<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>semifinal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/semifinal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Mon, 03 Feb 2025 13:01:44 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>semifinal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ദേശീയ ഗെയിംസ് ഫുട്ബാളില്&#x200d; കേരളം സെമിഫൈനലില്&#x200d;</title>
		<link>https://www.chandrikadaily.com/kerala-in-the-semi-finals-of-the-national-games-football.html</link>
					<comments>https://www.chandrikadaily.com/kerala-in-the-semi-finals-of-the-national-games-football.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Mon, 03 Feb 2025 13:01:44 +0000</pubDate>
				<category><![CDATA[Football]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[National Games Football]]></category>
		<category><![CDATA[semifinal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=328500</guid>

					<description><![CDATA[ഇതോടെ ഗ്രൂപ്പില്&#x200d; നിന്ന് സര്&#x200d;വീസസും മണിപ്പൂരും പുറത്തായി.]]></description>
										<content:encoded><![CDATA[<p>ദേശീയ ഗെയിംസ് ഫുട്ബാളില്&#x200d; അവസാന ഗ്രൂപ്പ് മത്സരത്തില്&#x200d; മിന്നും വിജയം നേടി കേരളം സെമിയില്&#x200d;. നിലവിലെ ജേതാക്കളായ സര്&#x200d;വീസസിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തകര്&#x200d;ത്തത്. ഇതോടെ ഗ്രൂപ്പ് ബിയില്&#x200d; കേരളത്തിന് ആറ് പോയിന്റായി. ഈ ഗ്രൂപ്പില്&#x200d; നിന്ന് ഡല്&#x200d;ഹിയും സെമിയില്&#x200d; എത്തിയിട്ടുണ്ട്.</p>
<p>ആദ്യ കളിയില്&#x200d; മണിപ്പൂരിനെ പരാജയപ്പെടുത്തിയ കേരളം രണ്ടാം മത്സരത്തില്&#x200d; ഡല്&#x200d;ഹിയോട് തോറ്റിരുന്നു. ഇതോടെ മൂന്നാം മത്സരത്തില്&#x200d; ജയം അനിവാര്യമായി. സെമിയില്&#x200d; കടക്കാന്&#x200d; സമനില മതിയായിരുന്നു സര്&#x200d;വീസസിന്. കളിയുടെ തുടക്കത്തില്&#x200d; തന്നെ ഗോള്&#x200d; കീപ്പര്&#x200d; ഗഗന്&#x200d;ദീപിന് ചുവപ്പ് കാര്&#x200d;ഡ് ലഭിച്ചതിനെ തുടര്&#x200d;ന്ന് പത്തുപേരായി ചുരുങ്ങിയിരുന്നു സര്&#x200d;വീസസ്. കേരളത്തിന് വേണ്ടി ആദില്&#x200d; രണ്ടും ബബില്&#x200d; ഒരു ഗോളും നേടി. ഇതോടെ ഗ്രൂപ്പില്&#x200d; നിന്ന് സര്&#x200d;വീസസും മണിപ്പൂരും പുറത്തായി.</p>
