sfi attack – Chandrika Daily https://www.chandrikadaily.com Sun, 03 Mar 2024 06:33:05 +0000 en-US hourly 1 https://wordpress.org/?v=5.8.10 https://cdn.chandrikadaily.com/wp-contents/uploads/2020/08/chandrika-fav.jpeg sfi attack – Chandrika Daily https://www.chandrikadaily.com 32 32 ഞാൻ എസ്എഫ്ഐ യുടെ ക്രൂരപീഡനത്തിന്റെ ഇര, കുടുംബജീവിതം വരെ ഒഴിവാക്കേണ്ടിവന്നു: ചെറിയാൻ ഫിലിപ്പ് https://www.chandrikadaily.com/i-was-a-victim-of-sfis-brutality-and-had-to-avoid-even-family-life-cherian-philip.html https://www.chandrikadaily.com/i-was-a-victim-of-sfis-brutality-and-had-to-avoid-even-family-life-cherian-philip.html#respond Sun, 03 Mar 2024 06:33:05 +0000 https://www.chandrikadaily.com/?p=291981 കൊച്ചി: എസ്എഫ്ഐ യുടെ ക്രൂരമായ പീഡനത്തിന് നിരന്തരം ഇരയായ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ കെഎസ്‌യു നേതാവായ തന്നെ കോളേജിന്റെ രണ്ടാം നിലയിൽ നിന്നും എസ്എഫ്ഐക്കാർ താഴേക്ക് വലിച്ചെറിഞ്ഞെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

ആ അപകടത്തെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ കൊണ്ടാണ് കുടുംബജീവിതം വരെ ഒഴിവാക്കേണ്ടി വന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ സജീവമായി ഇപ്പോഴും നിലനിൽക്കുന്നതെന്നും അദ്ദേഹം കുറിച്ചു. സിദ്ധാർത്ഥന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്എഫ്ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചതാണെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പ്

ഞാൻ ജീവിക്കുന്ന ഒരു രക്തസാക്ഷി: ചെറിയാൻ ഫിലിപ്പ്
എഴുപതുകളിൽ കെ.എസ്.യു നേതാവായിരുന്നപ്പോൾ എസ്.എഫ്.ഐ യുടെ ക്രൂരമായ പീഢനത്തിന് നിരന്തരം ഇരയായ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാൻ.
യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്.എഫ്.ഐക്കാർ എന്നെ താഴേക്ക് വലിച്ചെറിഞ്ഞത്. നട്ടെല്ലിനും സുഷുമ്നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടർന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത്.

വർഷങ്ങളിലെ തുടർച്ചയായ അലോപ്പതി, ആയൂർവേദ, അക്യൂപക്ചർ ചികിത്സ കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ സജീവമായി ഇപ്പോഴും നിലനിൽക്കുന്നത്.
എന്നെ പീഢിപ്പിച്ച പലരും ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും അവരോട് ഒരിക്കലും പകയോ വിദ്വേഷമോ പുലർത്തിയിട്ടില്ല. എന്നോട് ക്ഷമ ചോദിച്ച പലരും ഇന്ന് എന്റെ ഉറ്റ സുഹൃത്തുക്കളാണ്. സിദ്ധാർത്ഥിന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്.എഫ്.ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചെന്നു മാത്രം.

]]>
https://www.chandrikadaily.com/i-was-a-victim-of-sfis-brutality-and-had-to-avoid-even-family-life-cherian-philip.html/feed 0
കുസാറ്റില്‍ എസ്എഫ്‌ഐ അതിക്രമം , വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക് https://www.chandrikadaily.com/sfi-attacked-students-in-cusat.html https://www.chandrikadaily.com/sfi-attacked-students-in-cusat.html#respond Sat, 21 Sep 2019 14:14:15 +0000 http://www.chandrikadaily.com/?p=139760 കളമശ്ശേരി: കൊച്ചി സര്‍വകലാശാലയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഗുണ്ടാവിളയാട്ടം തുടര്‍ക്കഥയാവുന്നു. ആക്രമണത്തില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി സുമിന്‍ലാലിന് ഗുരുതരമായി പരിക്കേറ്റു. തലയില്‍ ആഴത്തില്‍ മുറിവേറ്റ സുമിന്‍ലാലിനെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇരുമ്പുവടിയുപയോഗിച്ചുള്ള ആക്രമണത്തില്‍ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്.

