<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>secratariat &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/secratariat/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 09 May 2025 04:49:08 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>secratariat &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>കണ്‍ട്രോള്‍ റൂം തുറന്നു</title>
		<link>https://www.chandrikadaily.com/the-control-room-was-opened.html</link>
					<comments>https://www.chandrikadaily.com/the-control-room-was-opened.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Fri, 09 May 2025 04:49:08 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[control room]]></category>
		<category><![CDATA[norka]]></category>
		<category><![CDATA[secratariat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=340678</guid>

					<description><![CDATA[മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്‍ക്കയിലും കണ്‍ട്രോള്‍ റൂം തുറന്നു]]></description>
										<content:encoded><![CDATA[<p>അതിര്&#x200d;ത്തിയിലെ സംഘര്&#x200d;ഷാവസ്ഥയുടെ പശ്ചാത്തലത്തില്&#x200d; അതിര്&#x200d;ത്തി സംസ്ഥാനങ്ങളിലെ കേരളീയര്&#x200d;ക്കും മലയാളി വിദ്യാര്&#x200d;ഥികള്&#x200d;ക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്&#x200d;ദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോര്&#x200d;ക്കയിലും കണ്&#x200d;ട്രോള്&#x200d; റൂം തുറന്നു.</p>
<p>നിലവില്&#x200d; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല. അധികൃതര്&#x200d; നല്&#x200d;കുന്ന നിര്&#x200d;ദേശങ്ങള്&#x200d; പാലിച്ച് സുരക്ഷിതരായി ഇരിക്കുക. സഹായം ആവശ്യമുള്ളപക്ഷം കണ്&#x200d;ട്രോള്&#x200d; റൂം നമ്പരില്&#x200d; ബന്ധപ്പെടാം.</p>
<p>സെക്രട്ടറിയേറ്റ് കണ്&#x200d;ട്രോള്&#x200d; റൂം: 0471-2517500/2517600. ഫാക്‌സ്: 0471 -2322600. ഇമെയില്&#x200d;: cdmdkerala@kerala.gov.in.</p>
<p>നോര്&#x200d;ക്ക ഗ്ലോബല്&#x200d; കോണ്ടാക്ട് സെന്റര്&#x200d;: 18004253939 (ടോള്&#x200d; ഫ്രീ നമ്പര്&#x200d; ),<br />
00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്&#x200d;)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-control-room-was-opened.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റില്&#x200d; കൊണ്ടുവരരുത്; ജീവനക്കാര്&#x200d;ക്ക് മുന്നറിയിപ്പ്</title>
		<link>https://www.chandrikadaily.com/do-not-bring-household-waste-to-the-secretariat-warning-to-employees.html</link>
