<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>Sharath yadav &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sharath-yadav/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Thu, 12 Jan 2023 18:19:59 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>Sharath yadav &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ആര്&#x200d;.ജെ.ഡി നേതാവ് ശരത് യാദവ് അന്തരിച്ചു</title>
		<link>https://www.chandrikadaily.com/rjd-leader-sarath-yadav-passed-away.html</link>
					<comments>https://www.chandrikadaily.com/rjd-leader-sarath-yadav-passed-away.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 12 Jan 2023 18:19:59 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[death]]></category>
		<category><![CDATA[RJD]]></category>
		<category><![CDATA[Sharath yadav]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=232329</guid>

					<description><![CDATA[ഗുരുഗ്രാം ഫോര്&#x200d;ട്ടിസ് മൊമോറിയല്&#x200d; റിസര്&#x200d;ച്ച് ഇന്&#x200d;സ്റ്റിറ്റിയൂട്ടില്&#x200d; വെച്ചാണ് മരണം.]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: മുന്&#x200d; കേന്ദ്രമന്ത്രിയും ആര്&#x200d;.ജെ.ഡി നേതാവുമായ ശരത് യാദവ് അന്തരിച്ചു. 75 വയസ്സായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ഗുരുഗ്രാം ഫോര്&#x200d;ട്ടിസ് മൊമോറിയല്&#x200d; റിസര്&#x200d;ച്ച് ഇന്&#x200d;സ്റ്റിറ്റിയൂട്ടില്&#x200d; വെച്ചാണ് മരണം.</p>
<p>ലോക് താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാക്കളിലൊരാളാണ്. ഏഴു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മകള്&#x200d; ശുഭാഷിണി ശരത്താണ് ട്വിറ്ററിലൂടെ മരണ വിവരം അറിയിച്ചത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/rjd-leader-sarath-yadav-passed-away.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>രാജ്യസഭയില്&#x200d;നിന്നും പുറത്താക്കിയതിനെതിരെ ശരത് യാദവ് ഹൈക്കോടതിയില്&#x200d;</title>
		<link>https://www.chandrikadaily.com/sharad-yadav-moves-delhi-hc-against-disqualification-from-rajya-sabh.html</link>
					<comments>https://www.chandrikadaily.com/sharad-yadav-moves-delhi-hc-against-disqualification-from-rajya-sabh.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 13 Dec 2017 03:47:09 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Sharath yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=59195</guid>

