<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sarvadesheeyam &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sarvadesheeyam/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 11 Aug 2018 17:47:34 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sarvadesheeyam &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അമ്പതാണ്ടിന്റെ സംഘര്&#x200d;ഷത്തിന് വിട ഫിലിപ്പീന്&#x200d;സ് സമാധാനത്തിലേക്ക്</title>
		<link>https://www.chandrikadaily.com/sarvadesheeyam-artricle.html</link>
					<comments>https://www.chandrikadaily.com/sarvadesheeyam-artricle.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Aug 2018 17:47:34 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[Philippense]]></category>
		<category><![CDATA[sarvadesheeyam]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=98537</guid>

					<description><![CDATA[സാര്&#x200d;വദേശീയം/ കെ.മൊയ്തീന്&#x200d;കോയ തെക്ക് കിഴക്കന്&#x200d; ഏഷ്യന്&#x200d; രാജ്യമായ ഫിലിപ്പീന്&#x200d;സില്&#x200d; അഞ്ച് പതിറ്റാണ്ട് കാലമായി നിലനില്&#x200d;ക്കുന്ന ആഭ്യന്തര കലാപത്തിന് സമാധാനപരമായ പര്യവസാനം. മിന്&#x200d;ഡ് നാവോ ദ്വീപിലെ ബാങ്‌സാമോറോ പ്രവിശ്യക്ക് സ്വയംഭരണാവകാശം നല്&#x200d;കുന്ന ബില്ലിന് പ്രസിഡണ്ട് റോഡ്രിഡോ ദ്യുത്തന്&#x200d;തോ അംഗീകാരം നല്&#x200d;കിയതോടെ ഫിലിപ്പീന്&#x200d;സ് സര്&#x200d;ക്കാറും കലാപകാരികളും ഒത്തുതീര്&#x200d;പ്പില്&#x200d;. ഈ വര്&#x200d;ഷാവസാനം ഹിതപരിശോധന നടത്തി സമാധാന കരാര്&#x200d; നടപ്പാക്കാനാണ് ഇരുപക്ഷവും നിശ്ചയിച്ചിട്ടുള്ളത്. ഫിലിപ്പീന്&#x200d;സ് സര്&#x200d;ക്കാറും മോറോ ഇസ്‌ലാമിക് ലിബറേഷന്&#x200d; ഫ്രണ്ടും 22 വര്&#x200d;ഷമായി തുടര്&#x200d;ന്നുവരുന്ന ചര്&#x200d;ച്ചയില്&#x200d; കഴിഞ്ഞാഴ്ചയാണ് ധാരണയിലെത്തിയത്. ഇതിനിടെ നാല് [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സാര്&#x200d;വദേശീയം/ കെ.മൊയ്തീന്&#x200d;കോയ</strong></p>
<p>തെക്ക് കിഴക്കന്&#x200d; ഏഷ്യന്&#x200d; രാജ്യമായ ഫിലിപ്പീന്&#x200d;സില്&#x200d; അഞ്ച് പതിറ്റാണ്ട് കാലമായി നിലനില്&#x200d;ക്കുന്ന ആഭ്യന്തര കലാപത്തിന് സമാധാനപരമായ പര്യവസാനം. മിന്&#x200d;ഡ് നാവോ ദ്വീപിലെ ബാങ്‌സാമോറോ പ്രവിശ്യക്ക് സ്വയംഭരണാവകാശം നല്&#x200d;കുന്ന ബില്ലിന് പ്രസിഡണ്ട് റോഡ്രിഡോ ദ്യുത്തന്&#x200d;തോ അംഗീകാരം നല്&#x200d;കിയതോടെ ഫിലിപ്പീന്&#x200d;സ് സര്&#x200d;ക്കാറും കലാപകാരികളും ഒത്തുതീര്&#x200d;പ്പില്&#x200d;. ഈ വര്&#x200d;ഷാവസാനം ഹിതപരിശോധന നടത്തി സമാധാന കരാര്&#x200d; നടപ്പാക്കാനാണ് ഇരുപക്ഷവും നിശ്ചയിച്ചിട്ടുള്ളത്. ഫിലിപ്പീന്&#x200d;സ് സര്&#x200d;ക്കാറും മോറോ ഇസ്‌ലാമിക് ലിബറേഷന്&#x200d; ഫ്രണ്ടും 22 വര്&#x200d;ഷമായി തുടര്&#x200d;ന്നുവരുന്ന ചര്&#x200d;ച്ചയില്&#x200d; കഴിഞ്ഞാഴ്ചയാണ് ധാരണയിലെത്തിയത്. ഇതിനിടെ നാല് പ്രസിഡണ്ടുമാര്&#x200d; ഫിലിപ്പീന്&#x200d;സില്&#x200d; അധികാരം കയ്യാളിയിട്ടുണ്ട്. സംഘര്&#x200d;ഷത്തില്&#x200d; ഒന്നേകാല്&#x200d; ലക്ഷം ജീവന്&#x200d; നഷ്ടമായി. പതിനായിരങ്ങള്&#x200d; ഭവന രഹിതര്&#x200d;. അതിലധികം പരിക്കേറ്റ് ചികിത്സയില്&#x200d;. മര്&#x200d;ദ്ദിച്ചൊതുക്കാനുള്ള ശ്രമങ്ങള്&#x200d;ക്ക് വിജയം കാണാനാവാതെയാണ് അവസാനം സമാധാനം വീണ്ടെടുക്കാനുള്ള കരാറില്&#x200d; ഒപ്പ്‌വെക്കുന്നത്.</p>
<p>കരാര്&#x200d; പ്രകാരം ബാങ്‌സാ മോറോ പ്രവിശ്യക്ക് സ്വയംഭരണം അനുവദിക്കും. കലാപകാരികളായ മോറോ ഇസ്‌ലാമിക് ലിബറേഷന്&#x200d; ഫ്രണ്ടിന്റെ 40,000 അംഗങ്ങളുള്ള സായുധ വിഭാഗത്തെ പിരിച്ചുവിടാനും ധാരണയുണ്ട്. ബില്ലിന് പ്രസിഡണ്ടിന്റെ അംഗീകാരം ലഭ്യമായതോടെ ധാരണയനുസരിച്ച് കാര്യങ്ങള്&#x200d; മുന്നോട്ട് പോകുമെന്ന് ഫ്രണ്ട് ചെയര്&#x200d;മാന്&#x200d; അല്&#x200d;ഹാജ് മുറാദ് ഇബ്രാഹീം പ്രതീക്ഷ പ്രകടിപ്പിച്ചു. കലാപകാരികളിലെ പ്രധാന ഗ്രൂപ്പ് ആണ് മുറാദ് ഇബ്രാഹീമിന്റെ വിഭാഗം. മറ്റ് കൊച്ചു വിഭാഗങ്ങളും ഒത്തുതീര്&#x200d;പ്പിന് ഒപ്പം നില്&#x200d;ക്കുമെന്നാണ് പ്രതീക്ഷ. മറുവശത്തും അസ്വസ്ഥതയുണ്ട്. ബില്ലിന് അംഗീകാരം നല്&#x200d;കാന്&#x200d; നേരത്തെ പ്രസിഡണ്ട് ദ്യുത്തര്&#x200d;തോ തീരുമാനിച്ചിരുന്നുവെങ്കിലും പാര്&#x200d;ലമെന്റില്&#x200d; അട്ടിമറി നീക്കം നടന്നു. പത്ത് വര്&#x200d;ഷം രാജ്യം ഭരിച്ചിരുന്ന ഗ്ലോറിയ മകപഗല്&#x200d; അറോയോ പാര്&#x200d;ലമെന്റ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത് പ്രസിഡണ്ടിനെ ഞെട്ടിച്ചുവെങ്കിലും അദ്ദേഹം പിറകോട്ട് പോയില്ല. നേരത്തെ തെരഞ്ഞെടുപ്പില്&#x200d; കൃത്രിമം നടത്തിയെന്ന ആരോപണത്തിന് വിധേയയായി അഞ്ച് വര്&#x200d;ഷം തടവില്&#x200d; കഴിഞ്ഞ പശ്ചാത്തലമുള്ള റോയോയുടെ തിരിച്ചുവരവ് ഫിലിപ്പീന്&#x200d;സ് രാഷ്ട്രീയത്തെ തകിടം മറിച്ചേക്കുമോ എന്ന ആശങ്ക നിലനില്&#x200d;ക്കുന്നു.</p>
