<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Samasta &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/samasta/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 09 Aug 2024 10:59:48 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Samasta &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വഖ്ഫ് ഭേദഗതിയില്&#x200d; നിന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; പിന്തിരിയണം -സമസ്ത</title>
		<link>https://www.chandrikadaily.com/central-government-should-withdraw-from-waqf-amendment-samasta.html</link>
					<comments>https://www.chandrikadaily.com/central-government-should-withdraw-from-waqf-amendment-samasta.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 09 Aug 2024 10:59:48 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Samasta]]></category>
		<category><![CDATA[waqf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305700</guid>

					<description><![CDATA[ഈ ബില്ല് നിയമമാക്കപ്പെടുന്ന പക്ഷം സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കള്&#x200d; സംരക്ഷിക്കുന്നതിന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; കേരള വഖ്ഫ് നിയമം കൊണ്ടു വരണമെന്നും അത് വരെ ഓര്&#x200d;ഡിനന്&#x200d;സ് പുറപ്പെടുവിച്ച് കേരളത്തിലെ വഖ്ഫ് സ്വത്തുക്കള്&#x200d; പരിപൂര്&#x200d;ണ്ണമായി സംരക്ഷിക്കണമെന്നും സമസ്ത നേതാക്കള്&#x200d; ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>രാജ്യത്ത് നിലവിലുള്ള മഹാഭൂരിഭാഗം വഖ്ഫ് സ്വത്തുക്കളും വഖ്ഫ് സ്വത്തല്ലാതാക്കി മാറ്റുന്നതിന് വേണ്ടി ആസൂത്രണം ചെയ്തിട്ടുള്ള വഖ്ഫ് ഭേദഗതി ബിൽ നടപ്പാക്കാനുള്ള നീക്കത്തില്&#x200d; നിന്ന് കേന്ദ്ര സര്&#x200d;ക്കാര്&#x200d; പിന്തിരിയണമെന്ന് സമസ്ത കേരള ജംഇയ്യതുല്&#x200d; ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങളും ജനറല്&#x200d; സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാരും പ്രസ്&#x200d;താവനയിൽ ആവശ്യപ്പെട്ടു.</p>
