<?xml version="1.0" encoding="UTF-8"?><rss version="2.0"
	xmlns:content="http://purl.org/rss/1.0/modules/content/"
	xmlns:wfw="http://wellformedweb.org/CommentAPI/"
	xmlns:dc="http://purl.org/dc/elements/1.1/"
	xmlns:atom="http://www.w3.org/2005/Atom"
	xmlns:sy="http://purl.org/rss/1.0/modules/syndication/"
	xmlns:slash="http://purl.org/rss/1.0/modules/slash/"
	>

<channel>
	<title>shihab thangal &#8211; Chandrika Daily</title>
	<atom:link href="https://www.chandrikadaily.com/tag/shihab-thangal/feed" rel="self" type="application/rss+xml" />
	<link>https://www.chandrikadaily.com</link>
	<description></description>
	<lastBuildDate>Fri, 01 Aug 2025 17:27:00 +0000</lastBuildDate>
	<language>en-US</language>
	<sy:updatePeriod>
	hourly	</sy:updatePeriod>
	<sy:updateFrequency>
	1	</sy:updateFrequency>
	<generator>https://wordpress.org/?v=5.8.12</generator>

<image>
	<url>https://www.chandrikadaily.com/wp-content/uploads/2020/08/chandrika-fav.jpeg</url>
	<title>shihab thangal &#8211; Chandrika Daily</title>
	<link>https://www.chandrikadaily.com</link>
	<width>32</width>
	<height>32</height>
</image> 
	<item>
		<title>ശിഹാബ് തങ്ങള്‍ അപൂര്‍വ്വ മനുഷ്യന്‍; ഓര്‍മ്മ ദിനത്തില്‍ തങ്ങളെ അനുസ്മരിച്ച് പ്രശസ്ത എഴുത്തുകാരി സുധ മേനോന്‍</title>
		<link>https://www.chandrikadaily.com/shihab-thangal-is-a-rare-man-famous-writer-sudha-menon-remembers-them-on-remembrance-day.html</link>
					<comments>https://www.chandrikadaily.com/shihab-thangal-is-a-rare-man-famous-writer-sudha-menon-remembers-them-on-remembrance-day.html#respond</comments>
		
		<dc:creator><![CDATA[webdesk17]]></dc:creator>
		<pubDate>Fri, 01 Aug 2025 17:27:00 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[main stories]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[shihab thangal]]></category>
		<category><![CDATA[sudha menon]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=349187</guid>

