<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>saffron &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/saffron/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 01 Mar 2025 09:21:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>saffron &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഉത്തര്&#x200d;പ്രദേശില്&#x200d; ചാനല്&#x200d; ചര്&#x200d;ച്ചക്കിടെ കാവി വസ്ത്രധാരികള്&#x200d; ആക്രമിച്ചെന്ന് ഐ.ഐ.ടി ബാബ</title>
		<link>https://www.chandrikadaily.com/iit-baba-says-saffron-clad-men-attacked-during-channel-discussion-in-uttar-pradesh.html</link>
					<comments>https://www.chandrikadaily.com/iit-baba-says-saffron-clad-men-attacked-during-channel-discussion-in-uttar-pradesh.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 01 Mar 2025 09:21:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[IIT Baba]]></category>
		<category><![CDATA[saffron]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331995</guid>

					<description><![CDATA[കാവി വസ്ത്രധാരികളായ ചിലര്&#x200d; ന്യൂസ് റൂമിലേക്ക് കയറി വന്ന് തന്നോട് മോശമായി പെരുമാറിയെന്നും വടികൊണ്ട് അടിച്ചെന്നുമാണ് അഭയ് സിങ് പറയുന്നത്.]]></description>
										<content:encoded><![CDATA[<p>യു.പിയില്&#x200d; വാര്&#x200d;ത്താ ചാനല്&#x200d; ചര്&#x200d;ച്ചക്കിടെ ആക്രമിക്കപ്പെട്ടതായി ഐ.ഐ.ടി ബാബ എന്ന അഭയ് സിങ്. നോയിഡയിലെ സ്വകാര്യ ചാനലിന്റെ പരിപാടിക്കിടെയാണ് സംഭവം. ഇന്നലെയാണ് ഐ.ഐ.ടി ബാബ ആരോപണവുമായി രംഗത്തെത്തിയത്. കാവി വസ്ത്രധാരികളായ ചിലര്&#x200d; ന്യൂസ് റൂമിലേക്ക് കയറി വന്ന് തന്നോട് മോശമായി പെരുമാറിയെന്നും വടികൊണ്ട് അടിച്ചെന്നുമാണ് അഭയ് സിങ് പറയുന്നത്. തുടര്&#x200d;ന്ന് ഐ.ഐ.ടി ബാബ പൊലീസില്&#x200d; പരാതി നല്&#x200d;കുകയും ചെയ്തു.</p>
<p>പിന്നാലെ സെക്ടര്&#x200d; 126ലെ പൊലീസ് ഔട്ട്പോസ്റ്റിന് പുറത്ത് ഇയാള്&#x200d; പ്രതിഷേധവും നടത്തി. പൊലീസ് അനുനയത്തിന് ശ്രമിച്ചതോടെ ഐ.ഐ.ടി ബാബ പ്രതിഷേധത്തില്&#x200d; നിന്ന് പിന്മാറുകയും ചെയ്തു. പിന്നീട് ഈ വിഷയത്തില്&#x200d; തനിക്ക് കൂടുതല്&#x200d; പരാതികളില്ലെന്ന് ഐ.ഐ.ടി ബാബ പറഞ്ഞതായി എസ്.എച്ച്.ഒ ഭൂപേന്ദ്ര സിങ് പറഞ്ഞു.</p>
<p>കഴിഞ്ഞ ദിവസമാണ് ഐ.ഐ.ടി ബാബ ചാനല്&#x200d; ചര്&#x200d;ച്ചയില്&#x200d; പങ്കെടുത്തത്. ഇതിനിടയിലേക്ക് ഒരു കൂട്ടം സന്ന്യാസിമാര്&#x200d; കടന്നുവരികയായിരുന്നു. ഇരുകൂട്ടരും പരസ്പരം സംസാരിക്കുന്നതിന്റെയും പിന്നാലെ ഐ.ഐ.ടി ബാബ പുറത്തേക്ക് ഇറങ്ങിപോകുകയും ആയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്&#x200d; സമൂഹ മാധ്യമങ്ങളില്&#x200d; പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ആക്രമിക്കപ്പെട്ടെന്ന് ആരോപിച്ച് ബാബ രംഗത്തെത്തിയത്. യു.പിയിലെ പ്രയാഗ്രാജില്&#x200d; നടന്ന മഹാ കുംഭമേളക്കിടെ ഐ.ഐ.ടി ബാബ സോഷ്യല്&#x200d; മീഡിയയില്&#x200d; ശ്രദ്ധിക്കപ്പെട്ടിരുന്നു.</p>