<p>നിലവിലുള്ള നിയമ പ്രകാരം വഖ്ഫ് വസ്തുക്കളുടെ പട്ടിക ഗസറ്റില്&#x200d; പ്രസിദ്ധീകരിച്ചതിന് ശേഷം അത് ചോദ്യം ചെയ്യാനുള്ള സമയം നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്&#x200d; പുതിയ ബില്ല് പ്രകാരം വര്&#x200d;ഷങ്ങള്&#x200d;ക്ക് ശേഷവും വഖ്ഫ് വസ്തുവിന്റെ നിലനില്&#x200d;പ്പിനെ ചോദ്യം ചെയ്ത് കൊണ്ട് ആര്&#x200d;ക്കും ഏത് കാലത്തും പരാതിപ്പെടാവുന്നതാണ്. വഖ്ഫ് സർവേ കമീഷണര്&#x200d;ക്ക് പകരം വഖ്ഫ് വസ്തു സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് കലക്ടറാണ്. കലക്ടര്&#x200d; പരാതി പരിഗണനക്കെടുക്കുന്നതോട് കൂടി വഖ്ഫ് സ്വത്തിന്റെ നിയമപരമായ ആനുകൂല്യം ഇല്ലാതാക്കപ്പെടുന്നതാണ്.</p>
<p>അതോടൊപ്പം സെന്&#x200d;ട്രല്&#x200d; വഖ്ഫ് കൗണ്&#x200d;സിലിന്റെയും വഖ്ഫ് ബോര്&#x200d;ഡിന്റെയും വഖ്ഫ് ട്രൈബ്യൂണലിന്റെയും നിരവധി അധികാരങ്ങള്&#x200d; ബില്ലില്&#x200d; വെട്ടിക്കുറച്ചിട്ടുണ്ട്. വഖ്ഫ് വസ്തു വഖ്ഫ് ബോര്&#x200d;ഡില്&#x200d; രജിസ്റ്റര്&#x200d; ചെയ്യാന്&#x200d; കലക്ടറുടെ അംഗീകാരം അനിവാര്യമാണ്. ഭാഗികമായോ മുഴുവനായോ വഖ്ഫ് സ്വത്ത് സര്&#x200d;ക്കാരിന്റെതാണെന്ന് കലക്ടറുടെ റിപ്പോര്&#x200d;ട്ടില്&#x200d; സൂചിപ്പിക്കുന്ന പക്ഷം പ്രസ്തുത സ്വത്തിന്റെ രജിസ്‌ട്രേഷന് വേണ്ടി കോടതി വിധി സമ്പാദിക്കേണ്ടി വരുമെന്നതാണ് പുതിയ ഭേദഗതി നിയമം.</p>
<p>സ്വത്തുക്കള്&#x200d; വഖ്ഫാക്കി മാറ്റുന്നതിനും നിലവിലുള്ളവ വഖ്ഫാണെന്ന് സ്ഥിരപ്പെടുത്തുന്നതിനും മുഴുവന്&#x200d; റവന്യൂ നിയമങ്ങളും പ്രാബല്യത്തില്&#x200d; കൊണ്ട് വരണമെന്ന നിബന്ധന വഖ്ഫ് സ്വത്തുക്കളുടെ നിലനില്&#x200d;പ്പ് ഇല്ലായ്മ ചെയ്യപ്പെടുന്നതിന് കാരണമാകുന്നതാണ്.</p>
<p>നിലവിലുള്ള വഖ്ഫ് നിയമം ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്&#x200d;ക്കാറിന്റെ ഈ നീക്കം ഇന്ത്യന്&#x200d; ഭരണഘടനയിലെ മൗലികാവകാശമായ അനുഛേദം 26ന്റെ ലംഘനം കൂടിയാണ്. വഖ്ഫ് സ്വത്തുക്കള്&#x200d; അന്യാധീനപ്പെടുത്താനുള്ള എല്ലാവിധ അവസരങ്ങളും കൈയേറ്റക്കാര്&#x200d;ക്ക് ഒരുക്കി കൊടുക്കുന്ന തരത്തിലാണ് പുതിയ നിയമ ഭേദഗതി കേന്ദ്ര സര്&#x200d;ക്കാര്&#x200d; കൊണ്ട് വന്നിട്ടുള്ളത്.</p>
<p>ഈ ബില്ല് നിയമമാക്കപ്പെടുന്ന പക്ഷം സംസ്ഥാനത്തെ വഖ്ഫ് സ്വത്തുക്കള്&#x200d; സംരക്ഷിക്കുന്നതിന് സംസ്ഥാന സര്&#x200d;ക്കാര്&#x200d; കേരള വഖ്ഫ് നിയമം കൊണ്ടു വരണമെന്നും അത് വരെ ഓര്&#x200d;ഡിനന്&#x200d;സ് പുറപ്പെടുവിച്ച് കേരളത്തിലെ വഖ്ഫ് സ്വത്തുക്കള്&#x200d; പരിപൂര്&#x200d;ണ്ണമായി സംരക്ഷിക്കണമെന്നും സമസ്ത നേതാക്കള്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/central-government-should-withdraw-from-waqf-amendment-samasta.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമസ്ത കേന്ദ്ര മുശാവറ അംഗം സയ്യിദ് കെ.പി.സി തങ്ങള്&#x200d; അന്തരിച്ചു</title>
