<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>shihab chottur &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/shihab-chottur/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Sat, 15 Jul 2023 12:33:11 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>shihab chottur &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>370 ദിവസം, 8,600 കിലോമീറ്റര്&#x200d; കാല്&#x200d;നടയായി ഹജ്ജ്; ശിഹാബ് ചോറ്റൂരിന് ജന്മനാട്ടില്&#x200d; വന്&#x200d; സ്വീകരണം</title>
		<link>https://www.chandrikadaily.com/hajj-370-days-8600-km-on-foot-shihab-chotoor-gets-a-big-welcome-in-his-hometown.html</link>
					<comments>https://www.chandrikadaily.com/hajj-370-days-8600-km-on-foot-shihab-chotoor-gets-a-big-welcome-in-his-hometown.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Sat, 15 Jul 2023 12:33:11 +0000</pubDate>
				<category><![CDATA[Fact Check]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[home town]]></category>
		<category><![CDATA[shihab chottur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=264742</guid>

					<description><![CDATA[കഴിഞ്ഞ വര്&#x200d;ഷം ജൂണ്&#x200d; രണ്ടിനാണ് ഹജ്ജ് നിര്&#x200d;വഹിക്കുന്നതിനായി ശിഹാബ് ചോറ്റൂര്&#x200d; സൗദി അറേബ്യയിലേക്കുള്ള കാല്&#x200d;നട യാത്ര ആരംഭിച്ചത്.]]></description>
										<content:encoded><![CDATA[<p>കാല്&#x200d;നടയായി മക്കയിലെത്തി ഹജ്ജ് നിര്&#x200d;വഹിച്ച് തിരിച്ചെത്തിയ ശിഹാബ് ചോറ്റൂരിന് സ്വീകരണം നല്&#x200d;കി ജന്മനാട്. 370 ദിവസങ്ങള്&#x200d; കൊണ്ടാണ് ശിഹാബ് ചോറ്റൂര്&#x200d; 8600 കിലോമീറ്റര്&#x200d; താണ്ടി മക്കയിലെത്തിയത്. മലപ്പുറം വളാഞ്ചേരി കഞ്ഞിപ്പുരയിലാണ് ശിഹാബിന് സ്വീകരണമൊരുക്കിയത്.</p>
<p>കഞ്ഞിപ്പുരയിലെ ശിഹാബ് തങ്ങള്&#x200d; സ്‌നേഹാലയമാണ് സ്വീകരണത്തിന് നേതൃത്വം നല്&#x200d;കിയത്. ശിഹാബ് ചോറ്റൂര്&#x200d; തന്നെ സ്വീകരണം ഫേസ്ബുക്കിലൂടെ വിഡിയോ പങ്കുവച്ചിരുന്നു. യാത്രയില്&#x200d; വിവിധ പ്രയാസങ്ങള്&#x200d; നേരിട്ടു. കഴിഞ്ഞ വര്&#x200d;ഷം ജൂണ്&#x200d; രണ്ടിനാണ് ഹജ്ജ് നിര്&#x200d;വഹിക്കുന്നതിനായി ശിഹാബ് ചോറ്റൂര്&#x200d; സൗദി അറേബ്യയിലേക്കുള്ള കാല്&#x200d;നട യാത്ര ആരംഭിച്ചത്.</p>
<p>മദീനയ്ക്കും മക്കയ്ക്കും ഇടയിലുള്ള 440 കിലോമീറ്റര്&#x200d; ദൂരം 9 ദിവസം കൊണ്ട് പിന്നിട്ടു. ഇന്ത്യ, പാകിസ്താന്&#x200d;, ഇറാന്&#x200d;, കുവൈത്ത് എന്നീ രാജ്യങ്ങളിലൂടെയാണ് സൗദി അറേബ്യയില്&#x200d; എത്തിയത്.</p>
<p>സ്വീകരണ പൊതുയോഗത്തില്&#x200d; പാണക്കാട് നാസര്&#x200d; ഹയ്യ് ശിഹാബ് തങ്ങള്&#x200d;, സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; സി മുഹമ്മദ് ഫൈസി, കെ.എന്&#x200d;.എ ഖാദര്&#x200d;, സ്വാമി ആത്മദാസ് യമി, പി സുരേന്ദ്രന്&#x200d;, ബഷീര്&#x200d; ഫൈസി ദേശമംഗലം തുടങ്ങിയവര്&#x200d; പങ്കെടുത്തു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/hajj-370-days-8600-km-on-foot-shihab-chotoor-gets-a-big-welcome-in-his-hometown.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>8640 കിലോമീറ്റര്&#x200d;; 370 ദിനങ്ങള്&#x200d; @ ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്</title>
		<link>https://www.chandrikadaily.com/8640-km-370-days-labbykallahumma-labbyk.html</link>
					<comments>https://www.chandrikadaily.com/8640-km-370-days-labbykallahumma-labbyk.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sun, 25 Jun 2023 04:56:35 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[shihab chottur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=261302</guid>

					<description><![CDATA[ഇതൊരു അനുകരണീയ മാതൃകയാണെന്ന് അവകാശപ്പെടാതെ, തന്റെ ഹൃദയത്തില്&#x200d; നിന്നുള്ള ഉള്&#x200d;വിളിക്ക് ഉത്തരം നല്&#x200d;കിയെന്ന അനുഭൂതിയാണ് അനുഭവം പങ്കുവെക്കുമ്പോള്&#x200d; അദ്ദേഹത്തിന്റെ വാക്കുകളിലാകെ വന്നു നിറയുന്നത്. ഷിഹാബ് ചോറ്റൂര്&#x200d; വിശുദ്ധ ഹറമില്&#x200d; നിന്ന് ഓണ്&#x200d;ലൈലിലൂടെ ചന്ദ്രികയോട് മനസ്സ് തുറക്കുന്നു]]></description>
										<content:encoded><![CDATA[<p><strong>ലുഖ്മാന്&#x200d; മമ്പാട്</strong></p>
<p>പാരിന്&#x200d; നടുവില്&#x200d; പെരിയോന്&#x200d; പടൈത്ത<br />
പരിശുദ്ധ ഖഅബാലയം<br />
പൂമാന്&#x200d; റസൂലിന്&#x200d; പാദം പതിഞ്ഞ<br />
പുകളേറും പുണ്യാലയം&#8230;</p>
<p>ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്&#8230;ഭൂഗോളത്തിന്റെ സര്&#x200d;വ്വ ദിക്കുകളില്&#x200d; നിന്നുമായി ഒഴുകിയെത്തിയ ജനലക്ഷങ്ങള്&#x200d; കഅബാലയം വലംവെക്കുമ്പോള്&#x200d; വര്&#x200d;ഷം ഒന്നായി ആ കണ്ണിയിലേക്ക് കണ്ണുംനട്ട് ആയിരം കാതമകലെ നിന്ന് നടന്നടുത്തൊരു ചെറുപ്പക്കാരനുണ്ട്. കേരളത്തില്&#x200d; നിന്ന് കാല്&#x200d;നടയായി പാക്കിസ്ഥാനാന്&#x200d;, ഇറാന്&#x200d;, ഇറാഖ്, കുവൈത്ത് വഴി സഊദിയിലെത്തി വിശുദ്ധ ഹറമൈനികള്&#x200d; കണ്&#x200d;കുളിര്&#x200d;ക്കെ കണ്ട മുപ്പതുകാരനാണ് ഇത്തവണത്തെ ഹജ്ജാജികളിലെ വേറിട്ട വ്യക്തിത്വം; മലപ്പുറം ആതവനാട് ചേലമ്പാടന്&#x200d; ഷിഹാബ് ചേറ്റൂര്&#x200d;. ഇതൊരു അനുകരണീയ മാതൃകയാണെന്ന് അവകാശപ്പെടാതെ, തന്റെ ഹൃദയത്തില്&#x200d; നിന്നുള്ള ഉള്&#x200d;വിളിക്ക് ഉത്തരം നല്&#x200d;കിയെന്ന അനുഭൂതിയാണ് അനുഭവം പങ്കുവെക്കുമ്പോള്&#x200d; അദ്ദേഹത്തിന്റെ വാക്കുകളിലാകെ വന്നു നിറയുന്നത്. ഷിഹാബ് ചോറ്റൂര്&#x200d; വിശുദ്ധ ഹറമില്&#x200d; നിന്ന് ഓണ്&#x200d;ലൈലിലൂടെ ചന്ദ്രികയോട് മനസ്സ് തുറക്കുന്നു.</p>
