sajicheriyan – Chandrika Daily https://www.chandrikadaily.com Wed, 15 Oct 2025 05:34:04 +0000 en-US hourly 1 https://wordpress.org/?v=5.8.12 https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg sajicheriyan – Chandrika Daily https://www.chandrikadaily.com 32 32 ‘സൂക്ഷിച്ച് സംസാരിക്കണം, എന്നെ ഉപദേശിക്കാനുള്ള അര്‍ഹത സജി ചെറിയാനില്ല’; ജി സുധാകരന്‍ https://www.chandrikadaily.com/speak-carefully-saji-cherian-has-no-right-to-advise-me-g-sudhakaran.html https://www.chandrikadaily.com/speak-carefully-saji-cherian-has-no-right-to-advise-me-g-sudhakaran.html#respond Wed, 15 Oct 2025 05:34:04 +0000 https://www.chandrikadaily.com/?p=358549 മന്ത്രി സജി ചെറിയാനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. തന്നെ ഉപദേശിക്കാന്‍ സജി ചെറിയാന്‍ ആയിട്ടില്ലെന്നും സൂക്ഷിച്ച് സംസാരിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു. സജി ചെറിയാന് അതിനുള്ള പ്രായവും പക്വതയും വന്നിട്ടില്ലെന്നും ആരോടാണ് സംസാരിക്കുന്നതെന്ന് ഓര്‍ക്കണമെന്നും ജി സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. തന്നെ പുറത്താക്കാന്‍ സജി ചെറിയാന്‍ ശ്രമിച്ചെന്നും തന്നോട് മത്സരിച്ചവരാരും ജയിച്ചിട്ടില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

പാര്‍ട്ടി സജി ചെറിയാനെതിരെ നടപടി എടുക്കണമെന്നും എ കെ ബാലനെ പോലെ തനിക്ക് മാറേണ്ട ആവശ്യമില്ലെന്നും ജി സുധാകരന്‍ പറഞ്ഞു.

തന്നെ ആക്രമിച്ചവരോട് പാര്‍ട്ടിയോട് ചേര്‍ന്ന് പോകാന്‍ പറയുകയാണോ വേണ്ടത്. ബാലനെയോ സജി ചെറിയാനെയോ സെമിനാറില്‍ വിളിക്കാത്തതില്‍ താന്‍ ആണോ ഉത്തരവാദി. രാഷ്ട്രീയ ഗുണ്ടാ സംഘങ്ങളുടെ ഒരു ചെറിയ ഗ്രൂപ്പ് ആലപ്പുഴയിലുണ്ട്. സജി ചെറിയാന്‍ വന്ന് നോക്കണമെന്നും ജി സുധാകരന്‍ ആവശ്യപ്പെട്ടു.

ജി സുധാകരന്‍ പാര്‍ട്ടിയുമായി ചേര്‍ന്ന് പോകണമെന്ന് മന്ത്രി സജി ചെറിയാന്‍ ഉപദേശിച്ചിരുന്നു.

]]>
https://www.chandrikadaily.com/speak-carefully-saji-cherian-has-no-right-to-advise-me-g-sudhakaran.html/feed 0
ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യം: മന്ത്രി സജി ചെറിയാൻ https://www.chandrikadaily.com/the-aim-of-film-festivals-is-to-unite-the-world-minister-saji-cherian.html https://www.chandrikadaily.com/the-aim-of-film-festivals-is-to-unite-the-world-minister-saji-cherian.html#respond Tue, 10 Dec 2024 11:42:34 +0000 https://www.chandrikadaily.com/?p=321263 ലോകത്തിന്റെ ഒരുമയാണ് ചലച്ചിത്ര മേളകളുടെ ലക്ഷ്യമെന്നും ഇതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. 29-)മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് സെല്ലിന്റെ ഉദ്ഘാടനവും ഡെലിഗേറ്റ് കിറ്റുകളുടെ വിതരണോദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. സിനിമാ താരങ്ങളായ ഷറഫുദ്ദീനും മഹിമ നമ്പ്യാരും മന്ത്രിയിൽ നിന്ന് ഡെലിഗേറ്റ് കിറ്റുകൾ ഏറ്റുവാങ്ങി.

