<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sam pitroda &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sam-pitroda/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 22 Mar 2019 09:07:31 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sam pitroda &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബലാകോട്ടില്&#x200d; എന്ത് നടന്നെന്നറിയാന്&#x200d; പൗരനെന്ന നിലയില്&#x200d; തനിക്ക് അവകാശമുണ്ടെന്ന് സാം പിത്രോഡ</title>
		<link>https://www.chandrikadaily.com/sam-piroda-reaction-on-controversy-of-his-statement-of-supporting-pakistan.html</link>
					<comments>https://www.chandrikadaily.com/sam-piroda-reaction-on-controversy-of-his-statement-of-supporting-pakistan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 22 Mar 2019 08:47:41 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[balakkott]]></category>
		<category><![CDATA[pulwama]]></category>
		<category><![CDATA[pulwama attack]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[sam pitroda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=121940</guid>

					<description><![CDATA[ഇന്ത്യന്&#x200d; സേന പാക്കിസ്ഥാനിലെ ബാലക്കോട്ടില്&#x200d; നടത്തിയെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; അവകാശപ്പെടുന്ന രണ്ടാം സര്&#x200d;ജിക്കല്&#x200d; സ്‌ട്രൈക്കില്&#x200d; സംശയം പ്രകടിപ്പിച്ച് ടെലികോം എഞ്ചിനീയര്&#x200d; എന്ന നിലയില്&#x200d; രാജ്യാന്തര പ്രശസ്തന്&#x200d;നും രാഹുല്&#x200d; ഗാന്ധിയുടെ ഉപദേശകനുമായ സാം പിത്രോഡ. ബലാക്കോട്ട് വ്യോമാക്രമണത്തില്&#x200d; വധിച്ച ഭീകരരുടെ എണ്ണത്തില്&#x200d; സംശയം പ്രകടിപ്പിച്ച പിത്രോഡ. പുല്&#x200d;വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്&#x200d; 300 പേര്&#x200d; കൊല്ലപ്പെട്ടെന്നാണ് കേന്ദ്രസര്&#x200d;ക്കാറിന്റെ അവകാശവാദം. എന്നാല്&#x200d; ഒരാള്&#x200d; പോലും കൊല്ലപ്പെട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; പറയുന്നു. ഇതിന്റെ വസ്തുതയെന്താണെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കണം,സാം പിത്രോഡ പറഞ്ഞു. [&#8230;]]]></description>
										<content:encoded><![CDATA[
<p>ഇന്ത്യന്&#x200d; സേന പാക്കിസ്ഥാനിലെ ബാലക്കോട്ടില്&#x200d; നടത്തിയെന്ന് കേന്ദ്രസര്&#x200d;ക്കാര്&#x200d; അവകാശപ്പെടുന്ന രണ്ടാം സര്&#x200d;ജിക്കല്&#x200d; സ്‌ട്രൈക്കില്&#x200d; സംശയം പ്രകടിപ്പിച്ച് ടെലികോം എഞ്ചിനീയര്&#x200d; എന്ന നിലയില്&#x200d; രാജ്യാന്തര പ്രശസ്തന്&#x200d;നും രാഹുല്&#x200d; ഗാന്ധിയുടെ ഉപദേശകനുമായ സാം പിത്രോഡ.</p>



