<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sentencing &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sentencing/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 16 Oct 2025 01:54:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sentencing &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>നെന്മാറ സജിത വധക്കേസ്; ചെന്താമരയ്ക്കുള്ള ശിക്ഷ വിധി ഇന്ന്</title>
		<link>https://www.chandrikadaily.com/sentencing-for-chentamara-in-sajitha-murder-case-today.html</link>
					<comments>https://www.chandrikadaily.com/sentencing-for-chentamara-in-sajitha-murder-case-today.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Thu, 16 Oct 2025 01:54:11 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Chentamara]]></category>
		<category><![CDATA[palakkad]]></category>
		<category><![CDATA[SAJITHA MURDER CASE]]></category>
		<category><![CDATA[Sentencing]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=358656</guid>

					<description><![CDATA[2019 ഓഗസ്റ്റ് 31-ന് ഭാര്യ പിണങ്ങി പോകാനും കുടുംബം തകരാനും സജിതയാണെന്ന് ആരോപിച്ച് ചെന്താമരയാണ് ഈ ക്രൂരകൃത്യം നടത്തിയത്.]]></description>
										<content:encoded><![CDATA[<p>പാലക്കാട്: നെന്മാറ സജിത വധക്കേസില്&#x200d; പ്രതി ചെന്താമരയ്ക്കുള്ള ശിക്ഷ വിധി ഇന്ന് ജില്ലാ അഡീഷണല്&#x200d; സെഷന്&#x200d;സ് കോടതി പ്രസ്താവിക്കും. അഞ്ചുമാസം നീണ്ട വിചാരണയ്ക്കൊടുവില്&#x200d; ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. വിധി പ്രസ്താവം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.</p>
<p>2019 ഓഗസ്റ്റ് 31-ന് ഭാര്യ പിണങ്ങി പോകാനും കുടുംബം തകരാനും സജിതയാണെന്ന് ആരോപിച്ച് ചെന്താമരയാണ് ഈ ക്രൂരകൃത്യം നടത്തിയത്. അടുക്കളയില്&#x200d; പാചകം ചെയ്യുന്നതിനിടെ സജിതയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.</p>
<p>ആറ് വര്&#x200d;ഷത്തിന് ശേഷമാണ് നാടിനെ നടുക്കിയ കൊലപാതകക്കേസിലെ അന്തിമവിധി വരുന്നത്. കേസില്&#x200d; പ്രതി ചെന്താമരയുടെ ഭാര്യയുള്&#x200d;പ്പെടെ 67 സാക്ഷികളാണ് ഉണ്ടായിരുന്നത്. സജിതയുടെ വീട്ടില്&#x200d; കണ്ടെത്തിയ ചെന്താമരയുടെ കാല്&#x200d;പ്പാടുകളാണ് വിചാരണയില്&#x200d; നിര്&#x200d;ണായകമായത്.</p>
<p>കോടതിയില്&#x200d; &#8221;ഒന്നും പറയാനില്ല&#8221; എന്നായിരുന്നു ചെന്താമരയുടെ പ്രതികരണം. വിചാരണാഫലത്തില്&#x200d; സന്തോഷമുണ്ടെന്ന് സജിതയുടെ കുടുംബം പ്രതികരിച്ചു. കേസിലെ പ്രധാന സാക്ഷിയായ പുഷ്പ ചെന്താമരയെ ഭയന്ന് തമിഴ്‌നാട്ടിലേക്ക് ഒഴിഞ്ഞതായും ബന്ധുക്കള്&#x200d; വ്യക്തമാക്കി.</p>
<p>ശ്രദ്ധേയമായ മറ്റൊരു വസ്തുതയായി, സജിത കൊലക്കേസില്&#x200d; ജാമ്യത്തില്&#x200d; പുറത്തിറങ്ങിയ ശേഷം ചെന്താമര 2024 ജനുവരിയില്&#x200d; സജിതയുടെ ഭര്&#x200d;ത്താവ് സുധാകരനെയും ഭര്&#x200d;തൃമാതാവ് ലക്ഷ്മിയെയും കൊലപ്പെടുത്തിയിരുന്നു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sentencing-for-chentamara-in-sajitha-murder-case-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷാബാ ഷെരീഫ് കൊലക്കേസ്; ശിക്ഷാവിധി ഇന്ന്, കേസിൽ നിർണായകമായത് ഡിഎൻഎ പരിശോധന</title>
