<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>SASI MLA &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sasi-mla/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 17 Dec 2018 16:21:42 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>SASI MLA &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശശിക്കെതിരെ സ്വീകരിച്ചത് കടുത്ത നടപടിയെന്ന് യെച്ചൂരി</title>
		<link>https://www.chandrikadaily.com/sitaram-yechury-on-pk-sasi-cpm-action.html</link>
					<comments>https://www.chandrikadaily.com/sitaram-yechury-on-pk-sasi-cpm-action.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 17 Dec 2018 16:17:29 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[SASI MLA]]></category>
		<category><![CDATA[Sitharaam Yechuri]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=114028</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ലൈംഗിക പീഡന പരാതിയില്&#x200d;  ഷൊർണൂർ എംഎൽഎ പി.കെ ശശിക്കെതിരെ പാര്&#x200d;ട്ടി സ്വീകരിച്ചത് കടുത്ത നടപടി തന്നെയെന്ന് സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി. പ്രാഥമിക അംഗത്വത്തില്&#x200d; നിന്നാണ് ശശിയെ സസ്‌പെന്&#x200d;ഡ് ചെയ്തത്. സസ്‌പെന്&#x200d;ഷന്&#x200d; കാലാവധി കഴിഞ്ഞാലും പഴയ സ്ഥാനങ്ങളിലേക്ക് തിരിച്ചുവരില്ല. സസ്‌പെന്&#x200d;ഡ് ചെയ്തതോടെ ശശിക്ക് ഇപ്പോള്&#x200d; പാര്&#x200d;ട്ടിയുമായി ബന്ധമില്ലെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്&#x200d; വിശദീകരിക്കാന്&#x200d; വിളിച്ചുചേര്&#x200d;ത്ത വാര്&#x200d;ത്താസമ്മേളനത്തില്&#x200d; യെച്ചൂരി പറഞ്ഞു. ശശിക്കെതിരായ അന്വേഷണ റിപ്പോര്&#x200d;ട്ട് പൂര്&#x200d;ണമായി കേന്ദ്രനേതൃത്വം കണ്ടിട്ടില്ല. അന്വേഷണ കമ്മിഷന്&#x200d; നല്&#x200d;കിയ കണ്ടെത്തലുകളാണ് കേന്ദ്ര കമ്മിറ്റി പരിശോധിച്ചത്, [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ലൈംഗിക പീഡന പരാതിയില്&#x200d;  ഷൊർണൂർ എംഎൽഎ പി.കെ ശശിക്കെതിരെ പാര്&#x200d;ട്ടി സ്വീകരിച്ചത് കടുത്ത നടപടി തന്നെയെന്ന് സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി. പ്രാഥമിക അംഗത്വത്തില്&#x200d; നിന്നാണ് ശശിയെ സസ്‌പെന്&#x200d;ഡ് ചെയ്തത്. സസ്‌പെന്&#x200d;ഷന്&#x200d; കാലാവധി കഴിഞ്ഞാലും പഴയ സ്ഥാനങ്ങളിലേക്ക് തിരിച്ചുവരില്ല. സസ്‌പെന്&#x200d;ഡ് ചെയ്തതോടെ ശശിക്ക് ഇപ്പോള്&#x200d; പാര്&#x200d;ട്ടിയുമായി ബന്ധമില്ലെന്നും കേന്ദ്രകമ്മിറ്റി തീരുമാനങ്ങള്&#x200d; വിശദീകരിക്കാന്&#x200d; വിളിച്ചുചേര്&#x200d;ത്ത വാര്&#x200d;ത്താസമ്മേളനത്തില്&#x200d; യെച്ചൂരി പറഞ്ഞു. ശശിക്കെതിരായ അന്വേഷണ റിപ്പോര്&#x200d;ട്ട് പൂര്&#x200d;ണമായി കേന്ദ്രനേതൃത്വം കണ്ടിട്ടില്ല. അന്വേഷണ കമ്മിഷന്&#x200d; നല്&#x200d;കിയ കണ്ടെത്തലുകളാണ് കേന്ദ്ര കമ്മിറ്റി പരിശോധിച്ചത്, യെച്ചൂരി പറഞ്ഞു.</p>
<p>ശശിയുടെ എം.എല്&#x200d;.എ പദവി കാര്യത്തില്&#x200d; പാര്&#x200d;ട്ടിക്ക് തീരുമാനം എടുക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പില്&#x200d; ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നതാണ് മുഖ്യ അജണ്ട. സഖ്യങ്ങളും തെരഞ്ഞെടുപ്പ് തന്ത്രവും ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്&#x200d; നോക്കി കൈക്കൊള്ളും. ബി.ജെ.പിയുടെ വിഭാഗീയ രാഷ്ട്രീയത്തിന് തിരിച്ചടിയാണ് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. റിസര്&#x200d;വ് ബാങ്കിന്റെ കരുതല്&#x200d; ധനമെടുത്ത് ചെലവഴിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇക്കാരണത്താലാണ് ആര്&#x200d;.