<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sea &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sea/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 10 Dec 2025 06:31:03 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sea &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>പരവൂരില്‍ കുടുങ്ങിയ തിമിംഗല സ്രാവിനെ രക്ഷപ്പെടുത്തി</title>
		<link>https://www.chandrikadaily.com/whaleshark-trapped-in-paravur-rescued.html</link>
					<comments>https://www.chandrikadaily.com/whaleshark-trapped-in-paravur-rescued.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 10 Dec 2025 06:21:06 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[beach]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Sea]]></category>
		<category><![CDATA[whale shark]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=367857</guid>

					<description><![CDATA[ രക്ഷാപ്രവര്‍ത്തനത്തിനിടെ സ്രാവിന്റെ വാല്‍ തട്ടി ഒരു വിദേശ വനിതയ്ക്ക് പരുക്കേറ്റു
]]></description>
										<content:encoded><![CDATA[<p>കൊല്ലം പരവൂര്&#x200d; തീരത്ത് മത്സ്യത്തൊഴിലാളികളുടെ കമ്പവലയില്&#x200d; കുടുങ്ങിയ നാലുമീറ്റര്&#x200d; നീളമുള്ള തിമിംഗല സ്രാവിനെ ഇന്ന് പുലര്&#x200d;ച്ചെ രക്ഷപ്പെടുത്തി. പരവൂര്&#x200d; തെക്കുംഭാഗം മുസ്‌ലിം പള്ളിക്ക് സമീപം കമ്പവല ഉപയോഗിച്ച് മത്സ്യബന്ധനം നടത്തിയ തൊഴിലാളികളുടെ വലയിലാണ് കൂറ്റന്&#x200d; സ്രാവ് ആകസ്മികമായി കുടുങ്ങിയത്.</p>
<p>വല വലിച്ചെത്തിച്ചപ്പോള്&#x200d; അവശനിലയില്&#x200d; തീരത്തോട് ചേര്&#x200d;ന്ന് നീന്തുന്ന സ്രാവിനെ കണ്ട തൊഴിലാളികളും സര്&#x200d;ഫിങ്ങിന് എത്തിയ വിദേശ വിനോദസഞ്ചാരികളും സര്&#x200d;ഫിങ് ഗൈഡുമാരും ചേര്&#x200d;ന്ന് വല മുറിച്ച് മോചിപ്പിക്കുകയായിരുന്നു. രക്ഷാപ്രവര്&#x200d;ത്തനത്തിനിടെ സ്രാവിന്റെ വാല്&#x200d; തട്ടിയതോടെ ഒരു വിദേശ വനിതയ്ക്ക് പരുക്കേല്&#x200d;ക്കുകയും ചെയ്തു. സ്രാവ് തീരത്ത് നിന്ന് മാറാതെ ഏറെ നേരം നില്&#x200d;ക്കുന്നതിനാല്&#x200d; അഞ്ചുതെങ്ങില്&#x200d; നിന്നെത്തിയ തീരദേശ പൊലീസ് ബോട്ടില്&#x200d; വടി കെട്ടി ആഴക്കടലിലേക്ക് മാറ്റി.</p>
<p>സിറ്റി പൊലീസ് കമ്മീഷണര്&#x200d; കിരണ്&#x200d; നാരായണന്&#x200d;, ചാത്തന്നൂര്&#x200d; എസിപി അലക്‌സാണ്ടര്&#x200d; തങ്കച്ചന്&#x200d;, പരവൂര്&#x200d; ഇന്&#x200d;സ്‌പെക്ടര്&#x200d; വി. ബിജു, ഫോറസ്റ്റ് വിഭാഗം ഉദ്യോഗസ്ഥര്&#x200d; എന്നിവര്&#x200d; സ്ഥലത്ത് എത്തി സ്ഥിതിഗതികള്&#x200d; വിലയിരുത്തി. ലോകത്തിലെ ഏറ്റവും വലിയ മത്സ്യമെന്നറിയപ്പെടുന്ന തിമിംഗല സ്രാവ് പരമാവധി 18 മീറ്റര്&#x200d; നീളവും 21 ടണ്&#x200d; ഭാരവും കൈവരിക്കുന്നതാണ്. ശരീരത്തിലുള്ള പ്രത്യേക പുള്ളിപ്പാടുകള്&#x200d;, വലിപ്പമുള്ള വായ, ഫില്&#x200d;റ്റര്&#x200d;ഫീഡിങ് ശൈലി എന്നിവയാണ് ഇവയുടെ പ്രത്യേകത.  </p>
<p>ഷോര്&#x200d; സൈനര്&#x200d; വലയില്&#x200d; കുടുങ്ങിയ സ്രാവ് ഏകദേശം നാല് മീറ്ററോളം നീളമുള്ളതായിരുന്നു. 2017ല്&#x200d; വൈല്&#x200d;ഡ് ലൈഫ് ട്രസ്റ്റ്ഓഫ് ഇന്ത്യയും വനം വകുപ്പും ചേര്&#x200d;ന്ന് കേരള തീരത്ത് തിമിംഗല സ്രാവ് സംരക്ഷണ ക്യാംപെയ്ന്&#x200d; ആരംഭിച്ചിരുന്നു. കഴിഞ്ഞ വര്&#x200d;ഷം കൊല്ലം തീരത്ത് ഒരു തിമിംഗല സ്രാവിന്റെ മരണത്തെ തുടര്&#x200d;ന്ന് ബോധവല്&#x200d;ക്കരണ പ്രവര്&#x200d;ത്തനങ്ങള്&#x200d; ജില്ലയില്&#x200d; കൂടുതല്&#x200d; ശക്തമാക്കിയിരുന്നു. രക്ഷാപ്രവര്&#x200d;ത്തനങ്ങളില്&#x200d; പങ്കെടുക്കുന്ന മത്സ്യത്തൊഴിലാളികള്&#x200d;ക്ക് വല നാശനഷ്ടങ്ങള്&#x200d;ക്ക് പരിഹാരമായി 25,000 രൂപയുടെ അടിയന്തര ധനസഹായ സംവിധാനം ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/whaleshark-trapped-in-paravur-rescued.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാൻ ഹായ് 503 കപ്പൽ അപകടം; കടലില്‍ വീണ കണ്ടെയ്‌നറുകള്‍ തിങ്കളാഴ്ച മുതല്‍ തീരമടിയും, എറണാകുളം മുതല്‍ കൊല്ലം വരെ ജാഗ്രതാ നിര്‍ദേശം</title>