		<link>https://www.chandrikadaily.com/samasta-kendra-mushavara-member-syed-kpc-thangal-passed-away.html</link>
					<comments>https://www.chandrikadaily.com/samasta-kendra-mushavara-member-syed-kpc-thangal-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 15 Jul 2024 12:29:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Kendra Mushavara member]]></category>
		<category><![CDATA[KPC Thangal]]></category>
		<category><![CDATA[passed away]]></category>
		<category><![CDATA[Samasta]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=302750</guid>

					<description><![CDATA[ഖബറടക്കം നാളെ രാവിലെ 8:00 മണിക്ക് വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സില്&#x200d;.]]></description>
										<content:encoded><![CDATA[<p>സമസ്ത കേന്ദ്ര മുശാവറ അംഗവും പ്രമുഖ പണ്ഡിതനുമായ സയ്യിദ് കെ.പി.സി തങ്ങള്&#x200d; വല്ലപ്പുഴ(70) അന്തരിച്ചു. ഖബറടക്കം നാളെ രാവിലെ 8:00 മണിക്ക് വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സില്&#x200d;.</p>
<p>സയ്യിദ് ഹാഷിം മുത്തുക്കോയ തങ്ങളുടെയും സയ്യിദത്ത് കുഞ്ഞി ബീവിയുടെയും മകനായി 1952 ല്&#x200d; കുളത്തൂരാണ് ജനനം.മദ്റസയിലും എല്&#x200d;.പി സ്‌കൂളിലുമായി പ്രാഥമിക പഠനത്തിന് ശേഷം പൂക്കാട്ടിരി, ചെറുകര, വണ്ടുംതറ,എടപ്പലം എന്നിവിടങ്ങളിലെ ദര്&#x200d;സുകളിലും പൊട്ടിച്ചിറ അന്&#x200d;വരിയ്യ അറബിക് കോളജിലും പഠനം തുടര്&#x200d;ന്നു. 1975 ല്&#x200d; ജാമിഅ നൂരിയ അറബിക് കോളേജിലും ചേര്&#x200d;ന്ന് പഠിച്ചു.</p>
<p>വാപ്പു മുസ്ലിയാര്&#x200d; പൈലിപ്പുറം, കെ.കെ സൈതാലി മുസ്ലിയാര്&#x200d; വണ്ടുംതറ, പി.പി അബ്ബാസ് മുസ്ലിയാര്&#x200d; വണ്ടുംതറ, ശംസുല്&#x200d; ഉലമ ഇ.കെ അബൂബക്കര്&#x200d; മുസ്ലിയാര്&#x200d;, കെ.കെ അബൂബക്കര്&#x200d; ഹസ്റത്ത്. കോട്ടുമല അബൂബക്കര്&#x200d; മുസ്ലിയാര്&#x200d; എന്നിവരാണ് പ്രധാന അധ്യാപകര്&#x200d;. ചെമ്മന്&#x200d;കുഴി, ചെറുകോട്, മേലെ പട്ടാമ്പി എന്നിവിടങ്ങളിലായി 25 വര്&#x200d;ഷം ദര്&#x200d;സ് നടത്തി. ഇപ്പോള്&#x200d; വല്ലപ്പുഴ ദാറുന്നജാത്തില്&#x200d; അധ്യാപനം നടത്തിക്കൊണ്ടിരിക്കുന്നു.</p>
<p>കെ.പി.സി തങ്ങളെ 2008ല്&#x200d; മുശാവറ അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ജംഇയ്യത്തുല്&#x200d; ഉലമയുടെ ജില്ല വൈസ് പ്രസിഡന്റും, താലൂക്ക് പ്രസിഡന്റുമാണ്. വല്ലപ്പുഴ ദാറുനജ്ജാത്ത് ചെയര്&#x200d;മാനും, പട്ടിക്കാട് ജാമിഅ, പൊട്ടിച്ചിറ അന്&#x200d;വരിയ്യ കോളേജുകളുടെ കമ്മിറ്റി അംഗവുമാണ്.</p>