<p>അടുത്തിടെ പാക്കിസ്ഥാനെതിരായ ഐ.സി.സി ചാമ്പ്യന്&#x200d;സ് ട്രോഫി മത്സരത്തില്&#x200d; ഇന്ത്യ തോല്&#x200d;ക്കുമെന്ന് ഇയാള്&#x200d; പ്രവചിച്ചിരുന്നു. എന്നാല്&#x200d; മത്സരത്തില്&#x200d; ഇന്ത്യ വിജയിക്കുകയാണ് ചെയ്തത്. അതോടെ ഐ.ഐ.ടി ബാബ രൂക്ഷമായ വിമര്&#x200d;ശനങ്ങളും ട്രോളുകളുമാണ് ഏറ്റുവാങ്ങിയത്. ഐ.ഐ.ടി ബോംബെയില്&#x200d; നിന്ന് എയ്‌റോസ്‌പേസ് എഞ്ചിനീയറിങ് പൂര്&#x200d;ത്തിയാക്കിയ വ്യക്തിയാണ് അഭയ് സിങ്. എന്നാല്&#x200d;, പിന്നീട് എഞ്ചിനീയറിങ് ജീവിതം ഉപേക്ഷിച്ച് ആത്മീയ ജീവിതത്തിലേക്ക് കടന്നുവെന്നാണ് അഭയ് പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iit-baba-says-saffron-clad-men-attacked-during-channel-discussion-in-uttar-pradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>‘കാശി ക്ഷേത്രത്തില്&#x200d; പൊലീസുകാര്&#x200d;ക്ക് കാവി വേഷവും രുദ്രാക്ഷമാലയും’; യുപി സർക്കാരിന് വിമര്&#x200d;ശനം</title>
		<link>https://www.chandrikadaily.com/saffron-dress-and-rudraksha-mala-for-policemen-at-kashi-temple-criticism-of-up-govt.html</link>
					<comments>https://www.chandrikadaily.com/saffron-dress-and-rudraksha-mala-for-policemen-at-kashi-temple-criticism-of-up-govt.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 13 Apr 2024 11:39:37 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[dress]]></category>
		<category><![CDATA[Kashi temple]]></category>
		<category><![CDATA[police man]]></category>
		<category><![CDATA[saffron]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=295129</guid>

					<description><![CDATA[പൂജാരിമാര്&#x200d;ക്ക് സമാനമായിട്ടാണ് പൊലീസുകാര്&#x200d; ധരിച്ചിരിക്കുന്ന വേഷം. പുരുഷ ഉദ്യോഗസ്ഥര്&#x200d;ക്ക് മുണ്ടും കുര്&#x200d;ത്തയും വനിതാ പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് സല്&#x200d;വാര്&#x200d; കുര്&#x200d;ത്തയുമാണ് വേഷം.]]></description>
										<content:encoded><![CDATA[<p>കാശി വിശ്വനാഥ ക്ഷേത്രത്തില്&#x200d; ഡ്യൂട്ടിയിലുള്ള പൊലീസുകാര്&#x200d;ക്ക് യൂണിഫോമായി കാവി വേഷവും രുദ്രാക്ഷമാലയും. പൂജാരിമാര്&#x200d;ക്ക് സമാനമായിട്ടാണ് പൊലീസുകാര്&#x200d; ധരിച്ചിരിക്കുന്ന വേഷം. പുരുഷ ഉദ്യോഗസ്ഥര്&#x200d;ക്ക് മുണ്ടും കുര്&#x200d;ത്തയും വനിതാ പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് സല്&#x200d;വാര്&#x200d; കുര്&#x200d;ത്തയുമാണ് വേഷം. സംഭവത്തിനെതിരെ നിരവധി വിമര്&#x200d;ശനമാണ് ഉയരുന്നത്.</p>
<p>വിശ്വാസികള്&#x200d;ക്കിടയില്&#x200d; പൊലീസ് യൂണിഫോമിനോടുള്ള തെറ്റിദ്ധാരണയും മോശം കാഴ്ചപ്പാടും മാറ്റുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഡ്യൂട്ടിയിലെത്തുന്ന ഉദ്യോഗസ്ഥര്&#x200d;ക്ക് 3 ദിവസത്തെ ട്രെയിനിങ് നല്&#x200d;കുമെന്നും പൊലീസ് കമ്മീഷണര്&#x200d; മോഹിത് അഗര്&#x200d;വാള്&#x200d; വ്യക്തമാക്കി.</p>
