<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sana fathima kasaragod &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sana-fathima-kasaragod/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 09 Aug 2017 10:55:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sana fathima kasaragod &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നാടിന്റെ പ്രാര്‍ത്ഥനകള്‍ വിഫലമായി; സനഫാത്തിമയുടെ മൃതദേഹം പരിയാരത്തേക്ക്</title>
		<link>https://www.chandrikadaily.com/sana-fathima-kasarkode-news.html</link>
					<comments>https://www.chandrikadaily.com/sana-fathima-kasarkode-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 Aug 2017 10:03:44 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sana fathima death]]></category>
		<category><![CDATA[Sana fathima kasaragod]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39537</guid>

					<description><![CDATA[കാസര്‍കോഡ്: ഒരാഴ്ച്ചത്തെ നീണ്ട തിരച്ചിലിന് ശേഷം സനഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. കാണാതായതു മുതല്‍ കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിലില്‍ കുടുംബത്തിനൊപ്പം ആ നാടുമുണ്ടായിരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചിട്ടുണ്ടാകില്ലെന്ന അവസാന പ്രതീക്ഷയും വെറുതെയാക്കി സനയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നാടിന്റെയൊന്നാകെയുള്ള പ്രാര്‍ത്ഥനകള്‍ വിഫലമായി പുഴയില്‍ നിന്നും ഉച്ചക്കുശേഷം സനയുടെ മൃതദേഹം കണ്ടെടുത്തു. സനയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുമെന്ന് രാജപുരം എസ്.ഐ അറിയിച്ചു. പുഴയില്‍ ഒലിച്ചുപോയതാകാമെന്ന സംശയത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും കോസ്റ്റല്‍ ഗാര്‍ഡും നാട്ടുകാരുടെ സഹായത്തോടെ പാണത്തൂര്‍ പുഴയിലും കുട്ടി [&#8230;]]]></description>
										<content:encoded><![CDATA[<p>കാസര്&#x200d;കോഡ്: ഒരാഴ്ച്ചത്തെ നീണ്ട തിരച്ചിലിന് ശേഷം സനഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. കാണാതായതു മുതല്&#x200d; കുഞ്ഞിന് വേണ്ടിയുള്ള തിരച്ചിലില്&#x200d; കുടുംബത്തിനൊപ്പം ആ നാടുമുണ്ടായിരുന്നു. എന്നാല്&#x200d; ഒന്നും സംഭവിച്ചിട്ടുണ്ടാകില്ലെന്ന അവസാന പ്രതീക്ഷയും വെറുതെയാക്കി സനയെ മരിച്ചനിലയില്&#x200d; കണ്ടെത്തുകയായിരുന്നു. നാടിന്റെയൊന്നാകെയുള്ള പ്രാര്&#x200d;ത്ഥനകള്&#x200d; വിഫലമായി പുഴയില്&#x200d; നിന്നും ഉച്ചക്കുശേഷം സനയുടെ മൃതദേഹം കണ്ടെടുത്തു. സനയുടെ മൃതദേഹം പരിയാരം മെഡിക്കല്&#x200d; കോളേജിലേക്ക് കൊണ്ടുപോവുമെന്ന് രാജപുരം എസ്.ഐ അറിയിച്ചു.</p>