<p>ഫിലിപ്പീന്&#x200d;സ് സര്&#x200d;ക്കാറും മോറോകളുമായുള്ള സമാധാന ശ്രമത്തിന് നിരവധി നീക്കം നടന്നു. 1976ല്&#x200d; ലിബിയന്&#x200d; തലസ്ഥാനമായ ട്രിപ്പോളിയിലും 1996ല്&#x200d; ഇന്തോനേഷ്യന്&#x200d; തലസ്ഥാനമായ ജക്കാര്&#x200d;ത്തയിലും വെച്ച് സമാധാന കരാറെഴുതിയതാണ്. മലേഷ്യന്&#x200d; പ്രധാനമന്ത്രിയായിരുന്ന നജീബ് റസാഖും സമാധാന ശ്രമങ്ങള്&#x200d;ക്ക് മുന്നില്&#x200d; നിന്നു. ഇസ്‌ലാമിക രാഷ്ട്ര സംഘടനയായ ഒ.ഐ.സിയുടെ നേതൃത്വത്തിലാണ് അന്നത്തെ ചെയര്&#x200d;മാന്&#x200d; കൂടിയായ ലിബിയന്&#x200d; നേതാവ് കേണല്&#x200d; മുഅമ്മര്&#x200d; ഖദ്ദാഫിയുടെ സാന്നിധ്യത്തില്&#x200d; ട്രിപ്പോളിയില്&#x200d; സമാധാന സമ്മേളനം വിളിച്ച്‌ചേര്&#x200d;ത്തത്. ഫിലിപ്പീന്&#x200d;സ് സംഘര്&#x200d;ഷം അവസാനിപ്പിക്കാന്&#x200d; ഒ.ഐ.സി നടത്തിയ ശ്രമത്തില്&#x200d; ലിബിയക്ക് പുറമെ സഊദി അറേബ്യ, സെനഗല്&#x200d;, സോമാലിയ, ഇന്തോനേഷ്യ, ബംഗ്ലാദേശ് എന്നീ രാഷ്ട്രങ്ങളും പങ്കാളികളായി. ചര്&#x200d;ച്ച നീളുന്നതിനിടെ ഇരുപക്ഷത്തും മാറ്റം. ഫിലിപ്പീന്&#x200d;സില്&#x200d; സര്&#x200d;ക്കാറുകളില്&#x200d; മാറ്റം, കലാപകാരികളായ മോറോ നാഷണല്&#x200d; ലിബറേഷന്&#x200d; ഫ്രണ്ട് പിളര്&#x200d;ന്ന് ഇസ്‌ലാമിക് ഫ്രണ്ട് രൂപീകരിക്കപ്പെട്ടു. 1977ല്&#x200d; നാഷണല്&#x200d; ഫ്രണ്ട് ചെയര്&#x200d;മാന്&#x200d; ഹാഷിം സലാമത്തിനെ സംഘടന പുറത്താക്കി.</p>
<p>പതിനൊന്ന് കോടിയാണ് ഫിലിപ്പീന്&#x200d;സ് ജനസംഖ്യ . 22 ശതമാനം മുസ്‌ലിംകള്&#x200d;. പേരില്ലാത്ത ആയിരം ഉള്&#x200d;പ്പെടെ അയ്യായിരം ദ്വീപുകള്&#x200d; അടങ്ങുന്നതാണീ രാജ്യം. വലിയ പരീക്ഷണത്തെ അതിജീവിച്ച ജനത. ക്രിസ്താബ്ദം 1492ല്&#x200d; സ്‌പെയിന്&#x200d; കീഴടക്കി ക്രൈസ്തവ സൈന്യത്തിന്റെ അടുത്ത ലക്ഷ്യം ഫിലിപ്പീന്&#x200d;സ് ആയിരുന്നു. (എണ്ണൂറ് വര്&#x200d;ഷത്തോളം സ്‌പെയിന്&#x200d; ഭരണം മുസ്‌ലിംകളുടെ കയ്യിലാണുണ്ടായത്.) ഈ ആവേശമാണ്, ഫിലിപ്പീന്&#x200d;സ് കീഴടക്കാന്&#x200d; അവരെ പ്രേരിപ്പിച്ചത്. &#8216;മലേഷ്യയേക്കാള്&#x200d; മനോഹര രാജ്യം&#8217; എന്നറിയപ്പെട്ടിരുന്ന രാജ്യം അക്രമകാരികളില്&#x200d; നിന്ന് രക്ഷിക്കാന്&#x200d; ഫിലിപ്പീന്&#x200d;സ് ഭരിച്ചിരുന്ന മുസ്‌ലിം ഭരണകൂടം ചെറുത്തുനില്&#x200d;പ്പ് നടത്തി. എന്നാല്&#x200d; വടക്ക് ഭാഗത്തെ പ്രാകൃത മതക്കാരുടെ സഹായത്തോടെ അവര്&#x200d; കടന്നുകയറി. പിന്നീട് രാജ്യമാകെ സ്വാധീനം ഉറപ്പിച്ചു. അക്കാലത്ത് സ്‌പെയിന്&#x200d; ഭരിച്ചിരുന്ന ഫിലിപ്പ് രാജാവിന്റെ പേരാണ് ഈ രാജ്യത്തിന് പിന്നീട് നല്&#x200d;കിയത്. വടക്കന്&#x200d; മേഖലയില്&#x200d; നിന്ന് മുസ്‌ലിംകളെ തുടച്ചുനീക്കി. തെക്കന്&#x200d; മേഖലയിലെ മിന്&#x200d;ഡാനോവോ, സോളോ, ബാലിന്&#x200d;, പലാവന്&#x200d; എന്നീ ദ്വീപുകളില്&#x200d; മുസ്‌ലിം ചെറുത്ത്‌നില്&#x200d;പ്പ് ശക്തമാണ്. 19-ാം നൂറ്റാണ്ടിന്റെ അന്ത്യത്തില്&#x200d; അമേരിക്കന്&#x200d; ആക്രമണത്തില്&#x200d; സ്‌പെയിന്&#x200d; പരാജയപ്പെട്ടു. 1899ല്&#x200d; അമേരിക്കയുടെ കോളനിയായി. അമേരിക്കയും പഴയ നിലപാട് തുടര്&#x200d;ന്നു.</p>
