<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sambhal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sambhal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 06 Jun 2025 01:30:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sambhal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>യുപിയിലെ സംഭലില്‍ ഖബര്‍സ്ഥാനിലും ബുള്‍ഡോസര്‍ രാജ്</title>
		<link>https://www.chandrikadaily.com/1bulldozer-raj-in-khabarstan-in-sambhal-up.html</link>
					<comments>https://www.chandrikadaily.com/1bulldozer-raj-in-khabarstan-in-sambhal-up.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 06 Jun 2025 01:29:12 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[buldozer raj]]></category>
		<category><![CDATA[Khabarstan]]></category>
		<category><![CDATA[news]]></category>
		<category><![CDATA[qabar]]></category>
		<category><![CDATA[sambhal]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343755</guid>

					<description><![CDATA[സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് വിനയ് കുമാര്‍ മിശ്രയുടെ നേതൃത്വത്തിലാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തത്.]]></description>
										<content:encoded><![CDATA[<p>യുപിയിലെ സംഭലില്&#x200d; ഖബര്&#x200d;സ്ഥാനിലും ബുള്&#x200d;ഡോസര്&#x200d; രാജ്. സംഭലിലെ ആലം സാരായ് ഗ്രാമത്തിലെ ഖബര്&#x200d;സ്ഥാനിലെ മതില്&#x200d; പൊളിച്ചു നീക്കി. മുറാദാബാദ് റോഡില്&#x200d; ചാന്&#x200d;ദൗസി ഭാഗത്ത് ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. സബ് ഡിവിഷനല്&#x200d; മജിസ്‌ട്രേറ്റ് വിനയ് കുമാര്&#x200d; മിശ്രയുടെ നേതൃത്വത്തിലാണ് ബുള്&#x200d;ഡോസര്&#x200d; ഉപയോഗിച്ച് തകര്&#x200d;ത്തത്.</p>
<p>ഖബര്&#x200d;സ്ഥാന്റെ റെയില്&#x200d;വേ ക്രോസിങ്ങിന് സമീപമുള്ള മതില്&#x200d; 10 മീറ്റര്&#x200d; പുറത്താണ് കെട്ടിയതെന്ന് കണ്ടെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് മതില്&#x200d; പൊളിച്ചത്. ഗതാഗത തിരക്ക് കാരണമാണ് ദൗത്യം രാത്രിയാക്കിയത്. ആറുമാസം മുമ്പ് ആരംഭിച്ച ഒഴിപ്പിക്കല്&#x200d; ദൗത്യത്തിന്റെ ഭാഗമായാണ് നടപടി. ഒരുഭാഗത്ത് ഏഴ് മീറ്റര്&#x200d; നേരത്തെ ഒഴിപ്പിച്ചിരുന്നു. ഇവിടെ പുല്ല് നീക്കി നിരപ്പാക്കി.-വിനയ്കുമാര്&#x200d; മിശ്ര പറഞ്ഞു.</p>
