<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>shabarimalagoldtheft &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/shabarimalagoldtheft/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 25 Jan 2026 18:11:40 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>shabarimalagoldtheft &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശബരിമല സ്വർണക്കൊള്ള കേസ്; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു</title>
		<link>https://www.chandrikadaily.com/sabarimala-gold-theft-case-chief-accused-unnikrishnan-questioned-potti-again.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-theft-case-chief-accused-unnikrishnan-questioned-potti-again.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Sun, 25 Jan 2026 18:11:40 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[shabarimalagoldtheft]]></category>
		<category><![CDATA[Unnikrishnan Poti]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375585</guid>

					<description><![CDATA[ശബരിമലയിലെ കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത തേടിയാണ് അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തത്.]]></description>
										<content:encoded><![CDATA[<p>ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ‌.ടി) വീണ്ടും ചോദ്യം ചെയ്തു. ശബരിമലയിലെ കട്ടിളപ്പാളി കേസുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത തേടിയാണ് അന്വേഷണ സംഘം ജയിലിലെത്തി ചോദ്യം ചെയ്തത്.</p>
<p>ശ്രീകോവിലിലെ കട്ടിളപ്പാളി മാറ്റിയിട്ടില്ലെന്നും പഴയ വാതിലിൽ നിന്നു സ്വർണം വേർതിരിച്ചിട്ടില്ലെന്നുമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. എന്നാൽ ഈ മൊഴി അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. കട്ടിളപ്പാളി കേസിലെ അറസ്റ്റിന് ഫെബ്രുവരി ഒന്നിന് 90 ദിവസം പൂർത്തിയാകാനിരിക്കെയാണ് വീണ്ടും ചോദ്യം ചെയ്യൽ നടന്നത്.</p>
<p>90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കേണ്ട സാഹചര്യം കണക്കിലെടുത്ത് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ഉടൻ ശേഖരിക്കാനാണ് എസ്‌.ഐ‌.ടിയുടെ തീരുമാനം. പ്രതികൾക്ക് ജാമ്യം ലഭിക്കാതിരിക്കാനായി പഴുതടച്ച കുറ്റപത്രം തയാറാക്കുന്ന നടപടികളും പൊലീസ് ആരംഭിച്ചു.</p>
<p>ശബരിമലയിലെ സ്വർണ ഉരുപ്പടികളുടെ പരിശോധന റിപ്പോർട്ട് ലഭ്യമാക്കുന്നതിനായി കോടതിയിൽ എസ്‌.ഐ‌.ടി അപേക്ഷ സമർപ്പിക്കും. ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും ഉൾപ്പെടെ ശബരിമലയിൽ നിന്നു കൂടുതൽ സ്വർണം കടത്തിയിട്ടുണ്ടോയെന്നത് പരിശോധനാഫലത്തിലൂടെ വ്യക്തമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.</p>
<p>‘ശാസ്ത്രീയ പരിശോധന ഫലം ഡീകോഡ് ചെയ്യണം’</p>
<p>ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധനയിലെ വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി എസ്‌.ഐ‌.ടി, വി.എസ്.എസ്.സി ശാസ്ത്രജ്ഞരുടെ മൊഴിയെടുക്കൽ ആരംഭിച്ചു. സങ്കീർണമായ ശാസ്ത്രീയ പരിശോധനാഫലങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഡീകോഡ് ചെയ്യേണ്ടതുണ്ടെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കി.</p>
<p>പൂർണമായ സംശയനിവാരണത്തിന് ഒരാഴ്ച കൂടി സമയം ആവശ്യമുണ്ടെന്നും പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധനാഫലവുമായി താരതമ്യം നടത്തേണ്ടതുണ്ടെന്നും ശാസ്ത്രജ്ഞർ അറിയിച്ചു. നഷ്ടമായ സ്വർണത്തിന്റെ അളവ് കൃത്യമായി കണ്ടെത്തുകയാണ് ലക്ഷ്യം.</p>
<p>മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് ഇ.ഡി</p>
<p>സ്വർണക്കൊള്ള കേസിൽ വിശദമായ മൊഴിപ്പകർപ്പുകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എസ്‌.ഐ‌.ടിക്ക് കത്തയച്ചു. ഇ.ഡിയുടെ ആവശ്യത്തിൽ നിയമോപദേശം തേടിയ ശേഷം മാത്രമേ തീരുമാനമെടുക്കുകയുള്ളുവെന്നാണ് എസ്‌.ഐ‌.ടിയുടെ നിലപാട്.</p>
<p>ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴിയിൽ ഉൾപ്പെട്ട ഉന്നതരുടെ പേരുകൾ അടക്കമുള്ള വിവരങ്ങളാണ് ഇ.ഡിക്ക് കൈമാറേണ്ടത്. നിർണായക മൊഴിവിവരങ്ങൾ എസ്.പി എസ്. ശശിധരൻ നേരിട്ട് സൂക്ഷിച്ചിരിക്കുകയാണ്.</p>
