<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sari pv &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sari-pv/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 07 May 2018 14:56:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sari pv &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശാന്തി നഗറില്&#x200d; ഹാട്രിക് തേടി എന്&#x200d;.എ ഹാരിസ്</title>
		<link>https://www.chandrikadaily.com/shandi-nagar-election-na-haris-for-hatrik-win.html</link>
					<comments>https://www.chandrikadaily.com/shandi-nagar-election-na-haris-for-hatrik-win.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 07 May 2018 13:36:50 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[karnataka election]]></category>
		<category><![CDATA[na haris]]></category>
		<category><![CDATA[sari pv]]></category>
		<category><![CDATA[shareef pv]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=83756</guid>

					<description><![CDATA[അഹമ്മദ് ഷരീഫ് പി.വി ബംഗളൂരു: ശാന്തി നഗര്&#x200d; മണ്ഡലത്തിലെ സിറ്റിങ് എം.എല്&#x200d;.എ മലയാളിയായ എന്&#x200d;.എ ഹാരിസിനെ തേടി എല്ലാനഗര്&#x200d; കോളനിയിലെത്തുമ്പോള്&#x200d; തമിഴ്‌നാട്ടിലെത്തിയ പ്രതീതി. മൊത്തം ഒരു തമിഴ്മയം. വോട്ടര്&#x200d;മാരോട് എം.എല്&#x200d;.എയുടെ പ്രവര്&#x200d;ത്തനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ചുറ്റിലും ഉയര്&#x200d;ന്നു നില്&#x200d;ക്കുന്ന മൂന്നും നാലും നിലകളുള്ള ഫ്‌ളാറ്റുകള്&#x200d; ചൂണ്ടിയായിരുന്നു മറുപടി. ഇത് സര്&#x200d;ക്കാര്&#x200d; ഫണ്ട് കൊണ്ട് തങ്ങള്&#x200d;ക്ക് പ്രദേശത്തെ എം.എല്&#x200d;.എ കെട്ടിയ വീടുകളാണെന്ന് യുവമോര്&#x200d;ച്ച മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്ന മഞ്ചുനാഥിന്റെ സാക്ഷ്യം. എന്തിന് ബി.ജെ.പി വിട്ടുവെന്ന [&#8230;]]]></description>
										<content:encoded><![CDATA[<p><strong>അഹമ്മദ് ഷരീഫ് പി.വി</strong></p>
<p><img loading="lazy" class="alignleft size-thumbnail wp-image-83772" src="https://www.chandrikadaily.com/wp-content/uploads/2018/05/shreef-pv-150x150.jpg" alt="" width="150" height="150" />ബംഗളൂരു: ശാന്തി നഗര്&#x200d; മണ്ഡലത്തിലെ സിറ്റിങ് എം.എല്&#x200d;.എ മലയാളിയായ എന്&#x200d;.എ ഹാരിസിനെ തേടി എല്ലാനഗര്&#x200d; കോളനിയിലെത്തുമ്പോള്&#x200d; തമിഴ്‌നാട്ടിലെത്തിയ പ്രതീതി. മൊത്തം ഒരു തമിഴ്മയം. വോട്ടര്&#x200d;മാരോട് എം.എല്&#x200d;.എയുടെ പ്രവര്&#x200d;ത്തനങ്ങളെ കുറിച്ചുള്ള ചോദ്യത്തിന് ചുറ്റിലും ഉയര്&#x200d;ന്നു നില്&#x200d;ക്കുന്ന മൂന്നും നാലും നിലകളുള്ള ഫ്‌ളാറ്റുകള്&#x200d; ചൂണ്ടിയായിരുന്നു മറുപടി. ഇത് സര്&#x200d;ക്കാര്&#x200d; ഫണ്ട് കൊണ്ട് തങ്ങള്&#x200d;ക്ക് പ്രദേശത്തെ എം.എല്&#x200d;.എ കെട്ടിയ വീടുകളാണെന്ന് യുവമോര്&#x200d;ച്ച മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവെച്ച് കോണ്&#x200d;ഗ്രസില്&#x200d; ചേര്&#x200d;ന്ന മഞ്ചുനാഥിന്റെ സാക്ഷ്യം. എന്തിന് ബി.ജെ.പി വിട്ടുവെന്ന ചോദ്യത്തിന് ഇതെല്ലാം കാരണമെന്ന് മറുപടി. 10 വര്&#x200d;ഷം മുമ്പ് റിലീഫ് പ്രവര്&#x200d;ത്തനത്തിനായി എല്ലാ നഗറിലെത്തുമ്പോള്&#x200d; മുട്ടോളം ചെളിനിറഞ്ഞ ചേരിയായിരുന്നു ഇവിടമെന്ന് ബംഗളൂരു കെ.എം.സി.സി അധ്യക്ഷന്&#x200d; നൗഷാദും പറഞ്ഞു. ഇന്ന് സ്ഥിതിയാകെമാറി.</p>
<p>റോഡുകളായി മിക്കവര്&#x200d;ക്കം സര്&#x200d;ക്കാര്&#x200d; ഫ്‌ളാറ്റുകള്&#x200d;. തമിഴിലും കന്നഡയിലുമായി എന്&#x200d; ഹാരിസ് വോട്ടര്&#x200d;മാരോട് മണ്ഡലത്തില്&#x200d; ചെയ്ത കാര്യങ്ങള്&#x200d; പറയുമ്പോള്&#x200d; നിലക്കാത്ത കയ്യടികള്&#x200d;. പൊതുയോഗ സ്ഥലത്ത് കൂടിയവരില്&#x200d; അധികവും സ്ത്രീകള്&#x200d;. ഇത്തവണ എന്&#x200d;.എ ഹാരിസ് ജയിക്കുമോ എന്ന ചോദ്യത്തിന് മുനിയാണ്ടി എന്ന വോട്ടറുടെ മറുപടി ഇങ്ങനെ അണ്ണാ ഇവിടെയുള്ളവര്&#x200d; മനുഷ്യരാണെന്ന് ഇപ്പോഴാണ് തോന്നി തുടങ്ങിയത്. ഹാരിസ് അണ്ണ റൊമ്പ നല്ലവര്. എതു വന്നാലും വോട്ട് അവര്&#x200d;ക്ക് പോടും. കണ്ടിപ്പ അവര് ഇത്തവണ വോട്ട് ജാസ്തി വാങ്ങും. ഇത് തന്നെയാണ് എന്&#x200d;.എ ഹാരിസിന് മണ്ഡലത്തിലെ പ്രതീക്ഷകള്&#x200d; വാനോളം ഉയരാന്&#x200d; കാരണവും ഇത് തന്നെ. ചെയ്ത പ്രവൃത്തികള്&#x200d; ചൂണ്ടിയാണ് താന്&#x200d; വോട്ടു ചോദിക്കുന്നത്. തന്നെ മണ്ഡലത്തിലെ വോട്ടര്&#x200d;മാര്&#x200d; മകനായും സഹോദരനായുമൊക്കെ കാണുന്നു എന്തു കൊണ്ടും ജയിക്കും അദ്ദേഹം ചന്ദ്രികയോട് പറഞ്ഞു. കഴിഞ്ഞതവണത്തേതിനേക്കാള്&#x200d; പ്രതീക്ഷ കൂടുതലാണ് ഇത്തവണയെന്നും മോദിയും അമിത് ഷായും എന്തു പറഞ്ഞാലും കന്നഡികര്&#x200d; അതൊന്നും വിലക്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.</p>
<p>ബംഗളൂരു പൊളിറ്റിക്കല്&#x200d; ആക്ഷന്&#x200d; കമ്മിറ്റി നടത്തിയ സര്&#x200d;വേയില്&#x200d; 100ല്&#x200d; 84 മാര്&#x200d;ക്ക് നേടി മികച്ച എം.എല്&#x200d;.എ എന്ന ഖ്യാതി അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 10 വര്&#x200d;ഷമായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഹാരിസിനെ അടുത്ത മന്ത്രിയായാണ് വോട്ടര്&#x200d;മാരില്&#x200d; പലരും വിശേഷിപ്പിക്കുന്നത്. വ്യവസായ ഗ്രൂപ്പായ നാലപ്പാട് ഗ്രൂപ്പിന്റെ ചെയര്&#x200d;മാനും കാസര്&#x200d;കോട് കീഴുര്&#x200d; സ്വദേശിയും മലബാര്&#x200d; മുസ്്‌ലിം അസോസിയേഷന്&#x200d; പ്രസിഡന്റും മുന്&#x200d; ഭദ്രാവനം മുനിസിപ്പല്&#x200d; ചെയര്&#x200d;മാനുമായ ഹാരിസിന്റെ പിതാവ് ഡോ. എന്&#x200d;.എ മുഹമ്മദും അദ്ദേഹത്തോടൊപ്പം പ്രചാരണ സ്ഥലങ്ങളിലെത്തുന്നുണ്ട്.</p>
<p>ചേരിയും നഗരവും ഒരുപോലെ ഉള്&#x200d;പ്പെടുന്ന മണ്ഡലത്തില്&#x200d; ഹാരിസിന്റെ മകനെതിരായ കേസുയര്&#x200d;ത്തിയാണ് എതിരാളികള്&#x200d; വോട്ടു തേടുന്നത്. എന്നാല്&#x200d; മണ്ഡലത്തില്&#x200d; ഇതൊരു വിഷയമേ അല്ലെന്നാണ് വോട്ടര്&#x200d;മാര്&#x200d; പറയുന്നത്. ടാര്&#x200d;പോളിന്&#x200d; ഷീറ്റ് മേഞ്ഞ കുടിലുകളുണ്ടായിരുന്ന സ്ഥാനത്ത് ഫ്‌ളാറ്റും റോഡും തെരുവു വിളക്കും എത്തിച്ച എം.എല്&#x200d;.എയെക്കാളും മറ്റാരെ വിശ്വസിക്കുമെന്നാണ് ഇവരുടെ ചോദ്യം. കോടീശ്വരനായ ശ്രീധര റെഡ്ഢിയാണ് ഇവിടെ ജെ.ഡി.എസിന് വേണ്ടി മത്സരിക്കുന്നത്. കൂറുമാറ്റവും കൂടുമാറ്റവും അടിക്കടി നടത്തുന്ന എതിരാളികളുടെ പൊള്ളത്തരം തുറന്ന് കാണിച്ചു കൊണ്ടാണ് ഹാരിസ് പ്രചരണം മുന്നോട്ടു കൊണ്ടു പോകുന്നത്. ബംഗളൂരു മഹാപാലിക ഡെപ്യൂട്ടി ചെയര്&#x200d;മാന്&#x200d; വാസുദേവനാണ് ഇവിടെ ബി.ജെ.പി സ്ഥാനാര്&#x200d;ത്ഥി. ഒരു മാറ്റം ജനം ആഗ്രഹിക്കുന്നുവെന്നും ബി.ജെ.പി ജയിക്കുമെന്നുമാണ് അദ്ദേഹം അവകാശപ്പെടുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shandi-nagar-election-na-haris-for-hatrik-win.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉന്&#x200d; എന്ന ഉദാത്ത മാതൃകയും  അച്ചുതണ്ടില്&#x200d; പിടയുന്ന ചൈനയും</title>
		<link>https://www.chandrikadaily.com/editorial-page-article-sari-pv-jan-2018.html</link>
					<comments>https://www.chandrikadaily.com/editorial-page-article-sari-pv-jan-2018.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 14 Jan 2018 18:43:23 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[sari pv]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=65017</guid>

					<description><![CDATA[ശാരി പിവി ഉത്തര കൊറിയന്&#x200d; ഏകാധിപതിയും ഇടക്കിടെ മിഥുനം സിനിമയിലെ നെടുമുടിവേണുവിന്റെ കഥാപാത്രമായ ചേര്&#x200d;കോടകന്&#x200d; സ്വാമിയെ പോലെ ഇപ്പം പൊട്ടിക്കും ഇപ്പം പൊട്ടിക്കുമെന്ന് പറഞ്ഞ് മിസൈല്&#x200d; വിട്ടു കളിക്കുകയും ചെയ്യുന്ന കിം ജോങ് ഉന്&#x200d; ആണ് ഈയിടെയായി കേരളത്തിലെ ഭരണകക്ഷിയിലെ പ്രമുഖ പാര്&#x200d;ട്ടിയുടെ റോള്&#x200d; മോഡല്&#x200d;. ഇടുക്കി നെടുംകണ്ടത്ത് ഏരിയാ സമ്മേളനത്തില്&#x200d; കിങ് ജോങ് ഉന്നിന്റെ പടം വെച്ച് പാര്&#x200d;ട്ടി സമ്മേളനം വിളംബരം ചെയ്ത സഖാക്കള്&#x200d;ക്കു പിന്നാലെ ഉന്നിനെ പിന്തുണച്ച് സാക്ഷാല്&#x200d; രണ്ട് ചങ്കുണ്ടെന്ന് പറയപ്പെടുന്ന മുഖ്യനും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ശാരി പിവി</strong></p>
<p>ഉത്തര കൊറിയന്&#x200d; ഏകാധിപതിയും ഇടക്കിടെ മിഥുനം സിനിമയിലെ നെടുമുടിവേണുവിന്റെ കഥാപാത്രമായ ചേര്&#x200d;കോടകന്&#x200d; സ്വാമിയെ പോലെ ഇപ്പം പൊട്ടിക്കും ഇപ്പം പൊട്ടിക്കുമെന്ന് പറഞ്ഞ് മിസൈല്&#x200d; വിട്ടു കളിക്കുകയും ചെയ്യുന്ന കിം ജോങ് ഉന്&#x200d; ആണ് ഈയിടെയായി കേരളത്തിലെ ഭരണകക്ഷിയിലെ പ്രമുഖ പാര്&#x200d;ട്ടിയുടെ റോള്&#x200d; മോഡല്&#x200d;. ഇടുക്കി നെടുംകണ്ടത്ത് ഏരിയാ സമ്മേളനത്തില്&#x200d; കിങ് ജോങ് ഉന്നിന്റെ പടം വെച്ച് പാര്&#x200d;ട്ടി സമ്മേളനം വിളംബരം ചെയ്ത സഖാക്കള്&#x200d;ക്കു പിന്നാലെ ഉന്നിനെ പിന്തുണച്ച് സാക്ഷാല്&#x200d; രണ്ട് ചങ്കുണ്ടെന്ന് പറയപ്പെടുന്ന മുഖ്യനും രംഗത്തു വന്നിരുന്നു. അമേരിക്കയെ മികച്ച രീതിയില്&#x200d; നേരിടുന്നത് ഉന്നാണെന്നായിരുന്നു മുഖ്യന്റെ കണ്ടെത്തല്&#x200d;. എന്നാല്&#x200d; പോയിപ്പോയി ഇപ്പോള്&#x200d; പാര്&#x200d;ട്ടി സെക്രട്ടറി ബാലകൃഷ്ണ സഖാവും മാതൃകപുരുഷനെ കണ്ടെത്താന്&#x200d; ഇതേ പാതയില്&#x200d; തന്നെയാണ്.<br />
ഉത്തര കൊറിയന്&#x200d; ഏകാധിപതി സാമൂഹ്യ സുരക്ഷാ പദ്ധതികള്&#x200d;ക്കുള്ള ഫണ്ട് സൈന്യത്തിനു വേണ്ടി ചെലവാക്കുന്നതാണ് ബാലകൃഷ്ണ സഖാവിനെ ഹടാദാകര്&#x200d;ഷിച്ചത്. ഏതാണ്ട് കേരളത്തിലും ക്ഷേമ പദ്ധതികള്&#x200d;ക്കുള്ള ഫണ്ടുകളൊക്കെ സ്വാഹയാണല്ലോ ഇപ്പോള്&#x200d;. കെ.എസ്.ആര്&#x200d;.ടി.സിയിലെ ജീവനക്കാരായിരുന്നവരുടെ പെന്&#x200d;ഷന്&#x200d; ഫണ്ട് കാണാനില്ലാത്തതിനാല്&#x200d; ഇതിനോടകം തന്നെ സഖാക്കളുടെ ഭാഷയില്&#x200d; പറഞ്ഞാല്&#x200d; ഒരു രക്തസാക്ഷി ഉണ്ടായിക്കഴിഞ്ഞു. സംഗതി പൊതു ഗതാഗത സംവിധാനത്തിന്റെ അപ്പോസ്തലന്&#x200d;മാരാണെന്ന് നടിക്കുന്നുണ്ടെങ്കിലും അണാ പൈ ഇനി കെ.എസ്.ആര്&#x200d;.ടി.സിക്ക് അനുവദിക്കില്ലെന്നാണ് സര്&#x200d;ക്കാര്&#x200d; പറയുന്നത്. ലാഭമുണ്ടാക്കാന്&#x200d; കെ.എസ്.ആര്&#x200d;.ടി.സി സ്വന്തം വഴി തേടണമത്രേ!.<br />
രാജ്യത്തിന്റെ നിലനില്&#x200d;പ്പിനു വേണ്ടിയാണ് ഉത്തര കൊറിയ ക്ഷേമപദ്ധതികള്&#x200d;ക്കുള്ള പണമെടുത്തു സൈനിക ശേഷി വര്&#x200d;ധിപ്പിക്കുന്നതെന്ന ലോകത്തിനു തന്നെ മാതൃകയായ ഗവേഷണ പ്രബന്ധം കോടിയേരി സഖാവ് കായംകുളത്ത് പാര്&#x200d;ട്ടി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് അറിയിച്ചത്. എന്തായാലും കൊടിയേരിയുടെ ചരിത്ര ബോധത്തെ എന്തു കൊണ്ടും നാം മാനിക്കണം. കാരണം ലോകത്ത് ഇന്നുവരെ ആരും കണ്ടെത്താത്ത അത്യപൂര്&#x200d;വ സംഭവമാണ് കോടിയേരി കണ്ടെത്തിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഉത്തര കൊറിയക്കു മാത്രമല്ല പാര്&#x200d;ട്ടി സെക്രട്ടറിയുടെ പിന്തുണ. വിപ്ലവം തോക്കിന്&#x200d; കുഴലിലൂടെയെന്നു പറഞ്ഞ് പതിനായിരങ്ങളെ കശാപ്പ് ചെയ്ത മാവോയുടെ നാടിനും കോടിയേരിയുടെ ആദരമുണ്ട്. ഈയിടെ കൃസ്ത്യന്&#x200d; പള്ളി ബുള്&#x200d;ഡോസര്&#x200d; വെച്ച് തകര്&#x200d;ത്ത ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയും ഏതാണ്ട് കോടിയേരിയെ പോലെ വലിയ ചരിത്ര നിര്&#x200d;മാതാക്കളാണ്. കൃസ്തുവിന്റെ തിരുരൂപം പള്ളിയില്&#x200d; വെച്ചിട്ട് വല്യ കാര്യമൊന്നുമില്ലെന്നാണ് ചൈനീസ് സര്&#x200d;ക്കാര്&#x200d; പറയുന്നത്. പകരം നിലവിലെ ചൈനീസ് പ്രസിഡന്റായ ഷീ ജിന്&#x200d; പിങിന്റെ പടം വെക്കുന്നതാണ് നല്ലതു പോലും. കാരണം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി അക്കമിട്ട് നിരത്തുന്നുണ്ട്. കൃസ്തു പട്ടിണി മാറ്റുന്നില്ല, റേഷന്&#x200d; നല്&#x200d;കുന്നില്ല, നിങ്ങള്&#x200d;ക്കു വേണ്ടി ഭരണം നടത്തുന്നില്ല.<br />
ഇതെല്ലാം നല്&#x200d;കുന്നത് ഷീ ജിന്&#x200d; പിങിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്&#x200d;ക്കാറാണ് അതിനാല്&#x200d; ഇനി മുതല്&#x200d; കൃസ്തു ഔട്ട് ഷീ ജിന്&#x200d; പിങ് ഇന്&#x200d;. ഇത്രയൊക്കെ മഹത്തരവും ഉദാത്തവുമായ മാതൃക അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന ചൈനക്കെതിരെ അമേരിക്കയും ജപ്പാനും ഓസ്‌ട്രേലിയയും ഇന്ത്യയും അടങ്ങുന്ന അച്ചു തണ്ട് രൂപപ്പെട്ടുവരികയാണെന്നാണ് കോടിയേരി സഖാവ് കണ്ടെത്തിയിരിക്കുന്ന മറ്റൊരു മഹാല്&#x200d;ഭുതം. പാവം ചൈനയെ ഈ അച്ചുതണ്ടുകള്&#x200d; വളഞ്ഞിട്ട് ആക്രമിക്കുകയാണത്രേ.<br />
