<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sanjiv bhatt &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sanjiv-bhatt/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 03 Oct 2023 10:48:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sanjiv bhatt &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>തുടര്&#x200d;ച്ചയായി ഹര്&#x200d;ജികള്&#x200d; സമര്&#x200d;പ്പിച്ചതിന്  സഞ്ജീവ് ഭട്ടിന്  സുപ്രീംകോടതി മൂന്നു ലക്ഷം രൂപ പിഴ ചുമത്തി</title>
		<link>https://www.chandrikadaily.com/15gujarath-riots-sanjivbhatt.html</link>
					<comments>https://www.chandrikadaily.com/15gujarath-riots-sanjivbhatt.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 03 Oct 2023 10:47:56 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sanjiv bhatt]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=277531</guid>

					<description><![CDATA[ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്&#x200d;ത്തക തീസ്ത സെതല്&#x200d;വാദ്, ഗുജറാത്ത് മുന്&#x200d; ഡി.ജി.പി. ആര്&#x200d;.ബി. ശ്രീകുമാര്&#x200d; എന്നിവര്&#x200d;ക്ക് ശേഷം അറസ്റ്റിലായ മൂന്നാമനാണ് സഞ്ജീവ് ഭട്ട്.]]></description>
										<content:encoded><![CDATA[<p>തുടര്&#x200d;ച്ചയായി ഹര്&#x200d;ജികള്&#x200d; സമര്&#x200d;പ്പിച്ചതിന് സഞ്ജീവ് ഭട്ടിന് സുപ്രീംകോടതി മൂന്നു ലക്ഷം പിഴ ചുമത്തി.സമര്&#x200d;പ്പിച്ച മൂന്ന് ഹര്&#x200d;ജികള്&#x200d; സുപ്രീം കോടതി തളളുകയും ചെയ്തു.ലഹരിമരുന്ന് കേസില്&#x200d; വ്യാജതെളിവുണ്ടാക്കിയെന്ന കേസില്&#x200d; സമര്&#x200d;പ്പിച്ച ഓരോ ഹര്&#x200d;ജികള്&#x200d;ക്കും ഓരോ ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്.കേസ് നീതിയുക്തമല്ലന്ന് സഞ്ജീവ് ഭട്ട് ഹര്&#x200d;ജികളില്&#x200d; ആരോപണമുന്നയിച്ചിരുന്നു.2018 ലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വ്യാജമായി തെളിവുകള്&#x200d; ഉണ്ടാക്കാന്&#x200d; ശ്രമിച്ചുവെന്നതാണ് സഞ്ജീവ് ഭട്ടിനെതിരായ കേസ്.ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവര്&#x200d;ത്തക തീസ്ത സെതല്&#x200d;വാദ്, ഗുജറാത്ത് മുന്&#x200d; ഡി.ജി.പി. ആര്&#x200d;.ബി. ശ്രീകുമാര്&#x200d; എന്നിവര്&#x200d;ക്ക് ശേഷം അറസ്റ്റിലായ മൂന്നാമനാണ് സഞ്ജീവ് ഭട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15gujarath-riots-sanjivbhatt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജീവ് ഭട്ടിന് മതിയായ ബഹുമാനമില്ലെന്ന്; ജാമ്യം നിഷേധിക്കുന്നതിനിടെ ഗുജറാത്ത് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/gujarat-hc-declines-to-suspend-sentence-of-ips-sanjiv-bhatts-convictions.html</link>
					<comments>https://www.chandrikadaily.com/gujarat-hc-declines-to-suspend-sentence-of-ips-sanjiv-bhatts-convictions.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 11 Oct 2019 09:25:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Gujarat Riot]]></category>
		<category><![CDATA[high court]]></category>
		<category><![CDATA[IPS]]></category>
		<category><![CDATA[RSS agenda]]></category>
		<category><![CDATA[sanjiv bhatt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141393</guid>

					<description><![CDATA[അഹമ്മദാബാദ്: കസ്റ്റഡി മരണക്കേസില്&#x200d; ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്&#x200d; ഐപിഎസ് ഉദ്യോഗസ്ഥന്&#x200d; സഞ്ജീവ് ഭട്ട് നല്&#x200d;കിയ ഹര്&#x200d;ജി തള്ളിക്കളയുന്നതിനിടെ, അദ്ദേഹത്തിന് കോടതിയോട് ബഹുമാനമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി അഭിപ്രായപ്പെട്ടു. കസ്റ്റഡി മരണക്കേസില്&#x200d; ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭട്ട് നല്&#x200d;കിയ ഹര്&#x200d;ജി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എ.സി റാവു എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം തള്ളിയത്. ഭട്ടിന് കോടതികളോട് മതിയായ ബഹുമാനമില്ലെന്നും നിയമത്തെ ദുരുപയോഗം ചെയ്യലും കോടതികളെ അപകീര്&#x200d;ത്തിപ്പെടുത്തുന്നതും സ്ഥിരം സംഭവമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭട്ടിനെ ശിക്ഷിച്ചതില്&#x200d; കോടതിക്ക് [&#8230;]]]></description>
										<content:encoded><![CDATA[
<p>അഹമ്മദാബാദ്: കസ്റ്റഡി മരണക്കേസില്&#x200d; ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുന്&#x200d; ഐപിഎസ് ഉദ്യോഗസ്ഥന്&#x200d; സഞ്ജീവ് ഭട്ട് നല്&#x200d;കിയ ഹര്&#x200d;ജി തള്ളിക്കളയുന്നതിനിടെ, അദ്ദേഹത്തിന് കോടതിയോട് ബഹുമാനമില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി അഭിപ്രായപ്പെട്ടു. </p>



<p>കസ്റ്റഡി മരണക്കേസില്&#x200d; ജീവപര്യന്തം ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭട്ട് നല്&#x200d;കിയ ഹര്&#x200d;ജി ജസ്റ്റിസുമാരായ ബേല എം ത്രിവേദി, എ.സി റാവു എന്നിവരടങ്ങിയ ബെഞ്ചാണ് കഴിഞ്ഞ ദിവസം തള്ളിയത്. ഭട്ടിന് കോടതികളോട് മതിയായ ബഹുമാനമില്ലെന്നും നിയമത്തെ ദുരുപയോഗം ചെയ്യലും കോടതികളെ അപകീര്&#x200d;ത്തിപ്പെടുത്തുന്നതും സ്ഥിരം സംഭവമാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഭട്ടിനെ ശിക്ഷിച്ചതില്&#x200d; കോടതിക്ക് പ്രാഥമിക സംതൃപ്തിയുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. കോടതിയെ തെറ്റിദ്ധരിപ്പിക്കാന്&#x200d; ഭട്ട് മുമ്പ് മനപൂര്&#x200d;വ്വം ശ്രമിച്ചിരുന്നുവെന്നും അദ്ദേഹത്തിന് ആശ്വാസം നല്&#x200d;കാന്&#x200d; ചായ്‌വ് കാണിച്ചിട്ടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. സിആര്&#x200d;പിസി സെക്ഷന്&#x200d; 389 പ്രകാരം നടപ്പാക്കിയ ശിക്ഷ താല്&#x200d;ക്കാലികമായി നമരവിപ്പിക്കുന്നതിനുള്ള അപേക്ഷയാണ് ഭട്ട് കോടതിയില്&#x200d; നല്&#x200d;കിയത്.</p>



