<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>serial killing &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/serial-killing/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Wed, 06 Nov 2019 09:12:14 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>serial killing &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>&#8216;സയനൈഡ് കലര്&#x200d;ത്തിയ പ്രസാദം&#8217; നല്&#x200d;കി ഇരുപത് മാസത്തിനിടെ പത്ത് പേരെ കൊലപ്പെടുത്തിയ കൊടും കുറ്റവാളി അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/serial-killing-in-andra-pradesh.html</link>
					<comments>https://www.chandrikadaily.com/serial-killing-in-andra-pradesh.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Wed, 06 Nov 2019 09:11:20 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[ANDRAPRADESH]]></category>
		<category><![CDATA[serial killing]]></category>
		<category><![CDATA[synade]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=143862</guid>

					<description><![CDATA[കൂടത്തായി കൊലപാതക പരമ്പരയുടെ അലയൊലികള്&#x200d; അവസാനിക്കുന്നതിന് മുന്&#x200d;പേ ആന്ധ്രാപേദേളില്&#x200d; നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വാര്&#x200d;ത്തയാണ് പുറത്ത് വരുന്നത്. ഇരുപത് മാസത്തിനിടെ സയനൈഡ് നല്&#x200d;കി പത്ത് പേരെ കൊലപ്പെടുത്തിയെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ ഏളൂരു പൊലീസാണ് സീരിയല്&#x200d; കില്ലറെ അറസ്റ്റ് ചെയ്തത്. വെല്ലാങ്കി സിംഹാദ്രി എന്ന ശിവ (38 )യാണ് അറസ്റ്റിലായത്. 2018 ഫെബ്രുവരി മുതലാണ് ശിവ കൊലപാതക പരമ്പരയ്ക്ക് തുടക്കമിടുന്നത്. രണ്ടുമാസത്തില്&#x200d; ഒരാള്&#x200d; എന്നതായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് വ്യക്തമാക്കി. മുത്തശ്ശി, സഹോദരഭാര്യ, ശിവയുടെ [&#8230;]]]></description>
										<content:encoded><![CDATA[
<p>കൂടത്തായി കൊലപാതക പരമ്പരയുടെ അലയൊലികള്&#x200d; അവസാനിക്കുന്നതിന് മുന്&#x200d;പേ ആന്ധ്രാപേദേളില്&#x200d; നിന്ന് ഞെട്ടിക്കുന്ന മറ്റൊരു വാര്&#x200d;ത്തയാണ് പുറത്ത് വരുന്നത്. ഇരുപത് മാസത്തിനിടെ സയനൈഡ് നല്&#x200d;കി പത്ത് പേരെ കൊലപ്പെടുത്തിയെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആന്ധ്രപ്രദേശിലെ ഏളൂരു പൊലീസാണ് സീരിയല്&#x200d; കില്ലറെ അറസ്റ്റ് ചെയ്തത്. വെല്ലാങ്കി സിംഹാദ്രി എന്ന ശിവ (38 )യാണ് അറസ്റ്റിലായത്. 2018 ഫെബ്രുവരി മുതലാണ് ശിവ കൊലപാതക പരമ്പരയ്ക്ക് തുടക്കമിടുന്നത്. രണ്ടുമാസത്തില്&#x200d; ഒരാള്&#x200d; എന്നതായിരുന്നു ഇയാളുടെ രീതിയെന്നും പൊലീസ് വ്യക്തമാക്കി.</p>



<p>മുത്തശ്ശി, സഹോദരഭാര്യ, ശിവയുടെ വീട്ടുടമസ്ഥ, രാജമുന്ദ്രിയിലെ പുരുഷോത്തപട്ടനം ആശ്രമത്തിലെ മതപുരോഹിതന്&#x200d; ശ്രീരാമകൃഷ്ണാനന്ദ തുടങ്ങിയവര്&#x200d; ശിവയുടെ ഇരകളാണ്. പിടിയിലാകുമ്പോള്&#x200d;, അടുത്തതായി കൊല്ലാന്&#x200d; പദ്ധതിയിട്ട 20 ഓളം പേരുടെ പട്ടിക ശിവയുടെ പക്കലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. </p>



<p>സമ്പത്ത് ഇരട്ടിയാക്കിത്തരാമെന്നും, നിധി കണ്ടെത്തിത്തരാമെന്നും പ്രലോഭിപ്പിച്ചാണ് കൊലപാതകങ്ങള്&#x200d; നടത്തിയത്. ഇത് വിശ്വസിച്ചെത്തുന്നവരോട്, തങ്ങളുടെ പക്കലുള്ള പണവും ആഭരണങ്ങളുമടക്കം എല്ലാം പൂജകള്&#x200d;ക്കായി കൊണ്ടുവരാന്&#x200d; ആവശ്യപ്പെടും. ആളൊഴിഞ്ഞ പ്രദേശത്ത് ആഭരണങ്ങളും പണവുമായി എത്തുന്നവര്&#x200d;ക്ക് ശിവ സയനൈഡ് കലര്&#x200d;ത്തിയ പ്രസാദം നല്&#x200d;കുകയായിരുന്നു ചെയ്തിരുന്നതെന്ന് പൊലീസ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/serial-killing-in-andra-pradesh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോളിയടക്കമുള്ള പ്രതികളെ ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടു</title>
		<link>https://www.chandrikadaily.com/koodathai-serial-killing-case.html</link>
					<comments>https://www.chandrikadaily.com/koodathai-serial-killing-case.html#respond</comments>
		
		<dc:creator><![CDATA[web desk 1]]></dc:creator>
		<pubDate>Thu, 10 Oct 2019 07:00:16 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[koodathayi serial killing]]></category>
		<category><![CDATA[serial killing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141320</guid>