					<description><![CDATA[ന്യൂഡല്&#x200d;ഹി: രാജ്യസഭയില്&#x200d;നിന്നും പുറത്താക്കിയ നടപടിക്കെതിരെ മുന്&#x200d; ജനതാദള്&#x200d; യുനൈറ്റഡ് പ്രസിഡന്റ് ശരത് യാദവ് ഡല്&#x200d;ഹി ഹൈക്കോടതിയില്&#x200d;.  ഡിസംബര്&#x200d; നാലിനാണ് ശരത് യാദവിനെ അപ്പര്&#x200d; ഹൗസില്&#x200d; നിന്നും നായിഡു നീക്കം ചെയ്തത്. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ശരത് യാദവ് കോടതിയെ സമീപിച്ചത്. മൂന്ന് മാസത്തിനുള്ളില്&#x200d; എം.പിമാരെ അയോഗ്യരാക്കണം എന്ന് ജെ.ഡി.യു നല്&#x200d;കിയ പരാതിയെ തുടര്&#x200d;ന്നായിരുന്നു യാദവിനെതിരെയുള്ള നീക്കം. ജൂലായില്&#x200d; ബീഹാര്&#x200d; മുഖ്യമന്ത്രി നിതീഷ്‌കുമാര്&#x200d; കോണ്&#x200d;ഗ്രസ്സുമായുള്ള ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയുമായി സഖ്യം ഉണ്ടാക്കിയിരുന്നു. ഇതിനെ തുടര്&#x200d;ന്നാണ് ശരത് സയാദവും [&#8230;]]]></description>
										<content:encoded><![CDATA[<p><strong>ന്യൂഡല്&#x200d;ഹി:</strong> രാജ്യസഭയില്&#x200d;നിന്നും പുറത്താക്കിയ നടപടിക്കെതിരെ മുന്&#x200d; ജനതാദള്&#x200d; യുനൈറ്റഡ് പ്രസിഡന്റ് ശരത് യാദവ് ഡല്&#x200d;ഹി ഹൈക്കോടതിയില്&#x200d;.  ഡിസംബര്&#x200d; നാലിനാണ് ശരത് യാദവിനെ അപ്പര്&#x200d; ഹൗസില്&#x200d; നിന്നും നായിഡു നീക്കം ചെയ്തത്. ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ടാണ് ശരത് യാദവ് കോടതിയെ സമീപിച്ചത്. മൂന്ന് മാസത്തിനുള്ളില്&#x200d; എം.പിമാരെ അയോഗ്യരാക്കണം എന്ന് ജെ.ഡി.യു നല്&#x200d;കിയ പരാതിയെ തുടര്&#x200d;ന്നായിരുന്നു യാദവിനെതിരെയുള്ള നീക്കം.</p>
<p>ജൂലായില്&#x200d; ബീഹാര്&#x200d; മുഖ്യമന്ത്രി നിതീഷ്‌കുമാര്&#x200d; കോണ്&#x200d;ഗ്രസ്സുമായുള്ള ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയുമായി സഖ്യം ഉണ്ടാക്കിയിരുന്നു. ഇതിനെ തുടര്&#x200d;ന്നാണ് ശരത് സയാദവും അലി അന്&#x200d;വറും പാര്&#x200d;ട്ടി വിട്ടിരുന്നത്.</p>
<p>വൈസ് പ്രസിഡന്റ് അദ്ദേഹത്തിന്റെ ഉത്തരവില്&#x200d; പറയുന്നത് രാജ്യസഭാ ഇലക്ഷന് സ്ഥാനാര്&#x200d;ത്ഥിയാകാന്&#x200d; പ്രത്യേകം സജ്ജീകരിച്ചതാണ് മെമ്പര്&#x200d;ഷിപ്പ്, അതിനാല്&#x200d; യാദവ് സ്വമേധയാ മെമ്പര്&#x200d;ഷിപ്പ് പാര്&#x200d;ട്ടിക്ക് തിരിച്ചു നല്&#x200d;കുകയായിരുന്നു എന്നാണ്. പാര്&#x200d;ട്ടി വിട്ട യാദവിന്റെയും അന്&#x200d;വറിന്റെയും രാജ്യസഭാംഗത്വം അയോഗ്യമാക്കണം എന്ന് ആവശ്യപ്പെട്ട് സെപ്തംബര്&#x200d; അഞ്ചിനാണ് ജെ.ഡി.യു നേതാക്കളായ ആര്&#x200d;.സി.പി സിങ്ങും സഞ്ജയ് ജായും വെങ്കയ്യ നായിഡുവിന് പരാതി നല്&#x200d;കിയിരുന്നത്.</p>
<p>&nbsp;</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sharad-yadav-moves-delhi-hc-against-disqualification-from-rajya-sabh.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വിശാല സഖ്യത്തിനൊപ്പം തകര്‍ന്നത് 11 കോടി ജനങ്ങളുടെ വിശ്വാസം: ശരത് യാദവ്</title>