<p>ഈ അടുത്ത് നടന്ന സന്തോഷ് ട്രോഫി ഫുട്ബാളില്&#x200d; ഫൈനലിലെത്തിയ കേരളം പക്ഷെ ദേശീയ ഗെയിംസിന് പുതുനിരയെയാണ് ഇറക്കിയിരിക്കുന്നത്. 1997ല്&#x200d; ബംഗളുരുവില്&#x200d; നടന്ന ദേശീയ ഗെയിംസിലാണ് കേരളം അവസാനമായി സ്വര്&#x200d;ണമണിഞ്ഞത്. 2022ലെ ഗുജറാത്ത് ഗെയിംസില്&#x200d; വെള്ളി നേടിയിരുന്നു. ഷഫീഖ് ഹസനാണ് പരിശീലകന്&#x200d;.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kerala-in-the-semi-finals-of-the-national-games-football.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ട്വ​ന്റി20 ലോ​ക​ക​പ്പ് സെ​മി​യി​ൽ ഇ​ന്ന്  ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും നേര്&#x200d;ക്കുനേര്&#x200d;</title>
		<link>https://www.chandrikadaily.com/india-and-england-face-off-today-in-twenty20-world-cup-semi.html</link>
					<comments>https://www.chandrikadaily.com/india-and-england-face-off-today-in-twenty20-world-cup-semi.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 27 Jun 2024 11:39:46 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[England]]></category>
		<category><![CDATA[India]]></category>
		<category><![CDATA[semifinal]]></category>
		<category><![CDATA[Twenty-20 Cricket World Cup]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=301149</guid>

					<description><![CDATA[ഇന്ത്യന്&#x200d; സമയം രാത്രി എട്ടിനാണ് മത്സരം.]]></description>
										<content:encoded><![CDATA[<p>ട്വന്റി-20 ലോകകപ്പില്&#x200d; ഫൈനല്&#x200d; പ്രവേശത്തിനായാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുന്നതെങ്കിലും ശരിക്കും ഫൈനല്&#x200d; ഈ മത്സരമായിരിക്കുമെന്നാണ് ആരാധാകരുടെ വിലയിരുത്തല്&#x200d;. ഏതാനും മണിക്കൂറുകള്&#x200d; കൂടി കഴിഞ്ഞാല്&#x200d; ഗയാനയിലെ പ്രൊവിഡന്&#x200d;സ് സ്റ്റേഡിയത്തില്&#x200d; കാലാവസ്ഥ അനുകൂലമാണെങ്കില്&#x200d; ഇംഗ്ലണ്ടുമായുള്ള സെമിഫൈനല്&#x200d; നടക്കും.</p>
<p>ഇന്ത്യന്&#x200d; സമയം രാത്രി എട്ടിനാണ് മത്സരം. 2022 ലെ സെമിഫൈനല്&#x200d; പരാജയത്തിന്റെ കണക്കുതീര്&#x200d;ക്കാനായിരിക്കും ഇന്ത്യയുടെ നീക്കങ്ങളെങ്കിലും ക്യാപ്റ്റന്&#x200d; രോഹിത് ശര്&#x200d;മ്മയുടെ തന്ത്രങ്ങള്&#x200d; പാളിയാല്&#x200d; ഇരട്ടി പ്രഹരമേല്&#x200d;ക്കേണ്ടി വരും. കാരണം നിലവിലെ ചാംപ്യന്മാരായ ഇംഗ്ലണ്ടിന് ഒന്നാം റാങ്കിലുള്ള ഇന്ത്യയോട് വിജയിക്കുകയെന്നത് ഏറ്റവും പ്രധാനപ്പെട്ടതാണ്.</p>
<p>അമേരിക്കന്&#x200d; പിച്ചുകളെ അപേക്ഷിച്ച് വെസ്റ്റ് ഇന്&#x200d;ഡീസില്&#x200d; ബൗണ്&#x200d;സ് കുറവുള്ളതാണ് പ്രോവിഡന്&#x200d;സിലെ പിച്ച്. അതിനാല്&#x200d; തന്നെ ടീമിലെ സ്പിന്നമാരുടെ പ്രകടനവും ഇവരെ കൈകാര്യം ചെയ്യുന്ന ബാറ്റമാരുടെ പ്രാഗത്ഭ്യവുമായിരിക്കും കാര്യങ്ങള്&#x200d; തീരുമാനിക്കുക. വലിയ അന്തരമില്ലെങ്കിലും ചെറിയ മുന്&#x200d;തൂക്കമുള്ള