					<description><![CDATA[താമരശ്ശേരി: റോയ് വധക്കേസില്&#x200d; ജുഡീഷ്യല്&#x200d; റിമാന്&#x200d;ഡിലായിരുന്ന മൂന്ന് പ്രതികളേയും അടുത്ത ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടു. പതിനൊന്ന് ദിവസത്തേക്ക് കസ്റ്റഡിയില്&#x200d; വിടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ആറ് ദിവസത്തേക്കാണ് താമരശ്ശേരി കോടതി പൊലീസ് കസ്റ്റഡിയില്&#x200d; പ്രതികളെ വിട്ടത്. ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്&#x200d; മഞ്ചാടിയില്&#x200d; മാത്യു, തച്ചംപൊയില്&#x200d; മുള്ളമ്പലത്തില്&#x200d; പി പ്രജുകുമാര്&#x200d; എന്നിവരെയാണ് കോടതി ഒക്ടോബര്&#x200d; 16 വരെ പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടത്. പ്രതികളുടെ അഭിഭാഷകര്&#x200d; പൊലീസ് കസ്റ്റഡിയില്&#x200d; വിടുന്നതിനെ എതിര്&#x200d;ത്തില്ലെങ്കിലും 11 ദിവസത്തേക്ക് വിട്ടു [&#8230;]]]></description>
										<content:encoded><![CDATA[
<p>താമരശ്ശേരി: റോയ് വധക്കേസില്&#x200d; ജുഡീഷ്യല്&#x200d; റിമാന്&#x200d;ഡിലായിരുന്ന മൂന്ന് പ്രതികളേയും അടുത്ത ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടു. പതിനൊന്ന് ദിവസത്തേക്ക് കസ്റ്റഡിയില്&#x200d; വിടണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടതെങ്കിലും ആറ് ദിവസത്തേക്കാണ് താമരശ്ശേരി കോടതി പൊലീസ് കസ്റ്റഡിയില്&#x200d; പ്രതികളെ വിട്ടത്. </p>



<p>ജോളിയമ്മ ജോസഫ് എന്ന ജോളി, കാക്കവയല്&#x200d; മഞ്ചാടിയില്&#x200d; മാത്യു, തച്ചംപൊയില്&#x200d; മുള്ളമ്പലത്തില്&#x200d; പി പ്രജുകുമാര്&#x200d; എന്നിവരെയാണ് കോടതി ഒക്ടോബര്&#x200d; 16 വരെ പൊലീസ് കസ്റ്റഡിയില്&#x200d; വിട്ടത്. പ്രതികളുടെ അഭിഭാഷകര്&#x200d; പൊലീസ് കസ്റ്റഡിയില്&#x200d; വിടുന്നതിനെ എതിര്&#x200d;ത്തില്ലെങ്കിലും 11 ദിവസത്തേക്ക് വിട്ടു കൊടുക്കുന്നതിനെ മാത്യുവിന്റെ അഭിഭാഷകന്&#x200d; എതിര്&#x200d;ത്തു.</p>



<p>കോടതിയിലെത്തിയ ജോളിയില്&#x200d; അഡ്വ. ബിഎ ആളൂരിന്റെ സംഘത്തില്&#x200d;പ്പെട്ട അഭിഭാഷകന്&#x200d; വക്കാലത്ത് ഒപ്പിട്ട് വാങ്ങി. കസ്റ്റഡിയില്&#x200d; പോകാന്&#x200d; എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. ഇല്ല എന്ന് മാത്യു മറുപടി പറഞ്ഞപ്പോള്&#x200d; പ്രജുലും ജോളിയും ബുദ്ധിമുട്ടില്ലെന്ന തരത്തില്&#x200d; തലയാട്ടി. </p>



<p>ആദ്യം പ്രജുകുമാറിനേയും പിന്നെ ജോളിയേയുമാണ് കോടതിമുറിയിലെത്തിച്ച് ഇവര്&#x200d;ക്ക് ശേഷം ഒരല്&#x200d;പം വൈകിയാണ് മാത്യു കോടതിയിലെത്തിയത്. കോടതിമുറിയില്&#x200d; മാത്യുവും ജോളിയും നിശബ്ദരായി നിന്നപ്പോള്&#x200d; ആകെ തകര്&#x200d;ന്ന അവസ്ഥയിലായിരുന്നു പ്രജു കുമാര്&#x200d;. വന്&#x200d;ജനക്കൂട്ടമാണ് പ്രതികളെ എത്തിക്കുന്ന വാര്&#x200d;ത്തയറിഞ്ഞ് താമരശ്ശേരി കോടതിക്ക് മുന്നില്&#x200d; തടിച്ചു കൂടിയത്. കനത്ത സുരക്ഷയാണ് കോടതിയിലും പരിസരത്തും ഒരുക്കിയിരുന്നത്. </p>



<p>ജോളിയെ കസ്റ്റഡിയില്&#x200d; കിട്ടിയതോടെ കൂടത്തായി കൂട്ടക്കൊലയില്&#x200d; കൂടുതല്&#x200d; ഊര്&#x200d;ജ്ജിതമായ അന്വേഷണമായിരിക്കും ഇനി പൊലീസ് നടത്തുക. പത്ത് പേരുള്ള അന്വേഷണസംഘത്തെ ഇന്നലെ 35 പേരുള്ള സംഘമായി ഡിജിപി ഇന്ന് വിപുലപ്പെടുത്തിയിരുന്നു. ആവശ്യമെങ്കില്&#x200d; അന്വേഷണസംഘത്തിലേക്ക് ഇനിയും ആളുകളെ ചേര്&#x200d;ക്കുമെന്നും ഡിജിപി വ്യക്തമാക്കി. </p>



<p>ഇത്രയു ദിവസം ജുഡീഷ്യല്&#x200d; കസ്റ്റഡിയിലായിരുന്ന പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലാണ് പാര്&#x200d;പ്പിച്ചിരുന്നത്. ജോളിയും പ്രജുകുമാറും ജില്ലാ ജയിലിലും മാത്യു തൊട്ട് ഇപ്പുറത്തെ സബ് ജയിലിലുമായിരുന്നു.  പ്രതികളെ കസ്റ്റഡിയില്&#x200d; വിട്ടു തരാനായി പൊലീസ് അപേക്ഷ സമര്&#x200d;പ്പിച്ച സാഹചര്യത്തിലാണ് ഇവരെ താമരശ്ശേരി കോടതിയില്&#x200d; ഹാജരാക്കിയത്. </p>