മനുഷ്യത്വത്തിന്റെ നിലപാടാണ് സംസ്ഥാന സർക്കാരിനുള്ളതെന്നും അതുതന്നെയാണ് ഐ എഫ് എഫ് കെ യും പിന്തുടരുന്നതെന്നു മന്ത്രി പറഞ്ഞു. പുതുമയും ജനപിന്തുണയും കൊണ്ട് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മേളയായി കേരള രാജ്യാന്തര ചലച്ചിത്ര മേള മാറി. വനിതാ സംവിധായകരുടെ സിനിമകളുടെ പ്രാതിനിധ്യവും പഴയകാല മലയാള ചലച്ചിത്രനടിമാർക്കുള്ള ആദരവും ഈ മേളയുടെ സ്ത്രീ പക്ഷ നിലപാടുകളുടെ ഉദാഹരണങ്ങളാണ്. പതിമൂവായിരത്തോളം ഡെലിഗേറ്റുകൾ എത്തുന്ന ചലച്ചിത്ര മേളയുടെ ഈ പതിപ്പ് ലോക സിനിമ ഭൂപടത്തിൽ കേരളത്തെ കൂടുതൽ ശ്രദ്ധേയമാക്കും. മൺമറഞ്ഞുപോയ ചലച്ചിത്ര പ്രതിഭകളുടെ സ്മൃതി കുടീരങ്ങളിൽ ആദരവ് അർപ്പിച്ച് ഡിസംബർ 12ന് സംഘടിപ്പിക്കുന്ന ദീപശിഖാ പ്രയാണത്തോടെ
29-) മത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തുടക്കമാകുമെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ അധ്യക്ഷത വഹിച്ചു, റിസപ്ഷൻ കമ്മിറ്റി ചെയർമാൻ എം. വിജയകുമാർ, ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡ സെല്ലം, സാംസ്‌കാരിക പ്രവർത്തക ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയ്, ചലച്ചിത്ര അക്കാദമി അംഗം കുക്കു പരമേശ്വരൻ, ഡെലിഗേറ്റ് കമ്മിറ്റി ചെയർമാൻ കെ.ജി. മോഹൻകുമാർ, ഫെസ്റ്റിവൽ ഡെപ്യൂട്ടി ഡയറക്ടർ എച്ച്. ഷാജി എന്നിവർ പങ്കെടുത്തു.

