<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>secularism &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/secularism/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 27 Jun 2025 05:01:07 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>secularism &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം നീക്കം ചെയ്യണം; ആര്‍എസ്എസ്</title>
		<link>https://www.chandrikadaily.com/socialism-and-secularism-should-be-removed-from-the-constitution-rss.html</link>
					<comments>https://www.chandrikadaily.com/socialism-and-secularism-should-be-removed-from-the-constitution-rss.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 27 Jun 2025 05:01:07 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[#Constitution]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[RSS]]></category>
		<category><![CDATA[secularism]]></category>
		<category><![CDATA[socialism]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=345941</guid>

					<description><![CDATA[ഭരണഘടനയുടെ ആമുഖത്തില്‍ നിന്ന് 'സോഷ്യലിസം', 'മതേതരത്വം' എന്നീ പദങ്ങള്‍ നീക്കം ചെയ്യണമെന്ന് ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു.]]></description>
										<content:encoded><![CDATA[<p>ഭരണഘടനയുടെ ആമുഖത്തില്&#x200d; നിന്ന് &#8216;സോഷ്യലിസം&#8217;, &#8216;മതേതരത്വം&#8217; എന്നീ പദങ്ങള്&#x200d; നീക്കം ചെയ്യണമെന്ന് ആര്&#x200d;എസ്എസ് നേതാവ് ദത്താത്രേയ ഹൊസബലെ ആവശ്യപ്പെട്ടു. കോണ്&#x200d;ഗ്രസ് സര്&#x200d;ക്കാര്&#x200d; അടിയന്തരാവസ്ഥക്കാലത്ത് ഭരണ ഘടനയില്&#x200d; ഉള്&#x200d;പ്പെടുത്തിയ പദങ്ങളാണ് ഇവയെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്&#x200d;എസ്എസ് പുതിയ ചര്&#x200d;ച്ചകള്&#x200d;ക്ക് തുടക്കമിടുന്നത്.</p>
<p>ഇന്ത്യയിലെ ജനാധിപത്യത്തിന്റെ നിര്&#x200d;വചിക്കുന്ന തത്വങ്ങളില്&#x200d; പെട്ട സോഷ്യലിസം, &#8216;മതേതരത്വം&#8217; തുടങ്ങിയ പദങ്ങള്&#x200d; ഈ കാലഘട്ടത്തില്&#x200d; ഭരണഘടനയില്&#x200d; &#8216;നിര്&#x200d;ബന്ധിതമായി&#8217; ചേര്&#x200d;ക്കപ്പെട്ടെന്നും അദ്ദേഹം ആരോപിച്ചു.</p>
<p>ആ കാലഘട്ടത്തില്&#x200d; സോഷ്യലിസം, മതേതരത്വം തുടങ്ങിയ പദങ്ങള്&#x200d; ഭരണഘടനയുടെ ആമുഖത്തില്&#x200d; നിര്&#x200d;ബന്ധിതമായി കയറ്റിയതാണെന്നും നിങ്ങളുടെ പൂര്&#x200d;വ്വികര്&#x200d; അത് ചെയ്തതില്&#x200d; നിങ്ങള്&#x200d; രാജ്യത്തോട് മാപ്പ് പറയണമെന്നും ഹൊസബലെ പറഞ്ഞു.</p>
<p>ന്യൂഡല്&#x200d;ഹിയില്&#x200d; ഒരു ചടങ്ങില്&#x200d; പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.</p>
<p>അംബേദ്കര്&#x200d; വിഭാവനം ചെയ്ത ആമുഖത്തില്&#x200d; സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്&#x200d; ഉണ്ടായിരുന്നില്ല. രണ്ട് വാക്കുകളും ഒഴിവാക്കുന്നത് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. </p>
<p>ഭരണഘടനയുടെ ആമുഖത്തില്&#x200d; നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്&#x200d; നീക്കണമെന്ന ആര്&#x200d;എസ്എസിന്റെ പരാമര്&#x200d;ശം ഭരണഘടനയെ തകര്&#x200d;ക്കാനുള്ള ദീര്&#x200d;ഘകാല ഗൂഢാലോചന എന്ന് കോണ്&#x200d;ഗ്രസ് പ്രതികരിച്ചു. ഭരണഘടനയുടെ ആത്മാവിന് നേരെയുള്ള ആക്രമണമെന്നും കോണ്&#x200d;ഗ്രസ് വിമര്&#x200d;ശിച്ചു. ഭരണഘടന കത്തിച്ച ചരിത്രമുള്ള സംഘടനയാണ് ആര്&#x200d;എസ്എസെന്നും ഭരണഘടനയെ ദുര്&#x200d;ബലപ്പെടുത്താന്&#x200d; ഉള്ള ശ്രമത്തെ ചെറുക്കുമെന്നും കോണ്&#x200d;ഗ്രസ് വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/socialism-and-secularism-should-be-removed-from-the-constitution-rss.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതേതരത്വം യൂറോപ്യന്&#x200d; ആശയം, ഇന്ത്യക്ക് അതൊരിക്കലും ആവശ്യമില്ല: തമിഴ്‌നാട് ഗവര്&#x200d;ണര്&#x200d;</title>
		<link>https://www.chandrikadaily.com/1secularism-is-a-european-idea-india-never-needed-it-tamil-nadu-governor.html</link>
					<comments>https://www.chandrikadaily.com/1secularism-is-a-european-idea-india-never-needed-it-tamil-nadu-governor.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 23 Sep 2024 16:47:24 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[European idea]]></category>
		<category><![CDATA[secularism]]></category>
		<category><![CDATA[tamilnadu governer]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=310575</guid>

					<description><![CDATA[യൂറോപ്പില്&#x200d; ക്രിസ്ത്യന്&#x200d; പള്ളികളും രാജാവും തമ്മിലുള്ള സംഘര്&#x200d;ഷത്തിന്റെ ഫലമായാണ് യൂറോപ്പില്&#x200d; മതേതരത്വം ഉയര്&#x200d;ന്നുവന്നതെന്നായിരുന്നു തമിഴ്‌നാട് ഗവര്&#x200d;ണറുടെ വാദം. ]]></description>
										<content:encoded><![CDATA[<p>മതേതരത്വം എന്നത് യൂറോപ്യന്&#x200d; ആശയമാണെന്നും ഇന്ത്യയില്&#x200d; അത് ആവശ്യമില്ലെന്നും തമിഴ്‌നാട് ഗവര്&#x200d;ണര്&#x200d; ആര്&#x200d;.എന്&#x200d; രവി. മതേതരത്വത്തിന്റെ പേരില്&#x200d; ഇന്ത്യയിലെ ജനങ്ങള്&#x200d; വഞ്ചിക്കപ്പെട്ടിട്ടുണ്ടെന്നും രവി പറഞ്ഞു. കഴിഞ്ഞദിവസം കന്യാകുമാരിയില്&#x200d; നടന്ന ചടങ്ങില്&#x200d; വെച്ചാണ് തമിഴ്നാട് ഗവര്&#x200d;ണര്&#x200d; ഈ പ്രസ്താവന നടത്തിയത്.</p>
<p>യൂറോപ്പില്&#x200d; ക്രിസ്ത്യന്&#x200d; പള്ളികളും രാജാവും തമ്മിലുള്ള സംഘര്&#x200d;ഷത്തിന്റെ ഫലമായാണ് യൂറോപ്പില്&#x200d; മതേതരത്വം ഉയര്&#x200d;ന്നുവന്നതെന്നായിരുന്നു തമിഴ്‌നാട് ഗവര്&#x200d;ണറുടെ വാദം. ‘ഈ രാജ്യത്തെ ജനങ്ങള്&#x200d; നിരവധി തവണ വഞ്ചിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് മതേതരത്വത്തിന്റെ തെറ്റായ വ്യാഖ്യാനം. മതേതരത്വം കൊണ്ട് എന്താണ് അര്&#x200d;ത്ഥമാക്കുന്നത്? മതേതരത്വം ഒരു യൂറോപ്യന്&#x200d; ആശയമാണ്, ഇന്ത്യന്&#x200d; സങ്കല്&#x200d;പ്പമല്ല.</p>
<p>സ്വാതന്ത്ര്യ ലബ്ധിയുടെ സമയത്ത് ഭരണഘടനാരൂപീകരണ വേളയില്&#x200d;, ചിലര്&#x200d; മതേതരത്വത്തെ കുറിച്ച് ചര്&#x200d;ച്ച ചെയ്യാന്&#x200d; ആവശ്യപ്പെട്ടു. ഭരണഘടനാ നിര്&#x200d;മാണസമിതിയിലെ മുഴുവന്&#x200d; അംഗങ്ങളും പറഞ്ഞു, മതേതരത്വം നമ്മുടെ രാജ്യത്തോ?. എവിടെങ്കിലും എന്തെങ്കിലും സംഘര്&#x200d;ഷമുണ്ടോ? ഭാരതം ധര്&#x200d;മത്തില്&#x200d;നിന്നാണ് ജന്മംകൊണ്ടിട്ടുള്ളത്. ധര്&#x200d;മത്തില്&#x200d; എവിടെയാണ് സംഘര്&#x200d;ഷമുണ്ടാവുക, ഗവര്&#x200d;ണര്&#x200d; പറഞ്ഞു.</p>
<p>‘മതേതരത്വം യൂറോപ്യന്&#x200d; ആശയമാണ്. അത് അവിടെ മാത്രം നിലകൊണ്ടാല്&#x200d; മതി. ഇന്ത്യയില്&#x200d; മതേതരത്വത്തിന്റെ യാതൊരു ആവശ്യവുമില്ല’ അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ത്യന്&#x200d; ഭരണഘടനയുടെ ആമുഖത്തില്&#x200d; മതേതരത്വം എന്ന ആശയം ഉള്&#x200d;പ്പെടുത്തിയ മുന്&#x200d; പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെയും അദ്ദേഹം വിമര്&#x200d;ശിച്ചു. ഇന്ദിരാ ഗാന്ധിയെ അസ്ഥിരയായ പ്രധാനമന്ത്രി എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു ഗവര്&#x200d;ണറുടെ വിമര്&#x200d;ശനം.</p>