<p>പരാതി ലഭിച്ചതിനെ തുടര്&#x200d;ന്ന് ഇരുവിഭാഗത്തോടും സംസാരിച്ചിരുന്നു. അന്വേഷണത്തില്&#x200d; സര്&#x200d;ക്കാര്&#x200d; ഭൂമിയിലാണ് ഖബര്&#x200d;സ്ഥാന്&#x200d; നില്&#x200d;ക്കുന്നത് എന്നാണ് കണ്ടെത്തിയതെന്നും തഹസീല്&#x200d;ദാര്&#x200d; ധീരേന്ദ്ര പ്രതാപ് സിങ് പറഞ്ഞു. അതേസമയം ഖബര്&#x200d;സ്ഥാന്&#x200d; പതിറ്റാണ്ടുകളായി ഇവിടെയുള്ളതാണെന്നും കയ്യേറ്റ ആരോപണം അടിസ്ഥാനരഹിതമാണ് എന്നുമാണ് പ്രദേശവാസികള്&#x200d; പറയുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1bulldozer-raj-in-khabarstan-in-sambhal-up.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സമ്പല്‍: ശാഹി ജമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് സഫര്‍ അലിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെ കേസ്</title>
		<link>https://www.chandrikadaily.com/1sambal-case-filed-against-family-members-of-shahi-jama-masjid-committee-president-zafar-ali.html</link>
					<comments>https://www.chandrikadaily.com/1sambal-case-filed-against-family-members-of-shahi-jama-masjid-committee-president-zafar-ali.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Thu, 03 Apr 2025 12:24:51 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[police]]></category>
		<category><![CDATA[sambhal]]></category>
		<category><![CDATA[Shahi Masjid]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336874</guid>

					<description><![CDATA[സമ്പൽ ശാഹി ജമാമസ്‌ജിദ്‌ കമ്മറ്റി പ്രസിഡന്റ് സഫർ അലിയുടെ കുടുംബാംഗങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ച് പ്രാദേശിക ഭരണകൂടം. ഉത്തർ പ്രദേശ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തതാണ് സഫർ അലിയെ. ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബവും മസ്‌ജിദ്‌ കമ്മറ്റി അംഗങ്ങളുമായ ഹൈദർ അലി, താഹിർ അലി, ഖമർ ഹസ്സൻ, മുഹമ്മദ് ഡാനിഷ് , മുഹമ്മദ് മുജീബ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഈദ് നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുള്ളതെന്നുംഅറസ്റ്റെന്നും സമ്പൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വന്ദന മിശ്ര പറഞ്ഞു. എന്നാൽ [&#8230;]]]></description>
										<content:encoded><![CDATA[<p>സമ്പൽ ശാഹി ജമാമസ്‌ജിദ്‌ കമ്മറ്റി പ്രസിഡന്റ് സഫർ അലിയുടെ കുടുംബാംഗങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ച് പ്രാദേശിക ഭരണകൂടം. ഉത്തർ പ്രദേശ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തതാണ് സഫർ അലിയെ. ഇപ്പോൾ അദ്ദേഹത്തിന്റെ കുടുംബവും മസ്‌ജിദ്‌ കമ്മറ്റി അംഗങ്ങളുമായ ഹൈദർ അലി, താഹിർ അലി, ഖമർ ഹസ്സൻ, മുഹമ്മദ് ഡാനിഷ് , മുഹമ്മദ് മുജീബ് എന്നിവർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്. ഈദ് നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായിട്ടാണ് നിയന്ത്രണങ്ങൾ ഏർപെടുത്തിയിട്ടുള്ളതെന്നുംഅറസ്റ്റെന്നും സമ്പൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് വന്ദന മിശ്ര പറഞ്ഞു.</p>
