<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sambal masjid &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sambal-masjid/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 28 Mar 2025 05:04:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sambal masjid &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സംഭൽ മസ്ജിദ് പ്രസിഡന്റിന് ഇടക്കാല ജാമ്യമില്ല</title>
		<link>https://www.chandrikadaily.com/no-interim-bail-for-sambhal-masjid-president.html</link>
					<comments>https://www.chandrikadaily.com/no-interim-bail-for-sambhal-masjid-president.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 28 Mar 2025 05:04:44 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[news]]></category>
		<category><![CDATA[president]]></category>
		<category><![CDATA[sambal masjid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336121</guid>

					<description><![CDATA[അഡീഷണല്&#x200d; ജില്ലാ ജഡ്ജി നിര്&#x200d;ഭയ് നാരായണ്&#x200d; റായിയുടേതാണ് വിധി.]]></description>
										<content:encoded><![CDATA[<p>സംഭല്&#x200d; മസ്ജിദ് സര്&#x200d;വ്വേയുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങള്&#x200d;ക്ക് പിന്നാലെ അറസ്റ്റിലായ ഷാഹി ജുമാമസ്ജിദ് പ്രസിഡന്റിന് ഇടക്കാല ജാമ്യം നിഷേധിച്ച് കോടതി. അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന കുറ്റത്തിന് മാര്&#x200d;ച്ച് 23 മുതല്&#x200d; ജയിലില്&#x200d; കഴിയുന്ന സംഭല്&#x200d; ജുമാ മസ്ജിദ് പ്രസിഡന്റ് സഫര്&#x200d; അലിയുടെ ഇടക്കാല ജാമ്യാപേക്ഷ വ്യാഴാഴ്ച സംഭാലിലെ ഒരു പ്രാദേശിക കോടതി തള്ളുകയായിരുന്നു.</p>
<p>അഡീഷണല്&#x200d; ജില്ലാ ജഡ്ജി നിര്&#x200d;ഭയ് നാരായണ്&#x200d; റായിയുടേതാണ് വിധി. ഷാഹി ജുമാ മസ്ജിദില്&#x200d; സര്&#x200d;വേ നടത്തുന്നതിനിടെ 700-800 പേരടങ്ങുന്ന ഒരു ജനക്കൂട്ടം തടിച്ചുകൂടി സര്&#x200d;വേ തടസപ്പെടുത്താന്&#x200d; ശ്രമിച്ചു എന്ന് എതിര്&#x200d; വക്കീല്&#x200d; വാദിച്ചു. എന്നാല്&#x200d; എഫ്.ഐ.ആറില്&#x200d; സഫര്&#x200d; അലിക്ക് സംഭവത്തില്&#x200d; നേരിട്ട് പങ്കുണ്ടെന്ന് പറയുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്&#x200d; ആസിഫ് അക്തര്&#x200d; പറഞ്ഞു.</p>
<p>2024 നവംബര്&#x200d; 25ന് ഒരു പത്രസമ്മേളനം നടത്തി, സംഭവം ഭരണകൂടം കൈകാര്യം ചെയ്ത രീതിയെ വിമര്&#x200d;ശിച്ചു എന്നതാണ് സഫര്&#x200d; അലിക്കെതിരെയുള്ള ഏക കുറ്റം. ഒരു പത്രസമ്മേളനത്തില്&#x200d; പ്രസ്താവനകള്&#x200d; നടത്തുന്നത് തെറ്റായ തെളിവുകള്&#x200d; കെട്ടിച്ചമയ്ക്കുന്നതിന് തുല്യമല്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്&#x200d; വാദിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥര്&#x200d; സഫര്&#x200d; അലിയുടെ പ്രസ്താവന മാറ്റാന്&#x200d; സമ്മര്&#x200d;ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹത്തിന്റെ വക്കീല്&#x200d; പറഞ്ഞു.</p>