					<description><![CDATA['ബാബറിമസ്ജിദിന്റെ തകര്‍ച്ച ഇന്ത്യന്‍ മുസ്ലിങ്ങളില്‍ ഉണ്ടാക്കിയ അഗാധമായ മുറിവ് പഴുത്ത് വ്രണമാകാനുള്ള സാഹചര്യം ശിഹാബ് തങ്ങള്‍ തടഞ്ഞു. ']]></description>
										<content:encoded><![CDATA[<p>കോഴിക്കോട്- ഓര്&#x200d;മ്മ ദിനത്തില്&#x200d; ശിഹാബ് തങ്ങളെ അനുസ്മരിച്ച് പ്രശസ്ത എഴുത്തുകാരിയും കോളമിസ്റ്റുമായ സുധ മേനോന്&#x200d;. 1975 മുതല്&#x200d; 2009 വരെ മുസ്ലിം ലീഗ് എന്ന രാഷ്ട്ട്രീയപാര്&#x200d;ട്ടി സംസ്ഥാന അധ്യക്ഷനായും ആത്മീയ നേതാവായും, മികച്ച സാമൂഹ്യപ്രവര്&#x200d;ത്തകനായും പ്രവര്&#x200d;ത്തിച്ച ശിഹാബ് തങ്ങളുടെ സംഭാവനകളെ കുറിച്ചും കേരള സമൂഹത്തിലെ ലീഗിന്റെ സംഭാവനകളെ കുറിച്ചും തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെക്കുകയായിരുന്നു എഴുത്തുകാരി.</p>
<p>ബാബറിമസ്ജിദിന്റെ തകര്&#x200d;ച്ച ഇന്ത്യന്&#x200d; മുസ്ലിങ്ങളില്&#x200d; ഉണ്ടാക്കിയ അഗാധമായ മുറിവ് പഴുത്ത് വ്രണമാകാനുള്ള സാഹചര്യം ശിഹാബ് തങ്ങള്&#x200d; തടഞ്ഞു. വിഭിന്ന മതവിശ്വാസികള്&#x200d; ജീവിക്കുന്ന നാട്ടില്&#x200d;, രാഷ്ട്രീയ-സാമൂദായിക നേതാക്കള്&#x200d; തൊടുത്തു വിടുന്ന അപ്രിയകരമായ ഒരൊറ്റ വാക്ക് പോലും അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന ദീര്&#x200d;ഘദര്&#x200d;ശിത്വവും ആത്മസംയമനവും ശിഹാബ് തങ്ങള്&#x200d;ക്കുണ്ടായിരുന്നെന്നും സുധ മേനോന്&#x200d; പറഞ്ഞു. ഉത്തരേന്ത്യയില്&#x200d; പലയിടത്തും കലാപങ്ങള്&#x200d; ഉണ്ടായപ്പോഴും കേരളം സമാധാനത്തിന്റെ ഒറ്റനക്ഷത്രമായി വെളിച്ചം നല്&#x200d;കിയത് അതുകൊണ്ടുതന്നെയാണെന്നും അവര്&#x200d; പറഞ്ഞു. </p>
<p>ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്&#x200d;ണരൂപം</p>
<p>വൈവിധ്യങ്ങളെയും മതസ്വത്വങ്ങളെയും പരസ്പരം ആദരിക്കുന്ന സഹജീവിതമാണ് ഏതൊരു ബഹുസ്വരസമൂഹത്തിന്റെയും നിലനില്&#x200d;പ്പിന് അനിവാര്യം. അയല്&#x200d;ക്കാരനെ &#8216;അപരനായി&#8217; കാണാന്&#x200d; തുടങ്ങുന്നതോടെയാണ് അവിശ്വാസത്തിന്റെയും, അന്യവല്&#x200d;ക്കരണത്തിന്റെയും, വെറുപ്പിന്റെയും വിത്തുകള്&#x200d; മനുഷ്യര്&#x200d;ക്കിടയില്&#x200d; മുള പൊട്ടുന്നത്. ആ വിത്തുകള്&#x200d; പിന്നീട് വലിയ വര്&#x200d;ഗീയകലാപങ്ങളായി മാറുന്നു. മുറിവുകള്&#x200d; ഉണ്ടാക്കാന്&#x200d; എളുപ്പമാണ്. പഴുത്തു വ്രണമായാല്&#x200d; ചികിത്സ എളുപ്പമല്ല.</p>
<p>ഇന്ത്യയുടെ ഭൂപടത്തില്&#x200d; കേരളം ഇപ്പോഴും അനന്യമായ ഒരു ചെറുതുരുത്തായി നിലനില്&#x200d;ക്കുന്നതിന്റെ കാരണം മുറിവുകള്&#x200d; പഴുത്ത് വ്രണമാകാതിരിക്കാന്&#x200d; ശ്രദ്ധാപൂര്&#x200d;വ്വം ഉണര്&#x200d;ന്നു പ്രവര്&#x200d;ത്തിച്ച വിവേകശാലികളായ രാഷ്ട്രീയ-സാമൂദായിക നേതാക്കള്&#x200d; ഇന്നാട്ടില്&#x200d; ഉണ്ടായിരുന്നതുകൊണ്ടാണ്. &#8216;അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികള്&#x200d;&#8217; എന്ന് കുമാരനാശാന്&#x200d; എഴുതിയതും ഇതുപോലുള്ള മനുഷ്യരെക്കുറിച്ചാണ്. പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; അങ്ങനെയുള്ള ഒരപൂര്&#x200d;വ മനുഷ്യനായിരുന്നു.</p>
<p>നിരവധി അടരുകള്&#x200d; ഉള്ള വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങളുടേത് . 1975 മുതല്&#x200d; 2009 വരെ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയപ്പാര്&#x200d;ട്ടിയുടെ സംസ്ഥാന അധ്യക്ഷനായി പ്രവര്&#x200d;ത്തിച്ചു. അദ്ദേഹം ഒരേ സമയം ആത്മീയനേതാവും, എഴുത്തുകാരനും, ബഹുഭാഷാ പണ്ഡിതനും, മികച്ച സാമൂഹ്യപ്രവര്&#x200d;ത്തകനും ആയിരുന്നു. ദിവസേന വിദൂരദിക്കുകളില്&#x200d; നിന്നു പോലും തങ്ങളെ തേടിവരുന്ന സാധാരണ മനുഷ്യര്&#x200d;ക്ക് അദ്ദേഹം എന്നും അഭയവും, വഴിവിളക്കുമായി. പേരറിയാത്ത ആ മനുഷ്യര്&#x200d;ക്ക് വേണ്ടി കൊടപ്പനക്കല്&#x200d; തറവാട്ടിലെ ഗേറ്റുകള്&#x200d; എന്നും തുറന്നിട്ടു. കാറ്റും കോളും നിറഞ്ഞ മുന്നണി രാഷ്ട്രീയത്തില്&#x200d; പൊട്ടിത്തെറിക്കുകയോ ആക്രോശിക്കുകയോ ചെയ്യാതെ തന്നെ, സൌമ്യമായും പക്വമായും സ്വന്തം പാര്&#x200d;ട്ടിയുടെയും ഐക്യമുന്നണിയുടെയും താല്പര്യങ്ങള്&#x200d; സംരക്ഷിച്ചു. മറ്റ് സംസ്ഥാനങ്ങളില്&#x200d; നിന്ന് വ്യത്യസ്തമായി കേരളത്തിലെ മുസ്ലിങ്ങള്&#x200d; സാമൂഹ്യമായും വിദ്യാഭ്യാസപരമായും, സാംസ്‌കാരികമായും ഉയര്&#x200d;ന്നു നില്&#x200d;ക്കുന്നതിനുള്ള ചാലകശക്തിയായി ലീഗിനെ പരിവര്&#x200d;ത്തനപ്പെടുത്തുന്നതില്&#x200d; സുപ്രധാനമായ പങ്ക് വഹിച്ചു.</p>
<p>പക്ഷെ, സയിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; എന്ന മനുഷ്യനെ ആധുനിക കേരള ചരിത്രത്തില്&#x200d; അടയാളപ്പെടുത്തേണ്ടത് ഈ സംഭാവനകള്&#x200d; കാരണം മാത്രമല്ല. ഏറ്റവും സ്‌ഫോടനാത്മകമായ ഒരു പ്രതിസന്ധിഘട്ടത്തില്&#x200d; അദ്ദേഹം കാണിച്ച സംയമനത്തിന്റെയും വിവേകത്തിന്റേയും ഉദാത്തമായ മതേതര മാനവികതയുടെയും കൂടി പേരിലാണ്. ബാബറിമസ്ജിദിന്റെ തകര്&#x200d;ച്ച ഇന്ത്യന്&#x200d; മുസ്ലിങ്ങളില്&#x200d; ഉണ്ടാക്കിയ അഗാധമായ മുറിവ് പഴുത്ത് വ്രണമാകാനുള്ള സാഹചര്യം അദ്ദേഹം തടഞ്ഞു. വിഭിന്ന മതവിശ്വാസികള്&#x200d; ജീവിക്കുന്ന ഒരു നാട്ടില്&#x200d;, രാഷ്ട്രീയ-സാമൂദായിക നേതാക്കള്&#x200d; തൊടുത്തു വിടുന്ന അപ്രിയകരമായ ഒരൊറ്റ വാക്ക് പോലും അത്യന്തം അപകടകരമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന ദീര്&#x200d;ഘദര്&#x200d;ശിത്വവും ആത്മസംയമനവും ശിഹാബ് തങ്ങള്&#x200d;ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയില്&#x200d; പലയിടത്തും കലാപങ്ങള്&#x200d; ഉണ്ടായപ്പോഴും കേരളം സമാധാനത്തിന്റെ ഒറ്റനക്ഷത്രമായി വെളിച്ചം നല്&#x200d;കി. തീവ്രവാദങ്ങള്&#x200d;ക്ക് നേരെ അദ്ദേഹം അതിശക്തമായ പ്രതിരോധമുയര്&#x200d;ത്തി. അതുകൊണ്ടാണ് ശിഹാബ് തങ്ങള്&#x200d; ഈ ലോകത്തോട് വിട പറഞ്ഞ ദിവസം- 2009 ആഗസ്റ്റ് ഒന്നാം തിയതി- ഇന്ത്യന്&#x200d; എക്‌സ്പ്രസ് പത്രം എഴുതിയ മുഖപ്രസംഗത്തില്&#x200d; അദ്ദേഹത്തെ &#8216;മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ പ്രവാചകന്&#x200d;&#8217; എന്ന് മനോഹരമായി വിശേഷിപ്പിച്ചത്.</p>
<p>അക്കാലത്ത് തങ്ങള്&#x200d; പ്രഖ്യാപിച്ചത് അതുപോലെ അനുസരിച്ച അദ്ദേഹത്തിന്റെ അനുയായികള്&#x200d; സഹോദരസമുദായങ്ങളുടെ ആരാധനാലയങ്ങള്&#x200d;ക്ക് നേരെ ഒരൊറ്റ കല്ല് പോലും എറിഞ്ഞില്ല. ശിഹാബ് തങ്ങളുടെ പക്വമായ ഇടപെടലും, കഠിനാധ്വാനവും, ഊര്&#x200d;ജ്ജവും ആണ് ലീഗിനെയും ഐക്യ ജനാധിപത്യ മുന്നണിയെയും ആ പ്രതിസന്ധി ഘട്ടത്തില്&#x200d; സഹായിച്ചത്. പിന്നീട്, 2007ല്&#x200d; മലപ്പുറം ജില്ലയിലെ അങ്ങാടിപുറത്ത് തളി മഹാദേവക്ഷേത്രത്തിന്റെ ഗോപുരവാതില്&#x200d; സാമൂഹ്യവിരുദ്ധര്&#x200d; അഗ്‌നിക്കിരയാക്കിയപ്പോള്&#x200d;, ആ തീ സമൂഹത്തിലേക്ക് പടര്&#x200d;ന്നു പിടിക്കാതെ കെടുത്താന്&#x200d; പാണക്കാട് മുഹമ്മദലി ശിഹാബ്തങ്ങള്&#x200d; അതിവേഗം മുന്നിട്ടിറങ്ങി. തകര്&#x200d;ന്നുപോയ ഗോപുരവാതിലിന്റെ പുനരുദ്ധാരണത്തിന് ആദ്യത്തെ സംഭാവന നല്&#x200d;കിയതും തങ്ങള്&#x200d; ആയിരുന്നു.</p>
<p>ബഹുസ്വര-മതേതര ജനാധിപത്യത്തിന്റെ വഴികള്&#x200d; നേര്&#x200d;രേഖ പോലെ തെളിഞ്ഞതല്ലെന്നും, മുന്നില്&#x200d; ഇരുട്ട് നിറയുമ്പോള്&#x200d; തിരിച്ചറിവിന്റെ വിളക്ക് കത്തിച്ചുകൊണ്ട് വീണ്ടും വഴി കണ്ടുപിടിക്കേണ്ടത് പൌരന്മാരും, സമുദായങ്ങളും, വിവിധ രാഷ്ട്രീയപാര്&#x200d;ട്ടികളും,മാധ്യമങ്ങളും, പൊതുസമൂഹവും ഒന്നിച്ചു നിന്നു കൊണ്ടാണ് എന്നും അദ്ദേഹം ജീവിതകാലം മുഴുവന്&#x200d; പറഞ്ഞുകൊണ്ടേയിരുന്നു. അങ്ങനെ സഹജീവനത്തിന്റെ സാധ്യതകളെ ശിഹാബ് തങ്ങള്&#x200d; എപ്പോഴും ശക്തിപ്പെടുത്തി.</p>
<p>ശിഹാബ് തങ്ങളെക്കുറിച്ച് ഓര്&#x200d;ക്കുമ്പോഴൊക്കെ മനസിലേക്ക് കടന്നു വരുന്നത് മഹാകവി അക്കിത്തത്തിന്റെ വരികളാണ്..</p>
<p>&#8216;ഒരു കണ്ണീര്&#x200d;ക്കണം മറ്റുള്ളവര്&#x200d;ക്കായ് ഞാന്&#x200d; പൊഴിക്കവേ<br />
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം<br />
ഒരു പുഞ്ചിരി ഞാന്&#x200d; മറ്റുള്ളവര്&#x200d;ക്കായ്‌ച്ചെലവാക്കവേ ഹൃദയത്തിലുലാവുന്നു നിത്യനിര്&#x200d;മ്മലപൗര്&#x200d;ണ്ണമി&#8230;&#8217;</p>
<p>രാഷ്ട്രീയത്തിലും, സാമൂഹ്യപ്രവര്&#x200d;ത്തനത്തിലും ആത്മീയതയുടെയും, സ്‌നേഹത്തിന്റെയും മാനവികതയുടെയും നിലാവ് പടര്&#x200d;ത്തിയ ആദരണീയനായ മുഹമ്മദലി ശിഹാബ് തങ്ങളുടെ ദീപ്ത സ്മരണങ്ങള്&#x200d;ക്ക് മുന്നില്&#x200d; പ്രണമിക്കാം</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shihab-thangal-is-a-rare-man-famous-writer-sudha-menon-remembers-them-on-remembrance-day.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>കളമശ്ശേരി ശിഹാബ് തങ്ങൾ ഹെൽത്ത് കെയർ ട്രസ്റ്റിന് ജുബൈൽ കെഎംസിസി ധനസഹായം നൽകി</title>
		<link>https://www.chandrikadaily.com/kalamassery-shihab-thangal-healthcare-trust-funded-by-jubail-kmcc.html</link>
					<comments>https://www.chandrikadaily.com/kalamassery-shihab-thangal-healthcare-trust-funded-by-jubail-kmcc.html#respond</comments>
		
