<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>shani prabhakaran &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/shani-prabhakaran/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 13 May 2018 07:28:05 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>shani prabhakaran &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ചാനല്&#x200d; ചര്&#x200d;ച്ചക്കിടെ ഭീഷണിപ്പെടുത്തിയ ശോഭാ സുരേന്ദ്രന് &#8216;പറയാതെ വയ്യ&#8217;യിലൂടെ ഷാനിയുടെ മറുപടി</title>
		<link>https://www.chandrikadaily.com/shani-prabhakaran-reply-to-shobha-surendran.html</link>
					<comments>https://www.chandrikadaily.com/shani-prabhakaran-reply-to-shobha-surendran.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Sun, 13 May 2018 07:28:05 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[shani prabhakaran]]></category>
		<category><![CDATA[Shathrugnan Sinha]]></category>
		<category><![CDATA[shobha surendran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=84723</guid>

					<description><![CDATA[കൊച്ചി: ചാനല്&#x200d; ചര്&#x200d;ച്ചക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് മനോരമ ന്യൂസ് ചാനല്&#x200d; അവതാരക ഷാനി പ്രഭാകരന്റെ മറുപടി. കര്&#x200d;ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിലെ മോദി നടത്തിയ നുണപ്രചാരണം സംബന്ധിച്ച ചര്&#x200d;ച്ചക്കിടെയാണ് ശോഭാ സുരേന്ദ്രന്&#x200d; ഷാനിയെ ഭീഷണിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തി രക്ഷപ്പെടാന്&#x200d; ശോഭാ സുരേന്ദ്രന്&#x200d; ശ്രമിച്ചപ്പോഴാണ് ഷാനി ഇടപെട്ടത്. എന്നാല്&#x200d; &#8216;ഇതൊരു ചെറിയ കളിയല്ലെന്ന് ഷാനി ഓര്&#x200d;ക്കണം&#8217; എന്നായിരുന്നു ശോഭയുടെ ഭീഷണി. ഇതിനാണ് &#8216;പറയാതെ വയ്യ&#8217; എന്ന പരിപാടിയിലൂടെ ഷാനി മറുപടി പറഞ്ഞിരിക്കുന്നത്. [&#8230;]]]></description>
										<content:encoded><![CDATA[<p>കൊച്ചി: ചാനല്&#x200d; ചര്&#x200d;ച്ചക്കിടെ ഭീഷണിപ്പെടുത്തിയ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് മനോരമ ന്യൂസ് ചാനല്&#x200d; അവതാരക ഷാനി പ്രഭാകരന്റെ മറുപടി. കര്&#x200d;ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിലെ മോദി നടത്തിയ നുണപ്രചാരണം സംബന്ധിച്ച ചര്&#x200d;ച്ചക്കിടെയാണ് ശോഭാ സുരേന്ദ്രന്&#x200d; ഷാനിയെ ഭീഷണിപ്പെടുത്തിയത്. പ്രധാനമന്ത്രിയുടെ പ്രസംഗം തെറ്റായി പരിഭാഷപ്പെടുത്തി രക്ഷപ്പെടാന്&#x200d; ശോഭാ സുരേന്ദ്രന്&#x200d; ശ്രമിച്ചപ്പോഴാണ് ഷാനി ഇടപെട്ടത്. എന്നാല്&#x200d; &#8216;ഇതൊരു ചെറിയ കളിയല്ലെന്ന് ഷാനി ഓര്&#x200d;ക്കണം&#8217; എന്നായിരുന്നു ശോഭയുടെ ഭീഷണി.</p>
<p>ഇതിനാണ് &#8216;പറയാതെ വയ്യ&#8217; എന്ന പരിപാടിയിലൂടെ ഷാനി മറുപടി പറഞ്ഞിരിക്കുന്നത്. വസ്തുതകള്&#x200d;ക്ക് മുന്നില്&#x200d; ഉത്തരം മുട്ടുമ്പോള്&#x200d; ഇതൊരു ചെറിയ കളിയല്ലെന്ന് ഭീഷണിപ്പെടുത്തുന്നവരോട് ഒന്നേ പറയാനുള്ളൂ. അതുകേട്ട് പേടിക്കാന്&#x200d; വേറെ ആളെ നോക്കണം. അല്ലെങ്കില്&#x200d; സത്യം പറയുന്നവരെ തൂക്കിക്കൊല്ലാന്&#x200d; നിങ്ങളൊരു നിയമമുണ്ടാക്ക്- ഷാനി പറഞ്ഞു.</p>