<p>അതേസമയം, കേസിലെ രണ്ടാം പ്രതിയായ ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റർ മുരാരി ബാബുവിന്റെ മൊഴിയെടുക്കുന്നതിനായി ഇ.ഡി ഈയാഴ്ച നോട്ടീസ് നൽകും. കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-theft-case-chief-accused-unnikrishnan-questioned-potti-again.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വര്‍ണക്കൊള്ള കേസ്: കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി</title>
		<link>https://www.chandrikadaily.com/sabarimala-gold-theft-case-k-p-shankaradas-was-transferred-to-jail.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-theft-case-k-p-shankaradas-was-transferred-to-jail.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Fri, 23 Jan 2026 16:40:24 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[shabarimalagoldtheft]]></category>
		<category><![CDATA[thiruvanandapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=375235</guid>

					<description><![CDATA[ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് നടപടി.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശബരിമല സ്വര്&#x200d;ണക്കൊള്ള കേസിലെ പ്രതി കെ.പി. ശങ്കരദാസിനെ ജയിലിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യം മൂലം ചികിത്സയില്&#x200d; കഴിഞ്ഞിരുന്ന ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കല്&#x200d; കോളജില്&#x200d; നിന്ന് ഡിസ്ചാര്&#x200d;ജ് ചെയ്തതിന് പിന്നാലെയാണ് നടപടി. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന മെഡിക്കല്&#x200d; റിപ്പോര്&#x200d;ട്ടിന്റെ അടിസ്ഥാനത്തില്&#x200d; ശങ്കരദാസിനെ ജയിലിലെ ആശുപത്രി സെല്ലില്&#x200d; പ്രവേശിപ്പിച്ചു.</p>
<p>ശബരിമല സ്വര്&#x200d;ണക്കൊള്ള കേസില്&#x200d; പ്രതിചേര്&#x200d;ക്കപ്പെട്ടത് മുതല്&#x200d; ശങ്കരദാസ് ആശുപത്രിയില്&#x200d; കഴിയുകയായിരുന്നു. ഇതിനെ തുടര്&#x200d;ന്ന് ശങ്കരദാസിന്റെ ആരോഗ്യനില സംബന്ധിച്ച് ഹൈക്കോടതി റിപ്പോര്&#x200d;ട്ട് തേടിയിരുന്നു. അറസ്റ്റ് വൈകിപ്പിക്കുന്നതില്&#x200d; പ്രത്യേക അന്വേഷണസംഘത്തെ ഹൈക്കോടതി ശക്തമായി വിമര്&#x200d;ശിക്കുകയും ചെയ്തിരുന്നു.</p>
<p>ഇതിന് പിന്നാലെയാണ് സ്വകാര്യ ആശുപത്രിയില്&#x200d; ചികിത്സയില്&#x200d; കഴിയുന്നതിനിടെ അന്വേഷണസംഘം ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. പിന്നീട് കോടതി റിമാന്&#x200d;ഡ് ചെയ്തതോടെ ഇയാളെ സ്വകാര്യ ആശുപത്രിയില്&#x200d; നിന്ന് തിരുവനന്തപുരം മെഡിക്കല്&#x200d; കോളജിലേക്ക് മാറ്റി.</p>
<p>ജയിലിലേക്ക് മാറ്റാന്&#x200d; കഴിയില്ലെന്നും സര്&#x200d;ക്കാര്&#x200d; ആശുപത്രിയിലേക്ക് മാറ്റുന്നതിനെ കുറിച്ച് പരിഗണിക്കണമെന്നും ഡോക്ടര്&#x200d;മാര്&#x200d; നിര്&#x200d;ദേശിച്ചതിനെ തുടര്&#x200d;ന്നായിരുന്നു മെഡിക്കല്&#x200d; കോളജിലേക്കുള്ള മാറ്റം. തുടര്&#x200d;ന്ന് നടത്തിയ പരിശോധനയില്&#x200d; നിലവില്&#x200d; ശങ്കരദാസിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ജയിലിലേക്ക് മാറ്റാവുന്നതാണെന്നും ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചതോടെയാണ് ഇയാളെ സെന്&#x200d;ട്രല്&#x200d; ജയിലിലേക്ക് മാറ്റിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-theft-case-k-p-shankaradas-was-transferred-to-jail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വര്‍ണക്കൊള്ള കേസ്: പ്രതികളുടെ ജാമ്യഹരജികളില്‍ ഇന്ന് വിധി പറയും</title>
		<link>https://www.chandrikadaily.com/sabarimala-gold-theft-case-judgment-will-be-given-on-the-bail-pleas-of-the-accused-today.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-theft-case-judgment-will-be-given-on-the-bail-pleas-of-the-accused-today.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Wed, 21 Jan 2026 01:46:33 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Judgment]]></category>
		<category><![CDATA[shabarimalagoldtheft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374825</guid>

					<description><![CDATA[തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍, മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ബി. മുരാരി ബാബു, സ്വര്‍ണ വ്യാപാരി നാഗ ഗോവര്‍ദ്ധന്‍ എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിക്കുന്നത്.]]></description>
