<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>samastha &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/samastha/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 28 Oct 2025 03:34:12 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>samastha &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വഖഫ് രജിസ്ട്രേഷന്‍; ഹരജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും</title>
		<link>https://www.chandrikadaily.com/waqf-registration-the-supreme-court-will-consider-the-petitions-today.html</link>
					<comments>https://www.chandrikadaily.com/waqf-registration-the-supreme-court-will-consider-the-petitions-today.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 03:34:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[samastha]]></category>
		<category><![CDATA[supremecourt]]></category>
		<category><![CDATA[waqf]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360642</guid>

					<description><![CDATA[ രജിസ്ട്രേഷന്‍ കാലാവധി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നല്‍കിയ ഹരജിയാണ് പരിഗണിക്കുന്നത്. ]]></description>
										<content:encoded><![CDATA[<p>ന്യുഡല്&#x200d;ഹി: വഖഫ് രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഹരജികള്&#x200d; സുപ്രീംകോടതി ഇന്ന് പരിഗണിക്കും. രജിസ്ട്രേഷന്&#x200d; കാലാവധി നീട്ടി നല്&#x200d;കണമെന്ന് ആവശ്യപ്പെട്ട് സമസ്ത നല്&#x200d;കിയ ഹരജിയാണ് പരിഗണിക്കുന്നത്. വഖഫ് ഭേദഗതി നിയമം അനുസരിച്ച് വഖഫ് സ്വത്തുകള്&#x200d; മൂന്നുമാസത്തിനുള്ളില്&#x200d; രജിസ്റ്റര്&#x200d; ചെയ്യണമെന്ന് പുതിയ നിയമം അനുശാസിക്കുന്നു. </p>
<p>ഭേദഗതി നിയമത്തെ ചോദ്യംചെയ്തുള്ള ഹരജികളില്&#x200d; സുപ്രീംകോടതിയില്&#x200d; വാദം പൂര്&#x200d;ത്തിയായെങ്കിലും വിധി പ്രസ്താവത്തിന് പിന്നെയും മാസങ്ങള്&#x200d; എടുക്കുകയായിരുന്നു. എന്നാല്&#x200d; വിധി പുറത്തുവന്നപ്പോള്&#x200d; രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ഭാഗങ്ങള്&#x200d; റദ്ദാക്കിയിരുന്നില്ല. ഇതേത്തുടര്&#x200d;ന്നാണ് രജിസ്ട്രേഷന് കൂടുതല്&#x200d; സമയം തേടി സമസ്ത സുപ്രീംകോടതിയെ സമീപിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/waqf-registration-the-supreme-court-will-consider-the-petitions-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;വിജയരാഘവന്മാരെ തിരുത്തണം, സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു&#8217;; സിപിഎമ്മിനെ വിമര്&#x200d;ശിച്ച് സമസ്ത മുഖപത്രം</title>
		<link>https://www.chandrikadaily.com/vijayaraghavans-should-be-corrected-cpm-is-preparing-ground-for-sangh-parivar-samasta-mouthpiece-criticizing-cpm.html</link>
					<comments>https://www.chandrikadaily.com/vijayaraghavans-should-be-corrected-cpm-is-preparing-ground-for-sangh-parivar-samasta-mouthpiece-criticizing-cpm.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 23 Dec 2024 08:02:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[A Vijayaraghavan]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[samastha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=322982</guid>

					<description><![CDATA[ബിജെപിയെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സിപിഎം നേതാക്കള്&#x200d; സ്വീകരിക്കുന്നുവെന്ന് സമസ്ത സുപ്രഭാതത്തിലെ മുഖപ്രസംഗത്തില്&#x200d; പറയുന്നു]]></description>