<p>ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ദക്ഷിണ മുനമ്പിനിപ്പുറം ആദം മലയിലാണത്രെ ആദിമ മനുഷ്യന്&#x200d; ആദം നബിയെ സ്വര്&#x200d;ഗത്തില്&#x200d; നിന്ന് ഇറക്കിയത്. ഹവ്വാ ഉമ്മയെ സഊദിയിലും. ദക്ഷിണേന്ത്യയില്&#x200d; നിന്ന് ഏകാന്തനായി കാല്&#x200d;നടയായി മക്കത്തു പോയി ആദം നബി ഹജ്ജ് ചെയ്തു; ഒന്നല്ല, നാല്&#x200d;പതു തവണ. ഒരിക്കല്&#x200d; മക്കയില്&#x200d; ഹവ്വാഉമ്മയെ കണ്ടുമുട്ടിയ ആദം നബിയിലൂടെ മനുഷ്യകുലം ഭൂമിയില്&#x200d; യാഥാര്&#x200d;ത്ഥ്യമായി. നാല്&#x200d;പതു തവണ മക്കത്തു പോയി ഹജ്ജ് ചെയ്ത് തിരിച്ചുവന്ന ആദം നബിയെ കുറിച്ചുള്ള വിവരണത്തില്&#x200d; തര്&#x200d;ക്കമുള്ളവരുണ്ട്. എന്നാല്&#x200d;, നമ്മുടെ കണ്&#x200d;മുന്നിലൂടെ ദക്ഷിണേന്ത്യയില്&#x200d; നിന്ന് കാല്&#x200d;നടയായി ഒരാള്&#x200d; മക്കത്തേക്ക് ഹജ്ജിനെത്തിയിരിക്കുന്നു. ഇതിന്റെ മതവിധിയെയും ആനുകാലികതയെയും ചോദ്യം ചെയ്യുന്നവര്&#x200d;ക്കും ഷിഹാബ് ചോറ്റൂരിന്റെ ലക്ഷ്യ ബോധത്തെയും അര്&#x200d;പ്പണത്തെയും കഠിനാധ്വാനത്തെയും വിലകുറച്ചു കാണാനാവില്ല.<br />
സഊദിയില്&#x200d; ജോലി ചെയ്യുമ്പോള്&#x200d; പല തവണ ഉംറ ചെയ്യാന്&#x200d; അവസരമുണ്ടായിട്ടുണ്ട്. അന്നൊരിക്കല്&#x200d; മനസ്സിലൊരു മോഹം മൊട്ടിട്ടു. നാട്ടില്&#x200d; നിന്ന് നടന്നു ഹജ്ജിന് വരണം. പിന്നെ, മനസ്സില്&#x200d; നിന്ന് പറിച്ചു മാറ്റാനാവാത്ത അതമ്യമായ ആഗ്രഹമായി. സഊദിയിലെ ജോലി മതിയാക്കി നാട്ടില്&#x200d; ചെറിയൊരു സൂപ്പര്&#x200d;മാര്&#x200d;ക്കറ്റ് തുടങ്ങി. സദാ സമയവും മക്കയും ഹറമുമാണ് മനസ്സില്&#x200d;. അല്ലാഹുവിനെ ആരാധിക്കാന്&#x200d; ആദ്യമായി ഭൂമിയില്&#x200d; സ്ഥാപിക്കപ്പെട്ട മലക്കുകളാല്&#x200d; പണികഴിപ്പിക്കപ്പെട്ട വിശുദ്ധ ഗേഹമാണല്ലോ കഅബാലയം. ഒരു റകഅത്ത് നമസ്‌കാരത്തിന് ലക്ഷം റകഅത്തിന്റെ പ്രതിഫലമുള്ള ഭൂമിയിലെ ഏക സ്ഥലം. ലോക മുസ്‌ലിംകളുടെ ഖിബ്‌ല. സ്വര്&#x200d;ഗത്തില്&#x200d; നന്ന് ഇറക്കപ്പെട്ട അജറുല്&#x200d; അസ്‌വദ്. ഇബ്രാഹീം മഖാമും നവജാത ശിശുവായ ഇസ്മായില്&#x200d; നബിയുടെ കാല്&#x200d;പാദ സ്പര്&#x200d;ശത്തില്&#x200d; പൊടിഞ്ഞ വിശുദ്ധ ജലമായ സംസമും മാതൃത്വത്തിന്റെ വിഹ്വലതകളുമായി ഹാജറാ ബീവി ഓടിയ സഫയും മര്&#x200d;വയും. അല്ലാഹുവിന്റെ തിരുദൂതര്&#x200d; പിറവിയെടുത്ത, പിച്ചവെച്ച് നടന്ന, യുവത്വത്തിന്റെ നാല്&#x200d;പതില്&#x200d; നുബുവ്വത്തിന്റെ പ്രഖ്യാപനം നടത്തിയ ഹിജ്‌റക്ക് ശേഷം വിശ്വവിജയത്തിന്റെ വെന്നിക്കൊടി നാട്ടിയ മക്ക. പ്രവാചകന്&#x200d; അന്ത്യ വിശ്രമംകൊളളുന്ന മദീന. ഓര്&#x200d;ക്കുമ്പോഴേ കരച്ചില്&#x200d; വരും. ഹറമൈനിയിലേക്ക് കാല്&#x200d;നടയായി നടന്നെത്തുന്ന സുദിനത്തിനായി ഹൃദയം തുടികൊട്ടി. അല്ലാഹുവാനോട് സദാസമയവും പ്രാര്&#x200d;ത്ഥനാ നിരതമായി. വഴിയാലും മുതലാലും തടിയാലും ആവതുള്ള വിശ്വാസികള്&#x200d;ക്കെല്ലാം ജീവിതത്തില്&#x200d; ഒരു ഹജ്ജ് നിര്&#x200d;ബന്ധമാണല്ലോ. ഇനി പോവാതെ വയ്യെന്നായപ്പോള്&#x200d; വീട്ടുകാരോട് വിഷയം പറഞ്ഞു. നല്ല ആഗ്രഹം, പക്ഷെ എങ്ങിനെ.</p>
<p>ആധുനിക യാത്രാ സൗകര്യങ്ങള്&#x200d; വരുന്നതിന് മുമ്പ് എത്രയോ പേര്&#x200d; കാല്&#x200d;നടയായി ഹജ്ജിന് പോയിട്ടുണ്ട്. കപ്പലിലും വിമാനത്തിലും മക്കത്തേക്ക് പോയവരേറെയുണ്ട്. നടന്നു പോയ ഒരാളെയാണ് കാണേണ്ടത്. കേരളത്തില്&#x200d; നിന്നു കാല്&#x200d;നടയായി പോയി ഹജ്ജ് ചെയ്തവരിലെ അവസാന കണ്ണിയായിരുന്ന ഷൊര്&#x200d;ണ്ണൂരിലെ മുഹമ്മദ് ഹാജി, ഒരു വ്യാഴവട്ടം മുമ്പ് തൊണ്ണൂറ്റി രണ്ടാം വയസ്സില്&#x200d; മരണപ്പെട്ടു. ചോദിക്കാനും വഴികാണിക്കാനും ഇനിയാരുമില്ല. പുതിയ പാത കണ്ടെത്തിയേ തീരൂ. ഗൂഗിള്&#x200d; മാപ്പും സോഷ്യല്&#x200d; മീഡിയയുമുപയോഗിച്ച് ഏകദേശ ധാരണയുണ്ടാക്കി. കഴിയാവുന്നിടത്തോളം വിവരങ്ങള്&#x200d; ശേഖരിച്ചു. പാക്കിസ്ഥാന്&#x200d; വഴിയോ ചൈന വഴിയോ പോവാം. ദൂരവും റിസ്‌കും കുറവ് പാക്കിസ്ഥാന്&#x200d; വഴിയായെന്ന് വ്യക്തമായി. ഇന്ത്യക്കാര്&#x200d;ക്ക് പാക്കിസ്ഥാനിലൂടെ കാല്&#x200d;നടയായി പോകാനുളള വിസയും മറ്റുമുള്ള കടമ്പകള്&#x200d; വലുതാണെന്നുമാത്രം.</p>
<p>മാസങ്ങളുടെ ഗവേഷണത്തിനൊടുവില്&#x200d; പാക്കിസ്ഥാനാന്&#x200d;, ഇറാന്&#x200d;, ഇറാഖ്, കുവൈത്ത്, സഊദിയിലെത്തുകയെന്ന തീരുമാനത്തിലെത്തി. വിസ ലഭിക്കുന്നതാണ് ഒരു പ്രശ്‌നം. വിമാനത്തില്&#x200d; പോകുന്നവര്&#x200d;ക്ക് വിസ ലഭിക്കുന്നതു പോലെയല്ലകാര്യങ്ങള്&#x200d;. കാലാവസ്ഥ, ആരോഗ്യം എന്നിവയൊക്കെ അനുകൂലമായാലേ കാല്&#x200d;നടയാത്ര മുന്നേറൂ. എന്നു നടന്നെത്തും, എത്ര ദിവസം ഒരു രാജ്യത്തുകൂടെ സഞ്ചരിക്കേണ്ടി വരും. ഇതിലൊന്നും ഒരുറപ്പുമില്ല. ഇക്കാര്യത്തില്&#x200d; ജ്യേഷ്ഠന്&#x200d; മനാഫിനോടൊപ്പം ഒന്നര മാസത്തോളം ഡല്&#x200d;ഹിയില്&#x200d; തങ്ങി ഇറാന്&#x200d;, ഇറാഖ്, കുവൈത്ത്, സഊദി വിസകളൊക്കെ ലഭ്യമാക്കി. ഞങ്ങളുടെ എം.പി ഇ.ടി മുഹമ്മദ് ബഷീര്&#x200d;, എം.എല്&#x200d;.എ കുറുക്കോളി മൊയ്തീന്&#x200d;, കെ.എം.സി.സി നേതാക്കള്&#x200d; തുടങ്ങി ആ സമയം കൂടെ നിന്നവരേറെയുണ്ട്. പാക്കിസ്ഥാന്&#x200d; വിസയുടെ കാര്യത്തില്&#x200d; വല്ലാത്ത അനിശ്ചിതത്വം. വിസ നല്&#x200d;കാമെന്ന് പാക്ക് എമ്പസി ആദ്യം സമ്മതിച്ചെങ്കിലും അതിര്&#x200d;ത്തിയിലെത്തുന്ന മുറക്ക് ഇഷ്യുചെയ്യാമെന്നായി അവര്&#x200d;. ഹജ്ജിനല്ലേ, ഞങ്ങളുടെ ഭാഗത്തു നിന്ന് തടസ്സമുണ്ടാവില്ലെന്നും ഉറപ്പുകിട്ടി. ആദ്യം മുതലേ പിന്തുണച്ച പാണക്കാട് പോയി കാര്യം പറഞ്ഞു. അവിടെ നിന്നുള്ള നിര്&#x200d;ദേശപ്രകാരം പോകാനുള്ള തിയതി നിശ്ചയിക്കപ്പെട്ടു.</p>