<p>ഭഗത് സിങ് ജയിലില്&#x200d; കഴിയുമ്പോള്&#x200d; ഒരൊറ്റ കോണ്&#x200d;ഗ്രസ് നേതാവും അദ്ദേഹത്തെ ജയിലില്&#x200d; സന്ദര്&#x200d;ശിച്ചില്ലെന്നായിരുന്നു മോദിയുടെ പ്രസംഗം. എന്നാല്&#x200d; നെഹ്‌റു ഭഗത് സിങ്ങിനെ ജയിലില്&#x200d; സന്ദര്&#x200d;ശിച്ചിട്ടുണ്ടെന്ന് ഷാനി നെഹ്‌റുവിന്റെ ആത്മകഥ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. എന്നാല്&#x200d; ആത്മകഥയില്&#x200d; നെഹ്‌റു തന്നെ എഴുതിയത് തെളിവായി അംഗീകരിക്കാനാവില്ലെന്നായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി.</p>
<p>നെഹ്‌റുവിന്റെ ആത്മകഥ മുന്നില്&#x200d; വെച്ച് ചര്&#x200d;ച്ച മുന്നോട്ട് കൊണ്ടുപോകാനാവില്ലെന്ന് ശോഭ പറഞ്ഞപ്പോള്&#x200d; കാരണമാരാഞ്ഞ ഷാനിയോട് ഷാനി പറഞ്ഞത് അപ്പാടെ വിഴുങ്ങാന്&#x200d; തങ്ങള്&#x200d; തയ്യാറല്ലെന്നും ഷാനിയുടെ ചര്&#x200d;ച്ചകള്&#x200d; ഞങ്ങള്&#x200d; നീരീക്ഷിക്കുന്നുണ്ടെന്നുമായിരുന്നു ശോഭാ സുരേന്ദ്രന്റെ മറുപടി. പ്രസംഗത്തിന്റെ വീഡിയോ കാണിച്ച് ശോഭാ സുരേന്ദ്രനോട് പരിഭാഷപ്പെടുത്താന്&#x200d; പറഞ്ഞപ്പോഴാണ് പ്രസംഗം തെറ്റായി വ്യാഖ്യാനിച്ച ശോഭാ സുരേന്ദ്രന്&#x200d; ഷാനിയോട് ഭീഷണി സ്വരത്തില്&#x200d; സംസാരിച്ചത്. തുടര്&#x200d;ന്ന് അപഹാസ്യമായ വിധത്തില്&#x200d; ചര്&#x200d;ച്ച മുന്നോട്ട് കൊണ്ടുപോകാന്&#x200d; താല്&#x200d;പര്യമില്ലെന്ന് പറഞ്ഞ ഷാനി ചര്&#x200d;ച്ച അവസാനിപ്പിക്കുകയായിരുന്നു.</p>
<p><strong>വീഡിയോ കടപ്പാട്: മനോരമ ന്യൂസ്‌<iframe loading="lazy" src="https://www.youtube.com/embed/oMXTdo-UkFg" width="560" height="315" frameborder="0" allowfullscreen="allowfullscreen"></iframe><iframe loading="lazy" src="https://www.youtube.com/embed/d0EcyFYUVcw" width="560" height="315" frameborder="0" allowfullscreen="allowfullscreen"></iframe></strong></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shani-prabhakaran-reply-to-shobha-surendran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷാനി പ്രഭാകറിനെതിരെയുള്ള അപവാദ പ്രചരണം; ഒരാള്&#x200d; അറസ്റ്റില്&#x200d;</title>
		<link>https://www.chandrikadaily.com/social-stream-shani-prabhakar-manorama-news.html</link>
					<comments>https://www.chandrikadaily.com/social-stream-shani-prabhakar-manorama-news.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 31 Jan 2018 15:44:12 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[shani prabhakaran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67644</guid>

