<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>saudi arabaia &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/saudi-arabaia/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 03 Mar 2025 06:17:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>saudi arabaia &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>അബ്ദുള്&#x200d; റഹീമിന്റെ മോചനം: റിയാദ് കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും, പ്രതീക്ഷയോടെ കുടുംബം</title>
		<link>https://www.chandrikadaily.com/abdul-rahims-release-riyadh-court-to-hear-case-again-today-family-hopeful.html</link>
					<comments>https://www.chandrikadaily.com/abdul-rahims-release-riyadh-court-to-hear-case-again-today-family-hopeful.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Mar 2025 06:17:03 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[news]]></category>
		<category><![CDATA[abdurahim]]></category>
		<category><![CDATA[jail]]></category>
		<category><![CDATA[saudi arabaia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=332245</guid>

					<description><![CDATA[ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും.]]></description>
										<content:encoded><![CDATA[<p>സഊദി ജയിലില്&#x200d; കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയില്&#x200d; മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി പരിഗണിക്കുന്നത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും.</p>
<p>18 വര്&#x200d;ഷമായി സഊദി ജയിലില്&#x200d; കഴിയുന്ന ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി ഇന്ന് വീണ്ടും പരിഗണിക്കുകയാണ്. ഇന്ത്യന്&#x200d; സമയം ഉച്ചയ്ക്ക് 12:30ന് ഓണ്&#x200d;ലൈന്&#x200d; വഴിയാണ് കോടതി കേസ് പരിഗണിക്കുക. അബ്ദുറഹീമും അഭിഭാഷകനും ഓണ്&#x200d;ലൈന്&#x200d; വഴി ഹാജരാകും. കഴിഞ്ഞ 8 തവണയും കേസ് നീട്ടി വെച്ചപ്പോള്&#x200d;, അതിനുള്ള കാരണം നിയമ സഹായ സമിതിയോ അഭിഭാഷകരോ വിശദീകരിച്ചിട്ടില്ല.</p>
<p>മോചനത്തിനുള്ള തടസ്സങ്ങളെല്ലാം നീങ്ങിയോ എന്ന് വ്യക്തമല്ല. ഇന്നെങ്കിലും ജയില്&#x200d; മോചന ഉത്തരവ് ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് അബ്ദുറഹീമും കുടുംബവും. സഊദി ബാലന്&#x200d; കൊല്ലപ്പെട്ട കേസില്&#x200d; 2006ല്&#x200d; ജയിലിലായ അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത് കഴിഞ്ഞ വര്&#x200d;ഷം ജൂലൈ രണ്ടിനാണ്.</p>
<p>മലയാളികള്&#x200d; സ്വരൂപിച്ച് നല്കിയ 15 മില്യണ്&#x200d; റിയാല്&#x200d; മോചന ദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. എട്ട് മാസത്തോളമായി ജയില് മോചനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abdul-rahims-release-riyadh-court-to-hear-case-again-today-family-hopeful.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഫലസ്തീനികള്&#x200d;ക്ക് ധാരാളം ഭൂമിയുണ്ട്, അവര്&#x200d; സഊദിയില്&#x200d; ഒരു രാഷ്ട്രം രൂപീകരിക്കണം: നെതന്യാഹു</title>
		<link>https://www.chandrikadaily.com/palestinians-have-a-lot-of-land-and-should-form-a-state-in-saudi-arabia-netanyahu.html</link>
					<comments>https://www.chandrikadaily.com/palestinians-have-a-lot-of-land-and-should-form-a-state-in-saudi-arabia-netanyahu.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 08 Feb 2025 05:16:21 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[Benjamin Netanyahu]]></category>
		<category><![CDATA[palestene]]></category>
		<category><![CDATA[saudi arabaia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329069</guid>