]]>
https://www.chandrikadaily.com/the-aim-of-film-festivals-is-to-unite-the-world-minister-saji-cherian.html/feed 0
കേന്ദ്രാനുമതി വൈകി; സജി ചെറിയാന്‍ വിമാനത്താവളത്തില്‍നിന്ന് മടങ്ങി; ഫെഡറലിസത്തെ തകര്‍ക്കുന്ന നിലപാട് ‘ https://www.chandrikadaily.com/centralgov-pinarayiuae.html https://www.chandrikadaily.com/centralgov-pinarayiuae.html#respond Fri, 12 May 2023 02:55:39 +0000 https://www.chandrikadaily.com/?p=253270 മലയാളം മിഷന്റെ പരിപാടിക്കായി യു.എ.ഇയിലേക്ക് തിരിച്ച മന്ത്രി സജി ചെറിയാന്‍ വിമാനത്താവളത്തിലെത്തി മടങ്ങി. കേന്ദ്രാനുമതി കിട്ടാന്‍ വൈകിയതാണ് കാരണം. ബുധനാഴ്ചയായിരുന്നു വിമാനം. ടിക്കറ്റെടുത്തത് അനുമതി കിട്ടുമെന്ന വിശ്വാസത്തിലായിരുന്നു. വ്യാഴാഴ്ചയാണ് ഇത് ലഭിച്ചത്. ഇതോടെയാണ് യാത്ര മുടങ്ങിയത്. മുഖ്യമന്ത്രിയും മരുമകന്‍ മന്ത്രി റിയാസും കുടുംബവും കഴിഞ്ഞദിവസം യു.എ.ഇയിലേക്ക് പോകാന്‍ പദ്ധതിയിട്ടെങ്കിലും അതും കേന്ദ്രാനുമതി കിട്ടാത്തതിനാല്‍ റദ്ദാക്കേണ്ടിവന്നു. യു.എഇയിലെ നിക്ഷേപസംഗമത്തില്‍ പങ്കെടുക്കാനായിരുന്നു യാത്ര. ഇതിന്റെ ആവശ്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ വിദേശത്തെ കാര്യങ്ങള്‍ പഠിക്കാന്‍ പോകുന്നതില്‍ തെറ്റില്ലെന്ന് റിയാസ് പറഞ്ഞു. എന്നാല്‍ സ്വന്തം കാശുകൊണ്ടാണ് പഠനത്തിന ്‌പോകേണ്ടതെന്ന് വിമര്‍ശനവും ഉയര്‍ന്നു. ഫെഡറലിസത്തെ തകര്‍ക്കുന്ന നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കരുതെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെടുന്നു.ഇക്കാര്യത്തില്‍സര്‍ക്കാരോ സി.പി.എമ്മോ പരസ്യമായി പ്രതികരിച്ചിട്ടില്ല

]]>
https://www.chandrikadaily.com/centralgov-pinarayiuae.html/feed 0
വസതി ഒഴിയില്ല; 85000 രൂപ വാടക ശരിവെച്ച് മന്ത്രി സജി ചെറിയാന്‍ https://www.chandrikadaily.com/sajicheriyan-rent.html https://www.chandrikadaily.com/sajicheriyan-rent.html#respond Wed, 15 Feb 2023 14:03:48 +0000 https://www.chandrikadaily.com/?p=238162 പ്രതിമാസം 85000 രൂപ വാടകക്കുള്ള മന്ത്രിമന്ദിരം ഒഴിയുന്ന പ്രശ്‌നമില്ലെന്നും മുമ്പും 2016മുതല്‍ മന്ത്രിമാര്‍ ഇതില്‍ താമസിച്ചിട്ടുണ്ടെന്നും മന്ത്രി സജി ചെറിയാന്‍. സര്‍ക്കാരിന്റെ പക്കല്‍ ഇത്രയും സൗകര്യങ്ങളുള്ള വീടുകളില്ലാത്തതിനാലാണ് വാടക കൂടുതല്‍ നല്‍കി മന്ത്രിവസതിയെടുത്തത്. ഇതില്‍ പി.എ മാര്‍ക്കും ഗണ്‍മാന്‍മാര്‍ക്കും സൗകര്യം ഉണ്ടെന്നും മന്ത്രി ആരോപണങ്ങള്‍ക്ക് മറുപടിയായി വിശദമാക്കി. ഭരണഘടനയെ കുന്തോം കുടച്ചക്രോം എന്ന ്പറഞ്ഞ് അധിക്ഷേപിച്ചതിന് കോടതി വിധിയെതുടര്‍ന്ന് രാജിവെച്ചൊഴിയേണ്ടിവന്ന സജിയെ കഴിഞ്ഞമാസമാണ ്പിണറായി വിജയന്‍ മന്ത്രിസഭയിലേക്ക് വീണ്ടും കൊണ്ടുവന്നത്. ഇതേതുടര്‍ന്നാണ ്‌വന്‍തുക കൊടുത്ത് സാമ്പത്തികപ്രതിസന്ധിക്കിടയിലും മന്ത്രിക്കായി വാടകവീടെടുത്തത്.