ബി.ഐ ഗവര്&#x200d;ണര്&#x200d; രാജിവെച്ചതെന്നും യെച്ചൂരി അഭിപ്രായപ്പെട്ടു. സജ്ജന്&#x200d; കുമാറിനെതിരായ വിധിയെ സ്വാഗതം ചെയ്യുന്നു. മറ്റ് വര്&#x200d;ഗീയ കലാപങ്ങളിലും പ്രതികള്&#x200d; ശിക്ഷിക്കപ്പെടണം. പ്രധാനമന്ത്രിയുടെ കാര്യം തെരഞ്ഞെടുപ്പിന് ശേഷം ചര്&#x200d;ച്ച ചെയ്താല്&#x200d; മതിയെന്നും യെച്ചൂരി കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sitaram-yechury-on-pk-sasi-cpm-action.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലൈംഗിക പീഡനം; പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും ഒരേ വേദിയില്&#x200d;; സിപിഎമ്മിനെ ട്രോളി പോസ്റ്റര്&#x200d;</title>
		<link>https://www.chandrikadaily.com/sarcasam-poster-against-ak-balan-and-p-k-sasi-for-sharing-stage-troll.html</link>
					<comments>https://www.chandrikadaily.com/sarcasam-poster-against-ak-balan-and-p-k-sasi-for-sharing-stage-troll.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 26 Oct 2018 12:16:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[abuse]]></category>
		<category><![CDATA[ak balan]]></category>
		<category><![CDATA[pk shashi mla]]></category>
		<category><![CDATA[SASI MLA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=108349</guid>

					<description><![CDATA[മണ്ണാര്&#x200d;ക്കാട്: ലൈംഗിക പീഡന ആരോപണത്തില്&#x200d; വിവാദത്തിലായ സി.പി.എം എം.എല്&#x200d;.എ പി.കെ ശശിയെയും മന്ത്രി എ.കെ ബാലനേയും പരിഹസിച്ച് പോസ്റ്ററുകള്&#x200d;. ലൈംഗിക പീഡന പരാതിയില്&#x200d; പാര്&#x200d;ട്ടി അന്വേഷണം നേരിടുന്ന എംഎല്&#x200d;എ പി.കെ ശശിയും അന്വേഷണ കമ്മീഷന്&#x200d; അംഗം മന്ത്രി എ .കെ ബാലനും ഒരേ വേദി പങ്കിടുന്നതിനെ ട്രോളിയാണ് പോസ്റ്ററുകള്&#x200d; പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മണ്ണാര്&#x200d;ക്കാട് തച്ചമ്പാറയില്&#x200d; ഇന്ന് വൈകീട്ട് പരിപാടിയില്&#x200d; ഇരുവരും ഒപ്പം വേദി പങ്കിടുന്നതിനെ ട്രോളിയാണ് പോസ്റ്ററുകള്&#x200d; രംഗത്തെത്തിയിരിക്കുന്നത്. പി.കെ ശശിയും എ .കെ ബാലനും തമ്മില്&#x200d; ചിരിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>മണ്ണാര്&#x200d;ക്കാട്: ലൈംഗിക പീഡന ആരോപണത്തില്&#x200d; വിവാദത്തിലായ സി.പി.എം എം.എല്&#x200d;.എ പി.കെ ശശിയെയും മന്ത്രി എ.കെ ബാലനേയും പരിഹസിച്ച് പോസ്റ്ററുകള്&#x200d;.</p>
<p>ലൈംഗിക പീഡന പരാതിയില്&#x200d; പാര്&#x200d;ട്ടി അന്വേഷണം നേരിടുന്ന എംഎല്&#x200d;എ പി.കെ ശശിയും അന്വേഷണ കമ്മീഷന്&#x200d; അംഗം മന്ത്രി എ .കെ ബാലനും ഒരേ വേദി പങ്കിടുന്നതിനെ ട്രോളിയാണ് പോസ്റ്ററുകള്&#x200d; പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.</p>
<p>മണ്ണാര്&#x200d;ക്കാട് തച്ചമ്പാറയില്&#x200d; ഇന്ന് വൈകീട്ട് പരിപാടിയില്&#x200d; ഇരുവരും ഒപ്പം വേദി പങ്കിടുന്നതിനെ ട്രോളിയാണ് പോസ്റ്ററുകള്&#x200d; രംഗത്തെത്തിയിരിക്കുന്നത്.</p>
<p>പി.കെ ശശിയും എ .കെ ബാലനും തമ്മില്&#x200d; ചിരിക്കുന്ന പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. മണ്ണാര്&#x200d;ക്കാട് പ്രത്യക്ഷപ്പെട്ടു പോസ്റ്ററില്&#x200d; &#8216;പ്രതിയും അന്വേഷണ ഉദ്യോഗസ്ഥനും നീതിദേവതയും ഒരേ വേദിയില്&#x200d;&#8217; എന്ന പരിഹാസ വാചകം എഴുതിയിട്ടുമുണ്ട്. &#8220;നാടകമേ ഉലക്കം&#8221;, &#8220;നിങ്ങള്&#x200d;ക്ക് ഈ പാര്&#x200d;ട്ടിയെ കുറിച്ച് ഒരു ചു്ക്കും അറിയി്ല്ല&#8221; തുടങ്ങിയ പരിഹാസ വാക്കുകളും പോസ്റ്ററിലുണ്ട്.</p>
