<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>samadani &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/samadani/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 05 Aug 2025 09:43:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>samadani &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മലയാളികളുടെ പ്രേംനസീര്‍ സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചത്; ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി</title>
		<link>https://www.chandrikadaily.com/another-chapter-in-the-premnaseer-smriti-of-the-malayalees-ended-with-the-death-of-shahnawas-dr-mp-abdus-samad-samadani-m-p.html</link>
					<comments>https://www.chandrikadaily.com/another-chapter-in-the-premnaseer-smriti-of-the-malayalees-ended-with-the-death-of-shahnawas-dr-mp-abdus-samad-samadani-m-p.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 05 Aug 2025 09:43:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[premnaseer]]></category>
		<category><![CDATA[samadani]]></category>
		<category><![CDATA[shanavas]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349532</guid>

					<description><![CDATA[കേരളീയ സമൂഹത്തിന്റെ മനം കവര്‍ന്ന വലിയൊരു മനുഷ്യന്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിന്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്‌നേഹത്തിനും പാത്രമായിത്തീര്‍ന്നു. ]]></description>
										<content:encoded><![CDATA[<p>മലയാളികളുടെ പ്രേംനസീര്&#x200d; സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകന്&#x200d; ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നതെന്ന് ഡോ. എം.പി. അബ്ദുസമദ് സമദാനി എം.പി. കേരളീയ സമൂഹത്തിന്റെ മനം കവര്&#x200d;ന്ന വലിയൊരു മനുഷ്യന്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിന്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്‌നേഹത്തിനും പാത്രമായിത്തീര്&#x200d;ന്നു. എന്നാല്&#x200d; സിനിമാ നടന്&#x200d; എന്ന പരിവേഷത്തേക്കാള്&#x200d; പ്രേംനസീറിന്റെ മകന്&#x200d; എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതല്&#x200d; അറിയപ്പെട്ടതും ശ്രദ്ധിക്കപ്പെട്ടതെന്നും സമദാനി ഫേസ്ബുക്കില്&#x200d; കുറിച്ചു.<br />
<img loading="lazy" src="https://cdn.chandrikadaily.com/wp-contents/uploads/2025/08/acc-300x148.jpeg" alt="" width="300" height="148" class="alignnone size-medium wp-image-349535" srcset="https://www.chandrikadaily.com/wp-content/uploads/2025/08/acc-300x148.jpeg 300w, https://www.chandrikadaily.com/wp-content/uploads/2025/08/acc-1024x506.jpeg 1024w, https://www.chandrikadaily.com/wp-content/uploads/2025/08/acc-768x379.jpeg 768w, https://www.chandrikadaily.com/wp-content/uploads/2025/08/acc.jpeg 1280w" sizes="(max-width: 300px) 100vw, 300px" /></p>
<p>പ്രേംനസീര്&#x200d; എന്ന മനുഷ്യന്&#x200d; ജനങ്ങള്&#x200d;ക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീര്&#x200d;ന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളില്&#x200d; ഉന്നതശീര്&#x200d;ഷന്&#x200d; എന്നതിനേക്കാള്&#x200d; അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവ മഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു മനുഷ്യസ്‌നേഹി എന്ന നിലയില്&#x200d; അദ്ദേഹം നടത്തിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; കൊണ്ടുമായിരുന്നു. ആ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങള്&#x200d; ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം. പിതാവിന്റെ വ്യക്തിത്വത്തിന്റെ ചില വശങ്ങള്&#x200d; സ്വാഭാവികമായും ഷാനവാസില്&#x200d; നിഴലിച്ചുകണ്ടെന്നും സമദാനി എഴുതി.</p>
<p> ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണ്ണ രൂപം;</p>
<p>മലയാളികളുടെ പ്രേംനസീര്&#x200d; സ്മൃതിയിലെ മറ്റൊരദ്ധ്യായമാണ് മകന്&#x200d; ഷാനവാസിന്റെ നിര്യാണത്തോടെ അവസാനിച്ചിരിക്കുന്നത്. കേരളീയ സമൂഹത്തിന്റെ മനം കവര്&#x200d;ന്ന വലിയൊരു മനുഷ്യന്റെ പുത്രനെന്ന നിലയിലും ഇടക്കാലത്ത് കലാരംഗത്തെ സാന്നിദ്ധ്യത്തിന്റെ പേരിലും ഷാനവാസ് സമൂഹത്തിന്റെ ശ്രദ്ധയ്ക്കും സ്‌നേഹത്തിനും പാത്രമായിത്തീര്&#x200d;ന്നു. എന്നാല്&#x200d; സിനിമാ നടന്&#x200d; എന്ന പരിവേഷത്തേക്കാള്&#x200d; പ്രേംനസീറിന്റെ മകന്&#x200d; എന്ന നിലയിലായിരുന്നു ഷാനവാസ് കൂടുതല്&#x200d; അറിയപ്പെട്ടതും  ശ്രദ്ധിക്കപ്പെട്ടതും. </p>
<p>പ്രേംനസീര്&#x200d; എന്ന മനുഷ്യന്&#x200d; ജനങ്ങള്&#x200d;ക്ക് ബഹുമാന്യനും പ്രിയങ്കരനുമായിത്തീര്&#x200d;ന്നത് മലയാളത്തിലെ എക്കാലത്തെയും ചലച്ചിത്ര  താരങ്ങളില്&#x200d; ഉന്നതശീര്&#x200d;ഷന്&#x200d; എന്നതിനേക്കാള്&#x200d; അദ്ദേഹത്തിന്റെ സമുന്നതമായ സ്വഭാവമഹിമ കൊണ്ടും ഹൃദയാലുത്വമുള്ളൊരു  മനുഷ്യസ്‌നേഹി എന്ന നിലയില്&#x200d; അദ്ദേഹം നടത്തിയ പ്രവര്&#x200d;ത്തനങ്ങള്&#x200d; കൊണ്ടുമായിരുന്നു. ആ വന്ദ്യ പിതാവിന്റെ ചില സ്വഭാവവിശേഷങ്ങള്&#x200d; ഷാനവാസിലും പ്രതിഫലിക്കുകയുണ്ടായി. വിനയാന്വിതമായ പെരുമാറ്റം, പുഞ്ചിരി തൂകിക്കൊണ്ടുള്ള സംസാരം&#8230;  അങ്ങനെ പലതും. മക്കള്&#x200d;ക്ക് പൂര്&#x200d;ണ്ണമായും തങ്ങളുടെ വലിയ പിതാക്കളെപ്പോലെയാകാന്&#x200d; സാധിച്ചുകൊള്ളണമെന്നില്ല. എന്നാല്&#x200d; തന്റെ വിന്ദ്യ പിതാവിന്റെ വ്യക്തിത്വത്തിന്റെ ചില വശങ്ങള്&#x200d; സ്വാഭാവികമായും ഷാനവാസില്&#x200d; നിഴലിച്ചുകണ്ടു. </p>