<p>ജയിലിന് പുറത്തു വന്ന ജോളിയോട് എന്തെങ്കിലും പറയാനുണ്ടോ എന്ന് മാധ്യമപ്രവര്&#x200d;ത്തകര്&#x200d; ചോദിച്ചെങ്കിലും അവര്&#x200d; പ്രതികരിക്കാന്&#x200d; തയ്യാറായില്ല. അതേസമയം പെരുച്ചാഴിയെ കൊല്ലാന്&#x200d; എന്നു പറഞ്ഞാണ് മാത്യു തന്റെ കൈയില്&#x200d; നിന്നും സയനൈഡ് വാങ്ങിയതെന്ന് മൂന്നാം പ്രതി പ്രജുകുമാര്&#x200d; പൊലീസ് ജീപ്പിലേക്ക് കയറും മുന്&#x200d;പായി മാധ്യമങ്ങളോട് പറഞ്ഞു. </p>



<p>ജോളിയടക്കമുള്ള പ്രതികളെ പുറത്തു കൊണ്ടു വരും എന്ന വിവരമറിഞ്ഞ് ജില്ലാ ജയില്&#x200d; പരിസരത്ത് രാവിലെ മുതല്&#x200d; തന്നെ ആള്&#x200d;ക്കാര്&#x200d; എത്തി തുടങ്ങിയിരുന്നു. പ്രതികളെ ഹാജരാക്കും എന്ന അഭ്യൂഹത്തെ തുടര്&#x200d;ന്ന് ഇന്നലെ താമരശ്ശേരി കോടതിയിലും ആള്&#x200d;ക്കൂട്ടമെത്തി. കോടതിയില്&#x200d; നിന്നും ജോളിയെ  കസ്റ്റഡിയില്&#x200d; വാങ്ങി ഇന്നു തന്നെ പൊന്നാമറ്റം തറവാട്ടില്&#x200d; കൊണ്ടു പോയി തെളിവെടുക്കാനാണ് പൊലീസിന്റെ തീരുമാനം. </p>



<p>ഇവിടെ പ്രതികളെ എത്തിച്ചാല്&#x200d; ശക്തമായ ജനരോക്ഷം നേരിടേണ്ടി വരുമെന്ന ആശങ്ക പൊലീസിനുണ്ട്. ഈ സാഹചര്യത്തില്&#x200d; കനത്ത സുരക്ഷയിലാവും  പ്രതികളെ പുറത്തേക്ക് കൊണ്ടു പോകുക. ജയിലില്&#x200d; നിന്നും താമരശ്ശേരി കോടതി വരെയും തുടര്&#x200d;ന്ന് താമരശ്ശേരി താലൂക്കാശുപത്രിയിലേക്കും പൊന്നാമറ്റം തറവാട്ടിലേക്കും വന്&#x200d; പൊലീസ് സംഘം ജോളിയെ അനുഗമിക്കും. ചിലപ്പോള്&#x200d; തെളിവെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി വയ്ക്കാനും സാധ്യതയുണ്ട്. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/koodathai-serial-killing-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജോളിക്ക് ആത്മഹത്യാ പ്രവണത; ആസ്പത്രിയിലെത്തിച്ചു</title>
		<link>https://www.chandrikadaily.com/serial-killing-story-updation.html</link>
					<comments>https://www.chandrikadaily.com/serial-killing-story-updation.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Tue, 08 Oct 2019 10:21:37 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[crime]]></category>
		<category><![CDATA[JOLI]]></category>
		<category><![CDATA[keralam]]></category>
		<category><![CDATA[serial killing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141158</guid>

					<description><![CDATA[കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിക്ക് ആത്മഹത്യാ പ്രവണതയുണ്ടെന്ന് അധിക്യതര്&#x200d;. രക്തം സമ്മര്&#x200d;ദ്ദം ഉയര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് ജോളിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയിരുന്നു. വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടുവെന്ന് ജോളി പരാതിപ്പെട്ടതു പ്രകാരമാണ് ജയില്&#x200d; അധികൃതര്&#x200d; ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. വൈദ്യസഹായം നല്&#x200d;കിയതിന് ശേഷം തിരിച്ച് ജോളിയെ ജയിലിലേക്ക് കൊണ്ടുപോയി. നിലവില്&#x200d; ജുഡീഷ്യല്&#x200d; കസ്റ്റഡിയിലാണ് ജോളി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജയിലില്&#x200d; ജോളിക്കായി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്&#x200d;പ്പെടുത്തിയിരുന്നു.]]></description>
										<content:encoded><![CDATA[
<p>കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിക്ക് ആത്മഹത്യാ പ്രവണതയുണ്ടെന്ന് അധിക്യതര്&#x200d;. രക്തം സമ്മര്&#x200d;ദ്ദം ഉയര്&#x200d;ന്നതിനെ തുടര്&#x200d;ന്ന് ജോളിയെ  ആശുപത്രിയിലെത്തിച്ച് ചികിത്സ തേടിയിരുന്നു.</p>



<p>വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടുവെന്ന് ജോളി പരാതിപ്പെട്ടതു പ്രകാരമാണ് ജയില്&#x200d; അധികൃതര്&#x200d; ഇവരെ കോഴിക്കോട് ബീച്ച് ആശുപത്രിയില്&#x200d; പ്രവേശിപ്പിച്ചത്. വൈദ്യസഹായം നല്&#x200d;കിയതിന് ശേഷം തിരിച്ച് ജോളിയെ ജയിലിലേക്ക് കൊണ്ടുപോയി. </p>