<p>എന്നാൽ സഫർ അലി മോചിപ്പിക്കപ്പെടും വരെ പോരാടുമെന്ന് സമ്പൽ ബാർ അസോസിയേഷൻ വൃത്തങ്ങൾ അറിയിച്ചു. “സഫർ അലിയെയും അദ്ദേഹത്തിന്റെ കുടുംബങ്ങൾക്കുമെതിരെ ഭരണകൂടനടപടികൾ തുടരുന്നിടത്തോളം അദ്ദേഹത്തെ പിന്തുണക്കുമെന്ന്” ബാർ അസോസിയേഷൻ അംഗങ്ങൾ കൂട്ടിച്ചേർത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1sambal-case-filed-against-family-members-of-shahi-jama-masjid-committee-president-zafar-ali.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭലില്&#x200d; റോഡുകളിലും വീടുകള്&#x200d;ക്ക് മുകളിലും പെരുന്നാള്&#x200d; നമസ്‌കാരം വേണ്ട;  മീററ്റിലും വിലക്ക്</title>
		<link>https://www.chandrikadaily.com/no-festive-prayers-on-roads-and-on-top-of-houses-in-sambhal-ban-in-meerut-too.html</link>
					<comments>https://www.chandrikadaily.com/no-festive-prayers-on-roads-and-on-top-of-houses-in-sambhal-ban-in-meerut-too.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 26 Mar 2025 11:04:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BAN]]></category>
		<category><![CDATA[Eid Namaz]]></category>
		<category><![CDATA[meerut]]></category>
		<category><![CDATA[sambhal]]></category>
		<category><![CDATA[UP POLICE]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335889</guid>

					<description><![CDATA[പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്&#x200d;പ്പെടുത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>സംഭലില്&#x200d; പെരുന്നാള്&#x200d; നമസ്‌കാരം പള്ളികളിലും ഈദ് ഗാഹുകളിലും മാത്രം മതിയെന്ന് പൊലീസ് നിര്&#x200d;ദേശം. റോഡുകളിലെയും വീടുകള്&#x200d;ക്കും കെട്ടിടങ്ങള്&#x200d;ക്കും മുകളിലെയും നമസ്‌കാരത്തിന് വിലക്കേര്&#x200d;പ്പെടുത്തി യുപി പൊലീസ്.</p>
<p>പ്രദേശത്ത് ഉച്ചഭാഷിണിക്കും വിലക്കേര്&#x200d;പ്പെടുത്തിയിട്ടുണ്ട്. ഈദുമായി ബന്ധപ്പെട്ട് സംഭല്&#x200d; മസ്ജിദിന് സമീപം പൊലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. ഈദ് ദിനത്തില്&#x200d; സാധാരണഗതിയില്&#x200d; ആളുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്&#x200d; റോഡുകളിലും വീടുകളുടെയും കെട്ടിടങ്ങളുടേയും മുകള്&#x200d;ഭാഗത്തും നമസ്‌കാരം നടക്കാറുണ്ട്. ഇതിനാണ് ഇത്തവണ നിരോധനമേര്&#x200d;പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാവിലെ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരും അധികൃതരും വിളിച്ചുചേര്&#x200d;ത്ത മതനേതാക്കളുടെ സമാധാന സമിതി യോഗത്തിലാണ് നിര്&#x200d;ദേശം. പൊലീസ് നിര്&#x200d;ദേശം കൃത്യമായി പാലിക്കണമെന്നും ഇല്ലെങ്കില്&#x200d; കര്&#x200d;ശന നടപടിയുണ്ടാകുമെന്നും എസ്പി മുന്നറിയിപ്പ് നല്&#x200d;കി.</p>
