<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sharemarket &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sharemarket/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sun, 09 Nov 2025 03:58:10 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sharemarket &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>എ.ഐ ഓഹരികളില്‍ വന്‍ ഇടിവ്: നിക്ഷേപകര്‍ക്ക് കോടികളുടെ നഷ്ടം</title>
		<link>https://www.chandrikadaily.com/big-fall-in-ai-stocks-investors-lose-crores.html</link>
					<comments>https://www.chandrikadaily.com/big-fall-in-ai-stocks-investors-lose-crores.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Sun, 09 Nov 2025 03:58:10 +0000</pubDate>
				<category><![CDATA[News]]></category>
		<category><![CDATA[tech]]></category>
		<category><![CDATA[artificial inteligence]]></category>
		<category><![CDATA[sharemarket]]></category>
		<category><![CDATA[stock market]]></category>
		<category><![CDATA[technews]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=362671</guid>

					<description><![CDATA[കഴിഞ്ഞ ആഴ്ച ലക്ഷക്കണക്കിന് എ.ഐ നിക്ഷേപകര്‍ക്ക് വലിയ നഷ്ടം നേരിട്ടതോടെ യു.എസ് ഓഹരി വിപണിയിലെ എ.ഐ തരംഗം മന്ദഗതിയിലായി.]]></description>
										<content:encoded><![CDATA[<p>ന്യൂയോര്&#x200d;ക്ക്: ആര്&#x200d;ട്ടിഫിഷ്യല്&#x200d; ഇന്റലിജന്&#x200d;സ് (എ.ഐ) കമ്പനികളുടെ ഓഹരികളില്&#x200d; വന്&#x200d; ഇടിവ്. കഴിഞ്ഞ ആഴ്ച ലക്ഷക്കണക്കിന് എ.ഐ നിക്ഷേപകര്&#x200d;ക്ക് വലിയ നഷ്ടം നേരിട്ടതോടെ യു.എസ് ഓഹരി വിപണിയിലെ എ.ഐ തരംഗം മന്ദഗതിയിലായി.</p>
<p>കഴിഞ്ഞ മാസങ്ങളിലായി കുതിച്ചുചാട്ടം നടത്തിയ എ.ഐ ഓഹരികള്&#x200d; പെട്ടെന്നുതന്നെ തകര്&#x200d;ന്നടിഞ്ഞു. കോര്&#x200d;വീവ് ഓഹരി വില 44 ശതമാനവും, സൂപ്പര്&#x200d; മൈക്രോ കമ്പ്യൂട്ടര്&#x200d; 40 ശതമാനവും, സോഫ്റ്റ് ബാങ്ക് 22 ശതമാനത്തിലേറെയും താഴ്ന്നു. ക്ലൗഡ് അടിസ്ഥാന സൗകര്യ ബിസിനസ്സ് ഇരട്ടിയാക്കുമെന്ന പ്രഖ്യാപനത്തിനുശേഷം ഓറാക്കിളിന്റെ ഓഹരി വിലയും കഴിഞ്ഞ ആഴ്ച ഒമ്പത് ശതമാനം ഇടിഞ്ഞു. ഈ വര്&#x200d;ഷത്തെ ഉയര്&#x200d;ന്ന വിലയില്&#x200d;നിന്ന് 31 ശതമാനം താഴെയാണ് നിലവിലെ വ്യാപാരം.</p>
<p>എ.ഐ ഭീമന്മാരായ എന്&#x200d;വിഡിയ, ടെസ്ല, മെറ്റ പ്ലാറ്റ്‌ഫോംസ് തുടങ്ങിയവയുടെ ഓഹരികളും കൂട്ടവില്&#x200d;പനയില്&#x200d; തകര്&#x200d;ന്നു. ഇവിടെയുള്ള ഇടിവ് നാല് മുതല്&#x200d; ഒമ്പത് ശതമാനം വരെയായിരുന്നു.</p>
<p>പലന്റിര്&#x200d; ടെക്‌നോളജീസ് മൂന്നാം പാദ ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു വിപണിയിലെ ഈ വന്&#x200d; വില്&#x200d;പന. പ്രതീക്ഷിച്ചതിനേക്കാള്&#x200d; മികച്ച ഫലം രേഖപ്പെടുത്തിയിട്ടും കമ്പനിയുടെ ഓഹരി വില ചൊവ്വാഴ്ച എട്ട് ശതമാനം ഇടിഞ്ഞു. ഓഹരി വില അമിതമായി ഉയര്&#x200d;ന്നതായും വിപണി ബുബിള്&#x200d; രൂപത്തിലായതായും വിദഗ്ധര്&#x200d; മുന്നറിയിപ്പ് നല്&#x200d;കിയിരുന്നു.</p>
