<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Security &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/security/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 22 Dec 2025 16:59:35 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Security &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി</title>
		<link>https://www.chandrikadaily.com/1central-agency-issues-security-warning-to-whatsapp-users.html</link>
					<comments>https://www.chandrikadaily.com/1central-agency-issues-security-warning-to-whatsapp-users.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 22 Dec 2025 16:56:13 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[Hacking]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Security]]></category>
		<category><![CDATA[tech news]]></category>
		<category><![CDATA[whatsapp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=370152</guid>

					<description><![CDATA[വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). സൈബർ ആക്രമണങ്ങൾ നേരിടാനും സൈബർ സുരക്ഷ ഉറപ്പാക്കാനും ചുമതലയുള്ള രാജ്യത്തെ പ്രധാന ഏജൻസിയാണിത്. ഡിവൈസ് ലിങ്കിങ് എന്ന ഫീച്ചറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഈ കേന്ദ്ര ഏജൻസി. ​ഗോസ്റ്റ് പേയറിങ്(GhostPairing ) എന്നറിയപ്പെടുന്ന സൈബർ ആക്രമണമാണ് ഇപ്പോൾ ഭീഷണി ഉയർത്തുന്നത്. വാട്സ്ആപ്പ് പൂർണമായി ഹാക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. Hi, check this photo എന്ന സന്ദേശത്തിനൊപ്പം വരുന്ന ലിങ്ക് വഴിയാണ് [&#8230;]]]></description>
										<content:encoded><![CDATA[<p>വാട്സ്ആപ്പ് ഉപഭോക്താക്കൾക്ക് സുരക്ഷ മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (CERT-In). സൈബർ ആക്രമണങ്ങൾ നേരിടാനും സൈബർ സുരക്ഷ ഉറപ്പാക്കാനും ചുമതലയുള്ള രാജ്യത്തെ പ്രധാന ഏജൻസിയാണിത്. ഡിവൈസ് ലിങ്കിങ് എന്ന ഫീച്ചറിനെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഈ കേന്ദ്ര ഏജൻസി. ​ഗോസ്റ്റ് പേയറിങ്(GhostPairing ) എന്നറിയപ്പെടുന്ന സൈബർ ആക്രമണമാണ് ഇപ്പോൾ ഭീഷണി ഉയർത്തുന്നത്.</p>
<p>വാട്സ്ആപ്പ് പൂർണമായി ഹാക്ക് ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. Hi, check this photo എന്ന സന്ദേശത്തിനൊപ്പം വരുന്ന ലിങ്ക് വഴിയാണ് വാട്സ്ആപ്പ് അക്കൗണ്ടുകൾ പൂർണമായി ‌ഹാക്ക് ചെയ്യപ്പെടുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ സന്ദേശം അയച്ചവർക്ക് വാട്സ്ആപ്പ് ഹാക്ക് ചെയ്യാൻ സാധിക്കും. സൈബർ‌ ആക്രമണം നടത്തുന്നവർക്ക് വാട്സ്ആപ്പിലേക്ക് മറ്റൊരു അനുവദാവും ഇല്ലാതെ പ്രവേശനം ലഭിക്കുന്ന രീതിയാണ് ​ഗോസ്റ്റ് പേയറിങ്(GhostPairing ).</p>
<p>ഇത്തരത്തിൽ ഹാക്ക് ചെയ്യപ്പെടുന്ന അക്കൗണ്ടിൽ നിന്ന് കോൺടാക്ടിലുള്ളവർക്ക് സന്ദേശം അയക്കാനും തട്ടിപ്പ് ന&#x200d;ടത്താനും സാധിക്കും. ഫേസ്ബുക്ക് ലിങ്കിന് സമാനമായ ഒരു ലിങ്കാണ് സൈബർ ആക്രമണകാരികൾ സന്ദേശത്തിനോടൊപ്പം അയക്കുന്നത്. ഇത് ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുന്നതോടെ ഒരു വ്യാജ ഫേസ്ബുക്ക് വ്യൂവർ ആണ് ലഭിക്കുന്നത്. ഇതിന് പിന്നാലെ വാട്സ്ആപ്പ് പൂർണമായും ഹൈജാക്ക് ചെയ്ത് മാറ്റുകയാണ് തട്ടിപ്പുകാർ ചെയ്യുന്നതെന്ന് കേന്ദ്ര ഏജൻസിയുടെ മുന്നറിയിപ്പിൽ പറയുന്നു.</p>