										<content:encoded><![CDATA[<p>കൊച്ചി: ശബരിമല സ്വര്&#x200d;ണക്കൊള്ള കേസിലെ മൂന്ന് പ്രധാന പ്രതികളുടെ ജാമ്യാപേക്ഷയില്&#x200d; ഹൈക്കോടതി ഇന്ന് വിധി പറയും. തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡ് മുന്&#x200d; പ്രസിഡന്റ് എ. പത്മകുമാര്&#x200d;, മുന്&#x200d; അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്&#x200d; ബി. മുരാരി ബാബു, സ്വര്&#x200d;ണ വ്യാപാരി നാഗ ഗോവര്&#x200d;ദ്ധന്&#x200d; എന്നിവരുടെ ജാമ്യാപേക്ഷകളാണ് പരിഗണിക്കുന്നത്. ജസ്റ്റിസ് എ. ബദറുദ്ദീന്&#x200d; അധ്യക്ഷനായ സിംഗിള്&#x200d; ബെഞ്ചാണ് വിധി പറയുക.</p>
<p>കേസുമായി തങ്ങള്&#x200d;ക്ക് നേരിട്ടൊരു ബന്ധവുമില്ലെന്നും ഭരണപരമായ തീരുമാനങ്ങള്&#x200d; മാത്രം എടുത്ത് നടപ്പാക്കിയതാണെന്നും പത്മകുമാറും മുരാരി ബാബുവും കോടതിയെ അറിയിച്ചു. ശബരിമലയിലേക്ക് ഒരു കോടി നാല്&#x200d;പത് ലക്ഷം രൂപ സ്‌പോണ്&#x200d;സര്&#x200d; ചെയ്ത വ്യക്തിയായതിനാല്&#x200d; സ്വര്&#x200d;ണം മോഷ്ടിക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു നാഗ ഗോവര്&#x200d;ദ്ധന്റെ വാദം.</p>
<p>അതേസമയം, കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്&#x200d; പോറ്റി സമര്&#x200d;പ്പിച്ച ജാമ്യഹരജിയില്&#x200d; കൊല്ലം വിജിലന്&#x200d;സ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലക കേസില്&#x200d; അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്&#x200d;പ്പിച്ചിട്ടില്ലെന്നത് ചൂണ്ടിക്കാട്ടിയാണ് പ്രതിഭാഗത്തിന്റെ വാദം. ജാമ്യം അനുവദിക്കുകയാണെങ്കില്&#x200d; കര്&#x200d;ശന ഉപാധികള്&#x200d; വേണമെന്ന് പ്രോസിക്യൂഷന്&#x200d; ആവശ്യപ്പെട്ടു.</p>
<p>പത്തനംതിട്ട ജില്ലയില്&#x200d; പ്രവേശനം വിലക്കുക, കേരളത്തിന് പുറത്തേക്ക് പോകാന്&#x200d; അനുവദിക്കരുത്, ആഴ്ചയില്&#x200d; രണ്ട് പ്രാവശ്യം പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്&#x200d; ഹാജരാകണം തുടങ്ങിയ ഉപാധികളാണ് പ്രോസിക്യൂഷന്&#x200d; മുന്നോട്ടുവെച്ചത്. കട്ടിളപ്പാളി കേസില്&#x200d; റിമാന്&#x200d;ഡ് തുടരുന്നതിനാല്&#x200d; ദ്വാരപാലക ശില്പ കേസില്&#x200d; ജാമ്യം ലഭിച്ചാലും പോറ്റി ജയില്&#x200d; മോചിതനാകില്ല.</p>
<p>അതേസമയം, തന്ത്രി കണ്ഠരര്&#x200d; രാജീവര്&#x200d;ക്കായുള്ള എസ്ഐടിയുടെ കസ്റ്റഡി അപേക്ഷ നാളെ വിജിലന്&#x200d;സ് കോടതി പരിഗണിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-theft-case-judgment-will-be-given-on-the-bail-pleas-of-the-accused-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വർണക്കൊള്ള കേസ്; ഇഡി പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തു</title>
		<link>https://www.chandrikadaily.com/sabarimala-gold-theft-case-ed-seized-crucial-documents-during-the-inspection.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-theft-case-ed-seized-crucial-documents-during-the-inspection.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Tue, 20 Jan 2026 13:21:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[shabarimalagoldtheft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374762</guid>

					<description><![CDATA[ശബരിമലയിലെ സംഭാവനകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും, നെയ് വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടും ഇഡി പരിശോധന നടത്തിയതായാണ് വിവരം. ]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ വ്യാപക പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തതായി ഇഡി വൃത്തങ്ങൾ. ‘ഓപ്പറേഷൻ ഗോൾഡൻ ഷാഡോ’ എന്ന പേരിലാണ് പരിശോധന നടത്തിയത്. ശബരിമലയിലെ സംഭാവനകളിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയതായും, നെയ് വിതരണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ടും ഇഡി പരിശോധന നടത്തിയതായാണ് വിവരം. പത്ത് മണിക്കൂറിലധികം നീണ്ട പരിശോധന തുടരുകയാണ്. തന്ത്രിയുടെ വസതിയൊഴികെ എല്ലാ പ്രതികളുടെ വീടുകളിലും റെയ്ഡ് തുടരുന്നു.</p>
<p>അതേസമയം, കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങുമെന്ന സൂചനയും പുറത്തുവരുന്നു. ദ്വാരപാലക ശിൽപത്തിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നുമുള്ള സ്വർണം തട്ടിയെടുത്ത സംഭവത്തിൽ അഞ്ച് പേർക്കെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.</p>
<p>2025-ൽ ദ്വാരപാലക ശിൽപവും കട്ടിളപ്പാളിയും മാറ്റി സ്ഥാപിച്ച സമയത്ത് പി.എസ്. പ്രശാന്ത് ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ്. പ്രശാന്തിനെ നേരത്തെ ഒരിക്കൽ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. മുൻ ദേവസ്വം ബോർഡിലെ മറ്റ് അംഗങ്ങളെയും ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.</p>