		<dc:creator><![CDATA[webdesk18]]></dc:creator>
		<pubDate>Tue, 13 May 2025 11:12:30 +0000</pubDate>
				<category><![CDATA[local]]></category>
		<category><![CDATA[Healthcare Trust]]></category>
		<category><![CDATA[KMCC]]></category>
		<category><![CDATA[latest news]]></category>
		<category><![CDATA[shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=341177</guid>

					<description><![CDATA[ജുബൈൽ:സഊദി കെഎംസിസി ജുബൈൽ കേന്ദ്ര കമ്മിറ്റി റമദാൻ 2025 റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി സൗജന്യ ഡയാലിസിസ്, വൃക്ക- അർബുദ രോഗ നിർണ്ണയം തുടങ്ങിയ ചികിൽസാ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹെൽത്ത് കെയർ ട്രസ്റ്റിന് ധന സഹായം നൽകി. കെഎംസിസിയുടെ ധന സഹായം ട്രസ്റ്റ് ചെയർമാനും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വികെ ഇബ്രാഹിം കുഞ്ഞ് സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ ജനറൽ സെക്രട്ടറി [&#8230;]]]></description>
										<content:encoded><![CDATA[<p>ജുബൈൽ:സഊദി കെഎംസിസി ജുബൈൽ കേന്ദ്ര കമ്മിറ്റി റമദാൻ 2025 റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി കളമശ്ശേരി മെഡിക്കൽ കോളേജ് ആസ്ഥാനമാക്കി സൗജന്യ ഡയാലിസിസ്, വൃക്ക- അർബുദ രോഗ നിർണ്ണയം തുടങ്ങിയ ചികിൽസാ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹെൽത്ത് കെയർ ട്രസ്റ്റിന് ധന സഹായം നൽകി.<br />
കെഎംസിസിയുടെ ധന സഹായം ട്രസ്റ്റ് ചെയർമാനും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ടുമായ വികെ ഇബ്രാഹിം കുഞ്ഞ് സൗദി കിഴക്കൻ പ്രവിശ്യാ കെഎംസിസി മുൻ ജനറൽ സെക്രട്ടറി സിറാജ് ആലുവയിൽ നിന്നും ഏറ്റുവാങ്ങി.</p>
<p>കളമശ്ശേരി മണ്ഡലം മുസ്ലീം ലീഗ് സെക്രട്ടറിയും അൽകോബാർ കെഎംസിസി സ്ഥാപക ജനറൽ സെക്രട്ടറിയുമായ<br />
അഷറഫ് പാനായിക്കുളം,ആലങ്ങാട് പഞ്ചായത്ത് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി അമീറലി ചിറയം എന്നിവർ പങ്കെടുത്തു.സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലുള്ള സി എച്ച് സെൻ്ററുകളും ശിഹാബ് തങ്ങൾ റിലീഫ് സെൻ്ററുകൾ അടക്കം ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് റമദാൻ റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായി 24 ലക്ഷം രൂപയുടെ ധനസഹായം കൈമാറിയതായി ജൂബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ എ ആർ സലാം ആലപ്പുഴ,ബഷീർ വെട്ടുപാറ, അസീസ് ഉണ്ണിയാൽ, ഷിബു കവലയിൽ പല്ലാരിമംഗലം എന്നിവർ അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/kalamassery-shihab-thangal-healthcare-trust-funded-by-jubail-kmcc.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിഹാബ് തങ്ങൾ റിലീഫ് സെൽ പെരുന്നാൾ കിറ്റ് വിതരണോദ്‌ഘാടനം</title>
		<link>https://www.chandrikadaily.com/shihab-thangal-relief-cell-eid-kit-distribution-inauguration.html</link>
					<comments>https://www.chandrikadaily.com/shihab-thangal-relief-cell-eid-kit-distribution-inauguration.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Sat, 29 Mar 2025 12:26:50 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[perunnal kit]]></category>
		<category><![CDATA[relief cell]]></category>
		<category><![CDATA[shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=336426</guid>

					<description><![CDATA[കുന്നത്ത്പാലം : ഒളവണ്ണ പഞ്ചായത്ത്‌ കുന്നത്ത്പാലം &#8211; മാത്തറ വാർഡ് മുസ്‌ലിം ലീഗ് സംയുക്ത ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പെരുന്നാൾ കിറ്റുകളുടെ വിതരണോദ്‌ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഉമ്മർ പാണ്ടികശാല നിർവ്വഹിച്ചു. റിലീഫ് ചെയർമാൻ എം. ലത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ എം.പി.എം ബഷീർ, എൻ. കെ മുഹ്സിൻ, ടിപിഎം സാദിഖ്‌, സി.എം മുഹാദ്, ടിപി കുഞ്ഞോക്കു, പാറക്കൽ സിദ്ധീഖ്, കെ. ഹസ്സൻകോയ പ്രസംഗിച്ചു. ജനറൽ കൺവീനർ [&#8230;]]]></description>
										<content:encoded><![CDATA[<p>കുന്നത്ത്പാലം : ഒളവണ്ണ പഞ്ചായത്ത്‌ കുന്നത്ത്പാലം &#8211; മാത്തറ വാർഡ് മുസ്‌ലിം ലീഗ് സംയുക്ത ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ പെരുന്നാൾ കിറ്റുകളുടെ വിതരണോദ്‌ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഉമ്മർ പാണ്ടികശാല നിർവ്വഹിച്ചു. റിലീഫ് ചെയർമാൻ എം. ലത്തീഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ്‌ എം.പി.എം ബഷീർ, എൻ. കെ മുഹ്സിൻ, ടിപിഎം സാദിഖ്‌, സി.എം മുഹാദ്, ടിപി കുഞ്ഞോക്കു, പാറക്കൽ സിദ്ധീഖ്, കെ. ഹസ്സൻകോയ പ്രസംഗിച്ചു. ജനറൽ കൺവീനർ കെ. വി ഷക്കീർ സ്വാഗതവും വൈസ് ചെയർമാൻ ടിപി ഹനീഫ നന്ദിയും പറഞ്ഞു. വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ്‌മാർ ഏറ്റുവാങ്ങിയ കിറ്റുകൾ വിംഗ് കൺവീനർമാരും വനിത വിംഗ് കൺവീനർമാരും വീടുകളിൽ എത്തിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shihab-thangal-relief-cell-eid-kit-distribution-inauguration.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിഹാബ് തങ്ങള്&#x200d; കര്&#x200d;മ്മ ശ്രേഷ്ഠ പുരസ്‌കാര സമര്&#x200d;പ്പണം നാളെ</title>
		<link>https://www.chandrikadaily.com/shihab-thangal-karma-shrestha-award-presentation-tomorrow.html</link>
					<comments>https://www.chandrikadaily.com/shihab-thangal-karma-shrestha-award-presentation-tomorrow.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Tue, 28 Nov 2023 15:33:44 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Karma Shrestha award]]></category>
		<category><![CDATA[shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284378</guid>

