<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sambal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sambal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 04 Apr 2025 13:38:52 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sambal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സംഭല്‍ ജമാ മസ്ജിദില്‍ പൂജ നടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/three-arrested-for-trying-to-perform-puja-at-sambhal-jama-masjid.html</link>
					<comments>https://www.chandrikadaily.com/three-arrested-for-trying-to-perform-puja-at-sambhal-jama-masjid.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 04 Apr 2025 13:38:52 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[juma masjid]]></category>
		<category><![CDATA[sambal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336967</guid>

					<description><![CDATA[കാറില്‍ പള്ളിയിലെത്തിയ മൂന്നുപേരാണ് കസ്റ്റഡിയിലായതെന്നും ഭാവിയില്‍ സംഭലില്‍ പ്രവേശിക്കരുതെന്ന് അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുമെന്നും പൊലീസ് അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>സംഭലിലെ ഷാഹി ജമാ മസ്ജിദില്&#x200d; പൂജ ഉള്&#x200d;പ്പെടെ ഹിന്ദു ആചാരങ്ങള്&#x200d; നടത്താന്&#x200d; ശ്രമിച്ചതിന് മൂന്നു പേര്&#x200d; അറസ്റ്റിലായി. ഇന്ന് മൂന്നു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് സൂപ്രണ്ട് കൃഷ്ണ കുമാര്&#x200d; ബിഷ്‌ണോയ് അറിയിക്കുകയായിരുന്നു.</p>
<p>കാറില്&#x200d; പള്ളിയിലെത്തിയ മൂന്നുപേരാണ് കസ്റ്റഡിയിലായതെന്നും ഭാവിയില്&#x200d; സംഭലില്&#x200d; പ്രവേശിക്കരുതെന്ന് അവര്&#x200d;ക്ക് മുന്നറിയിപ്പ് നല്&#x200d;കുമെന്നും പൊലീസ് അറിയിച്ചു. ഇന്ന് വെള്ളിയാഴ്ച ജുമുഅ പ്രാര്&#x200d;ഥനക്ക് പള്ളിയില്&#x200d; കനത്ത സുരക്ഷ ഒരുക്കിയിരുന്നു. ഇതിനിടയിലാണ് മൂന്നുപേരെത്തി പൂജ നടത്താന്&#x200d; ശ്രമിച്ചത്.</p>
<p>വിഷ്ണു ഹരിഹര്&#x200d; ക്ഷേത്രത്തില്&#x200d; പൂജ ചെയ്യാനാണ് എത്തിയതെന്നും നമസ്‌കാരം നിര്&#x200d;വഹിക്കാമെങ്കില്&#x200d; എന്തുകൊണ്ട് ഞങ്ങള്&#x200d;ക്ക് പൂജ ചെയ്തൂട എന്നും അറസ്റ്റിലായ സനാതന്&#x200d; സിങ് എന്നയാള്&#x200d; ചോദിച്ചു. വീര്&#x200d; സിങ്, അനില്&#x200d; സിങ് എന്നിവരാണ് പിടിയിലായ മറ്റുള്ളവര്&#x200d;.</p>
<p>പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്&#x200d; സാമുദായിക ഐക്യം തകര്&#x200d;ക്കാനുള്ള ഏതൊരു ശ്രമത്തെയും കര്&#x200d;ശനമായി നേരിടുമെന്ന് അധികൃതര്&#x200d; പറഞ്ഞു. നവംബര്&#x200d; 24ന് മസ്ജിദ് സര്&#x200d;വേ നടപടികളില്&#x200d; പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങിയത് വലിയ സംഘര്&#x200d;ഷത്തിനിടയാക്കിയിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പില്&#x200d; നാലുപേര്&#x200d; കൊല്ലപ്പെടുകയും നിരവധി പേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/three-arrested-for-trying-to-perform-puja-at-sambhal-jama-masjid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭാല്&#x200d; ജുമാമസ്ജിദിന് സമീപത്ത് അയോധ്യ മോഡലില്&#x200d; പൊലീസ് ഔട്ട്‌പോസ്റ്റിന് &#8216;ഭൂമി പൂജ&#8217; നടത്തി അധികൃതര്&#x200d;</title>
		<link>https://www.chandrikadaily.com/authorities-conducted-bhumi-puja-for-police-outpost-in-ayodhya-model-near-sambhal-juma-masjid.html</link>