<p>മുപ്പത് വര്&#x200d;ഷം അമേരിക്കയുമായി മോറോകള്&#x200d; ഏറ്റുമുട്ടി. ഒരു ലക്ഷം പേര്&#x200d; മരിച്ചു. അഞ്ച് ലക്ഷം പേര്&#x200d; നാടുവിട്ട് അഭയാര്&#x200d;ത്ഥികളായി. 10 ലക്ഷം ഹെക്ടര്&#x200d; ഭൂമി മുസ്‌ലിംകളില്&#x200d; നിന്ന് അമേരിക്ക കയ്യടക്കി. വീടുകളും പള്ളികളും മദ്രസകളും തകര്&#x200d;ത്തു. രണ്ടാം ലോക യുദ്ധ ഘട്ടത്തില്&#x200d; കലാപകാരികളുമായി അമേരിക്ക ഒത്തുതീര്&#x200d;പ്പിന് തയാറായി. പക്ഷേ, അവയൊന്നും ശാശ്വതമായില്ല. 1943-ല്&#x200d; ജപ്പാന്&#x200d; ചില പ്രധാന ദ്വീപുകള്&#x200d; കയ്യടക്കി. 1949ല്&#x200d; അമേരിക്ക ഫിലിപ്പീന്&#x200d;സിന് സ്വാതന്ത്ര്യം നല്&#x200d;കിയെങ്കിലും മുസ്‌ലിംകള്&#x200d;ക്ക് നേരെയുള്ള പീഡനം അവസാനിച്ചില്ല. 1965ല്&#x200d; അധികാരത്തില്&#x200d; വന്ന ഫെര്&#x200d;ഡിനന്റ് മാര്&#x200d;ക്കോസിന്റെ മുസ്‌ലിം മര്&#x200d;ദ്ദനം ഭീകരമായി. ഫിലിപ്പീന്&#x200d;സ് സര്&#x200d;ക്കാറും ലിബറേഷന്&#x200d; ഫ്രണ്ടും ഒപ്പുവെച്ച കരാറിലൂടെ ആ രാജ്യത്ത് സമാധാനം വീണ്ടെടുക്കാന്&#x200d; കഴിയുമെന്നാണ് ഐക്യരാഷ്ട്രസഭയും ലോക രാജ്യങ്ങളും ആഗ്രഹിക്കുന്നത്. ബാഹ്യശക്തികളുടെ ഇടപെടല്&#x200d; ഇല്ലാതെ വരികയാണെങ്കില്&#x200d; തീര്&#x200d;ച്ചയായും ഹിതപരിശോധന കുറ്റമറ്റ നിലയില്&#x200d; നടക്കാനാണ് സാധ്യത. ഏഷ്യയില്&#x200d; ആഭ്യന്തര സംഘര്&#x200d;ഷം കുറഞ്ഞു വരുന്ന സാഹചര്യത്തില്&#x200d; &#8216;ഫിലിപ്പീന്&#x200d;സ് സമാധാനം&#8217; മുതല്&#x200d;ക്കൂട്ടായി മാറുമെന്നതില്&#x200d; സംശയമില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sarvadesheeyam-artricle.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യയും ചൈനയും വലയം ചെയ്യുന്നത് ആര്?</title>
		<link>https://www.chandrikadaily.com/article-about-cm-pinarayi-vijayan-statement-about-supporting-china.html</link>
					<comments>https://www.chandrikadaily.com/article-about-cm-pinarayi-vijayan-statement-about-supporting-china.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 30 Jan 2018 17:50:02 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[china -india]]></category>
		<category><![CDATA[cpm keralam]]></category>
		<category><![CDATA[K Moideen koya]]></category>
		<category><![CDATA[kodiyeri balakrishnan]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[sarvadesheeyam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67516</guid>

					<description><![CDATA[സാര്&#x200d;വദേശീയം/ കെ. മൊയ്തീന്&#x200d;കോയ &#160; ലോക രാഷ്ട്രീയത്തില്&#x200d; ചൈന സജീവസാന്നിധ്യം അറിയിക്കാറില്ലെങ്കിലും ഏഷ്യന്&#x200d; ആധിപത്യത്തിന് ആവനാഴിയിലെ അവസാന അടവും പ്രയോഗിക്കുന്നു. അതിലിടക്ക് ഇന്ത്യ ഉള്&#x200d;പ്പെടെ രാജ്യങ്ങളെ അണിനിരത്തി ചൈനയെ വരിഞ്ഞുമുറുക്കകയാണ് അമേരിക്കന്&#x200d; സാമ്രാജ്യത്വം എന്ന സി.പി.എമ്മിന്റെ &#8216;കണ്ടെത്തല്&#x200d;&#8217; വിചിത്രമായ വിരോധാഭാസമാണ്. വസ്തുതാപരമായി വിലയിരുത്തുമ്പോള്&#x200d; നേര്&#x200d;വിപരീത ദിശയിലാണ് കാര്യങ്ങള്&#x200d; സംഭവിക്കുന്നതെന്ന് ചൈനീസ് നീക്കം വ്യക്തമായ സൂചന നല്&#x200d;കുന്നു. സി.പി.എമ്മിന്റെ ആക്ഷേപം ഉന്നയിച്ച പോളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും &#8216;ഈ വിവരം&#8217; ഇന്ത്യന്&#x200d; ഇന്റലിജന്&#x200d;സില്&#x200d; നിന്ന് ലഭിക്കാന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p><strong>സാര്&#x200d;വദേശീയം/ കെ. മൊയ്തീന്&#x200d;കോയ</strong></p>
<p>&nbsp;</p>
<p>ലോക രാഷ്ട്രീയത്തില്&#x200d; ചൈന സജീവസാന്നിധ്യം അറിയിക്കാറില്ലെങ്കിലും ഏഷ്യന്&#x200d; ആധിപത്യത്തിന് ആവനാഴിയിലെ അവസാന അടവും പ്രയോഗിക്കുന്നു. അതിലിടക്ക് ഇന്ത്യ ഉള്&#x200d;പ്പെടെ രാജ്യങ്ങളെ അണിനിരത്തി ചൈനയെ വരിഞ്ഞുമുറുക്കകയാണ് അമേരിക്കന്&#x200d; സാമ്രാജ്യത്വം എന്ന സി.പി.എമ്മിന്റെ &#8216;കണ്ടെത്തല്&#x200d;&#8217; വിചിത്രമായ വിരോധാഭാസമാണ്. വസ്തുതാപരമായി വിലയിരുത്തുമ്പോള്&#x200d; നേര്&#x200d;വിപരീത ദിശയിലാണ് കാര്യങ്ങള്&#x200d; സംഭവിക്കുന്നതെന്ന് ചൈനീസ് നീക്കം വ്യക്തമായ സൂചന നല്&#x200d;കുന്നു. സി.പി.എമ്മിന്റെ ആക്ഷേപം ഉന്നയിച്ച പോളിറ്റ്ബ്യൂറോ അംഗങ്ങളായ കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും &#8216;ഈ വിവരം&#8217; ഇന്ത്യന്&#x200d; ഇന്റലിജന്&#x200d;സില്&#x200d; നിന്ന് ലഭിക്കാന്&#x200d; ഇടയില്ല. ചൈനീസ് സഖാക്കള്&#x200d; നല്&#x200d;കിയതാവണം ഇത്തരമൊരു &#8216;കണ്ടെത്തലി&#8217;ന് പ്രചോദനം!! കേരളത്തിലെ കലുഷിത രാഷ്ട്രീയ പ്രതിസന്ധിയില്&#x200d; നിന്നും സി.പി.എമ്മിനെ രക്ഷപ്പെടുത്താനുള്ള തന്ത്രമായും പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസ് നടക്കുന്ന സന്ദര്&#x200d;ഭമായതിനാല്&#x200d;, &#8216;സാര്&#x200d;വദേശീയ കമ്മ്യൂണിസ&#8217;ത്തെക്കുറിച്ചുള്ള പാര്&#x200d;ട്ടി അണികളുടെ സന്ദേഹങ്ങള്&#x200d; ദൂരീകരിക്കുവാനുള്ള &#8216;പൊടിക്കൈ&#8217; പ്രയോഗമായും സംശയിക്കുന്നതില്&#x200d; തെറ്റ് കാണില്ല. സമീപഭാവിയില്&#x200d; മറനീക്കി കാര്യം പുറത്തുവരും. ഏഷ്യന്&#x200d; വന്&#x200d;കരയില്&#x200d; ചൈനയെ വളഞ്ഞ് വരിഞ്ഞുമുറുക്കുകയാണോ? അതല്ല ചൈന ഇന്ത്യക്ക് ചുറ്റും വലവിരിക്കുകയാണോ? സി.പി.എം നേതൃത്വം ഇനിയെങ്കിലും വസ്തുതകള്&#x200d; തിരിച്ചറിയണം.</p>