<p>ഷാനവാസിനെ ആദ്യമായി കണ്ടത് ഒരിക്കല്&#x200d; അബൂദാബിയില്&#x200d; ഒരു പരിപാടിയില്&#x200d; പങ്കെടുക്കാന്&#x200d; ചെന്നപ്പോള്&#x200d; അദ്ദേഹത്തിന്റെ സുഹൃത്തുക്കളോടൊപ്പം ഞാന്&#x200d; താമസിക്കുന്ന ഹോട്ടലില്&#x200d; വന്നപ്പോഴായിരുന്നു. പിന്നീട് പലപ്പോഴും ഞങ്ങള്&#x200d; കണ്ടുമുട്ടി. രോഗാവസ്ഥയിലായിരിക്കെ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ വീട്ടില്&#x200d; ചെന്ന് അദ്ദേഹത്തെ കാണാനും അവസരമുണ്ടായി. എപ്പോള്&#x200d; പരസ്പരം കണ്ടാലും അധികവും സംസാരിക്കാറുണ്ടായിരുന്നത് അദ്ദേഹത്തിന്റെ വന്ദ്യ പിതാവുമായുള്ള എന്റെ ബന്ധത്തെയും ഞങ്ങളുടെ കൂടിക്കാഴ്ചകളെയും സംബന്ധിച്ചായിരുന്നു. ചിറയിന്&#x200d;കീഴിലെ പ്രേംനസീറിന്റെ വസതിയില്&#x200d; സഹോദരീഭര്&#x200d;ത്താവായ തലേക്കുന്നില്&#x200d; ബഷീറിനോടൊപ്പം പോയത് എനിക്ക് സുപ്രധാനമായൊരു ഓര്&#x200d;മ്മയാണ്. അടുത്ത കാലത്ത് ആ വീടിനെ സംബന്ധിച്ച് ഒരു കാര്യവുമില്ലാതെ സോഷ്യല്&#x200d; മീഡിയയിലെ ചിലര്&#x200d; ഉന്നയിക്കാന്&#x200d; ശ്രമിച്ചതും ഫലിക്കാതെ പൊയതുമായ കാര്യങ്ങളെക്കുറിച്ചെല്ലാം ഞാന്&#x200d; ഒരിക്കല്&#x200d; സംസാരിച്ചു. പ്രേംനസീര്&#x200d; എന്നപോലെ അദ്ദേഹത്തിന്റെ മക്കളും മാന്യമായ ജീവിതമാണ് നയിച്ചതും നയിക്കുന്നതും. വിവാദങ്ങളില്&#x200d; നിന്നെല്ലാം അവര്&#x200d; അകന്നുനിന്നു. പ്രേംനസീറിന്റെ മകള്&#x200d; റീത്തയുമായും പൗത്രി ജാസ്മിനുമായുമെല്ലാം സംസാരിക്കുമ്പോള്&#x200d; ഷാനവാസിനോടുള്ള കുടുംബാംഗങ്ങളുടെ സ്‌നേഹമാണ് അനുഭവപ്പെടുന്നത്. </p>
<p>രോഗം കാരണമായുള്ള അവശതയിലായിരുന്നപ്പോഴും ഷാനവാസിന്റെ മനസ്സ്  സജീവതയും ഉണര്&#x200d;വും നിലനിര്&#x200d;ത്തി. രോഗത്തിനടിയില്&#x200d; കാണാന്&#x200d; ചെന്നപ്പോഴും കസേരയിലിരുന്ന് ദീര്&#x200d;ഘമായി സംസാരിക്കാന്&#x200d; അദ്ദേഹം പ്രയാസമോ മടിയോ കാണിച്ചില്ല. രോഗകാലത്തുടനീളം ഭാര്യയും കുട്ടികളും കൂടെത്തന്നെ നിന്ന് അദ്ദേഹത്തെ സ്‌നേഹപൂര്&#x200d;വ്വം ശുശ്രൂഷിക്കുകയും ചെയ്തു. </p>
<p>ഞങ്ങള്&#x200d; കാണുമ്പോഴൊക്കെ  അത്ഭുതത്തോടെയും കൗതുകത്തോടെയും അനുസ്മരിക്കുമായിരുന്ന ഒരു സംഭവമുണ്ട്. ഞാനൊരിക്കല്&#x200d; മലയാളി  സുഹൃത്തുക്കളുടെ ക്ഷണം സ്വീകരിച്ച് പ്രഭാഷണം നിര്&#x200d;വഹിക്കാന്&#x200d; മലേഷ്യയില്&#x200d; പോയി. ക്വാലലമ്പൂരിലെ ഹോട്ടലില്&#x200d; ഒരു രാത്രി പ്രേംനസീറിനെ സ്വപ്നത്തില്&#x200d; കണ്ടു. ആലപ്പുഴയിലെ ഒരു വീട്ടില്&#x200d; അദ്ദേഹത്തോടൊപ്പം ഏകദേശം ഒരു പകല്&#x200d; മുഴുവന്&#x200d; ചെലവഴിച്ചതിന്റെ രംഗങ്ങളാണ് സ്വപ്നത്തില്&#x200d; കണ്ടത്. കാലത്ത് പ്രാര്&#x200d;ത്ഥനയും മറ്റും കഴിഞ്ഞിരിക്കുമ്പോഴുണ്ട് ഒരാള്&#x200d; വാതിലില്&#x200d; മുട്ടുന്നു. തുറന്നു നോക്കിയപ്പോഴുണ്ട് ഒരു ചെറുപ്പക്കാരന്&#x200d; പുഞ്ചിരിച്ചു നില്&#x200d;ക്കുന്നു. ആരാണ്? എന്താണ്? എന്ന് ചോദിക്കുമ്പോഴേക്ക് ആഗതന്&#x200d; പറയാന്&#x200d; തുടങ്ങി: &#8216;എന്നെ ഉമ്മ പറഞ്ഞയച്ചതാണ്. നിങ്ങളെ കാണാന്&#x200d;. ഞങ്ങളുടെ വീട്ടില്&#x200d; വന്ന് അവിടെ ഞങ്ങള്&#x200d; ഒരുക്കുന്ന സദസ്സില്&#x200d;  സമദാനി സാഹിബ് പ്രസംഗിക്കുമോ എന്ന് ഉമ്മ ചോദിക്കുന്നു&#8217;. അതിശയിച്ചുനിന്ന ഞാന്&#x200d; ചോദിച്ചു: &#8216;വീട്ടില്&#x200d; അല്ലല്ലോ ആരും പ്രസംഗിക്കാറ്,  നിങ്ങളുടെ ഉമ്മ ആരാണ്? നിങ്ങള്&#x200d; ആരാണ്?&#8217; ആഗതനായ യുവാവ് പറഞ്ഞു: &#8216;എന്റെ ഉമ്മ പ്രേംനസീറിന്റെ  പെങ്ങളാണ്. ഞങ്ങളുടെ വീട് ഇവിടെ അടുത്താണ്. നിങ്ങളെ വീട്ടിലേക്ക് ക്ഷണിക്കാനാണ് ഉമ്മ എന്നെ പറഞ്ഞയച്ചത് &#8216;. ഞാനാകെ സ്തംഭിച്ചുപോയി. രാത്രി കണ്ട കിനാവിന്റെ പൊരുളറിയാതെ ശങ്കിച്ചുനിന്ന എനിക്ക് അതിന്റെ അര്&#x200d;ത്ഥവും സന്ദേശവും പെട്ടെന്ന് മനസ്സിലായി. </p>
<p>വൈകുന്നേരം തിരിച്ചുവന്ന ചെറുപ്പക്കാരന്&#x200d; എന്നെ ആ വീട്ടില്&#x200d; കൊണ്ടുപോയി. പ്രേംനസീറിന്റെ മൂത്ത സഹോദരിയാണവര്&#x200d;. ആങ്ങളയുടെ അതേ മുഖവും അതേ സുസ്മിതവും. അവരുടെ മുറ്റത്ത് വട്ടത്തിലിരുന്ന് അവിടെക്കൂടിയവരോട് അല്പം സംസാരിക്കുകയും ചെയ്തു. പ്രേംനസീറിന്റെ പെങ്ങളുടെ സല്&#x200d;ക്കാരത്തെക്കാള്&#x200d; അവരുടെ സ്‌നേഹവും ആഥിത്യവുമാണ് എന്റെ മനസ്സില്&#x200d; ഇപ്പോഴും നിറഞ്ഞുനില്&#x200d;ക്കുന്നത്. തന്റെ ഈ പെങ്ങളുടെ മകളെ തന്നെയാണ് പ്രേംനസീര്&#x200d; മകനെക്കൊണ്ട് വിവാഹം കഴിപ്പിച്ചത്. അതിനാല്&#x200d; ഷാനവാസിനെ കാണാന്&#x200d; പോകുമ്പോഴെല്ലാം എന്റെ സ്വപ്നവും പിറകെ പുലര്&#x200d;ന്ന യാഥാര്&#x200d;ത്ഥ്യവും അതിലെ കഥാപാത്രമായ ചെറുപ്പക്കാരനും ഞങ്ങളുടെ തമാശ നിറഞ്ഞ സംഭാഷണങ്ങള്&#x200d;ക്ക് വിഷയമായിത്തീരുമായിരുന്നു. </p>
<p>പ്രേംനസീറിന്റെയോ ഷാനവാസിന്റെയോ ചലച്ചിത്ര മണ്ഡലങ്ങളല്ല എന്നെ എപ്പോഴും ആകര്&#x200d;ഷിച്ചത്. സിനിമ എനിക്ക് താല്പര്യമുള്ള മേഖലയോ എനിക്ക് ബന്ധപ്പെട്ടതോ  അല്ലതാനും. എന്റെ മനസ്സില്&#x200d; എപ്പോഴും പ്രേംനസീര്&#x200d; ആപാദചൂഢം ബഹുമാന്യനായ വലിയൊരു മനുഷ്യനാണ്, ഒട്ടേറെ സല്&#x200d;ഗുണങ്ങള്&#x200d; നിറഞ്ഞ വ്യക്തിത്വമാണ്. തലക്കുന്നില്&#x200d; ബഷീര്&#x200d; ആവശ്യപ്പെട്ടതനുസരിച്ച് ഒരിക്കല്&#x200d; പ്രേംനസീര്&#x200d; സ്മരണികയില്&#x200d; എഴുതിയ ലേഖനത്തിന്റെ ശീര്&#x200d;ഷകത്തില്&#x200d; അദ്ദേഹത്തെ വിശേഷിപ്പിച്ചത് &#8216;ജെന്റ്ല്&#x200d;മാന്&#x200d;&#8217; എന്നാണ്. അദ്ദേഹത്തിന്റെ മകനും മാന്യനായിരുന്നു. മക്കളെ സിനിമയുമായി ബന്ധപ്പെടുത്തുന്നതില്&#x200d; ഒട്ടും താല്പര്യമില്ലാത്ത പിതാവായിരുന്നു പ്രേംനസീര്&#x200d;. ഷാനവാസിന്റെ ഇഷ്ടം കൊണ്ടും നിര്&#x200d;ബന്ധം കൊണ്ടുമാണ് അദ്ദേഹം സിനിമയിലെത്തുന്നത്. സിനിമയേക്കാള്&#x200d; ജീവിതവും അതിലെ നന്മകളുമായിരുന്നു തന്റെ കാര്യത്തിലും മറ്റുള്ളവരുടെ കാര്യത്തിലും പ്രേംനസീര്&#x200d; പ്രധാനമായി കണ്ടത്. പക്ഷെ, ഷാനവാസ് സിനിമയിലെത്തി. ആ രംഗത്ത് പിതാവിനെപ്പോലെ ശോഭിക്കാന്&#x200d; കഴിഞ്ഞില്ലെങ്കിലും വന്ദ്യ പിതാവിന്റെ പ്രതിച്ഛായയായി മലയാളികള്&#x200d; അദ്ദേഹത്തെ ഓര്&#x200d;ക്കുകതന്നെ ചെയ്യും.</p>