<p>പരമ്പരാഗത യൂണിഫോമില്&#x200d; നിന്ന് വ്യത്യസ്തമായി ഭക്തരെ സ്വാഗതം ചെയ്യുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുക എന്ന പേരിലാണ് &#8216;കാവിവത്കരണ&#8217; പരിഷ്‌കരണം നടപ്പിലാക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saffron-dress-and-rudraksha-mala-for-policemen-at-kashi-temple-criticism-of-up-govt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് എൻ.ഐ.ടിയിൽ ഇന്ത്യയുടെ ഭൂപടം കാവിയിൽ വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാർഥിക്ക് സസ്‌പെൻഷൻ</title>
		<link>https://www.chandrikadaily.com/dalit-student-suspended-for-protesting-indias-map-drawn-in-saffron-at-nit-kozhikode.html</link>
					<comments>https://www.chandrikadaily.com/dalit-student-suspended-for-protesting-indias-map-drawn-in-saffron-at-nit-kozhikode.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 31 Jan 2024 13:48:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[dalit student]]></category>
		<category><![CDATA[india map]]></category>
		<category><![CDATA[NIT Kozhikode]]></category>
		<category><![CDATA[protesting]]></category>
		<category><![CDATA[saffron]]></category>
		<category><![CDATA[suspended]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289335</guid>

					<description><![CDATA[എസ്.എന്&#x200d;.എസ് എന്ന ക്ലബിന്റെ നേതൃത്വത്തിലാണ് സംഘ്പരിവാര്&#x200d; അനുകൂല പ്രചാരണം സംഘടിപ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്&#x200d; കോഴിക്കോട് എന്&#x200d;.ഐ.ടിയില്&#x200d; ഇന്ത്യയുടെ ഭൂപടം കാവിയില്&#x200d; വരച്ചതിനെതിരെ പ്രതിഷേധിച്ച ദലിത് വിദ്യാര്&#x200d;ഥിക്ക് സസ്‌പെന്&#x200d;ഷന്&#x200d;. എസ്.എന്&#x200d;.എസ് എന്ന ക്ലബിന്റെ നേതൃത്വത്തിലാണ് സംഘ്പരിവാര്&#x200d; അനുകൂല പ്രചാരണം സംഘടിപ്പിച്ചത്. ഇവര്&#x200d; പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു.</p>
<p>ഇതിനെതിരെ ഒറ്റയാള്&#x200d; പ്രതിഷേധവുമായി രംഗത്തെത്തിയത് ഇലക്ട്രോണിക്‌സ് ആന്&#x200d;ഡ് ടെലി കമ്മ്യൂണിക്കേഷന്&#x200d;സ് നാലാം വര്&#x200d;ഷ വിദ്യാര്&#x200d;ഥിയായിരുന്നു. &#8216;ഇന്ത്യ രാമരാജ്യമല്ല, മതേതര രാജ്യമാണ്&#8217; എന്ന പ്ലക്കാര്&#x200d;ഡുമായാണ് പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ കൂടുതല്&#x200d; വിദ്യാര്&#x200d;ഥികള്&#x200d; സംഘ്പരിവാര്&#x200d; വിരുദ്ധ നിലപാടുമായി രംഗത്തെത്തുകയും കാമ്പസില്&#x200d; സംഘര്&#x200d;ഷാവസ്ഥയുണ്ടാവുകയും ചെയ്തിരുന്നു.</p>
<p>ഇതിനെല്ലാം കാരണം ഒറ്റയാള്&#x200d; പ്രതിഷേധം നടത്തിയ ദലിത് വിദ്യാര്&#x200d;ഥിയാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ ഒരു വര്&#x200d;ഷത്തേക്ക് സസ്‌പെന്&#x200d;ഡ് ചെയ്തത്. ഒരു വര്&#x200d;ഷത്തേക്കുള്ള സസ്‌പെന്&#x200d;ഷന്&#x200d; അപൂര്&#x200d;വ നടപടിയാണ്. മാത്രമല്ല കോളജില്&#x200d; സംഘ്പരിവാര്&#x200d; അനുകൂല പരിപാടി നടത്തിയ വിദ്യാര്&#x200d;ഥികള്&#x200d;ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടുമില്ല. തനിക്കെതിരായ നടപടി ചോദ്യം ചെയ്ത് കോളജിലെ മറ്റു ഉയര്&#x200d;ന്ന സമിതികളെ സമീപിക്കുമെന്ന് വിദ്യാര്&#x200d;ഥി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dalit-student-suspended-for-protesting-indias-map-drawn-in-saffron-at-nit-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിഷേധമുയര്&#x200d;ന്നതോടെ കാവി മാറ്റി വെള്ളയാക്കി, യുപിയില്&#x200d; പജ്ജ് ഹൗസിന് വെള്ള പെയിന്റടിച്ച് സര്&#x200d;ക്കാര്&#x200d;</title>