		<link>https://www.chandrikadaily.com/van-hai-503-ship-accident-containers-that-fell-into-the-sea-will-wash-ashore-from-monday.html</link>
					<comments>https://www.chandrikadaily.com/van-hai-503-ship-accident-containers-that-fell-into-the-sea-will-wash-ashore-from-monday.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 14 Jun 2025 13:55:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kochi]]></category>
		<category><![CDATA[Sea]]></category>
		<category><![CDATA[ship]]></category>
		<category><![CDATA[shipwrecked]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344661</guid>

					<description><![CDATA[കണ്ടെയ്‌നറുകള്‍ തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കപ്പലില്‍ നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്‍ തീരത്ത് കണ്ടാല്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കരുത് എന്നും അധികൃതര്‍ അറിയിച്ചു]]></description>
										<content:encoded><![CDATA[<p>അഴീക്കൽ തുറമുഖത്തിന് സമീപമായി തീപിടിച്ച വാൻ ഹായ് 503 ചരക്ക് കപ്പലിലെ കടലിൽപോയ കണ്ടെയ്‌നറുകൾ മറ്റന്നാൾ മുതൽ കേരള തീരത്ത് അടിയാൻ സാധ്യത. 16/06/2025, 18/06/2025 തീയതികൾ മുതൽ എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകൾ വന്നടിയാൻ സാധ്യതയുള്ളതായി കോസ്റ്റ് ഗാർഡ് മുന്നറിയിപ്പ്.</p>
<p>എറണാകുളം ജില്ലയുടെ തെക്കു ഭാഗത്തും ആലപ്പുഴ- കൊല്ലം ജില്ലകളുടെ തീരങ്ങളിലുമായി കണ്ടെയ്‌നറുകള്&#x200d; അടിഞ്ഞേക്കുമെന്നാണ് മുന്നറിയിപ്പ്. കോസ്റ്റ് ഗാര്&#x200d;ഡ്, ഐടിഒപിഎഫ് എന്നിവയുടെ വിലയിരുത്തല്&#x200d; പ്രകാരമാണ് കണ്ടെയ്‌നറുകള്&#x200d; എത്താനിടയുള്ള തീരങ്ങള്&#x200d; വിലയിരുത്തിയത്.</p>
<p>കണ്ടെയ്‌നറുകള്&#x200d; തീരത്ത് എത്തുമെന്ന മുന്നറിയിപ്പിന്റെ സാഹചര്യത്തില്&#x200d; പൊതുജനങ്ങള്&#x200d; കപ്പലില്&#x200d; നിന്ന് വീണത് എന്ന് സംശയിക്കുന്നതായ ഒരു വസ്തുവും കടല്&#x200d; തീരത്ത് കണ്ടാല്&#x200d; സ്പര്&#x200d;ശിക്കാന്&#x200d; ശ്രമിക്കരുത് എന്നും അധികൃതര്&#x200d; അറിയിച്ചു. ഇത്തരം വസ്തുക്കളില്&#x200d; നിന്നും 200 മീറ്റര്&#x200d; എങ്കിലും അകലം പാലിച്ച് മാത്രം നില്&#x200d;ക്കുക. ഇത്തരം വസ്തുക്കള്&#x200d; കാണുന്നുണ്ടെങ്കില്&#x200d; ഉടന്&#x200d; തന്നെ 112 ല്&#x200d; വിളിച്ച് അറിയിക്കണം എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.</p>
<p>ഈ മാസം ഒൻപതിനാണ് കണ്ണൂർ അഴീക്കൽ തീരത്ത് നിന്ന് 44 നോട്ടിക്കൽ മൈൽ അകലെ സിംഗപ്പൂർ ചരക്ക് കപ്പലായ വാൻ ഹായ് 503 ന് തീപിടിക്കുന്നത്. കപ്പലിൽ ഉള്ളത് സ്ഫോടക വസ്തുക്കളും മാരക വിഷപദാർങ്ങളും അടങ്ങിയ വസ്തുക്കളാണ്. ഇന്നലെ ഹെലികോപ്റ്ററിൽ നിന്ന് തീ അണയ്ക്കാനുള്ള ഡ്രൈ കെമിക്കൽ പൗഡർ വിതറി ഡെക്കിലെ തീ ഏറെക്കുറെ അണയ്ക്കാൻ സാധിച്ചിരുന്നു. എന്നാൽ ഡെക്കിലുള്ള രാസവസ്തുക്കൾ മൂലം വൈകിട്ടോടെ വീണ്ടും തീപിടിക്കുകയായിരുന്നു എന്നാണ് വിവരം. നിലവിൽ കപ്പലിലെ തീ നിയന്തരവിധേയമാക്കാൻ കഴിഞ്ഞെങ്കിലും തീ പൂർണമായും അണയ്ക്കാൻ സാധിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/van-hai-503-ship-accident-containers-that-fell-into-the-sea-will-wash-ashore-from-monday.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൊല്ലത്ത് കടലില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായി</title>