<p>ഈ വർഷം ഒക്ടോബറിൽ, ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്റർ (I4C), ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും പരസ്യങ്ങൾ ഉപയോഗിച്ച് ഇരകളെ കബളിപ്പിച്ച് അവരുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകൾ പ്ലാറ്റ്‌ഫോമുകളുമായി ബന്ധിപ്പിക്കുന്ന ഒരു അന്താരാഷ്ട്ര കുറ്റകൃത്യ പ്രവണത തിരിച്ചറിഞ്ഞതായി പറഞ്ഞു.</p>
<p>ഇത്തരം തട്ടിപ്പുകളിൽ നിന്ന് വാട്സ്ആപ്പ് സുരക്ഷിതമാക്കാൻ നിർദേശങ്ങളും ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പുറപ്പെടുവിച്ചിട്ടുണ്ട്.</p>
<ul class="wp-block-list">
<li><strong>സംശയാസ്പദമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്.</strong></li>
<li><strong>ബാഹ്യ സൈറ്റുകളിൽ നിങ്ങളുടെ ഫോൺ നമ്പർ ഒരിക്കലും നൽകരുത്.tech</strong></li>
<li><strong>വാട്സ്ആപ്പിൽ ലിങ്ക് ചെയ്‌ത ഉപകരണങ്ങൾ പതിവായി പരിശോധിക്കുക.</strong></li>
<li><strong>പരിചയമില്ലാത്ത ഏതെങ്കിലും ഉപകരണം ശ്രദ്ധയിൽപ്പെട്ടാൽ, അത് ഉടൻ ലോഗ് ഔട്ട് ചെയ്യുക.</strong></li>
</ul>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1central-agency-issues-security-warning-to-whatsapp-users.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചെങ്കോട്ട സ്‌ഫോടനം; കേരളത്തിലും ജാഗ്രതാ നിർദേശം</title>
		<link>https://www.chandrikadaily.com/red-fort-blast-alert-issued-in-kerala-too.html</link>
					<comments>https://www.chandrikadaily.com/red-fort-blast-alert-issued-in-kerala-too.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 10 Nov 2025 15:21:28 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[blast]]></category>
		<category><![CDATA[Delhi]]></category>
		<category><![CDATA[news]]></category>
		<category><![CDATA[Security]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=363037</guid>

					<description><![CDATA[ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദേശം. ഡിജിപിയാണ് നിർദേശം നൽകിയത്. പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്താനും തിരക്കുള്ള സ്ഥലങ്ങളിൽ ശക്തമായ പട്രോളിംഗ് വേണമെന്നും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിക്ക് ഡിജിപി നിർദേശം നൽകി.</p>
<p>ആരാധനാലയങ്ങളിലും ആളുകൾ കൂടുന്ന സ്ഥലങ്ങളിലും ജാഗ്രത വേണം. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും പരിശോധന വേണം. ജില്ലാ പൊലീസ് മേധാവിമാർ ഇത് നടപ്പിലാക്കണമെന്നും ഡിജിപി നിർദേശിച്ചിട്ടുണ്ട്.</p>
<p>ചെങ്കോട്ടയ്ക്ക് സമീപം നിർത്തിയിട്ട വാഹനത്തിലുണ്ടായ സ്‌ഫോടനത്തിൽ മരണനിരക്ക് ഉയരുന്നതായാണ് റിപ്പോർട്ടുകൾ. 9 പേർ കൊല്ലപ്പെട്ടതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വൈകീട്ട് 6.55 ഓടെയായിരുന്നു സ്‌ഫോടനം. നിർത്തിയിട്ടിരുന്ന മാരുതി ഈക്കോ വാൻ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് വിവരം. ഉഗ്ര സ്‌ഫോടനമാണ് ഉണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/red-fort-blast-alert-issued-in-kerala-too.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി മുഹമ്മദ് നിഷാമിന് പരോള്‍</title>
		<link>https://www.chandrikadaily.com/1case-of-killing-security-guard-chandrabose-by-hitting-him-with-a-vehicle-accused-mohammed-nisham-granted-parole.html</link>