<p>കൊടിമര നിർമാണം, വാജിവാഹനം തന്ത്രിക്ക് കൈമാറിയത് തുടങ്ങിയ കാര്യങ്ങളിൽ അജയ് തറയിൽ ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ശബരിമലയിലെ പഴയ വാതിലുകളിലും പ്രഭാമണ്ഡലത്തിലുമുള്ള സ്വർണത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) പരിശോധന നടത്തുന്നത്.</p>
<p>ഇതിനിടെ, അറസ്റ്റിലായി 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി കോടതിയെ സമീപിച്ചിട്ടുണ്ട്. പോറ്റിയുടെ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും.</p>
<p>സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. ശ്രീകുമാറിനെ കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-theft-case-ed-seized-crucial-documents-during-the-inspection.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല വാജിവാഹനം കൈമാറ്റം ചട്ടലംഘനം</title>
		<link>https://www.chandrikadaily.com/transfer-of-sabarimala-vajivahanam-violation.html</link>
					<comments>https://www.chandrikadaily.com/transfer-of-sabarimala-vajivahanam-violation.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Fri, 16 Jan 2026 11:38:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[shabarimalagoldtheft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=374247</guid>

					<description><![CDATA[2012ല്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണര്‍ പുറത്തിറക്കിയ ഉത്തരവാണ് ഇതോടെ ലംഘിക്കപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.]]></description>
										<content:encoded><![CDATA[<p>പത്തനംതിട്ട: ശബരിമല സ്വര്&#x200d;ണ്ണക്കൊള്ളക്കേസില്&#x200d; അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര്&#x200d;ക്കു വാജിവാഹനം കൈമാറിയത് ദേവസ്വം ബോര്&#x200d;ഡ് ചട്ടങ്ങള്&#x200d; ലംഘിച്ചാണെന്ന് റിപ്പോര്&#x200d;ട്ട്. 2012ല്&#x200d; തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡ് കമീഷണര്&#x200d; പുറത്തിറക്കിയ ഉത്തരവാണ് ഇതോടെ ലംഘിക്കപ്പെട്ടതെന്നാണ് പുറത്തുവരുന്ന വിവരം.</p>
<p>പുതിയ വസ്തുക്കള്&#x200d; സ്ഥാപിക്കുമ്പോള്&#x200d; പഴയവ പൊതു സ്വത്തായി സൂക്ഷിക്കണമെന്നും, ക്ഷേത്രങ്ങളില്&#x200d; നിന്നുള്ള വസ്തുക്കള്&#x200d; സ്വകാര്യമായി കൈവശപ്പെടുത്താന്&#x200d; ആരും അവകാശവാനല്ലെന്നും 2012ലെ ഉത്തരവില്&#x200d; വ്യക്തമാക്കിയിട്ടുണ്ട്. ഈ ഉത്തരവ് നിലനില്&#x200d;ക്കെയാണ് പ്രയാര്&#x200d; ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ദേവസ്വം ബോര്&#x200d;ഡ് 2017ല്&#x200d; വാജിവാഹനം തന്ത്രിക്ക് കൈമാറിയത്. ഇതോടെ അന്നത്തെ ഭരണസമിതിയും അന്വേഷണത്തിന്റെ പരിധിയില്&#x200d; വരുമെന്നാണ് സൂചന.</p>
<p>പൂജയുടെ ഭാഗമായി ഏതെങ്കിലും സാധനങ്ങള്&#x200d; മാറ്റേണ്ട സാഹചര്യം ഉണ്ടായാലും അവ ദേവസ്വത്തിന്റെ സ്വത്തായി തുടരണമെന്നതാണ് ഉത്തരവിലെ നിര്&#x200d;ദേശം. ഇത് ശബരിമലയ്ക്ക് മാത്രമല്ല, തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങള്&#x200d;ക്കും ബാധകമാണ്. 2012ല്&#x200d; ഈ ഉത്തരവ് എല്ലാ ദേവസ്വം ഓഫിസുകളിലേക്കും സര്&#x200d;ക്കുലറായി അയച്ചിരുന്നുവെന്നും റിപ്പോര്&#x200d;ട്ടുണ്ട്.</p>
<p>അതേസമയം, ശബരിമലയിലെ വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്ന ദേവസ്വം ബോര്&#x200d;ഡ് നിലപാട് തന്ത്രി സമാജം തള്ളി. തന്ത്രി സമുച്ചയത്തിലെ വ്യവസ്ഥകള്&#x200d; പ്രകാരം വാജിവാഹനം തന്ത്രിയുടെ അവകാശമാണെന്നും, തന്ത്രി കണ്ഠര് രാജീവര്&#x200d;ക്കു വാജിവാഹനം നല്&#x200d;കിയത് ദേവസ്വം ബോര്&#x200d;ഡാണെന്നും തന്ത്രി സമാജം വ്യക്തമാക്കി. മോഷണം പോയെന്ന പരാതിയില്ലെന്നും, ഇത് തന്ത്രി സമൂഹത്തെ അപമാനിക്കാനുള്ള ശ്രമമാണെന്നും യോഗക്ഷേമ സഭ പ്രസിഡന്റ് അഡ്വ. പി.എന്&#x200d;.ഡി. നമ്പൂതിരി ആരോപിച്ചു.</p>
<p>ദേവസ്വം ബോര്&#x200d;ഡിന് ആചാരപരമായ കാര്യങ്ങളില്&#x200d; ഇടപെടാന്&#x200d; അധികാരമില്ലെന്നും, തന്ത്രിമാരെ ശബരിമലയില്&#x200d; നിന്ന് മാറ്റാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നും തന്ത്രി സംഘടനകള്&#x200d; ആരോപിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/transfer-of-sabarimala-vajivahanam-violation.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വർണക്കൊള്ളക്കേസ്: ഡി. മണിക്ക് എസ്ഐടി ക്ലീൻചിറ്റ്</title>
