<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>SANGPARIVAR &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sangparivar/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 14 Sep 2025 12:25:46 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>SANGPARIVAR &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വിഷം പുരട്ടിയ വാക്കുകള്‍ കൊണ്ട് സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നത്; രമേശ് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/1sangh-parivar-tries-to-create-communal-rivalry-with-poisoned-words-ramesh-chennithala.html</link>
					<comments>https://www.chandrikadaily.com/1sangh-parivar-tries-to-create-communal-rivalry-with-poisoned-words-ramesh-chennithala.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 14 Sep 2025 12:24:18 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[congressleader]]></category>
		<category><![CDATA[news]]></category>
		<category><![CDATA[rameshchennithala]]></category>
		<category><![CDATA[SANGPARIVAR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=354091</guid>

					<description><![CDATA[കേസരിയിലെ 'ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ ' എന്ന ലേഖനം ക്രൈസ്തവ സമുദായത്തെ ഇന്ത്യയുടെ ശത്രുവാക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.]]></description>
										<content:encoded><![CDATA[<p>കേസരിയിലെ &#8216;ആഗോള മതപരിവര്&#x200d;ത്തനത്തിന്റെ നാള്&#x200d;വഴികള്&#x200d; &#8216; എന്ന ലേഖനം ക്രൈസ്തവ സമുദായത്തെ ഇന്ത്യയുടെ ശത്രുവാക്കി പ്രതിഷ്ഠിക്കാനുള്ള ശ്രമമാണെന്ന് കോണ്&#x200d;ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിഷം പുരട്ടിയ വാക്കുകള്&#x200d; കൊണ്ട് സാമുദായിക സ്പര്&#x200d;ദ്ധ സൃഷ്ടിക്കാനാണ് സംഘപരിവാര്&#x200d; ശ്രമിക്കുന്നതെന്നും അദ്ദേഹം വിമര്&#x200d;ശിച്ചു.</p>
<p>ക്രിസ്ത്യന്&#x200d; സമുദായത്തെ കയ്യിലെടുക്കാന്&#x200d; അരമനകള്&#x200d; കയറിയിറങ്ങുന്ന ബിജെപി നേതൃത്വം ഈ ലേഖനത്തെ തള്ളിപ്പറയാന്&#x200d; തയ്യാറാണോ എന്ന് ചെന്നിത്തല ചോദിച്ചു.</p>
<p>ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന ഭാരവാഹി എഴുതിയ ഈ ലേഖനം ക്രിസ്ത്യന്&#x200d; സമുദായത്തെ ഇന്ത്യയുടെ ശത്രുവായി പ്രഖ്യാപിക്കുന്നു. ക്രൈസ്തവ സമുദായത്തിലേക്ക് മാറിയവര്&#x200d; സ്വന്തം രാജ്യത്തോട് കുറു നഷ്ടപ്പെട്ട രാജ്യവിരുദ്ധരാണ് എന്നാണ് ലേഖകന്&#x200d; സമര്&#x200d;ഥിക്കാന്&#x200d; ശ്രമിക്കുന്നത്. ഒരു സമുദായത്തെ ഒന്നടങ്കം രാഷ്ട്രവിരുദ്ധര്&#x200d; ആക്കി മാറ്റാനുള്ള ശ്രമമാണ് ഈ ലേഖനത്തില്&#x200d; നടത്തിയിരിക്കുന്നത്. ഇതിനോട് സംഘപരിവാറും ബിജെപിയും തങ്ങളുടെ സമീപനം വ്യക്തമാക്കണം.</p>
<p>വിഷം പുരട്ടിയ വാക്കുകള്&#x200d; കൊണ്ട് വെറുപ്പ് വിളമ്പുകയാണ് ഈ ലേഖനത്തില്&#x200d; ഉടനീളം. മത വൈരം കൊണ്ട് അന്ധമായി തീര്&#x200d;ന്ന ഒരു പ്രസ്ഥാനത്തിന് മാത്രമേ ഇത്തരമൊരു വാദഗതി മുന്നോട്ടു വെക്കാനാകു. ഇന്ത്യയിലെ വിവിധ വനമേഖലകള്&#x200d; കേന്ദ്രീകരിച്ചുള്ള സായുധ വിപ്ലവത്തിന് സഹായം നല്&#x200d;കുന്നത് പോലും ക്രിസ്തീയ സഭകളാണ് എന്ന അതീവ ഗുരുതരവും ദുരുപദിഷ്ടവുമായ ആരോപണം കൂടി ഇതില്&#x200d; ഉന്നയിക്കുന്നുണ്ട്.</p>