ശനിയാഴ്ച ഉച്ചയോടെ താമസസ്ഥലത്തേക്ക് പോവുകയായിരുന്ന സുമിന്‍ലാലിനെ കുസാറ്റ് ക്യാമ്പസിലെ കുസാറ്റ് റസ്‌റ്റോറന്റ് പരിസരത്ത് സംഘം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. നാലാം വര്‍ഷ വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ യുടെ സെനറ്റ് മെമ്പറുമായ ബിനില്‍ , ഇയര്‍ബാക്കായിട്ടും സാഗര്‍ ഹോസ്റ്റലില്‍ അനതിക്യതമായി താമസിക്കുന്ന ഷാരോണ്‍ , അഭിജിത്ത് പിപി, അംജദ് സമാന്‍ എന്നിവരാണ് ആക്രമിച്ചത്. സംഭവത്തില്‍ കളമശ്ശേരി പോലീസ് IPC 308 വകുപ്പ് പ്രകാരം കേസെടുത്തു. സാഗര്‍ ഹോസ്റ്റലില്‍ തമ്പടിച്ച സെനറ്റ് മെമ്പറടക്കമുള്ള പ്രതികളെ അറസ്റ്റു ചെയ്തു.

കുസാറ്റില്‍ തുടര്‍ച്ചയായി എസ്എഫ്‌ഐ നടത്തുന്ന അക്രമങ്ങളില്‍ അധിക്യതര്‍ നടപടിയെടുക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുഴുവന്‍ സമയവും ക്യാമ്പസില്‍ മാരകായുധങ്ങളുമായി റോന്തുചുറ്റാറുണ്ട്. എസ്എഫ്‌ഐ വേണ്ടി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ആക്രമിക്കുമെന്ന് ക്ലാസില്‍ കയറി ഭീഷണിപ്പെടുത്തുകയും പിന്നീട് എപ്പോഴെങ്കിലും തനിച്ചാവുമ്പോള്‍ ആക്രമിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. കളമശ്ശേരി പോലീസും കുസാറ്റിലെ അധിക്യതരും എസ്എഫ്‌ഐ ക്ക് വേണ്ടി ഒത്താശ ചെയ്യുകയാണെന്ന് മറ്റ് വിദ്യാര്‍ത്ഥിസംഘടന നേതാക്കള്‍ പറയുന്നു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ തെളിവോടുകൂടി പരാതി നല്‍കിയാല്‍ പോലും നടപടി ഉണ്ടാവാറില്ല.എന്നാല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കുന്ന വ്യാജപരാതികളില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്ഥിരമായി നടപടിയെടുക്കുകയും ചെയ്യും .അധിക്യതരുടെ ഇത്തരത്തിലുള്ള പക്ഷപാതം മൂലം ഒന്നില്‍ക്കൂടുതല്‍ വിദ്യാര്‍ത്ഥികളാണ് കുസാറ്റില്‍ നിന്ന് പഠനമുപേക്ഷിച്ച് പോയിട്ടുള്ളത്.

]]>
https://www.chandrikadaily.com/sfi-attacked-students-in-cusat.html/feed 0
യൂണിവേഴ്‌സിറ്റി കോളജ് കുത്തുകേസ് പ്രതി ശിവരഞ്ജിത്തിന്റേത് ഉള്‍പ്പെടെ മുന്‍ വര്‍ഷത്തെ ഉത്തരക്കടലാസുകള്‍ വില്‍ക്കാന്‍ പരീക്ഷാവിഭാഗത്തില്‍ തിരക്കിട്ട നീക്കം https://www.chandrikadaily.com/university-colleage-case-new-updates.html https://www.chandrikadaily.com/university-colleage-case-new-updates.html#respond Tue, 30 Jul 2019 11:41:25 +0000 http://www.chandrikadaily.com/?p=134832 കേരള സര്‍വകലാശാലയില്‍ സൂക്ഷിച്ചിരിക്കുന്ന ഉത്തരക്കടലാസുകള്‍ തൂക്കി വില്‍ക്കാന്‍ സര്‍വകലാശാലാ പരീക്ഷാവിഭാഗത്തില്‍ തിരക്കിട്ട നീക്കം. യൂണിവേഴ്‌സിറ്റി കോളേജിലെ കുത്തുകേസ് പ്രതി ശിവരഞ്ജിത്ത് 2016ല്‍ എഴുതിയ ബി.എ ഫിലോസഫി പരീക്ഷയുടേതുള്‍പ്പെടെ കേരള യൂണിവേഴ്‌സിറ്റിയില്‍ സൂക്ഷിച്ചിട്ടുള്ള മുന്‍ വര്‍ഷങ്ങളിലെ ഉത്തരക്കടലാസുകള്‍ വില്‍ക്കാനാണ് പരീക്ഷാവിഭാഗത്തില്‍ തിരക്കിട്ട നീക്കം നടക്കുന്നത്.