<p>ജനക്കൂട്ടത്തെ സംഘടിപ്പിക്കല്&#x200d;, അക്രമത്തിന് പ്രേരിപ്പിക്കല്&#x200d;, പൊതു സ്വത്തിന് കേടുപാടുകള്&#x200d; വരുത്തല്&#x200d;, തെറ്റായ വസ്തുതകള്&#x200d; കെട്ടിച്ചമയ്ക്കല്&#x200d; തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. വാദങ്ങളുടെ അടിസ്ഥാനത്തില്&#x200d;, കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം നിഷേധിക്കുകയും ഏപ്രില്&#x200d; രണ്ടിന് പതിവ് ജാമ്യാപേക്ഷ പരിഗണിക്കാന്&#x200d; തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.<br />
മുഗള്&#x200d; കാലഘട്ടത്തിലെ പള്ളിയില്&#x200d; സര്&#x200d;വേ നടത്താനുള്ള കോടതി ഉത്തരവിനെതിരെ നടന്ന പ്രതിഷേധങ്ങള്&#x200d;ക്ക് പിന്നാലെ മാര്&#x200d;ച്ച് 23 നായിരുന്നു അദ്ദേഹം അറസ്റ്റിലായത്. അതേ ദിവസം തന്നെ, ചന്ദൗസിയിലെ ഒരു കോടതി അലിയുടെ ജാമ്യാപേക്ഷ നിരസിക്കുകയും മൊറാദാബാദ് ജയിലിലേക്ക് രണ്ട് ദിവസത്തെ ജുഡീഷ്യല്&#x200d; കസ്റ്റഡി അയയ്ക്കുകയും ചെയ്തിരുന്നു.</p>
<p>അതേസമയം സഫര്&#x200d; അലിയുടെ അറസ്റ്റിനെത്തുടര്&#x200d;ന്ന്, ജില്ലാ ബാര്&#x200d; അസോസിയേഷന്&#x200d;, സിവില്&#x200d; കോടതി ബാര്&#x200d; അസോസിയേഷന്&#x200d;, ടാക്‌സ് ബാര്&#x200d; അസോസിയേഷന്&#x200d;, തഹസില്&#x200d; ബാര്&#x200d; അസോസിയേഷന്&#x200d; എന്നിവയുള്&#x200d;പ്പെടെ നിരവധി നിയമ സംഘടനകള്&#x200d; കോടതി പരിസരത്ത് ഒരു യോഗം വിളിച്ചുചേര്&#x200d;ക്കുകയും പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിരുന്നു.</p>
<p>സഫര്&#x200d; അലിയുടെ അറസ്റ്റ് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹത്തിന്റെ കുടുംബത്തെ ജയിലില്&#x200d; കാണാന്&#x200d; അനുവദിച്ചിട്ടില്ലെന്നും അഭിഭാഷകന്&#x200d; അബ്ദുള്&#x200d; റഹ്മാന്&#x200d; ആരോപിച്ചു. ഇത് മനുഷ്യാവകാശ ലംഘനമാണെന്ന് അവര്&#x200d; ആരോപിച്ചു. ന്യായമായ അന്വേഷണം നടത്തണമെന്നും അന്വേഷണ ഉദ്യോഗസ്ഥനെയും മറ്റ് പൊലീസ് ഉദ്യോഗസ്ഥരെയും ജില്ലയില്&#x200d; നിന്ന് മാറ്റണമെന്നും അഭിഭാഷകര്&#x200d; ആവശ്യപ്പെട്ടിരുന്നു.</p>
<p>മുഗള്&#x200d; കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദ് ഒരു പുരാതന ഹിന്ദു ക്ഷേത്രം സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് നില്&#x200d;ക്കുന്നതെന്ന് അവകാശപ്പെട്ട് ഒരു ഹരജി വരികയും, 2024 നവംബര്&#x200d; 24 ന്, കോടതി പള്ളിയില്&#x200d; സര്&#x200d;വേ നടത്താന്&#x200d; അനുമതിനല്&#x200d;കുകയും ചെയ്തതോടെയാണ് പ്രതിഷേധം ഉണ്ടായത്. സംഭവത്തെ തുടര്&#x200d;ന്ന് സംഭാലില്&#x200d; കലാപം പൊട്ടിപ്പുറപ്പെട്ടു. മസ്ജിദില്&#x200d; നടത്തിയ സര്&#x200d;വേയ്ക്കിടെ നാട്ടുകാര്&#x200d; പൊലീസുമായി ഏറ്റുമുട്ടി. ഇതില്&#x200d; ആറ് പേര്&#x200d; കൊല്ലപ്പെടുകയും 29 പൊലീസ് ഉദ്യോഗസ്ഥര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-interim-bail-for-sambhal-masjid-president.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭല്&#x200d; മസ്ജിദിന് സമീപമുള്ള കിണര്&#x200d; പൊതുഭൂമിയില്&#x200d;; തര്&#x200d;ക്ക സ്ഥലവുമായി ബന്ധിപ്പിച്ചിട്ടില്ലെന്ന് യു.പി സര്&#x200d;ക്കാര്&#x200d; സുപ്രീംകോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/well-near-sambhal-masjid-on-public-land-the-up-government-in-the-supreme-court-that-it-is-not-connected-with-the-disputed-site.html</link>