<p>ഒരു സമുദായത്തെ ഒന്നടങ്കം പ്രതിക്കൂട്ടില്&#x200d; നിര്&#x200d;ത്തി അവര്&#x200d;ക്കെതിരെ വ്യാപകമായ ആക്രമണത്തിന് ഇതര മതസ്ഥരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള കപട വാദങ്ങളും കലാപാഹ്വാനവുമാണ് ഈ ലേഖനത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഈ വിഷയത്തില്&#x200d; തങ്ങളുടെ നിലപാട് വ്യക്തമാക്കാന്&#x200d; ബിജെപി, സംഘപരിവാര്&#x200d; നേതൃത്വങ്ങള്&#x200d; തയ്യാറാകണം. ലേഖനം ഉടനടി പിന്&#x200d;വലിക്കണം- രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1sangh-parivar-tries-to-create-communal-rivalry-with-poisoned-words-ramesh-chennithala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഈസ്റ്റര്‍ പ്രാര്‍ത്ഥനാ യോഗത്തിനടെയുണ്ടായ സംഘ്പരിവാര്‍ ആക്രമണം; കേസെടുക്കാതെ ഗുജറാത്ത് പൊലീസ്</title>
		<link>https://www.chandrikadaily.com/1sangh-parivar-attack-during-easter-prayer-meeting-gujarat-police-without-filing-a-case.html</link>
					<comments>https://www.chandrikadaily.com/1sangh-parivar-attack-during-easter-prayer-meeting-gujarat-police-without-filing-a-case.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 21 Apr 2025 06:03:36 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bajrang dal]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[Church Attack]]></category>
		<category><![CDATA[gujarat police]]></category>
		<category><![CDATA[SANGPARIVAR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=338788</guid>

					<description><![CDATA[ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവര്‍ത്തകര്‍ ഇരച്ചു കയറി പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അടക്കം അക്രമിക്കുകയായിരുന്നു]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദില്&#x200d; ക്രിസ്ത്യന്&#x200d; പള്ളിയില്&#x200d; പ്രാര്&#x200d;ത്ഥനാ യോഗം നടക്കുന്നതിനിടെ അതിക്രമിച്ചു കടന്ന സംഘ്പരിവാര്&#x200d; പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ കേസെടുക്കാതെ ഗുജറാത്ത് പൊലീസ്.</p>
<p>ഈസ്റ്റര്&#x200d; പ്രാര്&#x200d;ത്ഥനാ യോഗത്തിലേക്കാണ് ആയുധങ്ങളുമായി വിഎച്ച്പി, ബജ്രംഗ്ദള്&#x200d; പ്രവര്&#x200d;ത്തകര്&#x200d; അതിക്രമിച്ചു കടന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. വിഷയത്തില്&#x200d; ഇരുകൂട്ടരും പരാതി നല്&#x200d;കിയിട്ടുണ്ടെന്നാണ് ഗുജറാത്ത് പൊലീസിന്റെ വാദം. നിര്&#x200d;ബന്ധിത മതപരിവര്&#x200d;ത്തനം നടത്തുകയാണെന്നാരോപിച്ച് സംഘ്പരിവാര്&#x200d; സംഘടനകള്&#x200d; പരാതി നല്&#x200d;കിയിട്ടുണ്ട്.</p>
<p>ആയുധങ്ങളുമായി പള്ളിക്കകത്തേക്ക് പ്രവര്&#x200d;ത്തകര്&#x200d; ഇരച്ചു കയറി പള്ളിയിലുണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും അടക്കം അക്രമിക്കുകയായിരുന്നു. ക്രിസ്ത്യന്&#x200d; മതവിഭാഗങ്ങള്&#x200d;ക്കെതിരെ രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടാകുന്ന ആക്രമണങ്ങള്&#x200d;ക്കിടയില്&#x200d; അഹമ്മദാബാദിലെ സംഭവം സാമൂഹിക മാധ്യമങ്ങളിലടക്കം വലിയ വിമര്&#x200d;ശനത്തിന് ഇടയാക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1sangh-parivar-attack-during-easter-prayer-meeting-gujarat-police-without-filing-a-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയില്&#x200d; ക്രൈസ്തവര്&#x200d;ക്കെതിരായ സംഘ്പരിവാര്&#x200d; അക്രമം വര്&#x200d;ധിക്കുന്നു</title>
		<link>https://www.chandrikadaily.com/gang-violence-against-christians-is-on-the-rise-in-india.html</link>