										<content:encoded><![CDATA[<p>വര്&#x200d;ഗരാഷ്ട്രീയം വലിച്ചെറിഞ്ഞ് വര്&#x200d;ഗീയ രാഷ്ട്രീയത്തിലേക്ക് സിപിഎം ചുവടുമാറ്റുന്നുവെന്ന് സമസ്ത മുഖപത്രം സുപ്രഭാതം. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ കോണ്&#x200d;ഗ്രസ് വിജയത്തെക്കുറിച്ചുള്ള സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവന്റെ പരാമര്&#x200d;ശത്തില്&#x200d; രൂക്ഷവിമര്&#x200d;ശനമാണ് സമസ്ത മുഖപത്രത്തില്&#x200d; നടത്തിയിട്ടുളളത്. സിപിഎം സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തില്&#x200d; കുറ്റപ്പെടുത്തി.</p>
<p>ബിജെപിയെപ്പോലെ പരസ്യമായ ഹിന്ദുത്വ അനുകൂല നിലപാട് സിപിഎം നേതാക്കള്&#x200d; സ്വീകരിക്കുന്നുവെന്ന് സമസ്ത സുപ്രഭാതത്തിലെ മുഖപ്രസംഗത്തില്&#x200d; പറയുന്നു. വയനാട്ടില്&#x200d; രാഹുല്&#x200d; ഗാന്ധിയും പ്രിയങ്കയും ജയിച്ചത് മുസ്ലിം വര്&#x200d;ഗീയ ചേരിയുടെ പിന്തുണകൊണ്ടാണെന്ന എ. വിജയരാഘവന്റെ പരാമര്&#x200d;ശം ഇപ്പോള്&#x200d; സംഘപരിവാര്&#x200d; ആഘോഷിക്കുകയാണെന്നും മുസ്ലീം വിരുദ്ധതയുടേയും വെറുപ്പിന്റെയും ബഹിര്&#x200d; സ്ഫുരണമാണ് വിജയരാഘവനിലൂടെ പുറത്തുവന്നതെന്നുമാണ് സുപ്രഭാതത്തിലെ വിമര്&#x200d;ശനം.</p>
<p>സിപിഎമ്മും സംഘപരിവാറും തമ്മിലുള്ള ചങ്ങാത്തം സംബന്ധിച്ച വാര്&#x200d;ത്തകളും പുറത്തുവന്നിരുന്നു. അതിലൊന്നാണ് തൃശ്ശൂരിലെ ബിജെപിയുടെ വിജയത്തിന് കളമൊരുക്കിയ പൂരം കലക്കല്&#x200d;. സംഘപരിവാറിനെ സുഖിപ്പിക്കുന്ന നടപടികള്&#x200d; സംസ്ഥാന സര്&#x200d;ക്കാര്&#x200d; തുടരുകയാണ്. സിപിഎം.-സംഘപരിവാര്&#x200d; ബന്ധത്തിന്റെ കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്&#x200d;കാനാണ് തീരുമാനം. ന്യൂനപക്ഷത്തെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വര്&#x200d;ഗീയത പറയുന്ന സിപിഎം നേതാക്കളുടെ എണ്ണം വര്&#x200d;ധിക്കുകയണ്. മുസ്ലീം ഭൂരിപക്ഷമുള്ള സ്ഥലങ്ങളില്&#x200d; സിപിഎം എതിരാളികള്&#x200d; ജയിച്ചാല്&#x200d; പാര്&#x200d;ട്ടി നേതൃത്വത്തിന്റെ പ്രതികരണങ്ങള്&#x200d; വിരല്&#x200d;ചൂണ്ടുന്നത് വര്&#x200d;?ഗീയതയിലേക്കാണ്.</p>
<p>ന്യൂനപക്ഷത്തിനെതിരെ വര്&#x200d;ഗീയാരോപണം ഉന്നയിച്ചാല്&#x200d; ഭൂരിപക്ഷ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പാര്&#x200d;ട്ടിയെങ്കില്&#x200d; ആ ധാരണ തിരുത്തേണ്ട കാലം കഴിഞ്ഞു. ബിജെപിയുടെ ബി ടീമാവാന്&#x200d; കേരളത്തിലെ സിപിഎം നേതാക്കള്&#x200d; ശ്രമിക്കരുത്. പാര്&#x200d;ട്ടി സമ്മേളനങ്ങളില്&#x200d; ഉയരുന്ന വികാരവും വിയോജിപ്പും ഉള്&#x200d;ക്കൊള്ളാന്&#x200d; ഉന്നത നേതൃത്വത്തിന് മടിയാണ്. സംഘപരിവാറിനെ സന്തോഷിപ്പിക്കുന്നവരും അവര്&#x200d;ക്ക് ആയുധം നല്&#x200d;കുന്നവരുമായ സിപിഎമ്മിലെ ചില നേതാക്കളില്&#x200d; നിന്നാണ് തിരുത്തല്&#x200d; ആരംഭിക്കേണ്ടത്. വിജയരാഘവന്മാരെ തിരുത്താന്&#x200d; പാര്&#x200d;ട്ടി തയ്യാറാവാത്തിടത്തോളം കാലം ചവിട്ടി നില്&#x200d;ക്കുന്ന മണ്ണ് സംഘപരിവാര്&#x200d; കൂടാരത്തിലേക്ക് ഒലിച്ച് പോകുമെന്നും സമസ്ത മുഖ പ്രസംഗം കുറ്റപ്പെടുത്തുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vijayaraghavans-should-be-corrected-cpm-is-preparing-ground-for-sangh-parivar-samasta-mouthpiece-criticizing-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമസ്ത കേരളത്തിന്&#x200d;റെ സൂര്യ തേജസെന്ന് സന്ദീപ് വാര്യർ; ജിഫ്രി തങ്ങളെ സന്ദർശിച്ച് ഭരണഘടനയുടെ പകര്&#x200d;പ്പ് കൈമാറി</title>
		<link>https://www.chandrikadaily.com/sandeep-warrier-as-surya-tejas-of-all-kerala-geoffrey-visited-them-and-handed-over-a-copy-of-the-constitution.html</link>