സമാധാനത്തിന്റെ വെള്ളരിപ്രാവുകളായ സാക്ഷര കേരളത്തിലെ കുട്ടി സഖാക്കള്&#x200d; വി.ടി ബല്&#x200d;റാം എം.എല്&#x200d;.എക്കെതിരെ നടത്തുന്ന ഹാലിളക്കവും നാവു പിഴുതല്&#x200d; പോലുള്ള കലാപരിപാടികളൊന്നും ഈ നാലു രാജ്യങ്ങളും ചൈനക്കെതിരെ ചെയ്തിട്ടില്ലെങ്കിലും പണ്ട് ഇന്ത്യാ ചൈന യുദ്ധ കാലത്ത് ചൈനക്കൊപ്പം നിലയുറപ്പിച്ചവരുടെ പിന്&#x200d;ഗാമികള്&#x200d;ക്ക് വല്ലാത്ത കുണ്ഠിതവും സര്&#x200d;വോപരി ദുഃഖവുമുണ്ട്. മുന്&#x200d; കാലങ്ങളില്&#x200d;നിന്നു വ്യത്യസ്തമായി തങ്ങളുടെ രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്&#x200d; ഇടപെടാന്&#x200d; മറ്റൊരു രാജ്യത്തെയും അനുവദിക്കില്ലെന്നു ചൈനീസ് പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസ് പ്രഖ്യാപിച്ചതാണ് ബാലകൃഷ്ണ സഖാവിനെ പുളകിതനാക്കിയത്.<br />
മാത്രമല്ല, വേറൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്&#x200d; ഇടപെടാന്&#x200d; മറ്റേതെങ്കിലും രാജ്യം ശ്രമിച്ചാല്&#x200d; മൗനം പാലിക്കില്ലെന്നും ചൈന വ്യക്തമാക്കിയിട്ടുണ്ട് പോലും. ഇതിന്റെ ഫലമായി ചൈനയെ വളഞ്ഞിട്ട് ആക്രമിക്കാന്&#x200d; അമേരിക്കന്&#x200d; സാമ്രാജ്യത്വ ശക്തികള്&#x200d; ഒരുങ്ങുന്നു. ചൈനക്കെതിരെ ജപ്പാന്&#x200d;, ഓസ്‌ട്രേലിയ, ഇന്ത്യ, അമേരിക്ക എന്നീ രാജ്യങ്ങള്&#x200d; ചേര്&#x200d;ന്ന് അച്ചുതണ്ടു രൂപപ്പെട്ടു കൊണ്ടിരിക്കുന്നു. ചൈനയെ പ്രതിരോധിക്കാനുള്ള സാമ്രാജ്യത്വ ഇടപെടല്&#x200d; വര്&#x200d;ധിച്ചു വരികയാണെന്നുമാണ് കോടിയേരി സഖാവ് പരിഭവിക്കുന്നത്.<br />
ഇന്ത്യയില്&#x200d; അരുണാചല്&#x200d; പ്രദേശ് എന്നു പറയുന്ന ഒരു സംസ്ഥാനത്തെ ബാലകൃഷ്ണ സഖാവിന്റെ ഈ ഇഷ്ട തോഴന്&#x200d;മാര്&#x200d; അംഗീകരിക്കുന്നില്ലെന്നത് പാവത്തിന് അറിയുമോ എന്തോ? ഇന്ത്യന്&#x200d; മണ്ണില്&#x200d; ഇടക്കിടെ കുത്തിത്തിരിപ്പുണ്ടാക്കാന്&#x200d; ഭൂമി കയ്യേറുന്നത് സാക്ഷാല്&#x200d; ചൈനയാണ് സഖാവെ ആ രാജ്യത്തെ എതിര്&#x200d;ക്കുകയല്ലാതെ പാലൊഴിച്ച് താലോലിക്കാനാകുമോ. മുംബൈ ഭീകരാക്രമണം, പത്താന്&#x200d;കോട്ട് ഭീകരാക്രമണം തുടങ്ങി ഇന്ത്യന്&#x200d; മണ്ണില്&#x200d; ഭീകരാക്രമണം നടത്തിയതിന്റെ പേരില്&#x200d; ഹാഫിസ് സഈദിനെ പോലുള്ള ഭീകരരെ ആഗോള ഭീകരനാക്കി പ്രഖ്യാപിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ തീരുമാനം പാകിസ്താനു വേണ്ടി ഇതേ ചൈന ഒന്നല്ല, രണ്ടല്ല. മൂന്നു തവണയാണ് യു.എന്നില്&#x200d; വഴിമുടക്കിയത് സഖാവേ. ഇന്ത്യക്കു പാകിസ്താനില്&#x200d; നിന്നെന്നപോലെ തതുല്യമായ രീതിയില്&#x200d; ഭീഷണി ഒളിഞ്ഞും തെളിഞ്ഞും സംഭാവന ചെയ്യുന്ന രാജ്യത്തെ എതിര്&#x200d;ക്കുന്നതില്&#x200d; എന്താണാവോ പാര്&#x200d;ട്ടി സെക്രട്ടറിക്ക് ഇത്ര വിഷമം.<br />
അതോ ഇനി വി.ടി ബല്&#x200d;റാം എം.എല്&#x200d;.എയെ പോലെയുള്ളവര്&#x200d;ക്കെതിരെ എറിയാനുള്ള ചീമുട്ട ചൈനീസ് സഖാക്കള്&#x200d; പാര്&#x200d;ട്ടി ഓഫീസില്&#x200d; എത്തിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ടോ? ചോറിവിടെയും കൂറവിടെയും എന്നത് പണ്ടെ കമ്മ്യൂണിസ്റ്റുകാരെ കുറിച്ച് ആരോപിക്കുന്നത് ഇമ്മാതിരി യമണ്ടന്&#x200d;, ഉട്ടോപ്യന്&#x200d; കണ്ടെത്തലുകളുമായി അതാതു കാലത്തെ പാര്&#x200d;ട്ടി നേതാക്കള്&#x200d; വരുന്നതിനാല്&#x200d; തന്നെയാണ്. സഖാക്കളുടെ ആദ്യകാല നേതാവിനെതിരെ ആരോപണമുന്നയിച്ചവരെ ചീമുട്ട എറിയുകയും വഴിയില്&#x200d; തടയുകയും പതിവ് കലാപരിപാടിയായ ഭീഷണിയുമൊക്കെ ഉന്നയിക്കുന്നതിനേക്കാളും വലിയ വിവരക്കേടാണ് പാര്&#x200d;ട്ടി നേതാവിന്റെ ഈ ചൈന സ്‌നേഹമെന്ന് പറയാതെ വയ്യ. വിവരക്കേടാവാം പക്ഷേ അതൊരു അലങ്കാരമായി കൊണ്ടു നടക്കരുത് ബ്ലീസ്.</p>
<p>ലാസ്റ്റ് ലീഫ്:<br />
പാസ്‌പോര്&#x200d;ട്ട് അഡ്രസ് സ്ഥിരീകരിക്കാനുള്ള രേഖയായി കണക്കാക്കാനാവില്ലെന്ന് കേന്ദ്രം. നിറം മാറുന്നതിനനുസരിച്ച് ഗുണവും മാറണമല്ലോ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-sari-pv-jan-2018.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാഹുല്&#x200d; എന്ന ബദ്ധ ശത്രുവും  ഉന്&#x200d; എന്ന ആത്മ മിത്രവും</title>
		<link>https://www.chandrikadaily.com/editorial-page-article-18-dec-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-18-dec-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 17 Dec 2017 19:07:28 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[sari pv]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59959</guid>

					<description><![CDATA[ശാരി പിവി കോണ്&#x200d;ഗ്രസ് അധ്യക്ഷനായി രാഹുല്&#x200d; ഗാന്ധി ചുമതലയേറ്റെടുത്തതില്&#x200d; അതീവ ദു:ഖിതരായ രണ്ട് പാര്&#x200d;ട്ടിക്കാരാണ് രാജ്യത്തുള്ളത്. ഒരു പാര്&#x200d;ട്ടിക്ക് ജന്മസിദ്ധമായ ശത്രുതയാണെങ്കില്&#x200d; മറ്റൊരു പാര്&#x200d;ട്ടിക്ക് കര്&#x200d;മ്മ സിദ്ധമായ പരിഭവമാണ്. ഭൂലോക മണ്ഡത്തരങ്ങള്&#x200d; മാത്രം കാണിക്കുന്ന ഫൂളിഷ് ബ്യൂറോ നയിക്കുന്ന സി.പി.എമ്മും തനിക്ക് പിടിക്കാത്തതൊന്നും രാജ്യത്ത് വേണ്ടെന്ന് കരുതുന്ന അഭിനവ കിം ജോങ് ഉന്നുമാരുടെ താമരപ്പാര്&#x200d;ട്ടിയുമാണ് രാഹുല്&#x200d; അധ്യക്ഷനായതില്&#x200d; കുണ്ഠിതപ്പെടുന്നത്. പപ്പുമോന്&#x200d;, അമൂല്&#x200d; ബേബി തുടങ്ങി പരിഹാസവും നിന്ദ്യവും നിറഞ്ഞ പദാവലികളിലൂടെ മാത്രം രാഹുലിനെ വിമര്&#x200d;ശിച്ചു ശീലിച്ച മുഖ്യധാരാ [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ശാരി പിവി</strong></p>
<p>കോണ്&#x200d;ഗ്രസ് അധ്യക്ഷനായി രാഹുല്&#x200d; ഗാന്ധി ചുമതലയേറ്റെടുത്തതില്&#x200d; അതീവ ദു:ഖിതരായ രണ്ട് പാര്&#x200d;ട്ടിക്കാരാണ് രാജ്യത്തുള്ളത്. ഒരു പാര്&#x200d;ട്ടിക്ക് ജന്മസിദ്ധമായ ശത്രുതയാണെങ്കില്&#x200d; മറ്റൊരു പാര്&#x200d;ട്ടിക്ക് കര്&#x200d;മ്മ സിദ്ധമായ പരിഭവമാണ്. ഭൂലോക മണ്ഡത്തരങ്ങള്&#x200d; മാത്രം കാണിക്കുന്ന ഫൂളിഷ് ബ്യൂറോ നയിക്കുന്ന സി.പി.എമ്മും തനിക്ക് പിടിക്കാത്തതൊന്നും രാജ്യത്ത് വേണ്ടെന്ന് കരുതുന്ന അഭിനവ കിം ജോങ് ഉന്നുമാരുടെ താമരപ്പാര്&#x200d;ട്ടിയുമാണ് രാഹുല്&#x200d; അധ്യക്ഷനായതില്&#x200d; കുണ്ഠിതപ്പെടുന്നത്. പപ്പുമോന്&#x200d;, അമൂല്&#x200d; ബേബി തുടങ്ങി പരിഹാസവും നിന്ദ്യവും നിറഞ്ഞ പദാവലികളിലൂടെ മാത്രം രാഹുലിനെ വിമര്&#x200d;ശിച്ചു ശീലിച്ച മുഖ്യധാരാ മാധ്യമ സിങ്കങ്ങള്&#x200d; മുതല്&#x200d; കേരളത്തിലും ത്രിപുരയിലും മാത്രം കാണുന്ന ഈര്&#x200d;ക്കില്&#x200d; പാര്&#x200d;ട്ടിയുടെ കുട്ടി നേതാക്കള്&#x200d; വരെ ഗാന്ധി കുടുംബത്തിലെ ഇളമുറക്കാരനെ വലിച്ചു പോസ്റ്ററൊട്ടിക്കാന്&#x200d; മത്സരിക്കുകയായിരുന്നു. ചില രോഗങ്ങള്&#x200d;ക്ക് മരുന്നില്ലല്ലോ. രാഹുല്&#x200d; പാര്&#x200d;ട്ടി അധ്യക്ഷനായത് ഒട്ടും പിടിക്കാത്ത ജലവിമാന ചക്രവര്&#x200d;ത്തി അധ്യക്ഷസ്ഥാനത്തേക്കുള്ള ഉയര്&#x200d;ച്ചയെ ഔറംഗസേബിന്റെ വിജയത്തോടാണ് ഉപമിച്ചിരിക്കുന്നത്. കോണ്&#x200d;ഗ്രസിനെ ഒരു പാര്&#x200d;ട്ടിയായി ടിയാന് കാണാന്&#x200d; കഴിയില്ല പോലും, ഒരു കുടുംബം എന്നേ പറയാന്&#x200d; കഴിയൂ എന്നാണ് വാദം. തനിക്ക് ശേഷം പ്രളയമെന്ന് കരുതുന്നവര്&#x200d;ക്ക് ജനാധിപത്യ പാര്&#x200d;ട്ടികളോട് പരമപുഛം തോന്നുന്നത് സ്വാഭാവികം മാത്രമാണ്. പക്ഷേ പേരിന്റെ കൂടെ ഗാന്ധിയില്ലെങ്കില്&#x200d; ഒന്നുമാകില്ലെന്ന് വിശ്വസിക്കുന്ന ഒരാള്&#x200d; മോദിയുടെ കൂടെയും ഉണ്ട്. പാര്&#x200d;ട്ടിയുടെ എം.പി വരുണ്&#x200d; ഗാന്ധി ഇത്തരത്തിലാണ് വിശ്വസിക്കുന്നത്.<br />
ജനങ്ങള്&#x200d;ക്കിടയില്&#x200d; സ്വാധീനമുള്ള പൂര്&#x200d;വികരുണ്ടാവുന്നത് തെറ്റല്ലെന്നാണ് ടിയാന്റെ വാദം. ഗുജറാത്തില്&#x200d; തോല്&#x200d;വി ഉറപ്പായ ഘട്ടത്തില്&#x200d; പാകിസ്താന്&#x200d; കോണ്&#x200d;ഗ്രസ് വഴി ഇടപെടുന്നുവെന്നാരോപിച്ച് ഏതറ്റം വരെ താഴാനും തങ്ങള്&#x200d;ക്ക് കഴുമെന്ന് തെളിയി്ച്ചവരാണ് ബി.ജെ.പി. ഇതിലും താഴത്തേക്ക് ഇനി ഇറങ്ങിയാല്&#x200d; പാതാളത്തിലെത്തുമെന്നതിനാല്&#x200d; ഇനി ഇറങ്ങാന്&#x200d; സാധ്യതയില്ല. രാഹുല്&#x200d; അധ്യക്ഷനാവുന്നതില്&#x200d; ഖിന്നരായവര്&#x200d; വേറെയും ഉണ്ട്. തങ്ങളാണ് ഒന്നാമതെന്ന് കൊട്ടിഘോഷിക്കുന്ന ദേശീയ മാധ്യമങ്ങളാണിവര്&#x200d;. കൗസ്വാമിയുടെ സംഘി ചാനല്&#x200d; 2013ല്&#x200d; പാക് സ്ഥാനപതിയുമായി കോണ്&#x200d;ഗ്രസ് നേതാക്കളുള്&#x200d;പ്പെടെയുള്ളവര്&#x200d; ചര്&#x200d;ച്ച നടത്തിയെന്നാരോപിച്ച് പടം വിട്ടാണ് രാഹുലിനെതിരെ ഉറഞ്ഞ് തുള്ളിയതെങ്കില്&#x200d;, രാഹുല്&#x200d; സ്ഥാനമേറ്റെടുക്കുന്ന ദിവസം മോദിയുടെ സ്വന്തം പ്രതിഛായക്കു വേണ്ടി സര്&#x200d;വേ നടത്തിയാണ് ടൈംസ് കൗ ചാനലും അനുബന്ധ പ്രസിദ്ധീകരണങ്ങളും തങ്ങളാല്&#x200d; കഴിയുന്ന രീതിയില്&#x200d; സഹായ ഹസ്തം നല്&#x200d;കിയത്. നോട്ട് അസാധുവാക്കല്&#x200d;, ജി.എസ്.ടി തുടങ്ങിയ ജനദ്രോഹ നയങ്ങളൊന്നും പ്രധാനമന്ത്രിയുടെ പ്രതിച്ഛായക്ക് മങ്ങലേല്&#x200d;പിച്ചില്ലെന്നാണ് ഇവരുടെ സര്&#x200d;വേ പറയുന്നത്. സര്&#x200d;വേയില്&#x200d; അഞ്ച് ലക്ഷം പേരെ പങ്കെടുപ്പിച്ചെന്നും കൗചാനല്&#x200d; പറയുന്നു. വല്ല ആര്&#x200d;.എസ്.എസ് ശാഖയിലുമായിരിക്കും സര്&#x200d;വേ നടത്തിയതെന്ന് ഉറപ്പാണ്. ദേശീയ മാധ്യമങ്ങളുടെ കാവി കളശം മാറ്റിയാല്&#x200d; നരച്ചാല്&#x200d; കാവിയാകുന്ന അടുത്ത വിഭാഗത്തിനാണ് പരിഭവം കൂടുതല്&#x200d;. കോണ്&#x200d;ഗ്രസ് അധ്യക്ഷന്&#x200d; മാത്രം മാറി നയം മാറിയില്ലെന്ന് പരിഭവിക്കുന്ന സി.പി.എമ്മിന്റെ സംസ്ഥാന സെക്രട്ടറി കോടിയേരിക്കും രാഹുല്&#x200d; വന്നത് അത്രക്കങ്ങ് ബോധിച്ചില്ല. നെഹ്‌റു കുടുംബത്തിലെ സ്ത്രീകള്&#x200d; ഭാവിയില്&#x200d; പ്രസവം നിര്&#x200d;ത്തിയാല്&#x200d; കോണ്&#x200d;ഗ്രസിന് അധ്യക്ഷനില്ലാതാവുമെന്നാണ് പൂമുടല്&#x200d; വിദ്വാന്&#x200d;മാരുടെ കണ്ടെത്തല്&#x200d;. തികച്ചും സ്ത്രീ വിരുദ്ധമായ ഈ പരാമര്&#x200d;ശം പക്ഷേ പറഞ്ഞത് പാര്&#x200d;ട്ടി സെക്രട്ടറി തന്നെയായതിനാല്&#x200d; പ്രശ്‌നമില്ല താനും. അല്ലേലും വിപ്ലവം ഇപ്പോള്&#x200d; സിനിമ കൊട്ടകയില്&#x200d; മാത്രമാണല്ലോ. കായലും മലയും തുരക്കുന്നവരെ ന്യായീകരിക്കലാണല്ലോ ഇപ്പോള്&#x200d; പാര്&#x200d;ട്ടിയുടെ മുഖ്യ വിപ്ലവം. കോണ്&#x200d;ഗ്രസ് നോമിനേറ്റഡ് പാര്&#x200d;ട്ടിയാണെന്നാണ് കോടിയേരി സഖാവിന്റെ കണ്ടെത്തല്&#x200d;. പണ്ട് കേരം തിങ്ങും കേരള നാട് കെ.ആര്&#x200d; ഗൗരി ഭരിച്ചീടുമെന്ന് കുട്ടി സഖാക്കളെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച പാര്&#x200d;ട്ടി നേതാക്കള്&#x200d; അവസരം കൈവന്നപ്പോള്&#x200d; ആരെയാണ് നോമിനേറ്റ് ചെയ്തതെന്ന ചരിത്രം പക്ഷേ ടിയാന് ഇപ്പോള്&#x200d; ഓര്&#x200d;മ കാണില്ല.<br />
ഇന്ത്യയില്&#x200d; ബി.ജെ.പിയെ എതിര്&#x200d;ക്കാന്&#x200d; കോണ്&#x200d;ഗ്രസുമായി ചേര്&#x200d;ന്ന് പ്രവര്&#x200d;ത്തിക്കണമെന്ന പാര്&#x200d;ട്ടി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ബംഗാള്&#x200d; ഘടകത്തിന്റെയും അഭിപ്രായം വോട്ടിനിട്ട് തള്ളി. ഞെളിയുന്നവര്&#x200d;ക്ക് ബി.ജെ.പിക്ക് കരുത്ത് പകരാന്&#x200d; ഇതൊക്കെ കൂടിയേ തീരൂ. ചരിത്രപരമായ മണ്ടത്തരങ്ങള്&#x200d; മാത്രം ആവര്&#x200d;ത്തിക്കുന്ന പാര്&#x200d;ട്ടി, തങ്ങളുടെ മുന്&#x200d; എം.എല്&#x200d;.എയും കക്കൂസുണ്ടാക്കാന്&#x200d; പെട്രോള്&#x200d; വില കൂട്ടണമെന്നു പറഞ്ഞു നടക്കുന്ന കേന്ദ്ര മന്ത്രിയുമായ നേതാവിനെ ചുവന്ന പരവതാനി വിരിച്ചു സ്വീകരിക്കാന്&#x200d; എന്തായാലും മറന്നിട്ടില്ല. മതത്തിന്റെ പേരില്&#x200d; മനുഷ്യനെ വെട്ടിക്കീറി പച്ചക്കു കത്തിച്ച് ഫാസിസം സംഹാര താണ്ഡവമാടുന്ന സമയത്ത് കോണ്&#x200d;ഗ്രസ് വിരുദ്ധത തന്നെയാണ് തങ്ങളുടെ കൈമുതലെന്ന് ഒരിക്കല്&#x200d; കൂടി ബാലകൃഷ്ണ സഖാവ് തെളിയിച്ചിരിക്കയാണ്. രാഹുല്&#x200d; ഒരു കുടുംബത്തിന്റെ മഹത്വത്തിന്റെ പേരില്&#x200d; അധ്യക്ഷനായി എന്ന് വിലപിക്കുന്ന സഖാക്കള്&#x200d; പക്ഷേ മന്ത്രി എം.എം മണിയുടെ മണ്ഡലത്തില്&#x200d; ഏരിയാ സമ്മേളനത്തിനായി ഉത്തര കൊറിയന്&#x200d; ഏകാധിപതി കിം ജോങ് ഉന്നിന്റെ പടം വെച്ചാണ് പോസ്റ്റര്&#x200d; അടിച്ചിരിക്കുന്നത്. കിം എന്തായാലും സ്വന്തം കുടുംബാംഗങ്ങളെ വരെ കൊല ചെയ്ത് തനിക്ക് ഏകാധിപത്യ പ്രവണത ഇല്ലെന്ന് പലവുരു തെളിയിച്ച ആളും സര്&#x200d;വോപരി ആഗോള ജനാധിപത്യത്തിന്റെ അപ്പോസ്തലനുമാണല്ലോ. അദ്ദേഹം ബ്രാഞ്ച് തലം മുതല്&#x200d; പോളിറ്റ്ബ്യൂറോ വരെ മത്സരിച്ച് ജയിച്ചു കയറി എത്തി രാജ്യത്തിന്റെ ഭരണാധികാരിയായ നേതാവാണെന്ന് നാളെ പാര്&#x200d;ട്ടി അണികള്&#x200d;ക്ക് ക്ലാസ് കൂടി കൊടുക്കാന്&#x200d; പാര്&#x200d;ട്ടി നേതൃത്വം ഉടന്&#x200d; തയാറാവുമെന്ന് നമുക്ക് പ്രത്യാശിക്കാം. അപ്പോഴും രാഹുല്&#x200d; തന്നെയാണ് മുഖ്യ ശത്രുവെന്ന കാര്യം ഉറപ്പിക്കുകയുമാവാം.</p>
