<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>science &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/science/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 25 Feb 2025 13:23:28 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>science &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒമ്പതാം ക്ലാസിലെ സയന്&#x200d;സ്, സോഷ്യല്&#x200d; സയന്&#x200d;സ് പരീക്ഷകളില്&#x200d; മാറ്റം വരുത്തി സി.ബി.എസ്.ഇ</title>
		<link>https://www.chandrikadaily.com/cbse-has-changed-the-science-and-social-science-exams-of-class-9.html</link>
					<comments>https://www.chandrikadaily.com/cbse-has-changed-the-science-and-social-science-exams-of-class-9.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 25 Feb 2025 13:23:28 +0000</pubDate>
				<category><![CDATA[Education]]></category>
		<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[cbse]]></category>
		<category><![CDATA[India]]></category>
		<category><![CDATA[science]]></category>
		<category><![CDATA[Social Science]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=331641</guid>

					<description><![CDATA[സ്റ്റാന്&#x200d;ഡേര്&#x200d;ഡ്, അഡ്വാന്&#x200d;സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്&#x200d; നടത്തുക]]></description>
										<content:encoded><![CDATA[<p>പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അടുത്ത അധ്യയന വര്&#x200d;ഷം മുതല്&#x200d; ഒമ്പതാം ക്ലാസിലെ സയന്&#x200d;സ്, സോഷ്യല്&#x200d; സയന്&#x200d;സ് വിഷയങ്ങളിലെ പരീക്ഷകളില്&#x200d; മാറ്റം വരുത്തി സി.ബി.എസ്.ഇ. സ്റ്റാന്&#x200d;ഡേര്&#x200d;ഡ്, അഡ്വാന്&#x200d;സ്ഡ് എന്നിങ്ങനെ രണ്ട് നിലവാരത്തിലായായിരിക്കും പരീക്ഷകള്&#x200d; നടത്തുക.</p>
<p>2028 അധ്യയന വര്&#x200d;ഷം മുതല്&#x200d; പത്താം ക്ലാസിലും ഈ മാറ്റം കൊണ്ടുവരും. സി.ബി.എസ്.ഇ കരിക്കുലം കമ്മിറ്റി മുന്നോട്ടുവെച്ച നിര്&#x200d;ദേശത്തിന് ബോര്&#x200d;ഡ് ഉന്നതാധികാര സമിതി അംഗീകാരം നല്&#x200d;കി.</p>
<p>2019-20 അധ്യയന വര്&#x200d;ഷം മുതല്&#x200d; മാത്സ് വിഷയത്തില്&#x200d; രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. അടിസ്ഥാന വിവരങ്ങള്&#x200d; ഉള്&#x200d;പ്പെടുന്ന ബേസിക്, കൂടുതല്&#x200d; വിവരങ്ങള്&#x200d; ഉള്&#x200d;പ്പെടുന്ന സ്റ്റാന്&#x200d;ഡേഡ് എന്നിങ്ങനെയാണവ. രണ്ട് നിലവാരത്തിലുള്ള പരീക്ഷയുണ്ട്. സിലബസ് ഒന്നാണെങ്കിലും ചോദ്യങ്ങളില്&#x200d; വ്യത്യാസമുണ്ടാകും. ഇതേ മാതൃകയില്&#x200d; സയന്&#x200d;സ്, സോഷ്യല്&#x200d; സയന്&#x200d;സ് വിഷയങ്ങളിലെ പരീക്ഷകള്&#x200d; സ്റ്റാന്&#x200d;ഡേര്&#x200d;ഡ്, അഡ്വാന്&#x200d;സ്ഡ് എന്നിങ്ങനെ നടത്താനാണ് നിര്&#x200d;ദേശം. ഏത് വേണമെന്ന് ഒമ്പതാം ക്ലാസില്&#x200d; എത്തുമ്പോള്&#x200d; വിദ്യാര്&#x200d;ഥികള്&#x200d;ക്ക് തീരുമാനിക്കാം.</p>
<p>അഡ്വാന്&#x200d;സ്ഡ് വിദ്യാര്&#x200d;ഥികള്&#x200d;ക്കുള്ള അധിക ചോദ്യങ്ങള്&#x200d; ഉള്&#x200d;പ്പെടുന്ന ഒറ്റചോദ്യപേപ്പറോ രണ്ട് വിഭാഗക്കാര്&#x200d;ക്കും പ്രത്യേകം ചോദ്യപേപ്പര്&#x200d; ഉപയോഗിച്ചോ പരീക്ഷ നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങളില്&#x200d; പിന്നീട് തീരുമാനമെടുക്കും. ഇത്തരത്തില്&#x200d; ഓപ്ഷന്&#x200d; ലഭിക്കുന്നത് ജെ.ഇ.ഇ പോലുള്ള പ്രവേശന പരീക്ഷകള്&#x200d; എഴുതാന്&#x200d; ആഗ്രഹിക്കുന്ന വിദ്യാര്&#x200d;ഥികള്&#x200d;ക്ക് ഗുണം ചെയ്യുമെന്നാണ് സി.ബി.എസ്.ഇ വിലയിരുത്തല്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/cbse-has-changed-the-science-and-social-science-exams-of-class-9.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;മാല്&#x200d;&#8217; (MAL); പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം</title>
		<link>https://www.chandrikadaily.com/mal-mal-the-world-of-science-has-discovered-a-new-blood-group.html</link>
					<comments>https://www.chandrikadaily.com/mal-mal-the-world-of-science-has-discovered-a-new-blood-group.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 19 Sep 2024 06:07:57 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Science]]></category>
		<category><![CDATA[Blood group]]></category>
		<category><![CDATA[MAL]]></category>
		<category><![CDATA[science]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=309904</guid>

					<description><![CDATA[ചില പ്രത്യേകതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് MAL.]]></description>
										<content:encoded><![CDATA[<p>പുതിയ രക്തഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രലോകം. &#8216;മാല്&#x200d;&#8217; (MAL) എന്നാണ് പേരിട്ടത്. 1972ല്&#x200d; ഒരു ഗര്&#x200d;ഭിണിയായ സ്ത്രീയുടെ രക്തസാമ്പിള്&#x200d; പരിശോധിച്ചപ്പോള്&#x200d; മറ്റെല്ലാ രക്താണുക്കളിലും കാണുന്ന ഉപരിതല തന്മാത്ര ഇതില്&#x200d; നഷ്ടപ്പെട്ടതായി കണ്ടെത്തി.</p>