<p><img loading="lazy" src="https://cdn.chandrikadaily.com/wp-contents/uploads/2025/08/ab-300x215.jpeg" alt="" width="300" height="215" class="alignnone size-medium wp-image-349536" srcset="https://www.chandrikadaily.com/wp-content/uploads/2025/08/ab-300x215.jpeg 300w, https://www.chandrikadaily.com/wp-content/uploads/2025/08/ab-1024x735.jpeg 1024w, https://www.chandrikadaily.com/wp-content/uploads/2025/08/ab-768x551.jpeg 768w, https://www.chandrikadaily.com/wp-content/uploads/2025/08/ab.jpeg 1280w" sizes="(max-width: 300px) 100vw, 300px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/another-chapter-in-the-premnaseer-smriti-of-the-malayalees-ended-with-the-death-of-shahnawas-dr-mp-abdus-samad-samadani-m-p.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആസാമിലെ കുടിയൊഴിപ്പിക്കല്‍: അധികൃതര്‍ തന്നെ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനം: സമദാനി</title>
		<link>https://www.chandrikadaily.com/evictions-in-assam-illegal-action-by-authorities-themselves-samdani.html</link>
					<comments>https://www.chandrikadaily.com/evictions-in-assam-illegal-action-by-authorities-themselves-samdani.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 30 Jul 2025 09:31:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[assam]]></category>
		<category><![CDATA[news]]></category>
		<category><![CDATA[samadani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348951</guid>

					<description><![CDATA[നിരവധി ബംഗാളി മുസ്‌ലിംകളെ വഴിയാധാരമാക്കിക്കൊണ്ട് ആസാമില്‍ നടന്ന ന്യൂനപക്ഷ വേട്ടക്കെതിരെ പാര്‍ലിമെന്റില്‍ സമദാനിയുടെ ശക്തമായ ഇടപെടല്‍
]]></description>
										<content:encoded><![CDATA[<p>ആയിരക്കണക്കിന് കുടുംബങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടും അവരുടെ വാസസ്ഥാനങ്ങള്&#x200d; തകര്&#x200d;ത്തുകൊണ്ടും ആസാമില്&#x200d; നടന്ന സംഭവവികാസങ്ങള്&#x200d; അധികൃതര്&#x200d; തന്നെ നടത്തിയ നിയമവിരുദ്ധ പ്രവര്&#x200d;ത്തനമാണെന്ന് ഡോ. എംപി അബ്ദുസ്സമദ്  സമദാനി ലോക്‌സഭയില്&#x200d; പറഞ്ഞു. അവിടെ പാര്&#x200d;ക്കുന്ന ജനങ്ങളെ രാജ്യമില്ലാത്തവരും വോട്ടവകാശം ഇല്ലാത്തവരുമാക്കി മാറ്റാന്&#x200d; ഉദ്ദേശിച്ചുള്ള ഈ നടപടി ഏറെ  അധിക്ഷേപാര്&#x200d;ഹമാണ്. അവര്&#x200d;ക്ക് ഭരണഘടനാപരമായ നീതി ഉറപ്പുവരുത്തിക്കൊണ്ട് അടിയന്തിരമായ പുനരധിവാസവും ദുരിതാശ്വാസ സഹായങ്ങളും നഷ്ടപരിഹാരവും ലഭ്യമാക്കണമെന്ന് 377-ാം വകുപ്പ് പ്രകാരമുള്ള ഉപക്ഷേപത്തിലൂടെ വിഷയമുന്നയിച്ചുകൊണ്ട് സമദാനി ആവശ്യപ്പെട്ടു.</p>
<p>ജനങ്ങളെ മാറ്റിപ്പാര്&#x200d;പ്പിക്കാനോ അവരുടെ പ്രയാസങ്ങളില്&#x200d; ആശ്വാസം നല്&#x200d;കാനോ ഒരു നടപടിയുമെടുക്കാതെയാണ് ഇത്രയേറെ കുടുംബങ്ങളുടെ പാര്&#x200d;പ്പിടങ്ങള്&#x200d; ഒറ്റയടിക്ക് തകര്&#x200d;ത്തുകളഞ്ഞത്. പകരം വാസസ്ഥാനങ്ങള്&#x200d;ക്കോ ദുരിതാശ്വാസത്തിനോ നഷ്ടപരിഹാരത്തിനോ ആവശ്യമായ ഒരു നടപടിയും സ്വീകരിക്കാതെയായിരുന്നു ഇത്. മസ്ജിദ് കെട്ടിടങ്ങളും സ്‌കൂളുകളുമെല്ലാം തകര്&#x200d;ത്ത് നിരപ്പാക്കി. കനത്ത മഴക്കിടയിലും ഈ നടപടി തുടര്&#x200d;ന്നു. ഇതിലൂടെ അവരുടെ ജീവിതങ്ങള്&#x200d; പിഴുതെറിയപ്പെടുകയും അഭിമാനം തകര്&#x200d;ക്കപ്പെടുകയുമാണ് ചെയ്തതെന്ന് സമദാനി കുറ്റപ്പെടുത്തി. ബംഗാളി മുസ്ലിം കുടുംബങ്ങളെ പ്രത്യേകം ലക്ഷ്യം വെച്ചുകൊണ്ടാണ് ഈ നടപടിയെന്നത് കൂടുതല്&#x200d; ആശങ്കാജനകമാണ്. വര്&#x200d;ഷങ്ങളായി ബന്ധപ്പെട്ട രേഖകളോടെ അവിടെ പാര്&#x200d;ത്തുവരുന്നവരാണവര്&#x200d;.</p>
<p>സുപ്രീംകോടതി നല്&#x200d;കിയിട്ടുള്ള മാര്&#x200d;ഗനിര്&#x200d;ദ്ദേശങ്ങള്&#x200d; പൂര്&#x200d;ണമായി ലംഘിച്ചുകൊണ്ടാണ് ആസാമിലെ ഈ ഒഴിപ്പിക്കലും തകര്&#x200d;ക്കലും നടന്നത്. കുടിയൊഴിപ്പിക്കുന്ന പ്രക്രിയക്ക് മുന്&#x200d;കൂട്ടിയുള്ള ഷോക്കോസ് നോട്ടീസും പതിനഞ്ച് ദിവസത്തെ പ്രതികരണജാലകവും ഈ മാര്&#x200d;ഗ്ഗനിര്&#x200d;ദ്ദേശങ്ങളിലുണ്ട്. എന്നാല്&#x200d; ഒന്നോ രണ്ടോ നോട്ടീസ് മാത്രം നല്&#x200d;കി ബന്ധപ്പെട്ടവരുടെ പരാതി കേള്&#x200d;ക്കാനോ മറ്റു നടപടികള്&#x200d;ക്കോ ഒന്നും അവസരമൊരുക്കാതെ ഒഴിപ്പിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടിയും ജനങ്ങള്&#x200d;ക്ക് പുനരധിവാസവും ഭരണഘടനാപരമായ നീതിയും ഉറപ്പുവരുത്താനാവശ്യപ്പെട്ടുകൊണ്ടും സുപ്രീംകോടതി അധികൃതര്&#x200d;ക്ക് നോട്ടീസ് നല്&#x200d;കിയിരിക്കുകയാണ്.</p>
<p>പാവപ്പെട്ട മനുഷ്യരുടെ കൈവശമുള്ളതെല്ലാം ഒറ്റരാത്രികൊണ്ട് ഇടിച്ചുനിരപ്പാകുന്നത് ഭരണമല്ലെന്ന് പറഞ്ഞ സമദാനി ഇത് പരിഹരിക്കാന്&#x200d; അടിയന്തിര നടപടികളെടുക്കണമെന്ന് സര്&#x200d;ക്കാരിനോട് ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/evictions-in-assam-illegal-action-by-authorities-themselves-samdani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദേശീയപാതാ നിര്&#x200d;മ്മാണം; യാത്രക്കാര്&#x200d;ക്കുണ്ടായ ബുദ്ധിമുട്ടുകളില്&#x200d; അടിയന്തിര നടപടികള്&#x200d; സ്വീകരിക്കണമെന്ന് ദേശീയപാത വകുപ്പ് മന്ത്രിക്ക് നിവേദനം നല്&#x200d;കി സമദാനി</title>