<p>നിലവില്&#x200d; ജുഡീഷ്യല്&#x200d; കസ്റ്റഡിയിലാണ് ജോളി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജയിലില്&#x200d; ജോളിക്കായി പ്രത്യേക നിരീക്ഷണ സംവിധാനം ഏര്&#x200d;പ്പെടുത്തിയിരുന്നു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/serial-killing-story-updation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>എന്&#x200d;.ഐ.ടിക്കരികിലെ രാമകൃഷ്ണന്റെ മരണം; ജോളിക്കെതിരെ പുതിയ അന്വേഷണം</title>
		<link>https://www.chandrikadaily.com/police-with-another-key-poinr-in-relation-with-koodathayi-murder-series.html</link>
					<comments>https://www.chandrikadaily.com/police-with-another-key-poinr-in-relation-with-koodathayi-murder-series.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 07 Oct 2019 05:53:24 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[JOLY]]></category>
		<category><![CDATA[koodathayi serial killing]]></category>
		<category><![CDATA[serial killing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=141084</guid>

					<description><![CDATA[കോഴിക്കോട് എന്&#x200d;.ഐ.ടിക്കരില്&#x200d; താമസിക്കുന്ന പ്രാദേശിക കോണ്&#x200d;ഗ്രസ് നേതാവ് 2008 രാമകൃഷ്ണന്&#x200d; രാമകൃഷ്ണന്&#x200d; എന്&#x200d; ഐടി 2008ല്&#x200d; മണ്ണിലേത്തില്&#x200d; വീട്ടില്&#x200d; രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിക്കെതിരെ പുതിയ അന്വേഷണം ആരംഭിച്ചത്. അന്വേഷണം സംഘം രാമകൃഷ്ണന്റെ മകന്റെ മൊഴിയെടുത്തു. ഇന്ന് രാവിലെ വീട്ടില്&#x200d; ചെന്നാണ് മൊഴിയെടുത്തത്. അച്ഛന്&#x200d; തട്ടിപ്പിന് ഇരയായതായി മകന്&#x200d; രോഹിത്ത് വ്യക്തമാക്കി. 55 ലക്ഷം ആരോ തട്ടിയെടുത്തതായാണ് രോഹിത്ത് പറഞ്ഞത്, അതേസമയം മരണത്തില്&#x200d; ദുരൂഹത ഉള്ളതായി തോന്നുന്നില്ലെന്നും മകന്&#x200d; വ്യക്തമാക്കി. അറസ്റ്റിലായ ജോളിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കോഴിക്കോട് [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട് എന്&#x200d;.ഐ.ടിക്കരില്&#x200d; താമസിക്കുന്ന പ്രാദേശിക കോണ്&#x200d;ഗ്രസ് നേതാവ് 2008 രാമകൃഷ്ണന്&#x200d; രാമകൃഷ്ണന്&#x200d; എന്&#x200d; ഐടി<br>
2008ല്&#x200d; മണ്ണിലേത്തില്&#x200d; വീട്ടില്&#x200d; രാമകൃഷ്ണന്റെ മരണവുമായി ബന്ധപ്പെട്ടാണ് ജോളിക്കെതിരെ പുതിയ അന്വേഷണം ആരംഭിച്ചത്. അന്വേഷണം സംഘം രാമകൃഷ്ണന്റെ മകന്റെ മൊഴിയെടുത്തു. ഇന്ന് രാവിലെ വീട്ടില്&#x200d; ചെന്നാണ് മൊഴിയെടുത്തത്. അച്ഛന്&#x200d; തട്ടിപ്പിന് ഇരയായതായി മകന്&#x200d; രോഹിത്ത് വ്യക്തമാക്കി. 55 ലക്ഷം ആരോ തട്ടിയെടുത്തതായാണ് രോഹിത്ത് പറഞ്ഞത്, അതേസമയം മരണത്തില്&#x200d; ദുരൂഹത ഉള്ളതായി തോന്നുന്നില്ലെന്നും മകന്&#x200d; വ്യക്തമാക്കി.</p>



<p>അറസ്റ്റിലായ ജോളിയുമായി ബന്ധപ്പെട്ട് കിടക്കുന്ന കോഴിക്കോട് എന്&#x200d;.ഐ.ടിക്കരികില്&#x200d; പ്രവര്&#x200d;ത്തിക്കുന്ന ബ്യൂട്ടിപാര്&#x200d;ലര്&#x200d; കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണത്തിലാണ് കേസ് പുതിയ വഴിത്തിരിവുകളിലേക്ക് നീങ്ങുന്നത്. ജോളിയും സുഹൃത്തും നടത്തുന്ന ബ്യൂട്ടിപാര്&#x200d;ലറുമായി പലരും ബന്ധപ്പെട്ടുകിടക്കുന്നതായാണ് വിവരം.<br>രാമകൃഷ്ണന്  ബ്യൂട്ടിപാര്&#x200d;ലറുമായും അതുവഴി  ജോളിയുമായും ബന്ധമുള്ളതായാണ് റിപ്പോര്&#x200d;ട്ട്. സാമാന്യ സാമ്പത്തിക ശേഷിയും സ്വാധീന ശേഷിയും ഉള്ള രാമകൃഷ്ണനുമായി ജോളി ബന്ധം സ്ഥാപിച്ചിരുന്നു. ഇതിനിടെ സാമ്പത്തിക പ്രശ്‌നം അനുഭവിക്കുന്നതിനിടെയാണ്  രാമകൃഷ്ണന്റെ മരണം.</p>



<p>അതിനിടെ രണ്ടാം ഭര്&#x200d;ത്താവ് ഷാജുവിനെ വീണ്ടും പൊലീസ് ചോദ്യംചെയ്യാന്&#x200d; തുടങ്ങി.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-with-another-key-poinr-in-relation-with-koodathayi-murder-series.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൂടത്തായിയില്&#x200d; ദുരൂഹതയേറുന്നു; ജോളിയും ബന്ധുവും അറസ്റ്റില്&#x200d;; രണ്ടാം ഭര്&#x200d;ത്താവിനെ കസ്റ്റഡിയില്&#x200d; എടുത്തില്ല</title>
		<link>https://www.chandrikadaily.com/koodathayi-serial-death-case-special-updates-out.html</link>
					<comments>https://www.chandrikadaily.com/koodathayi-serial-death-case-special-updates-out.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sat, 05 Oct 2019 08:15:23 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[koodathai murder]]></category>
		<category><![CDATA[koodathayi serial killing]]></category>
		<category><![CDATA[pinarayi murder cases]]></category>
		<category><![CDATA[serial killing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140969</guid>