<p>ഈ തന്മാത്രയുടെ അഭാവം മനുഷ്യരില്&#x200d; പുതിയ രക്തഗ്രൂപ്പ് നിലനില്&#x200d;ക്കുന്നുണ്ടെന്ന ഗവേഷണത്തിലേക്ക് എത്തിക്കുകയായിരുന്നു. എന്&#x200d;എച്ചഎസ് ബ്ലഡ് ആന്&#x200d;ഡ് ട്രാന്&#x200d;സ്പ്ലാന്റ് (ബ്രിസ്റ്റോള്&#x200d;), ഇന്റര്&#x200d;നാഷ്ണല്&#x200d; ബ്ലഡ് ഗ്രൂപ്പ് റഫറന്&#x200d;സ് ലബോറട്ടറി, ബ്രിസ്റ്റോള്&#x200d; യൂനിവാഴ്‌സിറ്റി എന്നിവിടങ്ങളില്&#x200d; നിന്നുമുള്ള ഗവേഷകരാണ് AnWj ആന്റിജന്റെ ജനിതക പശ്ചാതലം തിരിച്ചറിഞ്ഞത്.</p>
<p>ചില പ്രത്യേകതകളുള്ള വളരെ ചെറിയ പ്രോട്ടീനാണ് MAL. ഇതിനെ എളുപ്പം തിരിച്ചറിയാന്&#x200d; ബുദ്ധിമുട്ടാണെന്ന് യൂനിവാഴ്‌സിറ്റി ഓഫ് ഇംഗ്ലണ്ട് സെല്&#x200d; ബയോളജിസ്റ്റ് ടിം സാച്ച്വെല്&#x200d; പറഞ്ഞു.</p>
<p>&#8216;ഇത് ഒരു വലിയ നേട്ടത്തെ പ്രതിനിധീകരിക്കുന്നു. ഒടുവില്&#x200d; അപൂര്&#x200d;വവും പ്രധാനപ്പെട്ടതുമായ ഈ പുതിയ രക്തഗ്രൂപ്പ് സംവിധാനം കണ്ടെത്താനായെന്നും രോഗികള്&#x200d;ക്ക് മികച്ച പരിചരണം നല്&#x200d;കാന്&#x200d; കഴിയുന്ന പ്രയത്‌നത്തിന്റെ പരിസമാപ്തിയാണെന്നും യുകെ നാഷ്ണല്&#x200d; ഹെല്&#x200d;ത്ത് സര്&#x200d;വീസ് ഹെമറ്റോളജിസ്റ്റ് ലൂയിസ് ടില്ലി പറഞ്ഞു.</p>
<p>&nbsp;</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mal-mal-the-world-of-science-has-discovered-a-new-blood-group.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അഭിനവ് തൊട്ടാല്&#x200d; ഏത് ബള്&#x200d;ബും കത്തും</title>
		<link>https://www.chandrikadaily.com/electrician-abhinav-news-thamarassery.html</link>
					<comments>https://www.chandrikadaily.com/electrician-abhinav-news-thamarassery.html#comments</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Wed, 21 Oct 2020 09:34:59 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[science]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=163129</guid>

					<description><![CDATA[കേടായ എല്&#x200d; ഇ ഡി ബള്&#x200d;ബ് മാത്രമല്ല ഇലക്ട്രിക് ടോര്&#x200d;ച്ചും എമര്&#x200d;ജന്&#x200d;സിയും സിഎഫ്എലും ഹെഡ് ലൈറ്റും ഒക്കെ നന്നാക്കി തരും.]]></description>
										<content:encoded><![CDATA[<p><strong>നൗഫല്&#x200d; പനങ്ങാട്</strong></p>
<p>താമരശ്ശേരി:കേടായ ബള്&#x200d;ബും മറ്റ് ഇല്‌ക്ടോണിക് ഉല്&#x200d;പ്പനങ്ങളും വലിച്ചെറിയാന്&#x200d; വരട്ടെ. അത് നിങ്ങളൊന്നു അഭിനവിന്റെ കയ്യില്&#x200d; കൊടുത്തുനോക്കൂ.അല്&#x200d;പ്പ സമയത്തിനകം ഉപയോഗപ്രദമായ രീതിയിലാക്കിത്തരും അടിവാരം സ്വദേശിയായ ഈ ഒമ്പതാം ക്ലാസുകാരന്&#x200d;. കേടായ എല്&#x200d; ഇ ഡി ബള്&#x200d;ബ് മാത്രമല്ല ഇലക്ട്രിക് ടോര്&#x200d;ച്ചും എമര്&#x200d;ജന്&#x200d;സിയും സിഎഫ്എലും ഹെഡ് ലൈറ്റും ഒക്കെ നന്നാക്കി തരും.<br />
ആദ്യം സ്വന്തമായി നടത്തിയ പരീക്ഷണങ്ങള്&#x200d; വിജയിച്ചതോടെ അയല്&#x200d;പക്കത്തുള്ളവരായി അഭിനവിന്റെ ആദ്യ ഉപഭോക്താക്കള്&#x200d;.<br />
മൂന്നാം ക്ലാസില്&#x200d; ചെറിയൊരു ബോട്ട് ഉണ്ടാക്കിയാണ് അഭിനവ് ഇലക്ട്രോണിക്‌സിനോടുള്ള അഭിരുചി അറിയിച്ചത്. അഞ്ചാം ക്ലാസുമുതല്&#x200d; ഇത്തരം പരീക്ഷണങ്ങള്&#x200d; ചെയ്തു തുടങ്ങി.</p>
<p>ലോക്ക്ഡൗണ്&#x200d; കാലത്ത് മറ്റുള്ള വിദ്യാര്&#x200d;ത്ഥികള്&#x200d; വീട്ടകങ്ങളില്&#x200d; മൊബൈല്&#x200d;ഫോണിനും ടിവിക്കുംമുന്നില്&#x200d; തളച്ചിട്ടപ്പോള്&#x200d; വെറുതെയിരിക്കുകയായിരുന്നില്ല അഭിനവ് ചെയ്തത്. കൂടുതല്&#x200d; കാര്യങ്ങള്&#x200d; പഠിക്കാനായിരുന്നു സമയം കണ്ടെത്തിയത്. അങ്ങനെയാണ്<br />
എല്&#x200d; ഇ ഡി ബള്&#x200d;ബ്, എമര്&#x200d;ജന്&#x200d;സി ടോര്&#x200d;ച്ച്, സി എഫ്, എല്&#x200d;, ഹെഡ് ലൈറ്റ്, ചാര്&#x200d;ജര്&#x200d;, ടേബിള്&#x200d; ഫാന്&#x200d; എന്നിവയിലെല്ലാം കൈവനെക്കാന്&#x200d; തുടങ്ങിയത്. ഇന്ന് നാട്ടില്&#x200d; അറിയപ്പെടുന്ന മെക്കാനിക്കാണ് അഭിനവ്. സാധനങ്ങളുടെ പ്രശ്‌നങ്ങള്&#x200d; മനസ്സിലാക്കുന്നത് മള്&#x200d;ട്ടി മീറ്റര്&#x200d; ഉപയോഗിക്കുന്ന രീതി യു ട്യൂബ് നോക്കിയാണ് പഠിച്ചത്. ഒരു വസ്തുവിന്റെ പ്രശ്‌നം എന്താണെന്ന് കണ്ടെത്തിയാല്&#x200d; അതിന് അനുസരിച്ച് അത് നന്നാക്കും.</p>
<p>ശാസ്ത്രീയമായി ഇക്കാര്യത്തില്&#x200d; ഇതുവരെ ഒന്നും പഠിച്ചിട്ടില്ലാത്ത അഭിനവിന് ഇത് മൂന്നാം ക്ലാസ് മുതലുള്ള താല്&#x200d;പര്യമാണ്. പക്ഷേ, വിദ്യാര്&#x200d;ത്ഥിയുടെ താല്&#x200d;പര്യത്തിന് പ്രോത്സാഹനമായി അധ്യാപകരും രംഗത്തെത്തി. പുതുപ്പാടി സര്&#x200d;ക്കാര്&#x200d; ഹൈസ്‌ക്കൂളില്&#x200d; ഒമ്പതാം ക്ലാസ് വിദ്യാര്&#x200d;ത്ഥിയായ അഭിനവിന് ക്ലാസ് ടീച്ചര്&#x200d; ആയ മഞ്ജുഷ ടീച്ചര്&#x200d; ഇലക്ട്രോണിക്‌സുമായി ബന്ധപ്പെട്ട പുസ്തകങ്ങള്&#x200d; ലൈബ്രറിയില്&#x200d; നിന്ന് എടുത്തു നല്&#x200d;കാറുണ്ട്.</p>