		<link>https://www.chandrikadaily.com/national-highway-construction-samadani-has-submitted-a-petition-to-the-minister-of-national-highways-department-to-take-urgent-measures-for-the-difficulties-faced-by-the-passengers.html</link>
					<comments>https://www.chandrikadaily.com/national-highway-construction-samadani-has-submitted-a-petition-to-the-minister-of-national-highways-department-to-take-urgent-measures-for-the-difficulties-faced-by-the-passengers.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 12 Dec 2024 11:47:53 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[samadani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321528</guid>

					<description><![CDATA[ദേശീയപാതാ നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തനവുമായി ബന്ധപ്പെട്ട് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ നാട്ടുകാര്&#x200d;ക്കും യാത്രക്കാര്&#x200d;ക്കും ഉണ്ടായിട്ടുള്ള വിഷമാവസ്ഥകള്&#x200d; പരിഹരിക്കാന്&#x200d; ആവശ്യമായ അടിയന്തിര നടപടികള്&#x200d; സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമദാനി ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രിയെ കണ്ട് നിവേദനം നല്&#x200d;കി.]]></description>
										<content:encoded><![CDATA[<p>ദേശീയപാതാ നിര്&#x200d;മ്മാണ പ്രവര്&#x200d;ത്തനവുമായി ബന്ധപ്പെട്ട് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്&#x200d; നാട്ടുകാര്&#x200d;ക്കും യാത്രക്കാര്&#x200d;ക്കും ഉണ്ടായിട്ടുള്ള വിഷമാവസ്ഥകള്&#x200d; പരിഹരിക്കാന്&#x200d; ആവശ്യമായ അടിയന്തിര നടപടികള്&#x200d; സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡോ.എംപി അബ്ദുസ്സമദ് സമദാനി എംപി ഗതാഗത, ദേശീയപാത വകുപ്പ് മന്ത്രി നിതിന്&#x200d; ഗഡ്കരിയെ കണ്ട് നിവേദനം നല്&#x200d;കി. മണ്ഡലത്തിലെ ദേശീയപാതാ പ്രശ്‌നങ്ങള്&#x200d; ഇതിനു മുന്&#x200d;പ് സമദാനി ലോക്‌സഭയിലും ഉന്നയിച്ചിരുന്നു. പ്രദേശവാസികളനുഭവിക്കുന്ന യാത്രാപരവും ഡ്രൈനേജ് സംബന്ധവുമായ പ്രയാസങ്ങള്&#x200d;ക്ക് പരിഹാരമുണ്ടാകണം. രണ്ടത്താണി, പുതുപൊന്നാനി, തെയ്യങ്ങാട് ജംഗ്ഷന്&#x200d;, മേലേ കോഴിച്ചെന, കക്കാട്, കഴുത്തല്ലൂര്&#x200d;, ഉറൂബ് നഗര്&#x200d; എന്നിവിടങ്ങളില്&#x200d; റോഡിന്റെ മറുവശത്തേക്ക് സഞ്ചരിക്കാന്&#x200d; കഴിയാത്തതിനാല്&#x200d; ജനങ്ങള്&#x200d;ക്കുള്ള കെടുതിക്ക് പരിഹാരമായി അടിപ്പാതകള്&#x200d; അനുവദിക്കുകയോ അത് സാധ്യമല്ലെങ്കില്&#x200d; ഫൂട്ട് ഓവര്&#x200d; ബ്രിഡ്ജ് ഏര്&#x200d;പ്പെടുത്തുകയോ ചെയ്യണം.</p>
<p>മദിരശ്ശേരിയില്&#x200d; നിലവിലുള്ള റോഡ് ദേശീയപാതാ നിര്&#x200d;മ്മാണത്തിന് വേണ്ടി മുറിച്ചുകളഞ്ഞതിനെത്തുടര്&#x200d;ന്ന് നാട്ടുകാര്&#x200d;ക്കുണ്ടായിരിക്കുന്ന പ്രയാസത്തിന് പരിഹാരമായി മേല്&#x200d;പാത അനുവദിക്കേണ്ടത് അവിടത്തെ അടിയന്തിരാവശ്യമാണ്. കുറ്റിപ്പുറം മിനി പമ്പയില്&#x200d; സര്&#x200d;വീസ് റോഡ് ഇരുവശത്തേക്കും സഞ്ചരിക്കാവുന്ന വിധത്തില്&#x200d; ഉണ്ടാക്കിയിട്ടുള്ള പരിഹാരനിര്&#x200d;ദ്ദേശം നടപ്പില്&#x200d; വരുത്തണം. എടരിക്കോട്ടും കക്കാടിനടുത്ത ചെനക്കലും സര്&#x200d;വീസ് റോഡ് സംവിധാനിച്ചതിലെ അശാസ്ത്രീയത കാരണം ഉണ്ടായിട്ടുള്ള ഗതാഗതതടസ്സത്തിനും വെന്നിയൂര്&#x200d;, രണ്ടത്താണി തുടങ്ങിയ പ്രദേശങ്ങളില്&#x200d; മഴക്കാലത്ത് റോഡിലേക്ക് വെള്ളം കയറുന്നതുകൊണ്ട് പരിസരവാസികള്&#x200d;ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്&#x200d;ക്കും പരിഹാരനടപടി സ്വീകരിക്കണമെന്നും നിവേദനത്തില്&#x200d; ആവശ്യപ്പെട്ടു. നിവേദനത്തിലെ ആവശ്യങ്ങള്&#x200d; ഓരോന്നും വിശദീകരിച്ച് കേട്ട മന്ത്രി ഗഡ്കരി ഉന്നയിച്ച ആവശ്യങ്ങള്&#x200d; ഗൗരവപൂര്&#x200d;വ്വം പരിശോധിക്കുമെന്നും ഫൂട്ട് ഓവര്&#x200d; ബ്രിഡ്ജുകളുടെ കാര്യം പ്രത്യേകം പരിഗണിക്കുമെന്നും ഉറപ്പു നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/national-highway-construction-samadani-has-submitted-a-petition-to-the-minister-of-national-highways-department-to-take-urgent-measures-for-the-difficulties-faced-by-the-passengers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രവാസി വോട്ട് നിര്&#x200d;ണായകം: സമദാനി</title>
		<link>https://www.chandrikadaily.com/1expatriate-vote-crucial-samdani.html</link>
					<comments>https://www.chandrikadaily.com/1expatriate-vote-crucial-samdani.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 03 Apr 2024 11:57:29 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[crucial]]></category>
		<category><![CDATA[expatriate]]></category>
		<category><![CDATA[samadani]]></category>
		<category><![CDATA[Vote]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294415</guid>

					<description><![CDATA[ജനാധിപത്യ-മതേതര മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കാന്&#x200d; ജാഗ്രതയോടെ വോട്ട് രേഖപ്പെടുത്തണം: ഫൈസല്&#x200d;]]></description>
