<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sasikala Natarajan &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sasikala-natarajan/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 07 Oct 2020 12:17:21 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sasikala Natarajan &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടിയുടെ ആസ്തി ആദായനികുതി വകുപ്പ് മരവിപ്പിച്ചു</title>
		<link>https://www.chandrikadaily.com/it-department-freezes-sasikala-s-assets.html</link>
					<comments>https://www.chandrikadaily.com/it-department-freezes-sasikala-s-assets.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 07 Oct 2020 12:17:21 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=159614</guid>

					<description><![CDATA[അവിഹിത സ്വത്തുസമ്പാദനക്കേസില്&#x200d; ശിക്ഷിക്കപ്പെട്ട് 2017 ഫെബ്രുവരി മുതല്&#x200d; പരപ്പന അഗ്രഹാര ജയിലില്&#x200d; കഴിയുകയാണ് ശശികല.]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട് മുന്&#x200d; മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയുടെ 2000 കോടിയുടെ ആസ്തി ആദായനികുതി വകുപ്പ് മരവിപ്പിച്ചു. ബിനാമി നിരോധന നിയമപ്രകാരമാണ് സ്വത്ത് മരവിപ്പിച്ചത്. രണ്ടിടങ്ങളിലായി സ്ഥിതിചെയ്യുന്ന 300 കോടിയുടെ ഭൂസ്വത്തുക്കളും മരവിപ്പിച്ച ആസ്തിയില്&#x200d; ഉള്&#x200d;പ്പെടുന്നുണ്ട്.</p>
<p>സിരുതാവൂര്&#x200d;, കോടനാട് എന്നിവിടങ്ങളിലാണ് ഈ വസ്തുവകകള്&#x200d; സ്ഥിതി ചെയ്യുന്നത്. ശശികല, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്&#x200d; എന്നിവരുടെ പേരിലാണ് ഈ ഭൂസ്വത്തുക്കളുള്ളത്. ആദായ നികുതി വകുപ്പിന്റെ ബിനാമി പ്രൊഹിബിഷന്&#x200d; വിഭാഗം ഈ വസ്തുവകകളുടെ പുറത്ത് നോട്ടീസ് പതിപ്പിച്ചു.</p>
<p>അവിഹിത സ്വത്തുസമ്പാദനക്കേസില്&#x200d; ശിക്ഷിക്കപ്പെട്ട് 2017 ഫെബ്രുവരി മുതല്&#x200d; പരപ്പന അഗ്രഹാര ജയിലില്&#x200d; കഴിയുകയാണ് ശശികല. അവരുടെ രണ്ട് ബന്ധുക്കളും സമാനമായ കേസില്&#x200d; ശിക്ഷിക്കപ്പെട്ട് ജയില്&#x200d; ശിക്ഷ അനുഭവിക്കുന്നുണ്ട്. 1997ലും 2014ലും ശശികല അവിഹിത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട് ജയിലില്&#x200d; കഴിഞ്ഞിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/it-department-freezes-sasikala-s-assets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭര്‍ത്താവിനെ കാണാന്‍ പരോള്‍ തേടി ശശികല</title>
		<link>https://www.chandrikadaily.com/vk-sasikala-wants-15-day-parole-to-meet-critically-ill-husband-m-natarajan.html</link>
					<comments>https://www.chandrikadaily.com/vk-sasikala-wants-15-day-parole-to-meet-critically-ill-husband-m-natarajan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 02 Oct 2017 15:49:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[sasikala]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=46157</guid>

					<description><![CDATA[ചെന്നൈ: അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണാന്‍ 15 ദിവസത്തെ പരോള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി. കെ ശശികല. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ ചെന്നൈയിലെ സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ് നടരാജന്‍. ഭര്‍ത്താവിന്റെ നില ഗുരുതരമായതോടെ ശശികലക്ക് ജാമ്യമനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്. കരള്‍മാറ്റ ശസ്ത്രക്രിയ നടക്കാനിരിക്കെ 75കാരനായ ദിനകരന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്&#x200d; കഴിയുന്ന ഭര്&#x200d;ത്താവ് നടരാജനെ കാണാന്&#x200d; 15 ദിവസത്തെ പരോള്&#x200d; നല്&#x200d;കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്&#x200d; ജനറല്&#x200d; സെക്രട്ടറി വി. കെ ശശികല. ഗുരുതരമായ കരള്&#x200d; രോഗത്തെ തുടര്&#x200d;ന്ന് കരള്&#x200d;മാറ്റ ശസ്ത്രക്രിയ നടത്താന്&#x200d; ചെന്നൈയിലെ സഹകരണ ആസ്പത്രിയില്&#x200d; ചികിത്സയിലാണ് നടരാജന്&#x200d;.<br />
ഭര്&#x200d;ത്താവിന്റെ നില ഗുരുതരമായതോടെ ശശികലക്ക് ജാമ്യമനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;. അനധികൃത സ്വത്തുസമ്പാദനക്കേസില്&#x200d; ജയില്&#x200d; ശിക്ഷയനുഭവിക്കുന്ന ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്. കരള്&#x200d;മാറ്റ ശസ്ത്രക്രിയ നടക്കാനിരിക്കെ 75കാരനായ ദിനകരന്&#x200d; ഭാര്യയെ കാണാന്&#x200d; ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്&#x200d;ന്നാണ് പരോളിന് അപേക്ഷ നല്&#x200d;കിയതെന്നാണ് മാധ്യമ റിപ്പോര്&#x200d;ട്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vk-sasikala-wants-15-day-parole-to-meet-critically-ill-husband-m-natarajan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദീപ ജയകുമാര്‍ തെരഞ്ഞെടുപ്പ് ഗോദയില്‍; ഉപതെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന് പ്രഖ്യാപനം</title>
		<link>https://www.chandrikadaily.com/jayalalithaas-niece-deepa-jayakumar-floats-mgr-amma-deepa-peravai.html</link>
					<comments>https://www.chandrikadaily.com/jayalalithaas-niece-deepa-jayakumar-floats-mgr-amma-deepa-peravai.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 24 Feb 2017 15:33:13 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[deepa jayakumar]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<category><![CDATA[tamilnadu]]></category>