<p>സംഭലിന് പുറമെ മീററ്റിലെ റോഡുകളിലും പെരുന്നാള്&#x200d; നമസ്‌കാരത്തിന് വിലക്കുണ്ട്. നിര്&#x200d;ദേശം ലംഘിച്ചാല്&#x200d; ഇവിടെയും കര്&#x200d;ശന നടപടിയുണ്ടാകുമെന്ന് എസ്പി അറിയിച്ചു. ആളുകള്&#x200d; റോഡില്&#x200d; നമസ്‌കരിച്ചാല്&#x200d; പാസ്പോര്&#x200d;ട്ടും ലൈസന്&#x200d;സും കണ്ടുകെട്ടുമെന്ന് മീററ്റിലെ പൊലീസ് ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു. ഉത്തരവുകള്&#x200d; ലംഘിച്ചതിന് കഴിഞ്ഞ വര്&#x200d;ഷം 200 പേര്&#x200d;ക്കെതിരെ കേസെടുത്തിരുന്നതായും ഉദ്യോഗസ്ഥര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/no-festive-prayers-on-roads-and-on-top-of-houses-in-sambhal-ban-in-meerut-too.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;റമദാന് മുന്നോടിയായി അറ്റകുറ്റപണികള്&#x200d; നടത്തണം&#8221;; സംഭാലിലെ ഷാഹി ജുമാ മസ്ജിദ് കമ്മറ്റി അലഹബാദ് ഹൈക്കോടതിയെ സമീപിച്ചു</title>
		<link>https://www.chandrikadaily.com/repair-work-should-be-carried-out-before-ramadan-shahi-juma-masjid-committee-of-sambhal-allahabad-high-court-was-approached.html</link>
					<comments>https://www.chandrikadaily.com/repair-work-should-be-carried-out-before-ramadan-shahi-juma-masjid-committee-of-sambhal-allahabad-high-court-was-approached.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 28 Feb 2025 12:15:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[court]]></category>
		<category><![CDATA[juma masjid]]></category>
		<category><![CDATA[sambhal]]></category>
		<category><![CDATA[uthar pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331898</guid>

					<description><![CDATA[അറ്റകുറ്റപ്പണിക്കായി തുറന്ന് കൊടുക്കണമെന്ന ഹരജിയെ ഹിന്ദുസംഘടനകളും ഉത്തർപ്രദേശ് സർക്കാരും കോടതിയിൽ എതിർത്തു]]></description>
										<content:encoded><![CDATA[<p>ലഖ്‌നൗ: റംസാന് മുന്നോടിയായി ഉത്തർപ്രദേശിലെ സംഭാലിലുള്ള ഷാഹി ജുമാമസ്ജിദിൽ അറ്റകുറ്റപ്പണികൾ നടത്താൻ അനുവദിക്കണമെന്ന ആവശ്യവുമായി മസ്ജിദ് മാനേജിംഗ് കമ്മിറ്റി. പള്ളിയിൽ അറ്റകുറ്റപ്പണികൾ, വൃത്തിയാക്കൽ, വൈറ്റ് വാഷിംഗ്, ലൈറ്റിംഗ് ജോലികൾ എന്നിവ നടത്താൻ മസ്ജിദിന്റെ നടത്തിപ്പുകാരെ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് അലഹബാദ് ഹൈക്കോടതിയെ സമീപിച്ചത്. പള്ളിയിൽ അവകാശവാദമുന്നയിച്ച് കൊണ്ടുള്ള ഹിന്ദു സംഘടനകളുടെ ഹരജികൾ കോടതിയിൽ നിലനിൽക്കെയാണ് നീക്കം. പള്ളിയുടെ പരിപാലകർ ഉൾപ്പടെ മൂന്നംഗ സംഘത്തോടൊപ്പം പള്ളിയിൽ അടിയന്തര പരിശോധന നടത്താൻ കോടതി ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ)യോട് നിർദ്ദേശിച്ചു.</p>
<p>ഫെബ്രുവരി 28 ന് രാവിലെ 10 മണിക്കുള്ളിൽ വിഷയത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പള്ളിയിൽ പെയിന്റിംഗ്, അറ്റകുറ്റപ്പണികൾ അങ്ങനെ എന്തെങ്കിലും ആവശ്യമുണ്ടോയെന്ന് എഎസ്ഐ റിപ്പോർട്ടിൽ വ്യക്തമാക്കേണ്ടതുണ്ട്. റംസാൻ ആരംഭിക്കുന്നതിന് മുമ്പ് പൂർത്തിയാക്കേണ്ട ജോലികളുടെ വീഡിയോ ദൃശ്യങ്ങൾ പകർത്താനും എഎസ്ഐക്ക് കോടതി നിർദേശം നൽകി. തുടർന്ന് ഹരജിയിൽ കോടതി അന്തിമ തീരുമാനം എടുക്കും.</p>
