<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sarovaram &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sarovaram/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 16 Dec 2025 05:19:15 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sarovaram &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സരോവര ചതുപ്പില്‍ നിന്നുള്ള അസ്ഥിഅവശിഷ്ടങ്ങള്‍ വിജിലിന്‌റേതെന്ന് ഫോറന്‍സിക് സ്ഥിരീകരണം</title>
		<link>https://www.chandrikadaily.com/bone-remains-from-sarovaram-swamp.html</link>
					<comments>https://www.chandrikadaily.com/bone-remains-from-sarovaram-swamp.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 16 Dec 2025 05:13:08 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[Drugs]]></category>
		<category><![CDATA[police]]></category>
		<category><![CDATA[sarovaram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368943</guid>

					<description><![CDATA[വിജിലിന്റെ അമ്മയുടെയും സഹോദരന്റെയും ഡിഎന്‍എ സാമ്പിളുകളുമായി നടത്തിയ പരിശോധനയിലാണ് ഇത് ഉറപ്പായത്. 
]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ആറുവര്&#x200d;ഷം മുന്&#x200d;പ് കാണാതായ വെസ്റ്റ്ഹില്&#x200d; സ്വദേശിയായ വിജിലിന്റെ മരണം സംബന്ധിച്ച കേസില്&#x200d; നിര്&#x200d;ണായക വഴിത്തിരിവ്. സരോവരത്തെ ചതുപ്പില്&#x200d; നിന്ന് കണ്ടെത്തിയ അസ്ഥിഅവശിഷ്ടങ്ങള്&#x200d; വിജിലിന്‌റേതാണെന്ന് കണ്ണൂര്&#x200d; ഫോറന്&#x200d;സിക് സയന്&#x200d;സ് ലാബിലെ പരിശോധനയില്&#x200d; സ്ഥിരീകരിച്ചു. വിജിലിന്റെ അമ്മയുടെയും സഹോദരന്റെയും ഡിഎന്&#x200d;എ സാമ്പിളുകളുമായി നടത്തിയ പരിശോധനയിലാണ് ഇത് ഉറപ്പായത്. </p>
<p>2019ല്&#x200d; കാണാതായ വിജിലിന്റെ മരണം സംബന്ധിച്ച് സുഹൃത്തുക്കള്&#x200d; നല്&#x200d;കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പുനരാരംഭിച്ചത്. അമിത ലഹരി ഉപയോഗത്തെ തുടര്&#x200d;ന്ന് വിജിലിന് ബോധം നഷ്ടമായതായും തുടര്&#x200d;ന്ന് അവനെ അവിടെ ഉപേക്ഷിച്ച് പോയ സുഹൃത്തുക്കള്&#x200d; രണ്ടുദിവസത്തിന് ശേഷം തിരിച്ചെത്തി മരിച്ച നിലയില്&#x200d; കണ്ട വിജിലിനെ കുഴിച്ചുമൂടുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം. </p>
<p>സംഭവത്തില്&#x200d; എരഞ്ഞിപ്പാലം സ്വദേശി നിഖില്&#x200d;, പൂവാട്ടുപറമ്പ് സ്വദേശി ദീപേഷ് എന്നിവര്&#x200d; പൊലീസ് കസ്റ്റഡിയിലായി. മൂന്നാം പ്രതിയായ വേങ്ങേരി സ്വദേശി രഞ്ജിത്തിനായി അന്വേഷണം ഊര്&#x200d;ജിതമാക്കിയിരിക്കുകയാണ്. വിജിലിനെ കാണാതായതിനെ തുടര്&#x200d;ന്ന് പിതാവ് വിജയന്&#x200d; ആറു വര്&#x200d;ഷം മുന്&#x200d;പ് നല്&#x200d;കിയ പരാതിയില്&#x200d; പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റര്&#x200d; ചെയ്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും ആദ്യഘട്ടത്തില്&#x200d; യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. പിന്നീട് പൊലീസിന് ലഭിച്ച നിര്&#x200d;ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്&#x200d; സുഹൃത്തുക്കളെ ചോദ്യം ചെയ്തപ്പോഴാണ് കേസില്&#x200d; നിര്&#x200d;ണായക വെളിപ്പെടുത്തലുകള്&#x200d; ഉണ്ടായത്.</p>
<p>തെളിവെടുപ്പിന്റെ ഭാഗമായി ഒന്നാം പ്രതി നിഖിലിനൊപ്പം പൊലീസ് കല്ലായി റെയില്&#x200d;വേ സ്‌റ്റേഷനിലെത്തിയപ്പോള്&#x200d; സമീപത്തെ കുറ്റിക്കാട്ടില്&#x200d; നിന്ന് വിജിലിന്റെ ബൈക്ക് കണ്ടെത്തി. തുടര്&#x200d;ന്നാണ് വിജിലിനെ കുഴിച്ചുമൂടിയതായി പറയുന്ന സരോവരത്ത് തിരച്ചില്&#x200d; ആരംഭിച്ചത്. കനത്ത മഴ ചതുപ്പിലെ പരിശോധനയ്ക്ക് തടസ്സമായെങ്കിലും കൂടുതല്&#x200d; സജ്ജീകരണങ്ങളോടെ തിരച്ചില്&#x200d; പുനരാരംഭിച്ചു. തിരച്ചിലിന്റെ മൂന്നാം ദിവസം വിജിലിന്റെ ഷൂ കണ്ടെത്തി. </p>