		<link>https://www.chandrikadaily.com/saffron-hajj-house.html</link>
					<comments>https://www.chandrikadaily.com/saffron-hajj-house.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 07 Jan 2018 05:50:12 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[hajj house]]></category>
		<category><![CDATA[saffron]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63594</guid>

					<description><![CDATA[&#160; കനത്ത പ്രതിഷേധത്തിനൊടുവില്&#x200d; കാവി പൂശിയ യുപിയിലെ പജ്ജ് ഹൗസിന് വീണ്ടും വെള്ള പെയിന്റടിച്ചു. കാവി പെയിന്റടിച്ചതിന്റെ ഉത്തരവാദിത്വം കരാറുകാരന് നല്&#x200d;കിയാണ് ഹജ്ജ് ഹൗസിന് സര്&#x200d;ക്കാര്&#x200d; വീണ്ടും വെള്ള പെയിന്റടിച്ചത്. ഹജ്ജ് ഹൗസിന് കാവിപൂശിയതിനു പിന്നാലെ സംസ്ഥാനത്തെ കാവിവല്&#x200d;ക്കരിക്കാനുള്ള ശ്രമമാണ് ബി.ജെ.പി സര്&#x200d;ക്കാര്&#x200d; നടത്തുന്നതെന്ന ആരോപണവുമായി സമാജ്വാദി പാര്&#x200d;ട്ടി രംഗത്തെത്തിയിരുന്നു. പെയിന്റിങ്ങിന്റെ കരാറെടുത്ത വ്യക്തിയോട് വിത്യസ്തമായ കളര്&#x200d; ഉപയോഗിക്കണമെന്ന് നിര്&#x200d;ദ്ദേശിച്ചിരുന്നതായി യുപിയിലെ സംസ്ഥാന ഹജ് കമ്മിറ്റി സെക്രട്ടറി ആര്&#x200d;.പി സിങ് പറയുന്നു. ഉത്തര്&#x200d;പ്രദേശ് നിയമസഭാ മന്ദിരത്തിനു കാവി [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>കനത്ത പ്രതിഷേധത്തിനൊടുവില്&#x200d; കാവി പൂശിയ യുപിയിലെ പജ്ജ് ഹൗസിന് വീണ്ടും വെള്ള പെയിന്റടിച്ചു. കാവി പെയിന്റടിച്ചതിന്റെ ഉത്തരവാദിത്വം കരാറുകാരന് നല്&#x200d;കിയാണ് ഹജ്ജ് ഹൗസിന് സര്&#x200d;ക്കാര്&#x200d; വീണ്ടും വെള്ള പെയിന്റടിച്ചത്. ഹജ്ജ് ഹൗസിന് കാവിപൂശിയതിനു പിന്നാലെ സംസ്ഥാനത്തെ കാവിവല്&#x200d;ക്കരിക്കാനുള്ള ശ്രമമാണ് ബി.ജെ.പി സര്&#x200d;ക്കാര്&#x200d; നടത്തുന്നതെന്ന ആരോപണവുമായി സമാജ്വാദി പാര്&#x200d;ട്ടി രംഗത്തെത്തിയിരുന്നു.</p>
<p>പെയിന്റിങ്ങിന്റെ കരാറെടുത്ത വ്യക്തിയോട് വിത്യസ്തമായ കളര്&#x200d; ഉപയോഗിക്കണമെന്ന് നിര്&#x200d;ദ്ദേശിച്ചിരുന്നതായി യുപിയിലെ സംസ്ഥാന ഹജ് കമ്മിറ്റി സെക്രട്ടറി ആര്&#x200d;.പി സിങ് പറയുന്നു.</p>
<p>ഉത്തര്&#x200d;പ്രദേശ് നിയമസഭാ മന്ദിരത്തിനു കാവി നിറമടിച്ചതിനു പിന്നാലെ എതിര്&#x200d;വശത്തു സ്ഥിതി ചെയ്യുന്ന ഉത്തര്&#x200d;പ്രദേശ് ഹജ് ഹൗസിന്റെ പുറം മതിലിനും കാവി പൂശിയത് കടുത്ത വിമര്&#x200d;നം വരുത്തിവെച്ചിരുന്നു. യുപി സര്&#x200d;ക്കാറിനെതിരായ വ്യാപക വിമര്&#x200d;ശനമാണ് പലപ്പോഴും വര്&#x200d;ഗ്ഗീയ വേര്&#x200d;തിരിവ്. പുതിയ സംഭവം വിവാദമായതോടെ പെട്ടെന്ന് കാവി മാറ്റി വെള്ള പൂശി മുഖം രക്ഷിക്കുകയായിരു യോഗി സര്&#x200d;ക്കാര്&#x200d;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saffron-hajj-house.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മധ്യപ്രദേശില്‍ കാവി വത്കരിച്ച് പോലീസ് വിഭാഗവും:  വകുപ്പിന്റെ കലണ്ടറില്‍ മോദിയും അമിത്ഷായും മോഹന്‍ ഭഗവതും യോഗിയും</title>