		<category><![CDATA[tamilnaduchiefminister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21043</guid>

					<description><![CDATA[ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്‍ പുതിയ സംഘടന പ്രഖ്യാപിച്ചു. &#8216;എം.ജി.ആര്‍ അമ്മ പേരവൈ&#8217; എന്നാണ് സംഘടനയുടെ പേര്. ഉപതെരഞ്ഞെടുപ്പില്‍ അമ്മയുടെ മണ്ഡലമായ ആര്‍.കെ നഗറില്‍ മല്‍സരിക്കുമെന്നും ദീപ വ്യക്തമാക്കി. ജയയുടെ 69ാം പിറന്നാള്‍ ദിനത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എം.ജി.ആറിന്റെയും ജയലളിതയുടെയും ചിത്രമടങ്ങുന്ന പാര്‍ട്ടി പതാകയും അവര്‍ പുറത്തിറക്കി. അണ്ണാ ഡി.എം.കെയുടെ പൈതൃകം തിരിച്ചുപിടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ദീപ പറഞ്ഞു. &#8216;ജയലളിതയുടെ യഥാര്‍ത്ഥ പിന്‍ഗാമി താനാണ്. അണ്ണാ ഡി.എം.കെയെ ഗൂഢാലോചന സംഘത്തിന്റെ കയ്യില്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാര്&#x200d; പുതിയ സംഘടന പ്രഖ്യാപിച്ചു. &#8216;എം.ജി.ആര്&#x200d; അമ്മ പേരവൈ&#8217; എന്നാണ് സംഘടനയുടെ പേര്. ഉപതെരഞ്ഞെടുപ്പില്&#x200d; അമ്മയുടെ മണ്ഡലമായ ആര്&#x200d;.കെ നഗറില്&#x200d; മല്&#x200d;സരിക്കുമെന്നും ദീപ വ്യക്തമാക്കി. ജയയുടെ 69ാം പിറന്നാള്&#x200d; ദിനത്തില്&#x200d; സംഘടിപ്പിച്ച ചടങ്ങില്&#x200d; എം.ജി.ആറിന്റെയും ജയലളിതയുടെയും ചിത്രമടങ്ങുന്ന പാര്&#x200d;ട്ടി പതാകയും അവര്&#x200d; പുറത്തിറക്കി. അണ്ണാ ഡി.എം.കെയുടെ പൈതൃകം തിരിച്ചുപിടിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ദീപ പറഞ്ഞു. &#8216;ജയലളിതയുടെ യഥാര്&#x200d;ത്ഥ പിന്&#x200d;ഗാമി താനാണ്. അണ്ണാ ഡി.എം.കെയെ ഗൂഢാലോചന സംഘത്തിന്റെ കയ്യില്&#x200d; നിന്നു മോചിപ്പിക്കും. തമിഴ്‌നാട്ടില്&#x200d; ജനാധിപത്യം കൊലചെയ്യപ്പെട്ടു. അമ്മയുടെ സ്വപ്‌ന പദ്ധതികള്&#x200d; യാഥാര്&#x200d;ത്ഥ്യമാക്കാന്&#x200d; പോരാട്ടം തുടരും&#8217;- ജയലളിതയുടെ സഹോദരന്&#x200d; ജയകുമാറിന്റെ മകളായ ദീപ കൂട്ടിച്ചേര്&#x200d;ത്തു. ശശികലയെ രൂക്ഷമായി വിമര്&#x200d;ശിച്ച അവര്&#x200d; 33 വര്&#x200d;ഷം അമ്മയെ സേവിച്ചത് പാര്&#x200d;ട്ടി ജന.സെക്രട്ടറിയും മുഖ്യമന്ത്രിയും ആകാനുള്ള യോഗ്യതയല്ലെന്നും പറഞ്ഞു. പ്രവര്&#x200d;ത്തകരുടെ പിന്തുണയോടെ അണ്ണാ ഡി.എം.കെ പിടിച്ചെടുക്കുകയാണ് ദീപയുടെ ലക്ഷ്യമെന്നാണ് സൂചന. പുതിയ രാഷ്ട്രീയ പാര്&#x200d;ട്ടി രൂപീകരിക്കുമെന്ന പ്രഖ്യാപനത്തില്&#x200d; നിന്നും ദീപ പിറകോട്ടുപോയത് ഇതുമൂലമാണെന്നാണ് വിലയിരുത്തല്&#x200d;. തന്റെ കീഴില്&#x200d; പാര്&#x200d;ട്ടിയെ ഏകോപിപ്പിച്ച് കൊണ്ടുവരാനാണ് ദീപയുടെ ശ്രമം. ശശികലയെ പാര്&#x200d;ട്ടി സെക്രട്ടറിയാക്കാനുള്ള നീക്കത്തിനെതിരെ ആദ്യം പ്രതിഷേധമുയര്&#x200d;ന്നത് ആര്&#x200d;.കെ നഗര്&#x200d; മണ്ഡലത്തിലായിരുന്നു. അമ്മയുടെ പിന്&#x200d;ഗാമി ദീപയാണെന്നും ആര്&#x200d;കെ നഗറില്&#x200d; മല്&#x200d;സരിക്കണമെന്നും ഒരു വിഭാഗം അണികള്&#x200d; ദീപയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനു പിന്നാലെ രാഷ്ട്രീയ പ്രഖ്യാപനവുമായി ദീപ രംഗത്തെത്തിയിരുന്നു. ഉപതെരഞ്ഞെടുപ്പില്&#x200d; മല്&#x200d;സരിക്കുമെന്ന് ദീപ വ്യക്തമാക്കിയതോടെ ആര്&#x200d;.കെ നഗര്&#x200d; പിടിക്കുകയെന്നത് ശശികല ക്യാമ്പിന് വലിയ പ്രതിസന്ധിയാകും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayalalithaas-niece-deepa-jayakumar-floats-mgr-amma-deepa-peravai.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരു തിരിച്ചുവന്നാലും സ്വീകരിക്കുമെന്ന് ശശികല വിഭാഗം</title>
		<link>https://www.chandrikadaily.com/sasikalas-nephew-ttv-dinakaran-deputy-general-secretary-panneerselvam.html</link>
					<comments>https://www.chandrikadaily.com/sasikalas-nephew-ttv-dinakaran-deputy-general-secretary-panneerselvam.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 23 Feb 2017 14:46:43 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[sasikala]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20966</guid>

					<description><![CDATA[ചെന്നൈ: മാതൃസംഘടനയില്‍നിന്ന് പുറത്തുപോയ ആരു തിരിച്ചുവന്നാലും ഉപാധികളില്ലാതെ സ്വീകരിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയും ശശികല വിഭാഗം നേതാവുമായ ടി.ടി.വി ദിനകരന്‍. എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തെത്തി ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ പെട്ടെന്നു സ്ഥാനക്കയറ്റം ലഭിച്ചതല്ലെന്ന് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെ അദ്ദേഹം പറഞ്ഞു. അമ്മ(ജയലളിത) തന്നെ മുമ്പ് പല പദവികളിലും തന്നെ നിയമിച്ചിട്ടുണ്ട്. തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചതും എം.പിയാക്കിയതും അമ്മയാണ്. എ.ഐ.എ.ഡി.എം.കെയുടെ പുതിയ നേതൃത്വത്തിനെതിരെ ഒ പന്നീര്‍ശെല്‍വം [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: മാതൃസംഘടനയില്&#x200d;നിന്ന് പുറത്തുപോയ ആരു തിരിച്ചുവന്നാലും ഉപാധികളില്ലാതെ സ്വീകരിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ ഡപ്യൂട്ടി ജനറല്&#x200d; സെക്രട്ടറിയും ശശികല വിഭാഗം നേതാവുമായ ടി.ടി.വി ദിനകരന്&#x200d;. എ.ഐ.എ.ഡി.എം.കെ ആസ്ഥാനത്തെത്തി ഡപ്യൂട്ടി ജനറല്&#x200d; സെക്രട്ടറിയായി ഔദ്യോഗികമായി ചുമതലയേറ്റെടുത്ത ശേഷം നടത്തിയ വാര്&#x200d;ത്താ സമ്മേളനത്തില്&#x200d; സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പാര്&#x200d;ട്ടിയില്&#x200d; പെട്ടെന്നു സ്ഥാനക്കയറ്റം ലഭിച്ചതല്ലെന്ന് ചോദ്യങ്ങള്&#x200d;ക്ക് മറുപടി നല്&#x200d;കവെ അദ്ദേഹം പറഞ്ഞു. അമ്മ(ജയലളിത) തന്നെ മുമ്പ് പല പദവികളിലും തന്നെ നിയമിച്ചിട്ടുണ്ട്. തന്നെ തെരഞ്ഞെടുപ്പില്&#x200d; മത്സരിപ്പിച്ചതും എം.പിയാക്കിയതും അമ്മയാണ്. എ.ഐ.എ.ഡി.എം.കെയുടെ പുതിയ നേതൃത്വത്തിനെതിരെ ഒ പന്നീര്&#x200d;ശെല്&#x200d;വം സംസ്ഥാന വ്യാപക ക്യാമ്പയിന് ഒരുങ്ങുന്നുവെന്ന വാര്&#x200d;ത്തകള്&#x200d; ചൂണ്ടിക്കാട്ടിപ്പോള്&#x200d;, വഞ്ചകര്&#x200d; പാര്&#x200d;ട്ടിയില്&#x200d; മുമ്പും ഉണ്ടായിട്ടുണ്ടെന്നും അവരുടെ നീക്കങ്ങളെയെല്ലാം വിജയകരമായി മറികടക്കാന്&#x200d; പാര്&#x200d;ട്ടിക്ക് കഴിഞ്ഞിട്ടുണ്ടെന്നുമായിരുന്നു ദിനകരന്റെ മറുപടി.<br />