്.ഈ വര്‍ഷത്തെ പരീക്ഷകളുടെ ഉത്തരക്കടലാസുകള്‍ സൂക്ഷിക്കാന്‍ സ്ഥലമില്ലാത്തതിനാലാണ് മുന്‍ വര്‍ഷത്തെ പേപ്പറുകള്‍ വില്‍ക്കാന്‍ നിര്‍ബന്ധിതമായതെന്നാണ് സര്‍വകലാശാല പറയുന്നത്. ബി.എ ഫിലോസഫി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയാലേ എം.എയ്ക്ക് പ്രവേശനം കിട്ടൂ. എന്നാല്‍, എം.എയ്ക്ക് ഒരു സെമസ്റ്ററിനും പാസാകാത്തയാള്‍ക്ക് ബി.എ പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്കും പി.എസ്.സി പരീക്ഷയില്‍ ഒന്നാം റാങ്കും ലഭിച്ചതാണ് സംശയത്തിനിടയാക്കിയത്.

2015 വരെയുള്ള എല്ലാ ഉത്തരക്കടലാസുകളും വിറ്റുകഴിഞ്ഞു. 2016ലെ കടലാസുകള്‍ കഴിഞ്ഞ വര്‍ഷാവസാനം വില്‍ക്കാമായിരുന്നെങ്കിലും ഫയലുകള്‍ നീങ്ങുന്നതിലുണ്ടായ കാലതാമസം കാരണം നടന്നില്ല.2008ല്‍ നടന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നിയമനത്തിനുള്ള പരീക്ഷയുടെ 40,000 ഉത്തരക്കടലാസുകള്‍ സര്‍വകലാശാലയില്‍നിന്ന് നഷ്ടപ്പെട്ടതോടെ നിയമനത്തട്ടിപ്പിന്റെ അന്വേഷണം വഴിമുട്ടിയിരുന്നു. വിവാദമായ ഉത്തരക്കടലാസുകള്‍ ലേലംചെയ്തു വില്‍ക്കുന്നത് പോലീസിന്റെ തുടരന്വേഷണത്തെ ബാധിക്കും.

]]>
https://www.chandrikadaily.com/university-colleage-case-new-updates.html/feed 0
എസ്എഫ്‌ഐ രക്തരാക്ഷസര്‍ ; ക്യാമ്പസുകളില്‍ ഭീഷണി നേരിടുന്നുണ്ടെന്ന് എഐഎസ്എഫ് https://www.chandrikadaily.com/sfi-terror.html https://www.chandrikadaily.com/sfi-terror.html#respond Sat, 27 Jul 2019 12:44:48 +0000 http://www.chandrikadaily.com/?p=134546 ക്യാമ്പസ്സുകളില്‍ ഏകാധിപത്യ നിലപാടാണ് എസ്എഫ്‌ഐ പുലര്‍ത്തുന്നതെന്നും എസ്എഫ്‌ഐയില്‍ നിന്ന് ഭീഷണി നേരിടുന്നുവെന്നും കണ്ണൂര്‍ എഐഎസ്എഫ്.ഇത് സംബന്ധിച്ച് സിപിഐ നേതൃത്വത്തെ അറിയിച്ചിട്ടും പരിഗണിക്കുന്നില്ലെന്നും എഐഎസ്എഫ് ആരോപിച്ചു. എഐഎസ്എഫ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് എസ്എഫ്‌ഐക്കെതിരേ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്.

കല്യാശേരിയിലെ എഐഎസഎഫ് പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐക്കാര്‍ ഭീഷണിപ്പെടുത്തി. സംഘടനാ പ്രവര്‍ത്തനവും തടസ്സപ്പെടുത്തി.എസ്എഫ്‌ഐക്ക് ഏകാധിപത്യ സമീപനമാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു.

