<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>senkumar ips &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/senkumar-ips/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Tue, 22 Jan 2019 18:28:32 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>senkumar ips &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ടി.പി സെന്&#x200d;കുമാര്&#x200d;   സ്വപ്‌നം കാണട്ടെ!</title>
		<link>https://www.chandrikadaily.com/editorial-about-senkumars-politics.html</link>
					<comments>https://www.chandrikadaily.com/editorial-about-senkumars-politics.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Tue, 22 Jan 2019 18:28:32 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[senkumar ips]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=117073</guid>

					<description><![CDATA[&#8216;ന്യൂനപക്ഷത്തിനുള്ള എല്ലാ അവകാശങ്ങളും ഭൂരിപക്ഷത്തിനുമുണ്ടെന്ന് ഭരണഘടനയില്&#x200d; എഴുതിച്ചേര്&#x200d;ക്കണം.അതോടെ ഇപ്പോഴുള്ള എല്ലാപ്രശ്‌നങ്ങളും തീരും. ഒരു അവകാശവും കൂടുതല്&#x200d; വേണ്ട. 1950ല്&#x200d; ഭരണഘടന തയ്യാറാക്കുന്ന സമയത്ത് ഹിന്ദുക്കളുടെ ജനസംഖ്യ 90 ശതമാനമായിരുന്നു. ന്യൂനപക്ഷ ജനസംഖ്യ 9 ശതമാനത്തില്&#x200d;നിന്ന് 21 ശതമാനമായി കുറഞ്ഞു. പാകിസ്താനില്&#x200d; ഹൈന്ദവര്&#x200d; 28 ശതമാനത്തില്&#x200d;നിന്ന് ഒരുശതമാനമായി വര്&#x200d;ധിച്ചു. ബംഗ്ലാദേശില്&#x200d; 33 ശതമാനത്തില്&#x200d;നിന്ന് 4 ശതമാനമായി വര്&#x200d;ധിച്ചു. ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തിന്റെ അവകാശം പോലും കൊടുക്കാത്ത മറ്റൊരു രാജ്യവും ലോകത്തില്ല. സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും നിസ്സംഗരായി ഇരുന്നാല്&#x200d; നമ്മുടെ സനാതന [&#8230;]]]></description>
										<content:encoded><![CDATA[
<p> &#8216;ന്യൂനപക്ഷത്തിനുള്ള എല്ലാ അവകാശങ്ങളും ഭൂരിപക്ഷത്തിനുമുണ്ടെന്ന് ഭരണഘടനയില്&#x200d; എഴുതിച്ചേര്&#x200d;ക്കണം.അതോടെ ഇപ്പോഴുള്ള എല്ലാപ്രശ്‌നങ്ങളും തീരും. ഒരു അവകാശവും കൂടുതല്&#x200d; വേണ്ട. 1950ല്&#x200d; ഭരണഘടന തയ്യാറാക്കുന്ന സമയത്ത് ഹിന്ദുക്കളുടെ ജനസംഖ്യ 90 ശതമാനമായിരുന്നു. ന്യൂനപക്ഷ ജനസംഖ്യ 9 ശതമാനത്തില്&#x200d;നിന്ന് 21 ശതമാനമായി കുറഞ്ഞു. പാകിസ്താനില്&#x200d; ഹൈന്ദവര്&#x200d; 28 ശതമാനത്തില്&#x200d;നിന്ന് ഒരുശതമാനമായി വര്&#x200d;ധിച്ചു. ബംഗ്ലാദേശില്&#x200d; 33 ശതമാനത്തില്&#x200d;നിന്ന് 4 ശതമാനമായി വര്&#x200d;ധിച്ചു. ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തിന്റെ അവകാശം പോലും കൊടുക്കാത്ത മറ്റൊരു രാജ്യവും ലോകത്തില്ല. സമയം അതിക്രമിച്ചിരിക്കുന്നു. ഇനിയും നിസ്സംഗരായി ഇരുന്നാല്&#x200d; നമ്മുടെ സനാതന സംസ്‌കാരത്തെ നുണബോംബുകളും ആയുധങ്ങളും ഉപയോഗിച്ച് ഇല്ലാതാക്കുന്നവരുടെ മുമ്പില്&#x200d; നാം എത്തിപ്പെടും. നമ്മുടെ ധര്&#x200d;മത്തെ ചവിട്ടിയരച്ചവര്&#x200d;ക്കല്ല അതിനെ സംരക്ഷിക്കാനെത്തിയവര്&#x200d;ക്ക് വോട്ടുകള്&#x200d; നല്&#x200d;കി മറുപടിനല്&#x200d;കണം.&#8217; (ടി.പി സെന്&#x200d;കുമാര്&#x200d;-2019 ജനുവരി 20). <br> ശബരിമലയില്&#x200d; യുവതികള്&#x200d;ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്&#x200d; തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് നടന്ന അയ്യപ്പ സംഗമത്തിലാണ് അയ്യപ്പ കര്&#x200d;മസമിതിയുടെ വൈസ്‌ചെയര്&#x200d;മാന്&#x200d; ടി.പി സെന്&#x200d;കുമാര്&#x200d; മേല്&#x200d;പരാമര്&#x200d;ശങ്ങള്&#x200d; അല്&#x200d;പം പരിഹാസച്ചുവയോടെ വിളമ്പിയത്. മാതാഅമൃതാനന്ദമയിയും ശ്രീശ്രീ രവിശങ്കറുടെ പ്രതിനിധിയും ഉള്&#x200d;പ്പെടെ പ്രമുഖര്&#x200d; പങ്കെടുത്ത വേദിയില്&#x200d; കേരളത്തിലെ മുന്&#x200d; പൊലീസ് മേധാവിയായ സെന്&#x200d;കുമാര്&#x200d; നടത്തിയ പ്രസംഗം ഇതേ വേദിയിലെ സ്വാമിചിദാനന്ദപുരിയുടെ രാഷ്ട്രീയ ധോരണിയേക്കാള്&#x200d; തീവ്രമായിരുന്നു. സെന്&#x200d;കുമാറിന്റെ പ്രസംഗത്തിലെ വിവരങ്ങള്&#x200d; വസ്തുതകളുമായി പുലബന്ധം പോലുമില്ലാത്തതാണെന്നത് പോകട്ടെ, തെറ്റായ വിവരങ്ങള്&#x200d; പ്രചരിപ്പിച്ച് വര്&#x200d;ഗീയ വിദ്വേഷത്തിന് വഴിവെക്കുന്നത് എന്തു ശിക്ഷയാണ് ക്ഷണിച്ചുവരുത്തുക എന്ന് അറിയാത്ത ആളാവില്ല ഈ റിട്ട. പൊലീസ് മേധാവി. മറുപടി അര്&#x200d;ഹിക്കുന്നില്ലെങ്കിലും ചില തെറ്റിദ്ധാരണകള്&#x200d;ക്ക് വഴിവെക്കുമെന്ന ഭയത്താല്&#x200d; സെന്&#x200d;കുമാറിന്റെ വിടുവായിത്തത്തെ തിരുത്തല്&#x200d; അനിവാര്യമായിരിക്കുന്നു. <br> 1947ലെ വര്&#x200d;ഗീയ കലുഷിതമായ ഇന്ത്യന്&#x200d; സാമൂഹിക സാഹചര്യത്തില്&#x200d;നിന്നുകൊണ്ടാണ് പണ്ഡിറ്റ് നെഹ്‌റുവിനെയും ഡോ. അംബേദ്കറെയും മൗലാനാആസാദിനെയും പോലുള്ള 284 ദീര്&#x200d;ഘദൃക്കുകള്&#x200d; നമ്മുടെ മഹത്തായ ഭരണഘടനക്ക് രൂപംനല്&#x200d;കിയത്. ചടുല സംവാദങ്ങളുടെയും തലനാരിഴകീറിയ വാദപ്രതിവാദങ്ങളുടെയും ഫലമായിരുന്നു അത്. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നതാണ് ഭരണഘടനയുടെ മുഖമുദ്രാവാക്യം. അതിലെ മൗലികാവകാശങ്ങളെല്ലാംതന്നെയും ഏതെങ്കിലും വിഭാഗത്തിന് വേണ്ടിയുള്ളതല്ല. ഇവിടുത്തെ മതങ്ങളെയും നാനാജാതികളെയും വൈവിധ്യമാര്&#x200d;ന്ന സംസ്‌കാരങ്ങളെയും കൃത്യമായി അഭിസംബോധന ചെയ്യുന്നുണ്ടതില്&#x200d;. മത-ജാതി-വര്&#x200d;ഗ-ഭാഷാപരമായ ന്യൂനപക്ഷങ്ങള്&#x200d; ഏതൊരു സമൂഹത്തിലും ഭൂരിപക്ഷത്തിന്റെ ഇച്ഛക്കും താല്&#x200d;പര്യങ്ങള്&#x200d;ക്കും വഴങ്ങേണ്ടിവരുന്നു എന്നതിനാലാണ് അവര്&#x200d;ക്ക് പ്രത്യേകാവകാശങ്ങള്&#x200d; എല്ലാ സമൂഹങ്ങളും പരികല്&#x200d;പിച്ചുകൊടുത്തിട്ടുള്ളത്. അത് ഏതെങ്കിലുമൊരു മത വിഭാഗത്തിന്റെ ഔദാര്യമല്ലെന്നും ന്യൂനപക്ഷങ്ങളുടെയും സര്&#x200d;വപൗരന്മാരുടെയും സുരക്ഷയും സംരക്ഷണവും സ്വാസ്ഥ്യവും ക്ഷേമവും ഉറപ്പുവരുത്തുന്നതിനുമാണെന്നും ഭരണഘടനാവിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടിയിട്ടുണ്ട്. തൊഴില്&#x200d;-വിദ്യാഭ്യാസ രംഗങ്ങളില്&#x200d; ജാതിമതവിഭാഗങ്ങളുടെ ഉന്നമനത്തിനായി സംവരണം ഏര്&#x200d;പെടുത്തിയതും മത ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്&#x200d;ക്കുള്ള അനുമതിയുമൊക്കെ ഈ ഉയര്&#x200d;ന്ന ചിന്താഗതിയുടെ അടിസ്ഥാനത്തിലാണ്. എന്നാല്&#x200d; സംഘ്പരിവാര്&#x200d; സൈദ്ധാന്തികര്&#x200d; സ്വാതന്ത്ര്യത്തിനുമുമ്പേ ഇതിനെതിരായി നിലയുറപ്പിക്കുന്നു. ഗോള്&#x200d;വാള്&#x200d;ക്കറുടെയും സവര്&#x200d;ക്കറുടെയും മോദി-മോഹന്&#x200d;ഭഗവത്തുമാരുടെയും ഹിന്ദു രാഷ്ട്ര അജണ്ടയുടെ ഭാഗമാണിത്. അതിന് ചിലര്&#x200d; ശബരിമലയെയും പാകിസ്താനെയും കൂട്ടുപിടിക്കുന്നുവെന്ന് മാത്രം. ഇന്ത്യ ഇന്നും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായി നില്&#x200d;ക്കുന്നത് അതിന്റെ പാരമ്പര്യവും രാഷ്ട്രപിതാവ് മുതല്&#x200d; പ്രബോധിപ്പിച്ച അഹിംസ, സ്‌നേഹം, സാഹോദര്യം മുതലായവ കൊണ്ടുമാണ്. സനാതനധര്&#x200d;മത്തിനും തീര്&#x200d;ച്ചയായും അതില്&#x200d; പങ്കുണ്ട്. പുത്തരിക്കണ്ടത്തുകേട്ട വിഷ സനാതനമല്ല അത്. ഇനി ഈ ന്യൂനപക്ഷാനുകൂല്യങ്ങളെല്ലാം എഴുതിവെച്ചിട്ടുപോലും ദലിതുകളുടെയും, പല ഉത്തരേന്ത്യന്&#x200d; സംസ്ഥാനങ്ങളിലെ മുസ്‌ലിംകളുടെയും അവസ്ഥയെന്ന് പഠനത്തിലൂടെ ചൂണ്ടിക്കാട്ടിയതും ബദല്&#x200d; പദ്ധതികള്&#x200d; നിര്&#x200d;ദേശിച്ചതും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് രജീന്ദര്&#x200d; സച്ചാറായിരുന്നു. രാജ്യത്തെ അത്യുന്നത തസ്തികകളും ജനപ്രാതിനിധ്യ പദവികളും ബഹുഭൂരിപക്ഷവും ഇന്നും കയ്യടക്കിവെച്ചിരിക്കുന്നത് ഹൈന്ദവരെന്നതിനേക്കാള്&#x200d; ഭൂപ്രഭുക്കളായ സവര്&#x200d;ണ കുലജാതരാണെന്നറിയാന്&#x200d; സെന്&#x200d;കുമാറിലെ സിവില്&#x200d; സര്&#x200d;വീസ് ബിരുദധാരി  ഭരണഘടനയല്ലെങ്കിലും സ്ഥിതിവിവരക്കണക്കുകളെങ്കിലും ഒന്നോടിച്ചുവായിക്കണം. ഇദ്ദേഹം പോരാടേണ്ടത് അതിനെതിരെയാണ്. മറിച്ച് ന്യൂനപക്ഷങ്ങള്&#x200d;ക്കുവേണ്ടി ഭൂരിപക്ഷത്തിന്റെ എന്തവകാശമാണ് രാജ്യം തട്ടിപ്പറിഞ്ഞതെന്നുകൂടി സെന്&#x200d;കുമാര്&#x200d; വ്യക്തമാക്കണം. ഇനി മത വിശ്വാസത്തിന്റേതാണ് വിഷയമെങ്കില്&#x200d; തങ്ങളോടൊപ്പം ന്യൂനപക്ഷങ്ങളുമുണ്ടെന്ന് ഇദ്ദേഹത്തിന് അറിയാതെവരില്ലല്ലോ.  <br> ഇനി ഇന്ത്യയിലെ ന്യൂനപക്ഷ ജനസംഖ്യ വര്&#x200d;ധിച്ചുവരുന്നുവെന്ന നിഗമനം നോക്കാം. കഴിഞ്ഞ 20 വര്&#x200d;ഷത്തെ കണക്കെടുത്താല്&#x200d; ഏറ്റവും കുറവ് ജനസംഖ്യാവളര്&#x200d;ച്ചയാണ് ഇപ്പോള്&#x200d; ഇന്ത്യന്&#x200d; മുസ്‌ലിംകളുടേത്. 1991-2001 കാനേഷുമാരി അനുസരിച്ച് ഇന്ത്യന്&#x200d; മുസ്‌ലിംകളുടെ വര്&#x200d;ധന 32.8 ശതമാനമായിരുന്നെങ്കില്&#x200d; 2001-2011ല്&#x200d; ഇത് 24.6 ആയി ചുരുങ്ങി. 14.4 ശതമാനമാണ് ഇപ്പോള്&#x200d; രാജ്യത്തെ മുസ്‌ലിം ശതമാനം. ഇങ്ങനെപോയാല്&#x200d; 2050ല്&#x200d; പോലും ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യയുടെ ശതമാനം 18.4 മാത്രമേ ആകുകയുള്ളൂവെന്ന് വിദഗ്ധര്&#x200d; ചൂണ്ടിക്കാട്ടുന്നു. ഹിന്ദു ജനസംഖ്യാവളര്&#x200d;ച്ചയിലും സമാനമായ കുറവ് പ്രകടമാണെങ്കിലും മുസ്‌ലിംകളെയും ഇതര ന്യൂനപക്ഷ വിഭാഗങ്ങളെയും പ്രതിപ്പട്ടികയിലാക്കിയുള്ള ചില അല്&#x200d;പബുദ്ധികളുടെ കസര്&#x200d;ത്ത് വിദ്യാസമ്പന്നരായ ഹൈന്ദവ സഹോരങ്ങളുടെ ബോധത്തെ പരിഹസിക്കുന്നതാണ്. ആര്&#x200d;.എസ്.