<p>ലാസ്റ്റ്‌ലീഫ്:<br />
ഇന്ത്യയുടെ ഭാവി ഇനി ജല വിമാനങ്ങളിലാണെന്ന് കേന്ദ്രം. ജനങ്ങളുടെ ഭാവി താമസിയാതെ വെള്ളത്തിലാവുമെന്ന് സാരം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-18-dec-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുറിഞ്ഞി വിപ്ലവവും മാധ്യമങ്ങള്&#x200d;ക്കുള്ള സ്റ്റഡി ക്ലാസും-ശാരി പിവി</title>
		<link>https://www.chandrikadaily.com/editorial-page-article-27-nov-sari-pv.html</link>
					<comments>https://www.chandrikadaily.com/editorial-page-article-27-nov-sari-pv.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Nov 2017 19:01:27 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[sari pv]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56381</guid>

					<description><![CDATA[ശാരി പിവി കായല്&#x200d; വിപ്ലവത്തിനു ശേഷം കേരളത്തില്&#x200d; സി.പി.എമ്മും സി.പി.ഐയും ചേര്&#x200d;ന്ന് അടുത്ത വിപ്ലവത്തിന് നാന്ദി കുറിച്ചിരിക്കുകയാണ്. ഇത്തവണ കായലില്&#x200d; മുങ്ങിയിടത്ത് നിന്നും പൊങ്ങിയത് അങ്ങ് മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിലാണ്. റവന്യൂ മന്ത്രിയും പാര്&#x200d;ട്ടിയും ഒരു വഴിക്കും അഡീഷണല്&#x200d; ചീഫ് സെക്രട്ടറിയും സി.പി.എമ്മും കയ്യേറ്റക്കാരും മറു വഴിക്കുമാണ്. അഡീഷണല്&#x200d; ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന് സി.പി.ഐയും റവന്യൂ മന്ത്രിയും കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും കുറിഞ്ഞി പൂക്കുന്നത് പോലെ ഇതും വര്&#x200d;ഷങ്ങളെടുത്താല്&#x200d; മാത്രമേ സാധ്യമാവൂ. പക്ഷേ സര്&#x200d;ക്കാറിനെ നയിക്കുന്ന മുഖ്യന് ചങ്ക് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ശാരി പിവി</strong></p>
<p>കായല്&#x200d; വിപ്ലവത്തിനു ശേഷം കേരളത്തില്&#x200d; സി.പി.എമ്മും സി.പി.ഐയും ചേര്&#x200d;ന്ന് അടുത്ത വിപ്ലവത്തിന് നാന്ദി കുറിച്ചിരിക്കുകയാണ്. ഇത്തവണ കായലില്&#x200d; മുങ്ങിയിടത്ത് നിന്നും പൊങ്ങിയത് അങ്ങ് മൂന്നാറിലെ കുറിഞ്ഞി ഉദ്യാനത്തിലാണ്. റവന്യൂ മന്ത്രിയും പാര്&#x200d;ട്ടിയും ഒരു വഴിക്കും അഡീഷണല്&#x200d; ചീഫ് സെക്രട്ടറിയും സി.പി.എമ്മും കയ്യേറ്റക്കാരും മറു വഴിക്കുമാണ്. അഡീഷണല്&#x200d; ചീഫ് സെക്രട്ടറിയെ മാറ്റണമെന്ന് സി.പി.ഐയും റവന്യൂ മന്ത്രിയും കാലങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും കുറിഞ്ഞി പൂക്കുന്നത് പോലെ ഇതും വര്&#x200d;ഷങ്ങളെടുത്താല്&#x200d; മാത്രമേ സാധ്യമാവൂ. പക്ഷേ സര്&#x200d;ക്കാറിനെ നയിക്കുന്ന മുഖ്യന് ചങ്ക് ഒന്നിനു പകരം രണ്ടാണെന്നാണ് പാര്&#x200d;ട്ടിക്കാര്&#x200d; വിളിച്ചു കൂവുന്നത്. ആയതിനാല്&#x200d; സി.പി.ഐയുടെ ഓരിയിടലിനിടയിലും കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി വെട്ടിക്കുറക്കാമെന്നാണ് ഇപ്പോള്&#x200d; ധാരണയായിട്ടുള്ളത്. നിലവിലെ ഉദ്യാനത്തില്&#x200d; ജനവാസകേന്ദ്രങ്ങള്&#x200d; ഒഴിവാക്കിയാല്&#x200d; 3200 ഹെക്ടറുള്ളത് 2000 ഹെക്ടറായി ചുരുങ്ങുമെന്ന് റവന്യൂ അഡീഷണല്&#x200d; ചീഫ് സെക്രട്ടറി കുര്യന്&#x200d; ചൂണ്ടിക്കാട്ടുന്നത്. എന്നാല്&#x200d;, വിസ്തൃതിയെക്കുറിച്ച് ഇപ്പോള്&#x200d; ചര്&#x200d;ച്ച നടത്തേണ്ട കാര്യമില്ലെന്നാണ് റവന്യുമന്ത്രി പറയുന്നത്. അതിര്&#x200d;ത്തി പുനര്&#x200d;നിര്&#x200d;ണയിച്ച് പട്ടയമുള്ളവരെ നിലനിര്&#x200d;ത്തി മറ്റുള്ളവരെ പുനരധിവസിപ്പിക്കണമെന്ന നിലപാടാണ് മന്ത്രിക്ക്. സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്&#x200d; മൂന്നാറില്&#x200d; കൈയേറ്റം ഒഴിപ്പിക്കല്&#x200d; നടത്തിയപ്പോഴും മന്ത്രിയും സെക്രട്ടറിയും തമ്മില്&#x200d; ചേര്&#x200d;ച്ചയിലായിരുന്നില്ല. ഒഴിപ്പിക്കലിനിടെ മുഖ്യമന്ത്രി യോഗംവിളിക്കാന്&#x200d; ശ്രമിച്ചത് റവന്യു മന്ത്രി എതിര്&#x200d;ത്തു. തുടര്&#x200d;ന്ന് കുര്യനെ പങ്കെടുപ്പിച്ച് മുഖ്യമന്ത്രി യോഗം നടത്തി. കൂട്ടുത്തരവാദിത്തം നഷ്ടമായെന്ന് ഹൈക്കോടതി പോലും വാക്കാല്&#x200d; പരാമര്&#x200d;ശിച്ച ഭരണമായതിനാല്&#x200d; വിയോജിപ്പ് മന്ത്രി കുര്യനോട് നേരിട്ട് പറഞ്ഞു. അങ്ങനെ കൊണ്ടും കൊടുത്തും സംഗതി മുന്നോട്ടു പോവുകയാണ്. ഇടുക്കിയിലെ നീലക്കുറുഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതി കുറയ്ക്കുന്നതിലൂടെ പൊതുസ്വത്ത് കയ്യേറാന്&#x200d; സര്&#x200d;ക്കാര്&#x200d; മൗനാനുവാദം നല്&#x200d;കുകയാണെന്നത് പരസ്യമായ രഹസ്യമായി തുടരുന്നു. അല്ലേലും ഈ സര്&#x200d;ക്കാര്&#x200d; എല്ലാം കൊണ്ടും വിദഗ്ധരുടെ സംഘമാണ്. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തൃതിയെ കുറിച്ച് ചര്&#x200d;ച്ച നടക്കുമ്പോഴെ ഏക്കറു കണക്കിന് തന്നെ കത്തി നശിക്കുന്നു. അല്&#x200d;ഭുത പ്രതിഭാസം എന്നല്ലാതെ എന്തു പറയാന്&#x200d;. ഇനി ഉദ്യാനത്തെ കുറിച്ചും മുഖ്യന്റെ സ്വന്തം എം.പിയുടെ നേതൃത്വത്തില്&#x200d; കൊട്ടക്കമ്പൂരില്&#x200d; കയ്യേറിയ ഭൂമിയെ കുറിച്ചും അന്വേഷണം നടത്താനുള്ള സംഘത്തില്&#x200d; സബ് കലക്ടര്&#x200d;ക്കും കലക്ടര്&#x200d;മാര്&#x200d;ക്കുമടക്കം സ്വഭാവ സര്&#x200d;ട്ടിഫിക്കറ്റ് അടിച്ച് കൊടുക്കുന്ന മന്ത്രി എം.എം മണിയെയാണ് ഉള്&#x200d;പ്പെടുത്തിയിരിക്കുന്നത്. കോഴിയെ നോക്കാന്&#x200d; കുറുക്കനെ ഏല്&#x200d;പിക്കുന്നത് അല്ലേലും എല്ലാം ശരിയാക്കല്&#x200d; ടീംസിന്റെ പതിവ് പരിപാടിയാണല്ലോ. പരിസ്ഥിതി നിയമങ്ങള്&#x200d; ലംഘിച്ച് പാര്&#x200d;ക്ക് നിര്&#x200d;മിച്ചതിന് ആരോപണം നേരിടുന്നയാളും ജപ്പാന്റെ കാര്&#x200d;മേഘങ്ങളെ തടഞ്ഞു നിര്&#x200d;ത്തുന്ന ചരിത്ര പുരുഷനുമായ നിലമ്പൂര്&#x200d; എം.എല്&#x200d;.എ അന്&#x200d;വറിനെ പരിസ്ഥിതി സമിതി അംഗമായും നിശ്ചയിച്ചിട്ടുണ്ട്. പാരിസ്ഥിതിക വിഷയങ്ങള്&#x200d; പഠിക്കാനും റിപ്പോര്&#x200d;ട്ട് നല്&#x200d;കാനുമുളള നിയമസഭയുടെ സംവിധാനമാണ് സമിതി. വിവാദ കക്കാടംപൊയില്&#x200d; വിഷയത്തില്&#x200d; പോലും നിയമസഭ സമിതി പരിശോധനക്കെത്തിയാല്&#x200d; അംഗമെന്ന നിലയില്&#x200d; പി.വി. അന്&#x200d;വറിനും വേണമെങ്കില്&#x200d; സിറ്റിങ്ങില്&#x200d; പങ്കെടുക്കാം. എങ്ങിനെയുണ്ട് ചങ്കന്&#x200d;മാരുടെ ബുദ്ധി.<br />
&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;<br />
ഒന്ന് ചീഞ്ഞാല്&#x200d; മറ്റൊന്നിന് വളമാവുക എന്നത് പ്രകൃതി നിയമമാണ്. ഏതാണ്ട് കായലില്&#x200d; കുടുങ്ങി ഗതാഗത മന്ത്രിസ്ഥാനത്തു നിന്നും ചാണ്ടി മാറേണ്ടി വന്നതോടെ പൂച്ചക്കുട്ടിയെ പിടിക്കാന്&#x200d; മൊബൈലിലൂടെ ശ്രമം നടത്തി ധാര്&#x200d;മികതയുടെ അപ്പസ്തലനായ ശശീന്ദ്രന്&#x200d; തിരിച്ചു വരവിനുള്ള പ്രാക്ടീസിലാണിപ്പോള്&#x200d;. സ്വകാര്യ ചാനല്&#x200d; കെണി വെച്ചതില്&#x200d; ഭംഗിയായി വീണെന്നാണ് ഇപ്പോള്&#x200d; പറയുന്നത്. പിന്നെ പൂച്ചയെ തേടിയുള്ള ഫോണ്&#x200d; വിളിയിലെ ശബ്ദം ടിയാന്റേതല്ലെന്നാണ് ഏകപക്ഷീയ കമ്മീഷന്&#x200d; കണ്ടെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ശബ്ദം പോലെ മറ്റേതോ ശബ്ദമാണ് പോലും. മുമ്പ് പ്രസ്തുത ചാനല്&#x200d; മ്യാവൂ മ്യാവൂ വിളിയെ കുറിച്ച് വിസ്താരം നടത്തിയപ്പോള്&#x200d; ശബ്ദം തന്റേതാണെന്ന് തിരിച്ചറിഞ്ഞ മേപ്പടിയാന്&#x200d; ഇപ്പോള്&#x200d; അക്കാര്യം ഓര്&#x200d;ക്കുന്നില്ല. ശ്ശൊ വെറുതെ ടിയാന്റെ രാജിവാങ്ങിപ്പോയതിനാല്&#x200d; ചങ്കിലാണ് കൊണ്ടത്. ഒന്നിനു പകരം ഇരട്ടയുള്ളതിനാല്&#x200d; ഇനി പ്രായശ്ചിത്തം ചെയ്യണമല്ലോ അതിനാല്&#x200d; കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കുന്ന വിദ്യ തന്നെയാണ് ഇനി പ്രയോഗിക്കാന്&#x200d; പോകുന്നത്. അതായത് പോയ മന്ത്രിസ്ഥാനം മാര്&#x200d;ത്താണ്ഡം കായലില്&#x200d; നിന്നും മുങ്ങിയെടുത്ത് കയ്യില്&#x200d; കൊടുക്കുക തന്നെ. ഇനിയിപ്പം കോടതിയില്&#x200d; നിന്നും എങ്ങിനെയെങ്കിലും പൂച്ചയെ പിടിച്ച കേസില്&#x200d; നിന്നും ഒന്നു ഊരിക്കിട്ടണം അത്രയേ വേണ്ടൂ. പിന്നെ കാര്യങ്ങളെല്ലാം മംഗളം ഭവന്ദു. ജുഡീഷ്യല്&#x200d; കമ്മീഷനെ വെച്ച് ഒരു ഭാഗം ക്ലീനാക്കി ശശീന്ദ്രന്റെ ധാര്&#x200d;മികത തിരികെ നല്&#x200d;കിയിട്ടുണ്ട്. തിക്കിത്തിരക്കി സോളാര്&#x200d; റിപ്പോര്&#x200d;ട്ട് മാധ്യമങ്ങള്&#x200d;ക്ക് നല്&#x200d;കാന്&#x200d; തിരക്കു കാണിച്ച സര്&#x200d;ക്കാര്&#x200d; തന്നെ പ്രസ്തുത റിപ്പോര്&#x200d;ട്ട് മാധ്യമങ്ങള്&#x200d; കാണാതിരിക്കാന്&#x200d; പടിച്ച പണി പതിനെട്ടും പയറ്റി തങ്ങളുടെ ചായ്‌വ് പ്രകടിപ്പിച്ചതുമാണ്. തീര്&#x200d;ന്നില്ല. കേരള ചരിത്രത്തിലാദ്യമായി മാധ്യമ പഠന ക്ലാസ് മുഖ്യന്&#x200d; തന്നെയങ്ങ് നടത്തി. മുമ്പുള്ള മുഖ്യമന്ത്രിമാര്&#x200d;ക്ക് മാധ്യമ ക്യാമറകളും മൈക്കുമൊക്കെ എവിടെ വെക്കണമെന്നതിനെ കുറിച്ച് എ.ബി.സിഡി അറിയില്ലായിരുന്നു. എന്നാല്&#x200d; ഇപ്പോഴത്തെ മുഖ്യന് അക്കാര്യത്തെ കുറിച്ച് നല്ല ധാരണയാണ്. ഇന്ത്യക്കു പുറത്തും സര്&#x200d;വോപരി ചെന്നൈയിലുമൊക്കെ ടിയാന്&#x200d; നിരവധി മാധ്യമങ്ങളെ കണ്ടയാളുമാണ്. മുമ്പൊരു മുഖ്യന്റെ നെഞ്ചകത്തേക്ക് കല്ലെറിഞ്ഞ പ്രവര്&#x200d;ത്തകരെ അടക്കി നിര്&#x200d;ത്താന്&#x200d; അന്ന് കഴിയാതിരുന്നവരാണിപ്പോള്&#x200d; മാധ്യമങ്ങള്&#x200d;ക്ക് ക്ലാസുമായി വരുന്നത്. അല്ലേലും പാര്&#x200d;ട്ടി ക്ലാസില്&#x200d; പോകാത്ത മാധ്യമ പ്രവര്&#x200d;ത്തകരും ഈ നാട്ടില്&#x200d; ഉണ്ടല്ലോ. അവരുടെ അറിവിലേക്കായി ചിലത് നല്&#x200d;കേണ്ടതു തന്നെയാണ്. അവര്&#x200d; അടിസ്ഥാനപരമായി അറിയേണ്ടത് ഇവയാണ്. ഇനി ആരോടും ആവശ്യമില്ലാതെ ചോദ്യങ്ങള്&#x200d; ചോദിക്കരുത്. എങ്ങാനും പറയാനുണ്ടേല്&#x200d; അദ്ദേഹം നേരിട്ട് വന്ന് പറയും. ആ സമയത്ത് മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; അടിയന്&#x200d; എന്നു പറഞ്ഞ് ഒരു ഓരത്ത് നിന്നോണം. ക്യാമറ എല്ലാവര്&#x200d;ക്കും വേണ്ടി ഒന്ന് മതി. പിന്നീട് അതില്&#x200d; നിന്നും പകര്&#x200d;ത്തുകയുമാവാം. എങ്ങിനുണ്ട് ബുദ്ധി. മോദി മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നില്ലല്ലോ?. അപ്പോള്&#x200d; പിന്നെ മുഖ്യമന്ത്രി എന്തിന് പ്രതികരിക്കണം. ഇനിയിപ്പം വി.ഐ.പികള്&#x200d; ആസ്പത്രിയില്&#x200d; പോകുമ്പോള്&#x200d; മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; തിരക്കുണ്ടാക്കരുത്. സര്&#x200d;വത്ര പ്രശ്‌നങ്ങളുടേയും കാരണമിതാണ് പോലും. പക്ഷേ വി.ഐ.പി സന്ദര്&#x200d;ശനം മൂലം രോഗികള്&#x200d;ക്കോ കൂട്ടിരിപ്പുകാര്&#x200d;ക്കോ പ്രശ്‌നമുണ്ടോ എന്നൊന്നും ചോദിക്കരുത്. ആവശ്യമില്ലാത്ത ചോദ്യങ്ങള്&#x200d; അരുത്. പക്ഷേ ഒന്നുണ്ട്. സര്&#x200d;ക്കാറിന്റെ തിട്ടൂരം കേട്ടോണ്ടിരിക്കുന്നതിനെയല്ല മാധ്യമ പ്രവര്&#x200d;ത്തനമെന്നു ഒന്ന് ഉപദേശിക്കാനെങ്കിലും കാക്കത്തൊള്ളായിരം ഉപദേശകന്&#x200d;മാരുണ്ടായിട്ടും ഒരാളില്ലാതെ പോയെന്നതാണ് വിചിത്രം. ഉത്തരേന്ത്യയായിരുന്നേല്&#x200d; ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് നമ്മള്&#x200d;ക്ക് കണ്ണീര്&#x200d; പൊഴിക്കാമായിരുന്നു. ഇവിടിപ്പോള്&#x200d; എല്ലാ സ്വാതന്ത്ര്യത്തിന്റെയും വക്താവ് പിണറായി മാത്രമാണെന്ന് നാലാള്&#x200d; അറിയണമല്ലോ അതിനാണ്. അല്ലാതൊന്നുമല്ല.</p>
<p>ലാസ്റ്റ് ലീഫ്:<br />
സിനിമകള്&#x200d; കാണുന്നതിന് മുമ്പ് അത് നിരോധിക്കണമെന്ന് പറയുന്നത് തെറ്റെന്ന് കമല്&#x200d;ഹാസന്&#x200d;. സിനിമ കാണാത്തവരെ ജൂറി ചെയര്&#x200d;മാനാക്കുന്ന നാട്ടില്&#x200d; ഇതും ഇതിലപ്പുറവും നടക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-27-nov-sari-pv.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മൂന്നാം വിക്കറ്റും മര്യാദരാമന്‍മാരും</title>
		<link>https://www.chandrikadaily.com/editorial-page-article-sari-pv-20-nov-17.html</link>
					<comments>https://www.chandrikadaily.com/editorial-page-article-sari-pv-20-nov-17.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 Nov 2017 19:27:44 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[sari pv]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=55009</guid>