<p>ഇത് വിജിലിന്‌റേതാണെന്ന് പ്രതികള്&#x200d; സ്ഥിരീകരിച്ചു. തുടര്&#x200d;ന്ന് അമ്പത് മീറ്ററിലധികം ദൂരത്ത് ചെളിയും കല്ലും മരത്തടികളും നീക്കം ചെയ്ത് നടത്തിയ പരിശോധനയില്&#x200d; 53 അസ്ഥിഭാഗങ്ങള്&#x200d;, വസ്ത്രാവശിഷ്ടങ്ങള്&#x200d;, കെട്ടിത്താഴ്ത്തിയ കല്ലുകള്&#x200d;, കയറുകള്&#x200d; എന്നിവ കണ്ടെത്തി. ഒന്നാം പ്രതി കെ.കെ. നിഖിലും മൂന്നാം പ്രതി ദീപേഷും വിജിലിനെ കുഴിച്ചുമൂടിയതായി കാണിച്ചുതന്ന സ്ഥലത്തിന് സമീപത്തുനിന്നാണ് ഈ അവശിഷ്ടങ്ങള്&#x200d; പൊലീസ് കണ്ടെടുത്തത്. പൊലീസ്, ഫയര്&#x200d;ഫോഴ്‌സ്, മണ്ണ് മാന്തിയന്ത്രങ്ങള്&#x200d;, കഡാവര്&#x200d; നായകള്&#x200d;, സന്നദ്ധപ്രവര്&#x200d;ത്തകര്&#x200d; എന്നിവ ഉള്&#x200d;പ്പെട്ട വലിയ സംഘമാണ് തിരച്ചിലിന് നേതൃത്വം നല്&#x200d;കിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bone-remains-from-sarovaram-swamp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിജില്‍ കൊലപാതകക്കേസ്: മൃതദേഹത്തിന്റെ അവശിഷ്ടം കണ്ടെത്തി</title>
		<link>https://www.chandrikadaily.com/vigil-murder-case-remains-of-dead-body-found.html</link>
					<comments>https://www.chandrikadaily.com/vigil-murder-case-remains-of-dead-body-found.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 12 Sep 2025 06:52:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[sarovaram]]></category>
		<category><![CDATA[vigilmurder]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=353818</guid>

					<description><![CDATA[2019 മാര്‍ച്ചിലാണ് വിജില്‍ കാണാതായത്. പഴയ മിസ്സിംഗ് കേസുകള്‍ വീണ്ടും പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചതോടെ അന്വേഷണം വഴിത്തിരിവെടുത്തു. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംഘം സരോവരം പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രങ്ങളും കഡാവര്‍ നായകളും കൊച്ചിയില്‍ നിന്ന് എത്തിയിരുന്നു.]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: വെസ്റ്റ് ഹില്&#x200d; സ്വദേശി വിജിലിന്റെ മൃതദേഹാവശിഷ്ടങ്ങള്&#x200d; സരോവരം പാര്&#x200d;ക്കിന് സമീപം കണ്ടെത്തി. അഞ്ചാം ദിവസം നടത്തിയ തിരച്ചിലില്&#x200d; കല്ലുകള്&#x200d; ഉപയോഗിച്ച് കുഴിച്ചുമൂടിയ നിലയിലായിരുന്നു അവശിഷ്ടങ്ങള്&#x200d;. കേസില്&#x200d; പ്രതികളായ വിജിലിന്റെ സുഹൃത്തുക്കള്&#x200d; നിഖില്&#x200d;, ദീപേഷ് എന്നിവരുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും.</p>
<p>2019 മാര്&#x200d;ച്ചിലാണ് വിജില്&#x200d; കാണാതായത്. പഴയ മിസ്സിംഗ് കേസുകള്&#x200d; വീണ്ടും പരിശോധിക്കണമെന്ന് നിര്&#x200d;ദ്ദേശിച്ചതോടെ അന്വേഷണം വഴിത്തിരിവെടുത്തു. വിവരങ്ങളുടെ അടിസ്ഥാനത്തില്&#x200d; സംഘം സരോവരം പ്രദേശത്ത് തിരച്ചില്&#x200d; ആരംഭിച്ചത്. മണ്ണുമാന്തി യന്ത്രങ്ങളും കഡാവര്&#x200d; നായകളും കൊച്ചിയില്&#x200d; നിന്ന് എത്തിയിരുന്നു.</p>
<p>പോലീസിന് ലഭിച്ച വിവരങ്ങള്&#x200d; പ്രകാരം, മരിച്ച വിജിലിന്റെ സുഹൃത്തുക്കളായ നിഖില്&#x200d; (എരഞ്ഞിപ്പാലം) ദീപേഷ് (വേങ്ങേരി) എന്നിവരാണ് ലഹരി മരുന്ന് ഉപയോഗിക്കാനായി സരോവരം ഭാഗത്ത് ഒത്തു ചേര്&#x200d;ന്നത്. അമിത ലഹരി മരുന്ന് കഴിച്ചതിനാല്&#x200d; വിജില്&#x200d; ബോധരഹിതനായി മരിച്ചതായി അവര്&#x200d; മൊഴി നല്&#x200d;കി. ഭയം മൂലം അവശിഷ്ടങ്ങള്&#x200d; ചതുപ്പില്&#x200d; കുഴിച്ചുമൂടി രക്ഷപെട്ടതായും പ്രതികള്&#x200d; പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vigil-murder-case-remains-of-dead-body-found.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