<p>വരവൂര്&#x200d;, മരുതൂര്&#x200d;, അപ്പംകണ്ടം, എരവത്ര, കല്ലട്ടുപാലം, പൂവക്കോട്, വല്ലപ്പുഴ മാട്ടായി, സിദ്ദീഖിയ്യ ജുമുഅമസ്ജിദ് ചെറുകോട്, തഖ് വ ജുമുഅ മസ്ജിദ് തിയ്യാട്, മൈലാടിപ്പാറ, തിത്തിപ്പടി ഇരുങ്കുറ്റൂര്&#x200d;, ചേര്&#x200d;പ്ലശ്ശേരി എലിയപറ്റ ചേരികല്ല്, മുണ്ടകോട്ട്കുറുശ്ശി, കള്ളാടിപറ്റ, കുറ്റിക്കോട്, പട്ടിത്തറ, കൈലിയാട് ബദ്രിയ്യ, അത്താണി,കൂറ്റനാട് തുടങ്ങി നിരവധി സ്ഥലങ്ങളില്&#x200d; ഖാസിസ്ഥാനം വഹിച് കൊണ്ടിരിക്കുന്നു.</p>
<p>സയ്യിദ് ബല്&#x200d;ക്കീസ് ആറ്റ ബീവി ശരീഫ ആണ് ഭാര്യ. മക്കള്&#x200d; സയ്യിദ് അബ്ദുറഹ്മാന്&#x200d; മുത്തുക്കോയ തങ്ങള്&#x200d; അല്&#x200d; ബുഖാരി ഫൈസി ( ജംഇയ്യത്തുല്&#x200d; മുദരിസീന്&#x200d; പാലക്കാട് ജില്ലാ പ്രസിഡണ്ട്), സയ്യിദ് ശിഹാബുദ്ദീന്&#x200d; തങ്ങള്&#x200d; അല്&#x200d; ബുഖാരി ഫൈസി ( ജംഇയ്യത്തുല്&#x200d; ഖുതുബാഅ് പാലക്കാട് ജില്ല ട്രഷറര്&#x200d;), സയ്യിദ് മുഹമ്മദ് ഹാഷിം തങ്ങള്&#x200d; അല്&#x200d; ബുഖാരി ഹുദവി (എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കൗണ്&#x200d;സിലര്&#x200d;)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/samasta-kendra-mushavara-member-syed-kpc-thangal-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമസ്ത: പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയം 98.21%. 5,289 പേര്&#x200d;ക്ക് ടോപ് പ്ലസ്</title>
		<link>https://www.chandrikadaily.com/samasta-public-exam-result-published-success-98-21-top-plus-for-5289-people.html</link>
					<comments>https://www.chandrikadaily.com/samasta-public-exam-result-published-success-98-21-top-plus-for-5289-people.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 26 Mar 2024 08:22:36 +0000</pubDate>
				<category><![CDATA[EDUCATION]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Public Exam Result]]></category>
		<category><![CDATA[published]]></category>
		<category><![CDATA[Samasta]]></category>
		<category><![CDATA[success]]></category>
		<category><![CDATA[Top Plus]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=293720</guid>