<p>സ്റ്റുഡന്റ് പൊലീസ് കേഡറ്റിലും അംഗമാണ്. എസ് പി സിയുടെ ഇന്&#x200d;-ചാര്&#x200d;ജുള്ള ടീച്ചറായ അജില ടീച്ചര്&#x200d; കേടായ ഇലക്ട്രിക് സാധനങ്ങള്&#x200d; പരീക്ഷണം നടത്തുന്നതിനു വേണ്ടി എത്തിച്ചു തരാറുണ്ടെന്നും അഭിനവ് പറഞ്ഞു. ആദ്യകാലങ്ങളില്&#x200d; പരീക്ഷണത്തിന് ആവശ്യമായ സാധനങ്ങളെല്ലാം വാങ്ങി നല്&#x200d;കിയിരുന്നത് അമ്മയുടെ സഹോദരി ഷൈനി ആയിരുന്നു.</p>
<p>സാധനങ്ങള്&#x200d; നന്നാക്കാന്&#x200d; ആളുകള്&#x200d; അന്വേഷിച്ച് വരാന്&#x200d; തുടങ്ങിയതോടെ സമീപത്തെ കടയില്&#x200d; കൈപ്പടയില്&#x200d; തയ്യാറാക്കിയ ചെറിയ കുറിപ്പ് ഫോണ്&#x200d; നമ്പര്&#x200d; ഉള്&#x200d;പ്പെടെ നല്&#x200d;കി പതിച്ചു. അതില്&#x200d; ഏതൊക്കെ ഉപകരണങ്ങള്&#x200d; സര്&#x200d;വീസ് ചെയ്യുമെന്നും ഏതൊക്കെ സര്&#x200d;വീസ് ചെയ്യില്ലെന്നും വ്യക്തമാക്കുന്നു. &#8216;ഉപകരണങ്ങള്&#x200d; കൊണ്ടുവരുന്നവര്&#x200d; സര്&#x200d;വീസ് ചെയ്യേണ്ട ഉപകരണമിടുന്ന കവറില്&#x200d; പേരും ഫോണ്&#x200d; നമ്പരും ഒരു കടലാസില്&#x200d; എഴുതി വെയ്ക്കണം. ഉപകരണം നന്നായാലും നന്നായില്ലെങ്കിലും ഫോണില്&#x200d; വിളിച്ചറിയിക്കും&#8217; &#8211; അഭിനവിന്റെ കൈയെഴുത്തില്&#x200d; തയ്യാറാക്കിയ പോസ്റ്ററിലെ വാചകങ്ങളാണിത്.ഇത് കണ്ട് പലരും ഈ മിടുക്കനെ വിളിച്ചു അഭിനന്ദിക്കുന്നുണ്ട്. ഈ മിടുക്കനാണ് ഇത് നന്നാക്കിയതെന്നറിയുമ്പോള്&#x200d; കൗതുകവാക്കുകള്&#x200d; ചൊരിയുന്നവരുമുണ്ടെന്ന് ഇവന്&#x200d; പറയുന്നു.</p>
<p>കൈതപ്പൊയിലില്&#x200d; തയ്യല്&#x200d; തൊഴിലാളിയാണ് അച്ഛന്&#x200d; ചന്ദ്രനും അമ്മ സരിതയും പൂര്&#x200d;ണപിന്തുണയുമായി ഈ കൊച്ചുമിടുക്കനൊപ്പമുണ്ട്. ആറാം ക്ലാസില്&#x200d; പഠിക്കുന്ന അഭിനന്ദ് സഹോദരനും നാലാം ക്ലാസില്&#x200d; പഠിക്കുന്ന ആര്യനന്ദ സഹോദരിയുമാണ്. ഭാവിയില്&#x200d; ഇലക്ട്രോണിക്‌സ് എഞ്ചിനിയര്&#x200d; ആകാനാണ് താല്&#x200d;പര്യമെന്ന് പറയുമ്പോള്&#x200d; അത് വെറും വാക്ക് പറയുകയല്ലെന്ന് അഭിനവിനെ അറിയുന്നവര്&#x200d; പറയും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/electrician-abhinav-news-thamarassery.html/feed</wfw:commentRss>
			<slash:comments>1</slash:comments>
		
		
			</item>
		<item>
		<title>130 ദശലക്ഷം വര്&#x200d;ഷം മുമ്പ് റിയാദും ജിദ്ദയും വെള്ളത്തിനടിയിലായിരുന്നെന്ന് കണ്ടെത്തല്&#x200d;</title>
		<link>https://www.chandrikadaily.com/ian-webster-graph.html</link>
					<comments>https://www.chandrikadaily.com/ian-webster-graph.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Mon, 07 Sep 2020 17:07:25 +0000</pubDate>
				<category><![CDATA[gulf]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Science]]></category>
		<category><![CDATA[science]]></category>
		<category><![CDATA[STUDY]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=151278</guid>

					<description><![CDATA[മിശാസ്ത്രപരമായ പരിണാമത്തെ ചിത്രീകരിക്കുന്ന ഭൂപടം കോടിക്കണക്കിന് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പുള്ള ഭൂമിയിലെ ജീവിതം എങ്ങനെയായിരുന്നുവെന്ന് വിശദമാക്കുന്നു]]></description>
										<content:encoded><![CDATA[<p>റിയാദ്: 130 ദശലക്ഷം വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് ലോകത്തെ മിക്ക പ്രദേശങ്ങളെയും പോലെ റിയാദും ജിദ്ദയും വെള്ളത്തിനടിയിലായിരുന്നുവെന്ന് കണ്ടെത്തല്&#x200d;.പുരാതന രേഖകളെ അടിസ്ഥാനമാക്കി പ്രശസ്തനായ അമേരിക്കന്&#x200d; ഫോസില്&#x200d; ശാസ്ത്രജ്ഞന്&#x200d; ഇയാന്&#x200d; വെബ്സ്റ്റര്&#x200d; നിര്&#x200d;മിച്ച പുതിയ സംവേദനാത്മക ഭൂപടത്തിലാണ് ശ്രദ്ധേയമായ നിരീക്ഷണം.ഭൂമിശാസ്ത്രപരമായ പരിണാമത്തെ ചിത്രീകരിക്കുന്ന ഭൂപടം കോടിക്കണക്കിന് വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പുള്ള ഭൂമിയിലെ ജീവിതം എങ്ങനെയായിരുന്നുവെന്ന് വിശദമാക്കുന്നു.കൂടാതെ ടെക്‌റ്റോണിക് പ്ലേറ്റുകള്&#x200d; ഭൂമിയുടെ പുറംതോടിലേക്ക് മാറുന്നതിന് 750 ദശലക്ഷം വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് നഗരങ്ങള്&#x200d;ക്ക് എത്ര പഴക്കമുണ്ടായിരുന്നുവെന്നും ഈ ഭൂപടം വ്യക്തമാക്കുന്നുണ്ട്.</p>
<p>സൗദിയില്&#x200d; വെള്ളത്തിനടിയില്&#x200d; അല്ലാത്ത ഭാഗങ്ങളില്&#x200d; ചെറിയ സസ്തനികളും മരങ്ങളും പൂച്ചെടികളും നിലനിന്നിരുന്നുവെന്നും ഭൂപടം സ്ഥിരീകരിക്കുന്നുണ്ട്. ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശത്തിന് 750 ദശലക്ഷം വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പ് കാണപ്പെട്ടിരുന്ന അന്നത്തെയും ഇപ്പോഴത്തെയും അവസ്ഥ താരതമ്യം ചെയ്യുന്നതിനാണ് ഇയാന്&#x200d; വെബ്‌സ്റ്റര്&#x200d; ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. അക്കാലത്ത് ലോകത്തിന് ധ്രുവീയ മഞ്ഞുപാളികള്&#x200d; ഉണ്ടായിരുന്നില്ലെന്നും ജലനിരപ്പ് ഇന്നത്തേതിനേക്കാള്&#x200d; വളരെ കൂടുതലായിരുന്നുവെന്നുമാണ് ഇദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്&#x200d;. 66 ദശലക്ഷം വര്&#x200d;ഷങ്ങള്&#x200d;ക്ക് മുമ്പാണ് റിയാദും ജിദ്ദയും ആദ്യമായി ജലനിരപ്പ് മുകളിലേക്ക് വന്നതെന്ന് ഭൂപടം സൂചിപ്പിക്കുന്നു. ആദ്യ ഉരഗങ്ങള്&#x200d; താമസിച്ചിരുന്ന സ്ഥലം,ആദ്യത്തെ പുഷ്പം വിരിഞ്ഞ സമയം തുടങ്ങിയ കൂടുതല്&#x200d; കണ്ടെത്തലുകള്&#x200d;ക്ക് സഹായകമാകുന്ന ഒരു കൂട്ടം ഉപകരണങ്ങളും സംവേദനാത്മക ഭൂപടത്തില്&#x200d; ഇയാന്&#x200d; വെബ്സ്റ്റര്&#x200d; അവതരിപ്പിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ian-webster-graph.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മരണശേഷവും മനുഷ്യശരീരം ചലിക്കുമെന്ന് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തല്&#x200d;</title>