					<comments>https://www.chandrikadaily.com/gang-violence-against-christians-is-on-the-rise-in-india.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sat, 25 Jan 2025 08:21:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[christians]]></category>
		<category><![CDATA[SANGPARIVAR]]></category>
		<category><![CDATA[United Christian Forum]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327318</guid>

					<description><![CDATA[നിലനില്&#x200d;പിന് ഭീഷണിയിലെന്ന് യുണൈറ്റഡ് ക്രിസ്റ്റ്യന്&#x200d; ഫോറം]]></description>
										<content:encoded><![CDATA[<p>ഇന്ത്യയില്&#x200d; ക്രൈസ്തവര്&#x200d;ക്കെതിരായ സംഘ്പരിവാര്&#x200d; അക്രമം നാള്&#x200d;ക്കുനാള്&#x200d; വര്&#x200d;ധിക്കുകയാണെന്നും ഇങ്ങനെ പോയാല്&#x200d; നിലനില്&#x200d;പ് തന്നെ ഭീഷണിയിലാണെമന്നും യുണൈറ്റഡ് ക്രിസ്ത്യന്&#x200d; ഫോറം. 2014ല്&#x200d; 127 എണ്ണമായിരുന്നു അക്രമങ്ങളെങ്കില്&#x200d; 2024ല്&#x200d; അത് 834 ആയി ഉയര്&#x200d;ന്നു. ഉത്തര്&#x200d;പ്രദേശിലും ഛത്തീസ്ഗഡിലുമാണ് കൂടുതല്&#x200d; അതിക്രമങ്ങള്&#x200d;. പല അക്രമങ്ങളും റിപ്പോര്&#x200d;ട്ട് ചെയ്യപ്പെടുന്നില്ല. ക്രിസ്മസ് കാലത്ത് മാത്രം 14 അക്രമങ്ങള്&#x200d; ക്രിസ്ത്യാനികള്&#x200d;ക്കെതിരെ നടന്നു. ഇന്ത്യയിലെ ക്രിസ്തീയ സമൂഹം ഭീതിയോടെയാണ് കഴിയുന്നതെന്ന് ക്രിസ്ത്യന്&#x200d; ഫോറം പ്രസിഡന്റ് ഡോ. മൈക്കിള്&#x200d; വില്ല്യംസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gang-violence-against-christians-is-on-the-rise-in-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേരളം വിറങ്ങലിച്ചുനില്&#x200d;ക്കുമ്പോള്&#x200d; സംഘപരിവാറുകാരനേ ഇങ്ങനെ പറയാന്&#x200d; കഴിയൂ !</title>
		<link>https://www.chandrikadaily.com/vvsakerala-sangkparivar-boat.html</link>
					<comments>https://www.chandrikadaily.com/vvsakerala-sangkparivar-boat.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 08 May 2023 10:33:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Boat]]></category>
		<category><![CDATA[SANGPARIVAR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252422</guid>

					<description><![CDATA[ഇത്തരം ജന്മങ്ങളുടെ പെരുകലാണ് വരും കാലത്തെ കൂടുതല്&#x200d; ഭയചകിതമാക്കുന്നത് ]]></description>
										<content:encoded><![CDATA[<p>താനൂര്&#x200d; ബോട്ട് ദുരന്തം സംബന്ധിച്ച വാര്&#x200d;ത്തക്ക് താഴെ ചിരിയുടെ ഇമോജിയും മലപ്പുറമല്ലേ ,കുഴപ്പമില്ല എന്ന കമന്റുമായി സംഘപരിവാറുകാര്&#x200d;. ആറ് പിഞ്ചുകുട്ടികളടക്കം 22 പേര്&#x200d; മരണപ്പെട്ട് കേരളം ഔദ്യോഗിക ദു:ഖാചരണം നടത്തുമ്പോള്&#x200d; മനുഷ്യനായി പിറന്നവര്&#x200d;ക്കല്ലാതെ ഇങ്ങനെ പറയാനും എഴുതാനും കഴിയുമോ എന്ന് ചോദിക്കുകയാണ് മലയാളികള്&#x200d;.ഇതിനെതിരെ വലിയ പ്രതികരണമാണ് വന്നുകൊണ്ടിരിക്കുന്നത്.</p>
<p>നെറ്റിസണ്&#x200d; സി.എന്&#x200d; ജയരാജന്റെ ഫെയ്‌സ്ബുക് പോസ്റ്റ്:</p>
<p>&#8216;നിഖില്&#x200d; നേമം ഒറ്റപ്പെട്ട പ്രതിഭാസമല്ല. സംഘപരിവാര്&#x200d; വിഷം കുത്തിവെച്ച് കുത്തിവെച്ച് ഉണ്ടാക്കിയ മനുഷ്യ രൂപങ്ങളില്&#x200d; ഒന്നാവണം &#8230;<br />
അഥവാ ഇനിയും പുറത്തു കൊണ്ടു വരേണ്ട fake id ആവണം &#8230;.<br />
Nikhil Nemam എന്ന സാമൂഹ്യ fb id  ഗുണഗണമായി പ്രഖ്യാപിച്ചിട്ടുള്ളത് താന്&#x200d; ആര്&#x200d; എസ് എസുകാരനാണെന്നാണ് &#8230;<br />
