<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>saudi arabia &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/saudi-arabia/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 31 Oct 2025 05:16:54 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>saudi arabia &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഗസ്സയിലെ ഫലസ്തീന്‍ കുടുംബങ്ങള്‍ക്ക് സൗദി അറേബ്യയില്‍ നിന്ന് തുടര്‍ച്ചയായ ഭക്ഷ്യസഹായം</title>
		<link>https://www.chandrikadaily.com/continued-food-aid-from-saudi-arabia-to-palestinian-families-in-gaza.html</link>
					<comments>https://www.chandrikadaily.com/continued-food-aid-from-saudi-arabia-to-palestinian-families-in-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 31 Oct 2025 05:16:54 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[gulfnews]]></category>
		<category><![CDATA[palsthine]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=361226</guid>

					<description><![CDATA[സൗദി അറേബ്യയുടെ സഹായം ഗസ്സയിലെ ജനങ്ങള്‍ക്ക് വന്‍ ആശ്വാസമായി മാറിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.]]></description>
										<content:encoded><![CDATA[<p>യാംബു: ഗസ്സയിലെ ദുരിതത്തിലായ ഫലസ്തീന്&#x200d; കുടുംബങ്ങള്&#x200d;ക്ക് സൗദി അറേബ്യ തുടര്&#x200d;ച്ചയായി ഭക്ഷ്യസഹായം നല്&#x200d;കുന്നു.</p>
<p>രാജ്യത്തിന്റെ ആഗോള സഹായ ഏജന്&#x200d;സിയായ കിംഗ് സല്&#x200d;മാന്&#x200d; ഹ്യൂമാനിറ്റേറിയന്&#x200d; എയ്ഡ് ആന്&#x200d;ഡ് റിലീഫ് സെന്റര്&#x200d; , സൗദി സെന്റര്&#x200d; ഫോര്&#x200d; കള്&#x200d;ച്ചര്&#x200d; ആന്&#x200d;ഡ് ഹെറിറ്റേജ് എന്ന സ്ഥാപനത്തിന്റെ സഹകരണത്തോടെ ആയിരക്കണക്കിന് ഭക്ഷണകിറ്റുകള്&#x200d; കഴിഞ്ഞ ദിവസങ്ങളില്&#x200d; ഫലസ്തീനില്&#x200d; വിതരണം ചെയ്തു.</p>
<p>ഭക്ഷണസഹായം പ്രധാനമായും മധ്യ ഗസ്സയിലെ അല്&#x200d; സവൈദ പ്രദേശത്തെ കുടിയിറക്കപ്പെട്ടവര്&#x200d;ക്കും, ദാരിദ്ര്യത്തില്&#x200d; കഴിയുന്ന കുടുംബങ്ങള്&#x200d;ക്കും നല്&#x200d;കിയതാണ്. സ്ത്രീകള്&#x200d; കൂടുതലുള്ള കുടുംബങ്ങള്&#x200d;ക്കും അഞ്ചിലധികം അംഗങ്ങളുള്ള വലിയ കുടുംബങ്ങള്&#x200d;ക്കും പ്രത്യേക മുന്&#x200d;ഗണന നല്&#x200d;കിയതായി കിംഗ് സല്&#x200d;മാന്&#x200d; ഹ്യൂമാനിറ്റേറിയന്&#x200d; എയ്ഡ് ആന്&#x200d;ഡ് റിലീഫ് സെന്റര്&#x200d; വക്താവ് വ്യക്തമാക്കി.</p>
<p>ഇസ്രാഈല്&#x200d; യുദ്ധവും ഉപരോധവും മൂലമുള്ള ഭക്ഷ്യക്ഷാമം ഗുരുതരമായ നിലയില്&#x200d; എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്&#x200d; സൗദി അറേബ്യയുടെ സഹായം ഗസ്സയിലെ ജനങ്ങള്&#x200d;ക്ക് വന്&#x200d; ആശ്വാസമായി മാറിയതായി റിപ്പോര്&#x200d;ട്ടുകള്&#x200d; പറയുന്നു.</p>
<p>സൗദിയുടെ തുടര്&#x200d;ച്ചയായ ദുരിതാശ്വാസ പ്രവര്&#x200d;ത്തനങ്ങളില്&#x200d;, ഭക്ഷ്യവിതരണം, അടിയന്തിര മെഡിക്കല്&#x200d; സഹായം, കാന്&#x200d;സര്&#x200d; രോഗികള്&#x200d;ക്ക് ചികിത്സാ സംരക്ഷണം, സംഭാവനാ ക്യാംപെയിനുകള്&#x200d;, ദുരിതാശ്വാസ വിമാനം തുടങ്ങിയവ ഉള്&#x200d;പ്പെടുന്നു.</p>
<p>ഫലസ്തീന്&#x200d; ജനതയ്ക്കായി സൗദി നടത്തുന്ന ഈ സഹായ പ്രവര്&#x200d;ത്തനങ്ങള്&#x200d; അന്താരാഷ്ട്ര ശ്രദ്ധയും പ്രശംസയും നേടിക്കൊണ്ടിരിക്കുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/continued-food-aid-from-saudi-arabia-to-palestinian-families-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗദിയില്‍ പുതിയ തൊഴില്‍ നിയമം: വിദേശ തൊഴിലാളികളെ കമ്പനികള്‍ക്കിടയില്‍ കൈമാറ്റം ചെയ്യാം</title>
		<link>https://www.chandrikadaily.com/new-labor-law-in-saudi-arabia-foreign-workers-can-be-transferred-between-companies.html</link>
					<comments>https://www.chandrikadaily.com/new-labor-law-in-saudi-arabia-foreign-workers-can-be-transferred-between-companies.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 28 Oct 2025 13:02:55 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Foreign workers]]></category>