		<link>https://www.chandrikadaily.com/madhyaparedh-police-department.html</link>
					<comments>https://www.chandrikadaily.com/madhyaparedh-police-department.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Nov 2017 10:29:58 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[mp]]></category>
		<category><![CDATA[saffron]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53318</guid>

					<description><![CDATA[&#160; മധ്യപ്രദേശിലെ പൊലീസ് വിഭാഗത്തെയും കാവി വല്‍ക്കരിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്‍ പുറത്ത്. പോലീസ് വകുപ്പ് പുറത്തിറക്കിയ കലണ്ടറിലാണ് നിറയെ ബിജെപി മയം. മധ്യപ്രദേശ് പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പുറത്തിറക്കുന്ന കലണ്ടറിലാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, യുപി മുഖ്യമന്ത്രി ആദിത്യനാഥ്, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭഗവത് തുടങ്ങിയവരുടെ ചിത്രങ്ങള്‍ അച്ചടിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ കൂടാതെ ലഹരിയ്‌ക്കെതിരെ ഇവര്‍ നടത്തിയ പ്രസ്താവനകളും കലണ്ടറില്‍ ഇടംപിടിച്ചിട്ടുള്ളതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പോലീസ് വിഭാഗത്തിന്റെ തലവന്‍ എഡിജി വരുണ്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>മധ്യപ്രദേശിലെ പൊലീസ് വിഭാഗത്തെയും കാവി വല്&#x200d;ക്കരിക്കുന്നതിന്റെ വ്യക്തമായ തെളിവുകള്&#x200d; പുറത്ത്. പോലീസ് വകുപ്പ് പുറത്തിറക്കിയ കലണ്ടറിലാണ് നിറയെ ബിജെപി മയം. മധ്യപ്രദേശ് പൊലീസിന്റെ മയക്കുമരുന്ന് വിരുദ്ധ വിഭാഗം പുറത്തിറക്കുന്ന കലണ്ടറിലാണ് ബിജെപി ദേശീയ അധ്യക്ഷന്&#x200d; അമിത് ഷാ, യുപി മുഖ്യമന്ത്രി ആദിത്യനാഥ്, ആര്&#x200d;എസ്എസ് നേതാവ് മോഹന്&#x200d; ഭഗവത് തുടങ്ങിയവരുടെ ചിത്രങ്ങള്&#x200d; അച്ചടിച്ചിരിക്കുന്നത്. ചിത്രങ്ങള്&#x200d; കൂടാതെ ലഹരിയ്‌ക്കെതിരെ ഇവര്&#x200d; നടത്തിയ പ്രസ്താവനകളും കലണ്ടറില്&#x200d; ഇടംപിടിച്ചിട്ടുള്ളതായി ദേശീയ മാധ്യമം റിപ്പോര്&#x200d;ട്ട് ചെയ്തു.</p>
<p>പോലീസ് വിഭാഗത്തിന്റെ തലവന്&#x200d; എഡിജി വരുണ്&#x200d; കപൂറാണ് &#8216;ബിജെപി കലണ്ടര്&#x200d;&#8217; പുറത്തിറക്കാന്&#x200d; നേതൃത്വം നല്&#x200d;കിയത്. സംസ്ഥാനത്തെ സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങളിലും വകുപ്പുകളിലും കലണ്ടര്&#x200d; വിതരണം ചെയ്തിട്ടുണ്ട്.</p>
<p>വിഷയത്തില്&#x200d; എതിര്&#x200d;പ്പുമായി കോണ്&#x200d;ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കേണ്ട പോലീസ് വകുപ്പ് പക്ഷപാതപരമായിത്തീരുന്നതിന്റെ സൂചനയാണിതെന്ന് കോണ്&#x200d;ഗ്രസ് നേതാക്കള്&#x200d; ആരോപിച്ചു. സര്&#x200d;ക്കാര്&#x200d; സ്ഥാപനങ്ങളെ കാവിവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കോണ്&#x200d;ഗ്രസ് വക്താവ് നരേന്ദ്ര സ്ലൗജ പറഞ്ഞു.</p>