					<description><![CDATA[താമരശ്ശേരി:ബന്ധുക്കളായ ആറുപേരുടെ മരണം കൊലപാതകമെന്ന് സംശയം ജനിപ്പിച്ചത് മരണത്തിലെ സമാനതകള്&#x200d;. 2002 ഓഗസ്ത് 22ന് ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്. ആട്ടിന്&#x200d;സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതിനാല്&#x200d; ആര്&#x200d;ക്കും സംശയം തോന്നിയില്ല. പിന്നീട് 2008 ഓഗസ്ത് 26ന് അന്നമ്മയുടെ ഭര്&#x200d;ത്താവ് ടോം തോമസ് മരണപ്പെട്ടു. ഛര്&#x200d;ദ്ദിയെ തുടര്&#x200d;ന്നാണ് ഇയാള്&#x200d; മരണപ്പെട്ടത്. 2011 സപ്തംബര്&#x200d; 30 നാണ് ടോം തോമസിന്റെ മൂത്ത മകന്&#x200d; റോയി തോമസും മരിച്ചു. 2014 ഏപ്രില്&#x200d; 24 നാണ് [&#8230;]]]></description>
										<content:encoded><![CDATA[
<p>താമരശ്ശേരി:ബന്ധുക്കളായ ആറുപേരുടെ മരണം കൊലപാതകമെന്ന് സംശയം ജനിപ്പിച്ചത് മരണത്തിലെ സമാനതകള്&#x200d;. 2002 ഓഗസ്ത് 22ന് ടോം തോമസിന്റെ ഭാര്യ അന്നമ്മയാണ് ആദ്യം മരിച്ചത്.  ആട്ടിന്&#x200d;സൂപ്പ് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. കുഴഞ്ഞുവീണ് മരിച്ചതിനാല്&#x200d; ആര്&#x200d;ക്കും സംശയം തോന്നിയില്ല. പിന്നീട്  2008 ഓഗസ്ത് 26ന് അന്നമ്മയുടെ ഭര്&#x200d;ത്താവ് ടോം തോമസ് മരണപ്പെട്ടു. ഛര്&#x200d;ദ്ദിയെ തുടര്&#x200d;ന്നാണ് ഇയാള്&#x200d; മരണപ്പെട്ടത്. 2011 സപ്തംബര്&#x200d; 30 നാണ് ടോം തോമസിന്റെ മൂത്ത മകന്&#x200d;  റോയി തോമസും മരിച്ചു. 2014 ഏപ്രില്&#x200d; 24 നാണ് അന്നമ്മയുടെ സഹോദരന്&#x200d; മാത്യു മഞ്ചാടിയില്&#x200d; മരിച്ചത്. അതിന് ശേഷം ടോം തോമസിന്റെ അനുജന്&#x200d; സക്കറിയയുടെ മകന്&#x200d; സാജു സക്കറിയയുടെ ഒരു വര്&#x200d;ഷം പ്രായമായ മകള്&#x200d; ആല്&#x200d;ഫിന്&#x200d; 2014 മെയ് 03ന് ആസ്പത്രിയില്&#x200d; വെച്ച് മരണപ്പെട്ടു. പിന്നീട് സാജു സക്കറിയയുടെ ഭാര്യ ഫിലി സെബാസ്റ്റ്യന്&#x200d; 2016 ജനുവരി 11ന്  മരണപ്പെട്ടു. എല്ലാവരും ഭക്ഷണം കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മരണങ്ങളിലെ സമാനതകളാണ് സംശയത്തിനിടയാക്കിയത്. </p>



<figure class="wp-block-image"><img loading="lazy" width="845" height="440" src="https://www.chandrikadaily.com/wp-content/uploads/2019/10/kozhikode-murder-crime-news.jpg" alt="" class="wp-image-140973"/></figure>



<p>റോയി തോമസ് മരണപ്പെട്ടപ്പോള്&#x200d; ഹൃദയാഘാതം മൂലമാണെന്ന് പറഞ്ഞെങ്കിലും ചിലര്&#x200d; സംശയം ഉയര്&#x200d;ത്തിയതിനെ തുടര്&#x200d;ന്ന് മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തുകയും സയനൈഡ്  ഉള്ളില്&#x200d; ചെന്നാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ആത്മഹത്യചെയ്തുവെന്നായിരുന്നു അന്നത്തെ പൊലീസിന്റെ നിഗമനം.</p>



<p>അകത്തുനിന്നു പൂട്ടിയ ശുചിമുറിക്കുള്ളിലായിരുന്നു റോയിയുടെ മൃതദേഹം. ഇതാണ് ഹൃദയാഘാതം അല്ലെന്നും ആത്മഹത്യയാണെന്നുമുള്ള നിഗമനത്തിലേക്ക് ബന്ധുക്കളെ എത്തിച്ചത്. മരണത്തില്&#x200d; സംശയം ഉയര്&#x200d;ത്തിയതോടെയാണ് മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം നടത്തുകയും വിഷാംശം ഉള്ളില്&#x200d; ചെന്നതായി കണ്ടെത്തുകയും ചെയ്തത്. റോയ് തോമസിന്റെ ശരീരത്തില്&#x200d; സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയെങ്കിലും സയനൈഡ് എങ്ങനെ ലഭിച്ചുവെന്ന കാര്യത്തില്&#x200d; പോലും അന്വേഷണം നടത്താതെ ആത്മഹത്യയെന്നു പൊലീസ് വിധിയെഴുതിയത് അന്നു തന്നെ വ്യാപക വിമര്&#x200d;ശനത്തിനു വഴിവച്ചിരുന്നു.<br>ആദ്യം മരിച്ച അന്നമ്മയുടെ സഹോദരന്&#x200d; എംഎം മാത്യൂ മഞ്ചാടിയില്&#x200d; എന്ന 68 കാരനാണ് മരണങ്ങളില്&#x200d; ആദ്യ സംശയമുയര്&#x200d;ത്തിയത്.  റോയ് തോമസിന്റെ മൃതദേഹം പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്യണമെന്ന് പിടിവാശി കാണിച്ചത് എം.എം. മാത്യുവായിരുന്നു.  എന്നാല്&#x200d; സംശയമുന്നിയിച്ചതിന് പിന്നാലെ മാത്യൂവും കൊല്ലപ്പെടുകയായിരുന്നു. </p>



