<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>search &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/search/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 25 Sep 2024 02:53:33 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>search &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഒളിവില്&#x200d; കഴിയുന്ന നടന്&#x200d; സിദ്ദിഖിനായി അന്വേഷണം ഊര്&#x200d;ജിതം; മറ്റ് സംസ്ഥാനങ്ങള്&#x200d; കേന്ദ്രീകരിച്ചും പരിശോധന</title>
		<link>https://www.chandrikadaily.com/search-intensified-for-absconding-actor-siddique-inspection-in-other-states-also.html</link>
					<comments>https://www.chandrikadaily.com/search-intensified-for-absconding-actor-siddique-inspection-in-other-states-also.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Sep 2024 02:53:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[actor siddique]]></category>
		<category><![CDATA[search]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310762</guid>

					<description><![CDATA[സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു.]]></description>
										<content:encoded><![CDATA[<p>ബലാത്സംഗക്കേസില്&#x200d; ഹൈക്കോടതി മുന്&#x200d;കൂര്&#x200d; ജാമ്യം നിരസിച്ചിട്ടും നടന്&#x200d; സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ്. ഹെക്കോടതി മുന്&#x200d;കൂര്&#x200d; ജാമ്യഹര്&#x200d;ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു.</p>
<p>എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്&#x200d;ദ്ധരാത്രിയും തുടര്&#x200d;ന്നു. അതിനിടെ പ്രതിയെ രക്ഷപെടാന്&#x200d; അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്&#x200d; വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. സിദ്ദിഖിനായി ഇതര സംസ്ഥാനങ്ങള്&#x200d; കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.</p>
<p>കേസില്&#x200d; ഹൈക്കോടതി മൂന്&#x200d;കൂര്&#x200d; ജാമ്യം നിഷേധിച്ച സാഹചര്യത്തില്&#x200d; നടന്&#x200d; സിദ്ദിഖ് സുപ്രീംകോടതിയില്&#x200d; ഇന്ന് ഹര്&#x200d;ജി നല്&#x200d;കിയേക്കും. ഹര്&#x200d;ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകര്&#x200d; ഡല്&#x200d;ഹിയിലെ മുതിര്&#x200d;ന്ന അഭിഭാഷകനുമായി സംസാരിച്ചു.</p>
<p>അതിജീവിത പരാതി നല്&#x200d;കാന്&#x200d; വൈകിയതടക്കം വിഷയങ്ങള്&#x200d; ചൂണ്ടിക്കാട്ടിയാണ് ഹര്&#x200d;ജി തയാറാക്കുന്നത്. 2016 ഇല്&#x200d; നടന്ന സംഭവത്തില്&#x200d; 2024ല്&#x200d; പരാതി നല്&#x200d;കിയത് ചോദ്യം ചെയ്താകും ഹര്&#x200d;ജി. അതേസമയം സിദ്ദിഖിന്റെ നീക്കം മുന്&#x200d;കൂട്ടി കണ്ട്, തടസവാദ ഹരജി സമര്&#x200d;പ്പിക്കാന്&#x200d; ഒരുങ്ങുകയാണ് പരാതിക്കാരി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/search-intensified-for-absconding-actor-siddique-inspection-in-other-states-also.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പ്രതീക്ഷയോടെ ഷിരൂര്&#x200d; ദൗത്യം; തിരച്ചില്&#x200d; ഇന്നും തുടരും</title>
		<link>https://www.chandrikadaily.com/shirur-mission-with-hope-the-search-will-continue-today.html</link>
					<comments>https://www.chandrikadaily.com/shirur-mission-with-hope-the-search-will-continue-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 25 Sep 2024 02:19:46 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[search]]></category>
		<category><![CDATA[Shirur mission]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310756</guid>