<p>ഇന്ത്യ, ജപ്പാന്&#x200d;, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളെ ചൈനക്കെതിരെ അമേരിക്ക അണിനിരത്തുന്നുവെന്നാണ് കോടിയേരിയുടെ കണ്ടെത്തല്&#x200d;! മുഖ്യമന്ത്രി പിണറായി വിജയന്&#x200d; ഇതിന് പിന്തുണ നല്&#x200d;കി കൊണ്ട് തന്നെ, &#8216;കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്&#x200d; ചൈനീസ് വികസന മാതൃക പിന്&#x200d;തുടരണ&#8217;മെന്നും ആഹ്വാനം ചെയ്യുന്നുണ്ട്. ഇന്ത്യക്ക് എതിരെ അയല്&#x200d;പക്ക രാജ്യങ്ങളെ അണിനിരത്താന്&#x200d; ചൈന നടത്തുന്ന നീക്കം, പക്ഷേ, രണ്ട് സഖാക്കളും വിസ്മരിക്കുന്നു. അന്താരാഷ്ട്ര മര്യാദകള്&#x200d; പോലും ചൈന ഇക്കാര്യത്തില്&#x200d; ഗൗനിക്കാറില്ലെന്ന് സഖാക്കള്&#x200d; മനസ്സിലാക്കണം. 1954-ല്&#x200d; തിബത്ത് കീഴടക്കിയ ശേഷം ചൈന ഇന്ത്യക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അമ്പെയ്യുന്നു. ബുദ്ധമത വിശ്വാസികളുടെ ആത്മീയ നേതാവ് ദലൈലാമ തിബത്തില്&#x200d; നിന്ന് രക്ഷപ്പെട്ട് അഭയം തേടി ഇന്ത്യയിലെത്തി. പണ്ഡിറ്റ്ജി ഭരണകൂടം ലാമക്ക് അഭയം നല്&#x200d;കിയത് ചൈനക്ക് ഇഷ്ടമായില്ലത്രെ. തിബത്ത് കേന്ദ്രീകരിച്ച് ഇന്ത്യാവിരുദ്ധ നീക്കം തുടങ്ങി. മറ്റൊരു അയല്&#x200d;രാജ്യമായ പഴയ ബര്&#x200d;മ്മ (മ്യാന്&#x200d;മര്&#x200d;)യില്&#x200d; കിരാതവാഴ്ച നടത്തി സൈനിക ഭരണകൂടത്തെ സഹായിച്ച് കൊണ്ട്, ഇന്ത്യാവിരുദ്ധ നീക്കങ്ങള്&#x200d;ക്ക് മ്യാന്&#x200d;മറും വേദിയാക്കി. റോഹിന്&#x200d;ഗ്യകളെ കൊന്നൊടുക്കുന്ന മ്യാന്&#x200d;മര്&#x200d; സൈനികര്&#x200d; ഉപയോഗിക്കുന്ന ആയുധം ചൈനയില്&#x200d; നിന്നാണ്. ഇന്ത്യയുമായി അടുത്ത സൗഹൃദബന്ധമുള്ള ശ്രീലങ്കയെ വരുതിയില്&#x200d; നിര്&#x200d;ത്താനും ചൈന ശ്രമിക്കുന്നു. മാറിവന്ന ഭരണകൂടത്തെ സ്വാധീനിച്ച് ശ്രീലങ്കന്&#x200d; സൈനികര്&#x200d;ക്ക് കമാന്&#x200d;ഡോ പരിശീലനം നല്&#x200d;കാന്&#x200d; ചൈനീസ് സൈനികര്&#x200d; ക്യാമ്പ് ചെയ്യുന്നുണ്ട്. നമ്മുടെ മുന്&#x200d; പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ വധം ശ്രീലങ്കന്&#x200d; ആഭ്യന്തര കലാപത്തിന്റെ ഭാഗമായിരുന്നുവല്ലോ. ശ്രീലങ്കയെ പരമാവധി സഹായിക്കാന്&#x200d; ഇന്ത്യ സന്നദ്ധമായിരുന്നു.</p>
<p>ഇതൊക്കെ അറിയാമായിരുന്നിട്ടും ലങ്കയില്&#x200d; സ്വാധീനം ഉറപ്പിക്കാന്&#x200d; ശ്രമിക്കുന്നത് ഇന്ത്യാവിരുദ്ധ പ്രചാരണത്തിന്റെ കേന്ദ്രമാക്കുക തന്നെ ലക്ഷ്യം. ഭരണ സ്ഥിരതയില്ലാതെ രാഷ്ട്രീയ പ്രതിസന്ധിയില്&#x200d; കഴിയുന്ന മാലിദ്വീപ് രാഷ്ട്രത്തെയും സ്വാധീനിക്കുകയാണ് ചൈന. ഖയ്യും അധികാരം ഒഴിഞ്ഞ ശേഷമുണ്ടായ അസ്ഥിരത ചൂഷണം ചെയ്ത് അവിടത്തെ ഇന്ത്യന്&#x200d; അനുകൂല ഭരണസംവിധാനത്തെ തകര്&#x200d;ത്തു. യാമിന്&#x200d; അബ്ദുല്ല ഭരണകൂടത്തെ സ്വാധീനിച്ച് മാലിദ്വീപില്&#x200d; ഹാര്&#x200d;ബര്&#x200d; നിര്&#x200d;മ്മിക്കുകയാണ് ചൈന. ഇന്ത്യ നല്&#x200d;കിവന്ന പിന്തുണ വിസ്മരിക്കുന്ന സ്ഥിതി വരെ ബംഗ്ലാദേശില്&#x200d; സൃഷ്ടിക്കാന്&#x200d; അവര്&#x200d;ക്ക് കഴിഞ്ഞു. പാക്കിസ്താന് സര്&#x200d;വരംഗത്തും പിന്തുണ നല്&#x200d;കുന്നു. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനും ഭീകര പ്രവര്&#x200d;ത്തനം നടത്തുവാനും പാക് ഭീകരര്&#x200d;ക്ക് ഒത്താശ ചെയ്യുകയാണ് ചൈന. പാക് ഭീകരര്&#x200d;ക്കും അവര്&#x200d;ക്ക് സഹായം നല്&#x200d;കുന്ന സൈനികര്&#x200d;ക്കും ശക്തിയും പ്രചോദനവും നല്&#x200d;കുന്നത് ചൈന തന്നെ! സ്വാതന്ത്ര്യാനന്തരം ഇന്ത്യാവിരുദ്ധ നിലപാടായിരുന്നു പാക്കിസ്താന് സ്വീകരിച്ചിരുന്നത്. പില്&#x200d;ക്കാലത്ത് പാക്ക് സമീപനത്തിന് വീര്യം പകര്&#x200d;ന്നതില്&#x200d; ചൈനയുടെ പിന്തുണ അനിഷേധ്യം. കഴിഞ്ഞ മാസം തീവ്രവാദി നേതാവ് മസൂദ് അഷ്ഹറിന് എതിരായ നീക്കം യു.എന്നില്&#x200d; ചൈന തടഞ്ഞു. പാക്കിസ്താനിലേക്കുള്ള റോഡ് നിര്&#x200d;മ്മാണം, സാമ്പത്തിക ഇടനാഴി തുടങ്ങിയവയൊക്കെ സമീപകാലത്തുണ്ടായി. രാഷ്ട്രാന്തരീയ വേദികളില്&#x200d; ഇന്ത്യക്കെതിരായ സര്&#x200d;വ നീക്കങ്ങള്&#x200d;ക്കും പാക്കിസ്താനും ചൈനയും ഒന്നിച്ച് നീങ്ങുന്നുണ്ട്. യു.എന്&#x200d;. സുരക്ഷാസമിതിയില്&#x200d; ഇന്ത്യക്ക് അംഗത്വം ലഭിക്കുന്നതിന് എതിരായ ചൈനീസ് നീക്കം പരസ്യമാണ്.</p>