<p>25 കൊല്ലത്തിനു ശേഷം അടിയന്തരാവസ്ഥക്കാലത്ത്, അരക്ഷിതാവസ്ഥയിലുള്ളൊരു പ്രധാനമന്ത്രി ചില വിഭാഗങ്ങളിലെ ജനങ്ങളെ പ്രീതിപ്പെടുത്തുന്നതിന് ഭരണഘടനയില്&#x200d; മതേതരത്വം കൂട്ടിച്ചേര്&#x200d;ത്തു, ഗവര്&#x200d;ണര്&#x200d; ആര്&#x200d;.എന്&#x200d;. രവി പറഞ്ഞു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1secularism-is-a-european-idea-india-never-needed-it-tamil-nadu-governor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്&#x200d; മതേതരത്വം   പ്രതീക്ഷകളും ആശങ്കകളും</title>
		<link>https://www.chandrikadaily.com/article-about-challenges-of-secular-india.html</link>
					<comments>https://www.chandrikadaily.com/article-about-challenges-of-secular-india.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 29 Apr 2019 03:31:40 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[secularism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=125607</guid>

					<description><![CDATA[എം.സി മായിന്&#x200d;ഹാജി സെക്യുലറിസം അഥവാ മതേതരത്വം എന്ന ആശയം ലോകാടിസ്ഥാനത്തില്&#x200d; പ്രധാനമായും മൂന്നു വിധത്തില്&#x200d; നിര്&#x200d;വചിക്കപ്പെട്ടുവരുന്നുണ്ട്. ഒന്നാമത്തെ രീതി മതനിരാസം അല്ലെങ്കില്&#x200d; ദൈവനിഷേധത്തിന്റേതാണ്. രണ്ടാമത്തെ രീതിയനുസരിച്ച് അവരവരുടെ വ്യക്തി ജീവിതത്തില്&#x200d; ദൈവവിശ്വാസം ആവാമെങ്കിലും മനുഷ്യന്റെ സാമൂഹിക ജീവിതത്തില്&#x200d; ഇടപെടാന്&#x200d; മതത്തെയോ ദൈവ വിശ്വാസത്തെയോ അനുവദിക്കുന്നില്ല. മൂന്നാമത്തെ രീതിയനുസരിച്ച് എല്ലാ മതങ്ങളെയും ഒരു പോലെ പരിഗണിക്കുകയും അവരവര്&#x200d;ക്കിഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാന്&#x200d; സ്വാതന്ത്ര്യം നല്&#x200d;കുകയും ചെയ്യുന്നു. ഇന്ത്യന്&#x200d; മതേതരത്വത്തിന്റെ അടിസ്ഥാനം മൂന്നാമത്തെ രീതിയാണ്. 1976 ല്&#x200d; രണ്ടാം ഭരണഘടനാഭേദഗതിയോടെയാണ് സെക്യുലറിസം [&#8230;]]]></description>
										<content:encoded><![CDATA[
<p><strong> എം.സി മായിന്&#x200d;ഹാജി</strong><br> സെക്യുലറിസം അഥവാ മതേതരത്വം എന്ന ആശയം ലോകാടിസ്ഥാനത്തില്&#x200d; പ്രധാനമായും മൂന്നു വിധത്തില്&#x200d; നിര്&#x200d;വചിക്കപ്പെട്ടുവരുന്നുണ്ട്. ഒന്നാമത്തെ രീതി മതനിരാസം അല്ലെങ്കില്&#x200d; ദൈവനിഷേധത്തിന്റേതാണ്. രണ്ടാമത്തെ രീതിയനുസരിച്ച് അവരവരുടെ വ്യക്തി ജീവിതത്തില്&#x200d; ദൈവവിശ്വാസം ആവാമെങ്കിലും മനുഷ്യന്റെ സാമൂഹിക ജീവിതത്തില്&#x200d; ഇടപെടാന്&#x200d; മതത്തെയോ ദൈവ വിശ്വാസത്തെയോ അനുവദിക്കുന്നില്ല. മൂന്നാമത്തെ രീതിയനുസരിച്ച് എല്ലാ മതങ്ങളെയും ഒരു പോലെ പരിഗണിക്കുകയും അവരവര്&#x200d;ക്കിഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാന്&#x200d; സ്വാതന്ത്ര്യം നല്&#x200d;കുകയും ചെയ്യുന്നു. ഇന്ത്യന്&#x200d; മതേതരത്വത്തിന്റെ അടിസ്ഥാനം മൂന്നാമത്തെ രീതിയാണ്.<br> 1976 ല്&#x200d; രണ്ടാം ഭരണഘടനാഭേദഗതിയോടെയാണ് സെക്യുലറിസം എന്ന പദം ഒരു ആശയമായി ഇന്ത്യന്&#x200d; ഭരണഘടനയില്&#x200d; ഉള്&#x200d;പ്പെടുത്തിയത്. സെക്യുലറിസത്തെ മലയാളവത്കരിക്കുമ്പോള്&#x200d; മതേതരത്വം എന്നു പറയാമെങ്കിലും മതനിരപേക്ഷത എന്നതാണ് ഇന്ത്യന്&#x200d; സാഹചര്യത്തില്&#x200d; കൂടുതല്&#x200d; അനുയോജ്യം. അഥവാ ഒരു മതത്തോടും പ്രത്യേക മമതയോ വിദ്വേഷമോ ഇല്ല, ഇന്ത്യക്ക് ഒരു മതമില്ല, എന്നാല്&#x200d; ഇന്ത്യക്കാരനു ഏതു മതവുമാവാം. ഇതര മതസ്ഥരെ വിഷമിപ്പിക്കാത്തവിധം  വിശ്വാസം ആചരിക്കുകയും പ്രചരിപ്പിക്കുകയുമാവാം. ദൈവ വിശ്വാസമോ മതമോ ഇല്ലാത്തവന് അങ്ങനെയുമാവാം. ഇന്ത്യക്കാരനെന്ന നിലയില്&#x200d; എല്ലാ പൗരന്മാരെയും ഒരുപോലെ കാണാനും വൈവിധ്യങ്ങളില്&#x200d; അഭിമാനം കൊള്ളാനുമുള്ള ദേശീയ ബോധമാണ് ഇന്ത്യന്&#x200d; ഭരണഘടനയെ വ്യതിരക്തമാക്കുന്നത്. <br> ലോകത്തുള്ള ഏതാണ്ടെല്ലാ മതങ്ങളും അവക്കിടയിലെ അവാന്തര വിഭാഗങ്ങളും ഭരണഘടനാനുസൃതമായിതന്നെ ഇന്ത്യയില്&#x200d; പ്രവര്&#x200d;ത്തിക്കുന്നുണ്ട്. അവാന്തര വിഭാഗങ്ങളെയെല്ലാം ഒന്നിച്ചെടുത്താല്&#x200d; ഹൈന്ദവര്&#x200d; ഭൂരിപക്ഷവും മറ്റു മതസ്ഥര്&#x200d; ന്യൂനപക്ഷവുമാണ്. മുസ്ലിംകളാണ് ഇന്ത്യയിലെ ഏറ്റവും വലിയ മത ന്യൂനപക്ഷം. എന്നാല്&#x200d; ലോകത്ത് ഏറ്റവും കൂടുതല്&#x200d; മുസ്ലിംകള്&#x200d; അധിവസിക്കുന്ന രണ്ടാമത്തെ രാഷ്ട്രം ഇന്ത്യയാണ്. ഭരണ സംവിധാനത്തില്&#x200d; എല്ലാവര്&#x200d;ക്കും അര്&#x200d;ഹമായ പരിഗണന നല്&#x200d;കുകയും പിന്നാക്കം നില്&#x200d;ക്കുന്നവര്&#x200d;ക്ക് നിയമാനുസൃതമായി തന്നെ സംവരണം ഏര്&#x200d;പ്പെടുത്തി മുഖ്യധാരയിലേക്ക് കൈ പിടിച്ചുയര്&#x200d;ത്തുകയും ചെയ്യുന്നുവെന്നത് ഇന്ത്യന്&#x200d; ഭരണഘടനയുടെ പ്രത്യേകതയാണ്. <br> വര്&#x200d;ഗീയ തീവ്രവാദവും ഭീകരവാദവുമാണ് ഇന്ത്യന്&#x200d; മതേതരത്വത്തിന്റെ എക്കാലത്തെയും പ്രധാന വെല്ലുവിളി. മത സമുദായങ്ങള്&#x200d;ക്കകത്ത് വര്&#x200d;ഗീയത അജണ്ടയാക്കി പ്രവര്&#x200d;ത്തിക്കുന്ന ചെറിയൊരു വിഭാഗത്തിന്റെ അപക്വമായ സമീപനങ്ങളും പ്രവര്&#x200d;ത്തനങ്ങളും മതനിരപേക്ഷ ഇന്ത്യയുടെ സല്&#x200d;പ്പേരിനേല്&#x200d;പിച്ച കളങ്കങ്ങള്&#x200d; പലതും മായ്ക്കാനോ മറയ്ക്കാനോ പറ്റാത്തവയാണ്. വൈദേശികാധിപത്യത്തില്&#x200d;നിന്നും മോചനം നേടി ആറു മാസം പിന്നിടുന്നതിനുമുമ്പുതന്നെ രാഷ്ട്രപിതാവ് രക്തസാക്ഷിയാവേണ്ടിവന്നത് ഇന്ത്യക്കാരനായ വര്&#x200d;ഗീയ തീവ്രവാദിയുടെ തോക്കിലൂടെയാണ്. 1975 ല്&#x200d; ഇന്ദിരാഗാന്ധിയുടെ ഭരണകാലത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥയും തുടര്&#x200d;ന്നുവന്ന ഭരണമാറ്റവും ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് വന്&#x200d; മാറ്റങ്ങള്&#x200d;ക്ക് കാരണമായി. 1984 ല്&#x200d; ഇന്ദിരാഗാന്ധി വധിക്കപ്പെട്ടതിനെ തുടര്&#x200d;ന്നുണ്ടായ സിഖ് വിരുദ്ധ കലാപം ലോകത്തിനുമുമ്പില്&#x200d; ഇന്ത്യയുടെ നിറം കെടുത്തി. ഭഗല്&#x200d;പൂര്&#x200d;, മുറദാബാദ്, നെല്ലി, ഭീവണ്ഡി കലാപങ്ങള്&#x200d; ഇന്ത്യക്കുമേല്&#x200d; ചോരപ്പാടുകള്&#x200d; തീര്&#x200d;ത്തു. ലോക രാഷ്ട്രങ്ങള്&#x200d;ക്ക്മുമ്പില്&#x200d; ഇന്ത്യ തല കുനിക്കേണ്ടിവന്ന രണ്ടാമത്തെ വന്&#x200d; ദുരന്തം നടന്നത് 1992 ലെ ബാബരി മസ്ജിദ് ധ്വംസനത്തോടെയാണ്. രാമരാജ്യ സങ്കല്&#x200d;പവും അയോധ്യയില്&#x200d; രാമക്ഷേത്ര നിര്&#x200d;മ്മാണവും ലക്ഷ്യമാക്കി 1990 കളുടെ ആദ്യത്തില്&#x200d; എല്&#x200d;.കെ അദ്വാനിയുടെ നേതൃത്വത്തില്&#x200d; നടത്തിയ രഥയാത്ര അവസാനിച്ചത് ബഹുസ്വരതയില്&#x200d; കെട്ടിപ്പടുത്ത ഭാരതത്തിന്റെ അഭിമാന സ്തംഭങ്ങളെ തച്ചുടച്ചുകൊണ്ടായിരുന്നു.<br> രാഷ്ട്രീയ പ്രക്രിയയില്&#x200d; ശക്തമായി ഇടപെടുന്നതോടൊപ്പം രാജ്യത്തൊട്ടാകെ വര്&#x200d;ഗീയ കലാപങ്ങളും സാമുദായിക സംഘര്&#x200d;ഷങ്ങളും സൃഷ്ടിക്കുകയാണ് അധികാരത്തിലെത്താനുള്ള കുറു ക്കുവഴിയെന്ന് വര്&#x200d;ഗീയ വാദികള്&#x200d; തിരിച്ചറിഞ്ഞതിന്റെ ആദ്യ പരീക്ഷണമായിരുന്നു ബാബരി മസ്ജിദ് തകര്&#x200d;ക്കല്&#x200d;. ഇതിനെതുടര്&#x200d;ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ കലാപങ്ങളുടെ അനന്തര ഫലമായി രണ്ട് എം.പിമാര്&#x200d; മാത്രമുണ്ടായിരുന്ന ബി.ജെ.പി കൂട്ടുകക്ഷി സംവിധാനത്തിലൂടെയാണെങ്കിലും ഇന്ത്യയുടെ ഭരണ സിരാകേന്ദ്രത്തില്&#x200d; വൈകാതെതന്നെ സ്ഥാനംപിടിച്ചു. വിവിധ സംസ്ഥാനങ്ങളില്&#x200d; ബി.ജെ.പി അധികാരത്തിലേറി.  വര്&#x200d;ഗീയ ലഹള എന്ന പേരില്&#x200d; മുസ്ലിം ന്യൂനപക്ഷങ്ങള്&#x200d; ഏകപക്ഷീയമായി ഹനിക്കപ്പെടുന്ന കൊലവിളികള്&#x200d; നിരവധിയുണ്ടായി. 