<p><strong>മക്കയിലേക്കുള്ള പാത</strong></p>
<p>2022 ജൂണ്&#x200d; രണ്ട്. അതൊരു വ്യാഴാഴ്ചയായിരുന്നു. ഒന്നര വര്&#x200d;ഷത്തിലേറെയായി കാത്തിരുന്ന സുദിനം. അര നൂറ്റാണ്ടിന് ശേഷമാണ് കേരളത്തില്&#x200d; നിന്നൊരാള്&#x200d; കാല്&#x200d; നടയായി ഹജ്ജിന് പോകുന്നത്. പലതവണ മക്കത്തെത്തി ഉംറ ചെയ്യാനും മദീന മുനവ്വറയില്&#x200d; പോകാനുമെല്ലാം അവസരം ലഭിച്ചതാണ്. ഇത്തവണ ഏറെ വ്യത്യസ്ഥമാണ്. വലതുകാല്&#x200d; വെച്ച് വീട്ടില്&#x200d; നിന്നിറങ്ങുമ്പോള്&#x200d; വിശുദ്ധ മക്കയും മദീനയുമാണ് കണ്ണിലും മനസ്സിലും. ഒരു വാഹനത്തിലും കേറാതെ ഇങ്ങനെ ലക്ഷം ലക്ഷം അടികള്&#x200d; വെച്ച് നടന്നവിടെയെത്തണം. മഴയും വെയിലും ചൂടും മഞ്ഞും തണുപ്പുമെല്ലാം ഇനി സമം. ജീവന്&#x200d; നല്&#x200d;കിയ നാഥാ, ആരോഗ്യത്തോടെ പുണ്ണ്യഭൂമിയിലെത്തിക്കണേ.. 8640 കിലോമീറ്ററാണ് മുമ്പിലുള്ളത്. 280 ദിവസങ്ങള്&#x200d; വേണം. 15 കിലോമീറ്ററില്&#x200d; കുറയാതെ പ്രതിദിനം നടക്കണം. കാലാവസ്ഥയും ആരോഗ്യവും അനുകൂലമാവുമ്പോള്&#x200d; അതു അമ്പത് കിലോമീറ്റര്&#x200d; വരെയാക്കണം. റമസാന് മുമ്പ് വിശുദ്ധ ഭൂമിയിലെത്തണം. ഇതൊക്കെയായിരുന്നു പ്ലാന്&#x200d;.<br />
പക്ഷെ, യാത്ര തുടങ്ങിയതോടെ കണക്കുകൂട്ടലൊക്കെ തെറ്റി. പലതിലും പ്രതീക്ഷിക്കാത്ത വഴിത്തിരിവ്. ആദ്യ ദിനം കൂടെ നടക്കാന്&#x200d; നാട്ടുകാരും സ്വന്തക്കാരും മത്സരിച്ചു. ശാരീരികവുമായ തയ്യാറെടുപ്പുകളുണ്ടായിരുന്നെങ്കിലും തുടക്കം ക്ലേശകരമായിരുന്നു. 10 കിലോ ഭാരമുള്ള ലഗേജ്, സ്ലീപ്പിംങ് ബാഗ്, നാല് ടീ ഷര്&#x200d;ട്ടുകളും ട്രൗസറുകളും ഒരു കുടയുമാണ് കൂടെകരുതിയത്. രണ്ടാം ദിവസം കോഴിക്കോട് നഗരത്തിലൂടെ പോകുമ്പോള്&#x200d; വൈകിട്ട് കാലിന്റെ മസിലു കേറിയപ്പോള്&#x200d; ചന്ദ്രികയിലെത്തിയാണ് അല്&#x200d;പം വിശ്രമിച്ചത്. കണ്ണൂരും പിന്നിട്ടതോടെ യാത്രാ വഴികളിലാകെ നൂറുക്കണക്കിന് പേരാണ് വരവേല്&#x200d;ക്കാനെത്തിയത്. കാസര്&#x200d;കോട്ടെ ജനസഞ്ചയം പിന്നെ പഞ്ചാബിലെത്തുന്നതു വരെ തുടര്&#x200d;ന്നു. തനിക്ക് സുരക്ഷയൊരുക്കലും ഗതാഗത നിയന്ത്രണവുമെല്ലാമായി പ്രത്യേക പൊലീസ് സംഘത്തെ കര്&#x200d;ണ്ണാടകയിലും ഗുജറാത്തിലുമെല്ലാമായി ആറു സംസ്ഥാനങ്ങളിലും നിയമിച്ചു. അവരെല്ലാം സ്‌നേഹത്തോടെയാണ് പെരുമാറിയത്. കുട്ടികളും മുതിര്&#x200d;ന്നവരും പൊലീസുകാരുമെല്ലാം കൂടെ ഫോട്ടോയെടുക്കാന്&#x200d; തിരക്ക് കൂട്ടി. എന്നോടുളള സ്‌നേഹം കൊണ്ടു മാത്രമല്ല, എന്റെ ലക്ഷ്യമേതാണോ അതിനോടുള്ള ഇഷ്ടം കൊണ്ടാണിത്. 3300 കിലോമീറ്റര്&#x200d; താണ്ടിയാണ് അമൃത്സറിലെത്തിയത്. രണ്ടു ദിവസം കൊണ്ട് പാക്കിസ്ഥാനിലേക്ക് കടക്കാനുളള വിസ ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ, കാര്യങ്ങള്&#x200d; കൈവിട്ടു. ഇന്ത്യക്കാര്&#x200d;ക്ക് പാക്ക് മണ്ണില്&#x200d; കാലുകുത്തുന്നത് എളുപ്പമല്ല. അമൃത്സര്&#x200d; ഖാസയിലുള്ള ആഫിയ കിഡ്‌സ് സ്‌കൂളില്&#x200d; മൂന്നു ദിവസത്തേക്ക് തങ്ങാന്&#x200d; ഉദ്ദേശിച്ചത് നാലു മാസത്തോളമാണ് നീണ്ടത്. മുന്&#x200d;കൂറായി നല്&#x200d;കിയാല്&#x200d; വിസ അവസാനിക്കുമെന്ന കാരണം പറഞ്ഞ പാക്ക് എംബസി അതിര്&#x200d;ത്തിയില്&#x200d; എത്തിയാലുടന്&#x200d; വിസ അനുവദിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഈ ഉറപ്പ് ലംഘിച്ചതായി എല്ലാവര്&#x200d;ക്കും ബോധ്യപ്പെട്ടു. ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും പലരും വിഷയത്തില്&#x200d; ഇടപെട്ടു. ലാഹോര്&#x200d; ഹൈക്കോടതിയില്&#x200d; വിഷയമെത്തി. സിംഗിള്&#x200d; ബെഞ്ച്, സുരക്ഷ എന്ന ഒറ്റക്കാരണത്തില്&#x200d; വിസ നല്&#x200d;കണമെന്ന് ഉത്തവിടാന്&#x200d; കൂട്ടാക്കിയില്ല. അപ്പീലില്&#x200d; ജസ്റ്റിസുമാരായ ചൗധരി മുഹമ്മദ് ഇഖ്ബാല്&#x200d;, മുസാമില്&#x200d; അക്തര്&#x200d;, ഷബീര്&#x200d; തുടങ്ങിയവരുടെ ഡിവിഷന്&#x200d; ബെഞ്ച് ദിവസങ്ങള്&#x200d; വിശദമായി വാദം കേട്ടതോടെ പച്ചക്കൊടിയുയര്&#x200d;ന്നു. പതിറ്റാണ്ടുകള്&#x200d;ക്ക് ശേഷം ഒരു ഇന്ത്യക്കാരന് ട്രാന്&#x200d;സിറ്റ് വിസ അനുവദിക്കപ്പെട്ടു. പതിവിലും നേരത്തെ ഉണര്&#x200d;ന്ന് പ്രാര്&#x200d;ത്ഥിച്ച് നാഥനോട് നന്ദി പറഞ്ഞ് സുബഹിക്ക് ശേഷം ഖാസ മുതല്&#x200d; വാഗ അതിര്&#x200d;ത്തിയിലേക്ക്. 12 കിലോമീറ്റര്&#x200d; താണ്ടി. നമ്മുടെ രാജ്യം പിന്നിട്ടിരിക്കുന്നു. രാവിലെ 10 മണിക്ക് വാഗാ അതിര്&#x200d;ത്തി ചെക്ക് പോസ്റ്റ് തുറന്നു; യാത്ര മുന്നോട്ട്.</p>
<p><strong>വിവിധ രാജ്യങ്ങളിലൂടെ</strong></p>