		<category><![CDATA[gulfnews]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=360763</guid>

					<description><![CDATA[ സാമൂഹ്യ വികസന മന്ത്രിയായ എന്‍ജിനിയര്‍ അഹമ്മദ് ബിന്‍ സുലൈമാന്‍ അല്‍രാജിഹിയാണ് ഈ പുതിയ നിയമത്തിന് അംഗീകാരം നല്‍കിയത്.]]></description>
										<content:encoded><![CDATA[<p>റിയാദ്: സൗദി അറേബ്യയില്&#x200d; വിദേശ തൊഴിലാളികളെ ഇനി സ്ഥാപനങ്ങള്&#x200d;ക്കിടയില്&#x200d; നിയമപരമായി കൈമാറ്റം ചെയ്യാന്&#x200d; അനുമതി ലഭിച്ചു. സാമൂഹ്യ വികസന മന്ത്രിയായ എന്&#x200d;ജിനിയര്&#x200d; അഹമ്മദ് ബിന്&#x200d; സുലൈമാന്&#x200d; അല്&#x200d;രാജിഹിയാണ് ഈ പുതിയ നിയമത്തിന് അംഗീകാരം നല്&#x200d;കിയത്.</p>
<p>രാജ്യത്തെ തൊഴില്&#x200d; വിപണിയുടെ കാര്യക്ഷമതയും സുതാര്യതയും വര്&#x200d;ധിപ്പിക്കുക എന്നതാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. പുതിയ നിയമപ്രകാരം, ഒരു സ്ഥാപനത്തില്&#x200d; ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളെ നിയമാനുസൃതമായി മറ്റൊരു സ്ഥാപനത്തിലേക്ക് കൈമാറ്റം ചെയ്യാന്&#x200d; സാധിക്കും.</p>
<p>തൊഴിലാളികള്&#x200d; പ്രവര്&#x200d;ത്തിക്കുന്നിടത്ത് സേവനം നല്&#x200d;കുന്ന സ്ഥാപനത്തിന്റെ മേല്&#x200d;നോട്ടത്തിലും ഉത്തരവാദിത്വത്തിലും ആയിരിക്കും ജോലികള്&#x200d; നടക്കേണ്ടത്. കൈമാറ്റം സംബന്ധിച്ച എല്ലാ നടപടികളും തൊഴില്&#x200d; മന്ത്രാലയത്തിന്റെ അംഗീകൃത ഡിജിറ്റല്&#x200d; പ്ലാറ്റ്ഫോം &#8221;വൈ&#8221; വഴി നടത്തേണ്ടതാണ്.</p>
<p>തൊഴിലാളികളെ ആവശ്യമുള്ള സ്ഥാപനങ്ങള്&#x200d;ക്കും, കൈമാറ്റം നല്&#x200d;കുന്ന സ്ഥാപനങ്ങള്&#x200d;ക്കും ഈ പ്ലാറ്റ്ഫോം വഴി അപേക്ഷ സമര്&#x200d;പ്പിക്കാം. ഇതിലൂടെ തൊഴിലാളികളുടെ നിയമപരമായ ആനുകൂല്യങ്ങള്&#x200d; ഉറപ്പാക്കുകയും തൊഴില്&#x200d; നിയമങ്ങള്&#x200d; പാലിക്കുന്നുണ്ടെന്ന് മന്ത്രാലയം ഉറപ്പാക്കുകയും ചെയ്യും.</p>
<p>ഈ നീക്കം സൗദി വിഷന്&#x200d; 2030യുടെ ഭാഗമായുള്ള തൊഴില്&#x200d; മേഖലാ പരിഷ്‌കരണങ്ങളിലെ മറ്റൊരു പ്രധാന ഘട്ടമാണെന്ന് അധികൃതര്&#x200d; വ്യക്തമാക്കി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-labor-law-in-saudi-arabia-foreign-workers-can-be-transferred-between-companies.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സഊദിയിൽ മലയാളിയുവാവിനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി; സ്വദേശി പൗരനൻ പോലീസ് കസ്റ്റഡിയിൽ</title>
		<link>https://www.chandrikadaily.com/malayali-youth-found-murdered-in-saudi-arabia-native-citizen-in-police-custody.html</link>
					<comments>https://www.chandrikadaily.com/malayali-youth-found-murdered-in-saudi-arabia-native-citizen-in-police-custody.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 22 Sep 2025 06:31:01 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[death]]></category>
		<category><![CDATA[malayali]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=355189</guid>

					<description><![CDATA[അശ്‌റഫ് ആളത്ത് ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിൽ പ്രവാസി മലയാളിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.തിരുവനന്തപുരം ആറാലുംമൂട് സ്വദേശി അതിയന്നൂർ ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാർ (28) ആണ് കൊല്ലപ്പെട്ടത്. കേസിൽ സ്വദേശി പൗരനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇവർ തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പരസ്‌പരമുണ്ടായ അടിപിടിയിൽ അഖിൽ അശോക് ബഹുനിലകെട്ടിടത്തിന്റെ സ്റ്റയർകേസ് വഴി താഴേക്ക് വീണാണ് മരണം. യുവാവുമായി സംഘർഷമുണ്ടാക്കിയ സ്വദേശി പൗരൻ സംഭവത്തെ തുടർന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇരുവരും [&#8230;]]]></description>
