<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Serie A &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/serie-a/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 26 Oct 2017 08:47:27 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Serie A &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ബഫണ്‍ ഗ്ലൗവഴിക്കുന്നു; വിട വാങ്ങുന്നത് ഇതിഹാസം</title>
		<link>https://www.chandrikadaily.com/buffon-to-retire-end-of-the-season.html</link>
					<comments>https://www.chandrikadaily.com/buffon-to-retire-end-of-the-season.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Thu, 26 Oct 2017 08:45:15 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[Buffon]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[retirement]]></category>
		<category><![CDATA[Serie A]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=50018</guid>

					<description><![CDATA[ടൂറിന്‍: ഇറ്റാലിയന്‍ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂജി ബഫണ്‍ നടപ്പുസീസണവസാനം വിരമിക്കും. ഫിഫയുടെ കഴിഞ്ഞവര്‍ഷത്തെ മികച്ച കീപ്പറിനുള്ള പുരസ്‌കാരം നേടിയതിനുതൊട്ടുപിന്നാലെയാണ് 39-കാരന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. ലോകംകണ്ട എക്കാലെത്തേയും മികച്ച കീപ്പര്‍മാരില്‍ ഒരാളെയാണ് ഇതോടെ കായികലോകത്തിന് നഷ്ടമാവുന്നത്. &#8216;ഇതെന്റെ അവസാന സീസണാണ്, കളിക്കാരെനെന്ന നിലയില്‍ ഇതാണ് ഉചിതമായ സമയം. ഭാവിയെക്കുറിച്ച് ആശങ്കയില്ല, ചിലപ്പോള്‍ ഒന്നു രണ്ടു വര്‍ഷംകൂടി കളത്തില്‍ തുടരാനുള്ള ശേഷി എന്നിലുണ്ട്. ഫുട്‌ബോളിനോടുള്ള അഭിനിവേശത്തിനോട് ഇന്നും യാതൊരു കുറവുമില്ല. യുവന്റസുമൊത്ത് ഒരുചാമ്പ്യന്‍സ് ലീഗ് കീരിടമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായാല്‍, ഫിഫ [&#8230;]]]></description>
										<content:encoded><![CDATA[<p>ടൂറിന്&#x200d;: ഇറ്റാലിയന്&#x200d; ഗോള്&#x200d;കീപ്പര്&#x200d; ജിയാന്&#x200d; ലൂജി ബഫണ്&#x200d; നടപ്പുസീസണവസാനം വിരമിക്കും. ഫിഫയുടെ കഴിഞ്ഞവര്&#x200d;ഷത്തെ മികച്ച കീപ്പറിനുള്ള പുരസ്‌കാരം നേടിയതിനുതൊട്ടുപിന്നാലെയാണ് 39-കാരന്&#x200d; വിരമിക്കല്&#x200d; പ്രഖ്യാപിച്ചത്. ലോകംകണ്ട എക്കാലെത്തേയും മികച്ച കീപ്പര്&#x200d;മാരില്&#x200d; ഒരാളെയാണ് ഇതോടെ കായികലോകത്തിന് നഷ്ടമാവുന്നത്.</p>
