<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>schoolstudents &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/schoolstudents/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 09 Nov 2025 05:33:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>schoolstudents &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>മധ്യപ്രദേശ് സര്‍ക്കാര്‍ സ്‌കൂളില്‍ പത്രക്കടലാസില്‍ ഭക്ഷണം; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി</title>
		<link>https://www.chandrikadaily.com/madhya-pradesh-govt-school-food-in-newsprint-rahul-gandhi-with-criticism.html</link>
					<comments>https://www.chandrikadaily.com/madhya-pradesh-govt-school-food-in-newsprint-rahul-gandhi-with-criticism.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Nov 2025 05:33:03 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[madyapradesh]]></category>
		<category><![CDATA[rahulgandhi]]></category>
		<category><![CDATA[schoolstudents]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362700</guid>

					<description><![CDATA[വിജയ്പൂരിലെ ഹുള്‍പുര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നാണ് ഈ വിഡിയോ പുറത്തുവന്നത്.]]></description>
										<content:encoded><![CDATA[<p>മധ്യപ്രദേശിലെ സര്&#x200d;ക്കാര്&#x200d; സ്‌കൂളില്&#x200d; കുട്ടികള്&#x200d;ക്ക് സൗജന്യ ഉച്ചഭക്ഷണം പത്രക്കടലാസില്&#x200d; വച്ച് നല്&#x200d;കുന്ന ദൃശ്യങ്ങള്&#x200d; വലിയ ചര്&#x200d;ച്ചയായതിനെ തുടര്&#x200d;ന്ന് വിമര്&#x200d;ശനവുമായി രാഹുല്&#x200d; ഗാന്ധി രംഗത്തെത്തി.</p>
<p>വിജയ്പൂരിലെ ഹുള്&#x200d;പുര്&#x200d; ഗ്രാമത്തിലെ സര്&#x200d;ക്കാര്&#x200d; സ്‌കൂളില്&#x200d; നിന്നാണ് ഈ വിഡിയോ പുറത്തുവന്നത്. വെറും നിലത്ത് വിരിച്ച പത്രക്കടലാസുകളില്&#x200d; ഭക്ഷണം വെച്ച് കുട്ടികള്&#x200d; കഴിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്&#x200d; മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.</p>
<p>&#8216;ഇത്തരം ദൃശ്യങ്ങള്&#x200d; കണ്ട് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ലജ്ജിക്കേണ്ടതാണ്,&#8221;എന്ന് അദ്ദേഹം എക്സിലൂടെയായുള്ള പോസ്റ്റില്&#x200d; പറഞ്ഞു.</p>
<p>ജില്ലാ കളക്ടറുടെയും സബ് ഡിവിഷനല്&#x200d; മജിസ്ട്രേറ്റിന്റെയും നേതൃത്വത്തില്&#x200d; നടത്തിയ അന്വേഷണത്തില്&#x200d; സംഭവം സത്യമാണ് എന്ന് സ്ഥിരീകരിച്ചു. ഇതിനെ തുടര്&#x200d;ന്ന് സ്‌കൂള്&#x200d; പ്രിന്&#x200d;സിപ്പലിന് കാരണം കാണിക്കല്&#x200d; നോട്ടീസ് നല്&#x200d;കി.</p>
<p>രാജ്യമെമ്പാടുമുള്ള ആളുകള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; ഈ സംഭവത്തെ ശക്തമായി വിമര്&#x200d;ശിക്കുന്നു. &#8221;കുറഞ്ഞത് പേപ്പര്&#x200d; പ്ലേറ്റെങ്കിലും നല്&#x200d;കാമായിരുന്നു&#8221; എന്ന അഭിപ്രായത്തിലാണ് പലരുടെയും പ്രതികരണം. ചിലര്&#x200d; ഇതിനെ പിഎം ശ്രീ പദ്ധതിയുടെ പരാജയത്തിന്റെ ഉദാഹരണമായി വിശേഷിപ്പിക്കുകയും ചെയ്തു.</p>
<p>പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സര്&#x200d;ക്കാര്&#x200d;, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്&#x200d;ക്ക് പോഷകസമൃദ്ധവും ശുചിത്വവുമുള്ള ഉച്ചഭക്ഷണം ലഭ്യമാക്കണമെന്നതാണ് ലക്ഷ്യം. എന്നാല്&#x200d; ഇത്തരം സംഭവങ്ങള്&#x200d; പദ്ധതിയുടെ പ്രായോഗികതയും ഉത്തരവാദിത്തവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/madhya-pradesh-govt-school-food-in-newsprint-rahul-gandhi-with-criticism.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കേള്&#x200d;വിശേഷി പരിമിതര്&#x200d;ക്ക് പ്രതീക്ഷയായി ആയിഷ ലിയയും റോഷന്&#x200d; ജോസഫും</title>