		<link>https://www.chandrikadaily.com/human-bodies-moves-even-after-one-year-of-death-says-researches.html</link>
					<comments>https://www.chandrikadaily.com/human-bodies-moves-even-after-one-year-of-death-says-researches.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sat, 14 Sep 2019 05:05:49 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[science]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=138983</guid>

					<description><![CDATA[മരണശേഷം ഒരുവര്&#x200d;ഷംവരെ മനുഷ്യശരീരം ചലിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്&#x200d;. ഒരു മൃതദേഹത്തിന്റെ ചലനം പതിനേഴ് മാസത്തോളം നിരീക്ഷിച്ചാണ് ഗവേഷകര്&#x200d; ഈ നിഗമനത്തിലെത്തിയത്. ശരീരം അഴുകുന്നതുമൂലം പേശികള്&#x200d;ക്കും സന്ധികള്&#x200d;ക്കുമെല്ലാം നാശമുണ്ടാകുന്നതാണ് ചലനത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം. മരണത്തിനുശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഓസ്‌ട്രേലിയയിലെ ടാഫോണോമിക് എക്‌സ്പിരിമെന്റല്&#x200d; റിസര്&#x200d;ച്ചിലെ ഗവേഷകയായ അലിസണ്&#x200d; വില്&#x200d;സണും സഹപ്രവര്&#x200d;ത്തകരുമാണ് ഈ പഠനത്തിനുപിന്നില്&#x200d;. ഒട്ടേറെ ടൈം ലാപ്‌സ് ക്യാമറകളുപയോഗിച്ചാണ് ഗവേഷകര്&#x200d; മൃതദേഹത്തിന്റെ ചലനം നിരീക്ഷിച്ചത്. ഫൊറന്&#x200d;സിക് സയന്&#x200d;സ് ഇന്റര്&#x200d;നാഷണല്&#x200d;: സൈനര്&#x200d;ജി എന്ന ശാസ്ത്രജേണലില്&#x200d; പഠനം [&#8230;]]]></description>
										<content:encoded><![CDATA[
<p>മരണശേഷം ഒരുവര്&#x200d;ഷംവരെ മനുഷ്യശരീരം ചലിക്കുമെന്ന് ശാസ്ത്രലോകത്തിന്റെ കണ്ടെത്തല്&#x200d;. ഒരു മൃതദേഹത്തിന്റെ ചലനം പതിനേഴ് മാസത്തോളം നിരീക്ഷിച്ചാണ് ഗവേഷകര്&#x200d; ഈ നിഗമനത്തിലെത്തിയത്. ശരീരം അഴുകുന്നതുമൂലം പേശികള്&#x200d;ക്കും സന്ധികള്&#x200d;ക്കുമെല്ലാം നാശമുണ്ടാകുന്നതാണ് ചലനത്തിന് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ പക്ഷം.</p>



<p>മരണത്തിനുശേഷം ശരീരത്തിന് സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഓസ്‌ട്രേലിയയിലെ ടാഫോണോമിക് എക്‌സ്പിരിമെന്റല്&#x200d; റിസര്&#x200d;ച്ചിലെ ഗവേഷകയായ അലിസണ്&#x200d; വില്&#x200d;സണും സഹപ്രവര്&#x200d;ത്തകരുമാണ് ഈ പഠനത്തിനുപിന്നില്&#x200d;. ഒട്ടേറെ ടൈം ലാപ്‌സ് ക്യാമറകളുപയോഗിച്ചാണ് ഗവേഷകര്&#x200d; മൃതദേഹത്തിന്റെ ചലനം നിരീക്ഷിച്ചത്.</p>



<p>ഫൊറന്&#x200d;സിക് സയന്&#x200d;സ് ഇന്റര്&#x200d;നാഷണല്&#x200d;: സൈനര്&#x200d;ജി എന്ന ശാസ്ത്രജേണലില്&#x200d; പഠനം പ്രസിദ്ധീകരിച്ചു. പൊലീസിനെയും കുറ്റാന്വേഷകരെയുമൊക്കെ കുഴക്കുന്ന പല ചോദ്യങ്ങള്&#x200d;ക്കും ഉത്തരം നല്&#x200d;കാന്&#x200d; ഈ &#8216;ഞെട്ടിക്കുന്ന&#8217; കണ്ടെത്തലിന് കഴിയുമെന്നാണ് ഗവേഷകര്&#x200d; പറയുന്നത്.അജ്ഞാതമൃതദേഹങ്ങള്&#x200d; തിരിച്ചറിയാനും മരിച്ച സമയം കണക്കാക്കാനുമൊക്കെ ഇത് സഹായിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/human-bodies-moves-even-after-one-year-of-death-says-researches.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷിക്കാം</title>
		<link>https://www.chandrikadaily.com/award-for-young-scientist-of-kerala-call.html</link>
					<comments>https://www.chandrikadaily.com/award-for-young-scientist-of-kerala-call.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 13 Oct 2018 13:27:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[award]]></category>
		<category><![CDATA[science]]></category>
		<category><![CDATA[SCIENTIST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=106829</guid>

					<description><![CDATA[തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക മേഖലകളില്&#x200d; ശ്രദ്ധേയനായ ഗവേഷണ നേട്ടങ്ങള്&#x200d; കൈവരിച്ചിട്ടുളള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതികപരിസ്ഥിതി കൗണ്&#x200d;സില്&#x200d; ഏര്&#x200d;പ്പെടുത്തിയ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. ഇന്ത്യയില്&#x200d; ജനിച്ചു കേരളത്തില്&#x200d; ശാസ്ത്ര സാങ്കേതിക മേഖലകളില്&#x200d; ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുളള യുവശാസ്ത്രജ്ഞര്&#x200d;ക്ക് 14 വിഭാഗങ്ങളില്&#x200d; അപേക്ഷിക്കാം. ഗവേഷണ പുരസ്‌കാരങ്ങള്&#x200d;ക്കുളള നോമിനേഷന്&#x200d;സ് സര്&#x200d;ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബര്&#x200d; 15 വരെ അപേക്ഷ നല്&#x200d;കാം. പുരസ്‌കാര ജേതാക്കള്&#x200d;ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മുഖ്യമന്ത്രിയുടെ സ്വര്&#x200d;ണപതക്കവും ലഭിക്കും. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക മേഖലകളില്&#x200d; ശ്രദ്ധേയനായ ഗവേഷണ നേട്ടങ്ങള്&#x200d; കൈവരിച്ചിട്ടുളള യുവശാസ്ത്രജ്ഞരെ ആദരിക്കുന്നതിന് കേരള ശാസ്ത്ര സാങ്കേതികപരിസ്ഥിതി കൗണ്&#x200d;സില്&#x200d; ഏര്&#x200d;പ്പെടുത്തിയ സംസ്ഥാന യുവശാസ്ത്രജ്ഞ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു.</p>