		<link>https://www.chandrikadaily.com/sabarimala-gold-theft-case-d-manik-sit-cleanchit.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-theft-case-d-manik-sit-cleanchit.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Thu, 08 Jan 2026 06:20:23 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[shabarimalagoldtheft]]></category>
		<category><![CDATA[sit]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373127</guid>

					<description><![CDATA[ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇയാൾക്കെതിരെ പ്രത്യേക തെളിവുകളൊന്നും ലഭിച്ചില്ലെന്ന് എസ്ഐടി വ്യക്തമാക്കുന്നത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ ഡി. മണിക്ക് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ക്ലീൻചിറ്റ് നൽകി. ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇയാൾക്കെതിരെ പ്രത്യേക തെളിവുകളൊന്നും ലഭിച്ചില്ലെന്ന് എസ്ഐടി വ്യക്തമാക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമുശേഷമാണ് ഈ നിഗമനത്തിലെത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു.</p>
<p>അന്വേഷണത്തിന്റെ ഭാഗമായി ഡി. മണിയെ ഡിണ്ടിഗലിലെത്തി എസ്ഐടി സംഘം ചോദ്യം ചെയ്തിരുന്നു. ആരോപണങ്ങളെ പൂർണ്ണമായും തള്ളിയ മണി, വിഗ്രഹക്കടത്തിൽ തനിക്ക് പങ്കില്ലെന്ന മൊഴിയാണ് നൽകിയത്. ശബരിമലയിലെ ഒരു ഉന്നതന്റെ സഹായത്തോടെ ഉണ്ണികൃഷ്ണൻ പോറ്റി ഇടപെട്ട് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നായിരുന്നു പ്രവാസി വ്യവസായിയുടെ മൊഴി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് കേസിൽ അന്വേഷണം ആരംഭിച്ചത്.</p>
<p>ഡി. മണിയുടെ വീട്ടിലും ഓഫീസുകളിലും എസ്ഐടി പരിശോധന നടത്തിയിരുന്നു. ശബരിമലയിൽ നിന്ന് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയോയെന്ന സംശയത്തിൽ ഫോൺ രേഖകളും മറ്റ് രേഖകളും പരിശോധിച്ചു. ഡിണ്ടിഗലിലെ വീട്ടിലും വിവിധ സ്ഥാപനങ്ങളിലുമാണ് തമിഴ്നാട് പോലീസിന്റെ സഹായത്തോടെ പരിശോധന നടന്നത്. ചില രേഖകൾ പിടിച്ചെടുത്തെങ്കിലും, കുറ്റകരമായ തെളിവുകൾ ലഭിച്ചില്ലെന്ന് എസ്ഐടി അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-theft-case-d-manik-sit-cleanchit.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വര്‍ണക്കൊള്ള; എ. പത്മകുമാര്‍ ക്രിമിനല്‍ ഗൂഢാലോചന നടത്തിയെന്ന് വിജിലന്‍സ് കോടതി</title>
		<link>https://www.chandrikadaily.com/ssabarimala-gold-heist-a-the-vigilance-court-said-that-padmakumar-had-committed-a-criminal-conspiracy.html</link>
					<comments>https://www.chandrikadaily.com/ssabarimala-gold-heist-a-the-vigilance-court-said-that-padmakumar-had-committed-a-criminal-conspiracy.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Thu, 08 Jan 2026 03:54:49 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[apathmakumar]]></category>
		<category><![CDATA[news]]></category>
		<category><![CDATA[shabarimalagoldtheft]]></category>
		<category><![CDATA[thiruvanadhapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=373104</guid>

					<description><![CDATA[''വേലി തന്നെ വിളവ് തിന്നു'' എന്ന കടുത്ത നിരീക്ഷണവും കോടതി ഉത്തരവിലുണ്ട്]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശബരിമല സ്വര്&#x200d;ണക്കൊള്ള കേസില്&#x200d; തിരുവിതാംകൂര്&#x200d; ദേവസ്വം ബോര്&#x200d;ഡ് മുന്&#x200d; പ്രസിഡന്റ് എ. പത്മകുമാര്&#x200d; ക്രിമിനല്&#x200d; ഗൂഢാലോചന നടത്തിയതായി കൊല്ലം വിജിലന്&#x200d;സ് കോടതി. &#8221;വേലി തന്നെ വിളവ് തിന്നു&#8221; എന്ന കടുത്ത നിരീക്ഷണവും കോടതി ഉത്തരവിലുണ്ട്. പത്മകുമാറിന്റെ അക്കൗണ്ടുകള്&#x200d; മരവിപ്പിക്കുമെന്ന് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കോടതിയെ അറിയിച്ചു.</p>
<p>തന്ത്രിയുടെ അഭിപ്രായം പൂര്&#x200d;ണമായും അവഗണിച്ചാണ് സ്വര്&#x200d;ണപ്പാളികള്&#x200d; കൈമാറിയതെന്നും എസ്‌ഐടി കോടതിയില്&#x200d; വ്യക്തമാക്കി. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ നിര്&#x200d;ണായക നിരീക്ഷണങ്ങളും എസ്‌ഐടിയുടെ കണ്ടെത്തലുകളും. വിധിയുടെ പകര്&#x200d;പ്പ് മാധ്യമങ്ങള്&#x200d;ക്ക് ലഭിച്ചിട്ടുണ്ട്.</p>