										<content:encoded><![CDATA[<p>അശ്‌റഫ് ആളത്ത്</p>
<p>ദമ്മാം: സഊദി അറേബ്യയിലെ ദമ്മാമിൽ പ്രവാസി മലയാളിയെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി.തിരുവനന്തപുരം ആറാലുംമൂട് സ്വദേശി അതിയന്നൂർ ലോട്ടസ് വില്ലയിൽ അഖിൽ അശോക് കുമാർ (28) ആണ് കൊല്ലപ്പെട്ടത്. കേസിൽ സ്വദേശി പൗരനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇവർ തമ്മിലുണ്ടായ വാക്ക് തർക്കം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പ്രാഥമിക നിഗമനം. പരസ്‌പരമുണ്ടായ അടിപിടിയിൽ അഖിൽ അശോക് ബഹുനിലകെട്ടിടത്തിന്റെ സ്റ്റയർകേസ് വഴി താഴേക്ക് വീണാണ് മരണം.</p>
<p>യുവാവുമായി സംഘർഷമുണ്ടാക്കിയ സ്വദേശി പൗരൻ സംഭവത്തെ തുടർന്ന് ഓടി രക്ഷപ്പെട്ടിരുന്നു. ഇരുവരും തമ്മിലുള്ള സംഘർഷത്തിന് ദൃക്സാക്ഷിയായ സുഡാനി പൗരൻ വിവരം പൊലീസിനെ അറിയിച്ചു.തുടർന്ന് പോലീസിന്റെ ദ്രുതഗതിയിലുള്ള നീക്കത്തിലൂടെ പ്രതി അന്യോഷണ സംഘത്തിൻറെ വലയിലാവുകയായിരുന്നു.<br />
വ്യാഴാഴ്‌ച രാത്രി ഖത്തീഫിൽ നിന്നും അൽ വാദിയയിലേക്ക് പോയതാണ് അഖിൽ. എന്നാൽ എന്തിനാണ് വാദിയയിലെത്തിയത് എന്നതിൽ വ്യക്തതയില്ല. എ.സി ടെക്‌നീഷ്യനായി ഏഴ് വർഷമായി ദമ്മാമിലെ ഖത്തീഫിൽ ജോലി ചെയ്‌തു വരികയാണ് അഖിൽ. സന്ദർശക വിസയിൽലെത്തിയ ഭാര്യയും മാതാപിതാക്കളും രണ്ടാഴ്‌ച മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. രണ്ട് വർഷം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി വിവാഹം കഴിഞ്ഞ് ഇദ്ദേഹം സഊദിയിൽ തിരിച്ചെത്തിയത്.</p>
<p>കേസിന്റെ നിയമ നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹിക പ്രവർത്തകനും ലോക കേരള സഭാംഗവുമായ നാസ് വക്കം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/malayali-youth-found-murdered-in-saudi-arabia-native-citizen-in-police-custody.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രക്തദാനം ചെയ്ത് സൗദി രാജകുമാരൻ, രാജ്യത്ത് വാർഷിക രക്തദാന ക്യാംപെയിൻ ആരംഭിച്ചു</title>
		<link>https://www.chandrikadaily.com/saudi-prince-donates-blood-kicks-off-annual-blood-donation-campaign-in-the-country.html</link>
					<comments>https://www.chandrikadaily.com/saudi-prince-donates-blood-kicks-off-annual-blood-donation-campaign-in-the-country.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 22 Aug 2025 14:03:26 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Blood donation]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=351358</guid>

					<description><![CDATA[സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്. മനുഷ്യാവകാശ മൂല്യങ്ങൾക്കായി വാദിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ അബ്ദുൽ അസീസ് അൽ സൗദ് ആരംഭിച്ചതാണ് വാർഷിക രക്തദാന ക്യാംപെയിൻ. അതി​ന്റെ ഭാഗമായാണ് അദ്ദേഹം തന്നെ രക്തം ദാനം നിർവഹിച്ച് ഉദ്ഘാടനം ചെയ്തത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും രക്തം ദാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ,പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളുടെ ഭാ​ഗമാണിത്. മാനുഷികമൂല്യങ്ങളുള്ള ഇത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ ശ്രദ്ധനേടിയ ഭരണാധികാരിയാണ് അദ്ദേഹം. സൗദി വിഷൻ [&#8230;]]]></description>
										<content:encoded><![CDATA[<p>സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്. മനുഷ്യാവകാശ മൂല്യങ്ങൾക്കായി വാദിക്കുന്ന മുഹമ്മദ് ബിൻ സൽമാൻ അബ്ദുൽ അസീസ് അൽ സൗദ് ആരംഭിച്ചതാണ് വാർഷിക രക്തദാന ക്യാംപെയിൻ. അതി​ന്റെ ഭാഗമായാണ് അദ്ദേഹം തന്നെ രക്തം ദാനം നിർവഹിച്ച് ഉദ്ഘാടനം ചെയ്തത്.</p>