					<comments>https://www.chandrikadaily.com/well-near-sambhal-masjid-on-public-land-the-up-government-in-the-supreme-court-that-it-is-not-connected-with-the-disputed-site.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 24 Feb 2025 14:36:38 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[sambal masjid]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331463</guid>

					<description><![CDATA[മോസ്‌ക് മാനേജ്‌മെന്റ് കമ്മിറ്റിയുടെ അപേക്ഷ കേട്ട്, 2024 ജനുവരി 10ന് പള്ളിയോട് ചേർന്നുള്ള കിണർ സംബന്ധിച്ച് സംഭൽ മുനിസിപ്പൽ അധികാരികൾ പുറപ്പെടുവിച്ച നോട്ടീസ് നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു.]]></description>
										<content:encoded><![CDATA[<p>സംഭലിലെ പള്ളിക്ക് സമീപമുള്ള കിണർ യഥാർത്ഥത്തിൽ ‘പൊതു ഭൂമിയിലാണ്’ സ്ഥിതി ചെയ്യുന്നതെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. സുപ്രീംകോടതിയിൽ സമർപ്പിച്ച ഒരു തൽസ്ഥിതി റിപ്പോർട്ടിൽ, കിണർ ‘തർക്കമുള്ള മതസ്ഥല’ത്തിനടുത്തല്ല സ്ഥിതിചെയ്യുന്നതെന്നും അതിനാൽ ഇതിന് പള്ളി തർക്കമുള്ള മതസ്ഥലവുമായി യാതൊരു ബന്ധവുമില്ലെന്നും യു.പി സർക്കാർ പറഞ്ഞു. ‘തർക്കമുള്ള മതസ്ഥലം’ പോലും പൊതുഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.</p>
<p>മുഗൾ കാലഘട്ടത്തിലെ മസ്ജിദായ ഷാഹി ജുമാ മസ്ജിദ്, ഹരി മന്ദിർ എന്ന ക്ഷേത്രം തകർത്ത് നിർമിച്ചതാണെന്ന അവകാശവാദത്തെ തുടർന്ന് മതപരമായ സ്ഥലത്തെച്ചൊല്ലി സമുദായങ്ങൾ തമ്മിലുള്ള തർക്കത്തിനിടയാക്കിയിരുന്നു. മോസ്‌ക് മാനേജ്‌മെന്റ് കമ്മിറ്റിയുടെ അപേക്ഷ കേട്ട്, 2024 ജനുവരി 10ന് പള്ളിയോട് ചേർന്നുള്ള കിണർ സംബന്ധിച്ച് സംഭൽ മുനിസിപ്പൽ അധികാരികൾ പുറപ്പെടുവിച്ച നോട്ടീസ് നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു.</p>
<p>സംഭൽ നഗരപാലികയുടെ പേരിലുള്ള പൊതു പോസ്റ്ററിൽ കിണർ ഹരി മന്ദിറിന്റെ ഒരു മൂലയിൽ സ്ഥിതി ചെയ്യുന്നതായി പരാമർശിച്ചതായി മസ്ജിദ് കമ്മിറ്റി വാദിച്ചു. കിണറ്റിൽ നിന്നുള്ള വെള്ളമാണ് ഇപ്പോൾ പള്ളിയുടെ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതെന്നും അതിൽ പറയുന്നുവെന്ന് നോട്ടീസ് ഉദ്ധരിച്ച് മസ്ജിദ് മാനേജ്‌മെന്റ് അറിയിച്ചു. തുടർന്ന് സുപ്രീംകോടതി സംസ്ഥാന സർക്കാറിനോട് തൽസ്ഥിതി റിപ്പോർട്ട് തേടിയിരുന്നു.</p>
<p>ജനുവരി 10ലെ ഉത്തരവിന് അനുസൃതമായി സംസ്ഥാന/ജില്ലാ ഭരണകൂടം സംശയാസ്പദമായ കിണറിന്റെ സ്ഥിതി പരിശോധിക്കാൻ സംഭൽ ജില്ലാ മജിസ്ട്രേറ്റ്, ഏരിയ ഓഫിസർ, സംഭൽ മുനിസിപ്പൽ കൗൺസിൽ എക്സിക്യൂട്ടീവ് ഓഫിസർ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിക്ക് രൂപം നൽകിയതായി പ്രതികരണമായി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.</p>
<p>രേഖകൾ പരിശോധിച്ചപ്പോൾ, ‘യജ്ഞ കൂപ്പ്’ എന്നറിയപ്പെടുന്ന പള്ളിയുടെ അതിർത്തി മതിലുകൾക്കുള്ളിൽ യഥാർത്ഥത്തിൽ ഒരു കിണർ ഉണ്ടെന്ന് കണ്ടെത്തുന്നതിൽ ഹരജിക്കാരൻ പരാജയപ്പെട്ടതായി കണ്ടെത്തി. പ്രസ്തുത ‘യജ്ഞ കൂപ’ത്തിൽ ഒരു ഇടപെടലും ഉണ്ടായിട്ടില്ലെന്ന് യു.പി സർക്കാർ അറിയിച്ചു. മൂന്നംഗ സമിതിയുടെ സ്ഥലപരിശോധനയിൽ പള്ളിയുടെ അതിർത്തി മതിലിന് പുറത്താണ് കിണർ സ്ഥിതി ചെയ്യുന്നതെന്നും കണ്ടെത്തി.</p>