		<link>https://www.chandrikadaily.com/a-young-man-went-missing-while-bathing-in-the-sea-in-kollam.html</link>
					<comments>https://www.chandrikadaily.com/a-young-man-went-missing-while-bathing-in-the-sea-in-kollam.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 25 May 2025 14:03:03 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[kollam]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[Sea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=342420</guid>

					<description><![CDATA[മൂതാക്കര സ്വദേശി ലാഗേഷ് (24)നെയാണ് തിരയില്‍പ്പെട്ട് കാണാതായത്.]]></description>
										<content:encoded><![CDATA[<p>കൊല്ലം തങ്കശ്ശേരിയില്&#x200d; കൂട്ടുകാര്&#x200d;ക്കൊപ്പം കുളിക്കാന്&#x200d; ഇറങ്ങിയ യുവാവിനെ കടലില്&#x200d; കാണാതായി. മൂതാക്കര സ്വദേശി ലാഗേഷ് (24)നെയാണ് തിരയില്&#x200d;പ്പെട്ട് കാണാതായത്.</p>
<p>സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനാല്&#x200d; നാളെ 11 ജില്ലകളില്&#x200d; റെഡ് അലര്&#x200d;ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്&#x200d; ഓറഞ്ച് അലര്&#x200d;ട്ടും നല്&#x200d;കിയിട്ടുണ്ട്. കേരള -കര്&#x200d;ണാടക -ലക്ഷദ്വീപ് തീരങ്ങളില്&#x200d; മത്സ്യബന്ധനത്തിന് വിലക്ക് ഏര്&#x200d;പ്പെടുത്തി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/a-young-man-went-missing-while-bathing-in-the-sea-in-kollam.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടല്&#x200d; തീരത്ത് ഖനനാനുമതി: രൂക്ഷമായ കടലേറ്റമുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ്</title>
		<link>https://www.chandrikadaily.com/mining-permission-on-sea-coast-leader-of-opposition-that-there-will-be-severe-sea-damage.html</link>
					<comments>https://www.chandrikadaily.com/mining-permission-on-sea-coast-leader-of-opposition-that-there-will-be-severe-sea-damage.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 10 Feb 2025 10:30:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Opposition Leader]]></category>
		<category><![CDATA[Sea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=329237</guid>

					<description><![CDATA[കടല്&#x200d; തീരത്ത് ഖനനാനുമതി നല്&#x200d;കിയ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് നിയമസഭയില്&#x200d; സബ്മിഷന്&#x200d; അവതരിപ്പിച്ചു.]]></description>
										<content:encoded><![CDATA[<p>കടല്&#x200d; തീരത്ത് ഖനനം നടത്തിയാല്&#x200d; രൂക്ഷമായ കടലേറ്റമുണ്ടായി തീരപ്രദേശത്തെ ജനങ്ങളെ കൂടുതല്&#x200d; സങ്കടക്കടലിലേക്ക് തള്ളിയിടുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീഷന്&#x200d;. കടല്&#x200d; തീരത്ത് ഖനനാനുമതി നല്&#x200d;കിയ കേന്ദ്ര സര്&#x200d;ക്കാര്&#x200d; നീക്കത്തിനെതിരെ പ്രതിപക്ഷ നേതാവ് നിയമസഭയില്&#x200d; സബ്മിഷന്&#x200d; അവതരിപ്പിച്ചു.</p>
<p>കേരളം, ഗുജറാത്ത്, ആന്&#x200d;ഡമാന്&#x200d; നിക്കോബാര്&#x200d; ദ്വീപുകളുടെ തീരത്ത് നിന്നും മണലും ധാതുക്കളും ഖനനം ചെയ്യാന്&#x200d; സ്വകാര്യ കമ്പനികളില്&#x200d; നിന്നും കേന്ദ്ര സര്&#x200d;ക്കാര്&#x200d; ടെന്&#x200d;ഡര്&#x200d; ക്ഷണിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തില്&#x200d; കൊല്ലം ജില്ലയിലെ 242 ചതുരശ്ര കിലോ മീറ്റര്&#x200d; പ്രദേശമാണ് മണല്&#x200d; ഖനനത്തിന് തുറന്നു കൊടുക്കുന്നത്. കേരളത്തിലെ 10 ലക്ഷത്തിലധികം വരുന്ന മത്സ്യത്തൊഴിലാളികളുടെ ജീവിത പ്രശ്നത്തെ ബാധിക്കുന്ന ഗൗരവതരമായ വിഷയമാണിത്.</p>