<p>ആയിരക്കണക്കിന് ജനങ്ങളുടെ ഇടയിലൂടെ അവരുടെ സ്‌നേഹവായ്പുകളേറ്റുവാങ്ങി 3312 കിലോമീറ്റര്&#x200d; സ്വ്ന്തം രാജ്യത്തെ വഴികള്&#x200d; പിന്നിട്ടപോലെയല്ല ഇനിയുള്ള ദിനങ്ങള്&#x200d;. ഇന്ത്യന്&#x200d; അതിര്&#x200d;ത്തി കടന്നാല്&#x200d; പിന്നെ വിസയുടെ ബലത്തില്&#x200d; ആ രാജ്യത്തെ നിയമത്തിന് വിധേയമായി അപരിചതരുടെ ഇടയിലൂടെയാണ് യാത്ര. വീഡിയോ ഷൂട്ട് ചെയ്യാന്&#x200d; പോലും പാക്കിസ്ഥാനില്&#x200d; നിയന്ത്രണമുണ്ടായിരുന്നു. ഇറാനിലേക്ക് കടന്നതോടെ സ്ഥിതിയാകെ മാറി. മഞ്ഞുമലകള്&#x200d;ക്കിടയിലൂടെ കൊടും ശൈത്യത്തെ വകഞ്ഞുമാറ്റിയാണ് മുന്നോട്ടു പോയത്. കിലോമീറ്ററുകള്&#x200d; ഒരു മനുഷ്യനെയും കാണില്ല. നടന്നു നടന്ന് ഇരുട്ടുമ്പോള്&#x200d; ഏതെങ്കിലും വീട്ടിലോ മറ്റോ അഭിയം തേടും. ബാഗിന് പുറമെ വിറകും ചുമന്ന് പോകാന്&#x200d; നിര്&#x200d;ബന്ധിതമായി. ബ്ലാങ്കറ്റൊന്നും മതിയാവില്ല. വിറക് കൂട്ടിയിട്ട് കത്തിക്കണം. മോഷണ സംഘത്തെ മുഖാമുഖം കണ്ടെങ്കിലും എന്റെ കയ്യില്&#x200d; വിലപിടിപ്പുളളതൊന്നുമില്ലെന്ന് അവര്&#x200d;ക്കും വേഗം മനസ്സിലായി. ഇറാനൊഴികെ കടന്നു പോകുന്ന എല്ലാ രാജ്യങ്ങളിലും മുസ്‌ലിംകള്&#x200d; സുന്നി ആശയക്കാരാണ്. ഇറാനില്&#x200d; ഭൂരിപക്ഷവും ശിയാക്കളും. ആരാധനാ കര്&#x200d;മ്മങ്ങളിലും സംസ്‌കാരങ്ങളിലും ഇതേറെ പ്രകടമാണ്. അഭിപ്രായസ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവുമെല്ലാം അവിടെ പരിമിതം. സോഷ്യല്&#x200d; മീഡിയക്ക് പോലും നിയന്ത്രണം. എന്തൊക്കെയോ സങ്കടം ഉള്ളിലൊതുക്കി ശാന്തമായി മുന്നോട്ടു പോകുന്നവര്&#x200d;. ഇമാം മഹദിനെ വരവേറ്റുകൊണ്ടുള്ള ബോര്&#x200d;ഡുകളും ഫ്‌ളക്‌സുകളുമാണ് ഇറാനിലെങ്ങും. എന്റെ യാത്രയെ കുറിച്ച് രണ്ടു പുസ്തകം എഴുതുകയാണെങ്കില്&#x200d; അതില്&#x200d; ഒന്ന് ഇറാനിലെ അനുഭവങ്ങള്&#x200d; മാത്രമാവും. അത്രയേറെയുണ്ട് പറയാന്&#x200d;.</p>
<p>ഇറാഖിലേക്ക് കടന്നതോടെ വേറൊരു അന്തരീക്ഷമായി. ബദ്ഗാദൊക്കെ എന്നോ മനസ്സില്&#x200d; കേറിയ നാടാണ്. ഖൗസുല്&#x200d; അഅ്‌ളമിന്റെ അന്ത്യവിശ്രമം അവിടെയാണല്ലോ. കുവൈത്തില്&#x200d; കടന്നതോടെ മനോഹരമായ റോഡുകളും സൗകര്യങ്ങളുമാണെങ്കിലും മരുഭൂമിയിലൂടെയുള്ള യാത്ര വിചാരിക്കുന്ന അത്ര സുഖകരമല്ല. സഊദി അതിര്&#x200d;ത്തി കടന്നതോടെ ഇനി അധികദൂരമില്ലെന്ന ആശ്വാസമായി. കണ്ണെത്താ ദൂരമുള്ള മരുഭൂമികള്&#x200d; താണ്ടി നേരെ മദീന മുനവ്വറയിലേക്ക്. മുമ്പും അവിടെ പോയിട്ടുണ്ടെങ്കിലും ദൂരെ നിന്ന് പച്ച ഖുബ്ബ കണ്ടപ്പോഴേ കണ്ണുകള്&#x200d; നിറഞ്ഞു. റോഡൊന്നും കാണുന്നില്ല. അസ്സലാമുഅലൈക്ക യാ റസൂല റബ്ബില്&#x200d; ആലമീന്&#x200d;&#8230;<br />
മദിനയില്&#x200d; പ്രവാചകന്റെ ചാരത്ത് 21 ദിവസം. പിന്നെ മക്കയിലേക്ക്. 440 കിലോമീറ്ററാണ് വഴിദൂരം. ഒട്ടകപ്പുറത്തും കുതിരപ്പുറത്തുമായി എത്രയോ തവണ അല്ലാഹുവിന്റെ തിരുദൂതരും സഹാബാക്കളും സഞ്ചരിച്ച വഴിയാണ്. ആ മണ്ണിലൂടെ നടക്കുമ്പോള്&#x200d; നടന്നു തീര്&#x200d;ത്ത 8200 കിലോ മീറ്റര്&#x200d; വഴി ദൂരത്തിലും അനഭവിക്കാത്ത എന്തൊക്കെയോ മനസ്സിലാകെ വിങ്ങിപ്പൊട്ടുന്നു. ഒമ്പതാം ദിനം മക്കയിലെത്തുമ്പോള്&#x200d; എന്റെ ശ്വാസം നിലച്ചപോലെ തോന്നി. വീട്ടില്&#x200d; നിന്നിറങ്ങിയിട്ട്, ഒരു വര്&#x200d;ഷവും ഒരാഴ്ചയുമായിരിക്കുന്നു.</p>
<p><strong>യാത്ര ബാക്കിവെച്ചത്</strong></p>
<p>എല്ലാം പ്ലാന്&#x200d; ചെയ്‌തെങ്കിലും ഞാനുദ്ദേശിച്ച വഴിയിലൂടെയല്ല യാത്ര മുന്നേറിയത്. എത്രയോ പ്രതിസന്ധികള്&#x200d;. കാര്&#x200d;മേഘം നീങ്ങി പ്രകാശം മുന്നോട്ട് വഴിനടത്തിയ സന്ദര്&#x200d;ഭങ്ങള്&#x200d;. പാക്കിസ്ഥാന്&#x200d; വിസ നിഷേധിച്ചപ്പോള്&#x200d; ചിലര്&#x200d; പിന്തിരിയാന്&#x200d; പ്രേരിപ്പിച്ചു. ജംറയിലെ ഏറ് ഹൃദയത്തില്&#x200d; നിന്നുയര്&#x200d;ന്നു. ഇറാനിലെയും ഇറാഖിലെയും പ്രശ്‌നബാധിത മേഖലകളിലൂടെ മഞ്ഞും വെയിലും കല്ലും മുള്ളും മരുഭൂമിയും നിറഞ്ഞ വഴിത്താരകളിലൂടെ നടക്കുമ്പോഴും അല്ലാഹുവിന്റെ അപാരമായ സഹായം എന്നില്&#x200d; വര്&#x200d;ഷിച്ചു. ഒരിക്കല്&#x200d; പോലും ഭയപ്പെട്ടില്ല; പിന്&#x200d;മാറമെന്ന് തോന്നിയില്ല. 15 കിലോമീറ്റര്&#x200d; മുതല്&#x200d; 50 കിലോമീറ്റര്&#x200d; വരെയായിരുന്നു നടത്തം. വീഴുമെന്ന് തോന്നിയപ്പോഴെല്ലാം താങ്ങിയ എത്രയെത്ര മനുഷ്യര്&#x200d;.<br />
സയ്യിദ് സാദിഖലി തങ്ങള്&#x200d;, അബ്ബാസലി തങ്ങള്&#x200d;, ബഷീറലി തങ്ങള്&#x200d;, മുനവ്വറലി തങ്ങള്&#x200d;, റഷീദലി തങ്ങള്&#x200d; തുടങ്ങിയ പാണക്കാട് സാദാത്തീങ്ങള്&#x200d;, ഇ.ടി മുഹമ്മദ് ബഷീര്&#x200d; എ.പി, പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാര്&#x200d;, കാന്തപുരം എ.പി അബൂബക്കര്&#x200d; മുസ്‌ലിയാര്&#x200d;, ഇബ്രാഹീം ഖലീല്&#x200d; ബുഖാരി തങ്ങള്&#x200d;, കുറുക്കോളി മൊയ്തീന്&#x200d; എം.എല്&#x200d;.എ, ഹജ്ജ് കമ്മിറ്റി ചെയര്&#x200d;മാന്&#x200d; സി മുഹമ്മദ് ഫൈസി തുടങ്ങിയ ബഷീര്&#x200d; ഫൈസി ദേശമംഗലം വരെയുളള എത്രയോ നേതാക്കള്&#x200d;, സംഘടനകള്&#x200d;, പേരും ഊരും അറിയുന്നവരും അറിയപ്പെടാത്തവരുമായ എത്രയോ മഹ്ദ് വ്യക്തിത്വങ്ങള്&#x200d;&#8230; എല്ലാവര്&#x200d;ക്കും നന്ദി; പ്രാര്&#x200d;ത്ഥനകള്&#x200d;.</p>
<p>പുറപ്പെട്ടതിലേറെ ആരോഗ്യത്തോടെ വിശുദ്ധ ഹറമൈനികളിലെത്തിയതിന് സര്&#x200d;വ്വ ശക്തനെ ശുഖ്‌റ് ചെയ്യുന്നു. സഊദിയും എന്നെ അതിഥിയായി സ്വീകരിച്ചു. ഹജ്ജിനായി കരുതിവെച്ച പണം പോലും ചെലവാക്കേണ്ടി വന്നില്ല. വിശുദ്ധ മണ്ണിനെ ബഹുമാനിച്ചുകൊണ്ടുള്ള വിശ്വാസികളുടെ സ്‌നേഹം എനിക്ക് ഭക്ഷണമായും താമസസൗകര്യമായും വന്നു ചേര്&#x200d;ന്നതാണ്. ഹജ്ജിന് മാറ്റിവച്ച പണം ഉമ്മ സൈനബാന്റെ ഹജ്ജിന് വേണ്ടി ഉപയോഗിക്കാനായതോടെ ഇരട്ടി സന്തോഷം. മക്കത്ത് സ്വീകരിക്കാനെത്തിയ ഉമ്മയെയും ഹജ്ജ് ചെയ്യിക്കാനായാത് എന്റെ ഇരട്ടി സുകൃതം.</p>
