<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>saudi &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/saudi/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 15 Dec 2025 09:34:51 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>saudi &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>സൗദിയില്‍ വ്യാപക മഴയ്ക്ക് സാധ്യത; മിന്നല്‍ പ്രളയ മുന്നറിയിപ്പുമായി കാലാവസ്ഥാകേന്ദ്രം</title>
		<link>https://www.chandrikadaily.com/chance-of-widespread-rain-in-saudi-meteorological-center-with-flash-flood-warning.html</link>
					<comments>https://www.chandrikadaily.com/chance-of-widespread-rain-in-saudi-meteorological-center-with-flash-flood-warning.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Mon, 15 Dec 2025 09:34:51 +0000</pubDate>
				<category><![CDATA[international]]></category>
		<category><![CDATA[News]]></category>
		<category><![CDATA[floodwarning]]></category>
		<category><![CDATA[Meteorological]]></category>
		<category><![CDATA[rain]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=368846</guid>

					<description><![CDATA[വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.]]></description>
										<content:encoded><![CDATA[<p>റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്&#x200d; ഇടിയോടുകൂടിയ കനത്ത മഴയ്ക്കും മിന്നല്&#x200d; പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്&#x200d;കി. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അധികൃതര്&#x200d; പൊതുജനങ്ങള്&#x200d;ക്ക് ജാഗ്രതാ നിര്&#x200d;ദേശം നല്&#x200d;കി.</p>
<p>റിയാദ്, ഖസീം, ഹൈല്&#x200d;, മദീന, മക്ക, അല്&#x200d;ബാഹ, അസീര്&#x200d;, ജസാന്&#x200d;, കിഴക്കന്&#x200d; പ്രവിശ്യയുടെ ചില ഭാഗങ്ങള്&#x200d; എന്നിവിടങ്ങളില്&#x200d; മിതമായതോ കനത്തതോ ആയ ഇടിമിന്നലോടുകൂടിയ മഴ, ആലിപ്പഴ വര്&#x200d;ഷം, ശക്തമായ കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വടക്കന്&#x200d; അതിര്&#x200d;ത്തികള്&#x200d;, അല്&#x200d;ജൗഫ്, തബൂക്ക് മേഖലകളില്&#x200d; നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് പ്രവചനം.</p>
<p>അടിയന്തര സാഹചര്യങ്ങള്&#x200d; കൈകാര്യം ചെയ്യുന്നതിനുള്ള ജനറല്&#x200d; ഡയറക്ടറേറ്റ് ഓഫ് സിവില്&#x200d; ഡിഫന്&#x200d;സ്, ഡിസംബര്&#x200d; 18 വരെ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്&#x200d;ത്ഥിച്ചിട്ടുണ്ട്. അതേസമയം, ശൈത്യകാലം ആരംഭിച്ചതോടെ സൗദിയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്&#x200d; നേരിയതോ മിതമായതോ ആയ മഴ ലഭിച്ചിരുന്നു. മഴയെത്തുടര്&#x200d;ന്ന് പച്ചപ്പണിഞ്ഞ സൗദിയുടെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ ചിത്രങ്ങള്&#x200d; സൗദി പ്രസ് ഏജന്&#x200d;സി പുറത്തുവിട്ടിട്ടുണ്ട്.</p>
<p>വടക്കന്&#x200d; സൗദിയിലെ അല്&#x200d;നഫൂദ് (ഗ്രേറ്റ് നഫൂദ് മരുഭൂമി) ഉള്&#x200d;പ്പെടെയുള്ള പ്രദേശങ്ങളില്&#x200d; മിതമായതോ കനത്തതോ ആയ മഴ ലഭിച്ചതോടെ മണല്&#x200d;ക്കുന്നുകള്&#x200d; മനോഹരമായ രൂപങ്ങളിലേക്ക് മാറി. നീരുറവകളും ചെറുതടാകങ്ങളും രൂപപ്പെട്ടതോടെ സൗദിയിലെ രണ്ടാമത്തെ വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമായ ഈ പ്രദേശം പുതുജീവന്&#x200d; കൈവരിച്ചു.</p>
<p>വടക്കന്&#x200d; അതിര്&#x200d;ത്തി പ്രവിശ്യയിലെ വാദി അറാര്&#x200d; സജീവമാകുകയും പ്രവിശ്യയിലെ 11 ഡാമുകളില്&#x200d; വെള്ളം നിറയുകയും ചെയ്തു. അറാര്&#x200d; നഗരത്തിലെ മരുഭൂമികള്&#x200d; ട്രെക്കിംഗ് പ്രേമികള്&#x200d;ക്കും പ്രകൃതി സ്നേഹികള്&#x200d;ക്കും പ്രിയപ്പെട്ട കേന്ദ്രങ്ങളായി മാറി. തെക്കുപടിഞ്ഞാറന്&#x200d; സൗദിയിലെ അസീര്&#x200d; മേഖലയും സമീപ പ്രദേശങ്ങളും മലമുകളിലെ മഞ്ഞും അബ്ഹ നഗരത്തിന്റെ ശൈത്യകാല ഭംഗിയും കൊണ്ട് ശ്രദ്ധ നേടുകയാണ്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/chance-of-widespread-rain-in-saudi-meteorological-center-with-flash-flood-warning.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗദിയില്‍ മര്‍ച്ചന്റ് നേവി ജോലി വാഗ്ദാനം; 27കാരന്‍ അറസ്റ്റില്‍</title>