<p>സിപിഐ വിട്ട് സിപിഎമ്മിലേക്ക് വരുന്നവര്&#x200d;ക്കുളള സ്വീകരണ ചടങ്ങിലാണ് ഇരുവരും പങ്കെടുക്കുക. മണ്ണാര്&#x200d;ക്കാട് തച്ചമ്പാറയില്&#x200d; വൈകിട്ട് 6 നാണ് പരിപാടി. തച്ചമ്പാറയിലും മണ്ണാര്&#x200d;ക്കാട് ബസ്റ്റാന്&#x200d;ഡ് പരിസരത്തും പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്&#x200d; നീക്കിത്തുടങ്ങിയിട്ടുണ്ട്. അതേസമയം പി.കെ ശശിക്ക് പരിപാടികളില്&#x200d; പങ്കെടുക്കുന്നതിന് വിലക്കൊന്നും ഏര്&#x200d;പ്പെടുത്തിയിട്ടില്ലെന്നും, ഇരുവരും വേദി പങ്കിടുന്നതില്&#x200d; തെറ്റില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sarcasam-poster-against-ak-balan-and-p-k-sasi-for-sharing-stage-troll.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പി.കെ ശശിക്കെതിരായ നടപടി വൈകുന്നു; പാര്&#x200d;ട്ടിക്കെതിരെ പാലക്കാട്ട് ഒരു വിഭാഗം നേതാക്കള്&#x200d; രംഗത്ത്</title>
		<link>https://www.chandrikadaily.com/dyfi-leaders-against-pk-sasi-pgk.html</link>
					<comments>https://www.chandrikadaily.com/dyfi-leaders-against-pk-sasi-pgk.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 14 Oct 2018 03:21:20 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[dyfi]]></category>
		<category><![CDATA[PK Shashi]]></category>
		<category><![CDATA[pk shashi mla]]></category>
		<category><![CDATA[SASI MLA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106860</guid>

					<description><![CDATA[പാലക്കാട്: സി.പി.എം ഷൊര്&#x200d;ണ്ണൂര്&#x200d; എം.എല്&#x200d;.എ പി.കെ ശശി ക്കെതിരായ ലൈംഗിക പീഡന പരാതിയില്&#x200d; പാര്&#x200d;ട്ടി നടപടി വൈകുന്നതില്&#x200d; അമര്&#x200d;ഷത്തില്&#x200d; പാലക്കാട്ടെ ഒരു വിഭാഗം പാര്&#x200d;ട്ടി നേതാക്കള്&#x200d; രംഗത്ത്. ശശിക്കെതിരായ പീഡന പരാതി അന്വേഷിക്കുന്നതിനേക്കാള്&#x200d;, പരാതിയില്&#x200d; ഗൂഢാലോച നടന്നെന്ന ആരോപണം അന്വേഷിക്കാനാണ് കമ്മീഷന് താല്&#x200d;പര്യം എന്നാണ് സിപിഎം -ഡിവൈഎഫ്‌ഐ നേതാക്കളുടെ ആരോപണം. അതേസമയം പരാതിക്കുമേല്&#x200d; നടപടിയുണ്ടായില്ലെങ്കില്&#x200d; ശശിക്കെതിരെ നിയമപരമായി നീങ്ങാനാണ് പരാതിക്കാരിയുടെും ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കളുടെയും നീക്കം. ഷൊര്&#x200d;ണ്ണൂര്&#x200d; എം.എല്&#x200d;.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് [&#8230;]]]></description>
										<content:encoded><![CDATA[<p>പാലക്കാട്: സി.പി.എം ഷൊര്&#x200d;ണ്ണൂര്&#x200d; എം.എല്&#x200d;.എ പി.കെ ശശി ക്കെതിരായ ലൈംഗിക പീഡന പരാതിയില്&#x200d; പാര്&#x200d;ട്ടി നടപടി വൈകുന്നതില്&#x200d; അമര്&#x200d;ഷത്തില്&#x200d; പാലക്കാട്ടെ ഒരു വിഭാഗം പാര്&#x200d;ട്ടി നേതാക്കള്&#x200d; രംഗത്ത്. ശശിക്കെതിരായ പീഡന പരാതി അന്വേഷിക്കുന്നതിനേക്കാള്&#x200d;, പരാതിയില്&#x200d; ഗൂഢാലോച നടന്നെന്ന ആരോപണം അന്വേഷിക്കാനാണ് കമ്മീഷന് താല്&#x200d;പര്യം എന്നാണ് സിപിഎം -ഡിവൈഎഫ്‌ഐ നേതാക്കളുടെ ആരോപണം. അതേസമയം പരാതിക്കുമേല്&#x200d; നടപടിയുണ്ടായില്ലെങ്കില്&#x200d; ശശിക്കെതിരെ നിയമപരമായി നീങ്ങാനാണ് പരാതിക്കാരിയുടെും ഒരു വിഭാഗം ഡിവൈഎഫ്‌ഐ നേതാക്കളുടെയും നീക്കം.</p>