<p>ഇന്ത്യയില്&#x200d; ജനിച്ചു കേരളത്തില്&#x200d; ശാസ്ത്ര സാങ്കേതിക മേഖലകളില്&#x200d; ഗവേഷണം നടത്തുന്ന 37 വയസ്സ് വരെയുളള യുവശാസ്ത്രജ്ഞര്&#x200d;ക്ക് 14 വിഭാഗങ്ങളില്&#x200d; അപേക്ഷിക്കാം.<br />
ഗവേഷണ പുരസ്‌കാരങ്ങള്&#x200d;ക്കുളള നോമിനേഷന്&#x200d;സ് സര്&#x200d;ട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബര്&#x200d; 15 വരെ അപേക്ഷ നല്&#x200d;കാം. പുരസ്‌കാര ജേതാക്കള്&#x200d;ക്ക് 50,000 രൂപയും പ്രശസ്തിപത്രവും മുഖ്യമന്ത്രിയുടെ സ്വര്&#x200d;ണപതക്കവും ലഭിക്കും. 50 ലക്ഷം രൂപയുടെ പ്രോജക്ട് ചെയ്യാന്&#x200d; അവസരവും ലഭിക്കും.</p>
<p>വിശദവിവരങ്ങള്&#x200d;ക്ക്: www.kscste.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്&#x200d;ശിക്കുക.<br />
ഡയറക്ടര്&#x200d;, കേരള സ്റ്റേറ്റ് കൗണ്&#x200d;സില്&#x200d; ഫോര്&#x200d; സയന്&#x200d;സ്, ടെക്‌നോളജി &amp; എന്&#x200d;വയേണ്&#x200d;മെന്റ്, ശാസ്ത്രഭവന്&#x200d;, പട്ടം, തിരുവനന്തപുരം-695004 എന്ന വിലാസത്തില്&#x200d; നോമിനേഷനുകള്&#x200d; അയക്കണം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/award-for-young-scientist-of-kerala-call.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിഖ്യാത ശാസ്ത്രജ്ഞന്&#x200d; ഐന്&#x200d;സ്റ്റീന്റെ ഡയറിക്കുറിപ്പില്&#x200d;  വംശീയത</title>
		<link>https://www.chandrikadaily.com/einsteins-travel-diaries-reveal-racist-stereotypes.html</link>
					<comments>https://www.chandrikadaily.com/einsteins-travel-diaries-reveal-racist-stereotypes.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 16 Jun 2018 11:56:10 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[albert einstein]]></category>
		<category><![CDATA[Racism]]></category>
		<category><![CDATA[science]]></category>
		<category><![CDATA[SCIENTIST]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=90159</guid>

					<description><![CDATA[വാഷിങ്ടണ്&#x200d;: വിഖ്യാത ശാസ്ത്രജ്ഞന്&#x200d; ആല്&#x200d;ബര്&#x200d;ട്ട് ഐന്&#x200d;സ്റ്റീന്റെ വംശീയ ചിന്തകള്&#x200d; അടങ്ങിയ സ്വകാര്യ യാത്രാ ഡയറികള്&#x200d; പുറത്ത്. 1922 ഒക്ടോബറിനും 1923 മാര്&#x200d;ച്ചിനുമിടക്ക് ഏഷ്യയിലും പശ്ചിമേഷ്യയിലും നടത്തിയ യാത്രയിലെ അനുഭങ്ങളാണ് ഡയറിയില്&#x200d; എഴുതിയിരിക്കുന്നത്. വംശീയ വിദ്വേഷവും വിദേശികളോടുള്ള വെറുപ്പും ഡയറിയിലെ പല വരികളിലും പ്രകടമാണ്. വിദേശികളെക്കുറിച്ചുള്ള പല നിഗമനങ്ങളും നെഗറ്റീവാണ്. ചൈനക്കാരെ മന്ദബുദ്ധികളും നിന്ദ്യരുമായാണ് ഐന്&#x200d;സ്റ്റീന്&#x200d; പരിചയപ്പെടുത്തുന്നത്. ജീവിത കാലത്ത് വെള്ളക്കാരുടെ വംശീയ വിദ്വേഷത്തെ കടന്നാക്രമിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വകാര്യ ഡയറിക്കുറിപ്പിലെ പരാമര്&#x200d;ശങ്ങള്&#x200d; ഞെട്ടിക്കുന്നവയാണ്. വെള്ളക്കാരുടെ രോഗമാണ് വംശീയതയെന്ന്് ഐന്&#x200d;സ്റ്റീന്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>വാഷിങ്ടണ്&#x200d;: വിഖ്യാത ശാസ്ത്രജ്ഞന്&#x200d; ആല്&#x200d;ബര്&#x200d;ട്ട് ഐന്&#x200d;സ്റ്റീന്റെ വംശീയ ചിന്തകള്&#x200d; അടങ്ങിയ സ്വകാര്യ യാത്രാ ഡയറികള്&#x200d; പുറത്ത്. 1922 ഒക്ടോബറിനും 1923 മാര്&#x200d;ച്ചിനുമിടക്ക് ഏഷ്യയിലും പശ്ചിമേഷ്യയിലും നടത്തിയ യാത്രയിലെ അനുഭങ്ങളാണ് ഡയറിയില്&#x200d; എഴുതിയിരിക്കുന്നത്.</p>
<p>വംശീയ വിദ്വേഷവും വിദേശികളോടുള്ള വെറുപ്പും ഡയറിയിലെ പല വരികളിലും പ്രകടമാണ്. വിദേശികളെക്കുറിച്ചുള്ള പല നിഗമനങ്ങളും നെഗറ്റീവാണ്. ചൈനക്കാരെ മന്ദബുദ്ധികളും നിന്ദ്യരുമായാണ് ഐന്&#x200d;സ്റ്റീന്&#x200d; പരിചയപ്പെടുത്തുന്നത്. ജീവിത കാലത്ത് വെള്ളക്കാരുടെ വംശീയ വിദ്വേഷത്തെ കടന്നാക്രമിച്ചിരുന്ന അദ്ദേഹത്തിന്റെ സ്വകാര്യ ഡയറിക്കുറിപ്പിലെ പരാമര്&#x200d;ശങ്ങള്&#x200d; ഞെട്ടിക്കുന്നവയാണ്.</p>
<p>വെള്ളക്കാരുടെ രോഗമാണ് വംശീയതയെന്ന്് ഐന്&#x200d;സ്റ്റീന്&#x200d; ഒരിക്കല്&#x200d; കുറ്റപ്പെടുത്തിയിരുന്നു. ഈജിപ്തിലെ പോര്&#x200d;ട് സെയ്ദ് തുറമുഖത്ത് കപ്പലില്&#x200d;നിന്ന് ഇറങ്ങിയ കച്ചവടക്കാരെക്കുറിച്ചും മോശപ്പെട്ട ഭാഷയിലാണ് അദ്ദേഹം വിവരിക്കുന്നത്. ശ്രീലങ്കയിലെ കൊളംബോയില്&#x200d; ആളുകള്&#x200d; വൃത്തികെട്ട പ്രദേശങ്ങളില്&#x200d; ദുര്&#x200d;ഗന്ധം വമിക്കുന്ന അന്തരീക്ഷത്തിലാണ് ജീവിക്കുന്നതെന്ന് ഐന്&#x200d;സ്റ്റീന്&#x200d; പറയുന്നു.</p>
<p>ചൈനീസ് കുട്ടികള്&#x200d; ഊര്&#x200d;ജസ്വലതയില്ലാത്ത മന്ദബുദ്ധികളെപ്പോലെയാണെന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു കണ്ടെത്തല്&#x200d;.<br />