<p>48.4 മുതല്&#x200d; 62.5 മീറ്റര്&#x200d; വരെ ആഴത്തിലുള്ള മണല്&#x200d; നിക്ഷേപം മാറ്റുന്നതോടെ മത്സ്യമേഖലക്കും തീരപ്രദേശത്തെ പരിസ്ഥിതിക്കും ഗുരുതര ആഘാതമുണ്ടാക്കും. കടലിന് അടിയിലെ സസ്യജന്തുജാലങ്ങളെയും മത്സ്യസമ്പത്തിനെയും ഇത് ബാധിക്കും. മത്സ്യത്തൊഴിലാളി കുടുംബങ്ങള്&#x200d; പട്ടിണിയിലാകും. രണ്ടാം ഘട്ടത്തില്&#x200d; ചാവക്കാടും പൊന്നാനിയും വര്&#x200d;ക്കല മുതല്&#x200d; ആലപ്പുഴ വരെ നീണ്ട് നില്&#x200d;ക്കുന്ന തീരപ്രദേശത്തുമാണ് ഖനനം നടത്തുന്നത്. കേന്ദ്ര സര്&#x200d;ക്കാരിന്റെ കോര്&#x200d;പറേറ്റ് നയത്തിന്റെ ഭാഗമായി ഒരു ബ്ലൂ ഇക്കോണമി കൊണ്ടുവന്നാണ് കടലും തീരപ്രദേശവും തീറെഴുതിക്കൊടുക്കുന്നത്.</p>
<p>12 നോട്ടിക്കല്&#x200d; മൈല്&#x200d; ദൂരത്തിലുള്ള മത്സ്യബന്ധനത്തില്&#x200d; സംസ്ഥാനത്തിന് ഉണ്ടായിരുന്ന അവകാശവും 2023ലെ ഭേദഗതിയിലൂടെ ഇല്ലാതാക്കി. നിയമ ഭേദഗതി കൊണ്ടു വന്നാണ് കേന്ദ്ര സര്&#x200d;ക്കാര്&#x200d; തീരമേഖല കോര്&#x200d;പറേറ്റുകള്&#x200d;ക്ക് തീറെഴുതുന്നത്. കേരളം പോലുള്ള തീരപ്രദേശങ്ങളില്&#x200d; ഇപ്പോള്&#x200d; തന്നെ കടല്&#x200d; കയറിക്കൊണ്ടിരിക്കുകയാണ്. ഈ പദ്ധതി കൂടി വന്നാല്&#x200d; രൂക്ഷമായ കടലേറ്റമുണ്ടായി തീരപ്രദേശത്തെ ജനങ്ങളെ കൂടുതല്&#x200d; സങ്കടക്കടലിലേക്ക് തള്ളിയിടും. സംസ്ഥാനത്തിന് പരിമിതികള്&#x200d; ഉണ്ടെങ്കിലും ഇക്കാര്യത്തില്&#x200d; അടിയന്തിരമായി ഇടപെടണമെന്ന് ഇവി.ഡി. സതീശന്&#x200d; ആവശ്യപ്പെട്ടു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mining-permission-on-sea-coast-leader-of-opposition-that-there-will-be-severe-sea-damage.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത; വിവിധ ജില്ലകളില്&#x200d; ജാഗ്രത നിര്&#x200d;ദേശം</title>
		<link>https://www.chandrikadaily.com/potential-for-high-waves-and-storm-surges-alert-in-various-districts.html</link>
					<comments>https://www.chandrikadaily.com/potential-for-high-waves-and-storm-surges-alert-in-various-districts.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 04 Feb 2025 11:11:52 +0000</pubDate>
				<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Alert]]></category>
		<category><![CDATA[high waves]]></category>
		<category><![CDATA[Sea]]></category>
		<category><![CDATA[storm surges]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328653</guid>

					<description><![CDATA[തീരങ്ങളില്&#x200d; ഉയര്&#x200d;ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്&#x200d; ഇറങ്ങിയുള്ള വിനോദങ്ങളും പൂര്&#x200d;ണമായും ഒഴിവാക്കുക മത്സ്യതൊഴിലാളികളും തീരദേശവാസികകളും ജാഗ്രത പാലിക്കണമെന്നും നിര്&#x200d;ദേശമുണ്ട്.]]></description>
										<content:encoded><![CDATA[<p>കള്ളക്കടല്&#x200d; പ്രതിഭാസത്തെ തുടര്&#x200d;ന്ന് നാല് ജില്ലകളില്&#x200d; മുന്നറിയിപ്പ് പുറപ്പെടുവിച്ച് സമുദ്ര സ്ഥിതി പഠന കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജാഗ്രതാ നിര്&#x200d;ദേശം പുറപ്പെടുവിച്ചത്. തീരങ്ങളില്&#x200d; ഉയര്&#x200d;ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്&#x200d; ഇറങ്ങിയുള്ള വിനോദങ്ങളും പൂര്&#x200d;ണമായും ഒഴിവാക്കുക മത്സ്യതൊഴിലാളികളും തീരദേശവാസികകളും ജാഗ്രത പാലിക്കണമെന്നും നിര്&#x200d;ദേശമുണ്ട്.</p>
