sasikala – Chandrika Daily https://www.chandrikadaily.com Mon, 18 Jan 2021 02:54:21 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg sasikala – Chandrika Daily https://www.chandrikadaily.com 32 32 ശശികലയുടെ ജയില്‍ മോചനം 27ന്; അനുകൂലിച്ചും പ്രതികൂലിച്ചും അണ്ണാ ഡിഎംകെ നേതാക്കള്‍ https://www.chandrikadaily.com/shashikala-released-from-jail-on-the-27th.html https://www.chandrikadaily.com/shashikala-released-from-jail-on-the-27th.html#respond Mon, 18 Jan 2021 02:54:21 +0000 http://www.chandrikadaily.com/?p=176926 ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കിനില്‍ക്കെ ജയലളിതയുടെ സഹായി ജയില്‍മോചിതയാകുന്നു. ജനുവരി 27നാണ് പുറത്തിറങ്ങുന്നത്. ഇതോടെ ശശികലയ്ക്ക് അനുകൂലമായും പ്രതികൂലമായും അണ്ണാഡിഎംകെയില്‍ നേതാക്കള്‍ രംഗത്തെത്തി. അണ്ണാ ഡിഎംകെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി എടപ്പാളി പളനിസാമിയെ പ്രഖ്യാപിച്ച് പ്രചരണം നടത്തുന്നതിനിടെയാണ് ശശികലവരുന്നത് വാര്‍ത്തകളില്‍ നിറയുന്നത്.
എടപ്പാടിയെ അനുകൂലിക്കുന്ന വിഭാഗം ശശികലയെ ശക്തമായി എതിര്‍ക്കുകയാണ്. അതേസമയം ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വം വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. അണ്ണാഡിഎംകെ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഗോകുല ഇന്ദിര, ശശികലയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്.

]]>
https://www.chandrikadaily.com/shashikala-released-from-jail-on-the-27th.html/feed 0
ശശികലയെ റാന്നി സ്‌റ്റേഷനിലെത്തിച്ചു, സംഘപരിവാര്‍ പ്രതിഷേധം https://www.chandrikadaily.com/sasikala-in-rani-station.html https://www.chandrikadaily.com/sasikala-in-rani-station.html#respond Sat, 17 Nov 2018 03:51:40 +0000 http://www.chandrikadaily.com/?p=110849 ശബരിമലയില്‍ നിയന്ത്രണം മറികടന്ന് സന്നിധാനത്തേക്ക് പോകാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് അറസ്റ്റിലായ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ റാന്നി പൊലീസ് സ്‌റ്റേഷനിലെത്തിച്ചു. 24 മണിക്കൂര്‍ ശശികലയെ കസ്റ്റഡിയില്‍ വയ്ക്കും. റാന്നി പൊലീസ് സ്‌റ്റേഷനുമുന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു.

തിരിച്ചു പോകണമെന്ന പൊലീസിന്റെ നിര്‍ദേശം അംഗീകരിക്കാത്തതോടെയാണ് അറസ്റ്റ് നടപടി. മരക്കൂട്ടത്ത് വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അ!ഞ്ച് മണിക്കൂര്‍ തട!ഞ്ഞുനിര്‍ത്തിയ ശേഷമായിരുന്നു അറസ്റ്റ്. പട്ടികജാതി മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പി.സുധീര്‍ സന്നിധാനത്തും അറസ്റ്റിലായി. പുലര്‍ച്ചെയാണ് സുധീറിനെ സന്നിധാനത്ത് നിന്ന് പൊലീസ് അറസ്റ്റുചെയ്തത്

പൊലീസ് നിയന്ത്രണങ്ങള്‍ ലംഘിക്കുമെന്ന് വെല്ലുവിളിച്ച് രാത്രി മല കയറിയ ശശികലയെ കരുതല്‍ തടങ്കലിന്റെ ഭാഗമായാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ആറ് മണിക്കൂറോളം മരക്കൂട്ടത്ത് തടഞ്ഞ് നിര്‍ത്തിയ ശേഷം ഇരുമുടിക്കെട്ടുമായാണ് അറസ്റ്റ് ചെയ്തത്.