					<description><![CDATA[അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്&#x200d;ഡ് ഫെബ്രുവരി 17,18,19 തിയ്യതികളില്&#x200d; ജനറല്&#x200d; കലണ്ടര്&#x200d; പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, മാര്&#x200d;ച്ച് 1,2,3 തിയ്യതികളില്&#x200d; സ്കൂള്&#x200d; കലണ്ടര്&#x200d; പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.</p>
<p>അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് സമസ്തയുടെ പൊതുപരീക്ഷ നടന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്തര്&#x200d; ചെയ്ത 2,62,194 വിദ്യാര്&#x200d;ത്ഥികളില്&#x200d; 2,58,858 പേര്&#x200d; പരീക്ഷയില്&#x200d; പങ്കെടുത്തു. ഇതില്&#x200d; 2,54,223 പേര്&#x200d; (98.21 ശതമാനം) വിജയിച്ചതായി സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആകെ വിജയിച്ചവരില്&#x200d; 5,289 പേര്&#x200d; ടോപ് പ്ലസും, 57,397 പേര്&#x200d; ഡിസ്റ്റിംഗ്ഷനും, 89,412 പേര്&#x200d; ഫസ്റ്റ് ക്ലാസും, 37,500 പേര്&#x200d; സെക്കന്റ് ക്ലാസും, 64,625 പേര്&#x200d; തേര്&#x200d;ഡ് ക്ലാസും കരസ്ഥമാക്കി.</p>
<p>ഇന്ത്യയിലും വിദേശത്തുമായി 7,653 സെന്ററുകളാണ് പരീക്ഷക്ക് വേണ്ടി ഒരുക്കിയിരുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്&#x200d;ഡിന്റെ 10,771 അംഗീകൃത മദ്‌റസകളിലെ വിദ്യാര്&#x200d;ത്ഥികളാണ് പൊതുപരീക്ഷയില്&#x200d; പങ്കെടുത്തത്. ജനറല്&#x200d; കലണ്ടര്&#x200d; പ്രകാരം നടത്തിയ പരീക്ഷയില്&#x200d; 2,44,888 വിദ്യാര്&#x200d;ത്ഥികള്&#x200d; പങ്കെടുത്തതില്&#x200d; 2,40,405 വിദ്യാര്&#x200d;ത്ഥികള്&#x200d; വിജയിച്ചു. സ്കൂള്&#x200d; വര്&#x200d;ഷ കലണ്ടര്&#x200d; പ്രകാരം നടത്തിയ പരീക്ഷയില്&#x200d; 13,298 വിദ്യാര്&#x200d;ത്ഥികള്&#x200d; പങ്കെടുത്തതില്&#x200d; 13,163 വിദ്യാര്&#x200d;ത്ഥികള്&#x200d; വിജയിച്ചു. അല്&#x200d;ബിര്&#x200d;റ് സ്കൂളില്&#x200d; നിന്നും പരീക്ഷക്ക് രജിസ്തര്&#x200d; ചെയ്ത 60 വിദ്യാര്&#x200d;ത്ഥികളും വിജയിച്ചു. വിദ്യാഭ്യാസ ബോര്&#x200d;ഡിന് കീഴിലുള്ള കേരളേതര സംസ്ഥാനങ്ങളിലെ ഹാദിയ മദ്റസകളില്&#x200d; പൊതുപരീക്ഷക്ക് പങ്കെടുത്ത 612 വിദ്യാര്&#x200d;ത്ഥികളില്&#x200d; 595 പേരും വിജിയിച്ചു.</p>