		<link>https://www.chandrikadaily.com/axed-jdu-leader-claims-sharad-yadav-has-support-of-20-mlas-in-bihar-but-wont-split-party.html</link>
					<comments>https://www.chandrikadaily.com/axed-jdu-leader-claims-sharad-yadav-has-support-of-20-mlas-in-bihar-but-wont-split-party.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Thu, 10 Aug 2017 15:05:23 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[bihar politics]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[Nithish Kumar]]></category>
		<category><![CDATA[Sharath yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39712</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറിനെതിരേ ആഞ്ഞടിച്ച് പാര്‍ട്ടി മുന്‍ അധ്യക്ഷനും രാജ്യസഭാ എം.പിയുമായ ശരത് യാദവ് വീണ്ടും. വിശാല സഖ്യത്തില്‍ നിന്നു വേര്‍പിരിഞ്ഞ് ബി.ജെ.പിക്കൊപ്പം മന്ത്രിസഭ രൂപീകരിച്ചതിലൂടെ 11 കോടി ജനങ്ങളുടെ വിശ്വാസമാണ് നിതീഷ് തകര്‍ത്തതെന്ന് ശരത് യാദവ് കുറ്റപ്പെടുത്തി. ബിഹാറില്‍ നടത്തുന്ന ജന്‍ സംവാദ് യാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശാല സഖ്യത്തിനായി വോട്ട് ചോദിച്ചത് താനും കൂടി ചേര്‍ന്നാണ്. അതുകൊണ്ട് തന്നെ സഖ്യത്തിനുണ്ടായ വീഴ്ചയും പ്രത്യാഘാതങ്ങളും ജനങ്ങളോട് ചര്‍ച്ചചെയ്യേണ്ടത് [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബിഹാര്&#x200d; മുഖ്യമന്ത്രിയും ജെ.ഡി.യു അധ്യക്ഷനുമായ നിതീഷ് കുമാറിനെതിരേ ആഞ്ഞടിച്ച് പാര്&#x200d;ട്ടി മുന്&#x200d; അധ്യക്ഷനും രാജ്യസഭാ എം.പിയുമായ ശരത് യാദവ് വീണ്ടും. വിശാല സഖ്യത്തില്&#x200d; നിന്നു വേര്&#x200d;പിരിഞ്ഞ് ബി.ജെ.പിക്കൊപ്പം മന്ത്രിസഭ രൂപീകരിച്ചതിലൂടെ 11 കോടി ജനങ്ങളുടെ വിശ്വാസമാണ് നിതീഷ് തകര്&#x200d;ത്തതെന്ന് ശരത് യാദവ് കുറ്റപ്പെടുത്തി. ബിഹാറില്&#x200d; നടത്തുന്ന ജന്&#x200d; സംവാദ് യാത്രയുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>വിശാല സഖ്യത്തിനായി വോട്ട് ചോദിച്ചത് താനും കൂടി ചേര്&#x200d;ന്നാണ്. അതുകൊണ്ട് തന്നെ സഖ്യത്തിനുണ്ടായ വീഴ്ചയും പ്രത്യാഘാതങ്ങളും ജനങ്ങളോട് ചര്&#x200d;ച്ചചെയ്യേണ്ടത് തന്റെ ഉത്തരവാദിത്വമാണ്. ബിഹാറില്&#x200d; അഞ്ച് വര്&#x200d;ഷത്തേക്കുള്ള സഖ്യത്തിനാണ് ആര്&#x200d;.ജെ.ഡി, കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടികളുമായി ചേര്&#x200d;ന്ന് ജെ.ഡി.യു രൂപം നല്&#x200d;കിയിരുന്നത്. മതനിരപേക്ഷത ഉയര്&#x200d;ത്തി പിടിച്ച സഖ്യത്തിന് ഉയര്&#x200d;ന്ന ജനപിന്തുണയും ലഭിച്ചിരുന്നു. എന്നാല്&#x200d; ബി.ജെ.പിക്കൊപ്പം പോയതിലൂടെ ജനങ്ങളോടുള്ള രാഷ്ട്രീയ വഞ്ചനയാണ് നീതീഷ് നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്&#x200d;ത്തു. രണ്ട് തരം ജനതാദള്&#x200d; ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്ന് സര്&#x200d;ക്കാരും മന്ത്രിമാരും അടങ്ങുന്ന വിഭാഗം. ജനങ്ങള്&#x200d; അണിനിരക്കുന്ന രണ്ടാമത്തെ വിഭാഗമാണ് യഥാര്&#x200d;ത്ഥ ജനതാദളെന്നും ശരത് യാദവ് പറഞ്ഞു.</p>