<p>ഇബ്രാഹീം നബിയുടെ വിളിയാളം കേട്ട ഭാഗ്യവാന്മാര്&#x200d;ക്കേ ഹജ്ജിന്റെ പുണ്ണ്യത്തിലലിയാന്&#x200d; കഴിയൂ. മഖ്ബൂലും മബ്‌റൂറുമായ ഹജ്ജോടെ എനിക്ക് കളങ്കമില്ലാത്ത എന്റെ പിഞ്ചു മോനെപ്പോലെയാവണം. പിന്നെ, ഹജ്ജുമ്മയായ എന്റെ ഉമ്മയെയും കൂട്ടി മക്കയിലെയും മദീനയിലെയും പുണ്ണ്യ കേന്ദ്രങ്ങള്&#x200d; സന്ദര്&#x200d;ശിക്കണം. തടസ്സമൊന്നുമുണ്ടായില്ലെങ്കില്&#x200d; ബൈത്തുല്&#x200d; മുഖദ്ദസയിലേക്ക് പറക്കണം. അവിടെ നിന്ന് നാട്ടിലേക്ക് വിമാനത്തില്&#x200d; നാട്ടിലേക്ക്. പ്രവാസം മതിയാക്കിയാണ് ആറു വര്&#x200d;ഷം മുമ്പ് വളാഞ്ചേരിക്കടുത്ത കഞ്ഞിപുരയില്&#x200d; സൂപ്പര്&#x200d;മാര്&#x200d;ക്കറ്റ് തുടങ്ങിയത്. അതിനൊപ്പം സ്വന്തമായുള്ള 15 ലക്ഷത്തിലേറെ ഫോളോവേഴ്‌സുള്ള യൂട്യൂബ് ചാനലും നന്മ പ്രചരിപ്പിക്കാന്&#x200d; ഉപയോഗിക്കണമെന്നാണ് ഇനിയുള്ള ആഗ്രഹം. മക്കത്തേക്ക് നടന്നുപോയി ഹജ്ജ് ചെയ്ത ജീവിച്ചിരിക്കുന്ന ഒരേയൊരു ഇന്ത്യക്കാരനെന്നാല്&#x200d;, കൂടുതല്&#x200d; വിനയത്തോടെ സൂക്ഷ്മതയോടെ ജീവിക്കുകയെന്ന ഉത്തരവാദിത്വമാണുളളതെന്ന് തിരിച്ചറിയുന്നു. നാഥാ, നീ സ്വീകരിക്കണേ&#8230;</p>
<p>(ചന്ദ്രിക വീക്കന്റ്: 2023 ജൂൺ 25)</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/8640-km-370-days-labbykallahumma-labbyk.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിഹാബ് ചോറ്റൂര്&#x200d; പുണ്യഭൂമിയില്&#x200d;</title>
		<link>https://www.chandrikadaily.com/1at-shihab-chotur-holy-ground.html</link>
					<comments>https://www.chandrikadaily.com/1at-shihab-chotur-holy-ground.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Thu, 25 May 2023 15:13:11 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[Health]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Special Stories]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[madeena masjid]]></category>
		<category><![CDATA[news]]></category>
		<category><![CDATA[saudi]]></category>
		<category><![CDATA[shihab chottur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=255939</guid>

					<description><![CDATA[ഹജ്ജ് നിര്&#x200d;വഹിക്കാനായി മലപ്പുറത്തുനിന്ന് കാല്&#x200d;നടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂര്&#x200d; മദീനയിലെത്തി. ശിഹാബ് തന്നെയാണ് സോഷ്യല്&#x200d; മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മദീനയിലെ പ്രവാചകന്റെ പള്ളിക്കു മുമ്പില്&#x200d; നിന്നുള്ള ചിത്രങ്ങള്&#x200d; അദ്ദേഹം പങ്കുവെച്ചു. കഴിഞ്ഞ മാസം രണ്ടാം വാരമാണ് ശിഹാബ് സഊദി അതിര്&#x200d;ത്തി കടക്കുന്നത്. കുവൈത്ത് അതിര്&#x200d;ത്തി വഴിയായിരുന്നു സഊദിയിലേക്കെത്തിയത്. പിന്നീട് മദീന ലക്ഷ്യമാക്കിയായിരുന്നു യാത്ര. മദീന സന്ദര്&#x200d;ശിച്ച ശേഷം ഹജ്ജിന്റെ തൊട്ട് മുമ്പ് മക്കയിലെത്താനാണ് ലക്ഷ്യമിടുന്നത്. നോമ്പുകാലത്തായിരുന്നു ശിഹാബ് ചോറ്റൂര്&#x200d; സഊദിയിലെത്തിയത്. ഇതിനാല്&#x200d; മിക്ക ദിവസങ്ങളിലും രാത്രി യാത്ര [&#8230;]]]></description>
										<content:encoded><![CDATA[<p>ഹജ്ജ് നിര്&#x200d;വഹിക്കാനായി മലപ്പുറത്തുനിന്ന് കാല്&#x200d;നടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂര്&#x200d; മദീനയിലെത്തി. ശിഹാബ് തന്നെയാണ് സോഷ്യല്&#x200d; മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. മദീനയിലെ പ്രവാചകന്റെ പള്ളിക്കു മുമ്പില്&#x200d; നിന്നുള്ള ചിത്രങ്ങള്&#x200d; അദ്ദേഹം പങ്കുവെച്ചു.</p>
<p>കഴിഞ്ഞ മാസം രണ്ടാം വാരമാണ് ശിഹാബ് സഊദി അതിര്&#x200d;ത്തി കടക്കുന്നത്. കുവൈത്ത് അതിര്&#x200d;ത്തി വഴിയായിരുന്നു സഊദിയിലേക്കെത്തിയത്. പിന്നീട് മദീന ലക്ഷ്യമാക്കിയായിരുന്നു യാത്ര. മദീന സന്ദര്&#x200d;ശിച്ച ശേഷം ഹജ്ജിന്റെ തൊട്ട് മുമ്പ് മക്കയിലെത്താനാണ് ലക്ഷ്യമിടുന്നത്. നോമ്പുകാലത്തായിരുന്നു ശിഹാബ് ചോറ്റൂര്&#x200d; സഊദിയിലെത്തിയത്. ഇതിനാല്&#x200d; മിക്ക ദിവസങ്ങളിലും രാത്രി യാത്ര ചെയ്ത് പകല്&#x200d; നേരങ്ങളില്&#x200d; വിശ്രമിക്കുകയായിരുന്നു.</p>
<p>യാത്രയില്&#x200d; മിക്കയിടത്തും സഊദി പൊലീസ് സുരക്ഷയൊരുക്കുന്നുണ്ട്. ചിലയിടങ്ങളില്&#x200d; മലയാളികളും വാഹനങ്ങളിലും കാല്&#x200d;നടയായും അനുഗമിക്കുന്നുണ്ട്. കഴിഞ്ഞ ജൂണ്&#x200d; രണ്ടിനാണ് ശിഹാബ് വീട്ടില്&#x200d;നിന്ന് യാത്രയ്ക്ക് ഇറങ്ങിയത്.</p>
<p>വിവിധ ഇന്ത്യന്&#x200d; സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച ശേഷം പാകിസ്താന്&#x200d; അതിര്&#x200d;ത്തി കടക്കുകയായിരുന്നു. ഇന്ത്യയിലുടനീളം തീര്&#x200d;ത്ഥയാത്രയ്ക്ക് വമ്പന്&#x200d; വരവേല്&#x200d;പ്പ് ലഭിച്ചു ശിഹാബിന്.</p>
<p>നിയമതടസം നേരിട്ടതിനെ തുടര്&#x200d;ന്ന് പാക് അതിര്&#x200d;ത്തിയില്&#x200d; ഏതാനും ദിവസം തങ്ങേണ്ടി വന്നു. ഇത് മാറ്റിനിര്&#x200d;ത്തിയാല്&#x200d; യാത്ര പുറപ്പെട്ട ശേഷം മിക്ക ദിവസങ്ങളിലും ശിഹാബ് കാല്&#x200d;നട യാത്ര തുടര്&#x200d;ന്നു.<br />
പാക് കടന്ന് ഇറാന്&#x200d;, ഇറാഖ്, കുവൈത്ത്് വഴിയാണ് സഊദിയിലെത്തിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/1at-shihab-chotur-holy-ground.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിഹാബ് ചോറ്റൂർ മദീനയിൽ ഇന്ന് മസ്ജിദുന്നബവിയിലെത്തും</title>
		<link>https://www.chandrikadaily.com/shihab-chottur-at-madeena.html</link>
					<comments>https://www.chandrikadaily.com/shihab-chottur-at-madeena.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Wed, 10 May 2023 00:45:19 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[shihab chottur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=252744</guid>

					<description><![CDATA[കഴിഞ്ഞ ജൂൺ 2ന് ആരംഭിച്ച യാത്രവിവിധ രാജ്യങ്ങൾ കടന്നാണ് ഇന്നെലെ ശിഹാബ് ചോറ്റൂർ മദീനയിലെത്തിയത്]]></description>