ഇരുമുടിക്കെട്ടേന്തിയ കെ.പി. ശശികലയെ വനിത പൊലീസിന്റെ സഹായത്തോടെ പുലര്‍ച്ചെ ഒന്നരയോടെയാണ് അറസ്റ്റ് ചെയ്തത്. വനം വകുപ്പിന്റെ ജീപ്പില്‍ മരക്കൂട്ടത്ത് നിന്ന് മാറ്റുകയും ചെയ്തു.

ഇന്നലെ വൈകിട്ട് പമ്പയില്‍ നിന്ന് മലകയറ്റം തുടങ്ങും മുന്‍പെ ശശികല പൊലീസിനെ വെല്ലുവിളിച്ചിരുന്നു. രാത്രി തങ്ങാനാവില്ലന്ന നിയന്ത്രണം ലഘിക്കുമെന്നായിരുന്നു പ്രഖ്യാപനം.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാനവ്യാപകമായി ഹര്‍ത്താല്‍ ആചരിക്കുന്നു . ഹിന്ദുഐക്യവേദിയും ശബരിമല കര്‍മസമിതിയുമാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. അതേസമയം, കര്‍ശന നിയന്ത്രണത്തിലും ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകരുടെ വന്‍ തിരക്ക് അനുഭവപ്പെട്ടു. ഇന്നലെ മണ്ഡല മകരവിളക്ക് പൂജകള്‍ക്കായി നട തുറന്നതുമുതല്‍ സന്നിധാനത്തേയ്ക്ക് ഭക്തരുടെ പ്രവാഹമാണ്. കനത്ത പൊലീസ് കാവലിലായ സന്നിധാനത്ത് ഇതുവരെ സ്ഥിതി ശാന്തമാണ്. പമ്പയില്‍നിന്ന് രാത്രിയില്‍ ഭക്തരെ സന്നിധാനത്തോയ്ക്ക് കയറ്റി വിട്ടിരുന്നില്ല. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് നിയന്ത്രണങ്ങളോടെ ഭക്തരെ കയറ്റിവിട്ടുതുടങ്ങിയത്.

അതേസമയം പമ്പയില്‍ ഹിന്ദുെഎക്യവേദി നേതാവ് സ്വാമി ഭാര്‍ഗവറാമിനെ പൊലീസ് കസ്റ്റ!ഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം സന്നിധാനത്തേക്ക് പോകാന്‍ അനുവദിച്ചു . ഭക്തര്‍ക്കല്ല ആക്ടിവിസ്റ്റുകള്‍ക്കാണ് പൊലീസ് സംരക്ഷണം നല്‍കുന്നതെന്ന് ഭാര്‍ഗവറാം ആരോപിച്ചു

ഇരുമുടികെട്ടുമായി മലചവിട്ടുന്ന ഭക്തരെ തടയുന്നത് ന്യായീകരിക്കാനാവില്ലെന്ന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പ്രതികരിച്ചു!. പൊലീസ് നടപടിയില്‍ പ്രതിഷേധമുണ്ട്. ഭക്തരുടെ വിശ്വാസം സംരക്ഷിക്കേണ്ടതാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പമ്പയില്‍ പറഞ്ഞു