<p>ഫെബ്രുവരി 24ന് വൈകിട്ട് 3.30നാണ് എം.എം. മാത്യു മഞ്ചാടിയില്&#x200d; ദുരൂഹ സാഹചര്യത്തില്&#x200d; തളര്&#x200d;ന്നുവീഴുന്നത്.  മരണം നടന്ന ദിവസം മാത്യു വീട്ടില്&#x200d; തനിച്ചയിരുന്നു.  മാത്യു കുഴഞ്ഞു വീണകാര്യം അയല്&#x200d;വാസികളെ അറിയിച്ചത് സമീപത്തു താമസിച്ചിരുന്ന ജോളിയായിരുന്നു. അയല്&#x200d;വാസികള്&#x200d; മാത്യുവിന്റെ വീട്ടിലെത്തിയപ്പോള്&#x200d; കണ്ടതു വായില്&#x200d;നിന്നു നുരയും പതയും വന്നു നിലത്തുകിടക്കുന്ന മാത്യുവിനെയാണ്. അതേ ജോളിയെയാണ് കൂടത്തായി കേസില്&#x200d; ഇപ്പോള്&#x200d; പൊലീസ് പിടികൂടിയിരിക്കുന്നത്. </p>



<p>ഒടുവില്&#x200d; മരണപ്പെട്ട  ടോം തോമസിന്റെ  മകന്&#x200d; റോജോ നല്&#x200d;കിയ സ്വത്തു തര്&#x200d;ക്ക പരാതിയെ തുടര്&#x200d;ന്നുള്ള അന്വേഷണത്തിലാണ്  ക്രൈം ബ്രാഞ്ച് തുടര്&#x200d; മരണങ്ങളിലെ സംശയങ്ങലിലേക്ക് എത്തിയത്. തുടര്&#x200d;ന്ന് നടന്ന ചോദ്യംചെയ്യലില്&#x200d; ചിലരുടെ മൊഴിയിലെ വൈരുധ്യങ്ങളാണ് ഇപ്പോഴത്തെ അന്വേഷണത്തിലേക്ക് നയിച്ചത്. </p>



<p>ബന്ധുക്കളുടെ മരണ ശേഷം വ്യാജ രേഖ ചമച്ച് സ്വത്തുക്കള്&#x200d; തട്ടിയെടുക്കാന്&#x200d; യുവതി ശ്രമിച്ചതാണ് കേസിൽ നിർണായകമായത്.  പരാതിക്കാരനായ റോജോയെ പരാതി നല്&#x200d;കുന്നതില്&#x200d; നിന്ന് പിന്തിരിപ്പിക്കാന്&#x200d; ശ്രമിച്ചതായും ആരോപണം ഉയർന്നു. സിലിയുടെ ഭര്&#x200d;ത്താവ് പിന്നീട് മരിച്ച റോയിയുടെ ഭാര്യ ജോളിയെ വിവാഹം കഴിക്കുകയായിരുന്നു. അന്വേഷണം യുവതിയിലേക്ക് നീണ്ടതിനു പിന്നാലെ നുണപരിശോധനയ്ക്ക് വിധേയമാകാന്&#x200d; പൊലീസ് ആവശ്യപ്പെട്ടെങ്കിലും യുവതി നിഷേധിച്ചു. </p>



<p>ഇതോടെ കൂടുതല്&#x200d; അന്വേഷണത്തിനായി കല്ലറ തുറന്ന് മൃതദേഹാവശിഷ്ടങ്ങള്&#x200d; പരിശോധിക്കാനും ശാസ്ത്രീയ തെളിവുകള്&#x200d; കണ്ടെത്താനും തീരുമാനിക്കുകയായിരുന്നു. </p>



<p>മരിച്ച സംഭവത്തിൽ ജോളിയേയും  സയനൈഡ് നല്&#x200d;കിയ ബന്ധു മാത്യുവിനേയും സഹായിയടക്കം 3 പേരെയാണ് ഇതുവരെ  കസ്റ്റഡിയില്&#x200d; എടുത്തത്. ജോളിയുടെ രണ്ടാം ഭര്&#x200d;ത്താവ് ഷാജുവിനെയും അദ്ദേഹത്തിന്റെ പിതാവ് സക്കറിയ്യയേയും ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിട്ടുണ്ട്‌. അതേസമയം ഇവരെ പൊലീസ് കസ്റ്റഡിയില്&#x200d; എടുത്തില്ല.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/koodathayi-serial-death-case-special-updates-out.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കൂടത്തായി തുടര്&#x200d;മരണങ്ങള്&#x200d;; ചുരുളഴിയുന്ന പരിശോധന റിപ്പോര്&#x200d;ട്ടുകള്&#x200d;</title>
		<link>https://www.chandrikadaily.com/police-suspect-massacre-in-koodathai-update.html</link>
					<comments>https://www.chandrikadaily.com/police-suspect-massacre-in-koodathai-update.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 04 Oct 2019 10:27:47 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[koodathai murder]]></category>
		<category><![CDATA[MURDER]]></category>
		<category><![CDATA[pinarayi murder cases]]></category>
		<category><![CDATA[serial killing]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=140888</guid>