					<comments>https://www.chandrikadaily.com/authorities-conducted-bhumi-puja-for-police-outpost-in-ayodhya-model-near-sambhal-juma-masjid.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 29 Dec 2024 09:13:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ayodya model]]></category>
		<category><![CDATA[controversy]]></category>
		<category><![CDATA[sambal]]></category>
		<category><![CDATA[sambal masjid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323776</guid>

					<description><![CDATA[നവംബര്&#x200d; 24ലെ അക്രമത്തിന്റെ പശ്ചാത്തലത്തില്&#x200d; ആസൂത്രണം ചെയ്തതാണ് മസ്ജിദിന് സമീപമുള്ള ഔട്ട്‌പോസ്റ്റ്]]></description>
										<content:encoded><![CDATA[<p>ലക്‌നോ: നവംബര്&#x200d; 24ന് നടന്ന സംഭല്&#x200d; സംഘര്&#x200d;ഷത്തിനു പിന്നാലെ മസ്ജിദിന് സമീപത്ത് പൊലീസ് ഔട്ട്‌പോസ്റ്റിനായി ഭൂമി പൂജ നടത്തി ജില്ലാ അധികാരികള്&#x200d;. ശനിയാഴ്ച മസ്ജിദിനു മുന്നിലെ തുറസ്സായ മൈതാനം അളന്ന് തിട്ടപ്പെടുത്തിയതിനു ശേഷമായിരുന്നു ഭൂമി പൂജ. അയോധ്യയിലെ ബാബരി മസ്ജിദിനെതിരെ സംഘ്പരിവാര്&#x200d; രാഷ്ട്രീയ ആക്കം കൂട്ടിയതിനു സമാനമായി, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഏറ്റവും പുതിയ ഹിന്ദുത്വ പരീക്ഷണത്തിലുള്ള സംഭലിന്റെ പ്രാധാന്യം അടിവരയിടുന്നതാണ് ഈ നീക്കമെന്ന് രാഷ്ട്രീയ നിരീക്ഷകര്&#x200d; പറയുഞ്ഞു.</p>
<p>നവംബര്&#x200d; 24ലെ അക്രമത്തിന്റെ പശ്ചാത്തലത്തില്&#x200d; ആസൂത്രണം ചെയ്തതാണ് മസ്ജിദിന് സമീപമുള്ള ഔട്ട്‌പോസ്റ്റ്. സംഭല്&#x200d; പൊലീസ് സ്‌റ്റേഷന്റെ കീഴിലായിരിക്കും മസ്ജിദ് പ്രവര്&#x200d;ത്തിക്കുക. ഭൂമി പൂജയും തറക്കല്ലിടല്&#x200d; ചടങ്ങും എല്ലാ അനുഷ്ഠാനങ്ങളും പാലിച്ചാണ് നടത്തിയത്. കൂടാതെ, നിര്&#x200d;മാണത്തില്&#x200d; വാസ്തുദോഷം ഇല്ലെന്ന് ഉറപ്പാക്കാന്&#x200d; നടപടികള്&#x200d; സ്വീകരിച്ചു പുരോഹിതന്&#x200d; ശോഭിത് ശാസ്ത്രി പറഞ്ഞു. ഷാഹി ജുമാ മസ്ജിദിന് സമീപമുള്ള പുതിയ പൊലീസ് ഔട്ട്‌പോസ്റ്റിന്റെ ഭൂമി പൂജ പൂര്&#x200d;ത്തിയായി. സുരക്ഷാ വീക്ഷണകോണിലാണ് ഈ ഔട്ട്‌പോസ്റ്റ് സ്ഥാപിക്കുന്നത്. ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ ഇതിനകം ഇവിടെ വിന്യസിച്ചിട്ടുണ്ട്. സ്ഥിരമായ ഒരു ഔട്ട്‌പോസ്റ്റ് വേണമെന്നാണ് നാട്ടുകാരുടെ ആവശ്യമെന്ന് അഡീഷണല്&#x200d; പൊലീസ് സൂപ്രണ്ട് ശിരീഷ് ചന്ദ്രയും പറഞ്ഞു.</p>
<p>എന്നാല്&#x200d;, പൊലീസ് സ്‌റ്റേഷന്&#x200d; നിര്&#x200d;മിക്കാന്&#x200d; ഭരണകൂടം കണ്ടെത്തിയ ഭൂമി ഭാഗികമായി പ്രദേശവാസികളുടെയും ഭാഗികമായി വഖഫ് ബോര്&#x200d;ഡിന്റേതുമാണെന്നും ഉടമസ്ഥാവകാശം ഉറപ്പാക്കാതെ അവര്&#x200d;ക്ക് ഇവിടെ ഒരു ഘടനയും ഉയര്&#x200d;ത്താന്&#x200d; കഴിയില്ലെന്ന് മസ്ജിദ് സെക്രട്ടറി സഫര്&#x200d; അലി പറയുന്നു. അയോധ്യയെപ്പോലെ, പ്രാദേശിക കോടതിയില്&#x200d; നിന്നുള്ള ഉത്തരവിന്റെയും പ്രാദേശിക ഭരണകൂടത്തിന്റെ തിടുക്കത്തിലുള്ള നടപടിയുടെയും അടിസ്ഥാനത്തിലാണ് സംഭല്&#x200d; വിവാദവും പോഷിപ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/authorities-conducted-bhumi-puja-for-police-outpost-in-ayodhya-model-near-sambhal-juma-masjid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെടിവെപ്പിന് പിന്നാലെ സംഭലില്&#x200d; യോഗി സര്&#x200d;ക്കാറിന്റെ ബുര്&#x200d;ഡോസര്&#x200d; രാജും; വീടുകളും കടകളും ഇടിച്ചുനിരത്തി</title>