<p>അഞ്ചാം ക്ലാസില്&#x200d; പരീക്ഷ എഴുതിയ 1,16,900 കുട്ടികളില്&#x200d; 1,13,279 പേര്&#x200d; വിജയിച്ചു. 96.90ശതമാനം. 2,439 ടോപ് പ്ലസും, 21,582 ഡിസ്റ്റിംഗ്ഷനും, 35,153 ഫസ്റ്റ് ക്ലാസും, 17,242 സെക്കന്റ് ക്ലാസും, 36,863 തേര്&#x200d;ഡ് ക്ലാസും ലഭിച്ചു. ഏഴാം ക്ലാസില്&#x200d; പരീക്ഷയില്&#x200d; പങ്കെടുത്ത 93,104 കുട്ടികളില്&#x200d; 92,771 പേര്&#x200d; വിജയിച്ചു. 99.64 ശതമാനം. 2,493 ടോപ് പ്ലസും, 27,253 ഡിസ്റ്റിംഗ്ഷനും, 36,465 ഫസ്റ്റ് ക്ലാസും, 12,166 സെക്കന്റ് ക്ലാസും, 14,394 തേര്&#x200d;ഡ്ക്ലാസും ലഭിച്ചു. പത്താം ക്ലാസില്&#x200d; പരീക്ഷയില്&#x200d; പങ്കെടുത്ത 41,470 കുട്ടികളില്&#x200d; 40,843 പേര്&#x200d; വിജയിച്ചു. 98.49 ശതമാനം. 257 ടോപ് പ്ലസും, 7,167 ഡിസ്റ്റിംഗ്ഷനും, 15,196 ഫസ്റ്റ് ക്ലാസും, 6,845 സെക്കന്റ് ക്ലാസും, 11,378 തേര്&#x200d;ഡ്ക്ലാസും ലഭിച്ചു. പ്ലസ്ടു ക്ലാസില്&#x200d; പരീക്ഷക്ക് പങ്കെടുത്ത 7,384 കുട്ടികളില്&#x200d; 7,330 പേര്&#x200d; വിജയിച്ചു. 99.27 ശതമാനം. 100 ടോപ് പ്ലസും, 1395 ഡിസ്റ്റിംഗ്ഷനും, 2,598 ഫസ്റ്റ് ക്ലാസും, 1,247 സെക്കന്റ് ക്ലാസും, 1,990 തേര്&#x200d;ഡ്ക്ലാസും ലഭിച്ചു.</p>
<p>ജനറല്&#x200d; കലണ്ടര്&#x200d; പ്രകാരം ഏറ്റവും കൂടുതല്&#x200d; വിദ്യാര്&#x200d;ത്ഥികളെ അഞ്ച്, ഏഴ്, പന്ത്രണ്ട് ക്ലാസുകളില്&#x200d; രജിസ്തര്&#x200d; ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം സിറാജുല്&#x200d; ഇസ്ലാം മദ്‌റസയാണ്. അഞ്ചാം ക്ലാസില്&#x200d; 162 വിദ്യാര്&#x200d;ത്ഥികള്&#x200d; രജിസ്തര്&#x200d; ചെയ്തതില്&#x200d; 151 പേരും, ഏഴാം ക്ലാസില്&#x200d; 127 കുട്ടികളില്&#x200d; രജിസ്തര്&#x200d; ചെയ്തതില്&#x200d; 126 പേരും, പ്ലസ്ടു ക്ലാസില്&#x200d; 35 കുട്ടികളില്&#x200d; എല്ലാവരും വിജയിച്ചു. പത്താം ക്ലാസില്&#x200d; മലപ്പുറം വെസ്റ്റ് ജില്ലയിലെ പുതുപ്പറമ്പ് ബയാനുല്&#x200d; ഇസ്ലാം മദ്‌റസയില്&#x200d; നിന്നാണ്. 60 കുട്ടികള്&#x200d; രജിസ്തര്&#x200d; ചെയ്തതില്&#x200d; 50 പേര്&#x200d; വിജയിച്ചു.</p>
<p>സ്കൂള്&#x200d; കലണ്ടര്&#x200d; പ്രകാരം ഏറ്റവും കൂടുതല്&#x200d; വിദ്യാര്&#x200d;ത്ഥികളെ അഞ്ച്, ഏഴ് ക്ലാസുകളില്&#x200d; രജിസ്തര്&#x200d; ചെയ്ത് പങ്കെടുപ്പിച്ച് മികച്ച വിജയം കൈവരിച്ചത് മലപ്പുറം വെസ്റ്റ് ജില്ലയിലെ കടകശ്ശേരി ഐഡിയല്&#x200d; ഇസ്ലാമിക് സ്കൂള്&#x200d; മദ്‌റസയാണ്. അഞ്ചാം ക്ലാസില്&#x200d; 250 വിദ്യാര്&#x200d;ത്ഥികള്&#x200d; രജിസ്തര്&#x200d; ചെയ്തതില്&#x200d; 238 പേരും, ഏഴാം ക്ലാസില്&#x200d; 245 കുട്ടികളില്&#x200d; രജിസ്തര്&#x200d; ചെയ്തതില്&#x200d; 240 പേരും വിജയിച്ചു. പത്താം ക്ലാസില്&#x200d; എടപ്പാള്&#x200d; ദാറുല്&#x200d; ഹിദായ മദ്‌റസയില്&#x200d; നിന്നാണ്. 