<p>ഇതേസമയം, എ.ഐ അടിസ്ഥാന സൗകര്യം വികസിപ്പിക്കാനുള്ള പദ്ധതികള്&#x200d;ക്ക് യു.എസ് സര്&#x200d;ക്കാര്&#x200d; ഉറപ്പില്&#x200d; വായ്പ നേടാന്&#x200d; ആലോചിക്കുന്നതായി ഓപ്പണ്&#x200d; എ.ഐയുടെ ചീഫ് ഫിനാന്&#x200d;ഷ്യല്&#x200d; ഓഫീസര്&#x200d; സാറ ഫ്രിയര്&#x200d; വെളിപ്പെടുത്തിയതോടെ വിപണി പ്രതികൂലമായി പ്രതികരിച്ചു. 2029 വരെ നീളുന്ന വന്&#x200d; നിക്ഷേപ പദ്ധതിക്ക് ഫണ്ട് കണ്ടെത്തുന്നതില്&#x200d; ബുദ്ധിമുട്ട് നേരിടുന്നുവെന്ന സൂചനയാണ് നിക്ഷേപകരെ കൂടുതല്&#x200d; ആശങ്കയിലാക്കിയത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/big-fall-in-ai-stocks-investors-lose-crores.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബോംബെ സൂചിക എക്കാലത്തെയും ഉയര്&#x200d;ന്ന നിലവാരത്തില്&#x200d;</title>
		<link>https://www.chandrikadaily.com/bse-stock-peak.html</link>
					<comments>https://www.chandrikadaily.com/bse-stock-peak.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 28 Nov 2022 06:47:15 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[News]]></category>
		<category><![CDATA[bse]]></category>
		<category><![CDATA[sharemarket]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=223894</guid>

					<description><![CDATA[
മുന്&#x200d; നിരയിലെ പത്ത് കമ്പനികളില്&#x200d; ഒമ്പതിെന്റയും വിപണി മൂല്യത്തില്&#x200d; 79,798.3 കോടി രൂപയുടെ വര്&#x200d;ധന.]]></description>
										<content:encoded><![CDATA[<p><strong>സോണിയഭാനു</strong></p>
<p>കൊച്ചി: ആഭ്യന്തര,വിദേശ ഫണ്ടുകള്&#x200d; പിന്നിട്ടവാരം ഓഹരി വാങ്ങലുകാരായും വില്&#x200d;പ്പനക്കാരായും ചുവട് മാറ്റിചവിട്ടിയിട്ടും വിപണി നേട്ടത്തില്&#x200d; വ്യാപാരം അവസാനിപ്പിച്ചു. ടെക്‌നോളജി, ബാങ്കിംഗ് ഓഹരികളിലെ വാങ്ങല്&#x200d; താല്&#x200d;പര്യം ബോംബെ സൂചികയെ എക്കാലത്തെയും ഉയര്&#x200d;ന്ന നിലവാരത്തിലെത്തിച്ചു. സെന്&#x200d;സെക്‌സ് 630 പോയിന്റും നിഫ്റ്റി 205 പോയിന്റും പോയവാരം കയറി. ഫണ്ട് ബയ്യിങില്&#x200d; മുന്&#x200d; നിര ഓഹരികളായ വിപ്രോ, ഇന്&#x200d;ഫോസീസ്, റ്റിസിഎസ്, എച്ച് സി എല്&#x200d; ടെക്, ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, ഇന്&#x200d;ഡസ് ബാങ്ക്, എസ് ബി ഐ, ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡിഎഫ് സി ബാങ്ക്, എച്ച് ഡിഎഫ് സി, ആര്&#x200d; ഐ എല്&#x200d;, ഡോ: റെഡീസ്, സണ്&#x200d; ഫാര്&#x200d;മ്മ, ടാറ്റ സ്റ്റീല്&#x200d;, മാരുതി, എയര്&#x200d;ടെല്&#x200d; ഓഹരികള്&#x200d; ശ്രദ്ധിക്കപ്പെട്ടു.</p>