അനധികൃത സ്വത്തു സമ്പാദനക്കേസില്&#x200d; കുറ്റക്കാരിയാണെന്ന സുപ്രീംകോടതി വിധിയെതുടര്&#x200d;ന്ന് എ.ഐ.എ.ഡി.എം.കെ ഇടക്കാല ജനറല്&#x200d; സെക്രട്ടറിയായ വി.കെ ശശികലക്ക് ജയിലില്&#x200d; പോകേണ്ടി വന്നതോടെയാണ് ബന്ധു കൂടിയായ ടി.ടി.വി ദിനകരനെ ഡപ്യൂട്ടി ജനറല്&#x200d; സെക്രട്ടറിയായി നിയമിച്ചത്. നേരത്തെ ശശികലക്കൊപ്പം ദിനകരനേയും ജയലളിത പാര്&#x200d;ട്ടിയില്&#x200d;നിന്ന് പുറത്താക്കിയിരുന്നു. ശശികലയെ പിന്നീട് തിരിച്ചെടുത്തെങ്കിലും ദികരന്&#x200d; ഉള്&#x200d;പ്പെടെ മറ്റു നേതാക്കളെ അവര്&#x200d; അടുപ്പിച്ചിരുന്നില്ല. എന്നാല്&#x200d; ജയലളിതയുടെ മരണത്തിന്റെയും ഒ. പന്നീര്&#x200d;ശെല്&#x200d;വം ക്യാമ്പ് തുടക്കമിട്ട വിമത നീക്കത്തിന്റെയും പശ്ചാത്തലത്തിലാണ് പാര്&#x200d;ട്ടി ചുമതല ശശികല ദിനകരനെ ഏല്&#x200d;പ്പിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sasikalas-nephew-ttv-dinakaran-deputy-general-secretary-panneerselvam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്തു കൊണ്ട് ബി.ജെ.പി അണ്ണാഡി.എം.കെയ്ക്കു പിന്നാലെ</title>
		<link>https://www.chandrikadaily.com/why-the-bjp%e2%80%89needs-aiadmk-more-than-ever.html</link>
					<comments>https://www.chandrikadaily.com/why-the-bjp%e2%80%89needs-aiadmk-more-than-ever.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Feb 2017 17:44:25 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPanneerselvam]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[pm modi]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20306</guid>

					<description><![CDATA[ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ രാഷ്ട്രീയ പ്രതിസന്ധി വലിച്ചു നീട്ടിയതിനു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ വ്യക്തമായ കൈകടത്തലുകളുണ്ടെന്ന ആരോപണം നിലനില്‍ക്കെ എന്തു കൊണ്ട് എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ ഇടപെടല്‍ എന്ന ചോദ്യം പ്രസക്തമാവുകയാണ്. ശശികലയോടൊപ്പമുള്ള അണ്ണാഡി.എം.കെയോ, പന്നീര്‍ശെല്‍വത്തോടൊപ്പമുള്ള എ.ഐ.ഡി.എം.കെയോ എന്നതിനേക്കാള്‍ അണ്ണാഡി.എം.കെയുടെ പിന്തുണ ആര്‍ജ്ജിക്കുക എന്നതാണ് ബി.ജെ.പിയുടെ ആവശ്യം. ബി.ജെ.പിയുമായി നല്ല ബന്ധത്തിലല്ലാത്ത ശശികലയ്‌ക്കെതിരെ ഒ പന്നീര്‍ശെല്‍വത്തെ ഇളക്കി വിട്ടതിനു പിന്നിലെ ചേതോവികാരവും ഇതാണ്. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പിന്‍ഗാമിയെ ജൂലൈയില്‍ തെരഞ്ഞെടുക്കാനിരിക്കുന്നതാണ് ബി.ജെ.പിയെ അണ്ണാഡി.എം.കെയ്ക്കു പിന്നാലെ പോകാന്‍ പ്രേരിപ്പിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: തമിഴ്‌നാട്ടില്&#x200d; രാഷ്ട്രീയ പ്രതിസന്ധി വലിച്ചു നീട്ടിയതിനു പിന്നില്&#x200d; കേന്ദ്ര സര്&#x200d;ക്കാറിന്റെ വ്യക്തമായ കൈകടത്തലുകളുണ്ടെന്ന ആരോപണം നിലനില്&#x200d;ക്കെ എന്തു കൊണ്ട് എ.ഐ.എ.ഡി.എം.കെ രാഷ്ട്രീയത്തില്&#x200d; ബി.ജെ.പിയുടെ ഇടപെടല്&#x200d; എന്ന ചോദ്യം പ്രസക്തമാവുകയാണ്. ശശികലയോടൊപ്പമുള്ള അണ്ണാഡി.എം.കെയോ, പന്നീര്&#x200d;ശെല്&#x200d;വത്തോടൊപ്പമുള്ള എ.ഐ.ഡി.എം.കെയോ എന്നതിനേക്കാള്&#x200d; അണ്ണാഡി.എം.കെയുടെ പിന്തുണ ആര്&#x200d;ജ്ജിക്കുക എന്നതാണ് ബി.ജെ.പിയുടെ ആവശ്യം. ബി.ജെ.പിയുമായി നല്ല ബന്ധത്തിലല്ലാത്ത ശശികലയ്‌ക്കെതിരെ ഒ പന്നീര്&#x200d;ശെല്&#x200d;വത്തെ ഇളക്കി വിട്ടതിനു പിന്നിലെ ചേതോവികാരവും ഇതാണ്. രാഷ്ട്രപതി പ്രണബ് മുഖര്&#x200d;ജിയുടെ പിന്&#x200d;ഗാമിയെ ജൂലൈയില്&#x200d; തെരഞ്ഞെടുക്കാനിരിക്കുന്നതാണ് ബി.ജെ.പിയെ അണ്ണാഡി.എം.കെയ്ക്കു പിന്നാലെ പോകാന്&#x200d; പ്രേരിപ്പിക്കുന്ന ഘടകം. എം.പിമാരും എം.എല്&#x200d;.എമാരും ഉള്&#x200d;പ്പെടുന്ന ഇലക്ട്രല്&#x200d; കോളീജിയത്തില്&#x200d; ബി.ജെ.പിയ്‌ക്കോ, എന്&#x200d;.ഡി.എയ്‌ക്കോ വ്യക്തമായ ഭൂരിപക്ഷമില്ലാത്തതാണ് പാര്&#x200d;ട്ടിയെ പ്രാദേശിക രാഷ്ട്രീയ കക്ഷിക്കു പിന്നാലെ നടക്കാന്&#x200d; പ്രേരിപ്പിക്കുന്നത്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്&#x200d; പ്രതിപക്ഷവുമായി ഐക്യത്തിലെത്താത്ത സാഹചര്യമുണ്ടായാല്&#x200d; എന്&#x200d;.ഡി.എ സഖ്യത്തിലില്ലാത്ത എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി എന്നീ കക്ഷികളുടെ പിന്തുണ ബി.ജെ.പിക്ക് അതിനിര്&#x200d;ണായകമാവും. പ്രതിപക്ഷം സ്ഥാനാര്&#x200d;ത്ഥിയെ പ്രഖ്യാപിച്ചാല്&#x200d; ബി.ജെ.പിയ്ക്ക് ഭൂരിപക്ഷത്തിന് 1,70,000 വോട്ടുകളുടെ കുറവാണ് ഉണ്ടാവുക. എന്&#x200d;.ഡി.എ സഖ്യത്തിന് 75,000 വോട്ടുകളുടെ കുറവും. അണ്ണാഡി.എം.കെയ്ക്ക് 58,984 വോട്ടുകളുള്ളതിനാല്&#x200d; ഇത് ബി.ജെ.പിയെ സംബന്ധിച്ച് ചെറുതല്ലാത്ത സഹായമാവും. ശശികലയ്‌ക്കെതിരെ പോരിനിറങ്ങും മുമ്പ് പന്നീര്&#x200d;ശെല്&#x200d;വം കേന്ദ്രത്തിലെ ബി.ജെ.പി നേതാക്കളുടെ പിന്തുണ തേടിയതും ഈ സാഹചര്യത്തിലാണ്. ശശികല പക്ഷത്തെ ഇ പളനി സ്വാമി മുഖ്യമന്ത്രിയായ സ്ഥിതിക്ക് ഇനി കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതകള്&#x200d; ചൂണ്ടിക്കാട്ടി ശശികല പക്ഷത്തെ ചൂണ്ടയിടാനാവും വരും ദിനങ്ങളില്&#x200d; ബി.ജെ.പി ശ്രമിക്കുക. 2012ല്&#x200d; യു.പി.എ സ്ഥാനാര്&#x200d;ത്ഥിയായിരുന്ന പ്രണബ് മുഖര്&#x200d;ജിക്കെതിരെ പി.എ സാംഗ്മയെ രാഷ്ട്രപതി സ്ഥാനാര്&#x200d;ത്ഥിയായി എ.ഐ.എ.ഡി.എം.കെയും ബി.ജെ.ഡിയുമാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ബി.ജെ.പി സാംഗ്മയെ പിന്തുണക്കുകയായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/why-the-bjp%e2%80%89needs-aiadmk-more-than-ever.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒ.പി.എസ് ക്യാമ്പില്‍ അമ്പരപ്പ്; ഘര്‍വാപസി സൂചന നല്‍കി പാണ്ഡ്യരാജന്‍</title>