കേരളാ സ്റ്റോറിയെ കുറിച്ച് അനുരാഗ് ഠാക്കുറും മോദിയും ഒക്കെ നടത്തുന്ന പ്രസംഗ ഭാഗങ്ങള്&#x200d; വരെ ഉദ്ധരിച്ച് ഫേസ്ബുക്ക് പോസ്റ്റുകള്&#x200d; കണ്ടു&#8230;.<br />
ഇയാള്&#x200d;  ചാനല്&#x200d; താനൂരിലെ മരണം പതിനൊന്നായ നേരം ഇട്ട പോസ്റ്റിന് കീഴെ മലപ്പുറത്താണ് ദുരന്തമെന്നതിനാല്&#x200d; സന്തോഷിച്ചിരിക്കുന്ന പ്രതികരണം ഇട്ടിരിക്കുന്നതാണ് താഴെ കൊടുത്തിരിക്കുന്നത്&#8230;<br />
സാധാരണ ഇത്തരം ജന്തുക്കള്&#x200d; വിഷം സ്വയം വമിച്ചു പോയാലും പിന്നീടത് മായിച്ചു കളയും &#8230;.<br />
ഞാനിത് എഴുതുന്നതിന് തൊട്ടു മുന്&#x200d;പ് നോക്കിയപ്പോഴും അതവിടെ കിടക്കുന്നുണ്ടായിരുന്നു &#8230;.<br />
പ്രാണന്&#x200d; പോകുന്നതു കണ്ട് ചിരിക്കാന്&#x200d; തോന്നുന്ന ഇത്തരം ജന്മങ്ങളുടെ പെരുകലാണ് വരും കാലത്തെ കൂടുതല്&#x200d; ഭയചകിതമാക്കുന്നത് &#8230;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vvsakerala-sangkparivar-boat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വെട്ടലും തിരുത്തലും : ദ കേരള (fake) സ്‌റ്റോറി -സംഘപരിവാരത്തിന്റെ തനിനിറം വീണ്ടും തെളിഞ്ഞു</title>
		<link>https://www.chandrikadaily.com/sangparivar-kerla.html</link>
					<comments>https://www.chandrikadaily.com/sangparivar-kerla.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Wed, 03 May 2023 02:54:01 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Communal]]></category>
		<category><![CDATA[SANGPARIVAR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251280</guid>

					<description><![CDATA[തിരിച്ചറിവ് വൈകാതെയാണെങ്കിലും വരുമെന്നത് തീര്&#x200d;ച്ചയാണ്. എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാന്&#x200d; കഴിയില്ലെന്ന പഴമൊഴിയും ഓര്&#x200d;ക്കാം. ഏതായാലും ഈ ശാസ്ത്രീയനവീനയുഗത്തിലും പശുവും ചാണകവും കള്ളങ്ങളുമായി കറങ്ങിനടക്കുന്നവരേ നിങ്ങളുടെ ജീവിതം പാഴ് എന്നല്ലാതെന്ത് പറയാനാണ്!]]></description>
										<content:encoded><![CDATA[<p><strong>കെ.പി ജലീല്&#x200d;</strong></p>
<p>മഹാമണ്ടത്തരം പരസ്യമായി വിളമ്പുക. പിന്നീട് ശാസ്ത്രീയവും ജനകീയവുമായ പ്രതിഷേധങ്ങളുയരുമ്പോള്&#x200d; ഒന്നുകില്&#x200d; മൗനം പാലിക്കുകയോ തിരുത്തുകയോ ചെയ്യുക. ഇതാണ് സംഘപരിവാര്&#x200d; ശൈലി. ഇത് ഇവിടെയും സംഭവിച്ചു. ദ കേരള സ്റ്റോറി എന്ന സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്&#x200d;ന്നപ്പോഴാണ് കഥയില്&#x200d;തിരുത്തലുകളുമായി സംഘപരിവാരം രംഗത്തുവന്നത്. നാളെ സിനിമ റിലീസാകാനിരിക്കെ മണ്ടത്തരം പുറത്തറിയുമെന്ന് വ്യക്തമായതോടെയാണ് തിരുത്തല്&#x200d; നടപടി. തിരുത്തുന്നത് മണ്ടത്തരം ആവര്&#x200d;ത്തിക്കുന്നതിനേക്കാള്&#x200d; ഭേദമെന്ന് കരുതി പൊതുജനത്തിന് സമാധാനിക്കുകയേ നിവൃത്തിയുളളൂ.<br />
കഴിഞ്ഞമാസമാണ് ദ കേരള സ്റ്റോറി എന്ന പേരിലുള്ള സിനിമയുടെ ട്രെയിലര്&#x200d; സംഘപരിവാര്&#x200d; കേന്ദ്രങ്ങള്&#x200d; പുറത്തിറക്കിയത്. സിനിമ നിര്&#x200d;മിച്ചതുതന്നെ അത്തരക്കാരായിരുന്നു. സംവിധായകന്&#x200d; സുദീപ്‌തോ സെന്&#x200d; എന്ന ബംഗാളി തനി സംഘപരിവാര രാഷ്ട്രീയക്കാരനും. ഇതില്&#x200d; 32000 കേരളീയരെ മതംമാറ്റി സിറിയയില്&#x200d; ഭീകരപ്രവര്&#x200d;ത്തനത്തിനയച്ചുവെന്നും കേരളം തീവ്രവാദികളുടെ കേന്ദ്രമാണെന്നുമൊക്കെയാണ് സിനിമയിലൂടെ പ്രചരിപ്പിക്കാന്&#x200d; അവര്&#x200d; നോക്കിയത്. സിനിമ ഇറങ്ങിയാല്&#x200d; അതിലൂടെ മതേതരവിശ്വാസികളായ കേരളീയരെയും പുറം ലോകത്തെയും സംഘപരിവാറിന് അനുകൂലമാക്കാമെന്നായിരുന്നു പ്ലാന്&#x200d;. എന്നാല്&#x200d; കേരളത്തിലെ കൊച്ചുകുട്ടിക്ക് പോലുമറിയാവുന്നതാണ് സംസ്ഥാനത്തെ മതസൗഹാര്&#x200d;ദവും തീവ്രവാദത്തോട് മുസ്്‌ലിംകള്&#x200d; സ്വീകരിക്കുന്ന നിലപാടുകളും. ഇതോടെയാണ് സിനിമ തിരിച്ചടിക്കുമെന്ന തിരിച്ചറിവിലേക്ക് അവരെത്തിയത്. വലിയ പ്രതിഷേധം മുസ്്‌ലിം സംഘടനകളുടെ ഭാഗത്തുനിന്ന് മാത്രമല്ല, കോണ്&#x200d;ഗ്രസ് അടക്കമുള്ള പാര്&#x200d;ട്ടികളില്&#x200d;നിന്നുമുണ്ടായതോടെ നില്&#x200d;ക്കക്കള്ളിയില്ലാതെയായി . തെളിവ് ഹാജരാക്കാന്&#x200d; മുസ്്‌ലിം യൂത്ത് ലീഗ് വെല്ലുവിളിയും ഇനാമുമായി രംഗത്തുവന്നതോടെയാണ് അവര്&#x200d; പത്തിചുരുട്ടിയത്. കേരളമറിയാത്ത, കേരളീയരെ അറിയാത്തവരുടെ നുണക്കഥ കേരളത്തിന്റെ പേരില്&#x200d; ഇറങ്ങുന്നതില്&#x200d; വലിയ പ്രതിഷേധം ഉയര്&#x200d;ന്നപ്പോഴും മലയാളികളായ സംഘപരിവാരം ആര്&#x200d;ത്തട്ടഹസിക്കുകയായിരുന്നു. തങ്ങളുടെ പക്കല്&#x200d; 32000 പേരുടെ തെളിവുണ്ടെന്ന ്പറഞ്ഞവര്&#x200d; കേരളത്തെക്കുറിച്ചല്ല, ലോകത്തെ മൊത്തം മതംമാറ്റത്തെക്കുറിച്ചാണ് പറഞ്ഞതെന്നായി. മുസ്്‌ലിം വിരുദ്ധത മാത്രം കൊണ്ടുനടക്കുന്ന യുക്തിവാദികളുടെ ഒരു വിഭാഗവും സംഘപരിവാറിന് അനുകൂലമായി നിലപാടെടുത്തതും പരിഹാസ്യമായി. ഇതോടെയാണ് സിനിമ പുറത്തിറങ്ങാന്&#x200d; രണ്ടുദിവസം മാത്രമിരിക്കെയുള്ള തിരിച്ചുപോക്ക്. 32000 എന്നത് മൂന്ന് എന്നാക്കി ചുരുക്കിയാണ് യൂട്യൂബ് ട്രെയിലര്&#x200d; തിരുത്തിയിരിക്കുന്നത്.<br />
പശുമൂത്രത്തില്&#x200d; വിഷമാണെന്നും അത് കഴിക്കരുതെന്നും ശാസ്ത്രീയ ഗവേഷകസംഘം പറഞ്ഞപ്പോഴും അത് ശരിയല്ലെന്ന വാദവുമായി രംഗത്തുവന്നവരാണ് സംഘപരിവാരത്തിന്റെ ശാസ്ത്രീയസംഘം. മുസ്്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും ഇന്ത്യയുടെ ശത്രുക്കളാണെന്ന് പറഞ്ഞ വിചാരധാര തിരുത്തിയെന്ന് ഇപ്പോള്&#x200d; ചിലര്&#x200d; പറയുന്നു. ക്രിസ്ത്യാനികളെയും അവരുടെ പള്ളികളെയും ആക്രമിച്ചവര്&#x200d; അവരുടെ രക്ഷകരായി ഇപ്പോള്&#x200d; അവതരിക്കുന്നു. കുറക്കന്&#x200d; കോഴികളുടെ സംരക്ഷകനാകുന്ന അവസ്ഥ ! മയില്&#x200d; ബീജം കൊത്തിയാണ് പ്രത്യുല്&#x200d;പാദനം നടത്തുന്നതെന്നും പശുവിന്റെ ഗ്യാസില്&#x200d; ഗുണകരമായ വാതകങ്ങളുണ്ടെന്നും വിമാനം കണ്ടുപിടിച്ചത് പുരാണത്തിലാണെന്നുമെല്ലാം പറഞ്ഞ് അത് പ്രചരിപ്പിക്കാന്&#x200d; നോക്കുമ്പോള്&#x200d; അവയെല്ലാം കണ്ണടച്ച് വിഴുങ്ങാന്&#x200d; ഹിന്ദിബെല്&#x200d;റ്റ് സംസ്ഥാനങ്ങളിലെ അക്ഷരാഭ്യാസമില്ലാത്ത ജനതയെ കിട്ടുമ്പോള്&#x200d; കേരളത്തിലും തെക്കേ ഇന്ത്യയിലും അതിന് വേറെ ആളെ നോക്കണമെന്ന് പറയുന്നിടത്താണ് മോദിസത്തിന്റെ പരാജയം.<br />
ഇവര്&#x200d; തന്നെയാണ് 15 ലക്ഷം രൂപ ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലും ഇടുമെന്ന് പറഞ്ഞ് വോട്ടുവാങ്ങി അധികാരത്തിലേറി കോടികള്&#x200d; അദാനിമാരുടെ അക്കൗണ്ടിലിട്ടുകൊടുത്തത്. കള്ളപ്പണം വെളുപ്പിക്കാനായി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് മുതലാളിമാരെ വളര്&#x200d;ത്തിയത്. കോവിഡ് കാലത്ത് പതിനായിരക്കണക്കിന് തൊഴിലാളികളെയും പാവപ്പെട്ടവരെയും കുരുതികൊടുത്തത്. തിരിച്ചറിവ് വൈകാതെയാണെങ്കിലും വരുമെന്നത് തീര്&#x200d;ച്ചയാണ്. എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാന്&#x200d; കഴിയില്ലെന്ന പഴമൊഴിയും ഓര്&#x200d;ക്കാം. ഏതായാലും ഈ ശാസ്ത്രീയനവീനയുഗത്തിലും പശുവും ചാണകവും കള്ളങ്ങളുമായി കറങ്ങിനടക്കുന്നവരേ നിങ്ങളുടെ ജീവിതം പാഴ് എന്നല്ലാതെന്ത് പറയാനാണ്!</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sangparivar-kerla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചരിത്ര വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും അതത് കാലത്തെ മുന്&#x200d;നിര്&#x200d;ത്തിയാണ്.</title>