										<content:encoded><![CDATA[<p>ദുബൈ/പൊന്നാനി: പ്രവാസി വോട്ട് നിര്&#x200d;ണായകമാണെന്നും പ്രവാസികള്&#x200d; യുഡിഎഫിന്റെ ആവേശവും കരുത്തുമാണെന്നും പൊന്നാനി പാര്&#x200d;ലമെന്റ് യുഡിഎഫ് സ്ഥാനാര്&#x200d;ത്ഥി എം.പി അബ്ദുസ്സമദ് സമദാനി. പ്രവാസികള്&#x200d; അവരുടെ കുടുംബങ്ങളുടെ വോട്ട് യുഡിഎഫിനായി ഉറപ്പു വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.</p>
<p>യുഡിഎഫ് യുഎഇ-തൃത്താല നിയോജക മണ്ഡലം കോഓര്&#x200d;ഡിനേഷന്&#x200d; കമ്മിറ്റിയുടെ ഓണ്&#x200d;ലൈന്&#x200d; ഗൂഗ്ള്&#x200d; മീറ്റില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്&#x200d;വെന്&#x200d;ഷന്&#x200d; കെഎംസിസി നേതാവ് ഫൈസല്&#x200d; തുറക്കല്&#x200d; ഉദ്ഘാടനം ചെയ്തു. ഏറെ നിര്&#x200d;ണായകമായ ഇത്തവണത്തെ തെരഞ്ഞെടുപ്പില്&#x200d; ജനാധിപത്യ-മതേതര മൂല്യങ്ങള്&#x200d; ഉയര്&#x200d;ത്തിപ്പിടിക്കാന്&#x200d; ജാഗ്രതയോടെ വോട്ട് രേഖപ്പെടുത്തണമെന്ന് ഫൈസല്&#x200d; തുറക്കല്&#x200d; ആവശ്യപ്പെട്ടു.</p>
<p>യുഡിഎഫ് യുഎഇ-തൃത്താല മണ്ഡലം ചെയര്&#x200d;മാന്&#x200d; സജീര്&#x200d; ഏഷ്യാഡ് അധ്യക്ഷനായിരുന്നു. മുസ്‌ലിം യൂത്ത് ലീഗ് തൃത്താല മണ്ഡലം പ്രസിഡന്റ് പി.എം മുനീബ് ഹസന്&#x200d;, യൂത്ത് കോണ്&#x200d;ഗ്രസ് തൃത്താല മണ്ഡലം പ്രസിഡന്റ് ടി.എം നഹാസ്, യുഡിഎഫ് കോഓര്&#x200d;ഡിനേറ്റര്&#x200d; ആരിഫ് ഒറുവില്&#x200d;, ഇന്&#x200d;കാസ് നേതാക്കളായ ഹൈദര്&#x200d; തട്ടത്താഴത്ത്, ഗിരീഷ് മേനോന്&#x200d;, ഇ.വി.എം സലീം, കെഎംസിസി നേതാക്കളായ ഗഫൂര്&#x200d; മാരായംകുന്ന്, മുഹമ്മദ് അലി എറവക്കാട്, ഉമ്മര്&#x200d; തട്ടത്താഴത്ത്, ഇന്&#x200d;കാസിന്റെയും കെഎംസിസിയുടെയും മറ്റു നേതാക്കള്&#x200d; സംസാരിച്ചു.</p>
<p>ദുബൈ കെഎംസിസി തൃത്താല മണ്ഡലം പ്രസിഡന്റ് ഫൈസല്&#x200d; തിരുമിറ്റക്കോട് ഗൂഗ്ള്&#x200d; മീറ്റപ് ഏകോപനം നടത്തി. യുഡിഎഫ് യുഎഇ-തൃത്താല മണ്ഡലം കണ്&#x200d;വീനര്&#x200d; അസീസ് സ്വാഗതവും യുഡിഎഫ് കോഓര്&#x200d;ഡിനേറ്റര്&#x200d; മഅ്‌റൂഫ് കൊഴിക്കര നന്ദിയും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1expatriate-vote-crucial-samdani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂര്&#x200d; വിമാനത്താവളത്തിലെ റെസ വികസിപ്പിക്കുന്നതിന് വീട് നഷ്ടപ്പെടുന്നവര്&#x200d;ക്ക് പത്തു ലക്ഷംരൂപ വീതം</title>
		<link>https://www.chandrikadaily.com/karippur-2.html</link>
					<comments>https://www.chandrikadaily.com/karippur-2.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 03 Aug 2023 04:31:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[karippur]]></category>
		<category><![CDATA[samadani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267938</guid>

					<description><![CDATA[റണ്&#x200d;വേ വെട്ടിച്ചുരുക്കരുത്: സമദാനി]]></description>
										<content:encoded><![CDATA[<p>കരിപ്പൂര്&#x200d; വിമാനത്താവളത്തിലെ റെസ (റണ്&#x200d;വേ എന്&#x200d;ഡ് സേഫ്റ്റി ഏരിയ)വികസിപ്പിക്കുന്നതിന് 14.5ഏക്കര്&#x200d; ഭൂമി ഏറ്റെ ടുക്കുന്നത് മൂലം വീട് നഷ്ടപ്പെടുന്നവര്&#x200d;ക്ക് പ്രത്യേക പുനരിധിവാസ പാക്കേജില്&#x200d; ഉള്&#x200d;പ്പെ ടുത്തി 10ലക്ഷം രൂപ വീതം മന്ത്രി സഭ യോഗം അനുവദിച്ചു. നേരത്തെ 4.6ലക്ഷം രൂപയായിരുന്നു. ഇത് 5.4 ലക്ഷം കൂടി അനുവദിച്ചാണ് 10 ലക്ഷം രൂപയാക്കി ഉയര്&#x200d;ത്തിയത്. 64 വീടുകളാണ് ഉള്ളത്. ഇതില്&#x200d; നെടിയിരുപ്പ് വില്ലേജില്&#x200d; 39 ഉം പള്ളിക്കല്&#x200d; വില്ലേജില്&#x200d; 25 വീടുകളുമാണ്. ഭൂമിയുടെ വിലക്കും മറ്റു വസ്തു വകളുടെ വിലക്കും പുറമെയാണിത്.<br />
ഈ പാക്കേജ് മറ്റൊരു ഏറ്റെടുക്കലിന് ബാധക മാവുന്നതല്ലെന്ന് ഇതോടൊപ്പം പറയുന്നു. 2013 ലെ ഭൂമി ഏറ്റെടുക്കല്&#x200d; പ്രകാരമാണ് വില നിശ്ചയിക്കുക.ഭൂമി ഏറ്റെടുത്ത് നല്&#x200d;കാന്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഒന്നര മാസം കൂടി സമയം കേന്ദ്രത്തി നോട് ആവശ്യപ്പെട്ടതാണ്. ഇതിന് പിന്നാലെ യാണ് മന്ത്രിസഭയുടെ ഈ പ്രഖ്യാപനം.<br />
സെപ്റ്റം ബര്&#x200d; 15നകം റെ സക്ക് ആവശ്യമായ 14.5 ഏക്കര്&#x200d; ഭൂമി ഏറ്റെടുത്തു നല്&#x200d;കുമെന്ന് കാണിച്ചായിരുന്നു സംസ്ഥാന സര്&#x200d;ക്കാറുനു വേണ്ടി ചീഫ് സെക്രട്ടറി ഡോ.വി.വേണു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചി രുന്നത്. മാര്&#x200d;ച്ച് 31നകം ഭൂമി ഏറ്റെടുത്ത് നല്&#x200d;കാമെന്നാ യിരുന്നു നേരത്തെ സംസ്ഥാന സര്&#x200d;ക്കാര്&#x200d; കേന്ദ്രത്തെ അറിയിച്ചിരുന്നത്. എന്നാല്&#x200d; ഈ നടപടി ക്രമങ്ങള്&#x200d; ഇഴഞ്ഞതോടെ ഓഗസ്റ്റ് ഒന്നിനകം ഭൂമി കൈ മാറിയില്ലെങ്കില്&#x200d; നിലവിലെ റണ്&#x200d;വേ വെട്ടിക്കുറച്ച് റെസ വിപുലീകരിക്കു മെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ മുന്നറിയിപ്പ് നല്&#x200d;കിയതോടെ സമയം നീട്ടി ആവശ്യ പ്പെടുകയായിരുന്നു .ഒന്നര മാസത്തിനകം ഭൂമി ഏറ്റെടുക്കുമെന്ന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; പറയുന്നുണ്ടങ്കിലും ഭൂമി ഏറ്റെടുക്കലിന്റെ നടപടിക്രമങ്ങള്&#x200d; നടക്കേണ്ടതുണ്ട്.<br />
ഏറ്റെടുക്കുന്ന ഭൂമിയിലെ കെട്ടിടങ്ങള്&#x200d;,കുഴിക്കൂര്&#x200d; ചമയങ്ങള്&#x200d; ഉള്&#x200d;പ്പെടെ ഉള്ളവയുടെ നഷ്ടപരിഹാര തുക നിശ്ചയിച്ച ശേഷമാണ് ഭൂമി വില തീരുമാനിച്ച് ഏറ്റെടുക്കല്&#x200d; നടപടികളി ലേക്ക് കടക്കുക.അടിസ്ഥാന വിലനിര്&#x200d;ണയ റിപ്പോര്&#x200d;ട്ട് ജില്ലാ കലക്ടറാണ് അറിയിക്കേ ണ്ടത്. ഭൂമി യുദ്ധകാലാടിസ്ഥാനത്തില്&#x200d; ഏറ്റെടുത്തു നല്&#x200d;കാമെന്ന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; ഉറപ്പു പറയുമ്പോഴും ഒട്ടേറെ പേര്&#x200d; ഭൂമി വിട്ടു നല്&#x200d;കില്ലെന്ന നിലപാടിലാണുള്ളത്.</p>