161 കുട്ടികള്&#x200d; രജിസ്തര്&#x200d; ചെയ്തതില്&#x200d; 160 പേര്&#x200d; വിജയിച്ചു. പ്ലസ്ടു ക്ലാസില്&#x200d; പുന്നക്കാട് ദാറുന്നജാത്ത് മദ്റസയില്&#x200d; നിന്നാണ്. രജിസ്തര്&#x200d; ചെയ്ത 8 വിദ്യാര്&#x200d;ത്ഥികളില്&#x200d; എല്ലാവരും വിജയിച്ചു.<br />
കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്&#x200d; ഏറ്റവും കൂടുതല്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; പരീക്ഷക്ക് രജിസ്തര്&#x200d; ചെയ്തത് കര്&#x200d;ണാടക സംസ്ഥാനത്താണ്. 10,127 വിദ്യാര്&#x200d;ത്ഥികള്&#x200d;. വിദേശ രാഷ്ട്രങ്ങളില്&#x200d; ഏറ്റവും കൂടുതല്&#x200d; വിദ്യാര്&#x200d;ത്ഥികള്&#x200d; പരീക്ഷക്ക് രജിസ്തര്&#x200d; ചെയ്തത് യു.എ.ഇ.യിലാണ്. 1,467 വിദ്യാര്&#x200d;ത്ഥികള്&#x200d;.</p>
<p>പരീക്ഷാ ഫലം www.samastha.info, http://result.samastha.info/ എന്ന വെബ്‌സൈറ്റുകളില്&#x200d; ലഭ്യമാവും. ഒരു വിഷയത്തില്&#x200d; മാത്രം പരാജയപ്പെട്ടവര്&#x200d;ക്ക് അതാത് ഡിവിഷന്&#x200d; കേന്ദ്രങ്ങളില്&#x200d; 2024 ഏപ്രില്&#x200d; 21ന് ഞായറാഴ്ച നടക്കുന്ന &#8221;സേ’’പരീക്ഷയില്&#x200d; പങ്കെടുക്കാവുന്നതാണ്. മാര്&#x200d;ച്ച് 27 മുതല്&#x200d; ഏപ്രില്&#x200d; മൂന്നിനുള്ളില്&#x200d; മദ്റസ ലോഗിന്&#x200d; ചെയ്ത് കുട്ടികളെ രജിസ്തര്&#x200d; ചെയ്ത് ഓണ്&#x200d;ലൈനായി ഫീസടക്കാം. സേപരീക്ഷക്ക് ഒരു കുട്ടിക്ക് 220 രൂപയും, പുനര്&#x200d; മൂല്യനിര്&#x200d;ണയത്തിന് ഒരു വിഷയത്തിന് 100 രൂപയുമാണ് ഫീസ്.<br />
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്&#x200d;ഡ് പ്രസിഡന്റ് പി.കെ മൂസക്കുട്ടി ഹസ്രത്തും, ജനറല്&#x200d; സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാരും പൊതുപരീക്ഷയില്&#x200d; പങ്കെടുത്ത് വിജയിച്ച എല്ലാ വിദ്യാര്&#x200d;ത്ഥികള്&#x200d;ക്കും വിജയാശംസകള്&#x200d; നേരുകയും, അതിന് പ്രാപ്തരാക്കിയ അധ്യാപകരെയും, രക്ഷിതാക്കളെയും, മദ്റസ കമ്മിറ്റിയെയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. വാർത്താസമ്മേളനത്തിൽ സമസ്ത വിദ്യാഭ്യാസ ബോർഡ് ജനറൽ മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ സംബന്ധിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/samasta-public-exam-result-published-success-98-21-top-plus-for-5289-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