]]>
https://www.chandrikadaily.com/sajicheriyan-rent.html/feed 0
സജി ചെറിയാന്റെ മന്ത്രിപദവി; അനുവദിച്ചത് എം.എല്‍.എ പദവി മാത്രം ; അന്തിമവിധി എതിരായാല്‍ നാണക്കേട് ! https://www.chandrikadaily.com/sajicheriyan-controversy.html https://www.chandrikadaily.com/sajicheriyan-controversy.html#respond Tue, 03 Jan 2023 12:27:55 +0000 https://www.chandrikadaily.com/?p=230619 സി.പി.എം ആലപ്പുഴ നേതാവ് സജിചെറിയാനെ മന്ത്രിസഭയില്‍ വീണ്ടും ഉള്‍പെടുത്തുന്നത് പാര്‍ട്ടിയെ വീണ്ടും പ്രതിസന്ധിയില്‍ അകപ്പെടുത്തിയേക്കും. അദ്ദേഹം ഭരണഘടനയെ അധിക്ഷേപിച്ചു എന്ന കുറ്റം നിലനില്‍ക്കുകയാണിപ്പോഴും. പൊലീസ് മാത്രമാണ് സജിയെ രക്ഷിക്കാനായി റിപ്പോര്‍ട്ട് തയ്യാറാക്കി നല്‍കിയത്. ഇത് സി.പി.എം നിര്‍ദേശപ്രകാരമായിരുന്നു. ആലപ്പുഴയില്‍നിന്ന് തോമസ് ഐസക്കിനെയോ മറ്റോ മന്ത്രിയായി വീണ്ടും കൊണ്ടുവരാന്‍ പിണറായിക്ക് താല്‍പര്യവുമില്ല. ഇതാണ് പാര്‍ട്ടിയുടെ നിര്‍ദേശത്തിന് കാരണം. കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാനസെക്രട്ടറിയേറ്റില്‍ ആലപ്പുഴയിലെ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് മന്ത്രിപദവിയേറ്റെടുക്കല്‍.
ഭരണഘടനയിലെ മതേതരത്വം, ജനാധിപത്യം എന്നിവയെ കുന്തം ,കുടച്ചക്രം എന്നെല്ലാം പറഞ്ഞ് അധിക്ഷേപിക്കുകയായിരുന്നു മന്ത്രിയായിരിക്കെ സജി. ബ്രിട്ടീഷുകാരുണ്ടാക്കിയ ഭരണഘടനയുടെ പതിപ്പാണിതെന്നും അദ്ദേഹം ആക്ഷേപിച്ചു. പൊതുസമ്മേളനത്തിലായിരുന്നു ഇത്. അഡ്വ. ബിജു നോയല്‍ നല്‍കിയ ഹര്‍ജിയില്‍ തിരുവല്ല കോടതിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതില്‍നിന്ന് വിലക്കിയത്. പരാമര്‍ശം ശരിയല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.ഇതെതുടര്‍ന്നാണ ്‌രാജിയും. എന്നാല്‍ ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ സജിചെറിയാനെ എം.എല്‍.എ പദവിയില്‍നിന്ന് പുറത്താക്കണമെന്ന വാദം കോടതി അംഗീകരിച്ചില്ല. ഇതാണ് പുതിയ സ്ഥാനലബ്ധിക്ക് സി.പി.എമ്മിനെ പ്രേരിപ്പിക്കുന്നത്. കോടതിയില്‍ സജി മന്ത്രിയാകുന്നതിനെക്കുറിച്ച് പരാതി വന്നിട്ടില്ല. പ്രതിപക്ഷം പറയുന്നത് ഇതുസംബന്ധിച്ച് കോടതിയെ സമീപിക്കുമെന്നാണ്. അങ്ങനെ വന്നാല്‍ നിലവിലെ ഹര്‍ജിയും കൂടി ചേര്‍ന്ന് കോടതിക്ക് വിധി പ്രഖ്യാപിക്കേണ്ടിവരും. അതുവരെ കാത്തിരിക്കാന്‍ ആലപ്പുഴയിലെ പാര്‍ട്ടിക്കാര്‍ തയ്യാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഗവര്‍ണറും ഇക്കാര്യത്തില്‍ സംശയത്തിലായിരുന്നു. അദ്ദേഹത്തോട് നാളെ കോടതി വല്ലതും ആരാഞ്ഞാല്‍ മറുപടി പറയുന്നതിനാണ് നിയമോപദേശം തേടിയത്. അതില്‍ മുഖ്യമന്ത്രിയുടെ ശിപാര്‍ശ അംഗീകരിക്കാനാണ് ഉപദേശം. എന്നാല്‍ ഗവര്‍ണറുടെ പ്രത്യേകാധികാരം ഉപയോഗിക്കാമെന്നും സൂചിപ്പിച്ചിരുന്നു. എന്നിട്ടും വകവെക്കാതെ സമ്മര്‍ദം ശക്തമായതോടെയാണ് അദ്ദേഹവും വഴങ്ങിയത്. മുഖ്യമന്ത്രി നേരിട്ട് ഗവര്‍ണറെ ഫോണില്‍ വിളിച്ച് സംസാരിച്ചതിനെതുടര്‍ന്ന് ആരിഫ് ഖാന്‍ അയയുകയായിരുന്നു. ഏതായാലും കോടതിയുടെ അന്തിമവിധി വരികയാണെങ്കില്‍ അത് എതിരായാല്‍ വീണ്ടും സി.പി.എമ്മിന് നാണക്കേട് പിണയേണ്ടിവരും. സജി ചെറിയാനെസംബന്ധിച്ച് മന്ത്രിക്കസേരയില്‍ രണ്ടാമതും വന്നുവെന്ന ഖ്യാതിയും ബാക്കിയാകും.