		<link>https://www.chandrikadaily.com/shahba-sharif-murder-case-sentencing-today-dna-test-crucial-in-the-case.html</link>
					<comments>https://www.chandrikadaily.com/shahba-sharif-murder-case-sentencing-today-dna-test-crucial-in-the-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 22 Mar 2025 02:00:58 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Sentencing]]></category>
		<category><![CDATA[Shahba Sharif murder case]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=335079</guid>

					<description><![CDATA[കേസിലെ ഒമ്പത് പ്രതികളെ വെറുതെവിട്ടിരുന്നു.]]></description>
										<content:encoded><![CDATA[<p>പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫ് വധക്കേസിൽ ശിക്ഷാ വിധി ഇന്ന്. മൂന്ന് പ്രതികളാണ് കുറ്റക്കാർ. ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫ്‌, രണ്ടാം പ്രതി ഷൈബിൻ അഷ്‌റഫിന്&#x200d;റെ മാനേജർ ശിഹാബുദ്ദീൻ, ആറാം പ്രതിയായ ഡ്രൈവർ നിഷാദ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്.</p>
<p>ഇവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ കോടതി കണ്ടെത്തി. കേസിലെ ഒമ്പത് പ്രതികളെ വെറുതെവിട്ടിരുന്നു. 2020 ഒക്ടോബർ എട്ടിനാണ് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടത്.</p>
<p>മൈസൂർ സ്വദേശിയായ ഷാബാ ഷെരീഫിനെ ഒരു കൊല്ലത്തോളം മുറിയിൽ പൂട്ടിയിട്ട് മർദിച്ചു കൊന്നുവെന്നാണ് കേസ്. മൃതദേഹാവശിഷ്ടങ്ങൾ ലഭിക്കാതെ വിചാരണ പൂർത്തിയാക്കിയ കേരളത്തിലെ അപൂർവം കൊലക്കേസുകളിൽ ഒന്നാണ് ഷാബ ഷെരീഫ് കേസ്. 2019 ആഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ കൃത്യം തുടങ്ങുന്നത്.</p>
<p>പാരമ്പര്യ വൈദ്യനായ മൈസൂരു സ്വദേശി ഷാബാ ഷെരീഫിനെ ചികിത്സയ്ക്കെന്ന് പറഞ്ഞ് ഒന്നാം പ്രതി ഷൈബിൻ അഷ്‌റഫും കൂട്ടാളിയും വീട്ടിൽ നിന്ന് വിളിച്ചിറക്കുന്നു. മൂലക്കുരുവിനുള്ള ഒറ്റമൂലി രഹസ്യം ചോർത്താനായിരുന്നു ലക്ഷ്യം. ഇതിനായി ഒരു വർഷത്തിൽ അധികം ഷൈബിന്റെ നിലമ്പൂർ മുക്കട്ടയിലെ വീട്ടില്&#x200d; ഷാബാ ഷെരീഫിനെ തടവില്&#x200d; പാര്&#x200d;പ്പിക്കുന്നു. രഹസ്യം വെളിപ്പെടുത്താതിരുന്നതോടെ ക്രൂരമർദനം തുടര്&#x200d;ന്നു.</p>
<p>മർദനത്തിനിടെ 2020 ഒക്ടോബർ എട്ടിന് ഷാബാ ഷെരീഫ് കൊല്ലപ്പെട്ടു. മൃതദേഹം കഷ്ണങ്ങളാക്കി ചാലിയാറില്&#x200d; ഒഴുക്കി. മൃതശരീരം പുഴയില്&#x200d; തള്ളിയതിനാല്&#x200d; അവശിഷ്ടങ്ങള്&#x200d; കണ്ടെത്താന്&#x200d; പൊലീസിനായില്ല. അതോടെ പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടിന്&#x200d;റെ പിന്&#x200d;ബലവും അടഞ്ഞു. എന്നാൽ ഷാബാ ഷരീഫിന്റെ തലമുടിയുടെ ഡിഎൻഎ പരിശോധന ഫലം കേസിൽ നിർണായകമായി.</p>
<p>ഒപ്പം മാപ്പുസാക്ഷിയാക്കപ്പെട്ട ഏഴാം പ്രതിയായിരുന്ന സുല്&#x200d;ത്താന്&#x200d; ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനുവിന്&#x200d;റെ സാക്ഷിമൊഴികളും പ്രോസിക്യൂഷന് പിടിവള്ളിയായി. കേസിൽ ആകെ 13 പ്രതികൾക്കെതിരെയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നത്. പിടികൂടാനുണ്ടായിരുന്ന രണ്ട് പ്രതികളിൽ ഒരാളായ ഫാസിൽ ഗോവയിൽ വെച്ച് മരിച്ചു. മറ്റൊരു പ്രതി ഷമീം ഇപ്പോഴും ഒളിവിലാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shahba-sharif-murder-case-sentencing-today-dna-test-crucial-in-the-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഭാര്യയെ വെട്ടിനുറുക്കി 224 കഷണങ്ങളാക്കി നദിയിലൊഴുക്കി; ശിക്ഷാ വിധി നാളെ</title>