]]>
https://www.chandrikadaily.com/sasikala-in-rani-station.html/feed 0
കോടതി ഉത്തരവ് ലംഘിച്ച് ശശികല പുഷ്പ വിവാഹിതയായി https://www.chandrikadaily.com/court-order-issued.html https://www.chandrikadaily.com/court-order-issued.html#respond Mon, 26 Mar 2018 15:13:29 +0000 http://www.chandrikadaily.com/?p=77043 ചെന്നൈ: കോടതി ഉത്തരവ് ലംഘിച്ച് അണ്ണാഡിഎംകെ വിമത എംപി ശശികല പുഷ്പയും ഡോ. ബി രാമസ്വാമിയും വിവാഹിതയായി. ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു വിവാഹം.
രാമസ്വാമിയുടെ മുന്‍ഭാര്യ നല്‍കിയ ഹര്‍ജിയില്‍ മധുര കുടുംബ കോടതിയാണ് ഇരുവരുടെയും വിവാഹത്തിന് സ്റ്റേ നല്‍കിയത്. താനുമായുള്ള നിയമപരമായി വിവാഹ മോചനം നടത്തിയിട്ടില്ലെന്നു കാട്ടി രാമസ്വാമിയുടെ ഭാര്യ സത്യപ്രിയ നല്‍കിയ ഹര്‍ജിയിലാണ് കോടതി സ്‌റ്റേ നല്‍കിയത്. ഭര്‍ത്താവിനെ തിരിച്ചു തരണമെന്നും അല്ലെങ്കില്‍ തനിക്ക് ദയാമരണത്തിന് അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ട് സത്യപ്രിയ മധുര കലക്ടര്‍ക്ക് കത്തയച്ചിരുന്നു.
2014ല്‍ ആണ് സത്യപ്രിയയും ഡോ. രാമസ്വാമിയും വിവാഹതരായത്. പെണ്‍കുട്ടി ജനിക്കുന്നതു വരെ സന്തുഷ്ട കുടുംബമായിരുന്നു എന്നും അതിനു ശേഷം ഭര്‍ത്താവ് സംസാരിക്കാന്‍ പോലും തയാറായിട്ടില്ലെന്നും സത്യപ്രിയയുടെ പരാതിയില്‍ പറയുന്നു. വിവാഹ മോചന ഹര്‍ജിയില്‍ ഒപ്പുവയ്ക്കാന്‍ തന്നെയും മാതാപിതാക്കളെയും പലരെയും ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

]]>
https://www.chandrikadaily.com/court-order-issued.html/feed 0
ഭര്‍ത്താവിനെ കാണാന്‍ പരോള്‍ തേടി ശശികല https://www.chandrikadaily.com/vk-sasikala-wants-15-day-parole-to-meet-critically-ill-husband-m-natarajan.html https://www.chandrikadaily.com/vk-sasikala-wants-15-day-parole-to-meet-critically-ill-husband-m-natarajan.html#respond Mon, 02 Oct 2017 15:49:33 +0000 http://www.chandrikadaily.com/?p=46157 ചെന്നൈ: അസുഖം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണാന്‍ 15 ദിവസത്തെ പരോള്‍ നല്‍കണമെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി. കെ ശശികല. ഗുരുതരമായ കരള്‍ രോഗത്തെ തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയ നടത്താന്‍ ചെന്നൈയിലെ സഹകരണ ആസ്പത്രിയില്‍ ചികിത്സയിലാണ് നടരാജന്‍.
ഭര്‍ത്താവിന്റെ നില ഗുരുതരമായതോടെ ശശികലക്ക് ജാമ്യമനുവദിക്കുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുന്ന ശശികല ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് കഴിയുന്നത്. കരള്‍മാറ്റ ശസ്ത്രക്രിയ നടക്കാനിരിക്കെ 75കാരനായ ദിനകരന്‍ ഭാര്യയെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് പരോളിന് അപേക്ഷ നല്‍കിയതെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.

]]>
https://www.chandrikadaily.com/vk-sasikala-wants-15-day-parole-to-meet-critically-ill-husband-m-natarajan.html/feed 0
വിദ്വേഷപ്രസംഗം: ശശികലയെ പിന്തുണച്ച് കുമ്മനം https://www.chandrikadaily.com/kummanam-supports-sasikala-speech.html https://www.chandrikadaily.com/kummanam-supports-sasikala-speech.html#respond Mon, 11 Sep 2017 09:41:09 +0000 http://www.chandrikadaily.com/?p=43434 കൊച്ചി: വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലയെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മതേതര എഴുത്തുകാരെ കുറ്റപ്പെടുത്തിയ ശശികലയുടെ നിലപാടിനെ സാധൂകരിച്ചാണ് കുമ്മനം രംഗത്തെത്തിയത്.