<p>ഇന്ത്യയിലെ അരുണാചല്&#x200d; സംസ്ഥാനം അവകാശപ്പെട്ട് നില്&#x200d;ക്കുന്ന ചൈന. നമ്മുടെ രാഷ്ട്രപതി കഴിഞ്ഞമാസം അരുണാചല്&#x200d; സന്ദര്&#x200d;ശിച്ചതില്&#x200d; അവര്&#x200d; പ്രതിഷേധിച്ചു! സിക്കിം അതിര്&#x200d;ത്തിയില്&#x200d; ദോക്‌ലാം അതിര്&#x200d;ത്തി കടന്നുള്ള ചൈനയുടെ നീക്കം (2017 ഡിസ.19ന്) രാജ്യത്താകെ പ്രതിഷേധം അലയടിച്ചപ്പോള്&#x200d; സി.പി.എം. എന്തിന് മൗനം ദീക്ഷിച്ചു. ഈ സംഘര്&#x200d;ഷം 73 ദിവസം നീണ്ടു. ഇവിടെ വന്&#x200d; സൈനിക വിന്യാസം നടത്തി പ്രകോപനം സൃഷ്ടിച്ചു. പന്ത്രണ്ട് അടി വീതിയില്&#x200d; 600 മീറ്റര്&#x200d; നീളത്തില്&#x200d; റോഡ് നിര്&#x200d;മ്മിക്കുകയാണുണ്ടായത്. ഇന്ത്യന്&#x200d; സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് സ്റ്റേറ്റ് കൗണ്&#x200d;സിലര്&#x200d; യാംഗ് ജിയെയും തമ്മില്&#x200d; ചര്&#x200d;ച്ച നടത്തിയാണ് പരിഹാരം കണ്ടത്.<br />
ഏറ്റവും അവസാനം ഇന്ത്യയുമായി അടുത്ത സൗഹൃദം പുലര്&#x200d;ത്തി വന്ന നേപ്പാളില്&#x200d; വന്&#x200d; സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ് ചൈന. ഇന്ത്യയുമായി നേപ്പാളി ബന്ധം ഊട്ടിയുറപ്പിച്ച നേപ്പാളി കോണ്&#x200d;ഗ്രസ് സ്വാധീനം തകര്&#x200d;ക്കാനും കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടികള്&#x200d;ക്ക് തനിച്ച് അധികാരത്തിലെത്താനും ചൈന സഹായിച്ചു. ഇതിന് വ്യാപകമായി ഇന്ത്യാവിരുദ്ധ പ്രചാരണം നടത്തുന്നതില്&#x200d; ചൈന വിജയിച്ചു. ബ്രിക്‌സ് (ബ്രസീല്&#x200d;, റഷ്യ, ചൈന, ഇന്ത്യ, സൗത്ത് ആഫ്രിക്ക) കൂട്ടായ്മയിലൂടെ ചൈനയുമായി സൗഹൃദം സാധാരണ നിലയിലെത്തിക്കാന്&#x200d; ഇന്ത്യ ശ്രമം നടത്തിയിരുന്നു. ചൈനീസ് ഉല്&#x200d;പ്പന്നങ്ങള്&#x200d;ക്ക് ഇന്ത്യന്&#x200d; വിപണി തുറന്നുകൊടുത്തു. അവയൊന്നും പരിഗണിക്കാതെ കരാറുകള്&#x200d; കാറ്റില്&#x200d; പറത്തുകയാണ് ചൈനയുടെ സ്ഥിരം പല്ലവി. 1954ല്&#x200d; ഒപ്പുവെച്ച് &#8216;പഞ്ചശീല&#8217; തത്വങ്ങളുടെ അടിസ്ഥാനത്തില്&#x200d; &#8216;ഇന്ത്യ, ചൈന ഭായ് ഭായ്&#8217; മുദ്രാവാക്യം അന്തരീക്ഷത്തില്&#x200d; മുഴങ്ങുമ്പോഴാണ് 1962ല്&#x200d; ചൈന ഇന്ത്യയെ അക്രമിച്ചത്. &#8216;മാഗ് മോഹന്&#x200d; രേഖ&#8217; തുടങ്ങിയ അതിര്&#x200d;ത്തിയെല്ലാം പൊളിച്ചെഴുതണമെന്നായിരുന്നു ചൈനയുടെ ആവശ്യം. 38,000 ചതുരശ്ര കിലോമീറ്റര്&#x200d; ഇന്ത്യന്&#x200d; ഭൂമി അവര്&#x200d; കയ്യടക്കി. ഈ അക്രമിരാഷ്ട്രത്തെ കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടിയിലെ &#8216;ചൈനീസ് ഭക്തര്&#x200d;&#8217; അന്നും അനുകൂലിച്ചതാണല്ലോ. &#8221;ഇന്ത്യ ഇന്ത്യയുടേതെന്നും അവര്&#x200d; (ചൈന) അവരുടേതെന്നും പറയുന്ന മാഗ് മോഹന്&#x200d; രേഖ&#8221; എന്ന ഇ.എം.എസിന്റെ പ്രസ്താവന ഇന്ത്യാ ചരിത്രത്തിലെ അപമാന അധ്യായമാണ്. ഇ.എം.എസിന്റെ &#8216;യഥാര്&#x200d;ത്ഥ&#8217; അനുയായി ആകാനുള്ള കോടിയേരിയുടെ നീക്കം അപഹാസ്യമാണ്.</p>
<p>ചൈനക്ക് വേണ്ടി എക്കാലത്തും തന്ത്രങ്ങള്&#x200d; നീക്കിയ ചരിത്രം സി.പി.എമ്മിനുണ്ട്. ഏറ്റവും അവസാനം യു.പി.എ സര്&#x200d;ക്കാറിനെ 123 ആണവ കരാറി&#8217;ന്റെ പേരില്&#x200d; താഴെ ഇറക്കാന്&#x200d; ശ്രമിച്ചത് അമേരിക്കന്&#x200d; സാമ്രാജ്യത്വ വിരുദ്ധതയല്ല, മറിച്ച് കരാര്&#x200d; വഴി ഇന്ത്യക്കുണ്ടായേക്കാവുന്ന പുരോഗതി തടയുക എന്ന ചൈനീസ് തന്ത്രമായിരുന്നു ലോക സാമ്പത്തികരംഗം കയ്യടക്കാനുള്ള ഓട്ടത്തില്&#x200d; ചൈനക്ക് തൊട്ടടുത്ത് ഇന്ത്യയുണ്ട്. ഇന്ത്യയില്&#x200d; അഭ്യന്തര സംഘര്&#x200d;ഷം സൃഷ്ടിച്ച് വഴി മുടക്കാനാണ് പാക് നീക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും അതിര്&#x200d;ത്തി കടന്നുള്ള ചൈനീസ് നീക്കങ്ങളും. അവയൊന്നും വിലപ്പോകില്ല. 1962ല്&#x200d; ഏകപക്ഷീയമായ യുദ്ധം ആവര്&#x200d;ത്തിക്കാമെന്നത് ചൈനീസ് വ്യാമോഹം മാത്രം! സൈനികരംഗത്ത് ഇന്ത്യ വന്&#x200d;ശക്തി. ആണവ കാര്യത്തിലും ചൈനക്ക് പിറകിലുമല്ല. രാജ്യപുരോഗതിയില്&#x200d; ഭാഗമാകാതെ, കമ്മ്യൂണിസ്റ്റ് ഭരണമായി പോയെന്നതിനാല്&#x200d; ചൈനയെ പിന്തുണക്കുന്ന സി.