					<description><![CDATA[ഗസ വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; പ്രാബല്യത്തില്&#x200d; വന്നതിന് പിന്നാലെ ഫലസ്തീനികളെ മേഖലയില്&#x200d; നിന്ന് പൂര്&#x200d;ണമായും ഒഴിവാക്കാന്&#x200d; യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ശ്രമം നടത്തുന്നതിനിടെയാണ് നെതന്യാഹുവിന്റെ പരാമര്&#x200d;ശം.]]></description>
										<content:encoded><![CDATA[<p>ഫലസ്തീനിലെ ആളുകളോട് സഊദി അറേബ്യയില്&#x200d; ഒരു രാഷ്ട്രം രൂപീകരിക്കണമെന്ന് ഇസ്രാഈല്&#x200d; പ്രധാനമന്ത്രി ബെഞ്ചമിന്&#x200d; നെതന്യാഹു. ഫലസ്തീനികള്&#x200d;ക്കായി ഒരു രാഷ്ട്രം സൃഷ്ടിക്കാന്&#x200d; സഊദികള്&#x200d;ക്ക് കഴിയുമെന്നും നെതന്യാഹു പറഞ്ഞു. ഇസ്രാഈലിന്റെ ചാനല്&#x200d; 14നോട് സംസാരിക്കുന്നതിനിടെയാണ് നെതന്യാഹുവിന്റെ നിര്&#x200d;ദേശം.</p>
<p>സഊദിയില്&#x200d; ധാരാളം ഭൂമിയുണ്ടെന്നും നെതന്യാഹു അഭിമുഖത്തില്&#x200d; പറഞ്ഞു. ഹമാസിന്റെ നേതൃത്വത്തിലുള്ള ഒരു ഫലസ്തീന്&#x200d; രാഷ്ട്രമുണ്ടായിരുന്നു. ഗസ എന്ന ഫലസ്തീന്&#x200d; രാഷ്ട്രം. എന്നിട്ട് നമുക്ക് എന്താണ് കിട്ടിയതെന്നും നെതന്യാഹു ചോദിച്ചു. ഇസ്രാഈലിനും സഊദിക്കുമിടയില്&#x200d; സമാധാനം ഉണ്ടാകുമെന്നാണ് തന്റെ വിശ്വാസമെന്നും അത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നെതന്യാഹു പ്രതികരിച്ചു.</p>
<p>ഗസ വെടിനിര്&#x200d;ത്തല്&#x200d; കരാര്&#x200d; പ്രാബല്യത്തില്&#x200d; വന്നതിന് പിന്നാലെ ഫലസ്തീനികളെ മേഖലയില്&#x200d; നിന്ന് പൂര്&#x200d;ണമായും ഒഴിവാക്കാന്&#x200d; യു.എസ് പ്രസിഡന്റ് ഡൊണാള്&#x200d;ഡ് ട്രംപ് ശ്രമം നടത്തുന്നതിനിടെയാണ് നെതന്യാഹുവിന്റെ പരാമര്&#x200d;ശം. ഗസ ഒഴിപ്പിക്കാന്&#x200d; ഗള്&#x200d;ഫ് രാജ്യങ്ങള്&#x200d; പിന്തുണക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു. എന്നാല്&#x200d; ആരും തന്നെ ഇതുവരെ ട്രംപിന്റെ നിലപാടിനോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ട്രംപിന്റെ നിലപാടിനെതിരെ യു.എസില്&#x200d; അടക്കം ശക്തമായ പ്രതിഷേധങ്ങളും നടക്കുന്നുണ്ട്.</p>
<p>ഫലസ്തീന്&#x200d; രാഷ്ട്രം രൂപീകരിക്കാന്&#x200d; മുന്&#x200d;കൈയെടുത്താല്&#x200d; മാത്രമേ രാജ്യങ്ങള്&#x200d; തമ്മിലുള്ള ഔദ്യോഗിക ബന്ധം പുനഃസ്ഥാപിക്കാന്&#x200d; കഴിയുകയുള്ളുവെന്ന് സഊദി നേരത്തെ ഇസ്രാഈലിനെ അറിയിച്ചിരുന്നു. എന്നാല്&#x200d; ഫലസ്തീന്&#x200d; രാഷ്ട്ര രൂപീകരണം സംബന്ധിച്ച നെതന്യാഹുവിന്റെ പ്രതികരണത്തിന് തൊട്ടുപിന്നാലെ സഊദി തങ്ങളുടെ നിലപാട് വ്യക്തമാക്കി.</p>
<p>ഫലസ്തീന്&#x200d; രാഷ്ട്രം രൂപീകരിക്കുക എന്ന സഊദിയുടെ നിലപാട് അചഞ്ചലമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കിഴക്കന്&#x200d; ജെറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്&#x200d; രാഷ്ട്രം രൂപീകരിക്കാനുള്ള ശ്രമം സഊദി തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഫലസ്തീന്&#x200d; രാഷ്ട്രം രൂപീകരിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിനുമായി ആഗോള സഖ്യമുണ്ടാക്കുമെന്ന് സഊദി നേരത്തെ പ്രഖ്യാപിച്ചിരുന്നു.</p>
<p>അറബ് രാജ്യങ്ങളുടെയും യൂറോപ്യന്&#x200d; സഖ്യകക്ഷികളുടെയും സഹകരണത്തോടെയായിരിക്കും സഖ്യം രൂപീകരിക്കുകയെന്നും സഊദി അറിയിച്ചിരുന്നു. സഊദി വിദേശകാര്യമന്ത്രി ഫൈസല്&#x200d; ബിന്&#x200d; ഫര്&#x200d;ഹാന്റേതായിരുന്നു പ്രഖ്യാപനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/palestinians-have-a-lot-of-land-and-should-form-a-state-in-saudi-arabia-netanyahu.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സി ബി എസ് ഇ സൗദി ശാസ്ത്രമേള അൽ മുന സ്കൂളിന് ഒന്നാം സ്ഥാനം</title>
		<link>https://www.chandrikadaily.com/cbse-saudi-sciencefest.html</link>
					<comments>https://www.chandrikadaily.com/cbse-saudi-sciencefest.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Tue, 24 Oct 2023 09:12:45 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[saudi arabaia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=280609</guid>