<p>1990 നവംബറില്&#x200d; ജംജോദ്പൂര്&#x200d; നിവാസിയായ പ്രഭുദാസ് വൈഷ്ണാനിയുടെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്&#x200d; ഭട്ടിനെ വിചാരണക്കൊടുവില്&#x200d; ജീവപര്യന്തം തടവിന് ശിക്ഷിക്കുകയായിരുന്നു. ഐപിസിയുടെ 34, 114 വകുപ്പുകള്&#x200d; പ്രകാപം സെക്ഷന്&#x200d; 323, 302, 506 (1) വകുപ്പുകള്&#x200d; പ്രകാരം ഗുജറാത്തിലെ ജാംനഗര്&#x200d; സെഷന്&#x200d;സ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്.<br> ഗുജറാത്ത് കലാപത്തിലും തുടര്&#x200d;ന്നും അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്കും സംഘപരിവാറിനുമെതിരെ രൂക്ഷ വിമര്&#x200d;ശനം നടത്തുന്ന ആളായിരുന്നു മുന്&#x200d; ഐപിഎസ് ഉദ്യോഗസ്ഥനായി സഞ്ജീവ് ഭട്ട്. ഗുജറാത്ത് കലാപ വിവാദത്തിന് പിന്നാലെയാണ് ഭട്ടിനെ ഐപിഎസ് ഉദ്യോഗസ്ഥ തലത്തില്&#x200d; നിന്നും പുറത്താക്കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gujarat-hc-declines-to-suspend-sentence-of-ips-sanjiv-bhatts-convictions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജീവ് ഭട്ടിന് നീതി ലഭിക്കാന്&#x200d; കേരളം   ഒന്നിച്ച് പോരാടണം: ഡോ. എം.കെ മുനീര്&#x200d;</title>
		<link>https://www.chandrikadaily.com/mk-muneer-to-sanjeev-bhutt.html</link>
					<comments>https://www.chandrikadaily.com/mk-muneer-to-sanjeev-bhutt.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 25 Jul 2019 04:28:01 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Dr. M.K Muneer]]></category>
		<category><![CDATA[sanjiv bhatt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=134256</guid>

					<description><![CDATA[തിരുവനന്തപുരം: നീതി നിഷേധിച്ച് ജയിലിലടക്കപ്പെട്ട മുന്&#x200d; ഗുജറാത്ത് ഐ.പി.എസ് ഓഫീസര്&#x200d; സഞ്ജീവ് ഭട്ടിന് നീതി ലഭിക്കുന്നതിനായി അദ്ദേഹത്തിന്റെ കുടുംബം നടത്തുന്ന പോരാട്ടത്തില്&#x200d; ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് കേരളീയസമൂഹം ഒരുമിച്ച് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്&#x200d;. ഭരണകൂട നീതിനിഷേധത്തിനെതിരെയും ഒന്നിക്കണമെന്നും കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി. സഞ്ജീവ് ഭട്ട് ഐക്യദാര്&#x200d;ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അഡ്വ. പി. അബൂ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[
<p><br> തിരുവനന്തപുരം: നീതി നിഷേധിച്ച് ജയിലിലടക്കപ്പെട്ട മുന്&#x200d; ഗുജറാത്ത് ഐ.പി.എസ് ഓഫീസര്&#x200d; സഞ്ജീവ് ഭട്ടിന് നീതി ലഭിക്കുന്നതിനായി അദ്ദേഹത്തിന്റെ കുടുംബം നടത്തുന്ന പോരാട്ടത്തില്&#x200d; ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് കേരളീയസമൂഹം ഒരുമിച്ച് ഏറ്റെടുക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്&#x200d;. <br> ഭരണകൂട നീതിനിഷേധത്തിനെതിരെയും ഒന്നിക്കണമെന്നും കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന കമ്മിറ്റി. സഞ്ജീവ് ഭട്ട് ഐക്യദാര്&#x200d;ഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കേരള ലോയേഴ്‌സ് ഫോറം സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അഡ്വ. പി. അബൂ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. <br> ഭരണാധികാരികള്&#x200d; മറുപടി പറയേണ്ടതും കൈകാര്യം ചെയ്യേണ്ടതുമായ യഥാര്&#x200d;ത്ഥ കാര്യങ്ങളില്&#x200d; നിന്ന് മാറി വൈകാരിക വിഷയങ്ങളെപര്&#x200d;വ്വതീകരിച്ച് ജനങ്ങളെ അതിന്റെ പേരില്&#x200d; ഭിന്നിപ്പിച്ച് നിര്&#x200d;ത്തുന്ന പ്രവണതയാണ് ഇപ്പോള്&#x200d; രാജ്യത്ത് കണ്ടുവരുന്നത്.<br>  സഞ്ജീവ് ഭട്ടിന് മാത്രമല്ല ഇന്ത്യയിലെ മുഴുവന്&#x200d; ജനങ്ങള്&#x200d;ക്കും നീതിക്കായുള്ള പോരാട്ടം ആരംഭിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്നും കോ ണ്&#x200d;ഗ്രസ് നേതാവ് വി.ഡി സതീശന്&#x200d; എം.എല്&#x200d;.എ അഭിപ്രായപ്പെട്ടു. ചടങ്ങില്&#x200d; മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. <br> സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്, മകന്&#x200d; സാന്തനു ഭട്ട്, ടി.വി ഇബ്രാഹിം എം.എല്&#x200d;.എ, പ്രസ് ക്ലബ് പ്രസിഡന്റ് ജി. പ്രമോദ്, ബീമാപള്ളി റഷീദ്, തോന്നയ്ക്കല്&#x200d; ജമാല്&#x200d;, ലോയേഴ്‌സ് ഫോറം സംസ്ഥാന ഭാരവാഹികളായ അഡ്വ. എ. റസാഖ്, അഡ്വ. കെ.എം അസൈനാര്&#x200d;, അഡ്വ. അന്&#x200d;സലാഹ് മുഹമ്മദ്, അഡ്വ. പി.പി ഹാരിഫ്, അഡ്വ. പീര്&#x200d;മുഹമ്മദ് ഖാന്&#x200d;, അഡ്വ. പാച്ചല്ലൂര്&#x200d; നുജുമുദ്ദീന്&#x200d;, എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് പി.വി സാജു എന്നിവര്&#x200d; പ്രസംഗിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mk-muneer-to-sanjeev-bhutt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണ്ണു നിറഞ്ഞ് നന്ദിപറഞ്ഞ് ശ്വേത ഭട്ട്; യൂത്ത് ലീഗ് അംബ്രല മാര്&#x200d;ച്ചിന് തുടക്കമായി</title>
		<link>https://www.chandrikadaily.com/swetha-bhatt-wife-of-sanjay-bhatt-at-kerala.html</link>
					<comments>https://www.chandrikadaily.com/swetha-bhatt-wife-of-sanjay-bhatt-at-kerala.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 28 Jun 2019 10:09:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[muslim youth league]]></category>
		<category><![CDATA[myl]]></category>
		<category><![CDATA[myl general secretary]]></category>
		<category><![CDATA[panakkad munavarali shihab thangal]]></category>
		<category><![CDATA[Sanjeev bhattu]]></category>
		<category><![CDATA[sanjiv bhatt]]></category>
		<category><![CDATA[swetha bhatt]]></category>
		<category><![CDATA[swetha bhattu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=131379</guid>