<p>&#8216;ഇതെന്റെ അവസാന സീസണാണ്, കളിക്കാരെനെന്ന നിലയില്&#x200d; ഇതാണ് ഉചിതമായ സമയം. ഭാവിയെക്കുറിച്ച് ആശങ്കയില്ല, ചിലപ്പോള്&#x200d; ഒന്നു രണ്ടു വര്&#x200d;ഷംകൂടി കളത്തില്&#x200d; തുടരാനുള്ള ശേഷി എന്നിലുണ്ട്. ഫുട്‌ബോളിനോടുള്ള അഭിനിവേശത്തിനോട് ഇന്നും യാതൊരു കുറവുമില്ല. യുവന്റസുമൊത്ത് ഒരുചാമ്പ്യന്&#x200d;സ് ലീഗ് കീരിടമെന്ന സ്വപ്‌നം യാഥാര്&#x200d;ത്ഥ്യമായാല്&#x200d;, ഫിഫ ക്ലബ് ലോകകപ്പ്‌വ രെ ചിലപ്പോള്&#x200d; തുടര്&#x200d;ന്നേക്കും&#8217; &#8211; ബുഫണ്&#x200d; പറഞ്ഞു.</p>
<p>അഞ്ച് ലോകകപ്പുകളില്&#x200d; രാജ്യത്തിനായി ഇറ്റലിയുടെ കാവല്&#x200d;കുപ്പായമണിഞ്ഞ ബുഫണ്&#x200d;, 2006 ലോകപ്പില്&#x200d; ഇറ്റലി ചാമ്പ്യന്മാരാകുന്നതില്&#x200d; നിര്&#x200d;ണായക പങ്കുവഹിച്ചു. ഫ്രാന്&#x200d;സിനെതിരായ കലാശപ്പോരിലെ ഷൂട്ടൗട്ടില്&#x200d; പ്രകടിപ്പിച്ച അസാമാന്യ മികവ് ബുഫണിനെ ഫൈനലിലെ താരമാക്കി. റഷ്യന്&#x200d;ലോകകപ്പ് പ്ലേ ഓഫില്&#x200d; സ്വീഡന്റെ വെല്ലുവിളി മറികടന്ന് ഒരിക്കല്&#x200d;കൂടി രാജ്യത്തിനായി വലകാക്കാം എന്ന ആത്മവിശ്വാസത്തിലാണ് ബുഫണ്&#x200d;.</p>
<p>1995-ല്&#x200d; ഇറ്റാലിയന്&#x200d; ക്ലബ് പാര്&#x200d;മയിലൂടെയാണ് ബുഫണ്&#x200d; പ്രൊഫഷണല്&#x200d; ഫുട്‌ബോളില്&#x200d; അരങ്ങേറ്റം കുറിക്കുന്നത്. കുറഞ്ഞകാലം കൊണ്ടുതന്നെ മികച്ച പ്രകടനം പുറത്തെടുത്ത ബുഫണ്&#x200d; ഫുട്‌ബോള്&#x200d; പണ്ഡിറ്റുകളുടേയും ആരാധകരുടെയും ഇഷ്ട കീപ്പറായി. 2001-ല്&#x200d; റെക്കോര്&#x200d;ഡ് ട്രാന്&#x200d;സ്ഫര്&#x200d; ഫീയോടെ യുവന്റസിലെത്തി. തുടര്&#x200d;ന്ന് നാലുവട്ടം യുവന്റസ് സീരി എ നേടി. 2006-ല്&#x200d; വാതുവെയ്പ്പ്-ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് യുവന്റസ് രണ്ടാം ഡിവിഷനിലേക്ക് തഴയപ്പെട്ടപ്പോള്&#x200d; ക്ലബിനൊപ്പം നിന്നു. തൊട്ടടുത്ത സീസണില്&#x200d; സീരി എയിലേക്ക് ക്ലബ് മടങ്ങിയെത്തിയങ്കിലും പീന്നിടു ആറുവഷം വേണ്ടിവന്നു ബുഫണിനും യുവന്റസനും സീരി എ കീരിടം മുത്തമിടാന്&#x200d;. പിന്നീടങ്ങോട്ട് തുടര്&#x200d;ച്ചയായ ആറുതവണ സീരി എ കീരിടം യുവന്റസ് നിലനിര്&#x200d;ത്തിയപ്പോള്&#x200d; ബുഫണ്&#x200d; എന്ന കാവല്&#x200d;ക്കാരന്റെ പ്രകടനം വിലമതിക്കാനാവത്തതായിരുന്നു.</p>
<p>2006-ലെ ബാലണ്&#x200d; ഡി ഓര്&#x200d; പുരസ്‌കാര മത്സരത്തില്&#x200d; രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ബുഫണ്&#x200d;, 2012ല്&#x200d; യുവേഫയുടെ ക്ലബ് പ്ലെയര്&#x200d; ഓഫ് ദി ഇയര്&#x200d; പുരസ്‌കാരം നേടിയതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഗോള്&#x200d;കീപ്പറായി. 