<p>പുഴയില്&#x200d; ഒലിച്ചുപോയതാകാമെന്ന സംശയത്തില്&#x200d; പോലീസും ഫയര്&#x200d;ഫോഴ്‌സും കോസ്റ്റല്&#x200d; ഗാര്&#x200d;ഡും നാട്ടുകാരുടെ സഹായത്തോടെ പാണത്തൂര്&#x200d; പുഴയിലും കുട്ടി ഒലിച്ചുപോയെന്ന് സംശയിക്കുന്ന ഓവുചാലിലും തിരച്ചില്&#x200d; നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ ദുരന്തനിവാരണസേനയും പാണത്തൂരെത്തി തെരച്ചില്&#x200d; നടത്തിയിരുന്നു. എന്നാല്&#x200d; കുഞ്ഞിനെ കണ്ടെത്താനായിരുന്നില്ല. പവിത്രംകയത്ത് പുഴയുടെ അടിത്തട്ടില്&#x200d; നിന്നും മൃതദേഹം ഇന്ന് കണ്ടെത്തി.</p>
<p>ഇക്കഴിഞ്ഞ ആഗസ്ത് മൂന്നിന് വ്യാഴാഴ്ച വൈകിട്ടാണ് പാണത്തൂര്&#x200d; ബാപ്പുങ്കയത്തെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന സനയെ കാണാതാവുന്നത്.തിരച്ചില്&#x200d; തുടരുമ്പോഴും കുഞ്ഞിനെ കണ്ടു കിട്ടാത്തതിനാല്&#x200d; കുടുംബാംഗങ്ങള്&#x200d;ക്ക് അതൃപ്തിയും ഉണ്ടായിരുന്നു. കാണാതായ സംഭവത്തില്&#x200d; ദുരൂഹതയുണ്ടെന്ന് ആരോപിച്ച് വീട്ടുകാര്&#x200d; രംഗത്തെത്തിയതോടെ പോലീസ് വെട്ടിലായി. കുട്ടിയെ കണ്ടുകിട്ടിയെന്ന വാട്‌സ്അപ്പ് സന്ദേശവും ഇതിനിടെ പരന്നത് ദുരൂഹത വര്&#x200d;ദ്ധിപ്പിച്ചു. സന്ദേശം വന്ന നമ്പറിലേക്ക് വിളിച്ചെങ്കിലും മറുപടിയുണ്ടായിരുന്നില്ല. പിന്നീട് തെറ്റായ സന്ദേശം അയച്ചതിന് ക്ഷമാപണവും നമ്പറില്&#x200d; നിന്ന് വന്നു. കുട്ടിയെ കണ്ടെത്താന്&#x200d; അയല്&#x200d;വീടുകളില്&#x200d; അന്വേഷണം നടത്തണമെന്ന വീട്ടുകാരുടെ ആവശ്യം പോലീസ് തള്ളിക്കളഞ്ഞതായും വീട്ടുകാര്&#x200d; ആരോപിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sana-fathima-kasarkode-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;എന്റെ മകള്‍ക്ക് വെള്ളം പേടിയാണ്. അവളെ കാണാതായത് വെള്ളത്തില്‍ വീണല്ല&#8217;: കാസറഗോഡ് കാണാതായ സനഫാത്വിമയുടെ ഉപ്പ പറയുന്നു</title>
		<link>https://www.chandrikadaily.com/sana-fathima-kasaragod.html</link>
					<comments>https://www.chandrikadaily.com/sana-fathima-kasaragod.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 07 Aug 2017 14:30:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Sana fathima kasaragod]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39247</guid>

					<description><![CDATA[കാസറഗോഡ്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ സനഫാത്വിമക്ക് വേണ്ടി ഒരു നാട് തേങ്ങുകയാണ്. പാണത്തൂര്‍ ബാപ്പുങ്കയത്ത് ഇബ്രാഹിമിന്റെ മകള്‍ സനാ ഫാത്തിമയെ കാണാതായിട്ട് നാലു ദിവസം പിന്നിടുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് മുറ്റത്തിറങ്ങി കളിക്കുന്നതിനിടയില്‍ കുട്ടിയെ കാണാതായത്. വീടിനോട് ചേര്‍ന്ന് ഒരു ചെറിയ നീര്‍ച്ചാലുണ്ട്. മഴപെയ്‌തൊഴിഞ്ഞ സമയമായതിനാല്‍ നീര്‍ച്ചാലില്‍ നല്ല ഒഴുക്കുണ്ടായിരുന്നു. സന ഒഴുക്കില്‍പ്പെട്ടിരിക്കാം എന്ന അനുമാനം ഉണ്ടായിരുന്നു. എന്നാല്‍ &#8216;എന്റെ മകള്‍ക്ക് വെള്ളം പേടിയാണ്. അവളെ കാണാതായത് വെള്ളത്തില്‍ വീണല്ല എന്നാണ് സനയുടെ വാപ്പ പറയുന്നത്. കുട്ടിക്കായി തിരച്ചില്‍ ഊര്‍ജിതമാണെങ്കിലും [&#8230;]]]></description>