					<comments>https://www.chandrikadaily.com/sandeep-warrier-as-surya-tejas-of-all-kerala-geoffrey-visited-them-and-handed-over-a-copy-of-the-constitution.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 20 Nov 2024 03:02:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[news]]></category>
		<category><![CDATA[samastha]]></category>
		<category><![CDATA[sandeep varier]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318215</guid>

					<description><![CDATA[സാമുദായിക ഇടങ്ങളിൽ നിന്നടക്കം കിട്ടുന്ന പിന്തുണയാണ് ശക്തി എന്നും സന്ദർശനത്തെ രാഷ്ട്രീയവിവാദം ആക്കേണ്ടതില്ല എന്നും സന്ദീപും പ്രതികരിച്ചു.]]></description>
										<content:encoded><![CDATA[<p>കോണ്&#x200d;ഗ്രസ് പ്രവേശനത്തിന് പിന്നാലെ പാണക്കാട് കുടുംബം സന്ദര്&#x200d;ശിച്ച സന്ദീപ് വാര്യര്&#x200d; പാലക്കാട് വോട്ടെടുപ്പ് ദിവസം ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്&#x200d;ശിച്ചു. ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി സന്ദീപ് ജിഫ്രി തങ്ങൾക്ക് കൈമാറി. മതസൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദീപിന്റെ സന്ദർശനം എന്നാണ് ജിഫ്രി തങ്ങൾ പ്രതികരിച്ചത്. സാമുദായിക ഇടങ്ങളിൽ നിന്നടക്കം കിട്ടുന്ന പിന്തുണയാണ് ശക്തി എന്നും സന്ദർശനത്തെ രാഷ്ട്രീയവിവാദം ആക്കേണ്ടതില്ല എന്നും സന്ദീപും പ്രതികരിച്ചു.</p>
<p>&#8220;ഭരണഘടനയുടെ കയ്യെഴുത്ത് പ്രതി തങ്ങൾക്ക് നൽകുക എന്നത് വലിയ ആഗ്രഹമായിരുന്നു. ഈ രാജ്യത്തെ മുഴുവൻ പൗരന്മാരും പിന്തുടരേണ്ടതാണ് ഭരണഘടന. ഭരണഘടനയുടെ മൂല്യങ്ങൾക്കെതിരായി നിലകൊള്ളുന്ന ഒരു സമീപനം നിലവിൽ രാജ്യത്തുണ്ട്. ഭരണഘടന ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസ് നിലപാടാണ് പറയാനാഗ്രഹിക്കുന്നത്. എന്റെ നിലപാട് ഭരണഘടയ്‌ക്കൊപ്പമാണെന്ന വിനീതമായ പ്രഖ്യാപനം കൂടിയാണിത്.</p>
<p>സമസ്തയോടും തങ്ങളോടും അങ്ങേയറ്റം ആദരവുണ്ട്. ആത്മീയരംഗത്തെ സൂര്യ തേജസ്സാണ് സമസ്ത. ഏറെക്കാലമായുള്ള ആഗ്രഹമായിരുന്നു തങ്ങളെ കാണുക എന്നത്. സമസ്തയുടെ സംഭാവനകൾ കേരള ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തുന്നവയാണ്&#8221;.സന്ദീപ് പറഞ്ഞു.</p>
<p>&#8220;മതസൗഹാര്&#x200d;ദ്ദം ഊട്ടിയുറപ്പിക്കാന്&#x200d; ആവശ്യമായ ഏതെല്ലാം മാര്&#x200d;ഗങ്ങളുണ്ടോ അതെല്ലാം സ്വീകരിക്കുക എന്നതാണ് സമസ്തയുടെ സമീപനം. അതിന്റെ ഭാഗമായാണ് തന്നെ കാണാന്&#x200d; വന്നതിനെയും കാണുന്നതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്&#x200d; പറഞ്ഞു. ഇന്ത്യാ രാജ്യത്ത് ഇഷ്ടപ്പെടുന്ന രാഷ്ട്രീയ കക്ഷികളില്&#x200d; ആര്&#x200d;ക്കും പ്രവര്&#x200d;ത്തിക്കാം. മുമ്പ് രാജ്യത്തിന് ഗുണം ബി.ജെ.പിയെന്ന് സന്ദീപ് കരുതിയിരിക്കാം. അതുകൊണ്ട് അതില്&#x200d; പ്രവര്&#x200d;ത്തിച്ചു.</p>
<p>പാര്&#x200d;ട്ടി മാറുന്നതൊക്കെ ഓരോരുത്തരുടെയും സ്വന്തം ചിന്താഗതിയാണ്. കോണ്&#x200d;ഗ്രസ് അംഗമായിട്ട് സ്വീകരിച്ചു. ബി.ജെ.പിയിലായിരുന്നപ്പോഴും കാണണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നാണ് സന്ദീപ് പറഞ്ഞത്. ബി.ജെ.പിയുടെ പലനേതാക്കളും ഇവിടെ വന്നിട്ടുണ്ട്. രാജ്യത്ത്‌ നന്മ ചെയ്യുന്ന എല്ലാവരെയും പിന്തുണയ്ക്കുക എന്നതാണ് എന്റെ നയം.&#8221; ജിഫ്രി തങ്ങൾ പറഞ്ഞു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sandeep-warrier-as-surya-tejas-of-all-kerala-geoffrey-visited-them-and-handed-over-a-copy-of-the-constitution.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാലക്കാട് എഡിഷനില്&#x200d; വന്ന പത്ര പരസ്യത്തിലെ വിഷയങ്ങളുമായി ബന്ധമില്ല: സമസ്ത</title>
		<link>https://www.chandrikadaily.com/not-related-to-the-issues-in-the-newspaper-advertisement-in-the-palakkad-edition-samasta.html</link>