എഴുത്തുകാര്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍ നിന്നാണെന്നാണെന്നായിരുന്നു കുമ്മനത്തിന്റെ ആരോപണം. എഴുത്തുകാര്‍ യഥാര്‍ഥത്തില്‍ ഭീഷണി നേരിടുന്നത് കോണ്‍ഗ്രസുകാരില്‍ നിന്നാണ്. ഇത് മറച്ചുവെച്ചുകൊണ്ടാണ് ശശികല ടീച്ചര്‍ക്കെതിരെ വി.ഡി സതീശന്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും കുമ്മനം പറഞ്ഞു.

നിയമവിരുദ്ധമായ ആരോപണമോ പ്രവര്‍ത്തിയോ ശശികല ടീച്ചറില്‍ നി്ന്നുമുണ്ടായിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.

അതേസമയം, വിദ്വേഷപ്രസംഗത്തെ തുടര്‍ന്ന് കോഴിക്കോട്ടും പറവൂരിലും ശശികലക്കെതിരെ കേസെടുത്തു. മതേതര എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് ആഹ്വാനം നടത്തിയതിന്റെ പേരിലാണ് കേസെടുത്തത്. ഐ.പി.സി 153പ്രകാരമാണ് കേസ്.

വെള്ളിയാഴ്ച്ചയാണ് പറവൂരില്‍ എഴുത്തുകാര്‍ക്കെതിരെ ഭീഷണിയുമായി ശശികലയെത്തിയത്. മതേതര എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണം. അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം നടത്തണമെന്നായിരുന്നു പ്രസംഗം. പ്രസംഗത്തിനെതിരെ വി.ഡി സതീഷന്‍ എം.എല്‍.എയും ഡി.വൈ.എഫ്.ഐയും പരാതി നല്‍കിയിരുന്നു.

അതേസമയം, ശശികലടീച്ചര്‍ക്കെതിരെ കേസെടുത്തതില്‍ സന്തോഷമുണ്ടെന്ന് വി.ഡി. സതീശന്‍ പ്രതികരിച്ചു.

]]>
https://www.chandrikadaily.com/kummanam-supports-sasikala-speech.html/feed 0
തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം; എടപ്പാടി പളനിസ്വാമിക്കുള്ള പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍ https://www.chandrikadaily.com/19-pro-sasikala-aiadmk-lawmakers-meet-governor-in-thamilnadu.html https://www.chandrikadaily.com/19-pro-sasikala-aiadmk-lawmakers-meet-governor-in-thamilnadu.html#respond Tue, 22 Aug 2017 08:24:36 +0000 http://www.chandrikadaily.com/?p=41324 ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം. ഒ.പി.എസ് -ഇ.പി.എസ് ലയനത്തിനുശേഷം അണ്ണാ ഡി.എം.കെക്കുള്ള പിന്തുണ പിന്‍വലിച്ച് 19എം.എല്‍.എമാര്‍. ടിടിവി ദിനകരന്‍ പക്ഷത്തുള്ള എം.എല്‍.എമാരാണ് രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടത്.

എടപ്പാടി പളനിസ്വാമി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ഇനി ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ ഉത്തരവിടും. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയില്‍ വിശ്വാസമില്ലെന്ന് എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. ഇന്നലെ നടന്ന ലയനത്തില്‍ ശശികലയെ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നിന്ന് പുറത്താക്കാന്‍ പ്രമേയം പാസ്സാക്കിയിരുന്നു. ഈ ലയനം തങ്ങള്‍ അംഗീകരിക്കുന്നില്ലെന്നും എം.എല്‍.എമാര്‍ ഗവര്‍ണറോട് വ്യക്തമാക്കിയിട്ടുണ്ട്.