					<description><![CDATA[കോഴിക്കോട്‌: എം സ്വരാജ് എംഎല്&#x200d;എയും താനും ലിഫ്റ്റില്&#x200d; നില്&#x200d;ക്കുന്ന ചിത്രം സോഷ്യല്&#x200d; മീഡിയയില്&#x200d; അപവാദ പ്രചരണത്തിന് ഉപയോഗിച്ചുവെന്ന മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്&#x200d; ഷാനി പ്രഭാകറിന്റെ പരാതിയില്&#x200d; ഒരാള്&#x200d; അറസ്റ്റില്&#x200d;. ആലുവ പൂവപ്പാടം നന്ദനത്തിലെ പി.വി.വൈശാഖിനെ ആണ് കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്. അപകീര്&#x200d;ത്തികരമായ പോസ്റ്റുകള്&#x200d; പ്രചരിപ്പിക്കുകയും ഷെയര്&#x200d; ചെയ്യുകയും ചെയ്തതിന് ഐ.ടി.ആക്ട് 67 എ പ്രകാരമാണ് അറസ്റ്റ്. അഞ്ച് വര്&#x200d;ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അന്വേഷണം തുടരുകയാണെന്നും കൂടുതല്&#x200d; പേര്&#x200d;ക്കെതിരെ നടപടിയുണ്ടാകുമെന്നും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>കോഴിക്കോട്‌:</strong> എം സ്വരാജ് എംഎല്&#x200d;എയും താനും ലിഫ്റ്റില്&#x200d; നില്&#x200d;ക്കുന്ന ചിത്രം സോഷ്യല്&#x200d; മീഡിയയില്&#x200d; അപവാദ പ്രചരണത്തിന് ഉപയോഗിച്ചുവെന്ന മനോരമ ന്യൂസിലെ ചീഫ് ന്യൂസ് പ്രൊഡ്യൂസര്&#x200d; ഷാനി പ്രഭാകറിന്റെ പരാതിയില്&#x200d; ഒരാള്&#x200d; അറസ്റ്റില്&#x200d;. ആലുവ പൂവപ്പാടം നന്ദനത്തിലെ പി.വി.വൈശാഖിനെ ആണ് കൊച്ചി മരട് പൊലീസ് അറസ്റ്റ് ചെയ്തത്.</p>
<p>അപകീര്&#x200d;ത്തികരമായ പോസ്റ്റുകള്&#x200d; പ്രചരിപ്പിക്കുകയും ഷെയര്&#x200d; ചെയ്യുകയും ചെയ്തതിന് ഐ.ടി.ആക്ട് 67 എ പ്രകാരമാണ് അറസ്റ്റ്. അഞ്ച് വര്&#x200d;ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. അന്വേഷണം തുടരുകയാണെന്നും കൂടുതല്&#x200d; പേര്&#x200d;ക്കെതിരെ നടപടിയുണ്ടാകുമെന്നും മരട് എസ്.ഐ. ആന്റണി അറിയിച്ചു.</p>
<p>ലൈംഗികച്ചുവയോടെയുള്ള പരാമര്&#x200d;ശങ്ങളുമായി അധിക്ഷേപം നടത്തുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പരാതി. സ്ത്രീ എന്ന രീതിയില്&#x200d; അന്തസിനെയും വ്യക്തി എന്ന നിലയില്&#x200d; സ്വകാര്യതയെയും ബാധിക്കുന്ന നടപടിയില്&#x200d; ഏര്&#x200d;പ്പെട്ടിരിക്കുന്നവര്&#x200d;ക്കെതിരെ നിയമനടപടി ആവശ്യപ്പെട്ടാണ് ഈ മാസം 25ന് പൊലീസിന് പരാതി നല്&#x200d;കിയത്. അപവാദപ്രചരണം നടത്താനായി ഉപയോഗിച്ച പോസ്റ്റുകളുടെ ലിങ്കുകളും വിശദാംശങ്ങളും ചേര്&#x200d;ത്തായിരുന്നു പരാതി</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/social-stream-shani-prabhakar-manorama-news.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിയോജിപ്പുകള്&#x200d; പ്രകടിപ്പിക്കേണ്ട രീതി ഇതല്ല, ഷാനി പ്രഭാകറിനെതിരായ പ്രചാരത്തില്&#x200d; പ്രതിഷേധിച്ച് കെ.എം ഷാജി</title>
		<link>https://www.chandrikadaily.com/km-shaji-facebook-post.html</link>
					<comments>https://www.chandrikadaily.com/km-shaji-facebook-post.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 28 Jan 2018 06:56:20 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[km shaji]]></category>
		<category><![CDATA[shani prabhakaran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=67124</guid>

					<description><![CDATA[മാധ്യമ പ്രവര്&#x200d;ത്തക ഷാനി പ്രഭാകറിനെതിരായ സൈബാറക്രമണത്തില്&#x200d; പ്രതിഷേധിച്ച് അഴീക്കോട് എം എല്&#x200d; എയും മുസ്ലിം യുത്ത് ലീഗ് മുന്&#x200d; സംസ്ഥാന പ്രസിഡണ്ടുമായ കെ.എം ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കുറിപ്പിന്റെ പൂര്&#x200d;ണ്ണ രൂപം മാധ്യമപ്രവര്&#x200d;ത്തക ഷാനി പ്രഭാകറിനെതിരെ സൈബര്&#x200d; ഇടങ്ങളില്&#x200d; നടന്നു കൊണ്ടിരിക്കുന്ന വ്യക്തിഹത്യയോട് യോജിക്കാനാവില്ല. പരസ്പരമുള്ള എതിര്&#x200d;പ്പുകളും, വിയോജിപ്പുകളും ഒക്കെ പ്രകടിപ്പിക്കേണ്ട രീതി ഇതല്ല. സൈബര്&#x200d; ഇടങ്ങളില്&#x200d; വ്യക്തികളെ തേജോവധം ചെയ്തു കൊണ്ടല്ല പൊതുപ്രവര്&#x200d;ത്തനം നടത്തേണ്ടത്. വ്യവസ്ഥാപിതമാധ്യമങ്ങളില്&#x200d; എഡിറ്റിംങ്ങിന് ശേഷമാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തു വരുന്നത്. എന്നാല്&#x200d; സോഷ്യല്&#x200d; [&#8230;]]]></description>
										<content:encoded><![CDATA[<p>മാധ്യമ പ്രവര്&#x200d;ത്തക ഷാനി പ്രഭാകറിനെതിരായ സൈബാറക്രമണത്തില്&#x200d; പ്രതിഷേധിച്ച് അഴീക്കോട് എം എല്&#x200d; എയും മുസ്ലിം യുത്ത് ലീഗ് മുന്&#x200d; സംസ്ഥാന പ്രസിഡണ്ടുമായ കെ.എം ഷാജിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. കുറിപ്പിന്റെ പൂര്&#x200d;ണ്ണ രൂപം</p>
<p><em>മാധ്യമപ്രവര്&#x200d;ത്തക ഷാനി പ്രഭാകറിനെതിരെ സൈബര്&#x200d; ഇടങ്ങളില്&#x200d; നടന്നു കൊണ്ടിരിക്കുന്ന വ്യക്തിഹത്യയോട് യോജിക്കാനാവില്ല. </em><br />
<em>പരസ്പരമുള്ള എതിര്&#x200d;പ്പുകളും, വിയോജിപ്പുകളും ഒക്കെ പ്രകടിപ്പിക്കേണ്ട രീതി ഇതല്ല. സൈബര്&#x200d; ഇടങ്ങളില്&#x200d; വ്യക്തികളെ തേജോവധം ചെയ്തു കൊണ്ടല്ല പൊതുപ്രവര്&#x200d;ത്തനം നടത്തേണ്ടത്.</em></p>
<p><em>വ്യവസ്ഥാപിതമാധ്യമങ്ങളില്&#x200d; എഡിറ്റിംങ്ങിന് ശേഷമാണ് റിപ്പോര്&#x200d;ട്ടുകള്&#x200d; പുറത്തു വരുന്നത്. എന്നാല്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; എഡിറ്റിംങ് ഇല്ല. എഴുതുന്നയാള്&#x200d;ക്ക് തന്നെയാണ് എഡിറ്റ് ചെയ്യാനുള്ള ഉത്തരവാദിത്തവും. വാര്&#x200d;ത്തകള്&#x200d; എഡിറ്റ് ചെയ്യേണ്ട വിധം തിയറിയായും, പ്രാക്ടിക്കലായും പഠിച്ച് മീഡിയാ സ്‌കൂളുകളില്&#x200d; നിന്ന് പുറത്തിറങ്ങുന്ന എഡിറ്റര്&#x200d;മാര്&#x200d; പോലും സൂക്ഷ്മമായി എഡിറ്റ് ചെയ്യാതെ വാര്&#x200d;ത്തകള്&#x200d; പ്രസിദ്ധീകരിക്കുന്ന കാലത്താണ് ഇന്ത്യയിലെ മാധ്യമരംഗം മുന്നോട്ട് പോയി കൊണ്ടിരിക്കുന്നത്. സൈബറിടങ്ങളില്&#x200d; എഡിറ്റ് ചെയ്യുകയോ, വിലയിരുത്തുകയോ, ധാര്&#x200d;മ്മികതയുടെ അതിരുകള്&#x200d; പാലിക്കുകയോ ചെയ്യേണ്ടതില്ലെന്ന തെറ്റിധാരണ മാറ്റിയെടുക്കേണ്ടതുണ്ട്.</em></p>
<p><em>മാധ്യമരംഗത്ത് സദാചാരം പാലിക്കേണ്ടെന്ന് ആദ്യം തീരുമാനിച്ചത് ഫാഷിസ്റ്റുകളാണ്.കുപ്രചാരണങ്ങളും, അപസര്&#x200d;പ്പക കഥകളും മെനയാന്&#x200d; പ്രൊഫഷനല്&#x200d; സംഘങ്ങള്&#x200d; തന്നെ അവര്&#x200d;ക്കുണ്ട്. അവര്&#x200d;ക്ക് വിയോജിപ്പുള്ളവരെ നേരിടാനുള്ള രീതിയാണത്.മാധ്യമപ്രവര്&#x200d;ത്തകയായ ഷാനി പ്രഭാകര്&#x200d; ഫാഷിസ്റ്റുകളുടെ ശത്രുപ്പട്ടികയിലാണുള്ളത്. ചില ഫോട്ടോകള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; വരുന്ന വഴി അന്വേഷിക്കാതെ പ്രചരിപ്പിക്കുന്നവര്&#x200d; അവര്&#x200d; പോലും അറിയാതെ വര്&#x200d;ഗ്ഗീയ ഫാഷിസ്‌റ് പ്രചാരവേലയില്&#x200d; പങ്കെടുക്കുകയാണ്. </em><br />