<p>സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും രക്തം ദാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ,പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളുടെ ഭാ​ഗമാണിത്. മാനുഷികമൂല്യങ്ങളുള്ള ഇത്തരം സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിലൂടെ ശ്രദ്ധനേടിയ ഭരണാധികാരിയാണ് അദ്ദേഹം. സൗദി വിഷൻ 2030 ന്റെ സമഗ്രമായ ക്ഷേമം ആസ്വദിക്കുന്ന ഊർജ്ജസ്വലമായ ഒരു സമൂഹം എന്ന ലക്ഷ്യത്തിന് അനുസൃതമായി, സമൂഹ പങ്കാളിത്തം വളർത്തുന്നതിനും, സ്വമേധയാ ഉള്ള രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനും,ദേശീയ ആരോഗ്യ സംരക്ഷണ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാ​ഗം കൂടിയാണിത്.</p>
<p>നേരത്തെ കോവിഡ് -19 വാക്സിൻ സ്വീകരിച്ചുകൊണ്ടും അവയവദാന സമ്മത പത്രത്തിൽ രജിസ്റ്റർ ചെയ്തുകൊണ്ടും അദ്ദേഹത്തി​ന്റെ മാതൃകപരമായ പ്രവർത്തനങ്ങൾ എന്ന നിലയിൽ ലോക ശ്രദ്ധ നേടിയിരുന്നു.</p>
<p>സ്വമേധയായുള്ള രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും രാജ്യത്തുടനീളം രക്തം ആവശ്യമായി വരുന്നവർക്ക് സുരക്ഷിതമായ ലഭ്യത ഉറപ്പാക്കുന്നതിനും രക്ത വിതരണത്തിൽ സ്വയംപര്യാപ്തത കൈവരിക്കേണ്ടതിന്റെയും അവബോധം വളർത്തുക എന്നതാണ് പുതിയ നടപടിയുടെ ലക്ഷ്യം. രക്തം, പ്ലാസ്മ അല്ലെങ്കിൽ പ്ലേറ്റ്‌ലെറ്റുകൾ നൽകുന്നതിലൂടെ ആളുകളുടെ ജീവൻ രക്ഷിക്കാൻ കഴിയും. 2024-ൽ, രാജ്യവ്യാപകമായി 800,000-ത്തിലധികം ആളുകൾ രക്തം ദാനം ചെയ്തിരുന്നു.</p>
<p>സ്വമേധയാ ഉള്ള മാനുഷിക പ്രവർത്തനങ്ങളുടെ മൂല്യത്തെക്കുറിച്ചുള്ള ശക്തമായ സന്ദേശം നൽകാനും ജീവൻ രക്ഷിക്കുന്നതിന് ഇത്തരം മാനുഷികപ്രവർത്തനങ്ങളിൽ ഏ&#x200d;ർപ്പെടുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും അങ്ങനയൊരു സംസ്കാരം സ്വീകരിക്കാൻ സമൂഹത്തെ പ്രാപ്തമാക്കുന്നതിനുമാണ് അദ്ദേഹം മുന്നിട്ടിറങ്ങിയിട്ടുള്ളത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-prince-donates-blood-kicks-off-annual-blood-donation-campaign-in-the-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗദി അറേബ്യയിലെ ദമ്മാമിൽ പുതിയ ഹൈപ്പർമാർക്കറ്റ് തുറന്ന് ലുലു</title>
		<link>https://www.chandrikadaily.com/lulu-opens-new-hypermarkeet-in-dammam-saudi-arabia.html</link>
					<comments>https://www.chandrikadaily.com/lulu-opens-new-hypermarkeet-in-dammam-saudi-arabia.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Tue, 29 Jul 2025 12:15:33 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[dammam]]></category>
		<category><![CDATA[lulu]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=348878</guid>

					<description><![CDATA[ഊർജ്ജസംരക്ഷണത്തിന്റെ പ്രാധാന്യവുമായി ദമ്മാം ലുലു സെൻട്രൽ വെയർഹൗസിൽ പുതിയ സോളാർ പ്രൊജ്ക്ടിന്റെ സ്വിച്ച് ഓൺ നിർവ്വഹിച്ചു
]]></description>
										<content:encoded><![CDATA[<p>ദമ്മാം : സൗദി അറേബ്യയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം വിപുലമാക്കി ദമ്മാം അൽ ഒറൂബയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാന്നിദ്ധ്യത്തിൽ വെസ്റ്റ് ദമ്മാം മുൻസിപ്പാലിറ്റി മേധാവി എഞ്ചിനീയർ ഫായിസ് അൽ അസ്മാരി, അൽബീർ അസോസിയേഷൻ ജനറൽ സെക്രട്ടറി എഞ്ചിനീയർ ഇബ്രാഹിം അബു അബ്ഹ എന്നിവർ ചേർന്ന് പുതിയ ലുലു ഹൈപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. </p>
<p>സൗദി അറേബ്യയുടെ വിഷൻ 2030ന് കരുത്തേകുന്നതാണ് ലുലുവിന്റെ സാന്നിദ്ധ്യമെന്നും മികച്ച തൊഴിലവസരവും പ്രാദേശിക വികസനവുമാണ് യാഥാർത്ഥ്യമാകുന്നതെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു. കൂടുതൽ സ്റ്റോറുകൾ സൗദി അറേബ്യയിൽ തുറക്കുമെന്നും അദേഹം വ്യക്തമാക്കി.</p>
<p>81268 സ്ക്വയർഫീറ്റിലുള്ള ലുലു ഹൈപ്പർമാർക്കറ്റിൽ ഗ്രോസറി, ഹോട്ട് ഫുഡ്, ബേക്കറി, ഇലക്ട്രോണിക്സ്, വീട്ടുകരണങ്ങൾ, ബ്യൂട്ടി പ്രൊഡക്ടുകൾ, സ്റ്റേഷനറി, ടോയ്സ് തുടങ്ങിയവുടെ വിപുലമായ ശേഖരമാണ് ഉള്ളത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് നല്ല ഓഫറുകളുമുണ്ട്. ഉപഭോക്താകൾക്കായി മികച്ച പാർക്കിങ്ങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. </p>
<p>ഈസ്റ്റേൺ പ്രൊവിൻസ് ലുലു സെൻട്രൽ വെയർഹൗസിൽ പുതിയ സോളാർ പ്രൊജ്ക്ടിന്റെ സ്വിച്ച് ഓൺ നിർവ്വഹിച്ചു: </p>