										<content:encoded><![CDATA[<p>മദീന കേരളത്തിൽ നിന്ന് വിശുദ്ധ ഹജജ് കർമ്മത്തിനായി കാൽനടയായി മക്കയിലേക്ക് യാത്ര തിരിച്ച മലയാളി തീർഥാടകൻ മദീനയിലെത്തി. കഴിഞ്ഞ ജൂൺ 2ന് ആരംഭിച്ച യാത്രവിവിധ രാജ്യങ്ങൾ കടന്നാണ് ഇന്നെലെ ശിഹാബ് ചോറ്റൂർ മദീനയിലെത്തിയത്.</p>
<p>പാക്കിസ്ഥാൻ, ഇറാൻ, ഇറാഖ്,കുവൈറ്റ്, സൗദിയടക്കമുള്ള രാജ്യങ്ങളിലൂടെ 8000ത്തിലധികം കിലോമീറ്റർതാണ്ടിയാണ് ഇന്നലെ മദീനയിൽ നിന്നും ഇരുപത് കിലോമീറ്റർ അകലെയുള്ള അകുലിലെത്തിയത്. വിശ്രമത്തിന് ശേഷം ഇന്ന് വൈകുന്നേരത്തോടെ മസ്ജിദുനബവ്വിയിലെത്തും.<br />
ഹജജ്ന് ഇരുപത്തിയഞ്ച് ദിവസങ്ങൾക്ക് മുമ്പായി ഹജ്ജ് കമ്മത്തിനായി മക്കയിലേക്ക് പോകും. പാക്കിസ്ഥാനിൽ നിന്ന് ഇറാനിലേക്കും സൗദി കുവൈറ്റ് അതിർഥിയിൽ രണ്ട് കിലോമീറ്ററുമാത്രമാണ് വാഹനത്തിൽ സഞ്ചരിച്ചെന്നും ബാക്കിയെല്ലാം നടന്നായിരുന്നു സഞ്ചരിച്ചതെന്നും അദ്ദേഹം പറഞ്ഞു.<br />
കഴിഞ്ഞ വർഷം ആരംഭിച്ച യാത്ര പതിന്നെന്ന് മാസം പിന്നിടുമ്പോഴാണ് മദീനയിലെത്തുന്നത്.</p>
<p>സൗദി കുവൈറ്റ് അതിർഥിയായ അൽ റഖായി വഴി സൗദിയിലേക്ക് പ്രവേശിച്ച ശിഹാബ് ചോറ്റൂരിനെ പല സ്ഥലങ്ങളിലും മലയാളികളടക്കമുള്ള ആളുകൾ സ്വീകരിക്കുകയും അനുഗമിക്കുകയും ചെയ്തിരുന്നു. മദീനയിലെത്തിയ അദ്ദേഹത്തെ മദീന കെ എം സി സി പ്രവർത്തകർ സന്ദർശിക്കുകയും സ്നേഹന്വാഷണങ്ങൾ നടത്തുകയും ചെയ്തു. അൽഖസീമിൽ അദ്ദേഹത്തെ അനുഗമിച്ച് മഞ്ചേശ്വരം സ്വദേശി റഫീഖ് ഫൈസിയും കൂടെയുണ്ട്.</p>
<p>ഫോട്ടോ കേരളത്തിൽ നിന്നും കാൽനടയായി മദീനയിലെത്തിയ ഹജ്ജ് തീർഥാടകൻ ശിഹാബ് ചോറ്റൂരിനെ മദീന കെ എം സി സി പ്രവർത്തകർ സന്ദർശിക്കുന്നു</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shihab-chottur-at-madeena.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഷിഹാബ് ചോറ്റൂരിന്റെ കൂടെ നടന്നു കൊണ്ടിരിക്കെ കൂരാട് സ്വദേശി വാഹനം ഇടിച്ചു മരിച്ചു</title>
		<link>https://www.chandrikadaily.com/while-walking-with-shihab-chotoor-a-native-of-coorad-was-hit-by-a-vehicle-and-died.html</link>
					<comments>https://www.chandrikadaily.com/while-walking-with-shihab-chotoor-a-native-of-coorad-was-hit-by-a-vehicle-and-died.html#respond</comments>
		
		<dc:creator><![CDATA[webdesk13]]></dc:creator>
		<pubDate>Wed, 26 Apr 2023 10:21:50 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[Indepth]]></category>
		<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[sub story]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[accident]]></category>
		<category><![CDATA[death]]></category>
		<category><![CDATA[friend]]></category>
		<category><![CDATA[saudi]]></category>
		<category><![CDATA[shihab chottur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=250160</guid>

					<description><![CDATA[ഹജ്ജ് നിര്&#x200d;വഹിക്കാനായി കാല്&#x200d;നട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ കൂടെ അല്&#x200d; റാസില്&#x200d; നിന്നും നടക്കാന്&#x200d; ഒപ്പം കൂടിയ വണ്ടൂര്&#x200d; കൂരാട് സ്വദേശി അബ്ദുല്&#x200d; അസീസ് (47) പുറകില്&#x200d; നിന്ന് വന്ന വാഹനം ഇടിച്ചു മരണപ്പെട്ടു. അല്&#x200d; റാസ്സില്&#x200d; നിന്ന് 20 കാലോമീറ്റര്&#x200d; അകലെ റിയാദ് ബബറ വെച്ചാണ് അപകടം സംഭവിച്ചത്. മക്കള്&#x200d;: താജുദ്ദീന്&#x200d;, മാജിദ്, ശംസിയ. ഭാര്യ: ഹഫ്‌സത്ത്. ഉനൈസ കെ.എം.സി.സി സെന്&#x200d;ട്രല്&#x200d; കമ്മിറ്റിയുടെയും അല്&#x200d; റാസ്സ് ഏരിയ കെ.എം.സി.സിയുടെയും നേതൃത്വത്തില്&#x200d; നിയമനടപടികള്&#x200d; പൂര്&#x200d;ത്തിയാക്കുന്നതിന് ആവശ്യമായ [&#8230;]]]></description>
										<content:encoded><![CDATA[<p>ഹജ്ജ് നിര്&#x200d;വഹിക്കാനായി കാല്&#x200d;നട യാത്രയായി വരുന്ന ഷിഹാബ് ചോറ്റൂരിന്റെ കൂടെ അല്&#x200d; റാസില്&#x200d; നിന്നും നടക്കാന്&#x200d; ഒപ്പം കൂടിയ വണ്ടൂര്&#x200d; കൂരാട് സ്വദേശി അബ്ദുല്&#x200d; അസീസ് (47) പുറകില്&#x200d; നിന്ന് വന്ന വാഹനം ഇടിച്ചു മരണപ്പെട്ടു. അല്&#x200d; റാസ്സില്&#x200d; നിന്ന് 20 കാലോമീറ്റര്&#x200d; അകലെ റിയാദ് ബബറ വെച്ചാണ് അപകടം സംഭവിച്ചത്. മക്കള്&#x200d;: താജുദ്ദീന്&#x200d;, മാജിദ്, ശംസിയ. ഭാര്യ: ഹഫ്‌സത്ത്. ഉനൈസ കെ.എം.സി.സി സെന്&#x200d;ട്രല്&#x200d; കമ്മിറ്റിയുടെയും അല്&#x200d; റാസ്സ് ഏരിയ കെ.എം.സി.സിയുടെയും നേതൃത്വത്തില്&#x200d; നിയമനടപടികള്&#x200d; പൂര്&#x200d;ത്തിയാക്കുന്നതിന് ആവശ്യമായ പ്രവര്&#x200d;ത്തനങ്ങള്&#x200d; നടന്നു കൊണ്ടിരിക്കുന്നു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/while-walking-with-shihab-chotoor-a-native-of-coorad-was-hit-by-a-vehicle-and-died.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിഹാബ് ചോറ്റൂര്&#x200d; ഇനി ഇറാഖില്&#x200d; നിന്ന് നേരെ സൗദി അതിര്&#x200d;ത്തിയിലേക്ക്; 1400 കി.മീ കഴിഞ്ഞാല്&#x200d; മദീന</title>
		<link>https://www.chandrikadaily.com/shihab-chotoor-moves-from-iraq-to-the-saudi-border-madinah-after-1400-km.html</link>
					<comments>https://www.chandrikadaily.com/shihab-chotoor-moves-from-iraq-to-the-saudi-border-madinah-after-1400-km.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 27 Mar 2023 01:37:08 +0000</pubDate>