					<comments>https://www.chandrikadaily.com/1case-of-killing-security-guard-chandrabose-by-hitting-him-with-a-vehicle-accused-mohammed-nisham-granted-parole.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 08 Apr 2025 09:18:54 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[murder case]]></category>
		<category><![CDATA[PAROL]]></category>
		<category><![CDATA[Security]]></category>
		<category><![CDATA[Thrissur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=337375</guid>

					<description><![CDATA[15 ദിവസത്തെ പരോളാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുവദിച്ചത്]]></description>
										<content:encoded><![CDATA[<p>കൊച്ചി: ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് പരോൾ. 15 ദിവസത്തെ പരോളാണ് ഹൈക്കോടതി കഴിഞ്ഞ ദിവസം അനുവദിച്ചത്. പരോൾ അനുവദിക്കരുതെന്ന സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ വിധ.</p>
<p>തൃശ്ശൂര്&#x200d; ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം ജയിലിലായത്. തൃശൂര്&#x200d; ശോഭാ സിറ്റിയിലെ താമസക്കാരനായിരുന്നു മുഹമ്മദ് നിഷാം. 2015 ജനുവരി 29 പുലര്&#x200d;ച്ചെ മൂന്ന് മണിയോടെ നിഷാം എത്തിയപ്പോള്&#x200d; സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസ് ഗേറ്റ് തുറക്കാന്&#x200d; വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ ഡി കാര്&#x200d;ഡ് ചോദിച്ചതിലും പ്രകോപിതനായാണ് നിഷാം, ചന്ദ്രബോസിനെ ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തില്&#x200d; പിന്തുടര്&#x200d;ന്ന് ഇടിച്ച് വീഴ്ത്തുകയായിരുന്നു. വീണുകിടന്ന ഇയാളെ എഴുന്നേല്&#x200d;പിച്ച് വാഹനത്തില്&#x200d; കയറ്റി പാര്&#x200d;ക്കിങ് ഏരിയയില്&#x200d; കൊണ്ടുപോയി വീണ്ടും ക്രൂരമായി മര്&#x200d;ദിച്ചെന്നാണ് കേസ്.</p>
<p>ഭർത്താവിന് 30 ദിവസത്തെ പരോൾ ആവശ്യപ്പെട്ട് നിഷാമിന്റെ ഭാര്യയാണ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ സിംഗിൾ ബെഞ്ച് ഈ ആവശ്യം തള്ളിക്കളഞ്ഞു. നിഷാമും സഹോദരങ്ങളുമായി സ്വത്തു തർക്കം നിലനിൽക്കുന്നതിനാൽ തടവുപുള്ളിയെ പുറത്തു വിട്ടാൽ സാഹചര്യം മോശമാകാൻ സാധ്യതയുണ്ടെന്ന പൊലീസ് റിപ്പോർട്ട് പരിഗണിച്ചായിരുന്നു പരോൾ നിഷേധിച്ചത്. മാത്രമല്ല, ജയിൽ അധികൃതരുമായുണ്ടായ മോശം സാഹചര്യങ്ങളെ തുടർന്നാണ് നിഷാമിനെ വിയ്യൂര്&#x200d; ജയിലിലേക്ക് സ്ഥലം മാറ്റിയതെന്നുമുള്ള സർക്കാർ വാദം അംഗീകരിച്ചായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിധി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1case-of-killing-security-guard-chandrabose-by-hitting-him-with-a-vehicle-accused-mohammed-nisham-granted-parole.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോലിയിൽനിന്ന് പിരിച്ചുവിട്ടു; റിസോർട്ടിന് തീയിട്ട് ജീവനക്കാരൻ ആത്മഹത്യ ചെയ്തു</title>
		<link>https://www.chandrikadaily.com/dismissed-from-employment-an-employee-committed-suicide-by-setting-fire-to-the-resort.html</link>
					<comments>https://www.chandrikadaily.com/dismissed-from-employment-an-employee-committed-suicide-by-setting-fire-to-the-resort.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 25 Dec 2024 12:29:38 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[fire accident]]></category>