		<link>https://www.chandrikadaily.com/merchant-navy-job-offer-saudi-a-27-year-old-man-was-arrested.html</link>
					<comments>https://www.chandrikadaily.com/merchant-navy-job-offer-saudi-a-27-year-old-man-was-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 03 Dec 2025 09:36:54 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[news]]></category>
		<category><![CDATA[arrested]]></category>
		<category><![CDATA[joboffer]]></category>
		<category><![CDATA[MerchantNavy]]></category>
		<category><![CDATA[oldman]]></category>
		<category><![CDATA[saudi]]></category>
		<category><![CDATA[year]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=366572</guid>

					<description><![CDATA[ജോലി ലഭിക്കാതെയും പണം തിരികെ നല്‍കാതെയും വന്നതിനെ തുടര്‍ന്ന്..]]></description>
										<content:encoded><![CDATA[<p>ഷൊര്&#x200d;ണ്ണൂര്&#x200d;: സൗദിയില്&#x200d; മര്&#x200d;ച്ചന്റ് നേവിയില്&#x200d; ജോലി ലഭ്യമാക്കാമെന്ന് പറഞ്ഞ് വന്&#x200d;തുക തട്ടിയ കേസില്&#x200d; 27കാരനായ ആദര്&#x200d;ശിനെ ഷൊര്&#x200d;ണ്ണൂര്&#x200d; പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടമണ്&#x200d; തെക്കേക്കര സ്വദേശിയാണ് പ്രതി. മേയ്, സെപ്റ്റംബര്&#x200d; മാസങ്ങളിലായി വടനക്കുറിശ്ശി സ്വദേശിയില്&#x200d; നിന്നു 3,85,000 രൂപയാണ് തട്ടിയെടുത്തത്. </p>
<p>ജോലി ലഭിക്കാതെയും പണം തിരികെ നല്&#x200d;കാതെയും വന്നതിനെ തുടര്&#x200d;ന്ന് പരാതിക്കാരി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ സ്വഭാവത്തിലുള്ള മറ്റൊരു കേസില്&#x200d; കണ്ണൂര്&#x200d; ആറളം പൊലീസ് സ്റ്റേഷനിലും ആദര്&#x200d;ശിനെതിരെ കേസ് നിലവിലുണ്ട്. കൂടുതല്&#x200d; പരാതികളും ലഭിച്ചുവരുന്നുവെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്&#x200d; ഹാജരാക്കി റിമാന്&#x200d;ഡ് ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/merchant-navy-job-offer-saudi-a-27-year-old-man-was-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഗസ്സയിലെ സാഹചര്യം ചർച്ച ചെയ്ത് സൗദി കിരീടാവകാശിയും ഫ്രഞ്ച് പ്രസിഡന്റും</title>
		<link>https://www.chandrikadaily.com/saudi-crown-prince-french-president-discuss-situation-in-gaza.html</link>
					<comments>https://www.chandrikadaily.com/saudi-crown-prince-french-president-discuss-situation-in-gaza.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 20 Oct 2025 06:56:16 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[gaza]]></category>
		<category><![CDATA[palestine]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=359328</guid>

					<description><![CDATA[ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കണമെന്നും ഇസ്രായേൽ സൈന്യത്തെ പൂർണമായി ഉടൻ പിൻവലിക്കണമെന്നും പറഞ്ഞു]]></description>
										<content:encoded><![CDATA[<p>റിയാദ്: ഗസ്സയിലെ സാഹചര്യം ചർച്ച ചെയ്ത് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാനും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും. ഫോൺ വഴിയാണ് ഇരുവരും ചർച്ച നടത്തിയത്.</p>
<p>ഗസ്സ മുനമ്പിലെ സംഭവവികാസങ്ങൾ ഇരുവരും അവലോകനം ചെയ്തു. മേഖലയിലെ യുദ്ധം അവസാനിപ്പിക്കാനും സുരക്ഷ സ്ഥാപിക്കാനും നടത്തുന്ന ശ്രമങ്ങളും ചർച്ചയായി.</p>
<p>ഫലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കണമെന്നും ഇസ്രായേൽ സൈന്യത്തെ പൂർണമായി ഉടൻ പിൻവലിക്കണമെന്നും പറഞ്ഞു. ദ്വിരാഷ്ട്ര പരിഹാരത്തിനായുള്ള പ്രായോഗിക നടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/saudi-crown-prince-french-president-discuss-situation-in-gaza.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗദിയില്‍ ശമ്പളം വൈകിയാല്‍ തൊഴിലാളിക്ക് പുതിയ സംരക്ഷണം; സ്‌പോണ്‍സര്‍ഷിപ്പ് മാറ്റവും കുടിശ്ശിക ലഭിക്കലും സുലഭം</title>
		<link>https://www.chandrikadaily.com/new-protection-for-workers-in-saudi-arabia-if-salary-is-delayed-easier-to-change-sponsorship-and-receive-arrears.html</link>