<p>സുസ്ഥിരതയുടേയും ഊർജ്ജസംരക്ഷണത്തിന്റെയും പ്രധാന്യം ഉയർത്തികാട്ടി ഈസ്റ്റേൺ പ്രൊവിൻസ് ലുലു സെൻട്രൽ വെയർഹൗസിൽ പുതിയ സോളാർ പ്രൊജ്ക്ടിന്റെ പ്രവർത്തനം ആരംഭിച്ചു. കാനൂ ക്ലീൻമാക്സുമായി സഹകരിച്ചാണ് പദ്ധതി. കാനൂ ഡയറക്ടർ അഹമ്മദ് അബ്ദുല്ല അലി മുഹമ്മദ് കാനൂ, പ്രസിഡന്റ് തലാൽ ഫൗസി അഹമ്മദ് അലി കാനൂ, കാനൂ ഇൻഡസ്ട്രിയൽ ആൻഡ് എനർജി സിഇഒ മനോജ് കെ ത്രിപാഠി എന്നിവരുടെ സാന്നിദ്ധ്യത്തിൽ, 707.7 കിലോവാൾട്ടിലുള്ള റൂഫ്ടോപ്പ് സോളാർ പ്ലാന്റിന്റെ സ്വിച്ച് ഓൺ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നിർവ്വഹിച്ചു. പ്രതിവർഷം 535 ടൺ കാർബൺ എമിഷൻ കുറയ്ക്കുന്നതിന് പുതിയ സോളാർ പ്ലാന്റ് വഴിവയ്ക്കും. സൗദി അറേബ്യയുടെ വിഷൻ 2030ന്റെ ഭാഗമായുള്ള സുസ്ഥിരതാ പദ്ധതികൾക്ക് പിന്തുണ നൽകിയാണ് ലുലുവിന്റെ സോളാർ പ്രൊജ്ക്ട്. പരിസ്ഥിതി ഊർജ്ജ സംരക്ഷണത്തിന്റെ പ്രധാന്യം മുൻനിർത്തിയാണ് പദ്ധതി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lulu-opens-new-hypermarkeet-in-dammam-saudi-arabia.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>2027 വരെ അല്‍ നാസര്‍ ക്ലബുമായി കരാര്‍ പുതുക്കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ</title>
		<link>https://www.chandrikadaily.com/cristiano-ronaldo-has-rrenewed-his-contract-with-al-nasser-club-until-2027.html</link>
					<comments>https://www.chandrikadaily.com/cristiano-ronaldo-has-rrenewed-his-contract-with-al-nasser-club-until-2027.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Thu, 26 Jun 2025 16:07:18 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Cristiano ronaldo]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[saudi arabia]]></category>
		<category><![CDATA[sports]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345886</guid>

					<description><![CDATA[മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് 2022ല്‍ ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോ, 105 മത്സരങ്ങളില്‍ നിന്ന് 93 ഗോളുകള്‍ നേടിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>വ്യാഴാഴ്ച (ജൂണ്&#x200d; 26, 2025) പ്രഖ്യാപിച്ച സൗദി പ്രോ ലീഗ് ടീമായ അല്&#x200d; നാസറുമായി ക്രിസ്റ്റ്യാനോ റൊണാള്&#x200d;ഡോ രണ്ട് വര്&#x200d;ഷത്തെ കരാറിന് ഒപ്പുവച്ചു. മാഞ്ചസ്റ്റര്&#x200d; യുണൈറ്റഡ് വിട്ട് 2022ല്&#x200d; ക്ലബ്ബില്&#x200d; ചേര്&#x200d;ന്ന റൊണാള്&#x200d;ഡോ, 105 മത്സരങ്ങളില്&#x200d; നിന്ന് 93 ഗോളുകള്&#x200d; നേടിയിട്ടുണ്ട്.</p>
<p>ക്രിസ്റ്റ്യാനോ റൊണാള്&#x200d;ഡോ സൗദി പ്രോ ലീഗ് ടീമായ അല്&#x200d; നാസറുമായും പോര്&#x200d;ച്ചുഗീസ് ഫോര്&#x200d;വേഡുമായും ക്ലബുമായും വ്യാഴാഴ്ച പുതിയ കരാര്&#x200d; വിപുലീകരിച്ചു. പുതിയ കരാര്&#x200d; പ്രകാരം 2027 വരെ 40 വര്&#x200d;ഷം നാസറില്&#x200d; തുടരും.</p>
<p>&#8216;ഒരു പുതിയ അധ്യായം ആരംഭിക്കുന്നു. അതേ അഭിനിവേശം, ഒരേ സ്വപ്നം. നമുക്ക് ഒരുമിച്ച് ചരിത്രം സൃഷ്ടിക്കാം,&#8217; റൊണാള്&#x200d;ഡോ തന്റെ ഔദ്യോഗിക X അക്കൗണ്ടില്&#x200d; പോസ്റ്റ് ചെയ്തു.</p>
<p>2025ലെ ഫിഫ ക്ലബ് ലോകകപ്പിന്റെ ഭാഗമാകില്ലെന്ന് അദ്ദേഹം ഈ മാസം ആദ്യം സ്ഥിരീകരിച്ചിരുന്നു.</p>
<p>അടുത്തിടെ സമാപിച്ച സീസണില്&#x200d;, അല്&#x200d; നാസര്&#x200d; പോയിന്റ് പട്ടികയില്&#x200d; മൂന്നാം സ്ഥാനത്തെത്തി, അടുത്ത വര്&#x200d;ഷത്തെ എഎഫ്സി ചാമ്പ്യന്&#x200d;സ് ലീഗ് എലൈറ്റില്&#x200d; ഒരു സ്ഥാനം നഷ്ടപ്പെടുത്തി, പകരം എഎഫ്സി ചാമ്പ്യന്&#x200d;സ് ലീഗ് 2 ല്&#x200d; കളിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cristiano-ronaldo-has-rrenewed-his-contract-with-al-nasser-club-until-2027.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് 2025; പുണ്യ മൈതാനില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കി തീര്‍ത്ഥാടക</title>
		<link>https://www.chandrikadaily.com/hajj-2025-pilgrim-gave-birth-to-a-baby-boy-at-the-holy-ground.html</link>