					<description><![CDATA[സഞ്ജീവ് ഭട്ടിനോടുള്ള കേന്ദ്രസര്&#x200d;ക്കാരിന്റെ പകപോക്കലിനെതിരായ പോരാട്ടത്തിന് ഐക്യദാര്&#x200d;ഢ്യം പ്രകടിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടത്തുന്ന അംബ്രല മാര്&#x200d;ച്ചില്&#x200d; പങ്കെടുക്കാന്&#x200d; മുന്&#x200d; ഐ.പി.എസുകാരന്റെ ഭാര്യ ശ്വേത ഭട്ട് കേരളത്തിലെത്തി. ഭരണകൂട ഭീകരതക്കിരയായി ജയിലിലടക്കപ്പെട്ട മുന്&#x200d; ഐ.പി.എസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. മകന്&#x200d; ശാന്താനു ഭട്ടിനൊപ്പം എത്തിയ ശ്വേതയെ കോഴിക്കോട് എയര്&#x200d;പോര്&#x200d;ട്ടില്&#x200d; യൂത്ത് ലീഗ് പ്രസിഡന്റെ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; ജനറല്&#x200d; സെക്രട്ടറി പികെ ഫിറോസ് തുടങ്ങിയവരുടെ നേതൃത്വത്തില്&#x200d; സ്വീകരിച്ചു. കേരളത്തിലെത്തിയ ശ്വേത ഭട്ട് [&#8230;]]]></description>
										<content:encoded><![CDATA[
<p>സഞ്ജീവ് ഭട്ടിനോടുള്ള കേന്ദ്രസര്&#x200d;ക്കാരിന്റെ പകപോക്കലിനെതിരായ പോരാട്ടത്തിന് ഐക്യദാര്&#x200d;ഢ്യം പ്രകടിപ്പിച്ച് മുസ്‌ലിം യൂത്ത് ലീഗ് ഇന്ന് വൈകീട്ട് കോഴിക്കോട്ട് നടത്തുന്ന അംബ്രല മാര്&#x200d;ച്ചില്&#x200d; പങ്കെടുക്കാന്&#x200d; മുന്&#x200d; ഐ.പി.എസുകാരന്റെ ഭാര്യ ശ്വേത ഭട്ട് കേരളത്തിലെത്തി. ഭരണകൂട ഭീകരതക്കിരയായി ജയിലിലടക്കപ്പെട്ട മുന്&#x200d; ഐ.പി.എസ് ഓഫീസറാണ് സഞ്ജീവ് ഭട്ട്. </p>



<p>മകന്&#x200d; ശാന്താനു ഭട്ടിനൊപ്പം എത്തിയ ശ്വേതയെ  കോഴിക്കോട് എയര്&#x200d;പോര്&#x200d;ട്ടില്&#x200d; യൂത്ത് ലീഗ് പ്രസിഡന്റെ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; ജനറല്&#x200d; സെക്രട്ടറി പികെ ഫിറോസ് തുടങ്ങിയവരുടെ നേതൃത്വത്തില്&#x200d; സ്വീകരിച്ചു. </p>







<p>കേരളത്തിലെത്തിയ ശ്വേത ഭട്ട് മലയാളികളുടെ പിന്തുണക്ക് വികാരനിര്&#x200d;ഭരമായി നന്ദി അറിയിച്ചു. വിമാനത്താവളത്തില്&#x200d; ശ്വേത പറഞ്ഞ വാക്കുകള്&#x200d; ഇതാണ്.</p>



<p>&#8216;വളരെ നന്ദി. ഞാന്&#x200d; ഇപ്പോള്&#x200d; കേരളത്തിലേക്ക് വന്നിരിക്കുന്നത് ഇവിടെയുള്ള ഓരോരുത്തരോടും പ്രത്യേകം നന്ദി അറിയിക്കാനാണ്. കേരളത്തിലെ ജനങ്ങളുടെ സ്‌നേഹവും പിന്തുണയും അവിശ്വസനീയമായ തരത്തിലാണ്. ഓരോ പത്തു മിനിറ്റിനിടയിലും എനിക്ക് കേരളത്തില്&#x200d; നിന്നും ആരുടെയെങ്കിലും ഫോണ്&#x200d; കോളെത്തും. ശ്വേതാജിയല്ലെ, സഞ്ജയ് ഭട്ടിന്റെ ഭാര്യ. ഞങ്ങള്&#x200d; നിങ്ങളോടൊപ്പമുണ്ട്. വിഷമിക്കേണ്ടതില്ല എന്ന് ആശ്വസിപ്പിക്കും. വീണ്ടും വീണ്ടും നന്ദി.&#8217; കണ്ണുനിറഞ്ഞ് കൈകൂപ്പി ശ്വേത ഭട്ട് പറയുന്നു.    </p>



<p>മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന അംബ്രലാ മാര്&#x200d;ച്ച് കോഴിക്കോട് ആരംഭിച്ചു. കോഴിക്കോട് മുതലക്കുളം മൈതാനിയില്&#x200d; വൈകീട്ട് 3 മണിയോടെയാണ് പ്രതിഷേധ മാര്&#x200d;ച്ച്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/swetha-bhatt-wife-of-sanjay-bhatt-at-kerala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജീവ് ഭട്ടിന് ഐക്യദാര്&#x200d;ഢ്യം; വെള്ളിയാഴ്ച  കോഴിക്കോട് യൂത്ത് ലീഗ് അംബ്രല്ല മാര്&#x200d;ച്ച്, ശ്വേതാ ഭട്ട് പങ്കെടുക്കും</title>
		<link>https://www.chandrikadaily.com/myl-umbrella-march-in-support-of-sanjiv-bhatt.html</link>
					<comments>https://www.chandrikadaily.com/myl-umbrella-march-in-support-of-sanjiv-bhatt.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Jun 2019 07:32:08 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sanjiv bhatt]]></category>
		<category><![CDATA[youth league]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130994</guid>

					<description><![CDATA[കോഴിക്കോട്: നരേന്ദ്ര മോദിക്കെതിരെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മൊഴി നല്&#x200d;കിയതിന്റെ പേരില്&#x200d; കള്ളക്കേസ് ചുമത്തി വ്യാജ തെളിവുകള്&#x200d; ഉണ്ടാക്കി ജയിലിടച്ച സഞ്ജീവ് ഭട്ടിന് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് ജൂണ്&#x200d; 28ന്‌ വൈകീട്ട് 3 മണിക്ക് യൂത്ത് ലീഗ് കോഴിക്കോട് അംബ്രല്ല മാര്&#x200d;ച്ച് സംഘടിപ്പിക്കുമെന്ന് ജന. സെക്രട്ടറി പി.കെ ഫിറോസ് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; അറിയിച്ചു. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് മാർച്ചിൽ പങ്കെടുക്കും. വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്&#x200d; വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും പങ്കെടുത്തു.]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട്: നരേന്ദ്ര മോദിക്കെതിരെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് മൊഴി നല്&#x200d;കിയതിന്റെ പേരില്&#x200d; കള്ളക്കേസ് ചുമത്തി വ്യാജ തെളിവുകള്&#x200d; ഉണ്ടാക്കി ജയിലിടച്ച സഞ്ജീവ് ഭട്ടിന് ഐക്യദാര്&#x200d;ഢ്യം പ്രഖ്യാപിച്ച് ജൂണ്&#x200d; 28ന്‌ വൈകീട്ട് 3 മണിക്ക് യൂത്ത് ലീഗ് കോഴിക്കോട് അംബ്രല്ല മാര്&#x200d;ച്ച് സംഘടിപ്പിക്കുമെന്ന് ജന. സെക്രട്ടറി പി.കെ ഫിറോസ് വാര്&#x200d;ത്താസമ്മേളനത്തില്&#x200d; അറിയിച്ചു. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതാ ഭട്ട് മാർച്ചിൽ പങ്കെടുക്കും. <br><br>വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്&#x200d; വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും പങ്കെടുത്തു.<br></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/myl-umbrella-march-in-support-of-sanjiv-bhatt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജീവ് ഭട്ടിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് മുനവ്വറലി തങ്ങള്&#x200d;</title>
		<link>https://www.chandrikadaily.com/munawerali-thangal.html</link>
					<comments>https://www.chandrikadaily.com/munawerali-thangal.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Fri, 21 Jun 2019 14:49:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[FB post]]></category>
		<category><![CDATA[munavvarali thangal]]></category>
		<category><![CDATA[sanjiv bhatt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=130740</guid>