<p>അതേസമയം, കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്&#x200d; ആരോപണത്തില്&#x200d; എന്&#x200d;ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് കേസ് രജിസ്റ്റര്&#x200d; ചെയ്യും. പിഎംഎല്&#x200d;എ നിയമപ്രകാരം കേസ് എടുത്തതോടെ പ്രതികളുടെ സ്വത്തുക്കള്&#x200d; കണ്ടുകെട്ടുന്ന നടപടികള്&#x200d; ആരംഭിക്കും. ഉണ്ണികൃഷ്ണന്&#x200d; പോറ്റി, ഗോവര്&#x200d;ധന്&#x200d;, പങ്കജ് ഭണ്ഡാരി എന്നിവരുടെ സാമ്പത്തിക ഇടപാടുകളാകും ആദ്യഘട്ടത്തില്&#x200d; പരിശോധിക്കുക.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ssabarimala-gold-heist-a-the-vigilance-court-said-that-padmakumar-had-committed-a-criminal-conspiracy.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വര്‍ണക്കൊള്ള കേസ്: കെ.പി. ശങ്കരദാസ് മുന്‍കൂര്‍ ജാമ്യം തേടി</title>
		<link>https://www.chandrikadaily.com/sabarimala-gold-theft-case-k-p-shankaradas-sought-anticipatory-bail.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-theft-case-k-p-shankaradas-sought-anticipatory-bail.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Mon, 05 Jan 2026 03:17:45 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[K.P. Shankaradas]]></category>
		<category><![CDATA[shabarimalagoldtheft]]></category>
		<category><![CDATA[thiruvanadhapuram]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372621</guid>

					<description><![CDATA[ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.]]></description>
										<content:encoded><![CDATA[<p>തിരുവനന്തപുരം: ശബരിമല സ്വര്&#x200d;ണക്കൊള്ള കേസില്&#x200d; ദേവസ്വം ബോര്&#x200d;ഡ് മുന്&#x200d; അംഗം കെ.പി. ശങ്കരദാസ് മുന്&#x200d;കൂര്&#x200d; ജാമ്യം തേടി കൊല്ലം ജില്ലാ കോടതിയെ സമീപിച്ചു. ആരോഗ്യപ്രശ്‌നങ്ങള്&#x200d; ചൂണ്ടിക്കാട്ടിയാണ് മുന്&#x200d;കൂര്&#x200d; ജാമ്യാപേക്ഷ സമര്&#x200d;പ്പിച്ചത്. നടപടിക്രമങ്ങള്&#x200d; പാലിക്കാന്&#x200d; നിര്&#x200d;ദേശം നല്&#x200d;കിയിരുന്നുവെന്നും പിന്നീട് അത് ലംഘിക്കപ്പെട്ടുവെന്നുമാണ് ശങ്കരദാസ് കോടതിയെ അറിയിച്ചിരിക്കുന്നത്.</p>
<p>ഉണ്ണികൃഷ്ണന്&#x200d; പോറ്റിയുടെ കൈവശം സ്വര്&#x200d;ണപ്പാളികള്&#x200d; നല്&#x200d;കാന്&#x200d; തീരുമാനമെടുത്ത ദേവസ്വം ബോര്&#x200d;ഡ് അംഗങ്ങളില്&#x200d; ഒരാളാണ് കെ.പി. ശങ്കരദാസ്. കേസുമായി ബന്ധപ്പെട്ട് എ. പത്മകുമാറിനെയും എന്&#x200d;. വിജയകുമാറിനെയും പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) ഇതിനകം അറസ്റ്റ് ചെയ്തിരുന്നു. ശങ്കരദാസിനെ ഇതുവരെ പ്രതിചേര്&#x200d;ക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി എസ്‌ഐടിയോട് ചോദ്യം ചെയ്തതോടെയാണ് നടപടി കൂടുതല്&#x200d; ചൂടുപിടിച്ചത്.</p>
<p>അതേസമയം, ശബരിമല സ്വര്&#x200d;ണക്കൊള്ള കേസിലെ അന്വേഷണ പുരോഗതി റിപ്പോര്&#x200d;ട്ട് എസ്‌ഐടി ഇന്ന് ഹൈക്കോടതിയില്&#x200d; സമര്&#x200d;പ്പിക്കും. നിര്&#x200d;ണായക വിവരങ്ങള്&#x200d; റിപ്പോര്&#x200d;ട്ടില്&#x200d; ഉള്&#x200d;പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. മുന്&#x200d; ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്&#x200d;, ദേവസ്വം ബോര്&#x200d;ഡ് മുന്&#x200d; പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ ചോദ്യം ചെയ്യലിനും എന്&#x200d;. വിജയകുമാറിന്റെ അറസ്റ്റിനും ശേഷമുള്ള അന്വേഷണ വിവരങ്ങളാണ് റിപ്പോര്&#x200d;ട്ടില്&#x200d; ഉള്&#x200d;പ്പെടുത്തിയത്.</p>
<p>വിഗ്രഹം കടത്തിയെന്ന വെളിപ്പെടുത്തലിനെ തുടര്&#x200d;ന്നുണ്ടായ അന്വേഷണ പുരോഗതിയും സംഘം കോടതിയെ അറിയിക്കും. കേസില്&#x200d; കൂടുതല്&#x200d; പേര്&#x200d; പ്രതിപ്പട്ടികയില്&#x200d; ഉള്&#x200d;പ്പെടാന്&#x200d; സാധ്യതയുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-theft-case-k-p-shankaradas-sought-anticipatory-bail.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശബരിമല സ്വർണക്കൊള്ള കേസ്: എസ്ഐടി അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ</title>
		<link>https://www.chandrikadaily.com/sabarimala-gold-theft-case-sit-investigation-progress-report-in-high-court-today.html</link>
					<comments>https://www.chandrikadaily.com/sabarimala-gold-theft-case-sit-investigation-progress-report-in-high-court-today.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Mon, 05 Jan 2026 02:05:42 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[highcourt]]></category>