<p>ഷൊര്&#x200d;ണ്ണൂര്&#x200d; എം.എല്&#x200d;.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിതാ നേതാവ് നല്&#x200d;കിയ ലൈംഗിക പീഡന പരാതി ഇന്നലെ സി.പി.എം സംസ്ഥാന കമ്മിറ്റിയും പരിഗണിച്ചിരുന്നില്ല. അന്വേഷണ റിപ്പോര്&#x200d;ട്ട് പൂര്&#x200d;ത്തിയായില്ലെന്ന ന്യായവാദമാണ് ഇതിന് സി.പി.എം നല്&#x200d;കുന്നത്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എ.കെ ബാലനും പി.കെ ശ്രീമതിയും ആഴ്ചകള്&#x200d;ക്ക് മുമ്പ് തന്നെ മൊഴിയെടുപ്പ് പൂര്&#x200d;ത്തിയാക്കി, അന്വേഷണ റിപ്പോര്&#x200d;ട്ട് തയാറാക്കിയെന്നാണ് സൂചന. പി.കെ ശശി കുറ്റക്കാരനാണെന്ന് അന്വേഷണ കമ്മീഷന്&#x200d; അംഗങ്ങള്&#x200d; പരോക്ഷമായി പറഞ്ഞിരുന്നു. എന്നാല്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ട് തയ്യാറായിട്ടില്ലെന്നും ഇനിയും മൊഴി എടുക്കാനുണ്ടെന്നും വിശദീകരിച്ച് റിപ്പോര്&#x200d;ട്ട് പൂഴ്ത്താനാണ് സി.പി.എം നീക്കം.</p>
<p>അടുത്തമാസമാണ് ഇനി സംസ്ഥാന കമ്മിറ്റി കൂടുന്നത്. അതിന് മുമ്പ് സമവായ നീക്കത്തിനാണ് സി.പി.എം ശ്രമിക്കുന്നത്. റിപ്പോര്&#x200d;ട്ട് സംസ്ഥാന കമ്മിറ്റി ചര്&#x200d;ച്ചക്കെടുത്താല്&#x200d; പി.കെ ശശിക്കെതിരെ നടപടി എടുക്കേണ്ടി വരും. ഇത് ഒഴിവാക്കാന്&#x200d; അവസാനവട്ട ശ്രമമാണ് സംസ്ഥാന നേതാക്കള്&#x200d; ഇടപെട്ട് നടത്തുന്നതെന്നാണ് സൂചന. ശശിക്കെതിരെ നടപടി എടുക്കുകയും പിന്നീട് ശശി എം.എല്&#x200d;.എ ആയി തുടരുകയും ചെയ്യുന്നത് സി.പി.എമ്മിന് രാഷ്ട്രീയമായി പ്രതിസന്ധി ഉണ്ടാക്കും. പ്രത്യേകിച്ചും നിയമസഭാ സമ്മേളനം നടക്കുമ്പോള്&#x200d;. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, പാര്&#x200d;ട്ടി നേതാവിനെതിരെ ലൈംഗിക പീഡന പരാതിയില്&#x200d; നടപടി ഉണ്ടായാല്&#x200d; എതിരാളികള്&#x200d; രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുമെന്ന ഭീതി സി.പി.എമ്മിനുണ്ട്.</p>
<p>ഒരു സ്ത്രീ നല്&#x200d;കിയ പരാതിയില്&#x200d; കോണ്&#x200d;ഗ്രസ് നേതാവും കോവളം എം.എല്&#x200d;.എയുമായ എ.വിന്&#x200d;സന്റിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എം.എല്&#x200d;.എയെ ജയിലലടക്കാന്&#x200d; ജാമ്യമില്ലാ വകുപ്പുകള്&#x200d; ചേര്&#x200d;ത്താണ് പൊലീസ് കേസെടുത്തത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവ് പൊലീസില്&#x200d; പരാതി നല്&#x200d;കിയാല്&#x200d; ഇതേ രീതി തന്നെ പി.കെ ശശി വിഷയത്തിലും സര്&#x200d;ക്കാരിന് സ്വീകരിക്കേണ്ടിവരും. ഇതൊഴിവാക്കാനുള്ള നാടകമായിരുന്നു സെക്രട്ടറിയേറ്റ് അംഗങ്ങളുടെ അന്വേഷണ പ്രഹസനമെന്നും ആക്ഷേപമുയരുന്നുണ്ട്.</p>
<p>ഷൊര്&#x200d;ണൂര്&#x200d; എം.എല്&#x200d;.എ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയംഗമായ യുവതി കഴിഞ്ഞ ഓഗസ്റ്റ് 14നാണ് സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്&#x200d;കുന്നത്. എം.എല്&#x200d;.എ അപമര്യാദയായി പെരുമാറിയെന്നന്നും ഡി.വൈ.എഫ്.ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്&#x200d; ആവശ്യപ്പെട്ടുവെന്നുമായിരുന്നു പരാതി. പാര്&#x200d;ട്ടി ഓഫീസില്&#x200d; വെച്ച് പീഡിപ്പിക്കാന്&#x200d; ശ്രമിച്ചെന്നും പരാതിയിലുണ്ട്. എം.എല്&#x200d;.എ ഫോണ്&#x200d; വിളിച്ചതിന്റെ ഓഡിയോ ടേപ്പ് ഉള്&#x200d;പ്പെടെ തെളിവുകളോടെയാണ് യുവതി പരാതി നല്&#x200d;കിയത്.</p>
<p>2017 ഡിസംബറിലാണ് പരാതിക്കിടയായ സംഭവങ്ങള്&#x200d; നടന്നത്. ഡി.വൈ.എഫ്.ഐ, സി.പി.എം ജില്ലാ കമ്മിറ്റികളില്&#x200d; പരാതി എത്തിയെങ്കിലും യുവതിയെ പിന്തിരിപ്പിക്കാനായിരുന്നു ശ്രമം. തുടര്&#x200d;ന്നാണ് പരാതി എഴുതി സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് നല്&#x200d;കി. എന്നാല്&#x200d; രണ്ടാഴ്ച കാത്തിരുന്നിട്ടും മറുപടി ലഭിക്കാതായതോടെ പരാതിയുടെ കോപ്പി ജനറല്&#x200d; സെക്രട്ടറിക്കും പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനും മെയില്&#x200d; വഴി നല്&#x200d;കി. സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരി പരാതി ലഭിച്ചതായി സ്ഥിരീകരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dyfi-leaders-against-pk-sasi-pgk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശി എം.എല്&#x200d;.എക്കെതിരെ ദേശീയ വനിതാ കമീഷന്&#x200d; സ്വമേധയാ കേസെടുത്തു; രേഖ ശര്&#x200d;മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും</title>