ഇന്ത്യക്കാണ്. തിളങ്ങിയാല്&#x200d; ഇന്ത്യന്&#x200d; ബാറ്റിങ് നിരയെ പിടിച്ചു കെട്ടാന്&#x200d; സാധ്യമായ ബൗളിങ് നിര ഇംഗ്ലണ്ടിനില്ല. എന്നാല്&#x200d; ഇന്ത്യക്കാണെങ്കില്&#x200d; ശക്തമായ ബൗളിങ് നിര തന്നെയുണ്ട്. രോഹിത് ശര്&#x200d;മ്മയും വിരാട് കോലിയും ബാറ്റിങില്&#x200d; തിളങ്ങുമെന്നും ബുംറ പ്രധാന വിക്കറ്റുകള്&#x200d; എടുക്കുമെന്നുമൊക്കെയാണ് ഇന്ത്യയുടെ പ്രതീക്ഷ.</p>
<p>മഴ കളിമുടക്കിയാല്&#x200d; ഗയാനയില്&#x200d; റിസര്&#x200d;വ് ദിനമില്ല. ഇരുടീമുകളും 10 ഓവര്&#x200d; പൂര്&#x200d;ത്തിയാക്കും മുന്&#x200d;പ് മഴയെത്തി മത്സരം ഉപേക്ഷിക്കേണ്ടി വന്നാല്&#x200d; സൂപ്പര്&#x200d; എട്ടിലെ ജേതാക്കള്&#x200d; എന്ന ആനുകൂല്യത്തില്&#x200d; ഇന്ത്യയായിരിക്കും ഫൈനലിലേക്ക് പ്രവേശിക്കുക. എന്നാല്&#x200d; മഴയില്ലാത്ത പക്ഷം നല്ല കളി പുറത്തെടുത്താല്&#x200d; മാത്രമെ ഇന്ത്യക്ക് പ്രതീക്ഷക്ക് വകയുള്ളു. ഇന്ന് രാവിലെ നടന്ന മത്സരത്തില്&#x200d; അഫ്ഗാനിസ്താനെ തോല്&#x200d;പ്പിച്ച് ദക്ഷിണാഫ്രിക്ക ഫൈനല്&#x200d;ബര്&#x200d;ത്ത് ഉറപ്പിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-and-england-face-off-today-in-twenty20-world-cup-semi.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കണക്ക് തീര്&#x200d;ക്കാന്&#x200d; ‌ഇന്ത്യ; സെമിഫൈനലില്&#x200d; ഇന്ന് ന്യൂസീലന്&#x200d;ഡിനെ നേരിടും</title>
		<link>https://www.chandrikadaily.com/india-to-settle-the-bill-they-will-face-new-zealand-in-the-semi-finals-today.html</link>
					<comments>https://www.chandrikadaily.com/india-to-settle-the-bill-they-will-face-new-zealand-in-the-semi-finals-today.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 15 Nov 2023 05:23:37 +0000</pubDate>
				<category><![CDATA[Cricket]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[icc cricket world cup]]></category>
		<category><![CDATA[India]]></category>
		<category><![CDATA[news]]></category>
		<category><![CDATA[newzealand]]></category>
		<category><![CDATA[semifinal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=283066</guid>

					<description><![CDATA[ഇന്ത്യ കരുത്തരെങ്കിലും ജയിക്കാന്&#x200d; കഴിയുമെന്ന് കിവീസ് നായകന്&#x200d; കെയ്ന്&#x200d; വില്യംസണ്&#x200d; വ്യക്തമാക്കി.]]></description>