					<comments>https://www.chandrikadaily.com/not-related-to-the-issues-in-the-newspaper-advertisement-in-the-palakkad-edition-samasta.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 19 Nov 2024 11:11:02 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Palakkad edition]]></category>
		<category><![CDATA[samastha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318154</guid>

					<description><![CDATA[ഏതെങ്കിലും മുന്നണിയെയോ പാര്&#x200d;ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്&#x200d;ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ (19-11-2024)സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്&#x200d; വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്നും സമസ്ത കേരള ജം ഇ യ്യത്തുല്&#x200d; ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്&#x200d;, ജനറല്&#x200d; സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാര്&#x200d;, ട്രഷറര്&#x200d; പി. പി. ഉമ്മര്&#x200d; മുസ്ലിയാര്&#x200d; കൊയ്യോട്, സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്ലിയാര്&#x200d; എന്നിവര്&#x200d; സംയുക്ത [&#8230;]]]></description>
										<content:encoded><![CDATA[<p>ഏതെങ്കിലും മുന്നണിയെയോ പാര്&#x200d;ട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യര്&#x200d;ത്ഥിക്കുന്ന പാരമ്പര്യം സമസ്തക്കില്ലെന്നും പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ (19-11-2024)സുപ്രഭാതം പത്രം പാലക്കാട് എഡിഷനില്&#x200d; വന്ന പരസ്യത്തിലെ വിഷയങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്നും സമസ്ത കേരള ജം ഇ യ്യത്തുല്&#x200d; ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്&#x200d;, ജനറല്&#x200d; സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാര്&#x200d;, ട്രഷറര്&#x200d; പി. പി. ഉമ്മര്&#x200d; മുസ്ലിയാര്&#x200d; കൊയ്യോട്, സെക്രട്ടറി എം. ടി. അബ്ദുള്ള മുസ്ലിയാര്&#x200d; എന്നിവര്&#x200d; സംയുക്ത പ്രസ്താവാനായില്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/not-related-to-the-issues-in-the-newspaper-advertisement-in-the-palakkad-edition-samasta.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സാദിഖലി ശിഹാബ് തങ്ങള്&#x200d;ക്കെതിരായ നീക്കം: സമസ്തയുമായി ബന്ധമില്ല എന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ല: പി.കെ കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/sadiqali-shihabs-move-against-them-it-doesnt-matter-because-they-said-they-are-not-related-to-samasta-pk-kunhalikutty.html</link>
					<comments>https://www.chandrikadaily.com/sadiqali-shihabs-move-against-them-it-doesnt-matter-because-they-said-they-are-not-related-to-samasta-pk-kunhalikutty.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 30 Oct 2024 09:57:06 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[panakkad sadiqali shihab thangal]]></category>
		<category><![CDATA[pk kunjalikutty]]></category>
		<category><![CDATA[samastha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315469</guid>

					<description><![CDATA[വളരെ ഗൗരവമായാണ് പാർട്ടി വിഷയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു  ]]></description>