മനുഷ്യത്വത്തിന്റെയും നീതിയുടെയും വക്താവായി വാഴ്ത്തപ്പെടുന്ന ഈ ശാസ്ത്രപ്രതിഭ അഡോള്&#x200d;ഫ് ഹിറ്റ്‌ലറുടെയും നാസി പാര്&#x200d;ട്ടിയുടെയും ആവിര്&#x200d;ഭാവത്തിനുശേഷം 1933ല്&#x200d; അമേരിക്കയിലേക്ക് കുടിയേറുകയായിരുന്നു. പ്രിന്&#x200d;സ്ടണ്&#x200d; യൂനിവേഴ്‌സിറ്റി പ്രസാണ് ഡയറിക്കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/einsteins-travel-diaries-reveal-racist-stereotypes.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്ധത മാറ്റാന്&#x200d; പുതിയ മരുന്ന്; വില അഞ്ചുകോടി</title>
		<link>https://www.chandrikadaily.com/luxturna-gene-therapy-for-blindness-to-cost-five-core-rupees.html</link>
					<comments>https://www.chandrikadaily.com/luxturna-gene-therapy-for-blindness-to-cost-five-core-rupees.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 04 Jan 2018 18:16:30 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[AMERICA]]></category>
		<category><![CDATA[science]]></category>
		<category><![CDATA[world]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=63109</guid>

					<description><![CDATA[&#160; ന്യൂയോര്&#x200d;ക്ക്: കണ്ണിന്റെ റെറ്റിന നശിച്ച് അന്ധതയിലേക്ക് എത്തുന്ന രോഗം പൂര്&#x200d;ണമായും ഭേദമാക്കാന്&#x200d; പുതിയ മരുന്നുമായി അമേരിക്കന്&#x200d; കമ്പനി. ഒറ്റ ഡോസ് കൊണ്ട് അന്ധത പൂര്&#x200d;ണമായും മാറുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഏറെ ഫലപ്രദാമാകുന്ന മരുന്നിന്റെ ഒറ്റ ഡോസിന് അഞ്ചു കോടി രൂപയാണ് വില. ലക്ഷ്വര്&#x200d;ന എന്നാണ് ഈ മരുന്നിന്റെ പേര്. റെറ്റിന നശിച്ചുണ്ടാകുന്ന പാരമ്പര്യ അന്ധതയെ സുഖപ്പെടുത്താന്&#x200d; ഈ മരുന്നിന് സാധിക്കുമെന്ന് കമ്പനി അധികൃതര്&#x200d; പറയുന്നു. ഫിലാഡല്&#x200d;ഫിയ ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന സ്പാര്&#x200d;ക്ക് റെറാപ്യൂട്ടിക്‌സ് ആണ് നിര്&#x200d;മാതാക്കള്&#x200d;. ലോകത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ന്യൂയോര്&#x200d;ക്ക്: കണ്ണിന്റെ റെറ്റിന നശിച്ച് അന്ധതയിലേക്ക് എത്തുന്ന രോഗം പൂര്&#x200d;ണമായും ഭേദമാക്കാന്&#x200d; പുതിയ മരുന്നുമായി അമേരിക്കന്&#x200d; കമ്പനി. ഒറ്റ ഡോസ് കൊണ്ട് അന്ധത പൂര്&#x200d;ണമായും മാറുമെന്നാണ് കമ്പനിയുടെ അവകാശവാദം. ഏറെ ഫലപ്രദാമാകുന്ന മരുന്നിന്റെ ഒറ്റ ഡോസിന് അഞ്ചു കോടി രൂപയാണ് വില. ലക്ഷ്വര്&#x200d;ന എന്നാണ് ഈ മരുന്നിന്റെ പേര്. റെറ്റിന നശിച്ചുണ്ടാകുന്ന പാരമ്പര്യ അന്ധതയെ സുഖപ്പെടുത്താന്&#x200d; ഈ മരുന്നിന് സാധിക്കുമെന്ന് കമ്പനി അധികൃതര്&#x200d; പറയുന്നു.</p>
<p>ഫിലാഡല്&#x200d;ഫിയ ആസ്ഥാനമായി പ്രവര്&#x200d;ത്തിക്കുന്ന സ്പാര്&#x200d;ക്ക് റെറാപ്യൂട്ടിക്‌സ് ആണ് നിര്&#x200d;മാതാക്കള്&#x200d;. ലോകത്ത് ഏറ്റവും വില കൂടിയ മരുന്നുകളുടെ പട്ടികയിലാണ് ലക്ഷ്വര്&#x200d;ന. ജീന്&#x200d; തെറാപ്പി വഴിയാണ് മരുന്ന് വികസിപ്പിച്ചിരിക്കുന്നത്. നശിച്ച ജീനുകളെ പുനര്&#x200d;നിര്&#x200d;മിക്കാന്&#x200d; മരുന്നിന് സാധിക്കും. ചികിത്സ ഫലിച്ചില്ലെങ്കില്&#x200d; പണം തിരികെ നല്&#x200d;കുമെന്ന ഓഫറും കമ്പനി മുന്നോട്ടുവെക്കുന്നുണ്ട്. അമേരിക്കന്&#x200d; ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അനുമതി മരുന്നിന് ലഭിച്ചുകഴിഞ്ഞു. അമേരിക്കയില്&#x200d; തന്നെ ആയിരത്തോളം ആളുകള്&#x200d;ക്ക് റെറ്റിനക്കുണ്ടായ തകരാര്&#x200d; മൂലം കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട്. പ്രതിവര്&#x200d;ഷം ഇത്തരം കേസുകള്&#x200d; പത്തോ ഇരുപതോ റിപ്പോര്&#x200d;ട്ട് ചെയ്യുകയും ചെയ്യുന്നു.<br />
എന്നാല്&#x200d; ഇത്രയും കൂടിയ വിലയില്&#x200d; മരുന്ന് വില്&#x200d;പ്പന നടത്തുന്നതിനെതിരെ വിമര്&#x200d;ശനവും ശക്തമാണ്. പാരമ്പര്യമായി റെറ്റിന നശിക്കുന്നത് അപൂര്&#x200d;വ രോഗമാണ്. ഇത്തരം രോഗികള്&#x200d;ക്ക് 18 വയസിനു മുമ്പ് തന്നെ കാഴ്ച നഷ്ടപ്പെട്ടു തുടങ്ങും. 50 പേരില്&#x200d; മാത്രമാണ് മരുന്ന് പരീക്ഷിച്ചത്. ജീന്&#x200d; തെറാപ്പി വഴി നിര്&#x200d;മിച്ച ആദ്യ അമേരിക്കന്&#x200d; മരുന്നാണ് ലക്ഷ്വര്&#x200d;ന.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/luxturna-gene-therapy-for-blindness-to-cost-five-core-rupees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അന്റാര്‍ട്ടിക്കയില്‍ കൂറ്റന്‍ മഞ്ഞുമല പിളര്‍ന്നു: ഭീകര ദൃശ്യങ്ങള്‍ നാസ പുറത്തുവിട്ടു</title>
		<link>https://www.chandrikadaily.com/nasa-outs-pictures-of-split-off-ever-biggest-ice-berg.html</link>
					<comments>https://www.chandrikadaily.com/nasa-outs-pictures-of-split-off-ever-biggest-ice-berg.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 16 Nov 2017 08:19:40 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Antarctica]]></category>
		<category><![CDATA[Earth]]></category>
