിറകിലും വശങ്ങളിലുമുള്ള കാര്യങ്ങൾ മനസ്സിലാക്കാൻ മിററുകൾ അത്യന്താപേക്ഷിതമാണ്.</p>
<p><img loading="lazy" class="alignnone wp-image-152741" src="https://www.chandrikadaily.com/wp-content/uploads/2020/09/rearview.jpg" alt="" width="483" height="317" /></p>
<p>വണ്ടി എടുക്കുമ്പോൾ തന്നെ മിററുകൾ കൃത്യമായ പൊസിഷനിലാണെന്നും വശങ്ങളും പിൻഭാഗവും കൃത്യമായി കാ ണാൻ കഴിയുന്നുണ്ടെന്നും ഉറപ്പുവരുത്തുക. കാറിൽ കയറിയ ഉടൻ കണ്ണാടി പരിശോധിക്കുക എന്നത് ഒരു ശീലമാക്കുക. വീഴ്ചക്ക് ഒരുപക്ഷേ, വലിയ വില കൊടുക്കേണ്ടി വന്നേക്കാം.</p>
<p><strong>3. ഇൻഡിക്കേറ്റർ ഇടാനുള്ളതാണ്</strong></p>
<p>റോഡിൽ നിന്ന് ഇടത്തോട്ടോ വലത്തോട്ടോ തിരിയുമ്പോഴും ലെയിൻ മാറുമ്പോഴും ഇൻഡിക്കേഷൻ സിഗ്നൽ പ്രവർത്തിപ്പിക്കണമെന്നത് അടിസ്ഥാന പാഠമാണ്. എന്നാൽ, ഇത് പാലിക്കാത്തതു കാരണം അപകടമുണ്ടാകുന്നത് പതിവാണ്.</p>
<p><img loading="lazy" class="alignnone size-full wp-image-152745" src="https://www.chandrikadaily.com/wp-content/uploads/2020/09/turning.jpg" alt="" width="458" height="454" /></p>
<p>നമ്മുടെ ഉദ്ദേശ്യം പിറകിൽ നിന്നും എതിർവശത്തു നിന്നും വരുന്ന വാഹനങ്ങൾ ഓടിക്കുന്നവരെ ബോധിപ്പിക്കാനാണല്ലോ ഇൻഡിക്കേഷൻ. ഇത് ഇല്ലാതാവുമ്പോൾ മറ്റുവാഹനങ്ങൾ വന്നിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തിരിയുകയോ ലെയിൻ മാറുകയോ ചെയ്തശേഷം ഇൻഡിക്കേഷൻ ഓഫാക്കാനും ശ്രദ്ധിക്കുക. ഇൻഡിക്കേഷൻ ബൾബുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.</p>
<p><strong>4. ഹൈബീം ആവശ്യത്തിനു മാത്രം</strong></p>
<p>വാഹനത്തിന്റെ ഹൈബീം അത്യാവശ്യത്തിനു മാത്രം പ്രവർത്തിപ്പിക്കാനുള്ളതാണ്. സ്ട്രീറ്റ് ലൈറ്റുകളില്ലാത്ത റോഡിലൂടെയുള്ള രാത്രിയാത്രയിൽ ഡ്രൈവർക്ക് റോഡിന്റെ വിശദമായ ലഭിക്കുക എന്നതാണ് ഇതിന്റെ പ്രധാനലക്ഷ്യം. എന്നാൽ, റോഡിൽ മറ്റു വാഹനങ്ങളുണ്ടാകുമ്പോൾ ഹൈബീം പ്രവർത്തനക്ഷമമാക്കരുത്. ഇത് എതിരെ വരുന്ന ഡ്രൈവർമാരുടെ കാഴ്ച മറക്കാനും അപകടത്തിൽ ചെന്നെത്താനും കാരണമാകുന്നു.</p>
<p><img loading="lazy" class="alignnone wp-image-152746" src="https://www.chandrikadaily.com/wp-content/uploads/2020/09/beam.jpg" alt="" width="432" height="286" /></p>
<p>എതിർദിശയിൽ മറ്റൊരു വാഹനത്തിന്റെ ഹെഡ്‌ലൈറ്റോ നമ്മുടെ ദിശയിൽ മുന്നിലുള്ള വാഹനത്തിന്റെ ടെയിൽ ലൈറ്റോ കാണുമ്പോൾ ലോബീം ഉപയോഗിക്കുക എന്നതാണ് സാമാന്യമര്യാദയും നല്ല ശീലവും. ചിലപ്പോൾ, ഹൈബീം ഓണായിരിക്കുകയാണെന്ന കാര്യം നമുക്ക് ഓർമയുണ്ടായില്ല എന്നുവരാം. ഇത് ഒഴിവാക്കുന്നതിനായി ഡാഷ്‌ബോർഡിൽ ഇടക്കിടെ ശ്രദ്ധിക്കുന്ന ശീലമുണ്ടാക്കുക. എതിർദിശയിൽ വരുന്ന ഡ്രൈവർ സിഗ്നൽ നൽകിയാൽ ഹൈബീം തീർച്ചയായും ഒഴിവാക്കണം.</p>
<p><strong>5. സീറ്റിംഗ് പൊസിഷൻ സുഖത്തിനല്ല</strong></p>
<p>ഒട്ടുമിക്ക വാഹനങ്ങളിലും ഡ്രൈവറുടെ ഡ്രൈവിംഗ് പൊസിഷൻ അഡ്ജസ്റ്റ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഇത് ഉപയോഗപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം, സുഖമായി ഇരിക്കുന്നതിനല്ല വാഹനത്തിന്റെ കൺട്രോൾ കൈവശം ഉണ്ടായിരിക്കുന്നതിനാണ് മുൻതൂക്കം നൽകേണ്ടത് എന്നതാണ്.</p>
<p><img loading="lazy" class="alignnone size-full wp-image-152750" src="https://www.chandrikadaily.com/wp-content/uploads/2020/09/siting.jpg" alt="" width="854" height="573" /></p>
<p>സീറ്റ് പിറകിലേക്ക് ചാരിവെക്കുന്നതു കൊണ്ടുള്ള ഒരു പ്രധാന പ്രശ്‌നം അടിയന്തരഘട്ടത്തിൽ ബ്രേക്കോ ക്ലച്ചോ അപ്ലൈ ചെയ്യുന്നതിന് ആുവശ്യമായ സമയം ലഭിക്കില്ല എന്നതാണ്. കംഫർട്ടബിൾ ആയി ഇരിക്കുന്നത് അലസതക്കും അതുവഴി അശ്രദ്ധയ്ക്കും കാരണമാകാം. രണ്ട് കൈകളും സ്റ്റിയറിംഗ് വീലിൽ നേരെ വരുന്ന വിധത്തിൽ ഇരിക്കുന്നതാണ് സുരക്ഷിതമായ ശീലം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/safe-driving-tips.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