										<content:encoded><![CDATA[<p>കാസറഗോഡ്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാണാതായ സനഫാത്വിമക്ക് വേണ്ടി ഒരു നാട് തേങ്ങുകയാണ്. പാണത്തൂര്&#x200d; ബാപ്പുങ്കയത്ത് ഇബ്രാഹിമിന്റെ മകള്&#x200d; സനാ ഫാത്തിമയെ കാണാതായിട്ട് നാലു ദിവസം പിന്നിടുന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് മുറ്റത്തിറങ്ങി കളിക്കുന്നതിനിടയില്&#x200d; കുട്ടിയെ കാണാതായത്. വീടിനോട് ചേര്&#x200d;ന്ന് ഒരു ചെറിയ നീര്&#x200d;ച്ചാലുണ്ട്. മഴപെയ്‌തൊഴിഞ്ഞ സമയമായതിനാല്&#x200d; നീര്&#x200d;ച്ചാലില്&#x200d; നല്ല ഒഴുക്കുണ്ടായിരുന്നു. സന ഒഴുക്കില്&#x200d;പ്പെട്ടിരിക്കാം എന്ന അനുമാനം ഉണ്ടായിരുന്നു. എന്നാല്&#x200d; &#8216;എന്റെ മകള്&#x200d;ക്ക് വെള്ളം പേടിയാണ്. അവളെ കാണാതായത് വെള്ളത്തില്&#x200d; വീണല്ല എന്നാണ് സനയുടെ വാപ്പ പറയുന്നത്. കുട്ടിക്കായി തിരച്ചില്&#x200d; ഊര്&#x200d;ജിതമാണെങ്കിലും തിരോധാനത്തില്&#x200d; ദുരൂഹത ഏറുകയാണ്. കുട്ടി ആരുടെയെങ്കിലും കയ്യില്&#x200d; അകപ്പെട്ടിട്ടുണ്ടോ എന്ന സംശയത്തിലാണ് ബന്ധുക്കള്&#x200d;.</p>
<p>&#8216;എന്റെ മകള്&#x200d;ക്ക് വെള്ളം പേടിയാണ്. അവളെ കാണാതായത് വെള്ളത്തില്&#x200d; വീണല്ല., എന്നാലും തങ്ങളുടെ ഭാഗ്യക്കേടുമൂലം അങ്ങനെ സംഭവിച്ചതാണെങ്കിലോ എന്നു സ്വയം സമാധാനിച്ചു നാട്ടുകാരുടെയും പൊലീസിന്റെയും ശ്രമങ്ങളുമായി സഹകരിക്കുകയാണ്.&#8217; എന്നാണ് സനയുടെ ഉപ്പ പറയുന്നു.</p>
<p>സാധാരണ ഓവുചാലില്&#x200d; വെള്ളം നിറഞ്ഞാല്&#x200d; തന്നെ കുട്ടി പുറത്തേക്കിറങ്ങാറില്ല. കുട്ടി പുറത്തേക്കിറങ്ങിയപ്പോള്&#x200d; കൂടുതല്&#x200d; ശ്രദ്ധിക്കാത്തതും അതുകൊണ്ടാണെന്നു ബന്ധുക്കള്&#x200d; സാക്ഷ്യം പറയുന്നു. തൊട്ടടുത്തുള്ള മൂന്നു വീടുകളില്&#x200d; മാത്രമാണു സാധാരണ മകള്&#x200d; പോകുന്നത്. കാണാതായ ഉടന്&#x200d; ഈ വീടുകളില്&#x200d; അന്വേഷണം നടത്തിയിരുന്നുവെന്നും വ്യാഴാഴ്ച വൈകിട്ട് അസാധാരണമായ എന്തോ സംഭവിച്ചു എന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും ഇബ്രാഹിം പറയുന്നു.</p>
<p>മകളെ കാണാതായതിന് പിന്നിലെ തങ്ങളുടെ സംശയം പൊലീസിനെ അറിയിച്ചിരുന്നതായും ഇവര്&#x200d; പറയുന്നു. ഇതേതുടര്&#x200d;ന്ന് പൊലീസ് ഇത്തരത്തില്&#x200d; അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സംഭവദിവസം പ്രദേശത്തു നാടോടികള്&#x200d; ഉണ്ടായിരുന്നതായി നാട്ടുകാര്&#x200d; പറയുന്നുണ്ടെങ്കിലും സംഭവ ദിവസമോ മുന്&#x200d;പുള്ള ദിവസമോ പരിചയമില്ലാത്ത ആരും വീട്ടിലെത്തിയതായി ഓര്&#x200d;ക്കുന്നില്ലെന്നും പിതാവ് പറഞ്ഞു.</p>