										<content:encoded><![CDATA[<p>പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്കെതിരെ ഉമ്മർ ഫൈസി മുക്കം നടത്തിയ പ്രസ്താവനക്ക് സമസ്തയുമായി ബന്ധമില്ല എന്ന് പറഞ്ഞത് കൊണ്ട് മാത്രം കാര്യമില്ലെന്നും വളരെ ഗൗരവമായാണ് പാർട്ടി വിഷയത്തെ കാണുന്നതെന്നും മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഇക്കാര്യത്തിൽ സമസ്ത നേതാക്കളുമായി ബന്ധപ്പെട്ട് കാര്യമായ ചർച്ചകൾ തുടരുകയാണ്. കൂടിയാലോചനകൾ നടന്നുവരികയാണ്. ബന്ധമില്ല എന്ന് പറഞ്ഞാൽ മാത്രം പോര. ഇതിനൊരു തീരുമാനം വേണ്ടി വരും. ഇത്തരം പ്രസ്താവനകൾ ഗൗരവമുള്ള കാര്യമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sadiqali-shihabs-move-against-them-it-doesnt-matter-because-they-said-they-are-not-related-to-samasta-pk-kunhalikutty.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മുക്കം ഉമര്&#x200d; ഫൈസിയെ തള്ളി സമസ്ത</title>
		<link>https://www.chandrikadaily.com/samasta-rejected-mukkam-umar-faizi.html</link>
					<comments>https://www.chandrikadaily.com/samasta-rejected-mukkam-umar-faizi.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 29 Oct 2024 09:42:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[samastha]]></category>
		<category><![CDATA[umar faizy]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=315322</guid>

					<description><![CDATA[സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവിയില്&#x200d; ഇരിക്കുന്നവരും പ്രവര്&#x200d;ത്തകരും വിവാദ പ്രസ്താവനകളില്&#x200d; നിന്നും ആരോപണ പ്രത്യാരോപണങ്ങളില്&#x200d; നിന്നും പൂര്&#x200d;ണമായും വിട്ടുനില്&#x200d;ക്കണമെന്നും നേതാക്കള്&#x200d; അഭ്യര്&#x200d;ത്ഥിച്ചു.]]></description>
										<content:encoded><![CDATA[<p>കഴിഞ്ഞദിവസം എടവണ്ണപ്പാറയില്&#x200d; നടന്ന ഒരു പൊതുപരിപാടിയില്&#x200d; വച്ച് കെ. ഉമര്&#x200d; ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്&#x200d;ശങ്ങളുമായി സമസ്തക്ക് ബന്ധമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്&#x200d;, ജനറല്&#x200d; സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്ലിയാര്&#x200d;, സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്&#x200d;, ട്രഷറര്&#x200d; പി.പി ഉമ്മര്&#x200d; മുസ്ലിയാര്&#x200d; കൊയ്യോട് എന്നിവര്&#x200d; സംയുക്ത പ്രസ്താവനയില്&#x200d; പറഞ്ഞു.</p>
<p>സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവിയില്&#x200d; ഇരിക്കുന്നവരും പ്രവര്&#x200d;ത്തകരും വിവാദ പ്രസ്താവനകളില്&#x200d; നിന്നും ആരോപണ പ്രത്യാരോപണങ്ങളില്&#x200d; നിന്നും പൂര്&#x200d;ണമായും വിട്ടുനില്&#x200d;ക്കണമെന്നും നേതാക്കള്&#x200d; അഭ്യര്&#x200d;ത്ഥിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/samasta-rejected-mukkam-umar-faizi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇസ്‌ലാമിക പാരമ്പര്യവും നന്മയും കാത്തു സൂക്ഷിക്കാന്&#x200d; സ്ഥാപിക്കപ്പെട്ട പ്രസ്ഥാനമാണ് സമസ്ത: സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/samasta-sadiqali-shihab-thangal-is-a-movement-established-to-preserve-islamic-tradition-and-goodness.html</link>
					<comments>https://www.chandrikadaily.com/samasta-sadiqali-shihab-thangal-is-a-movement-established-to-preserve-islamic-tradition-and-goodness.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 26 Jun 2024 07:17:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[news]]></category>
		<category><![CDATA[panakkad sadiqali shihab thangal]]></category>
		<category><![CDATA[samastha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301074</guid>

					<description><![CDATA[സമസ്ത സ്ഥാപകദിനത്തോടനുബന്ധിച്ച സംഘടിപ്പിച്ച നേതൃസംഗമത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം]]></description>