					<description><![CDATA[ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയ CP4 സ്പോട്ടിൽ ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും അർജുന്റെ ലോറിയുടെ ഭാഗമായ ഒന്നും കണ്ടെത്താനായില്ല.]]></description>
										<content:encoded><![CDATA[<p>ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ തുടരുന്നു. ഐബോഡ് ഡ്രോൺ പരിശോധനയിൽ ലോഹ സാന്നിധ്യം കണ്ടെത്തിയ രണ്ട് സ്പോട്ടുകൾ കേന്ദ്രീകരിച്ചാണ് ഇന്നത്തെ തിരച്ചിൽ. ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയ CP4 സ്പോട്ടിൽ ഇന്നലെ തിരച്ചിൽ നടത്തിയെങ്കിലും അർജുന്റെ ലോറിയുടെ ഭാഗമായ ഒന്നും കണ്ടെത്താനായില്ല.</p>
<p>അതിനിടെ ഉത്തര കന്നഡ ജില്ലയിൽ അതിശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്നലെ നത്തിയ തിരച്ചിലിൽ അർജുന്റെ ലോറിയുടെ ഭാ​ഗങ്ങൾ ഒന്നും കണ്ടെത്താനായില്ലായിരുന്നു. പുഴയിൽ പതിച്ച ടാങ്കർ ലോറിയുടെ മഡ് ഗാർഡ് മാത്രമാണ് കണ്ടെത്തിയത്. CP4 കേന്ദ്രീകരിച്ച് വിശദമായ തിരച്ചിൽ നടത്തിയാൽ ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് റിട്ട. മേജർ ജനറൽ എം.ഇന്ദ്രബാലൻ പറഞ്ഞു.</p>
<p>ഐബോഡ് ഡ്രോൺ പരിശോധനയിൽ കണ്ടെത്തിയ നാല് സ്‌പോട്ടുകളാണ് റിട്ട മേജർ ജനറൽ എം ഇന്ദ്രബാലൻ ദൗത്യ സംഘത്തിന് വീണ്ടും അടയാളപ്പെടുത്തി നൽകിയത്. ഇതിൽ കരയിൽ നിന്ന് 132 മീറ്റർ അകലെയുള്ള CP4ൽ കൂടുതൽ ലോഹസാന്നിധ്യമുണ്ടെന്നാണ് വിലയിരുത്തൽ. ഓരോ സ്‌പോട്ടിലും 30 മീറ്റർ ചുറ്റളവിൽ മണ്ണ് നീക്കം ചെയ്യാനാണ് തീരുമാനം ശക്തമായ ലോഹ സാന്നിധ്യമുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞ സ്‌പോട്ട് ഫോറിലേക്ക് തിരച്ചിൽ വ്യാപിച്ചിട്ടും ഫലം നിരാശയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shirur-mission-with-hope-the-search-will-continue-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അർജുനായുള്ള തിരച്ചിലിൽ അനിശ്ചിതത്വം; ഡ്രജർ എത്തിക്കാന്&#x200d; വൈകും</title>
		<link>https://www.chandrikadaily.com/uncertainty-in-the-search-for-arjun-dredger-will-be-late-to-deliver.html</link>
					<comments>https://www.chandrikadaily.com/uncertainty-in-the-search-for-arjun-dredger-will-be-late-to-deliver.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 17 Aug 2024 06:24:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[River]]></category>
		<category><![CDATA[search]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306511</guid>

					<description><![CDATA[ഷിരൂര്&#x200d; ദൗത്യത്തിന്റെ തുടര്&#x200d; നടപടികള്&#x200d; ആലോചിക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം നടക്കും.]]></description>
										<content:encoded><![CDATA[<p>ഷിരൂരില്&#x200d; മണ്ണിടിച്ചിലില്&#x200d; കാണാതായ അര്&#x200d;ജുനെ കണ്ടെത്താനായി പുഴയില്&#x200d; അടിഞ്ഞ മണ്ണ് നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഡ്രജര്&#x200d; കൊണ്ടുവരുന്നതില്&#x200d; അനിശ്ചിതത്വം. ഒരു കോടിയോളം മുടക്കി ഗോവയില്&#x200d; നിന്ന് യന്ത്രം എത്തിക്കണോ എന്നതില്&#x200d; തീരുമാനമായില്ല.</p>
<p>മണ്ണ് നീക്കിയാലും കാണാതായവരുടെ ശരീരം കിട്ടുമെന്നുറപ്പില്ലാതിരിക്കെ, സര്&#x200d;ക്കാര്&#x200d; വന്&#x200d;തുക മുടക്കണോ എന്നതാണ് ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഷിരൂര്&#x200d; ദൗത്യത്തിന്റെ തുടര്&#x200d; നടപടികള്&#x200d; ആലോചിക്കുന്നതിനായി ഇന്ന് ഉന്നതതല യോഗം നടക്കും.</p>
<p>അര്&#x200d;ജുനെ കൂടാതെ ഷിരൂരുകാരായ ജഗന്നാഥ്, ലോകേഷ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഗംഗാവലി പുഴയിലേക്ക് വീണവരുടെ ശരീരങ്ങള്&#x200d; എട്ടും പത്തും കിലോമീറ്ററുകള്&#x200d; അകലെ തീരത്തടിഞ്ഞിരുന്നു. ഇന്നലെയാണ് പുഴയിലിറങ്ങിയുള്ള തിരച്ചില്&#x200d; താല്&#x200d;ക്കാലികമായി നിര്&#x200d;ത്തിയത്. ഡ്രജര്&#x200d; എത്തിച്ചശേഷം മതി തിരച്ചിലെന്നായിരുന്നു തീരുമാനം. ഡ്രജര്&#x200d; എത്താന്&#x200d; ഇനി അഞ്ച് ദിവസം കൂടി എടുക്കുമെന്ന് കാര്&#x200d;വാര്&#x200d; എംഎല്&#x200d;എ സതീഷ് കൃഷ്ണ സെയില്&#x200d; പറഞ്ഞിരുന്നു.</p>