1992 -1993 കാലയളവില്&#x200d; മണ്ണിന്റെ മക്കള്&#x200d; വാദത്തില്&#x200d;നിന്നും ഹിന്ദുത്വ തീവ്രവാദത്തിലേക്ക് ബാല്&#x200d;താക്കറെയുടെ നേതൃത്വത്തില്&#x200d; ശിവസേന ചുവടുവെച്ചു. താക്കറെയുടെയും ശിവസേന നേതാക്കളുടെയും നാക്കും വാക്കും 1993 ലെ മുംബൈ കലാപം ഉള്&#x200d;പ്പെടെ നിരവധി മുസ്ലിം വേട്ടകള്&#x200d;ക്ക് വഴിവെച്ചു. <br> സ്വതന്ത്ര ഭാരതത്തില്&#x200d; ഭരണകൂട പിന്തുണയോടെ നടന്ന ഏറ്റവും വലുതും ആസൂത്രിതവുമായ വംശഹത്യയായിരുന്നു 2002 ല്&#x200d; നരേന്ദ്ര മോദിയുടെ കാര്&#x200d;മ്മികത്വത്തില്&#x200d; അരങ്ങേറിയ ഗുജറാത്ത് കലാപം. വ്യാജ ഏറ്റു മുട്ടല്&#x200d; എന്ന ഏകപക്ഷീയകൊലപാതകങ്ങള്&#x200d;ക്ക് ഇന്ത്യയില്&#x200d; തുടക്കംകുറിക്കുന്നതും ഗുജറാത്തില്&#x200d; നിന്നുതന്നെയാണ്. ഗുജറാത്തിലെ പോലെ യു.പിയിലും ആന്ധ്രയിലും ഇന്റലിജന്&#x200d;സ് ബ്യൂറോയിലെ വര്&#x200d;ഗീയവാദികള്&#x200d; നല്&#x200d;കുന്ന വിവരമനുസരിച്ച് അറസ്റ്റിലായ നിരപരാധികള്&#x200d; നിരവധിയാണ്. ഹൈദരാബാദിലെ ഇരട്ട സ്ഫോടനം, മക്ക മസ്ജിദ് സ്ഫോടനം, മലേഗാവ് സ്ഫോടനം, സംഝോത എക്സ്പ്രസ് സ്‌ഫോടനം തുടങ്ങി നൂറുകണക്കിന് നരഹത്യകളുടെ അന്തര്&#x200d;ധാരകള്&#x200d; രാജ്യസുരക്ഷാസംവിധാനങ്ങളെപോലും പ്രതിക്കൂട്ടില്&#x200d; നിര്&#x200d;ത്തുന്നതാണ്.  <br> നിരപരാധികളായ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദികളെന്നു മുദ്രകുത്തി കരിനിയമങ്ങള്&#x200d; ചുമത്തി പീഡിപ്പിക്കുന്നതിന്റെ ഉദാഹരണങ്ങള്&#x200d; നിരവധിയാണ്. സ്ഫോടനങ്ങളും കലാപങ്ങളും ആസൂത്രണം ചെയ്ത് കശാപ്പ് നടത്തിയ ശേഷം മുന്&#x200d;കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്&#x200d; നിരപരാധികളെ തടങ്കലിലാക്കുകയും ഏതെങ്കിലും തീവ്രവാദ സംഘടനകളുടേതെന്ന് തോന്നിപ്പിക്കുന്ന പേരില്&#x200d; വാര്&#x200d;ത്തകള്&#x200d; പുറപ്പെടുവിക്കുകയും ചെയ്യുന്നു. അന്വേഷണ ഉദ്യോഗസ്ഥര്&#x200d; മെനഞ്ഞുണ്ടാക്കുന്ന കള്ളക്കഥകള്&#x200d;ക്ക് വാര്&#x200d;ത്താമാധ്യമങ്ങള്&#x200d;  നിറംപിടിപ്പിച്ച് വിചാരണകള്&#x200d; നടത്തി മത്സരിക്കുന്നതോടെ കുറ്റാരോപിതര്&#x200d;ക്കെതിരെ പൊതുജനാഭിപ്രായം രൂപപ്പെടുന്നു. പിന്നീട് നിരപരാധിയാണെന്നുകണ്ട് വിട്ടയച്ചാലും വാര്&#x200d;ത്താമൂല്യം ലഭിക്കാത്തതിനാല്&#x200d; സമൂഹത്തില്&#x200d; അവര്&#x200d; ഒറ്റപ്പെടുന്നു. കോയമ്പത്തൂര്&#x200d; സ്ഫോടനത്തിന്റെ പശ്ചാതലത്തില്&#x200d; പത്തു വര്&#x200d;ഷത്തോളം വിചാരണത്തടവുകാരനായി ജയിലിലിട്ട അബ്ദുല്&#x200d; നാസര്&#x200d; മഅ്ദനിയെ തെളിവില്ലാതെ മോചിതനാക്കിയശേഷം വീണ്ടും ബാംഗ്ലൂര്&#x200d; സ്ഫോടനത്തിന്റെ ഗൂഢാലോചനയില്&#x200d; പങ്കാളിയായി എന്നാരോപിച്ച്  കര്&#x200d;ണ്ണാടകയില്&#x200d; ജയിലില്&#x200d; പാര്&#x200d;പ്പിക്കുന്നതും ചികിത്സ ഉള്&#x200d;പ്പെടെയുള്ള മനുഷ്യാവകാശങ്ങള്&#x200d;പോലും നിഷേധിക്കുന്നതും രാജ്യത്ത് സംജാതമായ ഇരട്ടനീതിയുടെ ഉത്തമോദാഹരണമാണ്. അസമിലെ വംശീയ കലാപത്തില്&#x200d; കുടിയിറക്കപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളുടെ ദുരിതപൂര്&#x200d;ണ്ണമായ അതിരുകളിലേക്ക് ഇക്കഴിഞ്ഞ വര്&#x200d;ഷം തള്ളിവിട്ടത് നാലു ലക്ഷത്തോളം മുസ്ലിംകളെയാണ്. പൈശാചികമായ ഈ കശാപ്പില്&#x200d; ഭവനരഹിതരായവരെ പുനരധിവസിപ്പിക്കുന്നതിനുമുമ്പ്തന്നെ വീണ്ടും യു.പിയിലെ മുസഫര്&#x200d; നഗറില്&#x200d;നിന്നും മുസ്ലിംകളുടെ കൂട്ട നിലവിളി കേള്&#x200d;ക്കേണ്ടിവന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ കമ്മിറ്റി തലവനായി മോദിയെ തെരെഞ്ഞെടുത്ത ഉടനെ തന്റെ വിശ്വസ്തനും ഗുജറാത്തില്&#x200d; ആഭ്യന്തര സഹമന്ത്രിയുമായിരുന്ന അമിത് ഷായെ രാമക്ഷേത്ര നിര്&#x200d;മ്മാണ പ്രചാരണ ദൗത്യവുമായി യു.പിയിലേക്ക് നിയോഗിക്കുന്നതുമുതല്&#x200d; ആരംഭിക്കുന്നു മുസഫര്&#x200d; നഗര്&#x200d; കലാപത്തിന്റെ ചരടുവലി. <br> വര്&#x200d;ഗീയ ഫാസിസത്തിന്റെ ഭീകരത മുഖവും രാഷ്ട്രീയ മുഖവും മാത്രമാണ് പലപ്പോഴും ചര്&#x200d;ച്ചകളില്&#x200d; അനാവരണം ചെയ്യപ്പെടാറുള്ളത്. വര്&#x200d;ഗീയതയുടെ വിജയ പരാജയങ്ങളെ അളക്കുന്നതും പൊതു തെരെഞ്ഞെടുപ്പ് ഫലവും കലാപങ്ങളുടെ പരപ്പും നോക്കിയാണ്. എന്നാല്&#x200d; സമൂഹത്തിന്റെ പ്രത്യയശാസ്ത്രങ്ങളെയും സംസ്‌കാരത്തെയും കീഴടക്കുന്നിടത്താണ് വര്&#x200d;ഗീയത വിജയിച്ചു കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ പദ്ധതികളുടെയും സാമൂഹ്യ, സാംസ്‌കാരിക പ്രവര്&#x200d;ത്തനങ്ങളുടെയും ബാഹ്യരൂപം നല്&#x200d;കി സമൂഹത്തെ ആകര്&#x200d;ഷിക്കുകയും അവരുടെ സംസ്‌കാരത്തെ ക്രമേണ മാറ്റിയെടുക്കുകയും ചെയ്യുന്ന വര്&#x200d;ഗീയ സംഘടനകള്&#x200d; നഗരങ്ങളിലും നാട്ടിന്&#x200d; പ്രദേശങ്ങളിലും സ്ഥാനംപിടിക്കുന്നു. ആര്&#x200d;.എസ്.എസിന്റെ സമാന്തര വിദ്യഭ്യാസ സംവിധാനം ചെറുപ്പത്തില്&#x200d;തന്നെ വിദ്യാര്&#x200d;ത്ഥികളില്&#x200d; ഹിന്ദു ദേശീയവാദത്തിന്റെയും പരമത വിദ്വേഷത്തിന്റെയും വിഷ വിത്തുകള്&#x200d; വളര്&#x200d;ത്തുന്നതാണ്. മതവിദ്വേഷം വളര്&#x200d;ത്തുന്ന പാഠഭാഗങ്ങള്&#x200d; പുസ്തകങ്ങളില്&#x200d; ഉള്&#x200d;പ്പെടുത്തിയും സര്&#x200d;ക്കാര്&#x200d; സ്‌ക്കൂളുകളില്&#x200d; ഗീതാപാരായണവും ഹൈന്ദവ ആചാരങ്ങളും നിര്&#x200d;ബന്ധമാക്കിയും ഭരണസംവിധാനങ്ങള്&#x200d; ദുരുപയോഗം ചെയ്യപ്പെടുമ്പോള്&#x200d; ഇന്ത്യന്&#x200d; മതേതരത്വം പ്രതിരോധത്തിലാവുന്നു.  <br> മതത്തിന്റെ പേരില്&#x200d; പ്രചരിക്കപ്പെടുന്ന അന്ധവിശ്വാസങ്ങളും ചൂഷണങ്ങളും നിയന്ത്രിക്കാന്&#x200d; സാധിക്കുന്നില്ലെന്നതാണ് മതേതര സംവിധാനത്തിന്റെ മറ്റൊരു പരിമിതി. വിശ്വാസ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും ആനുകൂല്യത്തില്&#x200d; പുരോഹിതന്മാരും ആള്&#x200d;ദൈവങ്ങളും വിശ്വാസ ചൂഷണങ്ങള്&#x200d; നടത്തുന്നത് വര്&#x200d;ധിച്ചുവരികയാണ്. ശാസ്ത്ര ലോകം ഉള്&#x200d;പ്പെടെ സര്&#x200d;ക്കാരിന്റെ ഔദ്യോഗിക പരിപാടികള്&#x200d; പലതിനെയും പലതരം അന്ധവിശ്വാസങ്ങള്&#x200d; ഗ്രസിച്ചിരിക്കുന്നു. ഭൂമിപൂജ, ശത്രുപൂജ തുടങ്ങിയ ഹൈന്ദവ മതാചാരങ്ങള്&#x200d; സര്&#x200d;ക്കാര്&#x200d; വിലാസത്തില്&#x200d; അരങ്ങേറുകയും സര്&#x200d;ക്കാര്&#x200d; ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇത്തരം മതചിഹ്നങ്ങള്&#x200d; പ്രദര്&#x200d;ശിപ്പിക്കുകയും ചെയ്യുന്നു. ഉത്തര്&#x200d;പ്രദേശില്&#x200d; ആള്&#x200d; ദൈവം കണ്ട കിനാവിന്റെ അടിസ്ഥാനത്തില്&#x200d; നിധിഖനനം നടത്തി നാണക്കേടുണ്ടാക്കിയത് ഇന്ത്യന്&#x200d; ഭൗമരേഖാവകുപ്പും പുരാവസ്തു ഗവേഷണ വകുപ്പും ആണെന്നറിയുമ്പോള്&#x200d; അന്തപുരങ്ങളുടെ അന്തരംഗങ്ങളിലെ ജീര്&#x200d;ണ്ണതയുടെ മുഖം വ്യക്തമാകുന്നുവെന്നതിനുപുറമെ മതനിരപേക്ഷ ഭാരതത്തിനു തീരകളങ്കവുമാകുന്നു.        <br> മതസൗഹാര്&#x200d;ദ്ദം കാത്തുസൂക്ഷിക്കുന്നതിലും ബഹുസ്വരതയെ ഉള്&#x200d;ക്കൊള്ളുന്നതിലും ലോകത്തിനുതന്നെ മാതൃകയാണ് കൊച്ചുകേരളമെന്നത് ആശ്വാസത്തിനു വകനല്&#x200d;കുന്നു. രഥയാത്രയും ബാബരി മസ്ജിദ് തകര്&#x200d;ച്ചയും തീര്&#x200d;ത്ത വര്&#x200d;ഗീയ ചേരിതിരിവുകളുടെ അനന്തര ഫലമെന്നോണം അങ്ങിങ്ങായി ഒറ്റപ്പെട്ട സമരാഹ്വാനങ്ങളും  സംഘം ചേരലുകളും രൂപപ്പെടുകയും മാറാട് കലാപത്തിന്റെയും മറ്റും രൂപത്തില്&#x200d; സമൂഹത്തില്&#x200d; വിള്ളലുകള്&#x200d; തീര്&#x200d;ക്കുകയും ചെയ്തെങ്കിലും പ്രബുദ്ധ കേരളം ജാതി, വര്&#x200d;ഗ ചിന്തകള്&#x200d;ക്കതീതമായി ഭീകരതയെ തടഞ്ഞുനിര്&#x200d;ത്തുന്നതില്&#x200d; ഏറെക്കുറെ വിജയിച്ചു. പ്രമുഖ രാഷ്ട്രീയ പാര്&#x200d;ട്ടികളിലെ ഭാരവാഹിത്വവും സ്ഥാനാര്&#x200d;ത്ഥിത്വവും മറ്റു സ്ഥാന മാനങ്ങളുമെല്ലാം മതത്തിന്റെ അടിസ്ഥാനത്തില്&#x200d; വേര്&#x200d;തിരിക്കുകയും വീതംവെക്കുകയും ചെയ്യുന്നതിനാല്&#x200d; പാര്&#x200d;ട്ടികള്&#x200d;ക്കകത്ത് പോലും അര്&#x200d;ഹരായവര്&#x200d; തഴയപ്പെടുകയും വര്&#x200d;ഗീയമായ ചേരിതിരിവുകള്&#x200d;ക്ക് കാരണമാവുകയും ചെയ്യുന്നു. സന്ദര്&#x200d;ഭങ്ങള്&#x200d;ക്കനുസരിച്ച് സമുദായ സംഘടനകളെ പുണരുകയും ആവശ്യം കഴിഞ്ഞാല്&#x200d; പുറംതള്ളുകയും വര്&#x200d;ഗീയതയും തീവ്രവാദവും ആരോപിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ പാര്&#x200d;ട്ടികള്&#x200d; പതിവാക്കിയിരിക്കുന്നു. വോട്ട് ബാങ്ക് ലക്ഷ്യം വെച്ച് നടത്തുന്ന അവസരവാദ രാഷ്ട്രീയം ന്യൂനപക്ഷങ്ങളെ തെരെഞ്ഞെടുപ്പ് കാലത്തെ സമ്മര്&#x200d;ദ്ദ ഗ്രൂപ്പുകള്&#x200d; മാത്രമാക്കി തളച്ചിടുന്നു. എക്കാലത്തും വേറിട്ടു മാത്രം നില്&#x200d;ക്കുന്ന പ്രത്യേക ധാരകളല്ല, അര്&#x200d;ഹമായ അവകാശങ്ങള്&#x200d; നല്&#x200d;കി പൊതുധാരയില്&#x200d; ഒരുമിച്ച് നിര്&#x200d;ത്താനുള്ള ആര്&#x200d;ജ്ജവമാണ് മുഖ്യധാരാ രാഷ്ട്രീയ പാര്&#x200d;ട്ടികളില്&#x200d;നിന്നും ന്യൂനപക്ഷങ്ങള്&#x200d; പ്രതീക്ഷിക്കുന്നത്.<br> കേരള മുസ്ലിം സമൂഹത്തിലെ വിവിധ സംഘടനകളുടെ സജീവ സാന്നിധ്യം മൂലമുണ്ടായ മതപരമായ ഉണര്&#x200d;വ് ആശ്വാസകരമാണെങ്കിലും പിളര്&#x200d;പ്പുകളും പടലപ്പിണക്കങ്ങളും നിമിത്തം ചെറിയ വിഭാഗങ്ങളെങ്കിലും തീവ്രമായ നിലപാടുകള്&#x200d; സ്വീകരിക്കുന്നതും ബഹുസ്വരതയെ ഉള്&#x200d;ക്കൊള്ളാനാവാത്തവിധം സങ്കുചിതമാവുന്നതും കാണാതിരുന്നു കൂട. പൊതുതാല്&#x200d;പര്യ മേഖലകളില്&#x200d; നിന്നു വിട്ടുനില്&#x200d;ക്കുകയും സൗഹൃദ കൂട്ടായ്മകളും മറ്റും മതബോധത്തിന്റെ പേരില്&#x200d; നിരാകരിക്കപ്പെടുകയും ചെയ്യുന്ന തീവ്ര നിലപാട് കൂടുതല്&#x200d; ശിഥിലീകരണത്തിന് വഴിവെക്കും. സന്മാര്&#x200d;ഗവും ദുര്&#x200d;മാര്&#x200d;ഗവും വേര്&#x200d;തിരിഞ്ഞുകഴിഞ്ഞിരിക്കുന്നതിനാല്&#x200d; യാതൊരു ബലാല്&#x200d;ക്കാരത്തിനും മതത്തില്&#x200d; സ്ഥാനമില്ലെന്നാണ് ഇസ്ലാമിന്റെ പക്ഷം. വിശ്വാസം ഒരാളെയും അടിച്ചേല്&#x200d;പിക്കേണ്ടതല്ല, ഉണ്ടാവേണ്ടതാണ്. മതപ്രബോധനമെന്നാല്&#x200d; ദൈവിക സന്ദേശങ്ങള്&#x200d; എത്തിച്ചുകൊടുക്കല്&#x200d; മാത്രമാകുന്നു. ഇഷ്ടമുള്ളവര്&#x200d; വിശ്വസിക്കട്ടെ, ഇഷ്ടമില്ലാത്തവര്&#x200d; അവിശ്വസിക്കട്ടെ. മാനുഷികമായ കൊടുക്കല്&#x200d; വാങ്ങലുകളിലും ഇടപാടുകളിലും അവരുടെ മതമോ വിശ്വാസമോ പരിഗണിക്കേണ്ടതില്ല. ഇസ്ലാമിക രാഷ്ട്ര സംവിധാനത്തില്&#x200d;പോലും അമുസ്ലിം പൗരന്മാര്&#x200d;ക്ക് അവരുടെ വിശ്വാസ സ്വാതന്ത്ര്യം അംഗീകരിക്കുന്നു. എന്നാല്&#x200d; മത സൗഹാര്&#x200d;ദ്ദത്തിന്റെ പേരില്&#x200d; അന്യമത ആചാരങ്ങളും അടയാളങ്ങളും സ്വാംശീകരിക്കുന്നതിനെയോ ആചാരമിശ്രണത്തെയോ ഇസ്ലാം അംഗീകരിക്കുന്നില്ല. ആദര്&#x200d;ശത്തില്&#x200d; കണിശത പാലിച്ചു കൊണ്ടുതന്നെ ആവശ്യമായ കാര്യങ്ങളില്&#x200d; ആത്മാര്&#x200d;ത്ഥമായി സഹകരിക്കുന്ന മനുഷ്യസൗഹാര്&#x200d;ദ്ദമാണ് യഥാര്&#x200d;ത്ഥത്തില്&#x200d; മതസൗഹാര്&#x200d;ദ്ദം കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. <br> (മുസ്‌ലിം ലീഗ്‌സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്&#x200d;)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/article-about-challenges-of-secular-india.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോണ്&#x200d;ഗ്രസില്ലാത്ത മതേതര സഖ്യമോ?</title>
		<link>https://www.chandrikadaily.com/editorial-about-a-secular-alliance-without-a-congress-party-possible.html</link>
					<comments>https://www.chandrikadaily.com/editorial-about-a-secular-alliance-without-a-congress-party-possible.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 15 Feb 2018 17:22:17 +0000</pubDate>
				<category><![CDATA[Views]]></category>
		<category><![CDATA[BJP]]></category>
		<category><![CDATA[congress]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[CPM]]></category>
		<category><![CDATA[India]]></category>
		<category><![CDATA[secularism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=70160</guid>

					<description><![CDATA[വര്&#x200d;ഗീയ ശക്തികള്&#x200d;ക്കെതിരെ രാജ്യത്ത് വിശാല മതേതര സഖ്യത്തിന് സി.പി.എം തയാറാക്കിയ കരട്‌രേഖക്ക് കാമ്പുകെട്ട കൊട്ടത്തേങ്ങയുടെ നിലവാരം മാത്രമാണ് മതേതര ഇന്ത്യ കണക്കാക്കുന്നത്. പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; അവതരിപ്പിക്കുന്നതിനു വേണ്ടി കോണ്&#x200d;ഗ്രസില്ലാത്ത മതേതര കൂട്ടായ്മക്ക് കളമൊരുക്കുന്നവര്&#x200d; ജന്മംതൊട്ട് ഇന്നുവരെ കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടികള്&#x200d; രാജ്യത്ത് പിന്&#x200d;പറ്റിയ &#8216;സ്ട്രാറ്റജിക്കല്&#x200d; ബ്ലണ്ടര്&#x200d;&#8217; കൈവിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. വര്&#x200d;ഗീയ ശക്തികളെ പരാജയപ്പെടുത്താന്&#x200d; കോണ്&#x200d;ഗ്രസ് ഒഴികെയുള്ള മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കാന്&#x200d; നിര്&#x200d;ദേശിക്കുന്ന സി.പി.എമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം ശുദ്ധ വങ്കത്തമാണെന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠമറിയുന്നവര്&#x200d;ക്ക് ബോധ്യമാണ്. കോണ്&#x200d;ഗ്രസിനെ ആജന്മ ശത്രുവായി [&#8230;]]]></description>
										<content:encoded><![CDATA[<p>വര്&#x200d;ഗീയ ശക്തികള്&#x200d;ക്കെതിരെ രാജ്യത്ത് വിശാല മതേതര സഖ്യത്തിന് സി.പി.എം തയാറാക്കിയ കരട്‌രേഖക്ക് കാമ്പുകെട്ട കൊട്ടത്തേങ്ങയുടെ നിലവാരം മാത്രമാണ് മതേതര ഇന്ത്യ കണക്കാക്കുന്നത്. പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; അവതരിപ്പിക്കുന്നതിനു വേണ്ടി കോണ്&#x200d;ഗ്രസില്ലാത്ത മതേതര കൂട്ടായ്മക്ക് കളമൊരുക്കുന്നവര്&#x200d; ജന്മംതൊട്ട് ഇന്നുവരെ കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടികള്&#x200d; രാജ്യത്ത് പിന്&#x200d;പറ്റിയ &#8216;സ്ട്രാറ്റജിക്കല്&#x200d; ബ്ലണ്ടര്&#x200d;&#8217; കൈവിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്.</p>
<p>വര്&#x200d;ഗീയ ശക്തികളെ പരാജയപ്പെടുത്താന്&#x200d; കോണ്&#x200d;ഗ്രസ് ഒഴികെയുള്ള മതേതര കക്ഷികളുമായി സഖ്യമുണ്ടാക്കാന്&#x200d; നിര്&#x200d;ദേശിക്കുന്ന സി.പി.എമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം ശുദ്ധ വങ്കത്തമാണെന്ന് രാഷ്ട്രീയത്തിന്റെ ബാലപാഠമറിയുന്നവര്&#x200d;ക്ക് ബോധ്യമാണ്. കോണ്&#x200d;ഗ്രസിനെ ആജന്മ ശത്രുവായി കണ്ടിരുന്നവരുടെ കൂട്ടത്തിലെ ശക്തരായ ബംഗാള്&#x200d; ഘടകം പോലും ഇക്കാര്യത്തില്&#x200d; കേന്ദ്ര നേതൃത്വത്തോട് പരസ്യ പോരാട്ടത്തിലേര്&#x200d;പ്പെട്ട സാഹചര്യത്തില്&#x200d; പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; കരട് രേഖയുടെ മേലുള്ള ചര്&#x200d;ച്ചയില്&#x200d; തീ പാറുമെന്നുറപ്പ്.</p>