<p>നാളെ രാവിലെ 5:30 മുതല്&#x200d; വൈകുന്നേരം 5:30 വരെ ഉയര്&#x200d;ന്ന തിരമാലകള്&#x200d;ക്കുള്ള സാധ്യതയുണ്ടെന്നാണ് സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചിരിക്കുന്നത്. സംസഥാനത്ത് 0.2 മുതല്&#x200d; 0.6 മീറ്റര്&#x200d; വരെയും തമിഴ്നാട് തീരത്ത് 0.5 മുതല്&#x200d; 0.7 മീറ്റര്&#x200d; വരെയും ഉയര്&#x200d;ന്ന തിരമാലകള്&#x200d; കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. തീരത്തുള്ള ചെറു വള്ളങ്ങളും മത്സ്യബന്ധന യാനകളും കെട്ടി സൂക്ഷിക്കണമെന്നും നിര്&#x200d;ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.</p>
<p>മുന്നറിയിപ്പ് പിന്&#x200d;വലിക്കും വരെ കടലില്&#x200d; ഇറങ്ങരുതെന്നും നിര്&#x200d;ദേശമുണ്ട്. നാല് ജില്ലകളില്&#x200d; മാത്രമാണ് ജാഗ്രത നിര്&#x200d;ദേശം പുറപ്പെടുവിച്ചിട്ടുള്ളതെങ്കിലും കേരളത്തില്&#x200d; ഉടനീളം കള്ളക്കടല്&#x200d; പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും നിര്&#x200d;ദേശിച്ചിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/potential-for-high-waves-and-storm-surges-alert-in-various-districts.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കടലിൽ കൃത്രിമ വെളിച്ചത്തിൽ മീൻപിടിത്തം: ബോട്ട് പിടികൂടി</title>
		<link>https://www.chandrikadaily.com/artificial-light-fishing-at-sea-caught-by-boat.html</link>
					<comments>https://www.chandrikadaily.com/artificial-light-fishing-at-sea-caught-by-boat.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 17 Jan 2025 14:02:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[local]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Artificial light]]></category>
		<category><![CDATA[BEYPORE]]></category>
		<category><![CDATA[Boat]]></category>
		<category><![CDATA[Sea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=326103</guid>

					<description><![CDATA[പരിശോധനയിൽ ബോട്ടിൽ സൂക്ഷിച്ച 50, 100, 200 വാട്സുകളുടെ 17 എൽഇഡി ലൈറ്റുകൾ പിടിച്ചെടുത്തു.]]></description>
										<content:encoded><![CDATA[<p>ബേപ്പൂർ: ആഴക്കടലിൽ കൃത്രിമ വെളിച്ചം സൃഷ്ടിച്ചു മത്സ്യബന്ധനം നടത്തിയ ബോട്ട് ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിൽ. പരിശോധനയിൽ ബോട്ടിൽ സൂക്ഷിച്ച 50, 100, 200 വാട്സുകളുടെ 17 എൽഇഡി ലൈറ്റുകൾ പിടിച്ചെടുത്തു.</p>
<p>വിഴിഞ്ഞം സ്വദേശി എസ്.സേവ്യറിന്റെ ഉടമസ്ഥതയിലുള്ള ‘സെന്റ് ആന്റണി’ ബോട്ടാണ് മറൈൻ എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടർ പി.ഷൺമുഖന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത്. അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായിട്ടായിരുന്നു മിന്നൽ പരിശോധന.</p>
<p>രാത്രി അമിത വെളിച്ചം ഉപയോഗിച്ചു മത്സ്യക്കൂട്ടങ്ങളെ ആകർഷിച്ച് ചെറുമത്സ്യങ്ങൾ ഉൾപ്പെടെയാണു പിടിച്ചെടുക്കുന്നത്. പിടികൂടിയ ബോട്ടിന്റെ ഉടമയ്ക്കെതിരെ കേരള മത്സ്യബന്ധന നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്നും കടലിൽ മത്സ്യസമ്പത്ത് കുറയാൻ കാരണമാകുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി കർശനമാക്കുമെന്നും ഫിഷറീസ് അധികൃതർ അറിയിച്ചു.</p>
<p>മറൈൻ എൻഫോഴ്സ്മെന്റ് സീനിയർ സിപിഒമാരായ മനു തോമസ്, കെ.കെ.ഷാജി, റെസ്ക്യു ഗാർഡുമാരായ ജെ.എസ്.വിഘ്നേഷ്, എം.താജുദ്ദീൻ എന്നിവർ പരിശോധന സംഘത്തിലുണ്ടായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/artificial-light-fishing-at-sea-caught-by-boat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തൃശൂരില്&#x200d; വീണ്ടും മത്തിച്ചാകര</title>