										<content:encoded><![CDATA[<p>ക്രിക്കറ്റ് ലോകകപ്പില്&#x200d; ആദ്യ സെമിയില്&#x200d; ഇന്ത്യ ഇന്ന് ശക്തരമായ ന്യൂസീലന്&#x200d;ഡിനെ നേരിടും.2019ലെ സെമിഫൈനല്&#x200d; തോല്&#x200d;വിക്ക് സ്വന്തം മണ്ണില്&#x200d; കണക്ക് തീര്&#x200d;ക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. ബാറ്റിങ്ങിനെ തുണയ്ക്കുന്ന വാംഖഡയിലെ പിച്ചില്&#x200d; ടോസ് നിര്&#x200d;ണായകമാകും. ഇന്ത്യ കരുത്തരെങ്കിലും ജയിക്കാന്&#x200d; കഴിയുമെന്ന് കിവീസ് നായകന്&#x200d; കെയ്ന്&#x200d; വില്യംസണ്&#x200d; വ്യക്തമാക്കി.</p>
<p>സ്വപ്നതുല്യമായൊരു യാത്രയിലാണ് ഇന്ത്യന്&#x200d; ടീം. ഏറെ നാളത്തെ പരീക്ഷണള്&#x200d;ക്ക് ശേഷം രാകിമിനുക്കപ്പെട്ടെരു സംഘം ഒന്&#x200d;പത് തുടര്&#x200d;ജയങ്ങളുടെ കരുത്തിലാണ് സെമിഫൈനലിനിറങ്ങുന്നത്. 12 വര്&#x200d;ഷത്തെ കിരീടവരള്&#x200d;ച്ചയ്ക്ക് അറുതികുറിക്കുക എന്നത് മാത്രമാണ് ക്യാപ്റ്റന്&#x200d; രോഹിത് ശര്&#x200d;മ്മയുടെയും സംഘത്തിന്റെയും ലക്ഷ്യം. വിരാട് കോഹ്‌ലിയും രോഹിത് ശര്&#x200d;മ്മയും, നയിക്കുന്ന ബാറ്റിങ് നിര ബൗളര്&#x200d;മാരുടെ പേടിസ്വപ്നമാണ്.</p>
<p>ശുഭ്മാന്&#x200d; ഗില്&#x200d;, ശ്രേയസ് അയ്യര്&#x200d;, കെഎല്&#x200d; രാഹുല്&#x200d;,സൂര്യകുമാര്&#x200d; യാദവ്. ഈ ലോകകപ്പില്&#x200d; ബൗളര്&#x200d;മാര്&#x200d;ക്ക് ദുസ്വപ്നങ്ങള്&#x200d; മാത്രം സമ്മാനിച്ച ബാറ്റര്&#x200d;മാര്&#x200d;. ഇതുവരെ കണ്ടിട്ടില്ലാത്ത പേസ് ബൗളിങ് മാസ്മരികത ആരാധകര്&#x200d;ക്ക് സമ്മാനിച്ച ബുംറയും, സിറാജും, ഷമിയും വാംഖഡെയില്&#x200d; ഒരിക്കല്&#x200d;ക്കൂടി തീതുപ്പുമെന്ന് പ്രതീക്ഷിക്കാം. ജഡേജയും, കുല്&#x200d;ദീപും ഫോം തുടര്&#x200d;ന്നാല്&#x200d; ന്യുസീലന്&#x200d;ഡ് തകര്&#x200d;ന്ന് തരിപ്പണമാകും.</p>
<p>ക്രിക്കറ്റിലെ അതിസമര്&#x200d;ഥരായ കിവീസാണ് നീലപ്പടയെ വെല്ലുവിളിക്കാന്&#x200d; എത്തുന്നത്. കെയ്ന്&#x200d; വില്യംസന്റെ തിരിച്ചുവരവോടെ ബാറ്റിങ് നിര സന്തുലിതമായിട്ടുണ്ട്. രചിന്&#x200d; രവീന്ദ്രയുടെ റണ്&#x200d;മഴ മുംബൈയിലും കിവീസ് കൊതിക്കുന്നു. ട്രെന്റ് ബോള്&#x200d;ട്ട് നേതൃത്വം നല്&#x200d;കുന്ന ബൗളിങ് നിര താളംകണ്ടെത്തിയാലെ ന്യൂസീലന്&#x200d;ഡിന് രക്ഷയുളളു.</p>
<p>ടോസ് നിര്&#x200d;ണായകമല്ലെന്ന് രോഹിത് ശര്&#x200d;മ്മ പറയുമ്പോഴും, ആദ്യം ബാറ്റ് ചെയ്യുന്നവര്&#x200d;ക്ക് മുന്&#x200d;തൂക്കം ലഭിക്കുമെന്നത് വസ്തുതയാണ്. ഉച്ചവെയിലില്&#x200d; ബാറ്റിങ് കൂടുതല്&#x200d; എളുപ്പമാണ്. ഫ്‌ലഡ്ലൈറ്റുകള്&#x200d;ക്ക് കീഴിലെ ബൗളിങ് ബാറ്റ് ചെയ്യുന്നവര്&#x200d;ക്ക് വെല്ലുവിളിയാണ്. പന്ത് കൃത്യമായി സ്വിങ് ചെയ്യും. ഇരു ടീമിലും മാറ്റങ്ങള്&#x200d;ക്ക് സാധ്യതയില്ല. ഇന്ത്യന്&#x200d; പടയോട്ടം മുംബൈയിലും, തുടരുമോ, 2019ലെ നാടകീയത ആവര്&#x200d;ത്തിക്കുമോ. കാത്തിരിക്കാം ക്ലാസിക് പോരിനായി.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/india-to-settle-the-bill-they-will-face-new-zealand-in-the-semi-finals-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജയമെന്ന ലക്ഷ്യത്തോടെ ഇരു ടീമുകളും; ലോകം ടെന്&#x200d;ഷനില്&#x200d;</title>
