<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>samajvadi party &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/samajvadi-party/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 23 Oct 2024 04:07:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>samajvadi party &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബഹ്‌റൈച്ച് കലാപത്തിൽ ബി.ജെ.പിക്ക് പങ്കുണ്ട്, ഹിറ്റ്‌ലറുടെ കാലത്തെപ്പോലെ കലാപകാരികൾക്ക് സർക്കാർ സ്വാതന്ത്ര്യം നൽകി: അഖിലേഷ് യാദവ്</title>
		<link>https://www.chandrikadaily.com/bjp-involved-in-bahraich-riots-government-gave-freedom-to-rioters-like-hitlers-time-akhilesh-yadav.html</link>
					<comments>https://www.chandrikadaily.com/bjp-involved-in-bahraich-riots-government-gave-freedom-to-rioters-like-hitlers-time-akhilesh-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 23 Oct 2024 04:07:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[samajvadi party]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=314588</guid>

					<description><![CDATA[പാർട്ടിയുടെ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>ബഹ്‌റൈച്ചിൽ അടുത്തിടെ നടന്ന വർഗീയ കലാപത്തിൽ ബി.ജെ.പി പ്രവർത്തകർക്ക് പങ്കുണ്ടെന്ന ആരോപണവുമായി സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ജർമൻ സ്വേച്ഛാധിപതി ഹിറ്റ്‌ലറുടെ കാലത്ത് കലാപകാരികൾക്ക് അക്രമം നടത്താൻ സ്വാതന്ത്ര്യം നൽകിയത് പോലെ ബഹ്‌റൈച്ച് കലാപത്തിലും ഉണ്ടായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.</p>
<p>പാർട്ടിയുടെ ആസ്ഥാനത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഹ്‌റൈച്ചിൽ കലാപം ഉണ്ടാക്കിയത് ബി.ജെ.പി പ്രവർത്തകരും നേതാക്കളുമാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>‘ബഹ്‌റൈച്ചിൽ കലാപം ഉണ്ടാക്കിയത് ബി.ജെ.പി നേതാക്കളാണ്, കലാപമുണ്ടാക്കാൻ ഗൂഢാലോചന നടത്തിയതിന് സ്വന്തം പാർട്ടി പ്രവർത്തകർക്കെതിരെ അവരുടെ എം.എൽ.എ ഇപ്പോൾ എഫ്.ഐ.ആർ ഫയൽ ചെയ്യുന്നു,’ അദ്ദേഹം പറഞ്ഞു.</p>
<p>ഇങ്ങനെയാണ് ഹിറ്റ്‌ലർ പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഹിറ്റ്‌ലർ തൻ്റെ പാർട്ടി പ്രവർത്തകരെ പൊലീസ് യൂണിഫോം ധരിച്ച് മുന്നണിയിലേക്ക് അയച്ചിരുന്നു. യഥാർത്ഥ പൊലീസിനെ നീക്കം ചെയ്യുകയും കലാപം നടത്താൻ അനുവദിക്കുകയും ചെയ്തു,’ അദ്ദേഹം അവകാശപ്പെട്ടു.</p>
<p>വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും മറുപടിയില്ലാത്തതിനാലാണ് ബി.ജെ.പി ഇത്തരം കലാപങ്ങൾ സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.‘അവർ സംവരണം തട്ടിയെടുക്കുകയാണ്. കൂടാതെ ഭരണഘടനയെ അവർ മാനിക്കുന്നില്ല. ഭരണഘടന അനുശാസിക്കുന്നത് അംഗീകരിക്കാൻ അവർ ആഗ്രഹിക്കുന്നുമില്ല,’ അദ്ദേഹം പറഞ്ഞു.</p>