27 വര്&#x200d;ഷം നീണ്ടുനിക്കുന്ന കളിജീവിത്തതില്&#x200d; ആയിരത്തിലധികം മത്സരങ്ങളില്&#x200d; കളിച്ചിട്ടുണ്ട്. ഇതില്&#x200d; ക്ലബ് തലത്തില്&#x200d; തുടര്&#x200d;ച്ചയായ പന്ത്രണ്ടു മത്സരങ്ങളില്&#x200d; ഗോള്&#x200d; വഴങ്ങാത്തത് മറ്റൊരു ലോക റെക്കോര്&#x200d;ഡാണ്. ദേശീയ ടീമിനായി 173 മത്സരങ്ങള്&#x200d; പൂര്&#x200d;ത്തിയാക്കിയ ബുഫണ്&#x200d; തന്നെയാണ് ഇറ്റലിക്കുവേണ്ടി ഏറ്റവുമധിക മത്സരങ്ങളില്&#x200d; രാജ്യതിനുവേണ്ടി ബൂട്ടുകെട്ടിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/buffon-to-retire-end-of-the-season.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇക്കാര്‍ഡിക്ക് ഹാട്രിക്; മിലാന്‍ ഡര്‍ബിയില്‍ ഇന്ററിന് ജയം</title>
		<link>https://www.chandrikadaily.com/iccardi-hattrick-inter-derby-milano.html</link>
					<comments>https://www.chandrikadaily.com/iccardi-hattrick-inter-derby-milano.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 16 Oct 2017 03:45:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[argentina]]></category>
		<category><![CDATA[Football]]></category>
		<category><![CDATA[Serie A]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=48040</guid>

					<description><![CDATA[മിലാന്‍: ഇറ്റാലിയന്‍ സീരി എ ഫുട്‌ബോളിലെ മിലാന്‍ യുദ്ധത്തില്‍ ഇന്റര്‍ മിലാന്‍ എ.സി മിലാനെ 3-2 ന് മുട്ടുകുത്തിച്ചു. പ്രസിദ്ധമായ സാന്‍സിറോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ അര്‍ജന്റീനാ സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിയുടെ ഹാട്രിക്ക് ആണ് ഇന്ററിന് കരുത്തായത്. രണ്ടു പ്രാവശ്യം പിന്നില്‍ നിന്ന ശേഷം സുസോ, ഹാന്റനോവിച്ച് (സെല്‍ഫ്) എന്നിവരുടെ ഗോളില്‍ മിലാന്‍ തിരിച്ചുവന്നെങ്കിലും 90-ാം മിനുട്ടില്‍ ഇക്കാര്‍ഡിയുടെ പെനാല്‍ട്ടി ഗോളിന് മറുപടി നല്‍കാന്‍ സ്വന്തം ഗ്രൗണ്ടില്‍ എവേ മത്സരം കളിച്ച എല്‍ റോസനേരിക്കായില്ല. ഇതോടെ നിലവിലെ [&#8230;]]]></description>
										<content:encoded><![CDATA[<p>മിലാന്&#x200d;: ഇറ്റാലിയന്&#x200d; സീരി എ ഫുട്‌ബോളിലെ മിലാന്&#x200d; യുദ്ധത്തില്&#x200d; ഇന്റര്&#x200d; മിലാന്&#x200d; എ.സി മിലാനെ 3-2 ന് മുട്ടുകുത്തിച്ചു. പ്രസിദ്ധമായ സാന്&#x200d;സിറോ സ്‌റ്റേഡിയത്തില്&#x200d; നടന്ന മത്സരത്തില്&#x200d; അര്&#x200d;ജന്റീനാ സ്‌ട്രൈക്കര്&#x200d; മൗറോ ഇക്കാര്&#x200d;ഡിയുടെ ഹാട്രിക്ക് ആണ് ഇന്ററിന് കരുത്തായത്.</p>