		<category><![CDATA[resort]]></category>
		<category><![CDATA[Security]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=323208</guid>

					<description><![CDATA[റിസോര്&#x200d;ട്ടിന്റെ താഴത്തെ നിലയില്&#x200d; ഗ്യാസ് സിലിണ്ടര്&#x200d; തുറന്നുവച്ച നായകളെ റൂമിനകത്ത് അടച്ചിടുകയും തീ കൊളുത്തുകയുമായിരുന്നു]]></description>
										<content:encoded><![CDATA[<p>കണ്ണൂര്&#x200d;: പയ്യാമ്പലത്ത് റിസോര്&#x200d;ട്ടിന് തീയിട്ട ശേഷം ജീവനക്കാരന്&#x200d; ആത്മഹത്യ ചെയ്തു. ബാനൂസ് ബിച്ച് എന്&#x200d;ക്ലേവില്&#x200d; ഉച്ചയോടെയാണ് സംഭവം. പെട്രോളും ഗ്യാസ് സിലിണ്ടറും തുറന്നിട്ടാണ് യുവാവ് തീ കൊളുത്തിയത്. പാലക്കാട് സ്വദേശി പ്രേമനാണ് മരിച്ചത്.</p>
<p>റിസോര്&#x200d;ട്ടിലെ സെക്യൂരി ജീവനക്കാരനാണ് പ്രേമന്&#x200d;. ആദ്ദേഹത്തെ ജോലിയില്&#x200d; നിന്ന് പിരിച്ചുവിടുന്നതായി ഉടമ നിര്&#x200d;ദേശം നല്&#x200d;കിയിരുന്നു. അതിന് പിന്നാലെയായിരുന്നു പ്രേമന്റെ പരാക്രമം. റിസോര്&#x200d;ട്ടിന്റെ താഴത്തെ നിലയില്&#x200d; ഗ്യാസ് സിലിണ്ടര്&#x200d; തുറന്നുവച്ച നായകളെ റൂമിനകത്ത് അടച്ചിടുകയും തീ കൊളുത്തുകയുമായിരുന്നു. ലോഡ്ജില്&#x200d; ഉണ്ടായിരുന്ന അതിഥികളാണ് വിവരം പൊലിസിനെ അറിയിച്ചത്.</p>
<p>വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്&#x200d;ഫോഴ്‌സാണ് തീയണച്ചത്‌. തീപ്പിടിത്തത്തില്&#x200d; രണ്ട് വളര്&#x200d;ത്തുനായകളും ചത്തു. പൊള്ളലേറ്റ നിലയില്&#x200d; പുറത്തുവന്ന ഇയാള്&#x200d; റിസോര്&#x200d;ട്ടിന് സമീപത്തെ ഒഴിഞ്ഞ വീട്ടിലേക്കു കയറുകയായിരുന്നു. പിന്നീട് ഇവിടെനിന്ന് ഇയാളെ തൂങ്ങിമരിച്ച നിലയില്&#x200d; കണ്ടെത്തി.തീപ്പിടിത്തത്തില്&#x200d; റിസോര്&#x200d;ട്ടിലെ മുറികള്&#x200d; കത്തിനശിച്ചു. മുകള്&#x200d; നിലയിലെ മുറിയിലും ഹാളിലുമുണ്ടായ പൊട്ടിത്തെറിയില്&#x200d; വലിയ നാശനഷ്ടമാണ് സംഭവിച്ചത്. കണ്ണൂരില്&#x200d; നിന്ന് രണ്ട് യൂണിറ്റ് ഫയര്&#x200d;ഫോഴ്സ് എത്തിയാണ് തീയണച്ചത്. മൃതദേഹം കണ്ണൂര്&#x200d; ജില്ലാ ആശുപത്രിയിലെത്തിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dismissed-from-employment-an-employee-committed-suicide-by-setting-fire-to-the-resort.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോലിക്കിടെ സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; രാമക്ഷേത്ര സുരക്ഷാ സേനാം​ഗം മരിച്ചു</title>
		<link>https://www.chandrikadaily.com/accidentally-fired-his-own-gun-while-at-work-ram-temple-security-personnel-died.html</link>
					<comments>https://www.chandrikadaily.com/accidentally-fired-his-own-gun-while-at-work-ram-temple-security-personnel-died.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 19 Jun 2024 11:29:55 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[police]]></category>
		<category><![CDATA[ACCIDENTALLY]]></category>
		<category><![CDATA[died]]></category>
		<category><![CDATA[fire]]></category>
		<category><![CDATA[Ram Temple]]></category>
		<category><![CDATA[Security]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=300532</guid>

					<description><![CDATA[25കാരനായ ശത്രുഘ്‌നന്റെ നെറ്റിയിലാണ് വെടിയേറ്റത്.]]></description>