എസ്സില്&#x200d; ചേര്&#x200d;ന്നത് വിവരം വെച്ചതുകൊണ്ടാണെന്ന് പറയുന്ന സെന്&#x200d;കുമാറിന് എന്താണ് സത്യത്തില്&#x200d; സംഭവിച്ചിരിക്കുന്നതെന്ന് ഇനിയും വിശദീകരിക്കേണ്ടതില്ലല്ലോ. സി.പി.എം എം.എല്&#x200d;.എക്കും സിനിമാതാരത്തിനുംപോലെ റിട്ട. പൊലീസ് ഉദ്യോഗസ്ഥനും ഭൈമീകാമുകനാവാന്&#x200d; തീര്&#x200d;ച്ചയായും യഥേഷ്ടം അവകാശമുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്&#x200d; നാലഞ്ചു ശതമാനം പേര്&#x200d; ക്രിമിനലുകളാണെന്ന 2017 ജൂണ്&#x200d; 30ലെ പ്രസ്താവം തിരിഞ്ഞുകൊത്തുകയാണോ. ഒഞ്ചിയത്ത് ടി.പി ചന്ദ്രശേഖരനെ കൊന്നത് 51 വെട്ട് വെട്ടിയാണെങ്കില്&#x200d; കേരളത്തിന്റെ സര്&#x200d;വമത സാഹോദര്യത്തിനുനേര്&#x200d;ക്ക് വെട്ടിയ 101 വെട്ടാണ് ഈ കാവിയണിഞ്ഞ ടി.പിയുടേത്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/editorial-about-senkumars-politics.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭൂരിപക്ഷത്തിന് അനുകൂലമായി ഭരണഘടന തിരുത്തണം; വര്&#x200d;ഗീയത വിളമ്പി വീണ്ടും സെന്&#x200d;കുമാര്&#x200d;</title>
		<link>https://www.chandrikadaily.com/tp-senkumar-communal-statement.html</link>
					<comments>https://www.chandrikadaily.com/tp-senkumar-communal-statement.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 21 Jan 2019 03:26:15 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[senkumar ips]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=116837</guid>

					<description><![CDATA[തിരുവനന്തപുരം: വര്&#x200d;ഗീയ വിഷം തുപ്പി വീണ്ടും മുന്&#x200d; ഡി.ജി.പി ടി.പി സെന്&#x200d;കുമാര്&#x200d;. അയ്യപ്പ കര്&#x200d;മ്മ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തില്&#x200d; സംസാരിക്കവെയാണ് ഭൂരിപക്ഷത്തിന് അനുകൂലമായി ഇന്ത്യന്&#x200d; ഭരണഘടന തിരുത്തിയെഴുതണമെന്നത് ഉള്&#x200d;പ്പെടെയുള്ള വിവാദ നിലപാടുകളുമായി സെന്&#x200d;കുമാര്&#x200d; രംഗത്തെത്തിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു പക്ഷ സര്&#x200d;ക്കാറിനെതിരെ രൂക്ഷ വിമര്&#x200d;ശനം ഉന്നയിച്ച സെന്&#x200d;കുമാര്&#x200d;, സനാതന ധര്&#x200d;മ്മ പുനസ്ഥാപനത്തിനായി വോട്ടെന്ന വജ്രായുധം ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് തന്റെ രാഷ്ട്രീയ നിലപാട് പരസ്യപ്പെടുത്താനുള്ള വേദിയാക്കി അയ്യപ്പ സംഗമത്തെ മാറ്റുകയും ചെയ്തു. ന്യൂനപക്ഷത്തിനുള്ള [&#8230;]]]></description>
										<content:encoded><![CDATA[
<p><br> തിരുവനന്തപുരം: വര്&#x200d;ഗീയ വിഷം തുപ്പി വീണ്ടും മുന്&#x200d; ഡി.ജി.പി ടി.പി സെന്&#x200d;കുമാര്&#x200d;. അയ്യപ്പ കര്&#x200d;മ്മ സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തില്&#x200d; സംസാരിക്കവെയാണ് ഭൂരിപക്ഷത്തിന് അനുകൂലമായി ഇന്ത്യന്&#x200d; ഭരണഘടന തിരുത്തിയെഴുതണമെന്നത് ഉള്&#x200d;പ്പെടെയുള്ള വിവാദ നിലപാടുകളുമായി സെന്&#x200d;കുമാര്&#x200d; രംഗത്തെത്തിയത്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു പക്ഷ സര്&#x200d;ക്കാറിനെതിരെ രൂക്ഷ വിമര്&#x200d;ശനം ഉന്നയിച്ച സെന്&#x200d;കുമാര്&#x200d;, സനാതന ധര്&#x200d;മ്മ പുനസ്ഥാപനത്തിനായി വോട്ടെന്ന വജ്രായുധം ഉപയോഗിക്കണമെന്ന് ആഹ്വാനം ചെയ്ത് തന്റെ രാഷ്ട്രീയ നിലപാട് പരസ്യപ്പെടുത്താനുള്ള വേദിയാക്കി അയ്യപ്പ സംഗമത്തെ മാറ്റുകയും ചെയ്തു.<br> ന്യൂനപക്ഷത്തിനുള്ള എല്ലാ അവകാശങ്ങളും ഭൂരിപക്ഷത്തിനുമുണ്ടെന്ന് ഭരണഘടനയില്&#x200d; എഴുതിച്ചേര്&#x200d;ക്കണമെന്ന് സെന്&#x200d;കുമാര്&#x200d; പറഞ്ഞു. ഇതിനായി ഭരണഘടന തിരുത്തിയെഴുതണം. ഇതോടെ ഇപ്പോഴുള്ള എല്ലാ പ്രശ്‌നങ്ങളും അവസാനിക്കും. ഇന്ത്യന്&#x200d; ഭരണഘടനയിലിപ്പോള്&#x200d; നമ്മള്&#x200d; കേഴുന്നത് ഭൂരിപക്ഷത്തിന് ന്യൂനപക്ഷത്തിനുള്ള അവകാശങ്ങള്&#x200d; വേണമെന്ന് മാത്രമാണ്. ഒരു അവകാശവും കൂടുതല്&#x200d; വേണ്ട. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ന്യൂനപക്ഷങ്ങള്&#x200d;ക്കുള്ള എല്ലാ അവകാശങ്ങളും ഭൂരിപക്ഷത്തിനുമുണ്ടെന്ന് മൗലികാവകാശങ്ങളില്&#x200d; ഒരു വരി എഴുതിവെച്ചാല്&#x200d; തീരുന്നതേയുള്ളൂ എല്ലാ പ്രശ്‌നങ്ങളും &#8211; സെന്&#x200d;കുമാര്&#x200d; വാദിച്ചു. <br> ജാതിയും മതവും തിരിച്ചുള്ള പരാമര്&#x200d;ശങ്ങളിലൂടെ സംഘ്പരിവാറിന്റെ സവര്&#x200d;ണ മേധാവിത്വ നിലപാടിന് ചൂട്ടുപിടിക്കുന്ന പ്രസംഗമാണ് സെന്&#x200d;കുമാര്&#x200d; അയ്യപ്പ സംഗമത്തില്&#x200d; നടത്തിയത്. 