<p>റണ്&#x200d;വേ വെട്ടിച്ചുരുക്കരുത്: സമദാനി<br />
ന്യൂഡല്&#x200d;ഹി: സ്ഥലമേറ്റെടുക്കാനുള്ള സംസ്ഥാന സര്&#x200d;ക്കാറിന്റെ നടപടികള്&#x200d; ഏറെ മുന്നോട്ടു പോയിരിക്കുകയാണെന്നും റണ്&#x200d;വേ വെട്ടിച്ചുരുക്കുന്ന നടപടി റദ്ദാക്കണമെന്നും പാര്&#x200d;ലിമെന്റ് സമ്മേളനം തുടങ്ങുന്ന ആദ്യദിവസം തന്നെ ഡല്&#x200d;ഹിയില്&#x200d; സിവില്&#x200d; ഏവിയേഷന്&#x200d; മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ നേരിട്ട് കണ്ട് നടത്തിയ ആവശ്യം അംഗീകരിക്കപ്പെടുമെന്ന് തന്നെയാണ് പ്രത്യാശയെന്ന് ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി. സെപ്തംബര്&#x200d; മദ്ധ്യത്തോടെ സ്ഥലം വിട്ടുനല്&#x200d;കുമെന്ന് കേന്ദ്ര മന്ത്രിയുടെ കത്തിന് നല്&#x200d;കിയ മറുപടിയില്&#x200d; മുഖ്യമന്ത്രി അറിയിച്ചത് ഇക്കാര്യത്തില്&#x200d; പരസ്പരധാരണക്ക് വഴിതുറന്നിരിക്കുകയാണ്. വേഗത്തില്&#x200d; നടപടിക്രമങ്ങള്&#x200d; പൂര്&#x200d;ത്തീകരിച്ച് റെസ നിര്&#x200d;മ്മാണത്തിന് തുടക്കം കുറിക്കാനും വന്&#x200d;വിമാന സര്&#x200d;വീസ് പുനരാരംഭിക്കാനുമുള്ള അധികൃത തീരുമാനങ്ങള്&#x200d;ക്കായി ഇനിയും പ്രയത്‌നം തുടരും. കരിപ്പൂര്&#x200d; വിമാനത്താവളത്തില്&#x200d; വികസനത്തിനായി സ്ഥലം വിട്ടുനല്&#x200d;കുന്നവര്&#x200d;ക്ക് അവര്&#x200d; ആവശ്യപ്പെട്ട പ്രകാരമുള്ള നഷ്ടപരിഹാരം സംസ്ഥാന സര്&#x200d;ക്കാര്&#x200d; നല്&#x200d;കുമെന്ന വിവരം സ്വാഗതാര്&#x200d;ഹമാണ്. പരിസരവാസികളുടെ ആശങ്കകള്&#x200d; ഒഴിവാക്കി അര്&#x200d;ഹമായ നഷ്ടപരിഹാരം നല്&#x200d;കാനുള്ള തീരുമാനം ഇപ്പോള്&#x200d; നടക്കുന്ന വികസന നടപടികളെ ത്വരിതത്തപ്പെടുത്തുമെന്ന് പ്രത്യാശിക്കുന്നു.<br />
വിമാനത്താവളത്തിന്റെ വികസനത്തിന് വേണ്ടി വിവിധ ഘട്ടങ്ങളിലായി സ്ഥലം നല്&#x200d;കിയ പരിസര നിവാസികള്&#x200d; അതിന്റെ വികസനത്തെ നിരന്തരം സഹായിച്ചു പോന്നവരാണ്. ജനപ്രതിനിധികളും ജനകീയസംഘടനകളും ഈ ആവശ്യത്തിന് വേണ്ടിയാണ് എപ്പോഴും നിലകൊണ്ടത്. നഷ്ടപരിഹാരം കാലതാമസം കൂടാതെ സ്ഥലമുടമകള്&#x200d;ക്ക് ലഭ്യമാക്കാന്&#x200d; നടപടികള്&#x200d; വേഗത്തിലാക്കുമെന്നും പ്രതീക്ഷിക്കുന്നതായി സമദാനി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/karippur-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മദീനയിലേക്കുള്ള പാത &#8211; വാര്&#x200d;ഷിക പ്രഭാഷണം തിരൂരില്&#x200d;</title>
		<link>https://www.chandrikadaily.com/samadani-speech.html</link>
					<comments>https://www.chandrikadaily.com/samadani-speech.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 21 Mar 2023 01:58:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[COMPASSION]]></category>
		<category><![CDATA[Ramzan]]></category>
		<category><![CDATA[samadani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=243551</guid>

					<description><![CDATA[ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി  പ്രഭാഷണം നിര്&#x200d;വഹിക്കും]]></description>
										<content:encoded><![CDATA[<p>ദി കംപാഷന്&#x200d; സെന്റര്&#x200d; സംഘടിപ്പിക്കുന്ന മദീനയിലേക്കുള്ള പാത വാര്&#x200d;ഷിക പ്രഭാഷണം ഏപ്രില്&#x200d; 6ന് രാവിലെ 9 മണിക്ക് തിരൂര്&#x200d; വാഗണ്&#x200d; ട്രാജഡി ഹാളില്&#x200d; നടത്താന്&#x200d; വര്&#x200d;ക്കിങ് കമ്മിറ്റിയോഗം തീരുമാനിച്ചു. ഡോ.എം.പി അബ്ദുസമദ് സമദാനി എം.പി വാര്&#x200d;ഷിക പ്രഭാഷണം നിര്&#x200d;വഹിക്കും. ടി.അബ്ദുല്&#x200d; ഗഫൂര്&#x200d; മാസ്റ്റര്&#x200d; അധ്യക്ഷ്യനായി. ഫൈസല്&#x200d; മുനീര്&#x200d; കാലോടി,ഫൈസല്&#x200d; മൗലവി,ബഷീര്&#x200d; വെട്ടം, ഷരീഫ് പുതുപ്പള്ളി, അഷറഫ് താനൂര്&#x200d; പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/samadani-speech.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കരിപ്പൂരില്&#x200d; നിന്ന് ഷാര്&#x200d;ജ, ദുബായ്, ഡല്&#x200d;ഹി സര്&#x200d;വീസുകള്&#x200d; നിര്&#x200d;ത്തലാക്കരുത്: ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി</title>
		<link>https://www.chandrikadaily.com/samadani-karippur.html</link>
					<comments>https://www.chandrikadaily.com/samadani-karippur.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 16 Feb 2023 05:23:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[karippur]]></category>
		<category><![CDATA[mp]]></category>
		<category><![CDATA[samadani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=238282</guid>

					<description><![CDATA[
ഇതില്&#x200d; സീറ്റുകള്&#x200d; കുറയുന്നത് അവരുടെ യാത്രകളെയും അവധിക്കാലങ്ങളെയുമെല്ലാം ഏറെ ദോഷകരമായി ബാധിക്കും. ഡല്&#x200d;ഹിയിലേക്കുള്ള സര്&#x200d;വീസ് നിര്&#x200d;ത്തുന്നത് കേരളത്തില്&#x200d; നിന്നുള്ള യാത്രക്കാര്&#x200d;ക്ക് പൊതുവിലും കോഴിക്കോട്, കണ്ണൂര്&#x200d; വിമാനത്താവളങ്ങളില്&#x200d; നിന്നുള്ള യാത്രക്കാര്&#x200d;ക്ക് പ്രത്യേകിച്ചും വലിയ വിഷമം സൃഷ്ടിക്കും- സമദാനി ചൂ ണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: കരിപ്പൂരില്&#x200d; നിന്ന് ഷാര്&#x200d;ജയിലേക്കും ദുബായിലേക്കുമുള്ള രാജ്യാന്തര സര്&#x200d;വീസുകളും ഡല്&#x200d;ഹിയിലേക്കുള്ള ആഭ്യന്തര സര്&#x200d;വീസും നിര്&#x200d;ത്തിവെക്കാനുള്ള എയര്&#x200d; ഇന്ത്യയുടെ തീരുമാനം ഉടന്&#x200d; പുന:പരിശോധിക്കണമെന്ന് കാലിക്കറ്റ് വിമാനത്താവള ഉപദേശക സമിതി ചെയര്&#x200d;മാന്&#x200d; ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി.<br />