					<description><![CDATA[അൽ മുന സ്കൂൾ സി ഇ ഓ ഡോക്ടർ ടി പി മുഹമ്മദ്, പ്രിൻസിപ്പൽ നാസർ അൽ സഹ്‌റാനി, മാനേജർ കാദർ മാസ്റ്റർ, അക്കാഡമിക് പ്രിൻസിപ്പൽ കാസ്സിം ഷാജഹാൻ, ഹെഡ് മാസ്റ്റർ പ്രദീപ് കുമാർ, വസുധ അഭയ്, മുഹമ്മദ് നിഷാദ്, സയൻസ് വിഭാഗം രെമ്യ ടീച്ചർ, കായിക വിഭാഗം തലവൻ ശിഹാബ്, സഫീർ, റുബീന, മുഹമ്മദ് റിഷാദ്, നസ്രീൻ ടീച്ചർ, സ്റ്റാഫ് സെക്രട്ടറിമാരായ റെനിഷ, ബിൽക്കിസ് എന്നിവർ വിജയികളെ അനുമോദിച്ചു.]]></description>
										<content:encoded><![CDATA[<p>ദമാം: സി ബി എസ് ഇ സൗദി ചാപ്റ്റർ മുപ്പത്തി ഒന്നാം ക്ലസ്റ്റർ മീറ്റിനോടനുബന്ധിച് നടത്തിയ ശാസ്ത്ര മേളയിൽ ദമ്മാം അൽ മുന ഇന്റർനാഷണൽ സ്കൂൾ ഒന്നാം സ്ഥാനം നേടി. സൗദി അറേബ്യയിലെ മൂന്ന് ഡസൻ സ്കൂളുകൾ പങ്കെടുത്ത ശാസ്ത്ര മേളയിൽ അൽ മുന സ്കൂൾ വിദ്യാർത്ഥികളായ അബ്രാർ മുല്ല, മുഹമ്മദ് ഇസ്മായിൽ എന്നിവർ ഭാവിയുടെ സാങ്കേതിക നഗരം എന്ന പ്രമേയത്തെ ആസ്പദമാക്കി അവതരിപ്പിച്ച ശാസ്ത്ര പ്രദര്ശനത്തിനാണ് ഒന്നാം സ്ഥാനം ലഭിച്ചത്.<br />
ആധുനിക സാങ്കേതിക വിദ്യകൾ സാധാരണ ജീവിതത്തിൽ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വളരെ ലളിതമായ രീതിയിൽ പ്രദർശനം വിശദീകരിക്കുന്നു. ശുഭാപ്തിവിശ്വാസമുള്ള സാങ്കേതിക ഭൂമി (optimistic technological earth) എന്നാണ് വിദ്യാർത്ഥികൾ മോഡലിന് നാമകരണം നൽകിയത്,<br />
ഹസ്ത ചലനത്തിലൂടെ പ്രവർത്തിക്കുന്ന ക്രയിൻ, റേഡിയോ ഫ്രീക്വെൻസി ഐഡന്റിഫിക്കേഷൻ ഡാറ്റാ ഉപയോഗിച്ച് അടക്കുകയും തുറക്കുകയും ചെയ്യാവുന്ന വാതിലുകൾ, മണ്ണിലെ ജലാംശം അറിയാനുള്ള മോയ്‌സ്ചർ ലെവൽ സെൻസർ, തൊട്ടു മുന്നിലെ അദൃശ്യമായ തടസ്സങ്ങളെ അറിയാനുള്ള അൾട്രാസോണിക് സെൻസർ തുടങ്ങി വിവിധ തരം സാങ്കേതിക വിദ്യാ ഉപകരണങ്ങൾ സാധാരണ ജീവിതത്തിൽ പ്രാപ്യമായ രീതിയിൽ തങ്ങളുടെ സാങ്കലിപിക നഗരത്തിൽ കുട്ടികൾ പ്രദർശിപ്പിച്ചു.</p>
<p>ക്ലസ്റ്റർ മീറ്റിനോടനുബന്ധിച്ചു നടന്ന ക്വിസ് മത്സരത്തിൽ അൽ മുന സ്കൂൾ മൂന്നാം സ്ഥാനം നേടി. നേരത്തെ പ്രവിശ്യ തലങ്ങളിൽ നടന്ന ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ടീമുകളാണ് ദേശീയ തലത്തിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. കിഴക്കൻ പ്രവിശ്യയിൽ അൽ മുന സ്കൂൾ ഒന്നാം സ്ഥാനം നേടിയിരുന്നു. സക്കീന മഹവീൻ, മുഹമ്മദ് ജിബ്‌രീൽ എന്നീ വിദ്യാർത്ഥികളാണ് ക്വിസ് മത്സരത്തിൽ വിജയികളായത്.</p>
<p>സൗദി തല കായിക മത്സരത്തിൽ അൽ മുന സ്കൂളിൽ നിന്നുള്ള ഹസൻ അഹ്മദ് (ജൂനിയർ ഷോട്ട്പുട്ട് ആൺ കുട്ടികൾ ) രണ്ടാസ്ഥാനവും, ശ്രേയ ജിയോ (ജൂനിയർ ഷോട്ട്പുട്ട് പെൺ കുട്ടികൾ ) രണ്ടാസ്ഥാനവും ഹന ഹനീഷ് (ജൂനിയർ ഡിസ്കസ് ത്രോ പെൺ കുട്ടികൾ ) രണ്ടാസ്ഥാനവും നേടി.</p>
<p>ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ഹയർ ബോഡ് അംഗം അൻവർ സാദാത് ട്രോഫികൾ വിതരണം ചെയ്തു.</p>
<p>അൽ മുന സ്കൂൾ സി ഇ ഓ ഡോക്ടർ ടി പി മുഹമ്മദ്, പ്രിൻസിപ്പൽ നാസർ അൽ സഹ്‌റാനി, മാനേജർ കാദർ മാസ്റ്റർ, അക്കാഡമിക് പ്രിൻസിപ്പൽ കാസ്സിം ഷാജഹാൻ, ഹെഡ് മാസ്റ്റർ പ്രദീപ് കുമാർ, വസുധ അഭയ്, മുഹമ്മദ് നിഷാദ്, സയൻസ് വിഭാഗം രെമ്യ ടീച്ചർ, കായിക വിഭാഗം തലവൻ ശിഹാബ്, സഫീർ, റുബീന, മുഹമ്മദ് റിഷാദ്, നസ്രീൻ ടീച്ചർ, സ്റ്റാഫ് സെക്രട്ടറിമാരായ റെനിഷ, ബിൽക്കിസ് എന്നിവർ വിജയികളെ അനുമോദിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cbse-saudi-sciencefest.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പച്ചയണിഞ്ഞ് സഊദി ; വർണ്ണാഭമായ ദേശീയ ദിനം</title>
		<link>https://www.chandrikadaily.com/saudi-national-day-celebration.html</link>
					<comments>https://www.chandrikadaily.com/saudi-national-day-celebration.html#respond</comments>
		
		<dc:creator><![CDATA[webdesk15]]></dc:creator>
		<pubDate>Sat, 23 Sep 2023 16:36:03 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[National Day]]></category>
		<category><![CDATA[saudi arabaia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=275985</guid>