					<description><![CDATA[കോഴിക്കോട്: സുപ്രീംകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച മുന്&#x200d; ഐ.പി.എസ് ഓഫീസര്&#x200d; സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിനെയും മക്കളെയും ഫോണില്&#x200d; വിളിച്ച് ആശ്വസിപ്പിച്ച് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;. മുസ്ലിംലീഗിന്റെ പിന്തുണയും പ്രാര്&#x200d;ഥനയും കുടുംബത്തിനുണ്ടാവുമെന്ന് തങ്ങള്&#x200d; അവരെ അറിയിച്ചു. ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം: സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശേത്വ ഭട്ടിനെയും മക്കളെയും ഫോണില്&#x200d; ബന്ധപ്പെട്ടു. പിന്തുണയും പ്രാര്&#x200d;ത്ഥനയും അറിയിച്ചു.നീതിക്കു വേണ്ടിയുള്ള ഒറ്റയാള്&#x200d; പോരാട്ടത്തിന്റെ കനല്&#x200d; വഴികളില്&#x200d; കാവലായി ഞങ്ങളുണ്ടെന്ന ഉറപ്പ്അവരെ [&#8230;]]]></description>
										<content:encoded><![CDATA[
<p></p>



<p><br> കോഴിക്കോട്: സുപ്രീംകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച മുന്&#x200d; ഐ.പി.എസ് ഓഫീസര്&#x200d; സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ടിനെയും മക്കളെയും ഫോണില്&#x200d; വിളിച്ച് ആശ്വസിപ്പിച്ച് മുസ്ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d;. മുസ്ലിംലീഗിന്റെ പിന്തുണയും പ്രാര്&#x200d;ഥനയും കുടുംബത്തിനുണ്ടാവുമെന്ന് തങ്ങള്&#x200d; അവരെ അറിയിച്ചു. </p>



<p>ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം:</p>



<p>സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശേത്വ ഭട്ടിനെയും മക്കളെയും ഫോണില്&#x200d; ബന്ധപ്പെട്ടു. പിന്തുണയും പ്രാര്&#x200d;ത്ഥനയും അറിയിച്ചു.നീതിക്കു വേണ്ടിയുള്ള ഒറ്റയാള്&#x200d; പോരാട്ടത്തിന്റെ കനല്&#x200d; വഴികളില്&#x200d; കാവലായി ഞങ്ങളുണ്ടെന്ന ഉറപ്പ്അവരെ ഏറെ സന്തോഷിപ്പിച്ച പോലെ അവരുടെ നന്ദി വാക്കുകളില്&#x200d; പ്രതിഫലിച്ചു. കേരളത്തിലെ ജനങ്ങളുടെ നിറഞ്ഞ പിന്തുണ മുന്നോട്ട് നീങ്ങാന്&#x200d; പ്രചോദനമാണെന്ന് ശ്വേത ഭട്ട് പറഞ്ഞു.</p>



<p>എനിക്ക് സത്യമുണ്ട്, ശക്തിയില്ല.നിങ്ങള്&#x200d;ക്ക് ശക്തിയുണ്ട്, സത്യമില്ല. നിങ്ങള്&#x200d; നിങ്ങളും ഞാന്&#x200d; ഞാനുമായത് കൊണ്ട് സന്ധിയുടെ പ്രശ്‌നമേയില്ല, പോരാട്ടം തുടങ്ങട്ടെ എന്ന് പറഞ്ഞ സഞ്ജീവ് ഭട്ടിനെക്കാള്&#x200d; വലിയ ജീവിക്കുന്ന പ്രതീകവും പ്രചോദനവും ഫാഷിസത്തിന്റെ ഈ കറുത്ത രാപ്പകലുകളില്&#x200d; നമുക്ക് മറ്റെന്തുണ്ട്? സ്വന്തം ശക്തിയും ദൗര്&#x200d;ബല്യവും തിരിച്ചറിഞ്ഞ് ഭൂമിയില്&#x200d; വേര്&#x200d;തിരിവുകളുടെ മതില്&#x200d;ക്കെട്ടുകള്&#x200d; തീര്&#x200d;ക്കുന്ന എന്തിനോടും നിരന്തരം കലഹിക്കാന്&#x200d; ആ അര്&#x200d;ദ്ധനഗ്‌നനായ ഫക്കീറിനെ സജ്ജനാക്കിയതെന്തോ അത് മതേതരത്വത്തെ സ്‌നേഹിക്കുന്ന ഓരോ ഇന്ത്യക്കാരനും തിരിച്ചറിയേണ്ട സമയമാണിത്.</p>



<p>മതേതരത്വവും രാജ്യസ്‌നേഹവും അധികാരത്തിലേക്കുള്ള കുറുക്ക് വഴികളല്ലാത്ത ഓരോ ഭാരതീയനും സഞ്ജീവ് ഭട്ടിനും ശ്വേതഭട്ടിനുമൊപ്പം നിലയുറപ്പിക്കേണ്ടതുണ്ട്. നാം അവര്&#x200d;ക്കൊപ്പമായിരിക്കണം. ശ്രീകുമാറിനും ടീസ്റ്റ സെത്തില്&#x200d; വാദിനും ഇഹ്‌സാന്&#x200d; ജാഫ്രിക്കും ഹരേന്&#x200d; പാണ്ഡ്യക്കും അതുപോലുള്ള അനേകര്&#x200d;ക്കുമൊപ്പം. ജനാധിപത്യ മൂല്യങ്ങളെയും മതേതരത്വസിദ്ധാന്തങ്ങളെയും ഹൃദയത്തിലേറ്റിയ മനുഷ്യസ്‌നേഹികളുടെ ഐക്യദാര്&#x200d;ഢ്യത്തിനൊപ്പം പങ്ക് ചേരുന്നു..</p>