<p>ബലാക്കോട്ട് വ്യോമാക്രമണത്തില്&#x200d; വധിച്ച ഭീകരരുടെ എണ്ണത്തില്&#x200d; സംശയം പ്രകടിപ്പിച്ച പിത്രോഡ. പുല്&#x200d;വാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ വ്യോമാക്രമണത്തില്&#x200d; 300 പേര്&#x200d; കൊല്ലപ്പെട്ടെന്നാണ് കേന്ദ്രസര്&#x200d;ക്കാറിന്റെ അവകാശവാദം. എന്നാല്&#x200d; ഒരാള്&#x200d; പോലും കൊല്ലപ്പെട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്&#x200d; പറയുന്നു. ഇതിന്റെ വസ്തുതയെന്താണെന്ന് സര്&#x200d;ക്കാര്&#x200d; വ്യക്തമാക്കണം,സാം പിത്രോഡ പറഞ്ഞു. </p>



<p>അതേസമയം വിഷയം ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. പിത്രോഡ സൈന്യത്തെ അപമാനിച്ചെന്നും തീവ്രവാദികളോടുള്ള കോണ്&#x200d;ഗ്രസിന്റെ മൃദുസമീപനത്തിന്റെ തെളിവാണിതെന്നും മോദി ആരോപിച്ചു.</p>



<p>എന്നാല്&#x200d; സൈന്യത്തെ അപമാനിച്ചിട്ടില്ലെന്ന മറുപടിയുമായി പിത്രോഡ രംഗത്തെത്തി. താന്&#x200d; സംസാരിച്ചത് കോണ്&#x200d;ഗ്രസിന്റെ പ്രതിനിധിയായല്ലെന്നും പൗരന്&#x200d; എന്ന നിലയിലുള്ള താന്&#x200d; അഭിപ്രായം പറഞ്ഞതെന്നും പിത്രോഡ വ്യക്തമാക്കി. പാക്കിസ്ഥാന്&#x200d; അനുകൂല പ്രസ്താവന ബിജെപിയും മോദിയും വിവാദമാക്കിയ സാഹചര്യത്തിലാണ് വിശദീകരണവുമായി പിത്രോഡ രംഗത്തെത്തിയിരിക്കുന്നത്. </p>



<p>ഇന്ത്യ വ്യോമാക്രമണം നടത്തിയ പാക്കിസ്ഥാനിലെ ബലാകോട്ടില്&#x200d; എന്ത് നടന്നു എന്നറിയാന്&#x200d; പൗരന്&#x200d; എന്ന നിലയില്&#x200d; തനിക്ക് അവകാശം ഉണ്ട്. അതില്&#x200d; തെറ്റുണ്ടെന്ന് കരുതുന്നില്ല. തന്റെ പ്രസ്താവനയില്&#x200d; വിവാദമായ ഒന്നും ഇല്ല. ബാലിശമായ കാര്യങ്ങള്&#x200d; ഉയര്&#x200d;ത്തി തന്റെ പ്രസ്താവനയെ വിവാദമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. മോദി ശക്തനാണെങ്കില്&#x200d; ഹിറ്റ്ലറും ശക്തനായിരുന്നു. മുംബൈ ഭീകരാക്രമണത്തിന് ശേഷം കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാരിനും യുദ്ധം നടത്താമായിരുന്നു. പക്ഷെ, അതല്ല ജനാധിപത്യ സര്&#x200d;ക്കാരിന്റെ ശൈലിയെന്നും പിത്രോഡ പറഞ്ഞു.</p>



<p>വ്യക്തിപരമായ അഭിപ്രായങ്ങള്&#x200d; വിവാദമാക്കി പുല്&#x200d;വാമയിലെ സുരക്ഷാവീഴ്ചയെ മറക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോണ്&#x200d;ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം, പ്രസ്താവന വിവാദമായ പശ്ചാത്തലത്തില്&#x200d; കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി പിത്രോഡയെ വസതിയിലേക്ക് വിളിപ്പിച്ചു. ഇരുവരും രാഹുലിന്റെ വസതിയില്&#x200d; കൂടിക്കാഴ്ച നടത്തുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sam-piroda-reaction-on-controversy-of-his-statement-of-supporting-pakistan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാം പിത്രോഡയില്ല; കര്&#x200d;ണാടകയില്&#x200d; കോണ്&#x200d;ഗ്രസിന് രാജ്യസഭാ സ്ഥാനാര്&#x200d;ത്ഥികളായി</title>
		<link>https://www.chandrikadaily.com/no-sam-pitroda-for-rajya-sabha-from-karnataka-as-siddaramaiah-rules-out-outsiders-fields-3-kannadigas.html</link>