					<comments>https://www.chandrikadaily.com/do-not-bring-household-waste-to-the-secretariat-warning-to-employees.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Thu, 25 May 2023 06:52:48 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[secratariat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255851</guid>

					<description><![CDATA[വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിലേക്ക് കൊണ്ടുവരരുതെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാര്&#x200d;ക്ക് മുന്നറിയിപ്പ്.]]></description>
										<content:encoded><![CDATA[<p>വീട്ടിലെ മാലിന്യം സെക്രട്ടറിയേറ്റിലേക്ക് കൊണ്ടുവരരുതെന്ന് സെക്രട്ടറിയേറ്റ് ജീവനക്കാര്&#x200d;ക്ക് മുന്നറിയിപ്പ്. ഇത് തുടര്&#x200d;ന്നാല്&#x200d; വേസറ്റ് ബിന്നുകള്&#x200d; സിസിടിവി പരിധിയിലാക്കുമെന്ന് സര്&#x200d;ക്കാര്&#x200d; മുന്നറിയിപ്പ് നല്&#x200d;കുന്നു.</p>
<p>വീട്ടില്&#x200d; നിന്നുളള മാലിന്യം സെക്രട്ടേറിയേറ്റില്&#x200d; കൊണ്ടുവന്ന് നിക്ഷേപിക്കുന്നത് ശ്രദ്ദയില്&#x200d; പെട്ടതിനെ തുടര്&#x200d;ന്നാണ് ഇത്തരത്തില്&#x200d; ഒരു ഉത്തരവ് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം പുറപ്പെടുവിച്ചത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/do-not-bring-household-waste-to-the-secretariat-warning-to-employees.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>റേഷന്&#x200d; വിതരണത്തിലെ പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണം; ജനകീയ കുറ്റപത്രവുമായി സര്&#x200d;ക്കാരിന്റെ രണ്ടാം വാര്&#x200d;ഷികത്തില്&#x200d; യു.ഡി.എഫ് പ്രവര്&#x200d;ത്തകര്&#x200d; സെക്രട്ടേറിയറ്റ് വളയും</title>
		<link>https://www.chandrikadaily.com/the-ration-crisis-must-be-resolved-urgently-udf-workers-will-besiege-the-secretariat-on-the-second-anniversary-of-the-government-with-a-public-charge-sheet.html</link>
					<comments>https://www.chandrikadaily.com/the-ration-crisis-must-be-resolved-urgently-udf-workers-will-besiege-the-secretariat-on-the-second-anniversary-of-the-government-with-a-public-charge-sheet.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Apr 2023 13:10:03 +0000</pubDate>
				<category><![CDATA[Indepth]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Politics]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[Social]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Youth]]></category>
		<category><![CDATA[ration crisis]]></category>
		<category><![CDATA[secratariat]]></category>
		<category><![CDATA[udf workers]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250351</guid>

					<description><![CDATA[സമരത്തോടനുബന്ധിച്ച് സര്&#x200d;ക്കാരിന്റെ രണ്ട് വര്&#x200d;ഷത്തെ അഴിമതിയും നികുതിക്കൊള്ളയും അക്രമവും സംബന്ധിച്ച ജനകീയ കുറ്റപത്രം സമര്&#x200d;പ്പിക്കും.]]></description>