<p>അറ്റകുറ്റപ്പണിക്കായി തുറന്ന് കൊടുക്കണമെന്ന ഹരജിയെ ഹിന്ദുസംഘടനകളും ഉത്തർപ്രദേശ് സർക്കാരും കോടതിയിൽ എതിർത്തു. അറ്റകുറ്റപ്പണികളുടെയും മറ്റു ജോലികളുടെയും പേരിൽ പള്ളിയുടെ പരിപാലകർ ഹിന്ദു ക്ഷേത്രത്തിന്റെ പുരാവസ്തുക്കൾ, അടയാളങ്ങൾ, ചിഹ്നങ്ങൾ എന്നിവയെ വികൃതമാക്കുമെന്നാണ് പ്രധാന ഹരജിക്കാരനും അഭിഭാഷകനുമായ ഹരിശങ്കർ ജെയിൻ കോടതിയെ അറിയിച്ചത്. അതിനാൽ പള്ളി എഎസ്ഐ പരിശോധിക്കണമെന്നും വിവിധ ഹിന്ദുസംഘടന പ്രവർത്തകർ കോടതിയെ അറിയിച്ചു.</p>
<p>കൽക്കിക്ക് സമർപ്പിച്ചിരിക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ഹര ഹരി ക്ഷേത്രമാണ് പള്ളിയെന്നും, ജുമാ മസ്ജിദ് കെയർടേക്കിംഗ് കമ്മിറ്റി അത് ബലപ്രയോഗത്തിലൂടെയും നിയമവിരുദ്ധമായും ഉപയോഗിക്കുന്നു എന്നുമാണ് ഹിന്ദു പ്രവർത്തകർ സമർപ്പിച്ച ഹരജിയിൽ അവകാശപ്പെട്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/repair-work-should-be-carried-out-before-ramadan-shahi-juma-masjid-committee-of-sambhal-allahabad-high-court-was-approached.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംഭാലിൽ പൊലീസിന് നേരെ കല്ലെറിഞ്ഞെന്നാരോപിച്ച് ജയിലിലടച്ച മുസ്‌ലിം സ്ത്രീയെ വെറുതെ വിട്ടു</title>
		<link>https://www.chandrikadaily.com/a-muslim-woman-who-was-jailed-for-allegedly-throwing-stones-at-the-police-in-sambhal-was-acquitted.html</link>
					<comments>https://www.chandrikadaily.com/a-muslim-woman-who-was-jailed-for-allegedly-throwing-stones-at-the-police-in-sambhal-was-acquitted.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 22 Feb 2025 03:55:39 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Muslim woman]]></category>
		<category><![CDATA[sambhal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331038</guid>

					<description><![CDATA[കേസിൽ നിന്ന് മോചിതയായ ആദ്യ കുറ്റാരോപിതയും ഫർഹാനയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.]]></description>
										<content:encoded><![CDATA[<p>സംഭാൽ കലാപത്തി പൊലീസിന് നേരെ കല്ലെറിഞ്ഞെന്ന് ആരോപിച്ച് അറസ്റ്റിലായിരുന്ന മുസ്‌ലിം സ്ത്രീയെ വെറുതെ വിട്ട് കോടതി. നവംബർ 26 മുതൽ മൊറാദാബാദ് ജയിലിൽ കഴിയുന്ന സ്ത്രീയെ സംഭാലിലെ പ്രാദേശിക കോടതിയുടെ നിർദേശപ്രകാരമാണ് പ്രത്യേക അന്വേഷണ സംഘം വിട്ടയച്ചത്.</p>