<p>ഈ കിണർ പണ്ടുമുതലേ എല്ലാ സമുദായങ്ങളിലുമുള്ള വ്യക്തികൾ ഉപയോഗിച്ചിരുന്നതായും പരിശോധനയിൽ കണ്ടെത്തിയെന്ന് തൽസ്ഥിതി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഇപ്പോൾ അതിൽ വെള്ളമില്ല. 1978 ലെ വർഗീയ കലാപത്തിന് ശേഷം കിണറിന്റെ ഒരു ഭാഗത്ത് പൊലീസ് ചൗക്കി നിർമ്മിച്ചതായി കണ്ടെത്തി. മറുഭാഗം 1978ന് ശേഷവും ഉപയോഗത്തിൽ തുടർന്നു. 2012ൽ എപ്പോഴോ കിണർ മൂടിപ്പോയതായും നിലവിൽ കിണറ്റിൽ വെള്ളമില്ലെന്നും കണ്ടെത്തിയെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/well-near-sambhal-masjid-on-public-land-the-up-government-in-the-supreme-court-that-it-is-not-connected-with-the-disputed-site.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭാല്&#x200d; ജുമാമസ്ജിദിന് സമീപത്ത് അയോധ്യ മോഡലില്&#x200d; പൊലീസ് ഔട്ട്‌പോസ്റ്റിന് &#8216;ഭൂമി പൂജ&#8217; നടത്തി അധികൃതര്&#x200d;</title>
		<link>https://www.chandrikadaily.com/authorities-conducted-bhumi-puja-for-police-outpost-in-ayodhya-model-near-sambhal-juma-masjid.html</link>
					<comments>https://www.chandrikadaily.com/authorities-conducted-bhumi-puja-for-police-outpost-in-ayodhya-model-near-sambhal-juma-masjid.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 29 Dec 2024 09:13:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayodya model]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[sambal]]></category>
		<category><![CDATA[sambal masjid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323776</guid>

					<description><![CDATA[നവംബര്&#x200d; 24ലെ അക്രമത്തിന്റെ പശ്ചാത്തലത്തില്&#x200d; ആസൂത്രണം ചെയ്തതാണ് മസ്ജിദിന് സമീപമുള്ള ഔട്ട്‌പോസ്റ്റ്]]></description>
										<content:encoded><![CDATA[<p>ലക്‌നോ: നവംബര്&#x200d; 24ന് നടന്ന സംഭല്&#x200d; സംഘര്&#x200d;ഷത്തിനു പിന്നാലെ മസ്ജിദിന് സമീപത്ത് പൊലീസ് ഔട്ട്‌പോസ്റ്റിനായി ഭൂമി പൂജ നടത്തി ജില്ലാ അധികാരികള്&#x200d;. ശനിയാഴ്ച മസ്ജിദിനു മുന്നിലെ തുറസ്സായ മൈതാനം അളന്ന് തിട്ടപ്പെടുത്തിയതിനു ശേഷമായിരുന്നു ഭൂമി പൂജ. അയോധ്യയിലെ ബാബരി മസ്ജിദിനെതിരെ സംഘ്പരിവാര്&#x200d; രാഷ്ട്രീയ ആക്കം കൂട്ടിയതിനു സമാനമായി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഏറ്റവും പുതിയ ഹിന്ദുത്വ പരീക്ഷണത്തിലുള്ള സംഭലിന്റെ പ്രാധാന്യം അടിവരയിടുന്നതാണ് ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്&#x200d; പറയുഞ്ഞു.</p>
<p>നവംബര്&#x200d; 24ലെ അക്രമത്തിന്റെ പശ്ചാത്തലത്തില്&#x200d; ആസൂത്രണം ചെയ്തതാണ് മസ്ജിദിന് സമീപമുള്ള ഔട്ട്‌പോസ്റ്റ്. സംഭല്&#x200d; പൊലീസ് സ്‌റ്റേഷന്റെ കീഴിലായിരിക്കും മസ്ജിദ് പ്രവര്&#x200d;ത്തിക്കുക. ഭൂമി പൂജയും തറക്കല്ലിടല്&#x200d; ചടങ്ങും എല്ലാ അനുഷ്ഠാനങ്ങളും പാലിച്ചാണ് നടത്തിയത്. കൂടാതെ, നിര്&#x200d;മാണത്തില്&#x200d; വാസ്തുദോഷം ഇല്ലെന്ന് ഉറപ്പാക്കാന്&#x200d; നടപടികള്&#x200d; സ്വീകരിച്ചു പുരോഹിതന്&#x200d; ശോഭിത് ശാസ്ത്രി പറഞ്ഞു. ഷാഹി ജുമാ മസ്ജിദിന് സമീപമുള്ള പുതിയ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ഭൂമി പൂജ പൂര്&#x200d;ത്തിയായി. സുരക്ഷാ വീക്ഷണകോണിലാണ് ഈ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നത്. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ ഇതിനകം ഇവിടെ വിന്യസിച്ചിട്ടുണ്ട്. സ്ഥിരമായ ഒരു ഔട്ട്‌പോസ്റ്റ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് അഡീഷണല്&#x200d; പൊലീസ് സൂപ്രണ്ട് ശിരീഷ് ചന്ദ്രയും പറഞ്ഞു.</p>