1950ല്&#x200d; ഇന്ത്യന്&#x200d; ഭരണ തയ്യാറാക്കുന്ന സമയത്ത് 90 ശതമാനവും ഹൈന്ദവരായിരുന്നു. പശ്ചിമ പാകിസ്താനില്&#x200d; ഈ ഭൂരിപക്ഷം 28 ശതമാനമായ അവിടുത്തെ ന്യൂനപക്ഷമായിരുന്നു. ഇന്നത്തെ ബംഗ്ലാദേശില്&#x200d; 33 ശതമാനമുണ്ടായിരുന്നു ഹൈന്ദവര്&#x200d;. ന്യൂനപക്ഷങ്ങള്&#x200d;ക്കെതിരെ നടന്ന പീഡനങ്ങള്&#x200d; മാത്രമാണ് പര്&#x200d;വതീകരിക്കപ്പെടുന്നത്. എന്നും പീഡനങ്ങള്&#x200d; നേരിട്ടവര്&#x200d; ഒമ്പത് ശതമാനത്തില്&#x200d;നിന്ന് 21 ശതമാനമായി &#8216;കുറഞ്ഞു&#8217;വെന്നും പാകിസ്താനില്&#x200d; ഹിന്ദുക്കള്&#x200d; 28 ശതമാനത്തില്&#x200d;നിന്ന് ഒരു ശതമാനം മാത്രമയി &#8216;വര്&#x200d;ധിച്ചു&#8217;വെന്നും പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു. <br> സവര്&#x200d;ണ, അവര്&#x200d;ണ വാദങ്ങളാണ് എപ്പോഴും നമ്മെ വേര്&#x200d;തിരിക്കുന്നത്. ആരാണ് സവര്&#x200d;ണന്&#x200d;. മന്നത്ത് പത്മനാഭന്റെ ആത്മകഥയുണ്ട്, എന്റെ ജീവിത സ്മരണകള്&#x200d;. അതില്&#x200d; പറയുന്നത് വായിച്ചു നോക്കണം. കേരളത്തില്&#x200d; ഒരൊറ്റ സവര്&#x200d;ണനേയുള്ളൂ. അത് കേരള ബ്രാഹ്മണന്&#x200d; എന്നറിയപ്പെടുന്ന നമ്പൂതിരിയാണ്. കേരള ജനസംഖ്യയുടെ അരശതമാനം പോലും ഇല്ലാത്തവരാണ് ബ്രാഹ്മണര്&#x200d;. ജനാധിപത്യ ഗവണ്&#x200d;മെന്റ് വന്നിട്ട് ഒരു കാര്യം സാധിച്ചു. ദളിതനെ ബ്രാഹ്മണന്റെ തലത്തിലേക്ക് ഉയര്&#x200d;ത്തിയില്ല. മറിച്ച് സവര്&#x200d;ണ മേധാവിത്വത്തിന്റെ പിരമിഡില്&#x200d; മുകളില്&#x200d; ഇരുന്ന ബ്രാഹ്മണനെ വലിച്ചു താഴെ കൊണ്ടുവന്ന് ദളിതനേക്കാളും താഴ്ന്ന സാമ്പത്തിക നിലയില്&#x200d; എത്തിച്ച് സോഷ്യലിസം നടപ്പാക്കി. <br> സനാധന ധര്&#x200d;മ്മം സംരക്ഷിക്കാനുള്ള അവസാന അവസരമായി ശബരിമല വിഷയത്തെ കാണണമെന്നായിരുന്നു സെന്&#x200d;കുമാറിന്റെവാദം. ധര്&#x200d;മ്മ പുനസ്ഥാപനം നടത്തേണ്ട സമയം അതിക്രമിച്ചു. നിസ്സംഗരായിരുന്നാല്&#x200d; ബോംബുകളും ആയുധങ്ങളും കൊണ്ട് അവര്&#x200d; നമ്മളെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ഹര്&#x200d;ത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്&#x200d; അറസ്റ്റിലായവരെ ന്യായീകരിക്കാനും മുന്&#x200d; ഡി.ജി.പി ഒരു മടിയും കാണിച്ചില്ല. ധര്&#x200d;മ്മ സംരക്ഷണത്തില്&#x200d; പരിക്കേറ്റവരും കള്ളക്കേസില്&#x200d; ഉള്&#x200d;പ്പെട്ടവരുമുണ്ടെന്നും അവര്&#x200d;ക്കൊപ്പം ഞങ്ങള്&#x200d; എല്ലാവരുമുണ്ടെന്നുമായിരുന്നു സെന്&#x200d;കുമാറിന്റെ പരാമര്&#x200d;ശം.<br> ഹൈന്ദവരല്ലാത്ത യുവതീ രൂപങ്ങളെയാണ് സര്&#x200d;ക്കാറും പൊലീസുകാരും ചേര്&#x200d;ന്ന് അയ്യപ്പ സന്നിധിയില്&#x200d; എത്തിച്ചത്. 51 യുവതികളെ ശബരിമലയില്&#x200d; എത്തിച്ചെന്ന സര്&#x200d;ക്കാര്&#x200d; വാദം കള്ളമാണ്. 51നോട് സര്&#x200d;ക്കാറിന് വല്ലാത്ത മമതയുണ്ട്. ശബരിമല നിമിത്തമാണ്. സര്&#x200d;ക്കാറിന്റെ അടുത്ത കണ്ണ്  പത്മനാഭ സ്വാമിയുടെ ഒന്നേകാല്&#x200d; കോടി രൂപയിലാണെന്നും വനിതാ മതിലാണോ അയ്യപ്പജ്യോതിയാണോ വലുതെന്ന് വരുന്ന തെരഞ്ഞെടുപ്പിലൂടെ തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രസംഗത്തിനിടെ മാതാ അമൃതാനന്ദമയി വേദിയിലെത്തിയപ്പോള്&#x200d; സംസാരം നിര്&#x200d;ത്തി മൂന്നുതവണ അവരെ കുമ്പിട്ട് വണങ്ങിയാണ് മുന്&#x200d; ഡി.ജി.പി പ്രസംഗം തുടര്&#x200d;ന്നത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/tp-senkumar-communal-statement.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പൊലീസ് ആസ്ഥാനത്ത് വീണ്ടും ഉത്തരവ് വിവാദം</title>
		<link>https://www.chandrikadaily.com/dgp-senkumar-ordered-to-give-the-informations-of-t-branch-according-to-rtf.html</link>
					<comments>https://www.chandrikadaily.com/dgp-senkumar-ordered-to-give-the-informations-of-t-branch-according-to-rtf.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 27 May 2017 19:28:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[senkumar ips]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30197</guid>

					<description><![CDATA[തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്‍ ഇനി മുതല്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ ഉത്തരവ്. സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷയെ ബാധിക്കാത്ത എല്ലാ കേസുകളെ കുറിച്ചുള്ള വിവരവും നല്‍കാമെന്നാണ് നിര്‍ദേശം. അതെസമയം, ഡി.ജി.പിയുടെ നിര്‍ദ്ദേശം നിയമവിരുദ്ധമാണെന്ന ആരോപണവുമായി ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ രംഗത്തുവന്നു. പൊലീസ് മേധാവിയായ ചുമതലയേറ്റ ശേഷം പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്‍ സൂപ്രണ്ട് ബീന കുമാരിയെ, സെന്‍കുമാര്‍ സ്ഥലം മാറ്റിയത് ഏറെ വിവാദമായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ടി ബ്രാഞ്ചിലെ വിവരങ്ങള്&#x200d; ഇനി മുതല്&#x200d; വിവരാവകാശ നിയമപ്രകാരം നല്&#x200d;കണമെന്ന് ഡി.ജി.പി ടി.പി സെന്&#x200d;കുമാറിന്റെ ഉത്തരവ്. സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷയെ ബാധിക്കാത്ത എല്ലാ കേസുകളെ കുറിച്ചുള്ള വിവരവും നല്&#x200d;കാമെന്നാണ് നിര്&#x200d;ദേശം. അതെസമയം, ഡി.ജി.പിയുടെ നിര്&#x200d;ദ്ദേശം നിയമവിരുദ്ധമാണെന്ന ആരോപണവുമായി ഒരു വിഭാഗം ഉദ്യോഗസ്ഥര്&#x200d; രംഗത്തുവന്നു.</p>