		<link>https://www.chandrikadaily.com/how-the-mood-see-sawed-in-ops-camp.html</link>
					<comments>https://www.chandrikadaily.com/how-the-mood-see-sawed-in-ops-camp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Feb 2017 17:26:03 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPanneerselvam]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<category><![CDATA[tamilnaduchiefminister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=20303</guid>

					<description><![CDATA[ചെന്നൈ: ശശികലക്കെതിരായ പോരാട്ടം തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം. അതേ സമയം ജയലളിതയുടെ നിഴലായി നടന്നു മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവെച്ച ഒ.പി.എസ് എന്ന പന്നീര്‍ശെല്‍വം പാര്‍ട്ടിയില്‍ ശശികല പക്ഷത്തിനെതിരെ കലാപവുമായി പുറത്തു വന്നെങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാതലത്തില്‍ നിരായുധനായ അവസ്ഥയിലാണ്. ശശികലയുടെ ആശിര്‍വാദത്തോടെ എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ സ്വന്തം ക്യാമ്പില്‍ തന്നെ വിള്ളല്‍ വീഴുമെന്ന് ഒ.പി.എസ് ഭയക്കുന്നുണ്ട്. പളനി സ്വാമി പാര്‍ട്ടിക്കുള്ളില്‍ സ്വീകാര്യനായതിനാല്‍ ശശികലയ്‌ക്കെതിരായ വികാരം അദ്ദേഹത്തിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇല്ലെന്നത് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ശശികലക്കെതിരായ പോരാട്ടം തുടരുമെന്ന് മുന്&#x200d; മുഖ്യമന്ത്രി ഒ പന്നീര്&#x200d;ശെല്&#x200d;വം. അതേ സമയം ജയലളിതയുടെ നിഴലായി നടന്നു മുഖ്യമന്ത്രി പദത്തിലേക്ക് ചുവടുവെച്ച ഒ.പി.എസ് എന്ന പന്നീര്&#x200d;ശെല്&#x200d;വം പാര്&#x200d;ട്ടിയില്&#x200d; ശശികല പക്ഷത്തിനെതിരെ കലാപവുമായി പുറത്തു വന്നെങ്കിലും പുതിയ സംഭവ വികാസങ്ങളുടെ പശ്ചാതലത്തില്&#x200d; നിരായുധനായ അവസ്ഥയിലാണ്. ശശികലയുടെ ആശിര്&#x200d;വാദത്തോടെ എടപ്പാടി പളനിസ്വാമി തമിഴ്‌നാട് മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ സ്വന്തം ക്യാമ്പില്&#x200d; തന്നെ വിള്ളല്&#x200d; വീഴുമെന്ന് ഒ.പി.എസ് ഭയക്കുന്നുണ്ട്. പളനി സ്വാമി പാര്&#x200d;ട്ടിക്കുള്ളില്&#x200d; സ്വീകാര്യനായതിനാല്&#x200d; ശശികലയ്‌ക്കെതിരായ വികാരം അദ്ദേഹത്തിനെതിരെ പാര്&#x200d;ട്ടി പ്രവര്&#x200d;ത്തകര്&#x200d;ക്കിടയില്&#x200d; ഇല്ലെന്നത് ഒ.പി.എസിന് പ്രതിസന്ധിയിലാക്കുന്നുണ്ട്. ശശികല ക്യാമ്പില്&#x200d; നിന്നും പന്നീര്&#x200d;ശെല്&#x200d;വത്തോടൊപ്പം ചേര്&#x200d;ന്ന ഒ പാണ്ഡ്യരാജന്&#x200d; ശശികല പക്ഷത്തേക്കു തന്നെ തിരികെ പോകുമെന്ന സൂചന നല്&#x200d;കിക്കഴിഞ്ഞു. പാര്&#x200d;ട്ടിയില്&#x200d; യാതൊരു അഭിപ്രായ വ്യത്യാസമില്ലെന്നും, പാര്&#x200d;ട്ടി യോജിച്ചു നില്&#x200d;ക്കണമെന്നത് അമ്മയുടെ (ജയലളിത) ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം പന്നീര്&#x200d;ശെല്&#x200d;വമൊഴികെ ആര്&#x200d;ക്കും പാര്&#x200d;ട്ടിയിലേക്കു തിരിച്ചു വരാമെന്നായിരുന്നു ശശികലയുടെ വിശ്വസ്ഥനായ സി രാജശേഖറിന്റെ പ്രതികരണം. പന്നീര്&#x200d;ശെല്&#x200d;വം പാര്&#x200d;ട്ടിയെ വഞ്ചിച്ചവനാണെന്നും അദ്ദേഹം പറഞ്ഞു. നിലവില്&#x200d; 11 എം.എല്&#x200d;.എമാരുടേയും 11 എം.പിമാരുടേയും മാത്രം പിന്തുണയാണ് പന്നീര്&#x200d;ശെല്&#x200d;വത്തിനുള്ളത്. അതിനിടെ എം.പിമാരെ തിരികെ ശശികല പക്ഷത്തേക്കു തന്നെ മടക്കിക്കൊണ്ടുവരുന്നതിനായി ടി.ടി.വി ദിനകരന്&#x200d; മധ്യസ്ഥ ചര്&#x200d;ച്ചകള്&#x200d;ക്കു തുടക്കമിട്ടതായാണ് വിവരം. ജയലളിത പാര്&#x200d;ട്ടിയില്&#x200d; നിന്നും പുറത്താക്കിയിരുന്ന ശശികലയുടെ സഹോദരിയുടെ മകന്&#x200d; ടി.ടി.വി ദിനകരനെ കഴിഞ്ഞ ദിവസം ശശികല പാര്&#x200d;ട്ടിയില്&#x200d; തിരിച്ചെടുക്കുകയും ഡെപ്യൂട്ടി ജനറല്&#x200d; സെക്രട്ടറിയായി നിയമിക്കുകയും ചെയ്തിരുന്നു. ജയലളിതയുടെ വിയോഗത്തോടെ മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ഒപിഎസ്സിനെ തല്&#x200d;സ്ഥാനത്ത് നിന്നും നീക്കി ശശികല മുഖ്യമന്ത്രിയാകാന്&#x200d; നടത്തിയ നീക്കങ്ങളാണ് സംസ്ഥാനത്തെ അധികാര വടംവലിക്ക് മുഖ്യകാരണം. ശശികലയ്‌ക്കെതിരെ തുറന്നടിച്ച് ഒ പന്നീര്&#x200d;ശെല്&#x200d;വം രംഗത്തെത്തിയതോടെ അണ്ണാ ഡിഎംകെയിലെ കലാപം പരസ്യമായത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/how-the-mood-see-sawed-in-ops-camp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാര്‍ രൂപീകരണം: തമിഴ് രാഷ്ട്രീയത്തില്‍ അനിശ്ചിതത്വം തുടരുന്നു</title>
		<link>https://www.chandrikadaily.com/vk-sasikala-o-panneerselvam-aiadmk-c-vidyasagar-rao-tamil-nadu-chief-minister.html</link>
					<comments>https://www.chandrikadaily.com/vk-sasikala-o-panneerselvam-aiadmk-c-vidyasagar-rao-tamil-nadu-chief-minister.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 12 Feb 2017 18:54:14 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<category><![CDATA[tamilnaduchiefminister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19917</guid>