<p>ഫാസിസം രൗദ്രഭാവം പൂണ്ടു നില്&#x200d;ക്കുന്ന സാഹചര്യത്തില്&#x200d; ജനാധിപത്യ പ്രതിരോധത്തിന്റെ കോട്ടകെട്ടാന്&#x200d; കോണ്&#x200d;ഗ്രസിനല്ലാതെ മറ്റാര്&#x200d;ക്കു കഴിയും? രണ്ടര സംസ്ഥാനത്തിനപ്പുറം തൊട്ടുകൂട്ടാന്&#x200d; പോലുമില്ലാത്ത സി.പി.എമ്മിനു മാത്രം രാജ്യത്താകമാനം വിശാല മതേതര സഖ്യം രൂപപ്പെടുത്താന്&#x200d; കഴിയുമെന്നത് വ്യാമോഹവും വിരോധാഭാസവുമാണ്. സി.പി.എമ്മിന്റെ ഈ തലതിരിഞ്ഞ രാഷ്ട്രീയ നയമാണ് രാജ്യത്ത് വര്&#x200d;ഗീയ ഫാസിസ്റ്റുകള്&#x200d;ക്ക് പാര്&#x200d;ലമെന്റിന്റെ പടി കടന്നുവരാനുള്ള ചുവപ്പു പരവതാനിയായതെന്ന സത്യം ഇനിയും തിരിച്ചറിയാതെ പോകുന്നതില്&#x200d; വേദനയുണ്ട്.</p>
<p>രാജ്യത്തെ വെട്ടിമുറിക്കാനൊരുമ്പെട്ടവരുടെ കയ്യില്&#x200d; വടിയും വാളും വച്ചുനീട്ടിയതിന്റെ തിക്തഫലമാണ് മതേതര ഇന്ത്യ ഇന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്ര കമ്മിറ്റിയില്&#x200d; കോണ്&#x200d;ഗ്രസുമായുള്ള സഖ്യ ചര്&#x200d;ച്ച കൊടുമ്പിരികൊണ്ടപ്പോള്&#x200d; സി.പി.എമ്മിനു വൈകിയെങ്കിലും വിവേകമുദിച്ചുവെന്നാണ് ജനം വിചാരിച്ചത്. എന്നാല്&#x200d; സംഘ്പരിവാറിന് വേരുറപ്പിക്കാന്&#x200d; കമ്മ്യൂണിസത്തില്&#x200d; താത്വികമായി തന്നെ അന്തര്&#x200d;ധാര സജീവമാണെന്ന അനുഭവത്തെ അന്വര്&#x200d;ത്ഥമാക്കുകയാണ് കരട് രേഖ.</p>
<p>കോണ്&#x200d;ഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പിയാണ്. അത് കോണ്&#x200d;ഗ്രസിന്റെ പ്രഖ്യാപിത നിലപാടായി ബി.ജെ.പി പോലും തിരിച്ചറിഞ്ഞ യാഥാര്&#x200d;ത്ഥ്യമാണ്. എന്നാല്&#x200d; സി.പി.എമ്മിന് &#8216;മുഖ്യശത്രു&#8217;വിന്റെ കാര്യത്തില്&#x200d; ഇപ്പോഴും മനസ് തുറക്കാന്&#x200d; കഴിഞ്ഞിട്ടില്ല. ബി.ജെ.പിയെ പോലെ തന്നെ കോണ്&#x200d;ഗ്രസിനെയും പ്രധാന ശത്രുവായാണ് സി.പി.എം നോക്കിക്കാണുന്നത്. ബി.ജെ.പിയും കോണ്&#x200d;ഗ്രസും നേര്&#x200d;ക്കുനേര്&#x200d; പോരാടുന്നിടത്തും ബി.ജെ.പിയെ തോല്&#x200d;പിക്കാന്&#x200d; കോണ്&#x200d;ഗ്രസിന് വോട്ടു ചെയ്യാതിരിക്കുന്ന &#8216;വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദ&#8217;മാണ് സി.പി.എമ്മിന്റേത്.</p>
<p>അന്ധമായ കോണ്&#x200d;ഗ്രസ് വിരോധം വച്ചുപുലര്&#x200d;ത്തി രാജ്യത്ത് പിടിച്ചുനില്&#x200d;ക്കാനാവില്ല എന്ന തിരിച്ചറിവുള്ള പകുതിയോളം പേരെ പരിണമിപ്പിക്കാന്&#x200d; മാത്രമെ ഉത്ഭവകാലം തൊട്ട് ഇന്ന് വരെ സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് കഴിഞ്ഞുള്ളൂ. അതിനാല്&#x200d; ഇനിയും മുക്കാല്&#x200d; നൂറ്റാണ്ട് പിന്നിടേണ്ടി വരും സി.പി.എമ്മിന് പൂര്&#x200d;ണാര്&#x200d;ത്ഥത്തില്&#x200d; കോണ്&#x200d;ഗ്രസിനെ ഉള്&#x200d;ക്കൊള്ളാന്&#x200d;. അപ്പോഴേക്കും ജനാധിപത്യത്തേയും ഭരണഘടനയേയും നോക്കുകുത്തിയാക്കി ഫാസിസം അതിന്റെ മൂര്&#x200d;ത്തീഭാവം പൂണ്ടിരിക്കും.</p>
<p>കോണ്&#x200d;ഗ്രസുമായി നേരിട്ടുള്ള സഖ്യമോ ധാരണയോ പാടില്ലെന്നും വര്&#x200d;ഗീയതയെ ചെറുത്തു തോല്&#x200d;പിക്കുന്നതില്&#x200d; കോണ്&#x200d;ഗ്രസ് പരാജയമാണെന്നുമുള്ള കരട് രേഖയിലെ കണ്ടെത്തലും നിര്&#x200d;ദേശവുമെല്ലാം ഫാസിസ്റ്റുകള്&#x200d;ക്ക് വേണ്ടുവോളം വെള്ളവും വളവുമാവുകയും ചെയ്യും. ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിന് കോണ്&#x200d;ഗ്രസുമായി ധാരണ വേണമെന്ന സീതാറാം യെച്ചൂരിയുടെ കരട് രേഖ കേന്ദ്ര കമ്മിറ്റിയില്&#x200d; വോട്ടിനിട്ട് തള്ളിയതില്&#x200d; തന്നെ വരാനിരിക്കുന്ന നിലപാടിലേക്കുള്ള കൃത്യമായ സൂചനയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാര്&#x200d;ട്ടി കോണ്&#x200d;ഗ്രസില്&#x200d; അവതരിപ്പിക്കേണ്ട കരട് രേഖ ഇവ്വിധം വന്നതില്&#x200d; അത്ഭുതപ്പെടാനൊന്നുമില്ല.</p>
<p>വര്&#x200d;ഗീയ ഫാസിസ്റ്റ് ശക്തികള്&#x200d;ക്കെതിരെ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒരുമിച്ചു നില്&#x200d;ക്കേണ്ട കാലത്താണ് സി.പി.എം ചരിത്രപരമായ മണ്ടത്തരം ആവര്&#x200d;ത്തിക്കുന്നത്. ഇത്തരം തീരുമാനം ബി.ജെ.പിക്കും സംഘ്പരിവാറിനും ആശ്വാസം നല്&#x200d;കുമെങ്കിലും മതേതര ചേരിയില്&#x200d; നിരാശ പടര്&#x200d;ത്തുമെന്ന കാര്യം സി.പി.എം മനസിലാക്കാതെ പോയി. ഫാസിസം ഇന്ത്യയില്&#x200d; കടന്നുവന്നോ എന്ന് ശങ്കിച്ചുനില്&#x200d;ക്കുന്ന കാരാട്ട് സഖാവ് നേതൃ നിരയിലുള്ള കാലത്തോളം ഇതിലപ്പുറം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. കോണ്&#x200d;ഗ്രസിനെ മുഖ്യ ശത്രുവായി കാണണമെന്ന നിലപാടാണ് കാരാട്ട് പക്ഷത്തിനുള്ളത്. ഇത് പ്രബലമായി നിലകൊള്ളുന്നതാണ് സി.പി.എം നാള്&#x200d;ക്കുനാള്&#x200d; മെലിഞ്ഞുണങ്ങി ഇല്ലാതാകുന്നതിന്റെ മൂലകാരണം.</p>
<p>കോണ്&#x200d;ഗ്രസിനെയും ബി.ജെ.പിയെയും മുഖ്യശത്രുക്കളായി കാണണമെന്ന പക്ഷക്കാര്&#x200d; സീതാറാം യെച്ചൂരിയോടൊപ്പം വകതിരിവിലെത്തുന്നതിന്റെ സൂചനയാണ് കഴിഞ്ഞ പാളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റി യോഗത്തിലും കണ്ടത്. മുഖ്യശത്രു രണ്ടെണ്ണം പാടില്ലെന്ന പക്ഷക്കാരും യെച്ചൂരിയോടൊപ്പം ചേരുന്നതിന്റെ അപകടം മണത്തറിഞ്ഞാണ് പ്രകാശ് കാരാട്ട് സി.പി.എമ്മിന്റെ സ്റ്റിയറിങ് ഏറ്റെടുത്തത്. അതോടു കൂടിയാണ് പൂര്&#x200d;വകാല നയത്തില്&#x200d; ഉറച്ചുനില്&#x200d;ക്കാന്&#x200d; പാര്&#x200d;ട്ടി വീണ്ടും നിര്&#x200d;ബന്ധിതമായിരിക്കുന്നത്. എന്നാല്&#x200d; കോണ്&#x200d;ഗ്രസും സി. പി.എമ്മും മറ്റെല്ലാ മതേതര പ്രസ്ഥാനങ്ങളും ഒരുമിച്ചു നില്&#x200d;ക്കുമ്പോഴുള്ള ശക്തിയെ വില കുറച്ചുകാണുന്നത് ആപത്കരമായ പ്രവണതയാണെന്നത് തിരിച്ചറിയേണ്ടിയിരുന്നു സി. പി.എം. വിനാശകാലേ വിപരീത ബുദ്ധി എന്നാണല്ലൊ. അങ്ങനെ ചിന്തിച്ചാല്&#x200d; കമ്മ്യൂണിസ്റ്റ് പാര്&#x200d;ട്ടി അതല്ലാതാകുമെന്നതാണ് സി.പി.എമ്മിന്റെ ആന്തരിക അര്&#x200d;ത്ഥം. ഹിന്ദുത്വ ശക്തികളെ തോല്&#x200d;പിക്കാന്&#x200d; കോണ്&#x200d;ഗ്രസ് ഒഴികെ ഏതു മതേതര ശക്തികളോടും കൂട്ടുചേരാമെന്ന കാഴ്ചപ്പാടിലെ അല്&#x200d;പ്പത്തം ഇതില്&#x200d; നിന്നുടലെടുത്തതാണ്.</p>
<p>പാര്&#x200d;ട്ടിയുടെ രാഷ്ട്രീയ ലൈനിനുള്ളില്&#x200d; നിന്നു തന്നെ ബി.ജെ.പി വിരുദ്ധ വോട്ടുകള്&#x200d; പരമാവധി സ്വന്തമാക്കാമെന്ന് വീമ്പു പറയുന്ന സി.പി.എമ്മിന് ആകെക്കൂടി കെക്കുമ്പിളിലൊതുങ്ങുന്ന വോട്ടുകള്&#x200d; മാത്രമാണ് കേരളവും ത്രിപുരയും ഒഴികെയുള്ള സംസ്ഥാനങ്ങളില്&#x200d; നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളില്&#x200d; ബി.ജെ.പിയുമായുള്ള രഹസ്യബാന്ധവത്തിന്റെ ഗുണം സി.പി.എം അനുഭവിക്കുകയും ചെയ്യുന്നു. ഇതിന്റെയെല്ലാം ഉപകാരസ്മരണ നിലനില്&#x200d;ക്കുന്ന കാലത്തോളം കോണ്&#x200d;ഗ്രസില്ലാതെയുള്ള വിശാല മതേതര സഖ്യം സി.പി.എം സ്വപ്‌നം കണ്ടുകൊണ്ടേയിരിക്കും. മലര്&#x200d;പ്പൊടിക്കാരന്റെ ദിവാസ്വപ്‌നം പോലെ. രാജ്യം കത്തിച്ചാമ്പലാവുമ്പോഴും അവര്&#x200d; ആ കിനാവിന്റെ കാഴ്ചരതിയില്&#x200d; കണ്ണുംപൂട്ടിക്കിടക്കും; കാലമെത്ര കഴിഞ്ഞാലും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-about-a-secular-alliance-without-a-congress-party-possible.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഡിസംബര്&#x200d; 6,  യു.ഡി.എഫ് മതേതരത്വ സംരക്ഷണ ദിനം</title>
		<link>https://www.chandrikadaily.com/decemer-6-udf.html</link>
					<comments>https://www.chandrikadaily.com/decemer-6-udf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 03 Dec 2017 09:18:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bABARI]]></category>
		<category><![CDATA[Dedember 6]]></category>
		<category><![CDATA[secularism]]></category>