‘മനോഹരമായ ഭരണഘടനയാണ് ഇന്ത്യയില്‍ എഴുതിവെച്ചിരിക്കുന്നതെന്ന് നമ്മള്‍ എല്ലാവരും പറയും. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ടത്. ഞാന്‍ പറയും ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതിവച്ചിരിക്കുന്നതെന്ന്.’-.എന്ന് തുടങ്ങുന്നതായിരുന്നു മല്ലപ്പള്ളി പ്രസംഗം. രാജി ഉചിതമെന്ന് അന്നത്തെ സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറയുകയുണ്ടായി. രാജിവെച്ചതോടെ പ്രശ്‌നങ്ങള്‍ തീര്‍ന്നെന്നും കോടിയേരി പറഞ്ഞിരുന്നു. അതിനെയാണ ്‌സി.പി.എം ഇപ്പോള്‍ തള്ളിപ്പറയുന്നത്.

 

]]>
https://www.chandrikadaily.com/sajicheriyan-controversy.html/feed 0
സജി ചെറിയാന്‍ മന്ത്രിസഭയില്‍ അംഗമായാല്‍ വീണ്ടും രാജിവെക്കേണ്ടിവരുമെന്ന് കെ.മുരളീധരന്‍. https://www.chandrikadaily.com/sajicheriyan-kmuraleedharan.html https://www.chandrikadaily.com/sajicheriyan-kmuraleedharan.html#respond Sat, 31 Dec 2022 08:56:17 +0000 https://www.chandrikadaily.com/?p=229896 സജി ചെറിയാന്‍ മന്ത്രിസഭയില്‍ അംഗമായാല്‍ വീണ്ടും രാജിവെക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് എം.പി കെ.മുരളീധരന്‍. കുന്തം,കുടച്ചക്രം എന്നൊക്കെയാണ് സജി ചെറിയാന്‍ അന്ന് പറഞ്ഞത്. അതേക്കുറിച്ച് കോടതിയുടെ തീര്‍പ്പാകുന്നതിന് മുമ്പ് മന്ത്രിയാകുന്നതിനാല്‍ വീണ്ടും രാജിവെക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.

]]>
https://www.chandrikadaily.com/sajicheriyan-kmuraleedharan.html/feed 0