					<comments>https://www.chandrikadaily.com/hajj-2025-pilgrim-gave-birth-to-a-baby-boy-at-the-holy-ground.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 12 Jun 2025 16:22:15 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[Pilgrim gave birth]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344482</guid>

					<description><![CDATA[ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്‍ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്‍ സ്പര്‍ശിച്ചു.]]></description>
										<content:encoded><![CDATA[<p>ഹജ്ജ് തീര്&#x200d;ത്ഥാടനത്തിനിടെ അറഫാ മൈതാനില്&#x200d; ടോഗോ സ്വദേശിനിയായ യുവതി ആണ്&#x200d;കുഞ്ഞിന് ജന്മം നല്&#x200d;കി. ഹജ്ജ് സീസണിലെ ആദ്യ പ്രസവമായി രേഖപ്പെടുത്തപ്പെട്ട ഈ സംഭവം തീര്&#x200d;ത്ഥാടകരുടെയും സുരക്ഷാ ജീവനക്കാരുടെയും ഹൃദയങ്ങള്&#x200d; സ്പര്&#x200d;ശിച്ചു.</p>
<p>മാതാവിന്റെ ആത്മാര്&#x200d;ത്ഥമായ തീവ്രവിശ്വാസത്തിന്റെയും അനുഭവത്തിന്റെയും ഭാഗമായി കുഞ്ഞിന് അറഫാത്ത് എന്ന പേരാണ് നല്&#x200d;കിയത്. ഈ വിശുദ്ധ മണ്ണില്&#x200d; ജനിച്ച കുഞ്ഞിന് അര്&#x200d;ഹമായ പേരാണെന്നും, അറഫാത്തിന്റെ സ്മരണയായും ഈ നാമകരണമെന്നും അധികൃതര്&#x200d; അഭിപ്രായപ്പെട്ടു.</p>
<p>സൗദി ഭരണകൂടത്തിന്റെ സമയോജിതമായ ഇടപെടല്&#x200d; മൂലമാണ് പ്രസവം വിജയകരമായി നടക്കാനായത്. അമ്മയും കുഞ്ഞും പൂര്&#x200d;ണ്ണ ആരോഗ്യവാന്മാരാണെന്ന് അധികൃതര്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-2025-pilgrim-gave-birth-to-a-baby-boy-at-the-holy-ground.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗദിയില്‍ കനത്ത ചൂട്; ഉച്ചയ്ക്ക് 12 മുതല്‍ 3 വരെ ജോലി ചെയ്യരുത്</title>
		<link>https://www.chandrikadaily.com/severe-heat-in-saudi-arabia-do-not-work-between-12-and-3-pm.html</link>
					<comments>https://www.chandrikadaily.com/severe-heat-in-saudi-arabia-do-not-work-between-12-and-3-pm.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 10 Jun 2025 16:00:45 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[heat]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344202</guid>

					<description><![CDATA[പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും]]></description>
										<content:encoded><![CDATA[<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>സൗദിയിൽ ചൂട് കനക്കുന്നതിനാൽ ഉച്ചയ്ക്ക് 12 മുതൽ 3 വരെ ജോലി ചെയ്യരുതെന്ന നിർദേശവുമായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം. പുതുക്കിയ നിർദേശം ജൂൺ 15 മുതൽ നിലവിൽ വരുകയും സെപ്‌തംബർ 15 വരെ തുടരുകയും ചെയ്യും. മൂന്ന് മാസത്തേക്കാണ് നിയന്ത്രണം പ്രഖ്യാപിച്ചത്. നാഷണൽ കൗൺസിൽ ഫോർ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്തിൻ്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന ഈ നിയന്ത്രണം നടപ്പാക്കുന്നത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ദിവസത്തിലെ ഏറ്റവും ചൂടേറിയ സമയത്ത് നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്ന പുറം ജോലികൾ ചെയ്യുന്നത് നിയന്ത്രിക്കുന്നതിലൂടെ തൊഴിലാളികളുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കുന്നതിനായാണ് മന്ത്രാലയം ഇങ്ങനെയൊരു സംവിധാനം കൊണ്ടുവരുന്നതെന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ആരോഗ്യ അപകടസാധ്യതകൾ കുറയ്ക്കുക, സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുക, അന്താരാഷ്ട്ര തൊഴിൽ സുരക്ഷയും ആരോഗ്യ മാനദണ്ഡങ്ങളും പാലിക്കുക എന്നിവയാണ് ഇത്തരത്തിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളിലൂടെ ലക്ഷ്യം വെയ്ക്കുന്നത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>തീരുമാനത്തിന് അനുസൃതമായി ജോലി സമയം ക്രമീകരിക്കാനും അതിൻ്റെ നിർദേശങ്ങൾ പൂർണമായും പാലിക്കാനും