<p>വൃഷ്ടിപ്രദേശത്തെ മഴ കാരണം ഗംഗാവലി പുഴയിലെ ഒഴുക്ക് വര്&#x200d;ധിക്കാനും തുടങ്ങിയിട്ടുണ്ട്. പുഴയിലെ വെള്ളം കലങ്ങിയ നിലയിലായി. ഇതോടെ പുഴയ്ക്ക് അടിയില്&#x200d; കാഴ്ച ഇല്ലാത്തതിനാല്&#x200d; മുങ്ങിയുള്ള തിരച്ചില്&#x200d; ബുദ്ധിമുട്ടാണെന്ന് ഈശ്വര്&#x200d; മല്&#x200d;പെയും പറഞ്ഞു. ഇതുവരെ പുഴയില്&#x200d; നടത്തിയ തിരച്ചിലില്&#x200d; ലോറിയുടെ ലോഹഭാഗങ്ങളും ലോറിയില്&#x200d; ഉപയോഗിച്ച കയറും മാത്രമാണ് കണ്ടെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/uncertainty-in-the-search-for-arjun-dredger-will-be-late-to-deliver.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും: മണ്ണടിഞ്ഞ് കിടക്കുന്നത് പ്രതിസന്ധി</title>
		<link>https://www.chandrikadaily.com/search-for-arjun-resumes-tomorrow-crisis-in-the-ground.html</link>
					<comments>https://www.chandrikadaily.com/search-for-arjun-resumes-tomorrow-crisis-in-the-ground.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 15 Aug 2024 17:13:36 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[search]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306398</guid>

					<description><![CDATA[ഡ്രജ്ജർ എത്തിക്കാനുള്ള നീക്കം വേഗത്തിലാക്കി]]></description>
										<content:encoded><![CDATA[<p>കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ കാണാതായ അർജുനായുള്ള തിരച്ചിൽ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം നാളെ പുനരാരംഭിക്കും. നദിയിൽ മണ്ണടിഞ്ഞ് കിടക്കുന്നതാണ് പ്രതിസന്ധിയെന്ന് ഡിഫൻസ് പിആർഒ അതുൽ പിള്ള ട്വൻറിഫോറിനോട് പറഞ്ഞു. ഗോവയിൽ നിന്ന് ഡ്രജ്ജർ എത്തിക്കാനുള്ള നടപടി ക്രമങ്ങളും വേഗത്തിലാക്കിയിട്ടുണ്ട്.</p>
<p>രൗദ്ര ഭാവം വെടിഞ്ഞ് ഗംഗാവലി പുഴ ശാന്തമായി ഒഴുകുന്നത്. പ്രാദേശിക മുങ്ങൽ വിദഗ്ദരും നേവിയും അനായാസം ഇന്നലെ ഡൈവിംഗ് നടത്തിയിരുന്നു. ലോറിയിലെ കയർ കണ്ട സ്ഥലത്ത് തന്നെ ലോറിയുമുണ്ടാവുമെന്ന് എല്ലാവരും ഉറപ്പിക്കുന്നു. പക്ഷെ അടിഞ്ഞ് കിടക്കുന്ന മണ്ണും മരവുമെല്ലാം മാറ്റി ലോറിയിലേക്കെത്താൻ യന്ത്രസഹായമില്ലാതെ സാധിക്കില്ലെന്ന് വ്യക്തമായി.</p>
<p>ഗോവ തുറമുഖത്ത് നിന്ന് ഡ്രജ്ജർ എത്തിക്കാൻ കർണാടക സർക്കാർ ശ്രമം തുടങ്ങി. ഡ്രജ്ജർ അയക്കും മുൻപായി വിവര ശേഖരണം നടത്തുകയാണെന്ന് ഗോവാ തുറമുഖ വകുപ്പ് മന്ത്രി അലക്സ് സെക്വേര ട്വന്റിഫോറിനോട് പറഞ്ഞു. തിങ്കളാഴ്ചയോടെ ഡ്രജ്ജർ എത്തുമെന്നാണ് പ്രതീക്ഷ.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/search-for-arjun-resumes-tomorrow-crisis-in-the-ground.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷിരൂർദൗത്യം പ്രതിസന്ധിയിൽ; ​​പുഴയിൽ അടിയൊഴുക്ക് ശക്തമാകുന്നത് വെല്ലുവിളി; തെരച്ചിൽ തുടരുമെന്ന് ഡികെ ശിവകുമാര്&#x200d;</title>
		<link>https://www.chandrikadaily.com/shirurdauthyam-in-crisis-the-challenge-is-that-the-undercurrent-is-strong-in-the-river-dk-shivakumar-said-that-the-search-will-continue.html</link>
					<comments>https://www.chandrikadaily.com/shirurdauthyam-in-crisis-the-challenge-is-that-the-undercurrent-is-strong-in-the-river-dk-shivakumar-said-that-the-search-will-continue.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 12 Aug 2024 10:37:32 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[d shivakumar]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[search]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=306032</guid>

					<description><![CDATA[ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം വെള്ളത്തിന്റെ ഒഴുക്ക് 5.4 നോട്ടിക്കല്&#x200d; മൈല്&#x200d; വേഗതയിലാണ്.]]></description>