		<link>https://www.chandrikadaily.com/his-wife-was-cut-into-224-pieces-and-thrown-into-the-river-sentencing-tomorrow.html</link>
					<comments>https://www.chandrikadaily.com/his-wife-was-cut-into-224-pieces-and-thrown-into-the-river-sentencing-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sun, 07 Apr 2024 10:09:28 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[News]]></category>
		<category><![CDATA[224 pieces]]></category>
		<category><![CDATA[Sentencing]]></category>
		<category><![CDATA[wife]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=294770</guid>

					<description><![CDATA[ലിങ്കണ്&#x200d; നഗരത്തിലെ നിക്കോളാസ് മെറ്റ്സണ്&#x200d; എന്ന 28കാരനാണ് ക്രൂര സംഭവം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.]]></description>
										<content:encoded><![CDATA[<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഭാര്യയെ വെട്ടിനുറുക്കി 224 കഷണങ്ങളാക്കി മുറിച്ച് പ്ലാസ്റ്റിക് ബാഗുകളില്&#x200d; പൊതിഞ്ഞ് നദിയിലെറിഞ്ഞ് യുവാവ്. ഭാര്യയായ 26 കാരിയായ ഹോളി ബ്രാംലിയെ സ്വന്തം അപ്പാര്&#x200d;ട്ട്‌മെന്റില്&#x200d;വെച്ച് ആവര്&#x200d;ത്തിച്ച് കുത്തി കൊലപ്പെടുത്തി 224 കഷണങ്ങളാക്കുകയായിരുന്നു.</p>
<p>തുടര്&#x200d;ന്ന് സുഹൃത്തിന്റെ സഹായത്തോടെ ഇവ പ്ലാസ്റ്റിക് ബാഗിലാക്കി നദിയിലൊഴുക്കി. 2023 മാര്&#x200d;ച്ച് 25നാണ് സംഭവം. കൊലപാതകം നടത്തിയത് താനാണെന്ന് പൊലീസിനോട് ഇയാള്&#x200d; സമ്മതിച്ചിരുന്നു. എന്നാല്&#x200d;, കുറ്റം ചെയ്യാനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. കേസില്&#x200d; യുവാവിന്റെ ശിക്ഷ നാളെ വിധിക്കും.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">കാണാതായി എട്ട് ദിവസത്തിന് ശേഷമാണ് ഹോളി ബ്രാംലി കൊല്ലപ്പെട്ട വിവരം പുറംലോകമറിയുന്നത്. മൃതദേഹം നദിയില്&#x200d; ഒഴുക്കാന്&#x200d; സഹായിച്ച നിക്കോളാസിന്റെ സൃഹൃത്ത് ജോഷ്വ ഹാന്&#x200d;കോക്കും (28) പൊലീസ് പിടിയിലായിരുന്നു. ഇയാളും കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ലിങ്കണ്&#x200d; ക്രൗണ്&#x200d; കോടതിയില്&#x200d; നടന്ന വിചാരണക്കിടെ കാലപാതകത്തിന് ശേഷം ഒരാഴ്ചയോളം നിക്കോളാസ് ഒളിപ്പിച്ചുുവെച്ച മൃതദേഹ അവശിഷ്ടങ്ങള്&#x200d; സംസ്‌കരിക്കാന്&#x200d; തനിക്ക് പണം നല്&#x200d;കിയതായും ജോഷ്വ ഹാന്&#x200d;കോക് വെളിപ്പെടുത്തി.</div>
</div>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>ഭാര്യക്കുനേരെ നടന്ന അതിക്രമ കേസില്&#x200d; മുമ്പ് മൂന്ന് തവണയും നിക്കോളാസ് ശിക്ഷിക്കപ്പെട്ടിരുന്നു. 2021ല്&#x200d; വിവാഹിതരായ ദമ്പതികള്&#x200d; വേര്&#x200d;പിരിയലിന്റെ വക്കിലായിരുന്നു. ഇതിനിടയിലാണ് കൊലപാതകം നടന്നത്. കോടതിയില്&#x200d; നടന്ന വിചാരണക്കിടെ കൊല്ലപ്പെട്ട ബ്രാംലിയുടെ അമ്മയും സഹോദരിയും പ്രതിക്ക് അക്രമ സ്വഭാവമുള്ളതായും മൃഗങ്ങളെയടക്കം കൊന്ന് ആനന്ദം കണ്ടെത്താറുമുണ്ടെന്നും പറഞ്ഞു.</p>
</div>
</div>
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15"></div>
</div>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/his-wife-was-cut-into-224-pieces-and-thrown-into-the-river-sentencing-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