										<content:encoded><![CDATA[<p>സമസ്തയുടെ നൂറാം വാര്&#x200d;ഷികം ചരിത്രത്തിലേക്കുള്ള പുതിയ അധ്യായമാണെന്ന് മുസ്‌ലിം സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d;. സമസ്ത സ്ഥാപകദിനത്തോടനുബന്ധിച്ച സംഘടിപ്പിച്ച നേതൃസംഗമത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖൈറുല്ലാഹ് എന്ന് വിശേഷിക്കപ്പെട്ട അനുഗൃഹീത പ്രദേശമാണ് കേരളം. അവിടത്തെ ഇസ്ലാമിക പാരമ്പര്യവും നന്മയും വെണ്മയും കാത്തു സൂക്ഷിക്കാന്&#x200d; സ്ഥാപിക്കപ്പെട്ട പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുല്&#x200d; ഉലമായെന്ന് സാദിഖലി തങ്ങള്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>1920കളിലെ കലുശിതമായ സാഹചര്യത്തിലാണ് സമസ്ത പിറവിയെടുക്കുന്നത്. സാമ്രാജ്യത്വ ശക്തികള്&#x200d;ക്കെതിരേ രാജ്യസ്നേഹികള്&#x200d; അഭിമാനബോധത്തോടെ പോരാടുന്ന ഒരു കാലമായിരുന്നു അത്. മലബാറില്&#x200d; പല വീടുകളിലും പോരാടി മരിച്ച ആളുകളുടെ ഖബറുകള്&#x200d; കാണാം. പ്രസ്തുത കാലത്താണ് പാരമ്പര്യ വിശ്വാസങ്ങളെയും ആചാരങ്ങളെയും മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നത് ഇതിനെ നേരിടാനാണ് പണ്ഡിതന്മാരും സാദാത്തുക്കളും യോജിച്ച് സമസ്ത കേരള ജംഇയ്യതുല്&#x200d; ഉലമാക്ക് രൂപം നല്&#x200d;കിയത് എന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു.</p>
<p>സമസ്തയുടെ പ്രവര്&#x200d;ത്തനം കൊണ്ട് സൗഹാര്&#x200d;ദം കാത്തു സൂക്ഷിക്കാന്&#x200d; സാധിച്ചു എന്നത് അവിസ്മരണീയമാണ്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ മുസ്ലിംകളുടെ രാഷ്ട്രീയ അസ്തിത്വം കാത്തുസൂക്ഷിക്കുന്നതിനും സമസ്ത മാതൃക കാണിച്ചു. ഇത്<br />
മുസ്‌ലിംകള്&#x200d;ക്ക് നേട്ടങ്ങള്&#x200d; ഉണ്ടാക്കിയെടുക്കുന്നതിനും സഹായകമായെന്നും സാദിഖലി ശിഹാബ് തങ്ങള്&#x200d; പറഞ്ഞു.</p>
<p>സമസ്ത സ്ഥാപക പ്രസിഡണ്ട് വരക്കല്&#x200d; മുല്ലക്കോയ തങ്ങളും ദീര്&#x200d;ഘകാലം സമസ്തയെ നയിച്ച ശംസുല്&#x200d; ഉലമ ഇ.കെ. അബൂബക്കര്&#x200d; മുസ്ലിയാരും അന്ത്യവിശ്രമം കൊള്ളുന്ന പുതിയങ്ങാടി വരക്കല്&#x200d; മഖാം സിയാറത്തോടെയാണ് നേതൃസംഗമ പരിപാടികള്&#x200d;ക്ക് തുടക്കമായത്. സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ജില്ലാ കമ്മിറ്റി ഭാരവാഹികളും പ്രത്യേകം ക്ഷണിക്കപ്പെട്ട പ്രതിനിധകളുമാണ് കോഴിക്കോട് സമസ്ത അങ്കണത്തില്&#x200d; വെച്ച് നടക്കുന്ന നേതൃസംഗമത്തില്&#x200d; പങ്കെടുക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/samasta-sadiqali-shihab-thangal-is-a-movement-established-to-preserve-islamic-tradition-and-goodness.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രകൃതിയെ സ്‌നേഹിക്കല്&#x200d; വിശ്വാസത്തിന്റെ ഭാഗം; ബഹാഉദ്ദീന്&#x200d; നദ്‌വി</title>
		<link>https://www.chandrikadaily.com/loving-nature-is-part-of-faith-bahauddin-nadvi.html</link>
					<comments>https://www.chandrikadaily.com/loving-nature-is-part-of-faith-bahauddin-nadvi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Jun 2024 05:56:12 +0000</pubDate>
				<category><![CDATA[Environment]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Bahauddin Nadvi]]></category>
		<category><![CDATA[Loving]]></category>
		<category><![CDATA[nature]]></category>
		<category><![CDATA[samastha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=299407</guid>

					<description><![CDATA[മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം അടിസ്ഥാനപരവും അവിച്ഛേദ്യവുമായതിനാല്&#x200d; പ്രകൃതിസംരക്ഷണം ജീവിതത്തിലെ പ്രധാന ദൗത്യമാക്കണമെന്നാണ് ഇസ്ലാമിക കാഴ്ച്ചപ്പാട്.]]></description>