<p>അതേസമയം, ന്യായീകരണവുമായി ബിജെപി വക്താവ് രജനിഷ് അഗര്&#x200d;വാള്&#x200d; രംഗത്തെത്തി. കലണ്ടറില്&#x200d; ഉള്&#x200d;പ്പെടുത്തിയിരിക്കുന്നവര്&#x200d; ആദരിക്കപ്പെടുന്ന വ്യക്തിത്വങ്ങളാണെന്നും ഭരണഘടനാപരമായ സ്ഥാനങ്ങള്&#x200d; വഹിക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. പൊതുജനോപകാരം മുന്&#x200d;നിര്&#x200d;ത്തിയാണ് ചിതങ്ങള്&#x200d; കൊടുത്തതെന്നും അതുകൊണ്ടുതന്നെ ഇക്കാര്യത്തില്&#x200d; എന്തെങ്കിലും തെറ്റുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madhyaparedh-police-department.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പിന്റെ മറവില്‍ സംഘപരിവാര്‍ ആശയ പ്രചരണം</title>
		<link>https://www.chandrikadaily.com/government-schools.html</link>
					<comments>https://www.chandrikadaily.com/government-schools.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 21 Oct 2017 08:07:26 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[saffron]]></category>
		<category><![CDATA[school texts]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48953</guid>

					<description><![CDATA[സംസ്ഥാനത്തെ സ്‌കൂളുകളില്‍ സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ പേരില്‍ സംഘപരിവാറിന്റെ ആശയ പ്രചാരണം നടത്തുന്നതായി ആരോപണം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 4 മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് വിദ്യാഭാരതി പുസ്തക വിതരണം നടത്തുന്നുണ്ട്. ഈ പുസ്തകങ്ങളില്‍ സ്വാതന്ത്രസമരത്തെ കുറിച്ചും ചരിത്രസത്യങ്ങളെ കുറിച്ചും വികലമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ തെക്കു ഭാഗത്ത് ഹിന്ദു മഹാസമുദ്രമെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ആര്‍.എസ്.എസ് നേതാക്കളായ സവര്‍ക്കറേയും ഹെഡ്‌ഗെവാറിനെയും വീര പുരുഷന്‍മാരാക്കുന്നതുമാണ് പാഠപുസ്തകത്തിലെ ഉള്ളടക്കം. ന്യൂസ് 18 യാണ് വാര്‍ത്ത പുറത്തു വിട്ടത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്തെ സ്‌കൂളുകളില്&#x200d; സ്‌കോളര്&#x200d;ഷിപ്പ് പരീക്ഷയുടെ പേരില്&#x200d; സംഘപരിവാറിന്റെ ആശയ പ്രചാരണം നടത്തുന്നതായി ആരോപണം. സര്&#x200d;ക്കാര്&#x200d; സ്‌കൂളുകളില്&#x200d; 4 മുതല്&#x200d; 10 വരെയുള്ള ക്ലാസുകളിലെ കുട്ടികള്&#x200d;ക്ക് വിദ്യാഭാരതി പുസ്തക വിതരണം നടത്തുന്നുണ്ട്. ഈ പുസ്തകങ്ങളില്&#x200d; സ്വാതന്ത്രസമരത്തെ കുറിച്ചും ചരിത്രസത്യങ്ങളെ കുറിച്ചും വികലമായാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ തെക്കു ഭാഗത്ത് ഹിന്ദു മഹാസമുദ്രമെന്നാണ് പുസ്തകത്തില്&#x200d; പറയുന്നത്. ആര്&#x200d;.എസ്.എസ് നേതാക്കളായ സവര്&#x200d;ക്കറേയും ഹെഡ്‌ഗെവാറിനെയും വീര പുരുഷന്&#x200d;മാരാക്കുന്നതുമാണ് പാഠപുസ്തകത്തിലെ ഉള്ളടക്കം. ന്യൂസ് 18 യാണ് വാര്&#x200d;ത്ത പുറത്തു വിട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-schools.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