					<comments>https://www.chandrikadaily.com/new-protection-for-workers-in-saudi-arabia-if-salary-is-delayed-easier-to-change-sponsorship-and-receive-arrears.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 08 Oct 2025 07:06:04 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[News]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=357413</guid>

					<description><![CDATA[തൊഴിലുടമകള്‍ ശമ്പളം നല്‍കാത്ത സാഹചര്യത്തില്‍ നേരിട്ട് കോടതിയില്‍ പരാതി നല്‍കാതെ തൊഴിലാളി നിയമ സംരക്ഷണം നേടാന്‍ സാധിക്കും.]]></description>
										<content:encoded><![CDATA[<p>റിയാദ്: സൗദിയില്&#x200d; പുതിയ തൊഴില്&#x200d; നിയമം പ്രാബല്യത്തിലായി. ശമ്പളം വൈകിയാല്&#x200d; തൊഴിലാളിക്ക് കോടതിയിലെ പ്രക്രിയ വേണ്ടാതെ തന്നെ ആനുകൂല്യങ്ങള്&#x200d; ലഭിക്കും, കൂടാതെ സ്‌പോണ്&#x200d;സര്&#x200d;ഷിപ്പ് മാറ്റാനും കഴിയും. തൊഴിലുടമകള്&#x200d; ശമ്പളം നല്&#x200d;കാത്ത സാഹചര്യത്തില്&#x200d; നേരിട്ട് കോടതിയില്&#x200d; പരാതി നല്&#x200d;കാതെ തൊഴിലാളി നിയമ സംരക്ഷണം നേടാന്&#x200d; സാധിക്കും.</p>
<p>തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്&#x200d; സര്&#x200d;ക്കാര്&#x200d; പ്ലാറ്റ്ഫോമായ ഖിവ പ്ലാറ്റ്‌ഫോമില്&#x200d; അപ്ലോഡ് ചെയ്യപ്പെടും, ഓരോ മാസവും ശമ്പളം നല്&#x200d;കുന്നതിന് മുമ്പ് പേ സ്ലിപ് പുതുക്കണം. പുതിയ നിയമം തൊഴില്&#x200d; കരാറുകളും ബാങ്ക് രേഖകളും നീതിന്യായ മന്ത്രാലയത്തോടും ബന്ധിപ്പിച്ച്, ശമ്പളം ഒരു മാസം മുടങ്ങിയാലോ കുടിശ്ശിക ഉണ്ടായാലോ തൊഴിലാളിക്ക് നീതിപരമായ അവകാശം ഉറപ്പാക്കുന്നു.</p>
<p>മുന്&#x200d;പ് ശമ്പളം മൂന്ന് മാസം മുടങ്ങുകയോ ഇഖാമ കാലാവധി കഴിഞ്ഞാല്&#x200d; മാത്രമേ തൊഴിലാളിക്ക് സ്‌പോണ്&#x200d;സര്&#x200d;ഷിപ്പ് മാറ്റാന്&#x200d; അവസരം ഉണ്ടായിരുന്നുള്ളൂ. പുതിയ പദ്ധതി ഈ ചൂഷണങ്ങള്&#x200d; ഇല്ലാതാക്കാനും പ്രവാസികള്&#x200d;ക്ക് ആനുകൂല്യം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു. നിയമം മൂന്ന് ഘട്ടത്തിലാണ് പ്രാബല്യത്തില്&#x200d; വരുന്നത്, മന്ത്രാലയങ്ങള്&#x200d; വിശദാംശങ്ങള്&#x200d; പുറത്തു വിടുമെന്ന് അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/new-protection-for-workers-in-saudi-arabia-if-salary-is-delayed-easier-to-change-sponsorship-and-receive-arrears.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഹാഷിം എഞ്ചിനീയർ ഓർമ്മപുസ്തകം: സഊദി തല പ്രകാശനം പതിനെട്ടിന്</title>
		<link>https://www.chandrikadaily.com/hashim-engineers-memoir-book-saudi-arabia-to-release-on-the-18th.html</link>
					<comments>https://www.chandrikadaily.com/hashim-engineers-memoir-book-saudi-arabia-to-release-on-the-18th.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 30 Aug 2025 12:49:19 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[book release]]></category>
		<category><![CDATA[damam]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=352256</guid>

					<description><![CDATA[ദമ്മാമിൽ സ്വാഗതസംഘം രൂപീകരിച്ചു.]]></description>
										<content:encoded><![CDATA[<p>ദമ്മാം: കെ.എം.സി സി സൗദി ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി പുറത്തിറക്കിയ എഞ്ചിനീയർ സി ഹാഷിം ഓർമ്മപുസ്തകം &#8216;യാ ഹബീബി&#8217;യുടെ സൗദീതല പ്രകാശനത്തിന് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പ്രവിശ്യകമ്മിറ്റി പ്രസിഡണ്ട്‌ മുഹമ്മദ്‌ കുട്ടി കോഡൂരിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രവർത്തക സമിതി മീറ്റും സംഘാടക സമിതി രൂപീകരണയോഗവും സൗദി കെ.എം.സി.സി സാംസ്കാരിക സമിതി ചെയർമാൻ മാലിക് മഖ്ബൂൽ ആലുങ്ങൽ ഉദ്ഘാടനം ചെയ്തു.</p>
<p>കെ.എം സി സി സ്ഥാപക നേതാക്കളിൽ പ്രമുഖനായിരുന്ന സി. ഹാഷിം എഞ്ചിനീയറുടെ ജീവിതം പറയുന്നതിനോടൊപ്പം നാലു പതിറ്റാണ്ട് കാലത്തെ പ്രവസത്തിന്റെയും സൗദി കിഴക്കൻ മേഖലയുടെയും ചരിത്രം പറയുന്ന &#8220;യാ ഹബീബി&#8221; എന്ന പുസ്തകത്തിന്റെ പ്രകാശനം സപ്തംമ്പർ പതിനെട്ട് വ്യാഴം വൈകിട്ട് എട്ട് മണിക്ക് ദമ്മാം ഫൈസലിയ യൗമുൽ ഖാഹ് ഓഡിറ്റോറിയത്തിൽ വെച്ച് സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മേഖലയിലെ പ്രമുഖരുടെ സാന്നിധ്യത്തിൽ ഇ.ടി മുഹമ്മദ്‌ ബഷീർ എം.പി ഇറാം ഗ്രൂപ്പ്‌ ചെയർമാൻ സിദ്ധീഖ് അഹ്‌മ്മദിന് നൽകികൊണ്ട് നിർവ്വഹിക്കും.</p>