<p>എന്നാല്&#x200d;, പൊലീസ് സ്‌റ്റേഷന്&#x200d; നിര്&#x200d;മിക്കാന്&#x200d; ഭരണകൂടം കണ്ടെത്തിയ ഭൂമി ഭാഗികമായി പ്രദേശവാസികളുടെയും ഭാഗികമായി വഖഫ് ബോര്&#x200d;ഡിന്റേതുമാണെന്നും ഉടമസ്ഥാവകാശം ഉറപ്പാക്കാതെ അവര്&#x200d;ക്ക് ഇവിടെ ഒരു ഘടനയും ഉയര്&#x200d;ത്താന്&#x200d; കഴിയില്ലെന്ന് മസ്ജിദ് സെക്രട്ടറി സഫര്&#x200d; അലി പറയുന്നു. അയോധ്യയെപ്പോലെ, പ്രാദേശിക കോടതിയില്&#x200d; നിന്നുള്ള ഉത്തരവിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെ തിടുക്കത്തിലുള്ള നടപടിയുടെയും അടിസ്ഥാനത്തിലാണ് സംഭല്&#x200d; വിവാദവും പോഷിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/authorities-conducted-bhumi-puja-for-police-outpost-in-ayodhya-model-near-sambhal-juma-masjid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉച്ചഭാഷിണി നിയന്ത്രണം ലംഘിച്ചെന്ന് ആരോപിച്ച് സംഭലിലെ മസ്ജിദ് ഇമാമിന് രണ്ട് ലക്ഷം പിഴ ചുമത്തി യു.പി പൊലീസ്</title>
		<link>https://www.chandrikadaily.com/the-up-police-imposed-a-fine-of-two-lakhs-on-the-imam-of-the-mosque-for-allegedly-violating-the-loudspeaker-contro.html</link>
					<comments>https://www.chandrikadaily.com/the-up-police-imposed-a-fine-of-two-lakhs-on-the-imam-of-the-mosque-for-allegedly-violating-the-loudspeaker-contro.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 14 Dec 2024 05:38:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sambal masjid]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321736</guid>

					<description><![CDATA[കോട് ഗാര്&#x200d;വി മേഖലയിലെ അനാര്&#x200d; വാലി മസ്ജിദിലാണ് സംഭവം
]]></description>
										<content:encoded><![CDATA[<p>ലഖ്‌നോ: സംഭലിലെ ശാഹി ജമാമസ്ജിദ് വര്&#x200d;ഗീയ സംഘര്&#x200d;ഷത്തില്&#x200d; മുസ്‌ലിം യുവാക്കള്&#x200d; കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ സംഭലിലെ തന്നെ മറ്റൊരു പള്ളിയിലെ ഇമാമിനെതിരെ നടപടിയെടുത്ത് ഉത്തര്&#x200d;പ്രദേശ് പൊലീസ്. കോട് ഗാര്&#x200d;വി മേഖലയിലെ അനാര്&#x200d; വാലി മസ്ജിദില്&#x200d; ഉയര്&#x200d;ന്ന ശബ്ദത്തില്&#x200d; ഉച്ചഭാഷിണി ഉപയോഗിച്ചെന്ന് ആരോപിച്ച് ഇമാമിന് രണ്ട് ലക്ഷം രൂപ പിഴയിട്ടിരിക്കുകയാണ്.</p>
<p>പള്ളിയില്&#x200d; ഉയര്&#x200d;ന്ന ശബ്ദത്തില്&#x200d; ഉച്ചഭാഷിണി ഉപയോഗിച്ചതാണ് കേസില്&#x200d; നടപടിയെടുക്കാന്&#x200d; കാരണം. സംഭവത്തില്&#x200d; 23 കാരനായ തഹ്സീബ് എന്ന ഇമാമിന് മുന്&#x200d;കരുതല്&#x200d; നടപടിയായി രണ്ട് ലക്ഷം രൂപ പിഴ ചുമത്തുകയും ശേഷം ജാമ്യം അനുവദിക്കുകയും ചെയ്തതായി സംഭല്&#x200d; സബ്-ഡിവിഷണല്&#x200d; മജിസ്ട്രേറ്റ് (എസ്.ഡി.എം) വന്ദന മിശ്ര പറഞ്ഞു. എസ്.ഡി.എം പാസാക്കിയ ഉത്തരവനുസരിച്ച് അടുത്ത ആറ് മാസത്തേക്ക് ഇത്തരം പ്രവൃത്തികളില്&#x200d; നിന്ന് മാറിനില്&#x200d;ക്കാനും ഇമാമിനോട് നിര്&#x200d;ദ്ദേശിച്ചിട്ടുണ്ട്.</p>