					<description><![CDATA[ശാരി പി. വി ഒന്നില്‍ തുടങ്ങിയാല്‍ മൂന്നില്‍ എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. ഇതാണിപ്പോള്‍ പിണറായി മന്ത്രിസഭയില്‍ യാഥാര്‍ഥ്യമായിരിക്കുന്നത്. ആദ്യ വിക്കറ്റ് ബന്ധു നിയമനത്തിന്റെ പേരിലായിരുന്നെങ്കില്‍ മണ്ണും പെണ്ണും ചതിക്കില്ലെന്ന പ്രമാണം തെറ്റിച്ചാണ് രണ്ടാം വിക്കറ്റും മൂന്നാം വിക്കറ്റും വീണിരിക്കുന്നത്. ജോതിഷമൊക്കെ അറിയാവുന്ന ബാലന്‍ മന്ത്രിയൊക്കെയുള്ള മന്ത്രിസഭയായിട്ടു പോലും ഒരാള്‍ പൂച്ചക്കുട്ടിക്കു പിന്നാലെ പോയി പെണ്‍കെണിയില്‍ വീണു. രണ്ടാമത്തെയാള്‍ വെറുതെ പോള വളരുന്നതില്‍ കഷ്ടത തോന്നി കായലില്‍ മണ്ണിട്ടതാണ് പണിയായത്. അഖിലേന്ത്യാ പാര്‍ട്ടിയും സര്‍വോപരി വാര്‍ഡ് വീതം ആരെയും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ശാരി പി. വി</strong></p>
<p>ഒന്നില്&#x200d; തുടങ്ങിയാല്&#x200d; മൂന്നില്&#x200d; എന്നാണ് പഴമക്കാര്&#x200d; പറയാറുള്ളത്. ഇതാണിപ്പോള്&#x200d; പിണറായി മന്ത്രിസഭയില്&#x200d; യാഥാര്&#x200d;ഥ്യമായിരിക്കുന്നത്. ആദ്യ വിക്കറ്റ് ബന്ധു നിയമനത്തിന്റെ പേരിലായിരുന്നെങ്കില്&#x200d; മണ്ണും പെണ്ണും ചതിക്കില്ലെന്ന പ്രമാണം തെറ്റിച്ചാണ് രണ്ടാം വിക്കറ്റും മൂന്നാം വിക്കറ്റും വീണിരിക്കുന്നത്. ജോതിഷമൊക്കെ അറിയാവുന്ന ബാലന്&#x200d; മന്ത്രിയൊക്കെയുള്ള മന്ത്രിസഭയായിട്ടു പോലും ഒരാള്&#x200d; പൂച്ചക്കുട്ടിക്കു പിന്നാലെ പോയി പെണ്&#x200d;കെണിയില്&#x200d; വീണു. രണ്ടാമത്തെയാള്&#x200d; വെറുതെ പോള വളരുന്നതില്&#x200d; കഷ്ടത തോന്നി കായലില്&#x200d; മണ്ണിട്ടതാണ് പണിയായത്. അഖിലേന്ത്യാ പാര്&#x200d;ട്ടിയും സര്&#x200d;വോപരി വാര്&#x200d;ഡ് വീതം ആരെയും തോല്&#x200d;പിക്കാന്&#x200d; കെല്&#x200d;പുള്ളവരുമായ എന്&#x200d;.സി.പിക്കു കഷ്ടകാലം പല കോലത്തിലാണ് എത്തുന്നത്. രണ്ട് എം.എല്&#x200d;.എമാരുള്ളത് രണ്ട് ഗ്രൂപ്പായതിനാല്&#x200d; ഒരാളെ ഇറക്കാന്&#x200d; മറ്റേ ആള്&#x200d; ഏതറ്റം വരെയും പോകുമെന്നതിനാലും ഒന്നാമന്റെ വീഴ്ചയില്&#x200d; വാണ രണ്ടാമനും വീണതോടെ പാര്&#x200d;ട്ടിയും മുന്നണിയും മൂക്കും കുത്തി വീണുകിടക്കുകയാണിപ്പോള്&#x200d;. എല്ലാം ശരിയാക്കുമെന്നും പറഞ്ഞ് അധികാരത്തിലെത്തി ഒന്നര വര്&#x200d;ഷമായപ്പോഴേക്കും വിക്കറ്റ് മൂന്നെണ്ണമാണ് വീണത്. ഇനി ബാക്കി വിക്കറ്റുകള്&#x200d; ജനങ്ങള്&#x200d;ക്കു വേണ്ടി എപ്പോഴാണ് വീഴുക എന്നത് മാത്രമേ അറിയാനുള്ളൂ. ആറാറ് മാസം കഴിയുമ്പോള്&#x200d; ഓരോന്ന് വീതമെന്നതാണിപ്പോള്&#x200d; എല്&#x200d;.ഡി.എഫിന്റെ നാട്ടു നടപ്പ്. ഇങ്ങനെ പോയാല്&#x200d; ഭരണ കാലാവധി അവസാനിക്കുമ്പോഴേക്കും എത്ര മന്ത്രിമാര്&#x200d; ഉണ്ടാകുമെന്നത് കണ്ടു തന്നെ അറിയണം. അന്വേഷണം നേരിടുന്നവരുടെ പട്ടിക നാള്&#x200d;ക്കു നാള്&#x200d; കൂടി വരികയുമാണ്. ജപ്പാന്&#x200d; കാരുടെ മഴക്കാറ് മുടക്കാന്&#x200d; പുഴയുടെ ഗതി മാറ്റിയ എം.എല്&#x200d;.എ അടക്കം മന്ത്രിമാര്&#x200d;ക്കു പിന്നാലെ എം.എല്&#x200d;.എമാരും മറ്റൊരു വഴിക്ക് വെട്ടിപ്പിന് വെട്ടില്&#x200d; വീണു തുടങ്ങിയതാണ് പുതിയ വാര്&#x200d;ത്ത.<br />
ഗതാഗത വകുപ്പില്&#x200d; നിന്നും എന്നോ റണ്ണൗട്ടായി തേഡ് അംപയറുടെ തീരുമാനത്തിന് കാത്തു നിന്ന തോമസ് ചാണ്ടിയെ മാച്ച് റഫറിയുടെ സ്ഥാനത്തുണ്ടായിരുന്ന മുഖ്യന്&#x200d; പലവിധം താങ്ങി നിര്&#x200d;ത്തിയെങ്കിലും പണ്ട് ഓസ്‌ട്രേലിയന്&#x200d; മണ്ണില്&#x200d; ശ്രീലങ്കന്&#x200d; സ്പിന്നര്&#x200d; മുത്തയ്യ മുരളീധരനെതിരെ ബോളിങ് ആക്ഷന്റെ പേരില്&#x200d; തുടര്&#x200d;ച്ചയായി നോബോള്&#x200d; വിളിച്ചതില്&#x200d; പ്രതിഷേധിച്ച് ക്യാപ്റ്റന്&#x200d; രണതുംഗയും കൂട്ടരും സ്റ്റേഡിയം വിട്ടത് പോലെ വല്യേട്ടന്റെ പിന്നില്&#x200d; ഇത്രയും നാള്&#x200d; വാലും ചുരുട്ടി നിന്ന സി.പി.ഐക്കാര്&#x200d; കളി ബഹിഷ്‌കരിച്ചപ്പോള്&#x200d; ഗത്യന്തരമില്ലാതെ ഔട്ട് വിളിക്കുകയായിരുന്നു. മാധ്യമ പ്രവര്&#x200d;ത്തകരോട് കടക്ക് പുറത്തെന്നും മാറി നില്&#x200d;ക്കെന്നുമൊക്കെ ആക്രോഷിക്കുമെങ്കിലും ചാണ്ടിയോട് ഒന്ന് മാറി നില്&#x200d;ക്കുമോ എന്നു ചോദിക്കാനുള്ള ത്രാണി സി.പി.എമ്മില്&#x200d; ഒരുത്തനുമില്ലായിരുന്നെന്നത് നഗ്നമായ പരമസത്യമാണ്. അധികാരത്തിലേറി അധികം വൈകാതെ മന്ത്രിസഭയിലെ കരുത്തനാവുകയും കായിക മേഖലയില്&#x200d; അഗാധ ജ്ഞാനിയാണെന്ന് മുഹമ്മദലിയുടെ മരണത്തോടെ തെളിയിക്കുകയും ചെയ്ത ഇ.പി.ജയരാജന്റെ പേരില്&#x200d; അധികാര ദുര്&#x200d;വിനിയോഗ വാര്&#x200d;ത്ത പുറത്തുവന്നു. വിവാദം അവസാനിപ്പിക്കാന്&#x200d; നിഷ്‌കളങ്കനായിരുന്ന പാവം ജയരാജന്&#x200d; പെട്ടെന്ന് തന്നെ രാജി വെച്ചു. ഇത് മന്ത്രിസഭയുടെ പ്രതിച്ഛായ വര്&#x200d;ധിപ്പിച്ചെന്ന് മൂഡീസ് റേറ്റിങ് ഏജന്&#x200d;സി ഇന്ത്യയുടെ റേറ്റിങ് കൂട്ടിയപ്പോള്&#x200d; മുന്&#x200d; ഓസീസ് ക്രിക്കറ്റ് താരം ടോം മൂഡിയുടെ പേജില്&#x200d; പോയി പൊങ്കാലയിട്ട (കു)ബുദ്ധി രാക്ഷസന്&#x200d;മാരായ സൈബര്&#x200d; സഖാക്കള്&#x200d; അങ്ങു പ്രചരിപ്പിച്ചു. പിന്നാലെ ചാനല്&#x200d; വെച്ച കെണിയില്&#x200d; പൂച്ചക്കുട്ടിയുടെ പിന്നാലെ ഓടിയ എന്&#x200d;.സി.പിയുടെ ആദ്യ ഗതാഗത മന്ത്രി ശശീന്ദ്രനും വീണു. ഉടന്&#x200d; രാജി പ്രതിച്ഛായ വീണ്ടും ഉയര്&#x200d;ന്നെന്നു അതേ സൈബര്&#x200d; സഖാക്കള്&#x200d;. എന്നാല്&#x200d; തോമസ് ചാണ്ടിയുടെ കാര്യത്തില്&#x200d; സര്&#x200d;ക്കാരിന്റെ പ്രതിച്ഛായ വെറും പ്രതിയും ഛായയുമായി പിരിഞ്ഞെന്ന് ഒടുവില്&#x200d; സി.പി.ഐ തന്നെ പിന്നാലെ നടന്ന് കൊഞ്ഞനം കുത്തി പറഞ്ഞതോടെ ഏകദേശം രണ്ട് മാസത്തോളം നീണ്ടുനിന്ന പ്രതിരോധം സ്വാഹ.<br />
തോമസ് ചാണ്ടിയും രാജിവച്ചു പോയതോടെ പിണറായി മന്ത്രിസഭയുടെ ഭാവി തന്നെ വെറും ചോദ്യചിഹ്നമായി നില്&#x200d;ക്കുകയാണ്. ചാണ്ടിയുടെ റിസോര്&#x200d;ട്ടില്&#x200d; നിന്നും കൊഞ്ച് കറിയും കരിമീനും കഴിച്ചവരുടെ കൂട്ടത്തില്&#x200d; സി.പി.ഐക്കാര്&#x200d; എന്തായാലും ഉണ്ടാവാന്&#x200d; വഴിയില്ല. അത്രക്ക് കട്ട കലിപ്പ് പെര്&#x200d;ഫോര്&#x200d;മന്&#x200d;സായിരുന്നു അവസാന മന്ത്രിസഭയില്&#x200d; സി.പി.ഐ പ്രകടിപ്പിച്ചത്. മന്ത്രിസഭ ഒരുവഴിക്കും സി.പി.ഐ മന്ത്രിമാര്&#x200d; വേറൊരു വഴിക്കുമായിരുന്നു നീങ്ങിയത്. പിന്നെ കണ്ടതത്രയും കടിപിടി സീനായിരുന്നു. ആര് ഒറ്റക്ക് നിന്നാല്&#x200d; ജയിക്കുമെന്ന പോര്&#x200d;വിളിയോളം കാര്യങ്ങളെത്തിയിട്ടുണ്ട്. മന്ത്രിസ്ഥാനത്ത് കടിച്ചുതൂങ്ങി നില്&#x200d;ക്കാന്&#x200d; അവസാനത്തെ അടവു വരെ ഉപയോഗിച്ച് പരമാവധി പിടിച്ചു നില്&#x200d;ക്കാന്&#x200d; ശ്രമിച്ചെങ്കിലും ഒടുവില്&#x200d; ചാണ്ടിക്ക് പിന്നില്&#x200d; നിന്നും മുന്നില്&#x200d; നിന്നുമുള്ള കുത്ത് കാരണം കായലില്&#x200d; ചാടാന്&#x200d; പോലും വയ്യാത്ത സ്ഥിതിയായതോടെ ഇറങ്ങേണ്ടി വന്നു.<br />
കായല്&#x200d; കയ്യേറ്റ പ്രശ്‌നം കത്തിനില്&#x200d;ക്കുമ്പോഴും മന്ത്രിക്കസേരയില്&#x200d; 8 മാസം കടിച്ചുതൂങ്ങി നിന്നത് മാത്രം മിച്ചം. ഇതിന് പിന്തുണ നല്&#x200d;കിയതു ആരെന്ന ചോദ്യത്തിന് അരിയാഹാരം കഴിക്കുന്നവര്&#x200d;ക്കും ഇനിയിപ്പം ഗോതമ്പാഹാരം കഴിക്കുന്നവരായാലും ഒറ്റ ഉത്തരമേ കാണൂ. സാക്ഷാല്&#x200d; ബ്രണ്ണന്&#x200d; സഖാവ് തന്നെ. ഉചിതമായ സമയത്ത് യുക്തമായ തീരുമാനം എടുക്കാന്&#x200d; പ്രാപ്തനായതിനാല്&#x200d; ടിയാനെയായിരുന്നു രാജി വെപ്പിക്കാന്&#x200d; ഏല്&#x200d;പിച്ചിരുന്നത്. എന്നാല്&#x200d; ഈ പാര്&#x200d;ട്ടിയെ കുറിച്ചും ഭരണത്തെ കുറിച്ചും ഒരു ചുക്കും ചുണ്ണാമ്പും ആര്&#x200d;ക്കും അറിയാത്തതിന് ടിയാന്&#x200d; എന്തു പിഴച്ചു. സമയമായിരുന്നില്ല അത്ര തന്നെ!. പല പല ന്യായീകരണങ്ങളുമായി ഇറങ്ങിയ പാര്&#x200d;ട്ടി സെക്രട്ടറി കോടിയേരിയും ഒടുവില്&#x200d; കണ്ണുരുട്ടിയിട്ടും പേടിക്കാതെ ഇരുന്ന സി.പി.ഐക്കാരെ കൊണ്ട് തോറ്റു. പേടിപ്പിക്കല്&#x200d; ഏശാതെ വന്നപ്പോള്&#x200d; മുന്നണി മര്യാദ പാലിക്കാത്ത അപക്വന്&#x200d;മാരെന്ന് മുദ്രകുത്തി വിട്ടു. കയ്യടിയുണ്ടാകുമ്പോള്&#x200d; ഏറ്റെടുക്കുകയും വിമര്&#x200d;ശം വരുമ്പോള്&#x200d; സ്ഥലം കാലിയാക്കി മറ്റുള്ളവരുടെ പിരടിക്ക് വെച്ചുകെട്ടലാണ് സി.പി.ഐയുടെ രീതിയെന്ന് ഒരു മുഴം നീട്ടി എറിയുകയും ചെയ്തു. പക്ഷേ ഇത്തവണ വിടില്ലെന്നു തന്നെയാണ് സി.പി.ഐയുടേയും നിലപാട്. മുന്നണി മര്യാദയെ കുറിച്ച് പറയുന്നവര്&#x200d; ആദ്യം അതെന്താണെന്ന് സ്വയം മനസിലാക്കണമെന്നാണ് കാനം സഖാവ് പറയുന്നത്. പാര്&#x200d;ട്ടി തീരുമാനപ്രകാരമാണ് തങ്ങളുടെ മന്ത്രിമാര്&#x200d; മന്ത്രിസഭാ യോഗത്തില്&#x200d; നിന്നു വിട്ടു നിന്നതെന്നും കാനം പറഞ്ഞതോടെ പൊട്ടിക്കാന്&#x200d; വെച്ച കോടിയേരിയുടെ അമിട്ട് നൈസായി ചീറ്റി. പറ്റുമെങ്കില്&#x200d; എല്ലാവരും ഒറ്റക്ക് മത്സരിച്ചു നോക്കാമെന്നും ആര്&#x200d;ക്ക് എന്താകുമെന്ന് കാണാമെന്നും അങ്ങോട്ടും ഇങ്ങോട്ടും തിരിയുന്ന ഇസ്മായിലിന് എന്തു പറ്റിയെന്ന് അറിയില്ലെന്നും കാനം പറഞ്ഞതോടെ സി.പി.എമ്മുകാര്&#x200d; വീണ്ടും ചൂളി. പാര്&#x200d;ട്ടി സെക്രട്ടറി അങ്ങനെ പറഞ്ഞാലൊന്നും സി.പി.എമ്മിന്റെ കലിപ്പ് തീരില്ലല്ലോ. ഒരു രാജിയുണ്ടാക്കിയ പുകില്. സി.പി.ഐക്ക് സി.പി.എമ്മിനെ ഒരു ചുക്കും ചെയ്യാനാകില്ലെന്നും തോളിരിലുന്ന് ചെവിതിന്നുന്ന പരിപാടിയാണ് സി.പി.ഐയുടേതെന്നുമാണ് ആനത്തലവട്ടം പറയുന്നത്. ഒരു വേദനിക്കുന്ന കോടീശ്വരന് വേണ്ടിയാണല്ലോ ഇതൊക്കെ ചെയ്യുന്നതെന്നോര്&#x200d;ക്കുമ്പോഴാണ് സാധാരണക്കാരുടെ പാര്&#x200d;ട്ടിയെ കുറിച്ച് ഒരു മതിപ്പൊക്കെ തോന്നുന്നത്. വിജിലന്&#x200d;സ് കുറ്റ വിമുക്തനാക്കിയെങ്കിലും ഇ.പി ജയരാജന്&#x200d; ഇപ്പോഴും കടക്കു പുറത്താണ്. പക്ഷേ ചാണ്ടി രാജിവെച്ചതിന് ചാനല്&#x200d; അവതാരകന് നന്ദിയറിയിച്ച് സന്ദേശമയച്ച് കെണിയിലായ പഴയ ചാനല്&#x200d; വിദ്വാന്&#x200d; ഉടന്&#x200d; തിരിച്ചെത്തുമെന്നാണ് കേള്&#x200d;വി. കാര്യങ്ങള്&#x200d; ഇവ്വിതമാണെങ്കിലും വല്യേട്ടനും കൊച്ചേട്ടനുമായ സി.പി.ഐ സി.പി.എം പൊറാട്ട് നാടകം കൊണ്ട് ഗുണം ലഭിച്ചത് സി.പി.എമ്മിന് തന്നെ. സംഘ്പരിവാറുകാരുടെ കാലാകാലങ്ങളായുള്ള വാഗ്ദാനമായ സാമ്പത്തിക സംവരണമെന്നത് ആരാരുമറിയാതെ പൊടിതട്ടിയെടുത്ത് നൈസായി സി.പി.എമ്മുകാര്&#x200d; ദേവസ്വം ബോര്&#x200d;ഡിലെങ്കിലും നടപ്പാക്കാന്&#x200d; തീരുമാനിച്ചിരിക്കുന്നു. മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്&#x200d;ക്കുന്നവരെ സഹായിക്കാന്&#x200d; ഇതല്ലാതെ മറ്റൊരു വഴിയുമില്ലെന്നാണ് അഴിമതി കേസില്&#x200d; അകത്തു പോയി രക്തത്തില്&#x200d; ഇരുമ്പ് കുറയുന്ന അത്യപൂര്&#x200d;വ രോഗത്തിനടിമയായി തിരിച്ചു വന്ന മുന്നോക്ക ചെയര്&#x200d;മാന്&#x200d; പറയുന്നത്. വിരലില്&#x200d; എണ്ണിത്തിട്ടപ്പെടുത്താന്&#x200d; കഴിയാത്തത്ര ഉപദേശകരുള്ള മുഖ്യന് സംവരണമെന്നത് പട്ടിണി മാറ്റാനുള്ള ഇടപാടല്ലന്നെങ്കിലും ഉപദേശിക്കാന്&#x200d; ആളില്ലാതെ പോയതിനാല്&#x200d; ഈ മാതിരി ഉപദേശങ്ങള്&#x200d; ഫലവത്താവും. ഒടുവില്&#x200d; യഥാര്&#x200d;ത്ഥ സംവരണം കയ്യാലപ്പുറത്താവുകയും ചെയ്യും.</p>
<p>ലാസ്റ്റ് ലീഫ്:<br />
എവിടേ നിന്നോ കയറി വന്ന വട്ടനാണ് ദേവികുളം സബ് കലക്ടറെന്ന് മന്ത്രി എം.എം മണി. വൈദ്യുതി മന്ത്രിയല്ലേ ഷോക്ക് ട്രീറ്റ്‌മെന്റാവും ലക്ഷ്യം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-sari-pv-20-nov-17.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചീറ്റിയ അമിട്ടും  വിജയതീരത്തെ പട്ടേലും-ശാരി പി.വി</title>
		<link>https://www.chandrikadaily.com/editorial-page-article-sari-pv-14-augst-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-sari-pv-14-augst-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Aug 2017 19:02:57 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[sari pv]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=40175</guid>

					<description><![CDATA[പണത്തിന് മീതെ ജനാധിപത്യവും പറക്കില്ലെന്നതായിരുന്നു നാളിതു വരെ താമരക്കാരുടെ നേതാവായ അമിട്ട് ഷാജിയും കൂട്ടരും കരുതിയിരുന്നത്. എന്നാല്‍ വെറും അലൂമിനിയം പട്ടേലെന്ന് പണ്ടാരാണ്ടോ കളിയാക്കിയ അഹമ്മദ് പട്ടേല്‍ സാക്ഷാല്‍ ഉരുക്കു പട്ടേലാണ് താനെന്ന് തെളിയിച്ച് രാജ്യസഭയിലെത്തിയതോടെ ഞെട്ടിയത് കൗ സ്വാമി നേതൃത്വം നല്‍കുന്ന സംഘികളെ താങ്ങുന്ന ചാനല്‍പ്പട മാത്രമായിരുന്നില്ല, ഇന്ത്യന്‍ ഫാസിസം തന്നെയാണ്. പട്ടേല്‍ പറയുന്നതിനനുസരിച്ച് തുള്ളിയിരുന്ന ബല്‍വന്ദ് സിങെന്ന പഴയ കോണ്‍ഗ്രസുകാരനെ കിഴി കാണിച്ച് പാളയത്തില്‍ കൂട്ടി സ്ഥാനാര്‍ത്ഥിയാക്കി ആളാവാന്‍ നോക്കിയ അമിട്ട് ഷാജിക്കാണ് പട്ടേലിന്റെ [&#8230;]]]></description>