		<link>https://www.chandrikadaily.com/both-teams-aiming-to-win-the-world-is-in-tension.html</link>
					<comments>https://www.chandrikadaily.com/both-teams-aiming-to-win-the-world-is-in-tension.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 13 Dec 2022 05:30:07 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[fifa]]></category>
		<category><![CDATA[Qatar world cup]]></category>
		<category><![CDATA[semifinal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=226445</guid>

					<description><![CDATA[ലോകം ടെന്&#x200d;ഷനിലാണ്. ഇന്ന് പുലര്&#x200d;ച്ചെ ലുസൈല്&#x200d; സ്‌റ്റേഡിയത്തില്&#x200d; ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്&#x200d;.]]></description>
										<content:encoded><![CDATA[<p>ദോഹ: ലോകം ടെന്&#x200d;ഷനിലാണ്. ഇന്ന് പുലര്&#x200d;ച്ചെ ലുസൈല്&#x200d; സ്‌റ്റേഡിയത്തില്&#x200d; ലോകകപ്പിന്റെ ആദ്യ സെമി ഫൈനല്&#x200d;. നേര്&#x200d;ക്കുനേര്&#x200d; വരുന്നത് കൊമ്പന്മാര്&#x200d;. ലാറ്റിനമേരിക്കന്&#x200d; സൗന്ദര്യ ഫുട്‌ബോളിന്റെ വക്താക്കളായ അര്&#x200d;ജന്റീനയും യൂറോപ്യന്&#x200d; വേഗ ഫുട്‌ബോളിന്റെ വക്താക്കളായ ക്രൊയേഷ്യയും. ഇന്ന് ലുസൈല്&#x200d; സ്‌റ്റേഡിയത്തില്&#x200d; അവര്&#x200d; സൗന്ദര്യത്തെയോ, വേഗതയെയോ ആയുധമാക്കില്ല. ലക്ഷ്യം ജയമാണ്. ആ യാത്രയില്&#x200d; അതി ജാഗ്രതാ ഫുട്‌ബോളായിരിക്കും മൈതാനത്ത് നടക്കുകയെന്നുറപ്പ്. സാഹസിക യാത്ര പിന്നിട്ടാണ് ലിയോ മെസിയും സംഘവും സെമി കളിക്കുന്നത്. ഗ്രൂപ്പില്&#x200d; ആദ്യ മല്&#x200d;സരത്തില്&#x200d; തന്നെ സഊദി അറേബ്യക്ക് മുന്നില്&#x200d; തോല്&#x200d;വി.</p>
<p>അടുത്ത മല്&#x200d;സരത്തില്&#x200d; കനത്ത വെല്ലുവിളിക്കിടെയിലും മെക്‌സിക്കോയ്‌ക്കെതിരെ ആധികാരിക വിജയം. മൂന്നാം മല്&#x200d;സരത്തില്&#x200d; പോളണ്ടിനെ വീഴ്ത്തി. പ്രീക്വാര്&#x200d;ട്ടര്&#x200d; ഫൈനല്&#x200d; വെല്ലുവിളി ഓസ്‌ട്രേലിയയുടെ ഭാഗത്ത് നിന്നായിരുന്നു. അതും അതിജയിച്ചാണ് ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; നെതര്&#x200d;ലന്&#x200d;ഡ്‌സിനെ നേരിട്ടത്. എല്ലാ വെല്ലുവിളികളെയും മറികടന്നുള്ള മുന്നേറ്റത്തിനൊടുവിലാണ് ഇന്ന് ക്രോട്ടുകാരുടെ മുന്നില്&#x200d; വരുന്നത്. ലുക്കാ മോഡ്രിച്ചിന്റെ ക്രൊയേഷ്യയും ഈ വിധം തന്നെ. മൊറോക്കോയുമായി സമനില നേടി, കനഡയെ നാല് ഗോളിന് മറികടന്ന് നിര്&#x200d;ണായകമായ മല്&#x200d;സരത്തില്&#x200d; ബെല്&#x200d;ജിയത്തിനെ പിടിച്ചുകെട്ടിയാണ് അവര്&#x200d; നോക്കൗട്ടിലെത്തിയത്. അവിടെ ജപ്പാനായിരുന്നു വെല്ലുവിളി. ഷൂട്ടൗട്ട് വരെ പോയ പോരാട്ടത്തിനൊടുവില്&#x200d; വിജയം. ക്വാര്&#x200d;ട്ടറില്&#x200d; ബ്രസീലിന് മുന്നിലായിരുന്നു. തോല്&#x200d;ക്കുമെന്നാണ് കരുതിയത്. നിശ്ചിത സമയത് ഗോളില്ല. അധികസമയത്ത് നെയ്മര്&#x200d; ബ്രസീലിന് ലീഡ് നല്&#x200d;കുന്നു. പക്ഷേ അവസാനത്തില്&#x200d; പെറ്റ്‌കോവിച്ചിന്റെ ഗോളില്&#x200d; സമനില. ഷൂട്ടൗട്ടില്&#x200d; ഗോള്&#x200d;ക്കീപ്പര്&#x200d; ലിവാകോവിച്ചിന്റെ മികവില്&#x200d; വിജയം.</p>
<p>ഇന്ന് അര്&#x200d;ജന്റീനയുടെ ഗെയിം പ്ലാന്&#x200d; ആക്രമണമാണ്. അവരെ തടയുക എന്നതാണ് ക്രോട്ടുകാരുടെ ജോലിയും. പ്രതിരോധ ജാഗ്രതയിലാണ് ഇത് വരെ ക്രോട്ടുകാര്&#x200d; മുന്നേറിയത്. ഈ ജാഗ്രതാ ഫുട്‌ബോളിനിടെ ലഭിക്കുന്ന അവസരം ഉപയോഗപ്പെടുത്തി എതിരാളികള്&#x200d;ക്ക് ജോലി നല്&#x200d;കാനും അവര്&#x200d;ക്ക് കഴിയുന്നു. അതാണ് ഒടുവില്&#x200d; ബ്രസീലിനെതിരായ മല്&#x200d;സരത്തില്&#x200d; പോലും കണ്ടത്. നെയ്മറിന്റെ ഗോള്&#x200d; വന്നപ്പോള്&#x200d; ബ്രസീല്&#x200d; വിജയമുറപ്പിച്ചു. പക്ഷേ അതിനുമപ്പുറം കിട്ടിയ അവസരങ്ങളെ ക്രോട്ടുകാര്&#x200d; പ്രയോജനപ്പെടുത്തി. അര്&#x200d;ജന്റീനയുടെ വജ്രായുധം നായകന്&#x200d; തന്നെ. നെതര്&#x200d;ലന്&#x200d;ഡ്‌സിനെതിരായ മല്&#x200d;സരത്തില്&#x200d; അല്&#x200d;പ്പമധികം ക്ഷുഭിതനായിരുന്നു മെസി. റഫറിക്കെതിരെ പോലും സംസാരിച്ചു. അതിന്റെ പേരില്&#x200d; ഫിഫയുടെ ശാസനക്ക് അരികിലുമെത്തി. പക്ഷേ ഖത്തറില്&#x200d; ഇത് വരെ അതിഗംഭീര സോക്കറാണ് മെസി കാഴ്ച്ച വെക്കുന്നത്. അദ്ദേഹത്തിന്റെ കാലുകളില്&#x200d; പന്ത് കിട്ടിയാല്&#x200d; അപകടമാണ്. കൂട്ടുകാര്&#x200d;ക്ക് പന്ത് എത്തിക്കുന്നതിലും മിടുക്കന്&#x200d;.</p>
<p>മെസിയെ കേന്ദ്രീകരിച്ച് തന്നെ അര്&#x200d;ജന്റീന കളിക്കുമ്പോള്&#x200d; ക്രോട്ട് പ്രതിരോധത്തിന് ജോലി ഭാരമുണ്ടാവും. ലുക്കാ മോഡ്രിച്ച് എന്ന പോരാളിയാണ് ക്രോട്ട് കരുത്ത്. പന്തുമായി എവിടെയുമെത്തുന്ന സീനിയര്&#x200d;. എല്ലാവര്&#x200d;ക്കും പാസുകള്&#x200d; നല്&#x200d;കുന്ന കൂട്ടുകാരന്&#x200d;. അവസാന ലോകകപ്പില്&#x200d; രാജ്യത്തിന് കിരീടം സമ്മാനിക്കാനാഗ്രഹിക്കുന്ന മോഡ്രിച്ചിനെ തളക്കുന്നതില്&#x200d; അര്&#x200d;ജന്റീനിയന്&#x200d; പ്രതിരോധവും വിജയിക്കണം. മല്&#x200d;സരം ഷൂട്ടൗട്ട് വരെ എത്തിക്കാന്&#x200d; മെസി ആഗ്രഹിക്കില്ലെന്നുറപ്പ്. കാരണം ക്രോട്ട് ഗോള്&#x200d;ക്കീപ്പര്&#x200d; ലിവാകോവിച്ച് ഷൂട്ടൗട്ട് വിദഗ്ധനാണ്. ഒപ്പം മല്&#x200d;സര സമയത്തും അദ്ദേഹത്തെ കീഴടക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. അതിവേഗക്കാരായ ബ്രസീല്&#x200d; മുന്&#x200d;നിരക്കാരെ പലവട്ടം