സര്&#x200d;വീസുകള്&#x200d; പുന: സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സമദാനി സിവില്&#x200d; ഏവിയേഷന്&#x200d; മന്ത്രി ജ്യോതിരാദിത്യസിന്ധ്യക്കും സിവില്&#x200d; ഏവിയേഷന്&#x200d; സെക്രട്ടറി രാജീവ് ബന്&#x200d;സാലിനും എയര്&#x200d; ഇന്ത്യ സി.ഇ.ഒ ക്യാംബല്&#x200d; വില്&#x200d;സണും അടിയന്തിര ഇമെയില്&#x200d; സന്ദേശമയച്ചു. കേരളത്തില്&#x200d; നിന്നുള്ള യാത്രക്കാരെയും വിശിഷ്യാ പ്രവാസികളെയും ഏറെ ദുരിതത്തിലാഴ്ത്തുന്ന ഈ തീരുമാനം മറ്റു വിമാന സര്&#x200d;വ്വീസുകള്&#x200d; വന്&#x200d;തോതില്&#x200d; ടിക്കറ്റ് നിരക്ക് വര്&#x200d;ധിപ്പിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.<br />
കോഴിക്കോട് നിന്ന് ദുബായിലേക്കുള്ള അഹ 937ഉം അവിടെ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കുള്ള അഹ 938 ഉം കോഴിക്കോട് നിന്ന് ഷാര്&#x200d;ജയിലേക്കുള്ള അഹ 997 ഉം അവിടെ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കുള്ള അഹ 998 ഉം ഡല്&#x200d;ഹിയിലേക്കും അവിടെ നിന്ന് തിരിച്ച് കോഴിക്കോട്ടേക്കുമുള്ള അഹ 425 ഉം നിര്&#x200d;ത്തിവെക്കാനുള്ള തീരുമാനം കേരളീയരായ യാത്രക്കാരെയും വിശേഷിച്ച് അവരിലെ പ്രവാസികളെയും വലിയ കഷ്ടത്തിലാഴ്ത്തുന്നതാണെന്ന് സമദാനി സന്ദേശത്തില്&#x200d; പറഞ്ഞു. കോഴിക്കോട് വിമാനത്താവളത്തില്&#x200d; നിന്ന് ഗള്&#x200d;ഫിലേക്കുള്ള സര്&#x200d;വ്വീസുകള്&#x200d; ഏറെ പ്രധാനപ്പെട്ടതാണ്. യൂറോപ്യന്&#x200d; വന്&#x200d;കരയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള റൂട്ടുകളിലേക്ക് പോകാന്&#x200d; യാത്രക്കാര്&#x200d;ക്ക് വഴിതുറക്കുന്ന പ്രധാന സര്&#x200d;വീസുകള്&#x200d; നിര്&#x200d;ത്തിവെക്കുന്നത് യാത്രക്കാര്&#x200d;ക്ക് ഏറെ പ്രയാസങ്ങള്&#x200d; സൃഷ്ടിക്കും.<br />
1992 മുതല്&#x200d; മുപ്പത് വര്&#x200d;ഷക്കാലം തുടര്&#x200d;ച്ചയായും വിജയകരമായും നടന്ന ഏറ്റവും പഴക്കമുള്ള പ്രമുഖ സര്&#x200d;വ്വീസാണ് ഷാര്&#x200d;ജയിലേക്കും അവിടെ നിന്ന് തിരിച്ചുമുള്ളത്. ഈ വിമാനങ്ങളത്രയും ഏറെക്കുറെ നിറയെ യാത്രക്കാരുമായിട്ടാണ് സര്&#x200d;വീസ് നടത്തുന്നത്. വന്&#x200d;തോതിലുള്ള ചരക്ക് സഞ്ചാരവും ഈ സര്&#x200d;വ്വീസുകളിലൂടെ നിര്&#x200d;വ്വഹിക്കപ്പെടുന്നുണ്ട്. അതിനും പുറമെ യു.എ.യിലേക്കുള്ള പ്രവാസി യാത്രക്കാര്&#x200d; ആശ്രയിക്കുന്ന മുഖ്യ റൂട്ടുകളാണിത്.<br />
ഇതില്&#x200d; സീറ്റുകള്&#x200d; കുറയുന്നത് അവരുടെ യാത്രകളെയും അവധിക്കാലങ്ങളെയുമെല്ലാം ഏറെ ദോഷകരമായി ബാധിക്കും. ഡല്&#x200d;ഹിയിലേക്കുള്ള സര്&#x200d;വീസ് നിര്&#x200d;ത്തുന്നത് കേരളത്തില്&#x200d; നിന്നുള്ള യാത്രക്കാര്&#x200d;ക്ക് പൊതുവിലും കോഴിക്കോട്, കണ്ണൂര്&#x200d; വിമാനത്താവളങ്ങളില്&#x200d; നിന്നുള്ള യാത്രക്കാര്&#x200d;ക്ക് പ്രത്യേകിച്ചും വലിയ വിഷമം സൃഷ്ടിക്കും- സമദാനി ചൂ ണ്ടിക്കാട്ടി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/samadani-karippur.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആറാട്ടുപുഴ വേലായുധപ്പണിക്കര്&#x200d; മതസൗഹാര്&#x200d;ദ്ദ പുരസ്‌കാരം അബ്ദുസ്സമദ് സമദാനിക്ക് സമര്&#x200d;പ്പിച്ചു</title>
		<link>https://www.chandrikadaily.com/aratupuzha-velayudhapanikar-presented-the-religious-harmony-award-to-abdus-samad-samadani.html</link>
					<comments>https://www.chandrikadaily.com/aratupuzha-velayudhapanikar-presented-the-religious-harmony-award-to-abdus-samad-samadani.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 10 Jan 2023 12:19:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Aratupuzha]]></category>
		<category><![CDATA[award]]></category>
		<category><![CDATA[samadani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231967</guid>

					<description><![CDATA[സമുദായമൈത്രിയും സാമൂഹികസൗഹൃദവും പരിപോഷിപ്പിക്കുന്നതില്&#x200d; നിര്&#x200d;വ്വഹിച്ച പ്രശസ്ത സേവനത്തിന് സാമൂഹിക മുന്നേറ്റമുന്നണി ഏര്&#x200d;പ്പെടുത്തിയതാണ് പുരസ്‌കാരം.]]></description>
										<content:encoded><![CDATA[<p>നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പേരില്&#x200d; ഏര്&#x200d;പ്പെടുത്തിയ മതസൗഹാര്&#x200d;ദ്ദ പുരസ്‌കാരം ശ്രീനാരായണ ധര്&#x200d;മ്മസംഘം ട്രസ്റ്റ് ജന. സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പിക്ക് സമര്&#x200d;പ്പിച്ചു. സമുദായമൈത്രിയും സാമൂഹികസൗഹൃദവും പരിപോഷിപ്പിക്കുന്നതില്&#x200d; നിര്&#x200d;വ്വഹിച്ച പ്രശസ്ത സേവനത്തിന് സാമൂഹിക മുന്നേറ്റമുന്നണി ഏര്&#x200d;പ്പെടുത്തിയതാണ് പുരസ്‌കാരം. സാമൂഹിക മുന്നേറ്റമുന്നണി ചെയര്&#x200d;മാന്&#x200d; കെ.പി. അനില്&#x200d;ദേവ് ആദ്ധ്യക്ഷ്യം വഹിച്ചു. സാംസ്‌കാരിക, സഹകരണ വകുപ്പ് മന്ത്രി വി.എന്&#x200d;. വാസവന്&#x200d; ഉദ്ഘാടനം ചെയ്തു.</p>