										<content:encoded><![CDATA[<p>രാമക്ഷേത്ര സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പാരാമിലിട്ടറി ജവാന്&#x200d; സ്വന്തം തോക്കില്&#x200d; നിന്ന് അബദ്ധത്തില്&#x200d; വെടിയേറ്റ് മരിച്ചു. രാമജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന്റെ സുരക്ഷാ ചുമതലയുള്ള സശാസ്ത്ര സീമ ബല്&#x200d; (എസ്എസ്എഫ്) അര്&#x200d;ധസൈനിക സേനാംഗം ശത്രുഘ്‌നന്&#x200d; വിശ്വകര്&#x200d;മയാണ് മരിച്ചത്. 25കാരനായ ശത്രുഘ്‌നന്റെ നെറ്റിയിലാണ് വെടിയേറ്റത്.</p>
<p>അംബേദ്കര്&#x200d; നഗര്&#x200d; സ്വദേശിയായ ശത്രുഘ്നന്&#x200d; വിശ്വകര്&#x200d;മ സര്&#x200d;വീസ് തോക്ക് തെറ്റായി കൈകാര്യം ചെയ്തതിനെത്തുടര്&#x200d;ന്നാണ് അപകടമെന്ന് ഉദ്യോഗസ്ഥര്&#x200d; പറഞ്ഞു. വെടിയേറ്റതിനു പിന്നാലെ ഉടന്&#x200d; തന്നെ മറ്റ് സുരക്ഷാ സേനാം?ഗങ്ങള്&#x200d; ഇദ്ദേഹത്തെ ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചു. തുടര്&#x200d;ന്ന് ട്രോമാ സെന്ററിലേക്ക് റഫര്&#x200d; ചെയ്‌തെങ്കിലും ഡോക്ടര്&#x200d;മാര്&#x200d; മരണം സ്ഥിരീകരിച്ചു.</p>
<p>പോസ്റ്റ്‌മോര്&#x200d;ട്ടം നടപടികള്&#x200d; നടന്നുവരികയാണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ രാമക്ഷേത്ര സമുച്ചയത്തില്&#x200d; നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. മാര്&#x200d;ച്ചില്&#x200d;, ഒരു പ്രൊവിന്&#x200d;ഷ്യല്&#x200d; ആംഡ് കോണ്&#x200d;സ്റ്റാബുലറി (പിഎസി) കമാന്&#x200d;ഡോയ്ക്ക് തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്&#x200d; വെടിയേറ്റ് പരിക്കേറ്റിരുന്നു.</p>
<p>മുമ്പ്, 2012ലും സമാന മരണം റിപ്പോര്&#x200d;ട്ട് ചെയ്തിരുന്നു. അന്ന് കേസില്&#x200d; കിടന്നിരുന്ന അയോധ്യാ പ്രദേശത്ത് സുരക്ഷാ ഡ്യൂട്ടിയിലായിരുന്ന സിആര്&#x200d;പിഎഫ് ജവാന്&#x200d; എന്&#x200d;. രാജ്ഗോപാലനാണ് മരിച്ചത്. കൈയിലുണ്ടായിരുന്ന എകെ 47 റൈഫിളില്&#x200d; നിന്നാണ് അബദ്ധത്തില്&#x200d; വെടിയേറ്റത്. ഉടന്&#x200d; ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/accidentally-fired-his-own-gun-while-at-work-ram-temple-security-personnel-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മഹാരാജാസ് കോളേജ് നാളെ തുറക്കും; പൊലീസ് സാന്നിധ്യം തുടരും</title>
		<link>https://www.chandrikadaily.com/maharajas-college-to-open-tomorrow-police-presence-will-continue.html</link>
					<comments>https://www.chandrikadaily.com/maharajas-college-to-open-tomorrow-police-presence-will-continue.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 23 Jan 2024 11:01:29 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[maharajas college]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Security]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=288715</guid>

					<description><![CDATA[ആറ് മണിക്ക് ശേഷം കോളേജ് ഗേറ്റ് അടയ്ക്കും]]></description>
										<content:encoded><![CDATA[<p>കൊച്ചി: സംഘർഷത്തെ തുടർന്ന് അനിശ്ചിത കാലത്തേക്ക് പൂട്ടിയ മഹാരാജാസ് കോളേജ് നാളെ മുതൽ തുറന്ന് പ്രവർത്തിക്കുമെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് ഷജില ബീവി. കോളേജിലെ സുരക്ഷാ സംവിധാനം വർധിപ്പിക്കും. സുരക്ഷയുമായി ബന്ധപ്പെട്ട് അഞ്ച് സെക്യൂരിറ്റിമാരെ നിയമിക്കാൻ സർക്കാരിന് കത്ത് നൽകി. വിദ്യാർത്ഥികൾക്ക് സമാധാനപരമായി പഠിക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കും. ആറ് മണിക്ക് ശേഷം കോളേജ് ഗേറ്റ് അടയ്ക്കും.</p>
