<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>sheela sunny &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/sheela-sunny/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 13 Jun 2025 10:20:39 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>sheela sunny &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ഷീല സണ്ണിയെ ലഹരിക്കേസിൽ കുടുക്കി; പ്രതി ലിവിയ അറസ്റ്റിൽ</title>
		<link>https://www.chandrikadaily.com/sheela-sunny-implicated-in-drug-case-accused-livia-arrested.html</link>
					<comments>https://www.chandrikadaily.com/sheela-sunny-implicated-in-drug-case-accused-livia-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Fri, 13 Jun 2025 10:20:39 +0000</pubDate>
				<category><![CDATA[crime]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[fake drug case]]></category>
		<category><![CDATA[police]]></category>
		<category><![CDATA[sheela sunny]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=344552</guid>

					<description><![CDATA[തൃശൂര്‍: ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്‍ കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്‍. മുംബൈ വിമാനത്താവളത്തില്‍ നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്‍ നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ശ്രമം ഇതിനിടയിലാണ് എസ്‌ഐടി ലിവിയയെ പിടികൂടിയത്. ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. നേരത്തെ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ലിവിയ മുൻപ് ജോലി ചെയ്തിരുന്നത്. സഹോദരിയുടെ ഭർത്താവിന്റെ അമ്മയായ ഷീല സണ്ണിയെ [&#8230;]]]></description>
										<content:encoded><![CDATA[<p>തൃശൂര്&#x200d;: ചാലക്കുടിയില്&#x200d; ബ്യൂട്ടിപാര്&#x200d;ലര്&#x200d; ഉടമ ഷീല സണ്ണിയെ വ്യാജ ലഹരി കേസില്&#x200d; കുടുക്കിയ കേസിലെ മുഖ്യ ആസൂത്രക ലിവിയ ജോസ് പൊലീസ് കസ്റ്റഡിയില്&#x200d;. മുംബൈ വിമാനത്താവളത്തില്&#x200d; നിന്നാണ് ലിവിയ പിടിയിലായത്. ദുബായില്&#x200d; നിന്ന് മുംബൈ വഴി നാട്ടിലേക്ക് എത്താനായിരുന്നു ശ്രമം ഇതിനിടയിലാണ് എസ്‌ഐടി ലിവിയയെ പിടികൂടിയത്.</p>
<p>ദുബായിൽനിന്ന് മുംബൈയിൽ വിമാനമിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയതെന്നാണ് വിവരം. നേരത്തെ ലിവിയയെ പിടികൂടാൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു. ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിലായിരുന്നു ലിവിയ മുൻപ് ജോലി ചെയ്തിരുന്നത്. സഹോദരിയുടെ ഭർത്താവിന്റെ അമ്മയായ ഷീല സണ്ണിയെ കുടുക്കാൻ വ്യാജ ലഹരിക്കേസിൽ പ്രതിയാക്കുകയായിരുന്നു ലിവിയ എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ‌ വിളിപ്പിച്ചപ്പോൾ ദുബായിലേക്ക് കടന്നുകളയുകയായിരുന്നു. ലിവിയയെ നാളെ തൃശൂരിൽ എത്തിക്കും. തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യും.</p>
<div class="arr--story-page-card-wrapper">
<div class="arr--element-container story-element-card-m_element-container__1ZeJL story-element-card-m_dark__1AX15">
<div class="arrow-component arr--text-element text-m_textElement__e3QEt text-m_dark__1TC18 " data-test-id="text">