					<description><![CDATA[വൈകിട്ട് 3:30ന് മാവൂര്&#x200d; റോഡ് ജംഗ്ഷനിലെ ഹൈസണ്&#x200d; ഹെറിറ്റേജില്&#x200d; ആണ് ചടങ്ങ്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ശിഹാബ് തങ്ങള്&#x200d; പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിഹാബ് തങ്ങള്&#x200d; കര്&#x200d;മ്മ ശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമ പ്രവര്&#x200d;ത്തകനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന് നാളെ (29 ബുധന്&#x200d;) സമര്&#x200d;പ്പിക്കും. വൈകിട്ട് 3:30ന് മാവൂര്&#x200d; റോഡ് ജംഗ്ഷനിലെ ഹൈസണ്&#x200d; ഹെറിറ്റേജില്&#x200d; ആണ് ചടങ്ങ്.</p>
<p>അബുദാബി മലപ്പുറം ജില്ലാ കെഎംസിസിയുടെ സഹകരണത്തോടെ നല്&#x200d;കുന്ന അവാര്&#x200d;ഡ് അന്&#x200d;പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; ചടങ്ങിന്റെ ഉദ്ഘാടനവും അവാര്&#x200d;ഡ് സമര്&#x200d;പ്പണവും നടത്തും. ശിഹാബ് തങ്ങള്&#x200d; പഠന ഗവേഷണ കേന്ദ്രം മുഖ്യ രക്ഷാധികാരി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; അധ്യക്ഷനാവും. ഇന്ത്യയിലെ പലസ്തീന്&#x200d; അംബാസഡര്&#x200d; അദ്‌നാന്&#x200d; അബു അല്&#x200d; ഹൈജ മുഖ്യാതിഥിയാവും.</p>
<p>പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഇ ടി മുഹമ്മദ് ബഷീര്&#x200d; എം പി തങ്ങള്&#x200d; സ്മൃതി പ്രഭാഷണവും, ഡോ എം പി അബ്ദുസ്സമദ് സമദാനി എം പി അനുമോദന പ്രഭാഷണവും പ്രശസ്ത സാഹിത്യകാരന്&#x200d; കെ പി രാമനുണ്ണി, എം. കെ രാഘവന്&#x200d; എം.പി, പി എം എ സലാം സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്&#x200d; അനുഗ്രഹ പ്രഭാഷണവും നടത്തും. സി പി സൈതലവി അവാര്&#x200d;ഡ് ജേതാവിനെ പരിചയപ്പെടുത്തും. കെ പി എ മജീദ് എം എല്&#x200d; എ, ഡോ എം കെ മുനീര്&#x200d; എം എല്&#x200d; എ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖര്&#x200d; സംബന്ധിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shihab-thangal-karma-shrestha-award-presentation-tomorrow.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാര സമർപ്പണം നാളെ (29 ബുധൻ) കോഴിക്കോട്</title>
		<link>https://www.chandrikadaily.com/shihab-thangal-karma-shrestha-award-presentation-tomorrow-wednesday-29-kozhikode.html</link>
					<comments>https://www.chandrikadaily.com/shihab-thangal-karma-shrestha-award-presentation-tomorrow-wednesday-29-kozhikode.html#respond</comments>
		
		<dc:creator><![CDATA[webdesk14]]></dc:creator>
		<pubDate>Mon, 27 Nov 2023 14:02:56 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[More]]></category>
		<category><![CDATA[News]]></category>
		<category><![CDATA[award]]></category>
		<category><![CDATA[kozhikode]]></category>
		<category><![CDATA[shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=284285</guid>

					<description><![CDATA[വൈകിട്ട് 3:30ന് മാവൂർ റോഡ് ജംക്ഷനിലെ ഹൈസൺ ഹെറിറ്റേജിൽ ആണ് ചടങ്ങ്]]></description>
										<content:encoded><![CDATA[<p>കോഴിക്കോട്: ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രത്തിന്റെ ശിഹാബ് തങ്ങൾ കർമ്മ ശ്രേഷ്ഠ പുരസ്‌കാരം പ്രശസ്ത നോവലിസ്റ്റും കഥാകൃത്തും ശാസ്ത്രകാരനും മാധ്യമ പ്രവർത്തകനും ചലച്ചിത്രകാരനുമായ സി രാധാകൃഷ്ണന് നാളെ സമർപ്പിക്കും. വൈകിട്ട് 3:30ന് മാവൂർ റോഡ് ജംക്ഷനിലെ ഹൈസൺ ഹെറിറ്റേജിൽ ആണ് ചടങ്ങ്. അബുദാബി മലപ്പുറം ജില്ലാ കെ എം സി സിയുടെ സഹകരണത്തോടെ നൽകുന്ന അവാർഡ് അൻപതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങിയതാണ്. സാഹിത്യ സാംസ്‌കാരിക സാമൂഹിക മണ്ഡലങ്ങളിൽ സി. രാധാകൃഷ്ണൻ കേരളത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കും മത മൈത്രിയും മതേതര മൂല്യങ്ങളും മനുഷ്യസ്‌നേഹവും ഉയർത്തിപിടിക്കുന്നതിൽ ഉറച്ച നിലപാട് കൈക്കൊള്ളുന്ന സാംസ്‌കാരിക നായകൻ എന്ന നിലക്കുമാണ് അവാർഡ്.</p>
<p>സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങിന്റെ ഉത്ഘാടനവും അവാർഡ് സമർപ്പണവും നടത്തും. ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രം മുഖ്യ രക്ഷാധികാരി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനാവും. ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അദ്നാൻ അബു അൽ ഹൈജ മുഖ്യാതിഥിയാവും. പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഇ ടി മുഹമ്മദ് ബഷീർ എം പി തങ്ങൾ സ്മൃതി പ്രഭാഷണവും, ഡോ എം പി അബ്ദുസ്സമദ് സമദാനി എം പി അനുമോദന പ്രഭാഷണവും പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി, എം. കെ രാഘവൻ എം.പി ,പി എം എ സലാം സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ അനുഗ്രഹ പ്രഭാഷണവും നടത്തും. സി പി സൈതലവി അവാർഡ് ജേതാവിനെ പരിചയപ്പെടുത്തും. കെ പി എ മജീദ് എം എൽ എ, ഡോ എം കെ മുനീർ എം എൽ എ തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shihab-thangal-karma-shrestha-award-presentation-tomorrow-wednesday-29-kozhikode.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിഹാബ് തങ്ങള്&#x200d; അനുസ്മരണ സമ്മേളനം ഇന്ന്</title>
		<link>https://www.chandrikadaily.com/shihab-thangal-memorial-service-today.html</link>
					<comments>https://www.chandrikadaily.com/shihab-thangal-memorial-service-today.html#respond</comments>
		