					<description><![CDATA[ചെന്നൈ: ഭരണകക്ഷിയിലെ ആഭ്യന്തര കലഹത്തെതുടര്‍ന്ന് സംഘര്‍ഷഭരിതമായ തമിഴ് രാഷ്ട്രീയത്തില്‍ പ്രതിസന്ധിക്ക് ഇനിയും അയവു വന്നില്ല. ഒ പന്നീര്‍ശെല്‍വം കലാപക്കൊടി ഉയര്‍ത്തി അഞ്ചുദിവസം പിന്നിടുമ്പോഴും സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അവധി ദിനമായതിനാല്‍ രാജ്ഭവനില്‍ നിന്ന് കാര്യമായ വാര്‍ത്തകളൊന്നും പുറത്തുവരാതിരുന്ന ഇന്നലെ അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ പാര്‍പ്പിച്ച കൂവത്തൂര്‍ ഗോള്‍ഡന്‍ ബേ റിസോര്‍ട്ട് ആയിരുന്നു ശ്രദ്ധാ കേന്ദ്രം. ശശികല ഇന്നലെയും റിസോര്‍ട്ടിലെത്തി എം.എല്‍.എമാരുമായി കൂടിക്കാഴ്ച നടത്തി. കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വം എം.എല്‍എമാരെ കാണാന്‍ റിസോര്‍ട്ടില്‍ എത്തുമെന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: ഭരണകക്ഷിയിലെ ആഭ്യന്തര കലഹത്തെതുടര്&#x200d;ന്ന് സംഘര്&#x200d;ഷഭരിതമായ തമിഴ് രാഷ്ട്രീയത്തില്&#x200d; പ്രതിസന്ധിക്ക് ഇനിയും അയവു വന്നില്ല. ഒ പന്നീര്&#x200d;ശെല്&#x200d;വം കലാപക്കൊടി ഉയര്&#x200d;ത്തി അഞ്ചുദിവസം പിന്നിടുമ്പോഴും സര്&#x200d;ക്കാര്&#x200d; രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. അവധി ദിനമായതിനാല്&#x200d; രാജ്ഭവനില്&#x200d; നിന്ന് കാര്യമായ വാര്&#x200d;ത്തകളൊന്നും പുറത്തുവരാതിരുന്ന ഇന്നലെ അണ്ണാ ഡി.എം.കെ എം.എല്&#x200d;.എമാരെ പാര്&#x200d;പ്പിച്ച കൂവത്തൂര്&#x200d; ഗോള്&#x200d;ഡന്&#x200d; ബേ റിസോര്&#x200d;ട്ട് ആയിരുന്നു ശ്രദ്ധാ കേന്ദ്രം.<br />
ശശികല ഇന്നലെയും റിസോര്&#x200d;ട്ടിലെത്തി എം.എല്&#x200d;.എമാരുമായി കൂടിക്കാഴ്ച നടത്തി. കാവല്&#x200d; മുഖ്യമന്ത്രി ഒ പന്നീര്&#x200d;ശെല്&#x200d;വം എം.എല്&#x200d;എമാരെ കാണാന്&#x200d; റിസോര്&#x200d;ട്ടില്&#x200d; എത്തുമെന്ന വാര്&#x200d;ത്തകള്&#x200d; പുറത്തുവന്നതോടെ സംഘര്&#x200d;ഷ ഭരിതമായ മണിക്കൂറുകളായിരുന്നു തമിഴകത്ത്. മാധ്യമപ്രവര്&#x200d;ത്തകരുടെ വന്&#x200d; പടതന്നെ വിവരം അറിഞ്ഞ് റിസോര്&#x200d;ട്ട് പരിസരത്ത് തമ്പടിച്ചു. ഇതിനിടെ എം.എല്&#x200d;.എമാരെ കാണണമെന്ന് ചില മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ആവശ്യപ്പെട്ടെങ്കിലും ശശികല ക്യാമ്പിലുള്ളവര്&#x200d; അനുവദിച്ചില്ല. ഇതോടെ റിസോര്&#x200d;ട്ടിനു മുന്നില്&#x200d; നേരിയ തോതിലുള്ള സംഘര്&#x200d;ഷമുണ്ടായി. പൊലീസിനൊപ്പം എ.ഐ.എ.ഡി.എം.കെ നേതൃത്വം ഏര്&#x200d;പ്പാട് ചെയ്തവരും ചേര്&#x200d;ന്നാണ് മാധ്യമങ്ങളെ തടഞ്ഞത്. ഇതില്&#x200d; പ്രതിഷേധിച്ച് മാധ്യമപ്രവര്&#x200d;ത്തകര്&#x200d; റിസോര്&#x200d;ട്ടിനുമുന്നില്&#x200d; കുത്തിയിരിപ്പ് സമരം നടത്തി.<br />
അതേസമയം മാധ്യമങ്ങളെ കാണാന്&#x200d; എം.എല്&#x200d;.എമാര്&#x200d; ആഗ്രഹിക്കുന്നില്ലെന്നും ഗോള്&#x200d;ഡന്&#x200d; ബേ റിസോര്&#x200d;ട്ട് സ്വകാര്യ സ്വത്തായതിനാല്&#x200d; അവര്&#x200d; ഏര്&#x200d;പ്പെടുത്തിയ സുരക്ഷാ ഉദ്യോഗസ്ഥരാണ് മാധ്യമങ്ങളെ തടഞ്ഞതെന്നുമുള്ള വാദവുമായി പൊലീസ് രംഗത്തെത്തി.<br />
ഇതിനിടെ മറ്റൊരു റിസോര്&#x200d;ട്ടിലുണ്ടായിരുന്ന എം.എല്&#x200d;.എമാരെക്കൂടി ഗോള്&#x200d;ഡന്&#x200d; ബേ റിസോര്&#x200d;ട്ടിലെത്തിച്ചു. പന്നീര്&#x200d;ശെല്&#x200d;വം എത്തിയാല്&#x200d; അകത്തുകടക്കാന്&#x200d; അനുവദിക്കില്ലെന്നും എന്തു വിലകൊടുത്തും ചെറുക്കുമെന്നുമുള്ള പ്രഖ്യാപനവുമായി എം.എല്&#x200d;. എ ഒ.എസ് മണിയന്&#x200d; രംഗത്തെത്തി. 127 എം.എല്&#x200d;.എമാരാണ് കൂവത്തൂരിലെ റിസോര്&#x200d;ട്ടിലുള്ളത്.<br />
വൈകീട്ട് മാധ്യമങ്ങളെ കണ്ട ശശികല, പന്നീര്&#x200d;ശെല്&#x200d;വം ക്യാമ്പിനെതിരെ ആഞ്ഞടിച്ചു. എ.ഐ.എ.ഡി. എം.കെ ഒരു കുടുംബം പോലെ തുടരുമെന്നും എം.എല്&#x200d;.എമാര്&#x200d;ക്കിടയില്&#x200d; അഭിപ്രായ വ്യത്യാസമില്ലെന്നും ശശികല പറഞ്ഞു. എം.എല്&#x200d;.എമാരെ താന്&#x200d; തടഞ്ഞുവെച്ചിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് അവര്&#x200d; റിസോര്&#x200d;ട്ടില്&#x200d; തങ്ങുന്നത്. ഫോണ്&#x200d; ഉള്&#x200d;പ്പെടെ എല്ലാ സൗകര്യങ്ങളും എം.എല്&#x200d;.എമാര്&#x200d; ഉപയോഗിക്കുന്നുണ്ട്. മറിച്ചുള്ള വാര്&#x200d;ത്തകള്&#x200d; തെറ്റാണ്. പാര്&#x200d;ട്ടിയില്&#x200d; പ്രശ്‌നങ്ങളുണ്ടാക്കാന്&#x200d; ചിലര്&#x200d; ശ്രമിക്കുന്നുണ്ട്. അത് ആരെന്ന് തനിക്കറിയാം. എതിരാളികള്&#x200d; പല ചതികളും പയറ്റും. എന്നാലും അവര്&#x200d; തോറ്റു പോകത്തേയുള്ളൂ. സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിന് ക്ഷണിക്കാത്ത ഗവര്&#x200d;ണറുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നും ശശികല കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vk-sasikala-o-panneerselvam-aiadmk-c-vidyasagar-rao-tamil-nadu-chief-minister.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;ക്ഷമ പരീക്ഷകരുത്&#8217;; ഗവര്‍ണര്‍ക്കെതിരെ ശശികല</title>
		<link>https://www.chandrikadaily.com/been-7-long-days-says-vk-sasikala-in-new-note-to-governor-10-points.html</link>
					<comments>https://www.chandrikadaily.com/been-7-long-days-says-vk-sasikala-in-new-note-to-governor-10-points.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 11 Feb 2017 09:29:58 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[aiadmk]]></category>
		<category><![CDATA[governer]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<category><![CDATA[tamilnadu]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19793</guid>