										<content:encoded><![CDATA[<p>പണത്തിന് മീതെ ജനാധിപത്യവും പറക്കില്ലെന്നതായിരുന്നു നാളിതു വരെ താമരക്കാരുടെ നേതാവായ അമിട്ട് ഷാജിയും കൂട്ടരും കരുതിയിരുന്നത്. എന്നാല്&#x200d; വെറും അലൂമിനിയം പട്ടേലെന്ന് പണ്ടാരാണ്ടോ കളിയാക്കിയ അഹമ്മദ് പട്ടേല്&#x200d; സാക്ഷാല്&#x200d; ഉരുക്കു പട്ടേലാണ് താനെന്ന് തെളിയിച്ച് രാജ്യസഭയിലെത്തിയതോടെ ഞെട്ടിയത് കൗ സ്വാമി നേതൃത്വം നല്&#x200d;കുന്ന സംഘികളെ താങ്ങുന്ന ചാനല്&#x200d;പ്പട മാത്രമായിരുന്നില്ല, ഇന്ത്യന്&#x200d; ഫാസിസം തന്നെയാണ്. പട്ടേല്&#x200d; പറയുന്നതിനനുസരിച്ച് തുള്ളിയിരുന്ന ബല്&#x200d;വന്ദ് സിങെന്ന പഴയ കോണ്&#x200d;ഗ്രസുകാരനെ കിഴി കാണിച്ച് പാളയത്തില്&#x200d; കൂട്ടി സ്ഥാനാര്&#x200d;ത്ഥിയാക്കി ആളാവാന്&#x200d; നോക്കിയ അമിട്ട് ഷാജിക്കാണ് പട്ടേലിന്റെ ജയം എട്ടിന്റെ പണി കൊടുത്തത്. കോണ്&#x200d;ഗ്രസ് മുക്ത ഭാരതവും സര്&#x200d;വോപരി മുട്ടിന് മുട്ടിന് പശു ഗവേഷണ കേന്ദ്രവും സ്വപ്‌നം കണ്ട് വെള്ളമിറക്കിയ ടിയാന്റെ ടീംസ് പണി വന്ന വഴി തേടി അലയുകയാണിപ്പോള്&#x200d;.</p>
<p>ഗുജറാത്തില്&#x200d; നിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പില്&#x200d; പട്ടേല്&#x200d; ജയിച്ചു എന്നുള്ളതിനെക്കാള്&#x200d;, കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥിയെ തോല്&#x200d;പ്പിക്കാന്&#x200d; ബിജെപി അധ്യക്ഷന്&#x200d; അമിത് ഷാ നടത്തിയ എല്ലാ കുതന്ത്രങ്ങളേയും മറികടന്ന് അയാള്&#x200d; വിജയിച്ചു എന്നതാണ് പ്രധാനം. പശുക്കള്&#x200d;ക്ക് ആംബുലന്&#x200d;സും കുട്ടികള്&#x200d;ക്ക് യമപുരിയും കാണിച്ച് ഇന്ത്യയെ തൊഴുത്താക്കാന്&#x200d; നടക്കുന്നവര്&#x200d; രാഷ്ട്രീയ ധാര്&#x200d;മികത എന്നത് കാറ്റില്&#x200d; പറത്തി എതിര്&#x200d;പക്ഷത്തുള്ള എം.എല്&#x200d;.എമാരെ കിഴി കാട്ടി അടര്&#x200d;ത്താന്&#x200d; തുടങ്ങിയിട്ട് നാളൊത്തിരിയായി. ഒരു രാജ്യസഭ തെരഞ്ഞെടുപ്പ് വാസ്തവത്തില്&#x200d; ഒരു തരത്തിലുള്ള ആകാംക്ഷയും ഉയര്&#x200d;ത്തേണ്ടതില്ലാത്ത ഒന്നാണ്. വിവിധ രാഷ്ട്രീയ കക്ഷികളിലെ എംഎല്&#x200d;എമാരുടെ എണ്ണം കൃത്യമായി അറിയുന്നതിനാല്&#x200d; ആ കക്ഷികള്&#x200d;ക്ക് എത്ര പേരെ ജയിപ്പിക്കാനാകും എന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേ അറിയും. കൂറുമാറ്റം നടന്നില്ലെങ്കില്&#x200d; അതില്&#x200d; മാറ്റമുണ്ടാകാനും ഇടയില്ല. എന്നാല്&#x200d; ഗുജറാത്തില്&#x200d; നടന്നത് ഒരംഗത്തെ ജയിപ്പിക്കാനുള്ള ബലം നിയമസഭയില്&#x200d; കോണ്&#x200d;ഗ്രസിനുണ്ടായിട്ടും ആ കക്ഷിയിലെ എംഎല്&#x200d;എമാരെ പല തരത്തില്&#x200d; കൂറുമാറ്റിക്കൊണ്ട് ആ സീറ്റുകൂടി പിടിച്ചെടുക്കാന്&#x200d; ഏതാണ്ട് പരസ്യമായിതന്നെ ബി ജെ പി നടത്തിയ ശ്രമങ്ങളാണ്.</p>
<p>ഇതാദ്യമായല്ല ബി.ജെ.പിക്കാര്&#x200d; കൂറുമാറ്റുന്നത്. പക്ഷേ ഈ പരസ്യലേലത്തിന് മറ്റൊരു തലമുണ്ടെന്ന് കാണാതിരുന്നുകൂടാ. അത് വര്&#x200d;ഷങ്ങളായി മോദി ഷാ സഖ്യം കൃത്യമായി ഗുജറാത്തില്&#x200d; നടപ്പാക്കുകയും ഇപ്പോള്&#x200d; ഇന്ത്യയിലൊട്ടാകെ വ്യാപിപ്പിക്കുകയും ചെയ്യുന്ന ഒരു ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുക മാത്രമല്ല സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യമെന്നത് ഇതിലൂടെ പകല്&#x200d; പോലെ വ്യക്തം. സമഗ്രാധിപത്യ കേന്ദ്രീകൃത അധികാര ഘടന എത്രയും വേഗത്തില്&#x200d; സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിന്റെ വ്യഗ്രതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ആരുടേയോ സുകൃതം കൊണ്ട് ഗുജറാത്തില്&#x200d; തെന്നി വീണത്. കാശുള്ളവന്&#x200d; കാര്യക്കാരനെന്ന് നോട്ടു അസാധുവാക്കലിലൂടെ സാധ്യമാക്കിത്തന്ന രാജ്യത്ത് പ്രതിപക്ഷത്തെ വിലയ്ക്കുവാങ്ങി ഇല്ലാതാക്കുന്ന ഈ കോമാളിത്തരം നേരത്തെ അസം, മണിപ്പൂരില്&#x200d;, അരുണാചല്&#x200d; പ്രദേശ്, ത്രിപുര, ഇപ്പം ഗുജറാത്തില്&#x200d;, ഇനി തമിഴ്‌നാട്ടിലും പിന്നാലെ ഒഡിഷയിലും ഇതു തന്നെ നടക്കും. ഇവിടെയെല്ലാം കഥയും തിരക്കഥയും രചിക്കുന്നത് ഒരാള്&#x200d; തന്നെ. പണമൊഴുക്കാന്&#x200d; കോര്&#x200d;പറേറ്റുകളും റെഡി.</p>
<p>ജനാധിപത്യത്തിലെ പ്രതിപക്ഷം എന്ന അനിവാര്യത ഇനി സ്വപ്‌നങ്ങളായി മാത്രം അവശേഷിച്ചാലും അല്&#x200d;ഭുതപ്പെടേണ്ട എന്നു സാരം. സകലവിധ അധികാര ദുര്&#x200d;വിനിയോഗവും, പണവും, പദവികളും, സകലവിധ പ്രലോഭനങ്ങളും നിവര്&#x200d;ത്തിച്ചുകൊടുത്ത് കൂറുമാറ്റുന്ന കെട്ടുകാഴ്ചക്ക് താമരപ്പാര്&#x200d;ട്ടിയുടെ ദേശീയ നേതൃത്വം തന്നെ നേതൃത്വം കൊടുക്കുമ്പോള്&#x200d; പാതിരാത്രിക്ക് ഫലമറിയുമ്പോള്&#x200d; ജന്മദിന കേക്ക് മുറിക്കാന്&#x200d; കാത്തു നിന്നവര്&#x200d;ക്ക് കിട്ടിയത് ഇത്തവണ പാവക്ക ജ്യൂസായിപ്പോയെന്നതു മാത്രമാണ് എടുത്തു പറയാവുന്നത്. കോഴക്കളിയുടെ ഫലമറിയാന്&#x200d; പാതിരാത്രി കാത്തിരിക്കുന്ന അശ്ലീലദൃശ്യം ഒരു ചാണക്യന്റെ കാത്തിരിപ്പായി അവതരിപ്പിക്കപ്പെടുന്ന ചാനല്&#x200d; പുംഗവന്&#x200d;മാരുടെ ഇന്ത്യയില്&#x200d;, പട്ടേലിന്റെ വിജയം വെറും ചെറുതെങ്കിലും ഇതില്&#x200d; ലഭിച്ച തിരിച്ചടി വലിയ പാഠങ്ങളും നല്&#x200d;കുന്നുണ്ട്. ഇനിയിപ്പോ കോണ്&#x200d;ഗ്രസിനെ രക്ഷിച്ചത് ആരാണെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.<br />
ബര്&#x200d;മൂഡ ട്രയാങ്കിളില്&#x200d; വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാവുന്നതിന്റെ കാരണം ശാസ്ത്രം കണ്ടു പിടിച്ചെങ്കിലും ഗുജറാത്തില്&#x200d; പട്ടേലിനെ രക്ഷിച്ച രക്ഷകന്&#x200d; ആരെന്നത് നിഗൂഢമായി തുടരുക തന്നെ ചെയ്യും. 43 കോണ്&#x200d;ഗ്രസ് എം.എല്&#x200d;.എമാര്&#x200d; പട്ടേലിന് വോട്ടു കുത്തിയപ്പോള്&#x200d; 44-ാമത്തെ മഹാന്&#x200d; ഞാനാണെന്ന വാദവുമായി മൂന്നു പേരാണ് രംഗത്തുള്ളത്. പോളിഗ്രാഫ് ടെസ്റ്റ് പോലും തോറ്റു പോകുന്ന വാദങ്ങളായതിനാല്&#x200d; ചാക്കിട്ടു പിടിച്ച എം.എല്&#x200d;.എമാര്&#x200d; ചാടിപ്പോയതിന്റെ നാണക്കേടോര്&#x200d;ത്ത് തലപുണ്ണാക്കുന്ന അമിട്ട് സംഘത്തെയോര്&#x200d;ത്ത് തല്&#x200d;ക്കാലം ഈ അന്വേഷണം നിര്&#x200d;ത്തിവെച്ചിരിക്കുകയാണ്. ശതകോടികള്&#x200d; കിലുക്കി എം.എല്&#x200d;.എമാരെ ഒപ്പം നിര്&#x200d;ത്തിയെങ്കിലും ഓപണ്&#x200d; വോട്ടില്&#x200d; സ്വന്തം ഏജന്റിനെ വോട്ട് കാണിക്കേണ്ടതിന് പകരം &#8216;വാങ്ങല്&#x200d;&#8217; എം.എല്&#x200d;.എമാര്&#x200d; വോട്ട് ചെയ്തു കാണിച്ചത് ഏജന്റിനൊപ്പം ബി.ജെ.പി ദേശീയാധ്യക്ഷനേയും കൂടിയാണ്. കിട്ടേണ്ടത് കിട്ടണമെങ്കില്&#x200d; ബോധ്യപ്പെടേണ്ടവര്&#x200d;ക്ക് ബോധ്യപ്പെടണമല്ലോ. പക്ഷേ സംഗതി നൈസായി പാളി. ബുദ്ധിയുള്ള ഏതോ കോണ്&#x200d;ഗ്രസുകാര്&#x200d; തെരഞ്ഞെടുപ്പ് കമ്മീഷനെ കാര്യം അറിയിച്ചു.<br />
നാട്ടിലുള്ളവരൊക്കെ പണച്ചാക്കുമായി ഈ കോലത്തില്&#x200d; ഇറങ്ങിയാല്&#x200d; ഇനിയുള്ള കാലം തെരഞ്ഞെടുപ്പ് തന്നെ കയ്യാലപ്പുറത്താവുമെന്ന് വ്യക്തമായ ധാരണയുള്ളവര്&#x200d; കമ്മീഷനിലുള്ളതിനാല്&#x200d; കൂറുമാറിയവന്റെ വോട്ട് അസാധുവായി. അങ്ങനെ ഓപറേഷന്&#x200d; ജയിച്ചു രോഗി മരിച്ചു. പട്ടേല്&#x200d; ജയിച്ചു.</p>
<p>ഫാസിസം വീണ്ടും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വെന്റിലേറ്ററിലേക്കു വീണു. വണ്ടി മാറിക്കേറിയതിന് രാഹുലിനെ കല്ലെറിഞ്ഞത് മാത്രം മിച്ചം. കൂറുമാറ്റമെന്ന കലാരൂപത്തിന് ഔദ്യോഗിക പരിവേശം നല്&#x200d;കി ചാക്കു കിലുക്കുന്നവര്&#x200d; ഇനി ഇമ്മാതിരി അമളി പറ്റാതിരിക്കാന്&#x200d; ഭാവിയിലെങ്കിലും ശ്രദ്ധിക്കാനും ഗുജറാത്ത് തെരഞ്ഞെടുപ്പ് സഹായിച്ചു. ഇനിയിപ്പോ തമിഴ്‌നാട്ടിലാണ് ഈ കലാപരിപാടിക്കായി സ്റ്റേജ് ഒരുക്കി വെച്ചിരിക്കുന്നത്.</p>
<p><strong>ലാസ്റ്റ്‌ലീഫ്:</strong><br />
<em>മുന്&#x200d; ഉപരാഷ്ട്രപതി സുരക്ഷിതമെന്ന് തോന്നുന്ന രാജ്യത്തേക്ക് പോകണമെന്ന് ആര്&#x200d;.എസ്.എസ്. അങ്ങനെ ഒരിടവേളക്കു ശേഷം വിസ വിതരണം ആര്&#x200d;.എസ്.എസ് പുനരാരംഭിച്ചിരിക്കുന്നു.</em></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-sari-pv-14-augst-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മേടിക്കല്‍ കോളജും  ഹസ്തദാന ദക്ഷിണയും</title>
		<link>https://www.chandrikadaily.com/editorial-page-article-sari-pv-2.html</link>
					<comments>https://www.chandrikadaily.com/editorial-page-article-sari-pv-2.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 23 Jul 2017 18:56:02 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[sari pv]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=36945</guid>

					<description><![CDATA[ശാരി പി.വി കൈക്കൂലിയും അഴിമതിയും നടത്താന്‍ ഭരണമൊന്നും വേണ്ടെന്ന് തെളിയിച്ചിരിക്കയാണ് കേരളത്തിലെ താമര ടീംസ്. എങ്ങാണ്ട് കേന്ദ്രത്തിലോ, അല്ലെങ്കില്‍ അയല്‍ സംസ്ഥാനത്തോ മറ്റോ ഭരണത്തിലിരുന്നാലും ഇവിടിരുന്നു സമ്പാദിക്കാമെന്നാണ് രാജ്യസ്‌നേഹികളുടെ കണ്ടു പിടുത്തം. ഗുജറാത്ത്, പശു തുടങ്ങിയ പദങ്ങള്‍ സിനിമയില്‍ കേട്ടാല്‍ ഉടന്‍ ബീപ് ശബ്ദം പുറപ്പെടുവിക്കുന്ന ജോലിയില്‍ വ്യാപൃതരായ സെന്‍സര്‍ ബോര്‍ഡിന് അങ്ങനെ പുതിയൊരു പണി കൂടി കിട്ടി. ഇനി മുതല്‍ മെഡിക്കല്‍ കോളജ് എന്നു കേട്ടാലും ബീപ് ശബ്ദം ഇടാവുന്നതാണ്. പല്ലി ചത്തതു മുതല്‍ ദിലീപ് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ശാരി പി.വി</strong></p>
<p>കൈക്കൂലിയും അഴിമതിയും നടത്താന്&#x200d; ഭരണമൊന്നും വേണ്ടെന്ന് തെളിയിച്ചിരിക്കയാണ് കേരളത്തിലെ താമര ടീംസ്. എങ്ങാണ്ട് കേന്ദ്രത്തിലോ, അല്ലെങ്കില്&#x200d; അയല്&#x200d; സംസ്ഥാനത്തോ മറ്റോ ഭരണത്തിലിരുന്നാലും ഇവിടിരുന്നു സമ്പാദിക്കാമെന്നാണ് രാജ്യസ്‌നേഹികളുടെ കണ്ടു പിടുത്തം. ഗുജറാത്ത്, പശു തുടങ്ങിയ പദങ്ങള്&#x200d; സിനിമയില്&#x200d; കേട്ടാല്&#x200d; ഉടന്&#x200d; ബീപ് ശബ്ദം പുറപ്പെടുവിക്കുന്ന ജോലിയില്&#x200d; വ്യാപൃതരായ സെന്&#x200d;സര്&#x200d; ബോര്&#x200d;ഡിന് അങ്ങനെ പുതിയൊരു പണി കൂടി കിട്ടി. ഇനി മുതല്&#x200d; മെഡിക്കല്&#x200d; കോളജ് എന്നു കേട്ടാലും ബീപ് ശബ്ദം ഇടാവുന്നതാണ്. പല്ലി ചത്തതു മുതല്&#x200d; ദിലീപ് കേസില്&#x200d; വരെ അന്വേഷണം, അന്വേഷണം എന്നും പറഞ്ഞ് നാടു നീളെ തൊണ്ട പൊട്ടിച്ച ആര്&#x200d;ഷ ഭാരത സംസ്‌കാര ഗഡികളുടെ കേന്ദ്ര നേതാക്കള്&#x200d; ഇപ്പോള്&#x200d; പറയുന്നു. മെഡിക്കല്&#x200d; കോളജ് കോഴ (മേടിക്കല്&#x200d; എന്ന് തിരുത്തി വായിക്കുക) അഴിമതിയല്ലത്രേ അത് ഏതാണ്ട് മൂല്യശോഷണമാണ് പോലും. എന്താ കഥ. ഇതു പോലെ തരാതരം വ്യാഖ്യാനിക്കാന്&#x200d; സംഘികള്&#x200d;ക്കു മാത്രമേ കഴിയൂ. എന്തിനും ഏതിനും ഫേസ്ബുക്കിലൂടെ കൂവുന്ന ഉള്ളിയാതി സംഘികളൊക്കെ ഇപ്പോ ന്യായീകരണ തൊഴിലിലാണ്.<br />