<p>ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആദിത്യ സിങ് ബുധനാഴ്ച കുറ്റാരോപിതയായ ഫർഹാനയെ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിട്ടയക്കാൻ ഉത്തരവിട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. കേസിൽ നിന്ന് മോചിതയായ ആദ്യ കുറ്റാരോപിതയും ഫർഹാനയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. കല്ലെറിയൽ, വെടിവയ്പ്പ്, തീവയ്പ്പ് എന്നിവ ഉൾപ്പെട്ട അക്രമത്തിൽ ഫർഹാന ഉൾപ്പെടെ 79 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.</p>
<p>ഒരു വിവരദാതാവിന്റെ സൂചനയുടെ അടിസ്ഥാനത്തിലാണ് ഫർഹാനയെ പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് അന്വേഷണത്തിൽ ഫർഹാന നിരപരാധിയാണെന്ന് കണ്ടെത്തിയതായി അവരുടെ അഭിഭാഷകൻ ഗനി അൻവർ പറഞ്ഞു.</p>
<p>‘ഞങ്ങൾ മുതിർന്ന ഉദ്യോഗസ്ഥരെ സമീപിക്കുകയും ന്യായമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. അന്വേഷണത്തിൽ ഫർഹാന നിരപരാധിയാണെന്ന് തെളിഞ്ഞു. കോടതി ഫർഹാനയെ മോചിപ്പിക്കാൻ ഉത്തരവിട്ടതിന് ശേഷം, അവരെ ജയിലിൽ നിന്ന് മോചിപ്പിച്ചു.</p>
<p>ഫർഹാന നിരപരാധിയായിരുന്നു, അതിനുള്ള തെളിവുകൾ ഞങ്ങൾ നൽകിയിരുന്നു, കേസിൽ എന്റെ കക്ഷിക്ക് ക്ലീൻ ചിറ്റ് ലഭിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു,’ അൻവർ പറഞ്ഞു. അവർക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി ഫർഹാനയെ വിട്ടയക്കാൻ ഉത്തരവിടുകയായിരുന്നു.</p>
<p>2024 നവംബർ 24 ന്, ഷാഹി ജുമാ മസ്ജിദ് നിർമിച്ചത് ഒരു ഹിന്ദു ക്ഷേത്രത്തിന് മുകളിലാണെന്ന അവകാശവാദത്തെത്തുടർന്ന് കോടതി പള്ളിയിൽ സർവേ നടത്താൻ അനുമതി നൽകിയിരുന്നു. സംഭവത്തെ തുടർന്ന് സംഭാലിൽ കലാപം പൊട്ടിപ്പുറപ്പെട്ടു. മസ്ജിദിൽ നടത്തിയ സർവേയ്ക്കിടെ നാട്ടുകാർ പൊലീസുമായി ഏറ്റുമുട്ടി. ഇതിൽ ആറ് പേർ കൊല്ലപ്പെടുകയും 29 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-muslim-woman-who-was-jailed-for-allegedly-throwing-stones-at-the-police-in-sambhal-was-acquitted.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശാഹി ജമാ മസ്ജിദ് സര്&#x200d;വേ;പൊലീസ് വെടിവെപ്പില്&#x200d; മരണം അഞ്ചായി</title>
		<link>https://www.chandrikadaily.com/1shahi-jama-masjid-survey-five-killed-in-police-firing.html</link>
					<comments>https://www.chandrikadaily.com/1shahi-jama-masjid-survey-five-killed-in-police-firing.html#respond</comments>
		
		<dc:creator><![CDATA[Lubna Sherin K P]]></dc:creator>
		<pubDate>Mon, 25 Nov 2024 08:58:04 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[sambhal]]></category>
		<category><![CDATA[sambhal mosque]]></category>
		<category><![CDATA[Uttar Pradesh]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=318940</guid>

					<description><![CDATA[സംഭാല്&#x200d; എം.പി സിയാവുര്&#x200d; റഹ്മാനെതിരെ പൊലീസ് കേസെടുത്തു]]></description>
