<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>save alappat &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/save-alappat/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 18 Jan 2019 16:02:38 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>save alappat &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആലപ്പാട് സമരത്തിന് എതിരെ വീണ്ടും മന്ത്രി ജയരാജന്&#x200d;</title>
		<link>https://www.chandrikadaily.com/jayarajan-against-alappad.html</link>
					<comments>https://www.chandrikadaily.com/jayarajan-against-alappad.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 18 Jan 2019 16:02:38 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alappatt]]></category>
		<category><![CDATA[E.P Jayarajan]]></category>
		<category><![CDATA[save alappat]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116689</guid>

					<description><![CDATA[തിരുവനന്തപുരം: ആലപ്പാട് സമരം നടത്തുന്നവര്&#x200d; പുറത്തു നിന്നുള്ളവരെന്ന് ആവര്&#x200d;ത്തിച്ച് വ്യവസായ മന്ത്രി ഇ.പി ജയരാജന്&#x200d;. സര്&#x200d;ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്തുവെന്നും സമര സമിതി പറയുന്ന കാര്യങ്ങള്&#x200d; വസ്തുതാപരമല്ലെന്നും ജയരാജന്&#x200d; പറഞ്ഞു. ആലപ്പാട്ടെ കരിമണല്&#x200d; ഖനനം സംബന്ധിച്ച പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; ഇന്നലെ വിളിച്ചു ചേര്&#x200d;ത്ത മന്ത്രിതല ചര്&#x200d;ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും സമരത്തെ എതിര്&#x200d;ത്ത് ജയരാജന്&#x200d; രംഗത്തെത്തിയത്. വ്യവസായം പൂട്ടിയാല്&#x200d; എന്തെന്നാണ് സമരക്കാരുടെ ചോദ്യം. ഇതെങ്ങനെ ശരിയാകുമെന്നു ജയരാജന്&#x200d; ചോദിച്ചു. അതിനാല്&#x200d; തന്നെ ഖനനം നിര്&#x200d;ത്തിവയ്ക്കില്ല. പുറത്തു നിന്നുള്ളവരാണ് സമരക്കാര്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ആലപ്പാട് സമരം നടത്തുന്നവര്&#x200d; പുറത്തു നിന്നുള്ളവരെന്ന് ആവര്&#x200d;ത്തിച്ച് വ്യവസായ മന്ത്രി ഇ.പി ജയരാജന്&#x200d;. സര്&#x200d;ക്കാരിന് ചെയ്യാനാവുന്നതെല്ലാം ചെയ്തുവെന്നും സമര സമിതി പറയുന്ന കാര്യങ്ങള്&#x200d; വസ്തുതാപരമല്ലെന്നും ജയരാജന്&#x200d; പറഞ്ഞു.<br />
ആലപ്പാട്ടെ കരിമണല്&#x200d; ഖനനം സംബന്ധിച്ച പ്രശ്‌നങ്ങള്&#x200d; പരിഹരിക്കാന്&#x200d; ഇന്നലെ വിളിച്ചു ചേര്&#x200d;ത്ത മന്ത്രിതല ചര്&#x200d;ച്ച പരാജയപ്പെട്ടതിനു പിന്നാലെയാണ് വീണ്ടും സമരത്തെ എതിര്&#x200d;ത്ത് ജയരാജന്&#x200d; രംഗത്തെത്തിയത്. വ്യവസായം പൂട്ടിയാല്&#x200d; എന്തെന്നാണ് സമരക്കാരുടെ ചോദ്യം. ഇതെങ്ങനെ ശരിയാകുമെന്നു ജയരാജന്&#x200d; ചോദിച്ചു. അതിനാല്&#x200d; തന്നെ ഖനനം നിര്&#x200d;ത്തിവയ്ക്കില്ല. പുറത്തു നിന്നുള്ളവരാണ് സമരക്കാര്&#x200d; എന്ന സര്&#x200d;ക്കാര്&#x200d; വാദം ശരിയാണെന്നു അവിടെ ചെന്ന് നോക്കിയാല്&#x200d; മനസിലാകുമെന്ന് ജയരാജന്&#x200d; പറഞ്ഞു.<br />