പി.എം സമീപനം അപകടകരം. &#8216;സാര്&#x200d;വദേശീയ സോഷ്യലിസ്റ്റ് സമൂഹം&#8217; എന്ന സങ്കല്&#x200d;പം തകര്&#x200d;ന്നടിഞ്ഞു. അവശേഷിക്കുന്നത് ചൈന, വിയറ്റ്‌നാം, ക്യൂബ, ഉത്തരകൊറിയ എന്നിവ മാത്രം. ഇവിടങ്ങളിലാകട്ടെ ഏകാധിപത്യ വാഴ്ച! ജനാധിപത്യാഭിപ്രായം ടിയാെനന്&#x200d;മെന്റ് സ്‌ക്വയറിലെ പോലെ അടിച്ചമര്&#x200d;ത്തും. മാവോയിസത്തിനും സ്റ്റാലിനിസത്തിനും സ്ഥാനമില്ല. ജനങ്ങളെ കൊന്നൊടുക്കിയ വാഴ്ചയെക്കുറിച്ച് സ്മരിക്കാന്&#x200d; പോലും ലോക സമൂഹം തയാറില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-cm-pinarayi-vijayan-statement-about-supporting-china.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീന്‍ അധിനിവേശത്തിന് അമ്പതാണ്ട്</title>
		<link>https://www.chandrikadaily.com/fifteenth-anniversory-of-palestine-issue-against-israel-stand.html</link>
					<comments>https://www.chandrikadaily.com/fifteenth-anniversory-of-palestine-issue-against-israel-stand.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 29 May 2017 19:54:15 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[sarvadesheeyam]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30503</guid>

					<description><![CDATA[കെ. മൊയ്തീന്‍കോയ ഐക്യരാഷ്ട്ര സംഘടനയും വന്‍ ശക്തികളും ഇപ്പോഴും നിസ്സംഗരായി നില്‍ക്കെ, ഫലസ്തീനിലെ ഇസ്രാഈലി അധിനിവേശത്തിന് അമ്പതാണ്ട് തികയുന്നു. സഹോദര അറബ് രാഷ്ട്രങ്ങളും അജണ്ട മാറ്റി എഴുതി ഫലസ്തീന്‍ സമൂഹത്തെ വിസ്മൃതിയിലേക്ക് തള്ളുകയാണോ എന്ന സംശയവും ഉണര്‍ന്നു. അധിനിവേശത്തിന്റെ പൈശാചികത അനുഭവിച്ചറിഞ്ഞ സമൂഹത്തിന്റെ രോദനവും അമര്‍ഷവും നേര്‍ത്ത് വരികയുമാണ്. 1967-ലെ ആറ് ദിവസത്തെ യുദ്ധത്തിലെ വന്‍ പരാജയത്തോടെയാണ് &#8216;അവശിഷ്ട ഫലസ്തീന്‍&#8217; ഭൂമിയും ജൂത അധിനിവേശകര്‍ കൈയ്യടക്കിയത്. ഈജിപ്തിന്റെ സീന ഉപദ്വീപ് പിടിച്ചടക്കി ജൂതപ്പട സൂയസ്‌കനാല്‍ വരെ എത്തി. [&#8230;]]]></description>
										<content:encoded><![CDATA[<p>കെ. മൊയ്തീന്&#x200d;കോയ</p>
<p>ഐക്യരാഷ്ട്ര സംഘടനയും വന്&#x200d; ശക്തികളും ഇപ്പോഴും നിസ്സംഗരായി നില്&#x200d;ക്കെ, ഫലസ്തീനിലെ ഇസ്രാഈലി അധിനിവേശത്തിന് അമ്പതാണ്ട് തികയുന്നു. സഹോദര അറബ് രാഷ്ട്രങ്ങളും അജണ്ട മാറ്റി എഴുതി ഫലസ്തീന്&#x200d; സമൂഹത്തെ വിസ്മൃതിയിലേക്ക് തള്ളുകയാണോ എന്ന സംശയവും ഉണര്&#x200d;ന്നു. അധിനിവേശത്തിന്റെ പൈശാചികത അനുഭവിച്ചറിഞ്ഞ സമൂഹത്തിന്റെ രോദനവും അമര്&#x200d;ഷവും നേര്&#x200d;ത്ത് വരികയുമാണ്.<br />
1967-ലെ ആറ് ദിവസത്തെ യുദ്ധത്തിലെ വന്&#x200d; പരാജയത്തോടെയാണ് &#8216;അവശിഷ്ട ഫലസ്തീന്&#x200d;&#8217; ഭൂമിയും ജൂത അധിനിവേശകര്&#x200d; കൈയ്യടക്കിയത്. ഈജിപ്തിന്റെ സീന ഉപദ്വീപ് പിടിച്ചടക്കി ജൂതപ്പട സൂയസ്‌കനാല്&#x200d; വരെ എത്തി. ബൈതുല്&#x200d; മുഖദ്ദസും ജോര്&#x200d;ദ്ദാന്&#x200d; സംരക്ഷിച്ച് വന്ന ഫലസ്തീനിലെ പടിഞ്ഞാറന്&#x200d; കരയും (വെസ്റ്റ് ബാങ്ക്) ഗാസാ മുനമ്പും സിറിയയുടെ വിശാലമായ ഗോലാന്&#x200d; കുന്നും ഇസ്രാഈലിന് കീഴിലായി. 1948-ല്&#x200d; പിറവി എടക്കുമ്പോള്&#x200d; 5300 ചതുരശ്ര നാഴികയുണ്ടായിരുന്ന ഇസ്രാഈലിന്റെ വിസ്തൃതി 33,500 ആയി വെട്ടിപ്പിടിച്ച സന്ദര്&#x200d;ഭം. (പിന്നീട് ഈജിപ്ത് ഇസ്രാഈലുമായി സമാധാന കരാര്&#x200d; ഒപ്പ്‌വെച്ച് സീന ഉപദ്വീപ് തിരിച്ച് വാങ്ങി) അറബ് ലോകത്തിന്റെ വീരനായകന്&#x200d; എന്നറിയപ്പെട്ട ഈജിപ്ഷ്യന്&#x200d; പ്രസിഡണ്ട് ജമാല്&#x200d; അബ്ദുനാസര്&#x200d; നയിച്ച യുദ്ധം. ദയനീയ പരാജയത്തില്&#x200d; മനംനൊന്ത് നാസര്&#x200d; രാജിവെച്ചെങ്കിലും &#8216;ജനസമ്മര്&#x200d;ദ്ദ&#8217;ത്തെ തുടര്&#x200d;ന്ന് പിന്&#x200d;വലിച്ചു. നാസറിന്റെ വിയോഗത്തെ തുടര്&#x200d;ന്ന് അധികാരത്തില്&#x200d; വന്ന അന്&#x200d;വര്&#x200d; സാദാത്ത് ഇസ്രാഈലുമായി സമാധാന കരാറുണ്ടാക്കി സിനാ ഉപദ്വീപ് തിരിച്ച് വാങ്ങി. ക്യാമ്പ് ഡേവിഡ് കരാറിന്റെ ശില്&#x200d;പി എന്ന നിലയില്&#x200d; പഴി കേള്&#x200d;ക്കേണ്ടിവന്നു.<br />