		<link>https://www.chandrikadaily.com/burdozar-raj-of-yogi-sarkar-in-sambhal-after-firing-houses-and-shops-were-demolished.html</link>
					<comments>https://www.chandrikadaily.com/burdozar-raj-of-yogi-sarkar-in-sambhal-after-firing-houses-and-shops-were-demolished.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 15 Dec 2024 12:01:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[buldosar raj]]></category>
		<category><![CDATA[sambal]]></category>
		<category><![CDATA[Shahi Masjid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321893</guid>

					<description><![CDATA[സുപ്രീംകോടതി ഉത്തരവ് പോലും മറികടന്ന് വിമര്&#x200d;ശനങ്ങളൊന്നും കണക്കിലെടുക്കാതൊണ് യോഗി സര്&#x200d;ക്കാറിന്റെ പേക്കൂത്ത്]]></description>
										<content:encoded><![CDATA[<p>ലഖ്‌നോ: സംഭലില്&#x200d; വെടിവെപ്പിന് പിന്നാലെ യോഗി ആദിത്യനാഥ് സര്&#x200d;ക്കാറിന്റെ ബുര്&#x200d;ഡോസര്&#x200d; രാജും. വീടുകളുടെയും കടകളുടെയും മുന്&#x200d;ഭാഗം ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് പൊളിക്കാന്&#x200d; ആരംഭിച്ചു. ശാഹി മസ്ജിദ് പരിസര പ്രദേശത്തെ കൈയേറ്റം ഒഴിപ്പിക്കുകയും അനധികൃത വൈദ്യുതി കണക്ഷന്&#x200d; കണ്ടെത്തുകയുമാണ് ലക്ഷ്യമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ന്യായീകരണം.</p>
<p>ശാഹി ജമാ മസ്ജിദിനു പരിസര പ്രദേശത്തെ വീടുകളുടെയും കടകളുടെയും മുന്&#x200d;വശമാണ് അനധികൃതമായി കൈയ്യേറിയെന്ന് ആരോപിച്ച് ബുള്&#x200d;ഡോസറിന്റെ ഉപയോഗിച്ച് പൊളിച്ചുനീക്കുന്നത്. സമാജ്വാദി പാര്&#x200d;ട്ടി എം.പി സിയാഉറഹ്മാന്&#x200d; ബര്&#x200d;ഖിന്റെ വീടിനോട് ചേര്&#x200d;ന്നാണ് ഒഴിപ്പിക്കല്&#x200d; നടപടി. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രദേശം. സംഭാലിലെ സംഘര്&#x200d;ഷത്തിന്റെ മുറിവ് ഉണങ്ങുന്നതിനു മുമ്പാണ് സര്&#x200d;ക്കാറിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലൊരു നടപടിയെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്.</p>
<p>സുപ്രീംകോടതി ഉത്തരവ് പോലും മറികടന്ന് വിമര്&#x200d;ശനങ്ങളൊന്നും കണക്കിലെടുക്കാതൊണ് യോഗി സര്&#x200d;ക്കാറിന്റെ പേക്കൂത്ത്. സ്വത്തുകള്&#x200d; ഇടിച്ചുനിരത്തുന്നതിന് സര്&#x200d;ക്കാറുകള്&#x200d;ക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാകില്ലെന്നു കഴിഞ്ഞമാസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. സര്&#x200d;ക്കാറും ബന്ധപ്പെട്ട അതോറിറ്റിയും ജുഡീഷ്യറിക്ക് പകരമാകാനാവില്ലെന്നും നിയമപ്രകാരം കുറ്റക്കാരനെന്ന് തെളിയുന്നതിനു മുമ്പ് ആരെയും കുറ്റക്കാരനായി കാണുന്നത് അനുവദിനീയ കാര്യമല്ലെന്നും ജഡ്ജിമാരായ ബി.ആര്&#x200d;. ഗവായി, കെ.വി. വിശ്വനാഥന്&#x200d; എന്നിവരുടെ ബെഞ്ച് വ്യക്തമാക്കിയതാണ്.</p>
<p>നിയമവും നടപടിക്രമവും പാലിക്കാതെ വീടോ വസ്തുവകകളോ തകര്&#x200d;ക്കാന്&#x200d; പാടില്ലെന്നും അത്തരത്തില്&#x200d; സംഭവിച്ചാല്&#x200d; നഷ്ടപരിഹാരത്തിന് കുടുംബത്തിന് അര്&#x200d;ഹതയുണ്ടായിരിക്കും. നിയമവിരുദ്ധ നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്&#x200d;ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കോടതി പറഞ്ഞിരുന്നു. എന്നാല്&#x200d;, നടപടിക്രമങ്ങള്&#x200d; പാലിച്ചാണ് ഒഴിപ്പിക്കുന്നതെന്നാണ് ജില്ല ഭരണകൂടത്തിന്റെ നിലപാട്. ഞായറാഴ്ച രാവിലെ പ്രദേശത്തെ കൈയേറ്റങ്ങള്&#x200d; ഒഴിപ്പിക്കുകയാണെന്ന് പറഞ്ഞാണ് അധികൃതര്&#x200d; നടപടി ആരംഭിച്ചത്.</p>