<em>പൊതുരംഗത്തും, മാധ്യമരംഗത്തും സജീവമായ സ്ത്രീകളുടെ സ്വഭാവശുദ്ധിയെ കുറിച്ചുള്ള സംശയങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്യാന്&#x200d; ആരെയും പ്രത്യേകം ചുമതലപ്പെടുത്തിയിട്ടില്ല. </em><br />
<em>സ്വയം സദാചാര പോലീസ് ചമയുന്നവരുടെ എണ്ണം കൂടിക്കൂടി വരികയാണ്. പ്രത്യേകിച്ചും കൂടുതല്&#x200d; ആളുകള്&#x200d; സോഷ്യല്&#x200d; മീഡിയയില്&#x200d; സജീവമാകുന്നു എന്നതും അതിന് കാരണമായിട്ടുണ്ട്.</em></p>
<p><em>ഇന്ത്യന്&#x200d; ജനാധിപത്യവും, ആധുനികതയും സ്ത്രീകള്&#x200d;ക്ക് നല്&#x200d;കിയിട്ടുള്ള സ്വാതന്ത്ര്യത്തെയും, പരിഗണനയെയും മറന്നു കൊണ്ടാണ് പലരും സദാചാരവാദികളായി ചമയുന്നത്. സ്ത്രീയുടെ വ്യക്തിത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വാക്കും പ്രവര്&#x200d;ത്തിയും ക്രിമിനല്&#x200d; കുറ്റമാണ്. ഇന്റര്&#x200d;നെറ്റ് മാധ്യമങ്ങളില്&#x200d; കൂടിയാകുമ്പോള്&#x200d; അത് ഡിജിറ്റല്&#x200d; രേഖയാണ്. കേസെടുക്കാന്&#x200d; വകുപ്പുണ്ടെന്ന് മാത്രമല്ല, തെളിവുമുണ്ട്. ഇതിന്റെ ഗൗരവം മനസ്സിലാക്കാതെയാണ് പലരും ഇടപെടുന്നത്. നിഷ്‌കളങ്കമായി ഷെയര്&#x200d; ചെയ്യുന്നവരും, രാഷ്ട്രീയ വിരോധം തീര്&#x200d;ക്കുന്നവരും, കാര്യത്തിന്റെ ഗൗരവമറിയാതെ ചെയ്യുന്നവരും ഉണ്ട്. ഏതായിരുന്നാലും അതൊരു കുറ്റകൃത്യമാണ്. അതേ കുറിച്ച് മലയാളികളായ ചെറുപ്പക്കാരെ പ്രത്യേകം ബോധവത്കരിക്കേണ്ടതുണ്ട്.</em></p>
<p><em>കേരളത്തില്&#x200d; സൈബര്&#x200d; അക്രമത്തിനിരയായ പൊതുപ്രവര്&#x200d;ത്തകരായ സ്ത്രീകളില്&#x200d; മിക്കവരും തികഞ്ഞ സംഘപരിവാര്&#x200d; വിരുദ്ധരായിരുന്നു എന്നത് കേവലം യാദൃശ്ചികമല്ല. അതിനര്&#x200d;ഥം ഫാഷിസ്‌റ് വിരുദ്ധ നിലപാട് പ്രത്യക്ഷമായോ, പരോക്ഷമായോ സ്വീകരിക്കുന്ന സ്ത്രീകളുടെയെല്ലാം വ്യക്തിജീവിതത്തിലെ സൂക്ഷ്മ ഇടങ്ങള്&#x200d; പോലും പരതി ന്യൂനതകള്&#x200d; കണ്ടെത്തി പ്രചരിപ്പിക്കുന്നത് ബോധപൂര്&#x200d;വ്വമാണ് എന്നാണ്. ഊഹങ്ങളും, സംശയങ്ങളും ഉന്നയിച്ച് അവരൊക്കെ മോശക്കാരാണ് എന്ന പ്രതിച്ഛായ സൃഷ്ടിച്ച് മൗനികളാക്കുകയാണ്.</em></p>
<p><em>സമൂഹത്തില്&#x200d; സദാചാരം നിലനിര്&#x200d;ത്തേണ്ടത് അപവാദ പ്രചാരണങ്ങളിലൂടെയാണ് എന്ന് ധരിച്ചു പോയിട്ടുണ്ട് ചിലര്&#x200d;. ആശയങ്ങളെയും, നിലപാടുകളെയും വിജയിപ്പിച്ചെടുക്കാനുള്ള വഴി ആക്ഷേപങ്ങളും, അശ്ലീലവുമാണെന്ന് ധരിച്ചു വെച്ചിരിക്കുന്നു ചിലര്&#x200d;. </em><br />
<em>പാദമുദ്രകള്&#x200d; പതിപ്പിച്ച് മുന്നോട്ട് പോകുന്ന സ്ത്രീയുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നത് ഒരു വ്യക്തിയോട് ചെയ്യുന്ന ദ്രോഹം മാത്രമല്ല, അവള്&#x200d;ക്ക് പിറകേ വരുന്നവരുടെ കൂടി ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതാണ്. ഒരു പ്രാവിനെ മാത്രം കല്ലെറിഞ്ഞാല്&#x200d; മതി പ്രാവിന്&#x200d;കൂട്ടം ഭയചകിതരായി പറന്നു പോകാന്&#x200d; എന്ന ലളിതയുക്തിയാണത്.</em><br />
<em>പൊതുരംഗത്ത് പ്രവര്&#x200d;ത്തിക്കുന്ന സ്ത്രീകള്&#x200d;ക്ക് ആത്മവിശ്വാസവും, പിന്തുണയും നല്&#x200d;കേണ്ട ധാര്&#x200d;മ്മിക ഉത്തരവാദിത്തമാണ് ഓരോ ജനാധിപത്യവാദിക്കും ഉള്ളത്.</em></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/km-shaji-facebook-post.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>മാധ്യമപ്രവര്‍ത്തക ഷാനി പ്രഭാകറിനെതിരെ സംഘ്പരിവാറിന്റെ സൈബര്‍ ആക്രമണം</title>