സര്&#x200d;ക്കാരിന് ചെയ്യാന്&#x200d; പറ്റുന്നതെല്ലാം ചെയ്തു കഴിഞ്ഞു. ഉടന്&#x200d; തന്നെ ആലപ്പാട് സന്ദര്&#x200d;ശിക്കുമെന്നും മന്ത്രി അറിയിച്ചു. ആലപ്പാട്ടെ ജനങ്ങളുടെ വികാരം മനസിലാക്കാന്&#x200d; സര്&#x200d;ക്കാരിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്&#x200d; ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതിനിടെ ആലപ്പാട്ടെ പരിസ്ഥിതി പ്രശ്‌നങ്ങള്&#x200d; പഠിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; നിയോഗിച്ച ഡോ. ടി.എന്&#x200d; പ്രകാശിന്റെ നേതൃത്വത്തിലുള്ള സമിതി പഠനം തുടങ്ങി. ഒരു മാസത്തിനുള്ളില്&#x200d; റിപ്പോര്&#x200d;ട്ട് സമര്&#x200d;പ്പിക്കാനാണ് സമിതിക്ക് നിര്&#x200d;ദ്ദേശം നല്&#x200d;കിയിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/jayarajan-against-alappad.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലപ്പാട്ടെ ഖനനം നിര്&#x200d;ത്തണമെന്ന് വി.എസ് അച്ചുതാനന്ദന്&#x200d;</title>
		<link>https://www.chandrikadaily.com/vs-achudanandan-against-alappattu-mining-news.html</link>
					<comments>https://www.chandrikadaily.com/vs-achudanandan-against-alappattu-mining-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 17 Jan 2019 05:50:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[save alappat]]></category>
		<category><![CDATA[VS Achudanathan]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116501</guid>

					<description><![CDATA[തിരുവനന്തപുരം: ആലപ്പാട്ടെ ഖനനം നിര്&#x200d;ത്തണമന്നാവശ്യപ്പെട്ട് ഭരണപരിഷ്‌ക്കരണ ചെയര്&#x200d;മാന്&#x200d; വി.എസ് അച്ചുതാനന്ദന്&#x200d; രംഗത്ത്. തുടര്&#x200d; പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്&#x200d; ഖനനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് വി.എസ് പറഞ്ഞു. ഇങ്ങനെ തുടര്&#x200d;ന്നാല്&#x200d; അത് ആലപ്പാടിനെ മാത്രമല്ല, അപ്പര്&#x200d; കുട്ടനാടിനെ വരെ ബാധിക്കാന്&#x200d; സാധ്യതയുണ്ടെന്നും വി.എസ് പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയുടെ പൂര്&#x200d;ണരൂപം&#8230;. തുടര്&#x200d; പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്&#x200d; ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതം. ഖനനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാന്&#x200d; മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ആലപ്പാട്ടെ ഖനനം നിര്&#x200d;ത്തണമന്നാവശ്യപ്പെട്ട് ഭരണപരിഷ്‌ക്കരണ ചെയര്&#x200d;മാന്&#x200d; വി.എസ് അച്ചുതാനന്ദന്&#x200d; രംഗത്ത്. തുടര്&#x200d; പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്&#x200d; ഖനനം അവസാനിപ്പിക്കുന്നതാണ് നല്ലതെന്ന് വി.എസ് പറഞ്ഞു. ഇങ്ങനെ തുടര്&#x200d;ന്നാല്&#x200d; അത് ആലപ്പാടിനെ മാത്രമല്ല, അപ്പര്&#x200d; കുട്ടനാടിനെ വരെ ബാധിക്കാന്&#x200d; സാധ്യതയുണ്ടെന്നും വി.എസ് പറഞ്ഞു.</p>
<p>വിഎസ് അച്യുതാനന്ദന്റെ പ്രസ്താവനയുടെ പൂര്&#x200d;ണരൂപം&#8230;.</p>