		<category><![CDATA[shabarimalagoldtheft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=372599</guid>

					<description><![CDATA[നിർണായക വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകുമെന്നതാണ് സൂചന. മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ ചോദ്യം ചെയ്യലിനും എൻ. വിജയകുമാറിന്റെ അറസ്റ്റിനും ശേഷമുള്ള അന്വേഷണ വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുക]]></description>
										<content:encoded><![CDATA[<p>കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. നിർണായക വിവരങ്ങൾ റിപ്പോർട്ടിലുണ്ടാകുമെന്നതാണ് സൂചന. മുൻ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്ത് എന്നിവരുടെ ചോദ്യം ചെയ്യലിനും എൻ. വിജയകുമാറിന്റെ അറസ്റ്റിനും ശേഷമുള്ള അന്വേഷണ വിവരങ്ങളാണ് റിപ്പോർട്ടിൽ ഉൾപ്പെടുക.</p>
<p>വിഗ്രഹം കടത്തിയെന്ന വെളിപ്പെടുത്തലിനെ തുടർന്നുണ്ടായ അന്വേഷണ പുരോഗതിയും സംഘം കോടതിയെ അറിയിക്കും. കഴിഞ്ഞ തവണ കേസ് പരിഗണിക്കുമ്പോൾ അന്വേഷണം മന്ദഗതിയിലാണെന്ന് ഹൈക്കോടതി എസ്ഐടിയെ രൂക്ഷമായി വിമർശിച്ചിരുന്നു. ദേവസ്വം ബോർഡ് അംഗങ്ങളായിരുന്ന എൻ. വിജയകുമാറിനെയും കെ.പി. ശങ്കരദാസിനെയും പ്രതിചേർക്കാത്തത് എന്തുകൊണ്ടാണെന്നതായിരുന്നു കോടതിയുടെ ചോദ്യം. ഇതിന് പിന്നാലെയാണ് എസ്ഐടി അന്വേഷണം ഊർജിതമാക്കിയത്.</p>
<p>ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവർധൻ എന്നിവരെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തതിലൂടെ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് വിവരം. ശബരിമലയിൽ നിന്ന് കടത്തിക്കൊണ്ടുപോയ സ്വർണം കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.</p>
<p>കേസിന്റെ ആദ്യഘട്ടത്തിൽ അന്വേഷണം വഴിതിരിച്ച് വിടാൻ ശ്രമിച്ചവരാണ് പങ്കജ് ഭണ്ഡാരിയും ഗോവർധനും. കൂടുതൽ മൊഴികളും വെളിപ്പെടുത്തലുകളും പുറത്തുവന്ന പശ്ചാത്തലത്തിൽ, ഇരുവരെയും ഉണ്ണികൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്തപ്പോഴാണ് നിർണായക വിവരങ്ങൾ എസ്ഐടിക്ക് ലഭിച്ചത്. ശബരിമലയിലെ സ്വർണം ഉണ്ണികൃഷ്ണൻ പോറ്റി ‘സ്മാർട്ട് ക്രീയേഷൻസ്’ സ്ഥാപനത്തിൽ എത്തിച്ച് വേർതിരിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങളും സംഘം ശേഖരിച്ചു. സ്വർണം വേർതിരിച്ചതിന് ശേഷം വിഹിതം നൽകിയതിനു ശേഷമുള്ള ബാക്കി സ്വർണം ജ്വല്ലറി ഉടമ കൂടിയായ ബെല്ലാരി ഗോവർധനിലേക്കാണ് എത്തിയതെന്നതും കണ്ടെത്തിയിട്ടുണ്ട്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sabarimala-gold-theft-case-sit-investigation-progress-report-in-high-court-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>സ്വര്‍ണക്കൊള്ളയില്‍ കൂടുങ്ങാന്‍ വമ്പന്‍ സ്രാവുകളുണ്ട്, കടകംപള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല; രമേശ് ചെന്നിത്തല</title>
		<link>https://www.chandrikadaily.com/there-are-huge-sharks-to-prey-on-gold-theft-nothing-happened-in-sabarimala-without-katakampalli-knowing-ramesh-chennithala.html</link>
					<comments>https://www.chandrikadaily.com/there-are-huge-sharks-to-prey-on-gold-theft-nothing-happened-in-sabarimala-without-katakampalli-knowing-ramesh-chennithala.html#respond</comments>
		
		<dc:creator><![CDATA[sreenitha]]></dc:creator>
		<pubDate>Tue, 30 Dec 2025 13:39:21 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[rameshchennithala]]></category>
		<category><![CDATA[shabarimalagoldtheft]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=371702</guid>

					<description><![CDATA[ഹൈക്കോടതി പറഞ്ഞതും ഇതു തന്നെയാണ്. കടകംപള്ളി സുരേന്ദ്രനറയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.]]></description>
										<content:encoded><![CDATA[<p>ശബരിമല സ്വര്&#x200d;ണപ്പാളിക്കേസില്&#x200d; പ്രതികളായി വമ്പന്&#x200d; സ്രാവുകളുണ്ടെന്ന് രമേശ് ചെന്നിത്തല. ആ വമ്പന്&#x200d; സ്രാവുകളെ ചോദ്യം ചെയ്യാതെ വസ്തുതകള്&#x200d; പുറത്തുവരില്ല. ഹൈക്കോടതി പറഞ്ഞതും ഇതു തന്നെയാണ്. കടകംപള്ളി സുരേന്ദ്രനറയാതെ ശബരിമലയില്&#x200d; ഒന്നും നടന്നിട്ടില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.</p>