<p>നവംബര്&#x200d; 19ന് സംഭലിലെ ശാഹി ജമാ മസ്ജിദിലെ സര്&#x200d;വേക്കിടെയാണ് പ്രദേശത്ത് സംഘര്&#x200d;ഷം ആരംഭിക്കുന്നതും പൊലീസിന്റെ വെടിവെപ്പില്&#x200d; നാല് പേര്&#x200d; കൊല്ലപ്പെടുന്നതും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/burdozar-raj-of-yogi-sarkar-in-sambhal-after-firing-houses-and-shops-were-demolished.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യൂത്ത് ലീഗ് നേതാക്കള്&#x200d; സംഭല്&#x200d; ഷാഹി മസ്ജിദില്&#x200d;; ഇമാമിനെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെയും കണ്ടു</title>
		<link>https://www.chandrikadaily.com/youth-league-leaders-at-sambhal-shahi-masjid-he-met-the-imam-and-the-relatives-of-the-victims.html</link>
					<comments>https://www.chandrikadaily.com/youth-league-leaders-at-sambhal-shahi-masjid-he-met-the-imam-and-the-relatives-of-the-victims.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sat, 14 Dec 2024 17:13:06 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sambal]]></category>
		<category><![CDATA[Shahi Masjid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321835</guid>

					<description><![CDATA[സംഭൽ ഷാഹി മസ്ജിദിലെത്തിയ യൂത്ത് ലീഗ് നേതാക്കൾ യോഗി പോലിസ് വെടിവെച്ചു കൊന്ന അഞ്ച് മുസ്ലിം ചെറുപ്പക്കാരുടെ ബന്ധുക്കളുമായും സംസാരിച്ചു.]]></description>
										<content:encoded><![CDATA[<p>സംഘർഷാവസ്ഥ വിട്ടുമാറാതെ കനത്ത പോലീസ് ബന്തവസിൽ തുടരുന്ന ഉത്തർപ്രദേശിലെ സംഭലിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ നേതൃസംഘം സന്ദർശിച്ചു. സംഭൽ ഷാഹി മസ്ജിദിലെത്തിയ യൂത്ത് ലീഗ് നേതാക്കൾ യോഗി പോലിസ് വെടിവെച്ചു കൊന്ന അഞ്ച് മുസ്ലിം ചെറുപ്പക്കാരുടെ ബന്ധുക്കളുമായും സംസാരിച്ചു. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് ആസിഫ് അൻസാരി, ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു, വൈസ്പ്രസിഡന്റ് അഡ്വ.ഷിബു മീരാൻ, സെക്രട്ടറി സികെ ശാക്കിർ എന്നിവരാണ് യൂത്ത് ലീഗ് സംഘതിലുണ്ടായിരുന്നത്.</p>
<p>ഭരണകൂട ഒത്താശയോടെ മസ്ജിദുകൾ കയ്യേറാനുള്ള സംഘപരിവാർ നീക്കത്തിനെതിരെ മുസ്ലിം ലീഗ് നടത്തുന്ന ജനാധിപത്യ &#8211; നിയമ പോരാട്ടത്തിന്റെ ഭാഗമായാണ് യൂത്ത് ലീഗ് ദേശീയ നേതാക്കൾ സംഭലിലെത്തിയത്.</p>
<p>മുസ്ലിംലീഗ് യു.പി സംസ്ഥാന സെക്രട്ടറി ഡോ.കലിം അഷ്‌റഫ്, യൂത്ത് ലീഗ് ജില്ല സെക്രട്ടറി മുഹമ്മദ് കാസിം തുർക്കി, സംഭൽ സിറ്റി യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സുൽഫിക്കർ മുന്ന, അൻസരി ഖൈർ, മുഹമ്മദ് സലിം എന്നിവർ നേതാക്കൾക്കൊപ്പമുണ്ടായിരുന്നു. ഷാഹി മസ്ജിദിൽ ഇശാ നിസ്‌കാരത്തിൽ പങ്കെടുത്ത യൂത്ത് ലീഗ് നേതാക്കൾ ഇമാം ഹാഫിസ് മുഹമ്മദ് ഫഹീമുമായി സംസാരിച്ചു. സർവേക്ക് എത്തിയ പോലീസും ഉദ്യോഗസ്ഥരും പരുഷമായാണ് പെരുമാറിയതെന്ന് അന്ന് പള്ളിയിൽ ഉണ്ടായിരുന്ന മുഹമ്മദ് ഫഹിം പറഞ്ഞു. സർവ്വേക്കിടെ ഒരുകൂട്ടം ആളുകൾ പ്രകോപനപരമായ രൂപത്തിൽ ജയ്ശ്രീരാം വിളിച്ച് വന്ന് പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയായിരുന്നു. പോലീസ് ഇതിനായി കാത്ത് നിന്നതു പോലെ പൊടുന്നനെ ലാത്തിവീശി, ടിയർ ഗ്യാസ് പ്രയോഗിച്ചു. തൊട്ടുപിന്നാലെ ജനക്കൂട്ടത്തിനു നേരെ നിറയൊഴിച്ചു. റബ്ബർ ബുള്ളറ്റുകൾ മാത്രമാണ് ഉപയോഗിച്ചത് എന്ന യു.പി പോലീസിന്റെ വാദം പച്ചക്കള്ളമാണെന്ന് ഇമാമും പള്ളിക്കമ്മിറ്റി ഭാരവാഹികളും ഒരേ സ്വരത്തിൽ പറഞ്ഞു. സംഘർഷം സൃഷ്ടിച്ച് മസ്ജിദ് അടച്ചു പൂട്ടുക എന്നതായിരുന്നു പോലീസ് അജണ്ടയെന്ന് ന്യായമായ സംശയമുണ്ട്.</p>