										<content:encoded><![CDATA[<p>എല്&#x200d;.ഡി.എഫ് സര്&#x200d;ക്കാരിന്റെ രണ്ടാം വാര്&#x200d;ഷികമായ മെയ് 20 ന് രാവിലെ പത്ത് മുതല്&#x200d; ആയിരക്കണക്കിന് യു.ഡി.എഫ് പ്രവര്&#x200d;ത്തകര്&#x200d; സെക്രട്ടേറിയറ്റ് വളയും. സമരത്തോടനുബന്ധിച്ച് സര്&#x200d;ക്കാരിന്റെ രണ്ട് വര്&#x200d;ഷത്തെ അഴിമതിയും നികുതിക്കൊള്ളയും അക്രമവും സംബന്ധിച്ച ജനകീയ കുറ്റപത്രം സമര്&#x200d;പ്പിക്കും. രണ്ട് വര്&#x200d;ഷങ്ങളായി യു.ഡി.എഫ് നടത്തിയ സമരങ്ങളുടെ ക്രോഡീകരണമാകും സെക്രട്ടേറിയറ്റ് വളയല്&#x200d; സമരം.</p>
<p>സമരത്തില്&#x200d; പ്രവര്&#x200d;ത്തകരുടെ പങ്കാളിത്തം ഉറപ്പാക്കാന്&#x200d; തിരുവനന്തപുരം മുതല്&#x200d; എറണാകുളം വരെ നേതൃ കണ്&#x200d;വെന്&#x200d;ഷനുകള്&#x200d; ചേരും. മെയ് മൂന്നിന് രാവിലെ പത്തിന് തിരുവനന്തപുരത്തും മെയ് എട്ടിന് രാവിലെ പത്ത് മണിക്ക് ആലപ്പുഴയിലും ഉച്ചയ്ക്ക് മൂന്ന് മണിക്ക് എറണാകുളത്തും മെയ് 12 ന് രാവിലെ പത്തിന് കൊല്ലത്തും ഉച്ചയ്ക്ക് രണ്ടിന് പത്തനംതിട്ടയിലേത് തിരുവല്ലയിലും അഞ്ച് മണിക്ക് കോട്ടയത്തും നേതൃകണ്&#x200d;വെന്&#x200d;ഷനുകള്&#x200d; വിളിക്കും.</p>
<p>ബഫര്&#x200d; സോണ്&#x200d; വിഷയത്തില്&#x200d; കര്&#x200d;ഷകര്&#x200d;ക്ക് ആശ്വാസകരമായ വിധി വന്നതിനെ യു.ഡി.എഫ് സ്വാഗതം ചെയ്തു. സര്&#x200d;ക്കാരിന് പറ്റിയ തെറ്റുകള്&#x200d; തിരുത്തിച്ചത് യു.ഡി.എഫ് നടത്തിയ പ്രക്ഷോഭങ്ങളാണ്. സില്&#x200d;വര്&#x200d; ലൈനിന് ബദലായി യു.ഡി.എഫ് മുന്നോട്ട് വച്ച നിര്&#x200d;ദ്ദേശമായിരുന്നു വന്ദേഭാരത് ട്രെയിനുകള്&#x200d;. എന്നാല്&#x200d; അതിന്റെ ഉദ്ഘാടന ചടങ്ങില്&#x200d; നിന്നും പ്രതിപക്ഷ നേതാവിനെ ഒഴിവാക്കിയത് പ്രതിഷേധാര്&#x200d;ഹമാണ്.</p>
<p>സെര്&#x200d;വര്&#x200d; തകരാറിനെ തുടര്&#x200d;ന്ന് ലക്ഷക്കണക്കിന് കാര്&#x200d;ഡുടമകള്&#x200d;ക്കാണ് റേഷന്&#x200d; മുടങ്ങിയിരിക്കുന്നത്. റേഷന്&#x200d; വിതരണസംവിധാനം അവതാളത്തിലാക്കിയിരിക്കുകയാണ്. റേഷന്&#x200d; കടകളെ മാത്രം ആശ്രയിക്കുന്നവര്&#x200d;ക്ക് പ്രത്യേകമായി ഭക്ഷ്യധാന്യങ്ങള്&#x200d; വിതരണം ചെയ്യണം. സാങ്കേതിക തകരാര്&#x200d; പരിഹരിക്കാന്&#x200d; സര്&#x200d;ക്കാര്&#x200d; അടിയന്തിര നടപടി സ്വീകരിക്കണമെന്നും യു.ഡി.എഫ് സര്&#x200d;ക്കാരിനോട് ആവശ്യപ്പെട്ടു.</p>
<p>ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങളൊക്കെ യു.ഡി.എഫ് വിലയിരുത്തി. മുന്നണി അടിത്തറ വിപുലപ്പെടുത്താനും സംഘടനാ സംവിധാനം ശക്തമാക്കാനും തീരുമാനിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/the-ration-crisis-must-be-resolved-urgently-udf-workers-will-besiege-the-secretariat-on-the-second-anniversary-of-the-government-with-a-public-charge-sheet.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജനവിരുദ്ധ സര്&#x200d;ക്കാരിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് &#8216;സേവ് കേരളാ മാര്&#x200d;ച്ച്&#8217; ബുധനാഴ്ച</title>