		<link>https://www.chandrikadaily.com/satisfied-again-in-thrissur1.html</link>
					<comments>https://www.chandrikadaily.com/satisfied-again-in-thrissur1.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Sun, 17 Nov 2024 11:36:12 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fish]]></category>
		<category><![CDATA[Sea]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=317816</guid>

					<description><![CDATA[കടലിനടിയിലെ താപം കൂടുന്നതിനാലാണ് മത്തികള്&#x200d; കരയ്ക്കടിയുന്നതെന്നാണ് പ്രതിഭാസത്തെക്കുറിച്ചുള്ള പ്രാഥമിക കണക്കു കൂട്ടല്&#x200d;.]]></description>
										<content:encoded><![CDATA[<p>തൃശൂരില്&#x200d; വീണ്ടും മത്തിച്ചാകര. എടക്കഴിയൂര്&#x200d; പഞ്ചവടി ബീച്ചിലാണ് മത്തികള്&#x200d; ഒന്നാകെ കരയ്ക്കടിഞ്ഞത്. കടലിനടിയിലെ താപം കൂടുന്നതിനാലാണ് മത്തികള്&#x200d; കരയ്ക്കടിയുന്നതെന്നാണ് പ്രതിഭാസത്തെക്കുറിച്ചുള്ള പ്രാഥമിക കണക്കു കൂട്ടല്&#x200d;.</p>
<p>രാവിലെ മുതല്&#x200d; കുട്ടകളും പാത്രങ്ങളുമായി എത്തിയ ജനക്കൂട്ടം നിറയെ മത്തിയുമായാണ് മടങ്ങിയത്. സംസ്ഥാനത്ത് ഈ കൊല്ലം മാത്രം പത്തിന് മുകളില്&#x200d; തവണയാണ് മത്തി ചാകരയുണ്ടാകുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/satisfied-again-in-thrissur1.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തോട്ടപ്പള്ളിയില്&#x200d; 150 മീറ്ററോളം കടല്&#x200d; ഉള്&#x200d;വലിഞ്ഞു</title>
		<link>https://www.chandrikadaily.com/about-150-meters-of-sea-has-receded-in-thottapalli.html</link>
					<comments>https://www.chandrikadaily.com/about-150-meters-of-sea-has-receded-in-thottapalli.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Wed, 16 Oct 2024 15:01:22 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[climate change]]></category>
		<category><![CDATA[rain]]></category>
		<category><![CDATA[red alert]]></category>
		<category><![CDATA[Sea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313679</guid>

					<description><![CDATA[നേരത്തെ കടല്&#x200d; ഉണ്ടായിരുന്ന ഭാഗം ഇപ്പോള്&#x200d; ചെളിയായി കിടക്കുകയാണ്.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ തോട്ടപ്പള്ളിയില്&#x200d; വൈകിട്ട് നാലുമണിയോടെ കടല്&#x200d; ഉള്&#x200d;വലിഞ്ഞു. ഏകദേശം 150 മീറ്ററോളമാണ് കടലാണ് ഉള്&#x200d;വലിഞ്ഞത്. എന്നാല്&#x200d; മണിക്കൂറുകള്&#x200d; കഴിഞ്ഞിട്ടും കടല്&#x200d; പഴയ രീതിയിലേക്ക് വന്നിട്ടില്ല. നേരത്തെ കടല്&#x200d; ഉണ്ടായിരുന്ന ഭാഗം ഇപ്പോള്&#x200d; ചെളിയായി കിടക്കുകയാണ്.</p>
<p>കടല്&#x200d; ഉള്&#x200d;വലിഞ്ഞത് കള്ളക്കടല്&#x200d; പ്രതിഭാസത്തിന്റെ ഭാഗമാവാമെന്നാണ് ഇപ്പോള്&#x200d; മനസ്സിലാക്കുന്നത്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ വിവിധയിടങ്ങളില്&#x200d; കടലാക്രമണമുണ്ടായിരുന്നു. തൃക്കുന്നപ്പുഴ, അമ്പലപ്പുഴ ഭാഗങ്ങളില്&#x200d; വീടുകളില്&#x200d; വെള്ളം കയറിയതോടെ നാട്ടുകാര്&#x200d; പ്രതിഷേധം അറിയിച്ചിരുന്നു.</p>
<p>അതേസമയം, കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്&#x200d; പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. കേരള തീരങ്ങളില്&#x200d; റെഡ് അലേര്&#x200d;ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തീരദേശ മേഖലകളില്&#x200d; വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.</p>