					<description><![CDATA[സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഇരുപതോളം കേന്ദ്രങ്ങളിൽ രക്തദാനം നിർവഹിച്ചു . സെപ്തംബർ 23 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന രക്തദാന ക്യാമ്പയിൻ വിവിധ സെൻട്രൽ കമ്മിറ്റികൾക്ക് കീഴിൽ ഔദ്യോഗിക അനുമതിയോടെ അതാത് പ്രദേശങ്ങളിലെ ആശുപത്രികളും ബ്ലഡ് ബാങ്കുകളും കേന്ദ്രീകരിച്ചാണ് നടത്തുന്നത്.]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് വേങ്ങാട്ട്</strong></p>
<p>റിയാദ് : തൊണ്ണൂറ്റി മൂന്നാമത് ദേശീയദിനാഘോഷം വർണ്ണ ശബളമായി ആഘോഷിച്ച് സഊദി. രാജ്യപുരോഗതിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഭരണത്തിനും നിലപാടുകൾക്കും പൂർണ്ണ പിന്തുണയോതിയാണ് സഊദിയുടെ നഗരങ്ങളും ഗ്രാമങ്ങളും ദേശീയ ദിനം ഹൃദ്യമായി കൊണ്ടാടിയത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറുന്നത് . രാജ്യത്തിന്റെ പൂർവകാല ചരിത്രങ്ങൾ സുസ്‌മൃതികളാക്കി അനസ്യൂതം പുരോഗതിയിലേക്ക് മുന്നേറുന്ന നാടിനൊപ്പം സഞ്ചരിക്കാൻ സഊദി ജനതക്കൊപ്പം ഒന്നരകോടിയിലധികം വരുന്ന വിദേശി സമൂഹവും ആഹ്ലാദത്തോടെ ആഘോഷത്തിൽ പങ്ക് ചേർന്നു. വാരാന്ത്യ അവധിക്കൊപ്പം വന്നെത്തിയ ഇക്കൊല്ലത്തെ ദേശീയ ദിനത്തിന് മൂന്ന് അവധി ലഭിച്ചത് ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സ്വദേശികൾക്കും വിദേശികൾക്കും അവസരമൊരുക്കി.</p>
<p>പശ്ചിമേഷ്യയുടെ കെട്ടുറപ്പ് ലക്ഷ്യം വെച്ചുള്ള സഊദിയുടെ പ്രയാണം അറബ് മേഖലയിൽ വൻ സ്വീകാര്യതയാണ് രാജ്യത്തിന് നൽകിയതെന്ന തിരിച്ചറിവാണ് ഇക്കൊല്ലത്തെ ദേശീയ ദിനാഘോഷത്തിന്റെ പൊലിമകളിലൊന്ന്. സഊദിയുടെ ദേശീയ ദിനാഘോഷം മറ്റു അറബ് രാജ്യങ്ങളും ആവേശപൂർവം കൊണ്ടാടിയത് അതിന്റെ തെളിവായിരുന്നു. ഖത്തറിൽ അവിസ്മരണീയമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തത്. അതെ പോലെ ജിസിസിയിലെ മറ്റു രാജ്യങ്ങളിലെല്ലാം സഊദിയുടെ ദേശീയ ദിനം ഏറെ പ്രാധാന്യത്തോടെ ആഘോഷിച്ചു. ലോകരാജ്യങ്ങളുടെ ആശംസകൾ ഭരണാധികാരികളെ തേടിയെത്തി.</p>
<p>ഉത്സവ ലഹരിയിലായ ദേശീയ ദിനം തോരണങ്ങളും അലങ്കാര വിളക്കുകളും കൊണ്ട് നാടെങ്ങും ഹരിത പൂരിതമാക്കി . പ്രധാന വീഥികളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തിയും ഭരണാധികാരികളുടെ വർണ്ണ ചിത്രങ്ങൾ സ്ഥാപിച്ചും സഊദി ജനത തങ്ങളുടെ ആഹ്ലാദം പ്രകടമാക്കി. പ്രധാന ദേശീയ പാതകളെല്ലാം ആഘോഷ തിമർപ്പിൽ ലയിച്ചു.<br />
ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ തലസ്ഥാന നഗരിയായ റിയാദിലും സുപ്രധാന പട്ടണങ്ങളായ ജിദ്ദയിലും ദമാമിലും ഉൾപ്പടെ കരിമരുന്ന് പ്രയോഗവും എയർ ഷോയും മറ്റു ആഘോഷപരിപാടികളും നടന്നു വരികയാണ് . സഊദിയുടെ ചരിത്രം അയവിറക്കുന്ന എക്സിബിഷൻ, സാഹിത്യ സംവാദ സദസ്സുകൾ, കലാപ്രകടനങ്ങൾ, നാടകങ്ങൾ, ചിത്ര പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.</p>
<p>സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഇരുപതോളം കേന്ദ്രങ്ങളിൽ രക്തദാനം നിർവഹിച്ചു . സെപ്തംബർ 23 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന രക്തദാന ക്യാമ്പയിൻ വിവിധ സെൻട്രൽ കമ്മിറ്റികൾക്ക് കീഴിൽ ഔദ്യോഗിക അനുമതിയോടെ അതാത് പ്രദേശങ്ങളിലെ ആശുപത്രികളും ബ്ലഡ് ബാങ്കുകളും കേന്ദ്രീകരിച്ചാണ് നടത്തുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-national-day-celebration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഊദി യൂണിവേഴ്സിറ്റിയിൽ നിന്ന് മലയാളി യുവാവിന് ഡോക്ടറേറ്റ്</title>
		<link>https://www.chandrikadaily.com/a-young-malayali-doctorate-from-saudi-university.html</link>
					<comments>https://www.chandrikadaily.com/a-young-malayali-doctorate-from-saudi-university.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Sat, 09 Sep 2023 14:48:57 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[saudi arabaia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=273728</guid>

					<description><![CDATA[സിവില്&#x200d; ഇഞ്ചീനിയറിങിലെ വിത്യസ്ത മേഖലകളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാണ്‌ ഡോക്ടറേറ്റ് ലഭിച്ചത്.]]></description>
										<content:encoded><![CDATA[<p><strong>അശ്‌റഫ് ആളത്ത് </strong><br />