		<link>https://www.chandrikadaily.com/muslim-youth-league-save-kerala-march.html</link>
					<comments>https://www.chandrikadaily.com/muslim-youth-league-save-kerala-march.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 16 Jan 2023 12:36:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[march]]></category>
		<category><![CDATA[muslim league]]></category>
		<category><![CDATA[save kerala]]></category>
		<category><![CDATA[secratariat]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232993</guid>

					<description><![CDATA[കാൽ ലക്ഷം പേർ അണിനിരക്കും]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ജനവിരുദ്ധ സര്&#x200d;ക്കാരിനെതിരെ സേവ് കേരള മാര്&#x200d;ച്ച് എന്ന മുദ്രാവാക്യമുയര്&#x200d;ത്തി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രതിഷേധ റാലി ബുധനാഴ്ച (ജനു.18ന്) സെക്രട്ടറിയേറ്റില്&#x200d; സംഘടിപ്പിക്കും. അഴിമതി, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ലഹരി മാഫിയ നിയന്ത്രിക്കുന്ന ക്രമസമാധാനം തുടങ്ങിയ പ്രശ്‌നങ്ങള്&#x200d; ഉന്നയിച്ചാണ് മാര്&#x200d;ച്ച് സംഘടിപ്പിക്കുന്നത്.</p>
<p>തെരഞ്ഞെടുപ്പിന് മുമ്പ് ഇരുപത് ലക്ഷം തൊഴിലവസരങ്ങള്&#x200d; വാഗ്ദാനം ചെയ്ത എല്&#x200d;ഡിഎഫ് വാഗ്ദാനത്തിന്റെ ഒരു ശതമാനം പോലും പൂര്&#x200d;ത്തീകരിച്ചിട്ടില്ല. പാര്&#x200d;ട്ടി ബന്ധുക്കളുടെ തൊഴില്&#x200d; നിയമനം. ഖജനാവ് കാലിയായി വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും സര്&#x200d;ക്കാരിന്റെ അനിയന്ത്രിതമായ ധൂര്&#x200d;ത്തും അഴിമതിയും, നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വര്&#x200d;ദ്ധനവ്, ലഹരി മാഫിയയെ പിന്തുണക്കുക, കൂടുതല്&#x200d; ബാറുകള്&#x200d; അനുവദിക്കുക, പോലീസിലെ ക്രിമിനലുകള്&#x200d;ക്ക് സംരക്ഷണം നല്&#x200d;കുക, ആഭ്യന്തര വകുപ്പിന്റെ നിഷ്‌ക്രിയത്വം. പൗരത്വ സമരക്കേസുകള്&#x200d; പിന്&#x200d;വലിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ കാല് മാറല്&#x200d; തുടങ്ങിയ വിഷയങ്ങള്&#x200d; ഉന്നയിച്ചാണ് മാര്&#x200d;ച്ച്.</p>
<p>എല്ലാ അര്&#x200d;ഥത്തിലും പരാജയപ്പെട്ട ഒരു സര്&#x200d;ക്കാരാണ് നിലവിലുള്ളത്. പൊതുജന രോഷം ഏറ്റെടുത്താണ് മുസ്‌ലിം യൂത്ത് ലീഗ് മാര്&#x200d;ച്ച് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിക്ക് മ്യൂസിയം ജംഗ്ഷനില്&#x200d; നിന്ന് ആരംഭിച്ച് സെക്രട്ടറിയേറ്റിന് മുന്നില്&#x200d; അവസാനിക്കുന്ന റാലിയില്&#x200d; കാല്&#x200d; ലക്ഷത്തോളം പേര്&#x200d; അണിനിരക്കും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്&#x200d;.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറല്&#x200d; സെക്രട്ടറി പി.