					<description><![CDATA[ചെന്നൈ: തമിഴ്നാട്ടില്‍ മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച് പോര് മുറുകുന്നതിനിടെ തമിഴ്‌നാട് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെതിരെ ആഞ്ഞടിച്ച് ശശികല നടരാജന്‍. ക്ഷമ പരീക്ഷകരുതെന്നും തമിഴ്‌നാടിന്റെ നന്മ കണക്കിലെടുത്ത് തീരുമാനം ഉടന്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയതിന് പിന്നാലെയാണ് പരോക്ഷ ഭീഷണിയുമായി ശശികല രംഗത്തെത്തിയത്. &#8221;അമ്മ ഒരുപാട് വെല്ലുവിളികള്‍ നേരിട്ട നേതാവാണ്. വെല്ലുവിളികള്‍ നേരിടേണ്ട സമയത്തിലൂടെയാണ് ഇപ്പോള്‍ നമ്മളും. ഭരണഘടനയില്‍ വിശ്വാസമുള്ളതിനാലാണ് ക്ഷമയോടെയിരിക്കുന്നത്. പക്ഷേ ക്ഷമയ്ക്കും ഒരു പരിധിയുണ്ട്. അതുകഴിഞ്ഞാല്‍ ആവശ്യമായതെന്താണോ അതു ചെയ്യും, ശശികല വ്യക്തമാക്കി. എല്ലാ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്നാട്ടില്&#x200d; മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച് പോര് മുറുകുന്നതിനിടെ തമിഴ്‌നാട് ഗവര്&#x200d;ണര്&#x200d; സി.വിദ്യാസാഗര്&#x200d; റാവുവിനെതിരെ ആഞ്ഞടിച്ച് ശശികല നടരാജന്&#x200d;. ക്ഷമ പരീക്ഷകരുതെന്നും തമിഴ്‌നാടിന്റെ നന്മ കണക്കിലെടുത്ത് തീരുമാനം ഉടന്&#x200d; അറിയിക്കണമെന്നും ആവശ്യപ്പെട്ട് ഗവര്&#x200d;ണര്&#x200d;ക്ക് കത്ത് നല്&#x200d;കിയതിന് പിന്നാലെയാണ് പരോക്ഷ ഭീഷണിയുമായി ശശികല രംഗത്തെത്തിയത്.<br />
&#8221;അമ്മ ഒരുപാട് വെല്ലുവിളികള്&#x200d; നേരിട്ട നേതാവാണ്. വെല്ലുവിളികള്&#x200d; നേരിടേണ്ട സമയത്തിലൂടെയാണ് ഇപ്പോള്&#x200d; നമ്മളും. ഭരണഘടനയില്&#x200d; വിശ്വാസമുള്ളതിനാലാണ് ക്ഷമയോടെയിരിക്കുന്നത്. പക്ഷേ ക്ഷമയ്ക്കും ഒരു പരിധിയുണ്ട്. അതുകഴിഞ്ഞാല്&#x200d; ആവശ്യമായതെന്താണോ അതു ചെയ്യും, ശശികല വ്യക്തമാക്കി. എല്ലാ എംഎല്&#x200d;എമാരും ഒന്നിച്ചുനില്&#x200d;ക്കണം. മറ്റുള്ളവരും അധികം താമസിക്കാതെ നമുക്കൊപ്പം ചേരും. ജയലളിത എന്നോടൊപ്പമുള്ളത്രയും കാലം ചിലരുടെ ഗൂഢാലോചനകളൊന്നും ഫലിക്കില്ല. പാര്&#x200d;ട്ടിയേയും സര്&#x200d;ക്കാരിനെയും നയിക്കേണ്ടത് എന്റെ ചുമതലയാണ്. ഒന്നരക്കോടി സഹോദരങ്ങളെയും സഹോദരിമാരെയും എനിക്കു നല്&#x200d;കിയിട്ടാണ് അമ്മ പോയത്- ശശികല പ്രവര്&#x200d;ത്തകരോടായി പറഞ്ഞു.</p>
<p>കാവല്&#x200d; മുഖ്യമന്ത്രി പനീര്&#x200d;സെല്&#x200d;വത്തിനു പിന്തുണയുമായി കൂടുതല്&#x200d; നേതാക്കള്&#x200d; എത്തുന്ന സാഹചര്യത്തിലാണ് ശശികലയുടെ പുതിയ നീക്കം.<br />
<img loading="lazy" class="alignnone wp-image-19796 size-full" src="https://www.chandrikadaily.com/wp-content/uploads/2017/02/sasikala-letter.jpg" alt="sasikala-letter" width="350" height="590" srcset="https://www.chandrikadaily.com/wp-content/uploads/2017/02/sasikala-letter.jpg 350w, https://www.chandrikadaily.com/wp-content/uploads/2017/02/sasikala-letter-178x300.jpg 178w, https://www.chandrikadaily.com/wp-content/uploads/2017/02/sasikala-letter-249x420.jpg 249w" sizes="(max-width: 350px) 100vw, 350px" /></p>
<p>നേരത്തെ, ഗവര്&#x200d;ണര്&#x200d;ക്കയച്ച കത്തില്&#x200d; ഭൂരിപക്ഷം തെളിയിക്കാന്&#x200d; അവസരം നല്&#x200d;കണമെന്ന് അറിയിച്ച കത്തില്&#x200d; തന്റെ സത്യപ്രതിജ്ഞാകാര്യത്തില്&#x200d; വേഗം നടപടി വേണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു.</p>
<p>ശശികലയ്ക്ക് ഒപ്പമായിരുന്ന വിദ്യാഭ്യാസമന്ത്രി കെ. പാണ്ഡ്യരാജന്&#x200d; പനീര്&#x200d;സെല്&#x200d;വത്തിനു പിന്തുണ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് വേഗം നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശശികല രംഗത്ത് എത്തിയിരിക്കുന്നത്.</p>
<p>അതേസമയം, രണ്ട് എംപിമാര്&#x200d; കൂടി പനീര്&#x200d;സെല്&#x200d;വത്തിനു പിന്തുണ പ്രഖ്യാപിച്ചു. കൂടുതല്&#x200d; കൊഴിഞ്ഞുപോകലുകള്&#x200d; തടഞ്ഞ് ഭരണം പിടിക്കാനാണ് ശശികലയുടെ പുതിയ നീക്കങ്ങള്&#x200d;.്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/been-7-long-days-says-vk-sasikala-in-new-note-to-governor-10-points.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാത്തിരിപ്പിന് വിരാമമില്ല; ശശികലക്ക് തിരിച്ചടിയെന്ന് സൂചന</title>
		<link>https://www.chandrikadaily.com/suspense-over-sasikalas-swearing-in-ops-says-please-wait-and-see.html</link>
					<comments>https://www.chandrikadaily.com/suspense-over-sasikalas-swearing-in-ops-says-please-wait-and-see.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Feb 2017 18:46:54 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPanneerselvam]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19762</guid>

					<description><![CDATA[ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. ശശികലയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കേണ്ടതില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നതെന്നാണ് സൂചന. അഴിമതികേസില്‍ പ്രതി ആയതിനാല്‍ ശശികലയുടെ തെരഞ്ഞെടുപ്പ് യോഗ്യതസംബന്ധിച്ചുപോലും വ്യക്തതയില്ല. ആറു മാസത്തിനകം ശശികല എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെടുമോ എന്ന കാര്യവും ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ല. അത്തരമൊരാളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഒരു സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത് എ.ഐ.എ.ഡി.എം.കെ ഭരണഘടനാ [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധി സംബന്ധിച്ച് ഗവര്&#x200d;ണര്&#x200d; വിദ്യാസാഗര്&#x200d; റാവു കേന്ദ്രത്തിന് റിപ്പോര്&#x200d;ട്ട് നല്&#x200d;കി. ശശികലയെ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; ക്ഷണിക്കേണ്ടതില്ലെന്നാണ് റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നതെന്നാണ് സൂചന. അഴിമതികേസില്&#x200d; പ്രതി ആയതിനാല്&#x200d; ശശികലയുടെ തെരഞ്ഞെടുപ്പ് യോഗ്യതസംബന്ധിച്ചുപോലും വ്യക്തതയില്ല. ആറു മാസത്തിനകം ശശികല എം.എല്&#x200d;.എ ആയി തെരഞ്ഞെടുക്കപ്പെടുമോ എന്ന കാര്യവും ഇപ്പോള്&#x200d; ഉറപ്പിച്ചു പറയാനാവില്ല. അത്തരമൊരാളെ സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; ക്ഷണിക്കാനാവില്ലെന്നും റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. റിപ്പോര്&#x200d;ട്ടിന്റെ പകര്&#x200d;പ്പ് ഒരു സ്വകാര്യ ചാനല്&#x200d; പുറത്തുവിട്ടു.<br />