പിറകിലാക്കിയത് ഗോള്&#x200d;ക്കീപ്പറാണ്. മല്&#x200d;സര ടിക്കറ്റുകള്&#x200d; പൂര്&#x200d;ണമായും വിറ്റഴിഞ്ഞതായാണ് സംഘാടകര്&#x200d; വ്യക്തമാക്കുന്നത്. ഖത്തറിലുള്ള മുഴുവന്&#x200d; അര്&#x200d;ജന്റീനക്കാരും ഇന്ന് ലുസൈലിലേക്ക് ഒഴുകിയെത്തുമെന്നുറപ്പ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/both-teams-aiming-to-win-the-world-is-in-tension.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ചുവപ്പന്&#x200d; വീരഗാഥയ്ക്ക് മുന്നില്&#x200d; തകര്&#x200d;ന്നടിഞ്ഞ് മെസ്സിയും സംഘവും</title>
		<link>https://www.chandrikadaily.com/liverpool-win-against-barcelona-in-uefa-champions-league-semifinal.html</link>
					<comments>https://www.chandrikadaily.com/liverpool-win-against-barcelona-in-uefa-champions-league-semifinal.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 08 May 2019 07:14:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sports]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[barcelona]]></category>
		<category><![CDATA[lionel messi]]></category>
		<category><![CDATA[liverpool]]></category>
		<category><![CDATA[semifinal]]></category>
		<category><![CDATA[uefa champions]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=126603</guid>

					<description><![CDATA[രണ്ടാം പാദത്തിലെ ചെകുത്താന്&#x200d; വീണ്ടും ബാര്&#x200d;സിലോണയെ പിടികൂടി. യുവേഫ ചാമ്പ്യന്&#x200d;സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്&#x200d; ബാര്&#x200d;സിലോണയെ തോല്&#x200d;പ്പിച്ച് ലിവര്&#x200d;പൂള്&#x200d; ഫൈനലിലേക്ക് പ്രവേശിച്ചു. എതിരില്ലാത്ത നാല് ഗോളിനാണ് ഇന്നലെ നടന്ന മത്സരത്തില്&#x200d; ലിവര്&#x200d;പൂളിന്റെ വിജയം.ഇതോടെ ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളുകള്&#x200d;ക്ക് ലിവര്&#x200d;പൂള്&#x200d; തുടര്&#x200d;ച്ചയായ രണ്ടാം വര്&#x200d;ഷവും ചാമ്പ്യന്&#x200d;സ് ലീഗിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. ബാര്&#x200d;സിലോണയുടെ ഹോംഗ്രൗണ്ടായ നൗകാംപില്&#x200d; കണ്ട മെസ്സിയുടെ നിഴല്&#x200d; മാത്രമായിരുന്നു ആന്&#x200d;ഫീല്&#x200d;ഡില്&#x200d; കാണാന്&#x200d; സാധിച്ചത്. കളിയുടെ ഏഴാം മിനിറ്റില്&#x200d; ബാഴ്‌സ പ്രതിരോധത്തിന്റെ അബദ്ധത്തില്&#x200d; നിന്ന് [&#8230;]]]></description>
										<content:encoded><![CDATA[