		<link>https://www.chandrikadaily.com/rss-against-shani-prabhakaran.html</link>
					<comments>https://www.chandrikadaily.com/rss-against-shani-prabhakaran.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Sun, 18 Jun 2017 09:10:19 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[shani prabhakaran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=32651</guid>

					<description><![CDATA[മനോരമ വാര്‍ത്താ ചാനലിലെ വാര്‍ത്താ അവതാരകയും ചീഫ് ന്യൂസ് പ്രൊഡൂസറുമായ ഷാനി പ്രഭാകറിനെതിരെ സംഘ്പരിവാറുകാരുടെ സൈബര്‍ ആക്രമണം. കാവിപ്പട എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഷാനി പ്രഭാകറിനെതിരെ അശ്ലീല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടുത്ത കാലത്ത് ചാനലിലെ വാര്‍ത്ത അവതാരണത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ ഷാനി വിമര്‍ശിച്ചിരുന്നു. ഈ കാര്യങ്ങളില്‍ ബി.ജെ.പി നേതാക്കളുടെ നിലപാടുകളെപ്പറ്റിയായിരുന്നു ഷാനിയുടെ ചോദ്യം. ബീഫ് വിഷയത്തില്‍ കെ.സുരേന്ദ്രന്റെ ഇരട്ടത്താപ്പ് നയം തുറന്നുകാട്ടുന്ന ഷാനിയുടെ രാഷ്ട്രീയ വിശകലന പരിപാടിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ വീഡിയോ ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ [&#8230;]]]></description>
										<content:encoded><![CDATA[<p>മനോരമ വാര്&#x200d;ത്താ ചാനലിലെ വാര്&#x200d;ത്താ അവതാരകയും ചീഫ് ന്യൂസ് പ്രൊഡൂസറുമായ ഷാനി പ്രഭാകറിനെതിരെ സംഘ്പരിവാറുകാരുടെ സൈബര്&#x200d; ആക്രമണം. കാവിപ്പട എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഷാനി പ്രഭാകറിനെതിരെ അശ്ലീല പോസ്റ്ററുകള്&#x200d; പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.</p>
<p>അടുത്ത കാലത്ത് ചാനലിലെ വാര്&#x200d;ത്ത അവതാരണത്തിനിടെ കേന്ദ്രസര്&#x200d;ക്കാരിന്റെ നയങ്ങളെ ഷാനി വിമര്&#x200d;ശിച്ചിരുന്നു. ഈ കാര്യങ്ങളില്&#x200d; ബി.ജെ.പി നേതാക്കളുടെ നിലപാടുകളെപ്പറ്റിയായിരുന്നു ഷാനിയുടെ ചോദ്യം. ബീഫ് വിഷയത്തില്&#x200d; കെ.സുരേന്ദ്രന്റെ ഇരട്ടത്താപ്പ് നയം തുറന്നുകാട്ടുന്ന ഷാനിയുടെ രാഷ്ട്രീയ വിശകലന പരിപാടിയുടെ ദൃശ്യങ്ങള്&#x200d; സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ വീഡിയോ ബി.ജെ.പിയുടെ ഇരട്ടത്താപ്പിനെ പൊളിച്ചടുക്കുന്നതാണെന്നുള്ള വാദവും ഇതിനോടകം ശക്തമായി. ഡല്&#x200d;ഹിയിലെ സി.പി.എം ആസ്ഥാനത്തുവെച്ച് ഹിന്ദുസേനാ പ്രവര്&#x200d;ത്തകര്&#x200d; സി.പി.എം ജനറല്&#x200d; സെക്രട്ടറി സീതാറാം യെച്ചൂരിയെ കയ്യേറ്റം ചെയ്ത സംഭവത്തിലും ബി.ജെ.പി നേതാവ് വി.വി രാജേഷിന്റെ നിലപാടുകള്&#x200d; ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഷാനിക്കെതിരെ സംഘ്പരിവാറിനെ രംഗത്തെത്തിയിരിക്കുന്നത്.</p>