<p>കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്&#x200d; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് പിന്&#x200d;വലിക്കുന്നത് വരെ ബീച്ചുകള്&#x200d; കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവര്&#x200d;ത്തനങ്ങളും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. തീരശോഷണത്തിന് സാധ്യതയുള്ളതിനാല്&#x200d; പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണെന്നും മുന്നറിയിപ്പുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/about-150-meters-of-sea-has-receded-in-thottapalli.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കള്ളക്കടൽ പ്രതിഭാസം; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത, ജാഗ്രത നിര്&#x200d;ദേശം നല്&#x200d;കി ദുരന്ത നിവാരണ അതോറിറ്റി</title>
		<link>https://www.chandrikadaily.com/the-disaster-management-authority-has-warned-about-the-risk-of-inundation-in-low-lying-areas.html</link>
					<comments>https://www.chandrikadaily.com/the-disaster-management-authority-has-warned-about-the-risk-of-inundation-in-low-lying-areas.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 16 Oct 2024 11:03:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[climate change]]></category>
		<category><![CDATA[rough sea]]></category>
		<category><![CDATA[Sea]]></category>
		<category><![CDATA[warning]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=313635</guid>

					<description><![CDATA[തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് (16/10/2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്. താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ് തിരുവനന്തപുരം:കാപ്പിൽ  മുതൽ പൂവാർ വരെ കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ തൃശൂർ: ആറ്റുപുറം [&#8230;]]]></description>
										<content:encoded><![CDATA[<div class="desktop-native-ad lozad active" data-toggle-class="active" data-loaded="true">
<div id="div-gpt-ad-1645620315893-0" data-google-query-id="CImku4zfkokDFQdKnQkdQZ8ryg">
<div id="google_ads_iframe_/46138097/desktop_asianet_ros_native_0__container__">തിരുവനന്തപുരം: കേരള തീരത്ത് ഇന്ന് (16/10/2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) മുന്നറിയിപ്പ് നല്കിയിരിയ്ക്കുന്നു. തീരദേശ മേഖലകളിൽ, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളിൽ, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ട്.</div>
</div>
<div>
<p><strong>താഴെ പറയുന്ന പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമാണ്</strong></p>
<p>തിരുവനന്തപുരം:കാപ്പിൽ  മുതൽ പൂവാർ വരെ<br />
കൊല്ലം: ആലപ്പാട് മുതൽ ഇടവ വരെ<br />
ആലപ്പുഴ: ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ<br />
എറണാകുളം: മുനമ്പം മുതൽ മറുവക്കാട് വരെ<br />
തൃശൂർ: ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ<br />
മലപ്പുറം: കടലുണ്ടി നഗരം മുതൽ പാലപ്പെട്ടി വരെ<br />
കോഴിക്കോട്: ചോമ്പാല മുതൽ രാമനാട്ടുകര വരെ<br />
കണ്ണൂർ: വളപട്ടണം മുതൽ ന്യൂമാഹി വരെ<br />
കാസറഗോഡ്: കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെയും</p>
<p>കൂടാതെ കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആറോക്കിയപുരം വരെയുള്ള തീരങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.</p>
<div id="div-gpt-ad-1689249126842-0" data-google-query-id="COuauYrfkokDFfhwnQkdLBwpag">