				<category><![CDATA[GULF]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[world]]></category>
		<category><![CDATA[saudi]]></category>
		<category><![CDATA[shihab chottur]]></category>
		<category><![CDATA[travel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=244641</guid>

					<description><![CDATA[ഫെയ്‌സ്ബുക്കില്&#x200d; പങ്കുവച്ച പുതിയ വീഡിയോയിലാണ് നിലവില്&#x200d; ഇറാഖിലുള്ള ശിഹാബ് അവിടെ നിന്നും നേരിട്ട് സൗദിയിലേക്ക് കടക്കാനുള്ള വഴി കണ്ടെത്തിയതായി പറഞ്ഞത്]]></description>
										<content:encoded><![CDATA[<p>കാല്&#x200d;നടയായി ഹജ്ജിന് പോകുന്ന മലയാളി യുവാവ് ശിഹാബ് ചോറ്റൂര്&#x200d; ഇറാഖില്&#x200d; നിന്ന് സൗദി അതിര്&#x200d;ത്തിയിലേക്ക്. ഫെയ്‌സ്ബുക്കില്&#x200d; പങ്കുവച്ച പുതിയ വീഡിയോയിലാണ് നിലവില്&#x200d; ഇറാഖിലുള്ള ശിഹാബ് അവിടെ നിന്നും നേരിട്ട് സൗദിയിലേക്ക് കടക്കാനുള്ള വഴി കണ്ടെത്തിയതായി പറഞ്ഞത്.</p>
<p>ഇറാഖില്&#x200d; നിന്നും കുവൈത്ത്- ബസറ വഴിയാണ് ശിഹാബ് സൗദിയില്&#x200d; പ്രവേശിക്കേണ്ടത്. പക്ഷെ കുവൈത്ത് ഒഴിവാക്കി നേരിട്ട് സൗദി ബോര്&#x200d;ഡറിലേക്ക് പോകാനുള്ള വഴി അറിഞ്ഞതായി ശുഹൈബ് അറിയിച്ചു. അതിര്&#x200d;ത്തി വഴി പോയാല്&#x200d; കുവൈത്ത് കടക്കാതെ നേരെ സൗദിയിലേക്ക് എത്താമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്&#x200d; പറഞ്ഞു. ഇതനുസരിച്ചാണ് പുതിയ വഴിയിലൂടെയുള്ള യാത്രയെന്നും ശിഹാബ് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shihab-chotoor-moves-from-iraq-to-the-saudi-border-madinah-after-1400-km.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ഇറാനും കടന്ന് ശിഹാബ് ചോറ്റൂര്&#x200d; ഇറാഖിലെത്തി; ഇനി കുവൈത്തും കൂടി കടന്നാല്&#x200d; സൗദിയില്&#x200d;</title>
		<link>https://www.chandrikadaily.com/shihabchottur-hiking.html</link>
					<comments>https://www.chandrikadaily.com/shihabchottur-hiking.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 14 Mar 2023 04:55:11 +0000</pubDate>
				<category><![CDATA[FOREIGN]]></category>
		<category><![CDATA[gulf]]></category>
		<category><![CDATA[GULF]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Travel]]></category>
		<category><![CDATA[World]]></category>
		<category><![CDATA[Youth]]></category>
		<category><![CDATA[ajay makkan]]></category>
		<category><![CDATA[Gulf]]></category>
		<category><![CDATA[iraq]]></category>
		<category><![CDATA[shihab chottur]]></category>
		<category><![CDATA[travel]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=242565</guid>

					<description><![CDATA[കാല്&#x200d;നടയായി ഹജ്ജ് യാത്ര തുടങ്ങിയ വളാഞ്ചേരി കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂര്&#x200d; ഇറാനും കടന്ന് ഇറാഖിലെത്തി]]></description>
										<content:encoded><![CDATA[<p>കാല്&#x200d;നടയായി ഹജ്ജ് യാത്ര തുടങ്ങിയ വളാഞ്ചേരി കഞ്ഞിപുര സ്വദേശി ശിഹാബ് ചോറ്റൂര്&#x200d; ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖ് കഴിഞ്ഞ് കുവൈത്തും കൂടി കടന്നാല്&#x200d; സൗദിയിലേക്ക് കടക്കാന്&#x200d; കഴിയും.</p>
<p>ഇതോടെ കാല്&#x200d; നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവുള്ളത്. ഇറാഖിലെ പ്രധാന തീര്&#x200d;ത്ഥാടന കേന്ദ്രമായ കര്&#x200d;ബല, നജഫ് അടക്കം വിവിധ സ്ഥലങ്ങളില്&#x200d; സന്ദര്&#x200d;ശനം നടത്തിയാകും ശിഹാബ് കുവൈത്തിലേക്ക് പോവുക.</p>
<p>2022 ജൂണ്&#x200d; രണ്ടിനാണ് കാല്&#x200d; നടയായി ശിഹാബ് ചോറ്റൂര്&#x200d; ഹജ്ജ് യാത്ര തുടങ്ങിയത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് സെപ്റ്റംബറില്&#x200d; ഇന്ത്യന്&#x200d; അതിര്&#x200d;ത്തിയിലെത്തിയ ശിഹാബിന്റെ യാത്ര പ്രതിസന്ധിയിലായിരുന്നു.</p>
<p>പാകിസ്ഥാനിലേക്ക് കടക്കാനുള്ള വിസയുമായി ബന്ധപ്പെട്ട പ്രശ്നമാണ് യാത്ര പ്രതിസന്ധിയിലാക്കിയത്. ട്രാന്&#x200d;സിറ്റ് വിസ ലഭിക്കാനായാണ് ശിഹാബിന് കാലതാമസം നേരിട്ടത്. വാഗ അതിര്&#x200d;ത്തിയിലെ ആഫിയ സ്‌കൂളില്&#x200d; നാല് മാസത്തോളം തങ്ങിയ ശേഷമാണ് പാകിസ്ഥാന്&#x200d; ട്രാന്&#x200d;സിറ്റ് വിസ അനുവദിച്ചതും പാകിസ്ഥാനിലേക്ക് കടന്നതും. പാകിസ്ഥാനിലൂടെ തുടര്&#x200d;ന്ന യാത്ര പിന്നീട് ഇറാനില്&#x200d; എത്തി. രാജ്യ സുരക്ഷയുടെ പ്രശ്നം കാരണം വിമാനം വഴിയാണ് ഇറാനിലേക്ക് എത്തിയത്.</p>
<p>2023 &#8211; ലെ ഹജ്ജിന്റെ ഭാഗമാകാന്&#x200d; 8640 കിലോമീറ്റര്&#x200d; നടന്ന് മക്കയില്&#x200d; എത്താനാണ് മലപ്പുറം വളാഞ്ചേരിയില്&#x200d; നിന്ന് ഷിഹാബ് യാത്ര ആരംഭിച്ചത്. വാഗാ അതിര്&#x200d;ത്തി വഴി പാകിസ്ഥാനില്&#x200d; എത്തി അവിടെ നിന്നും ഇറാന്&#x200d;, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബിയയില്&#x200d; എത്തുന്ന തരത്തിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shihabchottur-hiking.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>പാക്കിസ്ഥാന്&#x200d; വിസ നിഷേധിച്ചിട്ടില്ലെന്ന് ശിഹാബ് ചോറ്റൂര്&#x200d;; കാത്തിരിക്കുന്നത് ട്രാന്&#x200d;സിറ്റ് വിസക്ക്</title>
		<link>https://www.chandrikadaily.com/shihab-chotoor-said-that-pakistan-did-not-deny-the-visa-waiting-for-transit-visa.html</link>