<p>പൊലീസ് മേധാവിയായ ചുമതലയേറ്റ ശേഷം പൊലീസ് ആസ്ഥാനത്തെ രഹസ്യവിഭാഗമായ ടി ബ്രാഞ്ചിലെ ജൂനിയര്&#x200d; സൂപ്രണ്ട് ബീന കുമാരിയെ, സെന്&#x200d;കുമാര്&#x200d; സ്ഥലം മാറ്റിയത് ഏറെ വിവാദമായിരുന്നു. പിന്നീട് സര്&#x200d;ക്കാര്&#x200d; ഈ സ്ഥലംമാറ്റം മരവിപ്പിച്ചു. ഇതിനു പിന്നാലെ ഡി.ജി.പി ഇറക്കിയ ഉത്തരവാണ് പൊലീസ് ആസ്ഥാനത്ത് പുതിയ വിവാദത്തിന് തുടക്കമിട്ടത്.<br />
വിവരാവകാശ നിയമ പ്രകാരം സ്റ്റേറ്റ് പബ്ലിക് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; ഓഫീസര്&#x200d;ക്ക് വിവരങ്ങള്&#x200d; ടി സെക്ഷനും കൈമാറണം. ഇത് ചീഫ് ഇന്&#x200d;ഫര്&#x200d;മേഷന്&#x200d; കമ്മീഷണറേയും അറിയിക്കണം. ഇത്തരത്തില്&#x200d; ആരെങ്കിലും വിവരം കൈമാറാന്&#x200d; വിസമ്മതം പ്രകടിപ്പിച്ചാല്&#x200d; ഡി.ജി.പിയെ ബന്ധപ്പെട്ട വിവരാവകാശ ഓഫീസര്&#x200d; അറിയിക്കണം. പൊലീസ് ആസ്ഥാനത്തെ എല്ലാ സെക്ഷനും വിവരാവകാശ നിയമത്തിന്റെ പരിധിയില്&#x200d;പെടുമെന്നും ഉത്തരവ് വിശദീകരിക്കുന്നു. 2009ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഈ നിര്&#x200d;ദ്ദേശം.<br />
നിലവില്&#x200d; ടി ബ്രാഞ്ചിലെ വിവരങ്ങള്&#x200d; വിവരാവകാശ നിയമപ്രകാരം നല്&#x200d;കാറില്ല. എന്നാല്&#x200d; 2009ല്&#x200d; അന്നത്തെ ഡി.ജി.പിയായിരുന്ന ജേക്കബ് പുന്നൂസ് പുറത്തിറക്കിയിരുന്ന ഉത്തരവ് വീണ്ടും ഓര്&#x200d;മ്മിപ്പിക്കുക മാത്രമാണ് താന്&#x200d; ചെയ്തതെന്നാണ്് സെന്&#x200d;കുമാറിന്റെ വിശദീകരണം. രഹസ്യവിഭാഗയ ടി ബ്രാഞ്ചിനെ വിവരാവകാശ നിയമത്തില്&#x200d; നിന്നും സര്&#x200d;ക്കാര്&#x200d; ഒഴിവാക്കിയതാണെന്നും ഡി.ജി.പിയുടെ ഉത്തരവ് നിയമപരമായി നിലനില്&#x200d;ക്കില്ലെന്നുമാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ വാദം. ഈ എതിര്&#x200d;പ്പ് പരാതിയായി സര്&#x200d;ക്കാറിന് മുന്നിലെത്താനാണ് സാധ്യത.<br />
പുറ്റിങ്ങല്&#x200d;, ജിഷ വധക്കേസുകളിലെ വിവരങ്ങള്&#x200d; നേരത്തെ സെന്&#x200d;കുമാറിന്റെ കേസുമായി ബന്ധപ്പെട്ട് വിവരാവകാശ നിയമപ്രകാരം ചോദിച്ചിട്ടും ടി ബ്രാഞ്ചില്&#x200d; നിന്നും നല്&#x200d;കാത്ത് വിവാദമായിരുന്നു. ഇതിന്റെ പേരിലായിരുന്നു ടി ബ്രാഞ്ചിലെ ജൂനിയര്&#x200d; സൂപ്രണ്ട് ബീന കുമാരിയെ സ്ഥലം മാറ്റിയതും പിന്നീട് തിരുത്തിയതും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/dgp-senkumar-ordered-to-give-the-informations-of-t-branch-according-to-rtf.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കലിപ്പ് തീരുന്നില്ല: സെന്‍കുമാറിനു വേണ്ടി വാദിച്ച അഭിഭാഷകന്റെ പണി കളഞ്ഞ് സര്‍ക്കാര്‍</title>
		<link>https://www.chandrikadaily.com/government-attacks-advocate-of-senkumar-dgp.html</link>
					<comments>https://www.chandrikadaily.com/government-attacks-advocate-of-senkumar-dgp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 27 May 2017 17:08:28 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[senkumar ips]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=30187</guid>

					<description><![CDATA[തിരുവനന്തപുരം: സര്‍ക്കാരിനോട് പോരാടി ഡി.ജി.പി കസേരയില്‍ തിരികെ എത്തിയ ടി.പി സെന്‍കുമാറിനോടുള്ള അരിശം സംസ്ഥാന സര്‍ക്കാരിന് തീരുന്നില്ല. സെന്‍കുമാറിന് പകരം സെന്‍കുമാറിനായി വാദിച്ച അഭിഭാഷകന്റെ പണി കളഞ്ഞാണ് ഇക്കുറി സര്‍ക്കാര്‍ &#8216;പണി&#8217; നല്‍കിയത്. ഡി.ജി.പി ടി.പി സെന്‍കുമാറിന് വേണ്ടി സര്‍ക്കാരിനെതിരെ സുപ്രീംകോടതിയില്‍ വാദിച്ച അഭിഭാഷകന്‍ ഹാരിസ് ബീരാനെ കെ.എസ്.ആര്‍.ടി.സിയുടെ കേസുകള്‍ വാദിക്കുന്നതില്‍ നിന്നും നീക്കി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇദ്ദേഹത്തെ തല്‍സ്ഥാനത്തു നിന്നും മാറ്റിയതെന്നാണ് സൂചന. പത്തു വര്‍ഷമായി കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി കേസുകള്‍ വാദിച്ചിരുന്നത് ഹാരിസ് ബീരാനായിരുന്നു. എന്നാല്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: സര്&#x200d;ക്കാരിനോട് പോരാടി ഡി.ജി.പി കസേരയില്&#x200d; തിരികെ എത്തിയ ടി.