					<description><![CDATA[കോഴിക്കോട് കൂടത്തായിയില്&#x200d; ഒരു കുടുംബത്തിലെ ആറ് പേര്&#x200d; വര്&#x200d;ഷങ്ങളുടെ ഇടവേളയില്&#x200d; സമാന സാഹചര്യത്തില്&#x200d; മരിച്ച സംഭവത്തില്&#x200d; മൃതദേഹങ്ങള്&#x200d; അടക്കിയ കല്ലറകള്&#x200d; തുറന്ന ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഇന്ന് രാവിലെ ഒന്&#x200d;പതരയോടെയാണ് ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി അധികൃതരേയും അറിയിച്ച് കോടതിയുടേയും ആര്&#x200d;ഡിഒയുടെയും മുന്&#x200d;കൂര്&#x200d; അനുവാദത്തോടെ കല്ലറ തുറന്നത്. അവസാനം മരിച്ച സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്&#x200d;ഫോന്&#x200d;സ എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്&#x200d;ന്ന് അടുത്തുള്ള പള്ളിയിലെ ബാക്കി നാല് പേരുടെ മൃതദേഹങ്ങളും പരിശോനക്ക് എടുത്തുകയായിരുന്നു. [&#8230;]]]></description>
										<content:encoded><![CDATA[
<p>കോഴിക്കോട് കൂടത്തായിയില്&#x200d; ഒരു കുടുംബത്തിലെ ആറ് പേര്&#x200d; വര്&#x200d;ഷങ്ങളുടെ ഇടവേളയില്&#x200d; സമാന സാഹചര്യത്തില്&#x200d; മരിച്ച സംഭവത്തില്&#x200d; മൃതദേഹങ്ങള്&#x200d; അടക്കിയ കല്ലറകള്&#x200d; തുറന്ന ക്രൈംബ്രാഞ്ച് പരിശോധന നടത്തി. ഇന്ന് രാവിലെ ഒന്&#x200d;പതരയോടെയാണ് ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി അധികൃതരേയും അറിയിച്ച് കോടതിയുടേയും ആര്&#x200d;ഡിഒയുടെയും മുന്&#x200d;കൂര്&#x200d;  അനുവാദത്തോടെ കല്ലറ തുറന്നത്. </p>



<p>അവസാനം മരിച്ച സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്&#x200d;ഫോന്&#x200d;സ എന്നിവരുടെ മൃതദേഹങ്ങളാണ് ആദ്യം പരിശോധിച്ചത്. തുടര്&#x200d;ന്ന് അടുത്തുള്ള പള്ളിയിലെ ബാക്കി നാല് പേരുടെ മൃതദേഹങ്ങളും പരിശോനക്ക് എടുത്തുകയായിരുന്നു. മൃതദേഹത്തില്&#x200d; നിന്നും സാമ്പിളെടുത്ത് ശേഷം കല്ലറയില്&#x200d; തിരിച്ചു സംസ്‌കരിച്ചു. ഫോറന്&#x200d;സിക് പരിശോധന ഫലം ഉടന്&#x200d; ലഭിക്കുമെന്നാണ് വിവരം. </p>



<figure class="wp-block-image"><img loading="lazy" width="640" height="360" src="https://www.chandrikadaily.com/wp-content/uploads/2019/10/Copy-of-24-image-size-80-640x360-1.jpg" alt="" class="wp-image-140899"/></figure>



<p> മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്&#x200d; അടക്കിയത് കൂടത്തായി ലൂര്&#x200d;ദ്ദ് മാതാ പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളി സെമിത്തേരിയിലുമാണ്. ഇന്ന് രാവിലെ  റൂറല്&#x200d; എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തില്&#x200d; സെമിത്തേരിയിലെത്തിയ പൊലീസ് സംഘം നാലു മൃതദേഹങ്ങളും പുറത്തെടുക്കുകയായിരുന്നു. മണ്ണില്&#x200d; ദ്രവിക്കാതെയുള്ള പല്ല്, എല്ലിന്&#x200d; കഷണങ്ങള്&#x200d; എന്നിവയാണ് പരിശോധനക്ക് എടുത്തത്. പ്രത്യേകം സജ്ജീകരിച്ച സ്ഥലത്ത് ഫോറന്&#x200d;സിക് സയന്റിഫിക് വിഭാഗം വിദഗ്ധര്&#x200d; ഇവ പരിശോധിക്കും. </p>



<p>അതേസമയം ബന്ധുക്കളായ ആറുപേര്&#x200d; സമാനരീതിയില്&#x200d; മരിച്ച സംഭവം ആസൂത്രിതകൊലപാതകമെന്ന് സൂചന നല്&#x200d;കിയ പൊലീസ്, ഒരാളുടെ മരണം സയനൈഡ് ഉള്ളില്&#x200d; ചെന്നാണെന്ന് നേരത്തെ നടന്ന പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടില്&#x200d; കണ്ടെത്തിയിരുന്നതായും വ്യക്തമാക്കി. എന്നാല്&#x200d; സംഭവത്തിലെ ദുരൂഹത നീങ്ങാന്&#x200d; പരിശോധനാഫലം പൂര്&#x200d;ണമായി ലഭിക്കണം. മരിക്കുന്നതിനു തൊട്ടുമുമ്പ് ആറു പേരും ഭക്ഷണം കഴിച്ചിരുന്നതായാണ് റിപ്പോര്&#x200d;ട്ട്. സ്വത്ത് തട്ടിയെടുക്കാനുള്ള ബന്ധുവിന്റെ ആസൂത്രിത നീക്കമെന്ന് സംശയം.</p>



<p> 16 വര്&#x200d;ഷങ്ങള്&#x200d;ക്കു മുമ്പുള്ള ഒരു മരണവും പിന്നാലെ  ഏതാനും  വര്&#x200d;ഷങ്ങളുടെ ഇടവേളകളിലുണ്ടായ ബന്ധുക്കളുടെ മരണങ്ങളും ആസൂത്രിത കൊലപാതകമാണെന്ന പരാതിയെ  തുടര്&#x200d;ന്നാണ് കോടതി അനുമതിയോടെ ക്രൈംബ്രാഞ്ച് മൃതദേഹങ്ങള്&#x200d; പുറത്തെടുക്കാന്&#x200d; തീരുമാനിച്ചത്. മരിച്ച ടോം തോമസ് &#8211; അന്നമ്മ ദമ്പതികളുടെ മകനും അമേരിക്കയില്&#x200d; ജോലിയുമുള്ള റോജോയാണ് മരണത്തില്&#x200d; ദുരൂഹത അറിയിച്ച് പരാതി നല്&#x200d;കിയത്.  തുടര്&#x200d;ന്ന് ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. കോടതി ഉത്തരവിന്&#x200d;റെ അടിസ്ഥാനത്തിലാണ് ഇന്ന് പള്ളിസെമിത്തേരിയിലെ കല്ലറകള്&#x200d; തുറന്ന് മൃതദേഹങ്ങള്&#x200d; പുറത്തെടുത്ത് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്.&nbsp; </p>