<p>നവംബര്&#x200d; 24ന് സംഭലിലെ മുഗള്&#x200d; ഭരണകാലത്തെ ജമാ മസ്ജിദില്&#x200d; മുന്നറിയിപ്പ് ഇല്ലാതെ സര്&#x200d;വേ നടക്കുന്നതില്&#x200d; പ്രകോപിതരായി പ്രദേശവാസികള്&#x200d; പൊലീസിന് നേരെ കല്ലെറിഞ്ഞതോടെയാണ് സംഘര്&#x200d;ഷമുണ്ടായത്. കോടതി ഉത്തരവ് പ്രകാരം ആദ്യം ഒരു സര്&#x200d;വേ നടത്തിയിരുന്നു.</p>
<p>തുടക്കത്തില്&#x200d; ആളുകള്&#x200d; തടിച്ചുകൂടുകയും പിന്നീട് അക്രമം രൂക്ഷമാകുകയുമായിരുന്നു. സര്&#x200d;വേ ഉദ്യോഗസ്ഥരെ പൊലീസ് സുരക്ഷിതമായി മാറ്റി. സംഘര്&#x200d;ഷം രൂക്ഷമായതോടെയുണ്ടായ പൊലീസ് വെടിവെപ്പിലാണ് യുവാക്കള്&#x200d; കൊല്ലപ്പെട്ടത്.</p>
<p>അതേസമയം, സംഭല്&#x200d; ശാഹി മസ്ജിദ് ഉള്&#x200d;പ്പെടെയുള്ള ആരാധനാലയങ്ങളിലെ സര്&#x200d;വേ നടപടികള്&#x200d; സുപ്രിംകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തു. ആരാധനാലയങ്ങളില്&#x200d; അവകാശവാദം ഉന്നയിച്ചുള്ള ഒരു ഹരജിയും അനുവദിക്കരുതെന്നും കോടതികള്&#x200d;ക്ക് സുപ്രിംകോടതി നിര്&#x200d;ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-up-police-imposed-a-fine-of-two-lakhs-on-the-imam-of-the-mosque-for-allegedly-violating-the-loudspeaker-contro.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭലിലെ ഐക്യത്തെ തകര്&#x200d;ക്കാന്&#x200d; ബി.ജെ.പി ശ്രമിക്കുന്നു; അഖിലേഷ് യാദവ്</title>
		<link>https://www.chandrikadaily.com/bjp-is-trying-to-break-unity-in-sambhal-akhilesh-yadav.html</link>
					<comments>https://www.chandrikadaily.com/bjp-is-trying-to-break-unity-in-sambhal-akhilesh-yadav.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 03 Dec 2024 09:49:22 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[akhilesh yadav]]></category>
		<category><![CDATA[sambal masjid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320196</guid>

					<description><![CDATA[ബി.ജെ.പിയും അനുഭാവികളും ചേര്&#x200d;ന്ന് സാമുദായിക ഐക്യത്തെ കുഴിച്ചുമൂടാനും തകര്&#x200d;ക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശിലെ സംഭല്&#x200d; വിഷയത്തെ തുടര്&#x200d;ന്ന് പാര്&#x200d;ലമെന്റില്&#x200d; വീണ്ടും പ്രതിഷേധം. സംഭാല്&#x200d; വിഷയം പാര്&#x200d;ലമെന്റില്&#x200d; ഉന്നയിച്ച സമാജ് വാദി പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ് സംഭാലിലുണ്ടായത് ആസൂത്രിതമായ കൊലപാതകമാണെന്നും ഗൂഢാലോചനയുണ്ടെന്നും പറഞ്ഞു.</p>
<p>സംഭലിന്റെ ഐക്യത്തെ തകര്&#x200d;ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും സംഭലിന്റെ ഒത്തൊരുമയ്ക്ക് നേരെയാണ് വെടിയുതിര്&#x200d;ത്തതെന്നും സമാജ്വാദി പാര്&#x200d;ട്ടി നേതാവ് കൂട്ടിച്ചേര്&#x200d;ത്തു. ബി.ജെ.പിയും അനുഭാവികളും ചേര്&#x200d;ന്ന് സാമുദായിക ഐക്യത്തെ കുഴിച്ചുമൂടാനും തകര്&#x200d;ക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അഖിലേഷ് പറഞ്ഞു.</p>