<strong>ദമ്മാം</strong></p>
<p>ദഹ്റാന്&#x200d; കിംഗ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയം ആൻഡ് മിനറൽസില്&#x200d; (കെ എഫ് യു പി എം) നിന്ന് മലപ്പുറം പെരിന്തല്&#x200d;മണ്ണ സ്വദേശിയായ മുഹമ്മദ് ഫസിലിന് ഗവേഷണത്തിന്‌ ഡോക്ടറേറ്റ് ലഭിച്ചു. സിവില്&#x200d; ഇഞ്ചീനിയറിങിലെ വിത്യസ്ത മേഖലകളുമായി ബന്ധപ്പെട്ടുള്ള ഗവേഷണത്തിനാണ്‌ ഡോക്ടറേറ്റ് ലഭിച്ചത്.</p>
<p>ഇതാദ്യമായാണ്‌ ഒരു മലയാളിക്ക് കെ എഫ് യു പി എമില്&#x200d; നിന്നും ഡോക്ടറേറ്റ് ലഭിക്കുന്നത്. കൊല്ലം ടി. കെ. എം. കോളേജ് ഓഫ് എഞ്ചിനീറിങ്ങിൽ നിന്ന് എം ടെക്കും പത്തനംതിട്ട മുസലിയാർ കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ നിന്ന് ബിടെകും കഴിഞ്ഞ ശേഷമാണ് കെ എഫ് യു പി എമ്മില്&#x200d;പി എച് ഡിക്ക് പ്രവേശനം ലഭിച്ചത്. പി എച് ഡിപഠന വേളയിൽ കെ എഫ് യു എമ്മിലെ സിവിൽ ആൻഡ് എൻവിറോണ്&#x200d;മെന്&#x200d;റല്&#x200d; എഞ്ചിനീയറിംഗ് വിഭാഗത്തിൽ ലക്ചററായി സേവനമനുഷ്ഠിച്ചിരുന്നു. പഠന കാലയളവിൽ അദ്ദേഹം നിരവധി ജേർണൽ, കോൺഫറൻസ് പേപ്പറുകളും ബുക്ക് ചാപ്റ്ററുകളും പ്രസിദ്ധീകരിച്ചു.</p>
<p>സൗദി ലുലു കിഴക്കൻ പ്രവിശ്യ മുന്&#x200d; റീജിയണൽ ഡയറക്ടർ അബ്ദുൽ ബഷീറിന്&#x200d;റേയും ഷക്കീല അബ്ദുൽ ബഷീറിന്റെയും മകനാണ് ഡോ. മുഹമ്മദ് ഫസിൽ. മുഹമ്മദ് ഫവാസ്, ഫഹീം അബ്ദുൽ ബഷീർ, ഹാറൂൺ ബഷീർ എന്നിവര്&#x200d; സഹോദരങ്ങളാണ്‌. ഭാര്യ: ഷഹ്‌മ ഉസ്മാൻ. മക്കൾ: ഫർഹ, ഇഹ്‌സാൻ.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-malayali-doctorate-from-saudi-university.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>169 റിയാലിന് സൗദിയില്&#x200d;നിന്ന് ഇന്ത്യയിലേക്ക് പറക്കാം; വന്&#x200d; നിരക്കിളവ് പ്രഖ്യാപിച്ച് ജസീറ എയര്&#x200d;വേയ്‌സ്</title>
		<link>https://www.chandrikadaily.com/you-can-fly-from-saudi-arabia-to-india-for-169-riyals-jazeera-airways-has-announced-a-huge-discount.html</link>
					<comments>https://www.chandrikadaily.com/you-can-fly-from-saudi-arabia-to-india-for-169-riyals-jazeera-airways-has-announced-a-huge-discount.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 04 Sep 2023 07:05:59 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[jaseera airways]]></category>
		<category><![CDATA[saudi arabaia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=272809</guid>

					<description><![CDATA[കേരളത്തില്&#x200d; കൊച്ചിയിലേക്ക് മാത്രമാണ് സര്&#x200d;വീസ് ഉള്ളത്.]]></description>
										<content:encoded><![CDATA[<p>സൗദിയില്&#x200d; നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്&#x200d;ക്ക് വന്&#x200d; ഓഫര്&#x200d; പ്രഖ്യാപിച്ച് പ്രമുഖ ബജറ്റ് എയര്&#x200d;ലൈന്&#x200d; കമ്പനിയായ ജസീറ എയര്&#x200d;വെയ്‌സ്. കേരളത്തില്&#x200d; കൊച്ചിയിലേക്ക് മാത്രമാണ് സര്&#x200d;വീസ് ഉള്ളത്. 169 റിയാല്&#x200d; മുതലാണ് ടിക്കറ്റ് നിരക്ക്. മൂന്ന് ദിവസത്തിനുള്ളില്&#x200d; ടിക്കറ്റ് എടുക്കുന്നവര്&#x200d;ക്കാണ് ഈ ഇളവ് ലഭിക്കുക.</p>
<p>ജിദ്ദ,റിയാദ് എന്നിവിടങ്ങളില്&#x200d; നിന്ന് കൊച്ചിയിലേക്ക് 349 റിയാലും, ദമാം,മദീന തുടങ്ങിയ സ്ഥലങ്ങളില്&#x200d; നിന്ന് 299 റിയാലുമാണ് ടിക്കറ്റ് നിരക്ക്. കൊച്ചിക്ക് പുറമേ ഇന്ത്യയിലെ മുംബൈ, ഡല്&#x200d;ഹി, ബാംഗ്ലൂര്&#x200d;, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും കുറഞ്ഞ നിരക്കില്&#x200d; യാത്ര ചെയ്യാനാവും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/you-can-fly-from-saudi-arabia-to-india-for-169-riyals-jazeera-airways-has-announced-a-huge-discount.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>40 ലക്ഷം മയക്കുമരുന്ന് ഗുളിക കടത്താനുള്ള ശ്രമം: സൗദിയില്&#x200d; ആറുപേര്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/attempt-to-smuggle-40-lakh-drug-pills-six-people-arrested-in-saudi-arabia.html</link>