ഇസ്രാഈലുമായുണ്ടായ മൂന്നാമത്തെ യുദ്ധത്തില്&#x200d; ഈജിപ്ത് സഹായം പ്രതീക്ഷിച്ച സോവിയറ്റ് യൂണിയന്&#x200d; വന്&#x200d; വഞ്ചനയാണ് കാണിച്ചത്. സോഷ്യലിസ്റ്റ് ചേരിയുടെ സഹയാത്രികനായി അറബ് ലോകത്ത് അറിയപ്പെട്ട ജമാല്&#x200d; അബ്ദുനാസര്&#x200d;, അവസാന കാലം സോവിയറ്റ് ചേരിയില്&#x200d; നിന്നും അകലാന്&#x200d; യുദ്ധം കാരണമായി. ഇസ്രാഈലില്&#x200d; നിന്ന് ആക്രമണം ഉണ്ടാകില്ലെന്ന് സോവിയറ്റ് ഇന്റലിജന്&#x200d;സ് വിവരം നാസറിന് കൈമാറിയ അതേ ദിവസമാണ് ഇസ്രാഈല്&#x200d; ഈജിപ്തിന്റെ വിമാനത്താവളം ആക്രമിച്ച് ബോംബിട്ട് തകര്&#x200d;ത്തത്. പിന്നീട് ഈജിപ്തിന് കരസേന മാത്രമായിരുന്നു ആശ്രയം. യുദ്ധത്തിന്റെ പരാജയത്തിന് കാരണവും ഇതാണ്. 11,000 സൈനികരെയാണ് ഈജിപ്തിന് മാത്രം നഷ്ടമായത്. ജോര്&#x200d;ദ്ദാനു ആറായിരവും. ഇസ്രാഈലിന് അമേരിക്കയുടെ റഡാര്&#x200d; സംവിധാനം ഉപകരിക്കപ്പെട്ടു. ആയുധം യഥേഷ്ടം വന്നിറങ്ങി. അത്യാധുനിക ആയുധങ്ങള്&#x200d;ക്ക് മുന്നില്&#x200d; ഈജിപ്ത്, ജോര്&#x200d;ദ്ദാന്&#x200d;, ഇറാഖ്, സിറിയ സൈന്യത്തിന് പിടിച്ച് നില്&#x200d;ക്കാനായില്ല. മറുഭാഗത്തിന് അമേരിക്കന്&#x200d; സഹായം യഥേഷ്ടം ലഭിച്ചപ്പോള്&#x200d; സോവിയറ്റ് യൂണിയന്&#x200d; അറബ് പക്ഷത്തെ സഹായിക്കാന്&#x200d; മുന്നോട്ടുവന്നില്ല.<br />
1956-ലെ യുദ്ധത്തെ തുടര്&#x200d;ന്ന് ഇസ്രാഈലിനും ഈജിപ്തിനുമിടക്ക് 117 നാഴിക നീളം യു.എന്&#x200d; സമാധാന സേനയെ വിന്യസിപ്പിച്ചതാണ്. അതുകൊണ്ട് തന്നെ പത്ത് വര്&#x200d;ഷക്കാലം പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. ഇതിലിടക്ക് സോവിയറ്റ് യൂണിയന്&#x200d;, ഈജിപ്തിനെ സൈനികമായി സഹായിച്ചു. അബ്ദുനാസറിന്റെ ആത്മവിശ്വാസം വര്&#x200d;ധിപ്പിക്കാന്&#x200d; ഇതൊക്കെ കാരണമായി. 1967 ജൂണ്&#x200d; 6ന് വെസ്റ്റ് ബാങ്കിലെ അല്&#x200d;സാമു എന്ന ഗ്രാമത്തില്&#x200d; ഇസ്രാഈല്&#x200d; വ്യോമാക്രമണത്തില്&#x200d; 18 ഫലസ്തീന്&#x200d;കാര്&#x200d; കൊല്ലപ്പെട്ടതോടെ സംഘര്&#x200d;ഷം മൂര്&#x200d;ഛിച്ചു. സമാധാന സേനയെ പിന്&#x200d;വലിക്കാന്&#x200d; നാസര്&#x200d; ഐക്യരാഷ്ട്ര സംഘടനയോട് ആവശ്യപ്പെട്ടു. ഗള്&#x200d;ഫ് ഓഫ് അക്വബ വഴിയുള്ള ഇസ്രാഈലി കപ്പല്&#x200d; ഗതാഗതം ഈജിപ്ത് തടഞ്ഞു. സോവിയറ്റ് ഇന്റലിജന്&#x200d;സ് വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; ആലസ്യത്തിലായ അറബ് രാഷ്ട്രങ്ങള്&#x200d;ക്ക് മേല്&#x200d; ഇസ്രാഈല്&#x200d; ഇടിത്തീ പോലെ ആക്രമണം അഴിച്ചുവിട്ട് അറബ് ഭാഗത്ത് നാശം പതിന്മടങ്ങാക്കി.<br />
ബ്രിട്ടന്&#x200d; ഉള്&#x200d;പ്പെടെ സാമ്രാജ്യത്വ ശക്തികളുടെ ഗൂഢാലോചനയിലൂടെയാണ് ഫലസ്തീന്&#x200d; വിഭജിച്ച് ഇസ്രാഈല്&#x200d; രാഷ്ട്രം രൂപീകരിക്കുന്നത്. ഒന്നാം ലോക യുദ്ധത്തിനു മുമ്പ് ലബനാനും ജോര്&#x200d;ദ്ദാനും പോലെ ഫലസ്തീനും ഉസ്മാനിയ ഖിലാഫത്തിന് കീഴിലായിരുന്നു. തുര്&#x200d;ക്കികള്&#x200d;ക്ക് എതിരെ അറബ് പിന്തുണ ആര്&#x200d;ജ്ജിച്ചെടുക്കാന്&#x200d; ഈ മേഖലയിലെ രാജ്യങ്ങള്&#x200d;ക്ക് ബ്രിട്ടന്&#x200d; സ്വതന്ത്ര രാജ്യം വാഗ്ദാനം ചെയ്തു. (ഇതൊരു തട്ടിപ്പായിരുന്നുവെന്ന് പിന്നീട് തെളിഞ്ഞു) ഇതേ സന്ദര്&#x200d;ഭത്തില്&#x200d; തന്നെ മേഖലയെ വീതിച്ചെടുക്കാന്&#x200d; ഫ്രാന്&#x200d;സും ബ്രിട്ടനും കരാറിലെത്തി. അതോടൊപ്പം തന്നെ യുദ്ധത്തില്&#x200d; സഹായിച്ച സയണിസ്റ്റ് പ്രസ്ഥാനവുമായി ബ്രിട്ടന്&#x200d; മറ്റൊരു രഹസ്യ കരാറില്&#x200d; ഏര്&#x200d;പ്പെട്ടു. ഇതാണ് &#8216;ബാല്&#x200d;ഫോര്&#x200d; പ്രഖ്യാപനം&#8217; എന്ന പേരില്&#x200d; ചരിത്രം രേഖപ്പെടുത്തുന്നത്. ഫലസ്തീന്&#x200d; വിഭജിച്ച് ജൂത രാഷ്ട്രം സ്ഥാപിക്കാനായിരുന്നു ഈ രഹസ്യ ധാരണ. അക്കാലത്ത് ബ്രിട്ടീഷ് വിദേശ മന്ത്രിയായിരുന്ന ആര്&#x200d;തര്&#x200d; ജയിംസ് ബാല്&#x200d;ഫോര്&#x200d; ആയിരുന്നു കരാറിന്റെ ആസൂത്രകന്&#x200d;. 1914 നവംബര്&#x200d; രണ്ടിനായിരുന്നു ഈ കരാറ്. ഈ കാലഘട്ടത്തില്&#x200d; ഫലസ്തീന്&#x200d; പ്രദേശത്ത് ജൂത ജനസംഖ്യ 80,000 മാത്രമായിരുന്നു. സയണിസ്റ്റ്-ബ്രിട്ടീഷ് ഗൂഢാലോചനയില്&#x200d; ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്&#x200d; നിന്ന് ജൂതര്&#x200d; കുടിയേറ്റം തുടങ്ങി. 1936 ആകുമ്പോഴേക്കും ജനസംഖ്യ നാലര ലക്ഷമായി. ഒമ്പത് ലക്ഷം ഏക്കര്&#x200d; ഭൂമിയും അവര്&#x200d; കയ്യടക്കി. 75,000 വരുന്ന സായുധ സയണിസ്റ്റ് സംഘം വ്യാപകമായി ഫലസ്തീന്&#x200d;കാര്&#x200d;ക്കെതിരെ അക്രമം അഴിച്ചുവിട്ടു. ജന്മഗേഹങ്ങളില്&#x200d; നിന്ന് അവര്&#x200d; ആട്ടിയോടിക്കപ്പെട്ടു. 