		<link>https://www.chandrikadaily.com/history-sc.html</link>
					<comments>https://www.chandrikadaily.com/history-sc.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Thu, 02 Mar 2023 00:53:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[HHISTORY]]></category>
		<category><![CDATA[SANGPARIVAR]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=240551</guid>

					<description><![CDATA[അല്ലാതെ വര്&#x200d;ത്തമാനകാല രാഷ്ട്രീയ താല്&#x200d;പര്യങ്ങളെ മുന്&#x200d;നിര്&#x200d;ത്തിയല്ല. പരിശീലനം ലഭിച്ച ചരിത്രകാരന്&#x200d;മാരുടെ ജോലിയാണത്.]]></description>
										<content:encoded><![CDATA[<p><strong>ഷംസീര്&#x200d; കോളോത്ത്</strong></p>
<p>ഇക്കഴിഞ്ഞ ദിവസങ്ങളിലൊന്നില്&#x200d; സുപ്രീംകോടതിയില്&#x200d; ഒരു ഹര്&#x200d;ജി പരിഗണനക്ക് വന്നു. ബി.ജെ.പി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായ് ആയിരുന്നു ഹരജിക്കാരന്&#x200d;. ചില്ലറക്കാരനല്ല കക്ഷി. മുസ്‌ലിംകളാദി പിന്നാക്ക ദലിത് ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെച്ചുള്ള വിഷലിപ്തമായ പല ഹരജികള്&#x200d;ക്കും പിറകില്&#x200d; ഇദ്ദേഹമായിരുന്നു. മതംമാറ്റം തടയല്&#x200d;, വഖഫ് നിയമം, കശ്മീര്&#x200d; പ്രത്യേക പദവി, ദലിത് മതംമാറ്റം തുടങ്ങി നിരവധി വിഷയങ്ങളില്&#x200d; നീതിയുടെ ഇടനാഴികളില്&#x200d; അനീതിയുടെ ഒളിയജണ്ടകളുമായി ഇദ്ദേഹത്തെ കാണാം. ഹരജികള്&#x200d;കൊണ്ട് മാത്രമല്ല, വിദ്വേഷ പ്രസംഗത്തിനും കുപ്രസിദ്ധനാണ്. ഈ അഭിഭാഷകന്&#x200d; സമര്&#x200d;പ്പിച്ച പ്രധാന ഹരജിയോട് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിന്റെ മറുപടി ശ്രദ്ധ പതിയേണ്ട ഒന്നാണ്. ഒരുപക്ഷേ ഇന്ത്യ ഇന്ന് നേരിടുന്ന പരമപ്രധാനമായ പ്രശ്‌നത്തിലേക്ക് വെളിച്ചംവീശുന്ന പ്രതികരണമാണ് സുപ്രീംകോടതി ന്യായാധിപരില്&#x200d; നിന്നുണ്ടായത്. രോഗവും അതിനുള്ള ചികിത്സയുമെന്ന പോലെ ഹരജിയും പ്രതികരണവും മാറി. നൂറുകണക്കിന് പേജ് നീളുന്ന വിധിന്യായമൊന്നുമായിരുന്നില്ല അത്. ഹരജി തള്ളിക്കൊണ്ട് കോടതി നടത്തിയ ചില പരാമര്&#x200d;ശങ്ങള്&#x200d;കൊണ്ടാണത് ശ്രദ്ധേയമായത്. ആ വാക്കുകളില്&#x200d; ഗൗരവതരവും രാജ്യനന്മയെ കാംക്ഷിക്കുന്നതുമായ ചില ആശയങ്ങളടങ്ങിയിരുന്നു. പ്രതിഷേധവും രോഷവും നിറഞ്ഞുനിന്നവയായിരുന്നു അവ. രാജ്യത്തെ ജനങ്ങള്&#x200d; പറയാന്&#x200d; ആഗ്രഹിച്ചതെന്തോ അത് കോടതി പറഞ്ഞു. അനുദിനം ഏറെ വഷളായികൊണ്ടിരിക്കുന്ന രോഗത്തിന് പ്രാഥമിക ചികിത്സയായി വേണമെങ്കില്&#x200d; അതിനെ കാണാം. രോഗത്തിന് ചികിത്സ നല്&#x200d;കേണ്ട ഭരണകൂടം പ്രത്യേകിച്ച് രോഗവാഹകരായി മാറുന്ന സാഹചര്യത്തില്&#x200d;.<br />
യഥാര്&#x200d;ത്ഥ ഇന്ത്യക്കാര്&#x200d;<br />
ഇന്ത്യയിലെ പൊതു ഇടങ്ങള്&#x200d;ക്ക് പട്ടണങ്ങള്&#x200d;ക്ക് അധിനിവേശക്കാരുടെ നാമമാണ് നല്&#x200d;കപ്പെട്ടിരിക്കുന്നതെന്നും യഥാര്&#x200d;ത്ഥ ഇന്ത്യയെ അവ പ്രതിനിധീകരിക്കുന്നില്ലെന്നുമായിരുന്നു ഹരജിയിലെ പ്രധാന വാദം. ലോദി റോഡും ഫരീദാബാദുമൊക്കെ ക്രൂരന്മാരായ അധിനിവേശകരുടെ പേരുകളില്&#x200d; നിന്നുണ്ടായാതാണെന്നാണ് ഹരജിക്കാരന്&#x200d; ചൂണ്ടിക്കാട്ടിയത്. പരിവ്രാജകനായി മതഭേദമില്ലാതെ ജനങ്ങളെ സേവിച്ച ശൈഖ് ഷറഫുദ്ദീന്&#x200d; യഹ്യാ ബിഹാരിയെ പോലുള്ള സൂഫിവര്യന്മാരെ മതപരിവര്&#x200d;ത്തന നേതാക്കളായാണ് ഹരജിയില്&#x200d; ചിത്രീകരിച്ചിരിക്കുന്നത്. അവരുടെ മഹത്വം ഉള്&#x200d;കൊണ്ട് ജനത ആ പ്രദേശങ്ങള്&#x200d;ക്ക് നല്&#x200d;കിയ സ്ഥലനാമങ്ങളാണ് നൂറ്റാണ്ടുകള്&#x200d;ക്ക് ശേഷം ഹരജിക്കാരനെയും കൂട്ടരേയും വിറളിപിടിപ്പിക്കുന്നത്. അഹമദാബാദും ബീഹാര്&#x200d; ശരീഫുമടക്കം നിരവധി സ്ഥലനാമങ്ങളുടെ വിവരങ്ങളും അവയുടെ &#8216;യഥാര്&#x200d;ത്ഥ&#8217; പേരും അദ്ദേഹം ഹര്&#x200d;ജിയില്&#x200d; നല്&#x200d;കിയിട്ടുണ്ട്. എന്തുകൊണ്ടാണെന്നറിയില്ല, ഇതേ യുക്തിയില്&#x200d; ലിസ്റ്റില്&#x200d; ആദ്യം ഇടം പിടിക്കേണ്ടിയിരുന്ന ഹസ്രത് നിസാമുദ്ദീനും ചിറാഗ് ദില്ലിയുമൊന്നും കാണുന്നില്ല.<br />