		<category><![CDATA[udf]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=57595</guid>

					<description><![CDATA[&#160; ബാബറി മസ്ജിദ് തകര്&#x200d;ത്ത ഡിസംബര്&#x200d; 6 യു ഡി എഫി ന്റെ ആഭിമുഖ്യത്തില്&#x200d; സംസ്ഥാനത്ത് മതേതരത്വ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് യു.ഡി.എഫ് കണ്&#x200d;വീനര്&#x200d; പി.പിതങ്കച്ചന്&#x200d; അറിയിച്ചു. ജില്ലാ തലങ്ങളില്&#x200d; യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്&#x200d; പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ബാബറി മസ്ജിദ് തകര്&#x200d;ത്ത ഡിസംബര്&#x200d; 6 യു ഡി എഫി ന്റെ ആഭിമുഖ്യത്തില്&#x200d; സംസ്ഥാനത്ത് മതേതരത്വ സംരക്ഷണ ദിനമായി ആചരിക്കുമെന്ന് യു.ഡി.എഫ് കണ്&#x200d;വീനര്&#x200d; പി.പിതങ്കച്ചന്&#x200d; അറിയിച്ചു. ജില്ലാ തലങ്ങളില്&#x200d; യു.ഡി.എഫിന്റെ ആഭിമുഖ്യത്തില്&#x200d; പ്രത്യേക പരിപാടി സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/decemer-6-udf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭീതിതമാകുന്ന സി.പി.എമ്മിന്റെ മതേതര പൊയ്മുഖം</title>
		<link>https://www.chandrikadaily.com/editorial-67.html</link>
					<comments>https://www.chandrikadaily.com/editorial-67.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 29 Nov 2017 17:44:43 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[cpim]]></category>
		<category><![CDATA[editorial]]></category>
		<category><![CDATA[secularism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=56930</guid>

					<description><![CDATA[മൂന്നുവര്&#x200d;ഷം മുമ്പ് ഇസ്‌ലാംമമതം സ്വീകരിച്ച കോട്ടയം വൈക്കം സ്വദേശിനി ഹാദിയയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് യുവതിക്ക് അനുഭവിക്കേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനത്തിന്റെ പുറത്തുവന്ന വിവരങ്ങള്&#x200d; ചൂണ്ടിക്കാട്ടുന്നത് സി.പി.എമ്മിന്റെ കപടമായ മതേതരമുഖത്തെയാണ്. അത് പിച്ചിച്ചീന്തിയതാകട്ടെ മറ്റാരുമല്ല, ഇടതുപക്ഷ സര്&#x200d;ക്കാരിന്റെ പൊലീസിന്റെ കീഴില്&#x200d; ആറു മാസത്തിലധികം കഴിയേണ്ടിവന്ന ഇരുപത്തഞ്ചുകാരിയായ ഹോമിയോവിദ്യാര്&#x200d;ത്ഥി ഹാദിയ തന്നെയാണ്. പഠനം തുടരാനായി തിങ്കളാഴ്ച സുപ്രീംകോടതി സേലത്തേക്ക് പറഞ്ഞയച്ച ഹാദിയയുടെ അഭിമുഖം ഒരു സ്വകാര്യചാനലാണ് പുറത്തുവിട്ടത്. അതില്&#x200d; ഹാദിയ പറയുന്നതിങ്ങനെ: താന്&#x200d; പിതാവിന്റെ സംരക്ഷണയില്&#x200d; (ഹൈക്കോടതി നിര്&#x200d;ദേശപ്രകാരം) കഴിഞ്ഞസമയത്ത് [&#8230;]]]></description>
										<content:encoded><![CDATA[<p>മൂന്നുവര്&#x200d;ഷം മുമ്പ് ഇസ്‌ലാംമമതം സ്വീകരിച്ച കോട്ടയം വൈക്കം സ്വദേശിനി ഹാദിയയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് യുവതിക്ക് അനുഭവിക്കേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനത്തിന്റെ പുറത്തുവന്ന വിവരങ്ങള്&#x200d; ചൂണ്ടിക്കാട്ടുന്നത് സി.പി.എമ്മിന്റെ കപടമായ മതേതരമുഖത്തെയാണ്. അത് പിച്ചിച്ചീന്തിയതാകട്ടെ മറ്റാരുമല്ല, ഇടതുപക്ഷ സര്&#x200d;ക്കാരിന്റെ പൊലീസിന്റെ കീഴില്&#x200d; ആറു മാസത്തിലധികം കഴിയേണ്ടിവന്ന ഇരുപത്തഞ്ചുകാരിയായ ഹോമിയോവിദ്യാര്&#x200d;ത്ഥി ഹാദിയ തന്നെയാണ്.<br />
പഠനം തുടരാനായി തിങ്കളാഴ്ച സുപ്രീംകോടതി സേലത്തേക്ക് പറഞ്ഞയച്ച ഹാദിയയുടെ അഭിമുഖം ഒരു സ്വകാര്യചാനലാണ് പുറത്തുവിട്ടത്. അതില്&#x200d; ഹാദിയ പറയുന്നതിങ്ങനെ: താന്&#x200d; പിതാവിന്റെ സംരക്ഷണയില്&#x200d; (ഹൈക്കോടതി നിര്&#x200d;ദേശപ്രകാരം) കഴിഞ്ഞസമയത്ത് തന്നെ കാണാന്&#x200d; കൗണ്&#x200d;സലിങ് എന്ന പേരില്&#x200d; ചിലര്&#x200d; വന്നിരുന്നു. പൂര്&#x200d;ണമായും ഇസ്‌ലാമിക വിശ്വാസിയായ തന്നോട് അവര്&#x200d; സനാതന മതത്തിലേക്ക് തിരിച്ചുവരാന്&#x200d; ആവശ്യപ്പെട്ടു. ഒരു ഘട്ടത്തില്&#x200d; തന്നോട് സ്വന്തം മതത്തിലേക്ക് തിരിച്ചുവന്നുവെന്ന് കാട്ടി വാര്&#x200d;ത്താസമ്മേളനം നടത്താനും ചിലര്&#x200d; ആവശ്യപ്പെട്ടു. ഏറെ മാനസിക പ്രയാസമാണ് ഇതുമൂലം അനുഭവിച്ചത്. ആരോപണവിധേയമായ തൃപ്പൂണിത്തുറയിലെ ശിവശക്തിയോഗ കേന്ദ്രത്തിലെ ആളുകളാണ് തന്നെ കാണാന്&#x200d; വന്നതെന്നും ഹാദിയ വെളിപ്പെടുത്തിയിട്ടുണ്ട്. അപ്പോള്&#x200d; ഒരു കാര്യം ഇതിലൂടെ വ്യക്തമാകുകയാണ്. പിതാവിന്റെ സംരക്ഷണയില്&#x200d; കോടതി വിട്ടയച്ച യുവതിയെ ചില സങ്കുചിത താല്&#x200d;പര്യക്കാര്&#x200d;ക്ക് വേണ്ടി വിട്ടുകൊടുത്തത് കേരളത്തിലെ ഭരണകൂടമാണ് എന്നതാണത്. വനിതാപൊലീസടക്കം കേരളപൊലീസിലെ നാലു പേരാണ് ഹാദിയയുടെ മുറിക്കകത്തും വീടിനു പുറത്തുമായി കാവല്&#x200d; നിന്നിരുന്നത്. ഈ സമയത്ത് എന്തുകൊണ്ട് മാതാപിതാക്കളല്ലാത്ത ചിലര്&#x200d;ക്ക് ഹാദിയയെ കാണാന്&#x200d; പൊലീസ് അവസരം നല്&#x200d;കിയെന്ന ചോദ്യം മുമ്പേ ഉയര്&#x200d;ന്നതാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്&#x200d; പോലും ഹാദിയയെ കണ്ട് സമാശ്വസിപ്പിക്കാനും മൊഴിയെടുക്കാനും തയ്യാറാകാതിരുന്നപ്പോള്&#x200d; ഹിന്ദുത്വവാദിയായ രാഹുല്&#x200d; ഈശ്വറിനെപോലുള്ളവര്&#x200d;ക്ക് യഥേഷ്ടം അവളുടെ മുറിയില്&#x200d;വരെ കടന്നുചെന്ന് സംവദിക്കാനും തിരികെ മതംമാറാന്&#x200d; നിര്&#x200d;ബന്ധിക്കാനും കഴിഞ്ഞു?<br />
തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തെക്കുറിച്ച് അവിടുത്തെ സി.പി.എം നിയമസഭാപ്രതിനിധിക്ക് തന്നെ ഏറെ അറിവുള്ളതാണ്. ഈ കേന്ദ്രത്തില്&#x200d; നിന്ന് നിരവധി മുസ്‌ലിം കുട്ടികളെ തിരികെ ഹിന്ദുമതത്തിലേക്ക് &#8216;ഘര്&#x200d;വാപസി&#8217; നടത്തിക്കാന്&#x200d; മര്&#x200d;ദനോപാധികളോടെ ശ്രമമുണ്ടായതായി അവിടെനിന്ന് രക്ഷപ്പെട്ട പെണ്&#x200d;കുട്ടികള്&#x200d; കോടതിയിലടക്കം മൊഴി നല്&#x200d;കിയിട്ടുണ്ട്. എന്നിട്ടും കേന്ദ്രം പൂട്ടുന്നതിനോ പ്രതികള്&#x200d;ക്കെതിരെ നടപടിയെടുക്കുന്നതിനോ തുനിയാതിരുന്ന സി.പി.എമ്മും ഇടതുപക്ഷസര്&#x200d;ക്കാരും ഹാദിയയുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റത്തെ തടയിടാന്&#x200d; ശ്രമിച്ചുവെന്നത് ചില്ലറ കാര്യമല്ല. ഇതിന് ഇതുവരെയും മറുപടി പറയാന്&#x200d; സി.പി.എമ്മോ പൊലീസോ തയ്യാറായിട്ടുമില്ല.<br />
ഇതുമാത്രമല്ല, സി.പി.എമ്മിന്റെ മേതതര പൊയ്മുഖം പിച്ചിക്കീറുന്ന നിരവധി സംഭവ പരമ്പരകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലാകെ നടന്നുകൊണ്ടിരിക്കുന്നത്. നേതാക്കള്&#x200d; മതേതരത്വം പുരപ്പുറത്തുകയറി പ്രസംഗിക്കുമ്പോള്&#x200d; തന്നെയാണ് അണികളും പാര്&#x200d;ട്ടി ഘടക ഭാരവാഹികളും സംഘ്പരിവാറിനെ വെല്ലുന്ന രീതിയിലുള്ള ഹിന്ദുത്വ അജണ്ടകളുമായി നാട്ടില്&#x200d; ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. പാര്&#x200d;ട്ടിക്ക് നിര്&#x200d;ണായക അംഗങ്ങളുള്ള പാലക്കാട് നഗരസഭയില്&#x200d; കോണ്&#x200d;ഗ്രസിനെ പിന്തുണച്ചാല്&#x200d; ബി.ജെ.പിക്ക് കേരളത്തിലെ ഏക നഗരസഭാഭരണം അപ്രാപ്യമാകുമെന്ന് വ്യക്തമായിട്ടും അതിന് തയ്യാറാകാത്തവര്&#x200d; മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തില്&#x200d; മുസ്‌ലിംലീഗ് ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ ഹീനനീക്കം ഇതിനകം സി.പി.എമ്മിന്റെ മതേതര മുഖത്തിനേറ്റ മറ്റൊരു അടിയാണ്. ബി.ജെ.പിയെ അകറ്റിനിര്&#x200d;ത്താന്&#x200d; കോണ്&#x200d;ഗ്രസ് അസ്പര്&#x200d;ശ്യമാകുമ്പോള്&#x200d; മുസ്‌ലിംലീഗിനെതിരെ കോണ്&#x200d;ഗ്രസ് പ്രിയതരമാകുന്നതാണ് കരുവാരക്കുണ്ടിന്റെ വര്&#x200d;ത്തമാനം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്&#x200d; കൊണ്ടോട്ടി നഗരസഭയുള്&#x200d;പ്പെടെ പലയിടത്തും മുസ്‌ലിംലീഗിനെ തറപറ്റിക്കാന്&#x200d; സി.പി.എം നടത്തിയ രാഷ്ട്രീയനയം മറന്നുള്ള തറവേലകള്&#x200d; മുസ്‌ലിംലീഗണികളും നാട്ടുകാരും ഇനിയും മറന്നിട്ടില്ല. മതേതര ശക്തികളെ ചെറുതായൊന്ന് താങ്ങിക്കൊടുത്താല്&#x200d; പൊട്ടിവീഴുന്ന അത്യുന്നത മതേതരമരമാണ് സി.പി.എമ്മിന്റേതെന്ന് ഇവിടങ്ങളിലൊക്കെ തെളിയിച്ചുകഴിഞ്ഞതാണ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്&#x200d; കോണ്&#x200d;ഗ്രസ് എന്ന രാജ്യത്തെ ഏറ്റവും വലിയ മതേതര കക്ഷിയുമായി ഒരു നിലക്കും കൂട്ടുകൂടില്ലെന്ന് ആവര്&#x200d;ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന സി.പി.എം നേതാക്കളുടേതാണ് ഇക്കാണുന്ന യഥാര്&#x200d;ഥ മതേതര പൊയ്മുഖം.<br />