										<content:encoded><![CDATA[<p>കര്&#x200d;ണാടകയിലെ ഷിരൂരില്&#x200d; മണ്ണിടിച്ചിലിനെ തുടര്&#x200d;ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്&#x200d;ജുന് വേണ്ടി പുഴയില്&#x200d; തെരച്ചില്&#x200d; നടത്തുന്നതില്&#x200d; പ്രതിസന്ധിയുണ്ടെന്ന് കര്&#x200d;ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്&#x200d;. കഴിയുന്ന എല്ലാ ശ്രമങ്ങളും നടത്തി. ഗംഗാവലി പുഴയില്&#x200d; ശക്തമായ ഒഴുക്ക് തുടരുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളി. എന്നാല്&#x200d; ദൗത്യം അവസാനിപ്പിക്കില്ലെന്നും തുടരുമെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്&#x200d; പറഞ്ഞു. ദൗത്യം സംബന്ധിച്ച് പുതിയ വിവരങ്ങള്&#x200d; ഒന്നും തന്നെ പുറത്തുവരുന്നില്ല.</p>
<p>എല്ലാ ദിവസവും ജില്ലാ ഭരണകൂടം പുഴയിലിറങ്ങി ഒഴുക്ക് എത്രത്തോളമുണ്ടെന്ന് അളക്കുന്നുണ്ട്. ഇന്നലെ രാവിലത്തെ കണക്ക് പ്രകാരം വെള്ളത്തിന്റെ ഒഴുക്ക് 5.4 നോട്ടിക്കല്&#x200d; മൈല്&#x200d; വേഗതയിലാണ്. ഈ ഒഴുക്കില്&#x200d; പുഴയിലിറങ്ങി ഡൈവ് ചെയ്യാനോ ഡ്രഡ്ജ് ചെയ്യാനോ സാധ്യമല്ല. അത് കുറയുന്ന സാഹചര്യത്തില്&#x200d; തെരച്ചില്&#x200d; പുനരാരംഭിക്കുന്ന കാര്യത്തില്&#x200d; നാളെ തീരുമാനമെടുക്കും എന്നാണ് കളക്ടര്&#x200d; പറഞ്ഞത്. ഇതേ കാര്യം തന്നെയാണ് ശിവകുമാര്&#x200d; ആവര്&#x200d;ത്തിക്കുന്നത്. പുഴയിലെ ഒഴുക്കിന്റെ വേഗം കുറയുന്നതിന് അനുസരിച്ച് ആയിരിക്കും തെരച്ചില്&#x200d; നടത്തുക. ദൗത്യം അവസാനിപ്പിക്കില്ലെന്നും തുടരുമെന്നുമാണ് കര്&#x200d;ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്&#x200d; ഉറപ്പ് നല്&#x200d;കുന്നത്.</p>
<p>ഒരാള്&#x200d;ക്ക് സുരക്ഷിതമായി ഇറങ്ങി തിരയാന്&#x200d; രണ്ട് നോട്ട് ആയി പുഴയുടെ ഒഴുക്കിന്റെ വേഗം കുറയണം. അടുത്ത ഒരാഴ്ച കാലാവസ്ഥ അനുകൂലമെന്നാണ് പ്രവചനം. കഴിഞ്ഞ രണ്ട് ദിവസമായി ഗംഗാവലി പുഴയുടെ വൃഷ്ടി പ്രദേശത്ത് മഴ ഉണ്ടായില്ലെന്നതും ആശ്വാസകരമാണ്. അതിനാല്&#x200d; പുഴയുടെ ഒഴുക്ക് കുറയുന്നുണ്ട്. ചൊവ്വാഴ്ചയോടെ പുഴയുടെ ഒഴുക്ക് കുറഞ്ഞാല്&#x200d; അടുത്ത നടപടി തീരുമാനിക്കുമെന്നും കളക്ടര്&#x200d; അറിയിച്ചു.</p>
<p>ഗംഗാവലി പുഴയിലെ ഒഴുക്ക് ശക്തമായതിനാലാണ് അര്&#x200d;ജുന് വേണ്ടിയുളള തെരച്ചില്&#x200d; നിര്&#x200d;ത്തിവെച്ചത്. പ്രദേശത്ത് മഴയും കഴിഞ്ഞ ദിവസങ്ങളില്&#x200d; ശക്തമായിരുന്നു. വിഷയത്തില്&#x200d; കര്&#x200d;ണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. തെരച്ചില്&#x200d; പുനരാരംഭിക്കണമെന്ന് കോടതി നിര്&#x200d;ദ്ദേശം നല്&#x200d;കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shirurdauthyam-in-crisis-the-challenge-is-that-the-undercurrent-is-strong-in-the-river-dk-shivakumar-said-that-the-search-will-continue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാടില്&#x200d; കാണാതായവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും; രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പ്</title>
		<link>https://www.chandrikadaily.com/search-for-missing-persons-in-wayanad-will-continue-today-special-camp-today-for-those-who-have-lost-their-documents.html</link>
					<comments>https://www.chandrikadaily.com/search-for-missing-persons-in-wayanad-will-continue-today-special-camp-today-for-those-who-have-lost-their-documents.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 12 Aug 2024 05:04:27 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[search]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305958</guid>

					<description><![CDATA[ചാലിയാറിൽ ഇന്നും നാളെയും  അഞ്ചിടങ്ങളിലായി വിശദമായ തിരച്ചിൽ നടത്തും]]></description>