]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/munawerali-thangal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജീവ് ഭട്ടിന്റെ ഭാര്യ സഞ്ചരിച്ചിരുന്ന കാറില്&#x200d; ട്രക്ക് ഇടിച്ചു; വധശ്രമം എന്ന് സൂചന</title>
		<link>https://www.chandrikadaily.com/murder-attempt-against-swetha-bhatt.html</link>
					<comments>https://www.chandrikadaily.com/murder-attempt-against-swetha-bhatt.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 10 Jan 2019 19:25:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sanjiv bhatt]]></category>
		<category><![CDATA[swetha bhattu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=115846</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: സംഘപരിവാറിന്റെ കണ്ണിലെ കരടായ ഐ.പി.എസ് ഓഫീസര്&#x200d; സഞ്ജീവ് ഭട്ടിന്റെ ഭാര്യയും മകനും സഞ്ചരിച്ചിരുന്ന കാറില്&#x200d; ട്രക്ക് ഇടിച്ച് അപകടം. തങ്ങള്&#x200d;ക്കെതിരെ നടന്നത് വധശ്രമമാണെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് ആരോപിച്ചു. ജനുവരി ആറിനായിരുന്നു ഇവര്&#x200d; സഞ്ചരിച്ചിരുന്ന കാറില്&#x200d; ട്രക്കിടിച്ചത്. ബീക്കണ്&#x200d; ലൈറ്റ് വെച്ച രജിസ്റ്റര്&#x200d; നമ്പറില്ലാത്ത ട്രക്കാണ് താന്&#x200d; സഞ്ചരിച്ചിരുന്ന കാറില്&#x200d; ഇടിച്ചു കയറിയതെന്ന് ശ്വേത ഭട്ട് പൊലീസിനോട് പറഞ്ഞു. നിയമപരമായി നിലനില്&#x200d;ക്കാത്ത 23 വര്&#x200d;ഷം പഴക്കമുള്ള കേസ് ഏഴാം തീയതി പരിഗണിക്കാനിരിക്കെ അതിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സംഘപരിവാറിന്റെ കണ്ണിലെ കരടായ ഐ.പി.എസ് ഓഫീസര്&#x200d; സഞ്ജീവ് ഭട്ടിന്റെ ഭാര്യയും മകനും സഞ്ചരിച്ചിരുന്ന കാറില്&#x200d; ട്രക്ക് ഇടിച്ച് അപകടം. തങ്ങള്&#x200d;ക്കെതിരെ നടന്നത് വധശ്രമമാണെന്ന് സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് ആരോപിച്ചു. ജനുവരി ആറിനായിരുന്നു ഇവര്&#x200d; സഞ്ചരിച്ചിരുന്ന കാറില്&#x200d; ട്രക്കിടിച്ചത്.</p>
<p>ബീക്കണ്&#x200d; ലൈറ്റ് വെച്ച രജിസ്റ്റര്&#x200d; നമ്പറില്ലാത്ത ട്രക്കാണ് താന്&#x200d; സഞ്ചരിച്ചിരുന്ന കാറില്&#x200d; ഇടിച്ചു കയറിയതെന്ന് ശ്വേത ഭട്ട് പൊലീസിനോട് പറഞ്ഞു. നിയമപരമായി നിലനില്&#x200d;ക്കാത്ത 23 വര്&#x200d;ഷം പഴക്കമുള്ള കേസ് ഏഴാം തീയതി പരിഗണിക്കാനിരിക്കെ അതിന്റെ തലേദിവസം അപകടം നടന്നത് മാത്രമായി കരുതാന്&#x200d; വയ്യെന്നും ശ്വേത ഭട്ട് പറഞ്ഞു. കാറിലുണ്ടായിരുന്ന ശ്വേതയും മകനും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടെങ്കിലും കാര്&#x200d; ഭാഗികമായി തകര്&#x200d;ന്നു.</p>
<p>&#8216;അപകട സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥന് മൊഴി നല്&#x200d;കിയിട്ടുണ്ട്. ഡ്രൈവര്&#x200d;ക്കെതിരെ പരാതിയൊന്നും നല്&#x200d;കിയിട്ടില്ല. മുന്&#x200d;സിപ്പല്&#x200d; കോര്&#x200d;പറേഷന്&#x200d; നിയമിച്ചതാണ് എന്ന് കരുതുന്ന ഡ്രൈവറാണ് വാഹനം ഓടിച്ചിരുന്നത്. അയാള്&#x200d;ക്കെതിരെ പരാതിയൊന്നും നല്&#x200d;കിയിട്ടില്ല. വാഹനത്തിന് അത്യാവശ്യം വേണ്ട രേഖകള്&#x200d; പോലും കയ്യില്&#x200d; ഉണ്ടായിരുന്നില്ല&#8217; ശ്വേത പറഞ്ഞു.</p>
<p>2002 ലെ ഗുജറാത്ത് കലാപത്തിലെ മോദിയുടേയും അമിത് ഷായുടേയും പങ്കിനെ കുറിച്ച് വെളിപ്പെടുത്തിയതിനെ തുടര്&#x200d;ന്നാണ് മോദിയും സംഘപരിവാറും സഞ്ജീവ് ഭട്ടിനേയും കുടുംബത്തേയും വേട്ടയാടാന്&#x200d; തുടങ്ങിയത്. കഴിഞ്ഞ സെപ്റ്റംബര്&#x200d; അഞ്ച് മുതല്&#x200d; സഞ്ജീവ് ഭട്ട് ഗുജറാത്ത് പൊലീസിന്റെ കസ്റ്റഡിയിലാണ്. 23 വര്&#x200d;ഷം പഴക്കമുള്ള കേസിന്റെ പേരിലാണ് സഞ്ജീവ് ഭട്ടിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/murder-attempt-against-swetha-bhatt.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഞ്ജീവ് ഭട്ടിന്റെ അറസ്റ്റ്; ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; വിശദീകരണം നല്&#x200d;കണമെന്ന് സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/supreme-court-explenation-on-sanjiv-bhatt-arrest.html</link>