<p>എന്&#x200d; എസ് ഡി സ്റ്റാമ്പ് ലിഡിയ സമ്പാദിച്ചത് വിദേശ മയക്കുമരുന്നു വിപണനക്കാരില്&#x200d; നിന്നായിരുന്നു. 10000 രൂപയ്ക്കാണ് സ്റ്റാമ്പ് വാങ്ങിയത്. എന്നാല്&#x200d; സ്റ്റാമ്പ് ഒറിജിനല്&#x200d; ആയിരുന്നില്ല. ഇതാണ് ഷീല സണ്ണിക്ക് രക്ഷയായത്.ചാലക്കുടിയിലെ ബ്യൂട്ടിപാര്&#x200d;ലര്&#x200d; ഉടമയായിരുന്ന ഷീല സണ്ണിയെ വ്യാജ ലഹരിമരുന്നു കേസില്&#x200d; കുടുക്കിയതിനു പിന്നില്&#x200d; വ്യക്തിവൈരാഗ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് കള്ളക്കേസിന് പിന്നില്&#x200d;. ഷീലയുടെ ഇറ്റലി യാത്ര മുടക്കലും പ്രതികളുടെ ലക്ഷ്യമായിരുന്നു. ഷീലയുടെ മകന്റെ ഭാര്യാസഹോദരി ലിവിയ കേസില്&#x200d; രണ്ടാം പ്രതിയാണ്. ഷീലയെ കള്ളക്കേസില്&#x200d; കുടുക്കിയതില്&#x200d; പങ്കുണ്ടെന്ന് ആരോപണമുയര്&#x200d;ന്നതിനു പിന്നാലെ ലിവിയ ദുബായിലേക്കു കടന്നിരുന്നു.</p>
</div>
</div>
</div>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/sheela-sunny-implicated-in-drug-case-accused-livia-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്, പ്രതി നാരായണദാസ് പിടിയിൽ</title>
		<link>https://www.chandrikadaily.com/fake-drug-case-against-beauty-parlor-owner-sheela-sunny-accused-narayana-das-arrested.html</link>
					<comments>https://www.chandrikadaily.com/fake-drug-case-against-beauty-parlor-owner-sheela-sunny-accused-narayana-das-arrested.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 28 Apr 2025 08:50:01 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Arrest]]></category>
		<category><![CDATA[narayanandas]]></category>
		<category><![CDATA[police]]></category>
		<category><![CDATA[sheela sunny]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=339266</guid>

					<description><![CDATA[ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്]]></description>
										<content:encoded><![CDATA[<p>തൃശൂർ: ചാലക്കുടി സ്വദേശി ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിൽ മുഖ്യ പ്രതി നാരായണദാസ് പിടിയിൽ. ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.</p>
<p>ചാലക്കുടിയിലെ ബ്യൂട്ടിപാര്&#x200d;ലര്&#x200d; ഉടമയായ ഷീല സണ്ണിയുടെ സ്‌കൂട്ടറിൽ മയക്കുമരുന്ന് സമാനമായ വസ്തുവെച്ചായിരുന്നു എക്‌സൈസിന് വിവരം നൽകിയത്. ഷീലാ സണ്ണിയുടെ വാഹനത്തിൽനിന്ന് എൽഎസ്ഡി സ്റ്റാമ്പുകൾ പിടികൂടിയത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. മരുമകളുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസായിരുന്നു ഇതുസംബന്ധിച്ച് വിവരം നൽകിയതും തുടർന്ന് എക്‌സൈസ് പരിശോധന നടത്തിയതും. തുടർന്ന് ഷീലക്ക് 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നിരുന്നു.</p>
<p>കേസിൽ എക്‌സൈസിന് വലിയ വീഴ്ചയുണ്ടായെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഷീലാ സണ്ണി കോടതിയെ സമീപിക്കുകയും ചെയ്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-drug-case-against-beauty-parlor-owner-sheela-sunny-accused-narayana-das-arrested.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജ ലഹരിക്കേസ്; സമഗ്രമായ മറുപടി സർക്കാർ നൽകണമെന്ന് ഹൈക്കോടതി</title>
		<link>https://www.chandrikadaily.com/fake-drug-case-hc-asks-government-to-give-a-comprehensive-reply.html</link>
					<comments>https://www.chandrikadaily.com/fake-drug-case-hc-asks-government-to-give-a-comprehensive-reply.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 02 Mar 2024 07:03:13 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[politics]]></category>