					<comments>https://www.chandrikadaily.com/shihab-chotoor-said-that-pakistan-did-not-deny-the-visa-waiting-for-transit-visa.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 24 Nov 2022 11:21:54 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[shihab chottur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=223301</guid>

					<description><![CDATA[എത്രയും വേഗം വിസ അനുവദിച്ചു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ചന്ദ്രിക ഓണ്&#x200d;ലൈനോട് പറഞ്ഞു.]]></description>
										<content:encoded><![CDATA[<p>മലപ്പുറത്തുനിന്നും കാല്&#x200d;നടയായി ഹജ്ജിനു പോകുന്ന ശിഹാബ് ചോറ്റൂര്&#x200d; പാക്കിസ്ഥാന്&#x200d; ഇന്ത്യ അതിര്&#x200d;ത്തിയായ വാഗയില്&#x200d; കുടുങ്ങിക്കിടക്കുകയാണ്. ഇവിടെനിന്നും പാക്കിസ്ഥാനിലേക്കുള്ള വിസയ്ക്ക് കാത്തിരിക്കുകയാണ് അദ്ദേഹം.</p>
<p>എന്നാല്&#x200d; തനിക്ക് വിസ നിഷേധിച്ചുവെന്ന വാര്&#x200d;ത്ത അദ്ദേഹം നിഷേധിച്ചു. ചന്ദ്രിക ഓണ്&#x200d;ലൈനോട് ടെലിഫോണിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.</p>
<p>പാക്കിസ്ഥാനിലെ ലാഹോര്&#x200d; കോടതി കഴിഞ്ഞദിവസം ഇദ്ദേഹത്തിനു വേണ്ടി ഒരു പാക്ക് പൗരന്&#x200d; നല്&#x200d;കിയ ഹര്&#x200d;ജി തള്ളിയിരുന്നു. ഇദ്ദേഹവുമായി ഹര്&#x200d;ജിക്കാരന് യാതൊരുവിധ ബന്ധവുമില്ല എന്നായിരുന്നു ഹര്&#x200d;ജി തള്ളാന്&#x200d; ഉണ്ടായിരുന്ന കാരണം. എന്നാല്&#x200d; ഈ ഹര്&#x200d;ജിക്കാരന്&#x200d; താനുമായി ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് ശിഹാബ് പറയുന്നു.</p>
<p>ടൂറിസ്റ്റ് വിസയാണ് തന്റെ കയ്യിലുള്ളതെന്നും ട്രാന്&#x200d;സിറ്റ് വിസയാണ് ആവശ്യമുള്ളത് എന്നും ഇതിനുവേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്&#x200d; എംബസിയുമായി ഇക്കാര്യങ്ങള്&#x200d; കൃത്യമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അവര്&#x200d; ട്രാന്&#x200d;സിറ്റ് വിസ അനുവദിക്കാന്&#x200d; പൂര്&#x200d;ണ്ണ സമ്മതം തന്നിട്ടുണ്ടെന്നും എന്നാല്&#x200d; 56 ദിവസത്തേക്കുള്ള വിസയുടെ മറ്റു കാര്യങ്ങള്&#x200d;ക്കായി ഇന്ത്യന്&#x200d; വിദേശകാര്യമന്ത്രാലയത്തിന്റെ കൂടി അനുമതി ആവശ്യമാണ്, അതിനാണ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.</p>
<p>എത്രയും വേഗം വിസ അനുവദിച്ചു കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം ചന്ദ്രിക ഓണ്&#x200d;ലൈനോട് പറഞ്ഞു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shihab-chotoor-said-that-pakistan-did-not-deny-the-visa-waiting-for-transit-visa.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ലഹോര്&#x200d; കോടതി അപേക്ഷ തള്ളി; ശിഹാബ് ചോറ്റൂരിന് പാക്കിസ്ഥാന്&#x200d; വിസ നിഷേധിച്ചു</title>
		<link>https://www.chandrikadaily.com/0the-lahore-court-rejected-the-application-pakistan-denied-visa-to-shihab-chotoor.html</link>
					<comments>https://www.chandrikadaily.com/0the-lahore-court-rejected-the-application-pakistan-denied-visa-to-shihab-chotoor.html#respond</comments>
		
		<dc:creator><![CDATA[Test User]]></dc:creator>
		<pubDate>Thu, 24 Nov 2022 09:22:32 +0000</pubDate>
				<category><![CDATA[india]]></category>
		<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[world]]></category>
		<category><![CDATA[hajj]]></category>
		<category><![CDATA[shihab chottur]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=223280</guid>

					<description><![CDATA[കഴിഞ്ഞ ജൂണ്&#x200d; രണ്ടിനാണ് മലപ്പുറത്ത് നിന്നും ഇദ്ദേഹം കാല്&#x200d;നടയായി ഹജ്ജ് യാത്രക്ക് ഒരുങ്ങിയത്.]]></description>
										<content:encoded><![CDATA[<p>മലപ്പുറത്ത് നിന്നും കാല്&#x200d;നടയായി ഹജ്ജിനു പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് പാക്കിസ്ഥാന്&#x200d; വിസ നിഷേധിച്ചു. പാക്കിസ്ഥാനിലേക്ക് പ്രവേശന അനുമതി തേടി സമര്&#x200d;പ്പിച്ച അപേക്ഷയാണ് ലാഹോര്&#x200d; ഹൈക്കോടതി തള്ളിയത്.</p>
<p>124 ദിവസത്തോളം പിന്നിട്ട യാത്ര നിലവില്&#x200d; വാഗ അതിര്&#x200d;ത്തിയില്&#x200d; കുടുങ്ങിക്കിടക്കുകയായിരുന്നു. ഇതിനെ തുടര്&#x200d;ന്ന് ശിഹാബിന് വേണ്ടി പാക്കിസ്ഥാന്&#x200d; പൗരനാണ് ലാഹോര്&#x200d; കോടതിയില്&#x200d; അപേക്ഷ സമര്&#x200d;പ്പിച്ചത്. ബാബ ഗുരുനാനക്കിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യന്&#x200d; സിക്കുകാര്&#x200d;ക്ക് പാക്കിസ്ഥാന്&#x200d; വിസ നല്&#x200d;കാറുണ്ട് സമാനമായി ശിഹാബിനും വിസ നല്&#x200d;കണം എന്നായിരുന്നു ഹര്&#x200d;ജിക്കാരന്റെ വാദം.</p>
<p>എന്നാല്&#x200d; കോടതി ഈ ഹര്&#x200d;ജി തള്ളുകയായിരുന്നു. ഹര്&#x200d;ജിക്കാരന് ഈ ഇന്ത്യന്&#x200d; പൗരനുമായി ബന്ധമില്ലെന്നും ഇന്ത്യന്&#x200d; പൗരന്റെ പൂര്&#x200d;ണ്ണ വിശദാംശങ്ങള്&#x200d; ഇല്ലെന്നും കോടതി പറയുന്നു.</p>
<p>കഴിഞ്ഞ ജൂണ്&#x200d; രണ്ടിനാണ് മലപ്പുറത്ത് നിന്നും ഇദ്ദേഹം കാല്&#x200d;നടയായി ഹജ്ജ് യാത്രക്ക് ഒരുങ്ങിയത്.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/0the-lahore-court-rejected-the-application-pakistan-denied-visa-to-shihab-chotoor.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