മന്ത്രാലയം തൊഴിലുടമകൾക്ക് നിർദേശം നൽകി. ശരിയായ രീതിയിൽ പദ്ധതി നടപ്പിലാക്കിയാൽ എക്സ്പോഷർ ചൂട് മൂലമുണ്ടാകുന്ന പരിക്കുകളും രോഗങ്ങളും കുറയ്ക്കാൻ സഹായിക്കും, അതുവഴി ജോലിസ്ഥല സുരക്ഷ വർദ്ധിപ്പിക്കുകയും ഉൽപ്പാദനക്ഷമത നിലനിർത്തുകയും ചെയ്യുമെന്നും നിർദേശത്തിൽ പറയുന്നു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>സൂര്യപ്രകാശം ഏൽക്കുന്നതിൻ്റെ പ്രത്യാഘാതങ്ങൾ തടയുന്നതിനുള്ള നടപടികൾ വിശദീകരിക്കുന്ന നടപടിക്രമങ്ങൾ ഗൈഡ് മന്ത്രാലയം അതിൻ്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിർദേശത്തിൽ എന്തെങ്കിലും ലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉപഭോക്തൃ സേവന ഹോട്ട്‌ലൈൻ (19911) വഴിയോ ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷൻ വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു.</p>
</div>
</div>
<p>&nbsp;</p>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/severe-heat-in-saudi-arabia-do-not-work-between-12-and-3-pm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് ശുഭസമാപ്തിയിലേക്ക്; ഹാജിമാര്‍ ഇന്ന് മിനയോട് വിടപറയും</title>
		<link>https://www.chandrikadaily.com/1hajj-to-an-auspicious-conclusion-hajimar-will-say-goodbye-to-mina-today.html</link>
					<comments>https://www.chandrikadaily.com/1hajj-to-an-auspicious-conclusion-hajimar-will-say-goodbye-to-mina-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 09 Jun 2025 05:54:11 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[hajj mubarak]]></category>
		<category><![CDATA[news]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344008</guid>

					<description><![CDATA[ദുല്‍ഹജ്ജ് എട്ടിന് തുടങ്ങി പതിമൂന്നിന് (തിങ്കളാഴ്ച്ച) അവസാനിക്കുന്ന വിശുദ്ധ ഹജ്ജിന്റെ കര്‍മ്മങ്ങള്‍ ആയാസരഹിതമായി നിര്‍വഹിച്ച് പതിനേഴ് ലക്ഷത്തോളം ഹാജിമാരില്‍ അവശേഷിക്കുന്നവര്‍ ഇന്ന് മിന താഴ്വരയോട് വിടപറയും.]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് വെങ്ങാട്</strong></p>
<p>പ്രപഞ്ച നാഥനില്&#x200d; സര്&#x200d;വ്വതും സമര്&#x200d;പ്പിച്ച് വിശുദ്ധ ഹജ്ജിന്റെ പുണ്യം നുകര്&#x200d;ന്ന് ഹാജിമാര്&#x200d; ഇന്ന് മിനായില്&#x200d; നിന്ന് വിടപറയും. ആത്മീയാനന്ദത്തില്&#x200d; കഴിഞ്ഞ ആറ് നാളുകള്&#x200d;ക്ക് ഇന്നത്തോടെ അ റുതിയായതോടെ ഇക്കൊല്ലത്തെ പുണ്യകര്&#x200d;മ്മത്തിന് വിജയകരവും സമാധാനപരവുമായ സമാപ്തിയാകും. ദുല്&#x200d;ഹജ്ജ് എട്ടിന് തുടങ്ങി പതിമൂന്നിന് (തിങ്കളാഴ്ച്ച) അവസാനിക്കുന്ന വിശുദ്ധ ഹജ്ജിന്റെ കര്&#x200d;മ്മങ്ങള്&#x200d; ആയാസരഹിതമായി നിര്&#x200d;വഹിച്ച് പതിനേഴ് ലക്ഷത്തോളം ഹാജിമാരില്&#x200d; അവശേഷിക്കുന്നവര്&#x200d; ഇന്ന് മിന താഴ്വരയോട് വിടപറയും.</p>
<p>തീര്&#x200d;ത്ഥാടകര്&#x200d;ക്ക് സുരക്ഷിതമായ ഹജ്ജ് ഉറപ്പാക്കുന്നതിന് സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സേവകനുമായ സല്&#x200d;മാന്&#x200d; രാജാവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്&#x200d; സല്&#x200d;മാന്&#x200d; രാജകുമാരനും ശക്തമായ നടപടികള്&#x200d; സ്വീകരിച്ചിരുന്നു. വ്യവസ്ഥാ പിതമായ മുന്നൊരുക്കങ്ങള്&#x200d; നടത്തിയതോടൊപ്പം ഹജ്ജിന്റെ കര്&#x200d;മ്മങ്ങള്&#x200d; തുടങ്ങിയത് മുതല്&#x200d; മിന കേന്ദ്രീകരിച്ച് ഹജ്ജിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചത് കിരീടാവകാശി നേരിട്ടായിരുന്നു.</p>
<p>വിശുദ്ധ കര്&#x200d;മ്മത്തിനെത്തിയ ഹാജിമാരെല്ലാം സഊദി ഭരണകൂടത്തിന്റെ സംവിധാനങ്ങളെ വാനോളം പുകഴ്ത്തി. കാലാവസ്ഥയുടെ പ്രതികൂല സാഹചര്യത്തിലും സുഖകരമായി തന്നെ കര്&#x200d;മ്മങ്ങള്&#x200d; പൂര്&#x200d; ത്തിയാക്കാന്&#x200d; സാധിച്ചു.</p>