<p>ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ബഹ്‌റൈച്ചിൽ ഉണ്ടായ വർഗീയ സംഘർഷം വ്യാപിപ്പിക്കാനുള്ള ശ്രമവുമായി ബി.ജെ.പി എം.എൽ.എ ശലഭ് മണി ത്രിപാഠി മുന്നോട്ടെത്തിയതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് അഖിലേഷ് യാദവിന്റെ പരാമർശം.</p>
<p>ബഹ്‌റൈച്ചിൽ നിന്ന് വാർത്തകൾ പുറത്ത് വിടുന്ന മുസ്‌ലിം മാധ്യമപ്രവർത്തകർ വ്യാജ വാർത്തകൾ പുറത്ത് വിടുന്നെന്ന് ആരോപിച്ച് 13 പേരടങ്ങുന്ന ഒരു ലിസ്റ്റ് ത്രിപാഠി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയായിരുന്നു.</p>
<p>ഒക്ടോബർ 13ന് വൈകുന്നേരം ബഹ്‌റൈച്ചിലെ മഹാസി തഹ്‌സിലിലെ മഹാരാജ്ഗഞ്ച് പ്രദേശത്ത് വർഗീയ കലാപത്തിൽ ഗോപാൽ മിശ്ര എന്ന ഹിന്ദു യുവാവ് വെടിയേറ്റ് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.</p>
<p>ഈ സംഭവവികാസങ്ങൾക്കിടയിൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ മുൻ മാധ്യമ ഉപദേഷ്ടാവും ഡിയോറിയയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയുമായ ശലഭ് മണി ത്രിപാഠി എക്‌സിൽ പോസ്റ്റ് വർഗീയപരമായ പോസ്റ്റ് ഇടുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-involved-in-bahraich-riots-government-gave-freedom-to-rioters-like-hitlers-time-akhilesh-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യു.പിയിലെ ഉപതെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്&#x200d; നിന്ന് മുസ്‌ലിം, യാദവ് ഉദ്യോഗസ്ഥരെ നീക്കിയതില്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് എസ്.പി</title>
		<link>https://www.chandrikadaily.com/sp-writes-to-election-commission-on-removal-of-muslim-and-yadav-officials-from-by-election-duty-in-up.html</link>
					<comments>https://www.chandrikadaily.com/sp-writes-to-election-commission-on-removal-of-muslim-and-yadav-officials-from-by-election-duty-in-up.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 17 Aug 2024 07:41:27 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[complaint]]></category>
		<category><![CDATA[samajvadi party]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306524</guid>

					<description><![CDATA[ഒന്&#x200d;പത് സീറ്റുകളിലെ എം.എല്&#x200d;.എമാര്&#x200d; ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്&#x200d;ന്നാണ് മണ്ഡലങ്ങളില്&#x200d; ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.]]></description>
										<content:encoded><![CDATA[<p>യു.പിയിലെ കുന്ദാര്&#x200d;ക്കി മണ്ഡലത്തില്&#x200d; നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ച മുസ്ലിം, യാദവ് വിഭാഗങ്ങളില്&#x200d;പ്പെട്ട തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും മറ്റ് ജീവനക്കാരേയും ഒഴിവാക്കി മറ്റ് സമുദായങ്ങളില്&#x200d;പ്പെട്ട ഉദ്യോഗസ്ഥരെ നിയമിക്കുന്നതായി സമാജ്വാദി പാര്&#x200d;ട്ടി.</p>