		<link>https://www.chandrikadaily.com/national-womens-commission-books-sasi-mla.html</link>
					<comments>https://www.chandrikadaily.com/national-womens-commission-books-sasi-mla.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 06 Sep 2018 04:58:23 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[mc josephine]]></category>
		<category><![CDATA[national womens commission]]></category>
		<category><![CDATA[rekha sharma]]></category>
		<category><![CDATA[SASI MLA]]></category>
		<category><![CDATA[state women commission]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101818</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: ലൈംഗിക ആരോപണത്തില്&#x200d; പി.കെ. ശശി എം.എല്&#x200d;.എക്കെതിരെ ദേശീയ വനിതാ കമീഷന്&#x200d; സ്വമേധയാ കേസെടുത്തു. മാധ്യമ വാര്&#x200d;ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് ദേശീയ വനിതാ കമീഷന്&#x200d; അധ്യക്ഷ രേഖാ ശര്&#x200d;മ വ്യക്തമാക്കി. പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്&#x200d; സ്വമേധയാ കേസെടുക്കാനാവില്ലെന്ന് സംസ്ഥാന വനിതാ കമീഷന്&#x200d; അധ്യക്ഷ എം.സി ജോസഫൈന്&#x200d; പ്രതികരിച്ചതിന് പിന്നാലെയാണ് ദേശീയ വനിതാ കമീഷന്റെ നടപടി. സംഭവത്തില്&#x200d; ദേശീയ വനിതാ കമീഷന്&#x200d; അധ്യക്ഷ രേഖ ശര്&#x200d;മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും സംഭവത്തില്&#x200d; സ്വമേധയാ കേസെടുക്കാനികില്ലെന്ന് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ലൈംഗിക ആരോപണത്തില്&#x200d; പി.കെ. ശശി എം.എല്&#x200d;.എക്കെതിരെ ദേശീയ വനിതാ കമീഷന്&#x200d; സ്വമേധയാ കേസെടുത്തു. മാധ്യമ വാര്&#x200d;ത്തകളുടെ അടിസ്ഥാനത്തിലാണ് സ്വമേധയാ കേസെടുത്തതെന്ന് ദേശീയ വനിതാ കമീഷന്&#x200d; അധ്യക്ഷ രേഖാ ശര്&#x200d;മ വ്യക്തമാക്കി. പി.കെ. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്&#x200d; സ്വമേധയാ കേസെടുക്കാനാവില്ലെന്ന് സംസ്ഥാന വനിതാ കമീഷന്&#x200d; അധ്യക്ഷ എം.സി ജോസഫൈന്&#x200d; പ്രതികരിച്ചതിന് പിന്നാലെയാണ് ദേശീയ വനിതാ കമീഷന്റെ നടപടി. സംഭവത്തില്&#x200d; ദേശീയ വനിതാ കമീഷന്&#x200d; അധ്യക്ഷ രേഖ ശര്&#x200d;മ കേരളത്തിലെത്തി പരാതിക്കാരിയുടെ മൊഴിയെടുക്കും</p>
<p>സംഭവത്തില്&#x200d; സ്വമേധയാ കേസെടുക്കാനികില്ലെന്ന് പറഞ്ഞ സംസ്ഥാന വനിതാ കമീഷന്&#x200d; അധ്യക്ഷ ജോസഫൈന്&#x200d; യുവതി പരാതി നല്&#x200d;കിയാല്&#x200d; കേസെടുക്കാമെന്ന് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പാര്&#x200d;ട്ടിക്ക് പരാതി കിട്ടിയിട്ടുണ്ടെങ്കില്&#x200d; പൊലീസിന് കൈമാറണമോ എന്ന് തീരുമാനിക്കേണ്ടത് പാര്&#x200d;ട്ടിയാണെന്നും ജോസഫൈന്&#x200d; വ്യക്തമാക്കിയിരുന്നു.</p>
<p>പാര്&#x200d;ട്ടിയും വനിതാ കമീഷനും രണ്ടും രണ്ടാണ്. യുവതിയുടെ പരാതി കമ്മീഷന് കിട്ടിയിട്ടില്ല. ഇപ്പോഴും ആരാണ് പരാതിക്കാരിയെന്ന് കമീഷന് അറിയില്ല. അതിനാല്&#x200d; തന്നെ സ്വമേധയാ കേസെടുക്കാനാവില്ല. യുവതിക്ക് പൊലീസില്&#x200d; പരാതി കൊടുക്കാമായിരുന്നിട്ടും അവര്&#x200d; അത് ചെയ്തിട്ടില്ലെന്നും ജോസഫൈന്&#x200d; ചൂണ്ടിക്കാട്ടിയിരുന്നു.</p>
<p>സി.പി.എം പാലക്കാട് ജില്ല സെക്രട്ടേറിയേറ്റ് അംഗം കൂടിയായ പി.കെ ശശിക്കെതിരെ ഡി.വൈ.എഫ്.ഐ വനിത നേതാവാണ് ലൈംഗിക പീഡന പരാതി നല്&#x200d;കിയത്. എം.എല്&#x200d;.എ ശാരീരികമായി പീഡിപ്പിച്ചെന്ന് കാണിച്ച് പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനും പരാതി നല്&#x200d;കിയിരുന്നു.</p>