<p>മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രശസ്ത പത്രപ്രവർത്തകനുമായ സി.പി സൈദലവി ഹാഷിം എഞ്ചിനീയർ സ്മാരക പ്രഭാഷണം നടത്തും. മുഹമ്മദ്‌ കുട്ടി കോഡൂർ ചെയർമാനും ആലിക്കുട്ടി ഒളവട്ടൂർ ജനറൽ കൺവീനറും സിദ്ധീഖ്‌ പാണ്ടികശാല ഫിനാൻസ് കൺട്രോളറും അബ്ദുൽ മജീദ് കൊടുവള്ളി ചീഫ് കോഡിനേറ്ററുമായി വിപുലമായ സ്വാഗതസംഘമാണ് രൂപീകരിച്ചിട്ടുള്ളത്. ഖാദർ ചെങ്കള, മാലിക് മഖ്ബൂൽ ആലുങ്ങൽ, ഷാജി ആലപ്പുഴ, ഖാളി മുഹമ്മദ്‌ എന്നിവരാണ് രക്ഷാധികാരികൾ. കോർഡിനേറ്റേഴ്സ് കബീർ കൊണ്ടോട്ടി,കാദർ മാസ്റ്റർ, അമീറലി കൊയിലാണ്ടി. സ്വാഗതസംഘം ജനറൽ കമ്മിറ്റി വൈസ് ചെയർമാൻമാർ;<br />
സൈനുൽ ആബിദ്,ഇഖ്ബാൽ ആനമങ്ങാട്,ഉമ്മർ ഓമശ്ശേരി, അഷ്‌റഫ് ആളത്ത്,മുഷ്ത്താഖ് പേങ്ങാട്,സമദ് കെ.പി വേങ്ങര,സലാം ആലപ്പുഴ,ബാവ കൊടുവള്ളി,ലത്തീഫ് ഖഫ്ജി.</p>
<p>കൺവീനർമാർ;ഹുസൈൻ വേങ്ങര,അസീസ് എരുവാട്ടി,അറഫാത് കാസർഗോഡ്, മൻസൂർ റഹീമ,ബഷീർ ബാഖവി,സുബൈർ വയനാട്,സഫീർ അച്ചു,സ്വാദിഖ് എറണാം കുളം,അബ്ദുൽ ഖാദർ ആലപ്പുഴ,അമീൻ കളിയികാവിള, നിസാർ അഹമ്മദ്. ഫിനാൻസ് കമ്മറ്റി ചെയർമാൻ;റഹ്മാൻ കാരയാട്ജന. കൺവീനർ;അഷ്‌റഫ്‌ ഗസാൽവൈസ് ചെയർമാൻ;മുജീബ് കൊളത്തൂർ,അൻവർ ഷാഫി,ബഷീർവെട്ടുപാറ,ജമാൽ മീനങ്ങാടി,ഫഹദ് കൊടിഞ്ഞി, സുൽഫി അൽ ഹസ്സ,ഖാദർ അണങ്കൂർ.കൺവീനർ;സൈതലവി പരപ്പനങ്ങാടിബഷീർ ആലുങ്ങൽ, കലാം മീഞ്ചന്തഫൈസൽ ഇരിക്കൂർ,ശരീഫ് പാറപ്പുറത്ത്,ബഷീർ ഉപ്പട,മൻസൂർ തിരതല്ലൂർ,<br />
ഷിബു കവലയിൽ, റിയാസ് ബഷീർ, ഷമീർ ഷാൻ കൊല്ലം, പബ്ലിസിറ്റി ചെയർമാൻ;ടി.ടി കരീം വേങ്ങര.<br />
ജന. കൺവീനർ; അസ്‌ലം കോളക്കോടൻ, കൺവീനർമാർ; ഷറഫു കൊടുവള്ളി, ആബിദ് പാറക്കൽ.<br />
റിഷപ്ഷൻ കമ്മിറ്റി ചെയർമാൻ;ഒ.പിഹബീബ് കൺവീനർ;ശിഹാബ് ജുബൈൽ,അൻസാരി നാരിയ,ഹബീബ് മൊഗ്രാൽ,ബഷീർ ആലുങ്ങൽ.സ്റ്റേജ്, ലൈറ്റ് &amp; സൗണ്ട്സ് ചെയർമാൻ;ഫൈസൽ കൊടുമകൺവീനർ;ജൗഹർ കുനിയിൽ,  മഹമൂദ് പൂക്കാട്.ഫുഡ്‌ &amp; റിഫ്രഷ്മെന്റ്ചെയ്ർമാൻ;നജീബ് ചീക്കിലോട്.കൺവീനർ;മുഹമ്മദ്‌ കുട്ടി കരിങ്കപാറ,സലീം പാണമ്പ്ര, ഷബീർ തേഞ്ഞിപ്പലം.വളണ്ടിയർ ക്യാപ്റ്റൻ;നിസാർ കണ്ണൂർ,<br />
വൈസ് ക്യാപ്റ്റൻ;ജുനൈദ് ഖോബാർ,വളണ്ടിയർ കോർഡിനേറ്റർ;അലിബായ് ഊരകം.ഫാമിലി കോർഡിനേറ്റേഴ്‌സ്;റൂഖിയ റഹ്മാൻ,ഷബ്‌ന നജീബ്,സുമയ്യ ഫസൽ,സാജിദ നഹ,സുലൈഖ ഹുസൈൻ,സെമീഹ സമദ്,ഹാജറ സലീം,ഫൗസിയ കാസർഗോഡ്,സഫ്റോൺ മുജീബ്,ഫസീന,ഇഖ്ബാൽ,സറീന നിയാസ്,സുമയ്യ ഹബീബ്, സഹാന ജലീൽ.ആലിക്കുട്ടി ഒളവട്ടൂർ, കബീർ കുണ്ടോട്ടി, അമീറലി കൊയിലാണ്ടി, അബ്ദുൽ മജീദ് കൊടുവള്ളി, സെയ്നുൽ ആബിദ് കുമളി, മുഷ്താഖ് പേങ്ങാട്, മുഹമ്മദ്‌ കുട്ടി കരിങ്കപ്പാറ, ഫൈസൽ കൊടുമ, ഷബീർ തേഞ്ഞിപ്പലം, അൻവർ ഷാഫി, ജൗഹർ കുനിയിൽ, അറഫാത്ത് കാസർഗോഡ്, മഹമൂദ് പൂക്കാട്, ഷെരീഫ് പാറപ്പുറത്ത്, സാദിഖ്‌ എറണാംകുളം, നിസാർ കൊല്ലം എന്നിവർ സംസാരിച്ചു. കിഴക്കൻ പ്രാവിശ്യ കെ.എം.സി.സി ആക്റ്റിംഗ് ജന. സെക്രട്ടറി ടി.ടി അബ്ദുൽ കരീം വേങ്ങര സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി റഹ്‌മാൻ കാരയാട് നന്ദിയും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hashim-engineers-memoir-book-saudi-arabia-to-release-on-the-18th.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബൂബക്കർ ബാഫഖി തങ്ങൾ, കെഎംസിസിക്കാരുടെ പ്രിയപ്പെട്ട നേതാവ്</title>
		<link>https://www.chandrikadaily.com/abubakar-bafaqi-thangal-the-beloved-leader-of-kmcc-people.html</link>
					<comments>https://www.chandrikadaily.com/abubakar-bafaqi-thangal-the-beloved-leader-of-kmcc-people.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 04 Jun 2025 16:14:53 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[aboobacker bafaqi thangal]]></category>
		<category><![CDATA[Jeddah]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=343629</guid>