<p>സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 10 നിയമസഭാ മണ്ഡലങ്ങളില്&#x200d; ഒന്നാണ് കുന്ദാര്&#x200d;ക്കി. ഒന്&#x200d;പത് സീറ്റുകളിലെ എം.എല്&#x200d;.എമാര്&#x200d; ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്&#x200d;ന്നാണ് മണ്ഡലങ്ങളില്&#x200d; ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഒരു മണ്ഡലത്തില്&#x200d; നിന്ന് എസ്.പിയുടെ എം.എല്&#x200d;.എ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.</p>
<p>സംസ്ഥാനത്തെ ജനസംഖ്യയുടെ 28 ശതമാനം മുതല്&#x200d; 30 ശതമാനം വരെ വരുന്ന യാദവരും മുസ്ലിംകളുമാണ് എസ്.പിയുടെ വോട്ട് ബാങ്ക്. 2022 മുതല്&#x200d; 2024 ജൂണ്&#x200d; വരെ സിയാ-ഉര്&#x200d;-റഹ്മാന്&#x200d; ബര്&#x200d;ഖ് ആയിരുന്നു കുന്ദാര്&#x200d;ക്കി നിയമസഭാ മണ്ഡലത്തിന്റെ എം.എല്&#x200d;.എ. അദ്ദേഹം സംബല്&#x200d; ലോക്സഭാ മണ്ഡലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് സീറ്റ് ഒഴിഞ്ഞത്.</p>
<p>1993-ലാണ് ബി.ജെ.പി അവസാനമായി ഈ സീറ്റ് നേടിയത്. 1996 മുതല്&#x200d; കുന്ദാര്&#x200d;ക്കിയിലെ എല്ലാ എം.എല്&#x200d;.എമാരും മുസ്ലീങ്ങളായിരുന്നു. ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ, കുന്ദാര്&#x200d;ക്കിയിലെ യാദവ്, മുസ്ലിം ബൂത്ത് ലെവല്&#x200d; ഓഫീസര്&#x200d;മാരെയും മറ്റ് ജീവനക്കാരേയും ഒഴിവാക്കി മറ്റ് തീവ്ര ഹിന്ദുത്വ പ്രവര്&#x200d;ത്തകരേയും യാദവരും മുസ്ലിംകങ്ങളും അല്ലാത്തവരേയും പകരം നിയമിക്കുകയാണെന്നും ഇത് തെരഞ്ഞെടുപ്പ് അട്ടിമറി മുന്നില്&#x200d; കണ്ടാണെന്നുമാണ് എസ്.പിയുടെ യു.പി പ്രസിഡന്റ് ശ്യാം ലാല്&#x200d; പാല്&#x200d; യു.പി ചീഫ് ഇലക്ടറല്&#x200d; ഓഫീസര്&#x200d;ക്ക് അയച്ച കത്തില്&#x200d; പറയുന്നത്. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനുള്ള ശ്രമമാണിതെന്നും അദ്ദേഹം കത്തില്&#x200d; പറഞ്ഞിട്ടുണ്ട്.</p>
<p>ഇത്തരത്തില്&#x200d; മാറ്റിയ 12 ബി.എല്&#x200d;.ഒ (ബൂത്തല്&#x200d; ലെവല്&#x200d; ഓഫീസേഴ്സ്) മാരുടെയും ജീവനക്കാരുടേയും പട്ടികയും കത്തിനൊപ്പം പാല്&#x200d; സമര്&#x200d;പ്പിച്ചിട്ടുണ്ട്. ഇതില്&#x200d; 10 മുസ്ലിം ഉദ്യോഗസ്ഥരാണ് ഉള്&#x200d;പ്പെടുന്നത്. സൂപ്പര്&#x200d;വൈസര്&#x200d; ഫിറോസ് ഹൈദറിന് പകരം സുന്ദര്&#x200d; ലാല്&#x200d; ശര്&#x200d;മ്മയെന്ന ആളെയാണ് നിയോഗിച്ചിരിക്കുന്നത്. ഈ പട്ടിക പൂര്&#x200d;ണ്ണമല്ലെന്നും മറ്റ് നിരവധി മാറ്റങ്ങള്&#x200d; വരുത്തിയിട്ടുണ്ടെന്നും പാല്&#x200d; കത്തില്&#x200d; ആരോപിച്ചു.</p>
<p>ഉപതെരഞ്ഞെടുപ്പിന് മുമ്പ് &#8216;ജാതി, മത അടിസ്ഥാനത്തില്&#x200d;&#8217; ബി.എല്&#x200d;.ഒമാരെയും മറ്റ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരേയും മാറ്റുന്നത് &#8216;ജനാധിപത്യപരമല്ലെന്നും ഭരണഘടനാ വിരുദ്ധവുമാണെന്നും സ്വതന്ത്രവും നീതിപൂര്&#x200d;വകവുമായ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കലാണെന്നും ബി.എല്&#x200d;.ഒമാരെയും ജീവനക്കാരേയും മാറ്റിയ ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ കര്&#x200d;ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം കത്തില്&#x200d; ആവശ്യപ്പെട്ടു.</p>