<p>കോളേജിൽ പൊലീസ് സാന്നിധ്യം കുറച്ചു ദിവസം കൂടി തുടരും. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കും. സംഘട്ടനവുമായി ബന്ധപ്പെട്ട പൊലീസ് നടപടികൾ തുടരും. വിദ്യാർത്ഥികൾക്ക് ഐഡി കാർഡ് നിർബന്ധമാക്കുമെന്നും പ്രിൻസിപ്പലിന്റെ ചാർജ് വഹിക്കുന്ന ഡോ. ഷജീല ബീവി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/maharajas-college-to-open-tomorrow-police-presence-will-continue.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വാഹനം നിർത്തി ലാത്തിപ്രയോഗം വേണ്ട; മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം</title>
		<link>https://www.chandrikadaily.com/stop-the-vehicle-and-do-not-use-lathi-instructions-to-chief-ministers-security-personnel.html</link>
					<comments>https://www.chandrikadaily.com/stop-the-vehicle-and-do-not-use-lathi-instructions-to-chief-ministers-security-personnel.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 20 Dec 2023 10:24:08 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[police]]></category>
		<category><![CDATA[Security]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=286196</guid>

					<description><![CDATA[അസാധാരണ ഘട്ടത്തിൽ മാത്രം സുരക്ഷാ ഉദ്യോഗസ്ഥരു ഇടപെടൽ മതിയെന്നും നിർദ്ദേശമുണ്ട്]]></description>
										<content:encoded><![CDATA[<p>വാഹനം നിർത്തി ലാത്തിപ്രയോഗം വേണ്ടെന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദേശം. പ്രതിഷേധക്കാരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ വാഹനം നിർത്തി അടിക്കരുതെന്നാണ് നിർദേശം. സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.</p>
<p>റോഡിലെ സുരക്ഷ ലോക്കൽ പൊലീസ് ഉറപ്പാക്കും. അസാധാരണ ഘട്ടത്തിൽ മാത്രം സുരക്ഷാ ഉദ്യോഗസ്ഥരു ഇടപെടൽ മതിയെന്നും നിർദ്ദേശമുണ്ട്. കൊല്ലത്തെ പ്രതിഷേധത്തിൽ ലോക്കൽ പൊലീസിനെതിരെ നടപടിക്ക്‌ സാധ്യതയുണ്ട്. പൊലീസ് ആസ്ഥാനത്തു നിന്നുമാണ് നിർദ്ദേശം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/stop-the-vehicle-and-do-not-use-lathi-instructions-to-chief-ministers-security-personnel.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇന്ത്യന്&#x200d; നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ വര്&#x200d;ധിപ്പിച്ച് കാനഡ</title>
		<link>https://www.chandrikadaily.com/canada-beefs-up-security-at-indian-diplomatic-missions.html</link>
					<comments>https://www.chandrikadaily.com/canada-beefs-up-security-at-indian-diplomatic-missions.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 26 Sep 2023 01:47:09 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[canada]]></category>
		<category><![CDATA[diplomatic missions]]></category>
		<category><![CDATA[India]]></category>
		<category><![CDATA[Security]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=276327</guid>

					<description><![CDATA[കാനഡയിലെ പ്രധാന നഗരങ്ങളില്&#x200d; സ്ഥിതിചെയ്യുന്ന ഇന്ത്യന്&#x200d; നയതന്ത്ര കാര്യാലയങ്ങളിലേക്ക് ഖലിസ്ഥാന്&#x200d;വാദികള്&#x200d; പ്രതിഷേധ പ്രകടനം നടത്തി]]></description>