എം.എ സലാം, എം.കെ മുനീര്&#x200d; എം.എ.ല്&#x200d;എ, ബീമാപള്ളി റഷീദ് തുടങ്ങിയവര്&#x200d; പങ്കെടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/muslim-youth-league-save-kerala-march.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലോക്ഡൗണ്&#x200d;കാലത്ത് സെക്രട്ടേറിയറ്റില്&#x200d; ചായകുടിയ്ക്ക് കുറവില്ല; 14ലക്ഷം രൂപയുടെ കണക്ക് പുറത്ത്</title>
		<link>https://www.chandrikadaily.com/lockdown-march-secretariat-tea-allowance-price.html</link>
					<comments>https://www.chandrikadaily.com/lockdown-march-secretariat-tea-allowance-price.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 18 Jan 2021 06:08:19 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[secratariat]]></category>
		<category><![CDATA[tea allowance]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=176961</guid>

					<description><![CDATA[സംസ്ഥാനം സമ്പൂര്&#x200d;ണ അടച്ചിടലിലേക്ക് നീങ്ങിയ മാര്&#x200d;ച്ച് മുതല്&#x200d; ഒന്&#x200d;പത് മാസംവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ലോക്ഡൗണ്&#x200d;കാലത്ത് സെക്രട്ടേറിയറ്റില്&#x200d; കുടിച്ചത് 14.11ലക്ഷത്തിന്റെ ചായയെന്ന് കണക്കുകള്&#x200d;. സംസ്ഥാനം സമ്പൂര്&#x200d;ണ അടച്ചിടലിലേക്ക് നീങ്ങിയ മാര്&#x200d;ച്ച് മുതല്&#x200d; ഒന്&#x200d;പത് മാസംവരെയുള്ള കണക്കുകളാണ് പുറത്തുവന്നത്. ചീഫ് സെക്രട്ടറിയുടേയും സെക്രട്ടറിമാരുടേയും ലിസ്റ്റില്&#x200d;പ്പെട്ട ചായകുടിയുടെ കണക്കാണ് ലക്ഷങ്ങള്&#x200d; പിന്നിട്ടത്. മാര്&#x200d;ച്ചില്&#x200d; 1,98,439 ആയിരുന്നു ആകെബില്&#x200d;. തുടര്&#x200d;ന്നുള്ള ഒന്&#x200d;പത് മാസത്തെ കണക്കുപ്രകാരമാണ് 14 ലക്ഷം കടന്നത്.</p>
<p>അതേസമയം, പുറത്തുനിന്നുള്ളവര്&#x200d;ക്ക് സെക്രട്ടേറിയറ്റില്&#x200d; പ്രവേശനം നിഷേധിക്കുകയും ഉദ്യോഗസ്ഥരുടെ എണ്ണത്തില്&#x200d; ക്രമീകരണം ഏര്&#x200d;പ്പെടുത്തുകയും ചെയ്തിട്ടും ചായകുടി കണക്ക് മുന്&#x200d;മാസങ്ങളിലേത് പോലെവന്നത് സംശയത്തിന് ഇടനല്&#x200d;കുന്നുണ്ട്. ജനുവരിയില്&#x200d; 2,80,291 രൂപയും ഫെബ്രുവരിയില്&#x200d; 2,66,235രൂപയുമായിരുന്നു ചായയുടെ ബില്&#x200d;.</p>
<p>ചീഫ് സെക്രട്ടറിയും 41 സെക്രട്ടറിമാരുമാണ് സെക്രട്ടറിയേറ്റിലുള്ളത്. കോവിഡ് അവലോകന യോഗങ്ങളാണ് പ്രധാനമായും ഈസമയങ്ങളില്&#x200d; ഓഫീസുകളില്&#x200d; കൂടിയിരുന്നത്. ഇത് മാത്രമാകുമ്പോള്&#x200d; ഇത്രവലിയ ബില്&#x200d; വരികയില്ല.  സെക്രട്ടേറിയേറ്റ് വളപ്പിലെ ഇന്ത്യന്&#x200d; കോഫി ഹൗസില്&#x200d; നിന്നാണ് ചായവും ലഘുകടികളും ഓഫീസിലെത്തുക. മാസവസാനം ബില്&#x200d; ഒന്നിച്ച് സര്&#x200d;ക്കാരിലേക്ക് സമര്&#x200d;പ്പിക്കുകയാണ് പതിവ്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/lockdown-march-secretariat-tea-allowance-price.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎം സര്&#x200d;വീസ് സംഘടനാ നേതാക്കളുടെ നേതൃത്വത്തില്&#x200d; സെക്രട്ടറിയേറ്റില്&#x200d; സെക്‌സ് റാക്കറ്റ്</title>
		<link>https://www.chandrikadaily.com/sex-racket-in-secretariat.html</link>
					<comments>https://www.chandrikadaily.com/sex-racket-in-secretariat.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Fri, 20 Nov 2020 06:17:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[secratariat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=168432</guid>

					<description><![CDATA[തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡ് പ്രസിഡന്റ് എന്&#x200d; വാസുവിന്റെ മകളുടെ ഭര്&#x200d;ത്താവും സെക്രട്ടറിയേറ്റ് ജീവനക്കാരനുമായ പ്രവീണിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു സെക്സ് റാക്കറ്റ് പ്രവര്&#x200d;ത്തിക്കുന്നുവെന്നാണ് പരാതിയില്&#x200d; പറയുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്&#x200d; സിപിഎമ്മിന്റെ സര്&#x200d;വ്വീസ് സംഘടനയില്&#x200d;പ്പെട്ട ഒരുപറ്റം ജീവനക്കാരുടെ നേതൃത്വത്തില്&#x200d; പെണ്&#x200d;വാണിഭം നടത്തുന്നതായി പരാതി. യൂണിയന്റെ സ്വാധീനവും അധികാരവും ഉപയോഗിച്ച് നിരവധി സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്നാണ് പൊതുഭരണവകുപ്പ് സെക്രട്ടറിക്ക് ലഭിച്ച പരാതിയില്&#x200d; പറയുന്നത്. മുഖ്യമന്ത്രിയും വനിതാ മന്ത്രിമാരും പ്രവര്&#x200d;ത്തിക്കുന്ന സെക്രട്ടറിയേറ്റിലാണ് ഈ സെക്സ് റാക്കറ്റ് പ്രവര്&#x200d;ത്തിക്കുന്നുവെന്നതാണ് ഏറെ ഗൗരവമേറിയ വിഷയം. സ്ത്രീസുരക്ഷയും സംരക്ഷണവുമാണ് സര്&#x200d;ക്കാരിന്റെ മുഖമുദ്രയെന്ന് അവകാശപ്പെടുമ്പോള്&#x200d; തന്നെയാണ് ഭരണസിരാകേന്ദ്രത്തില്&#x200d; നിന്ന് ഞെട്ടിക്കുന്ന വാര്&#x200d;ത്ത് പുറത്തുവരുന്നത്. ജയ്ഹിന്ദ് ടിവിയാണ് ഈ വാര്&#x200d;ത്ത റിപ്പോര്&#x200d;ട്ട് ചെയ്തിരിക്കുന്നത്.</p>
<p>തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡ് പ്രസിഡന്റ് എന്&#x200d; വാസുവിന്റെ മകളുടെ ഭര്&#x200d;ത്താവും സെക്രട്ടറിയേറ്റ് ജീവനക്കാരനുമായ പ്രവീണിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു സെക്സ് റാക്കറ്റ് പ്രവര്&#x200d;ത്തിക്കുന്നുവെന്നാണ് പരാതിയില്&#x200d; പറയുന്നത്. പ്രവീണിന്റെ വലയില്&#x200d; വീഴുന്ന സ്ത്രീകളെ മറ്റ് പലര്&#x200d;ക്കായും അയാള്&#x200d; കാഴ്ച വെക്കുക പതിവാണ്. ഇവരുടെ ലൈംഗിക വേഴ്ചകള്&#x200d; മൊബൈലില്&#x200d; പകര്&#x200d;ത്തി മറ്റ് സംഘങ്ങള്&#x200d;ക്ക് കൈമാറുകയാണ് പതിവ്. ഇങ്ങനെ നിരവധി പേരിലേക്കാണ് ഒരു സ്ത്രീയെ എത്തിക്കുന്നത്. നിവര്&#x200d;ത്തിക്കേട് കൊണ്ടും ഭയന്നും പലരും ഇതൊന്നും പുറത്ത് പറയാറില്ല.</p>