										<content:encoded><![CDATA[<div class="news-content-inner">
<p>വയനാട് മുണ്ടക്കൈ ദുരന്തത്തിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ചാലിയാറിൽ ഇന്നും നാളെയും  അഞ്ചിടങ്ങളിലായി വിശദമായ തിരച്ചിൽ നടത്തും. മുണ്ടേരി ഫാം മുതൽ പരപ്പാൻപാറ വരെയുള്ള അഞ്ചുകിലോമീറ്റർ ദൈർഘ്യത്തിലായിരിക്കും ഒരു സംഘം തിരച്ചിൽ നടത്തുക. വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിന് ഇരയായി രേഖകൾ നഷ്ടപ്പെട്ടവർക്കായി ഇന്ന് പ്രത്യേക ക്യാമ്പ് നടത്തും.</p>
<p>എൻഡിആർഎഫ്, അഗ്നിരക്ഷാ സേന, സിവിൽ ഡിഫൻസ് സേന, പോലീസ്, വനംവകുപ്പ് എന്നീ സേനകൾ അടങ്ങുന്ന 60 അംഗ സംഘമായിരിക്കും തിരച്ചിൽ നടത്തുക. വൈദഗ്ധ്യം ആവശ്യമായതിനാൽ ചാലിയാർ പുഴയുടെ ഈ ഭാഗത്തെ തിരച്ചിലിന് സന്നദ്ധപ്രവർത്തകരെ അനുവദിക്കില്ല. വനമേഖലയായ പാണൻകായത്തിൽ 10 സന്നദ്ധപ്രവർത്തകർ ഉൾപ്പെടെ 50 അംഗ സംഘമായിരിക്കും തിരച്ചിൽ നടത്തുക. പാണൻകായ മുതൽ പൂക്കോട്ടുമനവരെയും പൂക്കോട്ടുമന മുതൽ ചാലിയാർ മുക്കുവരെയും 20 സന്നദ്ധപ്രവർത്തരും 10 പോലീസുകാരും അടങ്ങുന്ന 30 അംഗസംഘങ്ങൾ തിരച്ചിൽ നടത്തും.</p>
<p>ഇരുട്ടുകുത്തി മുതൽ കുമ്പളപ്പാറ വരെ സന്നദ്ധപ്രവർത്തകർ ഉൾപ്പെടുന്ന 40 അംഗ സംഘവും തിരച്ചിൽ നടത്തും. ക്യാമ്പിൽ കഴിയുന്നവരുടെ താൽക്കാലിക പുനരധിവാസത്തിനായി 253 വാടകവീടുകൾ കണ്ടെത്തിയുണ്ട്. നൂറോളം വീടുകൾ സന്നദ്ധതയും അറിയിച്ചിട്ടുണ്ട്. ക്യാമ്പുകളിലും ആശുപത്രികളിലും കഴിയുന്നവരുടെ അഭിപ്രായങ്ങൾ പരിഗണിച്ചായിരിക്കും താൽക്കാലിക പുനരധിവാസം സംബന്ധിച്ച തീരുമാനമെടുക്കുക.</p>
<p>എന്നാൽ കഴിഞ്ഞ ദിവസം പരപ്പൻ പാറയിൽ നിന്നും ലഭിച്ച മൃതദ്ദേഹവശിഷ്ടങ്ങൾ ഇന്നലെ എയർ ലിഫ്റ്റ് ചെയ്യാൻ സാധിച്ചില്ല. കണ്ട്രോൾ റൂമിൽ വിളിച്ചുകൊണ്ട് സഹായം ആവശ്യപെട്ടപ്പോൾ കണ്ടില്ലെന്ന ഭാവം നടിക്കുകയായിരുന്നുവെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു . ഈ പ്രദേശത്ത് തിരച്ചിൽ ഊർജിതമാക്കാനാണ് സംഘത്തിന്&#x200d;റെ തീരുമാനം.</p>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/search-for-missing-persons-in-wayanad-will-continue-today-special-camp-today-for-those-who-have-lost-their-documents.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട് ദുരന്തം: കനത്ത മഴ: ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു</title>
		<link>https://www.chandrikadaily.com/wayanad-disaster-heavy-rains-search-called-off-today.html</link>
					<comments>https://www.chandrikadaily.com/wayanad-disaster-heavy-rains-search-called-off-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 11 Aug 2024 11:00:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[heavy rain]]></category>
		<category><![CDATA[search]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305945</guid>

					<description><![CDATA[അട്ടമലയിലെ തിരച്ചിലിനിടെ രണ്ട് എല്ലിന് കഷ്ണം ലഭിച്ചു.]]></description>
										<content:encoded><![CDATA[<p>വയനാട് ദുരന്തമേഖലയിലെ ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. പ്രദേശത്ത് കനത്ത മഴയെ തുടർന്നാണ് ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചത്. പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും അട്ടമലയിലുമാണ് തിരച്ചിൽ അവസാനിപ്പിച്ചത്. അട്ടമലയിലെ തിരച്ചിലിനിടെ രണ്ട് എല്ലിന് കഷ്ണം ലഭിച്ചു. ഇവ പരിശോധനക്കായ് മാറ്റി. മൃഗത്തിൻ്റെതാണോ, മനുഷ്യൻ്റെതാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.</p>
<p>പരപ്പൻപാറയിൽ വീണ്ടും മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. റിപ്പണിൽ നിന്ന് പോയ സംഘമാണ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഇതേ സംഘം നാല് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കാന്തൻപാറക്ക് താഴെയാണ് ഈ പ്രദേശം. ഇന്ന് രാവിലെയാണ് ഇവിടെ തിരച്ചിൽ തുടങ്ങിയത്. രണ്ട് ഇടങ്ങളിൽ നിന്നായി രണ്ട് കാലുകൾ ഉൾപ്പെടെയാണ് ലഭിച്ചത്.</p>
<p>മുണ്ടക്കൈ ദുരന്തത്തിന് ഇടയാക്കിയത് കനത്ത മഴ തന്നെയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട് പറയുന്നു. ഉരുൾപൊട്ടലിന്റെ ട്രിഗറിംങ് ഫാക്ടർ കനത്ത മഴയാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടിലെ പരാമർശം. പ്രാദേശിക ഘടകങ്ങൾ ദുരന്തത്തിന്റ ആഘാതം കൂട്ടി. സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും ആഘാതം ഇരട്ടിയാക്കിയെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക റിപ്പോർട്ട്</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/wayanad-disaster-heavy-rains-search-called-off-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വയനാട്ടില്&#x200d; ഇന്ന് ജനകീയ തിരച്ചില്&#x200d;; മരണം 413, കണ്ടെത്താനുള്ളത് 131 പേരെ</title>
		<link>https://www.chandrikadaily.com/mass-search-today-in-wayanad-413-dead-131-missing.html</link>
					<comments>https://www.chandrikadaily.com/mass-search-today-in-wayanad-413-dead-131-missing.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Fri, 09 Aug 2024 04:41:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[disaster]]></category>
		<category><![CDATA[news]]></category>
		<category><![CDATA[search]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=305614</guid>

					<description><![CDATA[രാവിലെ തുടങ്ങി വൈകിട്ട് വരെ തിരച്ചില്&#x200d; നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്&#x200d;ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്&#x200d; കാരണം 11 മണിക്ക് അവസാനിപ്പിക്കും.]]></description>
										<content:encoded><![CDATA[<p>വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളെ ഉള്&#x200d;പ്പെടുത്തി ജനകീയ തിരച്ചില്&#x200d; ഇന്ന്. രാവിലെ ആറ് മണി മുതല്&#x200d; 11 മണി വരെയാണ് തിരച്ചില്&#x200d; നടത്തുന്നത്. ജനപ്രതിനിധികള്&#x200d;, എന്&#x200d;ഡിആര്&#x200d;എഫ്, പൊലീസ്, ഫയര്&#x200d;ഫോഴ്‌സ്, റവന്യൂ സംഘത്തിനൊപ്പം ഇവരും തിരച്ചലില്&#x200d; പങ്കാളികളാവും. രാവിലെ തുടങ്ങി വൈകിട്ട് വരെ തിരച്ചില്&#x200d; നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെങ്കിലും പ്രധാനമന്ത്രിയുടെ സന്ദര്&#x200d;ശനവുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്&#x200d; കാരണം 11 മണിക്ക് അവസാനിപ്പിക്കും. ആവശ്യമെങ്കില്&#x200d; മറ്റൊരു ദിവസം ജനകീയ തിരച്ചില്&#x200d; തുടരുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസും എ.കെ. ശശീന്ദ്രനും അറിയിച്ചു.</p>
<p>ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റുമായി കഴിയുന്നവരില്&#x200d; 190 പേരാണ് തിരച്ചിലില്&#x200d; പങ്കെടുക്കാന്&#x200d; രജിസ്റ്റര്&#x200d; ചെയ്തിള്ളത്. നിലവില്&#x200d; ദുരന്തത്തില്&#x200d; കാണാതായവരുടെ പട്ടികയില്&#x200d; 131 പേരാണുള്ളത്. ഇവരില്&#x200d; കൂടുതല്&#x200d; പേരും പുഞ്ചിരിമട്ടം, മുണ്ടക്കൈ, സ്‌കൂള്&#x200d; റോഡ് ഭാഗങ്ങളില്&#x200d; നിന്നുള്ളവരാണ്. പത്തു ദിവസത്തെ രക്ഷാപ്രവർത്തനത്തിനുശേഷം സൈന്യം തിരച്ചില്&#x200d; അവസാനിപ്പിച്ച് ഇന്നലെ മടങ്ങിയിരുന്നു. വികാരനിർഭരമായ യാത്രയയപ്പാണ് സൈന്യത്തിന് നല്&#x200d;കിയത്. ബെയ്‌ലി പാലത്തിന്&#x200d;റെ അറ്റകുറ്റപ്പണികള്&#x200d;ക്കും ഡൗണ്&#x200d;സ്ട്രീം തിരച്ചിലിനും ഉള്&#x200d;പ്പെടെ 36 അംഗ സൈനിക സംഘം വയനാട്ടില്&#x200d; തുടരും.</p>