										<content:encoded><![CDATA[<p>ഖാലിസ്ഥാന്&#x200d;വാദികളുടെ പ്രതിഷേധത്തെ തുടര്&#x200d;ന്ന് കാനഡയിലെ ഇന്ത്യന്&#x200d; നയതന്ത്ര കാര്യാലയങ്ങള്&#x200d;ക്ക് സുരക്ഷ വര്&#x200d;ധിപ്പിച്ച് കാനഡ. ഒട്ടാവയിലെ ഇന്ത്യന്&#x200d; ഹൈക്കമ്മിഷന്&#x200d; ഓഫിസിന് മുന്&#x200d;പില്&#x200d; ബാരിക്കേഡ് നിരത്തി.</p>
<p>ടൊറന്റോയിലെയും വാന്&#x200d;കൂവറിലെയും ഇന്ത്യന്&#x200d; കോണ്&#x200d;സുലേറ്റുകള്&#x200d;ക്കും സുരക്ഷ കൂട്ടി. കാനഡയിലെ പ്രധാന നഗരങ്ങളില്&#x200d; സ്ഥിതിചെയ്യുന്ന ഇന്ത്യന്&#x200d; നയതന്ത്ര കാര്യാലയങ്ങളിലേക്ക് ഖലിസ്ഥാന്&#x200d;വാദികള്&#x200d; പ്രതിഷേധ പ്രകടനം നടത്തി. ഇന്ത്യന്&#x200d; എംബസിക്ക് മുന്നിലും പ്രതിഷേധമുണ്ടായി.</p>
<p>അതിനിടെ ഇന്ത്യയിലുള്ള കനേഡിയന്&#x200d; പൗരന്&#x200d;മാര്&#x200d;ക്കുള്ള യാത്ര മാര്&#x200d;ഗനിര്&#x200d;ദേശം കാനഡ വീണ്ടും പുതുക്കി. സമൂഹമാധ്യമങ്ങളിലും അല്ലാതെയും പ്രതിഷേധത്തിന് ആഹ്വാനമുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നുമാണ് നിര്&#x200d;ദേശം. അഞ്ച് ദിവസത്തിനിടെ രണ്ടാംതവണയാണ് കാനഡ മാര്&#x200d;ഗനിര്&#x200d;ദേശം പുതുക്കുന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/canada-beefs-up-security-at-indian-diplomatic-missions.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്&#x200d;ദ്ദിച്ച സംഭവത്തില്&#x200d;, 7 ഡിവൈഎഫ്‌ഐ നേതാക്കള്&#x200d;ക്കെതിരെ വധ ശ്രമത്തിന് കേസ്</title>
		<link>https://www.chandrikadaily.com/1security-staff-the-beating-incident.html</link>
					<comments>https://www.chandrikadaily.com/1security-staff-the-beating-incident.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Tue, 11 Apr 2023 03:34:52 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[beating]]></category>
		<category><![CDATA[incudebt]]></category>
		<category><![CDATA[medicalcollege]]></category>
		<category><![CDATA[Security]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=247304</guid>

					<description><![CDATA[കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്&#x200d;ദ്ദിച്ച കേസില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിച്ചു. ഏഴ് ഡിവൈഎഫ്‌ഐ നേതാക്കള്&#x200d;ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഗൂഡാലോചന ഉള്&#x200d;പ്പെടെ വിവിധ വകുപ്പുകള്&#x200d; ചുമത്തിയാണ് കേസെടുത്തത്. ഗൂഡാലോചനയ്ക്ക് പുറമെ സംഘം ചേര്&#x200d;ന്ന് മര്&#x200d;ദനം, മുറിവേല്&#x200d;പ്പിക്കല്&#x200d; എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 2022 ഓഗസ്റ്റ് 31നാണ് മെഡിക്കല്&#x200d; കോളേജിലെ ജീവനക്കാര്&#x200d;ക്ക് മര്&#x200d;ദനമേറ്റ സംഭവത്തിലാണ് കുറ്റപത്രം സമര്&#x200d;പ്പിച്ചത്. മെഡിക്കല്&#x200d; സൂപ്രണ്ടിനെ കാണാന്&#x200d; വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു ജീവനക്കാരെ ആക്രമിച്ചത്. മെഡിക്കല്&#x200d; കോളേജ് സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്&#x200d; ഈ വഴി പോകാനാകില്ലെന്ന് സെക്യൂരിറ്റി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട് മെഡിക്കല്&#x200d; കോളേജിലെ സുരക്ഷാ ജീവനക്കാരെ മര്&#x200d;ദ്ദിച്ച കേസില്&#x200d; കുറ്റപത്രം സമര്&#x200d;പ്പിച്ചു. ഏഴ് ഡിവൈഎഫ്‌ഐ നേതാക്കള്&#x200d;ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തു. ഗൂഡാലോചന ഉള്&#x200d;പ്പെടെ വിവിധ വകുപ്പുകള്&#x200d; ചുമത്തിയാണ് കേസെടുത്തത്.</p>