					<description><![CDATA[ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ, മത, സാമൂഹിക, മേഖലകളിൽ അമൂല്യ സംഭാവനകൾ നൽകിയ സയ്യിദ് അബ്ദുൽറഹ്മാൻ ബാഫഖി തങ്ങളുടെ പ്രിയ പുത്രനായ ഈയിടെ മരണപ്പെട്ട സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ, ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണൽ കെഎംസിസിയുടെയും തുടക്കം മുതൽ നേതൃരംഗത്തു നിറഞ്ഞുനിന്ന സ്മരണീയ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സാരോപദേശങ്ങൾ കെഎംസിസി പ്രവർത്തകർക്ക് എന്നും പ്രചോദനം നൽകിയിരുന്നതായും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിയ അബൂബക്കർ ബാഫക്കി തങ്ങൾ അനുസ്‌മരണ യോഗത്തിൽ കെഎംസിസി നേതാക്കൾ അഭിപ്രായപ്പെട്ടു. അബൂബക്കർ അരിമ്പ്രയുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ഇന്ത്യൻ മുസ്ലിം സമൂഹത്തിന്റെ രാഷ്ട്രീയ, മത, സാമൂഹിക, മേഖലകളിൽ അമൂല്യ സംഭാവനകൾ നൽകിയ സയ്യിദ് അബ്ദുൽറഹ്മാൻ ബാഫഖി തങ്ങളുടെ പ്രിയ പുത്രനായ ഈയിടെ മരണപ്പെട്ട സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ, ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണൽ കെഎംസിസിയുടെയും തുടക്കം മുതൽ നേതൃരംഗത്തു നിറഞ്ഞുനിന്ന സ്മരണീയ വ്യക്തിത്വമായിരുന്നുവെന്നും അദ്ദേഹത്തിന്റെ സാരോപദേശങ്ങൾ കെഎംസിസി പ്രവർത്തകർക്ക് എന്നും പ്രചോദനം നൽകിയിരുന്നതായും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി നടത്തിയ അബൂബക്കർ ബാഫക്കി തങ്ങൾ അനുസ്‌മരണ യോഗത്തിൽ കെഎംസിസി നേതാക്കൾ അഭിപ്രായപ്പെട്ടു.<br />
അബൂബക്കർ അരിമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന അനുസ്മരണ യോഗം<br />
സൗദി നാഷണൽ കെഎംസിസി പ്രസിഡണ്ട് കുഞ്ഞിമോൻ കാക്കിയ ഉത്ഘാടനം ചെയ്തു.</p>
<p><img loading="lazy" class="alignnone size-full wp-image-343631" src="https://cdn.chandrikadaily.com/wp-contents/uploads/2025/06/Untitled-1-22.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2025/06/Untitled-1-22.jpg 800w, https://www.chandrikadaily.com/wp-content/uploads/2025/06/Untitled-1-22-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2025/06/Untitled-1-22-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>കെഎംസിസി ക്കാരോടൊത്തുള്ള തങ്ങളുടെ ജീവിതം ജിദ്ദയിലെ കെഎംസിസി നേതാക്കൾ ഓർത്തെടുത്തു. അത്യന്തം സൗമ്യതയോടെ ശാന്തനും വിനീതനുമായ തങ്ങളുടെ സംസാരശൈലി, അറിവും അനുഭവവുമുള്ള ഉപദേശങ്ങൾ കെഎംസിസി നേതൃത്വം എന്നും ബഹുമാനത്തോടെ സ്വീകരിച്ചു. ജിദ്ദയിലെ അനാക്കിഷ് കെഎംസിസി പ്രസിഡണ്ടായി തുടക്കം കുറിച്ച് സൗദി നാഷണൽ കെഎംസിസി യുടെ പ്രഥമ പ്രസിഡണ്ടായും തങ്ങൾ കെഎംസിസി ക്ക് നേതൃത്വം നൽകി. വാരാന്ത്യങ്ങളിൽ അദ്ദേഹം കെഎംസിസി പ്രോഗ്രാമുകളിൽ എത്തി രാഷ്ട്രീയ, മത-സാമൂഹിക ചർച്ചകളിൽ പങ്കുചേർന്നു, പിതാവിന്റെ പാത പിന്തുടർന്ന തങ്ങൾ, സംഘടനാ രംഗത്ത് ചെറുപ്പകാലത്ത് നേടിയ അനുഭവങ്ങളും മുഹൂർത്തങ്ങളും കെഎംസിസി പ്രവർത്തകരുമായി നിറസ്മിതത്തോടെ പങ്കുവെക്കുമായിരുന്നുവെന്നു നേതാക്കൾ അനുസ്മരിച്ചു.</p>
<p><img loading="lazy" class="alignnone size-full wp-image-343632" src="https://cdn.chandrikadaily.com/wp-contents/uploads/2025/06/Untitled-1-23.jpg" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2025/06/Untitled-1-23.jpg 800w, https://www.chandrikadaily.com/wp-content/uploads/2025/06/Untitled-1-23-300x225.jpg 300w, https://www.chandrikadaily.com/wp-content/uploads/2025/06/Untitled-1-23-768x576.jpg 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>പ്രവാസം നിർത്തി ഇടയ്ക്ക് പരിശുദ്ധ ഉംറക്ക് എത്തുമ്പോഴെല്ലാം ജന്നത്തുൽ മുഹല്ലയിൽ പ്രിയ പിതാവിനെ കാണാൻ പോവുന്ന പോലെ ജിദ്ദയിലെ കെഎംസിസി ആസ്ഥാനത്ത് എത്തി പ്രവര്&#x200d;ത്തകരെ സ്നേഹപൂർവ്വം സന്ദർശിച്ച് അവരോടൊപ്പം ചിലവഴിച്ച ശേഷം മാത്രമാണ് നാട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നത്. അവസാന ദിവസങ്ങളിൽ നാട്ടിൽ അസുഖ ബാധിതനായി ആശുപത്രിയിലായിരിക്കുമ്പോഴും ജിദ്ദ കെഎംസിസിയുടെയും സൗദി നാഷണൽ കെഎംസിസി യുടെയും നേതാക്കൾ സ്ഥിരമായി സന്ദർശിച്ച് അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ അന്വേഷിച്ചിരുന്നു.</p>
<p>പിതാവിന്റെ ആദർശങ്ങൾ പിന്തുടർന്ന് നാടിനും സമുദായത്തിനും ആത്മാർഥമായി സേവനമനുഷ്ഠിച്ച തങ്ങളുടെ നിര്യാണം കെ എം സി സിക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് നേതാക്കൾ അനുസ്മരിച്ചു.<br />
അനുസ്മരണ യോഗത്തിൽ നാസർ വെളിയംങ്കോട്, ഉബൈദുള്ള തങ്ങൾ മേലാറ്റൂർ, നാഫിഹ് തങ്ങൾ, ഇസ്മായിൽ മുണ്ടക്കുളം, ഇബ്രാഹിം കൊല്ലി എന്നിവർ സംസാരിച്ചു വി പി മുസ്തഫ സ്വാഗതവും അബ്ദുൽറഹിമാൻ വെള്ളിമാടക്കുന്ന് നന്ദിയും പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/abubakar-bafaqi-thangal-the-beloved-leader-of-kmcc-people.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റഷ്യ-യുഎസ് ബന്ധം പുനസ്ഥാപിക്കാന്&#x200d; ധാരണ; യുക്രൈന്&#x200d; യുദ്ധം അവസാനിപ്പിക്കാന്&#x200d; പ്രത്യേക സംഘം രൂപീകരിക്കും</title>