					<comments>https://www.chandrikadaily.com/no-sam-pitroda-for-rajya-sabha-from-karnataka-as-siddaramaiah-rules-out-outsiders-fields-3-kannadigas.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 12 Mar 2018 09:57:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[rajyasabha election]]></category>
		<category><![CDATA[sam pitroda]]></category>
		<category><![CDATA[siddaramaiah]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=74382</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: കര്&#x200d;ണാടകയില്&#x200d; ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്&#x200d;ത്ഥികളെ കോണ്&#x200d;ഗ്രസ് പ്രഖ്യാപിച്ചു. എഐസിസി വക്താവ് നാസര്&#x200d; ഹുസൈന്&#x200d;, ദളിത് കവി ഹനുമന്തയ്യ, വൊക്കലിംഗ സമുദായ നേതാവ് ജി.സി ചന്ദ്രശേഖര്&#x200d; എന്നിവര്&#x200d; മത്സരിക്കും. ഈ മാസം 23നാണ് നാല് അംഗങ്ങളെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുന്നത്. കോണ്&#x200d;ഗ്രസിന് രണ്ട് എംപിമാരെയും ബിജെപിയ്ക്ക് ഒരാളെയും എതിരില്ലാതെ തെരഞ്ഞെടുക്കാനുള്ള അംഗസഖ്യ നിയമസഭയിലുണ്ട്. മൂന്നാം സീറ്റിനായി കോണ്&#x200d;ഗ്രസും ജെഡിഎസും തമ്മില്&#x200d; മത്സരമുണ്ടാകും. ഏതാനും വോട്ടുകള്&#x200d; കൂടി നേടിയാല്&#x200d; മൂന്നാം സീറ്റിലും വിജയിക്കാനാകും. ഒരു സീറ്റില്&#x200d; ബിജെപിക്ക് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കര്&#x200d;ണാടകയില്&#x200d; ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള സ്ഥാനാര്&#x200d;ത്ഥികളെ കോണ്&#x200d;ഗ്രസ് പ്രഖ്യാപിച്ചു. എഐസിസി വക്താവ് നാസര്&#x200d; ഹുസൈന്&#x200d;, ദളിത് കവി ഹനുമന്തയ്യ, വൊക്കലിംഗ സമുദായ നേതാവ് ജി.സി ചന്ദ്രശേഖര്&#x200d; എന്നിവര്&#x200d; മത്സരിക്കും.<br />
ഈ മാസം 23നാണ് നാല് അംഗങ്ങളെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കുന്നത്.</p>
<p>കോണ്&#x200d;ഗ്രസിന് രണ്ട് എംപിമാരെയും ബിജെപിയ്ക്ക് ഒരാളെയും എതിരില്ലാതെ തെരഞ്ഞെടുക്കാനുള്ള അംഗസഖ്യ നിയമസഭയിലുണ്ട്. മൂന്നാം സീറ്റിനായി കോണ്&#x200d;ഗ്രസും ജെഡിഎസും തമ്മില്&#x200d; മത്സരമുണ്ടാകും. ഏതാനും വോട്ടുകള്&#x200d; കൂടി നേടിയാല്&#x200d; മൂന്നാം സീറ്റിലും വിജയിക്കാനാകും. ഒരു സീറ്റില്&#x200d; ബിജെപിക്ക് വിജയിക്കാം. എന്നാല്&#x200d; ജെഡിഎസിന് കൂടുതല്&#x200d; വോട്ടുകള്&#x200d; നേടിയാലോ തങ്ങളുടെ സ്ഥാനാര്&#x200d;ത്ഥിയെ വിജയിപ്പിക്കാനാവൂ. വ്യവസായ പ്രമുഖന്&#x200d; ബി. എം ഫറൂഖ് ആണ് ജനതാദള്&#x200d; സ്ഥാനാര്&#x200d;ത്ഥി. ബി.ജെ.പിയുടെ സ്ഥാനാര്&#x200d;ത്ഥി നിര്&#x200d;ണയവും പുരോഗമിക്കുകയാണ്. വ്യവസായിയും നിലവിലെ എംപിയുമായ രാജീവ് ചന്ദ്രശേഖറിനാണ് മുന്&#x200d;തൂക്കം. എന്നാല്&#x200d;, പ്രാദേശിക നേതാക്കള്&#x200d; രാജീവിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നുള്ളയാളെ പരിഗണിക്കേണ്ടെന്നാണ് ഇവരുടെ വാദം. സോഷ്യല്&#x200d; മീഡിയയില്&#x200d; രാജീവിനെതിരെ നീക്കവും ആരംഭിച്ചിട്ടുണ്ട്.</p>