<p>തുടര്&#x200d; പഠനവും നിഗമനങ്ങളും വരുന്നതുവരെയെങ്കിലും ആലപ്പാട്ടെ കരിമണല്&#x200d; ഖനനം അവസാനിപ്പിക്കുന്നതാവും ഉചിതം.</p>
<p>ഖനനം മൂലം ആലപ്പാടിന് സംഭവിച്ചതെന്ത് എന്ന് മനസ്സിലാക്കാന്&#x200d; മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണ്. ധാതു സമ്പത്ത് വെറുതെ കളയരുത് എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്.</p>
<p>ഇന്നത്തെ നിലയില്&#x200d; ഇനിയും മുന്നോട്ടുപോയാല്&#x200d;, അത് ആലപ്പാടിനെ മാത്രമല്ല, ബാധിക്കുക. കടലും കായലും ഒന്നായി, അപ്പര്&#x200d; കുട്ടനാട് വരെയുള്ള കാര്&#x200d;ഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട് എന്നാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. ഒരു വര്&#x200d;ഷം മുമ്പ് വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്&#x200d;ട്ട് തീര്&#x200d;ച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണ്.ജനിച്ച മണ്ണില്&#x200d; മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന് കരിമണലിനെക്കാള്&#x200d; വിലയുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/vs-achudanandan-against-alappattu-mining-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലപ്പാട്ടെ ഖനനം: നിര്&#x200d;ത്തണമെന്ന് ആവശ്യപ്പെട്ട് നല്&#x200d;കിയ ഹര്&#x200d;ജി ഇന്ന് ഹൈക്കോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/petition-against-alappattu-mining-high-court.html</link>
					<comments>https://www.chandrikadaily.com/petition-against-alappattu-mining-high-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Tue, 15 Jan 2019 02:30:32 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[save alappat]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116242</guid>

					<description><![CDATA[കൊച്ചി: കൊല്ലം കരുനാഗപ്പള്ളി ആലപ്പാട്ട് പഞ്ചായത്തില്&#x200d; ഐ.ആര്&#x200d;.ഇ. നടത്തുന്ന പരിധിവിട്ട കരിമണല്&#x200d; ഖനനം ചോദ്യംചെയ്ത് ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജി ഇന്ന് പരിഗണിക്കും. ആലപ്പാട്ട് പഞ്ചായത്ത് ആലുംകടവിലെ കെ.എം. ഹുസൈന്&#x200d; ആണ് ഹര്&#x200d;ജി ഖനനത്തിനെതിരെ ഹര്&#x200d;ജി നല്&#x200d;കിയത്. കരിമണല്&#x200d; ഖനനത്തെ തുടര്&#x200d;ന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്&#x200d;ജി സമര്&#x200d;പ്പിച്ചത്. ആലപ്പാട് പഞ്ചായത്തിന്റെ ഉപഗ്രഹചിത്രം ഹാജരാക്കാന്&#x200d; നിര്&#x200d;ദേശിക്കണം. റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; നടപടിയെടുക്കുംവരെ ഐ.ആര്&#x200d;.ഇ.യോട് ഖനനം നിര്&#x200d;ത്താന്&#x200d; നിര്&#x200d;ദേശിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ഖനനം സംബന്ധിച്ച് പഠിച്ച [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: കൊല്ലം കരുനാഗപ്പള്ളി ആലപ്പാട്ട് പഞ്ചായത്തില്&#x200d; ഐ.ആര്&#x200d;.ഇ. നടത്തുന്ന പരിധിവിട്ട കരിമണല്&#x200d; ഖനനം ചോദ്യംചെയ്ത് ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിച്ച ഹര്&#x200d;ജി ഇന്ന് പരിഗണിക്കും. ആലപ്പാട്ട് പഞ്ചായത്ത് ആലുംകടവിലെ കെ.എം. ഹുസൈന്&#x200d; ആണ് ഹര്&#x200d;ജി ഖനനത്തിനെതിരെ ഹര്&#x200d;ജി നല്&#x200d;കിയത്.</p>