<p>അതേസമയം ജെ.ഡി.യു പിളര്&#x200d;പ്പിലേക്കെന്ന സൂചന നല്&#x200d;കിയാണ് ശരത് യാദവിന്റെ ബിഹാര്&#x200d; പര്യടനം. മൂന്ന് ദിവസം നീണ്ട പര്യടനത്തിന്റെ ഭാഗമായി എട്ട് മുതല്&#x200d; പത്ത് വരെ മണ്ഡലങ്ങളില്&#x200d; ശരത് യാദവ് സന്ദര്&#x200d;ശനം നടത്തും. പാര്&#x200d;ട്ടിയില്&#x200d; നിന്ന് തന്നെ പുറത്താക്കാന്&#x200d; നിതീഷ് കുമാറിനെ പ്രകോപിപ്പിക്കുക എന്ന തന്ത്രമാണ് ശരത് യാദവ് ഇപ്പോള്&#x200d; പ്രയോഗിക്കുന്നത്. പാര്&#x200d;ട്ടിയില്&#x200d; നിന്ന് പുറത്താക്കപ്പെടുകയാണെങ്കില്&#x200d; ശരത് യാദവിന് രാജ്യസഭാ സീറ്റ് നഷ്ടപ്പെടില്ല. എന്നാല്&#x200d; പാര്&#x200d;ട്ടിയില്&#x200d; നിന്ന് രാജിവെക്കുകയാണെങ്കില്&#x200d; എം.പി സ്ഥാനവും രാജി വെക്കേണ്ടിവരും. പാര്&#x200d;ട്ടിയില്&#x200d; നിന്നും പുറത്താക്കപ്പെട്ടാല്&#x200d; ആര്&#x200d;.ജെ.ഡി, കോണ്&#x200d;ഗ്രസ് പാര്&#x200d;ട്ടികളുമായി യോജിച്ച് നീങ്ങാനാണ് അദ്ദേഹത്തിന്റെ തീരുമാനം.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/axed-jdu-leader-claims-sharad-yadav-has-support-of-20-mlas-in-bihar-but-wont-split-party.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ജെ.ഡി.യുവില്‍ ഭിന്നത രൂക്ഷമായി; ശരദ് യാദവും നിതീഷും വേര്‍പിരിയുന്നു</title>
		<link>https://www.chandrikadaily.com/ahmed-patels-gujarat-win-fast-tracks-nitish-kumar-sharad-yadav-break-up-in-bihar.html</link>
					<comments>https://www.chandrikadaily.com/ahmed-patels-gujarat-win-fast-tracks-nitish-kumar-sharad-yadav-break-up-in-bihar.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 09 Aug 2017 15:58:00 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Video Stories]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[Ahammed patel]]></category>
		<category><![CDATA[Jdu]]></category>
		<category><![CDATA[Nithish Kumar]]></category>
		<category><![CDATA[Sharath yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=39571</guid>

					<description><![CDATA[പട്‌ന: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജെ.ഡി.യു അധ്യക്ഷനും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും മുന്‍ അധ്യക്ഷന്‍ ശരദ് യാദവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തതിന് പാര്‍ട്ടി എം.എല്‍.എ ഛോട്ടുഭായ് വാസവ, ജെ.ഡി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍ ശ്രീവാസ്തവ എന്നിവരെ പുറത്താക്കിയതിനെതിരെയും പട്ടേലിനെ അഭിനന്ദിച്ചും ശരദ് യാദവ് രംഗത്തെത്തി. പട്ടേലിനൊപ്പമിരിക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. പ്രതിസന്ധികള്‍ മറികടന്ന് താങ്കള്‍ നേടിയ [&#8230;]]]></description>