					<comments>https://www.chandrikadaily.com/attempt-to-smuggle-40-lakh-drug-pills-six-people-arrested-in-saudi-arabia.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Fri, 02 Jun 2023 05:39:16 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[saudi arabaia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=257244</guid>

					<description><![CDATA[മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ സൗദിഅറേബ്യയില്&#x200d; ആറുപേരെ അറസ്റ്റ് ചെയ്തു]]></description>
										<content:encoded><![CDATA[<p>റിയാദ്: മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ സൗദിഅറേബ്യയില്&#x200d; ആറുപേരെ അറസ്റ്റ് ചെയ്തു.4,094,950 മയക്കുമരുന്ന് ഗുളികകളാണ് ഇവരില്&#x200d;നിന്നും പിടികൂടിയതെന്ന് ജനറല്&#x200d; ഡയറക്ടറേറ്റ് ഓഫ് നാര്&#x200d;ക്കോട്ടിക് കണ്&#x200d;ട്രോള്&#x200d; വിഭാഗം വ്യക്തമാക്കി.</p>
<p>പ്രതികളില്&#x200d; മൂന്നുപേര്&#x200d; ഇജിപ്ത് പൗരന്മാരും മറ്റുള്ളവര്&#x200d; സൗദി,സുഡാന്&#x200d;,യമന്&#x200d; എന്നീ രാജ്യങ്ങളില്&#x200d;നിന്നുള്ളവരാണ്.മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങള്&#x200d; അറിയുന്നവര്&#x200d; യഥാസമയം അധികൃതരെ അറിയിക്കണമെന്ന് ബന്ധപ്പെട്ടവര്&#x200d; പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.</p>
<p>മക്ക, റിയാദ്, കിഴക്കന്&#x200d; മേഖലകളിലുള്ളവര്&#x200d; 911 എന്ന നമ്പറിലും രാജ്യത്തിന്റെ മറ്റു മേഖലകളിലുള്ളവര്&#x200d; 999 എന്ന നമ്പറിലുമാണ് വിവരം നല്&#x200d;കേണ്ടത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/attempt-to-smuggle-40-lakh-drug-pills-six-people-arrested-in-saudi-arabia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗദി അറേബ്യയ്ക്കും കുവൈത്തിനുമിടയിലുള്ള റെയില്&#x200d;വേ ലൈന്&#x200d;; സാധ്യത പഠനത്തിനു സിസ്ട്രയെ ചുമതലപ്പെടുത്തി</title>
		<link>https://www.chandrikadaily.com/railway-line-between-saudi-arabia-and-kuwait-sistra-was-tasked-with-the-feasibility-study.html</link>
					<comments>https://www.chandrikadaily.com/railway-line-between-saudi-arabia-and-kuwait-sistra-was-tasked-with-the-feasibility-study.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Wed, 03 May 2023 15:46:03 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[kuwait city]]></category>
		<category><![CDATA[Railway]]></category>
		<category><![CDATA[saudi arabaia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=251433</guid>

					<description><![CDATA[നോര്&#x200d;ത്ത്-സൗത്ത് റെയില്&#x200d;വേ പദ്ധതിയില്&#x200d; സൗദി അറേബ്യക്ക് കുറുകെയുള്ള 2,400 കിലോമീറ്റര്&#x200d; പാതയില്&#x200d; പാസഞ്ചര്&#x200d;, ചരക്ക് സര്&#x200d;വീസുകള്&#x200d; ഉള്&#x200d;പ്പെടുന്നു.]]></description>
										<content:encoded><![CDATA[<p><strong>മുഷ്താഖ്. ടി. നിറമരുതൂര്&#x200d;</strong></p>
<p>കുവൈറ്റ് സിറ്റി:സൗദി അറേബ്യയ്ക്കും കുവൈത്തിനും ഇടയില്&#x200d; അതിവേഗ റെയില്&#x200d;പാതയുടെ സാധ്യതാ പഠനം നടത്താന്&#x200d; ഫ്രഞ്ച് കമ്പനിയായ സിസ്ട്രയെ നിയോഗിച്ചതായി സൗദി റെയില്&#x200d;വേ കമ്പനിയും സൗദി ജനറല്&#x200d; ട്രാന്&#x200d;സ്പോര്&#x200d;ട്ടേഷന്&#x200d; അതോറിറ്റിയും വെളിപ്പെടുത്തിയതായി അല്&#x200d; ഖബാസ് ദിനപത്രം റിപ്പോര്&#x200d;ട്ട് ചെയ്യുന്നു. MEED മാഗസിന്&#x200d; പറയുന്നതനുസരിച്ച്, ഗള്&#x200d;ഫ് റെയില്&#x200d;വേ ശൃംഖലയുടെ ഭാഗമായി സൗദി അറേബ്യയെ ഗള്&#x200d;ഫ് സഹകരണ കൗണ്&#x200d;സില്&#x200d; രാജ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മറ്റ് നിരവധി സംരംഭങ്ങള്&#x200d;ക്ക് ശേഷമാണ് ഈ നിയമനം. റിയാദിനെയും ദോഹയെയും ബന്ധിപ്പിക്കുന്ന നിര്&#x200d;ദിഷ്ട അതിവേഗ റെയില്&#x200d;പ്പാതയുടെ സാധ്യതാ പഠനം നടത്താന്&#x200d; കഴിഞ്ഞ ജൂലൈയില്&#x200d; സിസ്ട്രയെ തിരഞ്ഞെടുത്തിരുന്നു.</p>