		<category><![CDATA[Iceberg]]></category>
		<category><![CDATA[nasa]]></category>
		<category><![CDATA[science]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=54246</guid>

					<description><![CDATA[ന്യൂയോര്‍ക്ക്: അന്റാര്‍ട്ടിക്കയിലെ കൂറ്റന്‍ മഞ്ഞുമല പിളരുന്നതിന്റെ ഭയപ്പെടുത്തുന്ന ചിത്രങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. കഴിഞ്ഞ ജൂലൈയിലാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിളര്‍പ്പുകളിലൊന്ന് മഞ്ഞുമൂടിക്കിടക്കുന്ന വന്‍കരയില്‍ നടന്നത്. അമേരിക്കന്‍ സ്റ്റേറ്റ് ആയ ഡെലാവെയര്‍ ദ്വീപിനെക്കാള്‍ വലിപ്പം വരുന്ന മഞ്ഞുമല അന്റാര്‍ട്ടിക്കയില്‍ നിന്നും വേര്‍പിരിയുന്നതിന്റെ സമീപ ദൃശ്യങ്ങളാണ് നാസ പുറത്തുവിട്ടത്. ഗ്രീന്‍ലാന്റില്‍ നിന്നും ഒരു വര്‍ഷം മൊത്തം അലിഞ്ഞു പോകുന്ന മഞ്ഞിന്റെ നാലിരട്ടിയോളം വരും പിളര്‍ന്ന മലയുടെ വലിപ്പം. മഞ്ഞുമലകളുടെ പഠനത്തിനായി ഗവേഷകര്‍ പര്യടനം നടത്തുമ്പോളായിരുന്നു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: അന്റാര്&#x200d;ട്ടിക്കയിലെ കൂറ്റന്&#x200d; മഞ്ഞുമല പിളരുന്നതിന്റെ ഭയപ്പെടുത്തുന്ന ചിത്രങ്ങള്&#x200d; അമേരിക്കന്&#x200d; ബഹിരാകാശ ഏജന്&#x200d;സിയായ നാസ പുറത്തുവിട്ടു. കഴിഞ്ഞ ജൂലൈയിലാണ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പിളര്&#x200d;പ്പുകളിലൊന്ന് മഞ്ഞുമൂടിക്കിടക്കുന്ന വന്&#x200d;കരയില്&#x200d; നടന്നത്. അമേരിക്കന്&#x200d; സ്റ്റേറ്റ് ആയ ഡെലാവെയര്&#x200d; ദ്വീപിനെക്കാള്&#x200d; വലിപ്പം വരുന്ന മഞ്ഞുമല അന്റാര്&#x200d;ട്ടിക്കയില്&#x200d; നിന്നും വേര്&#x200d;പിരിയുന്നതിന്റെ സമീപ ദൃശ്യങ്ങളാണ് നാസ പുറത്തുവിട്ടത്.</p>
<p>ഗ്രീന്&#x200d;ലാന്റില്&#x200d; നിന്നും ഒരു വര്&#x200d;ഷം മൊത്തം അലിഞ്ഞു പോകുന്ന മഞ്ഞിന്റെ നാലിരട്ടിയോളം വരും പിളര്&#x200d;ന്ന മലയുടെ വലിപ്പം. മഞ്ഞുമലകളുടെ പഠനത്തിനായി ഗവേഷകര്&#x200d; പര്യടനം നടത്തുമ്പോളായിരുന്നു ഭീകരമായ പിളര്&#x200d;പ്പ് നടന്നത്.</p>
<blockquote class="twitter-tweet" data-lang="en">
<p lang="en" dir="ltr">The Gravity of Larsen C <a href="https://t.co/aa9UGgWkEP">https://t.co/aa9UGgWkEP</a> <a href="https://twitter.com/hashtag/Antarctica?src=hash&amp;ref_src=twsrc%5Etfw">#Antarctica</a> <a href="https://twitter.com/hashtag/NASA?src=hash&amp;ref_src=twsrc%5Etfw">#NASA</a> <a href="https://twitter.com/hashtag/IceBridge?src=hash&amp;ref_src=twsrc%5Etfw">#IceBridge</a> <a href="https://t.co/8QcvGpNrqW">pic.twitter.com/8QcvGpNrqW</a></p>
<p>&mdash; NASA Earth (@NASAEarth) <a href="https://twitter.com/NASAEarth/status/930937538952474624?ref_src=twsrc%5Etfw">November 15, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>&#8216;ശരിക്കും ഭയാനകമായ നിമിഷമായിരുന്നു അത്. ഞങ്ങള്&#x200d; അന്റാര്&#x200d;ട്ടിക്കയുടെ മുകളിലൂടെ പറക്കുകയായിരുന്നു. പിളര്&#x200d;ന്ന മല അന്റാര്&#x200d;ട്ടിക്കയുടെ തന്നെ ഭാഗമായിട്ടാണ് അപ്പോള്&#x200d; തോന്നിയത്. അസമയത്താണ് മല പിളര്&#x200d;ന്നത്. ഇത്രയും വലിയ പിളപ്പ് മനോഹരവും എന്നാല്&#x200d; ഭയാനകവുമായ കാഴ്ചയായിരുന്നു.&#8217; &#8211; നാസയുടെ മഞ്ഞുമലയുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ഓപറേഷന്&#x200d; തലവന്&#x200d; നതാന്&#x200d; കുര്&#x200d;ട്സ് പറഞ്ഞു.</p>
<p>അടര്&#x200d;ന്നു മാറിയ കൂറ്റന്&#x200d; മഞ്ഞുപാളിക്ക് 1.12 ട്രില്ല്യണ്&#x200d; ടണ്&#x200d; ഭാരമുണ്ടാകുമെന്നാണ് ഗവേഷകര്&#x200d; പറയുന്നത്. ആഗോള താപനമാണ് ഈ മഞ്ഞുപാളിക്ക് വിള്ളലുണ്ടാകാന്&#x200d; കാരണമെന്നും നിലവിലെ സ്ഥിതി തുടര്&#x200d;ന്നാല്&#x200d; അന്റാര്&#x200d;ട്ടിക്ക വന്&#x200d;കര ഒന്നാകെ ഉരുകിത്തീര്&#x200d;ന്ന ലോകമെങ്ങും വെള്ളത്തിലാവുന്ന കാലം വിദൂരമല്ലെന്നും ശാസ്ത്രജ്ഞര്&#x200d; പറയുന്നു. രണ്ടു മാസം മുമ്പ് മാന്&#x200d;ഹട്ടന്&#x200d; നഗരത്തേക്കാള്&#x200d; വലിപ്പമേറിയ മറ്റൊരു മഞ്ഞുപാളി അന്റാര്&#x200d;ട്ടിക്കയില്&#x200d; നിന്ന് വേര്&#x200d;പ്പെട്ടിരുന്നു.</p>
<blockquote class="twitter-video" data-lang="en">
<p lang="en" dir="ltr">An iceberg the size of Delaware — the largest ever recorded — broke off from Antarctica. NASA just shared close-up images of the behemoth ice chunk. <a href="https://t.co/47NSk4lYyO">pic.twitter.com/47NSk4lYyO</a></p>
<p>&mdash; CBS News (@CBSNews) <a href="https://twitter.com/CBSNews/status/930953692806868992?ref_src=twsrc%5Etfw">November 16, 2017</a></p></blockquote>
<p><script async src="https://platform.twitter.com/widgets.js" charset="utf-8"></script></p>