ഈ ദിശയിലെ മറ്റൊരു സംഭവമാണ് പാലക്കാട് കണ്ണാടിയിലെ സി.പി.എമ്മിന്റെ തീവ്ര വര്&#x200d;ഗീയമുഖം. വര്&#x200d;ഷങ്ങളായി അര ഡസനോളം കുടുംബങ്ങളുടെ വീടുകള്&#x200d;ക്കുമുകളില്&#x200d; കിഴുക്കാംതൂക്കായി ആടിനിന്ന ആല്&#x200d;മരത്തെ സംരക്ഷിച്ചുനിര്&#x200d;ത്തുന്നതിന് സി.പി.എം പ്രാദേശിക നേതൃത്വം കാണിച്ച തറക്കളി ജില്ലാനേതൃത്വം ഇടപെട്ട് മൂടിവെക്കാന്&#x200d; ശ്രമിക്കുകയാണ്. പരാതിപ്രകാരം ആര്&#x200d;.ഡി.ഒ ഉത്തരവിട്ടിട്ട് പോലും മുറിച്ചുമാറ്റാതിരുന്ന ആല്&#x200d;മരത്തിന്റെ അപകടകരമായ ശിഖരങ്ങളിലൊന്ന് വീണ് കഴിഞ്ഞയാഴ്ച ഒരുമുസ്‌ലിം കുടുംബിനി മരണമടഞ്ഞപ്പോഴാണ് സി.പി.എം മുന്&#x200d; ബ്ലോക്ക് പഞ്ചായത്തംഗമാണ് ആല്&#x200d;ത്തറ സംരക്ഷണ സമിതിയുടെ ഭാരവാഹിയായിരുന്നുവെന്നത് വ്യക്തമാകുന്നത്. സമീപത്തെ കുടുംബങ്ങളോടുള്ള രാഷ്ട്രീയവൈരം തീര്&#x200d;ക്കാന്&#x200d; ബി.ജെ.പി രീതിയിലുള്ള അതിവര്&#x200d;ഗീയതയാണ് സി.പി.എം നേതാക്കള്&#x200d; ഇവിടെ കാണിച്ചത്. ഹാദിയയുടെ കേസില്&#x200d; ബി.ജെ.പി സര്&#x200d;ക്കാരിന്റെ താളത്തിന് തുള്ളിയ എന്&#x200d;.ഐ. എയുടെ രേഖകള്&#x200d; പരിശോധിച്ച് തീരുമാനമെടുക്കണമെന്ന കേരള സര്&#x200d;ക്കാര്&#x200d; അഭിഭാഷകന്റെ വാദവും ഇതോടൊപ്പം കൂട്ടിവായിക്കണം. ഇസ്‌ലാമിലേക്ക് മാറിയ മലപ്പുറം കൊടിഞ്ഞി ഫൈസലിന്റെയും കാസര്&#x200d;കോട്ടെ റിയാസ് മൗലവിയുടെയും വധവും പറവൂരില്&#x200d; ഇസ്‌ലാംമത പ്രബോധനം നടത്തിയവരെ തുറുങ്കിലടച്ചതുമെല്ലാം സി.പി.എം ഭരിക്കുന്ന മതനിരപേക്ഷ കേരളത്തിലായിരുന്നുവെന്നത് ഇവിടുത്തെ മതേതര വിശ്വാസികളും മതന്യൂനപക്ഷങ്ങളും ആ പാര്&#x200d;ട്ടിയെപോലെ സൗകര്യപൂര്&#x200d;വം മറക്കണം! ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് നാടുമുഴുവന്&#x200d; അലമുറയിടുമ്പോള്&#x200d; മൗനംപാലിച്ച ഇടതുകക്ഷികളുടെയും പോഷകസംഘടനകളുടെയും ഉള്ളിലിരിപ്പ് അപ്പോഴാണ് വൈകിയെങ്കിലും അവളിലൂടെതന്നെ പുറത്തുവരുന്നത്. കേരളത്തിലെ യു.ഡി.എഫിന്റെ മതേതര ശക്തിദുര്&#x200d;ഗത്തെ തടയാന്&#x200d; ബി.ജെ.പി മതി എന്ന ഗൂഢരാഷ്ട്രീയനയമാണ് ഇതിലൂടെ വെളിച്ചത്തായിരിക്കുന്നത്. നാലു വോട്ടിനുവേണ്ടി മുസ്‌ലിംകളാദി മതന്യൂനപക്ഷങ്ങളെ പാട്ടിലാക്കുന്ന മതേതര നയത്തെത്തെക്കുറിച്ച് ഇനിയൊരക്ഷരം ഉരിയാടാനുള്ള ത്രാണി സി.പി.എമ്മിനില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-67.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മതേതരത്വം മത നിരാസമല്ല മത സഹിഷ്ണുതയാണ്</title>
		<link>https://www.chandrikadaily.com/%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%ae%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b8%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae.html</link>
					<comments>https://www.chandrikadaily.com/%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%ae%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b8%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 19 Oct 2017 17:01:19 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[secularism]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48714</guid>

					<description><![CDATA[&#160; ഇ സ്വാദിഖലി മത സ്വാതന്ത്ര്യം കൈകാര്യം ചെയ്യുന്ന ആര്‍ട്ടിക്ക്ള്‍ 25 മത രാഷ്ട്രീയം സംബന്ധിച്ച ശ്രദ്ധേയമായ വകുപ്പാണ്. സമൂഹത്തെ നിയന്ത്രിക്കുന്ന ഈ രണ്ട് ശക്തികള്‍ക്കിടയിലെ പാരസ്പര്യത്തെക്കുറിച്ചുള്ള ഭരണഘടനയുടെ സമീപനത്തിന്റെ ശരിയായ ഗുണനിരൂപണത്തിലുള്ള മുഖ്യ വകുപ്പാണിത്. 25 (1) പൊതുക്രമം, സദാചാരബോധം, ആരോഗ്യം, മറ്റ് വകുപ്പുകള്‍ എന്നിവക്ക് വിധേയമായി എല്ലാ പൗരന്മാര്‍ക്കും സ്വതന്ത്രമായി മതത്തില്‍ വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും മനസ്സാക്ഷി സ്വാതന്ത്ര്യത്തിനും തുല്യ അവകാശമുണ്ട്. (2) ഈ വകുപ്പിലെ യാതൊന്നും തന്നെ രാഷ്ട്രീത്തിലെ നിലവിലുള്ള നിയമത്തിന്റെ പ്രവര്‍ത്തനത്തെ [&#8230;]]]></description>
										<content:encoded><![CDATA[<p>&nbsp;</p>
<p>ഇ സ്വാദിഖലി</p>
<p>മത സ്വാതന്ത്ര്യം കൈകാര്യം ചെയ്യുന്ന ആര്&#x200d;ട്ടിക്ക്ള്&#x200d; 25 മത രാഷ്ട്രീയം സംബന്ധിച്ച ശ്രദ്ധേയമായ വകുപ്പാണ്. സമൂഹത്തെ നിയന്ത്രിക്കുന്ന ഈ രണ്ട് ശക്തികള്&#x200d;ക്കിടയിലെ പാരസ്പര്യത്തെക്കുറിച്ചുള്ള ഭരണഘടനയുടെ സമീപനത്തിന്റെ ശരിയായ ഗുണനിരൂപണത്തിലുള്ള മുഖ്യ വകുപ്പാണിത്. 25 (1) പൊതുക്രമം, സദാചാരബോധം, ആരോഗ്യം, മറ്റ് വകുപ്പുകള്&#x200d; എന്നിവക്ക് വിധേയമായി എല്ലാ പൗരന്മാര്&#x200d;ക്കും സ്വതന്ത്രമായി മതത്തില്&#x200d; വിശ്വസിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും മനസ്സാക്ഷി സ്വാതന്ത്ര്യത്തിനും തുല്യ അവകാശമുണ്ട്. (2) ഈ വകുപ്പിലെ യാതൊന്നും തന്നെ രാഷ്ട്രീത്തിലെ നിലവിലുള്ള നിയമത്തിന്റെ പ്രവര്&#x200d;ത്തനത്തെ ബാധിക്കുകയോ അല്ലെങ്കില്&#x200d; ഏതെങ്കിലുമൊരു നിയമനിര്&#x200d;മ്മാണത്തെ തടയുകയോ ചെയ്യില്ല. (മ) മതാനുഷ്ഠാനങ്ങളുമായി ബന്ധപ്പെടുത്താവുന്ന സാമ്പത്തിക, രാഷ്ട്രീയ, മതേതരമായ മറ്റു പ്രവര്&#x200d;ത്തനങ്ങളെ ക്രമീകരിക്കാനും നിയന്ത്രിക്കാനും; (യ) പൊതുസ്വഭാവമുള്ള എല്ലാ ഹിന്ദുമത സ്ഥാപനങ്ങളും സാമൂഹിക ക്ഷേമത്തിനും പരിഷ്‌കാരത്തിനും വേണ്ടി എല്ലാ ഹൈന്ദവ ജനവിഭാഗങ്ങള്&#x200d;ക്കും തുറന്നു കൊടുക്കുക. വിശദീകരണം: കൃപാണ്&#x200d; ധരിക്കലും കൊണ്ടുനടക്കലും സിക്ക് മതാനുഷ്ഠാനത്തിലുള്&#x200d;പ്പെട്ടതായി കരുതപ്പെടും. വിശദീകരണം (2) രണ്ടാം വകുപ്പ് (യ) ഉപവകുപ്പിലെ ഹിന്ദുക്കള്&#x200d;, എന്ന സൂചനയില്&#x200d; സിക്ക്, ജൈന അല്ലെങ്കില്&#x200d; ബുദ്ധമതാചാരികളായ വ്യക്തികളുടെ സൂചനയുമുള്&#x200d;പ്പെടുന്നു. ഹിന്ദുമത സ്ഥാപനങ്ങളെന്ന സൂചന അതിന്&#x200d;പ്രകാരം വ്യാഖ്യാനിക്കപ്പെടുന്നതാണ്. അതിനാല്&#x200d; മതത്തിന്റെ സ്വേച്ഛാനുസൃതമായ പ്രവര്&#x200d;ത്തനാവകാശമെന്നത് പൂര്&#x200d;ണമായ സ്വാതന്ത്ര്യമല്ല. വ്യക്തമായ നിബന്ധനകള്&#x200d;ക്ക് വിധേയമാണ്. (1) പൊതുക്രമം, ധാര്&#x200d;മ്മികബോധം, ആരോഗ്യം. (2) ഭരണഘടനയുടെ മൂന്നാം ഭാഗത്തെ മറ്റ് വകുപ്പുകള്&#x200d;. (3) മതാനുഷ്ഠാനവുമായി ബന്ധപ്പെടുത്താവുന്ന സാമ്പത്തികവും രാഷ്ട്രീയവും മതനിരപേക്ഷവുമായ പ്രവര്&#x200d;ത്തനങ്ങളുടെ ക്രമീകരണത്തിനും നിയന്ത്രണത്തിനുമുള്ള രാഷ്ട്രത്തിന്റെ അധികാരം. (4) സാമൂഹിക ക്ഷേമത്തിനും പരിഷ്‌കാരത്തിനുമുള്ള നിയമ നിര്&#x200d;മ്മാണം. എല്ലാ പൗരന്മാര്&#x200d;ക്കും തുല്യമായ സ്വാതന്ത്ര്യാവകാശമുണ്ടെന്ന് ആര്&#x200d;ട്ടിക്ക്ള്&#x200d; 25 (1) വ്യക്തമാക്കുന്നുണ്ട്. മതത്തില്&#x200d; നിന്നും സ്റ്റേറ്റിനെ വേര്&#x200d;തിരിക്കുന്നത് വ്യക്തമാക്കുന്നത് പോലെ മതങ്ങളോടുള്ള രാഷ്ട്രത്തിന്റെ നിഷ്പക്ഷതയുടെ തത്വത്തെ ഇത് ഉറപ്പാക്കുന്നു. വ്യത്യസ്ത മത ഗ്രൂപ്പുകള്&#x200d;, സമുദായങ്ങള്&#x200d; എന്നിവക്കിടയില്&#x200d; തുല്യതയെന്ന തത്വം രാഷ്ട്രം പിന്തുടരുകയാണെങ്കില്&#x200d; സ്റ്റേറ്റിന് മതത്തെ നിയമപരമായി സഹായിക്കുകയും സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകപോലും ചെയ്യാമെന്ന് മുസ്‌ലിം ലീഗ് നേതാവായിരുന്ന ജി.