<p>സെക്രട്ടറിയേറ്റിലെ ഒന്നാം അനക്സ് ബിള്&#x200d;ഡിംഗിലാണ് ഈ റാക്കറ്റ് സജീവമായി പ്രവര്&#x200d;ത്തിക്കുന്നത്. ആറടി പൊക്കമുള്ള ക്യാബിനുകള്&#x200d; കേന്ദ്രീകരിച്ചാണ് ഇവരുടെ ലീലാവിലാസങ്ങള്&#x200d; നടക്കുന്നത്. ഭര്&#x200d;ത്താക്കന്മാരില്&#x200d; നിന്ന് ഇത്തരം സംഭവങ്ങള്&#x200d; മറച്ചുപിടിക്കാന്&#x200d; അവര്&#x200d;ക്ക് ഉറക്കഗുളികളും മയക്കുമരുന്നും നല്&#x200d;കുന്നതും പതിവാണെന്ന് പരാതിക്കാരന്&#x200d; പറയുന്നു.</p>
<p>ഈ റാക്കറ്റിന്റെ വലയില്&#x200d;പ്പെടുന്ന സ്ത്രീകളോട് അവരുടെ ഭര്&#x200d;ത്താക്കന്മാരുമായുള്ള കിടപ്പിറ രംഗങ്ങള്&#x200d; മൊബൈലില്&#x200d; പകര്&#x200d;ത്തികൊണ്ട് വരാന്&#x200d; പറയുന്നു. അതുമല്ലെങ്കില്&#x200d; ഈ സംഘാംഗങ്ങള്&#x200d;ക്ക് കിടപ്പറ രംഗങ്ങള്&#x200d; കാണാന്&#x200d; വാതിലോ ജനലോ തുറന്നിട്ട് കൊടുക്കാനും ആവശ്യപ്പെടാറുണ്ട്. ഇങ്ങനെ വളരെ ഗുരുതരമായ വസ്തുതകളാണ് തെളിവ് സഹിതം ജിഎഡി സെക്രട്ടറിക്ക് നല്&#x200d;കിയിരിക്കുന്നത്. രണ്ട് മാസം മുമ്പ് നല്&#x200d;കിയ പരാതിയില്&#x200d; ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sex-racket-in-secretariat.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>തീപിടിത്തം എന്&#x200d;ഐഎ അന്വേഷിക്കണം; പ്രധാനമന്ത്രിക്ക് എന്&#x200d; കെ പ്രേമചന്ദ്രന്റെ കത്ത്</title>
		<link>https://www.chandrikadaily.com/nk-premachandran-letter-to-modi-about-nia-enquiry-news.html</link>
					<comments>https://www.chandrikadaily.com/nk-premachandran-letter-to-modi-about-nia-enquiry-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 26 Aug 2020 11:13:39 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA['pm narendra modi']]></category>
		<category><![CDATA[amith sha]]></category>
		<category><![CDATA[fire breakout]]></category>
		<category><![CDATA[nk premachandran mp]]></category>
		<category><![CDATA[secratariat]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=147925</guid>

					<description><![CDATA[തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം എന്&#x200d;ഐഎ അന്വേഷണത്തിന്റെ പരിധിയില്&#x200d; ഉള്&#x200d;പ്പെടുത്തണം എന്നാവശ്യപ്പെട്ട് എന്&#x200d; കെ പ്രേമചന്ദ്രന്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഉദ്യോഗസ്ഥര്&#x200d;ക്ക് നേരെ അന്വേഷണം നീളുന്നതിനിടെയാണ് തീപിടിത്തം സംഭവിച്ചതെന്നും തീപിടിത്തം തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെും പ്രേമചന്ദ്രന്&#x200d; കത്തില്&#x200d; ആരോപിച്ചു. പ്രധാനമന്ത്രിക്ക് പുറമേ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ധനമന്ത്രി നിര്&#x200d;മ്മല സീതാരാമനും പ്രേമചന്ദ്രന്&#x200d; കത്തയിച്ചിട്ടുണ്ട്. അതേസമയം, സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്&#x200d; പ്രതിഷേധിച്ച് ബിജെപി യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; നടത്തിയ മാര്&#x200d;ച്ച് സംഘര്&#x200d;ഷത്തില്&#x200d; കലാശിച്ചു. ലാത്തി വീശിയിട്ടും പ്രവര്&#x200d;ത്തകര്&#x200d; പിരിഞ്ഞുപോകാത്തതിനെ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തം എന്&#x200d;ഐഎ അന്വേഷണത്തിന്റെ പരിധിയില്&#x200d; ഉള്&#x200d;പ്പെടുത്തണം എന്നാവശ്യപ്പെട്ട് എന്&#x200d; കെ പ്രേമചന്ദ്രന്&#x200d; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ഉദ്യോഗസ്ഥര്&#x200d;ക്ക് നേരെ അന്വേഷണം നീളുന്നതിനിടെയാണ് തീപിടിത്തം സംഭവിച്ചതെന്നും തീപിടിത്തം തെളിവ് നശിപ്പിക്കാനുള്ള ശ്രമമാണെും പ്രേമചന്ദ്രന്&#x200d; കത്തില്&#x200d; ആരോപിച്ചു. പ്രധാനമന്ത്രിക്ക് പുറമേ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ധനമന്ത്രി നിര്&#x200d;മ്മല സീതാരാമനും പ്രേമചന്ദ്രന്&#x200d; കത്തയിച്ചിട്ടുണ്ട്.</p>
<p>അതേസമയം, സെക്രട്ടേറിയറ്റിലെ തീപിടിത്തത്തില്&#x200d; പ്രതിഷേധിച്ച് ബിജെപി യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; നടത്തിയ മാര്&#x200d;ച്ച് സംഘര്&#x200d;ഷത്തില്&#x200d; കലാശിച്ചു. ലാത്തി വീശിയിട്ടും പ്രവര്&#x200d;ത്തകര്&#x200d; പിരിഞ്ഞുപോകാത്തതിനെ തുടര്&#x200d;ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്&#x200d; സര്&#x200d;ക്കാരിനെതിരെ പ്രതിഷേധം നടന്നു. കണ്ണൂര്&#x200d;, കൊച്ചി, കോഴിക്കോട് ജില്ലകളിലും യുവമോര്&#x200d;ച്ചാ പ്രവര്&#x200d;ത്തകര്&#x200d; പ്രതിഷേധം സംഘടിപ്പിച്ചു. കണ്ണൂരില്&#x200d; യുവമോര്&#x200d;ച്ച പ്രവര്&#x200d;ത്തകര്&#x200d; നടത്തിയ മാര്&#x200d;ച്ചും അക്രമാസക്തമായി.</p>
<p>സെക്രട്ടറിയിലേറ്റിലെ പൊതുഭരണ വകുപ്പിലെ പ്രോട്ടോക്കോള്&#x200d; ഓഫീസിലാണ് തീപിടിത്തമുണ്ടായത്. സ്വര്&#x200d;ണക്കടത്ത് കേസിലെ തെളിവുകള്&#x200d; നശിപ്പിക്കാനുള്ള ശ്രമമാണ് ഇതെന്ന് ആരോപിച്ചാണ് പ്രതിപക്ഷവും ബിജെപിയും രംഗത്തുവന്നത്. തീപിടിത്തം അട്ടിമറിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സെക്രട്ടറിയേറ്റില്&#x200d; ഇങ്ങനെയൊരു തീപിടിത്തം ഉണ്ടാകുന്നത് യാദൃച്ഛികമല്ല. പൊളിറ്റിക്കല്&#x200d; ഡിപ്പാര്&#x200d;ട്ട്‌മെന്റിലാണ് തീപിടുത്തമുണ്ടായത്. ഇത് ആസൂത്രിതമാണ്. സ്വര്&#x200d;ണക്കള്ളക്കടത്തുകേസിലെ തെളിവുകള്&#x200d; നശിപ്പിക്കാന്&#x200d; വേണ്ടി മാത്രമുള്ളതാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.</p>
<p>ഇങ്ങനെ തീപിടിക്കാനുള്ള ഒരു സാധ്യതയും അവിടെയില്ല. തീപിടിത്തമുണ്ടായ ഓഫീസില്&#x200d; സെന്&#x200d;ട്രലൈസ്ഡ് എസിയുണ്ട്. സെന്&#x200d;ട്രലൈസ്ഡ് എസിയുള്ള സ്ഥലത്ത് എന്തിനാണ് ഫാന്&#x200d;. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി പഴയ ഫാന്&#x200d; കൊണ്ടുവന്ന് കെട്ടിത്തൂക്കിയിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/nk-premachandran-letter-to-modi-about-nia-enquiry-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