കണ്ണൂരിലെ മിക്ക കോളജുകളിലും എസ്എഫ്‌ഐയുടെ ഗുണ്ടാ വിളയാട്ടമാണ്. സമാധാനത്തിന്റെ ശുഭ്രപതാക പിടിച്ച എസ്എഫ്‌ഐക്ക് രക്തദാഹികളാണെന്നും എഐഎസ്എഫ് ഉന്നയിക്കുന്നു.

]]>
https://www.chandrikadaily.com/sfi-terror.html/feed 0
യൂണിവേഴ്‌സിറ്റി കോളജ് അക്രമം; കുത്തേറ്റ അഖിലിനെ കോളജിലൂടെ നടത്തുന്ന വീഡിയോ പുറത്ത് https://www.chandrikadaily.com/colleage-colleage-issue-update.html https://www.chandrikadaily.com/colleage-colleage-issue-update.html#respond Sat, 27 Jul 2019 11:08:35 +0000 http://www.chandrikadaily.com/?p=134529 യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തില്‍ അഖില്‍ ചന്ദ്രനെ എസ്എഫ്‌ഐ നേതാക്കള്‍ കുത്തിയശേഷവും അക്രമം നടന്നുവെന്നു വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കുത്തേറ്റ അഖിലിനെ തടഞ്ഞുവയ്ക്കുന്നതും മുറിവേറ്റ അഖിലിനെ കോളജിലൂടെ നടത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ക്യാംപസിനുള്ളിലുണ്ടായിരുന്ന പൊലീസിനെ പുറത്താക്കാന്‍ ഇന്നലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ശ്രമിച്ചതിനുപിന്നാലെ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് പൊലീസിനെ പടിയിറക്കി. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പൊലീസിനെ പിന്‍വലിച്ചത്.

എന്നാല്‍ ഉത്തരക്കടലാസുകള്‍ മോഷ്ടിച്ചെന്ന് കുത്തുക്കേസ് പ്രതി ശിവരഞ്ജിത്ത് മൊഴി നല്‍കി. മോഷ്ടിച്ചത് കോളജിലെത്തിച്ച ഉത്തരക്കടലാസ് കെട്ടില്‍നിന്നാണ്. കോപ്പിയടിക്കുകയായിരുന്നു ലക്ഷ്യമെന്നും മൊഴിയില്‍ പറയുന്നു. മോഷ്ടിച്ച സ്ഥലം തെളിവെടുപ്പില്‍ ചൂണ്ടിക്കാണിച്ച് നല്‍കിയെന്നും പൊലീസ് പറഞ്ഞു.

]]>
https://www.chandrikadaily.com/colleage-colleage-issue-update.html/feed 0
കെ.ടി ജലീലെന്ന നാണംകെട്ട മന്ത്രിയാണ് എസ്.എഫ്.ഐ നേതാക്കളുടെ ഗുണ്ടായിസത്തിന് ഒത്താശ ചെയ്യുന്നത്: രമേശ് ചെന്നിത്തല https://www.chandrikadaily.com/chennithala-against-jaleel.html https://www.chandrikadaily.com/chennithala-against-jaleel.html#respond Thu, 18 Jul 2019 06:45:42 +0000 http://www.chandrikadaily.com/?p=133573 തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളില്‍ നടക്കുന്ന് എസ്.എഫ്.ഐയുടെ ഗുണ്ടാവിളയാട്ടത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മന്ത്രി കെ ടി ജലീലാണ് എസ്.എഫ്.ഐ നേതാക്കളുടെ അക്രമങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത്. പരീക്ഷാക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ പൊലീസ് റാങ്ക് പട്ടിക റദ്ദാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

എസ്.എഫ്.ഐ സാമൂഹ്യവിരുദ്ധരുടെ താവളമായി ക്യാമ്പസുകളെ മാറ്റുകയാണെന്ന് ചെന്നിത്തല പറഞ്ഞു. കെ.ടി ജലീല്‍ എന്ന നാണം കെട്ട മന്ത്രിയാണ് എസ്.എഫ്.ഐ നേതാക്കളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത്. എസ്.എഫ്.ഐയുടെ ശവദാഹം നടത്താന്‍ ശ്രമിക്കുന്നു എന്ന് പറയുന്ന ജലീല്‍ വിദ്യാര്‍ത്ഥികളുടെ ശവദാഹം നടത്തണമെന്നാണോ ഉദ്ദേശിക്കുന്നത്. എന്ത് ക്രമക്കേട് നടന്നാലും ഒറ്റപ്പെട്ട സംഭവമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. കുത്തേറ്റ യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ എസ്.എഫ്.ഐ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത് കേസ് അട്ടിമറിക്കാനാണ്. അഖിലിന്റെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