		<dc:creator><![CDATA[webdesk11]]></dc:creator>
		<pubDate>Mon, 07 Aug 2023 05:34:37 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=268586</guid>

					<description><![CDATA[ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തൊടുപുഴ ഉത്രം റസിഡന്&#x200d;സിയില്&#x200d;.]]></description>
										<content:encoded><![CDATA[<p>തൊടുപുഴ: മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; അനുസ്മരണ സമ്മേളനം ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക് തൊടുപുഴ ഉത്രം റസിഡന്&#x200d;സിയില്&#x200d;. ദേശീയ, സംസ്ഥാന രാഷ്ട്രീയത്തിലെ ഉന്നത വ്യക്തിത്വങ്ങള്&#x200d; പങ്കെടുക്കും. മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്യും.</p>
<p>കര്&#x200d;ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പൊളിറ്റിക്കല്&#x200d; സെക്രട്ടറി നസീര്&#x200d; അഹമ്മദ് ഖാന്&#x200d;, പ്രശസ്ത മാധ്യമപ്രവര്&#x200d;ത്തകന്&#x200d; ആര്&#x200d;. ശ്രീകണ്ഠന്&#x200d; നായര്&#x200d; തുടങ്ങിയവര്&#x200d; അതിഥികളാണ്. മുസ്‌ലിംലീഗ് ദേശീയ ജനറല്&#x200d; സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ദേശീയസംസ്ഥാന നേതാക്കള്&#x200d; അനുസ്മരണ സമ്മേളനത്തില്&#x200d; പ്രസംഗിക്കും. ദക്ഷിണ ജില്ലകളിലെ ജില്ല, മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പല്&#x200d; ഭാരവാഹികളും പ്രവര്&#x200d;ത്തകരും പരിപാടിയില്&#x200d; പങ്കെടുക്കും.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shihab-thangal-memorial-service-today.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>&#8216;സുരേഷ് വായിച്ചറിയുന്നതിലേക്ക് സുഖമെന്ന് കരുതട്ടെ, അനുമോദനങ്ങള്&#x200d;ക്ക് നന്ദി.എല്ലാ വിജയവുമുണ്ടാകട്ടെ&#8221; എന്ന് സയ്യിദ് മുഹമ്മദലി ശിഹാബ്.</title>
		<link>https://www.chandrikadaily.com/111thangal-shihab.html</link>
					<comments>https://www.chandrikadaily.com/111thangal-shihab.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Mon, 31 Jul 2023 10:48:51 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[news]]></category>
		<category><![CDATA[shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=267361</guid>

					<description><![CDATA[ഇന്നാണ്‌ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പതിനാലാം വിയോഗവാര്&#x200d;ഷികം.]]></description>
										<content:encoded><![CDATA[<p><strong>അനീഷ് ചാലിയാര്&#x200d;</strong></p>
<p>&#8221;സുരേഷ് വായിച്ചറിയുന്നതിലേക്ക്&#8230; സുഖമെന്ന് കരുതട്ടെ, അനുമോദനങ്ങള്&#x200d;ക്ക് നന്ദി. നിലമ്പൂരില്&#x200d; ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്യുന്നു എന്നറിഞ്ഞു. എല്ലാ വിജയവുമുണ്ടാകട്ടെ, കുടുംബത്തിനും. നമ്മുടെ എല്ലാ സദുദ്ദേശ്യങ്ങളും ദൈവം നിറവേറ്റിത്തരട്ടെ. എല്ലാ അനുഗ്രഹങ്ങളും നേരുന്നു&#8221; എന്ന്് സയ്യിദ് മുഹമ്മദലി ശിഹാബ്.</p>
<p><img loading="lazy" class="alignnone size-full wp-image-267427" src="https://www.chandrikadaily.com/wp-content/uploads/2023/07/Untitled-1-60.png" alt="" width="800" height="600" srcset="https://www.chandrikadaily.com/wp-content/uploads/2023/07/Untitled-1-60.png 800w, https://www.chandrikadaily.com/wp-content/uploads/2023/07/Untitled-1-60-300x225.png 300w, https://www.chandrikadaily.com/wp-content/uploads/2023/07/Untitled-1-60-768x576.png 768w" sizes="(max-width: 800px) 100vw, 800px" /></p>
<p>&nbsp;</p>
<p>22 വര്&#x200d;ഷം മുമ്പ് 2001 ല്&#x200d; ലഭിച്ച ഈ കത്ത് ഒരമൂല്യനിധിയായി സുരേഷ് ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട്. പാലാക്കാട്ട് നിന്നും ജോലിതേടിയെത്തിയതായിരുന്നു സുരേഷ് വി.പി. കേട്ടറിഞ്ഞ ശിഹാബ് തങ്ങള്&#x200d;ക്കൊരു കത്തെഴുതി &#8230;&#8217;അങ്ങയെക്കുറിച്ച് ഒരുപാടൊരുപാട് കേട്ടിരിക്കുന്നു. ജോലിതേടി നിലമ്പൂരില്&#x200d; എത്തിയതാണ്,അനുഗ്രഹം വേണം, നേരില്&#x200d; കാണണമെന്ന് ഏറെ ആഗ്രഹവുമുണ്ട്&#8217;. ഇതായിരുന്നു ഉള്ളടക്കം. മറുപടി പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്&#x200d; വൈകാതെ തന്നെ ഒരു എയര്&#x200d;മെയില്&#x200d; സുരേഷിനെ തേടിയെത്തി. മുസ്്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്റെ ലെറ്റര്&#x200d; പാഡില്&#x200d; തന്നെ. സുരേഷ് എന്ന രാജു നിലമ്പൂര്&#x200d; ചാലിയാര്&#x200d; പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് ശ്രീനിലയം വീട്ടിലാണ് ഇപ്പോള്&#x200d; താമസം.</p>
<p>&#8216;എത്ര തിരക്കുകള്&#x200d;ക്കിടയിലായിരിക്കാം തങ്ങള്&#x200d; കത്തുവായിച്ചിട്ടുണ്ടാവുക&#8230; എന്നിട്ടതിന് സ്വന്തം കൈപ്പടയില്&#x200d; മറുപടി നല്&#x200d;കിയിരിക്കുന്നു. പ്രതീക്ഷയുമായി തേടിയെത്തുന്നവരിലേക്കെല്ലാം ഒരു നോട്ടത്തിന്, ഒരു പരിഗണനക്ക് സമയം കണ്ടെത്താനുള്ള ആ മനസ്സ്. അതു തന്നെയല്ലെ അദ്ദേഹത്തെ വേറിട്ട് നിര്&#x200d;ത്തുന്നത്. നേരില്&#x200d; കാണുന്നതിന് മുമ്പ് അദ്ദേഹം മരണപ്പെട്ടു. പക്ഷെ ഇന്നും എന്റെ മനസ്സില്&#x200d; കെടാവിളക്കുപോലെ ആ മനുഷ്യനുണ്ട്; ചേര്&#x200d;ത്തുപിടിക്കലിന്റെ മഹാമന്ത്രം പഠിപ്പിച്ച സ്‌നേഹദൂതന്&#x200d;&#8230; സുരേഷ് ശിഹാബ് തങ്ങളെ അനുസ്മരിക്കുകയാണ്. ഇതൊരപൂര്&#x200d;വ കഥയല്ല. തന്റെ ജീവിതകാലമത്രയും ഒരു മഹാമനുഷ്യന്റെ സ്‌നേഹാനുഭൂതിക്ക് പാത്രമായവര്&#x200d;ക്കൊക്കെ ഓര്&#x200d;ത്തൈടുക്കാനുള്ള അനുഭവങ്ങളിലൊന്നുമാത്രം. ഓര്&#x200d;മകളുടെ പതിനാലാം ആണ്ടിലും തങ്ങള്&#x200d; ഹൃദയങ്ങളില്&#x200d; നിന്ന് ഹൃദയങ്ങളിലേക്ക് വള്ളിപ്പടര്&#x200d;പ്പാവുകയാണ്. ഇരുണ്ട കാര്&#x200d;മേഘങ്ങള്&#x200d; വീണ്ടും ആശങ്കപടര്&#x200d;ത്തുമ്പോള്&#x200d; ശ്വാസനിശ്വാസങ്ങളിലിപ്പോഴും തങ്ങള്&#x200d; കൂടെയുണ്ടായിരുന്നെങ്കില്&#x200d; എന്നാഗ്രഹിച്ചു പോകുന്നു ഓരോരുത്തരും.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/111thangal-shihab.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിഹാബ് തങ്ങള്&#x200d; സൂപ്പര്&#x200d; സ്‌പെഷാലിറ്റി ഹോസ്പിറ്റലില്&#x200d; ഹൃദ്രോഗചികിത്സാ വിഭാഗം</title>
		<link>https://www.chandrikadaily.com/2shihabthangal-hosp.html</link>
					<comments>https://www.chandrikadaily.com/2shihabthangal-hosp.html#respond</comments>
		