<p>കരിമണല്&#x200d; ഖനനത്തെ തുടര്&#x200d;ന്ന് ആലപ്പാട് പഞ്ചായത്ത് കടലെടുത്തു പോകുന്ന സ്ഥിതിയാണെന്നും സുരക്ഷാ നടപടികളടക്കം സ്വീകരിക്കണമെന്നുമാവശ്യപ്പെട്ടാണ് ഹര്&#x200d;ജി സമര്&#x200d;പ്പിച്ചത്. ആലപ്പാട് പഞ്ചായത്തിന്റെ ഉപഗ്രഹചിത്രം ഹാജരാക്കാന്&#x200d; നിര്&#x200d;ദേശിക്കണം. റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; നടപടിയെടുക്കുംവരെ ഐ.ആര്&#x200d;.ഇ.യോട് ഖനനം നിര്&#x200d;ത്താന്&#x200d; നിര്&#x200d;ദേശിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.</p>
<p>ഖനനം സംബന്ധിച്ച് പഠിച്ച കമ്മിഷന്&#x200d; റിപ്പോര്&#x200d;ട്ടിന്&#x200d;മേല്&#x200d; സ്വീകരിച്ച നടപടികള്&#x200d; വ്യക്തമാക്കാനും റിപ്പോര്&#x200d;ട്ടിലെ നിര്&#x200d;ദേശങ്ങള്&#x200d; സമയബന്ധിതമായി നടപ്പാക്കാനും സര്&#x200d;ക്കാറിനോട് കോടതി ഉത്തരവിടണമെന്നും ഹര്&#x200d;ജിയില്&#x200d; പറയുന്നു. ഖനനം നിര്&#x200d;ത്തി വെക്കാന്&#x200d; ഐ.ആര്&#x200d;.ഇയോട് നിര്&#x200d;ദേശിക്കുന്നത് ഉള്&#x200d;പ്പടെയുള്ള ആവശ്യങ്ങളും ഹര്&#x200d;ജിയില്&#x200d; ഉന്നയിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/petition-against-alappattu-mining-high-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലപ്പാട് ഉയരുന്നത് കേരളത്തിന്റെ രോദനം</title>
		<link>https://www.chandrikadaily.com/save-alappat-is-coming-from-heart-of-country.html</link>
					<comments>https://www.chandrikadaily.com/save-alappat-is-coming-from-heart-of-country.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 14 Jan 2019 18:31:00 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[alappatt]]></category>
		<category><![CDATA[save alappat]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116231</guid>

					<description><![CDATA[കൊല്ലം ജില്ലയിലെ ചവറ കടല്&#x200d;തീരത്തെ ആലപ്പാട് ഗ്രാമവും അവിടത്തെ രണ്ടായിരത്തോളം കുടുംബങ്ങളും വലിയൊരു ജീവല്&#x200d; ഭീഷണിയുടെ നടുവിലാണിന്ന്. തീരത്ത് നൂറ്റാണ്ടോളമായി തുടര്&#x200d;ന്നുവരുന്ന കരിമണല്&#x200d; ഖനനമാണ് തദ്ദേശീയ ജനതയെ ബീഭല്&#x200d;സമായൊരു ആപത്‌സന്ധിയിലേക്കെത്തിച്ചിരിക്കുന്നത്. വികസനവും പരിസ്ഥിതിയുമെല്ലാം മനുഷ്യര്&#x200d;ക്കും പ്രകൃതിക്കും ഗുണത്തിനല്ലാതെ ദോഷകരമാകരുതെന്ന തത്വത്തിന്റെ നിരാസമാണ് ഇവിടെ ദൃശ്യമാകുന്നത്. കഴിഞ്ഞ 75 ദിവസമായി തദ്ദേശവാസികള്&#x200d; നടത്തിവരുന്ന സത്യഗ്രഹ സമരത്തെ തള്ളിപ്പറഞ്ഞും ഖനനം തുടരുമെന്ന് ആവര്&#x200d;ത്തിച്ച് പ്രഖ്യാപിച്ചും ജനങ്ങളുടെ ജീവിക്കാനുള്ള മൗലികാവകാശത്തെ ചോദ്യംചെയ്യുകയാണ് സംസ്ഥാന സര്&#x200d;ക്കാരും വ്യവസായ സ്ഥാപനങ്ങളും. ഇതിനെതിരെ പ്രതികരിക്കുന്നവരെ അപഹസിക്കുന്ന [&#8230;]]]></description>