		<category><![CDATA[comprehensive]]></category>
		<category><![CDATA[fake drug case]]></category>
		<category><![CDATA[Government]]></category>
		<category><![CDATA[sheela sunny]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=291918</guid>

					<description><![CDATA[കേസിൽ ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസ് അയച്ചു.]]></description>
										<content:encoded><![CDATA[<p>ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസിൽ സർക്കാർ മറുപടി പറയണമെന്ന് ഹൈക്കോടതി. വിഷയത്തിൽ സമഗ്രമായ മറുപടി സർക്കാർ നൽകണമെന്നും ഹൈക്കോടതി പറഞ്ഞു.</p>
<p>കേസിൽ ആരോപണ വിധേയരായ എക്സൈസ് ഉദ്യോഗസ്ഥർക്കും കോടതി നോട്ടീസ് അയച്ചു. നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഷീല സണ്ണിയുടെ ഹർജിയിലാണ് കോടതി നിർദേശം വന്നത്. അതീവ ഗുരുതരമായ സംഭവമാണ് നടന്നിട്ടുള്ളത്.</p>
<p>കഴിഞ്ഞ കൊല്ലം ഫെബ്രുവരി 27 നായിരുന്നു സംഭവം. ഷീല ജയിലിൽ കിടന്നത് 72 ദിവസമായിരുന്നു. എക്സൈസ് പ്രതിക്കൂട്ടിലായതോടെ വ്യാജ ലഹരിയുടെ സന്ദേശം വന്നത് എവിടെ നിന്ന് എന്നായി അന്വേഷണം. 72 ലക്ഷം രൂപയും നഷ്ടപരിഹാരം ഷീല ആവശ്യപ്പെട്ടു.</p>
<p>ഒടുവിൽ എക്സൈസ് ക്രൈം ബ്രാഞ്ചിൻ്റെ അന്വേഷണത്തിൽ ഉറവിടം കണ്ടെത്തുകയായിരുന്നു. തൃപ്പുണിത്തുറ സ്വദേശി നാരായണദാസ് എന്നയാളാണ് വ്യാജ കേസിന് പിന്നിലെന്ന് കണ്ടെത്തി. ഷീലയുടെ ബന്ധുവിന്റെ സുഹൃത്താണ് നാരായണദാസ്. ഇയാളെ എക്സൈസ് പ്രതി ചേർത്തെങ്കിലും കള്ളക്കേസിൽ കുടുക്കിയതിൻ്റെ കാരണം പുറത്തു വന്നിട്ടില്ല. അതറിയണമെന്നാണ് ഷീലാ സണ്ണി ആവശ്യപ്പെടുന്നത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഷീല സണ്ണി വീണ്ടും ബ്യൂട്ടി പാർലർ തുടങ്ങിയിരിക്കുകയാണ്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/fake-drug-case-hc-asks-government-to-give-a-comprehensive-reply.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>വ്യാജ മയക്കുമരുന്ന്: കേസ് റദ്ദാക്കിയതില്&#x200d; സന്തോഷം, ആരാണ് തന്നെ കേസില്&#x200d; കുടുക്കിയതെന്ന് കണ്ടെത്തണം- ഷീല സണ്ണി</title>
		<link>https://www.chandrikadaily.com/counterfeit-drugs-glad-the-case-was-quashed-must-find-out-who-framed-him-in-the-case-sheela-sunny.html</link>
					<comments>https://www.chandrikadaily.com/counterfeit-drugs-glad-the-case-was-quashed-must-find-out-who-framed-him-in-the-case-sheela-sunny.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 05 Jul 2023 16:20:05 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[fake case]]></category>
		<category><![CDATA[sheela sunny]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263074</guid>

					<description><![CDATA[72 ദിവസത്തിലേറെ അന്യായമായി തടങ്കലില്&#x200d; കഴിയേണ്ടിവന്നതിനാല്&#x200d; ഇപ്പോള്&#x200d; ഉപജീവനമാര്&#x200d;ഗം നഷ്ടപ്പെട്ട സ്ഥിതിയാണ്]]></description>
										<content:encoded><![CDATA[<p>തനിക്കെതിരായ വ്യാജ മയക്കുമരുന്ന് കേസ് റദ്ദാക്കിയ ഹൈകോടതി നടപടിയില്&#x200d; സന്തോഷമുണ്ടെന്ന് ഷീല സണ്ണി മാധ്യമങ്ങളോട് പറഞ്ഞു. ആരാണ് തന്നെ കേസില്&#x200d; കുടുക്കിയതെന്ന് കണ്ടെത്തണം. കുടുംബം ഒറ്റക്കെട്ടായി ഒപ്പമുണ്ടായതിനാലാണ് പിടിച്ചുനില്&#x200d;ക്കാന്&#x200d; കഴിഞ്ഞതെന്നും അവര്&#x200d; കൂട്ടിച്ചേര്&#x200d;ത്തു.</p>