<p>പാലക്കാട് ജില്ലാ കമ്മറ്റിക്കും സംസ്ഥാന കമ്മറ്റിക്കും പരാതി നല്&#x200d;കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ബൃന്ദ കാരാട്ടിന് പരാതി നല്&#x200d;കിയത്. തനിക്ക് പരാതി ലഭിച്ച കാര്യം ബൃന്ദാ കാരാട്ട് അവൈലബിള്&#x200d; പി.ബിയെ അറിയിക്കുകയും ചെയ്തു. തുടര്&#x200d;ന്ന് പരാതി അന്വേഷിച്ച് നടപടിയെടുക്കാന്&#x200d; കേന്ദ്ര നേതൃത്വം സംസ്ഥാന കമ്മറ്റിക്ക് നിര്&#x200d;ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/national-womens-commission-books-sasi-mla.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്ത്രീകളെയും നിയമത്തെയുംവെല്ലുവിളിക്കുന്ന സി.പി.എം</title>
		<link>https://www.chandrikadaily.com/editorial-about-cpim-mla-sasi-issue-on-06-08-2018.html</link>
					<comments>https://www.chandrikadaily.com/editorial-about-cpim-mla-sasi-issue-on-06-08-2018.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 05 Sep 2018 18:33:26 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[abuse]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[SASI MLA]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=101770</guid>

					<description><![CDATA[സി.പി.എം നേതാവും ഷൊര്&#x200d;ണൂര്&#x200d; നിയമസഭാഗവുമായ പി.കെ ശശിക്കെതിരെ ഉയര്&#x200d;ന്നുവന്നിരിക്കുന്ന ലൈംഗികാതിക്രമ പരാതിയിന്മേല്&#x200d; ആ പാര്&#x200d;ട്ടി സ്വീകരിച്ചിരിക്കുന്ന വൈരുധ്യാത്മകമായ നിലപാട് രാജ്യത്തെ സ്ത്രീ സമൂഹത്തിനും നീതികാംക്ഷിക്കുന്നവര്&#x200d;ക്കും പീഡിതര്&#x200d;ക്കും ഭരണഘടനാ-നിയമസംവിധാനങ്ങള്&#x200d;ക്ക് പൊതുവെയും തീരാകളങ്കം ചാര്&#x200d;ത്തുന്നതായിരിക്കുന്നു. ആറു മാസം മുമ്പ് പാലക്കാട് മണ്ണാര്&#x200d;ക്കാട്ടെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്&#x200d; നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് ചൊവ്വാഴ്ച മാത്രമാണ് മാധ്യമങ്ങളിലുടെ വിവരം പുറത്തുവരുന്നത്. യുവതിയുടെ പരാതിയില്&#x200d; നിയമസഭാംഗത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അടങ്ങിയിട്ടുള്ളത്. പാര്&#x200d;ട്ടി ഓഫീസില്&#x200d; വെച്ച് നേരിട്ടും ഫോണിലൂടെ നിരന്തരമായും ജില്ലാ കമ്മിറ്റി ഓഫീസില്&#x200d;വെച്ച് ഭീഷണി [&#8230;]]]></description>
										<content:encoded><![CDATA[<p>സി.പി.എം നേതാവും ഷൊര്&#x200d;ണൂര്&#x200d; നിയമസഭാഗവുമായ പി.കെ ശശിക്കെതിരെ ഉയര്&#x200d;ന്നുവന്നിരിക്കുന്ന ലൈംഗികാതിക്രമ പരാതിയിന്മേല്&#x200d; ആ പാര്&#x200d;ട്ടി സ്വീകരിച്ചിരിക്കുന്ന വൈരുധ്യാത്മകമായ നിലപാട് രാജ്യത്തെ സ്ത്രീ സമൂഹത്തിനും നീതികാംക്ഷിക്കുന്നവര്&#x200d;ക്കും പീഡിതര്&#x200d;ക്കും ഭരണഘടനാ-നിയമസംവിധാനങ്ങള്&#x200d;ക്ക് പൊതുവെയും തീരാകളങ്കം ചാര്&#x200d;ത്തുന്നതായിരിക്കുന്നു.</p>
<p>ആറു മാസം മുമ്പ് പാലക്കാട് മണ്ണാര്&#x200d;ക്കാട്ടെ സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസില്&#x200d; നടന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് ചൊവ്വാഴ്ച മാത്രമാണ് മാധ്യമങ്ങളിലുടെ വിവരം പുറത്തുവരുന്നത്. യുവതിയുടെ പരാതിയില്&#x200d; നിയമസഭാംഗത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അടങ്ങിയിട്ടുള്ളത്. പാര്&#x200d;ട്ടി ഓഫീസില്&#x200d; വെച്ച് നേരിട്ടും ഫോണിലൂടെ നിരന്തരമായും ജില്ലാ കമ്മിറ്റി ഓഫീസില്&#x200d;വെച്ച് ഭീഷണി സ്വരത്തിലും എം.എല്&#x200d;.എ പീഡിപ്പിച്ചതായാണ് പരാതിയിലുള്ളത്. ഇത് ശരിയാണെങ്കില്&#x200d; ഉടന്&#x200d;തന്നെ ഇയാള്&#x200d;ക്കെതിരെ സ്ത്രീ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം നടത്തേണ്ടതാണ്. പക്ഷേ തൊഴിലിടങ്ങളിലെ ലൈംഗിക പീഡനം സംബന്ധിച്ചുള്ള 2010ലെ നിയമത്തിന്റെ പഴുതുപയോഗിച്ച് പ്രതിയെ രക്ഷപ്പെടുത്താനുള്ള ഹീന മാര്&#x200d;ഗങ്ങളെക്കുറിച്ചാണ് സി.പി.എം നേതൃത്വവും ഇടതു സര്&#x200d;ക്കാരും തലപുകച്ചുകൊണ്ടിരിക്കുന്നതെന്നാണ് അവരുടെ പ്രതികരണങ്ങളില്&#x200d;നിന്ന് മനസ്സിലാവുന്നത്.</p>