അല്ലേലും വി.ടി ബല്&#x200d;റാം പറയും പോലെ സംഘികള്&#x200d; വാങ്ങുന്ന കോഴയെ കൈക്കൂലി എന്നു പറയാന്&#x200d; പാടില്ല, ഹസ്ത വേതന ദക്ഷിണ എന്നാണ് ഹിന്ദുസ്ഥാനിയില്&#x200d; പറയേണ്ടത്. ഒരു ലക്ഷമോ, രണ്ടു ലക്ഷമോ ഒക്കെ ക്യാഷ്് ട്രാന്&#x200d;സാക്ഷന്&#x200d; പാടുള്ളൂവെന്നാണ് സംഘികള്&#x200d; തന്നെ നേതൃത്വം നല്&#x200d;കുന്ന കേന്ദ്രത്തിലെ ഏമാന്&#x200d;മാര്&#x200d; ഉത്തരവിട്ടിട്ടുള്ളത്. പക്ഷേ കേരളത്തിലെ ഹസ്ത ദാന ദക്ഷിണ ഒന്നും രണ്ടുമല്ല 5.6 കോടിയാണ്. പണ്ടും ഏതാണ്ടിതുപോലെ വാജ്‌പേയി ഭരണ കാലത്ത് പെട്രോള്&#x200d; പമ്പ് കുംഭകോണം കേരളത്തിലെ താമരച്ചുവട്ടില്&#x200d; തഴച്ചു വളര്&#x200d;ന്നിരുന്നുവെന്ന കാര്യം മാലോകര്&#x200d; മറന്നിട്ടൊന്നുമില്ല. ബാങ്കിലൂടെയല്ലാതെ ഇടപാട് പാടില്ലെന്നും പണത്തിന്റെ ഉപയോഗം കുറക്കാന്&#x200d; ഡിജിറ്റല്&#x200d; ഇടപാട് മാതൃകയുമായി വീടു വീടാന്തരം കയറിയിറങ്ങിയ ടീംസ് മേഡിക്കല്&#x200d; കോളജ് കോഴക്കു വേണ്ടി ഉപയോഗിച്ചത് കുഴല്&#x200d;പണ ഇടപാടാണ് പോലും. അല്ലേലും സ്വന്തമായി നോട്ടടിക്കുന്ന പ്രസ്സൊക്കെ തൃശൂരില്&#x200d; മണ്ഡലം നേതാവിന്റെ ഉടമസ്ഥതയില്&#x200d; തന്നെ ഉള്ള സ്ഥിതിക്ക് ഇതിനൊക്കെ എന്തു ബുദ്ധിമുട്ട്. കോഴി മുട്ടയിട്ടില്ലെങ്കില്&#x200d; ഉടന്&#x200d; എന്&#x200d;.ഐ.എ അന്വേഷണം ആവശ്യപ്പെടുന്ന ഉള്ളിക്കറി വിദ്വാനൊക്കെ ഇപ്പോള്&#x200d; ന്യായീകരണത്തിന്റെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയാണെന്നാണ് കേട്ടത്. ഇടപാട് ബി.ജെ.പി നേതാക്കളുടേതായതിനാലും സംഘി ചാനലുകള്&#x200d; ഇക്കാര്യം ചര്&#x200d;ച്ചിക്കാത്തതിനാലും എന്&#x200d;.ഐ.എ വേണ്ട, പകരം പാര്&#x200d;ട്ടി തന്നെ നിയോഗിച്ച കമ്മിറ്റി അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തി (?) നാടുകടത്തുന്നതായിരിക്കും. അല്ലേലും ഏത് അന്വേഷണം നടത്താനും അത് രഹസ്യമായി സൂക്ഷിക്കാനുമുള്ള കഴിവ് കേരളത്തിലെ സംഘികളെ കഴിഞ്ഞേ മറ്റാര്&#x200d;ക്കും ഉള്ളൂ. സ്വകാര്യ സ്വാശ്രയ മെഡിക്കല്&#x200d; കോളജ് ആരംഭിക്കാനായി ഇന്ത്യന്&#x200d; മെഡിക്കല്&#x200d; കൗണ്&#x200d;സിലിന്റെ അനുമതി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് ബി.ജെ.പി നേതാവ് (നേതാക്കള്&#x200d;) 5.6 കോടി രൂപ അടിച്ചുമാറ്റിയതിന്റെ അന്വേഷണ റിപ്പോര്&#x200d;ട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ ഓഫീസില്&#x200d; നിന്നു തന്നെ പാപ്പരാസികള്&#x200d;ക്ക് ഭംഗിയായി ചോര്&#x200d;ന്നു കിട്ടി. ഇങ്ങനൊരു സംഭവമേ ഇല്ലെന്നാണ് ഇപ്പോ സംഘികള്&#x200d; പറയുന്നത് അപ്പോള്&#x200d; പിന്നെ കമ്മീഷനെ നിയമിച്ചതെന്തിനെന്ന് ചോദിച്ചേക്കരുത് ഇവിടെ ഇങ്ങനെയൊക്കെയാണ്. ഭാവിയില്&#x200d; വരാനിരിക്കുന്നത് വരെ അന്വേഷിക്കും. സംസ്ഥാന കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മീഷനാണ് കോഴവാങ്ങിയതായി കണ്ടെത്തിയത്. കോളജ് തുടങ്ങാന്&#x200d; കോഴ വാങ്ങിയതിനു പുറമെ നേതാക്കള്&#x200d; നടത്തുന്ന ഹവാല, കള്ളപ്പണ ഇടപാടുകളെ ക്കുറിച്ചുള്ള കണ്ടെത്തലുകളും റിപ്പോര്&#x200d;ട്ടിലുണ്ട്. അപ്പോള്&#x200d; ഹവാല, കള്ളപ്പണ ഇടപാടുകളും രാജ്യസ്‌നേഹികള്&#x200d; നടത്തുന്നുണ്ടായിരുന്നുവെന്ന് സാരം. വര്&#x200d;ക്കലയിലെ എസ്.ആര്&#x200d; കോളജ് ഉടമ ആര്&#x200d; ഷാജിയില്&#x200d;നിന്ന് ബി.ജെ.പി സഹകരണസെല്&#x200d; കണ്&#x200d;വീനര്&#x200d; ആര്&#x200d;.എസ് വിനോദ് 5.60 കോടി രൂപ കൈപ്പറ്റിയെന്നാണ് റിപ്പോര്&#x200d;ട്ടിലെ പ്രധാന കണ്ടെത്തല്&#x200d;. പണം വാങ്ങിയെന്ന് വിനോദ് സമ്മതിച്ചതായും പണം നല്&#x200d;കിയതായി ഷാജി മൊഴി നല്&#x200d;കിയെന്നും റിപ്പോര്&#x200d;ട്ടിലുണ്ട്. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി ശ്രീശന്&#x200d;, സംസ്ഥാന സെക്രട്ടറി എ.കെ നസീര്&#x200d; എന്നിവരടങ്ങുന്ന അന്വേഷണ കമ്മിഷന്&#x200d; വിശദമായ പരിശോധനക്കും തെളിവെടുപ്പിനും ശേഷമാണ് റിപ്പോര്&#x200d;ട്ട് തയ്യാറാക്കിയത്. ഔദ്യോഗിക നേതൃത്വം പരാതി ഒതുക്കാന്&#x200d; ശ്രമിച്ചെങ്കിലും മുരളീധരപക്ഷം സംഗതി ചര്&#x200d;ച്ചയാക്കി. പിന്നാലെ റിപ്പോര്&#x200d;ട്ടുമെത്തി. ഡിജിറ്റല്&#x200d; പണമിടപാടിന്റെ സ്വന്തക്കാരായ താമരക്കാര്&#x200d; ഡല്&#x200d;ഹിയിലുള്ള സതീശ് നായര്&#x200d;ക്ക് കുഴല്&#x200d;പ്പണമായി (നോട്ട് ദ പോയിന്റ്) തുക കൈമാറിയെന്ന് വിനോദ് സമ്മതിച്ചതായി പ്രസ്തുത റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. ഇതേ സതീശ് നായര്&#x200d; ആറന്മുള സ്വദേശിയില്&#x200d; നിന്നും എം.ബി.എ അംഗീകാരം തരപ്പെടുത്താമെന്ന് പറഞ്ഞ് വേറെയും 18 ലക്ഷം അമുക്കി താക്കോല്&#x200d; സ്ഥാനം ഉറപ്പാക്കിയ വ്യക്തികൂടിയാണ്. കുഴല്&#x200d;പണ ഇടപാട് രാജ്യദ്രോഹമാണെന്നാണ് കേട്ടറിവ്. അംഗീകൃത രാജ്യസ്‌നേഹികള്&#x200d; ഈ ഇടപാടു നടത്തിയാല്&#x200d; അതു രാജ്യദ്രോഹമല്ലാതാകുമോ? അങ്ങനെയാണെങ്കില്&#x200d; മിസ്ഡ് കോള്&#x200d; അടിച്ച് ഒരു രാജ്യസ്‌നേഹ സര്&#x200d;ട്ടിഫിക്കറ്റ് തരപ്പെടുത്തി ഈ ഇടപാട് തുടങ്ങാവുന്നതാണ്. നല്ല ലാഭമുള്ള കച്ചവടമാണ്. പാലക്കാട് മെഡിക്കല്&#x200d; കോളജ് തുടങ്ങാന്&#x200d; എം.ടി രമേശ് മുഖേന കാശ് നല്&#x200d;കിയെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പരാമര്&#x200d;ശമുണ്ട്. അതേസമയം ആരോപണം എം.ടി രമേശ് നിഷേധിച്ചു പിന്നാലെ പാര്&#x200d;ട്ടി രമേശിന്റെ കരച്ചിലിന് പ്രതിവിധിയായി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. തട്ടിപ്പ് നടത്തിയവര്&#x200d;ക്കെതിരെ നടപടിയെടുത്തില്ലെങ്കിലും അന്വേഷിച്ചവര്&#x200d;ക്കെതിരെ നടപടിയെടുത്ത് മാതൃക കാണിക്കാന്&#x200d; എന്തായാലും ബി.ജെ.പി തീരുമാനിച്ചിരിക്കുന്നു. എന്തുകൊണ്ടും മഹനീയ മാതൃക തന്നെ. അല്ലെങ്കിലും വ്യാജ ഇടപാട് ബി.ജെ.പിക്ക് പുത്തരിയൊന്നുമല്ല. എല്ലാതരം കോഴയും കൈകാര്യം ചെയ്തു ശീലിച്ച ടീംസ് കോഴിക്കോട്ട് നടന്ന ബി.ജെ.പി ദേശീയ കൗണ്&#x200d;സിലിനു വേണ്ട വ്യാജ രസീതടിച്ച് കോടികളുടെ ധനസമാഹരണം നടത്തിയെന്ന പരാതി വേറെയുമുണ്ട്. മലപ്പുറം ജില്ലാ സെക്രട്ടറി ബാങ്ക് ടെസ്റ്റ് റാങ്ക് ലിസ്റ്റില്&#x200d; ഉള്&#x200d;പ്പെടുത്താനെന്ന വ്യാജേന കോഴ വാങ്ങിയ കേസ് പണം തിരിച്ചു നല്&#x200d;കി മാതൃക കാണിച്ചാണ് അവസാനിപ്പിച്ചതെന്നാണ് പുറത്തുവരുന്ന മറ്റൊരു സന്തോഷ വാര്&#x200d;ത്ത. അഴിമതിക്കെതിരെ ടൊര്&#x200d;ണാഡോ പോലെ ആഞ്ഞടിക്കുന്നത് കണ്ടാല്&#x200d; തോന്നും ഇവരൊക്കെ ചേര്&#x200d;ന്ന് ഇവിടെ ഏതാണ്ടൊരു സ്വര്&#x200d;ഗപൂങ്കാവനം സൃഷ്ടിക്കാന്&#x200d; പോവുകയാണെന്ന്. ഇപ്പോള്&#x200d; ഒന്നിനു പുറകെ ഒന്നായി കോഴയും കൈക്കൂലിയും, വ്യാജ നോട്ടടിയും. അഴിമതിക്കെതിരെ ആഞ്ഞടിച്ച ടീമൊക്കെ മെഡിക്കല്&#x200d; കോളജിലെ അഴിമതി വാര്&#x200d;ഡില്&#x200d; കൈയും കാലും പ്‌ളാസ്റ്ററിട്ട് കിടക്കുന്ന ദയനീയ കാഴ്ച&#8230;സ്ഥിരം ബി.ജെ.പി ചര്&#x200d;ച്ച തൊഴിലാളികള്&#x200d; കോഴയെ കുറിച്ച് ചോദിച്ചാല്&#x200d; നികരാഗ്വേയിലെ പട്ടിണിയും ഉഗാണ്ടയിലെ വെള്ളപ്പൊക്കവുമൊക്കെയാണ് മറുപടിയായി മൊഴിയുന്നത്. എന്നാലും അഴിമതിക്കെതിരെ ഗീര്&#x200d;വാണം വിട്ട് ഇനിയും വരണേ ആനകളേയും തെളിച്ച് ഇത് വഴി.</p>
<p>ലാസ്റ്റ് ലീഫ്:<br />
ആരാണ് ചൈന എന്ന ചോദ്യത്തിന് ഒടുവില്&#x200d; മറുപടിയായിരിക്കുന്നു. അതും എന്തും ഏതും ഗണിച്ചു പറയുന്ന ആര്&#x200d;.എസ്.എസുകാര്&#x200d; തന്നെയാണ് കണ്ടെത്തിയിരിക്കുന്നത്. ചൈന അസുരന്&#x200d;മാരാണ് പോലും അസുരന്&#x200d;മാര്&#x200d;!. പത്ത് ദിവസം യുദ്ധം ചെയ്യാന്&#x200d; മാത്രമേ ഇന്ത്യയുടെ പക്കല്&#x200d; ആയുധമുള്ളൂവെന്നാണ് സിആന്റ്എജിയുടെ കണ്ടെത്തലെങ്കിലും ചൈനയെ തുരത്താന്&#x200d; കൊതുകിനെ തുരത്തുന്നതിനേക്കാളും എളുപ്പമാണെന്നാണ് സംഘികള്&#x200d; പറയുന്നത്. ദിവസവും മന്ത്രം ചൊല്ലിയാല്&#x200d; മതിയത്രേ. മന്ത്രം ദിവസവും അഞ്ച് പ്രാവശ്യം ചൊല്ലിയാല്&#x200d; ചൈനയെ കീഴടക്കാമെന്നാണ് ആര്&#x200d;എസ്എസ് നിര്&#x200d;ദേശിക്കുന്നത്. എല്ലാ ദിവസവും അതിരാവിലെ എണീറ്റ് അഞ്ച് പ്രാവശ്യം ഇത് ചൊല്ലണമെന്നാണ് നിര്&#x200d;ദേശം. &#8216;ഹിമാലയം കൈലാസം ടിബറ്റ്, എന്നിവ ചൈനയുടെ അസുരശക്തിയില്&#x200d; നിന്നും രക്ഷപ്പെടും&#8217; ഇതാണ് ചൈനയെ തുരത്താന്&#x200d; ആര്&#x200d;എസ്എസ് നിര്&#x200d;ദേശിച്ചിരിക്കുന്ന മന്ത്രം. അപ്പോള്&#x200d; പട്ടാളക്കാരോടുള്ള സ്‌നേഹമൊക്കെ ഇനി എന്തു ചെയ്യുമോ ആവോ</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-sari-pv-2.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗോ വധവും പാര്‍ട്ടിയുടെ തള്ളും</title>
		<link>https://www.chandrikadaily.com/editorial-page-article-sari-pv-july-16.html</link>
					<comments>https://www.chandrikadaily.com/editorial-page-article-sari-pv-july-16.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 16 Jul 2017 18:01:09 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[sari pv]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=35987</guid>

					<description><![CDATA[ശാരി പിവി കുറ്റാരോപിതനായ ആളുടെ ഇമേജ് നന്നാക്കാന്‍ സിംപതി മേമ്പൊടിയാക്കി വാരി വിതറുന്ന പി.ആര്‍ പണി മുതല്‍, ആക്രമണം വരെ ക്വട്ടേഷന്‍ നല്‍കുന്നതാണല്ലോ നമ്മുടെ നാട്ടില്‍ മാധ്യമ കേസരികള്‍ മുതല്‍ സമൂഹ മാധ്യമമെന്ന പൊതു കക്കൂസ് ചുമരിന് തുല്യമായ എന്തും ഏതും വാരി ഒട്ടിക്കുന്ന ഇടങ്ങളില്‍ വരെ പ്രധാന ചര്‍ച്ച. എന്നാല്‍ ഈ അന്തിച്ചര്‍ച്ചക്കാര്‍ക്കും &#8230;..ആ ഏട്ടന്‍ പാവമാണെന്ന് പറഞ്ഞ് സിംപതി വാരി വിതറുന്നവര്‍ക്കും നാടായ നാടു മുഴുവന്‍ പശുവിന്റെ പേരില്‍ ചില സമുദായങ്ങളില്‍ പെട്ടവരെ തെരഞ്ഞിട്ട് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ശാരി പിവി</strong></p>
<p>കുറ്റാരോപിതനായ ആളുടെ ഇമേജ് നന്നാക്കാന്&#x200d; സിംപതി മേമ്പൊടിയാക്കി വാരി വിതറുന്ന പി.ആര്&#x200d; പണി മുതല്&#x200d;, ആക്രമണം വരെ ക്വട്ടേഷന്&#x200d; നല്&#x200d;കുന്നതാണല്ലോ നമ്മുടെ നാട്ടില്&#x200d; മാധ്യമ കേസരികള്&#x200d; മുതല്&#x200d; സമൂഹ മാധ്യമമെന്ന പൊതു കക്കൂസ് ചുമരിന് തുല്യമായ എന്തും ഏതും വാരി ഒട്ടിക്കുന്ന ഇടങ്ങളില്&#x200d; വരെ പ്രധാന ചര്&#x200d;ച്ച. എന്നാല്&#x200d; ഈ അന്തിച്ചര്&#x200d;ച്ചക്കാര്&#x200d;ക്കും &#8230;..ആ ഏട്ടന്&#x200d; പാവമാണെന്ന് പറഞ്ഞ് സിംപതി വാരി വിതറുന്നവര്&#x200d;ക്കും നാടായ നാടു മുഴുവന്&#x200d; പശുവിന്റെ പേരില്&#x200d; ചില സമുദായങ്ങളില്&#x200d; പെട്ടവരെ തെരഞ്ഞിട്ട് പിടിച്ച് ചവുട്ടിക്കൂട്ടി കാലപുരിയിലേക്ക് അയക്കുന്നത് അത്ര വലിയ പ്രശ്‌നമൊന്നുമല്ല താനും. എങ്കിലും ഇതില്&#x200d; അല്&#x200d;ഭുതം കാണാന്&#x200d; ഒഴിവില്ലാത്തവര്&#x200d; ഇവിടെ പ്രമുഖ നടന്റെ പീഡനവും പൂരപ്പാട്ടു പരുവത്തിലെ ചര്&#x200d;ച്ചകളും അപസര്&#x200d;പ്പകഥകളെ വെല്ലുന്ന ഗൂഡാലോചന തിയറിയുമൊക്കെയായി അഡ്ജസ്റ്റ് ചെയ്യുക തന്നെ.<br />
പക്ഷേ രാജ്യ തലസ്ഥാനത്ത് കോടതി വിധി പ്രസ്താവം നടത്തവെ നാട്ടില്&#x200d; പശുവിനെ കൊന്നാല്&#x200d; 14 വര്&#x200d;ഷം തടവും മനുഷ്യനെ കൊന്നാല്&#x200d; രണ്ടു വര്&#x200d;ഷവുമെന്ന ജഡ്ജി നടത്തിയ നിരീക്ഷണം അരിയാഹാരം കഴിക്കുന്നവര്&#x200d; കേള്&#x200d;ക്കേണ്ടതു തന്നെയാണ്. മോട്ടോര്&#x200d; സൈക്കിള്&#x200d; യാത്രക്കാരന്റെ മരണത്തിന് ഇടയാക്കിയ വ്യവസായിയുടെ മകന് ശിക്ഷ വിധിക്കവെയാണ് ഡല്&#x200d;ഹി ജഡ്ജി സഞ്ചീവ് കുമാര്&#x200d; ഇക്കാര്യം ആശ്ചര്യപൂര്&#x200d;വം പറഞ്ഞത്. പശുവിന്റെ പേരില്&#x200d; ശിക്ഷിക്കപ്പെടുന്നവര്&#x200d;ക്ക് മനുഷ്യജീവനെടുക്കുന്നവരെക്കാള്&#x200d; വലിയ ശിക്ഷയാണ് ലഭിക്കുന്നതെന്ന് വിധിപ്രസ്താവത്തില്&#x200d; വിമര്&#x200d;ശനമുന്നയിക്കുകയും ചെയ്തിട്ടുണ്ട്. അഞ്ച് വര്&#x200d;ഷം തടവാണ് പശുവിനെ കൊന്നതിന് ശിക്ഷയായി ചില സംസ്ഥാനങ്ങളില്&#x200d; ലഭിക്കുന്നതെങ്കില്&#x200d;, ഏഴ് വര്&#x200d;ഷവും, പതിനാല് വര്&#x200d;ഷവും മറ്റ് ചില സംസ്ഥാനങ്ങളില്&#x200d; ശിക്ഷയായി നല്&#x200d;കുന്നു. പക്ഷെ അശ്രദ്ധയോടെ വണ്ടിയോടിച്ച് ഒരാളുടെ ജീവന്&#x200d; എടുത്താല്&#x200d; കിട്ടാവുന്ന ശിക്ഷ രണ്ട് വര്&#x200d;ഷമാണ്. അഡീഷണല്&#x200d; സെഷന്&#x200d;സ് ജഡ്ജി സഞ്ചീവ് കുമാര്&#x200d; വിധിയില്&#x200d; പറയുന്നു. ഗോ മാതാവിന്റെ പേരില്&#x200d; രാജ്യത്തുടനീളം ന്യൂനപക്ഷങ്ങളെ തെര്യൂഞ്ഞിട്ട് ആക്രമിക്കുന്നത് പതിവ് കലാപരിപാടിയായിരിക്കുന്ന സന്ദര്&#x200d;ഭത്തില്&#x200d; കൂടിയാണ് ജഡ്ജിയുടെ ഈ നിരീക്ഷണമെന്നത് പ്രസക്തവുമാണ്. ഗോ സംരക്ഷണത്തിന്റെ മൊത്തക്കച്ചവടക്കാരായ സംഘികള്&#x200d;ക്ക് കടലേതാണ് കടല ഏതാണെന്ന് തിരിച്ചറിയാന്&#x200d; പോലും പറ്റാത്ത അവസ്ഥയാണിപ്പോള്&#x200d;. മുസ്്‌ലിംകളെ പ്രീതിപ്പെടുത്താനായി ആരംഭിച്ച താമരക്കാരുടെ ന്യൂനപക്ഷ സെല്ലിന്റെ ഭാരവാഹികള്&#x200d;ക്കു പോലും രക്ഷയില്ലാതായിരിക്കുകയാണിപ്പോള്&#x200d;.<br />
രാജ്യസ്‌നേഹത്തിന്റെ അപ്പോസ്തലന്&#x200d;മാരായ സംഘികളുടെ ആസ്ഥാനം നിലനില്&#x200d;ക്കുന്ന നാഗ്പൂരില്&#x200d; നിന്നുതന്നെയാണ് ന്യൂനപക്ഷ സെല്&#x200d; താലൂക്ക് സെക്രട്ടറിക്ക് ചൂടോടെ മര്&#x200d;ദ്ദനം കിട്ടിയത്. ആട്ടിറച്ചി വാങ്ങി വണ്ടിയില്&#x200d; പോയ മോര്&#x200d;ച്ചക്കാരനെ ബാക്കി മോര്&#x200d;ച്ചക്കാര്&#x200d; ചേര്&#x200d;ന്ന് ചെറുതായൊന്നു തടവിയാണ് സംഘടനാ സ്‌നേഹം പ്രകടമാക്കിയത്. ഇതിനു പിന്നാലെ യു.പിയില്&#x200d; തീവണ്ടിയില്&#x200d; കവര്&#x200d;ച്ചക്കെത്തിയ കള്ളന്&#x200d;മാരെ തടഞ്ഞ കുടുംബത്തിനും ജനക്കൂട്ടം വക മര്&#x200d;ദ്ദനം. കാരണം സിംപിള്&#x200d; ന്യൂനപക്ഷ വിഭാഗക്കാരാണ്. അപ്പോള്&#x200d; പിന്നെ കള്ളന്&#x200d;മാരോടൊപ്പം നിന്നിട്ടാണേലും തങ്ങളാല്&#x200d; കഴിയുന്ന സഹായം ചെയ്യണമല്ലോ.<br />
&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;<br />