		<dc:creator><![CDATA[Chandrika Web]]></dc:creator>
		<pubDate>Tue, 20 Dec 2022 11:07:14 +0000</pubDate>
				<category><![CDATA[kerala]]></category>
		<category><![CDATA[News]]></category>
		<category><![CDATA[muhamadali shihab thangal]]></category>
		<category><![CDATA[shihab thangal]]></category>
		<guid isPermaLink="false">https://www.chandrikadaily.com/?p=227705</guid>

					<description><![CDATA[ധാരണപത്രത്തില്&#x200d; സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങളുടെ സാന്നിധ്യത്തില്&#x200d; ശിഹാബ്തങ്ങള്&#x200d; ഹോസ്പിറ്റല്&#x200d; സി.ഇ. ഒ ഹുസൈന്&#x200d; നൂറുദ്ദീന്&#x200d;കുഞ്ഞും ഫാത്തിമ ഹെല്&#x200d;ത്ത്കെയര്&#x200d; ജനറല്&#x200d; മാനേജര്&#x200d; ജേക്കബ് മാത്യുവും ഒപ്പു വെച്ചു.]]></description>
										<content:encoded><![CDATA[<p>തിരൂര്&#x200d;: ശിഹാബ് തങ്ങള്&#x200d; സൂപ്പര്&#x200d; സ്‌പെഷാലിറ്റി ഹോസ്പിറ്റലില്&#x200d; അത്യാധുനികസംവിധാനങ്ങളോടെ ഹൃദ്രോഗചികിത്സാ വിഭാഗം ആരംഭിക്കാന്&#x200d; തീരുമാനമായി. ആരോഗ്യരംഗത്ത് അന്തര്&#x200d;ദേശീയ പ്രശസ്തരായ ദുബൈ ഫാത്തിമ ഹെല്&#x200d;ത്ത് കെയറുമായി സഹകരിച്ചാണു നവീനമായ കാത്ത് ലാബും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമൊരുക്കുന്നത്. ഇതുവഴി ഹൃദ്രോഗ ചികിത്സ രംഗത്ത് പ്രശസ്തരായ വിദഗ്ധ ഡോക്ടര്&#x200d;മാരുടെ സേവനം കൂടി ആശുപത്രിയില്&#x200d; ലഭ്യമാവും.<br />
ഇതുസംബന്ധമായുള്ള ധാരണപത്രത്തില്&#x200d; സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങളുടെ സാന്നിധ്യത്തില്&#x200d; ശിഹാബ്തങ്ങള്&#x200d; ഹോസ്പിറ്റല്&#x200d; സി.ഇ. ഒ ഹുസൈന്&#x200d; നൂറുദ്ദീന്&#x200d;കുഞ്ഞും ഫാത്തിമ ഹെല്&#x200d;ത്ത്കെയര്&#x200d; ജനറല്&#x200d; മാനേജര്&#x200d; ജേക്കബ് മാത്യുവും ഒപ്പു വെച്ചു. നിലവില്&#x200d; വിവിധ ഡിപ്പാര്&#x200d;ട്ട്മെന്റുകളിലായി അമ്പതിലധികം ഡോക്ടര്&#x200d; മാരുടെ സേവനം ഇപ്പോള്&#x200d; ലഭ്യമാണ്.</p>
<p>സി.ടി സ്‌കാന്&#x200d; അടക്കമുള്ള ചികിത്സാസൗകര്യങ്ങള്&#x200d; സജ്ജീകരിച്ചിട്ടുണ്ട്.ഹോസ്പിറ്റല്&#x200d; ചെയര്&#x200d;മാന്&#x200d; അബ്ദുറഹിമാന്&#x200d; രണ്ടത്താണി,വൈസ് ചെയര്&#x200d;മാന്&#x200d; കീഴേടത്തില്&#x200d; ഇബ്രാഹീം ഹാജി,ഫെസിലിറ്റി ചെയര്&#x200d;മാന്&#x200d; ഡോ.കെ.പി ഹുസൈന്&#x200d;, സെക്രട്ടറി അഡ്വ.മുസമ്മില്&#x200d;, മെഡിക്കല്&#x200d; ഡയറക്ടര്&#x200d; ഡോക്ടര്&#x200d; മുസ്തഫ,ഡയറക്ടര്&#x200d; വാഹിദ് കൈപാടത്ത്, എം.അബ്ദുല്ലകുട്ടി,കെ.എം മുത്തുകോയ തങ്ങ ള്&#x200d;,മാനേജര്&#x200d; ഫസലുദ്ദീന്&#x200d;,പി. ആര്&#x200d;.ഒ ശംസുദ്ദീന്&#x200d;,എഫ്.എം. സി മാനേജര്&#x200d; ജെയിംസ് ആന്റണി,ലീഗല്&#x200d; അഡൈ്വസര്&#x200d; പ്രക്ഷത പങ്കെടുത്തു.</p>
<p>&nbsp;</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/2shihabthangal-hosp.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>ശിഹാബ് തങ്ങളുടെ വിയോഗത്തിന് പത്താണ്ട്: ഓര്&#x200d;മകളെ തഴുകി കൊടപ്പനക്കലെ പൂമുറ്റം</title>
		<link>https://www.chandrikadaily.com/shihab-thangal-memmory.html</link>
					<comments>https://www.chandrikadaily.com/shihab-thangal-memmory.html#respond</comments>
		
		<dc:creator><![CDATA[ചന്ദ്രിക വെബ് ഡെസ്‌ക്‌]]></dc:creator>
		<pubDate>Mon, 05 Aug 2019 04:34:34 +0000</pubDate>
				<category><![CDATA[Culture]]></category>
		<category><![CDATA[News]]></category>
		<category><![CDATA[Views]]></category>
		<category><![CDATA[shihab thangal]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=135349</guid>