<p>റിയാദിനും ദോഹയ്ക്കും ഇടയിലുള്ള ലൈന്&#x200d; ഏകദേശം 550 കിലോമീറ്റര്&#x200d; ദൈര്&#x200d;ഘ്യമുള്ളതാണ്, കൂടാതെ മാഗ്ലെവ് സാങ്കേതികവിദ്യ ഉപയോഗിക്കാനും കഴിയും. രാജ്യത്ത് ആസൂത്രണം ചെയ്ത റെയില്&#x200d;വേ ശൃംഖലയുടെ ആദ്യഘട്ട പഠനത്തിനും വിശദമായ ഡിസൈന്&#x200d; ജോലികള്&#x200d;ക്കുമായി റോഡ്‌സ് ആന്&#x200d;ഡ് ലാന്&#x200d;ഡ് ട്രാന്&#x200d;സ്‌പോര്&#x200d;ട്ട് പബ്ലിക് അതോറിറ്റി പൊതു ടെന്&#x200d;ഡര്&#x200d; നടത്തിയതിന് ശേഷം കുവൈത്തില്&#x200d; ഗള്&#x200d;ഫ് റെയില്&#x200d;വേ ശൃംഖലയുടെ പദ്ധതികള്&#x200d; പുരോഗമിക്കുന്നതായി MEED റിപ്പോര്&#x200d;ട്ട് ചെയ്തു. ടെന്&#x200d;ഡര്&#x200d; രേഖകള്&#x200d; സമര്&#x200d;പ്പിക്കാനുള്ള അവസാന തീയതി മെയ് 30. പദ്ധതിയുടെ ആദ്യഘട്ട ടെന്&#x200d;ഡറിന്റെ മൂല്യം ഒരു ദശലക്ഷം ദിനാര്&#x200d; (3.25 ദശലക്ഷം ഡോളര്&#x200d;) ആണ്. നിര്&#x200d;ദ്ദിഷ്ട സിംഗിള്&#x200d; ട്രാക്ക് പാസഞ്ചര്&#x200d; ട്രെയിനുകളും ചരക്ക് ട്രെയിനുകളും ഉപയോഗിക്കും.</p>
<p>സൗദി അറേബ്യയുമായുള്ള കുവൈത്തിന്റെ തെക്കന്&#x200d; അതിര്&#x200d;ത്തിയില്&#x200d; നിന്ന് (നുവൈസീബ് പോയിന്റ്) ഷദ്ദാദിയ നഗരപ്രദേശം വരെ ഇത് 111 കിലോമീറ്റര്&#x200d; ദൂരത്തില്&#x200d; വ്യാപിച്ചുകിടക്കുന്നു. കണ്&#x200d;സള്&#x200d;ട്ടന്&#x200d;സി സേവനങ്ങളുടെ വ്യാപ്തി മൂന്ന് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു, അതില്&#x200d; കുവൈത്ത് റെയില്&#x200d;വേ പ്രോജക്റ്റിനായുള്ള പഠനം, നിര്&#x200d;ണായക അവലോകനം, ആശയ രൂപകല്പനകള്&#x200d; അപ്‌ഡേറ്റ് ചെയ്യല്&#x200d;, വിശദമായ എഞ്ചിനീയറിംഗ് ഡിസൈന്&#x200d; പൂര്&#x200d;ത്തിയാക്കല്&#x200d;, പഠനങ്ങള്&#x200d;, ബിഡ് സമര്&#x200d;പ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക രേഖകള്&#x200d; എന്നിവ ഉള്&#x200d;പ്പെടുന്നു. പാസഞ്ചര്&#x200d; ടെര്&#x200d;മിനലും കാര്&#x200d;ഗോ യാര്&#x200d;ഡും സൗദി അറേബ്യയുമായുള്ള അതിര്&#x200d;ത്തി സൗകര്യവും ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു. റോളിംഗ് സ്റ്റോക്ക് വാങ്ങുന്നതിന് ആവശ്യമായ എല്ലാ രേഖകളും ഇതില്&#x200d; ഉള്&#x200d;പ്പെടുന്നു, നിര്&#x200d;മ്മാണ ചെലവ്, പ്രവര്&#x200d;ത്തന, പരിപാലന ചെലവുകള്&#x200d;, വ്യവസായ സന്നദ്ധത, സാങ്കേതിക അപകടസാധ്യതകള്&#x200d; എന്നിവയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നു. ജിസിസി റെയില്&#x200d;വേയുടെ വടക്ക് ഭാഗത്തുള്ള അവസാന പോയിന്റ് ആണ് കുവൈത്ത്. അതിന്റെ 111 കിലോമീറ്റര്&#x200d; ഭാഗം മൊത്തം ജിസിസി നെറ്റ്വര്&#x200d;ക്കിന്റെ ഏകദേശം അഞ്ച് ശതമാനമാണ്.</p>
<p>2008-ല്&#x200d; ഗള്&#x200d;ഫ് രാജ്യങ്ങള്&#x200d;, ഗള്&#x200d;ഫ് കോ-ഓപ്പറേഷന്&#x200d; കൗണ്&#x200d;സിലിന്റെ ജനറല്&#x200d; സെക്രട്ടേറിയറ്റ് മുഖേന, ഗള്&#x200d;ഫ് രാജ്യങ്ങളില്&#x200d; ഉടനീളം റെയില്&#x200d;വേ ശൃംഖല വികസിപ്പിക്കുന്നതിനുള്ള സാധ്യതാ പഠനം ഗള്&#x200d;ഫ് റെയില്&#x200d;വേയ്ക്കായി നടത്തി. എന്നാല്&#x200d; 2009 ലെ ആഗോള സാമ്പത്തിക പ്രതിസന്ധി, 2011 ലെ അറബ് പ്രക്ഷോഭങ്ങള്&#x200d;, 2014 ലെ എണ്ണ വിലത്തകര്&#x200d;ച്ച എന്നിവ കാരണം ഇറാഖ്, കുവൈത്ത്, ലിബിയ, ഒമാന്&#x200d;, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളില്&#x200d; ആസൂത്രിതമായ റെയില്&#x200d;വേ പദ്ധതികള്&#x200d; നിര്&#x200d;ത്തിവച്ചു. പൊതുവായ മാനദണ്ഡങ്ങളുടെ അഭാവം, കുറഞ്ഞ എണ്ണവില, ആകര്&#x200d;ഷകമായ പൊതു-സ്വകാര്യ ബിസിനസ് പങ്കാളിത്ത മാതൃകകള്&#x200d; സൃഷ്ടിക്കുന്നതിലെ പരാജയം എന്നിവ ഉള്&#x200d;പ്പെടെയുള്ള ഘടകങ്ങളാല്&#x200d; ഗള്&#x200d;ഫ് രാജ്യങ്ങള്&#x200d;ക്ക് അന്ന് പാളം തെറ്റി. രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവമായിരുന്നു ഏറ്റവും പ്രധാനപ്പെട്ട തടസ്സം. ഗള്&#x200d;ഫ് പ്രതിസന്ധിക്ക് മുമ്പുതന്നെ, ഒരു വലിയ ബഹുരാഷ്ട്ര പദ്ധതി എത്തിക്കുന്നതിന് ആവശ്യമായ സഹകരണം നഷ്ടപ്പെട്ടു. ആറ് ജിസിസി രാജ്യങ്ങളും ഈജിപ്തും 2021 ജനുവരിയില്&#x200d; ഒപ്പുവച്ച അല്&#x200d;-ഉല ഉടമ്പടി ജിസിസി റെയില്&#x200d;വേ പദ്ധതിയെ വീണ്ടും ട്രാക്കിലാക്കിയിരിക്കുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/railway-line-between-saudi-arabia-and-kuwait-sistra-was-tasked-with-the-feasibility-study.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആദ്യ പത്തിൽ മദീനയിൽ എത്തിയത് ഒരു കോടി വിശ്വാസികൾ</title>