<p>പാപഭാരങ്ങളെല്ലാം ഇറക്കി വെച്ച് പിറന്നുവീണ കുഞ്ഞിന്റെ പവിത്രതയുമായാണ് പുണ്യ നഗരികളോട് ഹാജിമാര്&#x200d; വിടപറയുക. ഇന്നലെ തന്നെ ജംറകളിലെ കല്ലേറ് പൂര്&#x200d;ത്തിയാക്കിയ ആഭ്യന്തര ഹാജിമാരും ഗള്&#x200d;ഫ് നാടുകളില്&#x200d; നിന്നുള്ള ഹാജിമാരും ചില വിദേശ ഹജ്ജ് സംഘങ്ങളും മഗ്‌രിബിന് മുമ്പേ തന്നെ മിനയുടെ അതിര്&#x200d;ത്തി വിട്ടിരുന്നു. ഇവര്&#x200d; വിശുദ്ധ ഹറമിലെത്തി ത്വവാഫുല്&#x200d; ഇഫാദ നിര്&#x200d;വഹിച്ച ശേഷം തങ്ങളുടെ പ്രദേശങ്ങളിലേക്ക് യാത്ര തിരിച്ചു. പുണ്യഗേഹത്തോട് വിടപറയവേ പൊട്ടിക്കരഞ്ഞ ഹാജിമാര്&#x200d; ഭാഗ്യം നല്&#x200d;കിതുണച്ച നാഥന് സ്തുതി യോതി.</p>
<p>ശക്തമായ ചൂടില്&#x200d; തീര്&#x200d;ത്ഥാടകര്&#x200d; ഏറെ പ്രതിസന്ധി നേരിട്ടെങ്കിലും സഊദി ഭരണ കൂടം ഒരുക്കിയ സംവിധാനങ്ങള്&#x200d; ഏറെ ഗുണം ചെയ്തു. നടപ്പാതകളിലെ ശീതീകരണവും, ഹരിതവല്&#x200d;ക്കരണവും ശീ തജലം സ്‌പ്രേ ചെയ്യുന്ന സംവിധാനവുമെല്ലാം അത്യുഷ്ണത്തെ ഒരളവോളം തടുക്കാന്&#x200d; പ്രേരകമായി. 44 മുതല്&#x200d; 46 ഡിഗ്രി വരെയായിരുന്നു പുണ്യ നഗരികളിലെ വിവിധയിടങ്ങളില്&#x200d; താപനില. ഹജ്ജ്, ആഭ്യന്തര മന്ത്രാലയങ്ങള്&#x200d; ഹാജിമാരുടെ സുരക്ഷക്ക് വേണ്ടി നല്&#x200d;കിയ മുന്നറിയിപ്പുകള്&#x200d; പരിധിവരെ ഗുണം ചെയ്തു. കടുത്ത വെയിലില്&#x200d; രാവിലെ പത്ത് മണിക്കും വൈകിട്ട് നാലിനുമിടയില്&#x200d; ഹാജിമാരോട് പുറത്തിറങ്ങരുതെന്ന് മന്ത്രാലയം കര്&#x200d;ശനമായ നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1hajj-to-an-auspicious-conclusion-hajimar-will-say-goodbye-to-mina-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കം; 15 ലക്ഷത്തിലേറെ ഹാജിമാര്‍ മിനായില്‍ സംഗമിക്കുന്നു</title>
		<link>https://www.chandrikadaily.com/commencement-of-hajj-rites-more-than-15-lakh-pilgrims-gather-at-mina.html</link>
					<comments>https://www.chandrikadaily.com/commencement-of-hajj-rites-more-than-15-lakh-pilgrims-gather-at-mina.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Wed, 04 Jun 2025 05:22:10 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[GULF NEWS]]></category>
		<category><![CDATA[hajj 2025]]></category>
		<category><![CDATA[latest]]></category>
		<category><![CDATA[news]]></category>
		<category><![CDATA[saudi arabia]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343560</guid>

					<description><![CDATA[. ഒന്നേകാല്‍ ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്‍ മിനായിലെത്തിയിട്ടുണ്ട്.]]></description>
										<content:encoded><![CDATA[<p>ഹജ്ജ് കര്&#x200d;മങ്ങള്&#x200d;ക്ക് തുടക്കം കുറിച്ച് 15 ലക്ഷത്തിലേറെ ഹാജിമാര്&#x200d; മിനായില്&#x200d; സംഗമിക്കുന്നു. ഒന്നേകാല്&#x200d; ലക്ഷം ഇന്ത്യക്കാരടക്കമുള്ള ഹാജിമാര്&#x200d; മിനായിലെത്തിയിട്ടുണ്ട്. പുലര്&#x200d;ച്ചയോടെയാണ് ഭൂരിഭാഗം ഹാജിമാരും മിനായിലെത്തിയത്. നാളെയാണ് അറഫാ സംഗമം. ഇതിനായി ഇന്ന് രാത്രി മുതല്&#x200d; ഹാജിമാര്&#x200d; നീങ്ങിത്തുടങ്ങും.</p>
<p>ഇന്ന് പകലും രാത്രിയും ഹാജിമാര്&#x200d; മിനായില്&#x200d; പ്രാര്&#x200d;ഥനകളുമായി കഴിഞ്ഞു കൂടും. യൗമുല്&#x200d; തര്&#x200d;വിയ അതായത് ഹജ്ജിന്റെ പ്രധാനമേറിയ കര്&#x200d;മങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഇന്ന്. അതിനാല്&#x200d; രാത്രിയിയോടെ മുഴുവന്&#x200d; ഹാജിമാരും മിനായിലെത്തും.</p>
<p>നാളെയാണ് ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം. ഇന്ന് രാത്രി മുതല്&#x200d; നാളെ സൂര്യാസ്തമയം വരെ അറഫയില്&#x200d; തങ്ങണം. പിന്നീട് മുസ്ദലിഫയില്&#x200d; രാപ്പാര്&#x200d;ത്ത് മിനായിലേക്ക് തിരികെയെത്തും. കല്ലേറ് കര്&#x200d;മം, ഹജ്ജിന്റെ ത്വവാഫ്, ബലി കര്&#x200d;മം എന്നിവ പൂര്&#x200d;ത്തിയാക്കിയാല്&#x200d; തീര്&#x200d;ഥാടകന് ഹജ്ജിന് അര്&#x200d;ധവിരാമം കുറിക്കാം. കനത്ത സുരക്ഷയിലാണ് ഇത്തവണത്തെ ഹജ്ജ് കാലം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/commencement-of-hajj-rites-more-than-15-lakh-pilgrims-gather-at-mina.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