ശശികലയെ പാര്&#x200d;ട്ടി ജനറല്&#x200d; സെക്രട്ടറിയായി തെരഞ്ഞെടുത്തത് എ.ഐ.എ.ഡി.എം.കെ ഭരണഘടനാ ചട്ടങ്ങള്&#x200d; പ്രകാരമല്ലെന്നും ഗവര്&#x200d;ണറുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നതായാണ് വിവരം. തമിഴ്‌നാട്ടില്&#x200d; നിലവില്&#x200d; ഭരണ ശൂന്യത നിലനില്&#x200d;ക്കുന്നില്ലെന്നാണ് ഗവര്&#x200d;ണറുടെ മറ്റൊരു വാദം. പന്നീര്&#x200d;ശെല്&#x200d;വം തന്നെയാണ് സംസ്ഥാന മുഖ്യമന്ത്രി. ഈ നില തുടരട്ടെ. നേതൃമാറ്റത്തിന് തിടുക്കം കാണിക്കേണ്ടതില്ലെന്നും ഗവര്&#x200d;ണറുടെ റിപ്പോര്&#x200d;ട്ടില്&#x200d; പറയുന്നു. അതേസമയം ഏറ്റവും വലിയ കക്ഷി ഭൂരിപക്ഷ തീരുമാനപ്രകാരം നിര്&#x200d;ദേശിച്ച വ്യക്തിയെ സര്&#x200d;ക്കാര്&#x200d; രൂപീകരണത്തിന് ക്ഷണിക്കേണ്ടെന്ന ഗവര്&#x200d;ണറുടെ നിലപാട് നിയമ യുദ്ധത്തിന് വഴിയൊരുക്കിയേക്കും.<br />
ശികലയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കത്തിനെതിരെ കാവല്&#x200d; മുഖ്യമന്ത്രി ഒ പന്നീര്&#x200d;ശെല്&#x200d;വം രംഗത്തെത്തിയതോടെ എ.ഐ.എ. ഡി.എം.കെയില്&#x200d; രൂപപ്പെട്ട ചേരിതിരിവ് മൂന്നാം ദിനവും രൂക്ഷമായി തുടരുകയാണ്. നിയുക്ത മുഖ്യമന്ത്രി വി.കെ ശശികലയും ബുധനാഴ്ച ഗവര്&#x200d;ണറുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയിരുന്നെങ്കിലും സര്&#x200d;ക്കാര്&#x200d; രൂപീകരിക്കാന്&#x200d; ആരെ ക്ഷണിക്കണെന്ന കാര്യത്തില്&#x200d; ഇതുവരെ തീരുമാനമെടുത്തിട്ടില്ല.<br />
അതേസമയം എ.ഐ.എ.ഡി. എം.കെ എം.എല്&#x200d;.എമാരെ ഒളിവില്&#x200d; പാര്&#x200d;പ്പിച്ച നടപടി ചോദ്യം ചെയ്ത് ഗവര്&#x200d;ണര്&#x200d; വിദ്യാസാഗര്&#x200d; റാവുവും ചെന്നൈ ഹൈക്കോടതിയും രംഗത്തെത്തി. ഗുരൂതരമായ വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി സംസ്ഥാന സര്&#x200d;ക്കാറിനോട് റിപ്പോര്&#x200d;ട്ട് നല്&#x200d;കാന്&#x200d; ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥന്&#x200d;, ഡി.ജി.പി ടി.കെ രാജേന്ദ്രന്&#x200d;, ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്&#x200d; എസ് ജോര്&#x200d;ജ്ജ് എന്നിവരെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തിയാണ് ഗവര്&#x200d;ണര്&#x200d; ആശങ്ക പ്രകടിപ്പിച്ചത്. ക്രമസമാധാനനില സംബന്ധിച്ച വിശദാംശങ്ങള്&#x200d; ആരാഞ്ഞ ഗവര്&#x200d;ണര്&#x200d;, ആവശ്യമെങ്കില്&#x200d; കേന്ദ്ര സേനയെ വിന്യസിക്കുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് നിര്&#x200d;ദേശിച്ചതായും റിപ്പോര്&#x200d;ട്ടുണ്ട്.<br />
രണ്ടു ദിവസം മുമ്പ് നടന്ന നിയമസഭാ കക്ഷി യോഗത്തിനു ശേഷം എം.എല്&#x200d;.എമാരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി സമര്&#x200d;പ്പിച്ച രണ്ട് ഹേബിയസ് കോര്&#x200d;പ്പസ് ഹര്&#x200d;ജികള്&#x200d; പരിഗണിക്കവെയായിരുന്നു ചെന്നൈ ഹൈക്കോടതിയുടെ ഇടപെടല്&#x200d;. കുന്നം നിയോജക മണ്ഡലത്തില്&#x200d;നിന്നുള്ള എം. എല്&#x200d;.എ രാമചന്ദ്രനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മണ്ഡലത്തിലെ വോട്ടറായ എം.ആര്&#x200d; ഇളവരശനും കൃഷ്ണരായപുരം എം. എല്&#x200d;.എ എം ഗീതയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി അകന്ന ബന്ധുവുമാണ് ഹേബിയസ് കോര്&#x200d;പ്പസ് ഫയല്&#x200d; ചെയ്തത്. ഫോണിലോ മറ്റുനിലക്കോ എം.എല്&#x200d;.എമാരെ ബന്ധപ്പെടാന്&#x200d; കഴിയുന്നില്ലെന്നും നിയമവിരുദ്ധമായി തടവില്&#x200d;വച്ചതില്&#x200d; പ്രതിഷേധിച്ച് 20 എം.എല്&#x200d;.എമാര്&#x200d; രണ്ടു ദിവസമായി പട്ടിണി സമരത്തിലാണെന്നും പരാതിക്കാരുടെ അഭിഭാഷകന്&#x200d; കെ ബാബു വാദിച്ചു. എം.എല്&#x200d;. എമാരെ നിയമവിരുദ്ധമായി തടവില്&#x200d; പാര്&#x200d;പ്പിച്ചിരിക്കുന്നുവെന്ന ആരോപണം ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് ടി.സി.എസ് സെല്&#x200d;വം, ടി മതിവാനന്&#x200d; എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. അതേസമയം എം.എല്&#x200d;.എമാരുമായി നേരിട്ട് ബന്ധമില്ലാത്തവരുടെ ഹര്&#x200d;ജി ആയതിനാല്&#x200d; കോടതിക്ക് നേരിട്ട് നടപടി എടുക്കാനാവില്ലെന്നും വിശദീകരണം ആവശ്യപ്പെട്ട് സര്&#x200d;ക്കാറിന് നോട്ടീസ് അക്കാനേ കഴിയൂവെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്&#x200d;ന്നാണ് സര്&#x200d;ക്കാറിനോട് വിശദാംശങ്ങള്&#x200d; അറിയിക്കാന്&#x200d; കോടതി ആവശ്യപ്പെട്ടത്. കേസ് ഫെബ്രുവരി 13ന് വീണ്ടും പരിഗണിക്കുമെന്നും കോടതി പറഞ്ഞു.<br />
ഇതിനിടെ എം.എല്&#x200d;.എമാരെ നിയമവിരുദ്ധമായി തടവില്&#x200d; പാര്&#x200d;പ്പിച്ചിരിക്കുകയാണെന്ന് ആരോപിച്ച് മുന്&#x200d; മന്ത്രി എസ്.പി ഷണ്&#x200d;മുഖനാഥന്&#x200d; ചെന്നൈ പൊലീസില്&#x200d; പരാതി നല്&#x200d;കി. ശശികലയുടെ നിര്&#x200d;ദേശപ്രകാരം എടപ്പള്ളി പളനി സ്വാമിയാണ് സംഭവം ആസൂത്രണം ചെയ്തതെന്നും ഹര്&#x200d;ജിയില്&#x200d; ആരോപിക്കുന്നു.<br />
പുതിയ പ്രസീഡിയം ചെയര്&#x200d;മാനായി ശശികല തെരഞ്ഞെടുത്ത സെങ്കോട്ടയ്യന്&#x200d; ഇന്നലെ കരുവണ്ണൂര്&#x200d; ഗോള്&#x200d;ഡന്&#x200d; ബേ ബീച്ച് റിസോര്&#x200d;ട്ടിലെത്തി എം.എല്&#x200d;.എമാരുമായി കൂടിക്കാഴ്ച നടത്തി. എടപ്പാടി പളനിസ്വാമി, വിജയഭാസ്‌കര്&#x200d; എന്നിവര്&#x200d;ക്കൊപ്പമാണ് സെങ്കോട്ടയ്യന്&#x200d; റിസോര്&#x200d;ട്ടിലെത്തിയത്. ശശികലക്കൊപ്പം ഉറച്ചുനില്&#x200d;ക്കണമെന്ന് എം.എല്&#x200d;.എമാരോട് സെങ്കോട്ടയ്യന്&#x200d; ആവശ്യപ്പെട്ടതായാണ് വിവരം.<br />