എം ബനാത്ത്്‌വാല പാര്&#x200d;ലമെന്റില്&#x200d; പറഞ്ഞിട്ടുണ്ട്. ഏതെങ്കിലും അനുഷ്ഠാനത്തിന്റെ കാര്യത്തില്&#x200d; ഒരു വ്യക്തിക്ക് മതം വിവേചനാധികാരം നല്&#x200d;കുകയാണെങ്കില്&#x200d;, ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാന്&#x200d; അയാള്&#x200d;ക്ക് സ്വാതന്ത്ര്യമുണ്ടെന്നാണ് &#8216;സ്വതന്ത്രമായ ആചരണം&#8217; എന്ന സങ്കല്&#x200d;പം സൂചിപ്പിക്കുന്നത്. ഒരു വ്യക്തിയുടെ വിവേചനാധികാരത്തിന്റെ വ്യാപ്തി ക്ലിപ്തപ്പെടുത്തുകയെന്നത് ഭരണഘടനയുടെ 25-ാം വകുപ്പ് സങ്കല്&#x200d;പിച്ചത് പോലുള്ള സ്വേച്ഛാനുസൃത മതാചരണമായിരിക്കില്ല.<br />
ആര്&#x200d;ട്ടിക്ക്ള്&#x200d; 25 വ്യക്തിയുടെ മതസ്വാതന്ത്ര്യമുറപ്പിക്കുമ്പോള്&#x200d; വകുപ്പ് 26 സംഘടിത മത സ്വാതന്ത്ര്യം ഉറപ്പ് നല്&#x200d;കുന്നു. മത വിഷയങ്ങളുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രവര്&#x200d;ത്തനങ്ങള്&#x200d; സ്വയം നിര്&#x200d;ണയിക്കാനുള്ള അവകാശം എല്ലാ മത സമുദായങ്ങള്&#x200d;ക്കും അല്ലെങ്കില്&#x200d; അതിന്റെ വിഭാഗങ്ങള്&#x200d;ക്കും 26-ാം വകുപ്പ് സുരക്ഷിതമാക്കുന്നു. മത വിഷയങ്ങള്&#x200d; രൂപപ്പെടുത്തുന്നതെന്താണെന്ന് തിട്ടപ്പെടുത്താനുള്ള പൂര്&#x200d;ണമായ സ്വയം നിര്&#x200d;ണയാവകാശം എല്ലാ മതങ്ങള്&#x200d;ക്കുമുണ്ട്. മതത്തിന്റെ ഏകോപിതമായ സ്വാതന്ത്ര്യത്തിന് ഇന്ത്യന്&#x200d; ഭരണഘടന മഹത്തായ സംരക്ഷണം നല്&#x200d;കുന്നുവെന്നത് ഏറെ പ്രാധാന്യമര്&#x200d;ഹിക്കുന്നു.<br />
ആര്&#x200d;ട്ടിക്ക്ള്&#x200d; 25 പ്രകാരം ഒരു വ്യക്തി അനുഭവിക്കുന്ന അവകാശങ്ങളില്&#x200d; നിന്ന് വ്യത്യസ്തമായി ആര്&#x200d;ട്ടിക്ക്ള്&#x200d; 26 പൗരാവകാശങ്ങളുടെ സംരക്ഷണത്തിന് വിധേയമല്ല. ഇന്ത്യന്&#x200d; സമൂഹത്തിന്റെ ബഹുമത പശ്ചാത്തലത്തിന്റെ കാരണത്താലാണിത്. അത്‌പോലെ ഒരു സമുദായത്തിന്റെയും അസ്തിത്വത്തില്&#x200d; ഇടപെടില്ലെന്ന പരിഗണന ബഹുമത സമൂഹത്തിന്റെ അഖണ്ഡതയും ഏകതയും സംരക്ഷിക്കേണ്ടതിലുമാണ്. മത സിദ്ധാന്തങ്ങള്&#x200d;, ആചാരങ്ങള്&#x200d; എന്നിവയാണ് ഒരു മതത്തിന് സവിശേഷമായ അസ്തിത്വം നല്&#x200d;കുന്നത്. അവയില്&#x200d; ഇടപെടുകയെന്നാല്&#x200d; മതത്തിന്റെ അസ്തിത്വമോ, വ്യതിരിക്തതയോ നിഷേധിക്കലാകുന്നു. ഇത് പ്രകാരം ഏതെങ്കിലും മതശാസന ലംഘിക്കുന്ന അംഗത്തെ ആ സമുദായത്തില്&#x200d; നിന്ന് പുറത്താക്കാന്&#x200d; ആ മതത്തിന്റെ ഉത്തരവാദപ്പെട്ട വ്യക്തിക്ക് 26 (യ) പ്രകാരം അധികാരമുണ്ടെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. ഇതനുസരിച്ച് ബോംബെ സമുദായ ഭ്രഷ്ട് നിരോധന നിയമം (1949) കോടതി അസാധുവാക്കി. ഭരണഘടനയുടെ 25 (യ) പ്രകാരം മത സമുദായ വിഷയങ്ങള്&#x200d; നിയന്ത്രിക്കുന്നതിന് മതങ്ങള്&#x200d;ക്ക് കിട്ടിയിട്ടുള്ള സ്വയം നിര്&#x200d;ണയാവകാശം സാമൂഹിക ക്ഷേമവും പരിഷ്‌കരണവും ഉറപ്പിക്കുന്ന ഭരണഘടന 25 (2) വകുപ്പിന് വിധേയമായിട്ടായിരിക്കും. മതാടിസ്ഥാനത്തിലുള്ള സമുദായം ഭ്രഷ്ട് റദ്ദ് ചെയ്യുന്നത് സാമൂഹിക ക്ഷേമവും പരിഷ്‌കാരവും അഭിവൃദ്ധിപ്പെടുത്തുന്നില്ലെന്ന് സുപ്രീംകോടതി വിധിച്ചിട്ടുണ്ട്.<br />
ഭരണഘടനയുടെ 25-ാം വകുപ്പ് മതത്തിനും രാഷ്ട്രീയത്തിനുമിടയിലെ പരസ്പര പ്രവര്&#x200d;ത്തനങ്ങളെക്കുറിച്ചുള്ള വിചിന്തനങ്ങളാണ്. ഈ വകുപ്പിലുള്ള പരിമിതികള്&#x200d; മതത്തിലുള്ള രാഷ്ട്രീയ ഇടപെടലിന്റെ വിപുലത സൂചിപ്പിക്കുമ്പോള്&#x200d;, ഉപവകുപ്പ് 2 (മ) മതത്തിന്റെ രാഷ്ട്രീയമായ പങ്കിനെ സൂക്ഷ്മാവലോകനത്തിലൂടെ അംഗീകരിക്കുന്നു. മതവുമായി ബന്ധപ്പെടുന്ന സാമ്പത്തികവും രാഷ്ട്രീയവും മതനിരപേക്ഷവുമായ ഏതൊരു പ്രവര്&#x200d;ത്തനത്തെയും നിയന്ത്രിക്കാനും പരിമിതപ്പെടുത്താനും ഭരണകൂടത്തെ ഈ ഉപവകുപ്പ് അധികാരപ്പെടുത്തുന്നു. നിയന്ത്രിക്കുക അല്ലെങ്കില്&#x200d; പരിമിതപ്പെടുത്തുക എന്നതിലൊതുങ്ങുന്നു ഭരണകൂടത്തിന്റെ അധികാരം. പൂര്&#x200d;ണമായി നിരോധിക്കാന്&#x200d; അതിനധികാരമില്ല. ഈ വകുപ്പ് ഭരണഘടനാ നിര്&#x200d;മ്മാണ സഭയില്&#x200d; കൂലങ്കശമായ ചര്&#x200d;ച്ചകള്&#x200d;ക്കും ചിന്തകള്&#x200d;ക്കും വിധേയമായി. 25 (2മ) വകുപ്പ് ഭരണഘടനയുടെ 19 (2) വകുപ്പിന്റെ അസ്സലിന് തുല്യമാണ്. രാഷ്ട്രീയം അതിന്റെ അധികാര പരിധി മതത്തിന്റെ ചിലവില്&#x200d; വിപുലീകരിക്കുന്നില്ല. രാഷ്ട്രീയം മതവൈര്യമായിരിക്കേണ്ടതില്ലെന്ന് ഭരണഘടന അംഗീകരിച്ചിരിക്കുന്നു. മത സ്വാധീനത്തിന്റെ പ്രവര്&#x200d;ത്തന സൗകര്യം വിപുലീകരിക്കാനുള്ള ശ്രമങ്ങള്&#x200d;ക്കെതിരെ അതിന്റെ ശക്തി പ്രയോഗിക്കുന്നുമില്ല. ജീവിതത്തിന്റെ പരിപൂര്&#x200d;ണ പരിത്യാഗവും ഗുഹകളിലെയും വനങ്ങളിലെയും സന്യാസ ജീവിതവും അംഗീകരിക്കുന്ന മതത്തില്&#x200d; നിന്ന് ജിവിതാസകലമുള്ള പൂര്&#x200d;ണമായ മാര്&#x200d;ഗനിര്&#x200d;ദ്ദേശ നിയമസംഹിത പ്രദാനം ചെയ്ത മതങ്ങളിലേക്കുള്ള പ്രയാണമാണ് ഇന്ത്യയിലെ മത ജീവിതത്തിലെ വിപുലമായ അഭിപ്രായാന്തരങ്ങള്&#x200d;. തീര്&#x200d;ച്ചയായും സ്വദേശീയമായ സാഹചര്യങ്ങളാണ് നമ്മുടെ ഭരണഘടനയുടെ 25, 26 വകുപ്പുകളുടെ പ്രചാലകശക്തി. പാശ്ചാത്യലോകം അവയുടെ തന്നെ ചരിത്ര വീക്ഷണ മതത്തെയും ഭരണകൂടത്തെയും പരസ്പരം വേര്&#x200d;തിരിക്കുന്നതിലായിരുന്നു ശ്രദ്ധിച്ചിരുന്നത്.<br />
ബഹുമത സമൂഹത്തിന്റെ ഐക്യം ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യന്&#x200d; ഭരണഘടനയുടെ മത രാഷ്ട്രീയ പാരസ്പര്യത്തിലെ സമീപനം. മത വിശ്വാസവുമായി ബന്ധപ്പെട്ട് പരസ്പരം പോരടിക്കുന്ന, പൊരുത്തപ്പെടാത്ത വീക്ഷണങ്ങളുള്&#x200d;ക്കൊള്ളുന്ന വിഭാഗങ്ങളാണ് ഇന്ത്യയിലെ ജനത. രാഷ്ട്രീയമായി ഏകരായ സമൂഹത്തിനുള്ളിലെ സഹജീവനത്തിന്റെ അല്ലെങ്കില്&#x200d; ബഹുമതങ്ങളുടെ സൂക്ഷ്മമായ പ്രശ്‌നങ്ങള്&#x200d;ക്കുള്ള ഉചിതമായ പ്രതികരണമായിരുന്നു ആ സമീപനം.<br />
മതത്തെയും രാഷ്ട്രീയത്തെയും പൂര്&#x200d;ണമായും വേര്&#x200d;പെടുത്തുന്നതിനുള്ള ആഹ്വാനം നമ്മുടെ മതനിരപേക്ഷ ജനാധിപത്യത്തിന്റെ ചൈതന്യത്തിനും തത്വദര്&#x200d;ശനത്തിനും ചിന്തകള്&#x200d;ക്കും അന്യവും വിരുദ്ധവുമാകുന്നു. ഭരണഘടനയിലെ പ്രകടമായ വകുപ്പുകള്&#x200d; അത് നിഷേധിക്കുന്നു. ഈ സൂക്ഷ്മമായ തുല്യതയെ താറുമാറാക്കാന്&#x200d; ആഗ്രഹിക്കുന്നവര്&#x200d; അറിഞ്ഞോ, അറിയാതെയോ ബഹുമത സമൂഹത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കുമെതിരായാണ് നിലകൊള്ളുന്നതും സഹായിക്കുന്നതും. ഭരണകൂടവും നിര്&#x200d;ഭാഗ്യവശാല്&#x200d; ഇതിനെ പിന്തുണക്കുന്നതാണ് നമുക്കനുഭവപ്പെടുന്നത്. മതത്തിന്റെയും രാഷ്ട്രത്തിന്റെയും സമ്പൂര്&#x200d;ണമായ വിഭജനമെന്നതല്ല ഏറ്റവും വലിയ പ്രശ്‌നം. മറിച്ച്, ഇരുശക്തികളും ഒന്നിച്ചു പ്രവര്&#x200d;ത്തിച്ചേക്കാവുന്ന രൂപരേഖ സംബന്ധിച്ചുള്ളതാകുന്നു.<br />
(തുടരും)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%ae%e0%b4%a4-%e0%b4%a8%e0%b4%bf%e0%b4%b0%e0%b4%be%e0%b4%b8%e0%b4%ae%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