ഇത്തരം സ്ഥലനാമങ്ങളൊക്കെ തിരുത്തി പുതിയ പേരുകള്&#x200d; നല്&#x200d;കാന്&#x200d; സര്&#x200d;ക്കാറിനോട് നിര്&#x200d;ദ്ദേശിക്കാന്&#x200d; കോടതിയോട് ഹരജിക്കാരന്&#x200d; അഭ്യര്&#x200d;ഥിച്ചു. ഒരു കമ്മീഷനെ നിയമിക്കണമെന്നും ആവശ്യപ്പെട്ടു. ന്യൂനപക്ഷ കമ്മീഷനും വനിതാകമ്മീഷനുമൊക്കെ പോലെ പേരുമാറ്റ കമ്മീഷന്&#x200d;!. രാജ്യം സ്വതന്ത്രമായിട്ട് എഴുപത്തഞ്ച് വര്&#x200d;ഷം പിന്നിട്ടിട്ടും ഒരു ഭരണകൂടവും ഈ സ്ഥലങ്ങളുടെ പേരുമാറ്റത്തിന് തയ്യാറാവുന്നില്ലെന്നും ഹരജിക്കാരന്&#x200d; പരാതിപ്പെട്ടു.<br />
സ്വതന്ത്ര ഭാരതത്തില്&#x200d; സ്ഥല ദേശ നാമ മാറ്റം ഇതിനുമുന്&#x200d;പും ഉണ്ടായിട്ടുണ്ട്. പക്ഷേ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും നീതിയുടെയും പുതുപുലരിയെ സൂചിപ്പിക്കാന്&#x200d; വേണ്ടിയായിരുന്നു അതൊക്കെ നടപ്പാക്കിയത്. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് ഇന്ത്യക്കാര്&#x200d;ക്ക് പ്രവേശനമില്ലാതിരുന്നു ഡല്&#x200d;ഹിയിലെ ക്വീന്&#x200d;സ് വേ (Queensway) പോലുള്ള നിരത്തുകള്&#x200d; ജന്&#x200d;പഥ് (People&#8217;s Way) ആയി മാറിയതിന്പിന്നില്&#x200d; നീതിയുടെയും സമത്വത്തിന്റെയും സന്ദേശമുണ്ടായിരുന്നു. വെറുപ്പിന്റെയും അനൈക്യത്തിന്റെയും അജണ്ടയായിരുന്നില്ല ആ നീക്കങ്ങള്&#x200d;ക്ക് പിറികിലുണ്ടായിരുന്നത്. ചരിത്ര നഗരികളായിരുന്ന അലഹബാദിന്റെയും ഫൈസാബാദിന്റെയുമടക്കം പല പട്ടണങ്ങളുടെയും പേര് മാറ്റാനും പുതിയ &#8216;പുരാതന&#8217; പേര് നല്&#x200d;കാനും സംഘ്പരിവാര്&#x200d; സര്&#x200d;ക്കാരുകള്&#x200d;ക്ക് യാതൊരു മടിയുമുണ്ടായില്ല. മഹാരാഷ്ട്രയിലെ വിമത ശിവസേന-ബി.ജെ.പി സഖ്യസര്&#x200d;ക്കാര്&#x200d; ഔറംഗാബാദിന്റെ പേര് മാറ്റിയത് ഈയിടെയാണ്. വൈസ്രോയി ഹൗസിലെ (ഇന്നത്തെ രാഷ്ട്രപതി ഭവന്&#x200d;) പൂന്തോട്ടത്തിന് ഉദ്യാനങ്ങളെ ഏറെ സ്‌നേഹിച്ച മുഗളരുടെ പേര് നല്&#x200d;കിയത് വന്&#x200d; അപരാധമായി കണ്ടാണ് ഈയിടെ പ്രശസ്തമായ മുഗള്&#x200d; ഗാര്&#x200d;ഡന്റെ പേര് മാറ്റിയത്.<br />
നൂറ്റാണ്ടുകള്&#x200d;ക്ക് മുന്&#x200d;പ് നടന്ന രാഷ്ട്രീയ സംഭവങ്ങളെ വര്&#x200d;ത്തമാനകാല രാഷ്ട്രീയ അജണ്ടകള്&#x200d;ക്ക് വേണ്ടി ഉപയോഗിക്കുന്നവര്&#x200d; ഇന്നിന്റെ കാലത്തെ യഥാര്&#x200d;ത്ഥ പ്രശ്‌നങ്ങളെ നേരിടാന്&#x200d; ഭയമുള്ളവരോ താല്&#x200d;പര്യമില്ലാത്തവരോ ആണ്. ചവിട്ടി നില്&#x200d;ക്കുന്ന മണ്ണില്&#x200d; നടക്കുന്ന പ്രശ്‌നങ്ങളില്&#x200d;നിന്ന് കുതറിമാറുകയും എങ്ങോ കഴിഞ്ഞുപോയ കാലത്തെ പ്രതിക്കൂട്ടില്&#x200d; നിര്&#x200d;ത്തുകയും ചെയ്യുന്നവര്&#x200d; ചരിത്ര വിരുദ്ധരും വര്&#x200d;ത്തമാന കാലത്തോട് നീതികാണിക്കാത്തവരുമാണ്. ആരാണ് അധിനിവേശകര്&#x200d;? ആരാണ് അക്രമി എന്നത് നിര്&#x200d;വചിക്കപ്പെടേണ്ടത് വര്&#x200d;ഗീയ അജണ്ടയെ മുന്&#x200d;നിര്&#x200d;ത്തിയല്ല. ചരിത്രപരമായ ശത്രു ബിംബങ്ങള്&#x200d; നിര്&#x200d;മിക്കുന്നത് വര്&#x200d;ത്തമാനകാലത്തെ മനുഷ്യന്റെ ശിരസ്സ് ലക്ഷ്യംവെച്ച് കൊണ്ടാവരുത്. ചരിത്ര വ്യക്തിത്വങ്ങളെ വര്&#x200d;ത്തമാനകാല യുക്തികൊണ്ട് വിധിക്കുന്നത്‌പോലെ മണ്ടത്തരം