					<description><![CDATA[മലപ്പുറം: ആ പൂമരം മണ്ണോടുചേര്&#x200d;ന്നതല്ല, ജനസഹസ്രങ്ങള്&#x200d; മനസ്സിലേക്ക് പറിച്ചുനട്ടതായിരുന്നു. കണ്&#x200d;പാര്&#x200d;ത്തു, കാത്തുവെച്ച് കൊതിതീരും മുമ്പ് മിഴിയോരത്തുനിന്നും മാഞ്ഞ ആ സ്‌നേഹവസന്തത്തിന്റെ ഓര്&#x200d;മകള്&#x200d; ചേര്&#x200d;ത്തുവെച്ച് പരസ്പരം പങ്കുവെക്കാന്&#x200d; ഇന്നലെ കൊടപ്പനക്കല്&#x200d; മുറ്റത്തേക്ക് ഓടിയെത്തിയത് സാംസ്‌കാരിക കേരളത്തിന്റെ പരിഛേദം. തീരാവേദനയായി, നിലക്കാത്ത നഷ്ടമായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; ഓര്&#x200d;മയായിട്ട് ഒരു പതിറ്റാണ്ട് കടന്നുപോയിരിക്കുന്നു. ആ പാല്&#x200d;നിലാവുദിച്ചു നിന്ന തറവാട്ടുമുറ്റം ഇന്നലെ മിഴിനീരോര്&#x200d;മകള്&#x200d; പുതുക്കുന്ന നിമിഷങ്ങളാണ് പകര്&#x200d;ന്നത്. നേതാവിനെ നഷ്ടപ്പെട്ട ജനത, ആത്മസൗഹൃദം നെഞ്ചിലൊതുക്കിയ സഹചാരികള്&#x200d;, പ്രിയ ജ്യേഷ്ഠന്റെ [&#8230;]]]></description>
										<content:encoded><![CDATA[
<p>മലപ്പുറം: ആ പൂമരം മണ്ണോടുചേര്&#x200d;ന്നതല്ല, ജനസഹസ്രങ്ങള്&#x200d; മനസ്സിലേക്ക് പറിച്ചുനട്ടതായിരുന്നു. കണ്&#x200d;പാര്&#x200d;ത്തു, കാത്തുവെച്ച് കൊതിതീരും മുമ്പ് മിഴിയോരത്തുനിന്നും മാഞ്ഞ ആ സ്‌നേഹവസന്തത്തിന്റെ ഓര്&#x200d;മകള്&#x200d; ചേര്&#x200d;ത്തുവെച്ച് പരസ്പരം പങ്കുവെക്കാന്&#x200d; ഇന്നലെ കൊടപ്പനക്കല്&#x200d; മുറ്റത്തേക്ക് ഓടിയെത്തിയത് സാംസ്‌കാരിക കേരളത്തിന്റെ പരിഛേദം. തീരാവേദനയായി, നിലക്കാത്ത നഷ്ടമായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്&#x200d; ഓര്&#x200d;മയായിട്ട് ഒരു പതിറ്റാണ്ട് കടന്നുപോയിരിക്കുന്നു. ആ പാല്&#x200d;നിലാവുദിച്ചു നിന്ന തറവാട്ടുമുറ്റം ഇന്നലെ മിഴിനീരോര്&#x200d;മകള്&#x200d; പുതുക്കുന്ന നിമിഷങ്ങളാണ് പകര്&#x200d;ന്നത്. നേതാവിനെ നഷ്ടപ്പെട്ട ജനത, ആത്മസൗഹൃദം നെഞ്ചിലൊതുക്കിയ സഹചാരികള്&#x200d;, പ്രിയ ജ്യേഷ്ഠന്റെ സ്‌നേഹതലോടലുകള്&#x200d; മതിവരാത്ത സഹോദരങ്ങള്&#x200d;, ആ സാന്നിധ്യം ഇന്നുമുണ്ടായിരുന്നെങ്കിലെന്നു കൊതിക്കുന്ന മക്കളും പേരമക്കളും എല്ലാവരും ആ പൂമുഖത്ത് ഒരിമിച്ചിരുന്നു. നടന്നുതീര്&#x200d;ത്ത വഴിയില്&#x200d; ആ മന്ദസ്മിതവും ലാളിത്യവും മൗനത്തില്&#x200d; പൊതിഞ്ഞ ശാസനയും നിലപാടുകളും ഓരോരുത്തരിലും ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും അതുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചും അവര്&#x200d; ഓര്&#x200d;ത്തെടുത്തു. ഗദ്ഗദത്താല്&#x200d; പലരുടെയും സ്വരമിടറിയപ്പോള്&#x200d; സദസ്സ് കണ്ണീര്&#x200d;ച്ചാലായി മാറുകയായിരുന്നു. കടലുണ്ടിയപ്പോഴും ശാന്തമായി ഒഴുകുകയായിരുന്നു തൊട്ടുചാരെയൊരു സ്‌നേഹസമുദ്രമുണ്ടായിരുന്നെന്ന ഗതകാലത്തെയോര്&#x200d;ത്ത്. <br> പ്രിയ തങ്ങള്&#x200d; വിടചൊല്ലിയതില്&#x200d; പിന്നെ ആദ്യമായാണ് ഓര്&#x200d;മപുതുക്കാന്&#x200d; കൊടപ്പനക്കല്&#x200d; മുറ്റത്ത് ഒരു ചടങ്ങ് സംഘടിപ്പിക്കുന്നത്. കേട്ടറിഞ്ഞവരെല്ലാം അവിടേക്കെത്തി. രാവിലെ മുതല്&#x200d; തന്നെ സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിദേശ പ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ചടങ്ങിന്റെ ഭാഗമായി. <br> പത്തുമണിയോടെ ഔദ്യോഗിക പരിപാടികള്&#x200d;ക്ക് തുടക്കമായി. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്&#x200d; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്&#x200d; ഉദ്ഘാടനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; അധ്യക്ഷത വഹിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്&#x200d; സ്വാഗതഭാഷണം നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്&#x200d; എം.പി, പി.വി അബ്ദുല്&#x200d; വഹാബ് എം.പി, അബ്ദുസമദ് സമദാനി, കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്&#x200d;, പാലോളി മുഹമ്മദ് കുട്ടി, ആര്യാടന്&#x200d; മുഹമ്മദ്, മാധ്യമ പ്രവര്&#x200d;ത്തകന്&#x200d; ജോണി ലൂക്കോസ്, കെ.ആലിക്കുട്ടി മുസ്‌ലിയാര്&#x200d;, ടി.പി അബ്ദുല്ലക്കോയ മദനി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്&#x200d;, കുട്ടി അഹമ്മദ് കുട്ടി, എം.എന്&#x200d; നഫേല്&#x200d; (ശ്രീലങ്ക), മുഹമ്മദ് റഈസ് ബിന്&#x200d; നൂറുദ്ദീന്&#x200d; (മലേഷ്യ), ചലചിത്ര സംവിധായകന്&#x200d; ജയരാജ്, ഡോ.ആസാദ് മൂപ്പന്&#x200d;, ചന്ദ്രിക പത്രാധിപര്&#x200d; സി.പി സൈതലവി, നവാസ് പാലേരി, പി.എം.എ ഗഫൂര്&#x200d;, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്&#x200d; പ്രസംഗിച്ചു.  ടി.എം സലീം, സി.പി ചെറിയ മുഹമ്മദ്, പി.എം.എ സലാം, കെ.എസ് ഹംസ, സി.എച്ച് റഷീദ്, സി.എം.എ കരീം, അബ്ദുറഹ്മാന്&#x200d; രണ്ടത്താണി, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, കെ.കെ ആബിദ് ഹുസൈന്&#x200d; തങ്ങള്&#x200d;, അഡ്വ.എന്&#x200d; ശംസുദ്ദീന്&#x200d;, കെ.എന്&#x200d;.എ ഖാദര്&#x200d;, പി.അബ്ദുല്&#x200d; ഹമീദ്, സി.മമ്മുട്ടി, അഡ്വ.എം ഉമ്മര്&#x200d;, പി.ഉബൈദുല്ല, പി.കെ ബഷീര്&#x200d;, ടി.വി ഇബ്രാഹിം, അഡ്വ.യു.എ ലത്തീഫ്, അഡ്വ.എം.റഹ്മത്തുല്ല, കോഴിക്കോട് ഖാസി സയ്യിദ് നാസര്&#x200d; അബ്ദുല്&#x200d;ഹയ്യ് ശിഹാബ് തങ്ങള്&#x200d;, എം.സി വടകര, കെ.മുഹമ്മദുണ്ണി ഹാജി, മെട്രോ മുഹമ്മദ് ഹാജി,  ഉമ്മര്&#x200d; പാണ്ടികശാല, എം.എ റസാക്ക് മാസ്റ്റര്&#x200d;, അഷ്‌റഫ് കോക്കൂര്&#x200d;, സി. മുഹമ്മദലി, ഉമ്മര്&#x200d; അറക്കല്&#x200d;, എം.കെ ബാവ, ഇസ്മയില്&#x200d; മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, അഡ്വ.എന്&#x200d; സൂപ്പി, എം.പി.എം ഇസ്ഹാഖ് കുരിക്കള്&#x200d;, സി.കെ സുബൈര്&#x200d;, അഡ്വ. ഫൈസല്&#x200d; ബാബു, എം.എ സമദ്, നജീബ് കാന്തപുരം, ഫൈസല്&#x200d; ബാഫഖി തങ്ങള്&#x200d;, മുജീബ് കാടേരി, പി.ഇസ്മയില്&#x200d;, ആഷിഖ് ചെലവൂര്&#x200d;, വി.അന്&#x200d;വര്&#x200d;സാദത്ത്, പി.ജി മുഹമ്മദ്, വി.വി മുഹമ്മദലി, ടി.പി അഷ്‌റഫലി, ഷെമീര്&#x200d; ഇടിയാട്ടില്&#x200d;, എന്&#x200d;.എ കരീം, പി.വി അഹമ്മദ് സാജു, എ.കെ സൈനുദ്ദീന്&#x200d; മാസ്റ്റര്&#x200d;, കെ.കെ.എസ് തങ്ങള്&#x200d; വെട്ടിച്ചിറ, എടപ്പാള്&#x200d; ബാപ്പു, പി.വി മുഹമ്മദ് അരീക്കോട് പങ്കെടുത്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്&#x200d; ഖിറാഅത്ത് നടത്തി. സയ്യിദ് യൂസുഫ് തങ്ങള്&#x200d; നന്ദിയും പറഞ്ഞു. </p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/shihab-thangal-memmory.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
		<item>
		<title>നവജാത ശിശുവിന്റെ ശസത്രക്രിയ നാളെ നടത്തിയേക്കും</title>
		<link>https://www.chandrikadaily.com/amritha-hospital-updates-in-cold-blood-baby.html</link>
					<comments>https://www.chandrikadaily.com/amritha-hospital-updates-in-cold-blood-baby.html#respond</comments>
		