]]>
https://www.chandrikadaily.com/chennithala-against-jaleel.html/feed 0
അഖില്‍ പൊലീസിന് മൊഴി നല്‍കി നസീം പിടിച്ചുവെച്ചു; ശിവരഞ്ജിത്ത് കുത്തി https://www.chandrikadaily.com/sfi-attack-in-usity-college.html https://www.chandrikadaily.com/sfi-attack-in-usity-college.html#respond Thu, 18 Jul 2019 03:14:26 +0000 http://www.chandrikadaily.com/?p=133530
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിനകത്ത് വെച്ച് കുത്തിയത് ശിവരഞ്ജിത്ത് തന്നെയാണെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി. ആസ്പത്രിയിലെത്തിയാണ് പൊലീസ് അഖിലിന്റെ മൊഴി രേഖപ്പെടുത്തിയത്. നസീം പിടിച്ചുവെച്ചു, ശിവരഞ്ജിത്ത് കുത്തി. ക്യാമ്പസിലിരുന്ന് പാട്ട് പാടിയതാണ് പെട്ടെന്നുണ്ടായ പ്രകോപനമെന്നാണ് യൂണിവേഴ്‌സിറ്റി കോളജില്‍ നടന്ന സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖില്‍ പൊലീസിന് മൊഴി നല്‍കിയത്.
അച്ഛനോടും ഡോക്ടറോടും പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് അഖില്‍ പൊലീസിനോടും പറഞ്ഞിട്ടുള്ളത്. എസ്.എഫ്.ഐയുടെ ധിക്കാരം അംഗീകരിക്കാത്തിലുള്ള വിരോധമാണെന്നും അഖില്‍ പൊലീസിനോട് പറഞ്ഞു. വധശ്രമത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍ എല്ലാ കാര്യങ്ങളിലും വളരെ വ്യക്തമായ മൊഴിയാണ് നല്‍കിയിട്ടുള്ളതെന്നും ഇതനുസരിച്ച് കേസില്‍ തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. കുത്തിയത് ശിവരഞ്ജിത്ത് തന്നെയെന്ന് അഖില്‍ നിര്‍ണ്ണായക മൊഴി നല്‍കിയതോടെ തെളിവെടുപ്പും കൂടുതല്‍ ചോദ്യം ചെയ്യലും അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് പൊലീസ് തീരുമാനം.
അതേസമയം യൂണിവേഴ്‌സിറ്റി കോളജില്‍ പുതിയ പ്രിന്‍സിപ്പലായി ഡോ.സി.സി.ബാബുവിനെ നിയമിച്ചു. നിലവില്‍ തൃശൂര്‍ ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പലാണ് ഡോ. സി.സി.ബാബു. താല്‍ക്കാലിക പ്രിന്‍സിപ്പലായിരുന്ന കെ.വിശ്വംഭരനെ സ്ഥലം മാറ്റി. സര്‍ക്കാറിന്റെ സ്വാഭാവിക നടപടിയാണെന്നാണ് സ്ഥലംമാറ്റത്തെ കുറിച്ചുള്ള വിശദീകരണം. എന്നാല്‍ യൂണിവേഴ്‌സിറ്റി കോളജില്‍ ഉണ്ടായ അക്രമസംഭവങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായി വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. പ്രിന്‍സിപ്പില്‍ എസ്.എഫ്.ഐയുടെ കളിപ്പാവയാണെന്നായിരുന്നു വിമര്‍ശനം. ഇതിനുപിന്നാലെയാണ് സ്ഥലംമാറ്റികൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. സംസ്ഥാനത്തെ ആറ് ഗവ. കോളജുകളിലെ പ്രിന്‍സിപ്പല്‍മാര്‍ക്കും മാറ്റമുണ്ട്.
ഇതിനിടെ സംഘര്‍ഷത്തെ തുടര്‍ന്ന് യൂണിവേഴ്‌സിറ്റി കോളജില്‍ പിരിച്ചുവിട്ട എസ്.എഫ്.ഐ കമ്മിറ്റിക്ക് പകരമായ അഡ്‌ഹോക്ക് കമ്മിറ്റി രൂപീകരിച്ചു. സംഘര്‍ഷത്തിനിടെ കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖില്‍ ഉള്‍പെടെ 25 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