മറ്റൊന്നില്ലെന്ന് ചരിത്രകാരന്&#x200d;മാര്&#x200d; പലവുരു വ്യക്തമാക്കിയിട്ടുണ്ട്. ഉദാഹരണത്തിന് കര്&#x200d;ണാടകത്തിലെ പ്രധാന ഹിന്ദു ആരാധനാകേന്ദ്രമായ ശൃംഗേരി മഠത്തിന് സംരക്ഷണവും സഹായവും നല്&#x200d;കിയ ടിപ്പുസുല്&#x200d;ത്താന്&#x200d; ഹിന്ദു വിരുദ്ധനും മഠത്തെ ആരുടെ അക്രമത്തില്&#x200d;നിന്നാണോ ടിപ്പുസുല്&#x200d;ത്താന്&#x200d; സംരക്ഷിക്കാന്&#x200d; ശ്രമിച്ചത് അവര്&#x200d; ആരാധിക്കപ്പെടേണ്ട ഹിന്ദു പ്രതീകങ്ങളുമായാണ് ചിലര്&#x200d; അവതരിപ്പിക്കുന്നത്. ചരിത്ര വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും അതത് കാലത്തെ മുന്&#x200d;നിര്&#x200d;ത്തിയാണ്. അല്ലാതെ വര്&#x200d;ത്തമാനകാല രാഷ്ട്രീയ താല്&#x200d;പര്യങ്ങളെ മുന്&#x200d;നിര്&#x200d;ത്തിയല്ല. പരിശീലനം ലഭിച്ച ചരിത്രകാരന്&#x200d;മാരുടെ ജോലിയാണത്.<br />
സാഹോദര്യം മുഖ്യം<br />
നരേന്ദ്രമോദി സര്&#x200d;ക്കാര്&#x200d; അധികാരമേറ്റത് മുതല്&#x200d; സ്ഥലനാമമാറ്റത്തിന് പുതിയ രാഷ്ട്രീയ മാനം കൈവന്നിട്ടുണ്ട്. അത് ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നല്&#x200d;കാന്&#x200d; വേണ്ടിയെല്ലന്നത് വ്യക്തമാണ്. ആ ദുസ്സൂചനയിലേക്കാണ് ഹരജി തള്ളിക്കൊണ്ട് കോടതി വിരല്&#x200d;ചൂണ്ടിയത്. ജസ്റ്റിസ് കെ.എം ജോസഫും ബി.വി നാഗരത്‌നയുമടങ്ങുന്ന ബെഞ്ച് ഹരജിക്കാരന്റെ വര്&#x200d;ഗീയ അജണ്ട വ്യക്തമായി മനസ്സിലാക്കുകയുണ്ടായി. ഭൂതകാലത്തിന്റെ തടവുകാരായി (ജൃശീെിലൃ െീള ജമേെ) ഒരു രാജ്യത്തിന് തുടരനാവില്ലെന്നും ഭരണഘടനാമൂല്യമായ സഹോദര്യമാണ് മറ്റെല്ലാകാര്യങ്ങളേക്കാളും മുഖ്യമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യന്&#x200d; ഭരണഘടനയുടെ ആമുഖത്തില്&#x200d;തന്നെ സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും കൂടെ രേഖപ്പെടുത്തപ്പെട്ട മഹത്തായ ആശയമാണ് സാഹോദര്യമെന്നത്. രാജ്യത്തെ ജനങ്ങള്&#x200d; തമ്മില്&#x200d; സാഹോദര്യമില്ലാതെ രാഷ്ട്രത്തിന് നിലനില്&#x200d;പ്പില്ലന്ന തിരിച്ചറിവില്&#x200d;നിന്നാണ് രാഷ്ട്രനിര്&#x200d;മാതാക്കള്&#x200d; സാഹോദര്യത്തിന് ഇത്ര പ്രാധാന്യം നല്&#x200d;കിയത്. മലയാളികൂടിയായ ജസ്റ്റിസ് കെ.എം ജോസഫ് സഹിഷ്ണുതയുടെ പര്യായങ്ങളായിരുന്ന കേരളത്തിലെ ഹിന്ദു രാജാക്കന്&#x200d;മാരെയും അവര്&#x200d; ക്രിസ്ത്യന്&#x200d; പള്ളിക്ക് സ്ഥലം ദാനം നല്&#x200d;കിയതിനെയും പറ്റി ഉണര്&#x200d;ത്തിയപ്പോള്&#x200d; അതുകൊണ്ടാണ് ഇന്ന് ഹിന്ദുക്കള്&#x200d; പലയിടങ്ങളില്&#x200d;നിന്നും നിഷ്‌കാസനം ചെയ്യപ്പെട്ടതെന്നായിരുന്നു ഹരജിക്കാരന്&#x200d; മറുപടി നല്&#x200d;കിയത്. യു.എ.ഇയില്&#x200d; ക്ഷേത്ര നിര്&#x200d;മിതിക്ക് അനുമതി നല്&#x200d;കിയ അറബ് ഭരണാധികരികളെ പുകഴ്ത്തുന്ന സംഘ്പരിവാറുകാരന്&#x200d; പക്ഷേ ജസ്റ്റിസ് ജോസഫിന്റെ മതസൗഹാര്&#x200d;ദ്ദത്തിന്റെ ഉത്തമ ഉദാഹരണത്തെ മറ്റൊരു രീതിയിലാണ് സമീപിക്കുന്നത്.തികച്ചും വക്രീകരിക്കപ്പെട്ടതും വര്&#x200d;ഗീയവത്കരിക്കപ്പെട്ടതുമായ ചരിത്രബോധം അപകടകരമാണെന്നതിന്റെ സങ്കടകരമായ ഉദാഹരണമാണ് നിലവില്&#x200d; രാജ്യം. വികല ചരിത്ര ബോധമാണ് ഹരജിക്കാരനെകൊണ്ട് ഈ ചോദ്യംചോദിക്കാന്&#x200d; പ്രേരിപ്പിക്കുന്നത്. അതും രാജ്യത്തെ പരമോന്നത കോടതിയോട്. ആരാണ് ആദിമവാസികളായ ഇന്ത്യക്കാരെന്നും ആര്&#x200d;ക്കാണ് ഈ മണ്ണിനുമേലുള്ള അന്തിമമായ അവകാശമെന്നതും അസംബന്ധം നിറഞ്ഞ ചോദ്യമാണ്. കാരണം ലോകമനുഷ്യരാശിയുടെ ചരിത്രംതന്നെ കുടിയേറ്റങ്ങളുടെതാണ്. ആശയങ്ങളുടെയും ജനങ്ങളുടെ തന്നെയും പരസ്പര കൈമാറ്റങ്ങളുടേതുമാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/history-sc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