<p>പുരാതന സൗന്ദര്യം നിറഞ്ഞ് നിൽക്കുന്ന പള്ളിയും പരിസരവും യൂത്ത് ലീഗ് നേതാക്കൾ മസ്ജിദ് ഭാരവാഹികളോടൊപ്പം നടന്ന് കണ്ടു. മസ്ജിദിന്റെ അധികം അകലെയല്ലാതെ ധാരാളം ഹിന്ദു കുടുംബങ്ങൾ വർഷങ്ങളായി കഴിയുന്നുണ്ട്. നൂറ്റാണ്ടുകളായി മുടങ്ങാതെ നമസ്‌കാരം നടക്കുന്ന ഷാഹി മസ്ജിദിനെ ചൊല്ലി ഇതുവരെ പരാതികളൊന്നും ഉയർന്നിട്ടില്ല സംഘർഷങ്ങളും ഉണ്ടായിട്ടില്ല. സൗഹൃദാന്തരീക്ഷം നിലനിന്നിരുന്ന സംഭൽ നഗരം ഇപ്പോൾ വിജനമാണ്. ജനജീവിതം നിശ്ചലമാണ്. പാർലിമെന്റിലും സുപ്രീം കോടതിയിലും മുസ്ലിം ലീഗ് നേതാക്കളും എംപിമാരും നടത്തിയ ഇടപെടലിൽ അവർ സന്തോഷവും നന്ദിയും അറിയിച്ചു. യൂത്ത് ലീഗ് രാജ്യത്താകമാനം നടത്തിയ പ്രതിഷേധ പരിപാടികളും ഷാഹി മസ്ജിദ് അധികൃതരുടെ ശ്രദ്ധയിൽപെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/youth-league-leaders-at-sambhal-shahi-masjid-he-met-the-imam-and-the-relatives-of-the-victims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭൽ വെടിവെപ്പ്: ഇരകളുമായി കൂടിക്കാഴ്ച നടത്തി രാഹുൽ ഗാന്ധി</title>
		<link>https://www.chandrikadaily.com/sambhal-firing-rahul-gandhi-meets-victims.html</link>
					<comments>https://www.chandrikadaily.com/sambhal-firing-rahul-gandhi-meets-victims.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 10 Dec 2024 16:59:02 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[sambal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=321303</guid>

					<description><![CDATA[സംഭല്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; കഴിഞ്ഞയാഴ്ച&#x200d; രാഹുല്&#x200d; ഗാന്ധി പുറപ്പെട്ടിരുന്നുവെങ്കിലും ഉത്തര്&#x200d;പ്രദേശ് ഭരണകൂടം അദ്ദേഹത്തെ തടഞ്ഞിരുന്നു.]]></description>
										<content:encoded><![CDATA[<p>സംഭൽ വെടിവെപ്പിലെ ഇരകളുമായി കൂടിക്കാഴ്ച നടത്തി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രിയങ്ക ഗാന്ധിയും പങ്കെടുത്തു.</p>
<p>സംഭല്&#x200d; സന്ദര്&#x200d;ശിക്കാന്&#x200d; കഴിഞ്ഞയാഴ്ച&#x200d; രാഹുല്&#x200d; ഗാന്ധി പുറപ്പെട്ടിരുന്നുവെങ്കിലും ഉത്തര്&#x200d;പ്രദേശ് ഭരണകൂടം അദ്ദേഹത്തെ തടഞ്ഞിരുന്നു.</p>
<p>ഡല്&#x200d;ഹി- ഉത്തര്&#x200d;പ്രദേശ് അതിര്&#x200d;ത്തിയായ ഗാസിപ്പൂരില്&#x200d;വെച്ചാണ് രാഹുല്&#x200d; ഗാന്ധിയെ തടഞ്ഞത്. രാഹുല്&#x200d; ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയടക്കമുള്ള കോണ്&#x200d;ഗ്രസ് എംപിമാരും ഉണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sambhal-firing-rahul-gandhi-meets-victims.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭലിലേക്ക് നീങ്ങിയ പ്രതിപക്ഷ നേതാവ് രാഹുല്&#x200d; ഗാന്ധിയെ തടഞ്ഞ് യോഗി ഭരണകൂടം</title>
		<link>https://www.chandrikadaily.com/1yogi-administration-stopped-opposition-leader-rahul-gandhi-from-moving-to-sambhal.html</link>
					<comments>https://www.chandrikadaily.com/1yogi-administration-stopped-opposition-leader-rahul-gandhi-from-moving-to-sambhal.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 04 Dec 2024 05:39:33 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[sambal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320331</guid>

					<description><![CDATA[ഈ മാസം 10 വരെ നിരോധനാജ്ഞയുള്ളതിനാല്&#x200d; ആര്&#x200d;ക്കും പുറത്തുനിന്ന് വരാന്&#x200d; കഴിയില്ലെന്നാണ് യോഗി സര്&#x200d;ക്കാറിന്റെ വാദം.]]></description>