										<content:encoded><![CDATA[<p>പട്‌ന: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ജെ.ഡി.യു അധ്യക്ഷനും ബിഹാര്&#x200d; മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും മുന്&#x200d; അധ്യക്ഷന്&#x200d; ശരദ് യാദവും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. രാജ്യസഭാ തെരഞ്ഞെടുപ്പില്&#x200d; കോണ്&#x200d;ഗ്രസ് സ്ഥാനാര്&#x200d;ത്ഥി അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തതിന് പാര്&#x200d;ട്ടി എം.എല്&#x200d;.എ ഛോട്ടുഭായ് വാസവ, ജെ.ഡി.യു സംസ്ഥാന ജനറല്&#x200d; സെക്രട്ടറി അരുണ്&#x200d; ശ്രീവാസ്തവ എന്നിവരെ പുറത്താക്കിയതിനെതിരെയും പട്ടേലിനെ അഭിനന്ദിച്ചും ശരദ് യാദവ് രംഗത്തെത്തി. പട്ടേലിനൊപ്പമിരിക്കുന്ന ഫോട്ടോ ട്വിറ്ററില്&#x200d; പോസ്റ്റ് ചെയ്താണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. പ്രതിസന്ധികള്&#x200d; മറികടന്ന് താങ്കള്&#x200d; നേടിയ വിജയത്തിന് ഹാര്&#x200d;ദ്ദമായ അഭിനന്ദനങ്ങള്&#x200d;, മുന്നോട്ടുള്ള ജീവിതത്തില്&#x200d; എല്ലാവിധ ആശംസകളും നേരുന്നു- ശരത് യാദവ് ട്വീറ്റ് ചെയ്തു.</p>
<blockquote class="twitter-tweet" data-lang="en">
<p dir="ltr" lang="en">Heartiest congratulations on your victory in Rajya Sabha election in spite of toughest hurdles. Wish you all success in your career. <a href="https://t.co/ICNTmq02nY">pic.twitter.com/ICNTmq02nY</a></p>
<p>— SHARAD YADAV (@SharadYadavMP) <a href="https://twitter.com/SharadYadavMP/status/895132294314438656">August 9, 2017</a></p></blockquote>
<p><script async src="//platform.twitter.com/widgets.js" charset="utf-8"></script></p>
<p>ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന ജെ.ഡി.യു കേന്ദ്രനേതൃത്വത്തിന്റെ നിര്&#x200d;ദ്ദേശം മറികടന്നായിരുന്നു പട്ടേലിന് വാസവ വോട്ട് ചെയ്തത്. പാര്&#x200d;ട്ടി സംസ്ഥാന ഘടകത്തിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ രാജ്യസഭ തെരഞ്ഞെടുപ്പില്&#x200d; അഭിമാനകരമായ വിജയം കോണ്&#x200d;ഗ്രസിന് നേടിക്കൊടുത്തത് ബിഹാറില്&#x200d; ബി.ജെ.പിയുടെ സഖ്യകക്ഷിയായ ജെ.ഡി.യു എം.എല്&#x200d;.എയുടെ ഈ വോട്ടാണ്. ബിഹാറിലെ വിശാലസഖ്യത്തില്&#x200d; നിന്നു പിരിഞ്ഞ് ബി.ജെ.പിക്കൊപ്പം ചേര്&#x200d;ന്ന് മന്ത്രിസഭ രൂപവത്കരിച്ചതോടെയാണ് നിതീഷ് കുമാര്&#x200d;-ശരത് യാദവ് ബന്ധം വഷളായത്. നേരത്തെ നോട്ട് റദ്ദാക്കലിനെയും ജി.എസ്.