<div id="google_ads_iframe_/46138097/AN_Mobile_Display_Malayalam_AP_1x1_S2_0__container__">ഇന്ന് (16/10/2024) രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസം നിലനിൽക്കാൻ സാധ്യത.</div>
</div>
<p>മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കുക.</p>
<p>1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.</p>
<p>2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.</p>
<p>3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.</p>
<p>4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണ്ണമായി ഒഴിവാക്കേണ്ടതാണ്</p>
<p>5. മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.</p>
<p>6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.<br />
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.</p>
</div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-disaster-management-authority-has-warned-about-the-risk-of-inundation-in-low-lying-areas.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ആലപ്പുഴ പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു</title>
		<link>https://www.chandrikadaily.com/the-alappuzha-purakkad-sea-receded-again.html</link>
					<comments>https://www.chandrikadaily.com/the-alappuzha-purakkad-sea-receded-again.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 31 Mar 2024 07:57:45 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[ALAPPUZHA]]></category>
		<category><![CDATA[purakkad]]></category>
		<category><![CDATA[receded]]></category>
		<category><![CDATA[Sea]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294129</guid>

					<description><![CDATA[10 ദിവസം മുന്&#x200d;പ് കടല്&#x200d; ഉള്&#x200d;വലിഞ്ഞതിന് സമീപത്ത് തന്നെ ഏകദേശം 30 മീറ്ററോളം വീതിയിലിലാണ് കടല്&#x200d; ഉള്&#x200d;വലിയുകയും ഇവിടെ ചെളി അടിയുകയും ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ആലപ്പുഴ പുറക്കാട് തീരത്ത് വീണ്ടും കടല്&#x200d; ഉള്&#x200d;വലിഞ്ഞു. പത്ത് ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് കടല്&#x200d; ഉള്&#x200d;വലിയുന്നത്. ഇന്ന് രാവിലെ ഒന്&#x200d;പത് മുതലാണ് കടല്&#x200d; ഉള്&#x200d;വലിയുന്ന പ്രതിഭാസം ദൃശ്യമായത്. 10 ദിവസം മുന്&#x200d;പ് കടല്&#x200d; ഉള്&#x200d;വലിഞ്ഞതിന് സമീപത്ത് തന്നെ ഏകദേശം 30 മീറ്ററോളം വീതിയിലിലാണ് കടല്&#x200d; ഉള്&#x200d;വലിയുകയും ഇവിടെ ചെളി അടിയുകയും ചെയ്തത്.</p>
<p>മല്&#x200d;സ്യബന്ധനത്തിന് പോയ വള്ളങ്ങളില്&#x200d; ഭൂരിഭാഗവും നേരത്തെ തന്നെ തിരിച്ചെത്തിയിരുന്നു. കടല്&#x200d; ഉള്&#x200d;വലിഞ്ഞ് ചെളി രൂപം കൊണ്ടതിനാല്&#x200d; ചില വള്ളങ്ങള്&#x200d; തോട്ടപ്പള്ളി തീരത്ത് അടുത്തു.</p>
<p>നേരത്തെ കടല്&#x200d; ഉള്&#x200d;വലിഞ്ഞപ്പോള്&#x200d; &#8216;റോസ്ബി വേവ്&#8217; കാരണമാകാമെന്ന് വിദഗ്ധര്&#x200d; പറഞ്ഞിരുന്നു. അന്തരീക്ഷത്തിലെയും കടലിലെയും താപനില ഉയര്&#x200d;ന്നു നില്&#x200d;ക്കുന്ന സമയത്ത് വേലിയിറക്കം ഉണ്ടാകുമ്പോള്&#x200d; ഇങ്ങനെ കടല്&#x200d; ഉള്&#x200d;വലിയുന്നത് കാണാറുണ്ടെന്ന് വിദഗ്ധര്&#x200d; പറഞ്ഞിരുന്നു. 2004 ല്&#x200d; സൂനാമി ഉണ്ടായപ്പോള്&#x200d; കടല്&#x200d; ഉള്&#x200d;വലിഞ്ഞു നിന്ന ശേഷം തിരമാലകള്&#x200d; ശക്തമായി ആഞ്ഞടിച്ചതിന്റെ ഓര്&#x200d;മകള്&#x200d; ഉള്ളതുകൊണ്ട് മല്&#x200d;സ്യത്തൊഴിലാളികള്&#x200d;ക്ക് ആശങ്കകളുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-alappuzha-purakkad-sea-receded-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