<p>നിലവില്&#x200d; ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റും കഴിയുന്നവരുടെ അടിയന്തര പുനരധിവാസത്തിനായി 27 പിഡബ്ല്യുഡി ക്വാര്&#x200d;ട്ടേഴ്‌സുകളും മറ്റ് സര്&#x200d;ക്കാര്&#x200d; വകുപ്പുകളുടെ ക്വാര്&#x200d;ട്ടേഴ്‌സുകളും സ്വകാര്യ വ്യക്തികളുടെ വീടുകളും ഉള്&#x200d;പ്പെടെ നൂറോളം കെട്ടിടങ്ങള്&#x200d; സജ്ജമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവര്&#x200d;ക്ക് മാനസിക പിന്തുണ നല്&#x200d;കുന്നതിന്&#x200d;റെ ഭാഗമായികൗണ്&#x200d;സലിംഗ് സെഷനുകളും പുരോഗമിക്കുന്നുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/mass-search-today-in-wayanad-413-dead-131-missing.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കാണാതായവരെ തേടി ദുര്&#x200d;ഘട മേഖലകളിലും തിരച്ചില്&#x200d;; നൂറിലേറെ പേര്&#x200d; ഇപ്പോഴും കാണാമറയത്ത്; മരണം 400 കടന്നു</title>
		<link>https://www.chandrikadaily.com/1search-for-missing-persons-in-difficult-areas-more-than-a-hundred-people-are-still-missing-the-death-toll-has-crossed-400.html</link>
					<comments>https://www.chandrikadaily.com/1search-for-missing-persons-in-difficult-areas-more-than-a-hundred-people-are-still-missing-the-death-toll-has-crossed-400.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 06 Aug 2024 07:11:10 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[MISSING]]></category>
		<category><![CDATA[persons]]></category>
		<category><![CDATA[search]]></category>
		<category><![CDATA[wayanad]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=304797</guid>

					<description><![CDATA[പുഴയുടെ തീരങ്ങളിലും വില്ലേജ് മേഖലകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>വയനാട് ഉരുള്&#x200d;പൊട്ടലില്&#x200d; കാണാതായവര്&#x200d;ക്കു വേണ്ടി എട്ടാം നാളിലും ദുരന്തമേഖലയില്&#x200d; തിരച്ചില്&#x200d; തുടരുകയാണ്. 40 സംഘങ്ങളായി 1500 പേരാണ് തിരച്ചില്&#x200d; നടത്തുന്നതെന്ന് ജില്ലാ കലക്ടര്&#x200d; അറിയിച്ചു. പുഴയുടെ തീരങ്ങളിലും വില്ലേജ് മേഖലകളിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കാലാവസ്ഥ പ്രതികൂലമായത് തിരച്ചിലിനെ ബാധിക്കുന്നുണ്ട്.</p>
<p>ഉരുള്&#x200d;പൊട്ടല്&#x200d; ഏറ്റവും നാശം വിതച്ച മുണ്ടക്കൈ, ചൂരല്&#x200d;മല പ്രദേശങ്ങളില്&#x200d; ഇന്നും തിരച്ചില്&#x200d; നടത്തുന്നുണ്ട്. ഇതുവരെ ദൗത്യസംഘം കടന്നെത്താത്ത സ്ഥലങ്ങളിലും തിരച്ചില്&#x200d; നടത്തും. പുന്നപ്പുഴ വഴി മൃതദേഹങ്ങള്&#x200d; ഒഴുകിപ്പോയി എന്നു കരുതുന്ന മേഖലകളിലും തിരച്ചില്&#x200d; നടത്താനാണ് തീരുമാനം. സൂചിപ്പാറയ്ക്കും പോത്തുകല്ലിനും ഇടയില്&#x200d; സണ്&#x200d;റൈസ് വാലി അടക്കമുള്ള പ്രദേശങ്ങളില്&#x200d; തിരച്ചില്&#x200d; ഊര്&#x200d;ജ്ജിതമാക്കും.</p>
<p>മോശം കാലാവസ്ഥയെത്തുടര്&#x200d;ന്ന് സൈനിക സംഘങ്ങള്&#x200d;ക്ക് ഹെലികോപ്റ്റര്&#x200d; അവിടേയ്ക്ക് എത്തിക്കാനായിട്ടില്ല. സൂചിപ്പാറയ്ക്കും പോത്തുകല്ലിനും ഇടയിലുള്ള തിരച്ചില്&#x200d; അതിസാഹസികമായിട്ടുള്ളതാണ്. മൂന്ന് വെള്ളച്ചാട്ടങ്ങള്&#x200d; കടന്നുവേണം പോത്തുകല്ലിലെത്താന്&#x200d;.നിലമ്പൂര്&#x200d;, മേപ്പാടി വനം ഡിവിഷനുകള്&#x200d;ക്ക് കീഴിലാണ് പ്രദേശങ്ങള്&#x200d;. വന്യമൃഗങ്ങള്&#x200d; ധാരാളമായി കാണപ്പെടുന്ന മേഖലയാണിത്. സ്‌പെഷ്യല്&#x200d; ഓപ്പറേഷന്&#x200d; ഗ്രൂപ്പിലെ വിദഗ്ധ പരിശീലനം ലഭിച്ച കമാന്&#x200d;ഡോകളും സൈനികരുമാണ് സംഘത്തിലുള്ളത്. തിരുവനന്തപുരം പാങ്ങോട് ക്യാമ്പിലെ ലെഫ്. കേണല്&#x200d; ഋഷി രാധാകൃഷ്ണനാണ് ദൗത്യത്തിന് നേതൃത്വം നല്&#x200d;കുന്നത്.</p>