					<comments>https://www.chandrikadaily.com/supreme-court-explenation-on-sanjiv-bhatt-arrest.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 24 Sep 2018 11:30:24 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[sanjiv bhatt]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104525</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: മുന്&#x200d; ഐ.പി.എസ് ഓഫീസര്&#x200d; സഞ്ജീവ് ഭട്ടിന്റെ അറസ്റ്റില്&#x200d; ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; ഉടന്&#x200d; വിശദീകരണം നല്&#x200d;കണമെന്ന് സുപ്രീംകോടതി. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയിലാണ് നടപടി. അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സഞ്ജീവ് ഭട്ടിന്റെ ശ്രമത്തെ ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; തടസപ്പെടുത്തുന്നുവെന്ന് ഭാര്യ കോടതിയെ അറിയിച്ചു. ആരോപണം ശരിയാണെങ്കില്&#x200d; ഗൗരവമുള്ള വിഷയമാണെന്ന് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. സാധാരണയായി കുറ്റം ചുമത്തപ്പെട്ട വ്യക്തിയാണ് കോടതിയെ സമീപിക്കുന്നത്. എന്നാല്&#x200d; ഈ കേസില്&#x200d; അദ്ദേഹത്തിന്റെ ഭാര്യയാണ് വന്നിരിക്കുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുന്&#x200d; ഐ.പി.എസ് ഓഫീസര്&#x200d; സഞ്ജീവ് ഭട്ടിന്റെ അറസ്റ്റില്&#x200d; ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; ഉടന്&#x200d; വിശദീകരണം നല്&#x200d;കണമെന്ന് സുപ്രീംകോടതി. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട് സമര്&#x200d;പ്പിച്ച ഹര്&#x200d;ജിയിലാണ് നടപടി. അറസ്റ്റിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സഞ്ജീവ് ഭട്ടിന്റെ ശ്രമത്തെ ഗുജറാത്ത് സര്&#x200d;ക്കാര്&#x200d; തടസപ്പെടുത്തുന്നുവെന്ന് ഭാര്യ കോടതിയെ അറിയിച്ചു. ആരോപണം ശരിയാണെങ്കില്&#x200d; ഗൗരവമുള്ള വിഷയമാണെന്ന് ജസ്റ്റിസ് രഞ്ജന്&#x200d; ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.</p>
<p>സാധാരണയായി കുറ്റം ചുമത്തപ്പെട്ട വ്യക്തിയാണ് കോടതിയെ സമീപിക്കുന്നത്. എന്നാല്&#x200d; ഈ കേസില്&#x200d; അദ്ദേഹത്തിന്റെ ഭാര്യയാണ് വന്നിരിക്കുന്നത്. ഒരു പൗരന്&#x200d; ഗൗരവമായ ഒരു ആരോപണം മുന്നോട്ടുവെക്കുകയാണെങ്കില്&#x200d; ഭരണകൂടം ഉറപ്പായും മറുപടി പറയണം-കോടതി പറഞ്ഞു. വെള്ളിയാഴ്ചക്കകം അറസ്റ്റില്&#x200d; വിശദീകരണം നല്&#x200d;കണമെന്ന് കോടതി ഗുജറാത്ത് സര്&#x200d;ക്കാറിനോട് ആവശ്യപ്പെട്ടു. കേസില്&#x200d; അടുത്ത ഹിയറിങ് ഒക്ടോബര്&#x200d; നാലിനാണ്.</p>
<p>നരേന്ദ്ര മോദിയുടെ കടുത്ത വിമര്&#x200d;ശകനായ സഞ്ജീവ് ഭട്ടിനെ ഈ മാസം ആദ്യമാണ് ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. 22 വര്&#x200d;ഷം പഴക്കമുള്ള കേസിലാണ് അറസ്റ്റ്. ഇന്ധനവില വര്&#x200d;ധനവിനെ വിമര്&#x200d;ശിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supreme-court-explenation-on-sanjiv-bhatt-arrest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതിഷേധം; സഞ്ജീവ് ഭട്ടിനെ കാണാന്&#x200d; അഭിഭാഷകന് അനുമതി</title>
		<link>https://www.chandrikadaily.com/sanjiv-was-finally-allowed-to-meet-with-his-lawyers.html</link>
					<comments>https://www.chandrikadaily.com/sanjiv-was-finally-allowed-to-meet-with-his-lawyers.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Sep 2018 10:38:04 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[anti modi]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[Sanjeev bhattu]]></category>
		<category><![CDATA[sanjiv bhatt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=104102</guid>