<p>അതേ സമയം കേസില്&#x200d; വിപുലമായ അന്വേഷണം വേണമെന്നും ആവശ്യമുണ്ട്. കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് വ്യാജ വാട്സാപ്പ് സന്ദേശമയച്ചയാളെക്കുറിച്ച് അന്വേഷണം വേണമെന്ന ആവശ്യവുമായി ബന്ധുക്കള്&#x200d; രംഗത്തെത്തി. പാണത്തൂരിലെയും സമീപപ്രദേശങ്ങളിലേയും വീടുകളില്&#x200d; തിരച്ചില്&#x200d; നടത്തണമെന്നും സനയുടെ ഉറ്റവര്&#x200d; ആവശ്യപ്പെടുന്നു.</p>
<p>സന ഒഴുക്കില്&#x200d;പ്പെട്ടിരിക്കാം എന്ന അനുമാനം മാറ്റിവച്ച് വിശദമായ അന്വേഷണം വേണമെന്നാണ് ബന്ധുക്കളുടെ നിലപാട്. പ്രദേശത്തുള്ള ആരെങ്കിലും ദുരുദ്ദേശത്തോടെ കുട്ടിയെ തട്ടിയെടുത്തിട്ടുണ്ടാകാനുള്ള സാധ്യതയിലേക്ക് അവര്&#x200d; വിരല്&#x200d;ചൂണ്ടുന്നു. സനയെക്കാണാതായി മണിക്കൂറുകള്&#x200d;ക്കകം കുട്ടിയെ കണ്ടെത്തി എന്ന് പ്രദേശത്തെ വാട്സാപ്പ് ഗ്രൂപ്പുകളില്&#x200d; സന്ദേശം വന്നിരുന്നു. നൗഷാദ് ഇളയമ്പാടി എന്നയാളുടെ പേരിലായിരുന്നു സന്ദേശം. കുട്ടിയുടെ ബന്ധുക്കള്&#x200d; ഉടന്&#x200d; ഈ നമ്പറില്&#x200d; വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. അല്&#x200d;പസമയം കഴിഞ്ഞ് ഇതേ നമ്പറില്&#x200d; നിന്ന് തെറ്റായ സന്ദേശം അയച്ചതില്&#x200d; ക്ഷമാപണവുമെത്തി.</p>
<p>അങ്കണവാടിയില്&#x200d; നിന്നും ഉമ്മയോടൊപ്പമാണ് കുട്ടി വീട്ടിലെത്തിയത്. മുറ്റത്തിറങ്ങി കളിക്കുന്നതിനിടയില്&#x200d; കുട്ടിയെ കാണാതാവുകയായിരുന്നു. വീടിനോട് ചേര്&#x200d;ന്ന് ഒരു ചെറിയ നീര്&#x200d;ച്ചാലുണ്ട്. മഴപെയ്തൊഴിഞ്ഞ സമയമായതിനാല്&#x200d; നീര്&#x200d;ച്ചാലില്&#x200d; നല്ല ഒഴുക്കുണ്ടായിരുന്നു. കുട്ടി ഒഴുക്കില്&#x200d;പ്പെട്ടു എന്നാണ് ആദ്യം കരുതിയത്. നീര്&#x200d;ച്ചാലിനോട് ചേര്&#x200d;ന്ന് കുട്ടിയുടെ കുട കണ്ടെത്തിയതും സംശയം ബലപ്പെടുത്തി. ഒരു കിലോമീറ്റര്&#x200d; അകലെ പുഴയിലാണ് ഈ നീര്&#x200d;ച്ചാല്&#x200d; ചേരുന്നത്. റോഡിനോട് ചേര്&#x200d;ന്ന് പൈപ്പിലൂടെയാണ് നീര്&#x200d;ച്ചാലിലെ വെള്ളം കടന്ന് പോകുന്നത്. പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തില്&#x200d; പൈപ്പ് പൊട്ടിച്ച് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. സമീപപ്രദേശങ്ങളിലെ വീടുകളില്&#x200d; പരിശോധന നടത്തണമെന്ന ആവശ്യം അന്വേഷണ സംഘം പരിഗണിച്ചില്ലെന്ന് പരാതിയുണ്ട്. ഇപ്പോഴത്തെ അന്വേഷണത്തില്&#x200d; കുടുംബം തൃപ്തരല്ല. ദിവസങ്ങള്&#x200d; പിന്നിടുന്തോറും സനയുടെ തിരോധാനത്തിലെ ദുരൂഹതയും ഏറുകയാണ്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sana-fathima-kasaragod.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