										<content:encoded><![CDATA[<p>വെടിവെപ്പുണ്ടായ സംഭലിലേക്ക് പുറപ്പെട്ട ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയടക്കമുള്ള കോണ്&#x200d;ഗ്രസ് എംപിമാരെയും ഉത്തര്&#x200d;പ്രദേശ് പൊലീസ് തടഞ്ഞു. ഉത്തര്&#x200d;പ്രദേശിലെ ഗാസിയാപൂര്&#x200d; അതിര്&#x200d;ത്തിയില്&#x200d; വെച്ചാണ് യുപി പൊലീസ് രാഹുലിന്റെ വാഹനം തടഞ്ഞത്.</p>
<p>രാഹുല്&#x200d; മടങ്ങണമെന്നാണ് യുപി പൊലീസ് ആവശ്യപ്പെടുന്നത്. അതേസമയം അദ്ദേഹം വാഹനത്തില്&#x200d; തന്നെ തുടരുകയാണ്. രാഹുല്&#x200d; ഗാന്ധിക്ക് അഭിവാദ്യമര്&#x200d;പ്പിച്ച് നിരവധി കോണ്&#x200d;ഗ്രസ് പ്രവര്&#x200d;ത്തകരാണ് അതിര്&#x200d;ത്തിയില്&#x200d; തടിച്ചുകൂടിയിരിക്കുന്നത്. അതിനിടെ ബാരിക്കേഡുകള്&#x200d; മറിച്ചിടാനും പ്രവര്&#x200d;ത്തകര്&#x200d; ശ്രമിച്ചു.</p>
<p>രാഹുലിനെ തടയാൻ ഗാസിപൂർ അതിർത്തിയിൽ വൻ പൊലീസ് സന്നാഹമാണ് യുപി സർക്കാർ ഒരുക്കിയിരിക്കുന്നത്. ഈ മാസം 10 വരെ നിരോധനാജ്ഞയുള്ളതിനാൽ ആർക്കും പുറത്തുനിന്ന് വരാൻ കഴിയില്ലെന്നാണ് യോഗി സർക്കാറിന്റെ വാദം.</p>
<p>നേതാക്കൾ ജില്ലയിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അവരെ തടയണമെന്ന് സംഭലിലെ അധികൃതർ അയൽ ജില്ലകളോട് അഭ്യർഥിച്ചിട്ടുണ്ട്. ബുലന്ദ്ഷഹർ, അംറോഹ, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗർ എന്നിവിടങ്ങളിലെ പൊലീസ് മേധാവികൾക്ക് അതിർത്തിയിൽ തടയണമെന്ന് ആവശ്യപ്പെട്ട് സംഭൽ ജില്ലാ മജിസ്ട്രേറ്റ് കത്തെഴുതി.</p>
<p>യാത്രയിലെ രാഹുൽ ഗാന്ധിയുടെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാനും ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1yogi-administration-stopped-opposition-leader-rahul-gandhi-from-moving-to-sambhal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>യോഗി സര്&#x200d;ക്കാരിന്റെ വിലക്ക് മറികടന്ന് സംഭലിലേക്ക് പുറപ്പെടാനൊരുങ്ങി രാഹുല്&#x200d; ഗാന്ധി; കൂടെ പ്രിയങ്കാ ഗാന്ധിയും കോണ്&#x200d;ഗ്രസ് എം.പിമാരും</title>
		<link>https://www.chandrikadaily.com/11rahul-gandhi-is-about-to-leave-for-sambhal-bypassing-yogi-governments-ban-along-with-priyanka-gandhi-and-congress-mps.html</link>
					<comments>https://www.chandrikadaily.com/11rahul-gandhi-is-about-to-leave-for-sambhal-bypassing-yogi-governments-ban-along-with-priyanka-gandhi-and-congress-mps.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 04 Dec 2024 02:19:49 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[rahul gandhi]]></category>
		<category><![CDATA[sambal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320272</guid>

					<description><![CDATA[ഡല്&#x200d;ഹിയില്&#x200d; നിന്ന് ഇന്ന് രാവിലെ 10 മണിയോടെ സംഭലിലേക്ക് രാഹുല്&#x200d; പുറപ്പെടാന്&#x200d; ഇരിക്കെയാണ് സര്&#x200d;ക്കാര്&#x200d; നീക്കം.]]></description>
										<content:encoded><![CDATA[<p>പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സംഭലിലേക്കുള്ള യാത്ര തടയാൻ ഒരുങ്ങി യുപി സർക്കാർ. രാഹുല്&#x200d; ഗാന്ധിയെ തടയാന്&#x200d; സംഭല്&#x200d; ജില്ലാ മജിസ്‌ട്രേറ്റ് അയല്&#x200d; ജില്ലകള്&#x200d;ക്ക് നിര്&#x200d;ദേശം നല്&#x200d;കി. അതിര്&#x200d;ത്തികളില്&#x200d; നിരവധി പൊലീസുകരെയും വിന്യസിച്ചു. ഡല്&#x200d;ഹിയില്&#x200d; നിന്ന് ഇന്ന് രാവിലെ 10 മണിയോടെ സംഭലിലേക്ക് രാഹുല്&#x200d; പുറപ്പെടാന്&#x200d; ഇരിക്കെയാണ് സര്&#x200d;ക്കാര്&#x200d; നീക്കം.</p>