<p>ഗാന്ധി കുടുംബത്തോട് അടുത്ത സാം പിത്രോഡയെയും എഐസിസി ജനറല്&#x200d; സെക്രട്ടറി ജനാര്&#x200d;ദ്ദന്&#x200d; ദ്വിവേദിയെയും സ്ഥാനാര്&#x200d;ത്ഥിയാക്കാനായിരുന്നു എഐസിസിയുടെ ആദ്യ തീരുമാനം. എന്നാല്&#x200d;, കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതിനെ എതിര്&#x200d;ത്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്&#x200d;ത്ഥികള്&#x200d; കര്&#x200d;ണാടകയില്&#x200d; നിന്നുള്ളവര്&#x200d; തന്നെയായിരിക്കണമെന്നായിരുന്നു സിദ്ധരാമയ്യയുടെ ആവശ്യം. ഈ നിര്&#x200d;ദേശം പിന്നീട് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; രാഹുല്&#x200d; ഗാന്ധി അംഗീകരിക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-sam-pitroda-for-rajya-sabha-from-karnataka-as-siddaramaiah-rules-out-outsiders-fields-3-kannadigas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗുജറാത്ത് തെരഞ്ഞെടുപ്പ്; ഒരു &#8216;കൈ&#8217; സഹായത്തിന് സാം പിത്രോദയും</title>
		<link>https://www.chandrikadaily.com/son-of-a-carpenter-sam-pitroda-in-a-new-caste-for-congress-in-gujarat-campaign.html</link>
					<comments>https://www.chandrikadaily.com/son-of-a-carpenter-sam-pitroda-in-a-new-caste-for-congress-in-gujarat-campaign.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 09 Nov 2017 15:21:31 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[gujarat]]></category>
		<category><![CDATA[Gujarat Election]]></category>
		<category><![CDATA[modi-rahul]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[sam pitroda]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=53004</guid>

					<description><![CDATA[ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ പ്രമുഖ ടെക്‌നോക്രാറ്റ് സാം പിത്രോദയും. പ്രകടന പത്രിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കാണ് പിത്രോദ സഹായം നല്‍കുക. അദ്ദേഹം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജീവ് ഗാന്ധിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നയാള്‍ എന്ന നിലയില്‍ കോണ്‍ഗ്രസിനെ സഹായിക്കാന്‍ തനിക്ക് ധാര്‍മ്മിക ഉത്തരവാദിത്തമുണ്ടെന്ന് പിത്രോദ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍, വനിതകള്‍, ചെറുകിട ബിസിനസ് സംരംഭകര്‍, കര്‍ഷകര്‍ എന്നിവരെ കേന്ദ്രീകരിച്ച് പ്രകടന പത്രികക്ക് ജനകീയ മുഖം നല്‍കാനാണ് കോണ്‍ഗ്രസ് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: അടുത്ത മാസം നടക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസിന്റെ പ്രചാരണ പ്രവര്&#x200d;ത്തനങ്ങളെ സഹായിക്കാന്&#x200d; പ്രമുഖ ടെക്‌നോക്രാറ്റ് സാം പിത്രോദയും. പ്രകടന പത്രിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്&#x200d;ക്കാണ് പിത്രോദ സഹായം നല്&#x200d;കുക. അദ്ദേഹം തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജീവ് ഗാന്ധിയുമായി അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നയാള്&#x200d; എന്ന നിലയില്&#x200d; കോണ്&#x200d;ഗ്രസിനെ സഹായിക്കാന്&#x200d; തനിക്ക് ധാര്&#x200d;മ്മിക ഉത്തരവാദിത്തമുണ്ടെന്ന് പിത്രോദ പറഞ്ഞു.</p>
<p>വിദ്യാര്&#x200d;ത്ഥികള്&#x200d;, വനിതകള്&#x200d;, ചെറുകിട ബിസിനസ് സംരംഭകര്&#x200d;, കര്&#x200d;ഷകര്&#x200d; എന്നിവരെ കേന്ദ്രീകരിച്ച് പ്രകടന പത്രികക്ക് ജനകീയ മുഖം നല്&#x200d;കാനാണ് കോണ്&#x200d;ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായി ഈ വിഭാഗങ്ങളില്&#x200d;പെട്ടവരുടെ പ്രതിനിധികളുമായി പിത്രോദ കൂടിക്കാഴ്ച നടത്തും. അഞ്ചു ദിവസം കൊണ്ട് കൂടിക്കാഴ്ചകള്&#x200d; പൂര്&#x200d;ത്തിയാക്കാനാണ് നിര്&#x200d;ദേശം. ജനങ്ങളില്&#x200d;നിന്നുള്ള പ്രതികരണം മനസ്സിലാക്കി ശാസ്ത്രീയവും പ്രായോഗികവുമായ വാഗ്ദാനങ്ങള്&#x200d; പ്രകടന പത്രികയില്&#x200d; ഉള്&#x200d;പ്പെടുത്താനാണ് ധാരണ.<br />
ജനാധിപത്യം ഏതാനും ചില വ്യക്തികള്&#x200d; ചേര്&#x200d;ന്ന് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്ന് പിത്രോദ പറഞ്ഞു. ഇന്ത്യയില്&#x200d; മാത്രമല്ല, പല ലോക രാജ്യങ്ങളിലും ഈ സ്ഥിതിയുണ്ട്. ജനാധിപത്യം എന്നാല്&#x200d; ജയിക്കുന്നവന്&#x200d; എല്ലാം തീരുമാനിക്കുന്ന ഗെയിമല്ല. സംഘടിത നേതൃത്വമാണ് വേണ്ടത്. എന്നാല്&#x200d; ഇത് ജനാധിപത്യത്തില്&#x200d; കാണാനാകുന്നില്ല. എല്ലാ പ്രവര്&#x200d;ത്തനങ്ങളും തീരുമാനങ്ങളും വ്യക്തിബിംബങ്ങളിലേക്ക് ചുരുങ്ങുകയാണ്- പിത്രോദ പറഞ്ഞു.<br />
&#8221;ലോകത്തിലെ ഏറ്റവും തുറന്ന സമൂഹമാണ് ഇന്ത്യയിലേത്. പാര്&#x200d;ശ്വവല്&#x200d;ക്കരിക്കപ്പെട്ടവരും അവശരുമായ ജനവിഭാഗത്തെ മുഖ്യധാരയിലേക്ക് ഉയര്&#x200d;ത്തിക്കൊണ്ടുവരാന്&#x200d; സംവരണം കൂടിയേ തീരൂ. സംവരണം ഇല്ലാതാകുമ്പോള്&#x200d; ലക്ഷ്യം കൈവരിക്കാന്&#x200d; കഴിയാതെ പോകും. ഞാന്&#x200d; വിശ്വകര്&#x200d;മ്മ വിഭാഗക്കാരനാണ്. ആശാരിയുടെ മകന്&#x200d;. ഉന്നതങ്ങള്&#x200d; എത്തിപ്പിടിക്കാന്&#x200d; ലക്ഷ്യങ്ങള്&#x200d; നേടിയെടുക്കുന്നതിന് തടസ്സമാകാത്ത വിധം സംവരണത്തിന്റെ ആനുകൂല്യങ്ങള്&#x200d; നല്ലതാണ്. &#8211; അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.<br />
അഹമ്മദാബാദ്, സൂറത്ത്, രാജ്‌കോട്ട്, വഡോദര, ജാംനഗര്&#x200d; എന്നിവിടങ്ങളില്&#x200d; നടക്കുന്ന വിവിധ മേഖലകളില്&#x200d;നിന്നുള്ള പ്രതിനിധികളുടെ യോഗങ്ങളില്&#x200d; പിത്രോദ പങ്കെടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/son-of-a-carpenter-sam-pitroda-in-a-new-caste-for-congress-in-gujarat-campaign.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