		<link>https://www.chandrikadaily.com/madheena.html</link>
					<comments>https://www.chandrikadaily.com/madheena.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Apr 2023 11:09:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[madeena masjid]]></category>
		<category><![CDATA[Ramadaan]]></category>
		<category><![CDATA[saudi arabaia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=246256</guid>

					<description><![CDATA[പുണ്യ റമദാനിന്റെ ആദ്യപത്തിൽ ഒരു കോടി വിശ്വാസികൾ മദീനയിലെ റൗദാ ഷരീഫിൽ എത്തിയതായി അധികൃതർ വ്യക്തമാക്കി. പുണ്യ മാസത്തിൽ അനുഭവപ്പെടുന്ന തിരക്ക് ഇത്തവണ വർധനവുണ്ടായി. കോവിഡ് കാലത്തെ നിബന്ധനകൾക്ക് ശേഷം ആദ്യമായി കടന്നുവന്ന പുണ്യമാസത്തിൽ കൂടുതൽ ആത്മസംതൃപ്തി നേടുകയെന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷങ്ങളുടെ പ്രയാണം തുടരുകയാണ്. അവസാന പത്തിൽ പുണ്യഭൂമിയിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകും]]></description>
										<content:encoded><![CDATA[<p>പുണ്യ റമദാനിന്റെ ആദ്യപത്തിൽ ഒരു കോടി വിശ്വാസികൾ മദീനയിലെ റൗദാ ഷരീഫിൽ എത്തിയതായി അധികൃതർ വ്യക്തമാക്കി.</p>
<p>പുണ്യ മാസത്തിൽ അനുഭവപ്പെടുന്ന തിരക്ക് ഇത്തവണ വർധനവുണ്ടായി. കോവിഡ് കാലത്തെ നിബന്ധനകൾക്ക് ശേഷം ആദ്യമായി കടന്നുവന്ന പുണ്യമാസത്തിൽ കൂടുതൽ ആത്മസംതൃപ്തി നേടുകയെന്ന ലക്ഷ്യത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ലക്ഷങ്ങളുടെ പ്രയാണം തുടരുകയാണ്. അവസാന പത്തിൽ പുണ്യഭൂമിയിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടാകും</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madheena.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആരോഗ്യമേഖലയിലെ വിദേശി ജീവനക്കാര്&#x200d;ക്ക് നാല് ദിവസം പെരുന്നാള്&#x200d; അവധി</title>
		<link>https://www.chandrikadaily.com/four-day-eid-holidays-for-health-sector-in-saudi-arabia-1.html</link>
					<comments>https://www.chandrikadaily.com/four-day-eid-holidays-for-health-sector-in-saudi-arabia-1.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 29 Mar 2023 05:43:15 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[More]]></category>
		<category><![CDATA[health]]></category>
		<category><![CDATA[hospital]]></category>
		<category><![CDATA[saudi arabaia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=245058</guid>

					<description><![CDATA[സൗദി അറേബ്യയിലെ ആരോഗ്യമേഖലയില്&#x200d; ജോലി ചെയ്യുന്ന വിദേശികള്&#x200d;ക്ക് നാല് ദിവസം ചെറിയ പെരുന്നാള്&#x200d; അവധി നല്&#x200d;കി ആരോഗ്യമന്ത്രാലയം. ഏപ്രില്&#x200d; 20 മുതല്&#x200d; 24 വരെയാണ് അവധി. സൗദിയില്&#x200d; ജീവനക്കാര്&#x200d;ക്ക് ഏപ്രില്&#x200d; 13 വ്യാഴം മുതല്&#x200d; ഏപ്രില്&#x200d; 26 വരെയാണ് അവധി.]]></description>
										<content:encoded><![CDATA[<p>സൗദി അറേബ്യയിലെ ആരോഗ്യമേഖലയില്&#x200d; ജോലി ചെയ്യുന്ന വിദേശികള്&#x200d;ക്ക് നാല് ദിവസം ചെറിയ പെരുന്നാള്&#x200d; അവധി നല്&#x200d;കി ആരോഗ്യമന്ത്രാലയം. ഏപ്രില്&#x200d; 20 മുതല്&#x200d; 24 വരെയാണ് അവധി. സൗദിയില്&#x200d; ജീവനക്കാര്&#x200d;ക്ക് ഏപ്രില്&#x200d; 13 വ്യാഴം മുതല്&#x200d; ഏപ്രില്&#x200d; 26 വരെയാണ് അവധി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/four-day-eid-holidays-for-health-sector-in-saudi-arabia-1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