		<link>https://www.chandrikadaily.com/agreement-to-restore-russia-us-relations.html</link>
					<comments>https://www.chandrikadaily.com/agreement-to-restore-russia-us-relations.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 18 Feb 2025 15:54:53 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Rassia]]></category>
		<category><![CDATA[saudi]]></category>
		<category><![CDATA[US]]></category>
		<category><![CDATA[world news]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=330533</guid>

					<description><![CDATA[സൗദിയിലെ റിയാദില്&#x200d; നടക്കുന്ന മധ്യസ്ഥ ചര്&#x200d;ച്ചയിലാണ് തീരുമാനം.]]></description>
										<content:encoded><![CDATA[<p>റഷ്യ-യുഎസ് ബന്ധം പുനസ്ഥാപിക്കാന്&#x200d; ധാരണ. സൗദിയിലെ റിയാദില്&#x200d; നടക്കുന്ന മധ്യസ്ഥ ചര്&#x200d;ച്ചയിലാണ് തീരുമാനം. റഷ്യയും യുഎസും നയതന്ത്ര ഉദ്യോഗസ്ഥരെ വീണ്ടും നിയമിക്കുമെന്നും സാമ്പത്തിക രംഗത്തെ സഹകരണത്തിനുള്ള ചര്&#x200d;ച്ച തുടരുമെന്നും റിപ്പോര്&#x200d;ട്ട്. യുക്രൈന്&#x200d; യുദ്ധം അവസാനിപ്പിക്കാന്&#x200d; പ്രത്യേക സംഘം രൂപീകരിക്കാനും ധാരണയിലെത്തി. ആദ്യ ഘട്ട ചര്&#x200d;ച്ചകള്&#x200d; മികച്ച രീതീലാണ് സമാപിച്ചത്. സൗദി മധ്യസ്ഥതയില്&#x200d; നാളെയും ചര്&#x200d;ച്ചകള്&#x200d; തുടരും.</p>
<p>ഉക്രൈന്&#x200d; യുദ്ധത്തില്&#x200d; റഷ്യ-യുഎസ് ബന്ധം കതരുകയും റഷ്യക്കുമേല്&#x200d; ഉപരോധമേര്&#x200d;പ്പെടുത്തുന്ന സാഹചര്യവുമുണ്ടാവുകയും ചെയ്തിരുന്നു. ഇതേതുടര്&#x200d;ന്ന് റഷ്യന്&#x200d; പ്രസിഡണ്ട് വ്‌ളാദിമര്&#x200d; പുടിനും യുഎസ് പ്രസിഡണ്ട് ട്രംപിന്റെയും കൂടികാഴ്ച്ചക്ക് മുന്നോടിയായാണ് റിയാദില്&#x200d; മധ്യസ്ഥ ചര്&#x200d;ച്ച നടന്നത്. സൗദി കിരീടാവകാശിയുടെ ക്ഷണപ്രകാരമാണ് ഇരു രാജ്യങ്ങളിലേയും പ്രതിനിധികള്&#x200d; ചര്&#x200d;ച്ചക്കെത്തിയത്.</p>
<p>ചര്&#x200d;ച്ചയുടെ ആദ്യ ഘട്ടത്തില്&#x200d; നയതന്ത്ര ഉദ്യോഗസ്ഥരെ നിയമിക്കാന്&#x200d; ഇരുകൂട്ടരും ധാരണയായി. അതോടെപ്പം, സാമ്പത്തിക രംഗത്തെ സഹകരണത്തിന് റഷ്യ-യുഎസ് ചര്&#x200d;ച്ച തുടരും. യുക്രൈന്&#x200d; യുദ്ധം അവസാനിപ്പിക്കാന്&#x200d; പ്രത്യേക സംഘം രൂപീകരിക്കാനും ഇരുകൂട്ടരും ധാരണയിലെത്തി. എന്നാല്&#x200d; യുദ്ധം അവസാനിപ്പിക്കാനൊരുക്കുന്ന കരാര്&#x200d; റഷ്യ, ഉക്രൈന്&#x200d;, യുഎസ്, യൂറോപ്പ് എന്നീ രാജ്യങ്ങള്&#x200d;ക്ക് ഒരുപോലെ സ്വീകാര്യമായിരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/agreement-to-restore-russia-us-relations.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സൗദി ജിസാനിൽ വാഹനാപകടത്തിൽ 1 മലയാളി ഉൾപ്പടെ 15 പേർ മരണപെട്ടു</title>
		<link>https://www.chandrikadaily.com/15-people-including-1-malayali-died-in-a-car-accident-in-saudi-jizan.html</link>
					<comments>https://www.chandrikadaily.com/15-people-including-1-malayali-died-in-a-car-accident-in-saudi-jizan.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 27 Jan 2025 16:29:18 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=327651</guid>

					<description><![CDATA[ജിസാൻ അരാംകൊ റിഫൈനറി റോഡിൽ വെച്ചായിരുന്നു അപകടം.9 ഇന്ത്യക്കാർ ,3 നേപ്പാൾ സ്വദേശികൾ, 3 ഘാന സ്വദേശികളും ആണ് മരണപ്പെട്ടത്.11 പേർ ഗുരുതരാവസ്‌ഥയിൽ ജിസാൻ , അബഹ ഹോസ്പിറ്റലുകളിൽ ചികിത്സയിലും ആണ്. കൊല്ലം സ്വദേശി വിഷ്ണു പ്രകാശ് പിള്ള (31 വയസ്) ആണ് മരണപ്പെട്ട മലയാളി. എല്ലാവരും ജുബൈൽ ACIC കമ്പനി ജീവനക്കാർ ആണ്.]]></description>
										<content:encoded><![CDATA[<p>ജിസാൻ അരാംകൊ റിഫൈനറി റോഡിൽ വെച്ചായിരുന്നു അപകടം.9 ഇന്ത്യക്കാർ ,3 നേപ്പാൾ സ്വദേശികൾ, 3 ഘാന സ്വദേശികളും ആണ് മരണപ്പെട്ടത്.11 പേർ ഗുരുതരാവസ്‌ഥയിൽ ജിസാൻ , അബഹ ഹോസ്പിറ്റലുകളിൽ ചികിത്സയിലും ആണ്. കൊല്ലം സ്വദേശി വിഷ്ണു പ്രകാശ് പിള്ള (31 വയസ്) ആണ് മരണപ്പെട്ട മലയാളി. എല്ലാവരും ജുബൈൽ ACIC കമ്പനി ജീവനക്കാർ ആണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/15-people-including-1-malayali-died-in-a-car-accident-in-saudi-jizan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബ്ദു റഹീമിന്റെ മോചനം നീളുന്നു; കേസ് വീണ്ടും മാറ്റിവെച്ച് റിയാദ് കോടതി</title>
		<link>https://www.chandrikadaily.com/1abdu-rahims-release-extends-riyadh-court-adjourned-the-case-again.html</link>
					<comments>https://www.chandrikadaily.com/1abdu-rahims-release-extends-riyadh-court-adjourned-the-case-again.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 15 Jan 2025 07:30:19 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdul raheem]]></category>
		<category><![CDATA[bail]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[news]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=325721</guid>

					<description><![CDATA[ഇന്ന്​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു]]></description>
										<content:encoded><![CDATA[<p>റിയാദ്​: 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന അബ്​ദുൽ റഹീമിന്റെ മോചനം ഇനിയും നീളും. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത്​ അബ്​ദുൽ റഹീമി​ന്&#x200d;റെ മോചനകാര്യത്തിൽ ഇന്നും തീരുമാനമായില്ല. ആറാം തവണയും റിയാദ്​ കോടതി കേസ് മാറ്റിവയ്ക്കുകയായിരുന്നു. ഇന്ന്​ രാവിലെ​ എട്ടിന്​ റിയാദ്​ ​ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിംഗ് ഒരു മണിക്കൂറിലേറെ നീണ്ടു.</p>
<p>ഓൺലൈനായി കേസ് പരിഗണിച്ചപ്പോൾ അബ്ദുറഹീമും അഭിഭാഷകനും ഹാജരായി. ഇതിന് മുമ്പ് പല തവണ കോടതി കേസ് പരിഗണിച്ചിരുന്നുവെങ്കിലും അന്തിമ വിധി പറയുന്നത് നീട്ടി വെക്കുകയായിരുന്നു. 2006 അവസാനമാണ് സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് അബ്ദുറഹീം സൌദിയിലെ ജയിലിൽ ആകുന്നത്.</p>
<p>പ്രോസിക്യൂഷന്&#x200d;റെ വാദം കേൾക്കലും പ്രതിഭാഗത്തി​ന്&#x200d;റെ മറുപടി പറച്ചിലുമായി ഒരു മണിക്കൂറിലേറെ സിറ്റിംഗ് നീണ്ടപ്പോൾ നടപടികൾ ഒരു തീർപ്പിലെത്തും എന്നായിരുന്നു പ്രതീക്ഷകൾ. എന്നാല്&#x200d;, കേസ് വീണ്ടും മാറ്റിവയ്ക്കുന്നു എന്ന അറിയിപ്പാണ് കോടതി നൽകിയത്. കേസ് ഇനി പരിഗണിക്കുന്ന തീയതി ഉടൻ അറിയാനാകും. റഹീമിന്&#x200d;റെ മോചനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ആറാമത്തെ കോടതി സിറ്റിംഗാണ് ഇന്ന്​​ നടന്നത്​.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1abdu-rahims-release-extends-riyadh-court-adjourned-the-case-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അബ്ദുൽ റഹീമിന്&#x200d;റെ മോചന ഉത്തരവ് ഇന്നുമില്ല</title>
		<link>https://www.chandrikadaily.com/1abdul-rahims-release-order-is-not-available-today-abdul-rahims-release-order-is-not-available-today.html</link>
					<comments>https://www.chandrikadaily.com/1abdul-rahims-release-order-is-not-available-today-abdul-rahims-release-order-is-not-available-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 08 Dec 2024 09:17:08 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[abdurahim]]></category>
		<category><![CDATA[jai]]></category>
		<category><![CDATA[saudi]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=320916</guid>

					<description><![CDATA[റിയാദ് ക്രിമിനല്&#x200d; കോടതിയില്&#x200d; ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്&#x200d; വിധി പറയാനായി മാറ്റി.]]></description>
										<content:encoded><![CDATA[<p>സൗദി പൗരന്റെ മരണത്തെ തുടര്&#x200d;ന്ന് കഴിഞ്ഞ 18 വര്&#x200d;ഷമായി റിയാദിലെ ജയിലില്&#x200d; കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്&#x200d; റഹീമിന് ഇന്നും മോചന ഉത്തരവില്ല. റിയാദ് ക്രിമിനല്&#x200d; കോടതിയില്&#x200d; ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവില്&#x200d; വിധി പറയാനായി മാറ്റി.</p>
<p>പബ്ലിക് പ്രോസ്‌ക്യൂഷന്&#x200d; സമര്&#x200d;പ്പിച്ച വാദങ്ങള്&#x200d; ഖണ്ഡിച്ച് സമര്&#x200d;പ്പിച്ച വിശദാംശങ്ങള്&#x200d; ഫയലില്&#x200d; സ്വീകരിച്ച് കൊണ്ടാണ് വിധിപറയാന്&#x200d; കേസ് കോടതി മാറ്റിയത്. അടുത്ത സിറ്റിങ് തീയതി ഉടന്&#x200d; ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു. ഇന്ന് മോചന ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്&#x200d; കോടതി വിധി പറയാന്&#x200d; വേണ്ടി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റുകയായിരുന്നു.</p>