<p>രണ്ടു പ്രാവശ്യം പിന്നില്&#x200d; നിന്ന ശേഷം സുസോ, ഹാന്റനോവിച്ച് (സെല്&#x200d;ഫ്) എന്നിവരുടെ ഗോളില്&#x200d; മിലാന്&#x200d; തിരിച്ചുവന്നെങ്കിലും 90-ാം മിനുട്ടില്&#x200d; ഇക്കാര്&#x200d;ഡിയുടെ പെനാല്&#x200d;ട്ടി ഗോളിന് മറുപടി നല്&#x200d;കാന്&#x200d; സ്വന്തം ഗ്രൗണ്ടില്&#x200d; എവേ മത്സരം കളിച്ച എല്&#x200d; റോസനേരിക്കായില്ല. ഇതോടെ നിലവിലെ ചാമ്പ്യന്മാരായ യുവന്റസിനെയും ലാസിയോയെയും പിന്തള്ളി ഇന്റര്&#x200d; പോയിന്റ് പട്ടികയില്&#x200d; രണ്ടാം സ്ഥാനത്തേക്ക് മുന്നേറി.</p>
<div style="width: 100%; height: 0px; position: relative; padding-bottom: 56.250%;"><iframe loading="lazy" style="width: 100%; height: 100%; position: absolute;" src="https://streamable.com/s/g9520/dtjhox" width="100%" height="100%" frameborder="0" allowfullscreen="allowfullscreen"></iframe></div>
<p>&nbsp;</p>
<p>28-ാം മിനുട്ടില്&#x200d; വലതുഭാഗത്തു നിന്ന് ആന്റോണിയോ കണ്&#x200d;ട്രേവ ബോക്‌സിലേക്ക് നല്&#x200d;കിയ പന്തില്&#x200d; ഓടിക്കയറി അവസാന സ്പര്&#x200d;ശം നല്&#x200d;കിയാണ് ഇക്കാര്&#x200d;ഡി അക്കൗണ്ട് തുറന്നത്. 56-ാം മിനുട്ടില്&#x200d; ഫാബിയോ ബൊറിനിയുടെ പാസ് സ്വീകരിച്ച് ബോക്‌സിനു പുറത്തുനിന്നുള്ള തന്ത്രപരമായ ഫിനിഷിലൂടെ സുസോ എ.സി മിലാനെ ഒപ്പമെത്തിച്ചു. 63-ാം മിനുട്ടില്&#x200d; പെരിസിച്ചിന്റെ പാസില്&#x200d; നിന്ന് ഇക്കാര്&#x200d;ഡി ലീഡുയര്&#x200d;ത്തിയെങ്കിലും 81-ാം മിനുട്ടില്&#x200d; ഇന്റര്&#x200d; കീപ്പര്&#x200d; ഹാന്&#x200d;ഡനോവിച്ചിന്റെ അബദ്ധം എ.സി മിലാന് അനുഗ്രഹമായി. 90-ാം മിനുട്ടില്&#x200d; ലഭിച്ച പെനാല്&#x200d;ട്ടി പിഴവില്ലാതെ ലക്ഷ്യത്തിലെത്തിച്ച് അര്&#x200d;ജന്റീനാ താരം, അവസാന ചിരി ഇന്ററിന്റേതാക്കി.</p>
<p>സ്വന്തം ഗ്രൗണ്ടില്&#x200d; കരുത്തരായ ലാസിയോയോട് തോല്&#x200d;വി വഴങ്ങിയതാണ് യുവന്റസിന് തിരിച്ചടിയായത്. 23-ാം മിനുട്ടില്&#x200d; ഡഗ്ലസ് കോസ്റ്റയിലൂടെ മുന്നിലെത്തിയിരുന്നെങ്കിലും രണ്ടാം പകുതിയില്&#x200d; സിറോ ഇമ്മൊബിലിയുടെ ഇരട്ട ഗോളുകള്&#x200d; ലാസിയോക്ക് നിര്&#x200d;ണായക ജയം സമ്മാനിച്ചു. എ.എസ് റോമയെ അവരുടെ തട്ടകത്തില്&#x200d; ഒരു ഗോളിന് വീഴ്ത്തി തുടര്&#x200d;ച്ചയായ എട്ടാം ജയത്തോടെ നാപോളി ലീഗിലെ ഒന്നാം സ്ഥാനം നിലനിര്&#x200d;ത്തി. ലോറന്&#x200d;സോ ഇന്&#x200d;സിനെ ആണ് നിര്&#x200d;ണായക ഗോള്&#x200d; നേടിയത്.</p>
<p>എട്ട് കളിയില്&#x200d; നിന്ന് 24 പോയിന്റോടെ നാപോളിയാണ് സീരി എയില്&#x200d; ഒന്നാം സ്ഥാനത്ത്. ഇന്റര്&#x200d; (22), ലാസിയോ (19), യുവന്റസ് (19) ടീമുകളാണ് പിന്നാലെ. മിലാന്&#x200d; (12) പത്താം സ്ഥാനത്താണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/iccardi-hattrick-inter-derby-milano.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