					<description><![CDATA[അഹമ്മദാബാദ്: ഗുജറാത്ത് മുന്&#x200d; ഐ.പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിനെ കാണാന്&#x200d; ഒടുവില്&#x200d; അഭിഭാഷകന് അനുമതി. അറസ്റ്റ് ചെയ്ത് രണ്ട് ആഴ്ച പിന്നിടുമ്പോളാണ് ഭട്ടിന് അഭിഭാഷകനുമായി കൂടികാഴ്ച നടത്താന്&#x200d; അനുമതി ലഭിക്കുന്നത്. ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജീവ് ഭട്ട് എവിടെയാണെന്ന് പോലും കഴിഞ്ഞ പതിനാറ് ദിവസമായി അറിവില്ലായിരുന്നു. അജ്ഞാത കേന്ദ്രത്തില്&#x200d; പാര്&#x200d;പ്പിച്ചിരിക്കുന്ന സജ്ജീവ് ഭട്ടിനെ കാണാന്&#x200d; അഭിഭാഷകനോ ബന്ധുക്കള്&#x200d;ക്കോ അനുമതി നല്&#x200d;കിയിരുന്നില്ല. എന്നാല്&#x200d; പലന്&#x200d;പൂര്&#x200d; കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വക്കീലുമായി കൂടിക്കാഴ്ച നടത്താന്&#x200d; ഭട്ടിന് അനുമതി ലഭിച്ചത്. [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: ഗുജറാത്ത് മുന്&#x200d; ഐ.പി.എസ് ഓഫീസറായ സഞ്ജീവ് ഭട്ടിനെ കാണാന്&#x200d; ഒടുവില്&#x200d; അഭിഭാഷകന് അനുമതി. അറസ്റ്റ് ചെയ്ത് രണ്ട് ആഴ്ച പിന്നിടുമ്പോളാണ് ഭട്ടിന് അഭിഭാഷകനുമായി കൂടികാഴ്ച നടത്താന്&#x200d; അനുമതി ലഭിക്കുന്നത്. ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്ത സഞ്ജീവ് ഭട്ട് എവിടെയാണെന്ന് പോലും കഴിഞ്ഞ പതിനാറ് ദിവസമായി അറിവില്ലായിരുന്നു. അജ്ഞാത കേന്ദ്രത്തില്&#x200d; പാര്&#x200d;പ്പിച്ചിരിക്കുന്ന സജ്ജീവ് ഭട്ടിനെ കാണാന്&#x200d; അഭിഭാഷകനോ ബന്ധുക്കള്&#x200d;ക്കോ അനുമതി നല്&#x200d;കിയിരുന്നില്ല. എന്നാല്&#x200d; പലന്&#x200d;പൂര്&#x200d; കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വക്കീലുമായി കൂടിക്കാഴ്ച നടത്താന്&#x200d; ഭട്ടിന് അനുമതി ലഭിച്ചത്.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">This is Shweta Sanjiv Bhatt,</p>
<p>Today is the 16th night Sanjiv won’t be spending with his family, at home. After getting a judicial order from the Palanpur Court, Sanjiv was finally allowed to meet with his lawyers,&#8230; <a href="https://t.co/zdYoymeq0i">https://t.co/zdYoymeq0i</a></p>
<p>— Sanjiv Bhatt (IPS) (@sanjivbhatt) <a href="https://twitter.com/sanjivbhatt/status/1042868070115627009?ref_src=twsrc%5Etfw">September 20, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script><br />
കോടതി ഉത്തരവിനെ തുടര്&#x200d;ന്ന് അഭിഭാഷകനെ കാണാന്&#x200d; സഞ്ജീവിനെ അനുവദിച്ചതായി ഭാര്യ ശ്വേത ഫേസ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു. ഇനി മുതല്&#x200d; സഞ്ജീവ് ജുഡീഷ്യല്&#x200d; കസ്റ്റഡിയിലായിരിക്കുമെന്നും അതേസമയം 22 വര്&#x200d;ഷം പഴക്കമുള്ള കേസില്&#x200d; സഞ്ജീവിനെ ക്രിമിനല്&#x200d; കുറ്റവിചാരണ ചെയ്യാനുള്ള യാതൊന്നുമില്ലെന്ന് ശ്വേത പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന കാര്യത്തില്&#x200d; സര്&#x200d;ക്കാര്&#x200d; വിജയിച്ചിട്ടുണ്ട്. എന്നാല്&#x200d; തനിക്ക് ജുഡീഷ്യറിയില്&#x200d; വിശ്വാസമുണ്ടെന്നും ശ്വേത വ്യക്തമാക്കി.</p>
<p>അതേസമയം അറസ്റ്റ് ചെയ്ത് ആഴ്ചകള്&#x200d; പിന്നിട്ടിട്ടും ഭട്ടിനെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടര്&#x200d;ന്ന് കഴിഞ്ഞ ദിവസം ഭാര്യ ശ്വേതഭട്ട് രംഗത്തെത്തിയിരുന്നു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="und"><a href="https://twitter.com/hashtag/EnoughIsEnough?src=hash&amp;ref_src=twsrc%5Etfw">#EnoughIsEnough</a> <a href="https://twitter.com/hashtag/JusticeforSanjivBhatt?src=hash&amp;ref_src=twsrc%5Etfw">#JusticeforSanjivBhatt</a> <a href="https://t.co/WTmLWwUKyo">pic.twitter.com/WTmLWwUKyo</a></p>
<p>— Sanjiv Bhatt (IPS) (@sanjivbhatt) <a href="https://twitter.com/sanjivbhatt/status/1041200560584761345?ref_src=twsrc%5Etfw">September 16, 2018</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>കഴിഞ്ഞ 14 ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് കാട്ടി സഞ്ജീവിന്റെ ട്വിറ്റര്&#x200d; അക്കൗണ്ടിലൂടെയാണ് ഭാര്യ രംഗത്തെത്തിയത്. ഇതോടെ സഞ്ജീവ് ഭട്ട് എവിടെയാണെന്ന ചോദ്യം ഉന്നയിച്ച് സമൂഹമാധ്യമങ്ങള്&#x200d; പ്രതിഷേധം ഉയരുകയായിരുന്നു.</p>
<p>സഞ്ജീവ് ഭട്ടിനെ ജാമ്യം അനുവദിച്ച് പുറത്തുവിടുക എന്നതാണ് ക്യാംപെയിനില്&#x200d; #EnoughIsEnough, #WhereIsSanjivBhatt എന്നിങ്ങനെയുള്ള ഹാഷ്ടാഗുകള്&#x200d; സാമൂഹ്യമാധ്യമങ്ങളില്&#x200d; നിറഞ്ഞത്.</p>
<p>1998-ല്&#x200d; അഭിഭാഷകനെതിരെ ക്രിമിനല്&#x200d; കേസ് കെട്ടിച്ചമച്ചെന്ന കേസിലാണ് സഞ്ജീവ് ഭട്ടിനെ അറസ്റ്റു ചെയ്യുന്നത്. വളരെ അപ്രതീക്ഷിതമായാണ് സെപ്തംബര്&#x200d; അഞ്ചിന് ഭട്ടിനെ കസ്റ്റഡിയിലെടുക്കുന്നത്.</p>
<p>നേരത്തെ, ഗുജറാത്ത് കലാപകാലത്ത് മോദിക്കെതിരേയും അമിത്ഷാക്കെതിരേയും സത്യവാങ്മൂലങ്ങള്&#x200d; സമര്&#x200d;പ്പിച്ച വ്യക്തിയാണ് അദ്ദേഹം. പിന്നീട് സര്&#x200d;വ്വീസില്&#x200d; നിന്നും പിരിച്ചുവിടപ്പെട്ട സഞ്ജീവ് ഭട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെ കേന്ദ്രസര്&#x200d;ക്കാരിനെ നിരന്തരം വിമര്&#x200d;ശിച്ചിരുന്നു. ഇതുകൊണ്ടൊക്കെ തന്നെ മോദിയുടേയും അമിത്ഷായുടേയും കണ്ണിലെ കരടായിരുന്നു സഞ്ജീവ് ഭട്ട്. കുറിക്കുകൊള്ളുന്ന രീതിയിലുള്ള ട്വീറ്റുകള്&#x200d; നിരവധി പേരാണ് പിന്തുടരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sanjiv-was-finally-allowed-to-meet-with-his-lawyers.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഹമ്മദ് പട്ടേലിന് വോട്ട് ചെയ്ത മുന്&#x200d; ബി.ജെ.പി എം.എല്&#x200d;.എ ബിറ്റ്‌കോയിന്&#x200d; കേസില്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/who-helped-ahmed-patel-win-gujarat-rajya-sabha-arrested-in-gujarat-bitcoins-extortion-case.html</link>
					<comments>https://www.chandrikadaily.com/who-helped-ahmed-patel-win-gujarat-rajya-sabha-arrested-in-gujarat-bitcoins-extortion-case.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 10 Sep 2018 08:31:48 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AHMED PATEL]]></category>
		<category><![CDATA[Bitcoin]]></category>
		<category><![CDATA[Gujarat Election]]></category>
		<category><![CDATA[Nalin Kotadiya]]></category>
		<category><![CDATA[Rajya sabha election Gujarat]]></category>
		<category><![CDATA[Sanjeev bhattu]]></category>
		<category><![CDATA[sanjiv bhatt]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=102448</guid>