വീണിടം വിഷ്ണു ലോകമാക്കാന്&#x200d; സി.പി.എമ്മിനോളം കഴിവുള്ള പാര്&#x200d;ട്ടികള്&#x200d; ഉണ്ടാകുമോ എന്ന് സംശയമാണ്. നടിയെ ആക്രമിച്ച കേസില്&#x200d; &#8216;പ്രമുഖ&#8217; നടനെ ഗൂഡാലോചന കേസില്&#x200d; പൊലീസ് പിടികൂടിയതിനു പിന്നാലെ സര്&#x200d;വ ക്രെഡിറ്റും നുമ്മക്കെന്ന വാദവുമായി പാര്&#x200d;ട്ടി സെക്രട്ടറി തന്നെ രംഗത്തെത്തി. നടന്&#x200d; ദിലീപിന് &#8216;വെല്&#x200d;കം ടു സബ് ജയില്&#x200d;&#8217; പറഞ്ഞ സര്&#x200d;ക്കാരാണ് കേരളത്തിലേതെന്നാണ് ടിയാന്റെ അവകാശ വാദം. ഇതു കേട്ടാല്&#x200d; തോന്നും കേരളത്തിലെ ജനം ആകെ നേരിടുന്ന പ്രശ്‌നം ഇതുമാത്രമായിരുന്നെന്ന്. ജി.എസ്.ടിയില്&#x200d; ജനം നട്ടം തിരിയുമ്പോഴും പനിമരണം ദിനം പ്രതി വര്&#x200d;ധിക്കുമ്പോഴും നഴ്‌സുമാരുടെ സമരം നേരിടാന്&#x200d; പിള്ളാരെ ആസ്പത്രിയിലിറക്കുമെന്ന് പറയുന്ന സര്&#x200d;ക്കാറാണിതെന്ന് പാര്&#x200d;ട്ടി സെക്രട്ടറി സൗകര്യപൂര്&#x200d;വം മറക്കുന്നു. കയറു പിരി ശാസ്ത്രജ്ഞനായ മന്ത്രി കോഴിക്ക് 87 രൂപ ബോര്&#x200d;ഡും തൂക്കി പോയിട്ട് നാളുകുറച്ചായി പക്ഷേ ഇപ്പോ കോഴിയെ കിട്ടണമെങ്കില്&#x200d; തൂക്കു കൂലി, അറവ് കൂലി വെട്ടു കൂലി തുടങ്ങി എണ്ണമറ്റ കൂലികള്&#x200d; വേറെയും കൊടുക്കണമെന്ന് മാത്രം. എന്നാലും വേണ്ടില്ല ദിലീപിന്റെ അറസ്റ്റ് സര്&#x200d;ക്കാറിന്റെ യശസ് ഉയര്&#x200d;ത്തിയെന്നാണ് സെക്രട്ടറി അവകാശപ്പെടുന്നത്. നടിയെ ആക്രമിച്ച സംഭവത്തില്&#x200d; ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കരുതലോടെയുള്ളതായിരുന്നത്രേ!. ഈ കരുതലിന്റെ അടിസ്ഥാനത്തിലാണു പോലും കേരളാ പൊലീസിന് തെളിവുകള്&#x200d; കണ്ടെത്താന്&#x200d; സഹായകരമായത്. തള്ളുകയാണെങ്കില്&#x200d; ഇങ്ങനെ തള്ളണം. അത് കൊടിയേരിക്കു മാത്രമേ പറ്റൂ. ഇനി ഈ കരുതല്&#x200d; കേട്ടിട്ടാണ് നടന്&#x200d; തന്നെ തട്ടിക്കൂട്ടിയ നിര്&#x200d;മാതാക്കളുടെ സംഘടനയും ഫെഫ്ക, മാക്ട, അമ്മ തുടങ്ങിയ സംഘടനകള്&#x200d; നടനെ പിരിച്ചു വിട്ടതെന്നു കൂടി കാച്ചാമായിരുന്നു. എന്തോ അത് മിസ്സായിപ്പോയി. സ്ത്രീ സംരക്ഷണത്തിനാണ് ഇടതു സര്&#x200d;ക്കാറിന്റെ മുന്&#x200d;ഗണനയത്രേ. യു.ഡി.എഫ് കാലത്ത് സ്ത്രീ വിഷയങ്ങളില്&#x200d; അലംഭാവം കാട്ടി. ഇടതു സര്&#x200d;ക്കാര്&#x200d; സ്ത്രീ സംരക്ഷണത്തിന് സുപ്രധാന നടപടികള്&#x200d; സ്വീകരിച്ചതായും ടിയാന്&#x200d; അഭിമാനം കൊള്ളുന്നു. പക്ഷേ പ്രമുഖ നടനെ പിടിച്ചുവെന്ന് വങ്കത്തം പറയുമ്പോഴും നടി പീഡിപ്പിക്കപ്പെട്ടതും ഇതേ സര്&#x200d;ക്കാറിന്റെ കാലത്തു തന്നെയാണെന്നത് സൗകര്യ പൂര്&#x200d;വം അങ്ങു മുക്കുന്നു. അതാണല്ലോ അതിന്റെ ഒരിത്. മാത്രമല്ല. ഇപ്പോ ഗൂഡാലോചന ആരോപിച്ച് അകത്തായ ദിലീപിനെ പിന്തുണച്ച് ആദ്യം രംഗത്തു വന്നിരുന്നത് രണ്ട് ഇടത് എം.എല്&#x200d;.എമാരും ഒരു എം.പിയുമായിരുന്നു. അതും അങ്ങ് വിസ്മരിക്കുന്നു. നടന്&#x200d; ഗൂഡാലോചന കേസില്&#x200d; ശിക്ഷിക്കപ്പെട്ടിട്ടില്ല. ശിക്ഷിക്കപ്പെടുന്നത് വരെ നിരപരാധിയാണെന്നുള്ള നിയമസങ്കല്&#x200d;പ്പത്തെ പാടെ തള്ളിക്കളയുന്ന തരത്തിലാണ് ഇപ്പോള്&#x200d; അന്തിച്ചര്&#x200d;ച്ചകളും കഥകളും ഇതു കേട്ടാണ് ഈ തള്ളല്&#x200d;. എന്നാലും തള്ളാന്&#x200d; കിട്ടുന്ന അവസരമല്ലേ തള്ളിയല്ലേ പറ്റൂ. കേസന്വേഷണം ഒരു മഹാസംഭവമാക്കി മാറ്റിക്കൊണ്ട് പരാജയപ്പെട്ട ഒരു ഭരണകൂടത്തിന്റെയും വ്യവസ്ഥയുടെയും പൊള്ളത്തരം മറക്കാനുള്ള പരവേശമാണ് ഇപ്പോള്&#x200d; കാണുന്നതെന്ന് മാത്രം.</p>
<p>ലാസ്റ്റ്‌ലീഫ്:<br />
ജ്യോത്സ്യന്&#x200d;മാര്&#x200d;ക്ക് രോഗികളെ ചികിത്സിക്കാന്&#x200d; മധ്യപ്രദേശ് സര്&#x200d;ക്കാറിന്റെ അനുമതി. ഭരണകൂട രോഗത്തിന് കൂടി ചികിത്സ ലഭ്യമാക്കിയാല്&#x200d; മതിയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-sari-pv-july-16.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണക്കൊക്കെ ഒരു കണക്കല്ലേ ചേട്ടാ</title>
		<link>https://www.chandrikadaily.com/editorial-page-article-27-march.html</link>
					<comments>https://www.chandrikadaily.com/editorial-page-article-27-march.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Mar 2017 19:36:35 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[article]]></category>
		<category><![CDATA[articles]]></category>
		<category><![CDATA[sari pv]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=24198</guid>

					<description><![CDATA[ശാരി പിവി സര്‍വാധിപത്യത്തില്‍ ജനങ്ങള്‍ക്ക് ചിരിക്കാനാവില്ല. എന്തെന്നാല്‍ സര്‍വാധിപതിയെ നോക്കി കളിയാക്കേണ്ടി വരുമ്പോള്‍ ചിരി താനെ മാഞ്ഞുപോകും. ആയതിനാല്‍ ജനാധിപത്യത്തില്‍ വിമര്‍ശിക്കാനും ചിരിക്കാനും അവകാശം (കേരളത്തിലും, കേന്ദ്രത്തിലും ബാധകമല്ല) ഉണ്ടെന്നാണ് വെയ്പ്. പക്ഷേ കാവിയോ, ചുവപ്പോ അതി തീവ്രമെന്ന് സംശയമുള്ള കേരളത്തില്‍ ഇപ്പോ കാര്യങ്ങളൊക്കെ കൈവിട്ട സ്ഥിതിയാണ്. അങ്ങു യു.പിയില്‍ ബീഫിനാണ് നിരോധനമെങ്കില്‍ ഇവിടെ വാ തുറക്കുന്നതിനു പോലും നിയന്ത്രണങ്ങളാണ്. ബ്രണ്ണന്‍ കോളജില്‍ വാളും പരിചയുമൊക്കെയായവര്‍ക്ക് ഇപ്പോ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ട്രോളുവരുന്നതു പോലും പേടിയാണത്രേ!. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെങ്ങാനും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ശാരി പിവി</strong><br />
സര്&#x200d;വാധിപത്യത്തില്&#x200d; ജനങ്ങള്&#x200d;ക്ക് ചിരിക്കാനാവില്ല. എന്തെന്നാല്&#x200d; സര്&#x200d;വാധിപതിയെ നോക്കി കളിയാക്കേണ്ടി വരുമ്പോള്&#x200d; ചിരി താനെ മാഞ്ഞുപോകും. ആയതിനാല്&#x200d; ജനാധിപത്യത്തില്&#x200d; വിമര്&#x200d;ശിക്കാനും ചിരിക്കാനും അവകാശം (കേരളത്തിലും, കേന്ദ്രത്തിലും ബാധകമല്ല) ഉണ്ടെന്നാണ് വെയ്പ്. പക്ഷേ കാവിയോ, ചുവപ്പോ അതി തീവ്രമെന്ന് സംശയമുള്ള കേരളത്തില്&#x200d; ഇപ്പോ കാര്യങ്ങളൊക്കെ കൈവിട്ട സ്ഥിതിയാണ്. അങ്ങു യു.പിയില്&#x200d; ബീഫിനാണ് നിരോധനമെങ്കില്&#x200d; ഇവിടെ വാ തുറക്കുന്നതിനു പോലും നിയന്ത്രണങ്ങളാണ്. ബ്രണ്ണന്&#x200d; കോളജില്&#x200d; വാളും പരിചയുമൊക്കെയായവര്&#x200d;ക്ക് ഇപ്പോ ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും ട്രോളുവരുന്നതു പോലും പേടിയാണത്രേ!. സര്&#x200d;ക്കാര്&#x200d; ഉദ്യോഗസ്ഥരെങ്ങാനും മിണ്ടിയാല്&#x200d; അവന്റെ കാര്യം പിന്നെ പോക്കാ. ഇന്നാട്ടില്&#x200d; ഒരു സര്&#x200d;ക്കാറുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. ചോദ്യങ്ങള്&#x200d; പോലും മുള്&#x200d;ക്കിരീടമായി തോന്നുന്നവര്&#x200d;് ഇപ്പോ സാമൂഹ്യ മാധ്യമങ്ങളില്&#x200d; ട്രോളുന്നതിന് നിരോധനമേര്&#x200d;പ്പെടുത്തിയിരിക്കയാണ്. പുതിയ കാലത്തെ ട്രോളിങ് നിരോധനം. സംഗതി വെറും കച്ചടത്തപ്പയല്ലാതെ മറ്റൊന്നും ഇന്നാട്ടില്&#x200d; ഭരണം എന്ന പേരില്&#x200d; നടക്കുന്നില്ലെന്ന് അഴിമതിക്ക് റാങ്കിട്ട് പട്ടിക പുറത്തു വന്നതോടെ അരിയാഹാരം കഴിക്കുന്നവര്&#x200d;ക്കൊക്കെ വ്യക്തവുമാണ്. എന്തായാലും വിദ്യാഭ്യാസ വകുപ്പിനൊരു മന്ത്രിയുണ്ടെന്നും അത് കൈകാര്യം ചെയ്യുന്ന മന്ത്രിയുടെ മുള്&#x200d;ക്കിരീടത്തില്&#x200d; വീണ്ടും കാക്കത്തൂവല്&#x200d; വന്നു ചേര്&#x200d;ന്നുവെന്നും ഇപ്പോഴാണ് അറിയുന്നത്.<br />
മോശം മന്ത്രിയാരെന്ന മത്സരത്തില്&#x200d; ഒന്നാമതെത്തിയത് ആരെന്ന ചോദ്യത്തിനു പോലും ഇനി പ്രസക്തിയില്ല താനും. പണ്ടൊക്കെ ചോദ്യപേപ്പറില്&#x200d; എന്തെങ്കിലും വള്ളിയോ, പുള്ളിയോ തെറ്റിയാല്&#x200d; ഉടനെ വരും കമന്റ,് അതും നല്ല ഒന്നാന്തരം വര്&#x200d;ഗീയ ചുവയോടെ, മഴ പെയ്തപ്പോഴെങ്കിലും സ്‌കൂളിന്റെ ഇറയത്തു കയറി നില്&#x200d;ക്കാത്ത മലപ്പുറത്തെ കാക്കമാരെ വിദ്യാഭ്യാസ മന്ത്രിയാക്കിയാല്&#x200d; ഇങ്ങിനിരിക്കും. ഗോപാലേട്ടന്റെ പശുവും ദക്ഷായണിയുടെ ആടുമൊക്കെ എസ്.എസ്.എല്&#x200d;.സി ജയിച്ച കഥയുമൊക്കെയായി കൂലി എഴുത്തുകാരും ചര്&#x200d;ച്ചാ തൊഴിലാളികളും പിന്നാലെ. ഇത്തവണ വിദ്യ+ അഭ്യാസം ച്ചിരി കൂടുതലായ മഹാന്മാര്&#x200d; എസ്.എസ്.എല്&#x200d;.സിയുടെ കണക്ക് പരീക്ഷയ്ക്ക് ചോദ്യം തയാറാക്കിയത് ഏതാണ്ടൊക്കെ കണക്കായിപ്പോയിരിക്കയാണ്. ഏതാണ്ടെങ്ങോ ഉള്ള ട്യൂഷന്&#x200d; സെന്ററുകാര്&#x200d; പിള്ളാര്&#x200d;ക്ക് ഉണ്ടാക്കിക്കൊടുത്ത മാതൃക ചോദ്യമാണത്രേ മാതൃക പുരുഷോത്തമന്മാരായ സഖാവ് പണ്ഡിറ്റുകള്&#x200d; കോപ്പിയടിച്ച് പത്താം തരം ചോദ്യപ്പേപ്പറാക്കിയത്. സംഗതി പരീക്ഷ കഴിഞ്ഞതോടെ ക്ഷ, ണ്ണ, ര്&#x200d;റ..ട്ട വരച്ച് പിള്ളാര്&#x200d; ക്വസ്റ്റിയന്&#x200d;മാര്&#x200d;ക്ക് പോലെ വളഞ്ഞതോടെയാണ് സംഗതിയുടെ ഗുട്ടന്&#x200d;സ് പിടികിട്ടുന്നത്. ഇനിയിപ്പോ പരീക്ഷ വീണ്ടും നടത്തുമെന്നാണ് അറിയിപ്പ്. ഭൂലോകത്തിന്റെ സ്പന്ദനം മാത്തമാറ്റിക്‌സിലായതോണ്ടാവാം.<br />
ഒരു സ്പന്ദനവുമില്ലാത്ത ഭരണത്തില്&#x200d; വീണ്ടും പരീക്ഷ. എന്തായാലും പരീക്ഷയുടെ കട്ടി കണ്ട് കണക്ക് കണക്കായല്ലോ സാറെ എന്നും പറഞ്ഞ് പുസ്തകം തൂക്കി വിറ്റ വിദ്വാന്&#x200d;മാര്&#x200d; ഇനി എന്തു ചെയ്യുമോ എന്തോ?. എന്തായാലും പരീക്ഷ റദ്ദാക്കിയതിന് കുറ്റം പറയാനൊക്കില്ല. സംഗതി വിദ്യാര്&#x200d;ത്ഥികളുടെ പക്ഷത്തു നിന്നും ആലോചിച്ചാണത്രേ തീരുമാനിച്ചത്. (ഏത് വിദ്യാര്&#x200d;ത്ഥി എന്നൊന്നും ചോദിച്ചേക്കരുത് ഒരു ഭംഗിക്ക് ഇങ്ങനെയൊക്കെയാണ് പറയുക).എന്തായാലും നടത്തിയ പരീക്ഷ വീണ്ടും നടത്താന്&#x200d; തീരുമാനിച്ചിരിക്കയാണ്. അങ്ങനെ എഴുതിയ പരീക്ഷകള്&#x200d; വീണ്ടും എഴുതേണ്ട നാട് ഏതെന്ന ചോദ്യം എങ്ങാനും അടുത്ത തവണ വന്നാല്&#x200d; ഉത്തരം ഇപ്പോഴേ റെഡി. ഇനിയിപ്പോ എഴുതിയ പരീക്ഷ വീണ്ടും വെച്ചത് മോട്ടോര്&#x200d; വാഹന പണിമുടക്ക് പ്രഖ്യാപിച്ച 30നാണ്. എസ്.എസ്.എല്&#x200d;.സി മാത്രമല്ല ഇത്തവണ പ്ലസ്ടു ചോദ്യവും പിള്ളാരെ വട്ടം കറക്കിയിരുന്നു. ഇനി അതിന്റെ പുനപരീക്ഷ റിസല്&#x200d;ട്ട് വന്നതിനു ശേഷം ഉണ്ടാകുമോ എന്ന് കാത്തിരുന്നു കാണേണ്ടതാണ്. ചോദ്യപേപ്പര്&#x200d; മാത്രമല്ല ചോര്&#x200d;ന്നത്. പണ്ട് പ്രതിപക്ഷത്തിരുന്ന സമയത്ത് ജയില്&#x200d; നിറക്കല്&#x200d; സമരം നടത്തിയ സഖാക്കള്&#x200d; ഈയിടെ ജയിലൊഴിക്കല്&#x200d; പരിപാടിക്കായി തയാറാക്കിയ കുറിപ്പും ചോര്&#x200d;ന്നിരുന്നു. കുറിപ്പിലുണ്ടായിരുന്നത് മാതൃക ചോദ്യപ്പേപ്പറിനു സമാനമായ മാതൃക മഹതി മഹാന്മാരുടെ പേരുകളായിരുന്നു. ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിസാം, കല്ലുവാതിക്കല്&#x200d; മദ്യദുരന്തത്തിലെ പ്രധാന പ്രതിയായ മണിച്ചന്&#x200d;, സഹോദരന്&#x200d; വിനോദ്, കാരണവര്&#x200d; വധക്കേസിലെ പ്രതി ഷറിന്&#x200d;, തിരുവനന്തപുരത്തെ പ്രമുഖ ഗുണ്ടാ നേതാവും കൊലക്കേസിലെ പ്രതിയുമായ ഓംപ്രകാശ്, പിന്നെ ടി.പി കേസിലെ പാര്&#x200d;ട്ടിയുടെ മുത്തായ 11 പ്രതികള്&#x200d; തുടങ്ങി 1911 പേരുടെ പട്ടികയാണ് തയാറാക്കിയിരുന്നത്. ഈ ലിസ്റ്റ് തയാറാക്കിയത് ഗുജറാത്തില്&#x200d; നിന്നുള്ള ഗോ സേനക്കാരൊന്നുമല്ല. ഇരട്ടച്ചങ്കുണ്ടെന്ന് പാര്&#x200d;ട്ടിക്കാര്&#x200d; അവകാശപ്പെടുന്ന മുഖ്യന്റെ കീഴിലുള്ള ജയില്&#x200d; വകുപ്പ് തന്നെയായിരുന്നു.<br />
അല്ലേലും ചോരാത്തതായി ഈ മന്ത്രിസഭയില്&#x200d; ഇനിയിപ്പോ എന്താ ഉള്ളത്. ബന്ധു നിയമനത്തില്&#x200d; പെട്ട് മുഹമ്മദലിയെ കേരളത്തിന്റെ ചാമ്പ്യനാക്കിയ ജയരാജന്&#x200d; ആദ്യം പോയി. പിന്നാലെ സ്ത്രീ സംരക്ഷണത്തിന്റെ പേരില്&#x200d; മുതലക്കണ്ണീരൊഴുക്കി അധികാരത്തിലെത്തിയ മന്ത്രിസഭയില്&#x200d; കൊച്ചു പുസ്തകത്തെ നാണിപ്പിക്കുന്ന തരത്തില്&#x200d; പരാതി പറയാനെത്തിയ സ്ത്രീയെ ഫോണില്&#x200d; വിളിച്ച് സൊള്ളിയതിന് ഗതാഗത വകുപ്പ് മന്ത്രിയും പുറത്തായി. മൊത്തത്തില്&#x200d; ജീവിതത്തിനു തന്നെ ചിട്ട വരും എന്നതാണ് യോഗയുടെ പ്രത്യേകതയെന്നും യോഗ അഭ്യസിക്കണമെന്നും ഈയിടെ ഫെഡറേഷന്&#x200d; കപ്പ് യോഗ ദേശീയ ചാമ്പ്യന്&#x200d;ഷിപ്പ് ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യന്&#x200d; പറഞ്ഞിരുന്നു. ഭരണത്തിനു വല്ല ചിട്ടയും വരാന്&#x200d; പറ്റിയ വല്ല ആസനവും യോഗയില്&#x200d; ഉണ്ടോ ആവോ?.<br />
&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;..<br />
കേരള സര്&#x200d;ക്കാറിന്റെ പൊലീസ് വകുപ്പ് ഒരു ഒന്നൊന്നര സംഭവം തന്നെയാണ്. ചിലപ്പോ സിരിപ്പിച്ച് സിരിപ്പിച്ച് കൊല്ലും. ദോണ്ടേ ഈയിടെ മനുഷ്യാവകാശ കമ്മീഷന് ഇരട്ടച്ചങ്കന്റെ പൊലീസ് കൊടുത്ത ഒരു മറുപടിയുണ്ട്. ഭാവിയിലൊക്കെ ഗവേഷണത്തിന് സഹായിക്കുന്ന ഇനമാണ്. അതായത് ഈ കുപ്പു ദേവരാജനുണ്ടല്ലോ, അതേ നക്‌സല്&#x200d; കുപ്പുദേവ രാജന്&#x200d;തന്നെ. ലങ്ങേര് സംഭവം മാവോയിസ്റ്റായിരുന്നെങ്കിലും അയാളുടെ അനുയായികള്&#x200d; മുഴുവന്&#x200d; മുസ്്‌ലീം തീവ്രവാദികളായിരുന്നത്രേ. അപ്പുറത്ത് മുഴുവന്&#x200d; ബിജെപിക്കാര്&#x200d; നിരന്നിരിക്കുന്നു. ഇപ്പുറത്ത് കുപ്പു ദേവരാജന്റെ അനുയായികളായ മുസ്്‌ലിംകളും അങ്ങനെ നിരന്ന്, നിരന്ന് നിന്നപ്പോ ഒരു വന്&#x200d; വര്&#x200d;ഗീയ സംഘര്&#x200d;ഷത്തിന് കോഴിക്കോട് നഗരം സാക്ഷ്യം വഹിക്കേണ്ടതായിരുന്നു പോലും. പക്ഷേ ലത് ഒഴിവാക്കാനായാണത്രേ കുപ്പു ദേവരാജന്റെ സഹോദരന്റ കോളറിന് കുത്തിപ്പിടിച്ച് പൊലീസ് ടിയാനെ നീക്കിയത്.<br />