233അംഗങ്ങളുള്ള തമിഴ്‌നാട് നിയമസഭയില്‍ 117 ആണ് കേവല ഭൂരിപക്ഷം. 19 എം.എല്‍.എമാര്‍ കൂറുമാറുന്നതോടെ സര്‍ക്കാര്‍ വീഴുന്നതിന് സാധ്യതകളേറിയിരിക്കുകയാണ്. നേരത്തെ സര്‍ക്കാരിനെ മറിച്ചിടുമെന്ന് ഡി.എം.കെ എക്‌സിക്യൂട്ടീവ് പ്രസിഡണ്ട് എം.കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു. നിലവില്‍ 99 എം.എല്‍.എമാരാണ് പ്രതിപക്ഷത്തുള്ളത്. ഇവര്‍ക്ക് സര്‍ക്കാരിനെ മറിച്ചിടാനാകില്ല. 19പേര്‍ പിന്തുണ വലിക്കുകയാണെങ്കില്‍ തമിഴ്‌നാട് സര്‍ക്കാര്‍ താഴെ വീഴുന്നതിനാണ് സാധ്യത.

]]>
https://www.chandrikadaily.com/19-pro-sasikala-aiadmk-lawmakers-meet-governor-in-thamilnadu.html/feed 0
ജയിലില്‍ കഴിയുന്ന ശശികലയും ഇളവരശിയും പുറത്തുപോയി വരുന്നു; ദൃശ്യങ്ങള്‍ പുറത്ത് https://www.chandrikadaily.com/in-video-vk-sasikala-seen-entering-bengalurus-parappana-agrahara-jail-with-a-bag.html https://www.chandrikadaily.com/in-video-vk-sasikala-seen-entering-bengalurus-parappana-agrahara-jail-with-a-bag.html#respond Mon, 21 Aug 2017 06:08:05 +0000 http://www.chandrikadaily.com/?p=41135 ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികല ജയിലില്‍ നിന്ന് പുറത്ത് പോയി വരുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. മുന്‍ ജയില്‍ ഡി.ഐ.ജി ഡി രൂപയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.

ശശികലയും ബന്ധുവായ ഇളവരശിയും പുറത്തുപോയി വരുന്നതാണ് ദൃശ്യങ്ങള്‍. ജയില്‍ വേഷമില്ലാതെ കുര്‍ത്തയണിഞ്ഞാണ് ശശികലയുള്ളത്. ജയിലിന്റെ പ്രധാന പ്രവേശന കവാടത്തിലൂടെ നടന്നു വരുന്ന സി.സി.ടി.വി ദൃശ്യങ്ങളില്‍ ഇരുവരുടേയും കയ്യില്‍ ബാഗും കാണുന്നുണ്ട്. പോലീസുകാരുടെ സാന്നിദ്ധ്യത്തിലാണ് ഇരുവരും കയറിവരുന്നത്. ജയിലിനകത്തേക്ക് പ്രവേശിപ്പിച്ചപ്പോള്‍ വാതില്‍ അടക്കുന്ന പോലസുകാരും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ജയിലില്‍ ശശികലക്ക് വി.ഐ.പി പരിഗണന ലഭിക്കുന്നെന്ന് രൂപ ആരോപണ മുന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസിന്റെ അഴിമതി വിരുദ്ധ വിഭാഗത്തിന് മൊഴി നല്‍കുമ്പോഴാണ് രൂപ ദൃശ്യങ്ങള്‍ തെളിവുകളായി നല്‍കിയത്. നേരത്തെ ജയില്‍ അധികൃതര്‍ക്ക് രണ്ടുകോടി രൂപ കോഴ നല്‍കി ശശികലക്ക് വി.ഐ.പി പരിഗണന നല്‍കുന്നുവെന്നും ആരോപണമുയര്‍ന്നിരുന്നു.