		<link>https://www.chandrikadaily.com/sciencefest-hearingaids-studnets.html</link>
					<comments>https://www.chandrikadaily.com/sciencefest-hearingaids-studnets.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Sat, 12 Nov 2022 05:18:31 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[schoolstudents]]></category>
		<category><![CDATA[science fest]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=221464</guid>

					<description><![CDATA[പൈതോണ്&#x200d; ലാംഗ്വേജിലെ മെഷീന്&#x200d;ലേണിങ് ഉപയോഗിച്ചാണ് ആംഗ്യ ഭാഷ പരിഭാഷണത്തിനായുള്ള സോഫ്റ്റ്‌വെയര്&#x200d; നിര്&#x200d;മിച്ചത്. ഒരുരൂപപോലും ചെലവ് വന്നില്ല.]]></description>
										<content:encoded><![CDATA[<p><strong>അഷ്‌റഫ് തൈവളപ്പ്</strong></p>
<p>കൊച്ചി: സ്വന്തം ക്ലാസിലെ 30 ശതമാനത്തോളംവരുന്ന സഹപാഠികളുടെ കേള്&#x200d;വി-സംസാര ശേഷി പരിമിതികള്&#x200d;ക്ക് പരിഹാരം കണ്ടെത്തിയതിന്റെ ചാരിതാര്&#x200d;ഥ്യത്തിലാണ് കോഴിക്കോട് മെഡിക്കല്&#x200d; കോളജ് റഹ്മാനിയ വിഎച്ച്എസ്എസിലെ ആയിഷ ലിയയും റോഷന്&#x200d; ജോസഫും.</p>
<p>ഇരുവരുംചേര്&#x200d;ന്ന് നിര്&#x200d;മിച്ച സൈന്&#x200d; ലാംഗ്വേജ് ട്രാന്&#x200d;സ്‌ലേറ്റര്&#x200d; സംസ്ഥാന വൊക്കേഷണല്&#x200d; എക്‌സ്‌പോയില്&#x200d; മൂന്നാം സ്ഥാനവും മികച്ച അവതരണത്തിനുള്ള ഒന്നാം സ്ഥാനവും നേടി. സ്‌കൂളിലെ ജെഎസ്ഡി ട്രേഡ് വിദ്യാര്&#x200d;ഥികളാണ് ഇരുവരും. പൈതോണ്&#x200d; ലാംഗ്വേജിലെ മെഷീന്&#x200d;ലേണിങ് ഉപയോഗിച്ചാണ് ആംഗ്യ ഭാഷ പരിഭാഷണത്തിനായുള്ള സോഫ്റ്റ്‌വെയര്&#x200d; നിര്&#x200d;മിച്ചത്. ഒരുരൂപപോലും ചെലവ് വന്നില്ല. കാമറക്ക് മുന്നില്&#x200d; കൈ കൊണ്ട് ആംഗ്യ ഭാഷ കാണിക്കുന്നതോടെ സ്‌ക്രീനില്&#x200d; അതിന്റെ ഇംഗ്ലീഷ് പരിഭാഷ തെളിഞ്ഞു കാണിക്കും. ഈ ഒരു സോഫ്റ്റ്‌വെയറിലൂടെ സംസാര ശേഷി ഇല്ലാത്തവര്&#x200d;ക്ക് മറ്റുള്ളവരുമായിട്ട് സംവദിക്കാന്&#x200d; സഹായകരമാവുമെന്ന് ഇരുവരും പറയുന്നു. നിലവില്&#x200d; അക്ഷരങ്ങള്&#x200d; മാത്രമാണ് പരിഭാഷപ്പെടുത്തുക. വൈകാതെ വാക്കുകളും ഉള്&#x200d;പ്പെടുത്തി സംവിധാനം കൂടുതല്&#x200d; വിപുലീകരിക്കും.</p>
<p>സൈന്&#x200d; ലാംഗ്വേജ് ട്രാന്&#x200d;സ്‌ലേറ്ററിന് പുറമെ ഇന്റര്&#x200d;നെറ്റ് ഓഫ് തിങ്‌സ് (ഐഒടി) ഉപയോഗിച്ച് നിര്&#x200d;മിച്ച ഓട്ടോമാറ്റിക് കാര്&#x200d; പാര്&#x200d;ക്കിങ് സിസ്റ്റവും, സ്മാര്&#x200d;ട്ട് ട്രാഫിക് സിഗ്നല്&#x200d; സംവിധാനവും വിദ്യാര്&#x200d;ഥികളുടെ മികവ് എടുത്തുകാട്ടി. യാത്രയ്ക്ക് മുമ്പ് തന്നെ വീട്ടിലിരുന്നോ മറ്റോ പോവേണ്ട സ്ഥലത്തെ പാര്&#x200d;ക്കിങ് സ്ലോട്ട് ലഭ്യത അറിയാമെന്നാണ് ഓട്ടോമാറ്റിക് കാര്&#x200d; പാര്&#x200d;ക്കിങ് സിസ്റ്റത്തിന്റെ പ്രത്യേകത. വിദ്യാര്&#x200d;ഥികള്&#x200d; നിര്&#x200d;മിച്ച വെബ്‌സൈറ്റില്&#x200d; കയറിയാല്&#x200d;, പോകാന്&#x200d; ആഗ്രഹിക്കുന്ന സ്ഥലത്ത് എത്ര പാര്&#x200d;ക്കിങ് സ്ലോട്ടുകള്&#x200d; ഉണ്ടെന്ന് അറിയാനാവും. മുന്&#x200d;കൂട്ടി ബുക്ക് ചെയ്യാനും സാധിക്കും. അര്&#x200d;ഡുനോയും, റാസ്പ്ബറി പൈയും ഉപയോഗിച്ചാണ് സ്മാര്&#x200d;ട്ട് ട്രാഫിക് സിഗ്നല്&#x200d; നിര്&#x200d;മിച്ചത്. വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് സമയ ക്രമീകരണം നടത്താന്&#x200d; ഈ സംവിധാനത്തിലൂടെ കഴിയും. പ്രത്യേക കണ്&#x200d;ട്രോളര്&#x200d; വഴി ആംബുലന്&#x200d;സ്, ഫയര്&#x200d;ഫോഴ്‌സ് എന്നിവയുടെ സാനിധ്യം മനസിലാക്കി ഗ്രീന്&#x200d; സിഗ്നല്&#x200d; നല്&#x200d;കി ഈ വാഹനങ്ങളെ അതിവേഗം കടത്തിവിടാനും ഇതുവഴി സാധിക്കും.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sciencefest-hearingaids-studnets.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