<figure class="wp-block-image"><img loading="lazy" width="1036" height="653" src="https://www.chandrikadaily.com/wp-content/uploads/2019/10/kooda-copy-1.jpg" alt="" class="wp-image-140902"/></figure>



<p>സംഭവത്തിന് പിന്നില്&#x200d; മരിച്ചവരുമായി അടുത്ത ബന്ധമുള്ള ഒരാളെയാണ്  ക്രൈംബ്രാഞ്ച് സംശയിക്കുന്നത്. സാഹചര്യതെളിവുകള്&#x200d;ക്ക് പുറമേ ശാസ്ത്രീയ തെളിവുകള്&#x200d; കൂടി ശേഖരിക്കുന്നതിന് വേണ്ടിയാണ് പരിശോധന. സംഭവത്തിന് പിന്നിലെ കുറ്റവാളികളെന്ന് സംശയിക്കുന്ന രണ്ടുപേര്&#x200d; പൊലീസിന്റെ പിടിയിലായതായും റിപ്പോര്&#x200d;ട്ടുണ്ട്. സംശയത്തിലുള്ള ബന്ധുവിന്റെ  ബാങ്ക് അക്കൗണ്ടുകളും ഫോണ്&#x200d;കോളുകളും അന്വേഷണസംഘം പരിശോധിച്ചുവരികയാണ്. സംശയാസ്പദമായ പല തെളിവുകളും ഇതില്&#x200d; നിന്നും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ട്. ടോം തോമസിന്റെ മക്കളില്&#x200d; നാട്ടിലുള്ള ഏകമകള്&#x200d; രഞ്ജി തോമസ് എറണകുളത്തുനിന്ന് ഇന്ന് കൂടത്തായിയില്&#x200d;  പൊലീസ് നടപടിക്ക് ദൃക്‌സാക്ഷിയാവാന്&#x200d; എത്തിയിട്ടുണ്ട്. </p>



<p>റിട്ട. വിദ്യഭ്യാസവകുപ്പ് ഉദ്യോഗസ്ഥനായ കൂടത്തായി പൊന്നാമറ്റം ടോം തോമസ്, ഭാര്യയും റിട്ട. അധ്യാപികയുമായ അന്നമ്മ, മകന്&#x200d; റോയ്, അന്നമ്മയുടെ സഹോദരനും വിമുക്ത ഭടനുമായ മാത്യു മഞ്ചാടിയില്&#x200d;, ടോം തോമസിന്റെ സഹോദരന്&#x200d; പുലിക്കയം സ്വദേശി റിട്ട. അധ്യാപകനായ  പൊന്നാമറ്റം സക്കറിയയുടെ  മകന്&#x200d; ഷാജുവിന്റെ ഭാര്യ സിലി, ഇവരുടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് അല്&#x200d;ഫോന്&#x200d;സ എന്നിവരാണ് ദുരൂഹ സാഹചര്യത്തില്&#x200d; പല കാലയളവിലായി മരിച്ചത്. </p>



<p>2002  ഓഗസ്റ്റ് 22 നാണ്  കേസിനാസ്പദമായ ആദ്യ മരണം. അന്നമ്മയായിരുന്നു ആദ്യം മരിച്ചത്. ആട്ടിന്&#x200d;സൂപ്പ് കഴിച്ചതിന് ശേഷം കുഴഞ്ഞു വീണായിരുന്നു മരണം. അസ്വാഭാവികതയൊന്നും ആര്&#x200d;ക്കും തോന്നിയിരുന്നില്ല.  ആറുവര്&#x200d;ഷത്തിനുശേഷം 2008 ഓഗസ്റ്റ് 26ന് ടോംതോമസും മരിച്ചു. ഛര്&#x200d;ദ്ദിച്ച് അവശനായായിരുന്നു ടോമിന്റെ മരണം. മൂന്നാം വര്&#x200d;ഷം  2011  സെപ്റ്റംബര്&#x200d; 30ന്  മകന്&#x200d; റോയ്  തോമസും മരിച്ചു. തൊട്ടുപിന്നാലെ തന്നെ മാത്യുവും മരിച്ചു. പിന്നീടാണ് ഷാജുവിന്റെ മകന്&#x200d; പത്തുമാസം പ്രായമായ കുഞ്ഞും ആറ് മാസത്തിന് ശേഷം അമ്മ സിലിയും മരിക്കുന്നത്. മരണങ്ങളില്&#x200d; പലതും പെട്ടന്ന് കുഴഞ്ഞു വീണായിരുന്നു. അതിനാല്&#x200d; ഹൃദയാഘാതമാണെന്ന സംശയമായിരുന്നു ബന്ധുക്കള്&#x200d;ക്കുണ്ടായിരുന്നത്. ഇതില്&#x200d; ടോം തോമസിന്റെ മൃതദേഹം മാത്രമാണ് പോസ്റ്റ്‌മോര്&#x200d;ട്ടം ചെയ്തിരുന്നത്. വിഷം അകത്തു ചെന്നാണ് മരണമെന്നായിരുന്നു പോസ്റ്റ്‌മോര്&#x200d;ട്ടം റിപ്പോര്&#x200d;ട്ടെങ്കിലും പിന്നീട് തുടര്&#x200d; നടപടികളോ അന്വേഷണങ്ങളോ ഉണ്ടായില്ല. എന്നാല്&#x200d; തുടര്&#x200d;ച്ചയായി ഒരു കുടുംബത്തിലുള്ളവര്&#x200d; ഒരേ രീതിയില്&#x200d; മരിച്ചതാണ് ബന്ധുക്കളില്&#x200d; ചിലരില്&#x200d; സംശയം ജനിപ്പിച്ചതും അന്വേഷണത്തിലേക്ക് വഴി തുറന്നതും. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/police-suspect-massacre-in-koodathai-update.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