പി സെന്&#x200d;കുമാറിനോടുള്ള അരിശം സംസ്ഥാന സര്&#x200d;ക്കാരിന് തീരുന്നില്ല. സെന്&#x200d;കുമാറിന് പകരം സെന്&#x200d;കുമാറിനായി വാദിച്ച അഭിഭാഷകന്റെ പണി കളഞ്ഞാണ് ഇക്കുറി സര്&#x200d;ക്കാര്&#x200d; &#8216;പണി&#8217; നല്&#x200d;കിയത്. ഡി.ജി.പി ടി.പി സെന്&#x200d;കുമാറിന് വേണ്ടി സര്&#x200d;ക്കാരിനെതിരെ സുപ്രീംകോടതിയില്&#x200d; വാദിച്ച അഭിഭാഷകന്&#x200d; ഹാരിസ് ബീരാനെ കെ.എസ്.ആര്&#x200d;.ടി.സിയുടെ കേസുകള്&#x200d; വാദിക്കുന്നതില്&#x200d; നിന്നും നീക്കി. മുഖ്യമന്ത്രിയുടെ നിര്&#x200d;ദ്ദേശപ്രകാരമാണ് ഇദ്ദേഹത്തെ തല്&#x200d;സ്ഥാനത്തു നിന്നും മാറ്റിയതെന്നാണ് സൂചന. പത്തു വര്&#x200d;ഷമായി കെ.എസ്.ആര്&#x200d;.ടി.സിക്ക് വേണ്ടി കേസുകള്&#x200d; വാദിച്ചിരുന്നത് ഹാരിസ് ബീരാനായിരുന്നു. എന്നാല്&#x200d; സെന്&#x200d;കുമാറിനുവേണ്ടി സുപ്രീംകോടതിയില്&#x200d; വാദിക്കുകയും സര്&#x200d;ക്കാരിന് പ്രതികൂലമായി വിധി നേടിയെടുക്കുകയും ചെയ്തതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. ഹാരീസ് ബീരാനു പകരം വി.ഗിരിയെയാണ് സര്&#x200d;ക്കാര്&#x200d; നിയമിച്ചിരിക്കുന്നത്. ഹാരിസിനെ മാറ്റാനുള്ള മുഖ്യമന്ത്രിയുടെ നിര്&#x200d;ദേശം അടങ്ങിയ കത്ത് ഗതാഗതമന്ത്രി തോമസ് ചാണ്ടി കെ.എസ്.ആര്&#x200d;.ടി.സി എം.ഡിക്ക് കൈമാറി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/government-attacks-advocate-of-senkumar-dgp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാറിന് അടിയോടടി കിട്ടുന്നത് നാണക്കേട്: കുഞ്ഞാലിക്കുട്ടി</title>
		<link>https://www.chandrikadaily.com/pk-kunjalikutty-mp-against-ldf-gov.html</link>
					<comments>https://www.chandrikadaily.com/pk-kunjalikutty-mp-against-ldf-gov.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 08 May 2017 14:59:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[pinarayi-senkumar]]></category>
		<category><![CDATA[pk kunjalikkutty]]></category>
		<category><![CDATA[senkumar ips]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=28431</guid>

					<description><![CDATA[കോഴിക്കോട്: ഡി.ജി.പി സെന്‍കുമാറിനോട് നിരുപാധികം മാപ്പു പറയേണ്ടി വന്ന സര്‍ക്കാര്‍ ബുദ്ധിപരമായി സമീപിച്ചിരുന്നുവെങ്കില്‍ സാഹചര്യം ഒഴുവാക്കാമായിരുന്നുവെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഒരു അടി വാങ്ങിയതു മാത്രമല്ല, അടിയോടടി വാങ്ങികൂട്ടുകയാണ് സര്‍ക്കാര്‍. ഇത്തരം കാര്യങ്ങള്‍ ജനങ്ങളെ ബാധിക്കുകയാണ്. സര്‍ക്കാര്‍ തുടരണോയെന്നത് ജനങ്ങള്‍ തീരുമാനിക്കെട്ടെ. കോഴിക്കോട്ട് വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെ പുകഴ്ത്തി സംസാരിക്കുന്നത് പാര്‍ട്ടിയുടെ നയമല്ലാത്തതിനാലാണ് ഖമറുന്നിസ അന്‍വറെ സ്ഥാനത്തുനിന്ന് നീക്കിയത്. ഇതൊരു സാധാരണ നടപടി മാത്രമാണ്. മറ്റൊരു രീതിയിലും വ്യാഖ്യാനിക്കേണ്ട. അവരെ [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ഡി.ജി.പി സെന്&#x200d;കുമാറിനോട് നിരുപാധികം മാപ്പു പറയേണ്ടി വന്ന സര്&#x200d;ക്കാര്&#x200d; ബുദ്ധിപരമായി സമീപിച്ചിരുന്നുവെങ്കില്&#x200d; സാഹചര്യം ഒഴുവാക്കാമായിരുന്നുവെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. ഒരു അടി വാങ്ങിയതു മാത്രമല്ല, അടിയോടടി വാങ്ങികൂട്ടുകയാണ് സര്&#x200d;ക്കാര്&#x200d;. ഇത്തരം കാര്യങ്ങള്&#x200d; ജനങ്ങളെ ബാധിക്കുകയാണ്. സര്&#x200d;ക്കാര്&#x200d; തുടരണോയെന്നത് ജനങ്ങള്&#x200d; തീരുമാനിക്കെട്ടെ. കോഴിക്കോട്ട് വാര്&#x200d;ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.<br />
ബി.ജെ.പിയെ പുകഴ്ത്തി സംസാരിക്കുന്നത് പാര്&#x200d;ട്ടിയുടെ നയമല്ലാത്തതിനാലാണ് ഖമറുന്നിസ അന്&#x200d;വറെ സ്ഥാനത്തുനിന്ന് നീക്കിയത്. ഇതൊരു സാധാരണ നടപടി മാത്രമാണ്. മറ്റൊരു രീതിയിലും വ്യാഖ്യാനിക്കേണ്ട. അവരെ പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്താക്കിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബി.ജെ.പിയെ വളര്&#x200d;ത്തുന്ന ഒരു നടപടിയെയും പ്രോല്&#x200d;സാഹിപ്പിക്കില്ല. ഇത് പാര്&#x200d;ട്ടിയുടെ നയമാണ്. വേങ്ങര തിരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാന്&#x200d; യു.ഡി.എഫിന് കഴിയും. മലപ്പുറത്തു തനിക്കു ലഭിച്ചതിനേക്കാള്&#x200d; തിളക്കമേറിയ വിജയമായിരിക്കും അവിടെ യു.ഡി.എഫിന് ലഭിക്കുകയെന്നും കുഞ്ഞാലിക്കുട്ടി ചോദ്യങ്ങളോട് പ്രതികരിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/pk-kunjalikutty-mp-against-ldf-gov.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സര്‍ക്കാരിനു വീണ്ടും തിരിച്ചടി; സെന്‍കുമാറിനെ ഡി.ജി.പിയാക്കണമെന്ന്  സുപ്രീം കോടതി</title>