										<content:encoded><![CDATA[<p>പ്രകൃതിയെ സ്‌നേഹിക്കല്&#x200d; വിശ്വാസത്തിന്റെ ഭാഗമാണെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീന്&#x200d; മുഹമ്മദ് നദ്‌വി. പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു എഴുതിയ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂർണ രൂപം:</p>
<p><strong>ജൂണ്&#x200d; 5 ലോക പരിസ്ഥിതി ദിനം</strong>.</p>
<p>പരിസ്ഥിതി പ്രശ്നങ്ങളെ സംബന്ധിച്ച അവബോധനമുണ്ടാക്കാനും വിവിധ കര്&#x200d;മ്മ പരിപാടികള്&#x200d; ആസൂത്രണം ചെയ്യാനും 1973 ലാണ് ഐക്യരാഷ്ട്രസഭയുടെ ജനറല്&#x200d; അസംബ്ലി ഈ ദിനാചരണം ആരംഭിച്ചത്.</p>
<p>മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധം അടിസ്ഥാനപരവും അവിച്ഛേദ്യവുമായതിനാല്&#x200d; പ്രകൃതിസംരക്ഷണം ജീവിതത്തിലെ പ്രധാന ദൗത്യമാക്കണമെന്നാണ് ഇസ്ലാമിക കാഴ്ച്ചപ്പാട്. വിശുദ്ധ ഖുര്&#x200d;ആന്റെ പ്രാപഞ്ചിക വീക്ഷണത്തില്&#x200d; നിന്നാണ് പ്രവാചകന്&#x200d; (സ്വ) പരിസ്ഥിതിയുടെ അവകാശവും പ്രാധാന്യവും നിര്&#x200d;ണയിച്ചതും അത് വിശ്വാസത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ചതും.</p>
<p>ഏതൊരു മനുഷ്യനെ സംബന്ധിച്ചും ജനനം മുതല്&#x200d; മരണം വരെയുള്ള ജീവിതക്രമം പ്രകൃതിയോടും സസ്യജാലങ്ങളോടും ചേര്&#x200d;ന്നുനില്&#x200d;ക്കുന്നതാണ്. അതുകൊണ്ട് സവിശേഷമായ ഒരു പരിപ്രേക്ഷ്യം തദ്വിഷയകമായി ഇസ്ലാമിനുണ്ട്. ഒരാള്&#x200d; തന്റെ കൃഷിയിടത്തില്&#x200d; ജോലിയില്&#x200d; വ്യാപൃതനായിരിക്കെ അന്ത്യനാളിന്റെ വിളിയാളം കേട്ടാലും തന്റെ കൈയിലുള്ള തൈ നടണമെന്നാണ് പ്രവാചകന്&#x200d; (സ്വ) നിര്&#x200d;ദേശിച്ചത്. മനുഷ്യര്&#x200d;ക്ക് പിന്നെയും ജീവിതകാലമുണ്ട് എന്ന് അതിനു കാരണമായി തിരുമേനി വ്യക്തമാക്കുന്നുമുണ്ട്.</p>
<p>കാര്&#x200d;ഷിക വൃത്തിയെയും മരം നട്ടുപിടിപ്പിക്കലിനെയും പ്രോത്സാഹിപ്പിക്കുന്നതും അതിന്റെ ശ്രേഷ്ഠതകള്&#x200d; വ്യക്തമാക്കുന്നതുമായ നിരവധി ഹദീസുകളുമുണ്ട്. മരങ്ങളും ചെടികളും കൃഷി ചെയ്ത്, അവയിലെ ഫലങ്ങള്&#x200d; പക്ഷികള്&#x200d; കൊത്തിയെടുത്ത് ഭക്ഷിച്ചാലും അവ ദാനം ചെയ്ത പ്രതിഫലം നിനക്കുണ്ടെന്നാണ് നബി വചനം.</p>
<p>ഒന്നാം ഖലീഫ അബൂബക്ര്&#x200d; (റ) സൈനിക നിയോഗം നടത്തിയപ്പോള്&#x200d; ഇങ്ങനെയാണ് നിര്&#x200d;ദേശം നല്&#x200d;കിയത്: &#8216;നിങ്ങള്&#x200d; ഈന്തപ്പന മരങ്ങള്&#x200d; വെട്ടുകയോ തീയിട്ടു നശിപ്പിക്കുകയോ അരുത്; ഫലം കായ്ക്കുന്ന ഒരു മരവും മുറിക്കരുത്. ആടുമാടുകളെ കൊന്നൊടുക്കരുത്&#8217; (ജാമിഉല്&#x200d; അഹാദീസ്). ഇസ്ലാമിക സംസ്‌കാരം പ്രകൃതിയോട് സ്വീകരിക്കുന്ന നിലപാടെന്താണെന്ന് കൃത്യമായി വ്യക്തമാക്കുന്നതാണ് ഈ സംഭവം.</p>
<p>ജനങ്ങളുടെ ആവാസത്തിനും പ്രകൃതിയുടെ ഗമനത്തിനും വിഘ്നം സൃഷ്ടിക്കുന്ന മരങ്ങളുണ്ടെങ്കില്&#x200d; അവ സംരക്ഷിക്കപ്പെടേണ്ടതില്ല. സഞ്ചാരത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന സര്&#x200d;വ മരക്കുറ്റികളെയും പാഴ്മരങ്ങളെയും നിശ്ശേഷം പിഴുതെറിയുകയും വേണം.</p>
<p>പ്രകൃതിയെ സമ്പുഷ്ടമാക്കാനും പോറലേതുമില്ലാതെ ഭാവിതലമുറക്ക് കൈമാറാനും നമുക്ക് കൈകോര്&#x200d;ക്കാം, കരുതലോടെ നീങ്ങാം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/loving-nature-is-part-of-faith-bahauddin-nadvi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമസ്തയും പാണക്കാട് കുടുംബവും കാലങ്ങളായുള്ള സുകൃത് ബന്ധം; സാദിഖലി ശിഹാബ് തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/samasta-and-the-panakkad-family-have-been-friends-for-ages-sadiqali-shihab-thangal.html</link>