		<dc:creator><![CDATA[chandrika]]></dc:creator>
		<pubDate>Wed, 17 Apr 2019 13:57:05 +0000</pubDate>
				<category><![CDATA[Video Stories]]></category>
		<category><![CDATA[ambulance driver]]></category>
		<category><![CDATA[ch centre]]></category>
		<category><![CDATA[ch muhammed koya centre]]></category>
		<category><![CDATA[child recovery]]></category>
		<category><![CDATA[kasargod]]></category>
		<category><![CDATA[shihab thangal]]></category>
		<category><![CDATA[uduma]]></category>
		<guid isPermaLink="false">http://www.chandrikadaily.com/?p=124539</guid>

					<description><![CDATA[കൊച്ചി: മംഗലാപുരത്ത് നിന്ന് ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്&#x200d; എത്തിച്ച നവജാശ ശിശുവിന്റെ ആരോഗ്യനിലയില്&#x200d; സ്ഥിരത വന്നതായി ഡോക്ടര്&#x200d;മാര്&#x200d;. കഴിഞ്ഞ 24 മണിക്കൂറായി ഐസിയുവില്&#x200d; നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ നാളെ നടത്തുമെന്നും ആസ്പത്രി അധികൃതര്&#x200d; അറിയിച്ചു. നാളെ അന്തിമ രക്ത പരിശോധന ഫലം വന്നതിന് ശേഷമായിരിക്കും ശസ്ത്രക്രിയ നടത്തുക. കുട്ടിയുടെ ആരോഗ്യനില സങ്കീര്&#x200d;ണമായി തുടരുന്നതിനാല്&#x200d; ഏറെ അപകട സാധ്യതയുള്ള ശസ്ത്രക്രിയയായിരിക്കും ഇതെന്നും സര്&#x200d;ജറിക്ക് ശേഷം കുഞ്ഞിനെ ഐസിയുവില്&#x200d; പൂര്&#x200d;ണ നിരീക്ഷത്തിലാക്കുമെന്നും ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു. കാസര്&#x200d;ക്കോട് സ്വദേശികളായ [&#8230;]]]></description>
										<content:encoded><![CDATA[
<p>കൊച്ചി: മംഗലാപുരത്ത് നിന്ന് ഹൃദയ ശസ്ത്രക്രിയക്കായി കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയില്&#x200d; എത്തിച്ച നവജാശ ശിശുവിന്റെ ആരോഗ്യനിലയില്&#x200d; സ്ഥിരത വന്നതായി ഡോക്ടര്&#x200d;മാര്&#x200d;. കഴിഞ്ഞ 24 മണിക്കൂറായി ഐസിയുവില്&#x200d; നിരീക്ഷണത്തിലുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ നാളെ നടത്തുമെന്നും ആസ്പത്രി അധികൃതര്&#x200d; അറിയിച്ചു. </p>



<p>നാളെ അന്തിമ രക്ത പരിശോധന ഫലം വന്നതിന് ശേഷമായിരിക്കും ശസ്ത്രക്രിയ നടത്തുക. കുട്ടിയുടെ ആരോഗ്യനില സങ്കീര്&#x200d;ണമായി തുടരുന്നതിനാല്&#x200d; ഏറെ അപകട സാധ്യതയുള്ള ശസ്ത്രക്രിയയായിരിക്കും ഇതെന്നും സര്&#x200d;ജറിക്ക് ശേഷം കുഞ്ഞിനെ ഐസിയുവില്&#x200d; പൂര്&#x200d;ണ നിരീക്ഷത്തിലാക്കുമെന്നും ഡോക്ടര്&#x200d;മാര്&#x200d; അറിയിച്ചു. കാസര്&#x200d;ക്കോട് സ്വദേശികളായ ദമ്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട ആംബുലന്&#x200d;സ് 400 കിലോമീറ്റര്&#x200d; ദൂരം അഞ്ചര മണിക്കൂര്&#x200d; കൊണ്ട് സഞ്ചരിച്ചാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയത്. <br> </p>



<p>ജനിച്ചപ്പോള്&#x200d; മുതല്&#x200d; കുഞ്ഞിന്റെ ഹൃദയത്തിന് തകരാറുണ്ടായിരുന്നു. പ്രധാന ധമനിയായ അയോട്ട ചുരുങ്ങുന്ന അസ്ഥയും ഹൃദയ വാല്&#x200d;വിന്റെ പ്രവര്&#x200d;ത്തനത്തില്&#x200d; തകരാറുമായിരുന്നു പ്രശ്‌നം. 12 ദിവസം മെക്കാനിക്കല്&#x200d; വെന്റിലേറ്റര്&#x200d; പിന്തുണയോടു കൂടിയാണ് കുട്ടി മംഗലാപുരത്തെ ആസ്പത്രിയില്&#x200d; കഴിഞ്ഞിരുന്നത്. ഇതേ തുടര്&#x200d;ന്ന് കുട്ടി അത്യാസന്ന നിലയിലായിരുന്നു. നിലവില്&#x200d; ഹൃദയത്തിന്റെ പ്രവര്&#x200d;ത്തനങ്ങള്&#x200d; സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. ഹൃദയ തകരാറിന് പുറമെ ഭാവിയില്&#x200d; കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള മറ്റു വൈകല്യങ്ങളും പരിശോധനയില്&#x200d; കണ്ടെത്തിയതായും ആസ്പത്രി അധികൃതര്&#x200d; വാര്&#x200d;ത്താകുറിപ്പില്&#x200d; അറിയിച്ചു.</p>
]]></content:encoded>
					
					<wfw:commentRss>https://www.chandrikadaily.com/amritha-hospital-updates-in-cold-blood-baby.html/feed</wfw:commentRss>
			<slash:comments>0</slash:comments>
		
		
			</item>
	</channel>
</rss>