<p>കഴിഞ്ഞ തവണ കേസ് പരിഗണിച്ച കോടതി അപ്രതീക്ഷിതമായി കേസ് മാറ്റി വെച്ചിരുന്നു. കഴിഞ്ഞ നവംബര്&#x200d; 17ന് മോചനമുണ്ടായേക്കുമെന്നാണ് കരുതിയിരുന്നത്. പക്ഷെ അപ്രതീക്ഷിതമായി കോടതി കേസ് നീട്ടിവെക്കുകയായിരുന്നു. ഓണ്&#x200d;ലൈനായി നടന്ന സിറ്റിങ്ങില്&#x200d; ജയിലില്&#x200d;നിന്ന് റഹീമും അദ്ദേഹത്തിന്റെ അഭിഭാഷകന്&#x200d; ഒസാമ അല്&#x200d; അമ്പര്&#x200d;, ഇന്ത്യന്&#x200d; എംബസി ഉദ്യോഗസ്ഥന്&#x200d; യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂര്&#x200d; എന്നിവരും പങ്കെടുത്തു. മോചനവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ സിറ്റിങ്ങാണ് ഇന്ന് കോടതിയില്&#x200d; നടന്നത്.</p>
<p>ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്&#x200d;കാന്&#x200d; തയ്യാറാണെന്ന് റിയാദ് ക്രിമിനല്&#x200d; കോടതിയെ അറിയിച്ചിരുന്നു. ഇതിനെത്തുടര്&#x200d;ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. കോടതിയുടെ സ്വാഭാവികമായ നടപടികള്&#x200d; പൂര്&#x200d;ത്തിയാക്കാനുള്ളതിനാലാണ് അബ്ദുല്&#x200d; റഹീമിന്റെ മോചനം നീളുന്നത്.</p>
<p>2006 നവംബര്&#x200d; 28ന് 26-ാം വയസ്സിലാണ് കോഴിക്കോട് ജില്ലയിലെ ഫറോക്ക് മച്ചിലകത്ത് പീടിയേക്കല്&#x200d; വീട്ടില്&#x200d; അബ്ദുല്&#x200d; റഹീം ഹൗസ് ഡ്രൈവ് വിസയില്&#x200d; റിയാദിലെത്തിയത്. സ്പോണ്&#x200d;സര്&#x200d; ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന്&#x200d; അല്&#x200d;ശഹ്രിയുടെ മകന്&#x200d; അനസിനെ പരിചരിക്കലായിരുന്നു ജോലി. കഴുത്തിന് താഴെ ചലനശേഷിയില്ലാത്ത അവസ്ഥയിലായിരുന്നു അനസ്. ഭക്ഷണവും വെള്ളവുമെല്ലാം നല്&#x200d;കിയിരുന്നത് കഴുത്തില്&#x200d; പ്രത്യേകമായി ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.</p>
<p>സംഭവത്തിനു പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. റിയാദ് കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. ഇതിനുശേഷം യുവാവിന്റെ മോചനത്തിനായി ഉന്നതതലത്തില്&#x200d; പലതവണ ഇടപെടലുണ്ടായെങ്കിലും കുടുംബം മാപ്പുനല്&#x200d;കാന്&#x200d; തയാറായിരുന്നില്ല. നിരന്തര പരിശ്രമങ്ങള്&#x200d;ക്കൊടുവിലാണ് 34 കോടി രൂപയുടെ ബ്ലഡ് മണി(ദയാധനം) എന്ന ഉപാധിയില്&#x200d; മാപ്പുനല്&#x200d;കാന്&#x200d; ഫായിസിന്റെ കുടുംബം സമ്മതിച്ചത്.</p>
<p>ആദ്യം റഹീമിന് വധശിക്ഷ നല്&#x200d;കണം എന്ന തീരുമാനത്തില്&#x200d; ഉറച്ചു നിന്നിരുന്ന സൗദി ബാലന്റെ കുടുംബത്തിന്റെ വക്കീലുമാരുമായി നടത്തിയ മധ്യസ്ഥ ശ്രമത്തിനൊടുവിലാണ് പിന്നീട് ദയാ ധനം സ്വീകരിച്ച് മാപ്പ് നല്&#x200d;കാന്&#x200d; തയ്യാറായത്. അബ്ദുല്&#x200d; റഹീമിന്റെ മോചനത്തിന് മരിച്ച സൗദി പൗരന്റെ കുടുംബം ആവശ്യപ്പെട്ടത് 15 മില്യന്&#x200d; റിയാലായിരുന്നു.</p>
<p>റിയാദിലെ അബ്ദുല്&#x200d; റഹീം നിയമസഹായ സമിതിയുടെ കഴിഞ്ഞ 17 വര്&#x200d;ഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് ദയ ധനം നല്&#x200d;കിയാല്&#x200d; അബ്ദുല്&#x200d; റഹീമിനു ജയില്&#x200d; മോചനം നല്&#x200d;കാന്&#x200d; സമ്മതിച്ചത്. റിയാദ് നിയമസഹായ സമിതിയുടെ നിര്&#x200d;ദേശ പ്രകാരം 2021-ല്&#x200d; നാട്ടില്&#x200d; ട്രസ്റ്റ് കമ്മിറ്റി രൂപീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്&#x200d;നില്&#x200d;നിന്നുള്ളവര്&#x200d; പണം സംഭാവന ചെയ്തു.</p>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം കഴിഞ്ഞ മാര്&#x200d;ച്ച് പത്തിന് ആരംഭിച്ചത്. ദയാധനം സ്വീകരിച്ചതിന് ശേഷം കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം മാപ്പ് നല്&#x200d;കാന്&#x200d; തയ്യാറാണെന്ന് റിയാദ് ക്രിമിനല്&#x200d; കോടതിയെ അറിയിച്ചു. തുടര്&#x200d;ന്നാണ് റഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_promotionalMessage__CUsPM text-m_dark__1TC18 " data-test-id="promotional-message">
<div></div>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1abdul-rahims-release-order-is-not-available-today-abdul-rahims-release-order-is-not-available-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