മനുഷ്യാവകാശ കമ്മിഷന് പിണറായിയുടെ പൊലീസ് കൊടുത്ത വിശദീകരണമാണ് ലിത്. അതിപ്പോ മലയാളം അരിയുന്ന ഡി.ജി.പി നിയന്ത്രിക്കുന്ന പൊലീസിനെ നിയന്ത്രിക്കുന്നത് ആര്&#x200d;.എസ്.എസുകാരുടെ നാഗ്പൂരീന്നാണോ എന്ന സംശയം ഈയിടെ പലരും ചോദിച്ചിരുന്നു. സംഗതി ന്യായമുണ്ടെന്ന് തോന്നിപ്പോകും. സോറി ആര്&#x200d; എസ് എസുകാര്&#x200d;ക്ക് പോലും ഇത്രേം ഭാവന ഉണ്ടാവില്ല. ഈ രൂപത്തില്&#x200d; ഭാവന പീലി വിടര്&#x200d;ത്തി ആടണമെങ്കില്&#x200d; അവര്&#x200d; കേരളാപ്പൊലീസിന് എത്രേം പെട്ടെന്ന് ശിഷ്യപ്പെടേണ്ടി വരും. യുവ നക്‌സലൈറ്റ് നേതാവ് കൊല്ലപ്പെട്ടെന്നായിരുന്നു സി.പി.എം പണ്ട് നക്‌സല്&#x200d; വര്&#x200d;ഗീസ് കൊല്ലപ്പെട്ടപ്പോള്&#x200d; പറഞ്ഞിരുന്നത്. എന്നാല്&#x200d; കാലം മാറി കഥ മാറി. ട്രോളിന് നിരോധനമേര്&#x200d;പ്പെടുത്തിയ സുതാര്യ ഭരണ കാലത്ത് നക്‌സല്&#x200d; വര്&#x200d;ഗീസ് കൊള്ളക്കാരനും കൊലപാതകിയുമായി. പീലി വിടര്&#x200d;ത്താന്&#x200d; ആഭ്യന്തര വകുപ്പിന് ഭാവനകള്&#x200d; ഇനിയും ബാക്കി.</p>
<p>ലാസ്റ്റ് ലീഫ്:<br />
ഗതാഗത വകുപ്പില്&#x200d; നിന്നും രാജിവെച്ച എ.കെ ശശീന്ദ്രന് പകരം ജയരാജന്&#x200d; മന്ത്രിയാകുമെന്ന് റിപ്പോര്&#x200d;ട്ട്. അങ്ങനെ ഗതാഗതത്തിന് മന്ത്രിയുമാകും, അന്യം നില്&#x200d;ക്കുന്ന ഹാസ്യ കലയ്ക്ക് പ്രോത്സാഹനവും. ഒരു വെടിക്ക് രണ്ട് പക്ഷി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-27-march.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അടിതെറ്റിവീണ ധര്‍മ്മയുദ്ധം</title>
		<link>https://www.chandrikadaily.com/editorial-page-article-20-february-2017.html</link>
					<comments>https://www.chandrikadaily.com/editorial-page-article-20-february-2017.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 19 Feb 2017 19:34:48 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[sari pv]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20623</guid>

					<description><![CDATA[ശാരി പിവി പല കാര്യങ്ങളിലും തമിഴരെ കണ്ടു പഠിക്കണമെന്നായിരുന്നു നാളിതു വരെ മലയാളികള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈയിടെയായി തമിഴ്‌നാട്ടുകാര്‍ പല കാര്യങ്ങള്‍ക്കും മലയാളികളെ മാതൃകയാക്കുകയാണ്. അല്ലേലും ഈ നിയമസഭയില്‍ മല്ല യുദ്ധം നടത്തേണ്ടതെങ്ങനെയെന്ന് ഇവിടെ വന്ന് ശിവന്‍കുട്ടി സഖാവിനോടും ഖജനാവിന്റെ സൂക്ഷിപ്പുകാരനായ മന്ത്രിയോടുമൊക്കെ ഒന്നു ചോദിച്ചു മനസിലാക്കേണ്ടതു തന്നെയാണ്. പക്ഷേ തമിഴങ്കത്തില്‍ 22 വനിതാ എം.എല്‍.എമാര്‍ ഉണ്ടായിട്ടും എന്തോ വീര്യം പോരാത്തതിനാല്‍ കടിയും, മാന്തലും, പഡനവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും ജയരാജന്റെ കസേര ഏറും, ശിവന്‍കുട്ടിയുടെ വാഴവെട്ടിയിട്ടതു [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ശാരി പിവി</strong></p>
<p>പല കാര്യങ്ങളിലും തമിഴരെ കണ്ടു പഠിക്കണമെന്നായിരുന്നു നാളിതു വരെ മലയാളികള്&#x200d; പറഞ്ഞിരുന്നത്. എന്നാല്&#x200d; ഈയിടെയായി തമിഴ്‌നാട്ടുകാര്&#x200d; പല കാര്യങ്ങള്&#x200d;ക്കും മലയാളികളെ മാതൃകയാക്കുകയാണ്. അല്ലേലും ഈ നിയമസഭയില്&#x200d; മല്ല യുദ്ധം നടത്തേണ്ടതെങ്ങനെയെന്ന് ഇവിടെ വന്ന് ശിവന്&#x200d;കുട്ടി സഖാവിനോടും ഖജനാവിന്റെ സൂക്ഷിപ്പുകാരനായ മന്ത്രിയോടുമൊക്കെ ഒന്നു ചോദിച്ചു മനസിലാക്കേണ്ടതു തന്നെയാണ്. പക്ഷേ തമിഴങ്കത്തില്&#x200d; 22 വനിതാ എം.എല്&#x200d;.എമാര്&#x200d; ഉണ്ടായിട്ടും എന്തോ വീര്യം പോരാത്തതിനാല്&#x200d; കടിയും, മാന്തലും, പഡനവും റിപ്പോര്&#x200d;ട്ട് ചെയ്തിട്ടില്ല. എങ്കിലും ജയരാജന്റെ കസേര ഏറും, ശിവന്&#x200d;കുട്ടിയുടെ വാഴവെട്ടിയിട്ടതു പോലുള്ള വീഴ്ചയുമൊക്കെ അവിടെയും തകൃതിയായി നടന്നു. സഭക്കകത്ത്, കയ്യാങ്കളിയും കയ്യൂക്കും കാണിച്ച് ഇ.പി.എസ് എന്ന പളനി സ്വാമി മുഖ്യമന്ത്രിക്കസേര സംരക്ഷിച്ചപ്പോള്&#x200d; പക്ഷേ പകലന്തിയോളം റിസോര്&#x200d;ട്ടിനു മുന്നിലും, നേതാക്കളുടെ വാതിലുകളിലും മുട്ടിയും തട്ടിയും നടന്ന പന്നീര്&#x200d;ശെല്&#x200d;വമെന്ന മുന്&#x200d; മുഖ്യന് ഇപ്പോള്&#x200d; കറിവേപ്പിലയുടെ വില പോലും ഇല്ലതാനും. സര്&#x200d;വത്ര വിമത പ്രവര്&#x200d;ത്തനങ്ങളും, താമരയുടെ ആശിര്&#x200d;വാദങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിലും സഭയിലെ കലാ പരിപാടികള്&#x200d; കഴിഞ്ഞതില്&#x200d; പിന്നെ മണ്ണും ചാരി നിന്നവന്&#x200d; പെണ്ണും കൊണ്ട് പോയെന്നു പറഞ്ഞപോലായി കാര്യങ്ങള്&#x200d;. കാണിയായി കളത്തിനു പുറത്തിരുന്ന ഡി.എം.കെയുടെ വര്&#x200d;ക്കിങ് പ്രസിഡന്റും പ്രതിപക്ഷ നേതാവുമായ സ്റ്റാലിന്&#x200d; ഹീറോയായി. ലൈംലൈറ്റില്&#x200d; സ്റ്റാലിന്&#x200d; മാത്രം, സര്&#x200d;വത്ര സ്റ്റാലിന്&#x200d; മയം. അണ്ണാഡിഎംകെയിലെ അധികാര വടംവലിയില്&#x200d; നാളിതുവരെ കാഴ്ച്ചക്കാര്&#x200d; മാത്രമായിരുന്ന ഡിഎംകെ അങ്ങനെ ഒറ്റ ദിനം കൊണ്ട് പ്രധാന കളിക്കാരായി മാറിക്കഴിഞ്ഞു. അല്ലേലും വര്&#x200d;ക്കിങ് പ്രസിഡന്റ് എന്നു വെച്ചാല്&#x200d; പ്രവര്&#x200d;ത്തിക്കാനുള്ള പ്രസിഡന്റാണെന്ന കാര്യം അമ്മയുടെ പടവും നോക്കി നടന്ന കാലത്ത് ഒ.പി.എസ് പഠിച്ചതുമില്ല. ഇനിയിപ്പം അവരുടെ സര്&#x200d;ക്കാറാണ് ജയിച്ചതെന്നും നമ്മുടെ സര്&#x200d;ക്കാര്&#x200d; പിന്നാലെ ജയിക്കുമെന്നുമൊക്കെയാണ് ഒ.പി.എസ് പറയുന്നത്. ധര്&#x200d;മം വിജയിക്കുമെന്ന് ടിയാന്&#x200d; കട്ടായം പറയുന്നു. പക്ഷേ കാര്യങ്ങളുടെ കിടപ്പു നോക്കിയാല്&#x200d; പന്നീര്&#x200d;ശെല്&#x200d;വത്തിന് ധര്&#x200d;മം തരാന്&#x200d; പോലും ആരേയും കിട്ടുമെന്ന് തോന്നുന്നില്ല. നിയമസഭയില്&#x200d; വിശ്വാസ വോട്ടെടുപ്പില്&#x200d; ജയിച്ചത് പളനി സ്വാമിയാണെങ്കിലും യഥാര്&#x200d;ത്ഥ വിജയി സാക്ഷാല്&#x200d; സ്റ്റാലിന്&#x200d; തന്നെയാണ്. മുഖ്യമന്ത്രി പദമെന്ന ചിന്ന ചിന്ന ആശയുമായി നടന്ന ചിന്നമ്മയെ ഒടുവില്&#x200d; വിധി സുപ്രീം കോടതിയുടെ രൂപത്തില്&#x200d; ജയിലിലാക്കിയപ്പോള്&#x200d; ഭൂട്ടാന്&#x200d; ഡാറ്റയടിച്ചത് പളനി സ്വാമിക്കാണ്. ഒറ്റ നേതാവിനെ പിന്&#x200d;പറ്റി ജീവിക്കുന്ന ഒരാള്&#x200d;ക്കൂട്ടമായി മാത്രം ദശകങ്ങളായി ശീലിച്ചു വന്ന പാര്&#x200d;ട്ടിയില്&#x200d; അമ്മയുടെ പിന്&#x200d;ഗാമിയാവാന്&#x200d; ഭാഗ്യം സിന്ധിച്ച അപൂര്&#x200d;വ പ്രതിഭാസം. അങ്ങനെ അതുവരെ ചിത്രത്തിലില്ലായിരുന്ന ടിയാന് പിന്നൊന്നും നോക്കേണ്ടി വന്നില്ല. പന്നീര്&#x200d; ശെല്&#x200d;വത്തെ നോക്കി മേപ്പടിയാന്&#x200d; മന്ത്രിച്ചു, ഇനി എന്നും സംഭവാമി യൂ&#8230;.. ഗോ, യൂ&#8230;&#8230;.. ഗോ. ഇനിയിപ്പോ ഒറ്റരാത്രി കൊണ്ട് അണ്ണാഡിഎംകെയെ ഇളക്കിമറിച്ച ജയലളിതയുടെ എക്കാലത്തെയും വിനീത ദാസന്&#x200d; ഒ പന്നീര്&#x200d;ശെല്&#x200d;വത്തിന്റെ രാഷ്ട്രീയഭാവി എന്താകുമെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. അമ്മയുടെ റബ്ബര്&#x200d; സ്റ്റാമ്പായി മൂന്ന് തവണ മുഖ്യമന്ത്രിയായ പന്നീര്&#x200d; ശെല്&#x200d;വത്തിന് അദ്ദേഹം ഇത്ര സംഭവമാണെന്ന് സ്വയമേ യാതൊരു നിശ്ചയവുമുണ്ടായിരുന്നില്ല താനും. പോരാത്തതിന് ശശികല പോണ പോക്കിന് ജയലളിതയുടെ ശവകുടീരത്തില്&#x200d; ആഞ്ഞടിച്ച് വിടില്ല ഞാനെന്ന് ശപഥം ചെയ്താണ് പോയിരിക്കുന്നത്. ഇനിയിപ്പോ ചിന്നമ്മയുടെ മുഖ്യമന്ത്രിയായി ഇ.പി.എസ് ഇരിക്കുമ്പോള്&#x200d; ഒറ്റവഴിയെ ഒ.പി.എസിനുള്ളൂ. അമ്മയുടെ രാഷ്ട്രീയാവകാശം പിടിച്ചെടുക്കുക. അതാണേല്&#x200d; അത്ര എളുപ്പമല്ല താനും. കൂറുമാറ്റ നിയമ പ്രകാരം അയോഗ്യനായാല്&#x200d; പിന്നെ പഴയ ചായക്കട മാത്രമാകും ശരണം. നനഞ്ഞിടം കുഴിക്കാന്&#x200d; നടക്കുന്ന താമര മുതലാളിമാരെ പോലും ആപത് ഘ്ട്ടങ്ങളില്&#x200d; ആ വഴി കാണാനുമൊക്കില്ല. ശശികലയുടെ വാതില്&#x200d; അടഞ്ഞപ്പോള്&#x200d; പുതിയ രാഷ്ട്രീയ എതിരാളികളാണ് പനീര്&#x200d;ശെല്&#x200d;വത്തിന്റെ മുന്നില്&#x200d;. അധികാരമുള്ള ഇ.പി.എസും അധികാരമൊഴിഞ്ഞ ഒ.പി.എസും തമ്മിലുള്ള നേര്&#x200d;യുദ്ധമാണ് ഇനി അണ്ണാഡി.എം.കെയില്&#x200d; വരാനിരിക്കുന്നത്. നഷ്ട സാധ്യത കൂടുതല്&#x200d; എന്തു കൊണ്ടും പന്നീര്&#x200d;ശെല്&#x200d;വത്തിനാണു താനും. ധര്&#x200d;മ്മയുദ്ധം&#8217; തുടരുമെന്നാണ് പന്നീര്&#x200d;ശെല്&#x200d;വം പറയുന്നത്. ജയലളിതയുള്ള കാലത്ത് എല്ലാ അധാര്&#x200d;മികതക്കും കൂട്ടു നിന്ന ടിയാന്&#x200d; ഇനിയിപ്പോ ഏത് ധര്&#x200d;മ്മ യുദ്ധമാണാവോ ഉദ്ദേശിച്ചത്?. പനി നീര്&#x200d; വിപ്ലവം നടത്താനിറങ്ങി ഒടുവില്&#x200d; ഉള്ള കഞ്ഞിയിലും പാറ്റ വീഴുമോ എന്നു മാത്രമേ ഇനി അറിയാനുള്ളൂ.<br />
&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;&#8230;<br />
ഒടുവില്&#x200d; ആ വാഗ്ദാനവും സ്വാഹ..അച്ഛേ ദിന്&#x200d; അച്ഛാ ദിന്&#x200d; എന്നൊക്കെ പറഞ്ഞ് നോട്ടിന് കാത്തിരുന്ന കാലത്ത് വാഗ്ദാന പെരുമ്പറക്കാരന്&#x200d; പ്രഖ്യാപിച്ച പ്രസവ ശുശ്രൂഷയ്ക്ക് 6000 രൂപയെന്ന വാഗ്്ദാനം തൊണ്ട തൊടാതെ വിഴുങ്ങാന്&#x200d; പോകുന്നു. പുതു വര്&#x200d;ഷമാകുമ്പോള്&#x200d; എന്തേലും പുതുമ വേണ്ടേ എന്നു കരുതി പുതുവര്&#x200d;ഷത്തലേന്ന്, നോട്ട് അസാധുവാക്കലിന്റെ 50 നാള്&#x200d; പിന്നിട്ട ശേഷം ദൂരദര്&#x200d;ശനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് മേരാ പ്യാരാ ദേശ് വാസിയോം എന്ന ആമുഖത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്&#x200d;കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പ്രസവ ശുശ്രൂഷയ്ക്കുള്ള 6000 രൂപ. പ്രഖ്യാപനം വന്നുവെന്നല്ലാതെ നാളിതു വരെ ഒരാള്&#x200d;ക്കു പോലും ഇതു ലഭ്യമായിട്ടില്ലെന്നത് നഗ്നമായ പരമ സത്യം. എല്ലാ പ്രസവത്തിനും 6000 എന്നതിന് പകരം ആദ്യ പ്രസവത്തിന് മാത്രമായി ഇത് ചുരുക്കാനാണ് വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. ഇപ്പോ പറയുന്നു ഫണ്ടില്ലെന്ന്. അപ്പോള്&#x200d; പിന്നെ എവിടെ നോക്കിയായിരിക്കും ഇത് പ്രഖ്യാപിച്ചത്. വിത്തൗട്ട് മാത്തമാറ്റിക്‌സ് ഭൂമി ഒരു വട്ടപ്പൂജ്യമാണെന്ന് ഇവരാരും അറിഞ്ഞിരുന്നില്ലയോ. എല്ലാം അറിയുന്ന ഓഫീസായതിനാല്&#x200d; പ്രധാനമന്ത്രിയുടെ ഓഫീസ് വാഗ്ദാനത്തില്&#x200d; നിന്നും പിന്&#x200d;മാറുന്ന വിവരവും അറിഞ്ഞിട്ടുണ്ട്. പ്രസവ ശുശ്രൂഷയ്ക്കായി നീക്കിവെച്ച തുക 60 ശതമാനത്തില്&#x200d; നിന്ന് 50ആക്കി ചുരുക്കാനും തീരുമാനമായി. അങ്ങനെ അണ്ണന്റെ വാക്ക് കേട്ട് ആറായിരം മോഹിച്ചവരൊക്കെ ഇപ്പോ ചിന്നമ്മയുടെ അവസ്ഥയിലായി. കൊതിച്ചതൊന്ന് വിധിച്ചത് മറ്റൊന്ന്.<br />
19 വയസിനു മുകളിലുള്ള ഗര്&#x200d;ഭിണികളും മുലയൂട്ടുന്ന സ്ത്രീകളേയും ഉദ്ദേശിച്ചു കൊണ്ടാണ് പദ്ധതി നടപ്പില്&#x200d; കൊണ്ടു വന്നിരുന്നത്. 2017-2018 വര്&#x200d;ഷത്തെ കേന്ദ്ര ബജറ്റില്&#x200d; പദ്ധതിയ്ക്കായി 2700 കോടി രൂപ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കിവെച്ചിരുന്നു. എന്നാല്&#x200d; ഓരോ വര്&#x200d;ഷവും 2.6 കോടിയിലധികം ജനനം നടക്കുന്നതു കൊണ്ട് കേന്ദ്ര ബജറ്റില്&#x200d; അനുവദിച്ച തുകകൊണ്ട് മാത്രം പദ്ധതി നടപ്പിലാക്കാന്&#x200d; സാധിക്കില്ല. അത് കൊണ്ട് പകുതി സംസ്ഥാനങ്ങള്&#x200d; കൂടി വഹിക്കണമെന്നാണ് പുതിയ വാദം. വര്&#x200d;ഷം 16,000 കോടി രൂപയെങ്കിലും ഇതിനായി ആവശ്യമുള്ളതിനാല്&#x200d; സംഗതി ഇവിടം കൊണ്ട് നടക്കില്ലെന്നാണ് കേന്ദ്രത്തിലെ ഏമാന്&#x200d;മാര്&#x200d; പറയുന്നത്. 2010 ഒക്ടോബറില്&#x200d; രണ്ടാം യുപിഎ സര്&#x200d;ക്കാര്&#x200d; പരീക്ഷണാടിസ്ഥാനത്തില്&#x200d; രാജ്യത്തെ 650 ജില്ലകളില്&#x200d; ഇന്ദിരാഗാന്ധി മാതൃത്വ സഹയോഗ് യോജന എന്ന പേരില്&#x200d; കൊണ്ടു വന്ന പദ്ധതി പേര് മാറ്റി പുതിയ കുപ്പിയില്&#x200d; ഇറക്കിയ മോദി അങ്ങനെ ഇതും ഭംഗിയായി മുക്കിയെന്നു സാരം.</p>
<p>ലാസ്റ്റ് ലീഫ്:<br />
പ്രമുഖ സിനിമാ നടിക്കു നേരെയുണ്ടായ ആക്രമണം ഒറ്റപ്പെട്ട സംഭവമാണെന്നും ഇതു കൊണ്ട് ക്രമസമാധാനം തകര്&#x200d;ന്നുവെന്ന് പറയാന്&#x200d; കഴിയില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി. ബലാത്സംഗം, സ്ത്രീകള്&#x200d;ക്കെതിരായ അധിക്രമം, മയക്കു മരുന്ന് കടത്ത് തുടങ്ങിയ കേസുകളില്&#x200d; പ്രതികളായ 1850 കുറ്റവാളികളെ വിട്ടയക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; തീരുമാനിച്ചത് ക്രമസമാധാനം ഭദ്രമാക്കാനല്ലാതെ പിന്നെന്തിന്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-page-article-20-february-2017.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