WATCH VIDEO: 

]]>
https://www.chandrikadaily.com/in-video-vk-sasikala-seen-entering-bengalurus-parappana-agrahara-jail-with-a-bag.html/feed 0
ശശികലക്ക് സ്വകാര്യ അടുക്കള ഉള്‍പ്പടെ വിഐപി സൗകര്യങ്ങള്‍; സുഖവാസത്തിന് രണ്ടു കോടി രൂപയുടെ കൈക്കൂലി https://www.chandrikadaily.com/vk-sasikala-paid-2-crores-for-exclusive-kitchen-in-jail.html https://www.chandrikadaily.com/vk-sasikala-paid-2-crores-for-exclusive-kitchen-in-jail.html#respond Thu, 13 Jul 2017 08:03:05 +0000 http://www.chandrikadaily.com/?p=35563 ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ തടവുശിക്ഷ അനുഭവിക്കുന്ന എഐഎഡിഎംകെ മുന്‍ ജനറല്‍സെക്രട്ടറി വി.കെ ശശികലക്ക് സ്വകാര്യ അടുക്കള ഉള്‍പ്പെടെ വിഐപി സൗകര്യങ്ങള്‍. ജയിലിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് രണ്ടു കോടി രൂപ കൈകൂലി നല്‍കിയാണ് സൗകര്യങ്ങള്‍ സ്വന്തമാക്കിയതെന്ന് ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആഭ്യന്തരവകുപ്പിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശശികലക്കു വിഐപി പരിഗണനയാണെന്ന് വ്യക്തമാക്കുന്നത്. ശശികലയുടെ സെല്ലില്‍ പ്രത്യേക അടുക്കള ഒരുക്കിയിട്ടുണ്ട്. ഭക്ഷണം തയാറാക്കുന്നതിന് രണ്ട് തടവുകാരെ നിയോഗിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിഐജി രൂപയുടെ റിപ്പോര്‍ട്ട് പ്രകാരം ജയില്‍ ഡിജി എച്ച്.എസ് സത്യനാരായണ റാവുവും കീഴ് ഉദ്യോഗസ്ഥരും രണ്ട് കോടി രൂപ കൈകൂലി വാങ്ങിയെന്ന് ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ രഹസ്യ സന്ദര്‍ശനം നടത്തിയാണ് രൂപ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

]]>
https://www.chandrikadaily.com/vk-sasikala-paid-2-crores-for-exclusive-kitchen-in-jail.html/feed 0
അണ്ണാഡിഎംകെ ആസ്ഥാനത്തു നിന്ന് ശശികലയുടെ ബാനറുകള്‍ നീക്കം ചെയ്തു; നടപടി ഒപിഎസ് നിര്‍ദേശത്തെത്തുടര്‍ന്ന് https://www.chandrikadaily.com/aiadmk-sasikala.html https://www.chandrikadaily.com/aiadmk-sasikala.html#respond Wed, 26 Apr 2017 06:42:04 +0000 http://www.chandrikadaily.com/?p=27308 ചെന്നൈ: അണ്ണാഡിഎംകെ ആസ്ഥാനത്തു നിന്ന് വി.കെ ശശികലയുടെ ബാനറുകള്‍ നീക്കം ചെയ്യാന്‍ ആരംഭിച്ചു. ഒ.പനീര്‍ശെല്‍വം വിഭാഗവും എടപ്പാടി പളനിസ്വാമി വിഭാഗവും സംയുക്തമായി തമിഴ് രാഷ്ട്രീയത്തില്‍ മുന്നോട്ടു പോകുന്നതിന്റെ ആദ്യ പടിയെന്നോണമാണ് ചിന്നമ്മയുടെ പോസ്റ്ററുകളും ബാനറുകളും പൂര്‍ണമായും നീക്കം ചെയ്തത്. ലയന ചര്‍ച്ചക്കിടെ ഒ.പി.എസ് വിഭാഗം മുന്നോട്ടുവെച്ച നിര്‍ദേശങ്ങളിലൊന്നായിരുന്നു ഇതെന്നാണ് വിവരം.