<p>രണ്ടാം പാദത്തിലെ ചെകുത്താന്&#x200d; വീണ്ടും ബാര്&#x200d;സിലോണയെ പിടികൂടി. യുവേഫ ചാമ്പ്യന്&#x200d;സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്&#x200d; ബാര്&#x200d;സിലോണയെ തോല്&#x200d;പ്പിച്ച് ലിവര്&#x200d;പൂള്&#x200d; ഫൈനലിലേക്ക് പ്രവേശിച്ചു. എതിരില്ലാത്ത നാല് ഗോളിനാണ്  ഇന്നലെ നടന്ന മത്സരത്തില്&#x200d; ലിവര്&#x200d;പൂളിന്റെ വിജയം.ഇതോടെ ഇരുപാദങ്ങളിലുമായി മൂന്നിനെതിരെ നാല് ഗോളുകള്&#x200d;ക്ക് ലിവര്&#x200d;പൂള്&#x200d; തുടര്&#x200d;ച്ചയായ രണ്ടാം വര്&#x200d;ഷവും ചാമ്പ്യന്&#x200d;സ് ലീഗിന്റെ ഫൈനലിലേക്ക് യോഗ്യത നേടി. ബാര്&#x200d;സിലോണയുടെ ഹോംഗ്രൗണ്ടായ  നൗകാംപില്&#x200d; കണ്ട മെസ്സിയുടെ നിഴല്&#x200d; മാത്രമായിരുന്നു ആന്&#x200d;ഫീല്&#x200d;ഡില്&#x200d; കാണാന്&#x200d; സാധിച്ചത്.<br> കളിയുടെ ഏഴാം മിനിറ്റില്&#x200d;  ബാഴ്‌സ പ്രതിരോധത്തിന്റെ അബദ്ധത്തില്&#x200d; നിന്ന് പന്ത് തട്ടിയെടുത്ത സാദിയോ മാനേ നായകന്&#x200d; ഹെന്&#x200d;ഡേഴ്‌സണ് ബോക്‌സിനുള്ളിലേക്ക് പന്ത് നീട്ടി നല്&#x200d;കി. എന്നാല്&#x200d;, ലിവര്&#x200d; നായകന്റെ ഷോട്ട് ടെര്&#x200d; സ്റ്റീഗന്&#x200d; തടുത്തിട്ടെങ്കിലും ഓടിയെത്തിയ ഓര്&#x200d;ഗി റീബൗണ്ട് ചെയ്ത് വന്ന പന്ത് വലയിലെത്തിച്ചു.</p>



<p>രണ്ടാം പകുതിയില്&#x200d; സൂപ്പര്&#x200d; സബ്ബ് ആയി എത്തിയ വെയ്‌നാള്&#x200d;ഡമാണ് കളത്തില്&#x200d; നിന്ന് ബാഴ്‌സയെ പുറത്താക്കിയത്.  54 ാം മിനിറ്റില്&#x200d; വെയ്‌നാള്&#x200d;ഡം തന്റെ ആദ്യ ഗോള്&#x200d; നേടി ലീഡ് രണ്ടായി ഉയര്&#x200d;ത്തി. ബാഴ്‌സയുടെ  ജോര്&#x200d;ജി ആല്&#x200d;ബ പിഴവ് മുതലെടുത്താണ് വെയ്‌നാള്&#x200d;ഡം ഗോള്&#x200d; നേടിയത്.</p>



<p>ഷക്കീരിയുടെ ക്രോസില്&#x200d; ഉയര്&#x200d;ന്ന് ചാടി വെയ്‌നാള്&#x200d;ഡം മൂന്നാം ഗോളും നേടിയതിന് ശേഷമാണ് ബാഴ്‌സ അല്&#x200d;പ്പമെങ്കിലും ഉണര്&#x200d;ന്ന് കളിക്കാന്&#x200d; തുടങ്ങിയത്.  അപ്രതീക്ഷ കോര്&#x200d;ണര്&#x200d; കിക്കിലൂടെ നിര്&#x200d;ണായകമായ നാലാം ഗോളും നേടിയതോടെ ബാര്&#x200d;സിലോണ തോല്&#x200d;വിയുടെ രുചിയറിഞ്ഞു.ഒര്&#x200d;ഗി തന്നെയാണ് വീണ്ടും വലചലിപ്പിച്ചത്.<br>
പരിക്കേറ്റ് സൂപ്പര്&#x200d;താരങ്ങളായ മുഹമ്മദ് സലായും റോബര്&#x200d;ട്ടോ ഫിര്&#x200d;മിനോയും പുറത്തിരുന്നിട്ടും  മുന്നേറ്റ നിരയ്ക്ക് മൂര്&#x200d;ച്ചകൂട്ടിയാണ് ലിവര്&#x200d;പൂള്&#x200d; കളിക്കളത്തിലിറങ്ങിയത്. കഴിഞ്ഞ വര്&#x200d;ഷം റോമയോട് രണ്ടാം പാദ ക്വാര്&#x200d;ട്ടര്&#x200d; ഫൈനലില്&#x200d; മൂന്ന് ഗോളുകള്&#x200d;ക്ക് തോറ്റ് പുറത്തായതിനെ ഓര്&#x200d;മ്മിപ്പിക്കുന്നതായിരുന്നു ആന്&#x200d;ഫില്&#x200d;ഡിലെയും തോല്&#x200d;വി. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/liverpool-win-against-barcelona-in-uefa-champions-league-semifinal.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