										<content:encoded><![CDATA[<p>കൊല്ലം ജില്ലയിലെ ചവറ കടല്&#x200d;തീരത്തെ ആലപ്പാട് ഗ്രാമവും അവിടത്തെ രണ്ടായിരത്തോളം കുടുംബങ്ങളും വലിയൊരു ജീവല്&#x200d; ഭീഷണിയുടെ നടുവിലാണിന്ന്. തീരത്ത് നൂറ്റാണ്ടോളമായി തുടര്&#x200d;ന്നുവരുന്ന കരിമണല്&#x200d; ഖനനമാണ് തദ്ദേശീയ ജനതയെ ബീഭല്&#x200d;സമായൊരു ആപത്‌സന്ധിയിലേക്കെത്തിച്ചിരിക്കുന്നത്. വികസനവും പരിസ്ഥിതിയുമെല്ലാം മനുഷ്യര്&#x200d;ക്കും പ്രകൃതിക്കും ഗുണത്തിനല്ലാതെ ദോഷകരമാകരുതെന്ന തത്വത്തിന്റെ നിരാസമാണ് ഇവിടെ ദൃശ്യമാകുന്നത്. കഴിഞ്ഞ 75 ദിവസമായി തദ്ദേശവാസികള്&#x200d; നടത്തിവരുന്ന സത്യഗ്രഹ സമരത്തെ തള്ളിപ്പറഞ്ഞും ഖനനം തുടരുമെന്ന് ആവര്&#x200d;ത്തിച്ച് പ്രഖ്യാപിച്ചും ജനങ്ങളുടെ ജീവിക്കാനുള്ള മൗലികാവകാശത്തെ ചോദ്യംചെയ്യുകയാണ് സംസ്ഥാന സര്&#x200d;ക്കാരും വ്യവസായ സ്ഥാപനങ്ങളും. ഇതിനെതിരെ പ്രതികരിക്കുന്നവരെ അപഹസിക്കുന്ന നിലപാടാണ് നവോത്ഥാനത്തിന്റെ വക്താക്കളെന്ന് അവകാശപ്പെടുന്ന ഇടതുപക്ഷ സര്&#x200d;ക്കാര്&#x200d; സ്വീകരിച്ചിരിക്കുന്നതെന്നത് പ്രശ്‌നം കൂടുതല്&#x200d; വഷളാക്കിയിരിക്കുന്നു. 2016ലെ തെരഞ്ഞെടുപ്പിനുമുമ്പ് വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും ഉയര്&#x200d;ത്തിപ്പിടിക്കുമെന്ന് പിണറായി വിജയന്&#x200d; വാദ്ഗാനം ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ സര്&#x200d;ക്കാരാണ് ആലപ്പാട്ടെ ജനതയുടെമേല്&#x200d; ഇപ്പോള്&#x200d; മുഷ്ടിയുടെ ഭാഷ പ്രയോഗിക്കുന്നതെന്നത് വലിയ വൈരുധ്യമായിരിക്കുന്നു.<br />
പൊതുമേഖലാസ്ഥാപനങ്ങളായ ഇന്ത്യന്&#x200d; റെയര്&#x200d; എര്&#x200d;ത്‌സും (ഐ.ആര്&#x200d;.ഇ) കേരള മിനറല്&#x200d;സ് ആന്റ് മെറ്റല്&#x200d;സു( കെ.എം.ആര്&#x200d;.എല്&#x200d;)മാണ് ആലപ്പാട്ഗ്രാമത്തെ ഈവിധം നാമാവശേഷമാക്കിയത്. കൊല്ലം നീണ്ടകര മുതല്&#x200d; ആലപ്പുഴയിലെ കായംകുളംവരെയുള്ള കടല്&#x200d;തീരം കരിമണല്&#x200d;കൊണ്ട് സമ്പന്നമാണ്. 1965ലാണ് ഐ.ആര്&#x200d;.ഇ ഇവിടെ ഖനനം തുടങ്ങിയത്. കെ.എം.ആര്&#x200d;.എല്&#x200d; 1972ലും. അത്യപൂര്&#x200d;വമായ രാസധാതുക്കള്&#x200d; അടങ്ങിയ മണലാണ് ഈ തീരത്തുള്ളതെന്നതാണ് ഇവിടെ ഇരു സ്ഥാപനങ്ങളുടെയും വരവിന് വഴിവെച്ചത്. 1911ല്&#x200d; തന്നെ ഇവിടെ ബ്രിട്ടീഷുകാര്&#x200d; ഖനനം ആരംഭിച്ചിരുന്നു. അന്നൊന്നും വലിയൊരു ധാതുസമ്പത്ത് ഇവിടെ ഉണ്ടെന്നോ അതുമൂലം തൊഴില്&#x200d; കിട്ടുമെന്നോ അല്ലാതെ തങ്ങളുടെ ഭാവിജീവിതം അസ്തമിക്കുമെന്നൊന്നും ജനങ്ങള്&#x200d; കരുതിയിരുന്നില്ല. കാലപ്പഴക്കത്താല്&#x200d; തീരം പതുക്കെപ്പതുക്കെ ഇടിഞ്ഞില്ലാതായതും 2004ലെ സുനാമിയുമാണ് ഇന്നത്തെ ദു:സ്ഥിതിയിലേക്ക് വഴിവെച്ചത്. കരിമണലിലെ ഇല്&#x200d;മനൈറ്റ് ആദ്യകാലത്ത് പെട്രോമാക്‌സ് വിളക്കിലെ മാന്റില്&#x200d; ഉണ്ടാക്കുന്നതിനാണ് ഉപയോഗിച്ചതെങ്കില്&#x200d; പിന്നീട് പെയിന്റ്, പ്ലാസ്റ്റിക് എന്നിവക്കുവേണ്ടിയായി ഖനനം. രാജ്യത്തിന്റെ പ്രതിരോധ സാമഗ്രികളായ ബോംബുള്&#x200d;പ്പെടെയുള്ളവ നിര്&#x200d;മിക്കുന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനമായ ഐ.ആര്&#x200d;.