<p>സംഘ്പരിവാറിനെ വിമര്&#x200d;ശിക്കുന്ന മാധ്യമ പ്രവര്&#x200d;ത്തകര്&#x200d;ക്കെതിരെ നേരത്തേയും ഇത്തരത്തില്&#x200d; സംഘടിതമായ ആക്രമണങ്ങള്&#x200d; നടന്നിട്ടുണ്ട്. ഏഷ്യാനെറ്റിലെ സിന്ധുസൂര്യകുമാറിനെതിരേയും സംഘ്പരിവാര്&#x200d; ഭീഷണിമുഴക്കിയിരുന്നു. സിന്ധുസൂര്യകുമാറിനെ ബലാത്സംഗം ചെയ്യുമെന്നായിരുന്നു ആര്&#x200d;.എസ്.എസ് ഭീഷണി. ഇവരെ പിന്നീട് പോലീസ് അറസ്റ്റു ചെയ്തിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rss-against-shani-prabhakaran.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പുലിമുരുകനെ വിമര്‍ശിച്ചപ്പോള്‍ നേരിടേണ്ടി വന്ന ആക്രമണത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്‍</title>
		<link>https://www.chandrikadaily.com/shani-prabhakaran-about-pulimurukhan.html</link>
					<comments>https://www.chandrikadaily.com/shani-prabhakaran-about-pulimurukhan.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Fri, 21 Apr 2017 03:18:45 +0000</pubDate>
				<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[shani prabhakaran]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=26681</guid>

					<description><![CDATA[കോഴിക്കോട്: മാധ്യമപ്രവര്‍ത്തനത്തില്‍ വാര്‍ത്തകള്‍ സത്യസന്ധമായി അവതരിപ്പിച്ചപ്പോള്‍ നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ച് വനിതാ മാധ്യമപ്രവര്‍തത്തക ഷാനി പ്രഭാകരന്‍. &#8216;എഡിറ്റര്‍മാരില്ലാത്ത മാധ്യമലോകം&#8217; എന്ന സെമിനാറില്‍ സംസാരിക്കുമ്പോഴാണ് വാര്‍ത്തകള്‍ സത്യസന്ധമായ രീതിയില്‍ അവതരിപ്പിക്കുമ്പോള്‍ ഉണ്ടാകുന്ന ദുരനുഭവങ്ങളെക്കുറിച്ച് ഷാനി പറഞ്ഞത്. പുലിമുരുകന്‍ ചിത്രത്തെക്കുറിച്ച് വിമര്‍ശിച്ചപ്പോള്‍ നേരിട്ട പ്രയാസങ്ങളും അവര്‍ വെളിപ്പെടുത്തി. പുലിമുരുകന്‍ ചിത്രത്തിലെ സ്ത്രീവിരുദ്ധതയേയും വംശീയതയേയും വിമര്‍ശിച്ചതിനായിരുന്നു തനിക്കുനേരെ ആക്രമണമുണ്ടായത്. ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചതിന്റെ പിറ്റേ ആഴ്ച്ചയിലായിരുന്നു സംഭവം. പുലിമുകനെ വിമര്‍ശിച്ച് &#8216;പറയാതെ വയ്യ&#8217; എന്ന പരിപാടിയില്‍ പരാമര്‍ശമുണ്ടായിരുന്നു. നൂറ് കോടി [&#8230;]]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: മാധ്യമപ്രവര്&#x200d;ത്തനത്തില്&#x200d; വാര്&#x200d;ത്തകള്&#x200d; സത്യസന്ധമായി അവതരിപ്പിച്ചപ്പോള്&#x200d; നേരിടേണ്ടി വന്ന വിമര്&#x200d;ശനങ്ങളെക്കുറിച്ച് വനിതാ മാധ്യമപ്രവര്&#x200d;തത്തക ഷാനി പ്രഭാകരന്&#x200d;. &#8216;എഡിറ്റര്&#x200d;മാരില്ലാത്ത മാധ്യമലോകം&#8217; എന്ന സെമിനാറില്&#x200d; സംസാരിക്കുമ്പോഴാണ് വാര്&#x200d;ത്തകള്&#x200d; സത്യസന്ധമായ രീതിയില്&#x200d; അവതരിപ്പിക്കുമ്പോള്&#x200d; ഉണ്ടാകുന്ന ദുരനുഭവങ്ങളെക്കുറിച്ച് ഷാനി പറഞ്ഞത്. പുലിമുരുകന്&#x200d; ചിത്രത്തെക്കുറിച്ച് വിമര്&#x200d;ശിച്ചപ്പോള്&#x200d; നേരിട്ട പ്രയാസങ്ങളും അവര്&#x200d; വെളിപ്പെടുത്തി.</p>