അതേസമയം ശശികലയേയോ പന്നീര്&#x200d;ശെല്&#x200d;വത്തെയോ പിന്തുണക്കേണ്ടെന്നാണ് കോണ്&#x200d;ഗ്രസ് തീരുമാനമെന്ന് മുതിര്&#x200d;ന്ന നേതാക്കളായ വീരപ്പമൊയ്‌ലി, പി ചിദംബരം എന്നിവരും ചെന്നൈയില്&#x200d; പറഞ്ഞു. എ.ഐ.എ.ഡി. എം.കെയിലെ ആഭ്യന്തര പ്രശ്‌നം മാത്രമാണ് ഇപ്പോഴത്തെ സംഭവങ്ങളെന്നും അതില്&#x200d; ഇടപെടേണ്ടെന്നാണ് കോണ്&#x200d;ഗ്രസ് തീരുമാനമെന്നും ഇരുവരും വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/suspense-over-sasikalas-swearing-in-ops-says-please-wait-and-see.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശശികലയെ പുറത്താക്കിയതായി പ്രസീഡിയം ചെയര്‍മാന്‍ മധുസൂദനന്‍</title>
		<link>https://www.chandrikadaily.com/aiadmk-crisis-i-sacked-sasikala-before-she-expelled-me-says-party-no-2-madhusudanan.html</link>
					<comments>https://www.chandrikadaily.com/aiadmk-crisis-i-sacked-sasikala-before-she-expelled-me-says-party-no-2-madhusudanan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 10 Feb 2017 18:42:33 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[#OPSvsSasikala]]></category>
		<category><![CDATA[Sasikala Natarajan]]></category>
		<category><![CDATA[tamilnaduchiefminister]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=19758</guid>

					<description><![CDATA[ചെന്നൈ: സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, പാര്‍ട്ടിയില്‍നിന്ന് പരസ്പരം പുറത്താക്കി പ്രസീഡിയം ചെയര്‍മാന്‍ മധുസൂദനനും ജനറല്‍ സെക്രട്ടറി ശശികലയും. പാര്‍ട്ടി നേതൃത്വം പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെയാണ് പന്നീര്‍ശെല്‍വം ക്യാമ്പിന്റെ പുതിയ ചുവടുവെപ്പെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കാവല്‍ മുഖ്യമന്ത്രി ഒ പന്നീര്‍ശെല്‍വത്തെ പിന്തുണച്ച് രംഗത്തെത്തിയതിനു പിന്നാലെ, ഇ മധുസൂദനനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയതായി ഇന്നലെ ശശികല വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരുന്നു. പാര്‍ട്ടി മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ചതിനാലാണ് നടപടിയെന്നായിരുന്നു വിശദീകരണം. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം ഉള്‍പ്പെടെ എല്ലാ പദവികളില്‍നിന്നും മധുസൂദനനെ നീക്കം ചെയ്തതായാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>ചെന്നൈ: സര്&#x200d;ക്കാര്&#x200d; രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, പാര്&#x200d;ട്ടിയില്&#x200d;നിന്ന് പരസ്പരം പുറത്താക്കി പ്രസീഡിയം ചെയര്&#x200d;മാന്&#x200d; മധുസൂദനനും ജനറല്&#x200d; സെക്രട്ടറി ശശികലയും. പാര്&#x200d;ട്ടി നേതൃത്വം പിടിച്ചടക്കുകയെന്ന ലക്ഷ്യത്തോടെയാണ് പന്നീര്&#x200d;ശെല്&#x200d;വം ക്യാമ്പിന്റെ പുതിയ ചുവടുവെപ്പെന്ന് റിപ്പോര്&#x200d;ട്ടുകള്&#x200d; സൂചിപ്പിക്കുന്നു.</p>
<p>കാവല്&#x200d; മുഖ്യമന്ത്രി ഒ പന്നീര്&#x200d;ശെല്&#x200d;വത്തെ പിന്തുണച്ച് രംഗത്തെത്തിയതിനു പിന്നാലെ, ഇ മധുസൂദനനെ പാര്&#x200d;ട്ടിയില്&#x200d;നിന്നു പുറത്താക്കിയതായി ഇന്നലെ ശശികല വാര്&#x200d;ത്താക്കുറിപ്പില്&#x200d; അറിയിച്ചിരുന്നു. പാര്&#x200d;ട്ടി മൂല്യങ്ങള്&#x200d;ക്കും തത്വങ്ങള്&#x200d;ക്കും എതിരെ പ്രവര്&#x200d;ത്തിച്ചതിനാലാണ് നടപടിയെന്നായിരുന്നു വിശദീകരണം. പാര്&#x200d;ട്ടിയുടെ പ്രാഥമികാംഗത്വം ഉള്&#x200d;പ്പെടെ എല്ലാ പദവികളില്&#x200d;നിന്നും മധുസൂദനനെ നീക്കം ചെയ്തതായാണ് ഇടക്കാല ജനറല്&#x200d; സെക്രട്ടറിയായ ശശികല വാര്&#x200d;ത്താക്കുറിപ്പിറക്കിയത്. മുതിര്&#x200d;ന്ന നേതാവും മുന്&#x200d; മന്ത്രിയുമായ കെ.എ സെങ്കോട്ടയ്യന് പകരം ചുമതല നല്&#x200d;കിയതായും അവര്&#x200d; വ്യക്തമാക്കി.</p>
<p>എന്നാല്&#x200d; വൈകീട്ടോടെ ശശികലയെ പാര്&#x200d;ട്ടിയില്&#x200d;നിന്ന് പുറത്താക്കിയതായി മധുസൂദനനും അറിയിച്ചു. പാര്&#x200d;ട്ടി ഭരണഘടന പ്രകാരം ഭാരവാഹികളെ പുറത്താക്കാന്&#x200d; താല്&#x200d;ക്കാലിക ജനറല്&#x200d; സെക്രട്ടറിക്ക് അധികാരമില്ല. ജനറല്&#x200d; സെക്രട്ടറി കഴിഞ്ഞാല്&#x200d; പാര്&#x200d;ട്ടി ഭരണഘടന പ്രകാരം ഏറ്റവും കൂടുതല്&#x200d; അധികാരമുള്ളയാളാണ് പ്രസീഡിയം ചെയര്&#x200d;മാന്&#x200d;. അതുകൊണ്ടുതന്നെ ഇടക്കാല ജനറല്&#x200d; സെക്രട്ടറിയെ പുറത്താക്കാന്&#x200d; തനിക്ക് അധികാരമുണ്ടെന്നും ആ അധികാരം വിനിയോഗിക്കുന്നുവെന്നും മധുസൂദനന്&#x200d; മാധ്യമങ്ങളോട് പറഞ്ഞു.</p>
<p>നേരത്തെ ഒ പന്നീര്&#x200d;ശെല്&#x200d;വത്തെ പാര്&#x200d;ട്ടി ട്രഷറര്&#x200d; സ്ഥാനത്തുനിന്നു പുറത്താക്കിയ ശശികലയുടെ നടപടി നിലനില്&#x200d;ക്കില്ലെന്നും മധുസൂദനന്&#x200d; കൂട്ടിച്ചേര്&#x200d;ത്തു. ഇതോടെ എ.ഐ.എ.ഡി. എം.കെയിലെ ആഭ്യന്തരപ്പോര് കൂടുതല്&#x200d; സങ്കീര്&#x200d;ണമായി. പാര്&#x200d;ട്ടി പദവികള്&#x200d; സംബന്ധിച്ച തര്&#x200d;ക്കങ്ങള്&#x200d; ഉയര്&#x200d;ന്നതോടെ കോടതിയും ഗവര്&#x200d;ണറും കൈക്കൊള്ളുന്ന തീരുമാനത്തിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടും തമിഴ് രാഷ്ട്രീയത്തിന്റെ ഭാവി നിശ്ചയിക്കുന്നതില്&#x200d; നിര്&#x200d;ണായകമാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/aiadmk-crisis-i-sacked-sasikala-before-she-expelled-me-says-party-no-2-madhusudanan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