<p>ഗൂഡാലോചനയ്ക്ക് പുറമെ സംഘം ചേര്&#x200d;ന്ന് മര്&#x200d;ദനം, മുറിവേല്&#x200d;പ്പിക്കല്&#x200d; എന്നീ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. 2022 ഓഗസ്റ്റ് 31നാണ് മെഡിക്കല്&#x200d; കോളേജിലെ ജീവനക്കാര്&#x200d;ക്ക് മര്&#x200d;ദനമേറ്റ സംഭവത്തിലാണ് കുറ്റപത്രം സമര്&#x200d;പ്പിച്ചത്.</p>
<p>മെഡിക്കല്&#x200d; സൂപ്രണ്ടിനെ കാണാന്&#x200d; വന്നവരെ തടഞ്ഞെന്നാരോപിച്ചായിരുന്നു ജീവനക്കാരെ ആക്രമിച്ചത്. മെഡിക്കല്&#x200d; കോളേജ് സൂപ്രണ്ടിനെ കാണാനെത്തിയപ്പോള്&#x200d; ഈ വഴി പോകാനാകില്ലെന്ന് സെക്യൂരിറ്റി ജീവനക്കാര്&#x200d; അറിയിച്ചു. ഇതിനെ തുടര്&#x200d;ന്ന് വാക്കുതര്&#x200d;ക്കം ഉണ്ടായി.</p>
<p>ഇതിന് പിന്നാലെ 15 ഓളം ആളുകള്&#x200d; കൂട്ടാമായെത്തി സുരക്ഷാ ജീവനക്കാരെ ക്രൂരമായി മര്&#x200d;ദ്ദിക്കുകയായിരുന്നു. അടിക്കൊണ്ട് നിലത്തുവീണ ജീവനക്കാരെ അക്രമികള്&#x200d; ചവിട്ടുക്കൂട്ടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്&#x200d; പുറത്തുവന്നിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1security-staff-the-beating-incident.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഉപയോക്താക്കളുടെ സുരക്ഷ കൂട്ടാനൊരുങ്ങി വാട്‌സ്ആപ്പ്</title>
		<link>https://www.chandrikadaily.com/whatsapp-is-ready-to-increase-the-security-of-users.html</link>
					<comments>https://www.chandrikadaily.com/whatsapp-is-ready-to-increase-the-security-of-users.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Sun, 20 Nov 2022 12:35:27 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[Security]]></category>
		<category><![CDATA[whatsapp]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=222544</guid>

					<description><![CDATA[അനാവശ്യമായി പ്രവേശിക്കുന്നത് തടയാന്&#x200d; സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്]]></description>
										<content:encoded><![CDATA[<p>പുതിയ സുരക്ഷാ ഫീച്ചര്&#x200d; അവതരിപ്പിക്കാന്&#x200d; ഒരുങ്ങി വാട്‌സ്ആപ്പ്. ഉപയോക്താവിന്റെ സ്വകാര്യ വിവരങ്ങള്&#x200d; ചോര്&#x200d;ത്തുന്നത് തടയുന്ന സ്‌ക്രീന്&#x200d; ലോക്ക് സംവിധാനം ഒരുക്കുന്നതാണ് പുതിയ പദ്ധതി. ഇതിലൂടെ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന മൊബൈലില്&#x200d; അനാവശ്യമായി പ്രവേശിക്കുന്നത് തടയാന്&#x200d; സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.</p>
<p>പാസ്‌വേര്&#x200d;ഡ് ഉപയോഗിച്ച് സ്‌ക്രീന്&#x200d;ലോക്ക് തുറന്ന് ആപ്പിലേക്ക് കടക്കുന്ന രീതിയിലായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇത് ഉപയോക്താക്കള്&#x200d;ക്ക് ഇഷ്ടാനുസരണം തിരഞ്ഞെടുക്കാമെന്നും സ്വന്തം കമ്പ്യൂട്ടര്&#x200d; മറ്റൊരാള്&#x200d;ക്ക് ഉപയോഗിക്കാന്&#x200d; നല്&#x200d;കുമ്പോഴാണ് ഇത്തരം സുരക്ഷാ ക്രമീകരണം കുടുതലായി ഉപയോഗപ്പെടുന്നതെന്നും കമ്പനി അറിയിക്കുന്നു. പുതിയ അപ്‌ഡേഷന്&#x200d; എന്ന് അവതരിപ്പിക്കുമെന്നതില്&#x200d; കമ്പനി വ്യക്തത വരുത്തിയിട്ടില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/whatsapp-is-ready-to-increase-the-security-of-users.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