<p>ഈ മാസം പത്ത് വരെ നിരോധനാജ്ഞയുള്ളതിനാല്&#x200d; ആര്&#x200d;ക്കും പുറത്തുനിന്ന് വരാന്&#x200d; കഴിയില്ലെന്ന് ഉത്തരവില്&#x200d; പറയുന്നു. രാഹുല്&#x200d; ഗാന്ധിക്കൊപ്പം പ്രിയങ്കാ ഗാന്ധിയും കോണ്&#x200d;ഗ്രസ് എംപിമാരും അനുഗമിക്കും.</p>
<p>രാഹുല്&#x200d; ഗാന്ധിയും ഒപ്പം പ്രിയങ്കാ ഗാന്ധിയും അടങ്ങുന്ന കോണ്&#x200d;ഗ്രസ് എംപിമാരും ബുധനാഴ്ച സംഭല്&#x200d; സന്ദര്&#x200d;ശിക്കുമെന്ന് ഉത്തര്&#x200d; പ്രദേശ് കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; അജയ് റായ് ആണ് അറിയിച്ചത്. കൂടാതെ കോണ്&#x200d;ഗ്രസ് ജനറല്&#x200d; സെക്രട്ടറിയും ഉത്തര്&#x200d; പ്രദേശിന്റെ ചുമതലയുമുള്ള അവിനാശ് പാണ്ഡെയുമുണ്ടാകും. പൊലീസ് വെടിവെപ്പില്&#x200d; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുമായി രാഹുല്&#x200d; കൂടിക്കാഴ്ച നടത്തും.</p>
<p>ഷാഹി മസ്ജിദ് സര്&#x200d;വേയുമായി ബന്ധപ്പെട്ട് നവംബര്&#x200d; 24ന് സംഭലിലുണ്ടായ സംഘര്&#x200d;ഷത്തില്&#x200d; അഞ്ചുപേരെ പൊലീസ് വെടിവെച്ചു കൊലപ്പെടുത്തിയിരുന്നു. നിരവധിപേര്&#x200d;ക്ക് പരിക്കേല്&#x200d;ക്കുകയും ചെയ്തു. സ്ഥലം സന്ദര്&#x200d;ശിക്കാനിരുന്ന മുസ്‌ലിം ലീഗ്, സമാജ്‌വാദി പാര്&#x200d;ട്ടി എംപിമാരെ നേരത്തെ യുപി പൊലീസ് തടഞ്ഞിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/11rahul-gandhi-is-about-to-leave-for-sambhal-bypassing-yogi-governments-ban-along-with-priyanka-gandhi-and-congress-mps.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭല്&#x200d; മസ്ജിദ് സര്&#x200d;വ്വേ; തുടര്&#x200d; നടപടികള്&#x200d; തടഞ്ഞ സുപ്രിം കോടതി ഇടപെടല്&#x200d; സ്വാഗതാര്&#x200d;ഹം: ഇ ടി മുഹമ്മദ് ബഷീര്&#x200d;</title>
		<link>https://www.chandrikadaily.com/sambhal-masjid-survey-supreme-court-intervention-to-stop-further-proceedings-welcome-et-muhammad-basheer.html</link>
					<comments>https://www.chandrikadaily.com/sambhal-masjid-survey-supreme-court-intervention-to-stop-further-proceedings-welcome-et-muhammad-basheer.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 29 Nov 2024 08:19:34 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[ET Muhammad Basheer]]></category>
		<category><![CDATA[masjid]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sambal]]></category>
		<category><![CDATA[UTTARPRADESH]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319472</guid>

					<description><![CDATA[സർവ്വേ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിലാണ് സുപ്രധാന ഇടപെടലുണ്ടായത്.]]></description>
										<content:encoded><![CDATA[<p>സംഭൽ മസ്ജിദ് സർവ്വേയുമായി ബന്ധപ്പെട്ട തുടർ നടപടികൾ തടഞ്ഞ സുപ്രിംകോടതി ഇടപെടൽ സ്വാഗതാർഹമാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പ്രതികരിച്ചു. വലിയ കുഴപ്പങ്ങൾക്കാണ് വർഗ്ഗീയവാദികൾ ശ്രമിക്കുന്നത്. തൽക്കാലത്തേക്കെങ്കിലും സുപ്രിംകോടതി ഇടപെട്ടത് ആശ്വാസകരമാണ്.</p>