					<comments>https://www.chandrikadaily.com/samasta-and-the-panakkad-family-have-been-friends-for-ages-sadiqali-shihab-thangal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 28 May 2024 07:16:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[news]]></category>
		<category><![CDATA[panakkad family]]></category>
		<category><![CDATA[samastha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=298828</guid>

					<description><![CDATA[പാണക്കാട് ഖാസി ഫൗണ്ടേഷന്&#x200d; സംസ്ഥാന നേതൃസംഗമത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.]]></description>
										<content:encoded><![CDATA[<p>സമസ്തയും പാണക്കാട് കുടുംബവും തമ്മിലുള്ള ബന്ധം കാലങ്ങളായി കൈമാറി വന്ന സുകൃതമാണെന്നും അതിനെ രണ്ടാക്കാന്&#x200d; കഴിയില്ലെന്നും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്&#x200d;. അത് ഒരു ശരീരവും മനസ്സുമായി പ്രവര്&#x200d;ത്തിക്കും. അതിനെ തമ്മില്&#x200d; തെറ്റിക്കാന്&#x200d; സാധിക്കില്ല. അത് കാലങ്ങളായി കൈമാറിവന്ന സുകൃതമാണെന്നും തങ്ങള്&#x200d; പറഞ്ഞു. പാണക്കാട് ഖാസി ഫൗണ്ടേഷന്&#x200d; സംസ്ഥാന നേതൃസംഗമത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>ഈ സൗഹൃദമാണ് മഹല്ലുകളിലും ആവശ്യം. അതില്&#x200d; രാഷ്ട്രീയം കാണേണ്ടതില്ല. ഒരുമിച്ച് പ്രവര്&#x200d;ത്തിക്കണം. ഇതിന് വീഴ്ച വരുത്തുന്ന പ്രവര്&#x200d;ത്തനങ്ങളുണ്ടാകരുത്. അനൈക്യത്തിന് ശ്രമിക്കുന്നവരോട് കൂട്ട് കൂടരുതെന്നും സാദിഖലി തങ്ങള്&#x200d; പറഞ്ഞു.</p>
<p>അതേസമയം കഴിഞ്ഞ ദിവസം സാദിഖലി തങ്ങള്&#x200d; സംഘടിപ്പിച്ച സ്നേഹ സദസ്സില്&#x200d; സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്&#x200d; പങ്കെടുത്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/samasta-and-the-panakkad-family-have-been-friends-for-ages-sadiqali-shihab-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉഷ്ണതരംഗം: മദ്‌റസകൾക്ക് അവധി പ്രഖ്യാപിച്ച് സമസ്ത</title>
		<link>https://www.chandrikadaily.com/1heat-wave-samasta-announces-holiday-for-madrassas.html</link>
					<comments>https://www.chandrikadaily.com/1heat-wave-samasta-announces-holiday-for-madrassas.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 03 May 2024 06:05:30 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[leave]]></category>
		<category><![CDATA[madrasa]]></category>
		<category><![CDATA[samastha]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=296716</guid>

					<description><![CDATA[മെയ് 6 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സംസ്ഥാനത്ത് ചൂട് ശക്തമാകുന്ന സാഹചര്യത്തില്&#x200d; മദ്റസകള്&#x200d;ക്ക് അവധി പ്രഖ്യാപിച്ച് സമസ്ത. മെയ് 6 വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്&#x200d;ഡ് ജനറല്&#x200d; സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്&#x200d; ആണ് ഇക്കാര്യം അറിയിച്ചത്.</p>
<p>ചൂട് ക്രമാതീതമായി ഉയരുകയാണ്. ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന വിലയിരുത്തലുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് സമസ്തയ്ക്കു കീഴിലുള്ള മദ്‌റസകള്&#x200d;ക്ക് മെയ് ആറുവരെ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് അബ്ദുല്ല മുസ്‌ലിയാര്&#x200d; പറഞ്ഞു. മേയ് ആറുവരെ സംസ്ഥാനത്തെ മുഴുവന്&#x200d; വിദ്യാലയങ്ങളും അടച്ചിടാന്&#x200d; ദുരന്തനിവാരണ അതോറിറ്റി നിര്&#x200d;ദേശ നല്&#x200d;കിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1heat-wave-samasta-announces-holiday-for-madrassas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