1938-ല്&#x200d; വിഭജന നിര്&#x200d;ദ്ദേശം ബ്രിട്ടന്&#x200d; മുന്നോട്ടുവെച്ചു. ബ്രിട്ടീഷ് സേന തന്ത്രപൂര്&#x200d;വം ഫലസ്തീനില്&#x200d; നിന്ന് പിന്മാറാന്&#x200d; തുടങ്ങി. ഇതിനിടക്ക് 1947 നവംബര്&#x200d; 29ന് യു.എന്&#x200d; പൊതുസഭയില്&#x200d; സോവിയറ്റ് യൂണിയനും അമേരിക്കയും ബ്രിട്ടനും ചേര്&#x200d;ന്ന് വിഭജന പ്രമേയം അവതരിപ്പിച്ചു. 5338 ച. മൈല്&#x200d; ജൂതര്&#x200d;ക്കും 4000 ച. മൈല്&#x200d; അറബികള്&#x200d;ക്കും ജറൂസലവും ചുറ്റുമുള്ള 289 ച. മൈല്&#x200d; ഐക്യരാഷ്ട്ര സഭക്ക് കീഴിലുമായി മൂന്നില്&#x200d; രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം അംഗീകരിച്ചു. അറബ് രാഷ്ട്രങ്ങളുടെ എതിര്&#x200d;പ്പ് നേര്&#x200d;ത്തതായിരുന്നു. അവയില്&#x200d; പല രാഷ്ട്രങ്ങളും സ്വാതന്ത്ര്യം നേടിയിട്ട് ഏതാനും വര്&#x200d;ഷങ്ങള്&#x200d; മാത്രമെ ആയിരുന്നുള്ളൂ. 1948 മെയ് 14ന് ടെല്&#x200d; അവീവ് കേന്ദ്രമാക്കി ഇസ്രാഈല്&#x200d; രാഷ്ട്ര പ്രഖ്യാപനം വന്നു. 40 ലക്ഷത്തോളം ഫലസ്തീനികള്&#x200d; അഭയാര്&#x200d;ത്ഥികളായി. ഫലസ്തീന്&#x200d; സമൂഹത്തിന് അനുവദിച്ച ഗാസ മുനമ്പ് ഈജിപ്തും മധ്യ ഫലസ്തീന്&#x200d; (വെസ്റ്റ് ബാങ്ക്) പഴയ ജറൂസലമും ജോര്&#x200d;ദ്ദാനും സംരക്ഷിച്ചു. വിഭജനത്തെ അംഗീകരിക്കാതിരുന്ന അറബ് രാഷ്ട്രങ്ങള്&#x200d; ഫലസ്തീന്&#x200d;കാര്&#x200d;ക്ക് അനുവദിച്ച പ്രദേശത്ത് &#8216;ഫലസ്തീന്&#x200d; രാഷ്ട്രം&#8217; നിലനിര്&#x200d;ത്താതെ അബദ്ധം കാണിച്ചു. ഈ പ്രദേശം കൂടി 1967-ലെ യുദ്ധത്തില്&#x200d; ഇസ്രാഈല്&#x200d; കയ്യടക്കി. 1948-ല്&#x200d; യു.എന്&#x200d; തീരുമാന പ്രകാരം അനുവദിച്ച പ്രദേശത്ത് ഫലസ്തീന്&#x200d; രാഷ്ട്രം എന്നാണ് ഇപ്പോഴത്തെ അറബ് നിലപാട്. എന്നാല്&#x200d; ദ്വിരാഷ്ട്ര ഫോര്&#x200d;മുല അംഗീകരിക്കാന്&#x200d; ഇസ്രാഈല്&#x200d; ഒരുക്കമല്ല. എല്ലാ സൗകര്യവും അനുവദിക്കുന്ന അമേരിക്കയും അവര്&#x200d;ക്കൊപ്പമാണ്. നാളിതുവരെ ദ്വിരാഷ്ട്ര ഫോര്&#x200d;മുല അംഗീകരിച്ചിരുന്ന അമേരിക്കയുടെ അമരക്കാരനായി ഡൊണാള്&#x200d;ഡ് ട്രംപ് വന്നതോടെ സമീപനത്തിലും മാറ്റംവന്നു. ദ്വിരാഷ്ട്ര ഫോര്&#x200d;മുല അല്ലാത്ത നിര്&#x200d;ദ്ദേശവും പരിഗണിക്കണമെന്നാണത്രെ ട്രംപിന്റെ നിലപാട്. ജറൂസലം ഇസ്രാഈല്&#x200d; തലസ്ഥാനമാകണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കാലത്ത് ട്രംപിന്റെ നിലപാട്. കഴിഞ്ഞാഴ്ച സഊദിയും ഇസ്രാഈലും ഫലസ്തീനും സന്ദര്&#x200d;ശിച്ച ട്രംപ് ഫലസ്തീന്&#x200d; പ്രശ്‌ന പരിഹാരത്തിനുള്ള ഉറച്ച നിലപാട് വ്യക്തമാക്കിയില്ല. അമേരിക്കന്&#x200d; പ്രസിഡണ്ട് ബില്&#x200d; ക്ലിന്റന്റെ സാന്നിധ്യത്തില്&#x200d; നോര്&#x200d;വേ തലസ്ഥാനമായ ഓസ്‌ലോവില്&#x200d; ഇസ്രാഈലും പി.എല്&#x200d;.ഒവും ഒപ്പുവെച്ച കരാറ് പ്രകാരം അനുവദിച്ച ഫലസ്തീന്&#x200d; അതോറിട്ടിക്ക് ഒരു മുനിസിപ്പല്&#x200d; ഭരണകൂടത്തിന്റെ അധികാരം മാത്രമാണ്. ഇസ്രാഈല്&#x200d; പ്രധാനമന്ത്രി യിസ്ഹാഖ് റബിനും പി.എല്&#x200d;.ഒവിന് വേണ്ടി യാസര്&#x200d; അറഫാത്തിനെ പ്രതിനിധീകരിച്ച് മഹ്മൂദ് അബ്ബാസും ഒപ്പുവെച്ച കരാറിന്റെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാന്&#x200d; തടസ്സം ഇസ്രാഈല്&#x200d; ആണ്. ഇക്കാര്യം മുന്&#x200d; അമേരിക്കന്&#x200d; പ്രസിഡണ്ട് ബറാക് ഒബാമ തന്നെ വ്യക്തമാക്കിയതാണ്. യു.എന്&#x200d; രക്ഷാസമിതിയില്&#x200d; അമേരിക്ക നിഷ്പക്ഷ നിലപാട് സ്വീകരിച്ച്, ഇസ്രാഈലിന്റെ കുടിയേറ്റത്തിനെതിരെ പ്രമേയം പാസാക്കിയത് ചരിത്രത്തില്&#x200d; അപൂര്&#x200d;വ്വ സംഭവമാണ്. 15 ലക്ഷം ഫലസ്തീനികള്&#x200d;ക്ക് താമസിക്കുന്ന ഗാസാ മുനമ്പിനെ ഇസ്രാഈല്&#x200d; തുറന്ന ജയിലാക്കിയിട്ടുണ്ട്. വെസ്റ്റ് ബാങ്കിനെ കീറിമുറിച്ച് തുണ്ടം തുണ്ടമാക്കി. ബത്‌ലഹേമില്&#x200d; വിഭജന മതില്&#x200d; 600 മൈല്&#x200d; നീളത്തിലാണ്. ലോകാഭിപ്രായത്തെ ധിക്കരിക്കുന്ന ഇസ്രാഈലിനെ പിടിച്ചുകെട്ടണം. ഐക്യരാഷ്ട്രസഭ അനുവദിച്ച പ്രദേശത്ത് സ്വതന്ത്ര ഫലസ്തീന്&#x200d; ആരുടെയും ഔദാര്യമല്ല. അവരുടെ ജീവിക്കാനുള്ള അവകാശമാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fifteenth-anniversory-of-palestine-issue-against-israel-stand.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