<p>മസ്ജിദിന്റെ ഭാഗത്തുള്ള വാദമൊന്നും കേള്&#x200d;ക്കാതെയാണ് സംഭാലില്&#x200d; സര്&#x200d;വേ നടത്താന്&#x200d; കോടതി ഉത്തരവിട്ടതെന്നും പൊലീസ് അവരുടെ കൃത്യനിര്&#x200d;വഹണത്തില്&#x200d; പിഴവുവരുത്തിയെന്നും അദ്ദേഹം പറയുകയുണ്ടായി. അതേസമയം ചോദ്യോത്തര വേളയില്&#x200d; വിഷയം ഉന്നയിക്കാന്&#x200d; സമ്മതിക്കാത്തതിനെ തുടര്&#x200d;ന്ന് പ്രതിപക്ഷ നേതാവ് ഉള്&#x200d;പ്പെടെയുള്ളവര്&#x200d; സഭയില്&#x200d; നിന്നും ഇറങ്ങിപോവുകയായിരുന്നു.</p>
<p>ചോദ്യോത്തര വേളയില്&#x200d; സമാജ് പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ് പ്രശ്നം ചര്&#x200d;ച്ച ചെയ്യാന്&#x200d; അനുമതി തേടുകയും അഞ്ച് പേര്&#x200d;ക്ക് ജീവന്&#x200d; നഷ്ടപ്പെട്ട വിഷയമാണെന്നും ഉന്നയിച്ചു. എന്നാല്&#x200d; സീറോ ഹവറില്&#x200d; വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്&#x200d; ഓം ബിര്&#x200d;ല മറുപടി നല്&#x200d;കുകയായിരുന്നു.</p>
<p>പിന്നാലെ പ്രതിപക്ഷ പാര്&#x200d;ട്ടി അംഗങ്ങള്&#x200d; നിലപാടില്&#x200d; പ്രതിഷേധിച്ചതിനെ തുടര്&#x200d;ന്ന് ചില സമാജ് വാദി പാര്&#x200d;ട്ടി അംഗങ്ങള്&#x200d; പ്രതിഷേധിച്ച് നടുത്തളത്തിലേക്ക് ഇറങ്ങുകയും ഡി.എം.കെ അംഗങ്ങള്&#x200d; ഉള്&#x200d;പ്പെടെ പ്രതിഷേധത്തില്&#x200d; പങ്കുചേരുകയുമായിരുന്നു. എന്&#x200d;.സി.പി, യു.ബി.ടി, കോണ്&#x200d;ഗ്രസ,് മുസ്‌ലിം ലീഗ് ഉള്&#x200d;പ്പെടെയുള്ള പാര്&#x200d;ട്ടികള്&#x200d; പിന്നാലെ പ്രതിഷേധത്തില്&#x200d; പങ്കെടുത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bjp-is-trying-to-break-unity-in-sambhal-akhilesh-yadav.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭാല്&#x200d;: മസ്ജിദ് കമ്മിറ്റി ഹൈക്കോടതിയിലേക്ക്</title>
		<link>https://www.chandrikadaily.com/sambhal-masjid-committee-to-high-court.html</link>
					<comments>https://www.chandrikadaily.com/sambhal-masjid-committee-to-high-court.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 03 Dec 2024 02:47:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sambal masjid]]></category>
		<category><![CDATA[survey]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320094</guid>

					<description><![CDATA[ഷാഹി ജമാ മസ്ജിദില്&#x200d; സര്&#x200d;വേയ്ക്ക് അനുമതി നല്&#x200d;കിയ വിചാരണ കോടതി നടപടിക്കെതിരെ മസ്ജിദ് കമ്മിറ്റി വീണ്ടും ഹൈക്കോടതിയെ സമീപിക്കും.]]></description>
										<content:encoded><![CDATA[<p>ലക്‌നോ: ഉത്തര്&#x200d;പ്രദേശിലെ സംഭാലിലുള്ള ഷാഹി ജമാ മസ്ജിദില്&#x200d; സര്&#x200d;വേയ്ക്ക് അനുമതി നല്&#x200d;കിയ വിചാരണ കോടതി നടപടിക്കെതിരെ മസ്ജിദ് കമ്മിറ്റി വീണ്ടും ഹൈക്കോടതിയെ സമീപിക്കും. മസ്ജിദ് ക്ഷേത്രം തകര്&#x200d;ത്ത് നിര്&#x200d;മിച്ചതാണെന്നും ഇവിടെ സര്&#x200d;വേ നടത്താന്&#x200d; അനുമതി നല്&#x200d;കണമെന്നും ആവശ്യപ്പെട്ട് ഹിന്ദുത്വര്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി അംഗീകരിച്ച ജില്ലാ കോടതി സര്&#x200d;വേക്കായി അഭിഭാഷക കമ്മീഷനെ നിയമിച്ചിരുന്നു. സര്&#x200d;വേക്കെത്തിയ അഭിഭാഷക കമ്മീഷനും തീവ്ര ഹിന്ദുത്വ പ്രവര്&#x200d;ത്തകരും ജയ് ശ്രീറാം വിളിച്ച് എത്തിയതിനെതിരെ പ്രദേശവാസികള്&#x200d; പ്രതിഷേധിച്ചത് അക്രമത്തില്&#x200d; കലാശിച്ചിരുന്നു. പൊലീസിന് നേരെ കല്ലേറ് നടത്തിയെന്നാരോപിച്ച് നടത്തിയ വെടിവെപ്പില്&#x200d; അഞ്ച് മുസ്‌ലിം യുവാക്കള്&#x200d; കൊല്ലപ്പെട്ടിരുന്നു. അടുത്ത ഏതാനും ദിവസത്തിനകം ഹൈക്കോടതിയെ സ മീപിക്കുമെന്ന് മസ്ജിദ് കമ്മിറ്റി അധ്യക്ഷന്&#x200d; സഫര്&#x200d; അലി അറിയിച്ചു.</p>