ഇയുടെ വരവോടെയാണ് വ്യാപകമായ ഖനനത്തിന് തുടക്കമായത്. അമ്പതാണ്ടുകള്&#x200d; കഴിയുമ്പോള്&#x200d; സംഭവിച്ചിരിക്കുന്നത് അറബിക്കടലിനും ദേശീയ പാതക്കും ഇടയിലുണ്ടായിരുന്ന അഞ്ചു കിലോമീറ്റര്&#x200d; പ്രദേശം 50 മീറ്ററായി ചുരുങ്ങിയിരിക്കുന്നു. ഇവിടെയുണ്ടായിരുന്ന പൊന്മനപ്പാടം, അഴീക്കല്&#x200d; മാധവപുരംചന്ത, പണ്ടാത്തുരുത്ത് പെസഹചന്ത, അഴീക്കല്&#x200d; അങ്ങാടി എന്നിവ ഇതിനകം അപ്രത്യക്ഷമായി. ഈയിടെയുണ്ടായ മഹാപ്രളയകാലത്ത് കടലിനേക്കാള്&#x200d; താഴ്ന്നുകിടക്കുന്ന കുട്ടനാട്ടില്&#x200d;നിന്ന് വെള്ളം കടലിലേക്ക് സുഗമമായി ഒഴുകാന്&#x200d; തടസ്സമായി നിന്നത് ഈ ഖനനംകൊണ്ടായിരുന്നുവെന്നാണ് പഠനം പറയുന്നത്. സുനാമിയില്&#x200d; തമിഴ്‌നാട്, കേരള തീരത്ത് ഏറ്റവും കൂടുതല്&#x200d; മരണമുണ്ടായത് ഖനനം തുടരുന്ന മണവാളക്കുറുച്ചിയിലും ആലപ്പാടുമാണ്. 1955ലെ ലിത്തോമാപ് പ്രകാരം 89.5 ചതുരശ്ര കിലോമീറ്ററായിരുന്ന ആലപ്പാട് പ്രദേശമിപ്പോള്&#x200d; പത്തു ശതമാനത്തില്&#x200d; താഴെ (7.6) ആയി ചുരുങ്ങിയിരിക്കുന്നു. 1994ല്&#x200d; നടന്ന റീസര്&#x200d;വേയില്&#x200d; 7200 ഹെക്ടര്&#x200d; പ്രദേശത്ത് കരംപിരിക്കേണ്ടെന്ന് തീരുമാനിച്ചതുതന്നെ അത്രയും ഭൂമി കടലെടുത്തുവെന്നതിന്റെ തെളിവാണ്. ഇതൊക്കെ തിരിച്ചറിഞ്ഞ ജനതയാണ് സമരവുമായി രണ്ടു പതിറ്റാണ്ടുമുമ്പേ രംഗത്തിറങ്ങിയത്.<br />
കുറച്ചുപേരെ കുടിയേറിപ്പാര്&#x200d;പ്പിച്ചും മറ്റു ചിലര്&#x200d;ക്ക് കമ്പനികളില്&#x200d; തൊഴില്&#x200d; നല്&#x200d;കിയും മുന്നോട്ടുപോയവര്&#x200d; ഇനിയും അതേരീതിയില്&#x200d; മുന്നോട്ടുപോകാനാണ് ലക്ഷ്യമിടുന്നതെന്നാണ് വ്യവസായ വകുപ്പുമന്ത്രി ഇ.പി ജയരാജന്&#x200d;, ജില്ലയുടെ മന്ത്രി മെഴ്‌സിക്കുട്ടിയമ്മ തുടങ്ങിയവരുടെ നിലപാടുകള്&#x200d; വ്യക്തമാക്കുന്നത്. കോണ്&#x200d;ഗ്രസ് നേതാവ് നടത്തുന്ന നിരാഹാരത്തെ തള്ളിപ്പറയാന്&#x200d; സി.പി.എമ്മുകാരിയായ വനിതാപഞ്ചായത്ത് അധ്യക്ഷ തയ്യാറാകുന്നുവെന്നത് ആരുടെ മടിയിലാണ് കനം എന്ന് വിളിച്ചുപറയുന്നു. ആലപ്പാട്ട് ജീവിതത്തിനും പരിസ്ഥിതിക്കും വേണ്ടി പൊരുതുന്ന ജനതയെയും അവരെ പിന്തുണക്കുന്ന മനുഷ്യസ്‌നേഹികളെയും നോക്കി സമരക്കാര്&#x200d; മലപ്പുറത്തുകാരാണ് എന്ന് പ്രഖ്യാപിച്ച മന്ത്രി ജയരാജന്റെ സാമാന്യബോധത്തെക്കുറിച്ച് പരാമര്&#x200d;ശംപോലും അര്&#x200d;ഹിക്കുന്നില്ല. മലപ്പുറത്ത് കടലില്ലാത്തതുകൊണ്ടാണ് അവര്&#x200d;ക്ക് ഇതിന്റെ വിലയറിയാത്തത് എന്ന മറ്റൊരു വിഡ്ഢിത്തംകൂടി ഇന്നലെയും അദ്ദേഹം തട്ടിവിട്ടത് മൊത്തം മലയാളിയുടെയും നാണക്കേടാണ്. ഏതായാലും ഇതിലൂടെ മലപ്പുറത്തുകാരെ പരിസ്ഥിതി സ്‌നേഹികളാണെന്ന് വ്യംഗ്യമായെങ്കിലും സമ്മതിച്ചതിന് നന്ദി. ഭാഗ്യവശാല്&#x200d; സമരത്തോട് അനുഭാവം പ്രകടിപ്പിച്ച സി.പി.ഐ നേതാവ് കാനംരാജേന്ദ്രന്റെ നിലപാട് പ്രതീക്ഷക്ക് വകനല്&#x200d;കുന്നു.<br />