15-1481785283-aiadmk-poster-wars4

നടപടിയെ പനീര്‍ശെല്‍വം സ്വാഗതം ചെയ്തു. ശുഭസൂചകമാണ് പാര്‍ട്ടിയുടെ ഭാഗത്തു നിന്നുള്ള നടപടിയെന്ന് പനീര്‍ശെല്‍വത്തിന്റെ മീഡിയ കോ-ഓര്‍ഡിനേറ്റര്‍ കെ.സ്വാമിനാഥന്‍ പറഞ്ഞു. പാര്‍ട്ടി ആസ്ഥാനത്തു നിന്നു മാത്രമല്ല സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡുകളും നീക്കം ചെയ്യുമെന്നാണ് വിവരം.
പനീര്‍ശെല്‍വത്തെ തിരിച്ചു കൊണ്ടുവന്ന് പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയെന്ന പളനിസ്വാമിയുടെ നീക്കമാണ് ഒപിഎസ്-ഇപിഎസ് ലയന ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. എന്നാല്‍ ശശികലയുടെ സാന്നിധ്യമുള്ള പാര്‍ട്ടിയില്‍ താനുണ്ടാവില്ലെന്ന ഒപിഎസിന്റെ തീരുമാനത്തെത്തുടര്‍ന്ന് ചിന്നമ്മയെയും സംഘത്തെയും അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കിയിരുന്നു.

]]>
https://www.chandrikadaily.com/aiadmk-sasikala.html/feed 0
ഒടുവില്‍ തമിഴകത്ത് ഒത്തുതീര്‍പ്പ്; പളനിസ്വാമി മുഖ്യമന്ത്രിയായി തുടരും, പനീര്‍ശെല്‍വം ജനറല്‍ സെക്രട്ടറി https://www.chandrikadaily.com/tamilnadu-3.html https://www.chandrikadaily.com/tamilnadu-3.html#respond Fri, 21 Apr 2017 08:35:39 +0000 http://www.chandrikadaily.com/?p=26710 ചെന്നൈ: തമിഴ്‌നാട്ടില്‍ മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അരക്ഷിതാവസ്ഥക്കു അറുതിയാകുന്നു. അണ്ണാഡിഎംകെയില്‍ ഒ.പനീര്‍ശെല്‍വം വിഭാഗവും എടപ്പാടി കെ.പളനിസ്വാമി വിഭാഗവും തമ്മില്‍ സമവായത്തിലെത്തിയതോടെയാണ് രാഷ്ട്രീയ പ്രതിസന്ധിക്കു വിരാമമാകുന്നത്. ഒപിഎസ് വിഭാഗത്തിന്റെ ആവശ്യങ്ങളെല്ലാം പരിഗണിക്കാന്‍ പളനിസ്വാമി വിഭാഗം തയാറായി എന്നാണ് വിവരം. പളനിസ്വാമി മുഖ്യമന്ത്രിയായി തുടരാനും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി പനീര്‍ശെല്‍വത്തെ നിയമിക്കാനും ധാരണയായിട്ടുണ്ട്. അതേസമയം വി.കെ ശശികല, ടിടിവി ദിനകരന്‍ എന്നിവരില്‍ നിന്ന് രാജി എഴുതി വാങ്ങും.

ops14

പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിന് ശശികലയെയും ദിനകരനെയും പുറത്താക്കി പനീര്‍ശെല്‍വത്തെ തിരിച്ചു കൊണ്ടുവരണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം മുന്‍ നിര്‍ത്തിയാണ് പളനിസ്വാമി ലയനശ്രമങ്ങള്‍ക്ക് തുടക്കമിട്ടത്. ഒപിഎസ്-ഇപിഎസ് വിഭാഗം ഐഎന്‍എസ് ചെന്നൈ കപ്പലില്‍ ലയന ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ശശികലയും മന്നാര്‍ഗുഡി സംഘവും പാര്‍ട്ടിയില്‍ ഉള്ള കാലത്തോളം തിരിച്ചുവരില്ലെന്ന് പനീര്‍ശെല്‍വം ഉറച്ച നിലപാടെടുത്തതോടെയാണ് പുതിയ നീക്കങ്ങളുണ്ടായത്. പാര്‍ട്ടി അടിയന്തര യോഗം ചേര്‍ന്ന് ശശികലയെയും ദിനകരനെയും പുറത്താക്കി. ഇതിനു പിന്നാലെയാണ് പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് ധാരണയായത്.

]]>
https://www.chandrikadaily.com/tamilnadu-3.html/feed 0