ടിയെയും പരസ്യമായി പിന്തുണച്ച് നിതീഷ് രംഗത്തെത്തിയത് ശരത് യാദവിനെ ചൊടിപ്പിച്ചിരുന്നു. ശരത് യാദവവുമായി അടുത്തബന്ധം പുലര്&#x200d;ത്തുന്നവരാണ് വാസവയും ശ്രീവാസ്തവയും. പാര്&#x200d;ട്ടി അച്ചടക്ക നടപടിയെടുത്ത ശേഷം ഇരു നേതാക്കളെയും പിന്തുണച്ച് രാജ്യസഭാഗം കൂടിയായ ശരത്‌യാദവ് രംഗത്തുവന്നത് ജെ.ഡി.യുവില്&#x200d; ആഭ്യന്തര കലഹം രൂക്ഷമായതിന്റെ സൂചനകളാണ്. ഇന്നു മുതല്&#x200d; ബിഹാറില്&#x200d; മൂന്നുദിവസം നീണ്ടു നില്&#x200d;ക്കുന്ന പൊതുപരിപാടികള്&#x200d; ശരത് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്&#x200d; പരിപാടികള്&#x200d;ക്ക് പാര്&#x200d;ട്ടിയുമായി ബന്ധമില്ലെന്നാണ് നിതീഷ് പക്ഷത്തിന്റെ നിലപാട്. ജെ.ഡി.യു ദേശീയ കണ്&#x200d;വെന്&#x200d;ഷന്&#x200d; ഈമാസം 18, 19 തിയതികളില്&#x200d; പട്‌നയില്&#x200d; നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായി നിതീഷിന്റെ തീരുമാനത്തോട് വിയോജിപ്പുള്ളവരെ ഒരുമിപ്പിക്കാനാണ് ശരത് യാദവ് ശ്രമിക്കുന്നത്. അതേസമയം ദേശീയ കണ്&#x200d;വെന്&#x200d;ഷനില്&#x200d; ഇരു നേതാക്കളും പങ്കെടുക്കുമെന്നും അഭിപ്രായ വ്യത്യാസങ്ങള്&#x200d; ചര്&#x200d;ച്ച ചെയ്തു പരിഹരിക്കുമെന്നും ജെ.ഡി.യു ജന.സെക്രട്ടറി കെ.സി ത്യാഗി വ്യക്തമാക്കി.</p>
<p><img loading="lazy" class="alignnone wp-image-39579 size-full" src="https://www.chandrikadaily.com/wp-content/uploads/2017/08/gujarat-rajya-sabha-election-graphic_650x640_51502260193-e1502294982836.jpg" alt="gujarat-rajya-sabha-election-graphic_650x640_51502260193" width="650" height="606" srcset="https://www.chandrikadaily.com/wp-content/uploads/2017/08/gujarat-rajya-sabha-election-graphic_650x640_51502260193-e1502294982836.jpg 650w, https://www.chandrikadaily.com/wp-content/uploads/2017/08/gujarat-rajya-sabha-election-graphic_650x640_51502260193-e1502294982836-300x280.jpg 300w, https://www.chandrikadaily.com/wp-content/uploads/2017/08/gujarat-rajya-sabha-election-graphic_650x640_51502260193-e1502294982836-450x420.jpg 450w" sizes="(max-width: 650px) 100vw, 650px" /></p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/ahmed-patels-gujarat-win-fast-tracks-nitish-kumar-sharad-yadav-break-up-in-bihar.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഒടുവില്‍ മൗനം വെടിഞ്ഞ് ശരത് യാദവ് ; &#8216;നിതീഷ്‌കുമാറിന്റെ നിലപാട് ദൗര്‍ഭാഗ്യകരം&#8217;</title>
		<link>https://www.chandrikadaily.com/sharath-yadav-against-nitheesh-kumar-on-bjp.html</link>
					<comments>https://www.chandrikadaily.com/sharath-yadav-against-nitheesh-kumar-on-bjp.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Mon, 31 Jul 2017 11:21:41 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[BIHAR]]></category>