										<content:encoded><![CDATA[<p>ഉത്തര്&#x200d;പ്രദേശ്: സംഭാലില്&#x200d; പ്രതിഷേധക്കാര്&#x200d;ക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പില്&#x200d; കൊല്ലപ്പെട്ടവരുടെ എണ്ണം അഞ്ചായി.ഇന്നലെയുണ്ടായ വെടിവെപ്പില്&#x200d; മൂന്ന് പേര്&#x200d; സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടിരുന്നു. നഈം, ബിലാല്&#x200d;, നുഅ്മാന്&#x200d; എന്നിവരാണ് ഇന്നലെ കൊല്ലപ്പെട്ടത്.ഇന്ന് മരിച്ചവരുടെ പേര് വിവരങ്ങള്&#x200d; പുറത്തുവന്നിട്ടില്ല. 30 പോലീസ് ഉദ്യോഗസ്ഥര്&#x200d; ഉള്&#x200d;പ്പെടെ നിരവധി പേര്&#x200d;ക്ക് പരിക്കേറ്റു.സംഭാലിലെ ശാഹി ജമാ മസ്ജിദില്&#x200d; നടത്തിയ സര്&#x200d;വേയില്&#x200d; പ്രതിഷേതധിച്ചവര്&#x200d;ക്ക് നേരെ പൊലീസ് വെടിയുതിര്&#x200d;ക്കുകയായിരുന്നു. മുഗളന്മാര്&#x200d; ക്ഷേത്രം തകര്&#x200d;ത്ത് മസ്ജിദ് നിര്&#x200d;മിച്ചുവെന്ന ഹിന്ദുത്വ വാദികളുടെ പരാതിയില്&#x200d; കോടതി നിര്&#x200d;ദേശത്തെ തുടര്&#x200d;ന്നാണ് സര്&#x200d;വേ നടത്തിയത്.</p>
<p>സംഭവത്തില്&#x200d; സംഭാല്&#x200d; എം.പി സിയാവുര്&#x200d; റഹ്മാനെതിരെ പൊലീസ് കേസെടുത്തു.സ്പര്ദ്ധ ഉണ്ടാക്കാന്&#x200d; ശ്രമിച്ചുവെന്ന് ആരോപിച്ചാണ് കേസ്.കൃത്യനിര്&#x200d;വഹണം തടസ്സപ്പെടുത്തിയെന്നും എഫ്‌ഐആറിലുണ്ട്.സംഘര്&#x200d;ഷത്തെ തുടര്&#x200d;ന്ന് കര്&#x200d;ശനമായ സുരക്ഷാ നടപടികള്&#x200d; ഏര്&#x200d;പ്പെടുത്തുകയും നിരോധന ഉത്തരവുകള്&#x200d; നടപ്പിലാക്കുകയും ചെയ്തു.പ്രദേശത്തെ ഇന്റര്&#x200d;നെറ്റ് സേവനങ്ങള്&#x200d; നിര്&#x200d;ത്തി വെച്ചു.24 മണിക്കൂര്&#x200d; നേരത്തേക്കാണ് ഇന്റര്&#x200d;നെറ്റ് സേവനങ്ങള്&#x200d; നിര്&#x200d;ത്തിവച്ചത്.</p>
<p>12-ാം ക്ലാസ് വരെയുള്ള എല്ലാ സ്‌കൂളുകളും കോളേജുകളും അടച്ചു. കല്ലുകള്&#x200d;, സോഡ കുപ്പികള്&#x200d;, തീപിടിക്കുന്നതോ സ്‌ഫോടക വസ്തുക്കള്&#x200d; എന്നിവ വാങ്ങുന്നതിനോ സംഭരിക്കുന്നതിനോ പൗരന്മാരെ വിലക്കിക്കൊണ്ട് ജില്ലാ ഭരണകൂടം ഉത്തരവിറക്കി.പൊതുയോഗങ്ങള്&#x200d; നിരോധിച്ചുകൊണ്ടുള്ള ഉത്തരവുകള്&#x200d; നടപ്പിലാക്കിയിരുന്നു.പുറത്തുനിന്നുള്ളവര്&#x200d;ക്ക് നവംബര്&#x200d; 30 വരെ വിലക്കേര്&#x200d;പ്പെടുത്തിയിട്ടുണ്ട്.</p>
<p>അക്രമത്തില്&#x200d; പ്രതിപക്ഷ പാര്&#x200d;ട്ടികള്&#x200d; ബി.ജെ.പിയെ രൂക്ഷമായി വിമര്&#x200d;ശിച്ചു.മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ബി.ജെ.പി-ആര്&#x200d;.എസ്.എസിന്റെയും ആസൂത്രിതമായ ഗൂഢാലോചനയുടെ ഫലമാണിതെന്ന് കോണ്&#x200d;ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് ദുരുപയോഗത്തില്&#x200d; നിന്ന് ശ്രദ്ധ തിരിക്കാന്&#x200d; അക്രമം സംഘടിപ്പിക്കുകയാണ് ബി.ജെ.പിയെന്ന് സമാജ്വാദി പാര്&#x200d;ട്ടി അധ്യക്ഷന്&#x200d; അഖിലേഷ് യാദവ് ആരോപിച്ചു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1shahi-jama-masjid-survey-five-killed-in-police-firing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