<p>ആഭ്യന്തര ഫണ്ടുകള്&#x200d; 532 കോടി രൂപയുടെ ഓഹരികള്&#x200d; വാരാവസാനം വിറ്റഴിച്ചു. അതേസമയം വാരത്തിന്റെ തുടക്കത്തില്&#x200d; അവര്&#x200d; 2313 കോടി രൂപയുടെനിക്ഷേപത്തിന് തയ്യാറായി. വിദേശ ഓപ്പറേറ്റര്&#x200d;മാര്&#x200d; 3082 കോടി രൂപയുടെ വില്&#x200d;പ്പനയും 1601 കോടി രൂപയുടെ നിക്ഷേപവും പിന്നിട്ട വാരം നടത്തി. വിദേശഓപ്പറേറ്റര്&#x200d;മാര്&#x200d; നവംബറില്&#x200d; ഇതിനകം ഏകദേശം 31,630 കോടി രൂപ നിക്ഷേപിച്ചു. രൂപയുടെ മൂല്യം നേരിയ റേഞ്ചില്&#x200d; ചാഞ്ചാടിയ ശേഷം വാരാന്ത്യം 81.62 ലാണ്. മുന്&#x200d;വാരത്തില്&#x200d; രൂപ 81.69 ലായിരുന്നു. സെന്&#x200d;സെക്‌സ് മുന്&#x200d;വാരത്തിലെ 61,663 പോയിന്റില്&#x200d; നിന്നും ഒരു വേള 61,059 പോയിന്റായി താഴ്ന്ന അവസരത്തില്&#x200d; പുതിയ വാങ്ങലുകാരുടെ കടന്നുവരവ് വിപണിക്ക് പുതുജീവന്&#x200d; പകര്&#x200d;ന്നതിനൊപ്പം വാരാന്ത്യം സെന്&#x200d;സെക്‌സിനെ സര്&#x200d;വകാല റെക്കോര്&#x200d;ഡായ 62,447 വരെ ഉയര്&#x200d;ത്തി. മാര്&#x200d;ക്കറ്റ് ക്ലോസിങില്&#x200d; സൂചിക 62,293 പോയിന്റിലാണ്. ഈ വാരം 62,800 ലെ തടസം മറികടക്കാനായാല്&#x200d; അടുത്തമാസം സൂചിക 63,300 പോയിന്റിനെ ഉറ്റുനോക്കാം. വിപണിക്ക് 61,400 60,550 പോയിന്റില്&#x200d; താങ്ങുണ്ട്. നിഫ്റ്റി 18,307 നിന്നും 18,136 ലേക്ക് വാരാരംഭത്തില്&#x200d; തളര്&#x200d;ന്നങ്കിലും വില്&#x200d;പ്പനകള്&#x200d; ഓഹരികള്&#x200d; തിരിച്ചുവാങ്ങാന്&#x200d; കാണിച്ച തിടുക്കം നിഫ്റ്റിയെ 18,533 പോയിന്റിലേയ്ക്ക് വെള്ളിയാഴ്ച ഉയര്&#x200d;ത്തി. വ്യാപാരാന്ത്യം സൂചിക18,512 പോയിന്റിലാണ്. ഈവാരം18,604 പോയിന്റിലെ നിര്&#x200d;ണായക തടസം ഭേദിച്ചാല്&#x200d; 18,800 നെ വിപണി ലക്ഷമാക്കി നീങ്ങാം. നിഫ്റ്റിയുടെ ആദ്യതാങ്ങ് 18,250 പോയിന്റിലാണ്.</p>
<p>മുന്&#x200d; നിരയിലെ പത്ത് കമ്പനികളില്&#x200d; ഒമ്പതിെന്റയും വിപണി മൂല്യത്തില്&#x200d; 79,798.3 കോടി രൂപയുടെ വര്&#x200d;ധന. ഐടി രംഗത്തെ പ്രമുഖരായടി സിഎസ്, ഇന്&#x200d;ഫോസിസും നേട്ടം കൊയ്തു. റിലയന്&#x200d;സ് ഇന്&#x200d;ഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്&#x200d; യൂണിലിവര്&#x200d; ലിമിറ്റഡ് എന്നിവയും വിപണി മൂല്യം ഉയര്&#x200d;ത്തി. ക്രൂഡ് ഓയില്&#x200d; വിലതാഴ്ന്നു. നവംമ്പര്&#x200d; ആദ്യം 94 ഡോളര്&#x200d; വരെ കയറിയ ക്രൂഡ് ഓയില്&#x200d; വാരാന്ത്യം 78 ഡോളറായി. നാണയപ്പെരുപ്പം നിയന്ത്രണത്തിലേക്ക് നീങ്ങുന്നത് രാജ്യാന്തര ഫണ്ടുകളെ ഓഹരികളിലേയ്ക്ക് ആകര്&#x200d;ഷിക്കാം. 2023 ആദ്യപകുതിയില്&#x200d; നാണയപ്പെരുപ്പ ഭീഷണിയില്&#x200d; നിന്നും കരകയുമെന്നാണ് യൂറോപ്യന്&#x200d; കേന്ദ്ര ബാങ്ക് വിലയിരുത്തല്&#x200d;. അന്താരാഷ്ട്ര വിപണിയില്&#x200d; സ്വര്&#x200d;ണ വില ട്രോയ് ഔണ്&#x200d;സിന് 1755 ഡോളര്&#x200d;.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/bse-stock-peak.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