വ്യവസായവും വികസനും ഒന്നും ആരും വേണ്ടെന്ന് പറയില്ല. വിലപ്പെട്ട ധാതുസമ്പത്ത് നാടിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തുന്നതില്&#x200d; തെറ്റുണ്ടെന്ന് പറയാനും കഴിയില്ല. എന്നാല്&#x200d; ആലപ്പാട് നിവാസികളുടെ പ്രശ്‌നം അതിലൊക്കെ എത്രയോ വിദൂരത്താണ്. അവരുടെ ജീവിതത്തിനും ജീവനുമാണ് കരിമണല്&#x200d; ഖനനം കടുത്ത ഭീഷണിയുയര്&#x200d;ത്തിയിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് സമരക്കാരുമായി സംവദിച്ച് രമ്യമായ പരിഹാരം കാണുകയാണ് സര്&#x200d;ക്കാര്&#x200d; ചെയ്യേണ്ടിയിരുന്നത്. 16ന് മുഖ്യമന്ത്രി വിളിച്ചുചേര്&#x200d;ത്തിരിക്കുന്ന ഉന്നതതല യോഗത്തില്&#x200d; പ്രശ്‌നപരിഹാരം കാണുമെന്ന് തന്നെയാണ് പ്രത്യാശിക്കുന്നത്. പക്ഷേ സമരക്കാരെ വിളിക്കാതെ നടത്തുന്ന ചര്&#x200d;ച്ചകൊണ്ട് എന്താണ് പ്രയോജനമെന്ന് മനസ്സിലാകുന്നില്ല. സമരക്കാരുമായി ചര്&#x200d;ച്ചക്ക് തയ്യാറാണെന്ന് മന്ത്രി മെഴ്‌സിക്കുട്ടിയമ്മ മുമ്പ് പറഞ്ഞത് മുഖ്യമന്ത്രി അറിയാതെയാണോ? തദ്ദേശവാസികള്&#x200d;ക്ക് തൊഴില്&#x200d; നല്&#x200d;കിയെന്ന് പറയുന്ന ന്യായീകരണത്തൊഴിലാളികള്&#x200d; ഇവിടത്തെ ധാതുവിന്റെ മൂല്യവും തൊഴിലാളികളുടെ ശമ്പളവുംതമ്മില്&#x200d; കണക്കുകൂട്ടി ടാലി ചെയ്ത് തരാന്&#x200d; തയ്യാറുണ്ടോ? ജീവന്റെ ആധാരമായ പരിസ്ഥിതിയെ ലളിതമായി കാണുന്നതാണ് നിര്&#x200d;ഭാഗ്യവശാല്&#x200d; ഇന്നിന്റെ വ്യാജഇടതുപക്ഷം. കരിമണല്&#x200d;ഖനനവിരുദ്ധജനകീയസമിതിയുടെ &#8216;സേവ് ആലപ്പാട&#8217;് സമരത്തിന് മലപ്പുറത്തെ മാത്രമല്ല മനുഷ്യസ്‌നേഹികളായ മുഴുവന്&#x200d; ജനതയും പിന്തുണയുമായി രംഗത്തുണ്ട്. കരുനാഗപ്പള്ളി ഗവ. ഹയര്&#x200d;സെക്കന്&#x200d;ഡറി സ്‌കൂളിലെ എസ്. കാവ്യയുടെ വേദനയാണത്. ഇതേഇടതുപക്ഷം നല്&#x200d;കിയ ഗ്രീന്&#x200d;ചാനലിലൂടെവന്ന് പാലക്കാട്ടെ പ്ലാച്ചിമട എന്ന ആദിവാസി പിന്നാക്ക ഗ്രാമത്തെ ഊഷരമാക്കിപ്പോയ ലോകഭീമന്&#x200d; കൊക്കകോളയെ വര്&#x200d;ഷങ്ങള്&#x200d; നീണ്ട സമരത്തിലൂടെ കെട്ടുകെട്ടിച്ച നാടാണിതെന്ന് ജയരാജാധികാരികള്&#x200d; മറക്കരുത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/save-alappat-is-coming-from-heart-of-country.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലപ്പാട് സമരത്തെ തള്ളി സര്&#x200d;ക്കാര്&#x200d;; സമരത്തിന് പിന്നില്&#x200d; മലപ്പുറത്തുകാരെന്ന് മന്ത്രി ഇ.പി ജയരാജന്&#x200d;</title>
		<link>https://www.chandrikadaily.com/ep-jayarajan-press-meet-on-alappad-mining.html</link>
					<comments>https://www.chandrikadaily.com/ep-jayarajan-press-meet-on-alappad-mining.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 13 Jan 2019 12:20:17 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[alappatt]]></category>
		<category><![CDATA[ep jayarajan]]></category>
		<category><![CDATA[save alappat]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116085</guid>

					<description><![CDATA[തിരുവനന്തപുരം: ആലപ്പാട് കരിമണല്&#x200d; ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ.പി ജയരാജന്&#x200d;. ഖനനം നിര്&#x200d;ത്തി ചര്&#x200d;ച്ചയില്ല. ആലപ്പാട് വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ല. ഒരുകൊടിയും രണ്ടാളുമുണ്ടെങ്കില്&#x200d; ഇവിടെ സമരം നടത്താം. ആലപ്പാട് ഖനനം നിര്&#x200d;ത്തിയാല്&#x200d; പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്&#x200d; കടല്&#x200d;ഭിത്തിയുണ്ട്. ഖനനം പ്രശ്നമുണ്ടാക്കിയാല്&#x200d; അത് പരിഹരിക്കും. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി പറഞ്ഞു. കരിമണല്&#x200d; കൊള്ളക്കായി പൊതുമേഖലയെ തകര്&#x200d;ക്കാന്&#x200d; ശ്രമം നടക്കുകയാണ്. മണല്&#x200d; കടത്തുകാര്&#x200d; സമരത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കും. മലപ്പുറത്ത് നിന്നുള്ളവരാണ് സമരത്തില്&#x200d; പങ്കെടുക്കുന്നത്. ഖനനം [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ആലപ്പാട് കരിമണല്&#x200d; ഖനനത്തിനെതിരെ നടക്കുന്ന ജനകീയ സമരത്തെ തള്ളി വ്യവസായ മന്ത്രി ഇ.പി ജയരാജന്&#x200d;. ഖനനം നിര്&#x200d;ത്തി ചര്&#x200d;ച്ചയില്ല. ആലപ്പാട് വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ല. ഒരുകൊടിയും രണ്ടാളുമുണ്ടെങ്കില്&#x200d; ഇവിടെ സമരം നടത്താം. ആലപ്പാട് ഖനനം നിര്&#x200d;ത്തിയാല്&#x200d; പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്&#x200d; കടല്&#x200d;ഭിത്തിയുണ്ട്. ഖനനം പ്രശ്നമുണ്ടാക്കിയാല്&#x200d; അത് പരിഹരിക്കും. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി പറഞ്ഞു.</p>
<p>കരിമണല്&#x200d; കൊള്ളക്കായി പൊതുമേഖലയെ തകര്&#x200d;ക്കാന്&#x200d; ശ്രമം നടക്കുകയാണ്. മണല്&#x200d; കടത്തുകാര്&#x200d; സമരത്തിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കും. മലപ്പുറത്ത് നിന്നുള്ളവരാണ് സമരത്തില്&#x200d; പങ്കെടുക്കുന്നത്. ഖനനം വിവാദമാക്കിയത് പരിശോധിക്കണം. ഇതോ ബോധപൂര്&#x200d;വ്വം സൃഷ്ടിക്കുന്നതാണോ എന്ന് പരിശോധിക്കണമെന്നും മന്ത്രി കുറ്റപ്പെടുത്തി.</p>
<p>സമരക്കാര്&#x200d;ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്&#x200d; സര്&#x200d;ക്കാര്&#x200d; കേള്&#x200d;ക്കുമെന്നും മന്ത്രി പറഞ്ഞു. ആലപ്പാട് ഖനനം നടത്തുന്ന ഇന്ത്യന്&#x200d; റെയര്&#x200d; എര്&#x200d;ത്ത്സ് ലിമിറ്റഡിനെതിരെ (ഐആര്&#x200d;ഇ)  മുമ്പ് ഒരു പരാതിയും ഉയര്&#x200d;ന്നിട്ടില്ല.കമ്പിനികള്&#x200d; ഖനന മാനദണ്ഡം ലംഘിച്ചതായി ഒരു പരാതിയുമില്ല. ഐആര്&#x200d;ഇയും കെഎഏംഎംഎല്ലും ഒരിക്കലും പൂട്ടില്ല. കെഎംഎംഎല്&#x200d; എംഡിയുടെ റിപ്പോര്&#x200d;ട്ടില്&#x200d; ആലപ്പാട് പ്രശ്നമുള്ളതായി പരാമര്&#x200d;ശമില്ല, മന്ത്രി പറഞ്ഞു.</p>
<p>അതേസമയം അലപ്പാട്ടെ ജനങ്ങള്&#x200d;ക്കിടയിലുള്ള ആശങ്ക അകറ്റാൻ ഐആർഇ തയാറാകണമെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ആവശ്യപ്പെട്ടു. വ്യവസ്ഥകൾ പാലിക്കാനുള്ള ഉത്തരവാദിത്തം ഐആർഇക്കാണെന്ന് ചൂണ്ടികാട്ടിയ സിപിഎം കരാർ വ്യവസ്ഥകൾ ഐആർഇ പാലിക്കണമെന്നും ആവശ്യപ്പെട്ടു. ലാഭ വിഹിതത്തിൽ നിന്ന് പ്രാദേശിക വികസനം നടത്താൻ ഐആർഇ തയാറായില്ല. ഐആർഇയുടെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനാണെന്നും ജനങ്ങളുടെ ആശങ്ക അകറ്റാൻ നടപടി വേണമെന്നും സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി എസ് സുദേവൻ ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ep-jayarajan-press-meet-on-alappad-mining.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