					<description><![CDATA[അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിക്കല്&#x200d; കേസില്&#x200d; ഗുജറാത്ത് പരിവര്&#x200d;ത്തന്&#x200d; പാര്&#x200d;ട്ടി നേതാവും മുന്&#x200d; ബി.ജെ.പി എം.എല്&#x200d;.എയുമായ നളിന്&#x200d; കൊട്ടാഡിയ അറസ്റ്റില്&#x200d;. ഗുജറാത്ത് സി.ഐ.ഡി അന്വേഷണം നടത്തിയ കേസില്&#x200d; ഇന്നലെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് കൊട്ടാഡിയയെ അറസ്റ്റു ചെയ്തത്. നോട്ടുനിരോധനത്തിനു പിന്നാലെ കൊട്ടാഡിയയുടെ നേതൃത്വത്തില്&#x200d; 4,500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്. അതേസമയം ബി.ജെ.പി നേതൃത്വത്തിനും അമിത് ഷാക്കും കടുത്ത തിരിച്ചടി നേരിട്ട 2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്&#x200d; അഹമ്മദ് പട്ടേലിന് വോട്ട് ചെയ്ത മുന്&#x200d; ബി.ജെ.പി എം.എല്&#x200d;.എയാണ് ഇപ്പോള്&#x200d; അറസ്റ്റിലായിരിക്കുന്നതെന്നത് രാഷ്ട്രീയ [&#8230;]]]></description>
										<content:encoded><![CDATA[<p>അഹമ്മദാബാദ്: കള്ളപ്പണം വെളുപ്പിക്കല്&#x200d; കേസില്&#x200d; ഗുജറാത്ത് പരിവര്&#x200d;ത്തന്&#x200d; പാര്&#x200d;ട്ടി<br />
നേതാവും മുന്&#x200d; ബി.ജെ.പി എം.എല്&#x200d;.എയുമായ നളിന്&#x200d; കൊട്ടാഡിയ അറസ്റ്റില്&#x200d;. ഗുജറാത്ത് സി.ഐ.ഡി അന്വേഷണം നടത്തിയ കേസില്&#x200d; ഇന്നലെ അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് കൊട്ടാഡിയയെ അറസ്റ്റു ചെയ്തത്.<br />
നോട്ടുനിരോധനത്തിനു പിന്നാലെ കൊട്ടാഡിയയുടെ നേതൃത്വത്തില്&#x200d; 4,500 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് കേസ്.</p>
<p>അതേസമയം ബി.ജെ.പി നേതൃത്വത്തിനും അമിത് ഷാക്കും കടുത്ത തിരിച്ചടി നേരിട്ട 2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്&#x200d; അഹമ്മദ് പട്ടേലിന് വോട്ട് ചെയ്ത മുന്&#x200d; ബി.ജെ.പി എം.എല്&#x200d;.എയാണ് ഇപ്പോള്&#x200d; അറസ്റ്റിലായിരിക്കുന്നതെന്നത് രാഷ്ട്രീയ ചര്&#x200d;ച്ചകള്&#x200d;ക്കും കാരണമായിട്ടുണ്ട്.<img loading="lazy" class="size-large wp-image-39695 aligncenter" src="https://www.chandrikadaily.com/wp-content/uploads/2017/08/Ahmed_Patel-PTI1-1024x671.jpg" alt="" width="640" height="419" srcset="https://www.chandrikadaily.com/wp-content/uploads/2017/08/Ahmed_Patel-PTI1-1024x671.jpg 1024w, https://www.chandrikadaily.com/wp-content/uploads/2017/08/Ahmed_Patel-PTI1-300x197.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/08/Ahmed_Patel-PTI1-768x503.jpg 768w, https://www.chandrikadaily.com/wp-content/uploads/2017/08/Ahmed_Patel-PTI1-696x456.jpg 696w, https://www.chandrikadaily.com/wp-content/uploads/2017/08/Ahmed_Patel-PTI1-741x486.jpg 741w, https://www.chandrikadaily.com/wp-content/uploads/2017/08/Ahmed_Patel-PTI1-1068x700.jpg 1068w, https://www.chandrikadaily.com/wp-content/uploads/2017/08/Ahmed_Patel-PTI1-641x420.jpg 641w" sizes="(max-width: 640px) 100vw, 640px" /></p>
<p>ദേശീയ ശ്രദ്ധ നേടിയ 2017ലെ ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പി കളിച്ച കളി തിരിച്ചു കളിച്ചായിരുന്നു അഹമ്മദ് പട്ടേല്&#x200d; കോണ്&#x200d;ഗ്രസിന് വിജയം നേടിക്കൊടുത്തത്. ആറ് കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എമാര്&#x200d; ബി.ജെ.പിയിലേക്ക് കൂറുമാറിയ സാഹചര്യത്തില്&#x200d; അഹമ്മദ് പട്ടേലിന്റെ വിജയം നിര്&#x200d;ണയകമായിരുന്നു. തുടര്&#x200d;ന്നാണ് ബി.ജെ.പിക്കും അമിത്ഷാക്കും ഞെട്ടലുണ്ടാക്കി കൊട്ടാഡിയുടെയും ജെ.ഡി.യു എം.എല്&#x200d;.എയുടെയും വോട്ടുകള്&#x200d; അഹമ്മദ് പട്ടേലിന് ആശ്വാസമായെത്തിയത്.</p>
<p>ഗുജറാത്ത് പരിവര്&#x200d;ത്തന്&#x200d; പാര്&#x200d;ട്ടിയിലൂടെയാണ് കൊട്ടാഡിയ നിയമസഭയിലെത്തിയത്. തുടര്&#x200d;ന്ന് 2014ല്&#x200d; ഈ പാര്&#x200d;ട്ടി ബി.ജെ.പിയില്&#x200d; ലയിക്കുകയായിരുന്നു. തന്റെ സമുദായത്തെ ബിജെപി സര്&#x200d;ക്കാര്&#x200d; അവഗണിച്ചുവെന്ന് ആരോപിച്ചാണ് ബിജെപി അംഗമായ നളിന്&#x200d; കൊട്ടാഡിയ അഹ്മദ് പട്ടേലിന് വോട്ട് ചെയ്തത്. കോണ്&#x200d;ഗ്രസിന് വോട്ട് ചെയ്ത കാര്യം കൊട്ടാഡിയ ഫെയ്‌സ്ബുക്കിലൂടെയാണ് വെളിപ്പെടുത്തിയത്. തുടര്&#x200d;ന്ന് കൊട്ടാഡിയെ കോണ്&#x200d;ഗ്രസിലേക്ക് ക്ഷണിക്കുകയുമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമര്&#x200d;ശകനായി ഗുജറാത്ത് മുന്&#x200d; ഐപിഎസ് ഉദ്യോഗസ്ഥന്&#x200d; സഞ്ജീവ് ഭട്ടിനെ കഴിഞ്ഞ ദിവസം സിഐഡി അറസ്റ്റ് ചെയ്തിരുന്നു. 22 വര്&#x200d;ഷം മുമ്പത്തെ കേസില്&#x200d; 2018 സെപ്റ്റംബര്&#x200d; അഞ്ചിനാണ് ഭട്ടിനെ അറസ്റ്റു ചെയ്യുന്നത്.</p>
<p><img loading="lazy" class="alignleft size-full wp-image-101941" src="https://www.chandrikadaily.com/wp-content/uploads/2018/09/SANJIV_BHATT.jpg" alt="" width="660" height="613" srcset="https://www.chandrikadaily.com/wp-content/uploads/2018/09/SANJIV_BHATT.jpg 660w, https://www.chandrikadaily.com/wp-content/uploads/2018/09/SANJIV_BHATT-300x279.jpg 300w, https://www.chandrikadaily.com/wp-content/uploads/2018/09/SANJIV_BHATT-452x420.jpg 452w" sizes="(max-width: 660px) 100vw, 660px" />അതേസമയം ക്രിമിനല്&#x200d; ഇന്&#x200d;വെസ്റ്റിഗേഷന്&#x200d; വിഭാഗം (സി.ഐ.ഡി) നടത്തിയ അന്വേഷണത്തിലാണ് നോട്ടുനിരോധനകാലത്ത് ബിജെപി എം.എല്&#x200d;.എയായിരുന്ന നളിന്&#x200d; കൊട്ടാഡിയ ഉള്&#x200d;പ്പെടെയുള്ളവര്&#x200d; നടത്തിയ കള്ളപ്പണം വെളുപ്പിക്കല്&#x200d; പുറത്തുവന്നത്. 2016 നവംബറിനും 2017 ജനുവരിക്കുമിടയിലുള്ള മൂന്ന് മാസത്തിനിടെയാണ് 4,500 കോടി രൂപയുമാണ് ക്രിപ്‌റ്റോകറന്&#x200d;സി, ബിറ്റ്‌കോയിന്&#x200d; എന്നിവയിലേയ്ക്ക് മാറ്റി കള്ളപ്പണം വെളുപ്പിക്കല്&#x200d; നടന്നതെന്നാണ് സി.ഐ.ഡി കണ്ടെത്തിയത്. അഴിമതി നിരോധന നിയമപ്രകാരം ഐപിസി സെക്ഷന്&#x200d; 364 എ, 384 (പിടിച്ചുപറി) എന്നീ വകുപ്പുകളാണ് കൊട്ടാഡിയ മേല്&#x200d; ചുമത്തിയിരിക്കുന്നത്. 2012-17 കാലഘട്ടത്തില്&#x200d; ഗുജറാത്തിലെ ധാരി മണ്ഡലത്തിലെ ബി.ജെ.പി എം.എല്&#x200d;.എയായിരുന്നു കൊട്ടാഡിയ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/who-helped-ahmed-patel-win-gujarat-rajya-sabha-arrested-in-gujarat-bitcoins-extortion-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