<p>ജില്ലാ കോടതി വിധിക്കെതിരെ മസ്ജിദ് കമ്മിറ്റി സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയില്&#x200d; സുപ്രീം കോടതി സര്&#x200d;വേക്ക് സ്‌റ്റേ അനുവദിച്ചിരുന്നു. മസ്ജിദ് കമ്മിറ്റിയോട് ഹൈ ക്കോടതിയെ സമീപിക്കാനും ആവശ്യപ്പെട്ടിരുന്നു. അതേ സമയം ഇന്നലെ സംഭാല്&#x200d; സന്ദര്&#x200d;ശിക്കാനുള്ള കോണ്&#x200d;ഗ്രസ് പ്രതിനിധി സംഘത്തിന്റെ ശ്രമം പൊലീസ് തടഞ്ഞു. നവംബര്&#x200d; 24ന് സംഭാലിലെ മുഗള്&#x200d; ഭരണ കാലത്തെ ജമാ മസ്ജിദില്&#x200d; സര്&#x200d;വേ നടക്കുന്നതിനിടെ പ്രദേശവാസികള്&#x200d; പൊലീസിന് നേരെ കല്ലെറിഞ്ഞുവെന്നാരോപിച്ചാണ് പൊലീസ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പില്&#x200d; അഞ്ച് മുസ്‌ലിം യുവാക്കള്&#x200d; കൊല്ലപ്പെട്ടിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sambhal-masjid-committee-to-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭല്&#x200d; മസ്ജിദിലടക്കമുള്ള സര്&#x200d;വേകള്&#x200d;ക്ക് സുപ്രിംകോടതി നേരിട്ട് സ്റ്റേ നല്&#x200d;കണമെന്ന് കോണ്&#x200d;ഗ്രസ്</title>
		<link>https://www.chandrikadaily.com/congress-wants-the-supreme-court-to-directly-stay-the-surveys-including-sambhal-masjid.html</link>
					<comments>https://www.chandrikadaily.com/congress-wants-the-supreme-court-to-directly-stay-the-surveys-including-sambhal-masjid.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 01 Dec 2024 11:39:23 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congewss]]></category>
		<category><![CDATA[sambal masjid]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319823</guid>

					<description><![CDATA[കോണ്&#x200d;ഗ്രസ് വക്താവ് അലോക് ശര്&#x200d;മ്മ നല്&#x200d;കിയ ഹരജിയിലാണ് ആവശ്യം അറിയിച്ചിരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>സംഭല്&#x200d; മസ്ജിദിലടക്കമുള്ള സര്&#x200d;വേകള്&#x200d;ക്ക് സുപ്രിംകോടതി നേരിട്ട് സ്റ്റേ നല്&#x200d;കണമെന്ന് കോണ്&#x200d;ഗ്രസ്. ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്&#x200d; കോടതി നിര്&#x200d;ദേശം നല്&#x200d;കണമെന്നും പറയുന്നു.</p>
<p>ആരാധനാലയങ്ങളില്&#x200d; സര്&#x200d;വേ നടത്താന്&#x200d; കോടതികള്&#x200d; ഉത്തരവിട്ടാലും നടത്തരുതെന്ന് സംസ്ഥാനങ്ങള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കണമെന്നും ഹരജിയില്&#x200d; പറയുന്നു. കോണ്&#x200d;ഗ്രസ് വക്താവ് അലോക് ശര്&#x200d;മ്മ നല്&#x200d;കിയ ഹരജിയിലാണ് ആവശ്യം അറിയിച്ചിരിക്കുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/congress-wants-the-supreme-court-to-directly-stay-the-surveys-including-sambhal-masjid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