<p>ഇതേസമയത്തുതന്നെയാണ് ഇരിഞ്ഞാലക്കുട ലോക്കല്&#x200d; കമ്മിറ്റിയംഗത്തിനെതിരെ എം.എല്&#x200d;.എ ഹോസ്റ്റലില്&#x200d;വെച്ച് പെണ്&#x200d;കുട്ടിയെ അപമാനിച്ചുവെന്ന പരാതിയും ഉയര്&#x200d;ന്നിരിക്കുന്നത്. അധികാരത്തിന്റെ തണല്&#x200d; ദുര്&#x200d;ബലരായ സ്ത്രീസമൂഹത്തെ പിച്ചിച്ചീന്താനുള്ളതാണെന്നാണോ കേരള മാര്&#x200d;ക്‌സിസ്റ്റുകള്&#x200d; ധരിച്ചുവശായിരിക്കുന്നത്? കമ്യൂണിസ്റ്റ് രീതിയനുസരിച്ച് ഇതിനെ ന്യായീകരിക്കാമെങ്കിലും ഇന്ത്യയുടെ നീതിന്യായ സംവിധാനത്തെയാണ് ഇക്കൂട്ടര്&#x200d; അതിനഗ്നമായി അപഹസിച്ചുകൊണ്ടിരിക്കുന്നത്.</p>
<p>ഡി.വൈ.എഫ്.ഐ ജില്ലാസമിതിയംഗമാണെന്നതിനാല്&#x200d; നീതി പ്രതീക്ഷിച്ചായിരിക്കാം ആദ്യം യുവതി പാര്&#x200d;ട്ടി നേതൃത്വത്തെ സമീപിച്ചത്. എന്നാല്&#x200d; ഒരു സഹപ്രവര്&#x200d;ത്തകയുടെ പരാതിയിന്മേല്&#x200d; ജില്ലയിലെയും സംസ്ഥാനത്തെയും സി.പി.എം നേതൃത്വങ്ങള്&#x200d; ക്രൂരവും കുറ്റകരവുമായ മൗനം അവലംബിച്ചുവെന്നാണ് മനസ്സിലാക്കേണ്ടത്. വാക്കാലുള്ള പരാതി പരിഗണിക്കാതെ വന്നപ്പോള്&#x200d; ആഗസ്റ്റ് 14ന്് യുവതി ജില്ലാനേതൃത്വത്തിനും സംസ്ഥാന നേതൃത്വത്തിനും രേഖാമൂലം പരാതി നല്&#x200d;കുകയായിരുന്നു. പരാതി കിട്ടിയെന്ന് ദേശീയ ജനറല്&#x200d; സെക്രട്ടറി സമ്മതിച്ചത് മാധ്യമ പ്രവര്&#x200d;ത്തകര്&#x200d; ചോദ്യം ഉന്നയിച്ചപ്പോള്&#x200d; മാത്രവും. യുവതി പാര്&#x200d;ട്ടിക്ക് പരാതി നല്&#x200d;കിയതുകൊണ്ട് തങ്ങള്&#x200d; അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്&#x200d; പറയുന്നത് മലയാളിയുടെ പ്രബുദ്ധതയെയും സാമാന്യബോധത്തെയും ചോദ്യം ചെയ്യുന്നതാണ്. സംസ്ഥാനത്തെ പൊലീസ് മേധാവിയുടെ ചുമതല കോടിയേരി ബാലകൃഷ്ണനാണോ ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; നല്&#x200d;കിയിട്ടുള്ളത്!</p>
<p>സി.പി.എം ജില്ലാസെക്രട്ടറിയേറ്റംഗം, സി.ഐ.ടി.യു ജില്ലാപ്രസിഡന്റ് പദവികളാണ് പി. ശശി പാര്&#x200d;ട്ടിയില്&#x200d; വഹിക്കുന്നതെങ്കിലും ഇരയായിരിക്കുന്നത് ഒരു ഇന്ത്യന്&#x200d; പൗരയാണെന്നതും പ്രതി നിയമസഭാംഗമാണെന്നതും തീര്&#x200d;ച്ചയായും ഭരണകൂടം മുഖവിലക്കെടുക്കേണ്ട ഗൗരവമായ ഘടകമാണ്. പാര്&#x200d;ട്ടി നേരിട്ട് നടത്തുന്ന കൊലപാതകങ്ങളെയടക്കം സ്വന്തമായി അന്വേഷിച്ച് കുറ്റക്കാര്&#x200d;ക്കെതിരെ നടപടിയെടുക്കുമെന്ന് മുമ്പും പറഞ്ഞിട്ട് എന്തുണ്ടായി? കണ്ണൂര്&#x200d; ജില്ലാസെക്രട്ടറിയും മുഖ്യമന്ത്രിയുടെ മുന്&#x200d;പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന പി.ശശിക്കെതിരെയും എറണാകുളം മുന്&#x200d;ജില്ലാസെക്രട്ടറി ഗോപി കോട്ടമുറിക്കലിനെതിരെയും പാര്&#x200d;ട്ടി സഹയാത്രികരില്&#x200d;നിന്ന് സമാനമായ പരാതിയുയര്&#x200d;ന്നപ്പോള്&#x200d; പൊലീസിന് കൈമാറാതെ സ്വന്തമായി അന്വേഷിച്ച പാര്&#x200d;ട്ടി അതിന്മേല്&#x200d; അവരെ ജനങ്ങളുടെ മറവിയെ മുതലാക്കി തിരിച്ചെടുക്കുകയായിരുന്നു. ഇനി തെറ്റു കണ്ടെത്തിയാല്&#x200d; രാജ്യത്തെ നിയമം അനുശാസിക്കുന്ന തരത്തിലുള്ള ശിക്ഷ കൊടുക്കാന്&#x200d; സി.പി.എമ്മിന് സ്വന്തമായി തടവറകളുണ്ടോ?</p>