<p>പുലിമുരുകന്&#x200d; ചിത്രത്തിലെ സ്ത്രീവിരുദ്ധതയേയും വംശീയതയേയും വിമര്&#x200d;ശിച്ചതിനായിരുന്നു തനിക്കുനേരെ ആക്രമണമുണ്ടായത്. ചിത്രം നൂറുകോടി ക്ലബ്ബില്&#x200d; ഇടംപിടിച്ചതിന്റെ പിറ്റേ ആഴ്ച്ചയിലായിരുന്നു സംഭവം. പുലിമുകനെ വിമര്&#x200d;ശിച്ച് &#8216;പറയാതെ വയ്യ&#8217; എന്ന പരിപാടിയില്&#x200d; പരാമര്&#x200d;ശമുണ്ടായിരുന്നു. നൂറ് കോടി ക്ലബ്ബിലെത്തുന്ന ചിത്രത്തില്&#x200d;പോലും എന്തിനായിരുന്നു സ്ത്രീവിരുദ്ധത? ഇത്രമേല്&#x200d; ആളുകളെ സ്വാധീനിക്കാന്&#x200d; കഴിയുന്ന ജനകീയ താരത്തിന് പോലും സിനിമയില്&#x200d; ഒളിഞ്ഞും തെളിഞ്ഞും വംശീയത കലര്&#x200d;ത്തേണ്ടി വരുന്നത് എന്തിനാണ്? എന്നിങ്ങനെയായിരുന്നു വിമര്&#x200d;ശനം. ഒരു സമുദായത്തിലെ ആളുകളെ വളരെ ടിപ്പിക്കലായി മോശക്കാരായി ചിത്രീകരിക്കുന്നുവെന്നും പറഞ്ഞതോടെയായിരുന്നു തനിക്കുനേരെ ആക്രമണം ഉണ്ടായത്. പരിപാടി എയര്&#x200d; ചെയ്തതിനുശേഷം ഫോണ്&#x200d;വിളികള്&#x200d; വന്നുകൊണ്ടിരുന്നു. പുലിമുരുകന്റെ നിര്&#x200d;മ്മാതാവുള്&#x200d;പ്പെടെ രംഗത്തുവന്നു.</p>
<p>അന്നൊരു ഞായറാഴ്ച്ചയായിരുന്നിട്ടും ചാനലിലെ മാര്&#x200d;ക്കറ്റിംങ് വിഭാഗവും ഓഫീസിലെത്തിയിരുന്നു. സംഭവത്തെക്കുറിച്ച് പ്രോഗ്രാം ചുമതലയുള്ള ജോണി സാര്&#x200d; തന്നോട് ചോദിച്ചു. എന്നാല്&#x200d; ചിത്രത്തില്&#x200d; സ്ത്രീവിരുദ്ധത ഉണ്ടെന്നതില്&#x200d; താന്&#x200d; ഉറച്ചുനിന്നു. അത്തരം ഭാഗങ്ങള്&#x200d; കാണിച്ചുതരാന്&#x200d; തയ്യാറാണെന്നും പറഞ്ഞു. വിമര്&#x200d;ശനാത്മകമായ പരാമര്&#x200d;ശങ്ങള്&#x200d; പിന്&#x200d;വലിക്കാന്&#x200d; മാര്&#x200d;ക്കറ്റിംങ് വിഭാഗവും സമ്മര്&#x200d;ദ്ദത്തിലാഴ്ത്തി. എന്നാല്&#x200d; പ്രോഗ്രാം എഡിറ്റ് ചെയ്യില്ലെന്നും തനിക്ക് ബോധ്യമുള്ള കാര്യമാണ് പറഞ്ഞതെന്നും പറഞ്ഞ് താനതില്&#x200d; ഉറച്ചുനിന്നു. എഡിറ്റ് ചെയ്ത് പ്രോഗ്രാം സംപ്രേഷണം ചെയ്യേണ്ട എന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. സിനിമ ശരാശരിയിലും താഴെയാണ് എന്ന പരാമര്&#x200d;ശം പിന്&#x200d;വലിക്കണമെന്ന ആവശ്യം ആലോചിക്കാമെന്ന് പറയേണ്ടിവന്നു. എന്നാല്&#x200d; വേണ്ടെന്ന തീരുമാനത്തിലേക്ക് മാനേജ്‌മെന്റ് എത്തിയിരുന്നു. സംഭവത്തിനുശേഷം തനിക്കുനേരെ ഫേസ്ബുക്കില്&#x200d; തെറിവിളി നടന്നു. പ്രൊഫൈല്&#x200d; ചിത്രത്തിനു താഴെവന്ന് തെറിവിളിയായിരുന്നുവെന്നും ഷാനി പറയുന്നു. നോട്ട് നിരോധനത്തെ തുടര്&#x200d;ന്നും തനിക്കുനേരെ ആക്രമണം നടന്നതായി ഷാനി വെളിപ്പെടുത്തി. തന്റെ വീട്ടില്&#x200d; എട്ടുലക്ഷം കള്ളപ്പണം ഉണ്ടെന്ന പോസ്റ്റര്&#x200d; പ്രചരിപ്പിക്കുകയായിരുന്നു. ആദ്യ ചിരിച്ചുതള്ളിയെങ്കിലും പിന്നീട് സൈബര്&#x200d;സെല്ലില്&#x200d; പരാതി നല്&#x200d;കുകയായിരുന്നു.</p>
<p>ചാനലില്&#x200d; എഡിറ്റര്&#x200d;മാര്&#x200d; പല വെല്ലുവിൡകളും നേരിടേണ്ടി വരുന്നുണ്ടെന്ന് ഷാനി പറയുന്നു. മാധ്യമപ്രവര്&#x200d;ത്തനത്തിന്റെ എഡിറ്റേര്&#x200d;സ് ആയി മാറേണ്ടത് ഓരോ പ്രേക്ഷകനുമാണ്. തത്സമയ ടെലിവിഷന്&#x200d; ചര്&#x200d;ച്ചകളിലാണ് എഡിറ്ററുടെ അസാന്നിധ്യം നമ്മള്&#x200d; ഏറ്റവും കൂടുതല്&#x200d; അനുഭവിക്കുകയെന്നും വസ്തുതകളുടെ കാര്യത്തില്&#x200d; സംസാരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യമെന്നും ഷാനി കൂട്ടിച്ചേര്&#x200d;ത്തു. അറിയില്ലെങ്കില്&#x200d; അറിയില്ല എന്ന് പറയുക.-ഷാനി പറയുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shani-prabhakaran-about-pulimurukhan.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