<p>സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്&#x200d; (പൊതുപ്രവര്&#x200d;ത്തനം), സംവിധായകന്&#x200d; വിനയന്&#x200d; (കലാസാംസ്‌കാരികം), ആള്&#x200d; ഇന്&#x200d;ഡ്യാ കിഡ്‌നി ഫൗണ്ടേഷന്&#x200d; ചെയര്&#x200d;മാന്&#x200d; ഫാ. ഡേവിസ് ചിറമേല്&#x200d; (ജീവകാരുണ്യം) എന്നിവര്&#x200d;ക്കും പുരസ്‌കാരം സമര്&#x200d;പ്പിച്ചു. സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്&#x200d; മുഖ്യപ്രഭാഷണവും ശുഭാംഗാനന്ദ സ്വാമി അനുഗ്രഹപ്രഭാഷണവും നടത്തി. വി.ഡി. രാജന്&#x200d; അനുസ്മരണ പ്രഭാഷണം നടത്തി. എസ്.എന്&#x200d;.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എന്&#x200d;. സോമന്&#x200d;, ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീ ധര്&#x200d;മ്മചൈതന്യ സ്വാമി, അന്&#x200d;വര്&#x200d; സാദത്ത് എം.എല്&#x200d;.എ, റോജി എം.ജോണ്&#x200d; എം.എല്&#x200d;.എ, ആലുവ നഗരസഭ ചെയര്&#x200d;മാന്&#x200d; എം.ഒ.ജോണ്&#x200d;, ഡോ. ബി. അബ്ദുല്&#x200d; സലാം, പി.എസ്. ഓംകാര്&#x200d; എന്നിവര്&#x200d; പ്രസംഗിച്ചു. ആറാട്ടുപുഴ വേലായുധപ്പണിക്കരെക്കുറിച്ച് വിനയന്&#x200d; സംവിധാനം ചെയ്ത പത്തൊന്&#x200d;പതാം നൂറ്റാണ്ട് എന്ന സിനിമയിലെ അഭിനേതാക്കളും യോഗത്തില്&#x200d; സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aratupuzha-velayudhapanikar-presented-the-religious-harmony-award-to-abdus-samad-samadani.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആറാട്ടുപുഴ വേലായുധപ്പണിക്കര്&#x200d; സ്മാരക പ്രതിഭാപുരസ്കാരം സമദാനിക്ക്</title>
		<link>https://www.chandrikadaily.com/samadani-award.html</link>
					<comments>https://www.chandrikadaily.com/samadani-award.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 09 Jan 2023 07:19:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[AWRD]]></category>
		<category><![CDATA[samadani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=231695</guid>

					<description><![CDATA[പത്തൊൻപതാം നൂറ്റാണ്ടിൽ സാമൂഹികമായ ഉച്ചനീചത്വങ്ങൾക്കെതിരെ ശക്തമായ പോരാട്ടം നയിച്ച് നവോത്ഥാനത്തിന് വഴിയൊരുക്കിയ വേലായുധപ്പണിക്കരുടെ പേരിലാണ് പുരസ്കാരം.]]></description>
										<content:encoded><![CDATA[<p>ആലുവ: നവോത്ഥാന നായകനായ ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ പേരിലുള്ള പ്രതിഭാ പുരസ്കാരത്തിന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി (മതസൗഹാർദ്ദം), കാനം രാജേന്ദ്രൻ (പൊതുപ്രവർത്തനം), സംവിധായകൻ വിനയൻ (കലാസാംസ്കാരികം), ഫാ. ഡേവിസ് ചിറമേൽ (ജീവകാരുണ്യ പ്രവർത്തനം) എന്നിവരെ തെരഞ്ഞെടുത്തു. സമൂഹത്തിന്റെ വിവിധ തുറകളിൽ മഹത്തായ സേവനം അർപ്പിച്ചവർക്ക് ഏർപ്പെടുത്തിയതാണ് പുരസ്കാരം. പത്തൊൻപതാം നൂറ്റാണ്ടിൽ സാമൂഹികമായ ഉച്ചനീചത്വങ്ങൾക്കെതിരെ ശക്തമായ പോരാട്ടം നയിച്ച് നവോത്ഥാനത്തിന് വഴിയൊരുക്കിയ വേലായുധപ്പണിക്കരുടെ പേരിലാണ് പുരസ്കാരം.</p>
<p>വേലായുധപ്പണിക്കർ അനുസ്മരണ ദിനത്തിൽ സാമൂഹിക മുന്നേറ്റ മുന്നണിയും ആലുവ അദ്വൈതാശ്രമവും സംയുക്തമായി നടത്തുന്ന അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരദാനം നടത്തുമെന്ന് സ്വാമി ധർമ്മചൈതന്യ, കെ.പി. അനിൽദേവ്, ഡോ. ബി. അബ്ദുൽ സലാം, വി.ഡി. രാജൻ, കെ. രാജീവൻ, വിദ്യാപുഷ്പൻ, സിന്ധു ഷാജി എന്നിവർ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/samadani-award.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിഭ പാട്ടീലിനെ ഡോ.അബ്ദുസ്സമദ് സമദാനി എം.പി സന്ദര്&#x200d;ശിച്ചു</title>
		<link>https://www.chandrikadaily.com/expresident-kottakal.html</link>
					<comments>https://www.chandrikadaily.com/expresident-kottakal.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 29 Nov 2022 09:23:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[expresident]]></category>
		<category><![CDATA[samadani]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=224189</guid>

					<description><![CDATA[അവരുടെ ഭര്&#x200d;ത്താവ് ഷെഖാവത്തും ഡോക്ടര്&#x200d;മാരും ചേര്&#x200d;ന്ന് സ്വീകരിച്ചു.]]></description>
										<content:encoded><![CDATA[<p>കോട്ടക്കല്&#x200d; ആയുര്&#x200d;വേദ ആശുപത്രിയില്&#x200d; ചികില്&#x200d;സയില്&#x200d; കഴിയുന്ന മുന്&#x200d;രാഷ്ട്രപതിയും കോണ്&#x200d;ഗ്രസ് നേതാവുമായിരുന്ന പ്രതിഭ പാട്ടീലിനെ ഗവര്&#x200d;ണര്&#x200d; ആരിഫ് മുഹമ്മദ് ഖാന്&#x200d; സന്ദര്&#x200d;ശിച്ചു. ഇന്നലെ രാവിലെയായിരുന്നു സന്ദര്&#x200d;ശനം. ഡോ.അബ്ദുസ്സമദ് സമദാനി എം.പിയും കഴിഞ്ഞദിവസം പ്രതിഭപട്ടീലിനെ സന്ദര്&#x200d;ശിച്ചിരുന്നു. അവരുടെ ഭര്&#x200d;ത്താവ് ഷെഖാവത്തും ഡോക്ടര്&#x200d;മാരും ചേര്&#x200d;ന്ന് സ്വീകരിച്ചു.</p>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a">
<div dir="auto">&#8221; ആര്യവൈദ്യശാലയിൽ തനിക്കായി ഒരുക്കിയ കല്യാണ സൗഗന്ധികം കഥകളി കണ്ടതിന്റെ അനുഭവം വലിയ താല്പര്യത്തോടെ ശ്രീമതി പ്രതിഭാപാട്ടീൽ പങ്കുവച്ചു. അതിന് സംസ്കൃതവുമായുള്ള ബന്ധമാണ് അവരെ കൂടുതൽ ആകർഷിച്ചത്. കഥകളിനാടകവേദിയുടെ അടിസ്ഥാനം തന്നെ സംസ്കൃതത്തോട് ബന്ധപ്പെട്ടതാണെന്ന് അവരോട് പറയുകയും ചെയ്തു.</div>
</div>
<div class="x11i5rnm xat24cr x1mh8g0r x1vvkbs xtlvy1s x126k92a">
<div dir="auto">യശശ്ശരീരനായ ഡോ. പി.കെ. വാര്യരെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവിതധന്യതയെക്കുറിച്ചും അവരോട് സംസാരിച്ചു. അപ്പോൾ അവരുടെ മലയാളിയായ പി.എ ചുമരിൽ തൂങ്ങുന്ന കലണ്ടറിലെ പേജുകൾ പിറകോട്ട് മറിച്ച് അതിൽ അന്നത്തെ രാഷ്ട്രപതി ശ്രീമതി പ്രതിഭാ പാട്ടീൽ ഡോ. പി.കെ. വാര്യർക്ക് പത്മഭൂഷൺ നൽകുന്ന ചിത്രം കാണിച്ചു. വല്ലാത്തൊരു യാദൃശ്ചികത ! &#8220;സമദാനി കുറിച്ചു.</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/expresident-kottakal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