<p>കേസിലെ അന്വേഷണം ഒരുഘട്ടം കഴിഞ്ഞു മുന്നോട്ടുപോകുന്നില്ല. അതായത് പ്രധാനപ്പെട്ട ആളുകളുടെ അടുത്തേക്ക് അന്വേഷണം എത്തുന്നില്ലന്നര്&#x200d;ഥം. കടകംപിള്ളി സുരേന്ദ്രന്&#x200d; ദേവസ്വത്തിന്റെ ചുമതല വഹിച്ചപ്പോഴാണ് ഈ സംഭവം നടക്കുന്നത്. മന്ത്രിയറിയാതെ ഇത്രയും പ്രധാനപ്പെട്ടകാര്യങ്ങള്&#x200d; ശബരിമലയില്&#x200d; നടന്നുവെന്ന് പറഞ്ഞാല്&#x200d; ആരെങ്കിലും വിശ്വസിക്കുമോ? രണ്ടുദേവസ്വം ബോര്&#x200d;ഡ് പ്രസിഡന്റുമാര്&#x200d; മാത്രം വിചാരിച്ചാല്&#x200d; ഇത്തരത്തിലൊരു സ്വര്&#x200d;ണക്കൊള്ള അവിടെ നടത്താന്&#x200d; കഴിയുമോ? അപ്പോള്&#x200d; ഇതിനൊക്കെ രാഷ്ട്രീയമായ സംരക്ഷണമുണ്ടായിരുന്നു എന്നര്&#x200d;ഥം. മൂന്ന് സി.പി.എം നേതാക്കളാണ് സ്വര്&#x200d;ണക്കൊള്ളയുടെ പേരില്&#x200d; ജയിലില്&#x200d; കിടക്കുന്നത്. ഇതൊന്നും അന്നത്തെ മന്ത്രിയറിയാതെയാണ് നടന്നതെന്ന് പറഞ്ഞാല്&#x200d; ആരും വിശ്വസിക്കില്ല. സ്വര്&#x200d;ണക്കൊള്ളയുടെ യഥാര്&#x200d;ഥ വസ്തുതകള്&#x200d; പുറത്തുവരണം. ഇതിനായുള്ള ശക്തമായ പോരാട്ടവുമായി ഞങ്ങള്&#x200d; മുന്നോട്ടുപോകുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.</p>
<p>ഹൈക്കോടതിയുടെ മേല്&#x200d;നോട്ടത്തില്&#x200d; സി.ബി.ഐ അന്വേഷണം വേണം എന്നാണ് ഞങ്ങള്&#x200d; ആദ്യം മുതലേ ആവശ്യപ്പെടുന്നത്. കോടതി നിയോഗിച്ച എസ്.ഐ.ടിയുടെ അന്വേഷണം മുന്നോട്ടുപോകുന്നതില്&#x200d; പരാതിയില്ല. കോടതിക്ക് ഇടപെടാന്&#x200d; കഴിയും എന്നതുകൊണ്ടാണ് എസ്.ഐ.ടിയില്&#x200d; ഞങ്ങള്&#x200d; വിശ്വാസമര്&#x200d;പ്പിക്കുന്നത്. എന്നാല്&#x200d; ഈ സ്വര്&#x200d;ണക്കൊള്ള രാജ്യാന്തര മാനങ്ങളുള്ള ഒരു കേസാണ്.</p>
<p>അതുകൊണ്ടാണ് സി.ബി.ഐ അന്വേഷിക്കണമെന്ന് പറയുന്നത്. അതിനര്&#x200d;ഥം എസ്.ഐ.ടിയില്&#x200d; വിശ്വാസിമില്ല എന്നല്ല. കടകംപിള്ളിയെയും രണ്ടുദേവസ്വം മുന്&#x200d; അധ്യക്ഷന്&#x200d;മാരെയും ചോദ്യം ചെയ്തത് കൊണ്ടൊന്നും ഇത് അവസാനിക്കില്ല. ഇതിന്റെ കണ്ണികള്&#x200d; വിദേശത്താണ്. യഥാര്&#x200d;ഥ പ്രതികളെ നിയമത്തിന് മുന്നില്&#x200d; കൊണ്ടുവരാതെ ഇതവസാനിക്കില്ല. ഇതുമായി ബന്ധപ്പെട്ട വന്&#x200d;സ്രാവുകള്&#x200d; വലയില്&#x200d; കുടുങ്ങുക തന്നെ ചെയ്യും.</p>
<p>അറസ്റ്റിലായ സി.പി.എം നേതാക്കള്&#x200d;ക്കെതിരെ കേസെടുക്കാതിരുന്നത് വലിയ തലക്കെട്ട് വരുമെന്ന് വിചാരിച്ചാണ് എന്ന് സംസ്ഥാന സെക്രട്ടരി എം.വി ഗോവിന്ദന്&#x200d; പറയുന്നത് കേട്ടപ്പോള്&#x200d; അദ്ദേഹത്തോട് സഹതാപം തോന്നി. ജനങ്ങളെ പേടിയില്ലാത്ത പാര്&#x200d;ട്ടിയാണ് സി.പി.എം. എന്നിട്ടാണോ പത്രക്കാരുടെ തലക്കെട്ടിനെ പേടിക്കുന്നതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.</p>
<p>കേരളത്തില്&#x200d; ഒന്നും ചെയ്യാതെ മുഖ്യമന്ത്രി പിണറായി വിജയന്&#x200d; കര്&#x200d;ണാടക സര്&#x200d;ക്കാറിനെ ഉപദേശിക്കേണ്ട എന്നും രമേശ് ചെന്നിത്തല ഓര്&#x200d;മപ്പെടുത്തി. കര്&#x200d;ണാടകയിലെ മുഖ്യമന്ത്രിക്കറിയാം എന്തുചെയ്യണമെന്ന്. അവിടെ ബുള്&#x200d;ഡോസര്&#x200d;രാജൊന്നും ഉണ്ടായിട്ടില്ല. സര്&#x200d;ക്കാര്&#x200d; ഭൂമിയില്&#x200d; നിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ടെങ്കില്&#x200d; അവരെ പുനരധിവസിപ്പിക്കുമെന്ന് അവിടുത്തെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. അതിനകത്ത് രാഷ്ട്രീയ മുതലെടുപ്പിന് സി.പി.എം ശ്രമിക്കേണ്ട. അത് നടക്കാനും പോകുന്നില്ല. കേരളത്തിലെ ന്യുനപക്ഷങ്ങളെ ഇതുപോലെ പീഡിപ്പിച്ചൊരു സര്&#x200d;ക്കാറുണ്ടായിട്ടില്ല.</p>
<p>അവരുടെ എല്ലാ ആനുകൂല്യങ്ങളും നിര്&#x200d;ത്തിവച്ച സര്&#x200d;ക്കാറാണിത്. ഇപ്പോള്&#x200d; ന്യൂനപക്ഷങ്ങള്&#x200d; ഒറ്റെക്കെട്ടായി സി.പി.എമ്മിനെതിരെ വോട്ടു ചെയ്തപ്പോള്&#x200d; അവരെ പിടിക്കാന്&#x200d; എന്താ മാര്&#x200d;ഗമെന്നന്വേഷിക്കുകയാണ്. മാറിമാറി വര്&#x200d;ഗീയത പരീക്ഷിക്കുകയാണ്. ഇതൊക്കെ തിരിച്ചറിയാനുള്ള വിവരം കേരളത്തിലെ ജനങ്ങള്&#x200d;ക്കുണ്ട്. തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പില്&#x200d; വലിയ പരാജയം ഉണ്ടായിട്ടും അത് സമ്മതിക്കാന്&#x200d; സി.പി.എമ്മിന് കഴിയുന്നില്ല. ജനങ്ങളുടെ വിധിയെഴുത്തിനെ സി.പി.എം അംഗീകരിക്കുന്നില്ല. അതു കൊണ്ടുതന്നെ അവരെ ആരു വിചാരിച്ചാലും രക്ഷിക്കാന്&#x200d; കഴിയില്ലെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്&#x200d;ത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/there-are-huge-sharks-to-prey-on-gold-theft-nothing-happened-in-sabarimala-without-katakampalli-knowing-ramesh-chennithala.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