		<link>https://www.chandrikadaily.com/senkumar-ldf-gov-supreme-court.html</link>
					<comments>https://www.chandrikadaily.com/senkumar-ldf-gov-supreme-court.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 24 Apr 2017 05:55:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[pinarayi-senkumar]]></category>
		<category><![CDATA[senkumar]]></category>
		<category><![CDATA[senkumar ips]]></category>
		<category><![CDATA[supreme court]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=27051</guid>

					<description><![CDATA[ന്യൂഡല്‍ഹി:  ടി.പി സെന്‍കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ഡി.ജി.പി സ്ഥാനത്തോക്ക് എത്രയും പെട്ടെന്ന ടി.പി സെന്‍കുമാറിനെ തിരിച്ചെടുക്കണമെന്ന് സര്‍ക്കാറിനോട് സുപ്രീംകോടതി ഉത്തരവ്. രണ്ട് വര്‍ഷം തികയുന്നതിനു മുമ്പ് ഡി.ജി.പി സ്ഥാനത്തു നിന്ന തന്നെ നീക്കിയതിനെ ചോദ്യം ചെയ്തുകൊണ്ട് ടി.പി സെന്‍ കുമാര്‍ സമര്‍പ്പിച്ച ഹര്ജിയില്‍ തീരുമാനം പറയുകയായിരുന്നു കോടതി. ജിഷക്കേസ്, പുറ്റിങ്ങല്‍ കേസുകള്‍ ഉന്നയിച്ച് സെന്‍കുമാറിനെ മാറ്റിയ നടപടി ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കി. സെന്‍കുമാറിനെ മാറ്റാന്‍ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി:  ടി.പി സെന്&#x200d;കുമാറിനെ പോലീസ് മേധാവിയായി വീണ്ടും നിയമിക്കാന്&#x200d; സുപ്രീംകോടതി ഉത്തരവ്. ഡി.ജി.പി സ്ഥാനത്തോക്ക് എത്രയും പെട്ടെന്ന ടി.പി സെന്&#x200d;കുമാറിനെ തിരിച്ചെടുക്കണമെന്ന് സര്&#x200d;ക്കാറിനോട് സുപ്രീംകോടതി ഉത്തരവ്.</p>
<p>രണ്ട് വര്&#x200d;ഷം തികയുന്നതിനു മുമ്പ് ഡി.ജി.പി സ്ഥാനത്തു നിന്ന തന്നെ നീക്കിയതിനെ ചോദ്യം ചെയ്തുകൊണ്ട് ടി.പി സെന്&#x200d; കുമാര്&#x200d; സമര്&#x200d;പ്പിച്ച ഹര്ജിയില്&#x200d; തീരുമാനം പറയുകയായിരുന്നു കോടതി. ജിഷക്കേസ്, പുറ്റിങ്ങല്&#x200d; കേസുകള്&#x200d; ഉന്നയിച്ച് സെന്&#x200d;കുമാറിനെ മാറ്റിയ നടപടി ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. സര്&#x200d;ക്കാര്&#x200d; ഉത്തരവ് ശരിവെച്ച ഹൈക്കോടതി വിധി റദ്ദാക്കി. സെന്&#x200d;കുമാറിനെ മാറ്റാന്&#x200d; സര്&#x200d;ക്കാര്&#x200d; ചൂണ്ടിക്കാട്ടിയ വാദങ്ങള്&#x200d; തള്ളിയ കോടതി സെന്&#x200d;കുമാറിനോട് നീതി കാണിച്ചില്ലെന്നും നിരീക്ഷിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/senkumar-ldf-gov-supreme-court.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ടി.പി സെന്‍കുമാറിനെ നീക്കിയ നടപടി; പിണറായി സര്‍ക്കാറിനെതിരെ സുപ്രീംകോടതി</title>
		<link>https://www.chandrikadaily.com/supremecourt-against-kerala-ldf-govt-dgp-tp-senkumar.html</link>
					<comments>https://www.chandrikadaily.com/supremecourt-against-kerala-ldf-govt-dgp-tp-senkumar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 06 Mar 2017 12:01:45 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ldf_government]]></category>
		<category><![CDATA[pinarayi vijayan]]></category>
		<category><![CDATA[senkumar ips]]></category>
		<category><![CDATA[supreme court]]></category>
		<category><![CDATA[tp senkumar]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21795</guid>

					<description><![CDATA[ന്യൂഡല്‍ഹി: കേരള പൊലീസ് മേധാവിയായിരു്ന്ന ടി.പി.സെന്‍കുമാറിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയ നടപടിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. വ്യക്തി താല്‍പര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, വിഷയം ഗൗരവമാണെന്നും വിലയിരുത്തി. ഇത്തരം വിഷങ്ങളില്‍ മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് സര്‍ക്കാര്‍ നടപടിയെടുക്കുകയെന്ന് കോടതി ചോദിച്ചു. ഇങ്ങനെ നടപടിയുണ്ടായല്‍ പൊലീസില്‍ ആളുണ്ടാവുമോ എന്നും കോടതി നിരീക്ഷിച്ചു. വിഷയത്തില്‍ ഈ മാസം 27നകം സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതു ശരിവച്ച ഹൈക്കോടതി ഉത്തരവു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: കേരള പൊലീസ് മേധാവിയായിരു്ന്ന ടി.പി.സെന്&#x200d;കുമാറിനെ തല്&#x200d;സ്ഥാനത്തുനിന്ന് നീക്കിയ നടപടിക്കെതിരെ വിമര്&#x200d;ശനവുമായി സുപ്രീംകോടതി. വ്യക്തി താല്&#x200d;പര്യങ്ങള്&#x200d; പരിഗണിച്ചാണ് സര്&#x200d;ക്കാര്&#x200d; നടപടിയെടുത്തതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, വിഷയം ഗൗരവമാണെന്നും വിലയിരുത്തി.</p>