]]>
https://www.chandrikadaily.com/sfi-attack-in-usity-college.html/feed 0
യൂണിവേഴ്‌സിറ്റി കോളേജ്: പ്രതിയുടെ വീട്ടില്‍നിന്ന് ഉത്തരക്കടലാസ് പിടിച്ചെടുത്ത എസ്.ഐയെ സ്ഥലംമാറ്റി https://www.chandrikadaily.com/university-college-sfi-attack.html https://www.chandrikadaily.com/university-college-sfi-attack.html#respond Wed, 17 Jul 2019 04:23:17 +0000 http://www.chandrikadaily.com/?p=133410 തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസിലെ ഒന്നാം പ്രതിയും എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് സര്‍വകലാശാല പരീക്ഷയുടെ ഉത്തരക്കടലാസ് കണ്ടെത്തിയ എസ്.ഐയെ സ്ഥലം മാറ്റി. സംഭവം ക്രൈംബ്രാഞ്ചഅന്വേഷിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ച് വായടക്കും മുമ്പെയാണ് എസ്.ഐയെ സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് വന്നത്. അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്നാണ് ഉത്തരക്കടലാസുകള്‍ കണ്ടെത്തിയത്. വധശ്രമക്കേസിലെ ഒന്നാം പ്രതി പി.എസ്.സി നിയമന റാങ്ക് പട്ടികയിലും ഒന്നാം സ്ഥാനത്തുവന്ന പശ്ചാത്തലത്തില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് വന്‍ ക്രമക്കേടുകളിലേക്ക് വെളിച്ചം വീശുന്ന തെളിവുകള്‍ ലഭിച്ചത്. ഉത്തരക്കടലാസിനൊപ്പം കായിക വിഭാഗം ഡയരക്ടറുടെ സീലും ശിവരഞ്ജിത്തിന്റെ വീട്ടില്‍നിന്ന് പൊലീസ് പിടിച്ചെടുത്തിരുന്നു. ഇതുസംബന്ധിച്ച റെയ്ഡിന് നേതൃത്വം നല്‍കിയ കന്റോണ്‍മെന്റ് എസ്.ഐ ബിജുവിനെയാണ് സ്ഥലം മാറ്റിയത്. പകരം സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐ ഷാഫിക്ക് വീണ്ടും ചുമതല നല്‍കി.
അതേസമയം കന്റോണ്‍മെന്റ് എസ്.ഐയെ മാറ്റിയത് അന്വേഷണം അട്ടിമറിക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലയുടെ എഴുതാത്ത നാല് കെട്ട് ഉത്തരക്കടലാസുകളാണ് പൊലീസ് പിടിച്ചെടുത്തത്. ശിവരഞ്ജിത്തിന്റെ സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് അവകാശപ്പെട്ട് പിന്നാലെ കേരള സര്‍വകലാശാലയും രംഗത്തെത്തി. ഭൂവനേശ്വറില്‍ നടന്ന അന്തഃസര്‍വകലാശാല അമ്പെയ്ത്ത് മത്സരത്തിലും സര്‍വകലാശാല ഹാന്‍ഡ്‌ബോളിലും ശിവരഞ്ജിത്ത് പങ്കെടുത്തിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമല്ലെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും കായിക വിഭാഗം മേധാവി ജയരാജ് ഡേവിഡ് അറിയിച്ചു. ഗ്രേസ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ശിവരഞ്ജിത്ത് ഒന്നാം സ്ഥാനത്തെത്തിയതും കായിക വിഭാഗത്തിന്റെ ഒരു വ്യാജ സീല്‍ കണ്ടെടുത്തതും ഇയാളുടെ സര്‍ട്ടിഫിക്കറ്റുകളുടെ കാര്യത്തില്‍ സംശയമുയര്‍ന്നിരുന്നു.