<p>വയനാട്ടിലെ ഉരുള്&#x200d;പൊട്ടലില്&#x200d; 402 പേര്&#x200d; മരിച്ചതായാണ് റിപ്പോര്&#x200d;ട്ടുകള്&#x200d;. നൂറിലേറെപ്പേരെ ഇനിയും കണ്ടെത്താനുണ്ട്. ചാലിയാര്&#x200d; പുഴയില്&#x200d;നിന്നാണ് കൂടുതല്&#x200d; മൃതദേഹങ്ങള്&#x200d; കിട്ടിയത്. മൂന്നാംഘട്ട തിരച്ചിലിലാണ് ചാലിയാറില്&#x200d; നിന്നും കൂടുതല്&#x200d; മൃതദേഹങ്ങള്&#x200d; കിട്ടിയത്. അതിനാല്&#x200d; ചാലിയാര്&#x200d; കേന്ദ്രീകരിച്ചും തിരച്ചില്&#x200d; നടത്തുന്നുണ്ട്. മണ്&#x200d;തിട്ടകള്&#x200d;ക്ക് അടിയില്&#x200d; ആളുകളുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. തിരച്ചില്&#x200d; അവസാനഘട്ടത്തിലാണെന്നും, വില്ലേജ് കേന്ദ്രീകരിച്ചാണ് തിരച്ചില്&#x200d; ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും എഡിജിപി എംആര്&#x200d; അജിത് കുമാര്&#x200d; പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1search-for-missing-persons-in-difficult-areas-more-than-a-hundred-people-are-still-missing-the-death-toll-has-crossed-400.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ദൗത്യസംഘം പുഴയിലിറങ്ങി; അർജുനായി മൺകൂനയ്ക്കരികെ തിരച്ചിൽ</title>
		<link>https://www.chandrikadaily.com/the-mission-team-went-down-to-the-river-arjunas-search-near-the-dune.html</link>
					<comments>https://www.chandrikadaily.com/the-mission-team-went-down-to-the-river-arjunas-search-near-the-dune.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 27 Jul 2024 09:32:20 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[arjun]]></category>
		<category><![CDATA[Karnataka]]></category>
		<category><![CDATA[mission]]></category>
		<category><![CDATA[search]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=303961</guid>

					<description><![CDATA[ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ 'ഈശ്വർ മാൽപെ' എന്ന സംഘത്തിൽ 8 പേരാണുള്ളത്.]]></description>
										<content:encoded><![CDATA[<div class="mpp-story-content-details-main mb-3">
<p>അർജുനെ കണ്ടെത്താൻ ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദ​ഗ്ധരുടെ സംഘത്തിൽ നിന്നുള്ളവർ നദിയുടെ അടിത്തട്ടിലേക്ക്. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ &#8216;ഈശ്വർ മാൽപെ&#8217; എന്ന സംഘത്തിൽ 8 പേരാണുള്ളത്. ഇവരിൽ രണ്ടുപേരാണ് നദിയിൽ ഇറങ്ങി പരിശോധന നടത്തിയത്.</p>
</div>
<div class="mpp-ad-container mpp-header-container d-md-flex d-lg-flex d-xl-flex justify-content-center align-items-center align-content-center text-align-center mb-4 w-100">
<div class="to-advertise-container mb-0">
<div id="div-ad-gpt-1120978-1644502262-0">വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. ആദ്യഘട്ടമെന്നോണം ഇവർ സിഗ്നൽ ലഭിച്ച ഇടത്ത് മുങ്ങാങ്കുഴിയിട്ടു. ശക്തമായ അടിയൊഴുക്കാണ് നദിയിൽ. പ്രദേശത്ത് ചാറ്റൽ മഴയും ഉണ്ട്. രണ്ടുതവണ മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങി.</div>
</div>
</div>
<div class="mpp-story-content-details-main my-3">
<p>നേരത്തെ നാലിടങ്ങളിലായിട്ടാണ് സിഗ്നൽ ലഭിച്ചത്. ഇതിൽ നാലാമിടത്താണ് ഇപ്പോൾ പരിശോധന ശക്തമാക്കിയിരിക്കുന്നത്. അർജുന്റെ ലോറി ഈ പ്രദേശത്ത് ഉണ്ട് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ.</p>
</div>
<div id="div-ad-desk-1120978-1657207172-0" class="w-100">ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ &#8216;ഈശ്വർ മാൽപെ&#8217; എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. വെള്ളത്തിനടിയിലേക്ക് പോയാൽ കണ്ണ് കാണാൻ കഴിയില്ലാത്തതിനാൽ കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാ​ഗം ഏതാണെന്നും ലോഹഭാ​ഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുകയെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. റഡാർ ഉപയോ​ഗിച്ച് നദിയിൽ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്താനാകുമെന്നും ഇവർ പറഞ്ഞിരുന്നു.</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-mission-team-went-down-to-the-river-arjunas-search-near-the-dune.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