<p>എല്ലാറ്റിലും ഉപരി ജാമ്യത്തിലിറക്കാന്&#x200d; ഏറെ ശ്രമിച്ച അഡ്വ. നിബിന്&#x200d; കരീമിനോട് നന്ദിയുണ്ട്. 72 ദിവസത്തിലേറെ അന്യായമായി തടങ്കലില്&#x200d; കഴിയേണ്ടിവന്നതിനാല്&#x200d; ഇപ്പോള്&#x200d; ഉപജീവനമാര്&#x200d;ഗം നഷ്ടപ്പെട്ട സ്ഥിതിയാണ്.</p>
<p>സ്വന്തം ജോലി ചെയ്ത് ജീവിക്കണമെന്നാണ് ആഗ്രഹം. പാര്&#x200d;ലര്&#x200d; ആരംഭിക്കാനാണ് ഇനിയത്തെ ശ്രമം. അതിനായി മലപ്പുറത്തെ തണല്&#x200d; ചാരിറ്റബിള്&#x200d; സംഘടനയടക്കം സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും ഷീല സണ്ണി പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/counterfeit-drugs-glad-the-case-was-quashed-must-find-out-who-framed-him-in-the-case-sheela-sunny.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>അവസാനം ഷീല സണ്ണിക്ക് നീതി; വ്യാജ ലഹരി കേസിലെ എഫ്.ഐ.ആര്&#x200d; ഹൈക്കോടതി റദ്ദാക്കി</title>
		<link>https://www.chandrikadaily.com/justice-at-last-for-sheila-sunny-high-court-quashed-the-fir-in-the-fake-intoxication-case.html</link>
					<comments>https://www.chandrikadaily.com/justice-at-last-for-sheila-sunny-high-court-quashed-the-fir-in-the-fake-intoxication-case.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 05 Jul 2023 09:56:43 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sheela sunny]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=263004</guid>

					<description><![CDATA[കേസില്&#x200d; നിന്നും ഒഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും.]]></description>
										<content:encoded><![CDATA[<p>വ്യാജ ലഹരി കേസില്&#x200d; ചാലക്കുടിയിലെ ബ്യൂട്ടി പാര്&#x200d;ലര്&#x200d; ഉടമ ഷീല സണ്ണിക്ക് ഒടുവില്&#x200d; നീതി. ഷീലക്കെതിരായ എഫ.ഐ.ആര്&#x200d; ഹൈക്കോടതി റദ്ദാക്കി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഷീലാ സണ്ണി നല്&#x200d;കിയ ഹര്&#x200d;ജിയിലാണ് ഉത്തരവ്. കേസില്&#x200d; നിന്നും ഒഴിവാകുന്നതോടെ ഷീലാ സണ്ണിയ്ക്ക് ബൈക്കും ഫോണും തിരികെ ലഭിക്കും. അതിനിടെ ഷീലയ്‌ക്കെതിരെ കേസെടുത്ത എക്‌സൈസ് ഇന്&#x200d;സ്പക്ടര്&#x200d; കെ. സതീശന്റെ മൊഴിയും മഹസ്സര്&#x200d; റിപ്പോര്&#x200d;ട്ടും തമ്മില്&#x200d; വൈരുധ്യമുണ്ടെന്ന വിവരവും പുറത്തുവന്നു.</p>
<p>രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്&#x200d; ബ്യൂട്ടീപാര്&#x200d;ലറിലെത്തി ഷീലയെ അറസ്റ്റ് ചെയ്‌തെന്നാണ് സതീശന്&#x200d; നല്&#x200d;കിയ മൊഴി. എന്നാല്&#x200d; സ്‌കൂട്ടറില്&#x200d; നിന്നിറങ്ങിയ ഷീലയെ തടഞ്ഞു നിര്&#x200d;ത്തി പിടികൂടുകയായിരുന്നെന്നാണ് സതീശന്&#x200d; നല്&#x200d;കിയ മൊഴി. ഇക്കാര്യങ്ങളും എക്‌സൈസ് ക്രൈംബ്രാഞ്ച് പരിശോധിക്കും.</p>
<p>കൊച്ചിയിലെ അന്വേഷണ സംഘത്തിന് മുന്നില്&#x200d; സതീശന്&#x200d; ഔദ്യോഗിക ഫോണ്&#x200d; ഹാജരാക്കിയിട്ടുണ്ട്. ഫോണ്&#x200d; വിശദ പരിശോധനയ്ക്ക് പൊലീസ് സൈബര്&#x200d; സെല്ലിന് കൈമാറാനാണ് തീരുമാനം. അതിനിടെ ഷീലയ്ക്ക് വീണ്ടും ബ്യൂട്ടി പാര്&#x200d;ലര് തുറക്കാനുള്ള സഹായ വാഗ്ദാനവുമായി മലപ്പുറം കല്&#x200d;പകഞ്ചേരി ആനപ്പടിക്കല്&#x200d; ചാരിറ്റബിള്&#x200d; ട്രസ്റ്റിനു കീഴിലുള്ള തണല്&#x200d; സംഘടന മുന്നോട്ടുവന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/justice-at-last-for-sheila-sunny-high-court-quashed-the-fir-in-the-fake-intoxication-case.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