]]>
https://www.chandrikadaily.com/university-college-sfi-attack.html/feed 0
വനിതാമതിലില്‍ പങ്കെടുക്കാതിരുന്നതിന് ഭീഷണിപ്പെടുത്തി’; എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരെ ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ https://www.chandrikadaily.com/sfi-arts-collage-students-news.html https://www.chandrikadaily.com/sfi-arts-collage-students-news.html#respond Tue, 16 Jul 2019 12:47:11 +0000 http://www.chandrikadaily.com/?p=133371 തിരുവനന്തപുരം: എസ് എഫ് ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. യൂണിവേഴ്‌സിറ്റി കോളേജിലെ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് തിരുവനന്തപുരം ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആര്‍ട്‌സ് കോളേജിലെ വിദ്യാര്‍ത്ഥിനികളെ എസ് എഫ് ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തായി. വനിതാ മതിലിലും പ്രകടനത്തിലും പങ്കെടുക്കാത്തതിനാണ് വിദ്യാര്‍ത്ഥിനികളെ എസ് എഫ് ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയത്.കോളേജ് യൂണിയന്‍ നേതാക്കള്‍ വിദ്യാര്‍ത്ഥിനികളെ യൂണിയന്‍ മുറിയില്‍ വെച്ച് ചോദ്യം ചെയ്യുന്നതിന്റെ ശബ്ദരേഖയാണ് പുറത്തായത്. വനിതാമതിലിന്റെ പ്രചാരണ പരിപാടികളില്‍ നിന്ന് വിട്ടുനിന്ന പെണ്‍കുട്ടികളെയാണ് നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നത്.

]]>
https://www.chandrikadaily.com/sfi-arts-collage-students-news.html/feed 0
കലാലയങ്ങളിൽ അക്രമം അവസാനിപ്പിക്കാൻ സർക്കാർ നിസ്സംഗത വെടിയുക; “എം.എസ്.എഫ് ചലോ സെക്രട്ടറിയേറ്റ്” നാളെ https://www.chandrikadaily.com/msf-chalo-secretariat-on-july-16.html https://www.chandrikadaily.com/msf-chalo-secretariat-on-july-16.html#respond Tue, 16 Jul 2019 07:15:31 +0000 http://www.chandrikadaily.com/?p=133326 തിരുവനന്തപുരം : കലാലയങ്ങളിലെ അക്രമം അവസാനിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പഠനാന്തരീക്ഷം ഒരുക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കുക, വിദ്യാര്‍ത്ഥി പ്രവേശനത്തിലെ രാഷ്ട്രീയ ഇടപെടല്‍ അവസാനിപ്പിക്കുക, സര്‍വകലാശാലകളിലെ പാര്‍ട്ടിവല്‍കരണം ഇല്ലാതാക്കുക, പി.എസ്.സിയുടെ സുതാര്യത ഉറപ്പ് വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് എം.എസ്.എഫ് ചലോ സെക്രട്ടറിയേറ്റ് മാര്‍ച്ച് നാളെ നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ് എന്നിവര്‍ അറിയിച്ചു. സര്‍വകലാശാലകളിലും ക്യാമ്പസുകളിലും പാര്‍ട്ടി വല്‍കരണത്തിന്റെ ഏകാധിപത്യം അരങ്ങേറുമ്പോള്‍ ജനാധിപത്യ രീതിയിലുള്ള പ്രതിരോധമായി വിദ്യാര്‍ത്ഥി സമൂഹം റാലിയില്‍ അണിനിരക്കും. ചലോ സെക്രട്ടറിയേറ്റ് പ്രക്ഷോഭ റാലിയുടെ ഭാഗമായി ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള സര്‍ക്കാര്‍ നിലപാട് തിരുത്തുക, മലബാര്‍ മേഖലയിലെ പ്ലസ്ടു, ഡിഗ്രി സീറ്റുകള്‍ വര്‍ധിപ്പിക്കുക, സ്വാശ്രയ മെഡിക്കല്‍ രംഗത്തെ കച്ചവടം അവസാനിപ്പിക്കുക, സാങ്കേതിക സര്‍വ്വകലാശാലയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ നിരവധി വിഷയങ്ങള്‍ അവകാശ പത്രികയായി സര്‍ക്കാരിന് സമര്‍പ്പിക്കും.

]]>
https://www.chandrikadaily.com/msf-chalo-secretariat-on-july-16.html/feed 0