<p>1991ലെ ആരാധനാലയ നിയമത്തിൽ വെള്ളം ചേർത്തതാണ് ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം. വലിയ അന്യായമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർവ്വേ സ്റ്റേ ചെയ്യണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ഹർജിയിലാണ് സുപ്രധാന ഇടപെടലുണ്ടായത്. എല്ലാ വിഭാഗങ്ങളെയും കേൾക്കാതെ സർവ്വേക്ക് ഉത്തരവിടുന്നത് പതിവാക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sambhal-masjid-survey-supreme-court-intervention-to-stop-further-proceedings-welcome-et-muhammad-basheer.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭല്&#x200d; മസ്ജിദുമായി ബന്ധപ്പെട്ട സര്&#x200d;വെയില്&#x200d; തുടര്&#x200d;നടപടികള്&#x200d; തടഞ്ഞ് സുപ്രിം കോടതി</title>
		<link>https://www.chandrikadaily.com/the-supreme-court-stopped-the-further-proceedings-in-the-survey-related-to-sambhal-masjid.html</link>
					<comments>https://www.chandrikadaily.com/the-supreme-court-stopped-the-further-proceedings-in-the-survey-related-to-sambhal-masjid.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 29 Nov 2024 07:41:26 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[asjid]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sambal]]></category>
		<category><![CDATA[supremecourt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=319468</guid>

					<description><![CDATA[സമാധാന സമിതി രൂപീകരിക്കണമെന്നും വിഷയം ഹൈക്കോടതി പരിഗണിക്കണമെന്നും കോടതി പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>സംഭല്&#x200d; മസ്ജിദുമായി ബന്ധപ്പെട്ട സര്&#x200d;വെയില്&#x200d; തുടര്&#x200d;നടപടികള്&#x200d; തടഞ്ഞ് സുപ്രിം കോടതി. സമാധാന സമിതി രൂപീകരിക്കണമെന്നും വിഷയം ഹൈക്കോടതി പരിഗണിക്കണമെന്നും കോടതി പറഞ്ഞു. ഹൈക്കോടതിയുടെ അനുമതിയില്ലാതെ നടപടി എടുക്കരുതെന്നും സുപ്രിം കോടതി സൂചിപ്പിച്ചു. ജില്ലാ ഭരണകൂടം സമാധാന സമിതി രൂപീകരിക്കാനും കോടതി ആവശ്യപ്പെട്ടു.</p>
<p>സംഭല്&#x200d; ജമാ മസ്ജിദില്&#x200d; സര്&#x200d;വേയ്ക്ക് അനുമതി നല്&#x200d;കിയ സിവില്&#x200d; കോടതി ഉത്തരവിനെതിരെയാണ് മസ്ജിദ് കമ്മിറ്റി സുപ്രിം കോടതിയില്&#x200d; ഹരജി നല്&#x200d;കിയത്. സര്&#x200d;വേ സ്റ്റേ ചെയ്യാന്&#x200d; മസ്ജിദ് കമ്മിറ്റിയുടെ ആവശ്യപ്പെട്ടിരുന്നു. വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട കേസുകളില്&#x200d; എല്ലാ വിഭാഗത്തെയും കേള്&#x200d;ക്കാതെ സര്&#x200d;വേയ്ക്ക് ഉത്തരവിടരുതെന്ന് ഹരജിയില്&#x200d; ആവശ്യപ്പെട്ടിരുന്നു. ബന്ധപ്പെട്ടവര്&#x200d;ക്ക് നിയമനടപടികള്&#x200d; സ്വീകരിക്കാന്&#x200d; മതിയായ സമയം അനുവദിക്കണമെന്നും ഹരജിയില്&#x200d; പറയുന്നു.</p>
<p>മുഗള്&#x200d; കാലഘട്ടത്തിലുള്ള പള്ളിയാണ് സംഭാലിലെ ശാഹി ജമാമസ്ജിദ്. മുന്&#x200d;പ് ഇവിടെ സ്ഥിതി ചെയ്തിരുന്ന ഹരിഹരേശ്വര ക്ഷേത്രം തകര്&#x200d;ത്താണു പള്ളി നിര്&#x200d;മിച്ചതെന്ന അവകാശവാദവുമായി ഒരു വിഭാഗം സംഭല്&#x200d; ജില്ലാസെഷന്&#x200d;സ് കോടതിയെ സമീപിക്കുകയായിരുന്നു.</p>
<p>അഭിഭാഷകനായ ഹരിശങ്കര്&#x200d; ജെയിന്&#x200d; ഉള്&#x200d;പ്പെടെ 8 പേരാണു പരാതിക്കാര്&#x200d;. ഇവര്&#x200d; നല്&#x200d;കിയ ഹരജി പരിഗണിച്ചാണ് കഴിഞ്ഞ നവംബര്&#x200d; 19ന് സംഭല്&#x200d; കോടതി എഎസ്ഐ സര്&#x200d;വേയ്ക്ക അനുമതി നല്&#x200d;കിയത്. അഡ്വക്കറ്റ് കമ്മിഷണറുടെ നേതൃത്വത്തില്&#x200d; സര്&#x200d;വേ നടത്താനായിരുന്നു നിര്&#x200d;ദേശം.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-supreme-court-stopped-the-further-proceedings-in-the-survey-related-to-sambhal-masjid.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