<p>നേരത്തെ ജൂലൈയില്&#x200d; സാറ്റലൈറ്റ് വഴി 2200 ചതുരശ്ര മൈല്&#x200d; വലിപ്പമുള്ള ലാര്&#x200d;സെന്&#x200d; സി ഐസ് തട്ടിലെ എ68 എന്നറിയപ്പെടുന്ന മഞ്ഞുമലയില്&#x200d; മഞ്ഞുകട്ടകള്&#x200d; അടര്&#x200d;ന്നു പോരുന്നതും ഇതു പിളരാനുള്ള സാധ്യതയും അടങ്ങുന്ന ചിത്രം ലഭിച്ചിരുന്നു. പുതിയ റിപ്പോര്&#x200d;ട്ടുകള്&#x200d; പ്രകാരം എ68 മഞ്ഞുമലയുടെ വിള്ളല്&#x200d; 100 മൈല്&#x200d; അധികമായെന്നാണ് കണ്ടെത്തല്&#x200d;.ഏതു സമയവും ഇതും പൊട്ടിയടര്&#x200d;ന്നു പോകാവുന്ന അവസ്ഥയിലാണിപ്പോള്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nasa-outs-pictures-of-split-off-ever-biggest-ice-berg.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കുതിച്ചുയരാന്‍  ജി.എസ്.എല്‍.വി മാര്‍ക്ക് 3  പറന്നുയരുന്നത് ഇന്ത്യയുടെ ഏറ്റവും കരുത്തേറിയ റോക്കറ്റ്</title>
		<link>https://www.chandrikadaily.com/gslv-3.html</link>
					<comments>https://www.chandrikadaily.com/gslv-3.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 04 Jun 2017 21:22:15 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[science]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=31218</guid>

					<description><![CDATA[&#160; തിരുവനന്തപുരം: ദക്ഷിണേഷ്യന്‍ ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്ന് ഐ.എസ്.ആര്‍.ഒ ഇന്ന് വിക്ഷേപിക്കും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിന്‍ ഉപയോഗിക്കുന്ന ഏറ്റവും ഭാരമേറിയ റോക്കറ്റാണ് മാര്‍ക്ക് 3. ജി.എസ്.ടി 19 എന്ന ഉപഗ്രഹം വഹിച്ചുകൊണ്ട് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ വൈകിട്ട് 5.28ന് ഐ.എസ്.ആര്‍.ഒയുടെ അഞ്ചാംതലമുറ റോക്കറ്റായ ജി.എസ്.എല്‍.വി മാര്‍ക്ക് 3 പറന്നുയരും. ഇതിനായുള്ള ഇരുപത്തിയഞ്ചര മണിക്കൂര്‍ നീളുന്ന കൗണ്ട് ഡൗണ്‍ ഇന്നലെ വൈകിട്ട് 4.58ന് ആരംഭിച്ചു. [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>തിരുവനന്തപുരം: ദക്ഷിണേഷ്യന്&#x200d; ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ ഏറ്റവും കരുത്തേറിയ റോക്കറ്റായ ജി.എസ്.എല്&#x200d;.വി മാര്&#x200d;ക്ക് മൂന്ന് ഐ.എസ്.ആര്&#x200d;.ഒ ഇന്ന് വിക്ഷേപിക്കും.<br />
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ക്രയോജനിക് എഞ്ചിന്&#x200d; ഉപയോഗിക്കുന്ന ഏറ്റവും ഭാരമേറിയ റോക്കറ്റാണ് മാര്&#x200d;ക്ക് 3. ജി.എസ്.ടി 19 എന്ന ഉപഗ്രഹം വഹിച്ചുകൊണ്ട് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്&#x200d; സ്‌പെയ്‌സ് സെന്ററില്&#x200d; വൈകിട്ട് 5.28ന് ഐ.എസ്.ആര്&#x200d;.ഒയുടെ അഞ്ചാംതലമുറ റോക്കറ്റായ ജി.എസ്.എല്&#x200d;.വി മാര്&#x200d;ക്ക് 3 പറന്നുയരും. ഇതിനായുള്ള ഇരുപത്തിയഞ്ചര മണിക്കൂര്&#x200d; നീളുന്ന കൗണ്ട് ഡൗണ്&#x200d; ഇന്നലെ വൈകിട്ട് 4.58ന് ആരംഭിച്ചു.<br />
റോക്കറ്റിന്റെ വിക്ഷേപണത്തിനുള്ള ഒരുക്കം അവസാനഘട്ടത്തിലെത്തുമ്പോള്&#x200d; ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്&#x200d; സ്‌പെയ്‌സ് സെന്ററിലേക്ക് ലോകം ഉറ്റുനോക്കുകയാണ്. തദ്ദേശീയ ക്രയോജനിക് എഞ്ചിന്&#x200d; ഉപയോഗിച്ചുള്ള കരുത്തന്&#x200d; റോക്കറ്റ് രാജ്യത്ത് നിര്&#x200d;മിച്ച ഏറ്റവും വലിപ്പമുള്ളതും ഭാരമേറിയതുമാണ്. ഏറ്റവും ആധുനികമായ സാങ്കേതികവിദ്യയിലുള്ള റോക്കറ്റിന്റെ താപകവചവും പ്രത്യേകതയുള്ളതാണ്. അതിതീവ്രതാപം അതിജീവിക്കാന്&#x200d; വികസിപ്പിച്ച കവചത്തിന്റെ ആദ്യ പരീക്ഷണം കൂടിയാണിത്.<br />
അമേരിക്ക, റഷ്യ, യൂറോപ്യന്&#x200d; സ്‌പേയ്‌സ് ഏജന്&#x200d;സി തുടങ്ങിയവക്ക് പിന്നാലെ വന്&#x200d;ശേഷിയുള്ള വിക്ഷേപണ വാഹനം തദ്ദേശീയമായി വികസിപ്പിച്ച നേട്ടത്തിനൊരുങ്ങുകയാണ് ഐ.എസ്.ആര്&#x200d;.ഒ. അത്യന്തം സങ്കീര്&#x200d;ണമായ ക്രയോജനിക് എഞ്ചിന്&#x200d; സി.ഇ-20 നല്&#x200d;കുന്ന തള്ളല്&#x200d;ശേഷിയുടെ പൂര്&#x200d;ണ പരീക്ഷണം കൂടിയാകും വിക്ഷേപണം. അടുത്ത ഒരു മാര്&#x200d;ക്ക് 3 വിക്ഷേപണത്തിനുശേഷം ഇത്തരം റോക്കറ്റില്&#x200d; വാണിജ്യവിക്ഷേപണവും ആരംഭിക്കും. 4000 മുതല്&#x200d; 10,000 കിലോഗ്രാം വരെയുള്ള ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കാനുള്ള ശേഷിയും ഇതോടെ ഇന്ത്യ സ്വന്തമാക്കും.<br />
3156 കിലോഗ്രാം ഭാരമുള്ള ജിസാറ്റ്-19 ഉപഗ്രഹത്തെ റോക്കറ്റ് ലക്ഷ്യത്തിലെത്തിക്കും. ഇത്രയും ഭാരമുള്ള ഉപഗ്രഹം ഐ.എസ്.ആര്&#x200d;.ഒ വിക്ഷേപിക്കുന്നതും ആദ്യമായാണ്. വാര്&#x200d;ത്താവിനിമയ സൗകര്യങ്ങള്&#x200d; മെച്ചപ്പെടുത്തുന്നതിനൊപ്പം ബഹിരാകാശത്ത് ഉപഗ്രഹങ്ങളുടെ ഇലക്‌ട്രോണിക് സംവിധാനങ്ങളിലുണ്ടാകുന്ന റേഡിയേഷനെപ്പറ്റിയുള്ള പഠനവും ജിസാറ്റിന്റെ ലക്ഷ്യമാണ്. പത്തുവര്&#x200d;ഷമാണ് കാലാവധി.<br />
മെയ് മാസത്തില്&#x200d; വിക്ഷേപണം നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്&#x200d; പുതിയ റോക്കറ്റായതിനാല്&#x200d; കൂടുതല്&#x200d; പരീക്ഷണങ്ങള്&#x200d; നടത്തുന്നതിനായി വിക്ഷേപണം ജൂണിലേക്ക് മാറ്റുകയായിരുന്നു. പി.എസ്.എല്&#x200d;.വി, ജി.എസ്.എല്&#x200d;.വി മാര്&#x200d;ക്ക് 2 എന്നീ റോക്കറ്റുകളാണ് നിലവില്&#x200d; ഇന്ത്യക്കുള്ളത്.<br />
ഇവയുടെ ഭാരവാഹകശേഷി കുറവായതിനാല്&#x200d; ഭാരം കൂടിയ ഉപഗ്രഹങ്ങള്&#x200d; വിദേശ രാജ്യങ്ങളുടെ സഹായത്തോടെയാണ് ഇന്ത്യ വിക്ഷേപിച്ച് വന്നിരുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/gslv-3.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