<p>ലൈംഗികാരോപണത്തിന് വിധേയനായ മന്ത്രി സി.കെ ശശീന്ദ്രനെതിരെ പൊലീസ് നടത്തിയ അന്വേഷണത്തെ നിര്&#x200d;വീര്യമാക്കി, രാജിവെച്ചയാളെ തിരിച്ചെടുത്ത ചരിത്രവും ഇതേ ഇടതുപക്ഷത്തിനുള്ളതാണ്. മുമ്പ് സ്ത്രീ പീഡകരെ കയ്യാമംവെച്ച് നടത്തുമെന്ന് വീമ്പു പറഞ്ഞ മുന്&#x200d;മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ഇപ്പോഴത്തെ മൗനം ദുരൂഹതയുണര്&#x200d;ത്തുന്നു. ടീം സോളാര്&#x200d; അഴിമതിക്കേസിലെ പ്രതി സരിതനായര്&#x200d; ഉന്നയിച്ച ലൈംഗികാരോപണത്തിന്റെ വാലില്&#x200d;പിടിച്ച് നാട്ടിലെമ്പാടും കോലാഹലം സൃഷ്ടിച്ച് മുതലെടുപ്പിലൂടെ അധികാരത്തിലേറിയ സി.പി.എമ്മും ഇടതുപക്ഷവും സ്ത്രീ സുരക്ഷയെ തങ്ക ലിപികളിലാണ് അതിന്റെ പ്രകടനപത്രികയില്&#x200d; കുറിച്ചുവെച്ചിരുന്നത്. ഇത് വിശ്വസിച്ച് തങ്ങള്&#x200d;ക്ക് വോട്ടു നല്&#x200d;കിയവരെ പരിഹസിക്കുകയാണിപ്പോള്&#x200d; ഇടതുപക്ഷവും സര്&#x200d;ക്കാരും. കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചെന്ന പരാതിയില്&#x200d; കേസെടുത്തിട്ട് മാസങ്ങളായിട്ടും പ്രതിയെ അറസ്റ്റുചെയ്യാന്&#x200d; കൂട്ടാക്കാത്ത പൊലീസാണ് ഇവിടെയുള്ളത്. കെ.എസ്.യു, യുവമോര്&#x200d;ച്ചാ നേതാക്കള്&#x200d; നല്&#x200d;കിയ പരാതികളില്&#x200d; ശശിക്കെതിരെ ഡി.ജി.പി നടപടിക്ക് നിര്&#x200d;ദേശിച്ചിട്ടുണ്ടെങ്കിലും ബിഷപ്പ് കേസിലെ മാര്&#x200d;ഗംപോലും പാര്&#x200d;ട്ടി നേതാവിന്റെ കാര്യത്തില്&#x200d; സര്&#x200d;ക്കാര്&#x200d; അവലംബിക്കുമെന്ന ്ഇപ്പോള്&#x200d; കരുതാന്&#x200d;വയ്യ. പരാതിക്കാരി പരാതി നേരിട്ടുതന്നിട്ടില്ലെന്ന് ന്യായീകരിക്കുന്ന സംസ്ഥാന വനിതാകമ്മീഷന്&#x200d; അധ്യക്ഷ എം.സി ജോസഫൈന്&#x200d;, കമ്മീഷന്റെ നിയമാവലിയില്&#x200d; എവിടെയാണ് അങ്ങനെയൊരു വ്യവസ്ഥയുള്ളതെന്ന് കാട്ടിത്തരാനുള്ള തന്റേടം കാണിക്കണം. മാധ്യമ വാര്&#x200d;ത്തകളനുസരിച്ച് ശശിക്കെതിരെ കേസെടുക്കാന്&#x200d; പൊലീസിന് അധികാരമുണ്ടെന്ന റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കമാല്&#x200d;പാഷയുടെ അഭിപ്രായം സര്&#x200d;ക്കാര്&#x200d; അനുസരിക്കണം.</p>
<p>കേരളത്തെയും യുവാക്കളെയും ബാധിക്കുന്ന വിഷയങ്ങളില്&#x200d; ചോരപ്പുഴയൊഴുക്കിയുള്ള സമരങ്ങള്&#x200d;ക്ക് ചൂട്ടുപിടിച്ചിട്ടുള്ള ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഭീരുത്വ മുഖമാണ് സ്വന്തം സഹപ്രവര്&#x200d;ത്തകയുടെ പീഡന വിവരം ചോദിക്കുമെന്ന് ഭയന്ന് മാധ്യമ പ്രവര്&#x200d;ത്തകരില്&#x200d;നിന്ന് പാത്തും പതുങ്ങിയും കാറില്&#x200d;കയറി രക്ഷപ്പെടുന്നതിലൂടെ കേരളം കണ്ടത്. ഇത് അതീവ ദയനീയം തന്നെ. തങ്ങളുടെ നേതാവിന്റെ ഇര സ്വന്തം സംഘടനയുടെ ജില്ലാ ഭാരവാഹിയാണെന്നത് അവരുടെ ഉത്തരവാദിത്തം എത്രയോ മടങ്ങ് വര്&#x200d;ധിപ്പിക്കുന്നുവെന്ന് പാര്&#x200d;ട്ടി വിധേയത്വത്തിന്റെ ഇരുട്ടറക്കുള്ളിലിരിക്കുമ്പോള്&#x200d; അതിന്റെ നേതാക്കള്&#x200d;ക്ക് തിരിച്ചറിയാന്&#x200d; കഴിയുന്നുണ്ടാവില്ല. പ്രശ്‌നത്തില്&#x200d; പാര്&#x200d;ട്ടി അന്വേഷണം അതിന്റെ വഴിക്ക് നടക്കട്ടെ. സ്വകാര്യ പ്രശ്‌നങ്ങള്&#x200d; മാറ്റിവെച്ച് പൊതുപ്രവര്&#x200d;ത്തനത്തിലേര്&#x200d;പ്പെട്ട നമ്മുടെയെല്ലാം സഹോദരിക്കാണ് ഇവിടെ മാനനഷ്ടം സംഭവിച്ചിരിക്കുന്നത് എന്നതിനാല്&#x200d; പ്രതിയെ അറസ്റ്റുചെയ്യാനും ആരോപണം തെളിയുംവരെ തടവില്&#x200d;വെക്കാനും വേണ്ടിവന്നാല്&#x200d; നിയമസഭാംഗത്വം റദ്ദുചെയ്യിക്കാനും സി.പി.എം എന്ന തൊഴിലാളി പാര്&#x200d;ട്ടി ആര്&#x200d;ജവം കാട്ടണം. ശശി വിളമ്പിയ കമ്യൂണിസ്റ്റുകാരന്റെ ധീരതയും ഇടതുപക്ഷത്തിന്റെ നീതിബോധവും തെളിയിക്കാനുള്ള അപൂര്&#x200d;വാവസരമാണിത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-about-cpim-mla-sasi-issue-on-06-08-2018.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