<p>ലോക്സഭാ തെരഞ്ഞെടുപ്പില്&#x200d; ഉത്തര്&#x200d;പ്രദേശിലെ 80 ലോക്സഭാ സീറ്റുകളില്&#x200d; 43 എണ്ണം നേടാന്&#x200d; എസ്.പി ഉള്&#x200d;പ്പെട്ട ഇന്ത്യാ സഖ്യത്തിനായിരുന്നു. അതേസമയം സംസ്ഥാന സര്&#x200d;ക്കാരും മുറാദാബാദ് ജില്ലാ ഭരണകൂടവും എസ്.പിയുടെ ആരോപണങ്ങളോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. യു.പി ചീഫ് ഇലക്ഷന്&#x200d; ഓഫീസറും വാര്&#x200d;ത്തയില്&#x200d; പ്രതികരിക്കാന്&#x200d; തയ്യാറായിട്ടില്ല.</p>
<p>പ്രാദേശിക വോട്ടര്&#x200d;മാരെ നന്നായി അറിയുന്ന, പ്രാദേശിക സര്&#x200d;ക്കാര്&#x200d; അല്ലെങ്കില്&#x200d; അര്&#x200d;ദ്ധ സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥനെയാണ് ബി.എല്&#x200d;.ഒ ആയി നിയമിക്കാറ്. വോട്ടര്&#x200d; പട്ടിക പുതുക്കുന്നതില്&#x200d; ഉള്&#x200d;പ്പെടെ ഇവരുടെ സഹായമാണ് തേടുക. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമം അനുസരിച്ച്, വോട്ടര്&#x200d; പട്ടിക പരിഷ്‌കരണ പ്രക്രിയയിലും വോട്ടര്&#x200d; പട്ടികയുമായി ബന്ധപ്പെട്ട യഥാര്&#x200d;ത്ഥ വിവരങ്ങള്&#x200d; ശേഖരിക്കുന്നതിലും ബി.എല്&#x200d;.ഒമാര്&#x200d; നിര്&#x200d;ണായക പങ്കാണ് വഹിക്കുന്നത്. ഇവരെ മാറ്റുന്നത് വഴി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സാധ്യത മുന്നില്&#x200d; കാണുന്നുണ്ടെന്നാണ് എസ്.പി കത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.</p>
<p>ഓരോ ബി.എല്&#x200d;.ഒയുടെയും അധികാരപരിധിയില്&#x200d; ഒന്നോ രണ്ടോ പോളിങ് സ്റ്റേഷനുകള്&#x200d; ഉണ്ടാകും. അധ്യാപകര്&#x200d;, അംഗന്&#x200d;വാടി ജീവനക്കാര്&#x200d;, പഞ്ചായത്ത് സെക്രട്ടറിമാര്&#x200d;, പോസ്റ്റല്&#x200d; ജീവനക്കാര്&#x200d;, വൈദ്യുതി ബില്&#x200d; റീഡര്&#x200d;മാര്&#x200d;, ഗ്രാമീണ ജീവനക്കാര്&#x200d;, നഴ്സുമാര്&#x200d;, സന്നദ്ധ ആരോഗ്യ പ്രവര്&#x200d;ത്തകര്&#x200d; തുടങ്ങിയ സര്&#x200d;ക്കാര്&#x200d;, അര്&#x200d;ദ്ധ സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥരെയാണ് ബി.എല്&#x200d;.ഒമാരായി നിയമിക്കാറ്. അവരുടെ അധികാരപരിധിയിലുള്ള പ്രദേശങ്ങള്&#x200d; സന്ദര്&#x200d;ശിച്ച് മരിച്ചവരുടെയോ ഇരട്ട വോട്ടര്&#x200d;മാരുടെയോ പ്രദേശത്തുനിന്ന് കുടിയേറിയവരുടെയോ പേരുകള്&#x200d; കണ്ടെത്തുന്നതും ബി.എല്&#x200d;.ഒമാരാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sp-writes-to-election-commission-on-removal-of-muslim-and-yadav-officials-from-by-election-duty-in-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്സഭ തെരഞ്ഞെടുപ്പ്: എസ്.പി ആദ്യ സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിച്ചു</title>
		<link>https://www.chandrikadaily.com/lok-sabha-elections-sp-publishes-first-list-of-candidates.html</link>
					<comments>https://www.chandrikadaily.com/lok-sabha-elections-sp-publishes-first-list-of-candidates.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 30 Jan 2024 13:29:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[elections]]></category>