		<category><![CDATA[bihar politics]]></category>
		<category><![CDATA[nitheesh kumar]]></category>
		<category><![CDATA[Sharath yadav]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=38080</guid>

					<description><![CDATA[ന്യൂഡല്‍ഹി: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാറിനെതിരെ മുതിര്‍ന്ന ജെ.ഡി.യു നേതാവ് ശരത് യാദവ് രംഗത്ത്. മഹാസഖ്യത്തില്‍ നിന്ന് വിട്ട് ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായ നിതീഷ്‌കുമാറിന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. &#8216;ഇത് നിര്‍ഭാഗ്യകരമായിപ്പോയി. ഞാന്‍ ഈ രാഷ്ട്രീയകൂറുമാറ്റത്തിനോട് യോജിക്കുന്നില്ല. ഇതല്ലായിരുന്നു ജനവിധി&#8217;. മഹാസഖ്യത്തില്‍ നിന്ന് വിട്ടുപോയ സംഭവത്തെക്കുറിച്ച് ശരദ് യാദവ് പറഞ്ഞു. നിതീഷ്‌കുമാറിനെതിരെ ലാലുപ്രസാദ് യാദവും മകന്‍ തേജസ്വിയാദവും നേരത്തെതന്നെ രംഗത്തെത്തിയിരുന്നു. നിതീഷ്‌കുമാറിന്റെ എന്‍.ഡി.എയിലേക്കുള്ള മാറ്റത്തിനോട് ശരദ് യാദവിന് വിയോജിപ്പുള്ളതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഒരു [&#8230;]]]></description>
										<content:encoded><![CDATA[<p>ന്യൂഡല്&#x200d;ഹി: ബീഹാര്&#x200d; മുഖ്യമന്ത്രി നിതീഷ്‌കുമാറിനെതിരെ മുതിര്&#x200d;ന്ന ജെ.ഡി.യു നേതാവ് ശരത് യാദവ് രംഗത്ത്. മഹാസഖ്യത്തില്&#x200d; നിന്ന് വിട്ട് ബി.ജെ.പി പിന്തുണയോടെ മുഖ്യമന്ത്രിയായ നിതീഷ്‌കുമാറിന്റെ നിലപാട് നിര്&#x200d;ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു.</p>
<p>&#8216;ഇത് നിര്&#x200d;ഭാഗ്യകരമായിപ്പോയി. ഞാന്&#x200d; ഈ രാഷ്ട്രീയകൂറുമാറ്റത്തിനോട് യോജിക്കുന്നില്ല. ഇതല്ലായിരുന്നു ജനവിധി&#8217;. മഹാസഖ്യത്തില്&#x200d; നിന്ന് വിട്ടുപോയ സംഭവത്തെക്കുറിച്ച് ശരദ് യാദവ് പറഞ്ഞു. നിതീഷ്‌കുമാറിനെതിരെ ലാലുപ്രസാദ് യാദവും മകന്&#x200d; തേജസ്വിയാദവും നേരത്തെതന്നെ രംഗത്തെത്തിയിരുന്നു.</p>
<p>നിതീഷ്‌കുമാറിന്റെ എന്&#x200d;.ഡി.എയിലേക്കുള്ള മാറ്റത്തിനോട് ശരദ് യാദവിന് വിയോജിപ്പുള്ളതായി നേരത്തെ റിപ്പോര്&#x200d;ട്ടുകളുണ്ടായിരുന്നു. എന്നാല്&#x200d; ഇതുമായി ബന്ധപ്പെട്ട് ഒരു പരസ്യപ്രതികരണത്തിന് ശരദ് യാദവ് മുതിര്&#x200d;ന്നിരുന്നില്ല. ഇപ്പോഴാണ് അദ്ദേഹത്തിന്റെ പ്രതികരണം പുറത്തുവരുന്നത്. എം.പിമാരായ വീരേന്ദ്രകുമാറും അലി അന്&#x200d;വറും നിതീഷ്‌കുമാറിനെ വിമര്&#x200d;ശിച്ചിരുന്നു.</p>
<p>കഴിഞ്ഞയാഴ്ച്ചയാണ് ബീഹാര്&#x200d; മുഖ്യമന്ത്രി സ്ഥാനത്തുനിന്നും നിതീഷ്‌കുമാര്&#x200d; രാജിവെക്കുന്നത്. പിറ്റേ ദിവസം തന്നെ ബി.ജെ.പി പിന്തുണയോടെ അധികാരത്തിലേറുകയുമായിരുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sharath-yadav-against-nitheesh-kumar-on-bjp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