<p>ഇത്തരം വിഷങ്ങളില്&#x200d; മാധ്യമവാര്&#x200d;ത്തകളുടെ അടിസ്ഥാനത്തില്&#x200d; എങ്ങനെയാണ് സര്&#x200d;ക്കാര്&#x200d; നടപടിയെടുക്കുകയെന്ന് കോടതി ചോദിച്ചു. ഇങ്ങനെ നടപടിയുണ്ടായല്&#x200d; പൊലീസില്&#x200d; ആളുണ്ടാവുമോ എന്നും കോടതി നിരീക്ഷിച്ചു. വിഷയത്തില്&#x200d; ഈ മാസം 27നകം സര്&#x200d;ക്കാര്&#x200d; വിശദീകരണം നല്&#x200d;കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു.</p>
<p>സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതു ശരിവച്ച ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് ടി.പി. സെന്&#x200d;കുമാര്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി പരിഗണിക്കുമ്പോഴായിരുന്നു ഇടതു സര്&#x200d;ക്കാറിനെതിരെ കോടതിയുടെ പരാമര്&#x200d;ശങ്ങള്&#x200d;.</p>
<p>രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗാമായാണ് തന്നെ നീക്കിയതെന്നായിരുന്നു ഹരജിയില്&#x200d; സെന്&#x200d;കുമാറിന്റെ വാദം. ടി.പി. ചന്ദ്രശേഖരന്&#x200d; വധം, അരിയില്&#x200d; ഷുക്കൂര്&#x200d; വധം, കതിരൂര്&#x200d; മനോജ് വധം എന്നിവയുടെ അന്വേഷണത്തിനു മേല്&#x200d;നോട്ടം വഹിച്ചതാണ് തനിക്കെതിരായ സിപിഎമ്മിന്റെ പകപോക്കലിന് കാരണമെന്നും അദ്ദേഹം ആരോപിച്ചു.<br />
ജസ്റ്റിസ് മദന്&#x200d; ബി. ലൊക്കൂര്&#x200d; അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/supremecourt-against-kerala-ldf-govt-dgp-tp-senkumar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സെന്‍കുമാര്‍;&#8217;തനിക്കെതിരെ നടന്നത് പകപോക്കല്‍&#8217;</title>
		<link>https://www.chandrikadaily.com/senkumar-against-cpm.html</link>
					<comments>https://www.chandrikadaily.com/senkumar-against-cpm.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 26 Feb 2017 06:00:10 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[senkumar ips]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=21143</guid>

					<description><![CDATA[ന്യൂഡല്‍ഹി: സിപിഎമ്മിനെ ശക്തമായി ആഞ്ഞടിച്ച് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍ രംഗത്ത്. ഡിജിപി ആയിരുന്നപ്പോള്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടപടിയെടുത്തതിനാലാണ് തന്റെ ഔദ്യോഗിക ജീവിതം തകര്‍ന്നതെന്ന് സെന്‍കുമാര്‍ പ്രതികരിച്ചു. സിപിഎമ്മിന്റെ പകപോക്കലിന്റെ ഭാഗമായിരുന്നു തനിക്കെതിരായ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ സര്‍ക്കാര്‍ തീരുമാനം ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് സെന്‍കുമാര്‍ പിണറായി സര്‍ക്കാറിനെതിരെയും സിപിഎമ്മിനുമെതിരെ രംഗത്തുവന്നത്. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ്, ഷൂക്കൂര്‍ വധക്കേസ്, കതിരൂര്‍ മനോജ് വധക്കേസ് എന്നിവയില്‍ താന്‍ സിപിഎം നേതാക്കളുടെ [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: സിപിഎമ്മിനെ ശക്തമായി ആഞ്ഞടിച്ച് മുന്&#x200d; ഡിജിപി ടി.പി സെന്&#x200d;കുമാര്&#x200d; രംഗത്ത്. ഡിജിപി ആയിരുന്നപ്പോള്&#x200d; സിപിഎം നേതാക്കള്&#x200d;ക്കെതിരെ നടപടിയെടുത്തതിനാലാണ് തന്റെ ഔദ്യോഗിക ജീവിതം തകര്&#x200d;ന്നതെന്ന് സെന്&#x200d;കുമാര്&#x200d; പ്രതികരിച്ചു. സിപിഎമ്മിന്റെ പകപോക്കലിന്റെ ഭാഗമായിരുന്നു തനിക്കെതിരായ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിയ സര്&#x200d;ക്കാര്&#x200d; തീരുമാനം ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ നല്&#x200d;കിയ അപ്പീലിലാണ് സെന്&#x200d;കുമാര്&#x200d; പിണറായി സര്&#x200d;ക്കാറിനെതിരെയും സിപിഎമ്മിനുമെതിരെ രംഗത്തുവന്നത്. ടി.പി ചന്ദ്രശേഖരന്&#x200d; വധക്കേസ്, ഷൂക്കൂര്&#x200d; വധക്കേസ്, കതിരൂര്&#x200d; മനോജ് വധക്കേസ് എന്നിവയില്&#x200d; താന്&#x200d; സിപിഎം നേതാക്കളുടെ പങ്ക് അന്വേഷിച്ചിരുന്നു. കതിരൂര്&#x200d; മനോജ് വധക്കേസില്&#x200d; സിപിഎം കണ്ണൂര്&#x200d; ജില്ലാ സെക്രട്ടറി പി.ജയരാജനെ താന്&#x200d; അന്വേഷണ റിപ്പോര്&#x200d;ട്ട് നല്&#x200d;കിയതാണ് ഡിജിപി സ്ഥാനത്തു നിന്നു മാറ്റാന്&#x200d; കാരണമായതെന്നും സെന്&#x200d;കുമാര്&#x200d; അപ്പീലില്&#x200d; ചൂണ്ടിക്കാട്ടി. താന്&#x200d; ഡിജിപി ആയിരുന്ന സമയത്ത് കണ്ണൂരില്&#x200d; ഒരു രാഷ്ട്രീയ കൊലപാതകം മാത്രമാണ് നടന്നത്. എന്നാല്&#x200d; ഇതിനു ശേഷം അവിടെ ഒമ്പതു കൊലപാതങ്ങള്&#x200d; നടന്നു. പിണറായി സര്&#x200d;ക്കാര്&#x200d; അധികാരമേറ്റതിനു ശേഷം രണ്ടു വര്&#x200d;ഷം തികയും മുമ്പ് നിരവധി ഉദ്യോഗസ്ഥരെയാണ് സ്ഥലംമാറ്റിയതെന്നും സെന്&#x200d;കുമാര്&#x200d; വ്യക്തമാക്കി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/senkumar-against-cpm.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