		<category><![CDATA[LOK SABHA]]></category>
		<category><![CDATA[news]]></category>
		<category><![CDATA[samajvadi party]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=289232</guid>

					<description><![CDATA[എസ്.പി അധ്യക്ഷന്&#x200d; അഖിലേഷ് യാദവിന്റെ പങ്കാളിയും മൈന്&#x200d;പുരിയില്&#x200d; നിന്നുള്ള സിറ്റിങ് എം.പിയുമായ ഡിംപിള്&#x200d; യാദവ് മൈന്&#x200d;പുരിയില്&#x200d; നിന്ന് തന്നെ മത്സരിക്കും.]]></description>
										<content:encoded><![CDATA[<p>ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; ഉത്തര്&#x200d;പ്രദേശില്&#x200d; 16 സ്ഥാനാര്&#x200d;ത്ഥികളുടെ ആദ്യ പട്ടിക പുറത്തുവിട്ട് സമാജ്‌വാദി പാര്&#x200d;ട്ടി.</p>
<p>എസ്.പി അധ്യക്ഷന്&#x200d; അഖിലേഷ് യാദവിന്റെ പങ്കാളിയും മൈന്&#x200d;പുരിയില്&#x200d; നിന്നുള്ള സിറ്റിങ് എം.പിയുമായ ഡിംപിള്&#x200d; യാദവ് മൈന്&#x200d;പുരിയില്&#x200d; നിന്ന് തന്നെ മത്സരിക്കും. ഉത്തര്&#x200d;പ്രദേശ് മുന്&#x200d; മുഖ്യമന്ത്രി മുലായം സിങ് യാദവിന്റെ മരണത്തെ തുടര്&#x200d;ന്ന് 2022ലെ ഉപതെരഞ്ഞെടുപ്പിലാണ് ഡിംപിള്&#x200d; മൈന്&#x200d;പുരിയില്&#x200d; മത്സരിച്ചത്. നേരത്തെ കന്നോജില്&#x200d; നിന്ന് രണ്ട് തവണ ഡിമ്പിള്&#x200d; യാദവ് ലോക്‌സഭാംഗമായിരുന്നു.</p>
<p>സംഭാലില്&#x200d; നിന്ന് ഷഫീഖുര്&#x200d; റഹ്മാന്&#x200d; ബര്&#x200d;ഖും ലഖ്‌നൗവില്&#x200d; നിന്ന് രവിദാസ് മെഹ്‌റോത്രയും മത്സരിക്കും. കഴിഞ്ഞ ദിവസം ഉത്തര്&#x200d;പ്രദേശിലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസുമായി സഖ്യം ഉണ്ടാകുമെന്ന് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യ മുന്നണിയിലെ പ്രധാന കക്ഷികളാണ് ഇരുകൂട്ടരും.</p>
<p>കോണ്&#x200d;ഗ്രസ് 11 സീറ്റുകളില്&#x200d; നിന്ന് മത്സരിക്കുമെന്നും ബാക്കിയുള്ള 69 സീറ്റുകളില്&#x200d; സമാജ്‌വാദി പാര്&#x200d;ട്ടിയും ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ലോക് ദളും ചേര്&#x200d;ന്ന് മത്സരിക്കുമെന്നും അഖിലേഷ് അറിയിച്ചു.</p>
<p>ആകെ 80 ലോക്‌സഭാ മണ്ഡലങ്ങളാണ് ഉത്തര്&#x200d;പ്രദേശിലുള്ളത്. എല്ലാ തെരഞ്ഞെടുപ്പുകളിലും വളരെ നേരത്തെ സ്ഥാനാര്&#x200d;ത്ഥികളെ പ്രഖ്യാപിക്കുകയും പ്രചാരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടത്തുകയും ചെയ്യുന്നതാണ് എസ്.പിയുടെ രീതി.</p>
<p>2017 നിയമസഭാ തെരഞ്ഞെടുപ്പിലും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും വോട്ടെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ സ്ഥാനാര്&#x200d;ത്ഥികള്&#x200d; അവരുടെ മണ്ഡലങ്ങളില്&#x200d; പ്രചരണം ആരംഭിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lok-sabha-elections-sp-publishes-first-list-of-candidates.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
